অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭസ്ഥ ആരോഗ്യം

ഗര്‍ഭസ്ഥ ആരോഗ്യം

സുരക്ഷിതമായ മാതൃത്വം ഉറപ്പുവരുത്താന്‍

 

സുരക്ഷിതമായ മാതൃത്വം എന്നാല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവസമയത്തും സുരക്ഷിതമായിരിക്കാന്‍ വേണ്ട വിദ്യാഭ്യാസവും സേവനവും ലഭ്യമാക്കല്‍. അതില്‍ ഉള്‍‍പ്പെടുന്നവ:

  • സുരക്ഷിത മാതൃത്വത്തിനുള്ള വിദ്യാഭ്യാസം.
  • അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഗര്‍ഭസ്ഥകാലത്ത് നല്‍കുന്ന ശുശ്രൂഷയും കൗണ്‍സിലിംങും.
  • മാതൃ പോഷകാഹാരത്തിനുള്ള പ്രചാരം.
  • എല്ലാവര്‍ക്കും ആവശ്യമായ പ്രസവസഹായം.
  • ഒബ്സ്റ്റട്രിക് എമര്‍ജന്‍സിക്കുള്ള സാധ്യതകള്‍, ഇതില്‍ ഗര്‍ഭിണികള്‍ക്കുള്ള റഫറല്‍ സര്‍വീസ്, ജനനം, ഗര്‍ഭം അലസിപ്പിക്കലിലെ സങ്കീര്‍ണതകള്‍ എന്നിവ ഉള്‍‌പ്പെടെ.
  • കുഞ്ഞു ജനിച്ച ശേഷമുള്ള പരിചരണം (പോസ്റ്റ് നേറ്റല്‍ കെയര്‍).
  •  

    മാതൃമരണത്തിനുള്ള സാധാരണ കാരണങ്ങള്

    മാതൃമരണത്തിനുള്ള കാരണങ്ങള്‍ മൂന്നായി തിരിക്കുന്നു: സാമൂഹ്യം, മെഡിക്കല്‍, ആരോഗ്യ പരിപാലന സൗകര്യങ്ങളുടെ ലഭ്യത.

    സാമൂഹ്യകാരണം

    വൈദ്യശാസ്ത്രകാരണം

    ആരോഗ്യ പരിപാലന സൗകര്യ ലഭ്യത

    • നേരത്തേയുള്ള വിവാഹവും ഗര്‍ഭധാരണവും
    • തുടരെത്തുടരെയുള്ള പ്രസവം.
    • ആണ്‍മക്കള്‍ക്കു നല്‍കുന്ന പ്രത്യേക പരിഗണന
    • വിളര്‍ച്ച
    • ആപല്‍ക്കരമായ സൂചനകളും രോഗലക്ഷണവും സംബന്ധിച്ച അറിവില്ലായ്മ
    • റഫര്‍ ചെയ്യുന്നതിലെ കാലതാമസം

    • തടസ്സപ്പെട്ട പ്രസവം
    • രക്തസ്രാവം പ്രസവത്തിനു മുമ്പും അതിനു ശേഷവും
    • ടോക്‍‌സോമിയ
    • ഇന്‍‍ഫെക്ഷന്‍ അല്ലെങ്കില്‍ സെപ്സിസ്
    • ആരോഗ്യകേന്ദ്രത്തില്‍ അവശ്യസാധനങ്ങളുടെയും പരിശീലനം ലഭിച്ചവരുടെയും കുറവ്
    • ആരോഗ്യപ്രവര്‍ത്തകരുടെ ദയാശൂന്യമായ സമീപനം
    • സങ്കീര്‍ണതകളില്‍ വേണ്ടത്ര ചികിത്സ കിട്ടാതിരിക്കല്‍
    • മെഡിക്കല്‍ രംഗത്തുള്ളവര്‍ അവശ്യമായ പരിചരണം നല്‍കാതിരിക്കല്‍
    • പ്രസവത്തിനുമുമ്പുള്ള പരിചരണം

    പ്രസവത്തിനു മുമ്പുള്ള പരിചരണം

    ഗര്‍ഭിണികള്‍ സുരക്ഷിതരായിരിക്കാനും മാതൃരോഗം, മാതൃമരണം എന്നിവ കുറച്ചുകൊണ്ടുവരാനും ഉദ്ദേശിച്ചു രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കാന്‍ തക്കവിധം ഗര്‍ഭിണികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസവും തുടര്‍ച്ചയായുള്ള മെഡിക്കല്‍ ചെക്കപ്പും നല്‍കുന്നതിനെയാണ് പ്രസവത്തിനു മുമ്പുള്ള പരിചരണം എന്നുദ്ദേശിക്കുന്നത്. വളരെ അപകടം നിറഞ്ഞ ഗര്‍ഭാവസ്ഥയും വളരെ അപകടം നിറഞ്ഞ പ്രസവ സൂചനകളും സ്ക്രീന്‍ ചെയ്യാനും ഈ പരിചരണം പര്യാപ്തമാകും. ഇത്തരം പരിചരണത്തിന്‍റെ പ്രധാന ഘടകങ്ങള്‍ താഴെ ചര്‍ച്ചചെയ്യുന്നു.

    നേരത്തേയുള്ള രജിസ്ട്രേഷന്

    ഗര്‍ഭിണിയാണെന്നു സംശയിക്കുമ്പോള്‍ തന്നെ ഈ ആന്‍റിനെറ്റല്‍ ക്ലിനിക് (എഎന്‍സി). ഗര്‍ഭിണി, പ്രത്യൂല്‍പാദന പ്രായത്തിലുള്ള എല്ലാ വിവാഹിതകളും ഗര്‍ഭിണിയാണെന്ന് സ്വയം തോന്നുന്ന ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഗര്‍ഭത്തിന്‍റെ ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ തന്നെ ആദ്യത്തെ സന്ദര്‍ശനം നടത്തുന്നതാണ് ഉചിതം. ഗര്‍ഭത്തിന്‍റെ പന്ത്രണ്ടാമത്തെ ആഴ്ച അല്ലെങ്കില്‍ അതിനുമുമ്പേതന്നെ സന്ദര്‍ശിക്കണം. എന്തായാലും ഒരു ഗര്‍ഭിണി വരാന്‍ വൈകിയാലും അവരെ രജിസ്റ്റര്‍ ചെയ്ത് ഗര്‍ഭത്തിന്‍റെ പ്രായമനുസരിച്ച് പരിചരണം നല്‍കണം.

    ചില ഗര്‍ഭിണികള്‍ എഎന്‍സിയില്‍ സ്വയം എത്തും. എന്നാലും വളരെപ്പേര്‍ വന്നെന്നിരിക്കില്ല. ആരോഗ്യപ്രവര്‍ത്തകര്‍ സാമൂഹ്യാധിഷ്ഠിത പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഗര്‍ഭിണികളുടെ ലിസ്റ്റില്‍ വേണ്ട കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയും സേവനം ലഭ്യമാക്കുകയും വേണം. അംഗന്‍വാടി പ്രവര്‍ത്തകര്‍, പരമ്പരാഗതമായി പ്രസവം എടുക്കുന്ന പതിച്ചികള്‍, മഹിളാ സമിതി പ്രവര്‍ത്തകര്‍, സ്വയംസഹായ സമിതി അംഗങ്ങള്‍, വില്ലേജിലെയും പഞ്ചായത്തിലെയും ഹെല്‍ത്ത്‌കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് സാമൂഹ്യധിഷ്ഠിത പ്രവര്‍ത്തകര്‍. .

    തുടക്കത്തിലേ രജിസ്റ്റര്ചെയ്യുന്നതിന്റെ പ്രാധാന്യം

    • അമ്മയുടെ രക്തസമ്മര്‍ദം, ഭാരം തുടങ്ങിയ അടിസ്ഥാന ആരോഗ്യവിവരങ്ങള്‍ വിലയിരുത്തുന്നു.
    • സങ്കീര്‍ണതകള്‍ കണ്ടെത്താനും യഥാസമയം റഫര്‍ ചെയ്ത് പരിഹരിക്കാനും ഉതകുന്നു.
    • സ്ത്രീക്ക് അവളുടെ ആര്‍ത്തവ തീയതികള്‍ ഓര്‍ത്തുപറയാന്‍ കഴിയുന്നു.
    • ടെറ്റനസ് ടോക്സോയിഡ് (ടി ടി) കുത്തിവയ്പ്പിന്റെ ആദ്യഡോസ് (ഗര്ഭത്തിന് 12 ആഴ്ച കഴിഞ്ഞ സമയത്തുതന്നെ നല്കാനാകുന്നു)

    നേരത്തേയുള്ള ഗര്‍ഭം ‏ കുത്തിവയ്പ്പ് : ടി ടി അല്ലെങ്കില്‍ ബൂസ്റ്റര്‍.
    നാലാഴ്ച കഴിഞ്ഞാല്‍ : ടി ടി2.

    സ്ത്രീക്ക് ഗര്‍ഭം തുടരേണ്ടന്നുണ്ടെങ്കില്‍ നേരത്തേയും സുരക്ഷിതവുമായി അലസിപ്പിക്കാന്‍ അവസരമാകുന്നു.

    • ഗര്‍ഭിണിയും ആരോഗ്യപ്രവര്‍ത്തകനും തമ്മില്‍ ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നു.

    ശരീര പരിശോധന

    ഭാരം:


    ഗര്‍ഭിണിയുടെ ഭാരം ഓരോ സന്ദര്‍ശനത്തിലും നോക്കണം. സാധാരണമായി ഒരു ഗര്‍ഭിണിക്ക് 9 - 11 കി. ഗ്രാം വരെ ഭാരം കൂടേണ്ടതുണ്ട്. ആദ്യ മൂന്നു മാസത്തില്‍, ഗര്‍ഭിണി ഓരോ മാസവും ഏതാണ്ട് 2 കിലോഗ്രാം ഭാരം കൂടണം. അല്ലെങ്കില്‍ ആഴ്ചയില്‍ 0.5 കിലോഗ്രാം വര്‍ധനയുണ്ടാവണം. വേണ്ടത്ര കലോറി ആഹാരം കഴിച്ചില്ലെങ്കില്‍ സ്ത്രീയ്ക്ക് 5 - 6 കിലോഗ്രാം ഭാരമേ കൂടുന്നുള്ളുവെങ്കില്‍ ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നില്ലെന്ന് സംശയിക്കണം. ഭാരം കുറവാണെങ്കില്‍ വളര്‍ച്ച മുരടിപ്പ് സംശയിക്കാം. അതുവഴി ഭാരം കുറവുള്ള കുഞ്ഞ് ജനിച്ചേക്കാം. അമിതഭാരമാണെങ്കില്‍ (മാസത്തില്‍ 3 കിലോഗ്രാം മുതല്‍) പ്രീ എക്ലംസിയ അല്ലെങ്കില്‍ ഇരട്ടകളാണെന്ന് സംശയിക്കണം. ഗര്‍ഭിണിയെ മെഡിക്കല്‍ ഓഫീസറുടെ അടുത്തയക്കണം.

    ഉയരം:

    അമ്മയുടെ തൂക്കവും പ്രസവഫലവും തമ്മില്‍ ബന്ധമുണ്ട്. വളരെ ഉയരംകുറഞ്ഞ സ്ത്രീയുടെ വസ്തിപ്രദേശം (പെല്‍വിസ്) ചെറുതാണെങ്കില്‍ അപകടസാധ്യത കൂടുതലാണ്. 145 സെ.മീറ്ററിനു താഴെ പൊക്കമുള്ള ഗര്‍ഭിണികള്‍ പ്രസവസമയത്ത് അപകടസാധ്യത ഏറിയവരാണ്. അവര്‍ക്ക് ആശുപത്രിയിലെ പ്രസവമാണ് ഉചിതം.

    രക്തസമ്മര്ദ്ദം :

    ഗര്‍ഭകാലത്ത് ഹൈപ്പര്‍‌ടെന്‍ഷന്‍ മൂലമുള്ള കുഴപ്പങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ രക്തസമ്മര്‍ദം നോക്കേണ്ടതാണ്. രക്തസമ്മര്‍ദം കൂടുതലാണെങ്കില്‍ (140/90 എംഎംഎച്ച്‌ജിയ്‌ക്ക് മുകളില്‍; അഥവാ ഡയസ്റ്റോളിക് 90 എംഎംഎച്ച്‌ജിയ്‌ക്ക് മുകളില്‍), മൂത്രത്തില്‍ ആല്‍ബുമിന്‍ (പ്രോട്ടീന്‍) ഉണ്ടെങ്കില്‍, ആ സ്ത്രീക്ക് പ്രീ എക്ലംസിയ ഉള്ളതായി പരിഗണിക്കാം. ഡയസ്റ്റോളിക് ബിപി 110 എംഎംഎച്ച്‌ജിയ്‌ക്ക് മുകളിലാണെങ്കില്‍ അത് എക്ലംസിയ വരാനിടയുണ്ടെന്നതിന് സൂചനയാണ്. അത്തരം സ്ത്രീകളെ റഫര്‍ ചെയ്യേണ്ടതാണ്. ഗര്‍ഭം മൂലമുള്ള രക്തസമ്മര്‍ദം പിഐഎച്ച് - (pre-eclampsia) ഉണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.

    വിളര്ച്ച :

    താഴത്തെ കണ്‍‌പോളകളുടെ അകംഭാഗം, കൈപ്പത്തിയും നഖവും, വായില്‍നിന്നുള്ള കഫം, നാക്ക് എന്നിവ മഞ്ഞളിച്ചിരുന്നാല്‍ സ്ത്രീക്ക് വിളര്‍ച്ച ബാധിച്ചുവെന്ന് കരുതാം.

    ശ്വാസനിരക്ക് :

    ശ്വാസനിരക്ക് നിശ്ചയമായും ചെക്ക് ചെയ്യണം. പ്രത്യേകിച്ചും സ്ത്രീ ശ്വാസ ബുദ്ധിമുട്ട് പറയുന്നുവെങ്കില്‍. ശ്വാസനിരക്ക് മിനിട്ടില്‍ 30 ശ്വാസത്തില്‍ കുറവും വിളര്‍ച്ചയും ഉണ്ടെങ്കില്‍ സ്ത്രീ വിളര്‍ച്ച രോഗബാധിതയാണെന്ന സൂചനയാണ്. ഉടനടി ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്യണം.

    ചീര്ത്തുവരിക :

    പൊതുവായിട്ടുള്ള ചീര്‍മ്മത, മുഖം ചീര്‍ക്കുന്നതിലൂടെ കാണപ്പെടുന്നുണ്ടെങ്കില്‍ അത് പ്രീ എക്ളംസിയയുടെ സൂചനയായി കരുതപ്പെടാം.

    അടിവയര്പരിശോധന :

    അടിവയറിന്‍റെ പരിശോധനയിലൂടെ ഗര്‍ഭത്തിന്‍റെ പുരോഗതി, ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ച, ശിശുവിന്‍റെ കിടപ്പ്, തല കീഴയോ, മേലേയോ എന്നീ വിവരങ്ങള്‍ അറിയാം.

    അയണ്‍ - ഫോളിക് ആസിഡ് നല്കല്‍ :

    ഗര്‍ഭിണികള്‍ക്ക് ഇരുമ്പ് അഥവാ അയണ്‍ കുറവുണ്ടെങ്കില്‍ വിളര്‍ച്ച ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ഗര്‍ഭിണികള്‍ക്കും ഏതാണ്ട് 100 ദിവസത്തേക്കെങ്കിലും എല്ലാ ദിവസവും ഒരു ഐഎഫ്എ ടാബ്‌ലറ്റ് (100 മി. എലിമന്‍റല്‍ അയണ്‍, 0.5 മി. ഫോളിക് ആസിഡ്) കൊടുക്കേണ്ടതുണ്ട്. ആദ്യത്തെ മൂന്നു മാസ കാലയളവില്‍ 14 - 16 ആഴ്ചകളില്‍ ഇതു കൊടുത്തു തുടങ്ങണം. ഈ ഐഎഫ്എ ഡോസ് നല്‍കുന്നത് വിളര്‍ച്ച വരാതിരിക്കാനാണ് (പ്രോ ഫൈലാറ്റിക്കല്‍ ഡോസ ്). സ്ത്രീ വിളര്‍ച്ചരോഗ ബാധിതയോ അഥവാ വിളര്‍ച്ചയുള്ളവളോ ആണെങ്കില്‍ അവള്‍ക്ക് മൂന്നുമാസത്തേക്ക് ദിവസം രണ്ട് ഐഎഫ്എ ടാബ്‌ലറ്റ് വീതം കൊടുക്കണം. എന്നുവച്ചാല്‍ വിളര്‍ച്ചയുള്ള ഒരു ഗര്‍ഭിണി ഗര്‍ഭകാലത്ത് 200 ഐഎഫ്എ ടാബ്‌ലറ്റെങ്കിലും കഴിക്കണ്ടിവരുന്നു. വിളര്‍ച്ച മാറ്റാനുള്ള ഐഎഫ്എ ഡോസാണിത്. കടുത്ത വിളര്‍ച്ചയുള്ള അല്ലെങ്കില്‍ വിളര്‍ച്ച മൂലം ശ്വാസതടസ്സവും ഉയര്‍ന്ന ഹൃദയമിടിപ്പും (ടാക്കി കാര്‍ഡിയ) ഉള്ള ഗര്‍ഭിണികള്‍ക്ക് ഈ ഐഎഫ്എ ഡോസ് കൊടുത്തുതുടങ്ങുകയും അവരെ കൂടുതല്‍ പരിശോധനയ്ക്കായി ഡോക്ടറുടടുത്ത് റഫര്‍ ചെയ്യുകയും വേണം.

    റ്റി.റ്റി കുത്തിവയ്പ്പ്:



    നവജാത ശിശുവിനുണ്ടാകുന്ന ടെറ്റനസ് തടയാന്‍ ഗര്‍ഭിണിക്ക് രണ്ടു ഡോസ് ടി ടി കുത്തിവയ്പ്പ് നല്‍കേണ്ടതാണ്. ആദ്യത്തെ ഡോസ് ആദ്യ മൂന്നുമാസം കഴിഞ്ഞാലുടനെ. അല്ലെങ്കില്‍ സ്ത്രീ വൈകിയാണ് എഎന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ അപ്പോള്‍. ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നുമാസം ടി ടി കുത്തിവയ്പ്പ് നല്‍കേണ്ടതില്ല. രണ്ടാമത്തെ ഡോസ് ആദ്യ ഡോസ് കഴിഞ്ഞ് ഒരു മാസത്തിനുശേഷം നല്‍കാം. പക്ഷേ ഇത് പ്രസവത്തിന് ഒരുമാസത്തിന് മുമ്പാകാം.

    ഗർഭകാലത്തെ പോഷകാഹാരം

    ഗര്‍ഭിണിയായ സ്ത്രീയുടെ ആഹാരക്രമം അമ്മയുടെ ആരോഗ്യവും ഗര്‍ഭസ്ഥശിശുവിന്‍റെ ആവശ്യങ്ങളും, പ്രസവസമയത്തും മുലയൂട്ടല്‍ കാലത്തും അമ്മയ്ക്കു വേണ്ടുന്ന ശാരീരിക ശക്തിയും പരിഗണിച്ച് തിട്ടപ്പെടുത്തേണ്ടതാണ്. ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ അത്യന്താപേക്ഷിതമാണ്. കഴിയുമെങ്കില്‍ ഗര്‍ഭസ്ഥ സ്ത്രീ ധാരാളം പാല്‍, മുട്ട, മീന്‍, ഇറച്ചി എന്നിവ കഴിക്കണം. അവള്‍ സസ്യഭുക്കാണെങ്കില്‍ വിവിധതരം ധാന്യങ്ങള്‍, ഒരുപാട് പയര്‍വര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കണം

    കുഞ്ഞിന് രക്തമുണ്ടാകാന്‍ വിളര്‍ച്ച ഒഴിവാക്കാനും കുറയ്ക്കാനും അയണ്‍ വളരെ അത്യാവശ്യമാണ്. പഞ്ചസാരയ്ക്കു പകരം സ്ത്രീ കരിപ്പുകട്ടി കഴിക്കണം. റാഗി, ബജ്റ, എള്ള്, കരിമ്പച്ച ഇലവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കണം. ലിവറും കിഡ്നിയും അയണ്‍ ധാരാളമുള്ള മാംസ്യാഹാരമാണ്.

    കുഞ്ഞിന് എല്ലും പല്ലും ഉണ്ടാകാന്‍ കാത്സ്യം ആവശ്യമാണ്. കാത്സ്യം ഏറ്റവുമുള്ളത് പാലിലാണ്. റാഗി, ബജ്റ തുടങ്ങിയവയില്‍ നന്നായി കാത്സ്യമുണ്ട്. ചെറിയ ഉണക്കമീനും നല്ലതാണ്.

    വിറ്റമിനുകള്‍ ഗര്‍ഭസ്ഥ ശിശുവിന് വളരെ പ്രധാനമാണ്. ഇതിനായി വളരെയധികം സസ്യാഹാരം പ്രത്യേകിച്ചും കരിമ്പച്ച ഇലവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ ഇവ കഴിക്കണം. നാരങ്ങ ഇനത്തില്‍ പെട്ട പഴങ്ങളും കഴിക്കണം.

    ഉയര്‍ന്ന പ്രോട്ടീന്‍ പ്രീ എക്ലംസിയ ഉള്ളവര്‍ക്ക് പഥ്യാഹാരമായി നല്‍കാം, പ്രത്യേകിച്ചും മൂത്രത്തില്‍ ആല്‍ബമിന്‍ (പ്രോട്ടീന്‍). അമ്മ ധാരാളം പ്രോട്ടീന്‍ കഴിക്കണമെന്ന് നിര്‍ദേശിക്കേണ്ടതാണ്.

    ജോലിഭാരം, വിശ്രമം, ഉറക്കം

    കണ്ടമാനം ശാരീരിക ജോലി ഗര്‍ഭകാലത്ത് ചെയ്യുകയും സ്ത്രീ അതിനനുസരിച്ച് വേണ്ട ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്താല്‍ ഗര്‍ഭം അലസ്സിപ്പോകാനോ പ്രസവം നേരത്തേയാകാനോ ഭാരംകുറഞ്ഞ ശിശു ജനിക്കാനോ ചിലപ്പോള്‍ ഇടയായേക്കാം.
    സ്ത്രീകള്‍ അതുകൊണ്ട് കഠിനമായ കായികജോലികള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ അത്തരം ജോലികള്‍ ചെയ്യേണ്ടിവരികയാണെങ്കില്‍ ആ ജോലികള്‍ക്കിടയില്‍ കഴിയുന്നത്ര സമയം വിശ്രമിക്കാന്‍ ശ്രമിക്കണം.
    എല്ലാ ഗര്‍ഭിണികളും പരമാവധി സമയം വിശ്രമിക്കാന്‍ നോക്കണം. പകല്‍ ഒരു മണിക്കൂറോ മറ്റോ കിടക്കണം. രാത്രിയില്‍ ആറു മുതല്‍ 10 വരെ മണിക്കൂര്‍ ഉറങ്ങണം.

    ഗര്ഭകാല ലക്ഷണങ്ങള്

    താഴെ പറയുന്ന ലക്ഷണങ്ങള്‍ സങ്കീര്‍ണതയും അസ്വസ്ഥതയും ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണ്.


