অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ പദ്ധതികള്‍

കുട്ടികളുടെ പദ്ധതികള്‍

  1. കുട്ടികളുടെ കേന്ദ്ര പദ്ധതികള്‍
    1. കാണാതായ കുട്ടികളെ തിരയലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോം ലിങ്ക് നെറ്റ്‌വർക്ക്
    2. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)
    3. തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സംയോജിത പദ്ധതി
    4. ജുവനൈല്‍ ജസ്റ്റിസ്
    5. ശിശു ഗൃഹ പദ്ധതി
    6. ചൈല്‍ഡ് ലൈന്‍
    7. ഉജ്ജ്വല
  2. കുട്ടികളുടെ സംസ്ഥാന പദ്ധതികള്‍
    1. സ്റ്റേറ്റ് പ്ളാന്‍ ഓഫ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍
    2. ക്യാന്‍സര്‍ സുരക്ഷാ പദ്ധതി
    3. എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര പൂരകങ്ങള്‍
    4. ശൈശവ വിവാഹ നിരോധനനിയമം, 2006 നടപ്പാക്കല്‍
    5. ദത്തെടുക്കല്‍
    6. സനാഥ ബാല്യം
    7. സ്ത്രീകള്‍ നാഥമാരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം
    8. തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം

കുട്ടികളുടെ കേന്ദ്ര പദ്ധതികള്‍

കുട്ടികളുടെ വിവിധ കേന്ദ്ര പദ്ധതികള്‍

കാണാതായ കുട്ടികളെ തിരയലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോം ലിങ്ക് നെറ്റ്‌വർക്ക്

സംസ്ഥാനത്ത് കുട്ടികള്‍ കാണാതാവുന്നതിന്റെ നിരവധി കേസുകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും, സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ വിഷയത്തെ അഭിമുഖീകരിക്കുന്നതിന് മതിയായ തന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ പലതും തെളിയക്കപ്പെടാതെ പോവുകയാണ്. നിയമം നടപ്പിലാക്കുന്ന ഏജന്‍സികളും സാമുഹിക ക്ഷേമ സംഘടനകളും ചില സ്വതന്ത്ര ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ഇവരുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ചില വിള്ളലുകള്‍ നിലനില്‍ക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളുടെയും ഫലപ്രദമായ തന്ത്രങ്ങളുടെയും അഭാവം നിമിത്തം കാണാതായ കുട്ടികളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നതുപോലെ ദുഷ്കരമായിരിക്കുന്ന അവസ്ഥയാണുള്ളത്. 

കാണാതായ കുട്ടികളില്‍ പലരും കടുത്ത ചൂഷണത്തിന് വിധേയരാവുന്നു എന്നുള്ള വിവരം വെളിയില്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുന്നതിനായി സമഗ്രവും വിവിധ ദിശകളിലേക്ക് നീളുന്ന പ്രവര്‍ത്തനമാണ് ആവശ്യം. ഒരു തുടക്ക പരിപാടി എന്ന നിലയില്‍ ഡോണ്‍ ബോസ്കോ ഫോറം ഫോര്‍ യംഗ് അറ്റ് റിസ്ക്, യുനിസഫിന്റെ (UNICEF) സഹായത്തോടെ ഒരു ദേശീയ വെബ്സൈറ്റും ഹോം ലിങ്ക് നെറ്റ്വര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്. കാണാതായ കുട്ടികള്‍ കണ്ടെത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയുള്ള ഒരു ഓണ്‍ലൈന്‍ സേവനമാണിത്. തന്റെ കുഞ്ഞിനെ നഷ്ട്ടപ്പെടുന്ന ഏതൊരാള്‍ക്കും ഈ സൈറ്റില്‍ പരാതി രേഖപ്പെടുത്താവുന്നതാണ്. 

ചൈല്‍ഡ്ലൈന്‍ പരിപാടിയുടെ സഹകര്‍തൃ സ്ഥാപനമായ തിരുവന്തപുരത്തെ ഡോണ്‍ ബോസ്കോ വീട് സൊസൈറ്റി, ഒരു തുടക്ക പരിപാടി എന്ന നിലയില്‍ കാണാതായ കുട്ടികള്‍ക്കായുള്ള അന്വേഷണവും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോം ലിങ്ക് നെറ്റ്വര്‍ക്കും ആരംഭിക്കുകയും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. 
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അവരെ അവരുടെ രക്ഷകര്‍ത്താക്കളും ബന്ധുക്കളുമായി കൂട്ടിയോജിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള ഒരു വെബസൈറ്റിനെ കേന്ദ്രീകരിച്ചാണ് സാമൂഹ്യനീതി ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കാണാതായ കുട്ടികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ www.missingchildsearch.net/www.homelink.in എന്ന സൈറ്റില്‍ ആര്‍ക്കും രേഖപ്പെടുത്താവുന്നതാണ്. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഈ സൈറ്റിലുള്ള വിവരങ്ങള്‍ പരിശോധിക്കുന്നു.

സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)

1975 ഒക്ടോബര്‍ 2ന് നടപ്പിലാക്കിയ ഐ സി ഡി എസ് പദ്ധതി, ഇന്ന് ശൈശവ വികസന രംഗത്ത് ലോകത്തിലെ ഏറ്റവും ബൃഹത്തും ന്യൂതനവുമായ പരിപാടിയായി മാറിയിട്ടുണ്ട്. രാജ്യത്തെ കുട്ടികളോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വത്തിനുള്ള ഏറ്റവും വലിയ തെളിവാണത്. സ്കൂള്‍ പൂര്‍വ വിദ്യാഭ്യാസം നല്‍കാനുള്ള വെല്ലുവിളി ഒരു വശത്തും പോഷകദാരിദ്യ്രം, രോഗാവസ്ഥ, പഠിക്കാനുള്ള താണ ശേഷി, മരണനിരക്ക് എന്നിവയുടെ ദൂഷിതവലയം തകര്‍ക്കാനുള്ള വെല്ലുവിളി മറുവശത്തും ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണ് ഐ സി ഡി എസ്.

