പല്ലിലെ പോടകറ്റാന്‍ നാടന്‍ വഴികളിതാ പല്ലിന്റെ കേടും പോടുമെല്ലാം പലരേയും ബാധിയ്ക്കുന്ന പ്രശ്നമാണ്. ആയുര്‍വേദപ്രകാരവും പല്ലിന്റെ പോടുകളകറ്റാന്‍ ചില വഴികളുണ്ട്. ഗ്രാമ്പൂ ഓയില്‍, ഉപ്പ്, വെളുത്തുളളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ഓയില്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം ചേര്‍ത്ത് യോജിപ്പിയ്ക്കുക. ഇത് പേസ്റ്റു പോലെയാക്കണം. ഇതു പോടുള്ളിടത്തു വയ്ക്കാം. രാവിലെയും രാത്രിയും രണ്ടു തവണ 2 മാസം അടുപ്പിച്ചിതു ചെയ്യുന്നതു പല്ലുകളിലെ പോടകലാന്‍ സഹായിക്കും. പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യും. ഇവയെല്ലാം ചേരുമ്പോള്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ടാകും. ഇതാണ് പല്ലിലെ പോടുകളെ തടയുന്നത്. പല്ലിന്റെ മാത്രമല്ല, മോണയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വായനാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇത് കൊന്നൊടുക്കുകയും ചെയ്യുന്നു. മഴക്കാല രോഗങ്ങള്‍ക്ക് മുന്‍കരുതലുകള്‍ എടുക്കാം നമ്മളെല്ലാം മഴയെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തണുത്ത കാലാവസ്ഥയും അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റിയും കൂടുതല്‍ രോഗങ്ങള്‍ പരത്തുന്നതിന് കാരണമാകുന്നു. സന്ധിവാതം, പനി, വയറിന് പ്രശ്നങ്ങള്‍ എന്നീ രോഗങ്ങള്‍ മഴക്കാലത്ത് നമ്മളെ കഷ്ടപ്പെടുത്താറുണ്ട്. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാനായി ചില മുന്‍കരുതലുകള്‍ എടുക്കാം കൊതുകുവലകള്‍ ഉപയോഗിക്കുക - സാധാരണയായി മഴക്കാലത്ത് കണ്ടു വരുന്ന ഒരു രോഗമാണ് മലേറിയ. കൊതുക് പരത്തുന്ന ഈ രോഗത്തിന് മുന്‍കരുതലായി കിടപ്പുമുറിയില്‍ കൊതുകു വലകള്‍ ഉപയോഗിക്കാവുന്നതാണ്. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുക. തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക- മഴക്കാലത്ത് പലരും വെള്ളം കുടിക്കുന്നത് കുറവാണ്. എന്നാല്‍ മഴക്കാലത്ത് തിളപ്പിച്ച വെള്ളമാണ് കുടിക്കേണ്ടത്. തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ക്കും വയറിളക്കത്തിനും ഉത്തമമാണ്. വേവിയ്ക്കാത്ത ഭക്ഷണം ഒഴിവാക്കുകയും, തെരുവുകളിലെ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യണം - മഴക്കാലത്ത് കഴിവതും വേവിക്കാത്ത ഭക്ഷണവും, വഴിയോരങ്ങളിലെ ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. വൃത്തിയില്ലാത്ത വെള്ളത്തില്‍ കൂടി നടക്കുന്നത് ഒഴിവാക്കുക - വൃത്തിയില്ലാത്ത വെള്ളത്തിലും ചെളിവെള്ളത്തിലും ഉള്ള നടത്തം ഒഴിവാക്കുക. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗാണുക്കള്‍ വേഗം പടരും. പുറത്തു പോയി തിരിച്ചെത്തിയാലുടന്‍ കുളിയ്ക്കുക - പുറത്ത് പോയ ശേഷം വൈകുന്നേരം വീട്ടിലെത്തുന്നവര്‍ ഉടന്‍ തന്നെ കുളിയ്ക്കേണ്ടതാണ്. രോഗാണുക്കളെ ഒഴിവാക്കാനാണ് ഇത്. വിറ്റാമിന്‍ സി ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഉണങ്ങിയ ഭിത്തികള്‍ ഒഴിവാക്കുക - ഉണങ്ങിയ ഭിത്തികളില്‍ ഫംഗസ് വളര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഉണങ്ങിയ ഭിത്തികള്‍ ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക - മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക. അണുബാധ ഉണ്ടാകാതെ നോക്കണം. തിളപ്പിച്ച വെള്ളം ധാരാളം കുടിയ്ക്കുകയും വേണം. എല്ലുകളുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും. 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം. മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സമ്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം. കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതമ്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭം. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം. വാൽനട്ട് പോലെയുളള നട്സ് ഇനങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം. മൂത്രത്തിലൂടെ കാൽസ്യം നഷ്ടമാകുന്നതു നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം തടയുന്നു. നട്സിലെ പ്രോട്ടീൻ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയർ, വൻപയർ, കൂവരക് എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം. ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ കാൽസ്യം അധികമായി നഷ്ടമാവും. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഡി ശരീരം കാൽസ്യം ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ സഹായിക്കുന്നു. വിററാമിൻ ഡി സപ്ലിമെൻറുകൾ ഡോക്ടറുടെ നിർദേശം കൂടാതെ സ്വികരിക്കരുത്. ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമ രീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികൾ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികൾ വ്യായാമമുറകൾ സ്വയം സ്വീകരിക്കരുത്. ചെടികൾ നനയ്ക്കൽ, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികൾ തന്നെ. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികൾ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനിൽ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം. കാൽസ്യം ഗുളികകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവിൽ അധികമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്. സംസ്കരിച്ച മാംസവിഭവങ്ങൾ ഒഴിവാക്കുക. ശരീരത്തിൽ നിന്നു കാൽസ്യം നഷ്ടമാകുന്നതു തടയാൻ അതു സഹായകം. കാപ്പിയിലെ കഫീനും കാൽസ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാൽ അമിതമായ കാപ്പികുടി ഒഴിവാക്കുക. അതുപോലെതന്നെ ആൽക്കഹോളിന്റെ(മദ്യത്തിന്റെ) ഉപയോഗവും എല്ലുകൾക്കു ദോഷകരം. കാലുകളെ പ്രമേഹം വലയ്ക്കാതിരിക്കാന്‍ പ്രമേഹമുള്ളവര്‍ സാധാരണ ചെരുപ്പുകള്ക്കുപകരം ഡയബറ്റിക് ഫുട് വെയര്‍ ഉപയോഗിക്കുക. പ്രമേഹരോഗികളുടെ ചര്‍മത്തിന് ഇണങ്ങുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്നതാണ് ഡയബറ്റിക് ഫുട്യ വെയര്‍. കാലുകളെ കഴിവതും പൊട്ടലുകളില്‍ നിന്നും പോറലുകളിലും നിന്ന് സംരക്ഷിക്കുന്ന തരത്തിലാണ് ഈ ചെരുപ്പുകള്‍. കാലുകള്‍ വരണ്ടു പൊട്ടുന്നതു തടയാന്‍ രാവിലെയും വൈകിട്ടും കുളി കഴിഞ്ഞാല്‍ വാസലിന് തടവുക. കാലു വേദന വന്നാല്‍ മസാജ് ചെയ്യുകയും ചൂടു വെള്ളത്തില്‍ കാലിറക്കി വയ്ക്കുകയും ചെയ്യാതിരിക്കുക. പ്രമേഹ രോഗികള്‍ക്കു പൊതുവേ സംവേദനക്ഷമത