<div id="MiddleColumn_internal"> <div id="_mcePaste" style="text-align: justify; "> <div id="_mcePaste"><span><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/agriculture/d15d3ed30d4d200dd37d3fd15-d30d40d24d3f-d2ed47d16d32-d05d1fd3fd38d4dd25d3ed28d24d4dd24d3fd32d4d200d/d35d3fd1cd2fd15d25d15d33d41d02-d21d15d4dd2fd41d2ed46d28d4d200dd31d31d3fd15d33d41d02/d35d48d17-d15d43d37d3f-d09d28d4dd28d24d3fd2ed47d33/copy_of_Capture.JPG" />ഈന്തപ്പനകൃഷിയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൈ ഉല്പാദനം എന്ന പ്രശ്നം ഇത് പരിഹരിക്കാന്‍ </span><span>പ്രവാസിയായ ചാവക്കാട് ഒറ്റത്തെങ്ങിലെ കടവില്‍ സിയാദ് </span><span>വഴികണ്ടെത്തിയിരിക്കുന്നു. അറബിനാട്ടില്‍തന്നെ വിത്ത് മുളപ്പിച്ച് തൈകള്‍ </span><span>കേരളത്തിലെത്തിച്ച് വളര്‍ത്തി നടാന്‍ കൊടുക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി </span><span>സിയാദ് ഇതിനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ പതിനായിരം തൈകളാണ് </span><span>കുവൈറ്റ് സൗദി അതിര്‍ത്തിയായ ബഫ്ര ഫാമില്‍ നിന്നും മുളപ്പിച്ച് </span><span>കേരളത്തിലെത്തി കൂടുകളിലും ചട്ടികളിലും വളര്‍ത്തി കര്‍ഷകര്‍ക്ക് </span><span>നല്‍കുന്നത്. ആദ്യഘട്ടങ്ങളില്‍ തൈകള്‍ കൊണ്ടുവരുന്നതിന് വലിയ </span><span>തടസ്സങ്ങളുണ്ടായിരുന്നു ഇത് പരിഹരിക്കാനായി മണ്ണില്ലാതെ മുളപ്പിച്ച </span><span>തൈകള്‍ ചകിരിച്ചോര്‍ ചേര്‍ത്ത മിശ്രിതത്തില്‍ പ്രത്യേകം കവറിലാക്കി </span><span>കാര്‍ഗോ വഴി അയക്കുകയാണ് ചെയ്തത്. 100 രൂപ മുതല്‍ 500 രൂപവരെ വിലയുള്ള </span><span>തൈകളാണ് സിയാദ് കുവൈറ്റിലെ ബഫ്രയില്‍ മുളപ്പിച്ചെടുക്കുന്നത്. അജ്വ, </span><span>മെജ്ബൂള്‍, ബര്‍ഹി, സഫാവി (ചുവപ്പ്) എന്നിങ്ങനെയുള്ള വിത്തുകളാണ് </span><span>ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും രുചികൂടിയതും കിലോയ്ക്ക് 2200 </span><span>രൂപവരെ വിലയുള്ളതുമായ അജ്വ തയ്യൊന്നിന് 500 രൂപ നിരക്കിലാണ് വില്‍പ്പന </span><span>നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബഫ്രയിലെ ഫാമില്‍ ഈന്തപ്പനകൃഷി </span><span>പരിചരണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ചാവക്കാട് ഒറ്റത്തെങ്ങ് </span><span>സ്വദേശിയായ സിയാദ്. ഇതിനിടെ പല സമയങ്ങളിലും അവധിക്ക് നാട്ടില്‍വന്ന് </span><span>പോകുമ്പോള്‍ ഈന്തപ്പന നാട്ടില്‍ വിളയുമോ എന്ന് </span><span>അന്വേഷിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് </span><span>കോഴിക്കോട് മര്‍ക്കസ് കോമ്പൗണ്ടിലും