കേരളത്തിന്റെ ജയിൽ സംവിധാനത്തിൽ 44 ജയിലുകളും (വിചാരണ ചെയ്യാനുള്ള അന്തേവാസികളും ചെറിയ രീതിയിൽ ശിക്ഷയനുഭവിക്കുന്നവർക്കും) 11 പ്രിസണുകളുമുണ്ട് (ഗൗരവതരമായ കുറ്റകൃത്യത്തിന് ദീർഘകാലമായി ശിക്ഷയനുഭവിക്കുന്നവർക്കായുള്ള) 2017 മാർച്ച് വരെ 7,542 തടവുകാരുണ്ടായിരുന്നു. ഇതിൽ 190 വനിതാ തടവുകാരാണ്. വനിതാ തടവുകാരുടെ അനുപാതം കേരളത്തിൽ 2.5 ശതമാനം ആണെങ്കിൽ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ അനുപാതം 4 മുതൽ 6 ശതമാനം വരെയാണ്. ജയിലുകളുടെ ആധുനികവല്ക്കരണവും, തടവുകാരുടെ ക്ഷേമവുമാണ് ജയിൽ വകുപ്പിന്റെ രണ്ട് പ്രധാന പരിപാടികൾ. ജയിലുകളിൽ സി.സി.ടി.വി സ്ഥാപിക്കൽ, സെൻട്രൽ ജയിലുകളിൽ നൂതനമായ ഇന്റർവ്യു ഹാൾ നിർമ്മാണം, പബ്ലിക് അഡ്രസ്സ് സിസ്റ്റം, ഭരണം സംബന്ധിച്ച സംസ്ഥാനതല ശില്പശാല എന്നിവ പ്രധാനപ്പെട്ട പരിപാടികളായിരുന്നു. 2016-17 -ൽ ചീമേനി തുറന്ന ജയിലിൽ വിവിധ ഫാമുകൾ സ്ഥാപിക്കുകയും കണ്ണൂർ സെൻട്രൽ ജയിലിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുകയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഫ്രീ ഫാഷനിസ്റ്റ് യൂണിറ്റ് വ്യാപിപ്പിക്കുകയും വകുപ്പ് തലത്തിൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ സെൻട്രൽ ജയിലുകളിൽ പ്രാർത്ഥനാഹാൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്
അവസാനം പരിഷ്കരിച്ചത് : 2/16/2020