മണ് മറഞ്ഞു കൊണ്ടിരിക്കുന്ന പാരമ്പര്യ അറിവുകള്‍ തിരിച്ചു പിടിക്കുന്നതിനു വേണ്ടിയും ഭാരതത്തിന്റെ തനതായാ പാരബര്യ ചികിത്സ ശാസ്ത്രം പുതിയ തലമുറകളിലേക്ക് പകരാനും വൈദ്യശാല എന്ന നമ്മുടെ കൂട്ടായ്മ ലക്ഷ്യമിടുന്നു.അറിവുകള്‍ നഷ്ട്ടപ്പെട്ടു പോകാതെ ഇരിക്കാനും പുതിയ തലമുറയിലേക്കു പകരാനും പലവിധ ഗ്രന്ഥങ്ങളും നിലവില്‍ ഉണ്ട് എങ്കിലും ഡിജിറ്റല്‍ രീതിയില്‍ അറിവുകള്‍ ക്രോഡീകരിക്കുമ്പോള്‍ കൂടുതല്‍ ആളുകളില്‍ എത്തുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.നിസാരമായ രോഗങ്ങള്‍ക്ക് പാരമ്പര്യ വൈദ്യം വളരെ ലളിതമായ ക്രിയകള്‍ മുന്നോട്ട് വെക്കുന്നുണ്ട് അവയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാം ഒപ്പം ചികിത്സ എന്നാ ബിസിനസ് മുന്നില്‍ കണ്ടു ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തില്‍ നിന്നും അകന്നു നില്‍ക്കാനും ശ്രമിക്കാം ഇവിടെ നിര്‍ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാന്‍ ഉള്ളതല്ല . അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പണ്ടിത്യമുള്ള ഭിഷഗ്വരന്റെ നിര്‍ദേശ പ്രകാരം അല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല . മറിച്ചു ഇത് അറിവ് നേടാന്‍ മാത്രം ഉള്ള വേദിയാണ്.അടുക്കള വൈദ്യം , മുത്തശ്ശി വൈദ്യം , ആയുര്‍വ്വേദം , യുനാനി , ഹോമിയോ , ആധുനിക വൈദ്യം തുടങ്ങി നിരവധി അറിവുകള്‍ ഇവിടെ പങ്കു വെക്കുന്നതാണ്. കൂടാതെ ജീവിത രീതിയില്‍ നാം സ്വീകരിക്കേണ്ട ശരിയായ ശൈലി , ഭക്ഷണ രീതികള്‍ , പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളും ഇവിടെ നിങ്ങള്‍ക്ക് കാണാം കരള്‍ ശുദ്ധീകരിക്കാന്‍ കരൾ ശുദ്ധീകരിക്കാനും,കൊളസ്ട്രോളിനും ഗൾഫ് പ്രവാസികൾക്കുള്ള നാട്ട് മരുന്ന് വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും,ക്രമം തെറ്റിയ ജീവിത ശൈലിയിയുമാണ് ഗൾഫ് മലയാളികളിലെ മിക്ക രോഗങ്ങൾക്കും കാരണം.സമയത്തിന് ഉറങ്ങുക,നല്ല ഭക്ഷണം കഴിക്കുക,അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള പോംവഴി.ഗൾഫ് മലയാളികൾക്കിടയിൽ പ്രധാനമായി കാണപ്പെടുന്ന ഫാറ്റി ലിവർ,കൊളസ്ട്രോൾ എന്നിവയ്ക്ക് നാട്ടു വൈദ്യനായ സുരേഷ് AMPS നിർദേശിക്കുന്ന മരുന്നുകളാണ് ചുവടെ കൊടുക്കുന്നത് . ലിവർ ശുദ്ധീകരണം പച്ചമഞ്ഞൾ -ഒരു കഴഞ്ച് ഇഞ്ചി-ഒരു കഴഞ്ച് കറിവേപ്പില -7 ഇല ജീരകം -ഒരു സ്പൂൺ നെല്ലിക്ക -4 എണ്ണം പുതിന-7 ഇല മല്ലിയില-7 ഇല വെളുത്തുള്ളി-7അല്ലി ചുവന്നുള്ളി- 4/5എണ്ണം എന്നിവ അരച്ച് വെറും വയറ്റിൽ കഴിയ്ക്കുക.ഫാറ്റി ലിവർ കൂടുതൽ ഉള്ളവർ വൈകീട്ടും കഴിയ്ക്കുക.21 ദിവസം. കൂടാതെ ത്രിഫല ചൂർണ്ണം അര ഗ്ലാസ് ഇളംചൂട് വെള്ളത്തിൽ ഒരു സ്പൂൺ കലക്കി രാത്രി കിടക്കുന്നതിന് മുൻപ് കഴിയ്ക്കുക . 100 ഗ്രാം കരിം ജീരകവും,100 ഗ്രാം പെരും ജീരകവും വെവ്വേറെ വറുത്തു പൊടിച്ച് മിക്സ് ചെയ്ത് രാവിലെയും വൈകീട്ടും അര ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂണ്‍ പൊടി കലക്കി കുടിയ്ക്കുക . കരള്‍ രോഗം (ലിവര്‍ സിറോസിസ്) കരള്‍ രോഗം (ലിവര്‍ സിറോസിസ്) എന്താണ് കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ്? കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും, തന്മൂലം കരളിനു വീക്കവും പഴുപ്പും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലിവര്‍ സിറോസിസ് ഉണ്ടാവുന്നത്. കരളിനു അണുബാധ ഏറ്റാല്‍ കിഡ്നിക്കും തകരാര്‍ സംഭവിക്കും. ശരീരത്തിന്റെ രണ്ടു ശുദ്ധീകരണ പ്രക്രിയക്കും തകരാര്‍ പറ്റുമ്പോള്‍ മരണം വരെ സംഭവിക്കാം. കരള്‍ രോഗം ലക്ഷണങ്ങള്‍: വിശപ്പ് കുറയുക മഞ്ഞപിത്തം ബാധിയ്ക്കുക ശരീര ഭാരം കുറയുക അടിവയറ്റില്‍ വേദന തോന്നുക ചര്‍ദ്ദി, തളര്‍ച്ച, മനം പുരട്ടല്‍ ശരീരമാസകലം ചൊറിയുക. കാരണങ്ങള്‍: കരളിനു ഏല്ക്കുന്ന അണുബാധ അമിതമായ മദ്യപാനമാണ് ലിവര്‍ സിറോസിസ്നു പ്രധാനമായ ഒരു കാരണം. പക്ഷെ ഇപ്പോള്‍ മദ്യപാനം ഇല്ലാത്തവരിലും കരള്‍ രോഗം ഉണ്ടാവാറുണ്ട്. കരള്‍ രോഗം ബാധിച്ചാല്‍: ആഹാരത്തില്‍ ഉപ്പിന്റെ അംശം വളരെ കുറയ്ക്കുക ധാരാളമായ് വെള്ളം കുടിക്കുക മുളപ്പിച്ച ചെറുപയര്‍ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക തഴുതാമ തോരന്‍ ഉണ്ടാക്കി കഴിക്കുക കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ് 5 മില്ലി വീതം നീര് കുടിക്കുന്നത് നല്ലതാണ് കൂവളത്തിന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്. കീഴാര്‍ നെല്ലി അരച്ച് കഴിക്കുന്നത് നല്ലതാണ് 5 ഗ്രാം മരമഞ്ഞള്‍ തേനില്‍ കുഴച്ചു കഴിക്കുക മലിനമായ കാലാവസ്ഥയിലുള്ള ജോലി കഴിയുന്നതും കുറയ്ക്കുക. ഇത്തരത്തില്‍ ധാരാളം ഒറ്റമൂലികള്‍ ഉണ്ടെങ്കിലും രോഗിയുടെ അവസ്ഥ മനസിലാക്കി ഒരു വൈദ്യനെ സമീപിക്കുക. കടപ്പാട്: രഞ്ജു വൈദ്യര് കരള്‍ രോഗം (ലിവര്‍ സിറോസിസ്) കരള്‍ രോഗം ഉണ്ടാവാന്‍ പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ കെട്ടി കിടക്കുന്ന ദുഷിച്ച വായു ആണ്. ദുഷിച്ച വായു പുറത്തു കളയാന്‍ നല്ലവണ്ണം ഒച്ച വച്ചാല്‍ മതി. രാവിലെ എഴുന്നേറ്റാല്‍ ഉച്ചത്തില്‍ ശബ്ദം പുറപെടുവിക്കുക (മന്ത്രങ്ങള്‍ ചൊല്ലുക, പാട്ട് പാടുക, ഒച്ചയുണ്ടാകുക etc…) കരള്‍ രോഗം വരാതിരിക്കാന്‍ / വന്നാല്‍ (പുതിയ കരളിനു) രാവിലെ കുറഞ്ഞത് ഒന്നര ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. മണി തക്കാളി സമൂലം അരച്ച് നീര് കുടിയ്ക്കുക. മണി തക്കാളിയുടെ ഇല തോരന്‍ ഉണ്ടാക്കി തിന്നുക. കുപ്പ മേനിയുടെ ഇല, മാണി തക്കാളി കറി ഉണ്ടാക്കി ഉപയോഗിക്കുക. പൂവരത്തിയുടെ പഴുത്ത ഇല (മഞ്ഞ കളറുള്ളതു)കഴിയ്ക്കാം. പൂവരത്തി യുടെ വേരും പഴുത്ത ഇലയും, കുപ്പമേനിയുടെ ഇല, മണി തക്കാളി എന്നിവ ഉണക്കി പൊടിച്ചു ത്രിഫല ചൂര്ണത്തില് ചേര്‍ത്ത് 3 നേരം ശുദ്ധമായ പച്ച വെള്ളത്തില്‍ കലക്കി കുടിക്കുക. ത്രിഫലയില്‍ മണി തക്കാളി ഉണക്കി പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കുക. കടപ്പാട്: അനില്വൈദ്യർ കരള്‍ രോഗം (ലിവര്‍ സിറോസിസ്) കരളകം എന്ന ചെടിയുടെ ഇല ലിവര്‍ സിറോസിസ് രോഗത്തിന് നല്ല ഒരു ഔഷധമാണ്. ഈ ചെടി പളനി, വയനാട് പ്രദേശങ്ങളില്‍ മാത്രമാണ് കണ്ടു വരുന്നത്. രോഗിയുടെ അവസ്ഥ / രോഗത്തിന്റെ തീവ്രത മനസിലാക്കി വ്യത്യസ്ഥ രീതിയില്‍ രോഗിയില്‍ പ്രയോഗിക്കുകയാണ് വേണ്ടത്. വൈദ്യന്റെ അനുഭവ ജ്ഞാനമാണ് പ്രധാനം. കടപ്പാട്: തോമസ് വൈദ്യന് കരളിനെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിക്കുന്ന ഒരു സസ്യമാണ് കരളകം, ഈശ്വര മൂലി എന്നൊക്കെ വിളിക്കുക്ക സസ്യം. “ഈ മരുന്ന് തന്നെയാണ് അലോപ്പതിയിലും ഉപയോഗിക്കുന്നത്. അലോപ്പതിയില്‍ കെമിക്കല്‍ രൂപത്തിലും നാട്ടു വൈദ്യത്തില്‍ ജൈവ രൂപത്തിലും ആണെന്ന് മാത്രം. കടപ്പാട്: ഷൈന്‍ വൈദ്യന് കൊളസ്ട്രോൾ കാന്താരി മുളക്-6 എണ്ണം ഇഞ്ചി- ഒരു കഷ്ണം കറിവേപ്പില-രണ്ട് കതിർ പുതിനയില- മൂന്ന് കതിർ വെളുത്തുള്ളി- 7 എണ്ണം എന്നിവ 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു മൂന്ന് ഗ്ലാസ് ആക്കി ദിവസം മുഴുവൻ കുടിക്കുക. എല്ലാ ദിവസവും കാലത്തും വൈകീട്ടും ചെരുപ്പിടാതെ അര മണിക്കൂർ മണ്ണിൽ നടക്കുക.. ഗൾഫ് മേഖലയിൽ ജീവിക്കുന്നവർ കുടിവെള്ളത്തിൽ പുതിയിനയും രാസവസ്തുക്കളില്ലാത്ത കറിവേപ്പിലയും ഇട്ട് തിളപ്പിച്ചുകുടിക്കുന്നതാണ് നല്ലതെന്നും സുരേഷ് വൈദ്യർ ഉപദേശിക്കുന്നു കൊളസ്ട്രോള്‍ കൊളസ്ട്രോള്‍ എന്ന രോഗത്തിന് നമ്മള് കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രാധാന്യമുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാൻ ചില വഴികള്‍:- വറുത്തതും, പൊരിച്ചതും, അതുപോലെ എണ്ണമയം കൂടുതല്‍ ഉള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ ,ബേക്കറി ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ശരീരം നല്ലവണ്ണം വിയര്‍ക്കും വിധം കായികാധ്വാനം ചെയ്യുക. കഴിയുമെങ്കില്‍ ദിവസവും രാവിലെ ചെരുനാരങ്ങ നീരും തേനും കഴിയ്ക്കുക കരിങ്ങാലി വെള്ളം കുടിയ്ക്കുക . 50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് നല്ലവണ്ണം കഴുകി ശുചിയാക്കി കൊത്തി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച കഷായം രണ്ടു നേരമാക്കി ദിവസവും സേവിയ്ക്കുക. ത്രികടു (ചുക്ക്, തിപ്പല്ലി, കുരുമുളക്) ചൂര്‍ണ്ണം തേനില്‍ ചാലിച്ച് കഴിയ്ക്കുക. കറിവേപ്പിലയും, ചിരട്ട തല്ലിപോട്ടിച്ചതും ഇട്ട വെള്ളം കൊളസ്ട്രോള്‍ കുറയാനും ശരീരം മെലിയാനും നല്ലതാണ്. കടപ്പാട്: ഷൈന്‍ വൈദ്യര്. അൾസർ അൾസർ എന്ന രോഗം ഉണ്ടാവുന്നതിന് നിരവധി കാരണങ്ങൾ നമുക്ക് ചൂണ്ടികാണിക്കാൻ പറ്റും. ആമാശയത്തിലെ ശ്ലേഷ്മപടലം,അമ്ലരസം എന്നിങ്ങനെയുള്ള ദഹനരസങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മളുടെ ഭക്ഷണം ദഹിപ്പിക്കുന്നത്. ആമാശയ രസശ്രവണത്തെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി എന്നീ ഗ്രന്ഥികൾ ആണ്. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരിയായ തോതിൽ ദഹനരസങ്ങൾ ശ്രവിക്കുന്നതിനു പകരം ക്രമംവിട്ട് ശ്രവണം നടക്കുകയാണെങ്കിൽ നമ്മുടെ രസങ്ങൾ ആമാശയത്തിലെ ശ്ലേഷ്മ പടലത്തിൽ തങ്ങിനിന്ന് നേരിയ മുറിവുകളായും പിന്നീട് വ്രണങ്ങളായും രൂപാന്തരപ്പെടുന്നു . നമ്മുടെ ആമാശയത്തിൽ ഉണ്ടാവുന്ന അമ്ലാധിക്യം അതായത് അമിതമായിട്ടുള്ള ഹൈപ്പർ അസിഡിറ്റി നമ്മുടെ ആമാശയത്തിലെ ഒരു രോഗവുമായി അടുത്ത ബന്ധം ഉണ്ട് . അമിതാഹാരം ദഹനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട് . മനുഷ്യ ശരീരത്തിൽ ഈ അൾസർ എന്ന രോഗത്തിന്റെ പ്രധാന കാരണം ഇത്തരത്തിൽ ഉള്ള ദഹനരസങ്ങളുടെ പക്രിയകൾ മാറിമറിഞ്ഞു നടക്കുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്. വയറുസംബന്ധമായിട്ടുള്ള പ്രശ്നങ്ങൾക്ക് തലവേദന , ഗ്യാസിന്റെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ശോധനക്കുറവ് തുടങ്ങിയ വിവിധ വിഷയങ്ങളുമായിട്ട് ബന്ധമുണ്ട് വയറുസംബന്ധമായ പ്രശ്നങ്ങൾക്ക് .ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് വാട്ടർ തെറാപ്പി അഥവാ ജലചികിത്സ. അൾസർ വരാനുള്ള കാരണങ്ങൾ പുകവലി മദ്യപാനം ചായ,കാപ്പി എന്നിവയുടെ അമിത ഉപയോഗം മാനസിക പിരിമുറുക്കം ആധുനിക മരുന്നുകളുടെ (ആൻറിബയോട്ടിക്കുകൾ, സ്റ്റീറോയ്ടുകൾ) അമിതമായ ഉപയോഗം? ശ്വാസകോശരോഗങ്ങൾ , കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അൾസറിനുള്ള സാദ്ധ്യത കൂടുതൽ ആണ്. ലക്ഷണങ്ങൾ ഭക്ഷണം കഴിച്ച് കുറേ സമയത്തിനു ശേഷം വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, പിത്തവെള്ളം ഛർദ്ദിക്കുക, വായിൽ പുളി രസം തികട്ടി വരുക അങ്ങനെ ഛർദ്ദിൽ പോലെ തോന്നുക അതിൽ രക്തമയം കാണുക ഇവയൊക്കെ അൾസറിന്റെ ലക്ഷണങ്ങൾ ആണ് . രാവിലെ അസിഡിറ്റി ഉണ്ടാവുന്നത് ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിെൻറ ഒരു സ്വഭാവം കൊണ്ടാവാം. അച്ചാറുകളും അതുപോലുള്ള പുളിരസമുള്ള ഭക്ഷണങ്ങൾ രാത്രി കഴിക്കുമ്പോൾ നമ്മുടെ വയറിൽ വെച്ച് അതിന്റെ ദഹന പ്രക്രിയകൾ നടക്കുമ്പോൾ അമിതമായ അസിഡിറ്റി ഉൽപാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു . അൾസറിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കുക അമിതമായി എരിവ് ,പുളി ,തീഷ്ണരുചികൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴിവാക്കുക. ടെൻഷൻ ഒഴിവാക്കുക. മദ്യപാനം , പുകവലി എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക . വേദനസംഹാരികൾ ഒഴിവാക്കുക. വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക . ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിയ്ക്കാതിരിക്കുന്നതും ക്യത്യസമയത്ത് ഭക്ഷണം ശരീരത്തിൽ കഴിയ്ക്കാതിരിക്കുന്നതും അസിഡിറ്റി വർദ്ധിപ്പിക്കുകയും അത് അൾസറിനു ഒരു പ്രധാന കാരണമാവുകയും ചെയ്യുന്നു. മൂലക്കുരു അല്ലെങ്കിൽ അർശ്ശസ്സ് എന്ന രോഗവുമായി ബന്ധപ്പെട്ടത് തന്നെ ആണ് അൾസർ . മൂലക്കുരു ഉള്ള ആളുകൾക്ക് ശോധന കുറവായിരിക്കും അത് ഉദരസംബന്ധമായ രോഗത്തെ ബാധിക്കുന്നതാണ് .അത്തരത്തിൽ ശോധന കുറയുന്ന സമയത്ത് കൂടുതൽ അസിഡിറ്റി ഉണ്ടാവുകയും അത് അൾസറിന് കാരണമാവുകയും ചെയ്യുന്നു. വയറിൽ സുഗമമായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സുഗമമായ ശോധനയും ഉണ്ടാവും.വയറിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ ആണ് ശോധന ഇല്ലായ്മ ഉണ്ടാവുകയും വിവിധ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ട് ശോധന ഇല്ലായ്മ അൾസറിനു കാരണം ആണ്. അൾസറിനു വീട്ടിൽ ചെയ്യാവുന്ന ചികിത്സാരീതികൾ കൂവളത്തിെൻറ ഇലയുടെ നീരിൽ തേൻ ചേർത്ത് ഒരു ഒൗൺസ് വീതം 21 ദിവസം തുടർച്ചയായി വെറുംവയറ്റിൽ കഴിക്കുക . പൂവാംകുറുന്നിലയുടെ ഇല എടുത്ത് അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ രാവിലെ കഴിക്കുക .തേൻ ഇല്ലാതെയും കഴിക്കാം. വരട്ടുമഞ്ഞൾ അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ എടുത്ത് ഒരു മാസം സഥിരമായിട്ട് കഴിക്കുക മണിത്തക്കാളി അരച്ച് തൈരിൽ കലക്കി അൽപ്പം ഉലുവാപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ കഴിക്കുക പ്രഭാതത്തിൽ കട്ടിയുള്ള ഭക്ഷണം ഒഴിവാക്കി റാഗിപ്പൊടിയോ കൂവ്വപ്പൊടിയോ കഴിക്കുക . പാടത്താളിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നതും നല്ലതാണ് ത്രിഫല ചൂർണ്ണം മോരിൽ കലക്കി കുടിക്കുന്നതും നല്ലതാണ് . കറ്റാർവാഴയുടെ ഉള്ളിലുള്ള പൾപ് കഴിക്കുന്നതും നല്ലതാണ് . ആരിവേപ്പില അരച്ച് മോരിൽ കലക്കി കുടിക്കുന്നത് നല്ലതാണ് . ഗൾഫ് മലയാളികൾക്ക് അൾസർ ഉള്ള ഗൾഫ് മലയാളികൾ നാട്ടിൽ വരുമ്പോൾ നാട്ടിൽ നിന്നും കുടകൻ എന്നു പറയുന്ന മുത്തിളിെൻറ ഇലയും അത്രയും തന്നെ മഞ്ഞളും എടുത്ത് തേനിൽ അരച്ച് നിഴലിൽ ഉണക്കി അത് കൊണ്ടുപോയി ഗൾഫിൽ ഉപയോഗിക്കാവുന്നതാണ് . വെറുംവയറ്റിൽ കഴിക്കുക . അതുപോലെ മഞ്ഞൾപ്പൊടി തേനിൽ ചാലിച്ച് നിഴലിൽ ഉണക്കി ഉപയോഗിക്കുന്നതും നല്ലതാണ് . അൾസർ ശരീരത്തിൽ കൂടുതൽ ആയിക്കഴിഞ്ഞ് അതിെൻറ തീവ്രമായ ഘട്ടം കഴിഞ്ഞ് പിന്നെയും അതിനെ പരിചരിക്കാതിരിക്കുമ്പോൾ മാത്രമേ അതിന് ക്യാൻസറിന്റെ സ്വഭാവം പറയാൻ പറ്റൂ.കാരണം അത് അവിടെ നിന്ന് അഴുകി വ്രണമായി അവിടുത്തെ സെല്ലുകൾ നശിക്കപ്പെടുന്നതു കൊണ്ടാണ് കാൻസർ രോഗത്തിലേക്ക് വഴിമാറി പോവുന്നത്. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഭക്ഷണ രീതീകളേയും ദിനചര്യകളേയും പരിപാലിക്കപ്പെട്ടുകൊണ്ടുള്ള നല്ലൊരു ആരോഗ്യത്തെ ആണ് നാം വാർത്തെടുക്കേണ്ടത്. കടപ്പാട്; ഷൈൻ വൈദ്യർ.നിലമ്പൂര്‍. പെപ്റ്റിക്ക് അള്‍സര്‍ കറിവേപ്പില, മൂത്തളിന്റെ ഇല (കൊടകൻ, കൊടങ്ങൻ), കശുമാവിന്റെ തളിരില എന്നിവ സമം എടുത്തു വെവേറെ അരച് യോജിപ്പിച് ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ രാവിലെയും വൈകീട്ടും കഴിക്കുക. കൂടാതെ തുമ്പയിലയിട്ട് വെള്ളം തിളപ്പിച് ദിവസത്തിൽ പലപ്പോഴായി കുടിക്കുക. (എരിവ്, പുള്ളി, എണ്ണപദാർത്ഥങ്ങൾ, മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാകുന്നു) ഗ്യാസ്ട്രബിൾ ഇന്നു നമ്മുടെ സമൂഹത്തിൽ പല ആളുകളേയും പല തരത്തിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ . എന്താണ് ഗ്യാസ്ട്രബിൾ എന്നതിനെ കുറിച്ച് നമുക്ക് അറിയാൻ ശ്രമിക്കാം . പല പ്രകാരം ഉള്ള വയറു സംബന്ധമായിട്ടുള്ള ഒന്നാണ് ഗ്യാസ്ട്രബിൾ .വൈകാരികമായ സംഘർഷങ്ങളും ക്രമരഹിതമായിട്ടുള്ള ആഹാര രീതിയുംകൊണ്ട് 70-80%ത്തോളം ആളുകളും പലതരത്തിലുള്ള വയറുസംബന്ധമായിട്ടുള്ള രോഗങ്ങൾക്ക് അടിമകൾ ആണ് എന്നുള്ളത് നഗ്നമായിട്ടുള്ള സത്യമാണ്. ആമാശയത്തിലും കുടലിലും കെട്ടിനിൽക്കുന്ന ഗ്യാസ് ആണ് ഗ്യാസ്ട്രബിൾ അഥവാ വായുക്ഷോഭം എന്ന് പൊതുവെ അറിയപ്പെടുന്നത് .മദ്ധ്യവയസ്കരിലും അദ്ധ്വാനം ഒന്നുംഇല്ലാത്തവരിലും ആണ് ഗ്യാസ്ട്രബിൾ കൂടുതലായിട്ട് കണ്ടു വരുന്നത്. ഗ്യാസ് ഉണ്ടാവുന്നതെങ്ങിനെ? നാം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം വെള്ളത്തോടൊപ്പവും ഉള്ളിലേക്ക് പോവുന്ന വാതകം ആണ് കുടലിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ് എന്ന് വിവക്ഷിക്കപ്പെടാം. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക, ഭയം, ഉൽകണ്ഠ,ആധി തുടങ്ങിയ മാനസിക സംഘർഷങ്ങൾ കൊണ്ടും ഇടക്കിടെ ഉമിനീർ ഉള്ളിലേക്ക് പോവുന്നതിനോടൊപ്പവും ഈ വാതകം നമ്മുടെ കുടലിലും ആമാശയത്തിലും എത്തുന്നു .ഈ ആഹാര പദാർത്ഥങ്ങളേയും പാനീയങ്ങളേയും വായിൽ നിന്ന് മലദ്വാരം വരെ എത്തിക്കുന്നത് ഡയഫ്രത്തിെൻറ ചുരുങ്ങുന്ന സ്വഭാവവും വികസിക്കുന്ന സ്വഭാവവും അന്നനാളത്തിെൻറ ചലിക്കാനുള്ള കഴിവും കൊണ്ടാണ്.ഈ ചലനത്തെ പെരിസ്റ്റാൾസിസ് എന്നാണ് പറയുന്നത്. ഈ ക്രമമായിട്ടുള്ള ചലനങ്ങൾക്ക് തടസ്സം സംഭവിക്കുമ്പോൾ വയുക്ഷോഭം എന്ന രോഗം ഉണ്ടാവുന്നു . ശരിയായിട്ടുള്ള രീതിയിൽ ദഹനം സംഭവിച്ചിട്ടില്ലെങ്കിലുംനമ്മൾ കഴിച്ച ഭക്ഷണങ്ങൾ ജീർണിച്ചും പുളിച്ചും മറ്റും ഗ്യാസ് ഉണ്ടാവാം. ഉദാഹരണമായി വിരുദ്ധാഹാരങ്ങൾ കഴിക്കുന്നതുകൊണ്ട്. ഈ പെരിസ്റ്റാൾസിസ് ചലനം തടസ്സപ്പെടുമ്പോൾ ആഹാരത്തിനോടൊപ്പമുള്ള വായുവിന് സഞ്ചരിക്കാൻ കഴിയാതെ വരും അത് വയറിനു അസ്വസഥതകൾ ഉണ്ടാക്കുകയും അത് ഏമ്പക്കമായിട്ടോ കീഴ്ശ്വാസമായിട്ടോ പുറത്തുപോവാൻ ശ്രമിക്കുകയും ചെയ്യും. അപ്പോഴൊക്കെ നമുക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യും.ഇപ്രകാരം തിങ്ങിനിൽക്കുന്ന ഗ്യാസ് ശരീരത്തിെൻറ മേൽഭാഗത്ത് അതായത് നെഞ്ചിെൻറ ഭാഗത്തായിട്ട് പല അസ്വസ്ഥതകളും, നെഞ്ചു വേദനയാണെന്ന് തോന്നാവുന്ന രീതിയിലുള്ള വേദനയും ഉണ്ടാക്കാറുണ്ട്. ഗ്യാസ്ട്രബിളിെൻറ ലക്ഷണങ്ങൾ പുളിച്ചുതികട്ടൽ, രുചിയില്ലായ്മ, തൊണ്ടയിൽ വരൾച്ച തോന്നുക, കഴുത്തിനു വേദന തോന്നുക, കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ പെട്ടന്ന് വയർ വീർത്തു വരുക, കയ്പു രസമുള്ള ജലം(പിത്തരസം)ഛർദ്ദിക്കുക, ചെവിയിൽ ഒരു മൂളൽ പോലെ ശബ്ദം ഉണ്ടാവുക, അതുപോലെ വയറിലും പല തരത്തിലുള്ള മുറുമുറുപ്പുകളും ശബ്ദങ്ങളും ഉണ്ടാവുക ഇതൊക്കെ ഈ രോഗത്തിെൻറ ലക്ഷണങ്ങൾ ആണ്. പലരിലും പല രീതിയിൽ ആണ് ഗ്യാസിന്റെ ഉപദ്രവങ്ങൾ കണ്ടു വരാറുള്ളത്. ചികിത്സാവിധികൾ മരുന്നു കഴിക്കുന്നതിനേക്കാൾ ഉപരിയായിട്ട് ആഹാര രീതികൾ നിയന്ത്രിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ചെറുതേനും നാരങ്ങാ നീരുംചേർത്ത് കഴിക്കുന്നത് നല്ലതാണ് വെളുത്തുള്ളിയും പെരുംജീരകവും കഷായമായിട്ട് കഴിക്കുന്നത് നല്ലതാണ് ചായയും കാപ്പിയും പൂർണ്ണമായിട്ടും ഒഴിവാക്കുക വഴപ്പിണ്ടിയുടെ നീര് പ്രഭാതത്തിൽ വെറും വയറ്റിൽ ഒരു തുടം കഴിക്കുന്നത് വളരെ ഗുണകരമായിട്ടുള്ള ഒരു ചികിത്സയാണ്. വെളുത്തുള്ളീ പാലിൽ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം പതിവായികഴിക്കുന്നത് വളരെ നല്ലതാണ് . വെളുത്തുള്ളി ചുട്ടു തിന്നുന്നതും വായുകോപത്തിനു വളരെ നല്ലതാണ്. പുളിച്ചമോരിൽ ജീരകം അരച്ച് കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി ഉള്ളവർക്ക് ഇത് നല്ലതല്ല . തുമ്പയുടെ ചാറ് 15മില്ലി വീതം പതിവായി കുറച്ച് ദിവസം കഴിക്കുന്നത് ഗ്യാസ്ട്രബിളിനു നല്ലതാണ്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളംകഴിക്കാം. ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമമായിട്ട് എടുത്ത് പൊടിച്ചു വെക്കുക അതിൽ ശർക്കര ചേർത്ത് കുഴച്ച് ആഹാരശേഷം കുറച്ച് കഴിക്കുന്നത് നല്ലതാണ്. ആവണക്കണ്ണയിൽ തിപ്പലി പൊടിച്ച് ചേർത്ത് മൂന്ന് ദിവസം കാലത്ത് കഴിക്കുന്നത് ഗ്യാസ്ട്രബിൾ കുറയ്ക്കും. കരിങ്ങാലി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിൾ കുറയ്ക്കും. അയമോദകം, ജീരകം, പെരുംജീരകം ഇവ മൂന്നുംസമം എടുത്ത് ഉണക്കിപൊടിച്ച് ശർക്കര ചേർത്തോ ചെറുതേൻ ചേർത്തോ ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് ഗ്യാസ്ട്രബിളിനു നല്ലതാണ്. മാതളത്തിന്റെ നീര് 40 മില്ലി വീതം 3-4 നേരം ഒരാഴ്ച കഴിക്കുന്നത് ഗ്യാസ്ട്രബിളിനു നല്ലതാണ്. ഇഞ്ചിയും ഉപ്പും ചേർത്ത് അരച്ച് അതിന്റെ നീര് 15 മില്ലി കഴിക്കുന്നത് നല്ലതാണ് .അൾസർ ഉള്ളവർ ഇത് കഴിക്കുന്നത് അത്ര നല്ലതല്ല. മുന്തിരിയുടേയും മാങ്ങയുടേയും നീര് ദിവസം 2നേരം കുടിക്കുന്നത് ഗ്യാസ്ട്രബിൾ കുറയ്ക്കും. അസിഡിറ്റി ഉള്ളവർ ഇങ്ങനെ പുളി ഉള്ളത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഗ്യാസ്ട്രബിൾ എങ്ങനെ നിയന്തിക്കാം ഗ്യാസ് ഉണ്ടാക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ തുടങ്ങിയ സാധനങ്ങൾ ആഹാരത്തിൽ നിന്ന് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അതായത് നമുക്ക് എന്ത് കഴിക്കുമ്പോഴാണ് ഗ്യാസ് ഉണ്ടാവുന്നത് എന്ന് കുറച്ച്നാളത്തെ നിരീക്ഷണങ്ങൾ കൊണ്ട്തന്നെ നമുക്ക് കണ്ടു പിടിക്കാവുന്നതാണ് . അതിനോടൊപ്പം തന്നെ മദ്യപാനം, പുകവലി ഇതെല്ലാം ഒഴിവാക്കുക. എരിവും, പുളിയും കൂടുതലായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക. അതുപോലെ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കുന്നതാണ് ഈ അസുഖം ഉള്ള ആളുകൾക്ക് നല്ലത്. അതുേപാലെ തന്നെ വൈകാരിക സംഘർഷങ്ങൾ അതായത് ഒരു യാത്ര പോവാൻ തുടങ്ങുമ്പോൾ ചിലർക്ക് വീണ്ടും വീണ്ടും ബാത്ത്റൂമിൽ പോവാനുണ്ട് എന്ന തോന്നൽ,അതുപോലെ പേടിക്കുമ്പോൾ, ടെൻഷനടിക്കുമ്പോൾ ഒക്കെ വയറിനെ ബാധിക്കാറുണ്ട്. ഇതും ഗ്യാസിനെ ബാധിക്കാറുണ്ട്.