കേരളത്തിലെ നെല്പാടങ്ങളില് ഇനി മഹാമായയും വിളയും
ചത്തീസ്ഗഡിലെ നെല്‍കര്‍ഷകര്‍ വ്യാപകമായി കൃഷി ചെയ്ത് വരുന്ന മഹാമായ എന്ന നെല്‍വിത്തിനം ഇനി കേരളത്തിലെ നെല്പാടങ്ങളിലും വിളയും. വയനാട് ജില്ലയിലെ വെള്ളമുണ്ട കൃഷിഭവന്റെ നേതൃത്വത്തിലാണ് മഹാമായ ഈ വര്‍ഷം കൃഷിയിറക്കുന്നത്. കൊമ്മയാട് പാടശേഖരത്തില്‍ കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ വിത്ത് പാകി മുളപ്പിച്ച് 2 ഏക്കര്‍ സ്ഥലത്ത് നടാനുള്ള ഞാറ് തയ്യാറായി കഴിഞ്ഞു. 1 ഏക്കര്‍ വയലില്‍ നിന്ന് 7000 കിലോ വരെ ഉത്പാദന ശേഷിയുള്ളതാണ് മഹാമായ വിത്തിനം. ഞാറ് നട്ട് നാലര മാസം കഴിയുമ്പോള്‍ കൊയ്ത്തിന് പാകമാകും. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ 5 മാസം വേണ്ടിവരുമെന്ന് കൃഷിക്ക് നേതൃത്വം നല്കുന്ന വെള്ളമുണ്ട കൃഷി ഓഫീസര്‍ കെ. മമ്മൂട്ടി പറഞ്ഞു. ഇത്തവണത്തെ കൃഷി വിജയിച്ചാല്‍ കൂടുല്‍ കര്‍ഷകര്‍ക്ക് അടുത്ത തവണ വിത്ത് നല്‍കാനാകും. ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയില്‍ മഹാമായ കൃഷി ചെയ്തപ്പോള്‍ ഏക്കറിന് 7000 കിലോ വരെ നെല്ല് ലഭിച്ചിരുന്നു. ചത്തീസ്ഗഡിലെ വിത്തിനങ്ങളായ ആഷ, ക്രാന്തി എന്നീ ഇനങ്ങളെ സംയോജിപ്പിച്ചാണ് സങ്കര ഇനമായ മഹാമായ വികസിപ്പിച്ചെടുത്തത്. ചത്തീസ്ഗഡ് കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഈ ഇനം വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കൃഷി അസിസ്റ്റന്റ് ആയ അഷ്റഫും കര്‍ഷകസമിതി ഭാരവാഹിയായ ഷാജി ജോസഫും കൃഷി ഓഫീസറോടൊപ്പം സജീവമായി പുതിയ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഔഷധഗുണം ധാരാളമായി ഉള്ള തമിഴ്നാട് ഇനമായ രക്തശാലിയും വെള്ളമുണ്ടയിലെ കരിങ്ങാരി പാടശേഖരത്ത് കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അപൂര്‍വ്വമായ നെല്‍വിത്തിനങ്ങള്‍ ഉള്‍പ്പെടെ നൂറോളം വിത്തിനങ്ങള്‍ വെള്ളമുണ്ട കൃഷിഭവനില്‍ സംരക്ഷിച്ച് പോരുന്നുണ്ട്. കൃഷിഭവനോട് ചേര്‍ന്ന് നെല്‍വിത്തിനങ്ങളുടെ സ്ഥിരം പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 44 ഇനം വിത്തുകള്‍ കര്‍ഷകര്‍ക്ക് മാറി മാറി കൃഷിചെയ്യാന്‍ നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ നെല്‍കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഇത്.
കടപ്പാട് : ശ്രീ: ഷിബു സി വി
അവസാനം പരിഷ്കരിച്ചത് : 3/13/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അടുക്കളത്തോട്ടം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
കൂടുതല്‍ വിവരങ്ങള്‍