ചേറ്റുവയിലും മുക്കത്തും </span><span>കാസര്‍ഗോഡുമെല്ലാം ഗള്‍ഫ് നാടുകളിലെ ഈന്തപ്പന നന്നായി വിളയുമെന്ന് </span><span>കണ്ടെത്തിയത്. ഇതിനെതുടര്‍ന്നാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമം </span><span>ആരംഭിച്ചത്. ആദ്യം വിത്തുകൊണ്ടുവന്ന് ഇവിടെതന്നെ മുളപ്പിക്കുകയായിരുന്നു. </span><span>എന്നാല്‍ മുള നീണ്ട് കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും അവ </span><span>കരിഞ്ഞുണങ്ങുന്നതായി അനുഭവപ്പെട്ടു. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ </span><span>പരിഹാരമായാണ് ഗള്‍ഫില്‍ മുളപ്പിച്ച വിത്ത് ഇവിടെ കൊണ്ടുവന്ന് </span><span>വളര്‍ത്താന്‍ തുടങ്ങിയത്.</span></div> <div id="_mcePaste">ആദ്യം 150 തൈകളാണ് കൊണ്ടുവന്നത്. പിന്നീട് എണ്ണം വര്‍ദ്ധിപ്പിച്ച് രണ്ട് <span>ഘട്ടങ്ങളിലായി പതിനായിരത്തോളം തൈകള്‍ കൊണ്ടുവന്നു. ഇതില്‍ 3500 തൈകളൊഴികെ </span><span>ബാക്കിമുഴുവന്‍ വിറ്റുപോയെന്ന് സിയാദ് പറയുന്നു. അവ നല്ല കരുത്തോടെ </span><span>വളരുന്നതായി കണ്ടതിനാലാണ് നേഴ്സറി ആരംഭിച്ചത്. വീടിന് </span><span>ചുറ്റുവട്ടത്തായിട്ടാണ് നേഴ്സറി പ്രവര്‍ത്തിക്കുന്നത്. ഒരു മാസം മുതല്‍ </span><span>പ്രായമുള്ള മുളപ്പിച്ച തൈകള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. തൃശൂർ തേക്കിൻ കാട് മൈതാാനിയിൽ നടന്ന വൈഗ കൃഷി ഉന്നതി മേളയിൽ അഞ്ഞൂറിലധികം തൈകൾ വിറ്റു. പുതുുതായി അയ്യായിരം തൈകൾ കൂടി ഗൾഫിൽ നിന്ന് ഉടൻ എത്തും. രണ്ടടി </span><span>വീതിയിലും രണ്ടടി നീളത്തിലും രണ്ടടി ആഴത്തിലും കുഴികളെടുത്ത് എല്ലുപൊടി </span><span>ചാണകപ്പൊടി എന്നിവ നിറച്ച് മണ്ണും മറ്റ് ജൈവ വളങ്ങളും ചേര്‍ത്ത് </span><span>അതിനുള്ളിലായി തൈകള്‍ നടാം. അഞ്ചാം വര്‍ഷം കായ്ച്ചുതുടങ്ങുമെന്നാണ് </span><span>സിയാദ് അവകാശപ്പെടുന്നത്. സിയാദ് നേരിട്ട് തന്നെയാണ് തൈകള്‍ </span><span>വില്‍ക്കുന്നതെങ്കിലും ഇദ്ദേഹത്തില്‍ നിന്നും കൂടുതല്‍ തൈകള്‍ </span><span>വാങ്ങുവാന്‍ കേരളത്തിലെ മറ്റ് നേഴ്സറികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു.</span><span>സ്വന്തം നഴ്സറിയിൽ കൂടാതെ വാഹനങ്ങളിൽ എത്തിച്ചു നൽകിയും വില്പനയുണ്ട്.</span></div> <div id="_mcePaste">ഫോണ്‍ : 9947193080, 8547630807.</div> <div><span><strong><i>സി.വി.ഷിബു</i></strong></span></div> <div><span><strong><b><i><a class="external-link" href="https://krishideepam.in/">https://krishideepam.in/</a></i></b></strong></span></div> </div> </div>