സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്നവയാണ് എല്ലാത്തരം പകര്‍ച്ച പനികളും.
എന്താണ് എച്ച്1.എന്‍1. അഥവാ പന്നിപ്പനി
മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1.എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലക്ഷണങ്ങള്‍
പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്1.എന്‍1. രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടു പോകുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടണം. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക രോഗം, രക്താദിസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോകടറുടെ സേവനം തേടണം. സ്വയം ചികിത്സ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
രോഗപ്പകര്‍ച്ച എങ്ങനെ തടയാം
എച്ച്1.എന്‍1. പകര്‍ച്ച തടയാനായി രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്കൂള്‍, അംഗന്‍വാടി, ഉത്സവപ്പറമ്പ് പോലെയുള്ള ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രം പോകുക.
രോഗികളും പരിചരിക്കുന്നവരും ശദ്ധിക്കേണ്ട കാര്യങ്ങള്‍
വെറും വയറ്റില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഒരു നിവ്യത്തിയും ഇല്ലാതെ വരുമ്പോള്‍ ഇതെങ്കിലും കഴിച്ചേക്കാം എന്ന് വിചാരിച്ച് ഭക്ഷണം കഴിക്കുന്നവര്‍ അറിയുന്നില്ല, അപ്പോഴത്തെ വിശപ്പിനുള്ളത് കഴിക്കുവാണെങ്കിലും അത് ശരീരത്തിനു വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്ന്. ഇവയാണ് വെറും വയറ്റില്‍ വിപരീത ഫലമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍..
1) വാഴപ്പഴം
രാവിലെ സ്കൂളിലും മറ്റും തിരക്കിട്ട് പോകുമ്പോള്‍ പലപ്പോഴും ഭക്ഷണമാണ് നാം ഉപേക്ഷിക്കുക. ഇങ്ങനെ വരുമ്പോള്‍ ഒരു പഴം കൊണ്ട് വിശപ്പിനെ പിടിച്ചു നിര്‍ത്തുന്നവര്‍ ഒട്ടു കുറവല്ല. പൊതുവെ ദഹനത്തിന് നല്ല ഭക്ഷമാണ് വാഴപ്പഴമെങ്കിലും, അമിതമായ അളവില്‍ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം വെറുംവയറ്റില്‍ കഴിച്ചാല്‍, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു.
2) സബര്‍ജന്‍ പഴം
സബര്‍ജന്‍ പഴത്തില്‍ ക്രൂഡ് നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍, ആന്തരികാവയവങ്ങളുടെ ആവരണസ്തരത്തെ സാരമായി ബാധിക്കും.
3) മോര്, തൈര്, വെണ്ണ
ശരീരത്തിനു ആവശ്യമായ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് പാലുല്‍പ്പന്നങ്ങള്‍. എന്നാല്‍ തൈര്, വെണ്ണ, മോര് തുടങ്ങിയവ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഗുണത്തിലേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇവ വെറും വയറ്റില്‍ എത്തിയാല്‍ ഹൈഡ്രോക്ലോറിസ് ആസിഡായി മാറുകയും, പാലുല്പന്നങ്ങളിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യും. ഇതുവഴി അസിഡിറ്റി ഉണ്ടാകുന്നു.
4) തക്കാളി
വിറ്റാമിന്‍ സി ഉള്‍പ്പടെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് തക്കാളി. എന്നാല്‍ വെറുംവയറ്റില്‍ കഴിച്ചാല്‍, തക്കാളിയിലുള്ള ടാനിക് ആസിഡ് അസിഡിറ്റി ഉണ്ടാക്കും. ഇത് വലിയ ഗ്യാസ്ട്രബിളിന് കാരണമായി മാറും.
5) സിട്രസ് പഴങ്ങള്‍
വാഴപ്പഴം പോലെ തന്നെ വെറും വയറ്റില്‍ കഴിക്കാന്‍ വളരെയേറെ സാധ്യതയുള്ള ഭക്ഷണത്തില്പ്പെട്ട ഒന്നാണ് ഓറഞ്ച്. സിട്രസ് വര്‍ഗത്തില്‍പ്പെട്ട ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. കൂടാതെ വയറിനുള്ളിലെ ഹൈഡ്രോക്ലോറിക്ക് ആസിഡുമായി പ്രവര്‍ത്തിച്ച് അസിഡിറ്റിയിലേയക്ക് നയിക്കുന്നു.
കടുത്ത വെയിലില്‍ ചര്‍മ്മ സംരക്ഷണം എങ്ങനെയൊക്കെ നടത്തണമെന്ന് ആകെയൊകു അങ്കലാപ്പാണ് എല്ലാവര്ക്കും. സൂര്യാഘാതം വലിയ ഒരു വില്ലനായി നമുക്ക് മുന്പില് നില്ക്കുമ്പോള് എന്തൊക്കെയാണ് ഈ ‘സംരക്ഷണ മാര്‍ഗങ്ങള്‍’ എന്ന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ചിന്തിക്കാറുണ്ട്.
ജോലി സ്ഥലത്തും പുറത്തിറങ്ങി നടക്കുമ്പോഴുമെല്ലാം ഇതിനെതിരായുള്ള ഒരു കരുതല്‍ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനമായി ആദ്യം ചെയ്യേണ്ട കാര്യം. പുറത്തിറങ്ങുമ്പോള്‍ കൈയ്യില്‍ വെള്ളം കരുതുക. ഇടവിട്ട സമയങ്ങളില്‍ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ഡിഹൈഡ്രേഷന് ഒഴിവാക്കാനാണിത്.
പുറത്തിറങ്ങുന്നതിനു മുന്‍പ് വെയിലേല്‍ക്കുന്ന ശരീര ഭാഗങ്ങളില്‍ വെളിച്ചെണ്ണയോ, ജൊജോബ ഓയിലോ പുരട്ടിയാല്‍ സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തിനെ സംരക്ഷിക്കാന്‍ സാധിക്കും. കൂടാതെ സണ്‍സ്ക്രീന്‍ പ്രെട്ടക്ഷന് ക്രമീകളും ഉപയോഗിക്കാം. എസ്.പി.എഫ് 30 എങ്കിലുമുള്ള ക്രീമുകള്‍ വേണം ഉപയോഗിക്കാന്‍.
വൈറ്റമിന്‍ ഡി കൂടുതലടങ്ങിയ മത്സ്യം, മുട്ട, ഓറഞ്ച്, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കുന്നതു വഴി ശരീരത്തില്‍ ചൂട് ഏല്‍ക്കുമ്പോഴുള്ള ആഘാതം കുറയ്ക്കാന്‍ സാധിക്കും.
കൈയ്യുള്പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും മറച്ചു കൊണ്ട് പുറത്തിറങ്ങുക. പുരുഷന്മാര് ഫുള്‍ കൈയ്യുള്ള ഷര്‍ട്ട് ധരിക്കുക. സ്ത്രീകളാണെങ്കില്‍ ഫുള്‍ സ്ലീവുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു വഴിയും പുറത്തെ ചൂടില്‍ നിന്നും ചര്‍മ്മത്തിനു സംരക്ഷണം നേടാം.
ഹൃദ്രോഗവും മദ്യപാനവുമായുള്ള ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. വളരെ ചെറിയ തോതിലും മിതമായുമുള്ള മദ്യപാനം ഹൃദ്രോഗസാധ്യതയെ ബാധിക്കില്ലെങ്കിലും അമിതമദ്യപാനം ഹൃദയാഘാതസാധ്യത കൂട്ടുകതന്നെ ചെയ്യുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആഴ്ചയിൽ എട്ടു പെഗിൽ കൂടുതൽ മദ്യപിക്കുന്നവർക്കാണു കൂടുതൽ ഹൃദ്രോഗസാധ്യതയുള്ളത്.
കൂടുതൽ മദ്യപിക്കുന്നവരിൽ ലെഫ്റ്റ് വെൻട്രിക്കുലാർ ഡയസ്റ്റോളിക്, സിസ്റ്റോളിക് ഡിസ്ഫങ്ക്ഷൻ എന്ന അവസ്ഥയുണ്ടാകും. ദിവസവും രണ്ടു പെഗിൽ കൂടുതൽ മദ്യപിക്കുന്നവർക്ക് അമിത രക്തസമ്മർദമുണ്ടാകാനുള്ള സാധ്യത 1.5 2 ഇരട്ടിയാണ്. തുടർച്ചയായ ഹൃദയസ്തംഭനത്തിനു വഴിമരുന്നിടുന്ന നോൺ ഇഷേമിക് കാർഡിയോ മയോപ്പതി എന്ന രോഗാവസ്ഥയ്ക്കും അമിത മദ്യപാനം കാരണമാകും. മദ്യപാനം നിർത്തിയാൽ ഈ അവസ്ഥ മാറുകയും ചെയ്യും.