പരമാവധി സ്ട്രസ്സ് കുറയ്ക്കുക ഇത് ഗ്യാസിന്റെ പ്രശ്നം കുറയ്ക്കാൻ ഏറ്റവും നല്ലതാണ്. കടപ്പാട്; രഞ്ജു വൈദ്യർ. പുളിച്ച് തികട്ടല്‍ പുളിച്ച് തികട്ടലിന് മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക കടപ്പാട് : തോമസ് വൈദ്യര് വായുകോപ o വായുകോപത്തിന് ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്റെ നീര് കുടിക്കുക കടപ്പാട് : തോമസ് വൈദ്യര് തൈറോയിഡ് ഗ്രന്ഥിയും രോഗങ്ങളും കഴുത്തില്‍ ശ്വാസം നാളത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു അന്ത:ശ്രാവ ഗ്രന്ഥി യാണ് തൈറോയിഡ് ഇതിന് ഒരു ചിത്രശലഭത്തിനോട് സമാനമായ ആകൃതിയാണുള്ളത്. തൈറോക്സിന്‍, ട്രൈ-അയിഡൊ- തൈറൊക്സിന് എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കലാണ് പ്രധാന ധര്‍മ്മം. ഒരു ഗ്രാമിന്‍െറ ഏറെക്കുറേ ഇരുപത്തെട്ട് ലക്ഷത്തില്‍ ഒരംശമാണ് ഏറെക്കുറെ പ്രതിദിന ഉല്പാദനം. ഇൗ ചെറിയൊരംശം ഹോര്‍മോണ്‍ ശരീരത്തിന്‍െറ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്.ശരീരകോശങ്ങളുടെ വിഭജനം വളര്‍ച്ച തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ തൈറോയിഡ് ഗ്രന്ഥിയെ ആശ്രയിച്ചാണ് നടപ്പിലാകുന്നത്.മസ്തിഷ്കത്തില്‍ സ്തിതിചെയ്യുന്ന പിയൂഷ ഗ്രന്ഥി തൈറീയിഡ് ഗ്രന്ഥിയുടെ ഉല്പാദനത്തെ നിയന്ത്രിച്ച് സഹായിക്കുന്നു. തൈറൊയിഡ് ഗ്രന്ഥി യിലെ മറ്റൊരു ഉല്പാദന വസ്തുവാണ് 'കാല്‍സിടോണ്‍' എല്ലുകളില്‍ നിന്നും കാല്‍സ്യം പുറത്തേക്ക് പോകുന്നതിനെ തടയലാണിതിന്െറ ധര്‍മ്മം.രക്തത്തില്‍ കാല്സ്യത്തിന്െറ അളവ് അധികരിക്കാതെ നില്കാന് കാല്‍സിടോണ്‍ ആവശ്യമാണ്.രക്തത്തില്‍ കാല്സ്യത്തിന്െറ അളവ് കൂടുമ്പോള്‍ കാല്‍സിടോണ്‍ ഉല്പാദനം വര്‍ധിക്കുകയും കാല്‍സ്യം കുറയുകയും കാല്‍സ്യം കുറഞാല്‍ കാല്‍സിടോണ്‍ ഉല്പാദനം കുറയുകയും ഇതിന്‍െറ പ്രവര്‍ത്തന ഫലമായി രക്തത്തിലെ കാല്‍സ്യം തോത് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. തൈറോയിഡ് ഗ്രന്ഥി യിലെ രോഗ ബാധയെ തുടര്‍ന്ന് ഒട്ടനവധി രോഗവൈഷമ്യങ്ങള് നേരിടുന്നു. അവയില്‍ ചിലതാണ്. തൈറൊയിഡ് ഗോയിറ്റര്‍ (കണ്ഠമുഴ) തൈറൊയിഡ് ഗ്രന്ഥി വീക്കം. (Thyroiditis). ഗ്രന്ഥിയുടെ അതിപ്രവര്‍ത്തനം (Hyper thyroidism) തൈറൊയിഡ് അപര്യാപ്തത. (Hypo thyroidism) തൈറൊയ്ഡ് കാന്‍സര്‍. തൈറോയിഡിറ്റിസ് അഥവാ ഗ്രന്ഥി വീക്കം. പലകാരണങ്ങളാല്‍ തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന നീര് വീക്കത്തിനെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മാണുക്കള്‍, അതിസൂക്ഷ്മാണുക്കള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധ,ഒാട്ടോ ഇമ്യൂണ്‍ ഘടകങ്ങളുടെ പ്രവര്‍ത്തനം എന്നിവയും മുണ്ടിനീര് ഉണ്ടാക്കുന്ന തരം സൂക്ഷ്മാണുക്കളും,ചിലയിനം വൈറസുകളും ഇതിന് കാരണമാകുന്നു. രോഗിയുടെ ശരീരത്തിലെവിടെയെങ്കിലും ഉണ്ടാകുന്ന പഴുപ്പ് വ്യാപിച്ച് തൈറോയിഡ് ഗ്രന്ഥിയിലെ നീര്‍വീക്കത്തിന് കാരണമാകാം. രോഗപ്രതിരോധവ്യവസ്ഥയുടെ അപചയവും വീക്കത്തിന് കാരണമാകുന്നു. അണുബാധ മൂലമുള്ള വീക്കത്തില്‍ കഴുത്തിലും താടിയെല്ലിന്െറ ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന വേദനയും പനിയുമുണ്ടാകും. പ്രതിരോധ ശേഷിക്കുറവില്‍ നിന്നുണ്ടാകുന്ന വീക്കത്തെ ഹഷിമോട്ടോ തൈറൊയിഡ് ഗ്രന്ഥി വീക്കമെന്നാണ് പറയുക ഇതില്‍ അണുബാധ യിലെ പോലെ വേദന ഉണ്ടാവുക സാധാരണമല്ല.അണുബാധമൂലമുളള വീക്കം തല്കാലിക ചികില്‍സകൊണ്ട് ബേദപ്പെടാം എന്നാല്‍ പ്രധിരോധ ശേഷി യുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട പെട്ട ഹഷിമോട്ടോ തൈറൊയിഡിറ്റിസില് സ്ഥായിയായ ചികില്‍സ വേണ്ടി വരുന്നു. ഹൈപ്പര്തൈറൊയിഡിസം(Hyper thyroidism) ഹൈപ്പര്തൈറൊയിഡിസം എന്നത് കൊണ്ടുദ്ദേശിക്കുന്നത് തൈറോയിഡ് ഗ്രന്ഥിയുടെ അതിപ്രവര്ത്തനത്താലുണ്ടാകുന്ന വൈഷമ്മ്യങ്ങളെയാണ്. ഇതില്‍ തൈറോയിഡ് ഗ്രന്ഥിക്ക് സാധാരണയില്‍ കവിഞ വലിപ്പം കാണാന്‍ സാധ്യതയുണ്ട്. തൈറൊയിഡ് ഹോര്‍മോണിന്‍െറ അതിപ്രസരത്തില്‍ നിന്നും ശരീരത്തിലെ ഉപാപചയപ്രവര്‍ത്തന രീതി അനാരോഗ്യകരമാകുന്നു. ഇതിനാലുണ്ടാകുന്ന രോഗ ലക്ഷണങ്ങളെ *ഗ്രേവ്സ് ഡിസീസ്*എന്നാണ് വിളിക്കപ്പെടുന്നത്.പലടകഘങ്ങളുടേയും സമ്മിശ്രമായി ഇല്ഭവിക്കുന്നതെന്ന് കരുതപ്പെടുന്ന ഈ രോഗത്തിന്റെ വ്യക്തമായ കാരണങ്ങള്‍ അറിയപ്പെട്ടിട്ടില്ല. പൊതുവെ പാരമ്പര്യമായി കുടുംബാംഗങ്ങളില്‍ കണ്ടു വരുന്നതിനാല്‍ പാരമ്പര്യമാണ് രോഗത്തിനടിസ്ഥാനമെന്നൊരനുമാനമുണ്ട്. പ്രതിരോധശേഷിയിലെ അപചയമാണ് കാരണമെന്നാണ് മറ്റൊരനുമാനം. അമിതമായ ആകാംക്ഷ, നെഞ്ചിടിപ്പ്, അമിതവിയര്‍പ്പ്, ശരീരതൂക്കം നഷ്ടപ്പെടല്‍, ക്ഷീണം, ചൂട് അസഹ്യമാകല് എന്നീ ശാരീരിക പ്രയാസങ്ങള്‍ക്കൊപ്പം വൈകാരിക ക്ഷോഭം,മനോനിയന്ത്രണംനഷ്ടപ്പെടല്,ചിത്തഭ്രമമുള്ളവരെപ്പോലെ പെരുമാറല്‍ (ഇതിനെ ഭ്രാന്തായി തെറ്റിദ്ധരിക്കപ്പെടാം). കണ്ണുകള്‍ കൂടുതല്‍ തളളി വരിക, കണ് പോളകള്‍ അകന്നു കാണപ്പെടുക, കണ്ണുനീര് ശ്രവിക്കുക എന്നിവയും ലക്ഷണമാകാം. ഹൃദയമിടിപ്പിന്റെ താളം തെറ്റല്‍, കാലില്‍ മന്തുപോലെ തടിപ്പ്, കൂടെ കൂടെ കണ്ണ് ചിമ്മല്‍,കണ്ണ്ചുവന്നിരിക്കുക തുടങ്ങി ലക്ഷണങ്ങള്‍ ധാരാളമാണ്. തൈറോയിഡ് ഗ്രന്ഥി രോഗങ്ങള്‍ തൈറൊയിഡ് ഹോര്‍മോണ്‍ കൂടുതല്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങളെ നാം മനസ്സിലാക്കി. തൈറോയിഡ് ഹോര്‍മോണ്‍ അപര്യാപ്തത. (Hypothyroidism) വരുത്തിവെക്കാവുന്ന പ്രയാസങ്ങളെന്തൊക്കെ എന്ന് നോക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് രോഗാവസ്ഥ സൃഷ്ടിക്കുന്നു. കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പുണ്ടാക്കുന്നു. ക്രിട്ടിനിസമെന്ന പേരിലണിതറിയപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലോ ജന നാനന്തരമോ സംഭവിക്കുന്ന ഹോര്‍മോണ്‍ കുറവാണ് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പിനിടയാക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്ലാത്തതോ, ഗ്രന്ഥിയുടെ ഉല്പാദനക്കുറവോ ക്രിട്ടിനിസം* എന്ന കുള്ളന്‍ രോഗത്തിന് കാരണമാകുന്നു. രോഗമുളള കുട്ടികള്‍ മറ്റുകുട്ടികളെപ്പോലെ സക്രിയരായിരിക്കില്ല.ഉന്മേഷവും ഉൗര്‍ജ്ജസ്വലതയും കുറഞ്ഞിരിക്കും. ചര്‍മ്മം വരണ്ട് ചുളിഞിരിക്കും.വളരുന്തോറും ചര്‍മ്മത്തിന് കനം കൂടി വരും.തടിച്ചചുണ്ടുകള്‍ പാതി തുറന്ന് കാണപ്പെടാം. ബുദ്ധി മാന്ദ്യം, കരയുമ്പോള്‍ പ്രത്യേക ശബ്ദം എന്നിവയും ലക്ഷണങ്ങളാണ്. യ്യൗവ്വനം വന്നെത്താന്‍ താമസവും ലൈഗികാവയവങ്ങളുടെ മുരടിപ്പും ഉണ്ടാകും. നേരെത്തെ രോഗം കണ്ടെത്തി ചികില്സിക്കുന്നത് സാധാരണ വളര്‍ച്ചയും വികാസവുമുണ്ടാക്കാന്‍ സഹായിക്കും. ഇത്തരം രോഗാവസ്ഥയില്‍ ജീവിതകാലം മുഴുവന്‍ ചികില്‍സ വേണ്ടി വരും. മുതിര്‍ന്നവരില്‍ തൈറോയിഡിന്റെ കുറവ് മൂലമുണ്ടാകുന്ന മിക്സെഡിമാ രോഗത്തെപ്പറ്റി പിന്നീട് പറയാം. കടപ്പാട്: റഷീദ് വൈദ്യര് ജലദോഷം തുമ്മൽ ടോൺസിലൈറ്റിസ് ജലദോഷം, തുമ്മൽ, ടോൺസിലൈറ്റിസ്, സോർ ത്രോട്ട് എന്നിവയിൽ അല്ലോപ്പതിക് ആന്റിബൈക്കോടിക് ഇനു പകരം പ്രകൃതിദത്തമായ കോമ്പിനേഷൻ. വെണ്ടക്ക 4 എണ്ണം ഓരോ ഇഞജ് കഷ്ണങ്ങൾ ആക്കി 300 ml കാഞ്ഞ വെള്ളത്തിൽ ഇട്ട് 15 മിനുറ്റ് കൃത്യമായി സിം flame ഇൽ കൃത്യമായി തിളപ്പിക്കുക. ശേഷം ചൂടാറിയാൽ വെണ്ടയ്ക്ക കഷ്ണങ്ങൾ കോരി തോർത്തു മുണ്ടിൽ ആക്കി പിഴിഞ്ഞു ചണ്ടി കളയുക.. ഇതൊരു വെണ്ടയ്ക്ക സ്റ്റൗക് ഇലേക്ക് 2 ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ചു അൽപ്പാൽപ്പമായി നക്കി നോട്ടി നുണഞ്ഞു മുഴുവനും കഴിക്കുക.... മേല്പറഞ്ഞ രോഗങ്ങൾ കൂടാതെ ഗ്യാസ്ട്രിക് or പെപ്റ്റിക് അൾസർ, ബെർണിങ് സെൻസേഷൻ ഇൻ റേക്റ്റം, യൂറിനറി ട്രാക്... നല്ല ശോധനയും....ലഭിക്കും.. ഹണി ചേർക്കുന്ന ഏതൊരു കോമ്പിനേഷനും ഇത് വെണ്ടയ്ക്ക സ്റ്റൗക് എഫക്ടിവ് ആവും.. ഹോമിയോ, മോഡേൺ മെഡിസിൻ ഡോക്ടര്‍സ് പോലും ഇതു എന്നിൽ നിന്നും മനസ്സിലാക്കി പരീക്ഷിച്ചു നോക്കാം അനാവശ്യ അമോക്സിലിന്‍ ഉപയോഗം ഒഴിവാക്കാം.. കടപ്പാട്: നൌഷാദ് വൈദ്യര് ശരീരം തണുപ്പിക്കാന്‍ ശരീരം COOLആക്കാം !! ഉഷ്ണരോഗങ്ങളെ അകറ്റാം !! നല്ല പോലെ മൂത്തുപഴുത്ത മഞ്ഞനിറം വന്ന വെള്ളരിക്ക (കണി വെള്ളരി) തൊലിയും കുരുവും കളഞ്ഞത് 500 GRAM ( അകത്തെ ചോറ് കളയരുത് - മുറിച്ച ശേഷം കഴുകരുത് ) 3 Ltr ശുദ്ധമായ പച്ച വെള്ളം മോര് 300 ML ഉപ്പ് - ആവശ്യത്തിന് . വെള്ളരി ആദ്യം മിക്സിയിൽ നന്നായ് പേസ്റ്റ് പോലെ അടിച്ചെടുക്കുക. പിന്നീട് ബാക്കി എല്ലാ ചേരുവകളും ചേർത്തടിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ വെള്ളരിക്ക ജ്യൂസ് (വേണമെങ്കിൽ ഐസും ചേർത്ത് ) വേനൽക്കാലത്ത് ഒരു പാനീയമായി ദിവസത്തിൽ പലപ്പോഴായി കുടിക്കാം. അഥിതികൾക്കും ഒരുത്തമ ദാഹജലമാണിത്. കുറിപ്പ്:- വ്യത്യസ്ഥ ടേസ്റ്റിനു വേണ്ടി വേപ്പില, മല്ലിയില’ പുതിനയില, തുളസിയില, നാരകത്തില, ചെറിയ ഉള്ളി (ചുവന്നുള്ളി), പച്ചമുളക് എന്നിവ ഏതെങ്കിലും ഒന്ന് അല്പം വീതം രുചിക്കനുസരിച്ച് ചേർത്തടിക്കാവുന്നതാണ്. ഉണ്ടാക്കിയ ശേഷം അധിക സമയം വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. കടപ്പാട്: ജ്യോതിഷ് വൈദ്യർ ഉറക്കകുറവ് പ്രായമായവരും ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രയാസമാണ് ഉറക്കകുറവ് ഇതുമൂലം ജോലികളിലും മറ്റു ദിന ചര്യകളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും അലസതയും ക്ഷീണവും അനുഭവപ്പെടുക മൂലം മാനസിക പ്രയാസത്തിലകപ്പെടുന്നു.പ്രശ്നം മൂര്‍ച്ചിക്കാനും.നിലനില്‍ക്കാനുമാണ് ഇത് കാരണമാവുക. പകല്‍ കൂടുതല്‍ ഉറങ്ങിയാല്‍ രാത്രിഉറക്കകുറവുണ്ടാകും.ഉറക്കകുറവുള്ളവര്‍ പകല്‍ ഒരു നിലക്കും ഉറങ്ങാതെ നോക്കണം. വൈകുന്നേരം എന്തെങ്കിലും ശാരീരികാദ്ധ്വാനമുള്ള തൊഴിലിലോ വ്യായാമത്തിലോ ഏര്‍പ്പെടണം.പ്രഷര്‍ കൂടുതലായവരിലും ഉറക്കകുറവ് കാണാറുണ്ട്. അതുകൊണ്ട് പ്രഷര്‍ ചെക്ക് ചെയ്യുന്നത് നല്ലതാണ്. മനസംഘര്‍ഷമുണ്ടാക്കുന്ന ചിന്തകള്‍ക്ക് അവധി നല്‍കുക.അവ ഉറക്കം കളയും.വ്യായാമം. ധ്യാനം എന്നിവയിക്കാര്യത്തില് സഹായിക്കും എണ്ണ തലയില്‍ തേച്ച് ചെറുചൂടുവെള്ളത്തില്‍ കുളിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും പെട്ടന്ന് ദഹിക്കുന്ന തരത്തിലുള്ള ലഘു ഭക്ഷണം കഴിക്കുക.എന്തെങ്കിലും.പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുണ്ടെങ്കില്‍ അത് നാളേക്ക് വെക്കുക. നിങ്ങള്‍ ഉറങ്ങുമ്പോഴും ഉപബോധമനസ്സതിന് പരിഹാരം തേടുകയും.