കുറയും. മസാജ് ചെയ്യുമ്പോള്‍ നഖമോ മറ്റു വസ്തുക്കള്‍ കൊണ്ടു മുറിഞ്ഞാലോ വെള്ളത്തിനു ചൂടു കൂടുതലായാലോ അറിയണമെന്നില്ല. മുറിവുകളും പൊള്ളലുകളും ഉണ്ടായാല്‍ അവ ഉണങ്ങാന്‍ സമയമെടുക്കും. സ്വന്തമായി നഖം വെട്ടുന്നത്, പ്രത്യേകിച്ച് ബ്ലെയ്ഡ് കൊണ്ടും കത്തി കൊണ്ടും വെട്ടുന്ന ശീലം വേണ്ടേ വേണ്ട. പ്രമേഹമുള്ളവര്‍ മുന്‍വശത്ത് വിസ്താരമുള്ള ചെരുപ്പു വാങ്ങണം. ലോഹം കൊണ്ടുള്ള ബക്കിള് പിടിപ്പിച്ച ചെരുപ്പകള്‍ കാലില്‍ തട്ടി മുറിവുണ്ടാക്കാന്‍ സാധ്യതമുള്ളതുകൊണ്ട് അവ തിരഞ്ഞെടുക്കരുത്. ലെയ്സ് ഷൂ, അല്ലെങ്കില്‍ വെല്‍ക്രോ പിടിപ്പിച്ചവ നോക്കിയെടുക്കാം. ഡോക്ടറെ സന്ദര്‍ശിക്കുമ്പോള്‍ കാലുകള്‍ പരിശോധിച്ച് മുറിവുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്താം. പിത്തദോഷത്തിന് ഇളനീര് പിത്തദോഷം അധികമുള്ളവരുടെ ശരീരം എണ്ണമയമുള്ളതായിരിക്കും. നല്ല ദഹനശക്തി ഉണ്ടാകും. ഉഷ്ണം കൂടുതലായിരിക്കുന്നതുകൊണ്ട് വിയര്‍പ്പു കൂടുമെന്നു മാത്രമല്ല ദുര്‍ഗന്ധമുള്ളതായിരിക്കും. പെട്ടെന്നു ദേഷ്യം വരുക, വിശപ്പു സഹിക്കാനാകാതെ കോപിക്കുക, മലം അയഞ്ഞു പോകുക എന്നത് ഈ ശരീരപ്രകൃതിക്കാരുടെ പ്രത്യേകതകളാണ്. ഇവരുടെ മുടിക്ക് ചെമ്പന്‍ നിറവും കണ്ണിനു നേരിയ മഞ്ഞ നിറവുമായിരിക്കും. രക്തസമ്മര്‍ദ്ദം കുറഞ്ഞും കൂടിയുമിരിക്കും. തണുത്ത സാധനങ്ങളും തണുപ്പും ഇഷ്ടപ്പെടുന്നവരുമായിരിക്കും. മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ഇവര്‍ക്ക കൂടുതല്‍ നല്ലത്. എരിവ്, പുളി എന്നിവ ഉപേക്ഷിക്കണം. തൈര്, വെണ്ണ,നെയ്യ് എന്നിവ ആവശ്യത്തിന് ഉപയോഗിക്കാം. ഇളനീര്, കരിമ്പിന് നീര്, നെല്ലിക്കാനീര്, മുന്തിരി ജ്യൂസ് എന്നിവ കഴിക്കുന്നത് നല്ലതാണ്. നന്നാറി, രാമച്ചം എന്നിവയിട്ടു തിളപ്പിച്ച വെള്ളം ആറിയതിനു ശേഷമേ ഉപയോഗിക്കാവൂ. വെളുത്തുള്ളി, ചുവന്നുള്ളി, സവാള, കുരുമുളക് എന്നിവ ഇവര്‍ക്ക് ഗുണം ചെയ്യില്ല. വെള്ളരി, കുമ്പളം, കോവയ്ക്ക, വെണ്ടയ്ക്ക, കക്കിരി ഇവ ധാരാളമായി ആഹാരത്തിലുള്‍പ്പെടുത്താം. മാങ്ങ, ആപ്പിള്‍, നാരങ്ങ എന്നിവ ഉപയോഗിക്കാമെങ്കില്‍ ഓറഞ്ച്, പപ്പായ, കൈതച്ചക്ക എന്നിവ ഇവര്‍ക്ക് നല്ലതല്ല. ബാര്‍ലി, ചോളം എന്നീ ധാന്യങ്ങള്‍ നല്ലതാണ്. ഓട്സ്, ഗോതമ്പ് എന്നിവ ഒഴിവാക്കണം. മാംസഭക്ഷണത്തില്‍ താറാവിറച്ചിയാണ് ഉത്തമം. താറാവ് മുട്ടയും നല്ലതാണ്. മറ്റു മാംസവിഭവങ്ങള്‍ അത്ര ഗുണം ചെയ്യില്ല. എല്ലാത്തരം മത്സ്യങ്ങളുടെ ഉപയോഗവും ഈ പ്രകൃതക്കാരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. മദ്യപാനം, പുകവലി ഇവ നിര്‍ബന്ധമായും വിര്ജിക്കണം. പിത്തപ്രകൃതിക്കാര്‍ക്ക് ഉഷ്ണം കൂടുതലായതിനാല്‍ വെയിലത്തുള്ള വ്യായാമം വേണ്ട. നീന്തല്‍ ഇവര്‍ക്ക് നല്ല വ്യായാമമാണ്. മറ്റുള്ളവരുടെ ഇയര്‍ഫോണ്‍ വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്ന അപകടങ്ങള്‍ പാട്ടു കേള്‍ക്കാനും ഫോണില്‍ സംസാരിക്കാനും മിക്കവാറും എല്ലാവരും തന്നെ ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ട്. ചിലരെങ്കിലും മറ്റുള്ളവരുടെ ഇയര്‍ഫോണ്‍ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ഇയര്‍ഫോണ്‍ മാറി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഓരോരുത്തരുടേയും ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇയര്‍ഫോണ്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെ ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. ഇത് പുതിയ ബാക്ടീരിയകള്‍ രൂപപ്പെടുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്യൂഡോണോമസ്, സ്റ്റഫിലോകോക്കസ് എന്നീ ബാക്ടീരിയകളാണ് ചെവിയിലെ മാലിന്യത്തില്‍ അടങ്ങിയിരിക്കുന്നത്. എല്ലാവരുടെയും ചെവിയിലെ മെഴുകില്‍ ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് ഇത് ആ സമയങ്ങളില്‍ ദോഷമുണ്ടാക്കില്ല. പക്ഷേ, പുതിയ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ഇതിന്റെ എണ്ണം കൂടുകയും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് ചെവിയിലെ അണുബാധയ്ക്ക് വഴിവെയ്ക്കുകയും ചെവിയിലെ ചെറിയ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. തന്മൂലം ഭാവിയില്‍ കേള്‍വിക്കുറവിന് വരെ ഇവ കാരണമായേക്കാം. ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചര്‍മ്മത്തിലെ അണുബാധയ്ക്കും വഴിവെയ്ക്കും. സ്ഥിരമായി ക്രീം ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത് സ്ക്രിന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ അതിലെ സ്റ്റിറോയ്ഡുകള്‍ ഗുരുതര പ്രശ്നമുണ്ടാക്കും എന്നാണ് പറയുന്നത്. ചര്‍മ്മ രോഗ വിദഗ്ധരുടെ പഠനഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ആന്റി ഇന്‍ഫ്ളമേറ്ററി മെഡിസിന് ആയി ഉപയോഗിക്കുന്നവയാണ് സ്റ്റിറോയ്ഡുകള്‍. അത് തൊലിയുടെ കട്ടി കുറഞ്ഞ ഭാഗങ്ങളെ നശിപ്പിക്കുന്നു. മുഖത്തെ തൊലി വളരെയധികം കട്ടി കുറഞ്ഞവയാണ് . അതുകൊണ്ട് തന്നെ സ്കിന്‍ ക്രീമുകള്‍ ഇവയെ നശിപ്പിക്കുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പലരും സ്കിന്ക്രീമുകള് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം വഴിചര്മ്മത്തില് അണുബാധ, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവക്കൊക്കെ കാരണമാകുന്നു. വില കൂടുമ്പോള്‍ ഗുണം വര്‍ദ്ധിക്കും എന്നൊരു ധാരണ സാധാരണയുണ്ട്. എന്നാല്വില നോക്കിയല്ല ക്രീമിന്റെ ഗുണം നോക്കിയാണ് ക്രീം വാങ്ങിക്കേണ്ടത്.അല്ലാത്ത പക്ഷം അതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. ചര്‍മ്മം വെളുക്കാനായി തേക്കുന്ന ക്രീമില്‍ പ്രധാനമായും രണ്ട്കെമിക്കലുകളാണ് അടങ്ങിയിട്ടുള്ളത്. മെര്‍ക്കുറിയും ഹൈഡ്രോക്വിനോണും. ഇത് രണ്ടും ചര്‍മ്മത്തിന് നല്‍കുന്നത് ദോഷകരമായ അവസ്ഥ തന്നെയാണ്. അതുകൊണ്ട്തന്നെ ക്രീം ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം. ചിലര്‍ ദീര്‍ഘകാലം ഇത്തരത്തില്‍ ക്രീം ഉപയോഗിക്കാറുണ്ട്. എന്നാല്‍ഇത്തരത്തില്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് നിറവ്യത്യാസമുള്ള പിഗ്മെന്റേഷന്കാരണമാകുന്നു. മാത്രമല്ല ഇത് ചികിത്സിച്ച് മാറ്റാനും പിന്നീട്ബുദ്ധിമുട്ടാവും മസ്തിഷ്കാഘാതം: ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം രക്തവിതരണത്തിലെ ഏറ്റക്കുറച്ചില്‍ നിമിത്തം തലച്ചോര്‍ പ്രവര്‍ത്തനം പെട്ടന്ന് തകരാറിലാകുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്തകുഴലിലെ തടസം നിമിത്തമോ രക്തകുഴലുകള്‍ പൊട്ടുന്നത് മൂലമോ (ഹെമറേജ്) ആണ് തലച്ചോറിലേക്ക് ഉള്ള രക്തപ്രവാഹത്തില്‍ കുറവ് ഉണ്ടാകുന്നത്. ഒരു സാധാരണക്കാരന് ഒരിക്കലും സ്ട്രോക്കിനെ കുറിച്ച് ധാരണയുള്ളവന് ആകണമെന്നില്ല. സ്ട്രോക്ക് ലക്ഷണങ്ങളും സ്ട്രോക്ക് ഉണ്ടാകുന്ന പക്ഷം എന്ത് ചെയ്യണമെന്നും ഇത്തരം രോഗികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നത് സംബന്ധിച്ചും എല്ലാവര്ക്കും ധാരണയുണ്ടാകണം. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പുകവലിയും പൊണ്ണത്തടിയും ഉയര്‍ന്ന കൊളസ്ട്രോള്‍ നിലയും ഹൃദ്രോഗങ്ങളുമാണ് സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. മുഖം ഒരു വശത്തേക്ക് കോടിപോകല്‍ : രോഗിയുടെ മുഖം ഒരു വശത്തേക്ക് കോടി പോവുകയോ ഒരു വശത്ത് തരിപ്പ് അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടുക. രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. അത് സാധിക്കുന്നില്ല എങ്കില്‍ ആശുപത്രിയിലത്തെിക്കാന്‍ ഒട്ടും വൈകരുത്. കൈകളുടെ ദുര്‍ബലാവസ്ഥ: സ്ട്രോക്ക് ബാധിതന് കൈക്കോ ഇരു കൈകള്‍ക്കോ ദുര്‍ബലാവസ്ഥ അനുഭവപ്പെടാം. കൈകള്‍ ഉയര്‍ത്താന്‍ ആവശ്യപ്പെടുക. സ്ട്രോക്ക് ബാധിതരുടെ ഉയര്‍ത്തിയ കൈകള്‍ ഉടന്‍ താഴേക്ക് വീഴും. സംസാരിക്കാനുള്ള ബുദ്ധിമുട്ട്: സ്ട്രോക്ക് രോഗികള്‍ക്ക് സ്പഷ്ടമായി സംസാരിക്കാന്‍ കഴിയില്ല. ചെറിയ ചോദ്യങ്ങള്‍ അവരോട് ചോദിക്കുക. കൃത്യമായും സ്പഷ്ടമായും മറുപടി മറുപടി പറഞ്ഞില്ല എങ്കില്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് വഴി രോഗബാധിതനാണോയെന്ന് അറിയാന്‍ കഴിയും. നടക്കുമ്പോള്‍ വീഴാന്‍ പോവുക: സ്ട്രോക്ക് ബാധിതന് ശരീരം ബാലന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നടക്കാനുള്ള ബുദ്ധിമൂട്ടും ഇതിന്റെ ഭാഗമാണ്. വിങ്ങലോടെയുള്ള തലവേദന: പെട്ടന്ന് കാരണമൊന്നും കൂടാതെ വിങ്ങലോടെ തലവേദന വരുന്നത് ഹെമറേജിക്ക് സ്ട്രോക്കിന്റെ ലക്ഷണമാണ്. പെട്ടന്ന് ഓര്മ നഷ്ടമാവുക: ഓര്മ നഷ്ടമാകലും ലക്ഷണങ്ങളില്‍ ഒന്നാണ്. പെട്ടന്ന് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് ചെയ്യുക. കണ്ണില്‍ ഇരുട്ട് കയറുക: കണ്ണില്‍ ഇരുട്ട് കയറുന്നതടക്കം കാഴ്ചാ പ്രശ്നങ്ങള്‍ ഇത്തരം രോഗികളില്‍ കണ്ടുവരാറുണ്ട്. തലചുറ്റല്‍ : ബ്രെയിന്‍ സ്ട്രോക്ക് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. ഇത്തരക്കാര്‍ക്ക് കാരണമൊന്നുമില്ലാതെ പെട്ടെന്ന് തലകറങ്ങും ഈ കാരണങ്ങള്‍ എല്ലാം മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. പക്ഷേ കരുതിയിരിക്കുക കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് മീന്‍. ഇറച്ചിയേക്കാള്‍ കൂടുതല്‍ മീന്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. ഇത് കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കും എന്നാണ് ഒരു ഖ്യാതി. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുട്ടയുടെ മഞ്ഞക്കരു പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മാംസം കഴിക്കുമ്പോള്‍ കൊഴുപ്പാണ് ശ്രദ്ധിക്കേണ്ടത്. ബീഫ്, ചിക്കന്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ അതിന്റെ പുറം തൊലി പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെയാണ് മാംസം കഴിക്കുമ്പോള്‍ പുറം തൊലി ഒഴിവാക്കണം എന്ന് പറയുന്നത്. ഇത് കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. പച്ചക്കറികളും ധാരാളം കഴിക്കാവുന്നതാണ്. ഇറച്ചിവിഭവങ്ങള്‍ കുറച്ച് പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബീന്‍സ്, കടല, ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇത് കൊളസ്ട്രോളിനെ നിലക്ക് നിര്‍ത്തും. പഴങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ബ്രേക്ക്ഫാസ്റ്റിനു ശേഷവും ഉച്ചഭക്ഷണത്തിനു ശേഷവും പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തിന് വളരെയധികം സഹായിക്കും. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോളിന് ഇത് സഹായിക്കും. പൊരിച്ചതും വറുത്തതുമായ വസ്തുക്കള്‍ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്നതാണ് പലപ്പോഴും കൊളസ്ട്രോളിലെ ഒളിച്ചിരിക്കുന്ന വില്ലന്‍. ബര്‍ഗര്‍, പിസ എന്നവയൊക്കെ പരമാവധി ഒഴിവാക്കാം. കാന്‍സറിനെ തടയാനും യൗവ്വനം നിലനിര്‍ത്താനും മാതളനാരങ്ങ ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. പുരാതന ഭാരതത്തിലെ ആയുര്വേദാചാര്യന്മാര് മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്. വിവിധതരം കാന്‍സറുകളെ തടയാനും മാതളനാരങ്ങയ്ക്കു കഴിവുണ്ട്. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങളില്‍ പറയുന്നു. മാതളനാരങ്ങയില്‍ ആന്റിഓക്സിഡെന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകളില്‍ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിര്‍ത്താന്‍ മാതളം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധിക്കും. നിങ്ങളുടെ ശരീരത്തിന് പുറമെ മുറിവോ ചതവോ ഉണ്ടാവുമ്പോള്‍ രക്തം കട്ടപിടിച്ച് മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നു. എന്നാല്‍ ഹൃദയമുള്‍പ്പെടെയുള്ള ആന്തരാവയവങ്ങളില്‍ രക്തം കട്ടപിടിച്ചാല്‍ സ്ഥിതി മാറും. മരണം വരെ സംഭവിക്കും. അതിനാല്‍ ശരിയായ രക്തചംക്രമണം അത്യാവശ്യമാണ്. മാതളത്തിലെ ആന്റിഓക്സിഡെന്റുകള്‍ രക്തശുദ്ധി വര്‍ദ്ധിപ്പിച്ച് ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു. ഇസ്രായേലിലെ ഭറംബാന്‍ മെഡിക്കല്‍ സെന്ററില്‍ അടുത്ത കാലത്ത് നടന്ന പഠനത്തില്‍ മാതളച്ചാര്‍ ദിവസവും കുടിച്ചപ്പോള്‍ രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്ന അവസ്ഥ 90 ശതമാനം കുറഞ്ഞതായി കണ്ടു. മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാമെന്നു വിദഗ്ധര്‍ പറയുന്നു. നാരുകള്‍, വിറ്റാമിന്‍ എ, സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലമാണ് മാതളം. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കാനും മലബന്ധം കുറയ്ക്കുന്നതിനും ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണ്. മാതളനാരങ്ങ അല്‍സ്ഹൈമേഴ്സ്, പൈല്‍സ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നു. ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തില്‍ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ. ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും. പിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതു മൂലമുള്ള ശര്ദ്ദില്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവ മാറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനും വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്കിയാല് വയറിളക്കവും ശരീരക്ഷീണവും കുറയും. മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും അതിസാര രോഗങ്ങള്‍ക്കെതിരെ ഫലവത്താണ്. മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. പ്യൂണിസിന് എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ് ഇതിന് നിദാനം. വേരിന്റെ തൊലിയിലാണ് പ്യൂണിസിന് അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ് കൂടുതല്‍ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കുക വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച് പോരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്. ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദ്ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം എന്താണ് എക്തൈമ? ഇംപെറ്റിഗോ എന്ന ചര്‍മ്മ അണുബാധ രൂക്ഷമാവുന്ന അവസ്ഥയാണ് എക്തൈമ. ഈ അവസ്ഥയില്‍, ബാക്ടീരിയ അണുബാധ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പുണ്ണുകള്‍ പൊറ്റകളാവുകയും അതിനടിയില്‍ വ്രണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍: ചര്‍മ്മത്തില്‍ ചുവന്ന അരികോടു കൂടിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. കുമിളകളില്‍ പഴുപ്പ് നിറഞ്ഞിരിക്കും ഇംപെറ്റിഗോയില് കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി, ചര്‍മ്മത്തില്‍ ആഴത്തിലുള്ള കുമിളകളായിരിക്കും കാണപ്പെടുക. കുമിളകള്‍ കട്ടിയുള്ള പൊറ്റയാല് പൊതിഞ്ഞിരിക്കും കുമിള അപ്രത്യക്ഷമാകുമ്പോള്‍ പൊറ്റയ്ക്ക് താഴെ ഒരു വ്രണം അവശേഷിക്കും. തുടകള്‍, പൃഷ്ഠം, കാലുകള്‍, കണങ്കാല്, കാല്‍പ്പാദം തുടങ്ങിയ ഭാഗങ്ങളെയാണ് എക്തൈമ സാധാരണ ബാധിക്കാറുള്ളത്. ചിലയവസരങ്ങളില്‍ അണുബാധയുള്ള സ്ഥലങ്ങളില്‍ ലിംഫ് നോഡുകള്‍ക്ക് വീക്കവും വേദനയും ഉണ്ടാകാം. കാരണങ്ങള്‍: സ്ട്രെപ്റ്റോകോക്കൈ ബാക്ടീരിയകളാണ് എക്തൈമയ്ക്ക് കാരണമാവുന്നത്. ചിലയവസരങ്ങളില്‍, സ്റ്റാഫിലോകോക്കൈ ബാക്ടീരിയയും ഈ ചര്‍മ്മ അണുബാധയ്ക്ക് കാരണമാകാറുണ്ട്. അപകടസാധ്യതാ ഘടകങ്ങള്‍ ഉഷ്ണമേഖലയിലെ കാലാവസ്ഥ നനഞ്ഞതും ചെളിനിറഞ്ഞതുമായ സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പോഷകക്കുറവുള്ളവര്‍ ഇംപെറ്റിഗോയ്ക്ക് ശരിയായ ചികിത്സ സ്വീകരിക്കാത്തതും വൃത്തിയില്ലായ്മയും. ഡെര്‍മാറ്റൈറ്റിസ് (ചര്‍മ്മ വീക്കം), പ്രാണികള്‍ കടിക്കുന്നത് തുടങ്ങിയ ചെറിയ പരുക്കുകള്‍ രോഗനിര്‍ണയം: സാധാരണഗതിയില്‍, ചര്‍മ്മത്തിലെ വൃണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടര്‍ക്ക് രോഗം തിരിച്ചറിയാന്‍ സാധിക്കും. ചില അവസരങ്ങളില്‍, അണുബാധ സ്ഥിരികരിക്കുന്നതിനായി സ്കിന്‍ സ്വാബ് അല്ലെങ്കില്‍ ബയോപ്സി നടത്താറുണ്ട്. ചികിത്സ: സാധാരണഗതിയില്‍, കഴിക്കുന്നതിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കുന്നത്. ചിലപ്പോള്‍, പുരട്ടുന്നതിനുള്ള ആന്റിബയോട്ടിക്കുകളും നല്‍കാറുണ്ട്. എന്നാല്‍, ഗുരുതരമായ അണുബാധ ഉള്ള അവസരങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കേണ്ടിവരും. പ്രതിരോധം ചര്‍മ്മത്തിലുണ്ടാവുന്ന ചെറിയ മുറിവുകള്‍ ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. പൊറ്റകളും വ്രണങ്ങളും മറ്റും ചൊറിഞ്ഞ് വഷളാക്കാതിരിക്കുക സങ്കീര്‍ണതകള്‍ സങ്കീര്‍ണതകളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു മാറാത്ത വടുക്കള്‍ മറ്റു ശരീരഭാഗങ്ങളിലേക്കും അണുബാധ വ്യാപിക്കല്‍ അടുത്ത നടപടികള്‍: : എക്തൈമയ്ക്കുള്ള ചികിത്സ നടത്തുന്ന അവസരത്തില്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പിന്തുടരുകയും ആന്റിബയോട്ടിക് കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുക. ചര്‍മ്മത്തിലെ കാന്‍സര്‍ കാന്‍സറിന്റേതായ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് ഗൗരവമായി എടുക്കാതിരിക്കുന്നതാണ് രോഗതീവ്രത കൂട്ടുന്നത്. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുമെന്നപ്പോലെ ത്വക്കിനെയും കാന്‍സര്‍ പിടികൂടാം. എന്നാല്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ചര്‍മ്മത്തിലെ കാന്‍സറിന്റെ പ്രധാന പ്രത്യേകത രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാകുമെന്നതാണ്. ചര്‍മ്മത്തിലെ കാന്‍സറുകള്‍ പൊതുവേ അപകടകാരിയല്ലെങ്കിലും, ചിലത് മാരകമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ച തന്നെയാണ് ചര്‍മ്മത്തിലെ കാന്‍സറിന്റെയും കാരണം. മെലനോമ, ചര്‍മ്മത്തിലെ മറ്റു കാന്‍സറുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി ചര്‍മ്മത്തിലെ കാന്‍സറിനെ തിരിക്കാം. മെലനോമ: ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് മെലനോമ. വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന മറുകുകള്‍, പുതുതായി ഉണ്ടാകുന്ന വളരുന്ന മറുകുകള്‍ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കാലിലും കൈകളിലുമാണ് ഇത്തരം മറുകുകള്‍ കൂടുതലായും കാണപ്പെടുന്നത്. ശരീരത്തിനു നിറം നല്കുന്ന മെലനോസൈറ്റ് എന്ന കോശത്തിലാണ് ഈ കാന്‍സര്‍ രൂപംകൊള്ളുന്നത്. തൊലിപ്പുറത്ത് തുടങ്ങുന്ന ഈ കാന്‍സര്‍ ആരംഭത്തിലേ കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദമാണെങ്കിലും ആന്തരികാവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച് രോഗ തീവ്രതയും കൂടുന്നു. റേഡിയേഷനും സര്‍ജറിയുമാണ് ചികിത്സ. ബെയ്സല്സെല് കാഴ്സിനോമ: ശരീരത്തിന്റെ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പ്രധാനമായുംകവിളിലും മൂക്കിലും. കാണപ്പെടുന്ന ചെറിയ പാടുകളും ഉണങ്ങാത്ത മുറിവുകളുമാണ് ഇതിന്റെ ലക്ഷണം. സാധാരണയായി 70 വയസിനു മുകളിലുള്ളവരിലാണ് ബെയ്സല്സെല് കാഴ്സിനോമ കണ്ടുവരുന്നത്. ഇത് ചികിത്സയിലൂടെ പൂര്‍ണമായും മാറ്റാമെങ്കിലും ഗുരുതരമായ അവസ്ഥയില്‍ ശസ്ത്രക്രിയ്ക്കൊപ്പം റേഡിയേഷനും ആവശ്യമായി വരുന്നു. മറ്റെല്ലാ കാന്സറിനുമെന്നപോലെ ബയോപ്സിയിലൂടെ രോഗനിര്‍ണയം സാധ്യമാണ്. ലിംഫോമ: ത്വക്കിന്റെ അനുബന്ധ ഭാഗങ്ങളില്‍ കണ്ടുവരുന്ന മുഴകളാണ് ഈ കാന്‍സറിന്റെ ആരംഭം വിളിച്ചറിയിക്കുന്നത്. എന്നാല്‍ എല്ലാ മുഴയും ലിംഫോമയാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. പുതുതായി പ്രത്യക്ഷപ്പെടുന്ന, വളരുന്ന വേദനയുള്ള മുഴകളാണ് ഇതിന്റെ ലക്ഷണം. പഴുപ്പിന്റെ ലക്ഷണമില്ലാത്ത മുഴകളായിരിക്കും ഇവ. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന ഈ അര്‍ബുദം ശരീരത്തിന്റെ ഏതു ഭാഗത്തും വരാം. വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു അര്‍ബുദം കൂടിയാണ് ലിംഫോമ. അപകടകാരിയാണെങ്കിലും ആരംഭത്തിലേ കണ്ടെത്തിയാല്‍ ശമനം ലഭിക്കുന്നതാണ്. റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയുമാണ് ചികിത്സാരീതികള്‍. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ചര്‍മ്മത്തിന്റെ പ്രത്യേകതയും ജീവിതരീതിയുംമൂലം ത്വക്കിലെ കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നു ശതമാനം മാത്രമാണ്. പ്രായമാകുംന്തോറും കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുന്നു. പ്രതിരോധശക്തിയില്‍ വരുന്ന കുറവാണ് കാരണം. അനിയന്ത്രിതമായി വിഭജിക്കുകയും വളരുകയും ചെയ്യുന്ന ഒരു കൂട്ടം കോശങ്ങളാണ് കാന്‍സറിനു കാരണമായിത്തീരുന്നത്. മുന്നറിയിപ്പുകള്‍ ചര്‍മ്മത്തിലെ കാന്‍സറുകള്‍ സ്വയം പരിശോധനയിലൂടെ ആരംഭത്തിലേ കണ്ടെത്താന്‍ കഴിയും. അതിനാല്‍ സ്വയം പരിശോധന ഒഴിവാക്കാതിരിക്കുക. ചര്‍മ്മത്തിന്റെ പെട്ടെന്നുള്ള നിറവ്യത്യാസം പാടുകള്‍ എന്നിവ അവഗണിക്കാതിരിക്കുക. ശരീരത്തിന്റെ പുറമേ കാണപ്പെടുന്ന വേദനയുള്ളതും പഴുപ്പിന്റെ അംശം ഇല്ലാത്തതുമായ മുഴകള്‍. കരിയാന്‍ വൈകുന്ന വ്രണങ്ങള്‍. ത്വക്കില്‍ കാണുന്ന മറുകുകളുടെ രൂപത്തിലോ വലിപ്പത്തിലോ വരുന്ന മാറ്റം കഴിക്കാം കരുത്തുറ്റ മുടിക്കായി തലമുടി കൊഴിച്ചില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന പ്രശ്നമാണ്. കഴിക്കുന്ന ഭക്ഷണങ്ങള്‍ മുടിക്ക് ആരോഗ്യം കൂടി നല്കുന്നതായാല് മുടി ബലവും മൃദുത്വമുള്ളതാകും. മുടിയുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ. മുട്ട: ആരോഗ്യമുള്ള മുടിയിഴകള്‍ക്കു പ്രോട്ടീന്‍ ധാരാളം വേണം. ഈ പ്രോട്ടീനൊപ്പം ബയോട്ടിനും കൂടിയുണ്ടെങ്കില്‍ മുടി ഉഷാറായി വളരും, മൃദുലമാകുകയും ചെയ്യും. ഇവ മുടിക്കു ലഭിക്കാന്‍ എന്നും രണ്ടു മുട്ടയുടെ വെള്ള കഴിക്കുക. മുട്ട മാത്രമല്ല പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍, പയറു പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയും നല്ലതാണ്. യോഗര്‍ട്ട് (കട്ടത്തൈര്) : കാല്‍സ്യവും പ്രോട്ടീനുമാണ് മുടിക്കു ബലം നല്കുന്നതില് മുമ്പില്‍ . ഇവ രണ്ടും ലഭിക്കാന്‍ കട്ടത്തൈര് ഒഴിക്കുക. പാലും പാല് ഉല്‍പ്പന്നങ്ങളും പ്രോട്ടീനൊപ്പം കാല്‍സ്യവും തരുന്നവയാണ്. ബദാം: ബ്യൂട്ടി വൈറ്റമിന്‍ എന്നു വിളിക്കുന്ന വൈറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ബദാം മുടിയഴകിന് തിളക്കം കൂട്ടും. ബദാമിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിന്‍ എന്നിവയും മുടി വളരാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കും. ദിവസവും രണ്ടു ബദാം കഴിക്കുന്നതു ശീലമാക്കിക്കോളൂ. നെല്ലിക്ക: മുടി വളരാന്‍ നെല്ലിക്കാപ്പൊടിയിട്ട് എണ്ണ കാച്ചാറുണ്ട് മുത്തശ്ശിമാര്‍. വൈറ്റമിന്‍ സിയുടെ കലവറയായ നെല്ലിക്ക കഴിക്കുന്നതു മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും നല്ലതാണ്. മുരിങ്ങയില: അയണിന്റെ അളവ് കുറഞ്ഞാല്‍ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. ഇരുമ്പ് ശരീരത്തിലേക്കു വേണ്ടവിധം ആഗിരണം ചെയ്യപ്പെടണമെങ്കില്‍ വൈറ്റമിന്‍ സിയും ശരീരത്തിലെത്തണം. ഈ വൈറ്റിന് സിയും മുരിങ്ങയിലയില്‍ ധാരാളമുണ്ട്. വോള്‍നട്സ്: വൈറ്റമിന്‍ ഇയും ബയോട്ടിനും അടങ്ങിയിട്ടുള്ള വോള്‍നട്സ് ശിരോചര്‍മത്തിനും മുടിക്കും ആരോഗ്യം നല്‍കും. നാലു വോള്‍നട്സ് നിത്യവും കഴിക്കാം. വൈറ്റമിന്‍ ഇ ധാരാളമായുള്ള ഇലക്കറികളും ദിവസവും കഴിക്കാം. മധുരക്കിഴങ്ങ്: മുടികൊഴിച്ചിലുണ്ടാകുന്നത് മുടിയുടെ വേരുകള്‍ക്കു ബലമില്ലാത്തതുകൊണ്ടാണ്. ശിരോചര്‍മത്തിന് ആരോഗ്യമുണ്ടെങ്കിലേ മുടിയുടെ ചുവടുഭാഗം കരുത്തുറ്റതാകൂ. താരനും വരള്‍ച്ചയും അകറ്റി ശിരോചര്‍മം ആരോഗ്യമുള്ളതാക്കാന്‍ ബീറ്റാകരോട്ടിനും വൈറ്റമിന്‍ എയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുക. ഫ്ലാക്സ് സീഡ്സ്: ഒരി ചെറിയ സ്പൂണ്‍ ഫ്ലാക്സ് സീഡ് റോസ്റ്റ് ചെയ്ത് ദിവസവും കഴിക്കുന്നത് ശീലമാക്കാം. മുടി വളരാന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ ധാരാളമായുണ്ട്. താരന്, വരണ്ട ശിരോചര്‍മം എന്നീ പ്രശ്നങ്ങളും പിന്നെയുണ്ടാകില്ല,. കൂണ്: മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്ന മിനലറാണ് കോപ്പര്‍. . കൂണില്‍ ഇവ ധാരാളമുണ്ട്. താരന് അകറ്റുന്ന സെലീനിയവും ഇവയിലടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ പൂര്‍ണ ആരോഗ്യത്തിന് കൂണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പംപ്കിന്‍ സീഡ്സ്: കോപ്പര്‍, സിങ്ക്, സെലീനിയം, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി കോംപ്ലക്സ്, മഗ്നീഷ്യം. മുടിക്കാവശ്യമായ മിക്ക പോഷകങ്ങളും അടങ്ങിയ ആഹാരപദാര്‍ഥമാണ് മത്തന്‍കുരു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു പിടി റോസ്റ്റ് ചെയ്തെടുത്ത മത്തങ്ങയുടെ കുരു, സാലഡിനൊപ്പം കഴിക്കാം. ചാമ്പക്കയുടെ ഔഷധഗുണങ്ങള്‍ ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഈ നാടന്‍ പഴത്തിന്റെ വിധി. എന്നാല്‍, ചാമ്പക്കയുടെഔഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അല്പമുള്ള പുളി പോലും കാര്യമാക്കാതെ എല്ലാവരും ഈ പഴം അകത്താക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന ജംപോസിനാണ് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നത്. മാത്രമല്ല, നാരുകളാല്‍ സമൃദ്ധമായ ചാമ്പങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും സഹായകരമാണ്. നാരുകളും പോഷണങ്ങളും കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധദായകമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കാന്‍ ചാമ്പക്ക കുരു ബഹുകേമനാണ് കുട്ടികളിലെ ചുമയും ശ്വാസകോശരോഗങ്ങളും തടയാം പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച് മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു. അമ്മമാര്‍ക്കുള്ള ഏറ്റവും വലിയ ആകുലതയാണ് കുഞ്ഞുമക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍. കാലാവസ്ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ അങ്ങനെ മുതിര്‍ന്നവരേക്കാള്‍ വേഗം കുഞ്ഞുങ്ങള്‍ അസുഖത്തിന്റെ പിടിയിലാകുന്നു. പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച് മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു. കുഞ്ഞുങ്ങള്ക്ക്ശ്രദ്ധവേണം: ശ്വാസകോശ രോഗങ്ങള്‍ സാധാരണയായി സൂക്ഷ്മാണുക്കളില്‍ നിന്ന് അതായത് റാസ്പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്, മെറ്റാ ന്യൂമോണോ വൈറസ്, ഇന്‍ഫ്ളൂവന്‍സി വൈറസില്‍ നിന്നാണ് ഉണ്ടാകുന്നത്. ജനിച്ച് രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ശരീരത്തില്‍ നിന്ന് രക്തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട് സാധാരണയായുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ആ കാലഘട്ടത്തിന് ശേഷം രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ മരുന്നുകള്‍ നല്‍കേണ്ടിവരും. ജലദോഷപ്പനികളോടൊപ്പമാണ് സാധാരണയായി ചുമ കാണപ്പെടാറ്. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട് തനിയെ കുറയും. എന്നാല്‍ പനി കുറയാതെ കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല് കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ് എന്നിവ കണ്ടാല്‍ അത് ന്യൂമോണിയയുടെ ലക്ഷണമായി കണ്ട് എത്രയുംവേഗം ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ് വില്ലന്‍ചുമ. കൃത്യമായി വാക്സിന് എടുക്കാത്ത കുട്ടികള്‍ക്കാണ് വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച് ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് വില്ലന്‍ചുമയുടെ ലക്ഷണം. ശ്വാസകോശരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു ജനനസമയത്തുള്ള തൂക്കക്കുറവ് പ്രസവസമയത്തെ അരക്ഷിതാവസ്ഥ (പ്രസവസമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍മൂലം കുട്ടിയെ വെന്റിലേറ്ററിലോ മറ്റോ കിടത്തേണ്ടതുപോലുള്ള അവസ്ഥകള്‍). മാംസം തികയാതെയുള്ള പ്രസവിക്കല്‍ മുലപ്പാല്‍ നല്കാന് കഴിയാതെ വരുമ്പോള്‍ (കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മുലപ്പാലാണ് ആദ്യത്തെ പ്രതിരോധമരുന്ന്. മുലപ്പാലില്‍ രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്ന ധാരാളം ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രതിരോധം ലഭിക്കാതെ വരുമ്പോള്‍ പലവിധത്തിലുള്ള രോഗാവസ്ഥകളും കുട്ടികളില്‍ പ്രത്യക്ഷപ്പെടാം). കുടുംബത്തിലെ വൃത്തിഹീനമായ അന്തരീക്ഷം (വീടും പരിസരവും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാതിരുന്നാല്‍ പൊടിയും മാലിന്യങ്ങളും കൊണ്ട് കുട്ടികള്‍ക്ക് നിരന്തരമായി ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം). വീടുകള്‍ വെളിച്ചവും വായൂസഞ്ചാരവുമില്ലാതെയിടുമ്പോള്‍ ഈര്‍പ്പം തങ്ങിനിന്ന് അണുക്കള്‍ വ്യാപിക്കുന്നു. പുകവലിക്കാര്‍ ഉള്ള വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ചുമയും ശ്വാസകോശസംബന്ധമായ രോഗങ്ങളുമുണ്ടാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഇതുമൂലം ധാരാളം അസ്വസ്ഥതകള്‍ വരാന്‍ സാധ്യതയുണ്ട്. അടുക്കളയില്‍ നിന്നുള്ള പുകയും കുട്ടികളില്‍ ചുമയും ശ്വാസകോശ തകരാറും ഉണ്ടാക്കുന്നു. വലിയ കുട്ടികളില്‍ നിന്നും ചെറിയ കുട്ടികളിലേക്കുള്ള രോഗം പകരല്‍ (സ്കൂളുകളിലും ഡേ കെയറിലും മറ്റും പോകുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ അത് വീട്ടിലെ മറ്റ് കുട്ടികളിലേക്കും പകരാം). ധാരാളം ആളുകള്‍ ഒന്നിച്ച് താമസിക്കുന്ന തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ പകരാന്‍ സാധ്യത ഏറെയാണ്. തുമ്മുകയും ചമയ്ക്കുകയും ചെയ്യുമ്പോള്‍ ചുമ വരാതിരിക്കാന്‍ രോഗം വന്ന രോഗിയെ പ്രത്യേകം പരിരക്ഷിക്കേണ്ടതാണ്. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തുന്ന ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരേക്കണ്ടതാണ്. പനിയോ ചുമയോ ഉള്ളവര്‍ അത് കുറയുന്നത് വരെ കുഞ്ഞുങ്ങളുമായി കഴിയുന്നതും അടുത്തിടപഴകാതിരിക്കുക. കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ടൗവ്വലുകള്‍ അതാത് സമയത്ത് മാറ്റി കഴുകി ഉപയോഗിക്കാനും കുട്ടികളെ ശീലിപ്പിക്കുക. വായൂസഞ്ചാരമുള്ളതും സൂര്യപ്രകാശം കയറുന്ന തരത്തിലുള്ളതുമായ രീതിയില്‍ വീടുകള്‍ ഒരുക്കുക, അപ്പോള്‍ രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ കഴിയും. കുട്ടികളെ എപ്പോഴും വീട്ടില്‍ അടച്ചുപൂട്ടിയിടാതെ സ്വതന്ത്രരായി വിടാന്‍ ശ്രദ്ധിക്കുക. ശ്വസനേന്ദ്രയത്തിലെ കോശങ്ങള്‍ക്ക് തകരാറ് സംഭവിച്ചാല്‍ പുതിയ കോശങ്ങള്‍ ഉണ്ടായിവരാന്‍ താമസിക്കും. ആ കാലയളവില്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അപ്പോഴാണ് രോഗിക്ക് പരിചരണം ഏറെ ആവശ്യം. പുകവലിക്കാര്‍ ഉള്ള വീടുകളിലെ കുട്ടികള്‍ക്ക് ശ്വാസകോശരോഗങ്ങള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ വീടിനുള്ളിലെ പുകവലി ഒഴിവാക്കണം. പുകവലിക്കുന്നവരേപ്പോലെ തന്നെ ആ പുക ശ്വസിക്കുന്നവരേയും അത് ദോഷകരമായി ബാധിക്കും. കൃത്യമായി കുഞ്ഞുങ്ങള്‍ക്ക് വാക്സിനുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ശ്വാസകോശരോഗങ്ങള്‍ക്ക് പ്രത്യേകതരം വാക്സിനുകള്‍ ലഭ്യമാണ്. നിലവിലുള്ള വാക്സിനുകള്‍ കൂടാതെ ചിലവ് കൂടുതലാണെങ്കിലും ഡോക്ടറോട് ചോദിച്ച് അനുയോജ്യമായ മറ്റ് വാക്സിനുകള്‍ എടുക്കുന്നത് രോഗത്തെ തടയും. സ്കൂളുകളിലും ഡേകെയറുകളിലൂടെയും മറ്റും രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. അതിനുവേണ്ടി പ്രത്യേകം ഡോക്ടറെ ഏര്‍പ്പെടുത്തുകയോ, സ്കൂളുകളോടനുബന്ധിച്ച് രോഗമുള്ള കുട്ടികളെ പരിചരിക്കാന്‍ സിക്ക് റൂം പോലെയുള്ള സംവിധാനങ്ങളോ ഏര്‍പ്പെടുത്താം. നല്ല പോഷകാഹാരം നല്‍കുകയും ധാരാളം വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കപ്പയുടെ ആരോഗ്യഗുണങ്ങള്‍ കപ്പ എന്ന് കേട്ടാല്‍, കമിഴ്ന്ന് വീഴുന്നവരാണ് മലയാളികളില്കൂടുതല്പ്പേരും. കപ്പയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുംഅനേകമാണ്. എന്നാലിപ്പോഴിതാ, കപ്പയുടെ ഗുണഗണങ്ങള്എണ്ണിയാലൊടുങ്ങാത്തതാണെന്നാണ് കണ്ടെത്തലുകള്‍. ഔഷധഗുണമേറെയുള്ള കപ്പയില്‍ കാര്‍ബോഹൈഡ്രേറ്റ്സ്, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ ധാരാളമുണ്ട്. പൊണ്ണത്തടിയെക്കാള്പേടിക്കേണ്ട അവസ്ഥയാണ് ശരീരഭാരം ആവശ്യത്തിനില്ലാത്തത്. അതുകൊണ്ട് വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കപ്പ ഒരുഅനുഗ്രഹമാണ്. ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവര്‍ക്ക് ഇനിമുതല്‍ കപ്പ കഴിച്ചു തുടങ്ങാം. മാത്രമല്ല, കപ്പയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രക്തക്കുറവു പരിഹരിച്ച് അനീമിയ തടയുകയും ചെയ്യും. കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ പരിഹരിക്കാന്കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും സഹായിക്കും. ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പകഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാന്നല്ലതാണ് കാഴ്ച നഷ്ടപ്പെടുത്തുന്ന മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ നാം കാണുന്ന വസ്തുവിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനും കേന്ദ്രീകൃത കാഴ്ചയ്ക്കും സഹായിക്കുന്ന, റെറ്റിനയുടെ ഒരു ചെറിയ ഭാഗമാണ് മാക്യുല. മാക്യുലയുടെ മധ്യ ഭാഗമായ ഫോവിയയ്ക്ക് ചുറ്റുമുള്ള വളരെ ചെറിയ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന അവസ്ഥയാണ് മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ. മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ രണ്ട് തരമുണ്ട്. ഇവ വ്യത്യസ്ത രീതികളിലാണ് രക്തക്കുഴലുകളെ ബാധിക്കുന്നത്; ടൈപ്പ് 1 മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ: വളരെ ചെറിയ വീക്കങ്ങള്‍ ഉണ്ടാകുന്നതു മൂലം രക്തക്കുഴലുകള്‍ വലുതാകുകയും മാക്യുലര്‍ കോശങ്ങള്‍ക്ക് വീക്കവും തകരാറും ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു.ഇത് സാധാരണയായി ഒരു കണ്ണിനെ മാത്രമാണ് ബാധിക്കുന്നത്. ടൈപ്പ് 2 ടെലന്‍ജെക്റ്റേഷ്യ: ഏറ്റവും സാധാരണമായി കാണപ്പെടുന്ന തരം മാക്യുലര്‍ ടെലന്ജെക്റ്റേഷ്യയാണിത്. ഈ അവസ്ഥയില്‍, ഫോവിയയ്ക്ക് ചുറ്റുമുള്ള വളരെ ചെറിയ രക്തക്കുഴലുകളില്‍ ചോര്‍ച്ചയുണ്ടാവുകയോ അവ വീങ്ങുകയോ അല്ലെങ്കില്‍ ഇതു രണ്ടും സംഭവിക്കുകയോ ചെയ്യുന്നു. ചില കേസുകളില്‍, റെറ്റിനയുടെ അടിയില്‍ പുതിയ രക്തക്കുഴലുകള്‍ വികാസം പ്രാപിക്കുന്നു. ഇവ പൊട്ടുകയോ ചോരുകയോ ചെയ്യാം. ഇത്തരത്തിലുള്ള ചോര്‍ച്ച മൂലം മാക്യുലയുടെ കട്ടി കൂടുകയോ വീങ്ങുകയോ ചെയ്യുന്നു (മാക്യുലര്‍ എഡീമ). ഇത് കേന്ദ്രീകൃത കാഴ്ചയെ പ്രതികൂലമായി ബാധിക്കും. മാക്ക്യുലയ്ക്കും ഫോവിയയ്ക്കും മുകളില്‍ വടുക്കള്‍ വളരുന്നത് കാഴ്ചയുടെ വിശദാംശങ്ങള്‍ നഷ്ടമാക്കും. ഇത് രണ്ട് കണ്ണുകളെയും ബാധിക്കുന്ന അവസ്ഥയാണ്. കാരണങ്ങള്‍ ടൈപ്പ് 2 മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ: മധ്യവയസ്സിലെത്തി നില്ക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കാവുന്ന അവസ്ഥയാണിത്. ടൈപ്പ് 2 മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ ഉള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്ന അനുപാതത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത്, ദീര്‍ഘകാലമായി രക്തക്കുഴലുകള്‍ക്ക് ഏല്ക്കേണ്ടിവരുന്ന സമ്മര്‍ദമായിരിക്കാം ഇതിനു കാരണമാവുന്നത്. ടൈപ്പ് 2 മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ ഒരു കുടുംബത്തിലെ അംഗങ്ങളില്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ജനിതക പ്രവണതയെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണ്. മിക്ക കേസുകളിലും ഇതിന്റെ കാരണം വ്യക്തമായിരിക്കില്ല. ടൈപ്പ് 1 മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ: ഏകദേശം പൂര്‍ണമായും പുരുഷന്മാരെ മാത്രം ബാധിക്കുന്ന അവസ്ഥയാണിത്. നാല്പത് വയസ്സിനോട് അടുത്ത സമയത്തായിരിക്കും ഇത് കണ്ടെത്തുക. ടൈപ്പ് 1 ടെലന്‍ജെക്റ്റേഷ്യ ജന്മനാല് ഉണ്ടാകുന്ന \'കോട്സ്\' രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷണങ്ങള്‍ (Symptoms) രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. രോഗം പഴകുന്നതിന് അനുസൃതമായി, കാഴ്ച മങ്ങല്‍, വികലമായ കാഴ്ച, കേന്ദ്രീകൃതമായ കാഴ്ച നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഈ സമയത്ത്, വായിക്കുന്നതിനും മറ്റും ശക്തിയേറിയ പ്രകാശം ആവശ്യമായിവരും. കേന്ദ്രീകൃത കാഴ്ച നഷ്ടം പുരോഗമിക്കുന്നത് 10-20 വര്‍ഷം കൊണ്ടായിരിക്കും. മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ വശങ്ങളിലെ കാഴ്ചയെ ബാധിക്കാറില്ല. അതിനാല്‍, പൂര്‍ണമായ അന്ധതയ്ക്ക് കാരണമാകുന്നില്ല. മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ പ്രാരംഭ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്തതിനാല്‍, മാക്യുലയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് കൃത്യമായ ഇടവേളകളില്‍ നേത്ര പരിശോധന നടത്തുക. രോഗനിര്‍ണയം നേത്ര പരിശോധന: ഡോക്ടര്‍ നിങ്ങളുടെ കാഴ്ചശക്തി പരിശോധിക്കും. കേന്ദ്രീകൃത കാഴ്ചയില്‍ ശൂന്യമായ ഇടങ്ങള്‍ ഉണ്ടോ എന്നും മറ്റും മനസ്സിലാക്കുന്നതിനായി ആംസ്ലര്ഗ്രിഡ് പരിശോധന നടത്തും. മരുന്ന് ഒഴിച്ച് കൃഷ്ണമണികള്‍ വലുതാക്കുകയും ഒഫ്താല്മോസ്കോപ് ഉപയോഗിച്ച് റെറ്റിനയും മറ്റു ഭാഗങ്ങളും പരിശോധിക്കുകയും ചെയ്യും. ഡോക്ടറുടെ സൂക്ഷ്മമായ പരിശോധനയിലൂടെ, മാക്യുലയുടെ മധ്യഭാഗത്ത്, മാക്യുലര്‍ ടെലന്ജെക്റ്റേഷ്യയുടെ സൂചനയായ റെറ്റിനല്‍ ക്രിസ്റ്റലുകള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒപ്റ്റിക്കല്‍ കൊഹെറെന്സ് ടോമോഗ്രാഫി (ഒസിടി): പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ച് റെറ്റിന ഉള്‍പ്പെടെയുള്ള കണ്ണിന്റെ ഭാഗങ്ങളുടെ വിശദമായ പ്രതിബിംബം ശേഖരിക്കുന്നു. ഡോക്ടര്‍ക്ക് റെറ്റിനയുടെ കട്ടിയും രക്തക്കുഴലുകളുടെ അസ്വാഭാവികതയും തിരിച്ചറിയാന്‍ ഒസിടി പ്രതിബിംബം സഹായിക്കും. ഫ്ളൂറോസിന് ആഞ്ചിയോഗ്രാഫി: കൈകളിലെ രക്തക്കുഴലുകളില്‍ ഒരു പ്രത്യേക ഡൈ കുത്തിവയ്ക്കുന്നു. ഇത് കണ്ണ് ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ രക്തക്കുഴലുകളിലൂടെ കടന്നുപോകും. ഈ അവസരത്തില്‍, റെറ്റിന ഉള്‍പ്പെടെയുള്ള കണ്ണിന്റെ ഭാഗങ്ങളുടെ പ്രതിബിംബം ശേഖരിക്കുകയും അസ്വാഭാവികതകള്‍ തിരിച്ചറിയുകയും ചെയ്യുന്നു. ചികിത്സ: മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ ഭേദപ്പെടുത്തുന്നതിന് പല ചികിത്സകളും പരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും കേന്ദ്രീകൃതമായ കാഴ്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നില്ല. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍, മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ പരിപൂര്‍ണമായ കാഴ്ച നഷ്ടത്തിനും കാരണമാവാം. ലേസര്‍ ചികിത്സകള്‍: ചില കേസുകളില്‍, രക്തക്കുഴലുകളിലെ ചോര്‍ച്ച പരിഹരിക്കുന്നതിനായി ലേസര്‍ ചികിത്സ നടത്തുന്നു. എന്നാല്‍, ഇത്തരം ചികിത്സാ രീതി മൂലം അനുബന്ധ തകരാറുകള്‍ ഉണ്ടാകുമെന്നതിനാല്‍ എപ്പോഴും ശുപാര്‍ശ ചെയ്യപ്പെടില്ല. കണ്ണിനുള്ളില്‍ കുത്തിവയ്പ്: വീക്കവും കോശജ്വലനം മൂലമുള്ള അസ്വസ്ഥതകളും കുറയ്ക്കുന്നതിനായി ചില അവസരങ്ങളില്‍ കണ്ണിനുള്ളില്‍ സ്റ്റിറോയിഡുകളും മറ്റു മരുന്നുകളും കുത്തിവയ്ക്കുന്നു. വിഇജിഎഫിന് എതിരെയുള്ള മരുന്നുകള്‍: റെറ്റിനയുടെ അടിയിലായി പുതിയ രക്തക്കുഴലുകള്‍ രൂപംകൊള്ളുന്നത് മാക്യുലര്‍ ടെലന്ജെക്റ്റേഷ്യയുടെ സങ്കീര്‍ണതകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ അവസ്ഥയില്‍ ഇത്തരം വളര്‍ച്ചകളെ പ്രതിരോധിക്കുന്നതിനായി, നേത്രഗോളത്തില്‍ ആന്റി-വിഇജിഎഫ് (വാസ്കുലര്‍ എന്‍ഡോത്തീലിയല്‍ ഗ്രോത്ത് ഫാക്ടര്‍ ഇന്‍ഹിബിറ്റേഴ്സ്) മരുന്നുകള്‍ കുത്തി വയ്ക്കേണ്ടിവരും. ലോ വിഷന്‍ എയിഡുകള്‍: മാക്യുലര്‍ ടെലന്‍ജെക്റ്റേഷ്യ മൂലം കാഴ്ച നഷ്ടം ഉണ്ടായവര്‍ക്ക്, ലോ വിഷന്‍ എയിഡുകള്‍ ഉപയോഗിക്കുന്നതു വഴി നിലവില്‍ ഉള്ള കാഴ്ചശക്തി പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. അടുത്ത നടപടി കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ദൃശ്യ പരിധിയില്‍ കറുത്ത പൊട്ടുകള്‍ ഉണ്ടെങ്കില്‍ നേത്രരോഗ വിദഗ്ധയെ/വിദഗ്ധനെ സന്ദര്‍ശിക്കുക. നവജാതശിശുക്കളുടെ ആദ്യ പ്രതിരോധമരുന്ന് മുലപ്പാല്‍ നവജാതശിശുക്കള്‍ക്ക് ആദ്യം നല്‍കേണ്ട പ്രതിരോധമരുന്ന് എന്താണ്? ആലോചിച്ച് തലപുണ്ണാക്കേണ്ട. അത് പ്രകൃതിദത്തമാണ്, മുലപ്പാല്‍. പിറന്നുവീണ് ഒരുമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്നത് ഉറപ്പുവരുത്തണമെന്ന് ശിശുരോഗവിഗഗ്ധരും യുണിസെഫ്, ഡബ്ല്യു.എച്ച്.ഒ. തുടങ്ങിയ സംഘടനകളും പറയുന്നു. ഒരു മണിക്കൂറിനുള്ളിലെ മുലപ്പാല്‍ നവജാതശിശുക്കളിലെ മരണം 41 ശതമാനം തടയാമെന്ന് പീഡിയാട്രിക്സ് ജേണലില്‍ (2006) വന്ന പഠനം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നും ഒട്ടേറെ സമാനമായ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പുതന്നെ ലോകാരോഗ്യസംഘടന ആദ്യമണിക്കൂറിലെ മുലയൂട്ടല്‍ സജീവമായ പ്രചാരണമായി കൊണ്ടുവന്നിരുന്നു. എന്നാല്‍, ആസ്പത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റികളായി മാറുകയും പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും മാറ്റിക്കിടത്തുകയും ചെയ്യുന്ന പുതിയകാലത്ത് ആദ്യമണിക്കൂറില്‍ ലഭിക്കേണ്ട ഈ പ്രതിരോധമരുന്ന് കുഞ്ഞിന് ലഭിക്കാതെ പോകുന്നു. ഇന്ത്യയിലെ ശിശുമരണങ്ങളില്‍ 50 ശതമാനവും നടക്കുന്നത് പോഷകാഹാരക്കുറവുകൊണ്ടാണ്. ഈ മരണങ്ങളില്‍ പകുതിയും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് സംഭവിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ നന്നേ ചെറിയ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള മാര്‍ഗം മുലയൂട്ടലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസവാനന്തരം അമ്മയുടെ മുലപ്പാലായി വരുന്നത് മഞ്ഞനിറത്തിലുള്ള പശിമയുള്ള ദ്രാവകമാണ്. ഇതിനെ കൊളസ്ട്രം എന്നുപറയുന്നു. ഇത് രോഗപ്രതിരോധ ശേഷിയുള്ള ആന്റിബോഡികള്‍കൊണ്ടും അവശ്യപോഷകങ്ങള്‍കൊണ്ടും സമൃദ്ധമാണ്. ഇതേക്കുറിച്ചുള്ള അജ്ഞതകൊണ്ട് ആദ്യകാലത്ത് ഇത് കുട്ടിക്ക് കൊടുക്കാതെ പിഴിഞ്ഞ് കളയുന്ന പതിവുപോലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടെങ്കിലും പ്രായോഗികമായ വൈഷമ്യങ്ങള്‍പറഞ്ഞ് കൊടുക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്നവര്‍ ഏറെയുണ്ട്. ജനിച്ചയുടന്‍ അമ്മയുടെ മാറത്തുചേര്‍ത്തുവെച്ച് മുലപ്പാല്‍ കൊടുക്കുന്നതിന് വേറെയും ഗുണങ്ങളുണ്ട്. ഗര്‍ഭപാത്രത്തില്‍നിന്ന് മാറിയ അന്തരീക്ഷത്തിലേക്ക് വന്ന കുഞ്ഞുങ്ങള്‍ക്ക് അത് ചൂടുപകരും. അവരുടെ ഹൃദയമിടിപ്പ്, ശ്വാസമെടുപ്പ് തുടങ്ങിയവ ക്രമീകരിക്കാനും ഇത് സഹായിക്കും. ആദ്യത്തെ ആറുമാസം മുലപ്പാല്‍മാത്രമേ നല്‍കാവൂയെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. ഇത് വയറിളക്ക മരണങ്ങളും ന്യൂമോണിയബാധയും തടയാന്‍ സഹായിക്കും. കൂടാതെ, കുട്ടിക്ക് പിന്നീട് അമിതവണ്ണം വരാനുള്ള സാധ്യതയും ഇതുവഴി ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മുലപ്പാല്‍മാത്രം ആറുമാസം നല്‍കുകയും പിന്നീട് കുറച്ചുകാലംകൂടി തുടരുകയും ചെയ്യുന്നത് കുട്ടികള്‍ക്ക് ഉയര്‍ന്ന ഐ.ക്യൂ. ഉണ്ടാകാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് അറുമാസത്തിനകം കൃത്രമപാല്‍പ്പൊടി നല്കുന്നവര് ഒരുകാര്യം അറിയുന്നില്ല, കുഞ്ഞിന്റെ ശരീരം അറിഞ്ഞ് അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാലിന് പകരംവെയ്ക്കാന്‍ ഫാക്ടറിയിലുണ്ടാക്കുന്ന വസ്തുക്കള്‍ക്കാവില്ല. കൂടാതെ, ഒന്നിലധികം കുട്ടികളുണ്ടായാലും അവര്‍ക്കാവശ്യമായ പാല് അമ്മയുടെ ശരീരത്തിലുണ്ടാകും. തുടക്കത്തില്‍ കുറയുന്ന സന്ദര്‍ഭങ്ങളിലും തുടര്‍ന്നും മുലയൂട്ടുന്ന അമ്മമാരില്‍ ക്രമേണ പാലിന്റെ അളവ് കൂടും. മുലയൂട്ടലിന്റെ ഗുണവശങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട് അവയില്‍ കണ്ടെത്തിയ പ്രധാന വസ്തുതകളിലൊന്ന് മുലകുടിച്ച് വളര്‍ന്ന കുട്ടികളില്‍ പിന്നീടും പ്രതിരോധശേഷി ശക്തമായിരിക്കുമെന്നതാണ്. നവജാതശിശുക്കളില്‍ കാണുന്ന മരണം (സഡന്‍ ഇന്‍ഫന്റ് ഡത്ത് സിന്‍ഡ്രോം) മുലപ്പാല്‍മാത്രം കുടിക്കുന്ന, ആദ്യമണിക്കൂറില്‍ മുലപ്പാല്‍ലഭിച്ച കുട്ടികളില്‍ തീരെ കുറവാണെന്നും തെളിഞ്ഞു. അമിതഭാരം, എക്സിമ, ടൈപ്പ് 2 പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങളും ഇത്തരക്കാരില്‍ കുറവായിരിക്കും. ഇനി മുലയൂട്ടുന്ന അമ്മമാരില്‍ സ്താനാര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, പ്രമേഹം, അമിതവണ്ണം, പ്രസവാനന്തരമുള്ള വിഷാദം ഇവ കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഒന്നാംസ്ഥാനത്തുനില്ക്കുന്ന കേരളത്തില്‍ ആറുമാസം മുലപ്പാല്‍മാത്രം നല്കുന്ന അമ്മമാരുടെ എണ്ണം 53.3 ശതമനം മാത്രമാണെന്ന് ഒരു സര്‍വേ സൂചിപ്പിക്കുന്നു. നാലുമാസത്തിനുശേഷം കുട്ടിക്ക് അധികപോഷണം ആവശ്യമെന്നുകരുതി കൃത്രിമഭക്ഷണം കൊടുക്കുന്നവരാണ് അധികവും. ഇത് ശരിയല്ലെന്നതാണ് വിദഗ്ധമതം. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ശിശുരോഗവിദഗ്ധന്റെ മറിച്ചുള്ള നിര്‍ദേശമില്ലെങ്കില്‍ ആറുമാസത്തിനിടെ വേനല്‍ക്കാലത്തുപോലും കുഞ്ഞിന് മുലപ്പാല്‍മാത്രം മതിയാകും. കടപ്പാട്: ഇന്‍ഫോ മാജിക്