    അസ്വസ്ഥത സൂചിപ്പിക്കുന്ന ലക്ഷണങ്ങള്

    സങ്കീര്ണത സൂചിപ്പിക്കുന്ന ലക്ഷണങ്ങള്

    • ഓക്കാനവും ഛര്‍ദിലും
    • നെഞ്ചെരിപ്പ്
    • മലബന്ധം
    • ഇടയ്ക്കിടെയുള്ള മൂത്രവിസര്‍ജനം
    • പനി.
    • യോനിയില്‍നിന്നുള്ള ഡിസ്ചാര്‍ജ്
    • കിതപ്പ്, ആയാസപ്പെടല്‍, ശ്വാസതടസ്സം
    • ശരീരവും മുഖവും ചീര്‍ക്കുക
    • ചെറിയ തോതില്‍ മൂത്രം പോവുക
    • യോനിയില്‍ രക്തസ്രാവം
    • ഗര്‍ഭസ്ഥ ശിശുവിന് അനക്കക്കുറവ് അഥവാ അനക്കമില്ലാതിരിക്കുക.
    • യോനിയില്‍നിന്നും വെള്ളപോലുള്ള ദ്രാവകം ലീക്ക് ചെയ്യുക

    രോഗം

    ഗര്‍ഭകാലത്ത് രോഗമുണ്ടാകുന്നത് അസ്വസ്ഥപ്പെടുത്തുകയും സന്തോഷം കെടുത്തുകയും ചെയ്യും. രോഗം ഭാഗികമായി ഗര്‍ഭംകൊണ്ടാകാം, ഒഴിവാക്കേണ്ടിയിരുന്ന ചില മരുന്നുകള്‍ കൊണ്ടാകാം. മലേറിയ പോലുള്ള ചില രോഗങ്ങള്‍ ഗര്‍ഭകാലത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇക്കാരണങ്ങളാല്‍ സ്ത്രീകള്‍ ഗര്‍ഭകാലത്ത് രോഗത്തില്‍നിന്നും മറ്റ് ഇന്‍ഫെക്ഷനുകളില്‍നിന്നും ഒഴിവായി നില്‍ക്കാന്‍ ഏറെ ശ്രദ്ധിക്കണം. ഉദാഹരണത്തിന് കൊതുകുവല ഉപയോഗിച്ചു കിടന്നുറങ്ങണം, മലിനജലം ഉപയോഗിക്കാതിരിക്കണം.

    ദേഹശുദ്ധി

    എല്ലാ ദിവസവും കുളിക്കുന്നത് രോഗം വരുന്നതും മറ്റ് അണുബാധ ഉണ്ടാകുന്നതും തടയും. പ്രത്യേകിച്ചും സ്തനങ്ങളും ജനനേന്ദ്രിയ ഭാഗങ്ങളും ശുദ്ധമായി കഴുകി വെടിപ്പാക്കിവയ്ക്കണം. കഠിനമായ രാസവസ്തുക്കളോ അത്തരം സോപ്പുകളോ ഉപയോഗിക്കണമെന്നില്ല, കാരണം അത് ഹാനികരമാകാം. കട്ടികുറഞ്ഞതും അയവുള്ളതുമായ കോട്ടണ്‍ ഉടുപ്പുകള്‍ ഉത്തമമാണ്. നന്നായി ചേരുന്ന ബ്രെയ്സിയറുകള്‍ സ്തനങ്ങളെ താങ്ങിനിര്‍ത്തും; അത് ഈ സമയത്ത് വലുതാവുകയും നേര്‍ത്തതാവുകയും ചെയ്യുന്നുണ്ട്.

    ഗര്ഭകാലത്തെ ലൈംഗികത

    നോര്‍മല്‍ ഗര്‍ഭമാണെങ്കില്‍ ഗര്‍ഭകാലത്തുടനീളം ലൈംഗികബന്ധം ഉണ്ടാകുന്നത് സുരക്ഷിതമാണ്. അലസിപ്പോകാന്‍ ഇടയുള്ള (മുമ്പു പലതവണ അലസിയിട്ടുണ്ടെങ്കില്‍) അഥവാ പ്രസവത്തിനു മുമ്പ് അപകട സാധ്യതകളുണ്ടെങ്കില്‍ (മുമ്പ് ഇത്തരം അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍) ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ്. ചില സ്ത്രീകള്‍ ഗര്‍ഭകാലത്ത് ലൈംഗികബന്ധം ഇഷ്ടപ്പെടുന്നില്ല. ഇത് സ്വാഭാവികമാണെന്ന് ഭര്‍ത്താക്കന്‍മാരെ അറിയിക്കേണ്ടതാണ്; ഭര്‍ത്താക്കന്‍മാര്‍ ലൈംഗികബന്ധം സ്ത്രീ സമ്മതിക്കുന്നുവെങ്കിലേ ആകാവൂ. ചില ദമ്പതികള്‍ അസ്വസ്ഥകരമായ ലൈംഗികബന്ധത്തില്‍ ഇടപെടാറുണ്ട്. ഗര്‍ഭിണിയുടെ സൗകര്യം ഭര്‍ത്താക്കന്‍മാര്‍ ലൈംഗിക ബന്ധത്തില്‍ ഉറപ്പാക്കേണ്ടതാണ്.

    ജനനത്തിന്റെ തയ്യാറെടുപ്പും സങ്കീര്ണതകളെ നേരിടാനുള്ള ഒരുക്കവും

    ഗര്‍ഭിണികളോ പ്രസവിച്ചവരോ ആയ പത്തു പേരില്‍ നാലുപേര്‍‌ക്കെങ്കിലും ഗര്‍ഭസംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സംഭവിക്കാറുണ്ട്. ഇതില്‍ ഏതാണ്ട് 15% സ്ത്രീകളുടെയും ജീവന്‍ തന്നെ അപകടത്തിലാണ്. ഇതിന് വിദഗ്ധ പരിരക്ഷ ആവശ്യമാണ്. ഇതില്‍ മിക്ക സങ്കീര്‍ണതകളും പ്രവചനാതീതമായതിനാല്‍ എല്ലാ ഗര്‍ഭിണികളും ഏത് അത്യാഹിതത്തേയും നേരിടാനുള്ള മുന്നൊരുക്കം നടത്തിയിരിക്കണം.

    ജനനത്തിന്റെ തയ്യാറെടുപ്പ്

    എല്ലാ ഗര്‍ഭിണികളെയും കഴിയുന്നതും ഏതെങ്കിലും ആശുപത്രിയില്‍ പ്രസവിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രസവസമയത്ത് എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉടലെടുത്തേക്കാം; അവ മുന്‍കൂട്ടി പ്രവചിക്കാവുന്നതല്ല; കുട്ടിയുടെയോ അമ്മയുടെയോ മരണത്തിനും ഇടയാക്കിയേക്കാം.

    ഒരു ആരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ സ്റ്റാഫ്, സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, മരുന്ന് എന്നിവയുണ്ട്. ആവശ്യമെങ്കില്‍ മറ്റെവിടേക്കെങ്കിലും റഫര്‍ ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

    സഹായിക്കുന്നവരെ കണ്ടെത്തുക: ഇത്തരം ആളുകളാണ് സ്ത്രീയുടെ കുട്ടികളെ, വീട് എന്നിവ നോക്കാന്‍ കഴിയുന്നത്; ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുന്നത്; അടിയന്തര ആവശ്യമെങ്കില്‍ ഗര്‍ഭിണിയോടൊപ്പം ആരോഗ്യകേന്ദ്രത്തിലേക്ക് പോകാന്‍ കഴിയുന്നത്. അടുത്ത ബന്ധുക്കളില്‍നിന്നും സഹായം തേടുക അല്ലെങ്കില്‍ സമൂഹത്തില്‍നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍, പ്രസവ ശുശ്രൂഷയില്‍ ശിക്ഷണം ലഭിച്ച ആയ തുടങ്ങിയവരുടെ സഹായം നേടുക.

    ധനം

    പ്രസവത്തിന് ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍ ഉള്‍‌പ്പെടെ എത്ര രൂപ ചെലവ്‌ വരുമെന്ന് സ്ത്രീയും കുടുംബവും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. അതനുസരിച്ചുള്ള അടിയന്തര ഫണ്ട് ഒന്നുകില്‍ ശേഖരിച്ചുവയ്ക്കണം അല്ലെങ്കില്‍ പെട്ടെന്ന് പണം സമാഹരിക്കാനുള്ള സ്രോതസ് കണ്ടുവയ്ക്കണം. അഥവാ എന്തെങ്കിലും സങ്കീര്‍ണത സംഭവിച്ചാല്‍ കൂടുതല്‍ പണം പെട്ടെന്ന് സ്വരൂപിക്കാനുള്ള സംവിധാനവും ആലോചിച്ചുവെക്കണം. മാതൃആരോഗ്യത്തിനു വേണ്ടിയുള്ള എന്തൊക്കെ പദ്ധതികള്‍ നിലവിലുണ്ടന്നുള്ള വിവരം അവര്‍ അറിഞ്ഞിരിക്കണം. സമയാസമയം ഉണ്ടാകുന്ന മറ്റു പദ്ധതികളെക്കുറിച്ചും അറിവുണ്ടാകണം.

    പ്രസവലക്ഷണങ്ങള്‍: താഴെ പറയുന്ന എന്തെങ്കിലും ലക്ഷണം സ്ത്രീയില്‍ കണ്ടാല്‍ അവരോടു പെട്ടെന്നുതന്നെ ആരോഗ്യകേന്ദ്രത്തില്‍ പോകാനോ പ്രസവ ശുശ്രൂഷയില്‍ ശിക്ഷണം ലഭിച്ച ആയമാരെ സമീപിക്കാനോ നിര്‍ദേശിക്കണം.

    • യോനിയില്‍ പശപ്പുള്ള രക്തക്കറയോടുകൂടിയ ഡിസ്ചാര്‍ജ് ഉണ്ടാകും.
    • ഓരോ 20 മിനിട്ടിനുള്ളിലും അടിവയറ്റില്‍ വേദനയോ മസില്‍ പിടുത്തമോ.
    • ഗര്‍ഭസഞ്ചി പൊട്ടി; യോനിയിലൂടെ തെളിഞ്ഞ ദ്രാവകം പുറത്തേക്കുവരുന്നതായി അവള്‍ അനുഭവിക്കുന്നു.

    സങ്കീര്ണതകള്ക്കുള്ള തയ്യാറെടുപ്പ്

    അപായസാധ്യത: സ്ത്രീയും അവരുടെ കുടുംബവും / പരിചരിക്കുന്നവരും ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും ഉണ്ടാകാനിടയുള്ള അപായങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരിക്കണം. സ്ത്രീയോട് തീര്‍ച്ചയായും പറഞ്ഞിരിക്കണം. അവള്‍ക്ക് ഗര്‍ഭകാലത്തോ പ്രസവസമയത്തോ പ്രസവാനന്തരമോ ഗര്‍ഭം അലസലിനു ശേഷമോ താഴെ പറയുന്ന എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഉടന്‍തന്നെ ആശുപത്രിയിലോ ആരോഗ്യകേന്ദ്രത്തിലോ എത്തണം. അത് രാത്രിയായാലും പകലായാലും.

    സ്ത്രീക്ക് താഴെപ്പറയുന്ന അവസ്ഥയുണ്ടെങ്കില്‍ ഉടന്‍ ചികിത്സാകേന്ദ്രത്തില്‍ എത്തേണ്ടതാണ്:

    • ഗര്‍ഭകാലത്ത് എന്തെങ്കിലും രക്തസ്രാവം ഉണ്ടാവുക, യോനിയിലൂടെ പ്രസവസമയത്തോ അതിനു ശേഷമോ കടുത്ത (500 മില്ലിയില്‍ കുടുതല്‍) രക്തസ്രാവമുണ്ടാവുക.
    • കടുത്ത തലവേദനയും കാഴ്ചമങ്ങലും
    • അപസ്മാരവും ഓര്‍മ്മക്കേടും
    • പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന പ്രസവം.
    • പ്രസവം കഴിഞ്ഞ് 30 മിനിറ്റിനുള്ളില്‍ മറുപിള്ള വരാതിരിക്കുക
    • കാലമെത്തും മുമ്പെയുള്ള പ്രസവം (എട്ടു മാസം തികയുന്നതിനു മുമ്പ്)
    • ത്വക്കില്‍ കാലമെത്തുംമുമ്പോ പ്രസവത്തിനുമുമ്പോ കാണുന്ന വിണ്ടുകീറല്‍.
    • തുടച്ചയായുള്ള കഠിനമായ വയറുവേദന

    ഗര്ഭിണിക്ക് താഴെ പറയുന്ന ഏതെങ്കിലും അവസ്ഥയുണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്പോകേണ്ടതാണ്.

    • വയറുവേദനയോടുകൂടിയോ അല്ലാതെയോ ഉള്ള കടുത്ത പനി. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം തളര്‍ച്ച.
    • ശ്വാസതടസ്സം അഥവാ ശ്വാസഗതി കൂടുക.
    • ഗര്‍ഭശിശുവിന്‍റെ ചലനങ്ങള്‍ കുറഞ്ഞിരിക്കുക അല്ലെങ്കില്‍ ഇല്ലാതിരിക്കുക.
    • നിലയ്ക്കാത്ത ഛര്‍ദ്ദില്‍ മൂലം ഗര്‍ഭിണിക്ക് ആഹാരം കഴിക്കാന്‍ കഴിയാതിരിക്കുകയും അതുമൂലം മൂത്രം അളവില്‍ കുറയുകയും ചെയ്യുക.

    ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം :
    സ്ത്രീയും കുടുംബവും ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഏതാണ്, 24 മണിക്കൂറും അത്യാഹിത സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രസവ ശുശ്രൂഷാ കേന്ദ്രം എവിടെയാണ്, രക്തം കൊടുക്കാനും ഓപ്പറേഷനും സൗകര്യമുള്ളിടം ഏതാണ് എന്നീ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

    യാത്രാസൗകര്യം നിശ്ചയിക്കല്

    മാതൃമരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് യഥാസമയം ആരോഗ്യകേന്ദ്രത്തില്‍ എത്തുന്നതില്‍ സംഭവിക്കുന്ന വീഴ്ചയാണ്. ഒരു ഗര്‍ഭിണി ആരോഗ്യകേന്ദ്രത്തില്‍ പ്രസവിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ ആവശ്യപ്പെടുന്ന സമയത്ത് അവരെ അവിടെ കൊണ്ടുപോകുവാന്‍ തയ്യാറാവുന്ന ഒരു വാഹനം കണ്ടെത്തിവയ്ക്കേണ്ടതാണ്. അഥവാ അവര്‍ വീട്ടില്‍ തന്നെയാണ് പ്രസവിക്കാന്‍ തീരുമാനിക്കുന്നതെങ്കിലും എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉടലെടുത്താല്‍ പെട്ടന്നുതന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കാന്‍ പാകത്തില്‍ ഒരു വാഹനം തയ്യാറാക്കിവയ്ക്കേണ്ടതാണ്. ആ ഗ്രാമത്തില്‍ വാഹനമില്ലെങ്കില്‍, പഞ്ചായത്ത്/ വില്ലേജ് ആരോഗ്യസമിതി, മഹിളാമണ്ഡലം, യുവ ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രൂപ്പുകള്‍ ഇവയുടെ സഹായത്തോടെ അടിയന്തരഘട്ടത്തില്‍ ഒരു വാഹനം ലഭ്യമാക്കാന്‍ വേണ്ട നടപടിയുണ്ടാക്കണം. ഗര്‍ഭിണികളെ ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയുംവിധമുള്ള എന്തെങ്കിലും പദ്ധതികളുണ്ടെങ്കില്‍ അതേക്കുറിച്ചും അറിഞ്ഞിരിക്കണം.

    രക്തദാന സന്നദ്ധത

    പ്രസവത്തിനു മുമ്പോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം അമ്മയുടെ മരണത്തിന് പ്രധാന കാരണമാകാറുണ്ട്. രക്തം നല്‍കുന്നതാണ് ഇത്തരം സമ്മര്‍ദങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള ഉപാധി. രക്തം പക്ഷേ വിലയ്ക്കു വാങ്ങാന്‍ കഴിയുകയില്ല. ഒരു സന്നദ്ധനായ ദാതാവിനെ ഇതിനായി കണ്ടെത്തേണ്ടിവരുന്നു. അത്തരം രണ്ടോ മൂന്നോ രക്തദാതാക്കളെ നേരത്തേ കണ്ടെത്തിവയ്ക്കണം.

    പ്രസവാനന്തര പരിരക്ഷ

    ഗവേഷണങ്ങള്‍ കാണിക്കുന്നത് മാതൃമരണത്തില്‍ 50 ശതമാനത്തില്‍ അധികവും പ്രസവാനന്തരം സംഭവിക്കുന്നു എന്നാണ്. പ്രസവം കഴിഞ്ഞുള്ള ആറാഴ്ച (42) ദിവസം പ്രസവാനന്തരകാലമായി പരിഗണിച്ചുവരുന്നു. ഇതില്‍ ആദ്യത്തെ 48 മണിക്കൂര്‍, അതുകഴിഞ്ഞ് ആദ്യത്തെ ഒരാഴ്ച കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യവും ജീവനും അതിനിര്‍ണായകമായ കാലഘട്ടമാണ്. കാരണം മാരകമോ മരണതുല്യമോ ആയ എല്ലാ മാതൃ നവജാത സങ്കീര്‍ണതകളും സംഭവിക്കുന്നത് ഈ കാലത്താണ്. പ്രസവാനന്തര പരിരക്ഷയും നവജാതശിശു പരിരക്ഷയുമാണ് ഗര്‍ഭ ആരോഗ്യരംഗത്തെ ഏറ്റവും അവഗണിക്കപ്പെടുന്ന മേഖല. ഇന്‍ഡ്യയില്‍ ആറില്‍ ഒന്ന് സ്ത്രീകള്‍ക്കു മാത്രമേ പ്രസവാനന്തര ശുശ്രൂഷ കിട്ടുന്നുള്ളു. ദേശീയ കുടുംബാരോഗ്യ സര്‍‌വ്വേ (എന്‍എഫ്എച്ച്എസ്) വിവരങ്ങള്‍ പ്രകാരം വീടുകളില്‍ പ്രസവിക്കുന്ന 17 ശതമാനത്തിനു മാത്രമേ രണ്ടു മാസത്തിനുള്ളിലുള്ള ചെക്കപ്പ് നടന്നിട്ടുള്ളു. വീട്ടില്‍ പ്രസവിക്കുന്നവരില്‍ രണ്ട് ശതമാനത്തിനു മാത്രമേ പ്രസവത്തിന് രണ്ടുദിവസത്തിനുള്ളില്‍ പ്രസവാനന്തര ശുശ്രൂഷ ലഭിച്ചുള്ളു. ഏഴ് ദിവസത്തിനുള്ളില്‍ ലഭിച്ചതാകട്ടെ വെറും 5 ശതമാനത്തിനും. ഈ ചെറിയ വിഭാഗത്തില്‍ പോലും ഭൂരിപക്ഷം പേര്‍ക്കും ഗര്‍ഭാവസ്ഥയില്‍ അവര്‍ അറിഞ്ഞിരിക്കേണ്ട പ്രസവാനന്തര സന്ദര്‍ശനത്തെക്കുറിച്ച് ഒരു അറിവും ലഭിച്ചിരുന്നില്ല. .

    പ്രസവത്തിനു ശേഷം സ്ത്രീക്ക് ശാരീരികവും മാനസികവുമായ സ്വയം ക്രമീകരണം നടത്തേണ്ടിവരുന്നു. അവള്‍ക്ക് വേണ്ട അംഗീകാരവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. ഈ സമയത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ചിലത് ഗര്‍ഭാശയത്തിലും സമീപത്തുള്ള സംയുക്ത കോശങ്ങളിലുമുണ്ടാകുന്ന അണുബാധ, മൂത്രത്തില്‍ പഴുപ്പ്, സെര്‍വിക്സില്‍ ഉണ്ടാകുന്ന പ്രോലാപ്സ്, പ്യൂര്‍പെറല്‍ സൈക്യാട്രിക് രോഗം എന്നിവയാണ്. ഇവ മുന്‍കൂട്ടി കണ്ടെത്തി എത്രയുംവേഗം ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവയില്‍ ചിലത് കൂടുതല്‍ സങ്കീര്‍ണമായി ജീവനുതന്നെ ഭീഷണിയായേക്കാം.

    പ്രസവാനന്തരമുള്ള ആദ്യത്തെ ആറാഴ്ചയില്അമ്മ ശാരീരികവും മാനസികവുമായ പല മാറ്റങ്ങള്ക്കും വിധേയമാകുന്നു

    • അവള്‍ ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും സമ്മര്‍ദം കാരണം ദുഃഖഭാരത്തില്‍ ആണ്ടെന്നിരിക്കാം.
    • അവളുടെ ആന്തരികാവയവങ്ങള്‍, പ്രത്യേകിച്ചും ഗര്‍ഭപാത്രം സാധാരണ സൈസിലേക്ക് തിരിച്ചെത്തുന്നു
    • അവളുടെ ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തേക്കുവരുന്ന രക്തവും മറ്റു ദ്രാവകങ്ങളും ചുവപ്പുനിറത്തില്‍നിന്നും മങ്ങിയ ക്രീം നിറത്തിലേക്ക് മാറുന്നു
    • മുലയൂട്ടുന്നില്ലെങ്കില്‍ ആര്‍ത്തവം നാലുമുതല്‍ ആറുവരെ ആഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുന്നു. മുലയൂട്ടുന്നുണ്ടെങ്കില്‍ ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞും

    സാധ്യതയുള്ള സങ്കീര്ണതകള്

    പ്രസവാനന്തരം മൂന്ന് ഗൗരവതരമായ സങ്കീര്‍ണതകള്‍ ഉടലെടുക്കാന്‍ സധ്യതയുണ്ട് : എക്ളംസിയ (ആദ്യത്തെ രണ്ടുദിവസം അഥവാ 48 മണിക്കൂറിനുള്ളില്‍) അണുബാധ, രക്തസ്രാവം.

    അണുബാധ മിക്കവാറും സംഭവിക്കുന്നത് പ്രസവം നീണ്ടുപോകുമ്പോഴോ ത്വക്കുകള്‍ക്ക് എന്തെങ്കിലും വീണ്ടുകീറലുണ്ടാകുമ്പോഴോ ആണ്. പ്രസവസമയത്തുള്ള ശുദ്ധിയില്ലായ്മയും ഇതിനു കാരണമാകാം. ഉദാഹരണത്തിന് പ്രസവമെടുക്കുന്ന ആയയുടെ കൈകളോ ഉപകരണങ്ങളോ ശുദ്ധമല്ലാതിരിക്കുക. അതുമല്ലെങ്കില്‍ ഒരു സിസേറിയന്‍ ശസ്ത്രക്രിയക്കു ശേഷവും ഇത് സംഭവിക്കാം. ഒരു കഠിനമായ അണുബാധയുടെ സൂചനകള്‍ പനി, തലവേദന, അടിവയറ്റില്‍ വേദന, യോനിയില്‍നിന്നുള്ള ഡിസ്ചാര്‍ജില്‍ നാറ്റം, ഛര്‍ദില്‍, വയറ്റിളക്കം എന്നിവയാണ്. ഇവ അപകടകരമായ സൂചനയാണ്. അമ്മ ഉടന്‍തന്നെ ഒരു ക്ളിനിക്കിലോ ആശുപത്രിയിലോ പോകേണ്ടതുണ്ട്

    രക്തസ്രാവം പ്രസവാനന്തരം 10 ദിവസം വരെ വൈകിയും സംഭവിക്കാം. മറുപിള്ള യഥാസമയം പൂര്‍ണമായും വരാതിരുന്നാല്‍ രക്തസ്രാവം തുടര്‍ന്നേക്കാം. പിന്നീടത് കൂടുതലാവുകയും ചെയ്യും. മറ്റു സംഭവ്യമായ സങ്കീര്‍ണതകള്‍ വിളര്‍ച്ചയും ഫിസ്റ്റുലയുമാണ്. ഫിസ്റ്റുല എന്നാല്‍ യോനിക്കും മൂത്രക്കുഴലിനും അഥവാ ഗുദത്തിനും ഇടയ്ക്കുണ്ടാകുന്ന ദ്വാരങ്ങളാണ്

    ഗുരുതരമായ സങ്കീര്ണതകള് :
    ഒരു സ്ത്രിയ്ക്ക് പ്രസവാനന്തരം താഴെപ്പറയുന്ന ഏതെങ്കിലും അപായ സൂചനകളുണ്ടെങ്കില്‍ അവര്‍ എത്രയും പെട്ടെന്ന് ശുശ്രൂഷ തേടേണ്ടതാണ്:

    • ബോധം കെടുക, ജെന്നിയും അപസ്മാരവും വരുക
    • രക്തസ്രാവം; രക്തം കട്ടിയായി പുറത്തുവരിക അല്ലെങ്കില്‍ കഷണങ്ങളായി വരിക
    • പനി
    • കടുത്ത വയറുവേദന; വേദന വര്‍ധിച്ചുകൊണ്ടിരിക്കുക
    • ഛര്‍ദിലും വയറ്റിളക്കവും
    • രക്തസ്രാവവും യോനിയില്‍നിന്നും നാറ്റമുള്ള ദ്രാവക ഒഴുക്കും
    • കടുത്ത നെഞ്ചുവേദന, ശ്വാസം കിട്ടാതിരിക്കല്‍.
    • വേദന, നീര്‍വീക്കം, കാലോ മുലയോ ചുവന്നു തുടിച്ചുകിടക്കുക
    • വേദന, നീര്‍വീക്കം, മുറിവില്‍നിന്നുള്ള പഴുപ്പ് (സ്ത്രീക്ക് എപ്പിസിയോട്ടമിയോ സിസേറിയനോ നടന്നിട്ടുണ്ടെങ്കില്‍ ഉണ്ടായ മുറിവ്)
    • യോനിയിലൂടെ മൂത്രമോ മലമോ പുറത്തേക്ക് ലീക്ക് ചെയ്യുക
    • മൂത്രമൊഴിക്കുമ്പോള്‍ വേദന
    • മോണയിലും കണ്‍‌പോളയിലും നാക്കിലും വിളര്‍ച്ച

    പ്രസവാനന്തര ക്ളിനിക് സന്ദര്ശനം

    പ്രസവം കഴിഞ്ഞ അമ്മ ഏഴ് മുതല്‍ 10 ദിവസത്തിനുള്ളില്‍ ആരോഗ്യകേന്ദ്രത്തില്‍ എത്തുകയോ ആരോഗ്യപ്രവര്‍ത്തക അവരുടെ വീട്ടില്‍ ചെന്ന് കാണുകയോ ചെയ്യുകയാണ് ഉത്തമം, പ്രത്യേകിച്ചും അവര്‍ വീട്ടിലാണ് പ്രസവിച്ചതെങ്കില്‍. ഈ ആദ്യ സന്ദര്‍ശനം അമ്മയും കുഞ്ഞും പ്രസവം, ജനനം എന്നിവയുടെ ആയാസത്തില്‍നിന്നും മുക്തമായോ എന്നുറപ്പിക്കാന്‍ ഉപകരിക്കും. എല്ലാം ശുഭമെങ്കില്‍ അടുത്ത സന്ദര്‍ശനം ജനനത്തിന് ആറാഴ്ച കഴിഞ്ഞുമതി. അമ്മയും കുഞ്ഞും പൂര്‍ണമായ ശാരീരിക പരിശോധനയ്ക്ക് വിധേയമാകണം; കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം. അമ്മയ്ക്ക് മൂലയൂട്ടല്‍, ലൈംഗികബന്ധം, കുടുംബാസൂത്രണം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയെക്കുറിച്ച് ചോദിച്ചറിയാനുള്ള സുവര്‍ണാവസരം കൂടിയാണിത്.