ലക്ഷ്യങ്ങള്‍:

താഴെ പറയുന്ന ലക്ഷ്യങ്ങളോടെ 1975-ലാണ് സംയോജിത ശിശു വികസന സേവന പദ്ധതി നടപ്പിലാക്കുയത്:

  • 6 വയസ്സുവരെയുള്ള കുട്ടികളുടെ പോഷക-ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
  • ശിശുക്കളുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് വേണ്ട അടിത്തറയിടുക.
  • മരണം, രോഗാവസ്ഥ, പോഷകദാരിദ്യ്രം, സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ സംഭവിക്കുന്നത് കുറയ്ക്കുക.
  • ശിശു വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ വകുപ്പുകളുടെ നയങ്ങളും നടപടികളും ഫലപ്രദമായി ഏകോപിപ്പിക്കുക.
  • ശരിയായ പോഷണ-ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ സാധാരണ പോഷക ആരോഗ്യ, പോഷക ആവശ്യങ്ങള്‍ നോക്കാന്‍ അമ്മമാരെ തന്നെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുക.

 

കൂടുതൽ വിവരങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സംയോജിത പദ്ധതി


പദ്ധതി ഇനം: കേന്ദ്രവും സംസ്ഥാനവും പങ്കിടുന്നു
ധനസഹായ രീതി: 90:10 (90% കേന്ദ്രവും 10% സംസ്ഥാനവും)
വിവരണം: കുട്ടികളുടെ ദാരിദ്രം തടയുന്നതിനും തെരുവ് ജീവിതത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. തെരുവ് കുട്ടികള്‍ക്ക് പാര്‍പ്പിടം, പോഷകാഹാരം, ആരോഗ്യ രക്ഷ, വിദ്യാഭ്യാസം, വിനോദ സൌകര്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നതിനും ചൂഷണത്തില്‍ നിന്നും പീഢനത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ജൂവനൈല്‍ ജസ്റിസ് (കുട്ടികള്‍ക്കുള്ള ശ്രദ്ധയും സംരക്ഷണവും) ആക്ട്, 2000, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള യു എന്‍ കണ്‍വെന്‍ഷന്‍ എന്നിവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളെയും പൊതു സമൂഹത്തെ തന്നെയും സഹായിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുക എന്ന തന്ത്രമാണ് പദ്ധതി പിന്തുടരുന്നത്. 

പദ്ധതിയുടെ കീഴില്‍ വരുന്ന ഒരു പരിപാടിയുടെ ഘടകങ്ങള്‍ താഴെ പറയുന്നവയാകാം:
1) നഗരതലത്തിലുള്ള സര്‍വെകള്‍ 
2) നിലവിലുള്ള സംവിധാനങ്ങള്‍ രേഖപ്പെടുത്തുകയും നഗരതലത്തില്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുകയും ചെയ്യുക.
3) കൌണ്‍സിലിംഗ്, മാര്‍ഗ്ഗനിര്‍ദ്ദേശ, റഫറല്‍ സൌകര്യങ്ങളോടു കൂടിയ സമ്പര്‍ക്ക പരിപാടികള്‍
4) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാര്‍പ്പിട സൌകര്യങ്ങള്‍
5) അനൌപചാരിക വിദ്യാഭ്യാസ പരിപാടികള്‍
6) കുട്ടികളെ അവരുടെ കുടുംബങ്ങളുമായി കൂട്ടിയിണക്കുന്നതിനും അനാഥരായ കുട്ടികളെ സംരക്ഷണ പാര്‍പ്പിടങ്ങള്‍/ഹോസ്റലുകള്‍, റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ എന്നിവടങ്ങളില്‍ എത്തിക്കുന്നതിനുമുള്ള പരിപാടികള്‍.
7) സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള പരിപാടികള്‍
8) തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനുള്ള പരിപാടികള്‍
9) തൊഴിലിടങ്ങളില്‍ എത്തിക്കുന്നതിനുള്ള പരിപാടികള്‍
10) രോഗ പ്രതിരോധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പരിപാടികള്‍
11) മയക്കുമരുന്നകളുടെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗം എച്ച് ഐ വി /എയ്ഡ്സ് തുടങ്ങിയവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍
12) 6 വയസ്സു കഴിഞ്ഞ കുട്ടികള്‍ക്കായുള്ള ഐ സി ഡി എസ്/അംഗന്‍വാടി അനന്തര പരിപാടികള്‍
13) കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വാദിക്കുന്നതിനും വേണ്ട ശേഷി വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍

ഗുണഭോക്താക്കള്‍: കുടുംബത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാത്ത, ചൂഷണത്തിനും പീഢനത്തിനും ഇരയാവാന്‍ സാധ്യതയുള്ള തെരുവ് കുട്ടികള്‍, പ്രത്യേകിച്ച് ലൈംഗീക തൊഴിലാളികളുടെയും തെരുവില്‍ താമസിക്കുന്നവരുടെയും കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാതാപിതാക്കളോടൊപ്പം ചേരികളില്‍ താമസിക്കുന്ന കുട്ടികളെ പദ്ധതിയുടെ പരിധിയില്‍ പെടുത്തിയിട്ടില്ല. 
എങ്ങനെ ലഭ്യമാക്കാം: ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, പ്രദേശിക ഭരണ സമിതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ധനസഹായത്തിന് അര്‍ഹരാണ്. പരിപാടിയുടെ ചിലവിന്റെ 90% വരെ ഭാരത സര്‍ക്കാര്‍ വഹിക്കുകയും ബാക്കി ബന്ധപ്പെട്ട സംഘടന/സ്ഥാപനം ചിലവഴിക്കുകയും ചെയ്യണം. പദ്ധതി പ്രകാരം മുന്‍നിശ്ചിതമായ ഒരു ചിലവ് ഇനങ്ങളും നിശ്ചയിച്ചിട്ടില്ല. ഏറ്റെടുക്കുന്ന പരിപാടിയുടെ സ്വഭാവം അനുസരിച്ച് പ്രതിവര്‍ഷം 1.5 മില്യണ്‍ വരെ ഓരോ പരിപാടിയുടെയും തുടര്‍ച്ചിലവായി അനുവദിക്കപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിപാടിയുടെ ഗ്രാന്റ് രണ്ട് തുല്യ അര്‍ദ്ധ വാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യുന്നതാണ്.

കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ജുവനൈല്‍ ജസ്റ്റിസ്

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കും നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്കും വേണ്ടിയുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി (ICPS)

''കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണം", ''കുട്ടികളുടെ മെച്ചപ്പെട്ട താല്‍പര്യങ്ങള്‍" എന്നീ ഉദാത്ത തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സംയോജിത ശിശു സംരക്ഷണ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. എല്ലാ ശിശു സംരക്ഷണ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നതിനും എല്ലാ തലങ്ങളിലും ശിശു സൌഹാര്‍ദ്ദ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായി നിയന്ത്രണ ചട്ടക്കൂട്ടുകള്‍ മെച്ചപ്പെടുത്തിയും സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയും ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രൊഫഷണല്‍ ശേഷികള്‍ വര്‍ദ്ധിപ്പിച്ചും കുട്ടികള്‍ക്കായി ഒരു സംരക്ഷണ പരിസ്ഥിതി വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

എല്ലാ കുട്ടികള്‍ക്കും പരിപാലനവും വിദ്യാഭ്യാസവും വ്യായാമവും ആവശ്യമാണ്. നിയമത്തിന്റെ കീഴില്‍ വരുമ്പോഴും കുട്ടികളുടെ ഈ ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല. എന്നാല്‍ ഒരു കുറ്റവാളി എന്ന് സംശയിക്കപ്പെടുന്നതോടെ മിക്ക കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിത നിലവാരം മാത്രമല്ല ജീവിതം തന്നെ വിപത്തിലേക്ക് നീങ്ങുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന ഒരു ജീനും ഒരു കുറ്റവാളിയുടെയും ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല.

തീരെ ചെറിയ, അക്രമാസക്തമല്ലാത്ത കുറ്റകൃത്യങ്ങളാണ് കുട്ടികള്‍ നടത്തുന്നത്. നല്ലൊരു ശതമാനവും മോഷണകേസ്സുകളാണ്. പലപ്പോഴും അവരുടെ ഒരേ ഒരു കുറ്റം അവര്‍ ദരിദ്രരോ ഭവനരഹിതരോ പിന്നോക്കാവസ്തയിലുള്ളവരോ ആണെന്നുള്ളതാണ്. തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ നിയമപരമല്ലാത്ത അറസ്റ്റിനും പീഢനങ്ങള്‍ക്കും ഇരയാവാനുള്ള സാധ്യത കൂടുതലാണ്. ഭിക്ഷാടനം, നിസ്സാര കുറ്റകൃത്യങ്ങള്‍ അല്ലെങ്കില്‍ നിയമവിധേയമല്ലാത്ത മറ്റ് പ്രവര്‍ത്തികള്‍ എന്നിവയിലൂടെ ഉപജീവനം നടത്തുന്നവരാണ് ഇവരില്‍ അധികവും. അതുകൊണ്ട് തന്നെ ഇവര്‍ മിക്കപ്പോഴും പോലീസിന്റെ നോട്ടപ്പുള്ളികള്‍ ആയി മാറുന്നു. എളുപ്പം പിടിക്കാവുന്നവര്‍ ആയതുകൊണ്ട് മാത്രം പലരും കസ്റ്റഡിയില്‍ വയ്ക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഭവനരാഹിത്യവും ഭിക്ഷാടനവും ക്രിമിനല്‍ കുറ്റകൃത്യങ്ങളാക്കപ്പെടുന്ന ചില നിയമങ്ങള്‍ പ്രകാരമാണ് മറ്റുള്ളവര്‍ അറസ്റ്റിലാകുന്നത്.

ജീവിത രീതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍, പര്യാപ്തമല്ലാത്ത രക്ഷകതൃത്വം, ചേരി പോലുയുള്ള സാഹചര്യങ്ങളില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വമില്ലായ്മ എന്നിവ കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരള സംസ്ഥാനത്ത് കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്ന സംഭവങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ കാരണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിവേകപൂര്‍ണമായ സമീപനം ആവശ്യമാണ്.
18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശരിയായ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസം, ഉന്നത നിലവാരമുളള ആരോഗ്യവും, ക്ഷേമവും, പീഢനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നുമുള്ള സംരക്ഷണം എന്നീ  അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനും കേരള സര്‍ക്കാര്‍ മറ്റ് പരിപാടികളോടൊപ്പം നിരവധി തിരുത്തല്‍ സംവിധാനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. അറുനൂറിലേറെ കുട്ടികളെ പാര്‍പ്പിക്കുന്ന ജുവനൈല്‍ ഹോമുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, ബാലസദനങ്ങള്‍, പ്രത്യേക സദനങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. കൂടാതെ നിയമവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന കുട്ടകള്‍ക്ക് നീതിയും ക്ഷേമവും പ്രദാനം ചെയ്യുന്നതിനായി ഓരോ ജില്ലയിലും ശിശുക്ഷേമ കമ്മിറ്റികളും ജുവനൈല്‍ ജസ്റിസ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായിട്ടുള്ള നിര്‍ണ്ണായക വികാസം ഇത് സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള സാമൂഹിക അവബോധമാണ്. അറിവില്ലായ്മ മൂലം കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവരുടെ സാമൂഹിക പരിഷ്കരണത്തിനുള്ള സാധ്യതകള്‍ ഇതുമൂലം മെച്ചപ്പെട്ടിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