അമിതമദ്യപാനം കരളിൽനിന്നുള്ള ഫാറ്റി ആസിഡിന്റെ ഓക്സിഡേഷൻ തടയും. ഇത് ഹൈപ്പർട്രൈഗ്ലൈസെർഡേമിയ എന്ന അവസ്ഥയുണ്ടാക്കുകയും ടോട്ടൽ കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കൂട്ടുകയും ദുർമേദസിനു കാരണമാകുകയും ചെയ്യും. കൊറോണറി ആർട്ടെറി ഡിസീസിനും അമിത മദ്യപാനം വഴിമരുന്നിടുന്നു.
അമിത മദ്യപാനികൾക്കു പെട്ടെന്നുള്ള ഹൃദ്രോഗമരണമുണ്ടാകാൻ 23 ഇരട്ടി സാധ്യതയുണ്ട്. ഒരു ഗ്ലാസ് വൈനോ അരക്കുപ്പി ബിയറോ ഒരു പെഗ് വിസ്കിയോ കഴിക്കുന്നതു നമ്മുടെ ഹൃദയത്തിനു ശത്രുവാകില്ല. എന്നാൽ അതിലേറെ കഴിക്കുമ്പോൾ അതിന്റെ ഹൃദയബന്ധം കൂടി അന്വേഷിക്കുന്നതു നന്നായിരിക്കും.
മാറി വരുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം വന്ധ്യതയ്ക്ക് ഒരു കാരണമാകുന്നുവെന്ന് എല്ലാവര്ക്കും അറിവുള്ള ഒരു കാര്യമാണ്. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ നമ്മള് ഉപയോഗിക്കുന്ന പല വസ്തുക്കളും, അതും നമ്മള് ഒരിക്കല്‍പ്പോലും പ്രതീക്ഷിക്കാത്തവ നമ്മളെ വന്ധ്യതയിലേയ്ക്ക് നയിക്കുന്നു എന്ന പുതിയ റിപ്പോര്‍ട്ടാണ് ആരേയും ഒന്ന് ഞെട്ടിക്കുന്നതാണ്.
സൗന്ദര്യ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കോസ്മെറ്റിക് ഉല്പന്നങ്ങളുടെ അമിത ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ക്രീമുകള്‍, സോപ്പ്, ഷാംപൂ, ഐ ക്രീം, ലിപ്സ്റ്റിക്, ബോഡി ലോഷന്‍, ഡിയോഡറന്റ്, ഫേക്ക് ടാന്‍, നെയില്‍ പോളിഷ് എന്നിവയൊക്കെയാണ് വന്ധ്യതയ്ക്ക് കാരണമാകുക.
ഇത്തരം വസ്തുക്കളിലെ രാസവസ്തുക്കള്‍ ശരീരത്തിലുണ്ടാക്കുന്ന പാര്‍ശ്വഫലവും ഹോര്‍മോണ്‍ വ്യതിയാനവുമാണ് വന്ധ്യതയിലേക്ക് നയിക്കുന്നത്. മുംബൈയിലെ ഇന്ദിരാ ഐവിഎഫ് സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍ സാഗരിക അഗര്‍വാളാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആന്റി ബാക്ടീരിയല്‍ സോപ്പില്‍ അടങ്ങിയിട്ടുള്ള ട്രികോളോസാന് എന്ന ഘടകം ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുമെന്ന് സാഗരിക അഗര്‍വാള്‍ പറയുന്നു.
2013ലെ അസോചാം റിപ്പോര്‍ട്ട് പ്രകാരം 16-21 വയസ് പ്രായമുള്ള 75 ശതമാനം ഇന്ത്യക്കാര്‍ കോസ്മെറ്റിക് ഉല്പന്നങ്ങള്ക്കായി പ്രതിമാസം 6000 രൂപ വരെ ചെലവാക്കുന്നുണ്ട്. ഇന്ത്യയില്‍ സ്ത്രീകളിലെ വന്ധ്യത കൂടാന്‍ ഇതൊരു കാരണമാണെന്നാണ് ഡോ. സാഗരിക അഗര്‍വാള്‍ പറയുന്നത്.