    പഥ്യവും വിശ്രമവും

    പ്രസവാനന്തരം അമ്മമാര്‍ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം വീണ്ടെടുക്കുകയും പ്രസവത്തിന്‍റെ ആയാസത്തില്‍നിന്ന് മോചിതരാവുകയും വേണം. അയണ്‍ ടാബ്‌ലറ്റുകള്‍ കഴിച്ച് വിളര്‍ച്ചയില്‍നിന്നും മുക്തമാകണം. പ്രത്യേകിച്ചും അവര്‍ക്ക് പ്രസവത്തിലൂടെ രക്തം നഷ്ടപ്പെട്ടതുകൊണ്ട്. അവള്‍ മുലയൂട്ടുന്നുവെങ്കില്‍ പഥ്യത്തില്‍ കൂടുതല്‍ ഭക്ഷണവും പാനീയവും ഉള്‍‌പ്പെടുത്തണം. മുലയൂട്ടുന്ന അമ്മമാര്‍ ഗര്‍ഭകാലത്ത് കഴിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടതുണ്ട്. കാരണം പോഷകാഹാര ശേഖരണം സ്തനങ്ങളില്‍ കൂടുതല്‍ ആവശ്യമാണ്. കലോറി, പ്രോട്ടീന്‍, അയണ്‍, വിറ്റാമിനുകള്‍, മറ്റു മൈക്രോ നൂട്രിയന്റുകള്‍ എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. ഉദാഹരണത്തിന് ധാന്യങ്ങള്‍, പാലും പാലുല്‍പന്നങ്ങളും, പച്ചിലയും മറ്റു സസ്യങ്ങളും പഴങ്ങള്‍, ഇറച്ചി, മീന്‍, മുട്ട തുടങ്ങിയവ. ഭക്ഷണവിലക്ക് പ്രസവത്തിനു തൊട്ടുശേഷവും ധാരാളമായുണ്ടാകാറുണ്ട്. ഇവയെ നിരുത്സാഹപ്പെടുത്തണം. ധാരാളം പാനീയങ്ങള്‍ കഴിക്കണം. പ്രസവാനന്തരം സ്ത്രീകള്‍ക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കണം, അത് അവരുടെ ആരോഗ്യത്തെ തിരിച്ചുകൊണ്ടുവരും. അവളും അവളുടെ ഭര്‍ത്താവും വീട്ടുകാരും ഉപദേശിക്കപ്പെടേണ്ടത് അവളുടെ പ്രധാന ജോലി സ്വയത്തേയും കുഞ്ഞിനേയും നന്നായി നോക്കുക എന്നതാണ്. അതിനാല്‍ കഠിനജോലി ഒന്നും ചെയ്യരുത്.

    ശുദ്ധി

    സ്ത്രിയോട് അവളുടെ യോനിക്കുള്ളം കഴുകാന്‍ വേണ്ടി എന്തെങ്കിലും വസ്തുക്കള്‍ കടത്തരുതെന്നു പറയണം. പ്രസവാനന്തരമുള്ള ദ്രാവകസ്രാവം കൂടുതലുണ്ടെങ്കില്‍ ഉപയോഗിക്കുന്ന പാഡുകള്‍ കഴിയുന്നതും നാലുമുതല്‍ ആറു മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റണം. തുണിയുടെ പാഡാണുപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സോപ്പില്‍ നന്നായി കഴുകി വെയിലത്തിട്ട് ഉണങ്ങണം. അവളോടു നിത്യവും കുളിക്കാന്‍ പറയണം. കുഞ്ഞിനെ എടുക്കുംമുമ്പ് കൈ കഴുകണം.

    ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍

    മോളാര്‍ ഗര്‍ഭം

    എന്താണ് മോളാര്ഗര്ഭം?

    മോളാര്‍ ഗര്‍ഭമെന്നത് വളരെ സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയാണ്. ഗര്‍ഭധാരണമുണ്ടാകുന്ന സമയത്ത് സംഭവിക്കുന്ന ഒരു കുഴപ്പമാണിത്. മറുപിള്ളയായി വളരുന്ന കോശങ്ങളില്‍ ചില വൈചിത്ര്യങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണിത്. മോളാര്‍ ഗര്‍ഭത്തെ ചിലപ്പോള്‍ ഹൈഡാറ്റിഡി ഫോം മോള്‍ എന്നും പറയാറുണ്ട്. അവ കാന്‍സറസ് അല്ല. ഗര്‍ഭാശയത്തിനും അപ്പുറത്തേക്ക് പടരാന്‍ കഴിയുമെങ്കിലും അവ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

    സാധാരണ ഗര്‍ഭത്തില്‍ ഒരു അണ്ഡസംയോഗം നടക്കുമ്പോള്‍ പിതാവിന്‍റെ 23 ക്രോമസോമും അമ്മയുടെ 23 ക്രോമസോമുമാണ് സംയോഗിക്കുന്നത്. ഒരു പൂര്‍ണ മോളാര്‍ ഗര്‍ഭത്തില്‍ അമ്മയുടെ ക്രോമസോമുകള്‍ സംയോഗിക്കുന്നതേയില്ല. പിതാവിന്‍റെ ബീജം തന്നെ ഇരട്ടിച്ച്, പിതാവിന്‍റെ രണ്ടു കോപ്പി ക്രോമസോമുകള്‍ മാത്രമുള്ള അണ്ഡം വളരുന്നു, അമ്മയുടേത് ഒട്ടുമില്ലാതെതന്നെ. ഈ കേസില്‍ ഗര്‍ഭപിണ്ഡം (എംബ്രിയോ) ഇല്ല. ഗര്‍ഭസഞ്ചി ഇല്ല (അമ്നിയോട്ടിക് സാക്ക്) മറുപിള്ള (പ്ലാസന്‍റ) ടിഷ്യുവും ഇല്ല. പകരം മറുപിള്ള ഒരുകൂട്ടം സിസ്റ്റുകളായി രൂപപ്പെടുന്നു; കണ്ടാല്‍ മുന്തിരിക്കുല പോലെ തോന്നിക്കും. ഈ സിസ്റ്റുകള്‍ അള്‍ട്രാസൗണ്ട് സ്കാനില്‍ കാണാനാവും. .

    ഭാഗികമായ മോളാര്‍ ഗര്‍ഭത്തില്‍ മിക്കപ്പോഴും സംയോഗിച്ച അണ്ഡത്തില്‍ അമ്മയുടെ ക്രോമസോമുകള്‍ കൂടി ഉണ്ടാവും. എന്നാല്‍ പിതാവിന്‍റെ ക്രോമസോമുകള്‍ ഇരട്ടിച്ചുതന്നെയാവും ഉണ്ടാവുക. അതിനാല്‍ 46 ക്രോമസോമിനു പകരം 69 ക്രോമസോം ഉണ്ടാകും. (ഇത് സംഭവിക്കാവുന്നത് ബീജത്തില്‍നിന്ന് വരുന്ന ക്രോമസോമുകള്‍ ഇരട്ടിച്ചുവരുമ്പോഴോ അഥവാ രണ്ടു ബീജങ്ങള്‍ ഒരു മുട്ടയില്‍ സംയോഗം ചെയ്യുമ്പോഴോ ആണ്). ഈ കേസില്‍, കുറച്ചു മറുപിള്ള ടിഷ്യു ഉണ്ടാകാറുണ്ട്; മുന്തിരിക്കൂട്ടം പോലെയുള്ള അസ്വാഭാവിക ടിഷ്യുവിന്‍റെ ഒപ്പംതന്നെ. ഗര്‍ഭപിണ്ഡം വികസിക്കാന്‍ തുടങ്ങുന്നു, അതിനാല്‍ ഒരു ഗര്‍ഭശിശു, ഗര്‍ഭടിഷ്യുവോ ഗര്‍ഭസഞ്ചിയോ വളരുന്നുണ്ടാകാം. ഗര്‍ഭശിശു ഉണ്ടെങ്കില്‍തന്നെ അത് ജനിതകപ്രകാരം അസ്വാഭാവികമായതിനാല്‍ അതിജീവിക്കാനോ ഒരു കുഞ്ഞായി വളര്‍ന്നുവരാനോ കഴിയില്ല.

    ഇത്തരത്തില്‍ ഒരു ഗര്‍ഭം ഇല്ലാതാകുന്നതു ഭയാജനകവും അസ്വസ്ഥജനകവുമാണ്. അതിനാല്‍ കഴിയുന്നത്ര കാലം വേണ്ട ചികിത്സ തേടുകയും ശ്രദ്ധാപൂര്‍വം തുടര്‍പരിശോധന നടത്തുകയും വേണം. ശരീരത്തിന് ദീര്‍ഘകാലം പ്രത്യാഘാതമൊന്നുമുണ്ടാവാതിരിക്കാനാണിത്.

    മോളാര്ഗര്ഭം എത്ര സാധാരണമാണ്?

    പടിഞ്ഞാറന്‍നാടുകളില്‍ 1000 ഗര്‍ഭത്തില്‍ ഒന്നുവീതം മോളാര്‍ ഗര്‍ഭമാണ്. ഏഷ്യന്‍ സ്ത്രീകളില്‍ മോളാര്‍ഗര്‍ഭം കൂടുതല്‍ വ്യാപകമാണ്. അതിന്‍റെ കാരണം പക്ഷേ വ്യക്തമല്ല. ബി രക്തരഗൂപ്പുള്ളവര്‍ക്ക് മോളാര്‍ ഗര്‍ഭസാധ്യത കൂടുതലാണ്. സെക്കന്‍ഡ് മോളാര്‍ പ്രഗ്നന്‍സി ഇന്‍ഡ്യയിലെയും പാക്കിസ്താനിലെയും സ്ത്രീകള്‍ക്ക് കുടുതലുണ്ടാകുന്നതായും കാണപ്പെടുന്നു.

    മോളാര്ഗര്ഭം എനിക്കുണ്ടായി എന്ന് എനിക്കെങ്ങനെ അറിയാം?

    തുടക്കത്തില്‍ നിങ്ങള്‍ക്ക് സാധാരണ ഗര്‍ഭം ഉണ്ടായതിന്റെ അടയാളങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങും. പക്ഷേ ഒരു ഘട്ടത്തില്‍ രക്തസ്രാവം ഉണ്ടാകും. (ഗര്‍ഭകാലത്തെ രക്തസ്രാവം സാധാരണരീതിയില്‍ ഗുരുതരമായ ഒരു കാര്യമല്ല. അപൂര്‍വമായി മാത്രം അത് മോളാര്‍ഗര്‍ഭ സൂചനയാകാം. എന്തായാലും ഡോക്ടറെ കാണുന്നത് ഉത്തമം). സ്രവണരക്തം കടുംചുവപ്പോ ഇരുണ്ടു തവിട്ടുനിറമുള്ളതോ ആകാം. തുടര്‍ച്ചയായോ ഇടയ്ക്കിടെയോ, കഠിനമായോ, നേര്‍ത്തരീതിയിലോ വരാം. ഗര്‍ഭത്തിന്‍റെ ആറാഴ്ച മുതലോ 16 ആഴ്ച വരെയോ ഉണ്ടാകാം.
    ഓക്കാനവും ഛര്‍ദിയും കഠിനമായി ഉണ്ടാകാം(ഹൈപ്പര്‍മെസിസ് എന്നു പറയും), വയറ് വീര്‍ക്കും (ഗര്‍ഭാശയം കൂടുതല്‍ വേഗത്തില്‍ വളരുന്നതുകൊണ്ട്). ഗര്‍ഭകാല ഹോര്‍മോണുകള്‍ ഹ്യൂമന്‍ കോറിയോണിക് ഗൊണാഡോ ട്രോഫിന്‍ (എച്ച്സിജി) സാധാരണയിലും വളരെ കുടുതലായിരിക്കും. ഒരു പൂര്‍ണ മോളാര്‍ ഗര്‍ഭം സാധാരണ അള്‍ട്രാ സൗണ്ട് സ്കാനില്‍ കാണാന്‍ കഴിയും. രക്തപരിശോധനയില്‍ എച്ച്‌സിജി ലവലുകള്‍ നോക്കിയും നിര്‍ണയിക്കാം. എന്നാലും ഭാഗിക മോളാര്‍ ഗര്‍ഭങ്ങള്‍
    നിര്‍ണയിക്കുന്നത് വിഷമകരമാണ്. നിര്‍ണയിക്കുംമുമ്പ് ഗര്‍ഭം അലസിയാല്‍, പുറത്തേക്കുവന്ന ടിഷ്യു പരിശോധിച്ച് മോളാര്‍ ഗര്‍ഭം ആയിരുന്നോ എന്നു നിശ്ചയിക്കാനാവും. അലസിയ ടിഷ്യു പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചാല്‍ അവരത് പരിശോധനയ്ക്കയച്ച് നിര്‍ണയിച്ചുതരും.

    മോളാര്ഗര്ഭത്തിനുള്ള ചികിത്സ ?

    ഡി ആന്‍ഡ് സി (ഡൈലേഷനും ക്യൂററ്റേജും) എന്ന ചെറിയ ഓപ്പറേഷനിലൂടെ അസ്വാഭാവിക ടിഷ്യുവിന്‍റെ വളര്‍ച്ച ഇല്ലാതാക്കാം. ഓപ്പറേഷനില്ലാതെതന്നെ മരുന്നിലൂടെയും അലസിപ്പിക്കാം. ചില സന്ദര്‍ഭങ്ങളില്‍, മോളാര്‍ഗര്‍ഭം പൂര്‍ണമായി നീക്കാന്‍ രണ്ടാമതൊരു ഡി ആന്‍ഡ് സി കൂടി ചിലപ്പോള്‍ വേണ്ടിവരും.

    ഡോക്ടര്‍ ഫോളോഅപ്പ് ടെസ്റ്റുകള്‍ നടത്താന്‍ പറയും; രക്തം, മൂത്രം ഇവ പരിശോധിച്ച് എച്ച്‌സിജി അളവ് നോക്കും. രോഗം ശേഷിക്കുന്നില്ലെങ്കില്‍ എച്ച്സിജി പൂജ്യമായിരിക്കും.

    ദീര്ഘകാല പ്രത്യാഘാതം

    പ്രത്യേക സാഹചര്യമനുസരിച്ച്, തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ആറ് മാസം വരെ മോളാര്‍ഗര്‍ഭം നിരീക്ഷിക്കണം. കാരണം മോളാര്‍ ഗര്‍ഭത്തില്‍ ഒരു ചെറിയ അംശത്തിനുപോലും വളരാനും വേഗം പരക്കാനും കഴിയും. ഇത് ചികിത്സയ്ക്ക് വളരെ മാസങ്ങള്‍ കഴിഞ്ഞുപോലും സംഭവിക്കാം. എച്ച്‌സിജി ലവലുകള്‍ ഉയരുകയും ആ നിലയില്‍ തുടരുകയും ചെയ്താല്‍ അതറിയാം.
    മോളാര്‍ ഗര്‍ഭം നീക്കാനുള്ള ഡി ആന്‍ഡ് സിക്ക് ശേഷം ഇന്‍വേസീവ് മോള്‍ (ആക്രമണ കണിക) ചിലപ്പോള്‍ വളര്‍ന്നുവന്നേക്കാം. ഇന്‍വേസിവ് മോളാര്‍ ഗര്‍ഭം എന്നത് ഗര്‍ഭപാത്രത്തിലെ മോളാര്‍ ടിഷ്യു ഒരു മസിള്‍ പാളിയായി വളരുന്നതാണ്. ഇന്‍വേസീവ് മോളിന്റെ ഏറ്റവും സാധാരണ തെളിവ് ഓപ്പറേഷന് ശേഷം തുടര്‍ച്ചയായോ ഇടയ്ക്കിടെയോ രക്തസ്രാവം ഉണ്ടാകുന്നതാണ്.
    ഇന്‍വേസീവ് മോളുകള്‍ കുഴപ്പക്കാരാണ്, കാരണം അവ ഗര്‍ഭാശയ മസില്‍ പാളിയായി വളര്‍ന്നുകഴിഞ്ഞാല്‍, രക്തത്തിലൂടെ ദൂരെയുള്ള ശ്വാസകോശം, കരള്‍, തലച്ചോര്‍ എന്നിവയിലേക്ക് എത്താന്‍ കഴിയും.

    ഭാഗിക മോളാര്‍ ഗര്‍ഭത്തിന് ശേഷം ഇന്‍‌വേസീവ് മോളാര്‍ ഗര്‍ഭം ഉണ്ടാവാനിടയുണ്ട്. പക്ഷേ ഒരു പൂര്‍ണ മോളാര്‍ ഗര്‍ഭത്തിനുശേഷം അതുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
    ചിലപ്പോള്‍, ടിഷ്യു മാറ്റം ചെയ്തശേഷവും അസ്വാഭാവിക ടിഷ്യുകള്‍ നിലനില്‍ക്കും. ഇതിനെ പെര്‍സിസ്റ്റന്‍റ് ജസ്റ്റേഷണല്‍ ട്രോഫോബ്ളാസ്റ്റിക് രോഗം എന്നു വിളിക്കും. ഇത് പൂര്‍ണ മോള്‍ ഉള്ള സ്ത്രീകളില്‍ 15 ശതമാനത്തിനു സംഭവിക്കുന്നു; ഭാഗികമോള്‍ ഉള്ളവരില്‍ ഒരു ശതമാനത്തിനും. അതുണ്ടായാല്‍ ഗര്‍ഭാശയത്തിനു പുറത്ത് മറ്റു ശരീരഭാഗത്തേക്ക് വ്യാപിച്ചില്ലെന്ന് ഉറപ്പുവരുത്താന്‍ കീമോതെറാപ്പി വേണ്ടിവരും. എച്ച്‌സിജി സാധാരണമാകുംവരെ ചികിത്സ തുടരണം. വേണ്ടത്ര പരിചരണവും ചികിത്സയും വഴി 100 ശതമാനം കേസിലും പൂര്‍ണ രോഗമുക്തി കിട്ടും. അപൂര്‍വമായി കോശങ്ങള്‍ മറ്റു ശരീരഭാഗത്തേക്ക് പടരുന്നത് പൂര്‍ണമുക്തിക്ക് ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ എച്ച്‌സിജി ലവല്‍ നിങ്ങള്‍ ഇടയ്ക്കിടെ നോക്കണം. വളരെ ചെറിയ ഒരു വിഭാഗത്തില്‍ പൂര്‍ണ മോളാര്‍ ഗര്‍ഭം കോറിയോ കാര്‍സിനോമ എന്ന കാന്‍സറായി മാറാം; അത്യപൂര്‍വമാണെങ്കിലും ഇത് ചികിത്സിച്ചു മാറ്റാവുന്ന അര്‍ബുദമാണ്. മറുപിള്ളയിലാണിത് ബാധിക്കുക. 30,‏000 ഗര്‍ഭത്തില്‍ ഒന്നുമാത്രമേ ഇങ്ങനെ ആകുന്നുള്ളു. ഇത് മോളാര്‍ ഗര്‍ഭം, സാധാരണ ഗര്‍ഭം, ഗര്‍ഭഅലസല്‍ എന്നിവയിലും ഉണ്ടാകാം.

    വീണ്ടും എപ്പോള്ഗര്ഭമാകാം?

    കീമോ ചെയ്യുന്നില്ലെങ്കില്‍ എച്ച്‌സിജി ലവല്‍ പൂജ്യത്തിലെത്തി ആറ് മാസം കാത്തിരുന്നേ വീണ്ടും ഗര്‍ഭത്തിന് ശ്രമിക്കാവൂ.
    കീമോ ചെയ്താല്‍ 12 മാസം കഴിഞ്ഞേ അടുത്തത് ശ്രമിക്കാവൂ. ഇതിനിടയില്‍ ഗര്‍ഭമുണ്ടായാലും എച്ച്‌സിജി ലവല്‍ ഉയരും, അസ്വാഭാവിക ടിഷ്യുകള്‍ വീണ്ടും വളരുന്നുണ്ടോ എന്ന് ഡോക്ടര്‍ക്ക് പറയാന്‍ കഴിയാതെ വരും. വീണ്ടുമൊരു മോളാര്‍ ഗര്‍ഭത്തിനുള്ള സാധ്യത ഒന്നു മുതല്‍ രണ്ടുവരെ ശതമാനമാണ്. നിങ്ങള്‍ക്ക് ആദ്യ മൂന്നുമാസ ഗര്‍ഭത്തില്‍ അള്‍ട്രാസൗണ്ട് ചെയ്ത് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്താം. മോളാര്‍ ഗര്‍ഭമുണ്ടായാലും കീമോ ചെയ്യേണ്ടി വന്നാലും തുടര്‍ന്ന് സാധാരണ ഗര്‍ഭത്തിന് ഒട്ടുമിക്ക കേസിലും സാധ്യതയുണ്ടെന്നതാണ് സന്തോഷവാര്‍ത്ത. ജനിതകവൈകല്യം, ക്രമം തെറ്റി പ്രസവം തുടങ്ങി മറ്റു സങ്കീര്‍ണതകള്‍ ഇതുമൂലം പ്രത്യേകിച്ചുണ്ടാകുന്നില്ല.

    കൗണ്സലിങ്

    മോളാര്‍ ഗര്‍ഭം വളരെ ഭയാനകവും അസ്വസ്ഥജനകവുമാണ്. മറ്റു സ്ത്രീകളെപ്പോലെ ഗര്‍ഭം അലസുകയോ ഇല്ലാതാകുകയോ ചെയ്യുകയാണെങ്കിലും ആരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നത്. ഇനി ഗര്‍ഭധാരണം കഴിയുമോ എന്ന ഭീതിയുമുണ്ടാകുന്നു. വീണ്ടും ഗര്‍ഭം ആകുംമുമ്പ് ആറുമാസത്തെ മുടങ്ങാതെയുള്ള ചെക്കപ്പ്, അസ്വാഭാവിക കോശങ്ങള്‍ വളരുമോ എന്ന ഉത്കണ്ഠ ഇതെല്ലാം സ്വാഭാവികം. വീണ്ടും രോഗം തുടരുകയാണെങ്കില്‍ കീമോയും തുടരുന്നു. അടുത്ത ഗര്‍ഭധാരണം നീണ്ടുപോകുന്നു. ഒറ്റപ്പെട്ട പോലാകും. ഭര്‍ത്താവും ദുഃഖിതനും നിസ്സഹായനുമാകും. എങ്ങനെ ആശ്വസിപ്പിക്കാമെന്നറിയാതെ കുഴങ്ങും. ഭര്‍ത്താവിനോടു എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയും ദുഃഖം പങ്കിടുകയും ചെയ്യുക. രണ്ടുപേരില്‍ ആര്‍ക്കെങ്കിലും ഈ ദുഃഖാവസ്ഥ താങ്ങാനാവുന്നില്ലെങ്കില്‍ ഡോക്ടറോടോ, കുടുംബത്തോടോ, കുട്ടുകാരോടോ പരിശീലനം നേടിയ കൌണ്‍സിലറോടോ പറയുക.

    ഹൈഡ്രാമ്നിയോസ് - അമിതമായ അമ്നിയോട്ടിക് ദ്രാവകം

    അമ്നിയോട്ടിക് ദ്രാവകം കുടുതലായതുകാരണം ഗര്‍ഭകാലത്തുണ്ടാകുന്ന ഒരവസ്ഥയാണ് ഹൈഡ്രാമ്നിയോസ്. അമ്നിയോട്ടിക് ദ്രാവക കുഴപ്പം എന്നും പോളി ഹൈഡ്രാമ്നിയോസ് എന്നും ഇതിനെ പറയാം.

    ഗര്‍ഭസ്ഥശിശുവിനെ ഒരു കുഷനില്‍ എന്നപോലെ പൊതിയുന്ന അണുനാശശക്തിയുള്ള ദ്രാവകമാണ് അമ്നിയോട്ടിക് ദ്രാവകം. ഈ ദ്രാവകം ഗര്‍ഭസ്ഥ ശിശുവിന്റെ വൃക്കയില്‍ നിന്നും വരുന്ന - ഇത് അതിന്റെ മൂത്രമാണ്. - ശിശുതന്നെ ഇത് വിഴുങ്ങുന്നു. 36 ആഴ്ച വരെ ദ്രാവകം വര്‍ധിച്ചുവരും; പതുക്കെ കുറഞ്ഞുതുടങ്ങും. ശിശു കൂടുതല്‍ മൂത്രം ഒഴിക്കുകയോ കുറച്ചുമാത്രം വിഴുങ്ങുകയോ ചെയ്താല്‍ ദ്രാവകത്തിന്റെ അളവ് കൂടും. ഹൈഡ്രാമ്നിയോസായി മാറും.

    കടുത്ത ഹൈഡ്രമ്നിയോസ് ഗര്‍ഭശിശുവിന്‍റെ തലച്ചോറിന് തകരാറുണ്ടാക്കാം. ഗാസ്ട്രോ ഇന്‍റസ്റ്റിനല്‍ ബ്ലോ‌ക്ക് ഉണ്ടാക്കുകയോ ക്രോമസോം തകരാര്‍ വരുത്തുകയോ ചെയ്യാം. അപൂര്‍വമായി, അത് നേരത്തേയുള്ള പ്രസവത്തിനോ ശിശുമരണത്തിനോ ഇടവരുത്താം. ചെറിയ തോതില്‍ ഹൈഡ്രാമ്നിയോസ് സാധാരണമാണ്, സാധാരണ കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല. രണ്ടാമത്തെ ത്രിമാസത്തില്‍ വരുന്ന അധികദ്രാവകം ചികിത്സയില്ലാതെതന്നെ സാധാരണ ഗതിയിലേക്ക് വരാറുണ്ട്.

    ഹൈഡ്രാമ്നിയോസ് എങ്ങനെ അറിയും? ?

    ചെറിയ തോതില്‍ ഹൈഡ്രാമ്നിയോസ് തിരിച്ചറിയില്ല. എങ്കിലും ശ്വാസതടസ്സം, വയറുവേദന, ചീര്‍മ്മത തുടങ്ങിയ കടുത്ത ഹൈഡ്രാമ്നിയോസ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറോടു പറയണം. നിങ്ങളുടെ മുടങ്ങാതെയുള്ള ചെക്കപ്പില്‍ ഡോക്ടര്‍ ഒരു ടേപ്പ് അളവെടുക്കാറുണ്ട് - നിങ്ങളുടെ 'ഫണ്ടല്‍ ഹൈറ്റ്', പ്യൂബിക് ബോണ്‍ മുതല്‍ ഗര്‍ഭാശയത്തിന്റെ മുകള്‍ വരെയുളള ദൂരം അറിയാന്‍ വേണ്ടി. കുട്ടിയുടെ വളര്‍ച്ചയും, വയറുവഴി ഗര്‍ഭാശയം തൊട്ടുനോക്കിയോ അള്‍ട്രാസൗണ്ട് ഉപയോഗിച്ചോ ഡോക്ടര്‍ നോക്കും. ഹൈഡ്രാമ്നിയോസ് സംശയിച്ചാല്‍ അമ്നിയോട്ടിക് ദ്രാവകം കൂടുതലോണോ എന്നറിയാന്‍ ഡോക്ടര്‍ അള്‍ട്രാസൗണ്ട് ടെസ്റ്റ് നിര്‍ദേശിക്കുന്നതാണ്.

    എങ്ങനെ ചികിത്സ ?

    ഹൈഡ്രാമ്നിയോസ് ലക്ഷണങ്ങള്‍ക്ക് ഡോക്ടര്‍ ചികിത്സിക്കും. നിങ്ങള്‍ക്ക് ശ്വാസതടസ്സമോ നടക്കാന്‍ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ ഡോക്ടര്‍ നിങ്ങളെ കിടത്തി ചികിത്സിക്കും. ഹൈഡ്രാമ്നിയോസ് നേരത്തേ പ്രസവത്തിന് വഴിവെക്കാനിടയുള്ളതിനാല്‍ അത് തടയാന്‍ മരുന്ന് നല്‍കും. അമ്നിയോ സെന്‍റസിസ് നടത്തി അമിതദ്രാവകം ചിലപ്പോള്‍ നീക്കി അസ്വസ്ഥത കുറച്ചെന്നിരിക്കും.

    എന്തുകൊണ്ട് ഈ ദ്രാവകം അധികമായി എന്ന ടെസ്റ്റിനും നിങ്ങളെ വിധേയമാക്കും. ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും തകരാര്‍, ഹൈഡ്രാമ്നിയോസ് മൂലമുള്ള ക്രോമസോം കുഴപ്പം എന്നിവ നോക്കാന്‍ അമ്നിയോസെന്റസിസ് നടത്തും. രക്തം നോക്കി ഡയബറ്റിസ് ഉണ്ടോ എന്നും സമീപകാല അണുബാധ ഉണ്ടായതിന്റെ ലക്ഷണമുണ്ടോ എന്നും നോക്കും. മിക്ക കേസിലും ദ്രാവകം കൂടിയതിന്‍റെ കാരണം കാണാനാവില്ല.

    എങ്ങനെ തടയാം ?

    ഹൈഡ്രാമ്നിയോസ് ഉണ്ടാകുന്നതിന്‍റെ കാരണം ഇനിയും അറിയില്ല. ഗര്‍ഭസ്ഥശിശു വിഴുങ്ങുന്നതിലെ അപാകതയാവാം ചിലപ്പോള്‍ കാരണം; അത് ചില ജനനത്തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൈഡ്രാമ്നിയോസ് തടയാന്‍ കാര്യമായി ഒന്നും ചെയ്യാനാവാത്തതിനാല്‍ ഇത്തരം ജനനത്തകരാര്‍ മിറകടക്കാനും മാര്‍ഗ്ഗമില്ല.

    തുടരെ വരുന്ന ചോദ്യങ്ങള്‍ :

    ഒളിഗോ ഹൈഡ്രാമിനിയോവും ഹൈഡ്രാമ്നിയോവും ഒന്നാണോ?

    അല്ല. ഒളിഗോ ഹൈഡ്രാമ്നിയോയുടെ നേരേ വിപരീതമാണ്. അമ്നിയോട്ടിക് ദ്രാവകം വേണ്ടത്ര ഇല്ലാത്തത്, ഗര്‍ഭസ്ഥ ശിശുവിനോ പ്ളാസന്‍റയ്‌ക്കോ എന്തെങ്കിലും കുഴപ്പം, അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇവ കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിന്‍റെ ഏറ്റവും വലിയ അപകടം, നീന്താന്‍ ആവശ്യത്തിന് ദ്രാവകമില്ലാത്തതിനാല്‍ ശിശുവിന്‍റെ പുക്കിള്‍‌ക്കൊടി ചുരുങ്ങുകയും ഓക്സിജന്‍റെയും ന്യൂട്രിയന്‍റുകളുടെയും സപ്ലൈ തടസ്സപ്പെടുകയും ചെയ്യും. ഒളിഗോ ഹൈഡ്രാമ്നിയോ ആണെന്ന് തിരിച്ചറിഞ്ഞാല്‍ ഡോക്ടര്‍ ശിശുവിന്‍റെ ആരോഗ്യം ശ്രദ്ധിക്കുകയും ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

    ഹൈഡ്രാമ്നിയോ കുട്ടിയെ അപായപ്പെടുത്തുമോ?

    നേരത്തേയുള്ള പ്രസവം എന്നതൊഴിച്ചാല്‍ ഹൈഡ്രാമ്നിയോ മറ്റ് ആരോഗ്യപ്രശ്നം ഉയര്‍ത്തുന്നില്ല. കടുത്ത ഹൈഡ്രാമ്നിയോ ആണെങ്കില്‍ ഡോക്ടര്‍ ശിശുവിന്‍റെ ഗാസ്ട്രോ ഇന്‍റസ്റ്റൈനല്‍ സിസ്റ്റം, കേന്ദ്ര നാഡീവ്യൂഹം, ഹൃദയം, ഡൗണ്‍‌സിന്‍ഡ്രോം പോലുള്ള ക്രോമസോമല്‍ തകരാറുകള്‍ എന്നിവ ശ്രദ്ധിക്കും.

    ഹൈഡ്രാമ്നിയോ ശിശുവിന് തീര്ച്ചയായും കുഴപ്പമുണ്ടാക്കുന്നുണ്ടോ?

    തീര്‍ച്ചയായുമില്ല. രണ്ടാമത്തെ ത്രിമാസത്തിലാണ് ഹൈഡ്രാമ്നിയോസ് കാണപ്പെടുന്നതെങ്കില്‍ അത് താനേ ഇല്ലാതാകും. ഹൈഡ്രാമ്നിയോസ് ആരോഗ്യകരമായ ഇരട്ട ഗര്‍ഭങ്ങളിലും വരാറുണ്ട്. നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ ഡോക്ടറോടു ചോദിക്കുക, കുഞ്ഞിന് എന്തെങ്കിലും ജ•ത്തകരാറോ മറ്റു കുഴപ്പമോ ഉണ്ടോ എന്ന് അള്‍ട്രാ സൌണ്ടില്‍ അറിയാന്‍ കഴിയും.

    എന്റെ പ്രസവസമയത്ത് ഹൈഡ്രാമ്നിയോസ് കുഴപ്പമുണ്ടാക്കുമോ?

    ഒരുപാട് ദ്രാവകത്തിലാണ് ഗര്‍ഭസ്ഥശിശു കിടക്കുന്നതെങ്കില്‍ അതിനെ പ്രസവസമയത്ത് നേരേ തിരിയാനുള്ള സാധ്യത കൂടുതലാണ്. കാല് താഴേക്കാവാനും സാധ്യത കൂടുതലുണ്ട്. അങ്ങനെ തിരിയുന്ന ശിശുക്കളെ തല താഴേക്ക് ആക്കാന്‍ നോക്കും. പക്ഷേ അത്തരം പ്രസവം സാധാരണ സി‏- സെക്ഷന്‍ ഉപയോഗിച്ചാണെടുക്കുന്നത്.

    ഒളിഗോ ഹൈഡ്രാമ്നിയോസ്

    - വളരെക്കുറച്ച് അമിനോയോട്ടിക് ദ്രാവകം

    ഒരു സ്ത്രീക്ക് ഒളിഗോ ഹൈഡ്രാമ്നിയോസ് അഥവാ അമ്നിയോട്ടിക് ദ്രാവകം കുറവാണെങ്കില്‍ അതെങ്ങനെയാണ് സ്ത്രീയുടേയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ബാധിക്കുക? ഇതറിയണമെങ്കില്‍ ആരോഗ്യകരമായ ഗര്‍ഭാവസ്ഥയില്‍ അമ്നിയോട്ടിക് ദ്രാവകം എന്തു പങ്ക് വഹിക്കുന്നുവെന്നു നോക്കണം.

    എന്താണ് അമ്നിയോട്ടിക് ദ്രാവകം?

    കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ അമ്നിയോട്ടിക് ദ്രാവകത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഗര്‍ഭപാത്രത്തില്‍ ശിശുവിനു ചുറ്റും തെളിഞ്ഞുകാണുന്ന ഈ ദ്രാവകമാണ് അതിനെ സംരക്ഷിക്കുന്നതും അതിന് ദ്രാവകം നല്‍കുന്നതും. ശിശു ഈ ദ്രാവകം ശ്വാസകോശത്തിലേക്ക് ശ്വസിച്ചെടുക്കുകയും വിഴുങ്ങുകയും ചെയ്യുന്നു. ഇത് ശിശുവിന്‍റെ ശ്വാസകോശവും ദഹനേന്ദ്രിയവും ശക്തമാവാന്‍ ഉപകരിക്കുന്നു. അമ്നിയോട്ടിക് ദ്രാവകം ശിശുവിനെ ചലിക്കാന്‍ സഹായിക്കുന്നു, ഇതുമൂലം മസിലും എല്ലുകളും വികസിക്കുന്നു.

    ഈ അമ്നോട്ടിക് സഞ്ചി ഗര്‍ഭധാരണത്തിന് 12 ദിവസമുള്ളപ്പോഴാണ് രൂപപ്പെട്ടു തുടങ്ങുന്നത്. ദ്രാവകവും അപ്പോള്‍ രൂപപ്പെട്ടുതുടങ്ങുന്നു. ഗര്‍ഭത്തിന്‍റെ ആദ്യ ആഴ്ചകളില്‍ ഈ ദ്രാവകം പ്രധാനമായും അമ്മയില്‍നിന്നും ലഭിക്കുന്ന വെള്ളമാണ്. 12 ആഴ്ചകള്‍ക്കു ശേഷമാകട്ടെ ശിശുവിന്‍റെ മൂത്രമാണ് പ്രധാനമായി ഈ ദ്രാവകമാകുന്നത്. അമ്നോട്ടിക് ദ്രാവകം ഗര്‍ഭധാരണത്തിന്‍റെ 28 ‏-32 ആഴ്ച വരെ കൂടിക്കൊണ്ടിരിക്കും. ആ സമയത്ത് നിങ്ങള്‍ക്ക് ഏതാണ്ട് നാലില്‍ ഒന്ന് ദ്രാവകമുണ്ട്. അതുകഴിഞ്ഞാല്‍ ദ്രാവകത്തിന്‍റെ നില ഏതാണ്ട് 37‏‏- 40 ആഴ്ചവരെ മാറ്റമില്ലാതെ തുടരും, അപ്പോഴേക്കും ശിശു പൂര്‍ണ വളര്‍ച്ചയില്‍ എത്തിയെന്നാണ് കരുതപ്പെടുന്നത്. അതുകഴിഞ്ഞാല്‍ ഇതിന്‍റെ നില കുറഞ്ഞുകുറഞ്ഞുവരും.

    എന്താണ് ഒളിഗോ ഹൈഡ്രാമ്നിയോസ്?

    ഒളിഗോ ഹൈഡ്രാമ്നിയോസ് (വളരെകുറച്ച് അമ്നിയോട്ടിക് ദ്രാവകം) ഏതാണ്ട് 100ല്‍ എട്ട് ഗര്‍ഭിണികള്‍ക്കാണ് സംഭവിക്കുന്നത്. ഇത് മൂന്നാമത്തെ ത്രിമാസത്തില്‍ വളരെ സാധാരണമാണ്. എന്നാല്‍ ഗര്‍ഭത്തിന്‍റെ ഏതുസമയത്തും ഇത് ഉണ്ടായെന്നിരിക്കാം. കാലാവധിയും രണ്ടാഴ്ചയും കഴിഞ്ഞ് എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് ഒളിഗോ ഹൈഡ്രാമ്നിയോസ് ഉണ്ടാകാനിടയുണ്ട്. ദ്രാവകം സ്വാഭാവികമായും കുറയുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. ഒളിഗോ ഹൈഡ്രാമ്നിയോസ് അള്‍ട്രാസൗണ്ടില്‍ തിരിച്ചറിയാന്‍ കഴിയും. ഇതിന്‍റെ കാരണങ്ങള്‍ പൂര്‍ണമായും മനസ്സിലായിട്ടില്ല. ഇത് ബാധിക്കുന്ന മിക്ക ഗര്‍ഭസ്ഥ സ്ത്രീകള്‍ക്കും അറിയപ്പെടുന്ന കാരണങ്ങളൊന്നുമില്ല.

    എന്താണ് പ്രധാന കാരണം?

    ഗര്‍ഭത്തിന്‍റെ ആദ്യഭാഗത്ത് ഒളിഗോ ഹൈഡ്രാമ്നിയോസ് സംഭവിക്കുന്നതിന്‍റെ പ്രധാന കാരണങ്ങള്‍.

    • ശിശുവില്‍ ചില ജനനത്തകരാറുകള്‍.
    • അമ്നിയോട്ടിക് ദ്രാവകം ഉള്ള സഞ്ചി പൊട്ടുകയോ കീറുകയോ ചെയ്താല്‍.

    ഈ പ്രശ്നത്തിന്‍റെ പ്രധാനപ്പെട്ട കാരണം വൃക്കയ്ക്കും മൂത്രനാളിക്കും ജന്‍മനാ ഉള്ള തകരാറാണ്. ജനനത്തകരാറുള്ള ശിശുക്കള്‍ അമ്നിയോട്ടിക് ദ്രാവകമായി മാറുന്ന മ്വുതം വളരെ കുറച്ചു മാത്രം ഉല്‍പാദിപ്പിക്കുന്നു. ഒളിഗോ ഹൈഡ്രാമ്നിയോസിനു കാരണമായി ചില മാതൃ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അമ്മയുടെ ഉയര്‍ന്ന രക്തസമ്മര്‍ദം, ഡയബെറ്റിക്സ്, സ്വയ പ്രതിരോധ അവസ്ഥയായ സിസ്റ്റം ലൂപ്പസ് എരിത്തമറ്റോസസ് (എസ്എല്‍ഇ), ചില പ്ലാസന്‍റ പ്രശ്നങ്ങളും ഇതിനു കാരണമാകാം.

    ഇതെങ്ങനെ ബാധിക്കുന്നു?

    ഒളിഗോ ഹൈഡ്രാമ്നിയോസ് ശിശുവിനെയും അമ്മയേയും പ്രസവത്തെയും പലവിധത്തില്‍ ബാധിക്കാം. ഇത് എത്ര കുറവാണ് ദ്രാവകം എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു.

    • ഗര്‍ഭത്തിന്‍റെ ആദ്യപകുതിയില്‍ അമ്നിയോട്ടിക് ദ്രാവകം വളരെക്കുറവെങ്കില്‍ അത് ശ്വാസകോശത്തിലും കൈകാലുകളിലുമൊക്കെ ജ•ത്തകരാര്‍ ഉണ്ടാക്കാം. ഇക്കാലത്ത് ഒളിഗോ ഹൈഡ്രാമ്നിയോ പ്രസവാലസല്‍, നേരത്തേയുള്ള പ്രസവം, ചാപിള്ള എന്നീ അപകടങ്ങള്‍ കാരണമാകും.
    • ഗര്‍ഭത്തിന്‍റെ രണ്ടാംപകുതിയില്‍ ഒളിഗോ ഹൈഡ്രാമ്നിയോ ഉണ്ടായാല്‍ ശിശുവിന്‍റെ വളര്‍ച്ച മുരടിക്കും.
    • പ്രസവത്തോടടുത്ത് ഒളിഗോ ഹൈഡ്രാമ്നിയോ ഉണ്ടായാല്‍ അത് പ്രസവം സങ്കീര്‍ണമാക്കാം.

    ഞാന്എന്തു ചെയ്യണം ?

    സമീപകാല പഠനങ്ങള്‍ പറയുന്നത് പൊതുവേ സാധാരണ ഗര്‍ഭമുള്ള സ്ത്രീകളില്‍ ഒളിഗോ കാണപ്പെട്ടാല്‍ ചികിത്സ ചെയ്യാതെതന്നെ ആരോഗ്യമുള്ള ശിശുവിന് ജന്‍മം നല്‍കാന്‍ കഴിയുമെന്നാണ്.

    • ചികിത്സ വേണ്ടിവന്നാല്‍ അമ്നിയോട്ടിക് ദ്രാവകം മാറ്റി പകരം ഒരു കൃത്രിമദ്രാവകത്തില്‍ ശിശുവിനെ കിടത്തണം.
    • ഏറ്റവും നല്ലത് ഡോക്ടറെ പോയിക്കണ്ട് ഗര്‍ഭാശയത്തിന്റെ വലുപ്പം എത്രയെന്നും അതിലെത്ര അമ്നിയോട്ടിക് ദ്രാവകം ഉണ്ടെന്നും നോക്കുന്നതാണ്. അഥവാ കുഴപ്പമുണ്ടെങ്കില്‍ സങ്കീര്‍ണതകള്‍ മാറ്റാന്‍ ഡോ. നടപടിയെടുക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഡയബറ്റിസ്, ലൂപ്പസ്, പ്ളാസന്റ പ്രശ്നം എന്നിവയുള്ള സ്ത്രീകള്‍ക്ക് ഒളിഗോ ഹൈഡ്രാമ്നിയോ ഉണ്ടാവാനുള്ള സാധ്യത അധികമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഗര്‍ഭകാലത്ത് ഡോക്ടറോട് പറയണം. ഗര്‍ഭകാലത്ത് എന്തെങ്കിലും മരുന്നു കഴിക്കുന്നുവെങ്കില്‍ ഡോക്ടറുടെ മേല്‍നോട്ടത്തിലാകണം. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമായി എന്നുറപ്പാക്കണം.
    • ഒളിഗോ ഹൈഡ്രാമ്നിയോ കണ്ടുപിടിച്ചാല്‍, ആരോഗ്യദായകമായ പോഷകാഹാരം കഴിക്കുകയും ധാരാളം പാനീയം കുടിക്കുകയും വേണം. (വെള്ളമാണ് നല്ലത്) നല്ലപോലെ വിശ്രമിക്കണം. നേരത്തേയുള്ള ഗര്‍ഭത്തിന്റെ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഡോക്ടറെ അറിയിക്കണം.

    നശിച്ച അണ്ഡം

    എന്താണ് നശിച്ച അണ്ഡം?

    ഒരു നശിച്ച അണ്ഡം അഥവാ അനെംബ്രിയോണിക് ഗര്‍ഭം സംഭവിക്കുന്നത് ബീജസങ്കലനം നടന്ന അണ്ഡം ഗര്‍ഭാശയ ഭിത്തിയോടു സ്വയം ഒട്ടിനില്‍ക്കുകയും ഗര്‍ഭപിണ്ഡം (എംബ്രിയോ) വികസിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്. കോശങ്ങള്‍ വളര്‍ന്ന് ഗര്‍ഭസഞ്ചി രൂപംകൊള്ളുമെങ്കിലും ഗര്‍ഭപിണ്ഡം വളരുന്നില്ല. ഒരു നശിച്ച അണ്ഡം ആദ്യ ത്രിമാസത്തിലാണ് സംഭവിക്കുന്നത്. അപ്പോള്‍ ഗര്‍ഭവതിയാണെന്ന് സ്ത്രീ അറിയുന്നുണ്ടാവില്ല. ക്രോമസോമുകളുടെ വലിയ തോതിലുള്ള തകരാറുകാരണം ഗര്‍ഭം സ്വാഭാവികമായും അലസുന്നു.