ശിശു ഗൃഹ പദ്ധതി


രാജ്യത്തിനകത്തുതന്നെ ദത്തെടുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിടങ്ങള്‍ക്ക് (SISUGREH) സഹായം നല്‍കുന്ന പദ്ധതി
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നു: 
1) കുട്ടികളുടെ ശ്രദ്ധയില്‍ സാമാന്യ നിലവാരം ഉറപ്പുവരുത്തത്തക്ക രീതിയില്‍ ദത്തെടുക്കല്‍ രാജ്യത്തിനകത്തു തന്നെ  പരിമിതപ്പെടുത്തുക
2) ഉപേക്ഷിക്കപ്പെട്ടവരോ അനാഥര്‍/ദരിദ്രരോ ആയ ശിശുക്കളുടെയും 6 വയസ്സുവരെയുള്ള കുട്ടികളുടെയും ശ്രദ്ധയും സംരക്ഷണവും ഉറപ്പുവരുത്തന്നതിനുള്ള സ്ഥാപവല്‍കൃത ശ്രദ്ധ പ്രദാനം ചെയ്യുകയും രാജ്യത്തിനകത്തുള്ള ദത്തെടുക്കലിലൂടെ അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യുക. 
3) രാജ്യത്തിനകത്ത് തന്നെയുള്ള ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചൈല്‍ഡ് ലൈന്‍

പരിരക്ഷയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ദേശീയതലത്തില്‍ 1098 എന്ന ടോള്‍ഫ്രീ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തിരസേവന പരിപാടിയാണ് ചൈല്‍ഡ് ലൈന്‍, ഭാരതസര്‍ക്കാരിന്റെ സ്ത്രീ-ശിശുവികസന മന്ത്രാലയത്തിന്റെയും സംസ്ഥാനസര്‍ക്കാരുകള്‍ എന്‍ജിഒകള്‍, രണ്ടോ അതില്‍ കൂടുതലോ ആയ ഏജന്‍സികള്‍, സംയുക്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ഏജന്‍സികള്‍ എന്നിവയുടേയും പങ്കാളിത്തത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  രാജ്യത്ത് 1098 എന്ന ടോള്‍ഫ്രീ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ സംവിധാനത്തിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനും രൂപീകരണത്തിനുമായുള്ള മാതൃസന്നദ്ധസംഘടനയായി നിയമിച്ചിരിക്കുന്നത് ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷ(സി.ഐ.എഫ്) നെയാണ്.  ഇന്ത്യ ഒപ്പുവെച്ച ഐക്യരാഷ്ട്രസഭയുടെ ചൈല്‍ഡ് റൈറ്റ്സ് കണ്‍വെന്‍ഷനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ ഉത്തരവാദിത്തവും ചൈല്‍ഡ് ലൈന്‍ 1098 സേവനങ്ങളില്‍ ദൃശ്യമാണ്.

ഇന്ത്യയിലെ 82 ജില്ലകളിലും നഗരങ്ങളിലുമായി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി 11-ാം പദ്ധതിയുടെ കീഴില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ചൈല്‍ഡ് ലൈന്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിനുള്ള ഉത്തരവ് ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷന് നല്‍കി കഴിഞ്ഞിരിക്കുന്നു.

കേരളത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, വയനാട്, കേരളസര്‍ക്കാരിന്റെ സഹായത്തോടെ കണ്ണൂര്‍, കാസര്‍ഗോട്, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെ ഒന്‍പത് പട്ടണങ്ങളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷന്‍ വഴിയുള്ള ധനസഹായത്തോടെ മലപ്പുറം, കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചൈല്‍ഡ് ലൈന്‍  പ്രവര്‍ത്തനങ്ങളെ കേരളസര്‍ക്കാര്‍ സഹായിക്കുവാന്‍ തുടങ്ങിയത് 2007-2008 ല്‍ ആണ്.

തെരുവുകളില്‍ ഒറ്റക്ക് ജീവിക്കുന്ന കുട്ടികള്‍, ബാലവേലക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, ഓടിപ്പോയ കുട്ടികള്‍, ലൈംഗിക തൊഴിലാളികളുടെ മക്കള്‍, ലൈംഗികമായി ദുരുപയോഗിക്കപ്പെട്ട കുട്ടികള്‍ എന്നിവരിലാണ് ചൈല്‍ഡ് ലൈന്‍  പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഉജ്ജ്വല


ഉജ്ജ്വല-കടത്തല്‍ തടയലും രക്ഷപ്പെടുത്തലും, പുനരധിവാസം, വാണീജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെട്ടവരുടെ പുനഃസമാഗമത്തിനുമായുള്ള ഒരു സമഗ്ര പദ്ധതി.
പദ്ധതി ഇനം - കേന്ദ്ര സര്‍ക്കാര്‍

പദ്ധതിയുടെ ഉദ്ദേശം
1. സാമൂഹിക കൂട്ടായ്മയും പ്രദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും, ബോധവല്‍ക്കരണ പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍/സെമിനാര്‍ തുടങ്ങിയ പരിപാടികളിലൂടെ പൊതുജന സംവാദം, അതുപോലെയുള്ള മറ്റ് നവീകൃത പരിപാടികള്‍ എന്നിവയിലൂടെ വാണീജ്യ ലൈംഗീക ചൂഷണത്തിനായി സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുക.
2. ചൂഷണം നടക്കുന്ന ഇടങ്ങളില്‍ നിന്നും ഇരകളെ രക്ഷപ്പെടുത്തുകയും അവരെ സുരക്ഷിത സ്ഥലങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുക.
3. അടിസ്ഥാന സൌകര്യങ്ങള്‍/ആവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രെം, കൌണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലനം, നിയമ സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും തൊഴില്‍ പരിശീലനം തുടങ്ങിയവ പ്രദാനം ചെയ്തുകൊണ്ട് ഇരകളുടെ അടിയന്തിരവും ദീര്‍ഘകാലത്തിലുള്ളതുമായ പുനരധിവാസം.
4. കുടുംബത്തിലും മൊത്തം സമൂഹത്തിലും ഇരകളുടെ പുനഃപ്രവേശനത്തിനുള്ള സൌകര്യമൊരുക്കല്‍.
5. അതിര്‍ത്തി കടന്നു പോകുന്ന ഇരകള്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള സൌകര്യം
ഗുണഭോക്താക്കള്‍
വാണീജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെടാന്‍ സാധ്യതയുള്ള സ്ത്രീകളും കുട്ടികളും. വാണീജ്യ ലൈംഗീക ചൂഷണത്തിന് ഇരകളായ സ്ത്രീകളും കുട്ടികളും.
പദ്ധതിയുടെ ഘടകങ്ങളും സഹായത്തിന്റെ രീതിയും
പരിപാടിക്ക് താഴെ പറയുന്ന പ്രധാന ഘടകങ്ങള്‍ ഉണ്ടായിരിക്കണം: 
1. പ്രതിരോധം
2. രക്ഷപ്പെടുത്തല്‍
3. പുനരധിവാസം
4. പുനഃസമാഗമം
5. സ്വദേശത്തേക്ക് മടക്കി അയയ്ക്കല്‍