ചില പ്രത്യേക കാരണങ്ങളാൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കോശങ്ങൾ ക്രമാതീതമായി വളരുകയും വിഭജന പ്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്യുമ്പോള്‍ അത് ശരീരത്തിന് അധികപറ്റും, ദോഷവുമായി ഭവിക്കും ഇതാണ് കാൻസർ രോഗത്തിന്റെ തുടക്കം. ഇങ്ങനെ ചെറുതായി കോശങ്ങൾ രൂപപ്പെടുന്ന സ്ഥലത്ത് ചെറിയ മുഴകളോ, മുഴയോ പ്രത്യക്ഷമാകും ഇതാണ് ട്യൂമർ. ചെറിയ ഇത്തരം മുഴകൾ പിന്നീട് വളരുകയും തൊട്ടടുത്ത കോശങ്ങളെ നശിപ്പിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു. ചിലപ്പോൾ ഇത്തരം ട്യൂമറുകൾ അവിടെ തന്നെ ഏതെങ്കിലും ഭാഗത്തു തുടർച്ചയായി വളരുന്നു.ഇത് രക്തം വഴി കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ച് കൂടുതൽ അപകടകരമാകുകയും ചെയ്യും.
ചുമയ്ക്കുമ്പോൾ വായിൽനിന്ന് രക്തം വരിക, മലത്തിലും, ഛർദ്ധിയിലും രക്തം കാണുക, സ്ത്രീകളുടെ ലൈംഗീകാവയവങ്ങളിൽ നിന്നും ധാരാളം രക്തസ്രാവം ഉണ്ടാവുക, ശരീരത്തിലെ ഏതെങ്കിലും മുറിവിൽ നിന്ന് ധാരാളം രക്തസ്രാവം ഉണ്ടാവുക, 15-20 ദിവസത്തിലധികം ഒരു അൾസറോ മുറിവോ സുഖപ്പെടുന്നില്ലായെങ്കിലും ക്യാൻസര്‍ പരിശോധന നടത്തിയിരിക്കണം. ഏതാനും ദിവസത്തേക്ക് മലബന്ധം അനുഭവപ്പെടുകയും പിന്നീട് കുറച്ചു ദിവസത്തേക്ക് , ഇടവിട്ട് മലം സുഖമമായി പോകുകയും ചെയ്താൽ അത് വൻകുടലിലെ കാൻസറാണോ എന്ന് പരിശോധിക്കണം.
സ്വരം ഇടക്കിടെ പരുക്കാനാകുകയും, 15-30 ദിവസം തുടർച്ചയായി ചുമ അനുഭവപ്പെടുകയും,വിശപ്പില്ലായ്മ ,ദഹനക്കുറവ് , തൊണ്ടവേദന, കട്ടിയുള്ള ആഹാരം കഴിക്കാൻ ബുദ്ധിമുട്ട്, ദ്രവരൂപത്തിലുള്ളതും കഴിക്കാൻ പറ്റാതാവുക, കവിളിലുണ്ടാകുന്ന വെളുത്ത നിറത്തിലുള്ള പരുപരുത്ത പ്രതലങ്ങൾ എന്നിവ ശ്രദ്ധിക്കപ്പെടേണ്ടതും പരിശോധന നടത്തേണ്ടതുമാണ്.ഒരു മറുകോ, വ്രണമോ ശരീരത്തിൽ പ്രത്യക്ഷപ്പെടുകയും ദിവസംപ്രതി അത് വളർന്നുവരികയും അതിനു നിറമാറ്റങ്ങൾ ഉണ്ടാകുകയും ചെയ്താൽ അതൊരു താക്കീത് സിഗ്നലായി കരുതണം
തികച്ചും ആയുർവേദത്തിലൂടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കൻ ഇതാ പത്ത് വഴികൾ
പ്രസാദ് പ്രഭാവതി
ഇന്ത്യന്‍ ഗൂസ്ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷ്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്.
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍.
രാവിലെ കുടിക്കുന്ന ഭക്ഷണത്തിനു മുന്‍പ് ഒരു കട്ടന്‍ കാപ്പി കുടിക്കുന്ന ആളാണോ നിങ്ങള്‍ ? കാപ്പി എന്നാല്‍ കുറച്ചു വെള്ളവും കാപ്പിപൊടിയും പഞ്ചസാരയുമല്ല അതുക്കും മേലെയാണ് കാപ്പിയെന്ന പാനീയമെന്ന സത്യം ഇത്തരക്കാരെ സന്തോഷിപ്പിക്കും.. കട്ടന്‍ കാപ്പിയില്‍ ഉള്ള ആന്റിഓക്സിഡന്റ്സിന്റെയും ന്യൂട്രിഷന്സിന്റെയും അളവ് അറിഞ്ഞാല്‍ എന്തെല്ലാം വിറ്റാമിനുകളാണ് നമ്മള് രാവിലെ എണീക്കുമ്പോള്‍ അകത്താക്കുന്നത് എന്നോര്‍ത്ത് കണ്ണ് തള്ളി പോകുകയും ചെയ്യും.
240 എംഎല് ലക്ഷണമൊത്ത കാപ്പിയില്‍ വിറ്റാമിന്‍ ബി2: 11%, വിറ്റാമിന്‍ ബി5: 6% , വിറ്റാമിന്‍ബി1 : 2 %, ഫ്ളോട്ട് : 1% , മാംഗനീസ് :3 % ,പൊട്ടാസിയം : 3 %, മാഗ്നീഷ്യം:2 %, ഫോസ്ഫറസ് : 1 % എന്നിവ അടങ്ങിയിട്ടുണ്ട് എന്നാണു കണക്കുകള്‍ പറയുന്നത്. കാപ്പി കുടിക്കുന്നവരുടെ ഭാഗ്യം അല്ലെ ? എന്നാല്‍ ഇത് കൂടി കേട്ടോളൂ..
കാപ്പി ഒക്കെ നല്ലതു തന്നെ എന്ന് കരുതി അത് എപ്പോളും കഴിക്കാന്‍ പാടില്ല എന്നതാണ് കാര്യം. ഇതേപ്പറ്റി വിദഗ്ദ്ധര്‍ പറയുന്നത് നോക്കുക ‘ രാവിലെ എണീക്കുമ്പോള്‍ തന്നെ കാപ്പി കുടിക്കരുത്.കാരണം കാപ്പി നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും ഇത് ശരീരത്തിന്റെ സ്വാഭാവിക സ്ഥിതിയില്‍ വരുന്നതിനു സമയം എടുക്കും. ഗ്യാസ് ട്രബിള്‍ ഉള്ളയാളുകള്‍ക്ക് വെറും വയറ്റില്‍ കട്ടന്‍ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഹൈഡ്രോക്ലോറിക് ആസിഡ് പണി തരുകയും ചെയ്യും.ആമാശയ വീക്കം അനുഭവിക്കുന്ന ആളുകള്‍ക്ക് ഇതിന്റെ ഫലം പെട്ടെന്ന് അനുഭവിച്ചറിയാന്‍ സാധിക്കും. കാപ്പിയിലെ ആസിഡുകള്‍ അധികമായാല്‍ കുടലില്‍ തടിപ്പ്, കുരുക്കള്‍, പലതരത്തിലുള്ള ഇറിറ്റേഷന്‍സ് തുടങ്ങി വന്‍കുടലിലും മറ്റും കാന്‍സറിനുള്ള സാധ്യതയും തള്ളി കളയാനാകില്ല.വെറും വയറ്റിലുള്ള ചായ കുടിയിലൂടെ വയറ്റിലുള്ള ആസിഡുകള്‍ വര്‍ധിക്കുകയും ക്ഷീണം മന്ദത എന്നിവയിലേക് വഴിതെളിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അതുകൊണ്ട് നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം രാവിലെ ഉണര്‍ന്നു ഒരു മണിക്കൂറിനു ശേഷം കാപ്പി കുടിക്കുക കൂടാതെ വെറും വയറ്റില്‍ കഴിക്കുന്നതിനു പകരം ഒരു കഷ്ണം ബ്രേഡോ റൊട്ടിയോ അകത്താകുക .എന്നാല്‍ നിങ്ങള്ക് ഒരു ദിവസം ഒരു കപ്പു കാപ്പിയില്ലാതെ മുമ്പോട്ട് പോക്കാന്‍ സാധികാത്ത ആളാണെന്നു ഇരിക്കട്ടെ അതിനും വഴിയുണ്ട് – ഒരു നുള്ളു പാല്‍പൊടിയോ വെണ്ണയോ ചേര്‍ക്കുക.
ജീവിത ശൈലീ രോഗങ്ങൾക്ക് അടിപ്പെട്ട ശേഷമാണ് പലരും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക. ദിവസേന അഞ്ച് നാഴിക നടക്കുക എന്ന പഴമൊഴി പിൻപറ്റി ഒരു കഠിന പരിശ്രമം. അപ്രായോഗികമായ ഇത്തരം ലക്ഷ്യങ്ങൾ തുടക്കത്തിൽത്തന്നെ ഉള്ളിൽ ഉറപ്പിച്ചു പരാജയപ്പെടുന്നതിനേക്കാൾ പ്രായോഗികമായ ലക്ഷ്യം ഉറപ്പിക്കുന്നതാണ് നല്ലത്.
ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങളുടെ ശരീരഭാരത്തിൽ കുറയ്ക്കേണ്ട അളവ് ഒരുപക്ഷേ കൃശഗാത്രനാകാൻ കുറയ്ക്കേണ്ട തൂക്കത്തേക്കാൾ കുറവാകും. അതുകൊണ്ട് നിങ്ങളുടെ നിലവിലെ തൂക്കത്തേക്കാൾ പത്തു ശതമാനം വരെ ആറുമാസത്തിനുള്ളിൽ കുറയ്ക്കുന്നതാണ് പ്രായോഗികമായ ഒന്ന്.
വ്യായാമം ചെയ്യുക എന്നത് നല്ലതുതന്നെ. എന്നാൽ പടിപടിയായി വ്യായാമത്തിന്റെ അളവ് കൂട്ടണം. പതിവായി വ്യായാമം ചെയ്യാത്ത ഒരാൾക്ക് കഠിനാദ്ധ്വാനത്തിന്റെ മടുപ്പില്ലാതെ ചെയ്തു തുടങ്ങാവുന്ന വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് നടന്നാൽ മതിയാകും. ഇതും വിഷമമായി തോന്നുന്നെങ്കിൽ ആ സമയത്തെ ഒന്നു ഭാഗിക്കുക. 15 മിനിറ്റ് ഒരുവട്ടവും പിന്നെ അഞ്ചു മിനിറ്റോ പത്തുമിനിറ്റോ ഉള്ള രണ്ടോ മൂന്നോ ഭാഗങ്ങളായി നടന്നു തീർക്കുക. പരിധിയിൽ അധികമായ സമയംവെച്ച് വ്യായാമം തുടങ്ങുന്നത് സഹനശക്തി കുറഞ്ഞവർക്ക് മടുപ്പുളവാക്കും. പല്ലു തേക്കുന്നതും കുളിക്കുന്നതുംപോലെ ദിവസവുമുള്ള നടത്തവും ദിനചര്യയുടെ ഭാഗമാക്കണം. എങ്കിൽ മാത്രമേ അത് ജീവിതശീലവുമായി ഇണങ്ങിച്ചേരൂ.
നടത്തം ജീവിത പങ്കാളിക്കോ കൂട്ടുകാർക്കോ അയൽപക്കക്കാർക്കോ ഒപ്പമാക്കാം. ആരോഗ്യത്തിനൊപ്പം ബന്ധങ്ങളും ദൃഢമാകട്ടെ.
നടക്കാൻ ഇറങ്ങുമ്പോൾ ദാ ഒരു മഴ! ഇന്നലെ ജോലി കൂടുതലായിരുന്നതിനാൽ ക്ഷീണം കാരണം നടന്നില്ലന്നേ… പലപ്പോഴും പലരും പറയുന്ന ഒഴിവുകഴിവാണ് ഇതൊക്കെ. ഒന്നോ രണ്ടോ ദിവസം നടക്കാൻ പോകാൻ കഴിഞ്ഞില്ല എന്നുവെച്ചു ആശങ്കാകുലരാകരുത്. കാരണം, നടത്തം ജീവിത ശൈലിയുടെ ഭാഗമാക്കുന്ന ദീർഘകാല പദ്ധതിയായാണ് കാണേണ്ടത്. വ്യായാമത്തെക്കുറിച്ചു ഉറച്ച തീരുമാനം എടുത്താൽ നടത്തത്തിനുള്ള സമയവും തനിയെ ഉണ്ടാകും. നടക്കാൻ വേണ്ടി 30 മിനിറ്റ് നേരത്തെ എഴുന്നേൽക്കാം.
ഉച്ച ഭക്ഷണം കഴിഞ്ഞും ജോലിയുടെ ഇടവേളകളിലും ജോലികഴിഞ്ഞും അത്താഴ ശേഷം കിടക്കാൻ പോകുന്നതിന് മുൻപും ഒക്കെയായി നടത്തത്തെ ക്രമീകരിച്ചു നോക്കു. ജോലിയിലും ജീവിതത്തിലും ഒക്കെ ഒരു പുതു ഉണർവ് വരുന്നത് കാണാം. ഇഷ്ടപ്പെട്ട വേഗതയിൽ നടത്തം ക്രമീകരിക്കാം. നടക്കുമ്പോൾ കാഴ്ചകൾ കാണുകയോ പാട്ടുകേൾക്കുകയോ ആകാം. അമിതമായി കിതയ്ക്കുകയോ ക്ഷീണിക്കുകയോ ഇല്ലാത്തതിനാൽ നടത്തം നീന്തലോ ടെന്നീസോ മറ്റ് കായിക വ്യായാമങ്ങളെപ്പോലെയെ അല്ല. ആർക്കും എളുപ്പത്തിൽ ചെയ്യാം. ഒന്നോർക്കുക രണ്ടോ മൂന്നോ ദിവസം നടന്ന ശേഷം തൂക്കം കുറഞ്ഞില്ല എന്ന് വിഷമിക്കുന്നതിൽ അർത്ഥമില്ല. ശരീരത്തിലെ ജലാംശം, കൊഴുപ്പ് എന്നിവയിലെ വ്യത്യാസം അറിഞ്ഞു തുടങ്ങാനും തൂക്കം കുറയാനും കുറച്ചു ദിവസങ്ങൾ എടുക്കും. നിത്യാഭ്യാസിക്കേ ആനയെ എടുക്കാനാകൂ. അല്ലാത്തവർക്ക് വെറുതെ ആശിക്കാമെന്നു മാത്രം.
(പ്രശസ്ത ഡയബറ്റോളജിസ്റ്റും, പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ & ഡയബെറ്റിസ് സെന്ററിന്റെ ചെയർമാൻ & മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ)
ആരോഗ്യമുള്ള ശരീരത്തിന് ചിട്ടയായ വ്യായാമം അനിവാര്യമാണ്. എന്നാല്‍ വ്യായാമചിട്ട എത്ര കര്‍ക്കശമായി പാലിക്കുന്ന വ്യക്തിയാണെങ്കില്‍പോലും
രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെകൂടുതലുള്ളപ്പോള് പ്രമേഹരോഗികള്‍ വ്യായാമം ചെയ്യാന്‍പാടില്ല. ഈ ഘട്ടത്തില്‍ വ്യായാമം ചെയ്താല്‍ ഡയബെറ്റിക്ക് കോമയെന്ന് വിളിക്കുന്ന ബോധക്ഷയത്തിനു സാധ്യതയുണ്ട്. ശരീര ഊഷ്മാവ് 101 ഡിഗ്രിയില്‍ കൂടുതലുള്ളപ്പോഴും ഏതെങ്കിലും രോഗങ്ങളോ വേദനയോ ഉള്ളപ്പോഴോ രക്തസമ്മര്‍ദം കൂടുതലുള്ളപ്പോഴോ വ്യായാമം ഒഴിവാക്കണം. രോഗമുള്ളവരെ സംബന്ധിച്ചിടത്തോളം കഠിനമായ വ്യായാമവും ഭാരം തൂക്കലും യോജിച്ചതല്ല. അങ്ങനെയുള്ളവര്‍ വ്യായാമപരിപാടി തിരഞ്ഞെടുക്കുന്നത് ഡോക്ടറുടെ സഹായത്തോടെയാകാന് പ്രത്യേകം ശ്രദ്ധിക്കുക.
കടപ്പാട് : 24kerala.com
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