    നശിച്ച അണ്ഡം ഉണ്ടെന്ന് ഞാനെങ്ങനെ അറിയും?

    ഗര്‍ഭത്തിന്റെ ആദ്യത്തില്‍ സ്ത്രീകള്‍ ഗര്‍ഭം ഉണ്ടെന്നറിയുകപോലും ചെയ്യും മുമ്പാണ് നശിച്ച അണ്ഡം രൂപംകൊള്ളുന്നത്. നിങ്ങള്‍ക്ക് ഗര്‍ഭത്തിന്‍റെ സൂചനകളായ ആര്‍ത്തവമില്ലായ്മയോ ആര്‍ത്തവം വൈകലോ അഥവാ പോസിറ്റീവ് ഗര്‍ഭ പരിശോധനയോ കണ്ടെന്നിരിക്കാം. ചിലപ്പോള്‍ ചെറിയ തോതില്‍ അടിവയറില്‍ കൊളുത്തോ തരിപ്പോ യോനിയില്‍ രക്തത്തിന്‍റെ അംശമോ കാണാം. ഒരു സാധാരണ ആര്‍ത്തവത്തിലൂടെ നിങ്ങളുടെ ശരീരം ഈ ഗര്‍ഭാശയ ലൈനിങ്ങിനെ ഒഴുക്കും, ആ സമയത്തെ ആര്‍ത്തവം സാധാരണയിലും കടുത്തതായിരിക്കും.

    പല സ്ത്രീകളും അവരുടെ എച്ച്‌സിജി ലവല്‍ കൂടുന്നതിനാല്‍ ഇത് ശരിയായ ഗര്‍ഭമാണെന്നും കരുതാറുണ്ട്. പ്ളാസന്റ വളരാന്‍ തുടങ്ങുകയും കുറച്ചുനേരം ശിശുവില്ലാതെതന്നെ സ്വയം വികസിക്കുകയും ഗര്‍ഭകാല ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നതോടെ താന്‍ ഗര്‍ഭിണിയാണെന്ന് സ്ത്രീ കരുതുന്നു. അള്‍ട്രാസൌണ്ട് ടെസ്റ്റിലൂടെ മാത്രമേ ഇതൊരു ശൂന്യമായ ഗര്‍ഭാശവും ശൂന്യമായ പ്രസവസഞ്ചിയുമാണെന്ന് മനസ്സിലാക്കൂ.

    നശിച്ച അണ്ഡത്തിന്റെ കാരണം?

    ആദ്യ ത്രിമാസത്തിലെ 50% ഗര്‍ഭഅലസലും ക്രോമസോം തകരാറുമൂലമുള്ള നശിച്ച അണ്ഡത്തില്‍നിന്നാണ് സംഭവിക്കുന്നത്. സ്ത്രീയുടെ ശരീരം ഈ ഗര്‍ഭാശയ വളര്‍ച്ചയിലുള്ള ക്രോമസോം തകരാര്‍ തിരിച്ചറിയുകയും സ്വാഭാവികമായും ആ ഗര്‍ഭം തുടരാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. കാരണം അതൊരു സാധാരണ ആരോഗ്യമുള്ള കുട്ടിയായി വളരാന്‍ ഇടയില്ല. അസാധാരണ കോശ വിഭജനം ബീജത്തിന്റെയോ അണ്ഡത്തിന്റെയോ നിലവാരക്കുറവ് എന്നിവയാണ് നശിച്ച അണ്ഡം രൂപംകൊള്ളാന്‍ കാരണമാകുന്നത്.

    ഞാനൊരു ഡി ആന്ഡ് സി ചെയ്യണോ? അതോ സ്വാഭാവിക അലസലിനു കാത്തിരിക്കണോ?

    ഇത് നിങ്ങള്‍ സ്വയം എടുക്കേണ്ട തീരുമാനമാണ്. ആദ്യകാലത്തെ ഗര്‍ഭ നാശത്തിന് ഡോക്ടര്‍മാര്‍ ഒരിക്കലും ഡി ആന്‍ഡ് സി ശുപാര്‍ശ ചെയ്യാറില്ല. ശരീരം ഈ ടിഷ്യുവിനെ സ്വാഭാവികമായും പുറന്തള്ളാന്‍ ശേഷിയുള്ളതാണ്. അതിനാല്‍ അപായങ്ങള്‍ക്ക് സാധ്യതയുള്ള ഓപ്പറേഷന്‍ പ്രക്രിയകളുടെ ആവശ്യമില്ല. ഡി ആന്‍ഡ് സി ഒരുപക്ഷേ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടേക്കാം, ഈ അലസിപ്പിക്കുന്ന ടിഷ്യു, അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്നറിയാന്‍ നിങ്ങള്‍ പാത്തോളജി പരിശോധനയ്ക്ക് അയക്കുന്നുണ്ടെങ്കില്‍ മാനസികമായും ശാരീരികമായും ഡി ആന്‍ഡ് സി ആശ്വാസമാകുമെന്ന് ചില സ്ത്രീകള്‍ കരുതാറുണ്ട്.

    എങ്ങനെയാണ് ഒരു നശിച്ച അണ്ഡം തടയാന്കഴിയുക ?

    നശിച്ച അണ്ഡം തടയാന്‍ സാധാരണ രീതിയില്‍ കഴിയില്ല. ആദ്യകാല ഗര്‍ഭം പലതവണ അലസിയാല്‍ ചില ദമ്പതികള്‍ ജനിതക പരിശോധനയ്ക്കു തയ്യാറാകാറുണ്ട്. നശിച്ച അണ്ഡം ഒരുതവണ മാത്രം സംഭവിക്കുന്ന പ്രക്രിയയാണ്. സ്ത്രീകളില്‍ ഇത് അപൂര്‍വമായി മാത്രമേ ആവര്‍ത്തിക്കാറുള്ളു. ഒരു ഗര്‍ഭം അലസിയാല്‍ അടുത്ത ഗര്‍ഭധാരണത്തിനു മുമ്പ് ഒന്നു മുതല്‍ മൂന്നു വരെ ആര്‍ത്തവകാലം കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

    സെര്‍വിക്കല്‍ ശേഷിയില്ലായ്മ

    എന്താണ് സെര്വിക്കല്ശേഷിയില്ലായ്മ?

    യോനിയോട് അടുത്തുള്ള സെര്‍വിക്സ് ഭാഗം ചുരുങ്ങുകയും ഭിത്തികള്‍ നേര്‍ത്തതാവുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇത്. ഇത് ആന്തരിക ദൗര്‍ബല്യം മൂലമാണ് മിക്കവാറും സംഭവിക്കുന്നത്. സെര്‍വിക്സിന് നേരത്തേയുണ്ടാകുന്ന എന്തെങ്കിലും പരിക്ക് അഥവാ പാരമ്പര്യജന്യമായ ശാരീരികാവസ്ഥ തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ടും ഇങ്ങനെ സംഭവിക്കാം.

    രണ്ടാമത്തെ ത്രിമാസത്തിലുണ്ടാകുന്ന ഗര്‍ഭ നഷ്ടങ്ങളില്‍ 15 ‏ - 20% വരെ ഈ സെര്‍വിക്കല്‍ ശേഷിയില്ലായ്മകൊണ്ടാണ് സംഭവിക്കുന്നത്.

    സെര്വിക്കല്ശേഷിയില്ലായ്മയുടെ വിവരണം

    സെര്‍വിക്സ് തകരാറിലായാല്‍ ഗര്‍ഭഭാരം താങ്ങാന്‍ കഴിയില്ല. വേദനയോ സങ്കോചമോ ഇല്ലാതെ സെര്‍വിക്സ് ചിലപ്പോള്‍ വലിയുന്നു, ചിലനേരം പൂര്‍ണമായി തുറന്നുവരുന്നു. ഈ വലിച്ചില്‍ അമ്നിയോട്ടിക് ചര്‍മ്മങ്ങള്‍ വീര്‍ക്കുന്നതിന് ഇടയാക്കുന്നു. ക്രമേണ അതില്‍ വിള്ളലുണ്ടാകുന്നു. ശിശുവിന് ഗര്‍ഭാശയത്തിനു പുറത്ത് ജീവിക്കാന്‍ കഴിയുന്നതിനു മുമ്പാണ് ഇത് സംഭവിക്കുക. ഗര്‍ഭാശയത്തെ ഇത് അസ്വസ്ഥതപ്പെടുത്തുകയും നേരത്തേയുള്ള പ്രസവത്തിനു കാരണമാവുകയും ചെയ്യും. മിക്ക കേസിലും എന്തെങ്കിലും പ്രതിരോധമെടുക്കാന്‍ കഴിയാത്ത അവസാന ഘട്ടത്തിലാണ് ഇത് തിരിച്ചറിയുക.

    സെര്വിക്കല്ശേഷിയില്ലായ്മയുടെ കാരണവും അപകട സാധ്യതയും

    ശേഷി കുറഞ്ഞ സെര്‍വിക്സിന്‍റെ അപായസാധ്യതകള്‍: മുന്‍ ഗര്‍ഭത്തിനും ശേഷി കുറഞ്ഞ സെര്‍വിക്സ് ഉണ്ടായിരിക്കാം, ശസ്ത്രക്രിയ, സെര്‍വിക്കല്‍ പരിക്ക്, ഡി.—ഇ.എസ് (ഡൈ എത്തില്‍സ്റ്റില്‍ ബെസ്ട്രോള്‍) എക്സ്പോഷര്‍, സെര്‍വിക്സിന്‍റെ ശാരീരിക വൈകല്യം. മുമ്പുണ്ടായ ഒരു ഡി ആന്‍ഡ് സി സെര്‍വിക്സിന് തകരാറുണ്ടാക്കിയെന്നിരിക്കാം.

    മറ്റു സെര്‍വിക്കല്‍ ബലഹീനതകള്‍ ഇവയാണ് : സെര്‍വിക്കല്‍ ക്വോട്ടറി (എന്തെങ്കിലും വളര്‍ച്ചകള്‍ നീക്കംചെയ്യാന്‍ രക്തസ്രാവം നിര്‍ത്തുക), കോണ്‍‌ബയോപ്സി (എന്തെങ്കിലും അര്‍ബുദ വളര്‍ച്ച ഉണ്ടോ എന്നു നോക്കാനായി കോണ്‍ ആകൃതിയിലുള്ള ഒരു ടിഷ്യു പഠിക്കാനായി നീക്കം ചെയ്യുക). ഗര്‍ഭത്തിനു മുമ്പോ ആദ്യത്തെ ത്രിമാസത്തിലോ സെര്‍വിക്സിന് ശേഷിയുണ്ടോ എന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

    സെര്വിക്കല്ശേഷിയില്ലായ്മയുടെ ലക്ഷണങ്ങള്

    സെര്‍വിക്കല്‍ ശേഷിയില്ലാത്ത സ്ത്രീകള്‍ 16‏ - 28 ആഴ്ചയ്ക്കുള്ളില്‍ നിശ്ശബ്ദമായ സെര്‍വിക്കല്‍ വികാസത്തിന് (ഗര്‍ഭാശയത്തിന്‍റെ സങ്കോചം വളരെ കുറവ്) വിധേയരാകാറുണ്ട്. അവര്‍ വളരെ കുറച്ച് ലക്ഷണങ്ങള്‍ മാത്രം കാണിച്ചുകൊണ്ട് രണ്ട് സെ.മീറ്ററോ അതിലധികമോ സെര്‍വിക്കല്‍ വികാസത്തിന് വിധേയരാകുന്നു. സെര്‍വിക്സ് 4 സെ. മീറ്ററോ അതില്‍ അധികമോ വലുതാകുമ്പോള്‍ ഗര്‍ഭാശയത്തിന്റെ സങ്കോചം ഉണ്ടാവുകയോ ചര്‍മ്മം പിളരുകയോ ചെയ്യുന്നു.

    സെര്വിക്കല്കഴിവില്ലായ്മ തിരിച്ചറിയുന്നത്

    ഇത് തിരിച്ചറിയുന്നത് മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, അള്‍ട്രാസൗണ്ട് എന്നിവയിലൂടെയാണ്. ഗര്‍ഭ പരിശോധനയും നടത്തും.

    സെര്വിക്കല്കഴിവില്ലായ്മയുടെ ചികിത്സ

    സെര്ക്ളേജ് : ഒരിക്കല്‍ രോഗം നിര്‍ണയിച്ചുകഴിഞ്ഞാല്‍ സെര്‍ക്ലേജ് എന്ന ശസ്ത്രക്രിയയിലൂടെയാണ് ചികിത്സ നടത്തുന്നത്. സെര്‍വിക്സിനെ തുന്നിച്ചേര്‍ക്കുന്ന രീതിയാണ് സെര്‍ക്ളേജ്. ഒന്നോ അധികമോ തുന്നല്‍ വഴി സെര്‍വിക്സിനെ ചുറ്റിമുറുക്കുന്നു. ഇത് സാധാരണ ഗര്‍ഭത്തിന്‍റെ പന്ത്രണ്ട് ആഴ്ചയ്ക്കു ശേഷമാണ് ചെയ്യുന്നത്, ഈ സമയം കഴിഞ്ഞാല്‍ സ്ത്രീക്ക് മറ്റു കാരണങ്ങളാല്‍ സാധാരണ ഗര്‍ഭഅലസല്‍ ഉണ്ടാകാറില്ല. എങ്കിലും ചര്‍മ്മത്തില്‍ വിള്ളലോ അണുബാധയോ ഉണ്ടെങ്കില്‍ ഇത് ചെയ്യാറില്ല. ശസ്ത്രക്രിയാനന്തരം അമ്മയ്ക്ക് അണുബാധയോ, സങ്കോചമോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വം നോക്കുന്നു; ഈ ശസ്ത്രക്രിയയില്‍ ഇതിന് സാധ്യത ഉള്ളതിനാല്‍. ആശുപത്രി വിട്ടാലും രോഗി കിടന്നു വിശ്രമിക്കണം, കാരണം സെര്‍വിക്സിന് എന്തെങ്കിലും സമ്മര്‍ദം ഉണ്ടാവാതിരിക്കാന്‍. ശിശുവിനെ നിലനിര്‍ത്താനും ഇത് ഉപകരിക്കും. സെര്‍ക്ളേജ് പ്രസവത്തിനു മുമ്പായി നീക്കം ചെയ്യും. അതുവഴി യോനീപ്രസവത്തിന് അവസരം ഒരുങ്ങും. ചിലപ്പോള്‍ സെര്‍ക്ളേജ് അവിടെത്തന്നെ നിലനിര്‍ത്തി, കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കും.

    പകര്‍ച്ചവ്യാധികളോടെയുള്ള ഗര്‍ഭം

    രോഗം

    എങ്ങനെ പടരുന്നു

    കുഞ്ഞിനുള്ള അപകടം

    എങ്ങനെ തടയാം, ചികിത്സ

    എയ്ഡ്സ്
    (വൈറസ്)

    • രോഗമുള്ള സൂചി ഉപയോഗിക്കുന്നു
    • സുരക്ഷിതമല്ലാത്ത ലൈംഗികത
    • മറുപിള്ളയിലൂടെ പ്രസവസമയത്തും അല്ലാതെയും
    • ഗര്‍ഭാരംഭത്തില്‍ ബാധിച്ചാല്‍ ചെറിയ തല, വിരൂപ മുഖം
    • എച്ച്ഐവി പോസിറ്റീവ് അമ്മയില്‍നിന്നും 50% പകരാനിട
    • അപകടസ്ഥിതി ഒഴിവാക്കുക

    പൊങ്ങന്‍പനി (ചിക്കന്‍)
    (വൈറസ്)

    • ഗര്‍ഭാരംഭത്തില്‍ ബാധിച്ചാല്‍ ജനന വൈകല്യങ്ങള്‍ക്കിട, അപായ സാധ്യത 2.2%ത്തില്‍ താഴെ
    • 2.2%ത്തില്‍ താഴെ ആദ്യ ത്രൈമാസത്തില്‍ എങ്കില്‍ കൈകാല്‍ വളര്‍ച്ച മുരടിക്കാം, കണ്ണ്, തലച്ചോറ്, ത്വക്ക് തകരാറ്; ജനനത്തൂക്കം കുറവ്; നവജാതസോസ്റ്റര്‍.
    • അമ്മയ്ക്ക് പ്രസവത്തിന് അഞ്ചുദിവസം മുമ്പോ രണ്ട് ദിവസം കഴിഞ്ഞോ കുട്ടിക്ക് വരാനുള്ള സാധ്യത 20%.
    • ആദ്യ മാതൃ സന്ദര്‍ശനത്തില്‍ പരിശോധിച്ചു നോ
      ഇമ്യൂണ്‍ ഗ്ളോബുലിന്‍ (VZIG) കൊടുത്ത് ചിക്കന്‍ തടയുകയോ കുറയ്ക്കുകയോ ചെയ്യുക.
    • ഗര്‍ഭകാലത്ത് വരിസെല്ലാ കുത്തിവയ്പ്പ് കൊടുക്കാനാകില്ല. കുത്തിവച്ചാല്‍ സ്ത്രീകള്‍ കുറഞ്ഞത് ഒരു മാസത്തേക്ക് ഗര്‍ഭധാര

    ക്ളമീഡിയ
    (ഗൊണോറിയക്കും ഇതുതന്നെ)
    (ബാക്ടീരിയ)

    • ലൈംഗികമായി പടരുന്നു. യോനിയിലാണുണ്ടാവുക, ഒരു ലക്ഷണവും കാണില്ല.
    • അമ്മയില്‍നിന്നും പ്രസവകാലത്ത് കുഞ്ഞിലേക്ക്
    • ഗര്‍ഭകാലത്ത് തൂക്കക്കുറവ്, ത്വക്കില്‍ വിള്ളല്‍
    • നവജാതര്‍ക്ക് കണ്ണില്‍ അണുബാധ, ന്യുമോണിയ, ജനനേന്ദ്രിയത്തിലും ജിഐ ട്രാക്റ്റിലും അണുബാധ
    • ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ അമ്മയേയും കുഞ്ഞിനേയും അച്ഛനേയും ആന്‍റിബയോട്ടിക് നല്‍കി ചികിത്സിക്കണം. ഫിസിഷ്യന്‍ പുനഃപരിശോധന നടത്തുംവരെ ഉറ ഉപയോഗിക്കണം.

    സൈറ്റോ മെഗാലോ വൈറസ്
    (വൈറസ്)

    • ബീജം, മൂത്രം, രക്തം, സെര്‍വിക്കല്‍ സ്രവണം, മുലപ്പാല്‍ എന്നിവയില്‍ പടരുന്നു.
    • മൂപ്പെത്താത്ത പ്രസവം, ബുദ്ധിമാന്ദ്യം, കരള്‍ കുഴപ്പങ്ങള്‍
    • ശരീര വിസര്‍ജ്യങ്ങളില്‍ സ്പര്‍ശിച്ചാല്‍ നന്നായി
    • മൂത്രം ഒപ്പിയ ഡയാപ്പറുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക

    അഞ്ചാം രോഗം പര്‍‌വ്വോവൈറസ്
    (വൈറസ്)

    • രോഗബാധയുള്ള മൂക്ക്, തൊണ്ടയില്‍നിന്നുള്ള കഫം, തുമ്മല്‍ തുടങ്ങിയവയിലൂടെ പരസ്പരം ഇടപെടുമ്പോള്‍ പടരുന്നു. അല്ലെങ്കില്‍ കുടിക്കുന്ന ഗ്ളാസും പാത്രവും പങ്കുവയ്ക്കുമ്പോള്‍
    • ഗര്‍ഭത്തിന്‍റെ ആദ്യപകുതിയില്‍ അമ്മയ്ക്കു രോഗം വന്നാല്‍ 10% വരെ ആര്‍ബിസി ഉല്‍പാദനം കുറയാം.
    • പ്രായപൂര്‍ത്തി വന്ന മിക്കവരും നേരത്തേ ഈ രോഗത്തിന് എക്‌സ്‌പോസായിട്ടുണ്ട്
    • പനി വന്നവരില്‍നിന്നും അകന്നുനില്‍ക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്കു കഴുകുക, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പൊത്തിപ്പിടിക്കുക, പാത്രങ്ങള്‍ മാറി ഉപയോഗിക്കാതിരിക്കുക.

    ഗ്രൂപ്പ് ബി സ്‌ട്രെ‌പ്‌റ്റോ‌കോക്കല്‍
    (ബാക്ടീരിയ)

    • 15 -30% വരെ സ്ത്രീകളിലും യോനിയിലോ കുടലിന്റെ താഴ്ഭാഗത്തോ കാണപ്പെടുന്നു.
    • അമ്നിയോട്ടിക് ക്യാവിറ്റിയില്‍ പ്രസവത്തിനു തൊട്ടുമുമ്പ് പ്രവേശിക്കാം, കുഞ്ഞ് വിഴുങ്ങുകയോ ശ്വാസം എടുക്കുകയോ ചെയ്യുമ്പോള്‍. 50 -70% കുട്ടികളില്‍ 1 -2 ശതമാനത്തിന് കടുത്ത നിലയില്‍ രോഗസാധ്യത. ഉദാഹരണം മെനഞ്ചൈറ്റിസ്, സെപ്സിസ്, ന്യുമോണിയ.
    • ഗര്‍ഭകാലത്ത് പരിശോധിച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ചികിത്സ: മൂപ്പെത്താത്ത പ്രസവം (<37 ആഴ്ച); ചര്‍മ്മത്തിന് വിള്ളല്‍ (<37 ആഴ്ച); ചര്‍മ്മത്തിന് നീണ്ടുനില്‍ക്കുന്ന വിണ്ടുകീറല്‍ (>18 മണിക്കൂര്‍); പ്രസവസമയത്തെ പനി; ഒന്നിലേറെ കുഞ്ഞുങ്ങളുടെ ജനനം; മൂത്രത്തില്‍ ജിബിഎസ് ബാക്ടീരിയ; ജിബിഎസിന്റെ വ്യാപകമായ ആക്രമണം; അമ്മ 20 വയസിനു താഴെ; മുന്‍ പ്രസവങ്ങളില്‍ അമ്മയ്ക്ക് ജിബിഎസ്, പ്രസവസമയത്ത് ആന്റി ബയോട്ടിക്കുകള്‍.
    • കുത്തിവയ്പ്പ് വാക്സിന്‍ വികസിപ്പിച്ചുകൊണ്ടി

    ഹെപ്പറ്റാറ്റിസ് ബി
    (വൈറസ്)

    • അണുബാധയേറ്റ ശരീര ദ്രാവകങ്ങളുമായി സ്പര്‍ശനം- രക്തം, ബീജം, യോനീസ്രവം, ചിലപ്പോള്‍ തുപ്പല്‍; സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ച, ഉപയോഗിച്ച സൂചി, റെയ്സര്‍, ടൂത്ത്‌ബ്രഷ്
    • പോസിറ്റീവായ അമ്മയില്‍നിന്നും ജനനസമയത്തോ അതിനു തൊട്ടു ശേഷമോ, മിക്കവാറും മുലയൂട്ടലിലൂടെ
    • പെരിനേറ്റല്‍ അണുബാധ വളരെ കടുത്ത ഹെപ്പറ്റൈറ്റിസ്, സിറോസിസ്, അര്‍ബുദം ഉണ്ടാക്കാം
    • ഗര്‍ഭിണിയായ അമ്മയെ നിര്‍ബന്ധമായും ടെസ്റ്റ് ചെയ്യണം. അഥവാ പോസിറ്റീവാണെങ്കില്‍ ജനിച്ചു 12 മണിക്കൂറിനുള്ളില്‍ കുഞ്ഞിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണ്‍ ഗ്ളോബുലിന്‍, 3 ഹെപ്പറ്റൈറ്റിസ് ബി കുത്തിവയ്പ്പുകളില്‍ ആദ്യത്തേത് എന്നിവ നല്‍കണം. അടുത്ത രണ്ടെണ്ണം 3, 6 മാസങ്ങളില്‍ ആവര്‍ത്തിക്കണം.
    • അച്ഛനേയും ടെസ്റ്റ് ചെയ്ത് അപായസാധ്യതയുണ്

    ഹെര്‍പ്പസ് സിംപ്ളക്സ്
    (വൈറസ് -എച്ച്എസ്‌വി ടൈപ്പ് ഒന്ന് അല്ലെങ്കില്‍ രണ്ട്)

    • ഹെര്‍പ്പസ് സിംപ്ലക്സ് ബാധിച്ചവരുമായി ലൈംഗികബന്ധത്തിലൂടെ ചര്‍മ്മങ്ങള്‍ കുട്ടിമുട്ടുമ്പോഴാണ് ഇത് പടരുന്നത്. അല്ലെങ്കില്‍ ലസിയോണുകളെ സ്പര്‍ശിക്കുന്നതിലൂടെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു
    • ജനനേന്ദ്രിയ അണുബാധയിലൂടെ സ്വതവേ 20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭം അലസും; മറുപിള്ള വഴിയുള്ള അണുബാധ സാധാരണമല്ല.
    • കുഞ്ഞിന് കരള്‍കുഴപ്പങ്ങള്‍, ദീര്‍ഘകാല ന്യൂറോളജി പ്രശ്നങ്ങള്‍, മെനഞ്ജൈറ്റിസ്, സീഷേഴ്സ് എന്നിവ ഉണ്ടാകാം
    • ലസിയോണുകള്‍ ശരീരത്തിലുള്ളപ്പോള്‍ ലൈംഗിക
    • പ്രസവകാലത്ത് ലസിയോണുകള്‍ സജീവമങ്കിെല്‍
    • ആന്‍റി വൈറല്‍ തെറാപ്പി.