കൂടുതല് വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

കുട്ടികളുടെ സംസ്ഥാന പദ്ധതികള്‍

കുട്ടികളുടെ വിവിധ സംസ്ഥാന പദ്ധതികള്‍

സ്റ്റേറ്റ് പ്ളാന്‍ ഓഫ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍

സ്റ്റേറ്റ് പ്ളാന്‍ ഓഫ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ (കുട്ടികള്‍ക്കായുള്ള സംസ്ഥാന പ്രവര്‍ത്തന പരിപാടി (SPAC)

ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ നിലവാരം അവന്‍/അവള്‍ വളരുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. രക്ഷകര്‍തൃ ശ്രദ്ധയ്ക്കും സംരക്ഷണത്തിനും ഉപരിയായി ഗര്‍ഭധാരണത്തിന്റെ സമയം മുതല്‍ അമ്മമാര്‍ക്ക് യുക്തമായ പിന്തുണാ സേവനങ്ങള്‍ നല്‍കാന്‍ ഓരോ സര്‍ക്കാരിനും ബാധ്യതയുണ്ട്. വിവിധ മേഖലകളിലുള്ള സമീപനത്തിനുപരിയായി, സാമൂഹികാടിസ്ഥാനത്തിലുള്ള ഒരു സംയോജിത ഇടപെടലാണ് ഇതിനാവശ്യം. സംയോജിത ശിശു വികസന പരിപാടി ഇത്തരത്തില്‍ ഒന്നാണ് (ICDS). കുട്ടികള്‍ക്കായുള്ള സംസ്ഥാന പ്രവര്‍ത്തന പരിപാടി (SPAC), വിവിധ സാഹചര്യങ്ങളിലുള്ള ശിശുക്കളെയും കുട്ടികളെയും ഉള്‍ക്കൊള്ളിക്കുകയും എല്ലാ ഏജന്‍സികളെയും വകുപ്പുകളെയും പങ്കാളികളാക്കുകയും ചെയ്യുന്നു. 

കേരളം പല കാര്യങ്ങളിലും ഒരു മാതൃകയാണെന്ന് മാത്രമല്ല ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനന രജിസ്ട്രേഷന്‍, സാക്ഷരത, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നീ വികസന സൂചകങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നിലുമാണ്. എന്നാല്‍ ചില മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജനന സമയത്തെ കുറഞ്ഞ ഭാരം, ഭാരക്കുറവ്, ബലക്കുറവ്, മുരടിപ്പ്, വിളര്‍ച്ച, സൂക്ഷമപോഷക ന്യൂനത എന്നീങ്ങനെയുള്ള പോഷാകാഹാര പ്രശ്നങ്ങള്‍ അമ്മമാരിലും കുഞ്ഞുങ്ങളിലും വ്യാപകമാണ്. മുതിര്‍ന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, ബാലപീഢനം, കൗമാരകാല പ്രശ്നങ്ങള്‍, എച്ച് ഐ വി ബാധ, ബാലവേല, കുട്ടികളെ കടത്തല്‍, തെരുവ് ബാല്യം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള തന്ത്രം മെനയുന്നതിന് സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും ഉപവകുപ്പുകളുടെയും (Line Departments) സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെയും ഏകോപനം ആവശ്യമാണ്. കുട്ടികളുടെ ആരോഗ്യം, മാനസിക ആരോഗ്യം, ആരോഗ്യ ശിശ്രൂഷാ സേവനങ്ങള്‍, പോഷകാഹാരം, വിദ്യാലയപൂര്‍വ വിദ്യാഭ്യാസവും ഹൈസ്കൂള്‍ വിദ്യാഭ്യാസവും, ശാരീരിക പരിതസ്ഥിതി, വൈകല്യങ്ങള്‍, കൌമാരം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍, കുട്ടികള്‍ക്കായുള്ള നീതിനിര്‍വഹണം, എച്ച് ഐ വി ബാധ എന്നിവയാണ് എസ് പി എ സി കൈകാര്യം ചെയ്യുന്ന പ്രധാന മേഖലകള്‍.

ക്യാന്‍സര്‍ സുരക്ഷാ പദ്ധതി


കൊലയാളി രോഗമായ ക്യാന്‍സര്‍ ചികിത്സാതീതമാണെന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റേങ്ങള്‍ വഴി ഒരു വലിയ അളവുവരെ ഈ രോഗത്തെ കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്. വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ ശിശുക്കള്‍ക്കിടയിലെ ക്യാസര്‍ രോഗം ചികിത്സിച്ചു മാറ്റാനാവും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ ചിലവ് താങ്ങാനാവാത്തവിധം ദരിദ്രകുടുംബങ്ങളില്‍ നിന്നും വരുന്ന ക്യാന്‍സര്‍ ബാധിത കുട്ടികള്‍ക്ക് പുറമെ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ അടിയന്തിരാവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ഇത്തരം കുടുംബങ്ങളില്‍ നിന്നു വരുന്ന 18 വയസ്സില്‍ താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി 2008 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ ക്യാന്‍സര്‍ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചു. 

തിരുവന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്ക് പ്രകാരം ഈ പ്രായ പരിധിയില്‍ പെടുന്ന 800 മുതല്‍ 850 വരെ കുട്ടികളാണ് ഓരോ വര്‍ഷവും രോഗബാധിതരാവുന്നത്. കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികളെ ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സിക്കുന്നു. അപേക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരാണോ എന്ന് വിലയിരുത്തുന്നതിനും അവര്‍ക്ക് മറ്റ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുമായി ഈ 9 ആശുപത്രികളിലും കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശുപത്രികള്‍

  • റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവന്തപുരം
  • മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
  • മെഡിക്കല്‍ കോളേജ്, ആലപ്പുഴ
  • മെഡിക്കല്‍ കോളേജ്, കോട്ടയം
  • മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
  • മെഡിക്കല്‍ കോളേജ്, കോഴിക്കോട്
  • മെഡിക്കല്‍ കോളേജ്, പരിയാരം
  • മലബാര്‍ മെഡിക്കല്‍ സെന്റര്‍, തലശ്ശേരി
  • ജനറല്‍ ഹോസ്പിറ്റല്‍, കൊച്ചി

എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര പൂരകങ്ങള്‍


എച്ച് ഐ വി ബാധയുമായി ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പൂരകങ്ങള്‍ പ്രദാനം ചെയ്യാനായി സാമൂഹ്യ നീതി ഡയറക്ടറേറ്റ് 2008 ഡിസംബറില്‍ നടപ്പിലാക്കിയ പദ്ധതിയോടുകൂടി കേരളത്തിലെ എച്ച് ഐ വി നിയന്ത്രണ തന്ത്രങ്ങള്‍ക്ക് ഒരു പുതിയ ഉത്തേജനം കൈവരിച്ചു. പോഷകരാഹിത്യം എച്ച് ഐ വിയുടെ ഫലങ്ങളെ രൂക്ഷമാക്കുമെന്നതിനാലും അണുബാധ എയ്ഡ്സിലേക്ക് വഴി തെളിക്കാനുള്ള വേഗത വര്‍ദ്ധിപ്പിക്കുമെന്നതിനാലും പോഷകാഹാര വിതരണം എച്ച് ഐ വി നിയന്ത്രണത്തിലെയും ശുശ്രൂഷാ തന്ത്രങ്ങളിലെയും ഒരു നിര്‍ണ്ണായക ഘടകമായി മാറുന്നു. എച്ച് ഐ വി/എയ്ഡ്സ് ബാധിതരില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതുകൊണ്ട് അവരുടെ പോഷകാഹാര നിലവാരം ദരിദ്രമാണ്. എച്ച് ഐ വി ബാധിതരുടെ പ്രതിരോധശേഷി വളരെ താഴ്ന്ന നിലയിലായതിനാല്‍ അവര്‍ക്ക് മറ്റ് അണുബാധകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വിശപ്പില്ലായ്മയെ തുടര്‍ന്ന് ശരീരഭാരം നഷ്ട്ടപ്പെടുന്നത് പകര്‍ച്ച വ്യാധികള്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ നീതി വകുപ്പ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരള സംസ്ഥന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി (KSACS) നടത്തുന്ന ആന്റി-റെട്രോവൈറല്‍ തെറാപ്പി (ART) ക്ളിനിക്കുകളിലും ലിങ്ക് ആര്‍ട്ട് (ART) ക്ളിനിക്കുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2,800 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുടക്കത്തില്‍ പോഷകാഹാര പൂരകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.


ലോകാരോഗ്യ സംഘടനയുടെ  (WHO) മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള ഭക്ഷണമിശ്രിതം വിതരണം ചെയ്യുന്ന പരിപാടിക്കായി ഏകദേശം 49.6 ലക്ഷം രൂപ ചിലവാക്കിയിട്ടുണ്ട്. കുടുംബശ്രീ യുണിറ്റിലെ സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ അത്തരം യൂണിറ്റുകള്‍ വഴിയാണ് പോഷകാഹാര മിശ്രിതം വിതരണം ചെയ്യുന്നത്. തുടക്ക പരിപാടി എന്ന നിലയില്‍ സ്ത്രീകളിലും കുട്ടികളിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഭാവിയില്‍ സംസ്ഥാനത്തുള്ള എല്ലാ എച്ച് ഐ വി രോഗികളെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.

ശൈശവ വിവാഹ നിരോധനനിയമം, 2006 നടപ്പാക്കല്‍



കേന്ദ്ര സര്‍ക്കാര്‍ 1929-ലെ ശൈശവ വിവാഹ നിയന്ത്രണ നിയമം (CMRA) പിന്‍വലിക്കുകയും പകരം ശൈശവ വിവാഹ നിരോധന നിയമം, 2006 (PCMA) നടപ്പാക്കുകയുമുണ്ടായി. ജഇങഅ  2007 ജനുവരി 11 ലെ കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും 2007 നവംബര്‍ 1 മുതല്‍ നിലവില്‍ വരികയും ചെയ്തു. PCMA നേരത്തെ നടത്തിയ നിയമനിര്‍മാണത്തിലെ രണ്ട് സുപ്രധാന വിടവുകള്‍ നികത്തുന്ന ഒന്നാണ്.   ഒന്നാമതായി, ശൈശവ വിവാഹം നിയന്ത്രിക്കുക എന്നതിലുപരി തടയുക എന്നതാണ് PCMA ലക്ഷ്യമിടുന്നത്; രണ്ടാമതായി, ശൈശവ വിവാഹം തടയാനും നിയമം ലംഘിക്കുന്നവരെ കുറ്റവിചാരണ ചെയ്യാനും അധികാരപ്പെട്ട ഉദ്യോഗസ്ഥാരെ കുറിച്ച് ഇത് വ്യക്തമായി നിര്‍വചിക്കുന്നു. 

ശൈശവ വിവാഹ നിരോധനനിയമം 2006-ന്റെ സ്വഭാവ സവിശേഷതകളെ മൂന്നു വിശാല മേഖലകളായി തരംതിരിക്കാം. ശൈശവ വിവാഹ നിരോധമനം, ശൈശവ വിവാഹത്തിന് ഇരകളായവരുടെ സംരക്ഷണം, നിയമലംഘകരുടെ വിചാരണ എന്നിവയാണവ. 

ശിശുവികസന പദ്ധതി ഓഫീസര്‍മാരെയാണ് ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഡയറക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, തിരുവന്തപുരമാണ് ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥന്‍. 2007 നവംബറിനും 2009 നവംബറിനുമിടയില്‍ ഇത്തരത്തിലുള്ള 2223 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ദത്തെടുക്കല്‍

മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീടും ലഭിക്കുന്ന അത്ഭുതകരമായ അവസരമാണ് ദത്തെടുക്കല്‍ നല്‍കുന്നത്.  ഉപേക്ഷിക്കപ്പെട്ടതും സന്തോഷം നിഷേധിക്കപ്പെട്ടതുമായ കുഞ്ഞുങ്ങള്‍ക്ക് ഒരു കുടുംബത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സ്നേഹവും സഹാനുഭൂതിയും ദത്തെടുക്കല്‍ പ്രദാനം ചെയ്യുന്നു.  പഴയകാലത്ത്, പരമ്പരാഗത കുടുംബങ്ങളില്‍ പരിമിതമായും രഹസ്യമായി ചെയ്തിരുന്നതുമായ നടപടിയായിരുന്നു ദത്തെടുക്കല്‍.  സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കുവാനും പാരമ്പര്യത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനുമായിരുന്നു പഴയ തലമുറയിലെ ദമ്പതികള്‍ കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നത്.  ദത്തെടുക്കപ്പെട്ട കുട്ടികളെ തന്ത്രങ്ങളിലൂടെ സ്വന്തം കുഞ്ഞാണെന്ന് സ്ഥാപിക്കുന്ന സംഭവങ്ങള്‍ക്ക് അക്കാലത്ത് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

എഴപതുകളുടെ ആദ്യം മുതല്‍ ശിശുക്ഷേമ ഏജന്‍സികള്‍ ദത്തെടുക്കല്‍ പ്രക്രിയയില്‍ പ്രൊഫഷണലായി ഇടപെടാന്‍ തുടങ്ങിയതോടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് സമൂഹത്തിനുണ്ടായിരുന്ന മനോഭാവത്തിന് മാറ്റം വന്നു.  ഇതുവഴി ദത്തെടുക്കപ്പെട്ട കുട്ടിയുടേയും സ്വന്തം മാതാപിതാക്കളുടേയും ദത്തെടുത്ത രക്ഷകര്‍ത്താക്കളുടേയും താല്‍പര്യം സംരക്ഷിക്കുന്ന നിലയില്‍ ദത്തെടുക്കല്‍ പ്രക്രിയയുടെ നിയമപരവും സാമൂഹ്യവും പ്രവര്‍ത്തനപരവുമായ തലങ്ങളില്‍ ക്രമീകരണങ്ങള്‍ക്ക് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായി.  ജീവശാസ്ത്രപരമായി തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് അറിയുന്ന നിമിഷം തന്നെ കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ ദത്തെടുക്കലിന് മുന്നോട്ട് വരികയും കുട്ടികള്‍ കുടുംബത്തിന്റെ ആധാരബിന്ദുവാകുകയും ചെയ്തപ്പോള്‍ ദത്തെടുക്കലിന്റെ നിരക്ക് ഇന്ന് ഉയര്‍ന്നിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

സനാഥ ബാല്യം

കേരളത്തിലെ 1,400-ല്‍ പരം അംഗീകൃത അനാഥാലയങ്ങളില്‍ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് 2007 ഏപ്രിലില്‍ സനാഥ ബാല്യം പദ്ധതി നടപ്പിലാക്കി. അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുട്ടികള്‍ക്ക് പരിപാലനശ്രദ്ധ (fostercare) ഉറപ്പുവരുത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തങ്ങള്‍ സംരക്ഷിക്കുന്ന കുട്ടികളെ എങ്ങനെ പരിപാലിക്കണം എന്ന് സംസ്ഥാനത്തെ ശിശു-പരിപാലന കേന്ദ്രങ്ങള്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം.

പരിപാടി നടപ്പിലായതിന് ശേഷം ഇത്തരം കുട്ടികളില്‍ നല്ലൊരു പങ്കിനെയും അര്‍ഹരായ കുടുംബങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ദത്തെടുക്കപ്പെടാവുന്ന കുട്ടികളെകുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. അനാഥരോ നിരര്‍ദ്ധനരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു കുടുംബ ജീവിതം ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ വീക്ഷണം. സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം കുട്ടികളെ പുറത്തു കൊണ്ടുവരികയും അനാഥത്വത്തിലേക്ക് നയിക്കുന്ന സാമൂഹിക ഘടകങ്ങളെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജുവലനൈല്‍ ജസ്റ്റിസ് ആക്ട് ആന്റ് ഓര്‍ഫനേജസ് ആന്റ് അഥര്‍ ചാരിറ്റബിള്‍ ഹോം (സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍) ആക്ടിലെ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിക്കൊണ്ട് ഈ ലക്ഷ്യം നേടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. 

പ്രവര്‍ത്തന പദ്ധതി
1) എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലുമുള്ള ദത്തെടുക്കപ്പെടാവുന്ന കുട്ടികളുടെ വിവരങ്ങള്‍ ക്രോഢീകരിക്കുക
2) സ്ഥാപനവല്‍ക്കരിക്കപ്പെട്ട കുട്ടികളെ ദത്തെടുക്കലിന് അല്ലെങ്കില്‍ പരിപാലനശ്രദ്ധയിലേക്ക് മാറാന്‍ തയ്യാറെടുപ്പിക്കുക. 
3) ഓരോ ജില്ലയിലും ദത്തെടുക്കല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രധാന നിര്‍വാഹകരെയും വകുപ്പികളെയും സംവേദനക്ഷമമാക്കുകയും ചെയ്യുക.
4) പരിപാലിക്കാന്‍ സന്നദ്ധരായവരെ (താല്‍കാലിക പോറ്റമ്മമാര്‍, സ്പോണ്‍സര്‍മാര്‍) പഞ്ചായത്ത് തലത്തില്‍ കണ്ടെത്തുകയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അവര്‍ യോഗ്യരാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. 
5) സാമൂഹ്യ സേവന സ്ഥാപനങ്ങളുടെ സഹായത്തോടെ പരിപാലന സന്നദ്ധര്‍ക്കുള്ള ശേഷി വികസനം.
6) ദത്തെടുക്കാന്‍ സന്നദ്ധരായ രക്ഷകര്‍ത്താക്കളെ കണ്ടെത്തലും അവരെ ദത്തെടുക്കാന്‍ തയ്യാറാക്കുകയും ചെയ്യുക.
7) ഓണ്‍ലൈന്‍ രജിസ്ട്രേഷനും ദത്തെടുക്കാന്‍ തയ്യാറുള്ള രക്ഷകര്‍ത്താക്കള്‍ക്ക് അനുയോജ്യരായ കുട്ടികളെ കണ്ടെത്തലും പരിചയപ്പെടുത്തല്‍ പ്രക്രിയകളും. 
8) കുട്ടികളെ കൈമാറലും തുടര്‍നടപടികളും
9) സ്ഥാപനങ്ങളിലുള്ള ദത്തെടുക്കപ്പെടാവുന്ന കുട്ടികളുടെ പട്ടിക ദത്തെടുക്കല്‍ ഏകോപന ഏജന്‍സികളില്‍ രേഖപ്പെടുത്തുകയും എല്ലാ ദത്തെടുക്കല്‍ സഹായ ഏജന്‍സികള്‍ക്കും (ACAs) വിവരങ്ങള്‍ കൈമാറുകയും ചെയ്യുക. 
10) എല്ലാ അനധികൃത ശിശു സംരക്ഷണകേന്ദ്രങ്ങളെയും തിരിച്ചറിയുകയും ഓര്‍ഫനേജ് ആന്റ് അഥര്‍ ചാരിറ്റബിള്‍ ഹോം (സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍) ആക്ട് ആന്റ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
11) പഞ്ചായത്ത് തലത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് ഒരു പിന്തുണ സംവിധാനം ആവിഷ്കരിച്ചുകൊണ്ട് അപകടസാധ്യതയുള്ള കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക.

സ്ത്രീകള്‍ നാഥമാരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിതരണം കേരളത്തില്‍ സ്ത്രീകള്‍ നാഥമാരായുളള കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഭൂരിപക്ഷവും ശോചനീയ അവസ്ഥകളില്‍ ജീവിക്കുന്നവരാണ്. ഇവരുടെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കികൊണ്ട് ഈ കുടുംബങ്ങളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒരു ഒറ്റത്തവണ സഹായമാണ്.
ഗുണഭോക്താക്കള്‍ സ്ത്രീകള്‍ നാഥകളായ കുടുംബത്തിലെ കുട്ടികള്‍
നേട്ടങ്ങള്‍ എസ് എസ് എല്‍ സി മുതല്‍ പ്ളസ് ടു വരെ 250/ രൂപയും ഡിഗ്രി മുതല്‍ മേലോട്ട് 500/ രൂപയും സഹായമായി ലഭിക്കും.
യോഗ്യതാ മാനദണ്ഡം 1) ബി പി എല്‍ കുടുംബങ്ങള്‍-(എച്ച് ഐ വി/എയ്ഡ്സ് ബാധിച്ചവര്‍, സാമൂഹികമായി വിവേചനം നേരിടുന്നവര്‍, യുദ്ധ വിധവകള്‍ എന്നിവര്‍ ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കിലും സഹായത്തിന് അര്‍ഹരാണ്).
2) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കു.
3) എതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഇത് തെളിയിക്കുന്നതിനായി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
എങ്ങനെ ലഭ്യമാക്കാം അംഗന്‍വാടി പ്രവര്‍ത്തകര്‍ വഴി ശിശു വികസന പ്രൊജക്ട് ഓഫീസര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ ഉത്തരവുകള്‍, അപേക്ഷ ഫോം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിവരണം അറിയാവുന്നതും അറിയപ്പെടാത്തതുമായ കാരണങ്ങളുടെ പേരില്‍ നിരവധി പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെടുന്നവരുടെ കുടുംബങ്ങളാണ് ഇതിന്റെ തിരിച്ചടികള്‍ ഏറ്റവും നേരിടുന്നത്. പലപ്പോഴും ഇവര്‍ സാമൂഹ്യ വിലക്കിന് ഇരയാവുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഇവരുടെ കുട്ടികള്‍ക്ക് ശൈശവ കാലത്തുതന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത് ഭാവിയില്‍ നിരവധി തിരിച്ചടികള്‍ക്ക് കാരണമാവുകയും ഒരു പക്ഷെ അതുവഴി സമൂഹത്തില്‍ പുതിയ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത്.
ഗുണഭോക്താക്കള്‍ തടവുകാരുടെ കുട്ടികള്‍
നേട്ടങ്ങള്‍ 1) പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 6000/ രൂപ നിരക്കില്‍ പ്രതിമാസം 500/ രൂപ വീതം നല്‍കും.
2) പ്ളസ് ടു മുതല്‍ മുകളിലോട്ട് പ്രതിവര്‍ഷം പരമാവധി 12,000/ രൂപ നിരക്കില്‍ പ്രതിമാസം 1000/ രൂപ വീതം നല്‍കും.
യോഗ്യതാ മാനദണ്ഡം 1) 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുടെയും മറ്റ് തടവുകാരുടെയും മക്കള്‍.
2) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബം.
3) ഒരു തവണ മാത്രമേ സഹായം ലഭിക്കു.
എങ്ങനെ ലഭ്യമാക്കാം ജയില്‍ സൂപ്രണ്ടുമാര്‍ വഴി ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate