കേരളം ഇന്ത്യയുടെ തെക്കു പടിഞ്ഞാറേയറ്റത്ത് അറബിക്കടലിനും സഹ്യപര്വ്വതത്തിനുമിടയില് ഒരു പച്ചവരപോലെ നീണ്ടു കിടക്കുന്ന കേരളം ഒട്ടേറെ വ്യത്യസ്തതകളും അപൂര്‍വ്വതകളും കൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടു നില്ക്കുന്നു. പൗരാണികമായ ചരിത്രവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദേശ വ്യാപാരബന്ധവും കലാസാഹിത്യരംഗങ്ങളില് സുദീര്‍ഘമായ പാരമ്പര്യവും കേരളത്തിന് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള കേരളം സാമൂഹിക നീതി, സ്ത്രീ പുരുഷ സമത്വം, ആരോഗ്യനിലവാരം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും മുന്നില്‍ തന്നെയാണ്. അനുഗൃഹീതമായ പ്രകൃതിയും ജലസമൃദ്ധിയുമുള്ള കേരളത്തെ മഴയുടെ സ്വന്തം നാട് എന്നും വിശേഷിപ്പിക്കാം. തകര്‍ത്തുപെയ്യുന്ന ഇടവപ്പാതി, തുലാവര്‍ഷം എന്നീ മഴക്കാലങ്ങളാണ് കേരളത്തിന്റെ ജീവനാഡികള്‍. മതസാഹോദര്യത്തിന്റെ ഇടമായ കേരളത്തിലൂടെയാണ് ക്രിസ്തുമതവും ഇസ്ളാംമതവും ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും, മുസ്ളീം ദേവാലയവും കേരളത്തിലെ കൊടുങ്ങല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറകൂടിയാണ് കേരളം. സുഗന്ധദ്രവ്യങ്ങള്‍ തേടിയാണ് വിദേശികളായ കച്ചവടക്കാര്‍ കേരളത്തില്‍ എത്തുന്നത്. പിന്നീട് യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍ എത്തിയതും ഇതേ പാതയിലൂടെ ആയിരുന്നു. വ്യത്യസ്തമായ ഈ നാടിന്റെ ചരിത്രത്തിലൂടെയും, സംസ്കാരത്തിലൂടെയും നമുക്ക് ഒരു യാത്ര പോകാം. ഇത് നിറങ്ങളുടെയും രുചികളുടെയും ഈണങ്ങളുടെയും യാത്രയാണ്. സ്വന്തം ദേശത്തെ അറിയാനുള്ള യാത്ര സാംസ്കാരികകാര്യവകുപ്പ് കേരള സര്‍ക്കാറിന്റെ കീഴില്‍ കേരളത്തിന്റെ സാംസ്കാരികമായ വളര്‍ച്ചയ്ക്കും വികാസത്തിനും സംരക്ഷണത്തിനും വേണ്ടി ഉണ്ടാക്കിയ വകുപ്പ്. കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിന്റെ കാവലാളാണ് ഈ വകുപ്പ്. അനേകം സാംസ്കാരിക സ്ഥാപനങ്ങള്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന വകുപ്പ് വിവിധവിഷയങ്ങളില്‍ അനേകം പുരസ്കാരങ്ങളും നല്കിവരുന്നു. ഗവേഷണസ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍, ഭവനുകള്‍, സ്മാരകങ്ങള്‍, കലാമണ്ഡലം എന്നിവയൊക്കെ ഈ വകുപ്പിനു കീഴിലാണ്. കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിന്റെയും ചരിത്രത്തിന്റെയും പ്രാചീന സ്മാരകങ്ങളുടെയും സംരക്ഷണം, കലകളുടെ പ്രോത്സാഹനം, പ്രാധാന്യമുള്ള തീയതികളുടെ ആചരണം എന്നിവയൊക്കെ കേരള സാംസ്കാരികകാര്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. ഭരണകര്‍ത്താക്കള്‍ ശ്രീ. എ. കെ. ബാലന് സാംസ്കാരികം, പട്ടികജാതി /പട്ടികവര്‍ഗ്ഗ /പിന്നോക്ക ക്ഷമം, നിയമം പാര്‍ലമെന്റെറി കാര്യം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രന് കടന്നപ്പള്ളി മ്യൂസിയം, പുരാവസ്തു, പുരാരേഖ, തുറമുഖം അഡ്വ. കെ. രാജു മൃഗശാല, വനം, വന്യജീവി സംരക്ഷണം ശ്രീമതി റാണി ജോര്‍ജ്ജ് ഐ.എ.എസ് സാംസ്കാരികകാര്യവകുപ്പ് സെക്രട്ടറി ശ്രീ പി. എസ്. കൃഷ്ണകുമാര്‍ ഡയറക്ടര്‍, സാംസ്കാരിക വകുപ്പദ്ധ്യക്ഷകാര്യാലയം സന്ദേശം ശ്രീ.എ.കെ.ബാലൻ,സാംസ്കാരികവകുപ്പ് മന്ത്രി നമ്മുടെ നാടിന്റെ സാംസ്കാരിക സത്തയുടെ ഊടും പാവും മാത്രമല്ല, വര്‍ണ്ണ വൈവിദ്ധ്യവും തിരച്ചറിഞ്ഞ് അതിനെ സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ കേരളസംസ്ഥാന സാംസ്കാരികവകുപ്പ് സുപ്രധാന പങ്കാണ് നിര്‍വ്വഹിക്കുന്നത്. നാടിന്റെ സാംസ്കാരികസ്പന്ദനങ്ങള് സജീവമായും വശ്യതമങ്ങാതെയും നിലനിര്‍ത്തുവാന്‍ വകുപ്പ് എക്കാലവും മുന്‍ നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ശാശ്വത സ്വഭാവമുള്ള സാംസ്കാരികമുദ്രകള്‍ സൃഷ്ടിക്കുവാന്‍ നവീനചിന്താധാരകള് തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള സാധ്യത ആരായുന്നതിലേക്ക് ജീവിതത്തിന്റെ നാനാമേഖലയിലുള്ളവര്‍ കൈകോര്‍ക്കുകയും വേണം. അതിന് അവസരമൊരുക്കുക എന്നതും ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടുന്നു. ധന്യമായ ഒരു സംസ്കാരത്തെ ഉദ്ഘോഷിക്കുന്ന പാരമ്പര്യകലകള്‍ മുതല്‍ പുതിയ കാലഘട്ടത്തിലെ ബിനാലെ വരെ സന്ദര്‍ശകര്‍ക്കു സമര്‍പ്പിക്കുന്ന കേരളം ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കിടയില്‍ അനുപമമായ ഒരു സ്ഥാനം കൈവരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികമികവുള്ളതും ഉപയോക്താവുമായി പരസ്പരാശയ വിനിമയത്തിന് ഏറെ സാദ്ധ്യതയുള്ളതുമായ ഒരു വെബ്സൈറ്റ് നമ്മുടെ സാംസ്കാരികവകുപ്പിനു സ്വന്തമായുണ്ടായാല്‍ സംസ്ഥാനത്തിന്റെ നാനാവിധത്തിലുള്ള സാംസ്കാരികസവിശേഷതകളെ ലോകസമക്ഷം കൂടുതല്‍ വിശ്വാസ്യതയോടെയും സ്പടിക തുല്യമായ സ്പഷ്ടതയോടെയും അവതരിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അതിലൂടെ പുതിയ മാനം കൈവരിക്കുമെന്നതിലും എനിക്ക് സംശയമില്ല. പ്രവര്‍ത്തനങ്ങള്‍ കലാകാരപെന്‍ഷന്‍ വിവിധ പുരസ്കാരങ്ങള്‍ (എഴുത്തച്ഛന് പുരസ്കാരം, കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം, രാജാ രവിവര്‍മ്മ പുരസ്കാരം, സ്വാതി പുരസ്കാരം, ചെമ്പൈ അവാര്‍ഡ്) കലാകാരര്‍ക്കുള്ള അടിയന്തിര ചികിത്സാധനസഹായം മണ്മറഞ്ഞവരും പ്രഗത്ഭമതികളുമായ കലാസാഹിത്യകാരരുടെ സ്മാരകങ്ങള്‍ക്കുള്ള വാര്‍ഷിക ധനസഹായം സംഗീത, നാടക, നൃത്തവിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവയ്ക്കുള്ള ധനസഹായം ജവഹര്‍ ബാലഭവനുകള്‍ക്കുള്ള വാര്‍ഷിക ധനസഹായം കടപ്പാട്-keralaculture.org