    റൂബല്ല
    (ജര്‍മന്‍ മീസല്‍സ്)
    (വൈറസ്)

    • മറുപിള്ള വഴി
    • ആദ്യത്തെ ത്രൈമാസത്തിലെങ്കില്‍ ഗര്‍ഭം അലസും, അംഗവൈകല്യം, ചെവി പൊട്ട്, തിമിരം, മൈക്രോ സിഫാലി, ബുദ്ധിമാന്ദ്യം, ഹൃദ്രോഗം, കരള്‍ കുഴപ്പങ്ങള്‍.
    • ഇതു ബാധിക്കാനിടയുള്ള സ്ത്രീകള്‍ക്ക് കുത്തിവ.
    • ഗര്‍ഭധാരണത്തിന് ഒരു മാസം മുമ്പെങ്കിലും കുത്

    ടോക്‌സോ പ്ലോസ് മോസിസ്
    (പാരസൈറ്റ് - ടോക്‌സോ പ്ലോസ്മ ഗൊണ്ടൈ)

    • രോഗബാധിതമായ പൂച്ച കാഷ്ഠത്തില്‍നിന്നും, വേവാത്ത അല്ലെങ്കില്‍ പച്ചയിറച്ചിയില്‍നിന്നും
    • ഇറച്ചി കഷ്ണിച്ച ശേഷം കത്തി കഴുകാതിരുന്നാല്‍; മലിനമായ മണ്ണില്‍ വളരുന്ന കുരുവില്ലാപ്പഴം, പച്ചക്കറി, പഴം.
    • പൂന്തോട്ടത്തില്‍നിന്ന്.
    • പൂച്ചകള്‍ക്ക് കയറാവുന്ന മണല്‍‌പ്പെട്ടികളില്‍ നിന്ന്.
    • മറുപിള്ളയില്‍നിന്ന് കുഞ്ഞിലേക്ക്.
    • ആദ്യത്തെ ത്രിമാസത്തിലെങ്കില്‍, അലസല്‍, തലച്ചോറ് തകരാര്‍, സീഷര്‍, കാഴ്ചശക്തി തീരെ കുറയുക, ഹൈഡ്രോ സെഫാലി, മറ്റു പ്രശ്നങ്ങള്‍.
    • ഗര്‍ഭത്തിന്‍റെ പില്‍ക്കാലത്തെങ്കില്‍ അലസല്‍, ചാപിള്ള, സൈറോസിസ്, എന്‍കഫലൈറ്റിസ്, കാഴ്ചത്തകരാറുകള്‍ (കൊറിയോ റെറ്റിനിറ്റീസ്), ബുദ്ധിമാന്ദ്യം, 15 - 20 വര്‍ഷത്തിനു ഷേശമുള്ള ന്യൂറോളജി പ്രശ്നങ്ങള്‍
    • പച്ചയിറച്ചിയും പച്ചക്കറികളും കൈകാര്യം ചെയ്ത ശേഷം കൈ കഴുകുക, ഓരോ ഭക്ഷണത്തിനു മുമ്പും ഭക്ഷണം എടുത്ത ശേഷവും കൈ കഴുകുക, പാകം ചെയ്തും അല്ലാതെയുമുള്ള ഭക്ഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പാത്രവും പ്രതലവും ഉപയോഗിക്കുക.
    • ഇറച്ചി നന്നായി വേവിക്കുക (മൈക്രോ വേവില്‍)
    • പുകയത്തുണക്കിയതും മറ്റുമായ ഇറച്ചി ഗര്‍ഭകാലത്ത് ഉപയോഗിക്കാതിരിക്കുക.
    • മലിനമായ മണ്ണില്‍ ഉണ്ടാക്കിയ പച്ചക്കറി പാചകം ചെയ്യുക, പച്ചയ്ക്കെങ്കില്‍ നന്നായി കഴുകുക
    • എല്ലാ പൂച്ചകളെയും രോഗം പരത്താനിടയുള്ളവ എന്നു കരുതി കൈകാര്യം ചെയ്യുക, പൂച്ചക്കുട്ടികളെ കൈയ്യുറ ഉപയോഗിച്ച് എടുക്കുക, പൂച്ചക്കാഷ്ഠം ടോയ്ലറ്റില്‍ ഇട്ട് ഫ്ളഷ് ചെയ്യുക, പൂച്ചക്കുട്ടികളുടെ ട്രേ എന്നും അണുമുക്തമാക്കി സൂക്ഷിക്കുക, പൂച്ചയെ പെറ്റ്
    • അലഞ്ഞുതിരിയുന്ന പൂച്ചകളുള്ള സ്ഥലത്ത് പൂന്
    • ഈച്ചയും പാറ്റയുമുള്ളിടത്തുനിന്നും ഭക്ഷണം മാറ്റിവയ്ക്കുക

    ഉറവിടം :Reid, D. "Perinatal AIDS", Perinatal Outreach Program Newsletter

    മരുന്നുകളും ഗർഭധാരണവും

    മരുന്നുകള്‍ ചിലപ്പോഴൊക്കെ ഗര്ഭിതണിയുടെയും ഗര്ഭഭസ്ഥശിശുവിന്റെങയും ആരോഗ്യത്തിന് അവശ്യമാണ്. ഇത്തരം കേസുകളില്‍ മരുന്നുകളോ (കുറിപ്പില്ലാതെ നേരിട്ട് വാങ്ങുന്നവ ഉള്പ്പ്ടെ) പോഷക പൂരകങ്ങളോ (ഔഷധ സസ്യങ്ങള്‍ ഉള്പ്പുടെ) കഴിക്കുന്നതിനു മുമ്പ് ഗര്ഭിപണികള്‍ ഡോക്ടറുടെ നിര്ദ്ദേiശം തേടേണ്ടതാണ്. ഗര്ഭപകാലത്ത് ചില ജീവകങ്ങളും ധാതുക്കളും കഴിക്കുവാന്‍ ഡോക്ടര്‍ ശുപാര്ശപ ചെയ്യുന്നതാണ്.

    ഗർഭസ്ഥശിശുവില്മരുന്നുകളുടെ സ്വാധീനം

    ഗര്ഭ്സ്ഥശിശുവിലേക്ക് ഭ്രൂണത്തിന്റെസ വികാസത്തിനും വളര്ച്ച യ്ക്കുമായി ഓക്സിജനും പോഷകങ്ങളും കടന്നു ചെല്ലുന്ന അതേ മാര്ഗ്ഗ ത്തിലൂടെ അതായത്, പ്ലാസന്റചയിലൂടെയാണ് പ്രാഥമികമായി ഗര്ഭിനണി കഴിക്കുന്ന മരുന്നുകളും കടന്നു ചെല്ലുന്നത്. ഗര്ഭാകവസ്ഥയില്‍ ഗര്ഭിടണി കഴിക്കുന്ന മരുന്നുകള്‍ ഗര്ഭനസ്ഥശിശുവിനെ വിവിധ മാര്ഗ്ഗരങ്ങളില്‍ സ്വാധീനിക്കുന്നു:

    • ക്ഷതങ്ങള്‍, അസാധാരണമായ വികാസം (ഇവ ജന്മ വൈകല്യങ്ങളിലേക്ക് നയിക്കുന്നു), മരണം എന്നിങ്ങനെ ഇവ ഭ്രൂണത്തില്‍ നേരിട്ട് പ്രവര്ത്തി ക്കുന്നു.
    • അവയ്ക്ക് രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതിലൂടെ മറുപിള്ളയുടെ പ്രവര്ത്തെനങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനു സാധിക്കും. അങ്ങനെ അമ്മയില്‍ നിന്ന് ഗര്ഭളസ്ഥ ശിശുവിലേക്ക് ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യുന്നത് കുറയുന്നു. ഇതിന്റെവ ഫലമായി ചിലപ്പോള്‍ കുട്ടി തൂക്കക്കുറവോടെയോ വികാസമില്ലാതെയോ ജനിക്കാം.
    • ഗര്ഭാലശയ മസിലുകളെ നിര്ബടന്ധിതമായി സങ്കോചിപ്പിക്കുകയും രക്തപ്രവാഹം കുറയ്ക്കുന്നതിലൂടെയോ അകാലത്തിലുള്ള പ്രസവത്തിലേക്ക് നയിച്ചുകൊണ്ടോ നേരിട്ടല്ലാതെ ഗര്ഭയസ്ഥശിശുവിനെ അപകടപ്പെടുത്തുകയും ചെയ്യുന്നു.

    ഒരു നേര്ത്തയ ചര്മ്മംഭ കൊണ്ടാണ് (മറുപിള്ളയുടെ ചര്മ്മം ) ഗര്ഭണരൂപത്തിലുള്ള ഗര്ഭനസ്ഥശിശുവിന്റെം രക്തവും അമ്മയുടെ രക്തവും തമ്മില്‍ വേര്തിുരിച്ചിരിക്കുന്നത്. മരുന്നിന്റെ് അംശം അടങ്ങിയിട്ടുള്ള അമ്മയുടെ രക്ത ഭാഗങ്ങള്‍ ഗര്ഭാളവസ്ഥയിലുള്ള ഈ നേര്ത്ത് ചര്മ്മടത്തിലൂടെ ഗര്ഭെസ്ഥ ശിശുവിലേക്ക് പൊക്കിള്ക്കൊടടി വഴി കടന്നുപോകാവുന്നതാണ്.
    മരുന്നുകള്‍ ഗര്ഭ‍സ്ഥശിശുവിനെ എപ്രകാരം ബാധിക്കുന്നുവെന്നത്, ഭ്രൂണത്തിന്റെ വികാസ ഘട്ടത്തെയും മരുന്നിന്റെി ശക്തിയും അളവും അനുസരിച്ചിരിക്കും. ഗര്ഭാുവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ (ബീജസംയോഗത്തിന്റെഭ 20 ദിവസങ്ങള്ക്കു ള്ളില്‍) ഭ്രൂണത്തെ നശിപ്പിക്കുകയോ അതിനെ ബാധിക്കാതിരിക്കുകയോ ചെയ്യാം. ഈ ആദ്യ കാലഘട്ടങ്ങളില്‍ ജനന വൈകല്യങ്ങളോട് ഭ്രൂണത്തിന് നല്ല പ്രതിരോധമുണ്ടായിരിക്കും. എന്നിരുന്നാലും ബീജസംയോഗത്തിന്റെോ മൂന്നിനും എട്ടിനും ഇടയ്ക്കുള്ള ആഴ്ചകളില്‍ അതിന്റെയ ശരീര ഭാഗങ്ങള്‍ വികസിക്കുന്ന ഘട്ടത്തില്‍ ഭ്രൂണം ജനനവൈകല്യങ്ങളാല്‍ കേടുപറ്റാവുന്ന തരത്തിലായിരിക്കും. ഈ ഘട്ടത്തില്‍ ഭ്രൂണത്തിലെത്തിച്ചേരുന്ന മരുന്നുകള്ക്ക്ട പ്രത്യേകിച്ച് പ്രയോജനങ്ങളുണ്ടാകില്ല അല്ലെങ്കില്‍ അവ ഗര്ഭംഭ അലസുന്നതിനോ പ്രകടമായ ജനന വൈകല്യത്തിനോ ഭാവി ജീവിതത്തില്‍ ശ്രദ്ധിക്കപ്പെടാവുന്ന രീതിയിലുള്ള സ്ഥിരമായതും എന്നാല്‍ സൂക്ഷ്മമായതുമായ വൈകല്യത്തിനോ കാരണമാകാം. ശരീര ഭഗങ്ങളുടെ വികാസം പൂര്ണ്ണമമായതിനു ശേഷം സ്വീകരിക്കപ്പെടുന്ന മരുന്നുകള്‍ ജനനവൈകല്യങ്ങള്ക്ക്ാ കാരണമായേക്കില്ല, എന്നാല്‍ അവ വളര്ച്ചവയേയും സാധാരണ ഗതിയില്‍ രൂപപ്പെട്ട ഭാഗങ്ങളുടെയും കോശങ്ങളുടെയും പ്രവര്ത്തയനത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.

    ഗര്ഭാൈവസ്ഥയില്‍ അവ ഉപയോഗിക്കുമ്പോള്‍ ഭ്രൂണത്തിനുണ്ടാകുന്ന അവയുടെ അപകട സാധ്യതയുടെ തോത് അനുസരിച്ച് ദി ഫുഡ് ആന്റ്ക ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) മരുന്നുകളെ തരം തിരിച്ചിരിക്കുന്നു. ചില മരുന്നുകള്‍ ഉയര്ന്നക തോതില്‍ വിഷാംശം അടങ്ങിയവയും ഗര്ഭിരണിയായ സ്ത്രീകള്‍ ഒരിക്കലും ഉപയോഗിക്കുവാന്‍ പാടില്ലാത്തതുമാണ്. കാരണം അവ ഗുരുതരമായ ജനന വൈകല്യങ്ങള്ക്ക്ക കാരണമായേക്കാം. ഒരുദാഹരണം താലിഡോമൈഡ് ( വിപണനനാമം- തലോമൈഡ്). പല ദശാബ്ദങ്ങള്ക്ക്ര മുമ്പ്, ഈ മരുന്ന് ഗര്ഭാോവസ്ഥയിലുപയോഗിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങളില്‍ ഉയര്ന്നങ തോതില്‍ കൈകളുടെയും കാലുകളുടെയും വികാസമില്ലായ്മയ്ക്കും കുടല്‍, ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയിലെ തകരാറുകള്‍‌ക്കും കാരണമായിത്തീര്ന്നു . ചില മരുന്നുകള്‍ മൃഗങ്ങളില്‍ ജനന വൈകല്യങ്ങള്ക്ക്സ കാരണമായിത്തീരുന്നു, പക്ഷേ മനുഷ്യരില്‍ ഇത് സമാന ഫലങ്ങള്‍ ഉളവാക്കിയതായി കാണുന്നില്ല. ഒരുദാഹരണം- മലബന്ധം, ഓക്കാനം, ഛര്ദ്ദിങ എന്നിവയ്ക്കായി പതിവായുപയോഗിക്കുന്ന മെക്ലൈസൈന്‍ (വിപണന നാമം- ആന്റി വേര്ട്ട്ള).

    ഗര്ഭാൈവസ്ഥയില്മരുന്നുകളുണ്ടാക്കുന്ന അപകട സാധ്യതകളുടെ തരംതിരിവുകള്

    തരം

    വിവരണം

    ഈ മരുന്നുകള്‍ അതീവ സുരക്ഷിതമാണ്. മനുഷ്യരില്‍ നടത്തിയ ശരിയായ പഠനങ്ങള്‍ തെളിയിക്കുന്നത് ഇവ ഗര്ഭകസ്ഥശിശുവിന് ഒട്ടും തന്നെ ദോഷകരമല്ലെന്നാണ്.

    ബി

    മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഗര്ഭ്സ്ഥശിശുവിന് അപകടമില്ലെന്നാണ്. മനുഷ്യരില്‍ ശരിയായ പഠനങ്ങള്‍ നടന്നിട്ടില്ല.
    അഥവാ
    മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഗര്ഭതസ്ഥശിശുവിന് അപകടമില്ലെന്നാണ്. പക്ഷേ, മനുഷ്യരില്‍ നടത്തിയ പഠനങ്ങളില്‍ അങ്ങനെയല്ലെന്നാണ്.

    സി

    ശരിയായ പഠനങ്ങള്‍ മനഷ്യരിലോ മൃഗങ്ങളിലോ നടത്തിയിട്ടില്ല. അഥവാ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍, ഇവയുടെ ഉപയോഗത്തിലൂടെ ഗര്ഭ്സ്ഥശിശുവിന് അപകടമുണ്ടെന്നായിരുന്നു ഫലം, പക്ഷേ മരുന്ന് എപ്രകാരമാണ് മനുഷ്യ ഭ്രൂണത്തെ ബാധിക്കുന്നതെന്ന വിവരം ലഭ്യമല്ല.

    സി

    ശരിയായ പഠനങ്ങള്‍ മനഷ്യരിലോ മൃഗങ്ങളിലോ നടത്തിയിട്ടില്ല.
    അഥവാ
    മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍, ഇവയുടെ ഉപയോഗത്തിലൂടെ ഗര്ഭ്സ്ഥശിശുവിന് അപകടമുണ്ടെന്നായിരുന്നു ഫലം, പക്ഷേ മരുന്ന് എപ്രകാരമാണ് മനുഷ്യ ഭ്രൂണത്തെ ബാധിക്കുന്നതെന്ന വിവരം ലഭ്യമല്ല.

    ഡി

    തെളിവുകള്‍ കാണിക്കുന്നത് മനുഷ്യ ഭ്രൂണത്തിന് അപകടമുണ്ടെന്നാണ്. പക്ഷേ, മരുന്നിന്റെ് പ്രയോജനങ്ങള്‍ ചില ഘട്ടങ്ങളില്‍ മുന്നിട്ടു നില്ക്കുന്നു. ഉദാഹരണത്തിന്, അമ്മയുടെ ജീവനെ ബാധിക്കുന്ന ക്രമക്കേടുകളിലോ ഒരു ഗുരുതരമായ ക്രമഭംഗത്തിലോ ഇത് സുരക്ഷിതമായ മരുന്നായി കണക്കാക്കുന്നില്ല.

    എക്സ്

    ഗര്ഭകസ്ഥ ശിശുവിനുണ്ടാകുന്ന അപകടം സാധ്യമായ ചില പ്രയോജനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മുന്നിട്ടു നില്ക്കുന്നു.

    ഗര്ഭാരവസ്ഥയില്‍ അപകടമുണ്ടാക്കിയേക്കാവുന്ന മരുന്നിനു പകരം കുറച്ചു കൂടി സുരക്ഷിതമായ ഒരു മരുന്നാണ് പകരം നല്കുക. കൂടുതലായി പ്രവര്ത്തി ക്കുന്ന ഒരു തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രൊപൈല്തൈാറോസില്‍ ആണ് പതിവായി തെരഞ്ഞെടുക്കുക. രക്തം കട്ട പിടിക്കുന്നത് തടയുന്നതിന്, ആന്റിുകോഗ്യുല്ന്റ്ര ഹെപാരിന്‍ ആണ് നിര്ദ്ദേ ശിക്കുന്നത്. പെന്സിരലിന്‍ പോലുള്ള പല സുരക്ഷിതമായ ആന്റിസബയോട്ടിക്കുകളും ലഭ്യമാണ്.
    ചില മരുന്നുകളുടെ ഫലം അവയുടെ ഉപയോഗം നിറുത്തിയതിനു ശേഷവും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് ചര്മ്മം ക്രമക്കേടുകള്ക്കാ യി ഉപയോഗിക്കുന്ന ഐസോട്രെട്ടിനോയിന്‍ (വിപണനനാമം- അക്യുറ്റേയ്ന്‍) കൊഴുപ്പിനടിയില്‍ ശേഖരിക്കപ്പെടുകയും സാവധാനത്തില്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. ഐസോട്രെട്ടിനോയിന്‍ (വിപണനനാമം- അക്യുറ്റേയ്ന്‍) ഉപയോഗം നിറുത്തിയതിനു ശേഷം രണ്ട് ആഴ്ചയ്ക്കു ശേഷമാണ് ഗര്ഭടധാരണം നടക്കുന്നതെങ്കില്‍ പോലും അത് ജനനവൈകല്യത്തിനു കാരണമാകുന്നു. അതിനാല്‍, മരുന്നു നിറുത്തിയതിനു ശേഷം മൂന്നു നാല് ആഴ്ചയെങ്കിലും കാത്തിരുന്നതിനു ശേഷം മാത്രമേ ഗര്ഭി‍ണിയാകാവൂ എന്ന് സ്ത്രീകളോട് ശുപാര്ശ് ചെയ്യുന്നു.

    ജീവനുള്ള വൈറസുകളാല്‍ നിര്മ്മി ക്കുന്ന വാക്സിനുകള്‍ (റൂബെല്ല, വാരിസെല്ല വാക്സിനുകള്‍ പോലെയുള്ളവ) ഗര്ഭിുണികള്ക്കോി ഗര്ഭി സാധ്യതയുള്ളവര്ക്കോ നല്കില്ല. മറ്റ് വാക്സിനുകള്‍ ( കോളറ, ഹെപ്പറ്റൈറ്റിസ് എ, ബി, പ്ലേഗ്, റാബിസ്, ടെറ്റനസ്, ഡിഫ്തീരിയ, ടൈഫോയ്ഡ് പോലെയുള്ളവ) ഒരു പ്രത്യേക അണുബാധമൂലം സാരമായ അപകടം ഉയര്ന്നു വരുന്ന ഘട്ടങ്ങളില്‍ മാത്രം ഗര്ഭി ണികള്ക്ക്ോ നല്കാറുണ്ട്. എന്നിരുന്നാലും രണ്ടാമത്തെയും മൂന്നാമത്തെയും മൂന്നുമാസക്കാലത്തിലുള്ള എല്ലാ ഗര്ഭി്ണികളായ സ്ത്രീകള്ക്കുംന ഇന്ഫ്ലു വന്സക (ഫ്ലൂ) വ്യാപകമാകുന്ന സമയത്ത് ഇന്ഫ്ലു വന്സഭ വൈറസിനെതിരെയുള്ള വാക്സിനേഷന്‍ നല്കാറുണ്ട്. 
    ഗര്ഭാറവസ്ഥയ്ക്ക് മുന്പ്ര ഉയര്ന്നി രക്ത സമ്മര്ദ്ധനമുണ്ടായിരുന്നവരും ഗര്ഭാ്വസ്ഥയിലും അത് തുടരുന്നതുമായ സ്ത്രീകള്ക്ക്ണ കുറഞ്ഞ രക്ത സമ്മര്ദ്ധ ത്തിനായുള്ള (ആന്റിന ഹൈപ്പര്ടെഥന്സീടവ്) മരുന്നുകള്‍ ആവശ്യമായി വരും. ഏത് തരത്തിലുള്ള രക്ത സമ്മര്ദ്ധ മായാലും അത് ഗര്ഭിൈണിക്കും ഗര്ഭ്സ്ഥ ശിശുവിനുമുള്ള പ്രശ്നങ്ങള്‍ ഉയര്ത്തു ന്നു. എന്നിരുന്നാലും ആന്റിി ഹൈപ്പര്ടെനന്സീഇവ് മരുന്നുകള്‍ പ്ലാസന്റളയിലേക്കുള്ള രക്ത പ്രവാഹം പ്രകടമായ രീതിയില്‍ കുറച്ച് ഗര്ഭി്ണിയിലെ രക്ത സമ്മര്ദ്ധംഥ താഴ്ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന ഗര്ഭിമണികളെ സൂക്ഷമമായി നിരീക്ഷിക്കേണ്ടതുണ്ട്. രണ്ട് തരത്തിലുള്ള ആന്റിട ഹൈപ്പര്ടെരന്സീെവുകള്‍- ആന്ജി യോടെന്സീതന്‍ കണ്വേപര്ട്ടിം ഗ് എന്സൈം് (എസിഇ) ഇന്ഹിെബിറ്ററുകള്‍, തയാസൈഡ് ഡൈയൂററ്റിക്സ് എന്നിവ സാധാരണയായി ഗര്ഭിണണികള്ക്ക്് നല്കാറില്ല. കാരണം ഇവ ഗര്ഭരസ്ഥ ശിശുവിന് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

    പ്ലാസന്റ,യിലേക്ക് ഉടനടി പ്രവേശിക്കുന്ന ഡൈജോക്സിന്‍ (വിപണനനാമം-ലാനോക്സിന്‍), ഹൃദയാഘാതവും അസാധാരണമായ ഹൃദയ താളങ്ങളും ചികത്സിക്കുന്നതിന് ഉപയോഗിക്കുന്നു. പക്ഷേ, ഇത് കുഞ്ഞില്‍ ജനനത്തിനു മുമ്പോ ശേഷമോ ഫലങ്ങളൊന്നും തന്നെ ഉണ്ടാക്കാറില്ല.