പിറ്റേന്നതിന് പോംവഴി മനസ്സില്‍ തെളയുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടു മുൻമ്പായി ഒരു ഗ്ളാസ് പാല് ചൂടോടെ കുടിക്കുന്നത് നന്ന്. താഴെ പറയുന്ന മരുന്നുകളിലേതെങ്കിലുമൊന്ന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. ഇരട്ടിമധു അരടീസ്പൂണ്‍ പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കാം. കരിംജീരകം പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കാം ഒരു ജാതിക്കയരച്ച് തേനിലോ പാലി ലോ ചേര്‍ത്ത് കഴിക്കാം അര ടീസ്പൂണ്‍ അമല്പൊരി വേര് തേനില്‍ ചാലിച്ച് കഴിക്കാം. അമുക്കുരം.പൊടിച്ച് തേനും.നെയ്യും.ചേര്‍ത്ത് കഴിക്കുക. ഉറക്കം.ക്രമമായി തുടങ്ങിയാല്‍ മരുന്നുകള്‍.നിറുത്തുക. ഉറക്കമില്ലായ്മയെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുക. ഏതൊരു പ്രശ്നത്തിന്‍െറയും.പരിഹാരത്തിനായി തന്നാലാവുന്നത് ചൈയ്തിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുക. കടപ്പാട്: റഷീദ് വൈദ്യർ ശിശുക്കളുടെ ശോധനകുറവിന് ജനനം മുതൽ ശോധന കുറവുള്ള കുഞ്ഞുങ്ങളിൽ thyroid hormone അപാകതകളോ ദഹന വ്യവസ്ഥക്ക് രചനാ പരമോ ക്രിയാ പരമോ ആയി തകരാറുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ശോധനകുറവിന് അമ്മമാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അമ്മ കഴിക്കുന്ന ആഹാരത്തിനനസരിച്ചുള്ള മുലപ്പാലാണുണ്ടാവുക. ഉദഹരണത്തിന് വാതപ്രധാന മായ ആഹാരം കൊണ്ട് വാത ദൂഷിതമായ മുലപ്പാലുണ്ടാകും. അതുകൊണ്ട് അമ്മമാർ കൂടുതൽ ശ്രദ്ധിക്കുക. ഗ്യാസ് ഉള്ള ഭക്ഷണം കഴിച്ചാൽ പാലിലും ഗ്യാസ് ഉണ്ടാവും. ഗ്യാസ് ഉണ്ടാവാത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, പരിപ്പ്, പയർ വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ അതിൽ ജീരകം, വെളുത്തുള്ളി ഇവ ഉൾപ്ടുത്തുക. അമ്മക്ക് ശോധന കുറവുണ്ടെങ്കിലും കുഞ്ഞിനെ അതു ബാധിക്കാം അതു കൊണ്ട് അമ്മ ധാരാളം വെള്ളം കുടിക്കുക. കൂടാതെ ശോധന ഉണ്ടാവാൻ സഹായിക്കുന്ന പച്ചക്കറികൾ ധാരാളം കഴിക്കുക. അതിൽ മുരിങ്ങയില, ചീര ഇവ കൂടുതലായി ഉൾപ്പെടുത്തുക. ശോധന കുറവുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്ത് കഴിഞ്ഞ ശേഷം ¼ - ½ കപ്പ് ചെറു ചൂടുവെള്ളം കൊടുക്കന്നത് നല്ലതാണ്. ഭക്ഷണം കൊടുക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ടു നേരമെങ്കിലും ജ്യൂസ് (ഓറഞ്ച്,മുന്തിരിയോ) കൊടുക്കുക അല്ലങ്കിൽ പഴവർഗ്ഗങ്ങൾ പച്ചയായോ പച്ചക്കറികൾ വേവിച്ചോ ഉടച്ച്jകൊടുക്കാം. ചീര, ക്യാരറ്റ് മുതലായവ നല്ലതാണ്. അമിതമായി വേവാതിരിക്കാൻ ശ്രദ്ധിക്കണം. അത്തിപ്പഴം, പുളിയുള്ള ചെറുപഴം, തുടങ്ങി നാരുകൾ ധാരാളം അsങ്ങിയ പഴവർഗ്ഗങ്ങൾ പ്രത്യേകിച്ച് വളരെ നല്ലതാണ്. അരിഭക്ഷണത്തേക്കാൾ ഗോതമ്പിന്റെ ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കുക. കുറുക്കു കൊടുക്കുമ്പോൾ ഗോതമ്പിന്റെ അല്ലെങ്കിൽ റാഗിമുളപ്പിച്ച് ഉണക്കി പൊടിച്ചു കുറുക്കാക്കി കൊടുക്കാം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ചെറു ചൂട് വെള്ളം ദിവസവും കൊടുക്കാൻ ശ്രമിക്കുക. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറഞ്ഞാലും കുഞ്ഞിനു ശോധന കുറയാം. ഇവ കൊടുത്തിട്ടും വയറ്റിൽ നിന്നും സുഖമമായി പോവുന്നില്ലെങ്കിൽ ബ്രഹ്മി നീര് കുഞ്ഞിന്റെ പ്രായമനുസരിച്ചുള്ള dose - ൽ കൊടുക്കാം. ബ്രഹ്മി നീരും ഉണക്കമുന്തിരിനീരും കൊടുക്കാം.കറുത്ത ഉണക്ക മുന്തിരി കഴുകി വെള്ളത്തിലിട്ട് കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം അല്ലെങ്കിൽ Prunes (dry plums) ഇത് പോലെ കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം. സുന്നാമുക്കി ഇല, കറുത്ത ഉണക്കമുന്തിരി ഇവ കഷായമാക്കി രാവിലെ കൊടുക്കാം.തേങ്ങാപ്പാൽ ശോധന ഉണ്ടാകാൻ നല്ലതാണ്. ദിവസങ്ങളായി ശോധന ഇല്ലെങ്കിൽ വെറ്റിലയുടെ ഞെട്ട് ആവണക്കെണ്ണയിൽ മുക്കി കുറച്ചു സമയം മലദ്വാരത്തിൽ വെച്ചു തിരിച്ചെടുക്കാം. അല്ലെങ്കിൽ ഗ്ലിസറിൻ സപ്പോസിട്ടറി ഉള്ളിലേക്ക് വെച്ചു കൊടുക്കുക. അതിന് ശേഷം മേൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ച് ശോധന ഉണ്ടാക്കാൻ ശ്രദ്ധിക്കുക, കടപ്പാട്: ഡോ. റജീന നവാസ് മുലകുടിക്കുന്ന കുട്ടികള്‍ക്ക് ശോധനയ്ക്ക് കറുത്ത ഉണക്ക മുന്തിരി 5,6 എണ്ണം തിളപ്പിച്ച് ആറിയ വെള്ളത്തില്‍ രാത്രിയില്‍ ഇട്ടുവച്ചു പിറ്റേ ദിവസം രാവിലെ തിരുമ്മി പിഴിഞ്ഞ് അരിച്ചു ആ വെള്ളം കൊടുത്താല്‍ മതി കുട്ടികളിലെ ശോധന ശരിയാവും. അമ്മയുടെ ആരോഗ്യം കുട്ടിയുടെ ആരോഗ്യവുമായ് ബന്ധപെട്ടു കിടക്കുന്നു. അമ്മയ്ക്ക് നല്ല വിശപ്പും, ദഹനവും, ശോധനയും ഉണ്ടായിരിക്കണം. ശോധനയുടെ മരുന്ന് ഒരു വൈദ്യരുടെ നിര്‍ദേശ പ്രകാരമല്ലാതെ ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ല. കടപ്പാട്: ജ്യോതിഷ് വൈദ്യര് കുട്ടികളില്‍ പനി, ജലദോഷം പനികൂര്‍ക്കയില നീര്, തുളസിയില നീര് സമം എടുത്ത് സ്വല്പ്പം തേനും ചുക്ക്, തിപ്പല്ലി മുതലായവ ചേര്‍ത്ത് രണ്ടു നേരം കൊടുക്കുക. ചെറുനാരങ്ങ നീര് സമം പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. കടപ്പാട്: നൌഷാദ് വൈദ്യര്. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭധാരണം. ഈ സമയം മുതല്പ്രസവം വരെ സ്ത്രീകള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍ ഒന്നാം മാസം ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ് ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല. ശരീരത്തിന്റെ താപനില ഇടയ്ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഡോക്ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല. അടിക്കടി മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭം ധരിച്ചു എന്ന കാര്യം പല സ്ത്രീള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ആര്‍ത്തവം നിലച്ചാല്‍ പ്രത്യേക ഗര്‍ഭപരിശോധനയിലൂടെ ഗര്‍ഭം സ്ഥിരീകരിക്കാം. ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച് മുതല്‍ ഇരുപതുശതമാനം പേരില്‍ അബോര്ഷന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ പത്ത് ആഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഈ അബോര്‍ഷനെ ക്ലിനിക്കല്‍ അബോര്ഷന് എന്നാണ് പറയുന്നത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ ആദ്യത്തെ മൂന്നു മാസം ലൈംഗിക ബന്ധം പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമൂലം രോഗസംക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണിത്. ഇക്കാലത്ത് സ്നേഹലാളനകള്‍കൊണ്ട് ഭാര്യാ ഭര്ത്താക്കന്മാര് തൃപ്തിപ്പെടേണ്ടി വരും. ക്ലേശകരമായ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് യാത്രകള്‍കൊണ്ട് ഒരു വിധത്തിലും ആയാസമുണ്ടാകരുത്. ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമുള്ള യാത്രകള്‍ പാടില്ല. ഗര്‍ഭിണിയായാല്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കും. ദിനചര്യകളില്‍ അടുക്കും ചിട്ടയും ശുചിത്വവും പാലിക്കേണ്ടതാണ്. നടപ്പിലും യാത്രകളിലും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത് ഇക്കാലത്താണ്. എന്നുകരുതി സാധാരണ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുകൊണ്ടു കുഴപ്പവുമില്ല. മൂന്നാഴ്ച പിന്നിടുന്നതോടെ ഭ്രൂണം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു. അതോടെ ശക്തിയായ വയര്‍ വേദന, യോനി ഭാഗത്തുകൂടിയുള്ള രക്തസ്രാവം, ഛര്‍ദി എന്നിവ ഉണ്ടായെന്നു വരും. ഇവയെല്ലാം അസഹനീയമായി തുടരുകയാണെങ്കില്‍ മാത്രം ഡോക്ടറുടെ സഹായം തേടിയാല്‍ മതിയാവും. വൈകാരിക മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഒന്നാം മാസം സാധ്യതയുണ്ട്. താനൊരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്ത ചില സ്ത്രീകളില്‍ ഉത്കണ്ഠനിറയ്ക്കും. ഭര്‍ത്താവ് വേണം ഇക്കാര്യത്തില്‍ ഭാര്യയെ സഹായിക്കാന്‍. ദേഷ്യം, സങ്കടം തുടങ്ങിയവ ചിലരില്‍ ഇക്കാലത്ത് കൂടുതലായി കാണപ്പെടും. രണ്ടാം മാസം മൂത്രം ഒഴിക്കുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞുവരും. മൂത്രം കൂടെക്കൂടെ ഒഴിക്കുന്നു എന്ന കാരണത്താല്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. ഒരു ദിവസം ശരാശരി പതിനാറ് മുതല്‍ പതിനെട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഗര്‍ഭകാലത്ത് മൂത്രം പിടിച്ചു നിര്‍ത്തരുത്. മൂത്രാശയത്തില്‍ അണുബാധയുണ്ടാകാന്‍ ഇതിടയാക്കും. അതിനാല്‍ വീട്ടിലായാലും ഓഫീസിലായാലും മൂത്രാശങ്കയുണ്ടായാല്‍ തടഞ്ഞുനിര്‍ത്തരുത്. രണ്ടാം മാസം മുതല്‍ ഓക്കാനവും ഛര്‍ദിയും വര്‍ധിക്കും. ശരീരത്തില്‍ ഹോര്‍മോണിന്റെ ഉദ്പാദനം കൂടുന്നതാണ് ഛര്‍ദിയുണ്ടാകാന്‍ കാരണം. സാധാരണ രാവിലെ ഉണരുമ്പോഴാണ് ഛര്‍ദി അനുഭവപ്പെടുക. അനിയന്ത്രിതമായ ഛര്‍ദിയുണ്ടെങ്കില്‍ മാത്രം ഡോക്ടറെ കാണുക. അനിയന്ത്രിതമായ ഛര്‍ദി ശമിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ആഹാരം ഒന്നിച്ച് കഴിക്കാതെ പല തവണയായി കഴിക്കുന്നതാണ് ഉത്തമം. അതിനായി യാത്രയിലും മറ്റും കഴിക്കാന്‍ പഴം,വീട്ടിലുണ്ടാക്കിയ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ കരുതുന്നത് നല്ലതാണ്. രണ്ടാം മാസം മുതല്‍ ആഹാരത്തില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകാന്‍ ഇതു കാരണമാകുന്നു. പുറത്തു നിന്നും ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നത് നന്നല്ല. പലതരത്തിലുമുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും അവയില്‍ അടങ്ങിയിരിക്കാനിടയുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കാനും ഭംഗിക്കുമായി രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ക്കാറുണ്ട്. ഇത് ഗര്‍ഭിണിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. രണ്ടാം മാസം ഗര്‍ഭിണികള്‍ക്ക് നെഞ്ചെരിച്ചിലും ക്ഷീണവും അനുഭവപ്പെടും. ക്ഷീണം മാറാന്‍ പോഷകമൂല്യമുള്ള ഭക്ഷണം ധാരാളമായി കഴിക്കുക. രാത്രിഭഷണം നേരത്തേയാക്കുന്നതും അച്ചാറുകള്‍ കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും. ഗ്യാസിന്റെ ഉപദ്രവമുള്ളവര്‍ ഗ്യാസ് ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. വയറില്‍ ഗ്യാസ്കെട്ടിയാല്‍ ഛര്‍ദിയും വയര്‍ വേദനയുമുണ്ടാകും. മധുരം, മധുര പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരിക. മധുരപലഹാരങ്ങള്ഗര്ഭിണികള്ക്ക് ഒരുവിധ പോഷകവും പ്രദാനം ചെയ്യുന്നില്ല. മാത്രമല്ല അവ പല്ലിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. സ്തനങ്ങള്‍ക്ക് മാറ്റങ്ങള്‍ രണ്ടാം മാസം മുതല്‍ വ്യക്തമാകും. സ്തനങ്ങള്‍ തടിച്ചു തുടങ്ങും. ക്ഷീരഗ്രന്ഥികളില്‍ ഒരു നേര്‍ത്ത ദ്രാവകം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചെറിയ തോതില്‍ വേദന അനുഭവപ്പെടും. സ്തനത്തില്‍ നേരിയ സ്പര്‍ശം പോലും ചില സ്ത്രീകളില്‍ വേദനയുണ്ടാക്കും. മൂന്നാം മാസം. ആദ്യത്തെ സ്കാനിംഗ് മൂന്നാം മാസം നടത്താം. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ നടത്തുന്ന അള്‍ട്രാസൗണ്ട് സ്കാനിംഗിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും. കൂടാതെ കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്നും സ്കാനിംഗിലൂടെ അറിയാം. ഹീലുള്ള ചെരുപ്പ് ഉപയോഗിക്കുന്നവര്‍ അത് ഉപേക്ഷിക്കുക. ഹീലുള്ള ചെരുപ്പ് ഗര്‍ഭിണികളില്‍ പരതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമായേക്കാം. രക്തവും മൂത്രവും ഇതിനൊപ്പം പരിശോധിക്കാം. ഗര്‍ഭിണിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്, പഞ്ചസാരയുടെ അളവ് എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും സ്ഥിരീകരിക്കാനും ഈ പരിശോധനകള്‍ സഹായിക്കും. മലബന്ധം അനുഭവപ്പെട്ടു തുടങ്ങും. ശരീരത്തില്‍ പ്ര?ജസ്റ്ററോണ്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതുകൊണ്ടാണിത്. മലബന്ധം ഒഴിവാക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. തലവേദന, തലചുറ്റല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അടിക്കടിയുണ്ടാകും. മൂന്നുമാസം പിന്നിടുന്നതോടെ ഇവ മാറുകയും ചെയ്യും. പ്രത്യേക മരുന്നിന്റെ ആവശ്യം വരുന്നില്ല. മുലക്കണ്ണുകള്‍ക്കു ചുറ്റും ഇരുണ്ട നിറത്തിലുള്ള വൃത്തം കൂടുതല്‍ കറുപ്പു നിറമാവുകയും ചര്‍മം കൂടുതല്‍ മാര്‍ദവമേറിയതാവുകയും ചെയ്യുന്നു. തുടര്‍ന്ന് മുലക്കണ്ണുകള്‍ക്കു ചുറ്റും ചെറിയ കുരുക്കള്‍ രൂപപ്പെടുന്നു. സ്തനങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ നീലഞരമ്പുകള്‍ തെളിഞ്ഞുവരുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിന് അമ്മയുടെ സ്തനങ്ങള്‍ പാകമാകുന്നതിന്റെ ലക്ഷണമാണിത്. ആഹാരത്തിന് രുചിക്കുറവ് അനുഭവപ്പെടാം. എന്നാല്‍ പോഷകാഹാരങ്ങള്‍ കഴിക്കാതിരിക്കുകയുമരുത്. അതേസമയം ചില പ്രത്യേക ആഹാരസാധനങ്ങളോട് താല്പര്യം കൂടുകയും ചെയ്യും. പ്രത്യേകിച്ച് പുളിയുള്ള സാധനങ്ങളോട്്. മൂക്കില്‍ നിന്നും വെള്ളം ഒലിക്കുന്നത് ഗര്‍ഭകാലലക്ഷണമായി കണക്കാക്കാറുണ്ട്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ വിശദീകരണമില്ല. ഇത് മൂന്നു മാസം കഴിയുന്നതോടെ തനിയേ മാറും. ഓഫീസ് ജോലി ചെയ്യുന്നവര്‍ ദീര്‍ഘനേരം ഒരേയിരുപ്പില്‍ ഇരുന്ന് ജോലി ചെയ്യരുത്. ഒരു മണിക്കൂര്‍ ഇടവിട്ട് അല്പം നടക്കുന്നത് ഉത്തമമാണ്. ഗര്‍ഭിണികള്‍ക്ക് സാധാരണയുണ്ടാകാനിടയുള്ള നടുവേദന ഒഴിവാക്കാന്‍ ഇതു സഹായിക്കും. നാലാം മാസം ചെറിയ തോതിലുള്ള പനിയുണ്ടാകാം. എന്നാല്‍ കടുത്തപനിയുണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണേണ്ടിവരും. ഇതോടൊപ്പം ശക്തിയായ തലവേദന, തലകറക്കം, കിതപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന,ബ്ലീഡിംഗ് എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം. ഇക്കാര്യം ഡോക്ടറെ അറിയിക്കണം. ഗര്‍ഭാശയം വളരുന്നതിന് അനുസരിച്ച് വയറിന്റെ വലുപ്പം കൂടിവരുന്നു. അതിനാല്‍ അയഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. കോട്ടണ്‍ വസ്ത്രങ്ങളാവുന്നതാണ് ഉത്തമം. ഗര്‍ഭിണി ആയതുമുതലുള്ള ശാരീരീക അസ്വസ്ഥകള്‍ക്ക് നാലാംമാസമെത്തുന്നതോടെ ആശ്വാസം ലഭിക്കും. അതോടൊപ്പം ശരീരം തടിക്കാനും തുടങ്ങും. ഗര്‍ഭിണിയുടെ വയറില്‍ സമ്മര്‍ദം ഉണ്ടാകാത്ത വിധത്തിലുള്ള ലൈംഗികബന്ധം നാലാം മാസം മുതല്‍ സാധ്യമാണ്. ഇതിനായി പ്രത്യേക സംഭോഗ രീതികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം തേടാന്‍ മടിക്കേണ്ടതില്ല. വയര്‍ വലുതാകുന്നതോടെ സ്തനങ്ങള്‍ക്കും വലുപ്പം വച്ചുതുടങ്ങും. സ്തനങ്ങള്‍ തൂങ്ങാന്‍ ആരംഭിക്കുന്നു. സ്തനത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാനും തുടങ്ങും. ഇതൊഴിവാക്കാനായി അനുയോജ്യമായ ബ്രേസിയറുകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഗര്‍ഭത്തിന്റെ ഓരോഘട്ടത്തിലും സ്തനത്തിന്റെ വലിപ്പം മാറുന്നതിനനുസരിച്ച് ബ്രേസിയര്‍ മാറ്റുന്നതും നല്ലതാണ്. ഗര്‍ഭിണി ഉറക്കമിളയ്ക്കുന്നത് ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത് ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും. ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരാശരി പത്തുമുതല്‍ പന്ത്രണ്ടു കിലോ വരെയാണ് ഗര്‍ഭകാലത്ത് ഉണ്ടാകേണ്ട ശരാശരി തുക്ക വര്‍ദ്ധനവ്. ആദ്യത്തെ മൂന്നു മാസം തൂക്കം വളരെകുറച്ചു മാത്രമേ വര്‍ദ്ധിക്കാവു. ആവശ്യത്തില്‍ കവിഞ്ഞ തുക്കം മുതുകിനും കാലിനും ഭാരമാവുകയും ഗര്‍ഭിണിക്ക് ക്ഷീണവും നടുവേദനയും കാല്‍മുട്ടുവേദനയും അനുഭവപ്പെടുകയും ചെയ്യുന്നു. പ്രസവസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാം. അത് കുഞ്ഞിന് അപകടകരമാണ്. കൂടാതെ അമിത തൂക്കം പ്രസവത്തിനുശേഷം കുറയ്ക്കാനും ബുദ്ധിമുട്ടാണ്. ഡോക്ടറെ കാണേണ്ടതെപ്പോഴെന്നും എത്രതവണ കാണണമെന്നും പലര്‍ക്കും നിശ്ചയമില്ല. ആദ്യത്തെ ആറുമാസം, മാസത്തില്‍ ഒരു തവണയും പിന്നീട് രണ്ടാഴ്ചയിലൊരിക്കലും ഒന്‍പതാം മാസം മുതല്‍ എല്ലാ ആഴ്ചയിലും ഡോക്ടറെ കാണണം. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നത് ഡോക്ടറായിരിക്കും. നെല്ലുകുത്തുക, ഭാരം ചുമക്കുക, വെള്ളം കോരുക തുടങ്ങിയ ഭാരിച്ച ജോലികള്‍ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്ക്കുക. അഞ്ചാം മാസം ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. അടുക്കളയിലാണെങ്കില്‍ ഇടയ്ക്ക് ഇരിക്കാന്‍ സൗകര്യത്തിന് ഉറപ്പുള്ള കസേരയോ സ്റ്റൂളോ ഒരുക്കുന്നത് നന്നായിരിക്കും. വീട്ടുജോലികള്‍ ഒറളറയടിക്ക് ചെയ്തുതീര്‍ക്കരുത്. ഇടവിട്ട് ചെയ്തു തീര്‍ക്കണം. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്ക്കാന്‍ പ്രത്രേ്യകം ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരു ചെറിയ സ്റ്റൂളോ കസേരയോ വച്ച് കാലുകള്‍ അതില്‍ വയ്ക്കാവുന്നതാണ്. എന്തായാലും കാലുകള്‍ തൂക്കിയിട്ട് ഇരിക്കരുത്. ഗര്‍ഭിണികളുടെ ശരീരത്തിന്റെ മുന്‍ ഭാഗത്തിന് ഭാരം കൂടുതലായതിനാല്‍ നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നിരപ്പായ സ്ഥലത്തു കൂടിയാണെങ്കിലും നടക്കുമ്പോള്‍ സൂക്ഷിക്കണം. കട്ടിലില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കാതിരിക്കുക. പെട്ടെന്ന് എഴുന്നേല്ക്കുമ്പോള് വയറിന് ആയാസമുണ്ടാവുകയും കുഞ്ഞിന് അത് ദോഷം ചെയ്തെന്നും വരാം. അതിനാല്‍ സാവകാശം സമയമെടുത്ത് വേണം എഴുന്നേല്ക്കാന്. ആദ്യം കൈ കുത്തി പിന്നീട് ചരിഞ്ഞു എഴുന്നേല്ക്കുക. ഗര്‍ഭകാലത്ത് ചര്‍മം വലിയുകയും പ്രസവത്തിനുശേഷം ചര്‍മത്തില്‍ വര വീഴുകയും ചെയ്യുന്നത് പതിവാണ്. ഇതിനെതിരെ മുന്‍കരുതലുകളൊന്നും എടുക്കാനാവില്ല. എണ്ണ ചെറുതായി ചൂടാക്കി പതിവായി തേക്കുന്നത് വരകളുടെ നിറം മങ്ങാന്‍ സഹായകരമാകും. നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത് അല്പനേരം നടന്നാല്‍ ശരീരത്തിന് നല്ല വ്യായാമമാകും. ശരീരത്തിലെ മുഴുവന്‍ മസിലുകളും പ്രസവസമയത്തു പ്രവര്‍ത്തിക്കുന്ന പ്രത്യേക മസിലുകളും ആരോഗ്യത്തോടെയിരിക്കാന്‍ ഇതു സഹായിക്കുന്നു. എന്നാല്‍ വിയര്‍ത്തൊലിക്കുന്നതുവരെ നടക്കാതിരിക്കാനും ശ്രദ്ധിക്കണം. കൂടെകൂടെ മൂത്രമൊഴിക്കുന്ന പ്രവണ കുറഞ്ഞു വരുന്നു. ഗര്‍ഭസ്ഥശിശു ഉള്‍പ്പെടുന്ന ഗര്‍ഭപാത്രത്തെ ശരീരം ഒരു അവയവമായിത്തന്നെ അംഗീകരിക്കുന്നതുകൊണ്ടാണിത്. എന്നാല്‍ എല്ലാവരിലും മൂത്രം പോക്ക് നിലയ്ക്കണമെന്നുമില്ല. മോണയില്‍ ചെറിയതോതില്‍ രക്തം പൊടിയാന്‍ സാധ്യതയുണ്ട്. ഇതില്‍ ഭയപ്പെടേണ്ടതില്ല. പക്ഷേ അമിതമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. ചിലരില്‍ മൂക്കില്‍ നിന്നും രക്തം വരാം. വളരെ വിരളമായെ ഇത്തരത്തില്‍ കണ്ടുവരാറുള്ളു. ചെറിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതിനെല്ലാം മരുന്നു സേവിക്കുന്ന ശീലം പാടില്ല. സ്വയം ചികിത്സ നന്നല്ല. മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മതി. ഗര്‍ഭകാലത്ത് ചിലരില്‍ മുടികൊഴിച്ചിലുണ്ടാകും. മറ്റുചിലരില്‍ മുടി തഴച്ചുവളരുന്നതായും കാണാറുണ്ട്. തലയോട്ടിയില്‍ ത്വക്രോഗങ്ങള് ബാധിച്ചിട്ടില്ലെങ്കില്‍ മുടികൊഴിച്ചില്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍ കുളിക്കുമ്പോള്‍ തലയും മുടിയും നന്നായി തേച്ചുകഴുകി വൃത്തിയാക്കണം. ആറാം മാസം ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്ഥശിശുവിന്റെ ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്ടറെ അക്കാര്യം അറിയിക്കണം. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. കുഞ്ഞിന് അനക്കമില്ലാത്തതിന് കാരണങ്ങള്‍ പലതാണ്. വിശദമായ അള്‍ട്രാ സൗണ്ട് സ്കാനിംഗ് ഈ മാസം ആവശ്യമാണ്. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന് ഈ പരിശോധനയില്‍ നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്റ്റില്‍ കാണാന്‍ കഴിയും. ഉറക്കമില്ലായ്മ അനുഭവപ്പെടും. അങ്ങനെയുണ്ടെങ്കില്‍ കിടക്കുമ്പോള്‍ പുറകില്‍, ആമാശയത്തിനുതാഴെ തലയിണ വച്ചു കിടന്നു നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു പരീക്ഷിച്ചു നോക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഗര്‍ഭകാലത്ത് പല്ലുകള്‍ ദ്രവിക്കുന്നതായി ചിലര്‍ പരാതിപെടാറുണ്ട്. മറ്റു കാലത്തെ അപേക്ഷിച്ച് ഈ കാലത്ത് ദന്ത രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. അതിനാല്‍ പല്ല് പല്ല് വൃത്തിയായി സൂക്ഷിക്കുക. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ശിശുക്കളുടെ ദന്ത പരിചരണം ആരംഭിക്കണം. ഗര്‍ഭിണി ദിവസവും രാവിലെ പല്ലു തേയ്ക്കണം. രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുതേയ്ക്കണം. സാധാരണയില്‍ കവിഞ്ഞ ഹൃദയമിടിപ്പ് ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാം. ഇതില്‍ ഭയപ്പെടേണ്ടതില്ല. അല്പസമയത്തിനു ശേഷം ശമിക്കും. ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നീണ്ടു നിവര്‍ന്നിരിക്കുക. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്തസ്രാവത്തിന് കാരണമാകാം. കുനിഞ്ഞു നിന്നുള്ള ജോലികള്‍ ചെയ്യരുത്. കഴിയുന്നതും യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുക. സാധാരണ ക്ലോസറ്റിലിരിക്കുന്നത് വയറിന് കൂടുതല്‍ ആയാസമുണ്ടാക്കും. അയണിന്റെ ആവശ്യം ഗര്‍ഭിണികള്‍ക്ക് ഈ സമയത്ത് കൂടുതലാണ്. അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ചീര വര്‍ഗങ്ങള്‍ കഴിക്കുന്നതുനന്ന്. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭിണികളില്‍ ചൂട് കൂടുതലാവും. ഇതില്‍ നിന്നും രക്ഷനേടാനായി ഇടയ്ക്കിടെ ദേഹം തുടയ്ക്കുന്നത് നന്നായിരിക്കും. രാവിലെയും വൈകിട്ടും കുളിക്കുകയുമാവാം. രണ്ടുനേരം കുളി ശീലമില്ലാത്തവര്‍ അത് പ്രസവം കഴിയുന്നതുവരെയെങ്കിലും ശീലമാക്കുക. ഏഴാം മാസം കൂടുതല്‍ വായു സഞ്ചാരമുള്ള മുറി ഗര്‍ഭിണിക്ക് നല്‍കുക. അടച്ച്മൂടിയ മുറി ഗര്‍ഭിണി ഉപയോഗിക്കരുത്. അധികം ഉയരമില്ലാത്ത കട്ടില് ഉപയോഗിക്കുന്നതാണ് ഉത്തമം. കട്ടിലില്‍ ഇരുന്നാല്‍ കാല് തറയില്‍ ചവിട്ടാന്‍ കഴിയണം. യോനീ സ്രവങ്ങള്‍ കൂടുതലായതിനാല്‍ പാഡ് ഉപയോഗിക്കാം. ഗര്‍ഭകാലത്ത് പാഡുകള്‍ കൂടുതല്‍ കരുതുന്നതും നല്ലതാണ്. നനഞ്ഞ പാഡുകള്‍ എത്രയും വേഗം മാറ്റുകയും വേണം. യോനിഭാഗത്ത് തങ്ങിനില്ക്കുന്ന ചെറിയ നനവുപോലും അണുബാധയ്ക്ക് കാരണമാകും. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. യോനീഭാഗം ഷേവ് ചെയ്യുന്നത് യോനീ സ്രവവും മറ്റും കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ സഹായിക്കും. കരിക്ക്, വാഴപ്പഴം മുതലായാവ കൂടുതലായി കഴിക്കുക. ഗര്‍ഭിണികള്‍ക്ക് ആവശ്യമുള്ള ധാരാളം പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. അനീമിയ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഹീമോഗ്ലോബിന്‍ പരിശോധനയും ഗര്‍ഭകാല പ്രമേഹമുണ്ടോ എന്നറിയാന്‍ രക്ത പരിശോധനയും നടത്തണം. അന്റാസിഡ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത് നല്ലതല്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അന്റാസിഡ് കഴിക്കുക. സ്തനങ്ങളില്‍ നിന്നും ചില സ്രവങ്ങള്‍ ഊറിവരും. ഇവ മുലക്കണ്ണില്‍ പറ്റിപ്പിടിച്ചിരിക്കും. കുളിക്കുമ്പോള്‍ മുലക്കണ്ണു വൃത്തിയാക്കുന്നതിനൊപ്പം മുലയുടെ അടിഭാഗവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. സ്തനങ്ങളില്‍ നിന്നും ഊറിവരുന്ന ദ്രാവകം ദിവസേന പിഴിഞ്ഞുകളയുന്നത് പ്രസവശേഷം കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്നതിനും സ്തനത്തില്‍ കൂടുതല്‍ പാല് ഉള്‍ക്കൊള്ളുന്നതിനും മുലവീക്കം, നീര്‍ക്കെട്ട് എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കും. വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍ പാന്റില്‍ ഇലാസ്റ്റിക് പിടിപ്പിക്കുക. വയര്‍ ഭാഗത്ത് കൂടുതല്‍ മുറുകെയുള്ള കെട്ട് വരാതിരിക്കാന്‍ ഇതു സഹായിക്കും. ഗര്‍ഭിണികള്‍ക്ക് പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത് ആവി പിടിക്കുന്നത് നല്ലതാണ്. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്. എട്ടാം മാസം അമ്മയുടെ വയര്‍ വീര്‍ത്ത് പൊക്കിള്‍ പുറത്തേക്കു തള്ളിവരും. കുഞ്ഞ് വളര്‍ച്ചയെത്തുന്നതുകൊണ്ടാണിത്്. കൂടാതെ കുഞ്ഞ് ഈ സമയത്ത് ഒന്നു മുതല്‍ ഒന്നേമുക്കാല്‍ കിലോയോളം ഭാരം വയ്ക്കും. കുഞ്ഞ് പൂര്‍ണമായും മനുഷ്യരൂപത്തിലെത്തുകയും ചെയ്യും. ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ചുവച്ച് ഇരിക്കരുത്. കാലുകള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്്. ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാനാകും. രാത്രികാലങ്ങളിലാണ് കോച്ചിപ്പിടുത്തമുണ്ടാവുക. ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ് ഇനിയുള്ളത്്. മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്തകങ്ങള്‍ വായിക്കുന്നതും മസിന് സന്തോഷം നല്‍കും. വിശ്രമം ആവശ്യത്തിന് മാത്രം മതി. ഡോക്ടറുടെ നിര്‍ദേശം കുടാതെ ബഡ്റെസ്റ്റ് എടുക്കേണ്ടതില്ല. അിമിതവിശ്രമം ആപത്താണ്. ശരീരത്തില്‍ രക്തയോട്ടം നിലയ്ക്കാനും മരവിപ്പ് അനുഭവപ്പെടാനും ഇതു കാരണമാകും. നഖം പൊട്ടിപ്പോകാനോ നിറം മങ്ങാനോ സാധ്യതയുണ്ട്. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ കുറവുമൂലം ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. കാല്‍സ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. ചിലസമയത്ത് അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത് പ്രസവ വേദനയാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലേക്ക് ഓടേണ്ടതില്ല. ഗര്ഭപാത്രത്തിന് പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ് ഇത്. അല്പസമയത്തിനുള്ളില് മാറുകയും ചെയ്യും. ദൂരെയാത്രകള്‍ ഒഴിവാക്കണം. ഫ്ളൈറ്റ് യാത്രയും ട്രെയിന്‍ യാത്രയും പാടില്ല. നീണ്ട യാത്രകള്‍ നേരത്തേയുള്ള പ്രസവത്തിന് കാരണമാകാം. രക്തത്തിന്റെ അളവ് കൂടുന്നതുകൊണ്ട് രക്താദി സമ്മര്‍ദം ഉണ്ടാകാം. തലകറക്കം ഉണ്ടായാല്‍ ശ്രദ്ധിക്കണം. ശാരീരികമായ ക്ഷീണം ഗര്‍ഭകാലങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ക്ഷീണമുള്ളപ്പോള്‍ നേരത്തേ ഉറങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്. ഉറക്കം മതിയാവുന്നതുവരെ ഉറങ്ങുക. രാത്രിയില്‍ കുറഞ്ഞത് ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍ ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ് വിശ്രമം ആവശ്യമായി വരുന്നത്. ഒന്‍പതാം മാസം ഉറക്കക്കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്. ഗര്‍ഭകാലത്ത് ഉറക്കമില്ലെന്ന് പരാതിപ്പെടാറുണ്ട്. ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്. രാത്രി ഉറക്കം കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്. ചില സ്ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞാണിരിക്കുന്നത്. ഇങ്ങനെ മുലകണ്ണുകള്‍ പരന്നതോ ഉള്ളിലേക്ക് വലിഞ്ഞോ ഇരുന്നാല്‍ പ്രസവ ശേഷം ശിശുവിന് മുലകുടിക്കാന്‍ പ്രയാസം നേരിടും. പതിവായി മുലക്കണ്ണില്‍ എണ്ണപുരട്ടിയാല്‍ ഇതൊഴിവാക്കാനാവും. കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ് ഉത്തമം. വയര്‍ വലിപ്പം വച്ചതിനാല്‍ കട്ടിലില്‍ കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാവും. ചില സ്ത്രീകള്‍ കമിഴ്ന്നു കിടന്ന് ഉറങ്ങിയാവും ശീലം. എന്നാല്‍ ഗര്‍ഭിണി ആയാല്‍ കമിഴ്ന്നു കിടന്നുറങ്ങാന്‍ പാടില്ല. അതിനാല്‍ ഉറക്കം വരുന്നില്ലെങ്കില്‍ കിടപ്പിന്റെ രീതികള്‍ മാറ്റിനോക്കാം. അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത് സാധാരണമാണ്. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്. നീരുവരുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്ടറെ കാണിക്കണം. പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം ലഘുവായ വ്യായാമവും ചെയ്യുന്നത് നന്ന്. കാലുകഴപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്തക്കുഴലുകളില്‍ അനുഭവപ്പെടുമ്പോഴാണ് കാല്കഴപ്പ് ഉണ്ടാകുന്നത്. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത് ഇതു കുറയ്ക്കാന്‍ സഹായിക്കും. രക്തസ്രാവം, യോനി, മലദ്വാരം, മുലക്കണ്ണ് എന്നിവയില്‍ നിന്നോ ചുമയ്ക്കുമ്പോള്‍ രക്തം വന്നാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണം. കാഴ്ചമങ്ങുക, വിട്ടുമാറാത്ത കഠിനമായ തലവേദന, ശക്തമായ ഛര്‍ദി, കുളിരും പനിയും യോനിയില്‍ നിന്നും പെട്ടെന്നു സ്രവം എന്നിവയുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. ഗര്‍ഭിണി പ്രസവത്തിന് തയാറാവുകയായി. ഗര്‍ഭിണിയുടെ ശരീരം പ്രത്യേകിച്ച് ഗര്‍ഭാശയവുമായി ബന്ധപ്പെട്ട അവയവങ്ങള്‍. വയര്‍ കൂടുതല്‍ താഴേക്കു വരികയും അരക്കെട്ട് വികസിക്കുകയും ചെയ്യും. പത്താം മാസം പ്രസവത്തിന് ആശുപത്രിയിലേക്കു പോകേണ്ടതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയം. ആശുപത്രി വാസത്തിനുള്ള വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, കുഞ്ഞിനുള്ള വസ്ത്രങ്ങള്‍, മെഡിക്കല്‍ രേഖകള്‍ മുതലായവ തയാറാക്കി വയ്ക്കുക. ഡോക്ടര്‍ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ അഡ്മിറ്റാവുക. വേദന അതിനു മുമ്പ് അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക. ആശുപത്രി ആവശ്യത്തിനുള്ള പണം സമ്പാദിച്ചു വയ്ക്കാന്‍ മറക്കരുത്. ഭര്‍ത്താവ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. കുഞ്ഞിനുള്ള വസ്ത്രങ്ങള്‍ കോട്ടന്‍ വസ്ത്രങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം. ബട്ടണുകള്‍ ഇല്ലാത്തതാവണം. കോളര്‍ ഇല്ലാത്തതാണ് നല്ലത്. വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍ കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക് തള്ളാന്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ് ഉണ്ടാകുന്നത്. 15 - 20 മിനിറ്റ് വിട്ട് വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍ കൂടുതല്‍ അടുത്തടുത്താവുന്നു. കുഞ്ഞ് പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്സില്‍ സമ്മര്‍ദം വരുമ്പോള്‍ കഫരൂപത്തില്‍ ഒരു പ്ലഗ് അല്പം രക്തത്തോവടുകൂടി തുറന്ന സെര്‍വികസില്‍ നിന്നും പുറത്തുചാടും. രക്തം കലര്‍ന്നതായിരിക്കും ഇത്. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ് കിടന്നിരുന്ന വെള്ളസഞ്ചി (അമിനയോട്ടിക് അമ്ലം) പൊട്ടിയിരിക്കുന്നു എന്ന് മനസിലാക്കാം. ഉടര്‍ ഡോക്ടറെ വിവരം അറിയിക്കണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ തൊട്ടരികെ ഭര്‍ത്താവ് ഉണ്ടായിരിക്കണം. പ്രസവവേദന സമയത്ത് ഭര്‍ത്താവിന്റെ സാന്നിധ്യം ഗര്‍ഭിണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന് ശരാശരി 12 മുതല്‍ 14മണിക്കൂര്‍ വരെ പ്രസവ വേദന നില്ക്കും. സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്ടര്‍ എടുക്കുന്ന യുക്തി പൂര്‍വമായ തീരുമാനമാണിത്. കടപ്പാട്: നാട്ടറിവുകളും നുറുങ്ങുവൈദ്യവും ഗ്രൂപ്പ് വെള്ളം കുടിക്കൂ.. രോഗങ്ങളെ അകറ്റൂ എന്താണ് വാട്ടർ തെറാപ്പി.? വാട്ടര്‍ തെറാപ്പി എന്ന ചികിത്സ ജപ്പാന് കാരുടെ കണ്ടെത്തലാണ്. ശുദ്ധജലം നല്കി രോഗങ്ങളെ തടയാനും, രോഗങ്ങളെ ചികിത്സിക്കാനും കഴിയും. എന്നതാണ് കണ്ടെത്തല്‍ രാവിലെ ഉണര്‍ന്നാലുടന്‍ വായ കഴുകി വയര്‍ നിറയെ വെള്ളം കുടിക്കുക. മൂന്നു മുതല്‍ അഞ്ചു ഗ്ലാസ് വരെ ആവാം. പച്ചവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ആവാം. പതിവായി കുടിക്കണം. ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്.. വാട്ടര്‍ തെറാപ്പി എല്ലാ അവയവങ്ങള്‍ക്കും ഗുണകരമാണ്.. ഇത് കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മിക്ക രോഗങ്ങളുടെയും കാരണമായ മലബന്ധം കുറയ്ക്കുന്നു. അമിത വണ്ണം, രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മം തിളക്കമുള്ളതക്കുകയും ചെയ്യുന്നു. അതുപോലെ വെറും വയറ്റിലെ വെള്ളം കുടി രക്തം ശുദ്ധീകരികരിച്ച് ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ സഹായിക്കുന്നു.. ഇത് ശീലമാക്കിയവര്‍ക്ക് യുറിക്ആസിഡ്, കിഡ്നിസ്റ്റോണ്‍ എന്നിവ വരാന്‍ സാധ്യത വളരെ കുറവാണ്. ഇത് പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ മരുന്നില്ലാതെ ഈ രീതിയില്‍ മാറ്റാവുന്നതുമാണ് . വാട്ടർ തെറാപ്പി ചെയ്യുന്നതിനോടൊപ്പം തെറ്റായ ഭക്ഷണക്രമങ്ങൾ മാറ്റിയില്ലെങ്കിൽ ഫലം ലഭിക്കുന്നതല്ല "അടുക്കളയാണ് ആശുപത്രി അമ്മയാണ് വൈദ്യർ ആഹാരമാണ് മരുന്ന്." മുഖസൗന്ദര്യത്തിന് ഏതാനും നുറുങ്ങുകള്‍ പഴുത്തതക്കാളിയുടെ നീരും സമം തേനും ചേർത്ത് മുഖത്ത് തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക തേനും നാരങ്ങാനീരും യോജിപ്പിച്ച് പത്തു മിനിട്ടു നേരം മുഖത്തു തിരുമ്മി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക ഒരു സ്പൂൺ തുളസി നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുക രണ്ടു മാസം ഇതാവർത്തിക്കുക ആട്ടിൻ പാലിൽ നിന്നുണ്ടാകുന്ന തൈരിൽ നിന്നെടുത്ത നെയ്യ് മുഖത്ത് പുരട്ടുക ചെറുപയർ വെണ്ണ പോലെ അരച്ച് പാലിൽ കുഴച്ച് അല്പം ചെറുനാരങ്ങാനീരും ഒരു നുള്ള് പൊടിയുപ്പും മഞ്ഞൾ പൊടിയും ചേർത്ത് മുഖത്ത് പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയുക തെറ്റിപ്പൂവും ചെറുപയറും മഞ്ഞളും പൊടിച്ച് പാലിൽ കുഴച്ച് മുഖത്ത് പുരട്ടുകയാണെങ്കിൽ സൗന്ദര്യം വർദ്ധിക്കുന്നതാണ് നിത്യവും കുറച്ച് പഞ്ഞി പാലിൽ മുക്കി മുഖത്ത് രണ്ട് പ്രാവശ്യം ലേപനം ചെയ്ത് ഉണങ്ങുമ്പോൾ കടലമാവ് ഉപയോഗിച്ച് കഴുകിക്കളയുക കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് കോഴിമൊട്ടയുടെ വെള്ള ചേർത്ത് മുഖത്ത് ലേപനം ചെയ്ത് ഉഴുന്നു പൊടി ഉപയോഗിച്ച് കഴുകുക കറുത്ത് ഇടതൂർന്ന കൺപീലികളുണ്ടാവാൻ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് കൺപീലികളിൽ ആവണക്കെണ്ണപുരട്ടുക ചെറുനാരങ്ങ നീരിൽ രക്തചന്ദനവും കസ്തൂരി മഞ്ഞളും കൂടി കുഴച്ച് തേച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയുക നാരങ്ങ നീരിൽ കസ്തൂരി മഞ്ഞൾ ചേർത്ത് പുരട്ടിയാൽ പാടുകൾ മാറിക്കിട്ടുന്നതാണ് ഒരു ടേബിൾ സ്പൂൺ തുളസി നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് ഉറക്കമെണീറ്റ ഉടനെ വെറും വയറ്റിൽ കഴിച്ചാൽ കവിളുകൾ ചുവന്ന് തുടുത്ത് രക്ത പ്രസാദം കൈവരും ഉലുവ അരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രിയിൽ തേനിൽ കുഴച്ച് കഴിക്കുകയാണെങ്കിൽ മുഖകാന്തിയും സൗന്ദര്യവും എന്നും നിലനില്‍ക്കുന്നതാണ് പൊതിനയില അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് പുരട്ടിക്കിടക്കുക രാവിലെ മുഖം കഴുകിക്കളയുക 7 ദിവസം ചെയ്യുക പച്ച മോര് മുഖത്ത് തേച്ച് ഉണങ്ങിയ ശേഷം പച്ച വെള്ളത്തിൽ കഴുകുക മുഖകാന്തി വർദ്ധിക്കും റോസാപ്പൂ അരച്ച് നിത്യവും രാവിലെ മുഖത്ത് പുരട്ടുക പേരക്കയുടെ തളിരിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് അര മണിക്കൂർ മുഖത്ത് പുരട്ടുക മുഖക്കുരു മാറി മുഖത്തിന് തിളക്കം വർദ്ധിക്കും വെള്ളരിക്കാ തൊലി നന്നായരച്ച് മുഖത്ത് പുരട്ടുക കുറച്ചു സമയം കഴിഞ്ഞ് മുഖം കഴുകുക മുഖത്തിന് തിളക്കവും മാർദ്ധവവും ലഭിക്കുന്നതാണ് നിലപ്പനക്കിഴങ്ങ് ആട്ടിൻ പാലിലരച്ച് തേനും ചേർത്ത് മുഖത്ത് പുരട്ടുക മുഖ കാന്തി വർദ്ധിക്കുന്നതാണ് മുഖകാന്തിക്ക് കടലമാവ് പശുവിൻ പാലിൽ കുഴച്ച് മുഖത്ത് പുരട്ടുക ആഴ്ചയിലൊരിക്കൽ മുഖത്ത് ആവി പിടിക്കുക ചെറുനാരങ്ങാനീര് പുരട്ടി പത്തു മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക മുഖകാന്തി വർദ്ധിക്കും നിത്യവും 250 ഗ്രാം പഴുത്ത തക്കാളി യുടെ നീര് കഴിച്ചാൽ വിളർച്ച മാറും മുഖകാന്തി വർദ്ധിക്കും തണ്ണിമത്തങ്ങയുടെ നീര് മുഖത്ത് പുരട്ടി പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുകയാണെങ്കിൽ മുഖത്തെ എണ്ണമയം മാറുകയും ഉന്മേഷം ലഭിക്കുകയും ചെയ്യും ഓറഞ്ച് രണ്ടായി മുറിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക പത്തു മിനിട്ട് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കുക കസ്തൂരി മഞ്ഞളിന്റെ പൊടി പനിനീരിൽ ചാലിച്ച് വെയിലത്ത് വെച്ച് ചൂടാക്കി ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് തേച്ചു പിടിപ്പിക്കുക തേങ്ങാപ്പാലിൽ വെളിച്ചെണ്ണയോ തേനോ ചേർത്ത് പുരട്ടുക മുഖത്തിന് ശോഭയുണ്ടാകും തേങ്ങാവെള്ളം കൊണ്ട് നിത്യവും മുഖം കഴുകുക അകത്തേക്ക് കഴിക്കുകയും ചെയ്യുക മുഖത്തിന് നിറം കൂടും ജീരകം, ഉപ്പ് ഇവ സമം അരച്ച് പുരട്ടിയാൽ മുഖക്കുരു മാറും അന്‍സാര്‍ മൊയ്തു കടപ്പാട് :www.vaidhyasala.com ഔഷധസസ്യങ്ങള്‍ | ആടലോടകം കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു. വലിയ ആടലോടകത്തിന്റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം – ഇതിന് ഔഷധഗുണം കൂടുതലാണ്. ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്. കഷായം ഉണ്ടാക്കുന്ന വിധം പഴയ പോസ്റ്റുകളില്‍ പല തവണ പറഞ്ഞതാണ്. പച്ച ആടലോടകം സമൂലം പറിച്ചെടുത്ത് വൃത്തിയാക്കിയത് 900 ഗ്രാം, തിപ്പലി 100 ഗ്രാം, 900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ് ആടലോടകത്തിന്റെ ഇല മാത്രം ഇടിച്ചു പിഴിഞ്ഞെടുത്ത നീര്, 10 മില്ലി വീതം ദിവസവും രണ്ടു നേരം കഴിച്ചാല്‍ രക്തപ്രദരം ശമിക്കും. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ശര്‍ക്കര ചേര്‍ത്തു കഴിക്കുന്നത് സ്ത്രീകളിലെ അമിതആര്‍ത്തവത്തില്‍ നന്നാണ്. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്കടിയില് പുരട്ടിയാല്‍ ഗര്‍ഭിണികളില്‍ പ്രസവം വേഗത്തില്‍ നടക്കും. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. ആടലോടകത്തിന്റെ വേര്, വെളുത്ത ആവണക്കിന്റെ വേര്, ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി, ഇരട്ടിമധുരം, തിപ്പലി, ഏലത്തരി എന്നിവ കഷായം വെച്ച് കന്മദം മേമ്പൊടിയായി കഴിക്കുന്നത് അശ്മരിക്ക് നല്ലതാണ്. ആടലോടകത്തിന്റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും. ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും. ആടലോടകത്തിന്റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂടും. ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്വേദയോഗഔഷധങ്ങളില് ആടലോടകം ഉപയോഗിക്കപ്പെടുന്നു. പ്രമേഹം തുടക്കത്തിലാണെങ്കില്‍ മുക്കുറ്റി അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ വളരെപ്പെട്ടന്നു ശമിക്കും. ദിവസം മൂന്നു നേരം കഴിച്ചാല്‍ പെട്ടന്നു കുറയും. എത്ര മാരകമായ പ്രമേഹവും മുടങ്ങാതെ കഴിച്ചാല്‍ മുക്കുറ്റി കൊണ്ടു മാറും. മുക്കുറ്റി സര്‍വ്വരോഗസംഹാരിയാണ്. മഴക്കാലത്തു മാത്രമേ മുക്കുറ്റി സുലഭമായി കിട്ടുകയുള്ളൂ. മഞ്ഞുകാലം വന്നാല്‍ കിട്ടുകയില്ല. സീസണില്‍ വേരോടെ പറിച്ചെടുത്ത് മോദകമായോ, ഗുളമായോ ഉണ്ടാക്കിവെച്ചാല്‍ എന്നും മുടങ്ങാതെ കഴിക്കാം. തയ്യാറാക്കുന്ന വിധം: മുക്കുറ്റി സമൂലം പറിച്ചെടുത്ത്, വെണ്ണ പോലെ അരച്ചെടുത്തത് ഒരു കിലോഗ്രാം മൂന്നു കിലോഗ്രാം കരുപ്പട്ടി (തെങ്ങിന് കള്ളു വറ്റിച്ചെടുത്ത ചക്കര) ചേര്‍ത്ത് പാവാക്കി അരിച്ചെടുത്ത് ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാലും ചേര്‍ത്ത് അടുപ്പത്തുവെച്ച് നല്ലതുപോലെ ഇളക്കി വറ്റിക്കുക. ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ഉരുട്ടി ഗുളമായോ, പൊടിയായി ഉപയോഗിക്കാവുന്ന മോദകപ്പരുവത്തിലോ വാങ്ങി വെയ്ക്കുക. ദിവസവും ഓരോ സ്പൂണ്‍ വീതം ആഹാരത്തിനു മുമ്പ് മൂന്നുനേരം കഴിക്കുന്നതോടൊപ്പം കൃത്യമായ പഥ്യം നോക്കിയാല്‍ പ്രമേഹം വളരെ വേഗം മാറും. ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഈ ഔഷധം നിത്യം കഴിക്കാം. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യണം. ഷുഗര്‍ ലെവല്‍ കുറയുന്നതനുസരിച്ചു ഇന്‍സുലില്‍ കുറച്ചുകൊണ്ടുവന്നു പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കും. ഈ മരുന്നു കഴിക്കുമ്പോള്‍ പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, കടല, വന്‍പയര്‍, പച്ചക്കറികളുടെ കൂട്ടത്തില്‍ ഏത്തക്കായ് മുതലായവ ഉപയോഗിക്കാന്‍ പാടില്ല. എത്തക്കായുടെ തൊലി ഉപയോഗിക്കാം. താമരക്കിഴങ്ങ്, ആമ്പല്‍ക്കിഴങ്ങ് എന്നിവ പ്രമേഹം പെട്ടന്നു മാറാന്‍ സഹായകമാണ്. വെള്ളത്തിനടിയില്‍ ആമ്പലിന്റെയും താമരയുടെയും ചുവട്ടില്‍ നിന്നും പറിച്ചെടുത്ത് കറി വെച്ചു കഴിക്കാം. ഞാവല്‍പ്പഴവും അതിന്റെ വിത്തും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പൂച്ചക്കുട്ടിക്കായും അതിന്റെ വിത്തും പ്രേമേഹത്തിനുള്ള അപൂര്‍വ്വ ഔഷധങ്ങളില്‍ ഒന്നാണ്. മുയല്‍ച്ചെവിയന്‍ ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല. തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം. മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും. മുയല്‍ച്ചെവിയന്‍ നീര് കാലിന്റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും. മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും. മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം. മുയല്‍ച്ചെവിയന്റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും. സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും. മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും. മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും. പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും. മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും. മുയല്‍ച്ചെവിയനന്റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും. മുയല്‍ച്ചെവിയനന്റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും. മഞ്ഞളും ഇരട്ടിമധുരവും കല്ക്കമാക്കി, മുയല്‍ച്ചെവിയന്റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും. മധുരപാനീയങ്ങളും ഫാറ്റി ലിവര്‍ രോഗവും പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍ (SUGAR SWEETENED BEVERAGE)മദ്യപാനം മൂലമല്ലാത്ത “ഫാറ്റി ലിവര്‍” (NON ALCOHOLIC FATTY LIVER DISEASE – NAFLD) രോഗമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഏറ്റവും പുതിയ ശാസ്ത്രീയപഠനങ്ങള്‍. 2015 ജൂണിലെ ഹെപ്പറ്റോളജി ജേര്‍ണല്‍ (JOURNAL OF HEPATOLOGY) ആണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുകയും തദ്ഫലമായി കരള്‍ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. പലപ്പോഴും ഇതു ശ്രദ്ധിക്കപ്പെടാതെ പോകുകയും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. അമിതശരീരഭാരമുള്ളവരെയും പൊണ്ണത്തടി ഉള്ളവരെയും NAFLD സാധാരണയായി ശല്യപ്പെടുത്താറുണ്ട്. ഓര്‍ക്കുക – ഫാറ്റി ലിവറില്‍ നിന്നും കരള്‍ വീക്കത്തിലേക്കുള്ള (LIVER CIRRHOSIS) യാത്ര അത്ര ദീര്ഘമല്ല! പുതിയ ഈ പഠനം പറയുന്നത്, ദിവസം ഒരു പഞ്ചസാര ചേര്‍ന്ന മധുരപാനീയം എങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ NAFLD ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാകുന്നു എന്നാണ്. പഠനം ശരിയോ തെറ്റോ, രാസവസ്തുക്കള്‍ മാത്രം ചേര്‍ന്ന ഇത്തരം പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് നല്ലത്. FLD (FATTY LIVER DISEASES) ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാവുന്ന ഒരു അവസ്ഥ ആണെങ്കിലും, ആതുരരായവര്‍ക്ക് മര്യാദയ്ക്കു ജീവിക്കുന്നതോടൊപ്പം പ്രകൃതി നല്കുന്ന ഔഷധങ്ങള്‍ വിധിയാംവണ്ണം ശീലിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമില്ല. നിലമ്പരണ്ട (DESMODIUM TRIFLORUM) സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുകയും വെളുത്ത ആവണക്കിന്റെ തളിരില, വരിക്കപ്ലാവിന്റെ ഇല, പെരിങ്ങലത്തിന്റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുകയും ചെയ്താല്‍ ഫാറ്റി ലിവര്‍ ശമിക്കും. രോഗം ഉണ്ടാവാതെ നോക്കുന്നതാണ് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. പ്ലാസ്റ്റിക് കുപ്പികളിലും അലുമിനിയം ടിന്നുകളിലും ആകര്‍ഷകമായ പാക്കിങ്ങില്‍ വരുന്ന വിഷങ്ങള്‍ക്ക് ജീവിതത്തില്‍ നിന്നു എന്നെന്നേക്കുമായി അവധി കൊടുക്കുകയാണ് ഉത്തമം. ടൂത്ത്പേസ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന കാന്‍സര്‍ | TRICLOSAN വായിലെ ബാക്റ്റീരിയകളെ നശിപ്പിച്ച് വായ്നാറ്റം കുറയ്ക്കുന്നു എന്ന വാദവുമായി വിപണിയില്‍ എത്തുന്ന പല ടൂത്ത്പേസ്റ്റുകളിലും അപകടം പതിയിരിക്കുന്നോ? കൈകഴുകാന്‍ ഉപയോഗിക്കുന്ന ദ്രവസോപ്പുകളിലും, പാത്രം കഴുകുന്ന ദ്രാവകങ്ങളിലും, തറ കഴുകുന്ന ദ്രാവകങ്ങളിലും കണ്ടുവരുന്ന ക്ലോറോഫിനോള്‍ (CHLOROPHENOL) വര്‍ഗ്ഗത്തില്‍ പെടുന്ന ട്രൈക്ളോസാന്‍ (TRICLOSAN) എന്ന രാസവസ്തു ആണ് ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത്തരം ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ട്രൈക്ളോസാന്‍ (TRICLOSAN) മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണ് എന്ന സംശയത്താല്‍ ജപ്പാന് പോലെയുള്ള രാജ്യങ്ങള്‍ അതിന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ ഉപയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ത്വക്കില്‍ പറ്റിയാല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നത് ഉറപ്പായ വസ്തുത ആണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടില്‍ കോള്‍ഗേറ്റ് ടോട്ടല്‍ (COLGATE TOTAL) എന്ന മെഗാബ്രാന്ഡ് ടൂത്ത്പേസ്റ്റ് വായിലെ ബാക്ടീരിയകളെ കൊല്ലാന്‍ ട്രൈക്ളോസാന്‍ (TRICLOSAN) ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. ശാസ്ത്രീയമായി ട്രൈക്ളോസാന്‍ (TRICLOSAN) അപകടകാരിയാണ് എന്ന് ഇതുവരെയുള്ള തങ്ങളുടെ പഠനങ്ങളാല്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അതിന്റെ ഉപയോഗം American Food and Drug Administration (FDA) നിരോധിച്ചിട്ടില്ല എന്ന കാരണത്താല്‍ ലോകമാസകലം കോള്‍ഗേറ്റ് ടോട്ടല്‍ (COLGATE TOTAL) വില്ക്കപ്പെടുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ട്രൈക്ളോസാന്‍ (TRICLOSAN) അന്തര്‍ഗ്രന്ഥിശ്രവങ്ങളെ (HORMONE) മാറ്റിമറിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം കാംക്ഷിക്കുന്നവര്‍ ഇത്തരം ഉത്പന്നങ്ങള്‍ സ്വമേധയാ വര്‍ജിക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക. ടൂത്ത്പേസ്റ്റ്, സോപ്പുകള്‍ ഇവ വാങ്ങുമ്പോള്‍ അവയിലെ ചേരുവകളില്‍ ട്രൈക്ളോസാന്‍ (TRICLOSAN) ഉണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കുക. ഉണ്ടെങ്കില്‍ വാങ്ങാതിരിക്കുക. ഔഷധസസ്യങ്ങള്‍ | അരയാല്‍ ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്കുന്നു. സ്വയം അനേകം ജീവികള്‍ക്ക് വാസസ്ഥാനമായി ഒരു ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു – ആകയാല്‍ ഭാരതീയര്‍ അരയാലിനെ ഒരു ദിവ്യവൃക്ഷമായി കണക്കാന്നുന്നു. അരയാലിന്റെ ഇല പിഴിഞ്ഞ നീരു സേവിക്കുന്നത് ഹൃദ്രോഗത്തില്‍ ഉത്തമമാണ്. അരയാലിന്റെ പൊഴിഞ്ഞുവീഴുന്ന ഇല അരച്ചു നെഞ്ചത്തും പുറത്തും പൂച്ചിടുന്നതും നല്ലതാണ്. പഴം കഴിക്കുന്നതു കൊണ്ടും ഹൃദ്രോഗം മാറും. അരയാലിന്റെ വിത്തും കലമാന്റെ കൊമ്പും ചേര്‍ത്തരച്ചു മോരില്‍ കലക്കി തേനുംചേര്ത്തു സേവിച്ചാല്‍ രാമനെക്കണ്ട രാവണനെപ്പോലെ പ്രമേഹം ശമിക്കും. അരയാലിന്റെ തൊലി ഉണക്കിപ്പൊടിച്ചു വിതറുന്നത് ഭഗന്ദരത്തില് ഫലപ്രദമാണ്. അരയാലിന്റെ പഴുത്ത കായ കഴിച്ചാല്‍ വയറുവേദന മാറും. അരയാല്‍ത്തൊലി തൊലി കഷായം വെച്ചു കഴിച്ചാല്‍ ഗൊണോറിയ പൂര്ണ്ണമായുംസുഖപ്പെടും. അരയാലിന്റെ കായ കഷായം വെച്ചു കഴിച്ചാല്‍ ശുക്ലം വര്‍ദ്ധിക്കും. അരയാലിന്റെ കായയോ ഇലയോ കഷായം വെച്ചു കഴിച്ചാല്‍ മലബന്ധം മാറും. അരയാലിന്റെ പഴുത്ത കായ കഴിച്ചാല്‍ അരുചി മാറി വിശപ്പുണ്ടാകും. അരയാലിന്റെ പഴുത്ത കായ കഷായം വെച്ചു കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും ഔഷധസസ്യങ്ങള്‍ | കാഞ്ഞിരം “കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം. അശ്വതി നാളില്‍ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് കാഞ്ഞിരം. കാരസ്കരം എന്ന് സംസ്കൃതനാമം. Strychnos nux-vomica Linn എന്ന് സസ്യശാസ്ത്രസംബന്ധനാമം. തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഉത്തമ ഔഷധമാണ്. കാഞ്ഞിരത്തിന്റെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാല്‍ അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്. കാഞ്ഞിരം ആമവാത (Arthritis) ഹരമാണ്. ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാകയാല്‍ ഉപയോഗിക്കുമ്പോള്‍ മാത്ര വളരെ സൂക്ഷിക്കണം. കാഞ്ഞിരത്തിന്റെ കാതല്‍ അര്‍ശസിന് (Piles) നല്ലതാണ്. ജ്വരത്തില്‍ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം. കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയില്‍ കൃതഹസ്തരായ പഴയ വൈദ്യന്മാര് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരത്തിന്റെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്. പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ (Ligament) അയവ് എന്നിവയില്‍ ശ്രദ്ധിച്ചുപയോഗിച്ചാല്‍ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്. കാരസ്കരതൈലം ആമവാതം, Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളര്‍ച്ച – Anemia), മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളില്‍ പ്രയോജനപ്രദമാണ്. മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ (Rabies) പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും. ഹോമിയോപ്പതിയിൽ ഇത് Nux-Vomica എന്ന ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു കാഞ്ഞിരം വിഷമുള്ളതാണ്. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം. അന്നമാണ് ആരോഗ്യം വര്‍ണ്ണാഭമായ പൊതികളില്‍ വാങ്ങാന്‍ കിട്ടുന്ന “തിന്നാന്‍ തയ്യാര്‍ / Ready to Eat” ആഹാരസാധനങ്ങളുടെ ഗുണദോഷങ്ങള്‍ പലപ്പോഴും കഴിക്കുന്നവന് അജ്ഞേയമാണ്. പൊതികളുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ വിശ്വസിക്കുക മാത്രമാണ് ഉപഭോക്താവിന്റെ മുമ്പിലുള്ള ഒരേയൊരു മാര്‍ഗ്ഗം. ബഹുരാഷ്ട്രക്കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ ആകുമ്പോള്‍ പൊതുവേ അഭ്യസ്തവിദ്യരായ ആളുകള്‍ കൂടുതല്‍ വിശ്വസിക്കുകയും ചെയ്യും. അപൂരിത കൊഴുപ്പുകള്‍ – unsaturated fat – trans fat – ആരോഗ്യത്തിനു നല്ലതല്ല എന്നും അത് ഹൃദ്രോഗം ഉണ്ടാക്കുമെന്നും പൊതുവേ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടു തന്നെ മിക്കവാറും “തിന്നാന്‍ തയ്യാര്‍” ഭക്ഷണങ്ങളുടെ പൊതികളില്‍ സ്ഥിരം കാണുന്ന വാക്യങ്ങളാണ് trans fat free / contains no trans fat തുടങ്ങിയവ. ചിത്രത്തില്‍ കാണുന്ന “ലോട്ടെ ചോക്കോ പൈ” നഗരജീവിതത്തില്‍ കുട്ടികളുടെ ഒരു സ്ഥിരം ഭക്ഷണമാണ്. പൊതിയുടെ പുറത്ത് വലിയ അക്ഷരങ്ങളില്‍ trans fat free എന്ന് എഴുതിയിരിക്കുന്നത് ഇതിന്റെ വില്‍പ്പനയെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. അതേ പൊതിയുടെ പിന്‍ഭാഗത്തുള്ള “ഫ്ലാപ്പ്” ഒന്നുയര്‍ത്തി നോക്കിയാല്‍ കാണുന്നത് മറ്റൊന്നാവും – Hydrogenated vegetable fat used, contains trans fat. ഇതില്‍ ഏതാണ് വിശ്വസിക്കുക? ഒരു കച്ചവടകാപട്യമല്ലേ ഇത്? ഇത്തരം ആഹാരസാധനങ്ങള്‍ വര്‍ജ്ജിക്കുന്നതാണ് ഉത്തമം. കുറഞ്ഞ പക്ഷം വര്‍ണ്ണാഭമായ പൊതികളുടെ പിന്നാലെ പോകാതെ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാന്‍ അല്‍പ്പസമയം കണ്ടെത്തിയാല്‍ അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം. കുട്ടികള്‍ക്ക് ഇത്തരം ആഹാരസാധനങ്ങള്‍ കൊടുക്കാതിരിക്കുന്നതു തന്നെയാണ് ഉചിതം. അതിനു മറ്റു പല കാരണങ്ങളും ഉണ്ട്. അവയുടെ ചേരുവകളില്‍ വളരെ അധികം രാസവസ്തുക്കള്‍ ചേരുന്നുണ്ട്. ചോക്കോ പൈയിലെ ഒരു ചേരുവ ആയ 407 എന്ന Stabilizer തന്നെ ഒരു ഉദാഹരണം. Carageenan എന്ന ഈ രാസവസ്തു കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകാം എന്ന് പുതിയ പഠനങ്ങള്‍ ഉണ്ട്. 503 എന്ന അമോണിയം കാര്‍ബണേറ്റുകള്‍ ആന്തരാവയവങ്ങളുടെ ആവരണസ്തരങ്ങളില് അസ്വസ്ഥത ഉണ്ടാക്കുവാനും, മൂത്രത്തിന്റെ pH മാറ്റിമറിക്കുവാനും കാത്സ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ നഷ്ടത്തിലേക്ക് നയിക്കുവാനും കാരണമാകാം. അന്നമാണ് ആരോഗ്യം. അന്നം നന്നായാല്‍ ഔഷധം വേണ്ട! കടപ്പാട്-ആരോഗ്യജീവനം