     

    ഗര്ഭാഘവസ്ഥയില്പ്രശ്നം സൃഷ്ടിച്ചേക്കാവുന്ന ചില മരുന്നുകള്

    തരം

    ഉദാഹരണങ്ങള്

    പ്രശ്നം

    ഉത്കണ്ഠ കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍

    ഡയാസ്പേം (വിപണന നാമം-ഡയാസ്റ്റാറ്റ്വേലിയം)

    വൈകിയ ഗര്ഭാ്വസ്ഥ, വിഷാദം, ക്ഷോഭം, വിറയല്‍, നവജാതശിശുവിലുള്ള അതിശയകരമായ റിഫ്ലക്സുകള്‍ എന്നിവയ്ക്ക് ഈ മരുന്നുപയോഗിക്കുമ്പോള്‍

    ആന്റിനബയോട്ടിക്കുകള്‍

    ക്ലോറാഫെനികോള്‍ (ക്ലോറാഫെനികോള്‍)

    ഗ്രേ ബേബി സിന്ഡ്രോംച. ഗ്ലൂക്കോസ്-6-ഫോസ്ഫേറ്റ് ഡീഹൈഡ്രജനോസ് അപര്യാപ്തത (ജി6പിഡി), ഉള്ള സ്ത്രീകളിലും ഗര്ഭ സ്ഥശിശുവിലും ചുവന്ന രക്താണുക്കളുടെ തകര്ച്ചല

     

    സിപ്രോഫ്ലോക്സാസിന്‍ (സിലോക്സാന്സിനപ്രോ), ഓഫ്ലോക്സാസിന്‍ (ഫ്ലോക്സിനോക്യുഫ്ലോക്സ്), ലിവോഫ്ലോക്സാസിന്‍ (ലിവാക്വിന്ക്വിഫക്സിന്‍), നോര്ഫ്ലോ ക്സാസിന്‍ (നോറോക്സിന്‍) പോലെയുള്ള ഫ്ലൂറോക്വിനോലോണ്സ്)

    സന്ധി അസാധാരണത്വങ്ങള്ക്കുളള്ള സാധ്യത (മൃഗങ്ങളില്‍ മാത്രം കാണുന്നു)

     

    കാനാമൈസിന്‍

    ഗര്ഭമസ്ഥശിശുവിന്റെഭ ചെവിക്ക് ക്ഷതം സംഭവിച്ച് ബധിരതയ്ക്കു കാരണമാകുന്നു

     

    നൈട്രോഫ്യൂറന്റോിയിന്‍ (ഫ്യൂറാഡാന്റി‍ന്മാ്ക്രോഡാന്റിറന്‍)

    ജി6പിഡി അപര്യാപ്തതയുള്ള സ്ത്രീകളിലും ഗര്ഭീസ്ഥ ശിശുവിലും ചുവന്ന രക്താണുക്കളുടെ തകര്ച്ചണ

     

    സ്ട്രെപ്ടോമൈസിന്‍

    ഗര്ഭമസ്ഥശിശുവിന്റെഭ ചെവിക്ക് ക്ഷതം സംഭവിച്ച് ബധിരതയ്ക്കു കാരണമാകുന്നു

     

    സള്ഫാുസലാസൈന്‍ (അസുള്ഫിളഡൈന്‍), ട്രൈമെതോപ്രൈം- സള്ഫാെമെതോക്സാസോള്‍ എന്നിവ പോലെയുള്ള സള്ഫോുനാമൈഡുകള്‍

    വൈകിയ ഗര്ഭാവവസ്ഥയില്‍ മരുന്നു നല്കുമ്പോള്‍ നവജാതശിശുവില്‍ മഞ്ഞപ്പിത്തം, തലച്ചോറിന് ക്ഷതം എന്നിവ

     

    ടെട്രാസൈക്ലിന്‍ (സുമൈസിന്‍)

    കുഞ്ഞില്‍ മന്ദഗതിയിലുള്ള അസ്ഥി വളര്ച്ച , പല്ലിന് സ്ഥിരമായ മഞ്ഞനിറം, ദ്വാരങ്ങള്‍ എന്നിവ ഗര്ഭിങണികളില്‍ യാദൃശ്ചികമായി കരളിന്റെി പ്രവര്ത്തമനം നിലയ്ക്കുക

    ആന്റി്കോഗ്യുലന്റ്സ്ക

    ഹെപാരിന്‍

    ഗര്ഭിംണികളില്‍ ദീര്ഘടകാലം മരുന്നുപയോഗിക്കുമ്പോള്‍ അസ്ഥിഭ്രംശവും പ്ലേറ്റ്ലറ്റുകളിലെ (രക്തം കട്ടിയാകുവാന്‍ സഹായിക്കുന്നവ) എണ്ണത്തിലുണ്ടാകുന്ന കുറവും

     

    വാര്ഫംരിന്‍ (കൌമാഡിന്‍)

    ഗര്ഭസസ്ഥശിശുവിലും ഗര്ഭി്ണിയിലുമുണ്ടാകാവുന്ന ജനന വൈകല്യങ്ങള്‍; രക്തസ്രാവ പ്രശ്നങ്ങള്‍

    ആന്റി്കണ്വങള്സ ന്റു കള്‍

    കാര്ബ്മാസെപൈന്‍ (ടെഗ്രറ്റോള്‍)

    ജനനവൈകല്യങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ നവജാതശിശുവിലുണ്ടാകുന്ന രക്തസ്രാവം. പ്രസവത്തിന് ഒരു മാസം മുമ്പ് മുതല്‍ ഗര്ഭിാണി നിത്യവും വിറ്റാമിന്‍ കെ കഴിക്കുകയാണെങ്കില്‍ ഇത് തടയാവുന്നതാണ്. അല്ലെങ്കില്‍ നവജാത ശിശുവിന് ജനനത്തിന് തൊട്ടു പിറകേ വിറ്റാമിന്‍ കെ ഇഞ്ചക്ഷന്‍ നല്കിയാലും മതിയാകും.

     

    ഫിനോബാര്ബിണറ്റല്‍ (ലുമിനല്‍)

    കാര്ബാരമസെപൈനിന്റേംതിനു സമം

     

    ഫെനിറ്റോയ്ന്‍ (ഡൈലാന്റിനന്‍)

    കാര്‍ബാമസെപൈനിന്റേംതിനു സമം

     

    ട്രൈമെത്താഡയോണ്‍ (ട്രൈഡയോണ്‍)

    സ്ത്രീകളില്‍ ഗര്ഭരമലസുന്നതിനുള്ള ഉയര്ന്നള സാധ്യത പിളര്ന്ന അണ്ണാക്ക് ഉള്പ്പനടെയുള്ള ഉയര്ന്നോ (70%) ജനന വൈകല്യ സാധ്യതയും ഹൃദയം, മുഖം, തലയോട്, കൈകള്‍, ഉദര അവയവങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന വൈകല്യങ്ങള്‍

     

    വാള്പ്രോ ട്ട് (ഡെപാകോണ്‍)

    പിളര്ന്ന അണ്ണാക്ക് ഉള്പ്പങടെയുള്ള ജനനവൈകല്യങ്ങള്ക്കുുള്ള അല്പം (1%) അപകടസാധ്യത. ഹൃദയം, മുഖം, തലയോട്, നട്ടെല്ല്, അവയവങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന വൈകല്യങ്ങള്‍

    ആന്റിയഹൈപ്പര്ടെൈന്സീകവുകള്‍

    ആന്ജിംയോടെന്സീളന്‍-കണ്വേ ര്ട്ടിം ഗ് എന്സൈംങ (എസിഇ) ഇന്ഹാംബിറ്ററുകള്‍

    വൈകിയ ഗര്ഭാുവസ്ഥയില്‍ മരുന്നുപയോഗിക്കുമ്പോള്‍ ഗര്ഭ്സ്ഥശിശുവിന് വൃക്ക ക്ഷതം, അമ്നിയോട്ടിക് ദ്രവത്തിലുണ്ടാകുന്ന കുറവ് മുഖം, അവയവങ്ങള്‍, ശ്വാസകോശം എന്നിവയ്ക്കുണ്ടാകുന്ന വൈകല്യങ്ങള്‍

     

    Beta-blockers

    When some beta-blockers are taken during pregnancy, a slowed heart rate and low blood sugar level in the fetus and possibly slowed growth

     

    ബീറ്റാ-ബ്ലോക്കറുകള്‍

    ഗര്ഭയകാലത്ത് ചില ബീറ്റാ-ബ്ലോക്കറുകള്‍ കഴിക്കുമ്പോള്‍ ഗര്ഭകസ്ഥശിശുവില്‍ മന്ദഗതിയിലുള്ള ഹൃദയമിടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുകയും ചെയ്യുന്നു. വളര്ച്ചം സാവധാനത്തിലാകുവാനും സാധ്യതയുണ്ട്

     

    തയാസൈഡ് ഡൈയൂററ്റിക്സ്

    ഗര്ഭൈസ്ഥശിശുവിന്റെല രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തിലും ഓക്സിജന്‍, സോഡിയം, പൊട്ടാസ്യം എന്നിവയുടെ തോതിലും കുറവുണ്ടാകുന്നു. വളര്ച്ചി സാവധാനത്തിലാകുന്നു.

    കീമോതെറാപ്പി മരുന്നുകള്‍

    ആക്ടിനോമൈസിന്‍

    ജനന വൈകല്യങ്ങള്ക്കുങള്ള സാധ്യത (മൃഗങ്ങളില്‍ മാത്രം കാണുന്നു)

     

    ബ്യുസള്ഫായന്‍ (മൈലെറാന്‍)

    കീഴ്ത്താടിയില്‍ വികാസക്കുറവ്, പിളര്ന്ന അണ്ണാക്ക്, തലയോടിന്റെ എല്ലുകള്ക്ക് അസാധാരണ വികാസം, നട്ടെല്ലിന് വൈകല്യങ്ങള്‍, ചെവിക്ക് വൈകല്യങ്ങള്‍, വളഞ്ഞ കാലുകള്‍ തുടങ്ങിയ ജനന വൈകല്യങ്ങള്‍ സാവധാനത്തിലുള്ള വളര്ച്ചങ

     

    ക്ലോറാംബ്യൂസില്‍ (ല്യൂകെറാന്‍)

    ബ്യൂസള്ഫായനു സമം

     

    സൈക്ലോഫോസ്ഫമൈഡ് (ലിയോഫിലൈസ്ഡ് സൈറ്റോക്സാന്‍)

    ബ്യൂസള്ഫാാനു സമം

     

    മോര്കായപ്റ്റോപ്യൂറൈന്‍ (പ്യൂരിനെതോള്‍)

    ബ്യൂസള്ഫാിനു സമം

     

    മീതോട്രെക്സേറ്റ് (ട്രെക്സാള്‍)

    ബ്യൂസള്ഫാ്നു സമം

    മൂഡ് നിലനിറുത്തുന്നതിനുള്ള മരുന്നുകള്‍

    ലിഥിയം (ലിഥോബിഡ്)

    നവജാതശിശുവില്‍ ജനന വൈകല്യങ്ങള്‍ (പ്രധാനമായി ഹൃദയത്തിന്), ആലസ്യം, മസില്‍ ടോണ്‍ കുറവ്, മുലയൂട്ടലിലെ പോരായ്മ, തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രവര്ത്തഗന മാന്ദ്യം, നെഫ്രോജനിക് ആയ ഡയബറ്റിസ് ഇന്സിഡപ്പിഡസ് എന്നിവ

    നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിോ ഇന്ഫ്ല്മേറ്ററി മരുന്നുകള്‍ (എന്എ‍സ്എഐഡി)

    ആസ്പിരിനും മറ്റ് സാലിസൈലേറ്റുകളും ഐബുപ്രൂഫിന്‍ (അഡ്വില്മോട്രിന്‍) നാപ്രോക്സെന്‍ (അലീവിയാനപ്രോക്സ്നാപ്രോസിന്‍)

    ഉയര്ന്നട അളവില്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഗര്ഭഗധാരണത്തിന്റെപ ആദ്യ സമയങ്ങളില്‍ താമസം നേരിടുകയും മഹാധമനിയും ശ്വാസകോശങ്ങളിലേക്കുള്ള രക്തവാഹിനിയും തമ്മിലുള്ള ബന്ധം അകാലത്തില്‍ നിലയ്ക്കുന്നു (ഡക്ടസ് ആര്ട്ടീകരിയോസസ്), മഞ്ഞപ്പിത്തം, ഗര്ഭപസ്ഥശിശുവിന് തലച്ചോറിന് ക്ഷതം (ചിലപ്പോള്‍), സ്ത്രീയിലും നവജാതശിശുവിലും പ്രസവസമയത്തും ശേഷവും രക്തസ്രാവ പ്രശ്നങ്ങള്‍ വൈകിയ ഗര്ഭാ്വസ്ഥയില്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഭ്രൂണത്തിനു ചുറ്റുമുള്ള ദ്രാവകത്തിന്റെറ അളവില്‍ കുറവുണ്ടാകുന്നു

    ഓറല്‍ ആന്റിനതൈപേര്ഗ്ലൈ സെമിക് മരുന്നുകള്‍

    ക്ലോര്പ്രോുപാമൈഡ് (ഡയബിനീസ്)

    നവജാത ശിശുവിന്റെള രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന നിലയിലാകുന്നു ഗര്ഭിലണിയില്‍ പ്രമേഹനില നിയന്ത്രണാധീതമാകുന്നു ടൈപ്പ് 2 പ്രമേഹ ബാധിതയായ സ്ത്രീ ഗര്ഭതധാരണത്തില്‍ വൈകി മരുന്നു ഉപയോഗിക്കുമ്പോള്‍ ജനന വൈകല്യങ്ങള്‍ ഉയരുന്നതിനുള്ള സാധ്യത

     

    ടോള്ബുനറ്റാമൈഡ്

    ക്ലോര്പ്രോയപാമൈഡിനു സമം

    ലൈംഗീക ഹോര്മോ്ണുകള്‍

    ഡാനാസോള്‍

    ഗര്ഭയധാരണത്തിന്‍ ആദ്യ ഘട്ടങ്ങളില്‍ മരുന്നുപയോഗിക്കുമ്പോള്‍ പെണ്ഭ്രൂ ണ ലിംഗത്തിന് പൌരുഷം വരുന്നു. ചിലപ്പോള്‍ ഇത് പരിഹരിക്കാന്‍ ശസ്ത്രക്രീയ ആവശ്യമായി വരാം

     

    ഡീതൈല്‍സ്റ്റില്ബെ്സ്ട്രോള്‍ (ഡിഇഎസ്)

    ഗര്ഭാരശയത്തിന് അസാധാരണത്വം, ആര്ത്തീവ പ്രശ്നങ്ങള്‍, യോനീനാള കാന്സനറിനുള്ള ഉയര്ന്ന സാധ്യത, പെണ്മരക്കളുടെ ഗര്ഭയധാരണ സമയത്ത് സങ്കീര്ണ്ണ്തകള്‍ ആണ്മീക്കളുടെ പുരുഷലിംഗാവയവത്തില്‍ അസാധാരണത്വങ്ങള്‍

     

    സിന്തറ്റിക് പ്രൊജസ്റ്റിനുകള്‍ (വായിലൂടെയുള്ള ഗര്ഭച നിരോധന ഔഷധമെന്ന നിലയില്‍ ചെറിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഇല്ല)

    ഡാനാസോളിനു സമം

    ചര്മ്മള ചികിത്സകള്‍

    എട്രിറ്റിനേറ്റ്

    ഹൃദയ വൈകല്യങ്ങള്‍, ചെറിയ ചെവികള്‍, ഹൈഡ്രോസെഫാലസ് (തലച്ചോറില്‍ ജലാംശം എന്ന് ചിലപ്പോഴൊക്കെ അറിയപ്പെടുന്ന അവസ്ഥ) തുടങ്ങിയ ജനന വൈകല്യങ്ങള്‍

     

    ഐസോട്രെറ്റിനോയിന്‍ (അക്യുറ്റയിന്‍)

    എട്രിറ്റിനേറ്റിനു സമം മാനസിക വളര്ച്ചാന മാന്ദ്യം ഗര്ഭിമലസുന്നതിനുള്ള സാധ്യത

    തൈറോയ്ഡ് മരുന്നുകള്‍

    മീതൈമാസോള്‍ (ടാപ്പാസോള്‍)

    ഗര്ഭതസ്ഥ ശിശുവിന് വലുപ്പമുള്ളതോ പ്രവര്ത്തനന മാന്ദ്യമുള്ളതോ ആയ തൈറോയ്ഡ് ഗ്രന്ഥി നവജാതശിശുവിന് ശിരോചര്മ്മഥ പ്രശ്നങ്ങള്‍

     

    പ്രൊപൈല്തരയോറേസില്‍

    ഗര്ഭൈസ്ഥ ശിശുവിന് വലുപ്പമുള്ളതോ പ്രവര്ത്തനന മാന്ദ്യമുള്ളതോ ആയ തൈറോയ്ഡ് ഗ്രന്ഥി

     

    റേഡിയോ ആക്ടീവ് അയോഡിന്‍

    ഗര്ഭയസ്ഥ ശിശുവിന് തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് ക്ഷതം ആദ്യ മൂന്നുമായത്തിന് അടുത്തോ അവസാനത്തിലോ ആണ് മരുന്നുപയോഗിക്കുന്നത് എങ്കില്‍ ഗര്ഭ്സ്ഥ ശിശുവിന് വലുപ്പമുള്ളതോ അമിത പ്രവര്ത്ത്നമുള്ളതോ ആയ തൈറോയ്ഡ് ഗ്രന്ഥി

     

    ട്രയോഡോതൈറോനൈന്‍ (തൈറോലാര്‍)

    ഗര്ഭയസ്ഥ ശിശുവിന് വലുപ്പമുള്ളതോ അമിത പ്രവര്ത്ത്നമുള്ളതോ ആയ തൈറോയ്ഡ് ഗ്രന്ഥി

    വാക്സിനുകള്‍ (ജീവനുള്ള വൈറസുകള്‍)

    ജര്മ്മ്ന്‍ അഞ്ചാംപനി (റൂബല്ല), ചിക്കന്പോ്ക്സ് (വാരിസെല്ല) എന്നിവയ്ക്കുള്ള വാക്സിനുകള്‍

    പ്ലാസന്റഅയിലും വികസിക്കുന്ന ഭ്രൂണത്തിലും ശക്തമായ അണുബാധ

     

    അഞ്ചാംപനി, മുണ്ടിനീര്, പോളിയോ, മഞ്ഞപ്പനി എന്നിവയ്ക്കുള്ള വാക്സിനുകള്‍

    ശക്തം പക്ഷേ അറിയപ്പെടാത്ത അപകട സാധ്യതകള്‍

    ഒഴിവാക്കുവാന്‍ സാധിക്കാത്ത അവസ്ഥകളിലല്ലാതെ ഗര്‍ഭാവസ്ഥയില്‍ മരുന്നുകള്‍ ഉപയോഗിക്കരുത്. എന്നിരുന്നാലും മരുന്നുകള്‍ ചിലപ്പോഴൊക്കെ ഗര്ഭിഥണിയുടെയും ഗര്ഭഗസ്ഥശിശുവിന്റെ്യും ആരോഗ്യത്തിന് അവശ്യമാണ്. അത്തരം കേസുകളില്‍, സ്ത്രീ അവളുടെ ആരോഗ്യ പ്രവര്ത്ത്കനുമായി അപകട സാധ്യതകളെക്കുറിച്ചും മരുന്നുപയോഗിക്കുന്നതിന്റെെ പ്രയോജനങ്ങളെക്കുറിച്ചും സംസാരിക്കേണ്ടതാണ്

     

    സാമൂഹ്യ മരുന്നുകള്

    സിഗരറ്റ് (പുകയില) വലി

    സിഗരറ്റ് വലി ഗര്ഭിണിയെയും ഗര്ഭ്സ്ഥശിശുവിനെയും പ്രതികൂലമായി ബാധിക്കുമെങ്കിലും 20% സ്ത്രീകള്‍ മാത്രമേ ഗര്ഭാഭവസ്ഥയില്‍ പുകവലി ഉപേക്ഷിക്കാറുള്ളൂ. ഗര്ഭാൂവസ്ഥയില്‍ ഗര്ഭരസ്ഥശിശുവിന് പുകവലി മൂലം സംഭവിക്കാവുന്ന സ്ഥിരമായ ഫലം ജനന സമയത്തെ തൂക്കത്തിലുണ്ടാകുന്ന കുറവാണ്. ഗര്ഭകസമയത്ത് ഒരു സ്ത്രീ എത്രമാത്രം കൂടുതല്‍ പുകവലിക്കുന്നുവോ, അത്രയും കുഞ്ഞിന്‍റെ തൂക്കത്തില്‍ കുറവു സംഭവിക്കും. പുകവലിക്കാത്ത അമ്മമാരുടെ കുട്ടികള്ക്കു ണ്ടാകുന്നതിനേക്കാള്‍ 170 ഗ്രാം കുറവു തൂക്കം മാത്രമേ പുകവലിക്കുന്ന അമ്മമാരുടെ കുട്ടികള്ക്ക് ജനനസമയത്ത് ഉണ്ടാവുകയുള്ളൂ. പഴക്കം ചെന്ന പുകവലിക്കാരുടെ കുട്ടികളില്‍ ജനന സമയത്തെ തൂക്കം കുറയല്‍ വളരെ ഉയര്ന്ത തോതിലായിരിക്കും.
    ഹൃദയം, തലച്ചോര്‍, മുഖം എന്നിവയിലുണ്ടാകുന്ന ജനന വൈകല്യങ്ങള്‍ പുകവലിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്ക്ക്ക അല്ലാത്തവരെ അപേക്ഷിച്ച് സാധാരണമായിരിക്കും. കൂടാതെ, ഉടനടി കുഞ്ഞ് മരിക്കുന്ന അവസ്ഥ (എസ്ഐഡിഎസ്) എന്ന അപകട സാധ്യത വര്ദ്ധി ക്കുന്നു. സ്ഥാനം തെറ്റിയ പ്ലാസന്റഭ (പ്ലാസന്റഎ പ്രീവിയ), മറുപിള്ള അകാലത്തില്‍ പുറന്തള്ളുക, അകാലത്തില്‍ ഭ്രൂണം ഉള്ക്കൊലള്ളുന്ന സ്തരം പിളരുക, അകാലത്തിലുള്ള പ്രസവ വേദന, ഗര്ഭതകോശത്തിലെ അണുബാധകള്‍, ഗര്ഭംമലസല്‍, ചാപിള്ളയെ പ്രസവിക്കല്‍, അകാല ജനനം എന്നിവ സാധാരണമാണ്. പുകവലിക്കാരായ സ്ത്രീകളുടെ കുട്ടികള്ക്ക്സ നേരിയ തോതില്‍, പക്ഷേ അളക്കാനാവും വിധം ശാരീരിക, ബുദ്ധി വളര്ച്ചുയിലും പെരുമാറ്റ വികാസങ്ങളിലും പോരായ്മകളുണ്ടായിരിക്കും. ഈ ഫലങ്ങള്‍ കാര്ബ്ണ്മോുണോക്സൈഡിന്റെപയും നിക്കോട്ടിന്റെകയും ഫലമാണെന്ന് കരുതുന്നു. ഗര്ഭി്ണികള്‍ നേരിട്ടല്ലാത്ത പുകവലിയും ഒഴിവാക്കേണ്ടതാണ്. അവയും സമാനമായ ക്ഷതങ്ങള്‍ ഗര്ഭഗസ്ഥശിശുവിന് സൃഷ്ടിച്ചേക്കും.

    മദ്യം

    ഗര്ഭായവസ്ഥയില്‍ ജനനവൈകല്യങ്ങള്ക്കുപള്ള സുപ്രധാന കാരണം മദ്യത്തിന്റക ഉപയോഗമാണ്. കാരണം, എത്രമാത്രം മദ്യം ഉള്ളില്‍ ചെന്നാലാണ് ഫീറ്റല്‍ ആല്ക്കിഹോള്‍ സിന്ഡ്രോം (ഗര്ഭ,സ്ഥശിശുവിന് മദ്യം മുഖേനയുണ്ടാകുന്ന രോഗാവസ്ഥ) ഉണ്ടാകുന്നതെന്ന് ഇപ്പോഴും ആര്ക്കും അറിയില്ല. അതുകൊണ്ടുതന്നെ ഗര്ഭി ണികള്‍ നിത്യേന അല്ലെങ്കില്‍ അധികമായി മദ്യപിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം മദ്യപാനം മൂലം ഗര്ഭാ വസ്ഥയിലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വളരെ വലുതാണ്.
    ഗര്‍ഭാവസ്ഥയില്‍ ഏതെങ്കിലും രൂപത്തില്‍ മദ്യം അകത്താക്കുന്ന സ്ത്രീകളില്‍ പ്രത്യേകിച്ച് അമിതമായാണ് മദ്യം ഉപയോഗിക്കുന്നതെങ്കില്‍, ഗര്ഭംു അലസുന്നതിനുള്ള സാധ്യത ഇരട്ടിയാണ്. ഗര്ഭമകാലത്ത് നിത്യേന മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്ക്ക്യ സാധാരണ നിലയേക്കാളും താഴ്ന്ന തൂക്കം മാത്രമേ ജനന സമയത്ത് ഉണ്ടാവുകയുള്ളൂ.എല്ലാ കുട്ടികള്ക്കും 7 പൌണ്ട് തൂക്കം ജനനസമയത്തുണ്ടാകുമ്പോള്‍ ശരാശരി 4 പൌണ്ട് തൂക്കം മാത്രമേ അധിക അളവില്‍ മദ്യം അകത്താക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്ക്ക്് ഉണ്ടാവുകയുള്ളൂ. ഗര്ഭഎകാലത്ത് മദ്യപിക്കുന്ന സ്ത്രീകളുടെ നവജാതശിശുക്കള്‍ പുഷ്ടിപ്രാപിക്കുകയില്ലെന്നു മാത്രമല്ല, ഉടന്ത ന്നെ മരണപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്.

    ഫീറ്റല്‍ ആല്ക്കറഹോള്‍ സിന്ഡ്രോം , ഗര്ഭ കാലത്തെ മദ്യപാനത്തിന്റെയ ഗുരുതരമായ അനന്തരഫലമാണ്. അമിതമായ മദ്യപാനം, അത് ദിവസത്തില്‍ മൂന്നു തവണ വീതമാണെങ്കില്‍ പോലും ഈ രോഗത്തിനുള്ള കാരണമായിത്തീരും. 1000 ജീവനോടെയുള്ള ജനനങ്ങളില്‍ 2പേര്ക്ക് ഇതു സംഭവിക്കാറുണ്ട്. ഈ രോഗാവസ്ഥയില്‍ ജനനത്തിനു മുമ്പോ ശേഷമോ ഉള്ള വളര്ച്ചവക്കുറവ്, മുഖ വൈകല്യങ്ങള്‍, ചെറിയ തല (തലച്ചോറിന്റെച വളര്ച്ച് അപര്യാപ്തമാകുന്നതു കൊണ്ടാണ് മിക്കവാറും ഇങ്ങനെ സംഭവിക്കുന്നത്), മാനസിക വളര്ച്ചാല മാന്ദ്യം, അസാധാരണമായ പെരുമാറ്റ വികാസങ്ങള്‍. തീരെ പതിവില്ലാതെ, സന്ധികളുടെ പ്രവര്ത്ത നങ്ങളും സ്ഥാനവും അസാധാരണമാകുകയും ഹൃദയ വൈകല്യങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. ഗര്ഭനകാലത്ത് മദ്യപിച്ചിരുന്ന സ്ത്രീകളുടെ ശിശുക്കള്‍ അല്ലെങ്കില്‍ വളരുന്ന കുട്ടികള്ക്ക്ധ സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങളോ ശ്രദ്ധക്കുറവിന്റെു ക്രമക്കേടുകളോ പോലെയുള്ള സങ്കീര്ണ്ണളമായ പെരുമാറ്റ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. കുഞ്ഞിന് പ്രകടമായ ശാരീരിക വൈകല്യങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ പോലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.

    കഫീന്

    ഗര്ഭയകാലത്ത് കഫീന്‍ ഉപയോഗിക്കുന്നത് അപകടകരമാണോ എന്നത് വ്യക്തമല്ല. ചെറിയ അളവില്‍ കഫീന്‍ (ദിവസവും ഒരു കപ്പ് കാപ്പി) നിത്യേന ഉപയോഗിക്കുന്നത് ഗര്ഭവസ്ഥ ശിശുവിന് യാതൊരു തരത്തിലുള്ള അപകടങ്ങളും സൃഷ്ടിക്കുന്നില്ലെന്ന് തെളിവുകള്‍ വെളിപ്പെടുത്തുന്നു. കാപ്പി, ചായ, ചില സോഡകള്‍, ചോക്കലേറ്റ്, ചില മരുന്നുകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പ്ലാസന്റ്യിലൂടെ കടന്ന് ഗര്ഭ്സ്ഥശിശുവിലേക്ക് എത്തുന്ന ഒരു ഉത്തേജകമാണ്. അങ്ങനെ അത് ഗര്ഭ‍സ്ഥ ശിശുവിനെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പു നിരക്ക് ഉയര്ത്തുതകയും ചെയ്യുന്നു. പ്ലാസന്റ്യിലൂടെയുള്ള രക്തപ്രവാഹം കഫീന്‍ കുറയ്ക്കുകയും ഇരുമ്പിന്റൊ ആഗിരണം കുറയ്ക്കുകയും (വിളര്ച്ചാ സാധ്യത വര്ദ്ധി്പ്പിക്കുന്നു) ചെയ്യുന്നു. ദിവസവും ഏഴ് കപ്പിലധികം കാപ്പി കുടിക്കുന്നത് ചാപിള്ളയെ പ്രസവിക്കല്‍, അകാല ജനനം, ജനനസമയത്ത് തൂക്കക്കുറവ്, ഗര്ഭപമലസല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത വര്ദ്ധികപ്പിക്കുന്നുവെന്ന് ചില തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. സാധ്യമാകുമ്പോഴൊക്കെ കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും കാപ്പി അടങ്ങിയിട്ടില്ലാത്ത പാനീയങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് വിദഗ്ദ്ധര്‍ ശുപാര്ശവ ചെയ്യുന്നു.

    അസ്പാര്ടേം്

    കൃതൃമമായ ഒരു മധുരവര്ദ്ധി്നിയായ അസ്പേര്ടേം ഗര്ഭരകാലത്ത് കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നത് മറ്റ് കൃതൃമമായി മധുരം ചേര്ത്തപ ഭക്ഷണങ്ങളെയും പാനീയങ്ങളും സാധാരണ അളവില്‍ ഉപയോഗിക്കുന്നതിലും സുരക്ഷിതമാണ്. ഫീനൈല്കെ്റ്റോന്യൂറിയ എന്ന അസാധാരണമായ ക്രമക്കേടുള്ള ഗര്ഭിനണികള്‍ അസ്പേര്ടേംീ ഉപയോഗിക്കരുത്.

    മുലയൂട്ടല്സമയത്ത് മരുന്നുകള്ഉപയോഗിക്കുമ്പോള്

    മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ മുലയൂട്ടല്‍ നിറുത്തേണ്ടതാണ്. അല്ലാത്ത പക്ഷം താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്

    • പാലിലേക്ക് അത്ര അളവില്‍ മരുന്നു കലരുന്നുണ്ട്
    • മരുന്ന് കുഞ്ഞ് ആഗിരണം ചെയ്യുന്നുണ്ടോ
    • മരുന്ന് എപ്രകാരമാണ് കുഞ്ഞിനെ ബാധിക്കുന്നത്
    • കുഞ്ഞ് എത്രമാത്രം പാല്‍ കുടിക്കുന്നുണ്ടെന്നത് കുഞ്ഞിന്റെ പ്രായം, കുഞ്ഞിന്റെമ ഭക്ഷണക്രമത്തിലെ മറ്റ് ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അളവ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു

    എപൈന്ഫ്രൈ ന്‍, ഹെപാരിന്‍, ഇന്സുിലിന്‍ (ഹ്യൂമുലിന്നോവോലിന്‍) എന്നിവ പോലെയുള്ള ചില മരുന്നുകള്‍ മുലപ്പാലിലേക്ക് കലരുകയില്ലാത്തതിനാല്‍ വളരെ സുരക്ഷിതമാണ്. മിക്ക മരുന്നുകളും മുലപ്പാലിലേക്ക് കലരാറുണ്ട് എങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും. ചില മരുന്നുകള്‍ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം. ചില മരുന്നുകള്‍ മുലപ്പാലിലേക്ക് കലരുന്നുണ്ടെങ്കിലും കുഞ്ഞ് അവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആഗിരണം ചെയ്യുകയുള്ളൂ. ഇവ കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയുമില്ല. ഉദാഹരണമായി ജെന്റാകമൈസിന്‍, കാനാമൈസിന്‍, സ്ട്രപ്ടോമൈസിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിാബയോട്ടിക്കുകള്‍.

    സുരക്ഷിതമായി കരുതപ്പെടുന്ന മരുന്നുകളില്‍ കുറിപ്പ് ആവശ്യമില്ലാതെ വാങ്ങിക്കാവുന്ന മരുന്നുകള്‍ ഉള്പ്പെ്ടുന്നു. ഇതില്‍ നിന്നു വ്യത്യസ്തമായിട്ടുള്ളത് ആന്റിനഹിസ്റ്റാമൈന്സുംങ (സാധാരണയായി ചുമ, ജലദോഷ മരുന്നുകളിലും അലര്ജിപ മരുന്നുകള്‍, മലബന്ധത്തിനുള്ള മരുന്നുകള്‍, ഉറക്കസഹായികള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ളവ) കൂടുതല്‍ അളവില്‍ ദീര്ഘികാലം ഉയോഗിക്കുകയാണെങ്കില്‍ ആസ്പിരിനും സാലിസിലേറ്റുകളും ആണ്.

    സാധാരണഗതിയില്‍ ത്വക്ക്, കണ്ണുകള്‍, മൂക്ക് എന്നിവയില്‍ പ്രയോഗിക്കുന്നവയോ ശ്വസിക്കുന്നവയോ ആയ മരുന്നുകള്‍ സുരക്ഷിതമാണ്. രക്താതിസമ്മര്ദ്ധ ത്തിനെ ചെറുക്കുന്ന മരുന്നുകള്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ സാരമായ പ്രശ്നങ്ങള്ക്ക്ന കാരണമാകാറില്ല. മുലയൂട്ടുന്ന സമയത്ത് സ്ത്രീകള്‍ ബീറ്റാ ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കുഞ്ഞിന് കുറഞ്ഞ രക്തമിടിപ്പ്, കുറഞ്ഞ രക്ത സമ്മര്ദ്ധംറ എന്നിവ പോലെയുള്ള പാര്ശ്വുഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് പതിവായി പരിശോധിക്കേണ്ടതാണ്. കുട്ടി പൂര്ണ്ണല ആരോഗ്യവാനാണെങ്കില്‍ കോമാഡിന്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷേ അതിന്റെ് ഉപയോഗം നിരീക്ഷിക്കേണ്ടതാണ്. കഫീനും തിയോഫൈലൈനും (തിയോലെയര്‍) കുട്ടിയ്ക്ക് ദോഷകരമല്ലെങ്കിലും ഇവ കുട്ടിയില്‍ അസ്വസ്ഥതകളുണ്ടാക്കാം. കുട്ടിയുടെ ഹൃദയമിടിപ്പും ശ്വാസനിരക്കും വര്ദ്ധി ച്ചേക്കാം. ചില മരുന്നുകള്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്ക്ക് സുരക്ഷിതമാണെന്ന് പറയുമ്പോഴും മരുന്ന് കുറിപ്പില്ലാതെ വാങ്ങുവാന്‍ കഴിയുന്നവയാണെങ്കിലും ആയുര്വ്വേ ദ ഔഷധമാണങ്കില്‍ പോലും മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുപയോഗിക്കുന്നതിനു മുമ്പ്, ഒരു ആരോഗ്യപ്രവര്ത്തഷകനോട് ആരായേണ്ടതാണ്. മുലയൂട്ടുന്ന വേളയില്‍ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ മരുന്നിന്റെന ലേബലില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്..

    ചില മരുന്നുകള്‍ ഉപയോഗിക്കുന്ന സമയത്ത് ഡോക്ടറുടെ മേല്നോടട്ടം ആവശ്യമാണ്. മുലയൂട്ടുന്ന സമയത്ത് സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി അവയുടെ അളവ് ക്രമീകരിക്കുകയോ അതുപയോഗിക്കുന്ന കാലാവധിയുടെ ദൈര്ഘ്യയമോ മുലയൂട്ടലിനോടനുബന്ധിച്ച് ഉപയോഗിക്കുന്ന മരുന്നിന്റെു സമയമോ പരിമിതപ്പെടുത്താം. മിക്കവാറും, ഉത്കണ്ഠ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകള്‍, വിഷാദത്തിനെതിരായുള്ളവ, മാനസിക പ്രശ്നങ്ങള്ക്കു്ള്ള മരുന്നുകള്‍ എന്നിവയെല്ലാം കുട്ടിയില്‍ പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉളവാക്കിയില്ലെങ്കില്‍ പോലും ഒരു ഡോക്ടറുടെ മേല്നോയട്ടം ആവശ്യമാണ്. എന്നിരുന്നാലും ഈ മരുന്നുകള്‍ ശരീരത്തില്‍ ദീര്ഘോകാലത്തേക്ക് നിലനില്ക്കു ന്നു. ജീവിതത്തിന്റെമ ആദ്യ കുറച്ച് മാസങ്ങളില്‍ മരുന്നുകള്‍ ഒഴിവാക്കുന്നതിന് കുഞ്ഞുങ്ങള്ക്ക്ആ പ്രയാസമുണ്ടാകാം. ഈ മരുന്നുകള്‍ കുട്ടിയുടെ നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ഉദാഹരണത്തിന്, മുലകുടിക്കുന്ന കുട്ടികളില്‍ ഉത്കണ്ഠ കുറയ്ക്കുന്നതിനുള്ള മരുന്നായ ഡയാസെപാം (ഡയാസ്റ്റാറ്റ്വാലിയം), ബെന്സോറഡയാസെപൈന്‍ എന്നിവ ആലസ്യം, മയക്കം, തൂക്കക്കുറവ് എന്നീ പ്രശ്നങ്ങളുണ്ടാക്കുന്നു. അപസ്മാരത്തിനെതിരായും ബാര്ബിയച്യുറേറ്ററുകളായും ഉപയോഗിക്കുന്ന ഫിനോബാര്ബിടറ്റല്‍ (ലുമിനല്‍) സാവധാനത്തില്‍ കുഞ്ഞുങ്ങള്‍ വിസര്ജ്ജി ക്കുന്നു. അതുകൊണ്ട് ഈ മരുന്ന് അമിതമായ മയക്കത്തിന് കാരണമാകുന്നു. ഈ ഫലങ്ങളാല്‍, ഡോക്ടര്മാ്ര്‍ ബെന്സോെഡയാസെപൈനുകളുടെയും ബാര്ബികച്യുറേറ്ററുകളുടെയും അളവ് കുറയ്ക്കുകയും മുലയൂട്ടല്‍ സമയത്ത് ഇവ ഉപയോഗിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുകയും ചെയ്യുന്നു.

    പ്രധാന മുന്കരുതലുകള്

    • കുട്ടിയെ ദോഷകരമായി ബാധിക്കുന്ന മരുന്ന് നിര്ബറന്ധമായും ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ അമ്മ മുലയൂട്ടല്‍ നിറുത്തേണ്ടതാണ്. പക്ഷേ, മരുന്ന് അവസാനിപ്പിച്ചതിനു ശേഷം മുലയൂട്ടല്‍ തുടരാവുന്നതാണ്. മരുന്ന് ഉപയോഗിക്കുമ്പോള്‍, അമ്മമാര്ക്ക് അവരുടെ മുലപ്പാല്‍ ഒരു ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.
    • പുകവലിക്കുന്ന സ്ത്രീകള്‍ പുകവലിച്ചതിനു 2 മണിക്കൂറിനുള്ളില്‍ മുലയൂട്ടരുത്. മുലയൂട്ടുകയാണെങ്കിലും അല്ലെങ്കിലും കുഞ്ഞിന്റെി സാന്നിദ്ധ്യത്തില്‍ പുകവലിക്കരുത്. പുകവലി പാല്‍ ഉല്പാദനം കുറയ്ക്കുകയും സാധാരണ തൂക്കം നേടുന്നതില്‍ കുഞ്ഞിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
    • കൂടുതല്‍ അളവില്‍ ഉപയോഗിക്കുമ്പോള്‍ മദ്യം കുഞ്ഞില്‍ മയക്കത്തിനും അമിതമായ വിയര്പ്പി നും കാരണമാകുന്നു.

    നിഷിദ്ധ മരുന്നുകള്

    നിഷിദ്ധ മരുന്നുകളുടെ (പ്രത്യേകിച്ച് ഒപിഓയിഡുകള്‍) ഉപയോഗം ഗര്ഭാകാലത്ത് ഗര്ഭദസ്ഥശിശുവിലും നവജാതശിശുവിലും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഗര്ഭിുണികള്ക്ക്ദ നിഷിദ്ധ മരുന്നുകള്‍ കുത്തി വയ്ക്കുന്നത് അണുബാധകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വര്ദ്ധി പ്പിക്കുകയും അത് ഗര്ഭുസ്ഥശിശുവിലേക്ക് പകരുകയും ചെയ്യുന്നു. ഈ അണുബാധകളില്‍ ഹെപ്പറ്റൈറ്റിസ് , ലൈംഗീകമായി പകരുന്ന രോഗങ്ങള്‍ (എയ്ഡ്സ് ഉള്പ്പ്ടെ) എന്നിവ ഉള്പ്പെ്ടുന്നു. കൂടാതെ, ഗര്ഭിയണികള്‍ നിഷിദ്ധ മരുന്നുകള്‍ ഉപയോോഗിക്കുമ്പോള്‍ ഗര്ഭടസ്ഥശിശുവിന്റെട വളര്ച്ചറയില്‍ അപാര്യാപ്തതയും അകാല ജനനങ്ങളും സാധാരണയായി കണ്ടുവരുന്നു.
    കൊക്കെയിന്‍ ഉപയോഗിക്കുന്ന അമ്മമാരുടെ കുട്ടികള്ക്ക്ക സ്ഥിരമായി പ്രശ്നങ്ങളുണ്ടാകുന്നു. എന്നാലും കൊക്കെയിനാണ് അത്തരം പ്രശ്നങ്ങള്ക്ക് കാരണമെന്നത് വ്യക്തമല്ല. ഉദാഹരണത്തിന്, ഇത്തരം അവസ്ഥയ്ക്ക് കാരണം പുകവലിയാകാം മറ്റ് നിഷിദ്ധ മരുന്നുകളുടെ ഉപയോഗമാകാം ഗര്ഭരകാല ശുശ്രൂഷയിലെ പോരായ്മകളാവാം അതുമല്ലെങ്കില്‍ ദാരിദ്ര്യവുമാകാം.

    ഒപിഓയിഡുകള്

    ഹെറോയിന്‍, മെത്തഡോണ്‍, മോര്ഫിപന്‍ എന്നിവ പോലെയുള്ള ഒപിഓയിഡുകള്‍ പ്ലാസന്റ‍യിലൂടെ നേരിട്ട് കടന്നു ചെല്ലുന്നു. ക്രമേണ, ഗര്ഭ‍സ്ഥശിശു അതിന് അടിമയാകുകയും ജനനത്തിന് ശേഷം ആറ് മണിക്കൂറു മുതല്‍ 8 ദിവസങ്ങള്‍ വരെയുള്ള കാലയളവിനുള്ളില്‍ അതില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒപിഓയിഡുകളുടെ ഉപയോഗം ചുരുക്കമായി ജനനവൈകല്യങ്ങളിലെത്തിച്ചേരാറുണ്ട്. ഗര്ഭ കാലത്ത് ഒപിഓയിഡുകളുടെ ഉപയോഗം ഗര്ഭൈമലസല്‍, കുഞ്ഞിന് അസാധാരണ നില, അകാല പ്രസവം തുടങ്ങിയ ഗര്ഭാഗവസ്ഥയിലെ സങ്കീര്ണ്ണ്തകള്‍ വര്ദ്ധി്പ്പിക്കുന്നു. ഹെറോയിന്‍ ഉപയോഗിക്കുന്നവരുടെ കുട്ടികള്‍ വളരെ ചെറുതായി കാണപ്പെടുന്നു.

    ആംഫെറ്റാമൈനുകള്

    ഗര്ഭതകാലത്ത് ആംഫെറ്റാമൈനുകളുടെ ഉപയോഗം ജനനവൈകല്യങ്ങളില്‍, (പ്രത്യേകിച്ച് ഹൃദയത്തിന്റേഭതില്‍) കലാശിക്കുന്നു.

    മരീജുവാന

    മരീജുവാനയുടെ ഗര്ഭങകാലത്തെ ഉപയോഗം കുട്ടിയെ ദോഷകരമായി ബാധിക്കുമോ എന്ന കാര്യം അവ്യക്തമാണ്. മരീജുവാനയിലെ പ്രധാന ഘടകം, ടെട്രാഹൈഡ്രോകാനാബിനോള്‍ പ്ലാസന്റംയിലൂടെ കടക്കുകയും കുട്ടിയെ ബാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മരീജുവാന ജനന വൈകല്യങ്ങള്‍ വര്ദ്ധിംപ്പിക്കുന്നതായോ വളര്ച്ചന കുറക്കുന്നതായോ കാണുന്നില്ല. വര്ദ്ധിദത തോതില്‍ ഗര്ഭ്കാലത്ത് ഉപയോഗിച്ചിരുന്നെങ്കില്‍ അല്ലാതെ നവജാത ശിശുവില്‍ മരീജുവാന പെരുമാറ്റ പ്രശ്നങ്ങള്ക്ക് കാരണമാകുന്നില്ല.

    ഗര്ഭ്കാലത്തും പ്രസവത്തിലും ഉപയോഗിക്കാവുന്ന മരുന്നുകള്

    ലോക്കല്‍ അനസ്തേഷ്യ, ഒപിഓയിഡുകള്‍, മറ്റ് വേദനാസംഹാരികള്‍ എന്നിവ സാധാരണയായി പ്ലാസന്റകയിലൂടെ കടക്കുകയും നവജാതശിശുവിനെ ബാധിക്കുകയും ചെയ്യുന്നു. ഉദാഹരണമായി, അവയ്ക്ക് കുഞ്ഞിന്റെല ശ്വസനത്തെ ദുര്ബധലമാക്കുവാന്‍ സാധിക്കും. അതിനാല്‍, ഇത്തരം മരുന്നുകള്‍ ഗര്ഭാ്വസ്ഥയില്‍ ആവശ്യമായി വരികയാണെങ്കില്‍, ഫലപ്രദമായ ചെറിയ അളവുകളില്‍ മാത്രമേ അവ നല്കാവൂ. കുഞ്ഞിന്റെി നീളം സാധാരണഗതിയില്‍ വര്ധിലപ്ക്കാറില്ലെങ്കിലും ഭാരം അധികരിക്കാറുണ്ട്.

    അവസാനം പരിഷ്കരിച്ചത് : 5/23/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate