অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശുചിത്വം, മാലിന്യപരിപാലനം

ശുചിത്വം, മാലിന്യപരിപാലനം

ആമുഖം

പ്രാചീന കാലം മുതല്‍ നമ്മുടെ പൂര്‍വികര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന്‍ നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകള്‍ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു.

ആരോഗ്യ-വിദ്യാഭാസ മേഖലകളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന്‍ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ നാം ഏറെ പുറകിലാണെന്ന്‍ കണ്‍‌തുറന്നു നോക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കില്‍ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയല്‍കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടര്‍ന്നാല്‍ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അര്‍ഹാരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.

ആവര്‍ത്തിച്ചു വരുന്ന പകര്‍ച്ചവ്യാദികള്‍ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന്‍ നാം തിരിച്ചറിയുന്നില്ല. മാളിന്യകൂമ്പരങ്ങളും ദുര്‍ഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്ന്‍ അറിയാതെ അധികൃതര്‍ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.

ശുചിത്വം എന്നാല്‍


വ്യെക്തികളും അവര്‍ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന  അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസര്‍ജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതില്‍ ഉള്‍പ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം കൂടി ചേര്‍ന്ന ആകത്തുകയാണ് ശുചിത്വം.

ശുചിത്വമില്ലായ്മ എവിടെയെല്ലാം?

എവിടെയെല്ലാം നാം ശ്രേദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാന്‍ കഴിയുന്നതാണ്. വീടുകള്‍, സ്കൂളുകള്‍, ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ ഹോസ്റ്റലുകള്‍,  ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യവസായ ശാലകള്‍, ബസ്സ്‌ സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്സ്റ്റെഷനുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി മനുഷന്‍ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുനന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൌരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കില്‍ അല്ലെ പരിഹാരത്തിന് ശ്രേമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെഉണ്ടാവും എന്ന നിസ്സംഗതാമാനോഭാവം അപകടകരമാണ്.

  • ശുചിത്വമില്ലായ്മ എന്തുകൊണ്ട്?
  • വ്യെക്തി ശുചിത്വമുണ്ടായാല്‍ ശുചിത്വമായി എന്നാ തെറ്റിദ്ധാരണ.
  • ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചരിയായ്ക
  • സ്വാര്‍ത്ഥചിന്ത –ഞാനും എന്‍റെ വീടും വൃത്തിയായാല്‍ മതിയെന്ന ധാരണ.
  • പരിസര ശുചിത്വമോ, പൊതുശുചിത്വമോ സാമൂഹ്യശുചിത്വമോ താന്‍ പരിഗണിക്കേണ്ടതല്ല, അല്ലെങ്കില്‍ അത് തന്‍റെ പ്രശ്നമല്ല എന്നാ മനോഭാവം.
  • പരിസര ശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ന്‍ ചിന്തിക്കാനുള്ള കഴിവില്ലായ്മ (റോഡില്‍ കെട്ടി നില്ല്ക്കുന്ന മലിനജലം തന്‍റെ കിണറിലും എത്തി തന്‍റെ കിണര്‍ ജലവും മലിനമാകുമെന്നും, അതുപോലെ തന്‍റെ പുരയിടത്തിനു പുറത്തുള്ള മലിനജലത്തിലും കൊതുക് വളരുമെന്നും അത് തനിക്കും അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടവരാണ് നാം.)
  • മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൌഹൃദ വസ്തുക്കളോട് വിട പറയുന്നതും
  • താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടവര്‍ മറ്റാരോ ആണെന്ന തെറ്റിദ്ധാരണ
  • നഷ്ടപ്പെട്ട പ്രതികരണശേഷി  (ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്ന്‍ നടിച്ച് കടന്ന് പോകുന്നു )
  • മാലിന്യ സംസ്കരണ- പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, കാര്യപ്രാപ്തിയില്ലായ്മസാമൂഹ്യബോധമില്ലായ്മ (ധാര്‍മിക മൂല്യബോധത്തില്‍ വന്ന മാറ്റം)
  • ശുചിത്വവും സാമൂഹ്യബോധവും
  • പൌരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തില്‍ മാത്രമേ ശുചിത്വം സാദ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാല്‍ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണെന്ന്‍ ഓരോരുത്തരും കരുതിയാല്‍ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാന്‍ ചെല്ലുന്നിടമെല്ലാം ശുചിത്വമുല്ലതായിരിക്കനമെന്ന ചിന്ത ഉണ്ടെങ്കില്‍  ശുചിത്വമില്ലായ്മക്കെതിരെ പ്രവര്‍ത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യെക്തി തന്‍റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. (അയല്‍ക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിചെറിയുന്നവര്‍ അയല്‍ക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേല്‍ കയ്യേറ്റം നടത്തുകയാണ്.)

  • ശുചിത്വമുള്ള ചുറ്റുപാട് അവകാശം
  • ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൌലികാവകാശമാണ്. ജീവിക്കാന്‍ ഉള്ള അവകാശമെന്നാല്‍ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണര്‍ത്ഥം. ശുചിത്വലുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്തമില്ലാത്ത ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുനനിലവാരതിന്‍റെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടില്‍ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുനനിലവാരവും ഉയര്‍ത്തപ്പെടും.

  • ശുചിത്വമില്ലായ്മയും സാമൂഹ്യപ്രശ്നങ്ങളും
  • പകര്‍ച്ചവ്യാധികള്‍ ആവര്‍ത്തിക്കപ്പെടുന്നു, വ്യാപകമാകുന്നു.
  • ജനവാസകെന്ദ്രങ്ങളെ ജനവാസയോഗ്യമാല്ലാതക്കുന്നു, പണമുള്ളവര്‍ അത്തരം പ്രദേശങ്ങള്‍ ഉപേക്ഷിച്ചു പോകുന്നു. അതില്ലാത്തവന്‍ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട് അവിടെ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു.
  • ശുചിത്വമില്ലായ്മ വായു-ജല മലിനീകരണത്തിന് ഇടയാക്കുന്നു. അതു മൂലം അവിടെ രോഗങ്ങള്‍ വ്യാപകമാകുന്നു അതൊരു സാമൂഹ്യപ്രേശ്നമായി രൂപാന്തരപ്പെടുന്നു.
  • ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. തന്മൂലം അവിടുത്തെ സസ്യ-ജീവജാലങ്ങളുടെ നിലനില്‍പ്പ്‌ അപകടത്തിലാകുന്നു.
  • ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു. ജലത്തെ ഉപയോഗശൂന്യമാക്കുന്നു. ആത്മൂലം കൃഷിയും സമ്പത്ത്വ്യവസ്ഥയും തകരുന്നു.
  • ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു.
  • ശുചിത്വമില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും
  • രോഗങ്ങള്‍ വ്യാപകമാകുന്നു. രോഗികളുടെ സമൂഹം സാമൂഹ്യബാധ്യത ആയി മാറുന്നു.
  • ജലജന്യ രോഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.
  • കൊതുക്, എലി, കീടങ്ങള്‍ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു.
  • മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹഹമാക്കുന്നു
  • വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാനിടയാകുന്നു.
  • ശുചിത്വം സാധ്യമാണോ? എങ്ങനെ?
  • വ്യക്തിശുചിത്വബോധാമുള്ളതുകൊണ്ടാണല്ലോ നാം പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത്; ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകഴുകുന്നത്; അത് പോലെ വ്യെക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകര്‍മങ്ങളും ചെയ്യുന്നത്. വ്യെക്തിശുചിത്വം സാദ്യമാണെങ്കില്‍ സാമൂഹ്യശുചിത്വവും സാദ്യമല്ലേ. അതിനു സാമൂഹ്യശുചിത്വബോധം വ്യക്തികല്‍ക്കുണ്ടാകണം.അതുണ്ടായാല്‍ ഒരു വ്യെക്തിയും വ്യക്തിശുചിത്വത്തിനോ ഗാര്‍ഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാകുകുന്ന മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കുകയും അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും പോതുസ്തലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കും പ്രവര്‍ത്തിക്കും.അങ്ങനെ വന്നാല്‍ ഒരു സ്ഥാപനവും ഒരു ഓഫീസും ഒരു വ്യവസായശാലയും ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുകയില്ല. മാലിന്യങ്ങള്‍ പോതുസ്ഥലങ്ങളിലേക്കും ജാലാശയങ്ങളിലേക്കും തള്ളുകയില്ല.

    മലിനീകരണം എന്നാല്‍

    ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാല്‍ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാല്‍ മലിനീകരണം.ഇത്തരം വസ്തുക്കളാല്‍ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങള്‍ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു.

    ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കള്‍) മാലിന്യങ്ങളല്ല.  അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കള്‍ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാല്‍ അവ ഉപയോഗശൂന്യമായ വിഭവങ്ങള്‍ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോള്‍ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടില്‍ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാല്‍ മലിനീകരണം ഒരു പരിധി വരെ തടയാന്‍ കഴിയുന്നതാണ്.

    ലിനീകരണം എവിടെയെല്ലാം
    മണ്ണ്‍ - കാര്‍ഷികാവശ്യത്തിനായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ മൂലവും പ്ലാസ്റിക്കും അജൈവവസ്തുക്കളും മണ്ണില്‍ നിക്ഷേപിക്കുന്നത് മൂലവും മണ്ണ്‍ മലിനമാകുന്നു. മണ്ണ്‍ മണ്ണല്ലാതാകുന്നു.
  • ജലം- കക്കൂസ് മാലിന്യങ്ങള്‍, മലിനജലത്തിലുള്ള അണുക്കള്‍, വ്യവസായശാലകളില്‍ നിന്നുള്ള രാസവസ്തുക്കള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, അഴുകിയ ഖരമാലിന്യത്തിലൂടെ ഒഴുകി വരുന്ന ജലത്തിലുള്ള വിവിധ തരം മാലിന്യങ്ങള്‍ എന്നിവ ജലസ്രോതസ്സുകളില്‍ എത്തുന്നതോടെ ആ ജലം മലിനമാകുന്നു.
  • വായു- വ്യവസായശാലകള്‍ പുറംതള്ളുന്ന പുകയും വിഷവാതകങ്ങളും, വാഹനങ്ങളുടെ പുക, എ.സി., ഫ്രിഡ്ജ് എന്നിവയില്‍ നിന്നുള്ള വാതകങ്ങള്‍, പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍, ആണവ വികരണം എന്നിവ മൂലവും വായു മലിനമാകുന്നു.
  • ശബ്ദമലിനീകരണം
  • മാലിന്യവിമുക്തമായ ഒരു ചുറ്റുപാടില്‍ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ശബ്ദമലിനീകരണത്തിലൂടെ നഷ്ടമാകുന്നു. വാഹങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദവും അവയുടെ ഹോണുകളും ഉച്ചഭാഷിണികളുമാണ് ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികള്‍. ഇവയുടെ വിവേകപൂര്‍വ്വമായ ഉപയോഗം നമുക്ക് അജ്ഞാതമാണ്. രോഗികള്‍ വയോജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ശബ്ദമലിനീകരണം മറ്റുള്ളവരേക്കാള്‍ പ്രശ്നമുണ്ടാക്കുന്നു.

  • തീവ്രപ്രകാശം
  • രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനില്‍ക്കാനാണ്. രാത്രികളില്ലാതായാല്‍ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളില്‍ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാള്‍ക്ക്നാള്‍ കൂടി വരുന്നു. വാഹനങ്ങള്‍ രാത്രികളില്‍ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകള്‍ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു.

    മാലിന്യങ്ങള്‍

    പാഴ്വസ്തുക്കലെല്ലാം മാലിന്യമാല്ലെങ്കിലും പാഴ്വസ്തുക്കള്‍ മാലിന്യമായി മാറി നമ്മുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു. അത് പോലെ വ്യവസായശാലകളില്‍ നിന്ന്‍ ആശുപത്രികളില്‍ നിന്ന്‍, ഫ്ലാറ്റുകളില്‍ നിന്ന്‍, ആട്-കോഴി-പന്നി ഫാമുകളില്‍ നിന്ന്‍ തുടങ്ങി നിരവധിയിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നമുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മാലിന്യങ്ങളെ പല രീതിയില്‍ വര്‍ഗീകരിക്കാവുന്നതാണ്.

  • ജൈവം-അജൈവം
  • മാലിന്യങ്ങളെ ജൈവം-അജൈവം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്.ജൈവമാലിന്യങ്ങളെ തന്നെ രണ്ടായി തിരിക്കാവുന്നതാണ്.

  • ജൈവമാരകമാലിന്യങ്ങള്‍- മാരകരോഗാണുക്കളെ വഹിക്കുന്ന മാലിന്യങ്ങളാണിവ. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണിവ
  • നഗരജൈവ മാലിന്യങ്ങള്‍ - ഗാര്‍ഹിക, കാര്‍ഷിക മേഖലകളില്‍ നിന്ന്‍ വരുന്ന മാരകമല്ലാത്ത മാലിന്യങ്ങളാണിവ. ശരിയായ പരിപാലനത്തിലൂടെ ഇവ നമുക്ക് ഉപയോഗപ്രധമാക്കാവുന്നതാണ്.
  • അജൈവമാലിന്യങ്ങള്‍- സ്വാഭാവിക രീതിയില്‍ മണ്ണില്‍ ലയിച്ച് ചേരാത്തവായാണിവ. ഇവയെ താഴെ പറയുന്ന പ്രകാരം 4 വിഭാവങ്ങളായി തരംതിരിക്കാവുന്നതാണ്.

    • പുനരുപയോഗ സാധ്യതയുള്ളവ (Reuse)
    • പുനചംക്രമണ സാധ്യതയുള്ളവ (Recycle)
    • ആപ്തകരമായവ
    • നിര്‍ഗുണങ്ങളായവ
    • ഖരം-ദ്രാവകം-വാതകം.

      മാലിന്യങ്ങളെ ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. അവയുടെ സവിശേഷതകളും അപകടത്തിന്‍റെ രൂക്ഷതയും മനസ്സിലാക്കുന്നതിനും പരിപാലന രീതികള്‍ കണ്ടെത്തുന്നതിനും ഈ തരം തിരിവ് സഹായകരമാണ്.

    • ഖരമാലിന്യങ്ങള്‍- അളവ്പരമായി പരിശോധിച്ചാല്‍ (quantitative) ഖരമാലിന്യങ്ങളാണ് വലിയ പ്രശ്നം. അത്രയേറെ ഖരമാലിന്യങ്ങളാണ് നാം ദിവസേന ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.
    • ദ്രവമാലിന്യങ്ങള്‍- അപകടാവസ്ഥ പരിഗണിച്ചാല്‍ ദ്രവമാലിന്യങ്ങളാണ് ഏറ്റവും വലിയ പ്രശ്നവും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതും, അവ നേരെ ജലസ്രോതസ്സുകളില്‍ എത്തുന്നതോടെ പ്രശ്നം അതീവ ഗുരുതരമാകുന്നു.
    • വാതകമാലിന്യങ്ങള്‍- വ്യവസായശാലകള്‍, വാഹനങ്ങള്‍, എയെര്‍കണ്ടീഷണരുകള്‍ എന്നിവ വ്യാപകമായ അളവില്‍ മലിനവാതകങ്ങള്‍ പുറംതള്ളുന്നു. ഖരമാലിന്യങ്ങള്‍ (പ്ലാസ്റ്റിക് ഉള്‍പ്പടെ ) കത്തിക്കുന്നതിലൂടെയും വലിയ അളവില്‍ വിഷവാതകം അന്തരീക്ഷത്തില്‍ കലരുന്നു. വായു മലിനീകരണം പല മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.
    • ഉറവിടം അടിസ്ഥാനമാക്കിയുള്ള തരംതിരിവ്
    • ഗാര്‍ഹിക മാലിന്യങ്ങള്‍ / നഗരമാലിന്യങ്ങള്‍
    • വീടുകള്‍,  ചന്തകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍  തീര്‍ഥാടന കേന്ദ്രങ്ങള്‍, വ്യവസായ ഇതര സ്ഥാപങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‍ പുറം തള്ളപ്പെടുന്ന ഉപയോഗാനന്തര വസ്തുക്കളാണിവ.

    • വ്യവസായമാലിന്യങ്ങള്‍
    • വ്യവസായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്ന ഖര-ദ്രാവക രൂപങ്ങളില്‍ ഉള്ള മാരകമായ രാസമാലിന്യങ്ങളും പുക, വിഷവാതകങ്ങള്‍, ശബ്ദം മുതലായവയും ഉള്‍പ്പെടുന്നതാണ് ഇവ.

    • ആശുപത്രിമാലിന്യങ്ങള്‍
    • മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ലാബുകള്‍, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങലാണിവ. താഴെ പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു.

    • മാരഗരോഗാണുക്കളടങ്ങിയ പഞ്ഞി, തുണി, ശരീരശ്രവങ്ങള്‍, മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ തുടങ്ങിയ ആപത്കരമായ ജൈവമാലിന്യങ്ങള്‍
    • സൂചികള്‍, കത്തികള്‍, കുപ്പിച്ചില്ലുകള്‍, മറ്റ് ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള അപകടകരമായ വസ്തുക്കള്‍
    • പഴകിയ മരുന്നുകളും മറ്റുമടങ്ങിയ ഫാര്‍മസ്യുട്ടിക്കല്‍ മാലിന്യങ്ങള്‍
    • എക്സ്റേ, സ്കാന്‍, ലാബുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വികിരണസ്വഭാവമുള്ള വസ്തുക്കള്‍
    • ഇലക്ട്രിക്‌- ഇലക്ട്രോണിക് മാലിന്യങ്ങള്‍ (ഇ-മാലിന്യങ്ങള്‍)
    • വൈദ്യുതി കടത്തിവിടാന്‍ ഉപയോഗിക്കുന്ന ഒരു കഷ്ണം ചെമ്പ് കമ്പി മുതല്‍ കൃത്രിമ ഉപഗ്രഹം വരെയും ഫ്യുസ് വയര്‍ മുതല്‍ കംബ്യുട്ടര്‍ സര്‍ക്യൂട്ട് വരെയും പരന്നു കിടക്കുന്നതാണ് ഇ-മാലിന്യങ്ങള്‍
    • ബള്‍ബുകള്‍, ട്യൂബുകള്‍, മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, കംബ്യുട്ടറുകള്‍ , ക്യാമറകള്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.
    • ലെഡ്, കാഡ്മിയം, ബെറിയം, മെര്‍ക്കുറി തുടങ്ങിയ ഒട്ടനവധി മാരകവിഷവസ്തുക്കള്‍ ഇവയിലടങ്ങിയിരിക്കുന്നു.
    • ആണവമാലിന്യങ്ങള്‍
    • ന്യൂക്ലിയര്‍ പവര്‍ സ്റ്റെഷനുകളില്‍ നിന്നും പരീക്ഷണ ശാലകളില്‍ നിന്നും ആയുധനിര്‍മാണ ശാലകളില്‍ നിന്നും ഖനികളില്‍ നിന്നും  വികരണവസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യവസായ ശാലകില്‍ നിന്നും പുറന്തള്ളപ്പെടുന്ന ആണവ വികിരണ സ്വഭാവമുള്ള വസ്തുക്കളാണ് ആണവ മാലിന്യങ്ങള്‍.

    • ശബ്ദമാലിന്യങ്ങള്‍
    • അമിതമായ ശബ്ദം മനുഷ്യര്‍ക്കും മറ്റ് ജന്തുജാലങ്ങള്‍ക്കും ഒരുപോലെ പ്രശ്നമാണ്. അമിത ശബ്ദം ശ്രവണവൈകല്യം ഉണ്ടാക്കും എന്ന്‍ മാത്രമല്ല മനുഷ്യരിലും മറ്റ് ജീവികളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും മനുഷ്യരില്‍ മാനസികരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

    • പ്രകാശമാലിന്യങ്ങള്‍
    • അനവസരത്തില്‍ പ്രസരിക്കപ്പെടുന്ന പ്രകാശം സസ്യജന്തുജാലങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പാരിസ്ഥികാരോഗ്യം നശിക്കുന്നു.

    • അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍
    • പക്ഷികളെയും മൃഗങ്ങളെയും കശാപ്പ് ചെയ്യുന്ന അറവ്ശാലകളില്‍ നിന്നും കൊഴിക്കടകളില്‍ നിന്നും വളരെയധികം മൃഗാവശിഷ്ടങ്ങള്‍ പുറത്ത് തള്ളുന്നുണ്ട്. പലപ്പോഴും ഇവ റോഡുകളുടെ അരുകുകളിലും ജലാശയങ്ങള്‍ക്ക് സമീപവും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കപ്പെടുന്നു.

    • കോഴി-പന്നി ഫാമുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍
    • വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുന്ന കോഴി-പന്നി ഫാമുകള്‍ വന്‍തോതില്‍ മാലിന്യം സൃഷ്ടിക്കുന്നു ഇവിടങ്ങളില്‍ ശാസ്ത്രീയ മാലിന്യപരിപാലന രീതികള്‍ അവലംബിചില്ലെങ്കില്‍ ഇവ വലിയ പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും.

    • ശ്മശാനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍
    • ശാസ്ത്രീയമായ ശവ സംസ്കരണ രീതികള്‍ അവലംബിക്കാതെയുള്ള ശ്മശാനങ്ങള്‍ വായുവും വെള്ളവും മലിനമാക്കുന്നു.

      പ്ലാസ്റ്റിക് എന്ന വില്ലന്‍

    • ആധുനിക ദൈനംദിന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്
    • സാമ്പത്തിക ലാഭവും സൗകര്യവും പ്ലാസ്റ്റിക്കിലേക്ക് നമ്മളെ ആകര്‍ഷിക്കുന്നു.
    • പ്ലാസ്റ്റിക് കൊണ്ടുള്ള നേട്ടം താല്‍കാലികം ആണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുപയോഗിക്കുന്ന വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത് ഏറെ വലുതാണെന്നും ഉള്ള വസ്തുത നാം മനസ്സിലാക്കിയിട്ടില്ല.
    • എവിടെയും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ ഭാരം കൊണ്ട് ചെറുതാണെങ്കിലും പ്ലാസ്റ്റിക്കുണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്‌.
    • ഖരമാലിന്യസംസ്കരണ-പരിപാലന സംവിധാനങ്ങളെയെല്ലാം തകിടം മരിക്കുന്നത് പ്ലാസ്റിക് എന്ന വില്ലനാണ്.
    • പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന പോളിമറുകളും ഘനലോഹങ്ങളും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്.
    • മൃദുത്വവും വഴക്കവും ആകര്‍ഷകമായ നിറങ്ങളും ലഭിക്കാന്‍ പ്ലാസ്റിക്കില്‍ ചേര്‍ക്കുന്ന വിവിധ രാസവസ്തുക്കള്‍, ലെഡ്, മെര്‍ക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയ ഘനലോഹങ്ങള്‍ എന്നിവ മനുഷ്യന്‍റെ ആരോഗ്യത്തിനു ഹാനികരമാണെന്ന്‍ മാത്രമല്ല ജീവനുപോലും ഭീഷണിയാണ്.
    • ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റിക് മണ്ണിന്‍റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു.
    • പൊതുമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് കത്തിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും കത്തിക്കുന്നു. പ്ലാസ്റിക് കത്തിച്ചാലുള്ള അപകടം നാം മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയാല്‍ പിന്നെ ആരും പ്ലാസ്റ്റിക് കത്തിക്കില്ല.
    • പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള പല രാസാപദാര്‍ത്ഥങ്ങളും ജ്വലന സമയത്ത് നശിക്കുന്നില്ല. അവ പുകയില്‍ ലയിച്ച് അന്തരീക്ഷത്തിലേക്കും ചാരത്തിലൂടെ മണ്ണിലേക്കും വ്യാപിക്കുന്നു.
    • പ്ലാസ്റിക് കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന മാരക വിഷങ്ങളായ ഡയോക്സിനുകളും ഫ്യൂറാനുകളും ജീവികളുടെ രോഗപ്രധിരോധ വ്യവസ്ഥയേയും അന്തസ്രാവവ്യവസ്ഥകളെയും തകിടം മറിക്കുന്നു.
    • പ്ലാസ്റിക് കത്തിക്കുമ്പോള്‍ വന്‍തോതില്‍ വിഷപദാര്‍ത്ഥങ്ങള്‍ പുറത്ത് വരുന്നു. ഈ വിഷപദാര്‍ത്ഥങ്ങള്‍ ശ്വസനത്തിലൂടെയും, ഭക്ഷണത്തിലൂടെയും, ചര്‍മത്തിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
    • ശരീരത്തില്‍ പ്രവേശിച്ചാല്‍ ഈ വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയാണ്‌. ക്യാന്‍സര്‍, നാഡീവികസന വൈകല്യങ്ങള്‍, ശ്വാസ-കോശ-കരള്‍-ത്വക്ക് രോഗങ്ങള്‍, വിഷാദരോഗങ്ങള്‍, ന്‍=മാനസികപ്രശ്നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, പ്രത്യുല്‍പ്പാദന തകരാറുകള്‍, ജനന വൈകല്യങ്ങള്‍, എന്‍ഡോമെട്രിയോസീസ്, ആസ്മ തുടങ്ങിയ രോഗങ്ങള്‍ എന്നിവയ്ക്കും മറ്റ് പല അര്രോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു.
    • മാലിന്യം എന്ത്കൊണ്ട്?
    • ഉപയോഗാനന്തര വസ്തുക്കള്‍ ശരിയായ രീതിയില്‍ പരിപാലിക്കാതിരിക്കുമ്പോള്‍ അത് മാലിന്യമായി മാറുന്നു. ഗാര്‍ഹിക-നഗര മാലിന്യങ്ങള്‍ ഇങ്ങനെയുണ്ടാകുന്നവായാണ്.
    • ആധുനിക സംവിധാനവും ജീവിതരീതിയില്‍ വന്ന മാറ്റവും (ഉദാ. ഫാസ്റ്റ് ഫുഡ് സംസ്കാരം) കച്ചവട താല്പ്പര്യക്കാരുടെ പ്രചാരണങ്ങളും (ഉദാ. use and throw culture) ഉപഭോഗാന്തര മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു.
    • വീടുകള്‍, ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ കല്യാനമന്ധപങ്ങള്‍, ഇറച്ചി കടകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍  അതുണ്ടാക്കുന്നവര്‍ക്ക് തന്നെ സംസ്ക്കരിക്കാമെന്നിരിക്കെ അങ്ങനെ ചെയ്യാതിരിക്കുന്ന കുറ്റകരമായ നടപടി മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍.
    • ഗാര്‍ഹിക അജൈവമാലിന്യങ്ങളുടെയും  നഗരമാലിന്യങ്ങളുടെയും സംസ്ക്കരണത്തിനും പരിപാലനത്തിനും വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തതയും കാര്യക്ഷമതയില്ലായ്മയും.
    • കാര്‍ഷികാവശ്യങ്ങള്‍ക്ക് രാസവസ്തുക്കളും കീടനാശിനികളും അമിതമായി ഉപയോഗിക്കല്‍
    • ശാസ്ത്രീയമായ സംസ്ക്കരണ-പരിപാലന സംവിധാനങ്ങള്‍ ഇന്നു ലഭ്യമാണെങ്കിലും ലാഭക്കൊതിമൂലം അവ പ്രാവര്‍ത്തികമാകമാക്കാതിരിക്കുന്ന വ്യവസായികള്‍, ആശുപത്രി അധികൃതര്‍, അറവ് ശാലക്കാര്‍, കോഴി പന്നി ഫാം നടത്തിപ്പുകാര്‍ മുതലായവരുടെ നിലപാടുകള്‍.
    • നിയമവ്യവസ്ഥകളുടെ അപര്യാപ്തതയും ഔദ്യോഗിക സംവിധാങ്ങളുടെ നിസ്സംഗതയും – നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും  മാരകമായ വിഷം പുറന്തള്ളുന്ന വ്യവസായങ്ങളും, നിരോധിത മരുന്നുകളുടെയും കീടനാശിനികളുടെയും ഉല്‍പ്പാദനവും വിതരണം നടത്തുന്നതും, വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും മലിനജലവും കക്കൂസ് മാലിന്യവും ഓടകളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നതും, ജലാശയങ്ങളിലും ജലാശയപരിസരങ്ങളിലും കക്കൂസ് മാലിന്യം ടാങ്കില്‍ കൊണ്ട് വന്ന്‍ തള്ളുന്നതും, വ്യവസായശാലകളില്‍ നിന്ന്‍ ഖര-ദ്രവ മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് തള്ളുന്നതും, പൊതുസ്ഥലങ്ങളിലെ സംസ്ക്കാരിക്കാത്ത  മാളിന്യകൂമ്പാരങ്ങളും എല്ലാം നിയമവ്യവസ്ഥകളുടെ അപര്യാപ്തതയും ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സംഗതയും തുറന്നു കാട്ടുന്നവയാണ്.
    • മാലിന്യപ്രശ്നം- പരിഹാരമെന്ത്?
    • മാലിന്യങ്ങള്‍ കുറയ്ക്കല്‍ - നമ്മുടെ ജീവിതശൈലിയിലും ശീലങ്ങളിലും മനോഭാവത്തിലും മാറ്റം വരുത്തിയാല്‍ ഓരോരുത്തരും ഉണ്ടാക്കുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഗാര്‍ഹിക- നഗര മാലിന്യ പ്രശ്നം ഒരു പരിധിവരെ നിയന്ത്രികാനും കഴിയും.
    • ഉറവിട മാലിന്യസംസ്ക്കരണം – ഗാര്‍ഹിക- നഗരമാലിന്യങ്ങളില്‍ ഏറിയ പങ്കും ഉറവിടത്തില്‍ തന്നെ ഓരോരുത്തര്‍ക്കും സ്വയം സംസ്ക്കരിക്കാന്‍ കഴിയുന്നവയാണ്. അത് ഖരമാലിന്യമായാലും ദ്രവമാലിന്യമായാലും.
    • പുനരുപയോഗം- ജൈവമാലിന്യങ്ങളെ ജൈവവളമാക്കാനും ഊര്‍ജ്ജമാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്. വ്യക്തികളും ഔദ്യോഗിക  ഏജന്‍സികളും ഇത് ഭലപ്രദമായി ചെയ്‌താല്‍ മതി.
    • ഫ്ലാറ്റുകളിലും കോളനികളിലും പൊതു ശുചിത്വ-മാലിന്യ പരിപാലന സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുകയും അവിടെനിന്ന് ഖര-ദ്രവ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പുറത്തേക്ക് തള്ളാന്‍ അനുവധിക്കാതിരീക്കുകയും ചെയ്യണം.
    • വ്യവസായശാലകളില്‍ ഖര-ദ്രവ മാലിന്യ സംസ്ക്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണം. ഹാനികരമായ ഒന്നും അവിടെ നിന്ന്‍ പുരാന്തള്ളാതിരിക്കാന്‍ നടപടി സ്വീകരിക്കണം.
    • ആശുപത്രി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം.
    • അറവ്ശാലകളിലും കോഴി പന്നി ഫാമുകളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളിലും നിര്‍ബന്ധിത മാലിന്യസംസ്ക്കരണ  സംവിധാനം ഉറപ്പ് വരുത്തണം.
    • അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം.
    • പൊതുമാലിന്യസംസ്കരണ സംവിധാനങ്ങള്‍ (ഖരമാലിന്യത്തിനും ദ്രവമാലിന്യത്തിനും) കാര്യക്ഷമമാക്കണം.
    • കാക്കൂസ് മാലിന്യങ്ങള്‍ സെപ്ടിക് ടാങ്കുകളില്‍ നിന്ന്‍ കൊണ്ടുപോയി സംസ്ക്കരിക്കുന്നതിന് ബ്ലോക്ക്‌ മുനിസിപ്പാലിറ്റി തലങ്ങളില്‍ പൊതുസംവിധാനം ഏര്‍പ്പെടുത്തണം.
    • നിയമവ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.
    • ഗ്രാമസഭ/വാര്‍ഡ്‌സഭകളുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് മലിനീകരണം ഉണ്ടാക്കുന്നവരെ കയ്യോടെ പിടികൂടുകയും ഒരിക്കലും അവിടെ മലിനീകരണം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികളും ഇടപെടലുകളും നടത്തുകയും വേണം.
    • മാലിന്യപരിപാലനം എന്നാല്‍?

      മാലിന്യങ്ങളെ തരം തിരിച്ച് ഓരോതരം മാലിന്യത്തെയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യപരിപാലനം. വ്യവസായശാലകള്‍, ആശുപത്രികള്‍, അറവ്ശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളുടെയും പൊതുവായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളുടെയും പരിപാലനത്തിന് മെച്ചപ്പെട്ട സാങ്കേതികവിദ്യയും വലിയ മുതല്‍മുടക്കും മറ്റും ആവശ്യമാണ്. അത് ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടെത്തി നടപ്പില്‍ വരുത്തേണ്ടതാണ്. എന്നാല്‍ വലിയ മുതല്‍ മുടക്കോ ഡ=സാങ്കേതിക വിദ്യകളോ ഒന്നും ആവസ്യമില്ലാതെ തന്നെ വളരെ ലളിതമായി ഗാര്‍ഹിക മാലിന്യങ്ങള്‍ പരിപാലിക്കാന്‍ കഴിയുന്നതാണ്. വീടുകളിലെ മാത്രമല്ല ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലെയും മാലിന്യങ്ങള്‍ ഇപ്രകാരം പരിപാലിക്കവുന്നതാണ്. സബ്സിഡി ലഭിക്കുകയും ചെയ്യും.

    • ഗാര്‍ഹിക മാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങള്‍
    • 1) കുഴിക്കമ്പോസ്റ്റിംഗ്

      ഏറ്റവും പ്രാചീനമായ മാലിന്യസംസ്ക്കരണ രീതിയാണിത്. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത് ഒരു മീറ്റര്‍ നീളത്തിലും 60. സെ.മീ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും രണ്ട് കുഴികള്‍ എടുക്കുക. കുഴികള്‍ക്ക് ചുറ്റും മണ്ണ്‍ കൊണ്ടോ, ഇഷ്ടിക കൊണ്ടോ ചെറിയൊരു തിട്ട 10.സെ.മീ പൊക്കത്തില്‍ ഉണ്ടാക്കുക. വെള്ളം ഒലിചിറങ്ങാതിരിക്കുന്നതിനു ഇത് സഹായിക്കും. അഞ്ചോ ആരോ അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് മതിയാവുന്ന കുഴികളുടെ അളവാണിത്. അംഗസഖ്യ അനുസരിച്ച് അളവ് കൂട്ടാവുന്നതാണ്. എന്നാല്‍ ആഴം ഒരു മീറ്ററില്‍ കവിയാന്‍ പാടില്ല. ആദ്യത്തെ ആറു മാസം ഒരു കുഴി ഉപയോഗിക്കുക. കുഴിയുടെ അടിഭാഗത്തായിട്ട് ചാണകം (3 സെ.മീ) കനത്തില്‍ ഇടുന്നത് മാലിന്യസംസ്ക്കരണം ത്വരിതപ്പെടുത്തും. മാലിന്യം ഇട്ടതിനു ശേഷം അതിനു മുകളില്‍ ചെറുതായിട്ട് മണ്ണ്‍ വിതറുക. ഇത് ഈച്ച, കൊതുക് മുതലായവയെ അകറ്റാന്‍ ആവശ്യമാണ്‌. ഒരു കുഴി ഉദ്ദേശം ആറു മാസത്തെ ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ മതിയാകും. ഇടയ്ക്കിടയ്ക്ക് ചാണകപ്പൊടി വിതറുന്നത് നന്നായിരിക്കും. കുഴി നിറയുമ്പോള്‍ അതിന്‍റെ മുകള്‍വശത്ത് ആറു ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടി സൂക്ഷിക്കുക. അതിന് ശേഷം രണ്ടാമെത്തെ കുഴിയില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് തുടങ്ങാം. ആദ്യത്തെ കുഴിയിലെ മാലിന്യങ്ങള്‍ നാല് മുതല്‍ 6 മാസത്തിനകത്ത് വളമായി മാറുന്നതാണ്. ഇത് നീക്കം ചെയ്ത് ആ കുഴി വൃത്തിയാക്കി കഴിഞ്ഞാല്‍ രണ്ടാമത്തെ കുഴി നിറയുന്ന സമയത്ത് ഈ കുഴി വീണ്ടും ഉപയോഗിച്ച് തുടങ്ങാം. അഴുകുന്ന ഏതു ജൈവമാലിന്യവും സംസ്ക്കരിക്കാം എന്നതാണ് കുഴി കമ്പോസ്റ്റിന്റെ സവിശേഷത. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുടിവെള്ള സ്രോതസ്സുകള്‍ക്ക് അടുത്തും കുഴി കമ്പോസ്റ്റിംഗ് രീതി ഒഴിവാക്കേണ്ടതാണ്.

      2) മോസ്പിറ്റ് കമ്പോസ്റ്റിംഗ്

      യഥേഷ്ടം തുറക്കുകയും, അടയ്ക്കുകയും ചെയ്യാവുന്നതും മണ്ണില്‍ ഉണ്ടായിരിക്കുന്നതുമായ ചെറിയ കുഴിയാണ് മോസ്പിറ്റ് എന്ന ലഘു കമ്പോസ്റ്റിംഗ് രീതി. 10. സെ.മീ വ്യാസമുള്ള പി.വി.സി. പൈപ്പ് 40 സെ.മീ നീളത്തില്‍ മുറിച്ചെടുത്ത് 75 സെ.മീ. വ്യാസത്തിലും 5 സെ.മീ കനത്തിലും വൃത്താകാരത്തില്‍ തയാറാക്കുന്ന കോണ്ക്രീറ്റ് സ്ലാബിന്റെ മധ്യത്തിലായി കുത്തനെ ഉറപ്പിക്കുക. കുഴലിന്‍റെ ഒരഗ്രം 10 സെ.മീ പി.വി.സി സ്റ്റോപ്പര്‍ കൊണ്ട് അടയ്ക്കുക. 60 സെ.മീ വ്യാസത്തില്‍ ഒരു കുഴിയെടുത്ത് (പരമാവധി ഒരു മീറ്റര്‍ ആഴത്തില്‍) അതിനെ ഈ സ്ലാബ് കൊണ്ട് അടയ്ക്കുക. സ്ലാബിനു മുകളില്‍ കുറച്ച് മണ്ണിടുക. അടപ്പ് തുറന്ന്‍ മാലിന്യങ്ങള്‍ ഇടുക. കുഴല്‍ എപ്പോഴും അടച്ച് വെയ്ക്കുക. ഒരു കുടുംബത്തിന് ഇപ്രകാരം രണ്ട് കുഴികള്‍ ആവശ്യമാണ്. ഒന്നിടവിട്ട് ആറു മാസങ്ങളില്‍ ഉപയോഗിക്കാം. സ്കൂളുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും കുഴിയുടെ വ്യാസം 180 സെ.മീ വരെയാകാം. പൈപ്പ് സൈസ് 20. സെ.മീ. മാലിന്യങ്ങള്‍ ഇടുന്നതിനു മുമ്പേ ചാണകപ്പൊടിയോ ഈര്‍പ്പമുള്ള മേല്‍മണ്ണോ എടുത്ത് കുഴിയില്‍ വിതറി ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പ് വരുത്തണം. ഇടയ്ക്കിടെ ചാണകം കലക്കി ഒഴിക്കുന്നത് ജൈവമാലിന്യങ്ങളുടെ  ജീര്‍ണ്ണനം ത്വരിതപ്പെടുത്തും.

      3) മണ്‍കല കമ്പോ സ്റ്റിംഗ്

      രണ്ട് മണ്‍കലങ്ങള്‍ കൊണ്ട് മാലിന്യം സംസ്ക്കരിക്കാവുന്ന വളരെ ലളിതമായ രീതിയാണ് ഇത്.

      ആവശ്യമുള്ള സാധനങ്ങള്‍

    • ഏകദേശം 50 സെ.മീ. മീറ്റര്‍ ഉയരവും, മധ്യഭാഗത്ത് 1 മീറ്റര്‍ ചുറ്റളവുള്ളതുമായ രണ്ട് മണ്‍കലങ്ങള്‍
    • മണ്‍കലങ്ങള്‍ അടച്ച് വെക്കാന്‍ പാകത്തിലുള്ള ചട്ടി അടപ്പുകള്‍
    • രണ്ട് മുക്കാലി സ്റ്റാന്റുകള്‍ - ലോഹം/ തടി/ പ്ലാസ്റിക് കൊണ്ടുണ്ടാക്കിയവ. (ഇഴ ജന്തുക്കള്‍, പ്രാണികള്‍, പൂച്ച, പട്ടി തുടങ്ങിയവയുടെ ശല്യം ഒഴിവാക്കുന്നതിനും ലീച്ചേറ്റ് പുറത്തെടുക്കാനും സൗകാര്യത്തിനാണ് ഈ സ്റ്റാന്റുകള്‍. ഇവ 15 സെ. മീ ഉയരത്തില്‍ മണ്‍കലങ്ങളെ താങ്ങി നില്‍ക്കുന്നു.)
    • ലീച്ചേറ്റ് ശേഖരിക്കുന്നതിന് ഒന്നര ലിറ്റര്‍ കൊള്ളുന്ന 10 സെ.മീ ഉയരമുള്ള മണ്ണ്‍ അഥവാ സ്റ്റീല്‍ പാത്രം.
    • തയ്യാറാക്കുന്ന വിധം

      മണ്‍കലങ്ങളുടെ അടിവശത്ത് മധ്യത്തിലായി ഒരു സുഷിരം ഉണ്ടാക്കുക. അടുക്കളഭാഗത്ത് മഴ നനയാത്തവിധം കലങ്ങള്‍ രണ്ട് സ്റ്റാന്റുകളിലുമായി സ്ഥാപിക്കുക.  ചട്ടികൊണ്ട് അടക്കുക. കലത്തിന് ചുവട്ടില്‍ സുഷിരത്തിന് താഴെ വരത്തക്കവണ്ണം മലിനജലം ശേഖരിക്കുന്നതിനുള്ള പാത്രം വയ്ക്കുക. ആഹാരവശിഷ്ടങ്ങള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍, മത്സ്യം മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിവ അതതുദിവസം തന്നെ കലത്തില്‍ നിക്ഷേപിച്ച് അടച്ച് സൂക്ഷിക്കുക. ചകിരി, തൊണ്ട്, പ്ലാസ്റിക് വസ്തുക്കള്‍ ഇവയൊന്നും നിക്ഷേപിക്കാന്‍ പാടില്ല. 3-ആം ദിവസം കലത്തില്‍ ഉണ്ടാകുന്ന ഊറല്‍ ജലം (ലീച്ചേറ്റ്) താഴെ വച്ചിരിക്കുന്ന പാത്രത്തില്‍ വീണു തുടങ്ങും. ഈ പാത്രത്തില്‍ നാല് സ്പൂണ്‍ ഉപ്പ് വിതറി പ്രാണികളെ തടയുക. ഒരു മാസം കഴിയുമ്പോ ഈ പാത്രം നിറയുന്നു. അപ്പോള്‍ അത് അടച്ച് വെച്ച് രണ്ടാമത്തെ കലത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് തുടങ്ങുക. രണ്ടാമത്തെ കലം നിറയാറാകുമ്പോഴേക്കും ഒന്നാമത്തെ കലത്തിലെ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആയി കഴിഞ്ഞിട്ടുണ്ടാവും.

      4)      ജൈവ സംസ്ക്കരണ ഭരണി (ബയോ പോട്ട് സിസ്റ്റം)

      തയ്യാറാക്കുന്ന വിധം

      ജൈവസംസ്ക്കരണത്തിനുതകുന്ന വിധം പ്രത്യേകം രൂപകല്‍പ്പന

      ചെയ്ത കളിമണ്‍ ഭരണികള്‍ തട്ടുകളായി അടുക്കിവെച്ചിട്ടുള്ളതാണ് ഒരു ജൈവ സംസ്ക്കരണ ഭരണി യുണിറ്റ്. മുകളില്‍ വെക്കുന്ന രണ്ട് ഭരണികളുടെയും മുകള്‍ഭാഗവും അടിഭാഗവും തുറന്നതായിരിക്കും. താഴെ തട്ടിലുള്ള ഭരണിയുടെ മുകള്‍ ഭാഗം മാത്രം തുറന്നതായിരിക്കും. മുകളിലെ രണ്ട് ഭരണികളുടെയും അടിഭാഗത്തുള്ള പ്ലാസ്റിക് ചരടിന്മേല്‍ പത്രകക്കടലാസ് അല്ലെങ്കില്‍ ഇലകള്‍ വിരിച്ച് ജൈവാവശിഷ്ടങ്ങള്‍ താഴെ പോകാത്ത വിധം ജൈവതട്ട് നിര്‍മിക്കുക. നിക്ഷേപിക്കുന്ന ജൈവാവശിഷ്ടങ്ങളിലെ അധിക ജലം താഴെ ഭരണിയിലേക്ക് ഒലിച്ചിറങ്ങുന്ന വിധമായിരിക്കണം തട്ട് നിര്‍മിക്കേണ്ടത്. അരിച്ച് എടുത്ത് പാകപ്പെടുത്തിയ ജൈവവളം അല്ലെങ്കില്‍ സൂക്ഷ്മാണു കലര്‍ത്തിയ മരപ്പൊടി സംസ്ക്കരണത്തിന് ഉറയായി (സ്റ്റാര്‍ട്ടറായി) ഉപയോഗിക്കുന്നത് സംസ്ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ചീഞ്ഞഴുകുന്നത് തടയുന്നതിനും ഉപകരിക്കുന്നതാണ്. ബയോകള്‍ച്ചര്‍ മിശ്രിതത്തില്‍ പുട്ടിന് പൊടി നനയ്ക്കുന്ന വിധം മരപ്പൊടി കുതിര്‍ത്ത് ചാക്കില്‍ കെട്ടി രണ്ട് ദിവസം വെച്ചിരുന്നാല്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി മരപ്പൊടിയില്‍ ചൂട് അനുഭവപ്പെടുന്നതും ഉയരത്തില്‍ ചൂട് അനുഭവപ്പെട്ടാല്‍ മരപ്പൊടി സ്റ്റാര്‍ട്ടറായി ഉപയോഗിക്കാവുന്നതുമാണ്. (മാവ്, റബ്ബര്‍, ആരിവേപ്പ് എന്നിവയുടെ മരപ്പൊടി ഇതിനായി ഉപയോഗയോഗ്യമല്ല.)

      5)    പൈപ്പ് കമ്പോസ്റ്റിംഗ്

      ആവശ്യമായ സാധനങ്ങള്‍

    • പി.വി.സി പൈപ്പ് (20 സെ.മീ ഡയമീറ്റര്‍ 1 മീറ്റര്‍ നീളം) ISI അടയാളത്തോടുകൂടിയത് 2 എണ്ണം.
    • അടപ്പുകള്‍ ഫെറോസിമന്റ്റ് / ജി.ഐ.ഷീറ്റ്/ അലുമിനിയം കൊണ്ടുള്ളവ 2 എണ്ണം.
    • തയ്യാറാക്കുന്ന രീതി

      സൗകാര്യമായ ഭാഗത്ത് 2 കുഴി 30 സെ.മീ താഴ്ചയില്‍ രണ്ട് കുഴിയെടുത് പൈപ്പുകളെ നിര്‍ത്തി മണ്ണിട്ട് ഉറപ്പിക്കുക. 1 മീറ്റര്‍ പൈപ്പില്‍ 70 സെ. മീ പുറത്ത് കാണുകയും 30 സെ.മീ മണ്ണിനടിയിലുമായിരിക്കും. പൈപ്പിന്‍റെ മുകളില്‍ ക്യാപ്പ് കൊണ്ട് മൂടി വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ചാണകവെള്ളമോ, ചെറു ചൂടുള്ള കഞ്ഞിവെള്ളമോ പുളിപ്പിച്ച തൈരോ മോരോ മാലിന്യത്തിന്റെ കൂടെ തളിക്കുന്നത് കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഹായിക്കും. ഒരു പൈപ്പ് നിറഞ്ഞതിനു ശേഷം അതിനെ അടപ്പ് കൊണ്ട് അടച്ച്വെയ്ക്കുക. എന്നിട്ട് രണ്ടാമത്തെ പൈപ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് തുടങ്ങുക. ദിവസവും ഒരു കിലോ ജൈവമാലിന്യങ്ങള്‍ വീതം 60 ദിവസത്തേക്ക് നിക്ഷേപിക്കാന്‍ ഒരു പൈപ്പ് മതിയാകും. രണ്ടാമത്തെ പൈപ്പ് നിറഞ്ഞു കഴിയുമ്പോള്‍, അതായത് 4 മാസത്തിന് ശേഷം ആദ്യത്തെ പൈപ്പില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ വളമായി മാറിയിട്ടുണ്ടാകും. ആ പൈപ്പ് പുറത്ത് വലിച്ചെടുത്ത് അതിലുള്ള കമ്പോസ്റ്റ് ഒരു കമ്പിയുപയോഗിച്ച് പുറത്തേക്ക് തള്ളി തണലില്‍ ഇട്ട് പൂര്‍ണ്ണമായി ജീര്‍ണനനം നടന്ന ശേഷം വളമായി ഉപയോഗിക്കാം. വീണ്ടും ആ പൈപ്പ് മണ്ണില്‍ തിരകെ നിര്‍ത്തി മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങാവുന്നതാണ്.

      6)      റിംഗ് കമ്പോസ്റ്റിംഗ്

      ആവശ്യമുള്ള സാധനങ്ങള്‍

    • 70 സെ.മീ വ്യാസത്തില്‍ 2.5 സെ.മീ കനത്തില്‍ 50 സെ.മീ പൊക്കത്തില്‍ തയ്യാറാക്കിയ ഫെറോ സിമന്‍റ്/ കോണ്ക്രീറ്റ് റിംഗ്- 6 എണ്ണം.
    • 75 സെ.മീ വ്യാസത്തില്‍ 2.5 സെ മീ കനത്തില്‍ തയ്യാറാക്കിയ ഫെറോ സിമന്‍റ് സ്ലാബ് – 2 എണ്ണം (അതില്‍ ഒരു സ്ലാബില്‍ നടുക്കായിട്ട് 30 സെ.മീ വ്യാസത്തില്‍ ഒരു ദ്വാരം ഉണ്ടായിരിക്കേണ്ടതാണ്.)
    • 35 സെ.മീ വ്യാസത്തില്‍ 2.5 സെ.മീ കനത്തിലുള്ള ഫെറോ സിമന്‍റ് സ്ലാബ്ബ് – 1 എണ്ണം (മേല്‍പ്പറഞ്ഞ രീതിയില്‍ 2 സെറ്റ്)
    • തയാറാക്കുന്ന രീതി

      സൗകര്യമായ സമനിരപ്പുള്ള ഒരു സ്ഥലത്ത് 75 സെ.മീ വ്യാസമുള്ള ഫെറോ.സിമന്‍റ് സ്ലാബ് (ദ്വാരം ഇല്ലാത്തത്) വയ്ക്കുക. അതിന്‍റെ പുറത്ത് ഫെറോ സിമന്‍റ് റിംഗ് സ്ഥാപിക്കുക. അതിന് മുകളില്‍ ദ്വാരമുള്ള ഫെറോ സിമന്‍റ് സ്ലാബ് വയ്ക്കുക. മുകളിലത്തെ ഫെറോ സിമന്‍റ് സ്ലാബിലുള്ള ദ്വാരത്തിലൂടെ അതാത് ദിവസങ്ങളിലെ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുക. 35 സെ.മീ വ്യാസമുള്ള സ്ലാബ് കൊണ്ട് ദ്വാരം എപ്പോഴും അടച്ച് വെക്കുക. മാലിന്യം ഇടാന്‍ സമയത്ത് മാത്രം ഇതിനെ ഒരു വശത്തേക്ക് തള്ളി മാറ്റിയിട്ട് മാലിന്യം നിക്ഷേപിക്കുക. ഊറി വരുന്ന ജലം അഥവാ ലീച്ചേറ്റ് പുറത്തേക്ക് പോകാനായിട്ട്  ഫെറോ സിമന്‍റ് റിങ്ങിന് താഴെ അറ്റത്ത് ഒരിഞ്ചു വ്യാസത്തില്‍ ഒരു സുഷിരം ഉണ്ടായിരിക്കണം. അതുവഴി വരുന്ന ലീച്ചേറ്റ് പ്ലാസ്റിക് പാത്രത്തില്‍ ശേഖരിച്ച് സംസ്ക്കരിക്കേണ്ടതാണ്. ഒരു റിംഗ് സെറ്റ് മൂന്നു മാസത്തേക്ക് ഒരു കുടുംബത്തിന് മതിയാകും. ഒരു റിംഗ് നിറയുമ്പോഴേക്കും രണ്ടാമത്തെ റിംഗ് മാലിന്യം നിക്ഷേപിക്കാന്‍ ഉപയോഗിക്കുക. രണ്ടാമത്തെ റിംഗ് നിറയുമ്പോള്‍ ആദ്യത്തെ റിങ്ങിലെ മാലിന്യം ജൈവവളം ഉണ്ടായിട്ടുണ്ടാകും. ആയത് നീക്കം ചെയ്ത ശേഷം വീണ്ടും ഉപയോഗിക്കപ്പെടാവുന്നതാണ്.

      7)      മണ്ണിര കമ്പോസ്റ്റിംഗ്

      തയ്യാറാക്കുന്ന രീതി

      പ്ലാസ്റ്റിക്, ടെറാകോട്ട, ഫൈബര്‍, റെയ്ന്‍ഫോഴ്സ്ട് പ്ലാസ്റ്റിക് മുതലായ പലതരം സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ മണ്ണിര കമ്പോസ്റ്റ് ബേസിനുകള്‍ അഥവാ ടാങ്കുകള്‍ ലഭ്യമാണ്. 25 ലിറ്റര്‍ വ്യാപ്തമുള്ള രണ്ട് ബേസിനുകള്‍ വേണം ഒരു വീട്ടിലേക്ക്. ഇവയില്‍ ചകിരിനാരു വിരിച്ച് അതിനുമുകളില്‍ ചാണകപ്പൊടി വിതറി അടിസ്ഥാന നിരയിട്ടതിനു ശേഷം മണ്ണിരകളെ (200 എണ്ണം) ഇടുക. (Eudrillus Eugineau എന്നതരം മണ്ണിരയെയാണ് ഇതിനുപയോഗിക്കുക.) അതിന് മുകളില്‍ പഴകിയ ആഹാരസാധനങ്ങള്‍,  പച്ചക്കറി, മത്സ്യം, മാംസം മുതലായവയുടെ വേസ്റ്റുകള്‍ കൊത്തിയരിഞ്ഞു വയ്ക്കുക. ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ച്കൊടുക്കണം.  തുടര്‍ന്നുള്ള രണ്ടാഴ്ച്ച രണ്ടാമത്തെ ബേസിന്‍ ഇതേമാതിരി ഉപയോഗിക്കുക. രണ്ടാമത്തെ ബേസിന്‍ നിറഞ്ഞു കഴിയുമ്പോഴേക്കും ആദ്യത്തെ ബേസിനിലെ മാലിന്യം മണ്ണിര തിന്നു കഴിഞ്ഞു വളമാക്കിയിട്ടുണ്ടാകും ആ ബേസിനിലെ ചാക്ക് മാറ്റി ചെറുതായിട്ട് സൂര്യപ്രകാശം തട്ടുന്ന രീതിയില്‍ വയ്ക്കുക. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ മണ്ണിരകള്‍ ബേസിന്റെ അടിത്തട്ടിലേയ്ക്കു വലിയുന്നതായിരിക്കും. ഈ സമയം വളം മാറ്റിയിട്ട് വീണ്ടും മാലിന്യം ഈ ബേസിനില്‍ നിക്ഷേപിച്ച് തുടങ്ങാം. മണ്ണിര കമ്പോസ്റ്റ് വഴി ലഭിക്കുന്ന വളം മറ്റ് കമ്പോസ്റ്റ് വഴി ലഭിക്കുന്ന വളത്തേക്കാള്‍ ജൈവഗുണങ്ങളുള്ളതാണു.

      8)      പോര്‍ട്ടബിള്‍ ഗാര്‍ഹിക ബയോബിന്‍സ് കമ്പോസ്റ്റിംഗ്

      ആവശ്യമുള്ള സാധനങ്ങള്‍

    • പോര്‍ട്ടബിള്‍ ബയോബിന്‍ - 3 എണ്ണം
    • (HDPE ഷീറ്റ്കൊണ്ട് നിര്‍മ്മിച്ചതും 35 കിലോഗ്രാം കൊള്ളുന്നതുമായ ബിന്‍. ഏറ്റവും അടിയില്‍ ഊറല്‍ ജലം ശേഖരിക്കുന്നതിനും ഏറ്റവും മുകളില്‍ അടച്ച് വെയ്ക്കുന്നതിനുമുള്ള മൂന്ന്‍ തട്ടുകളാണ്‌ പ്രധാനഭാഗങ്ങള്‍. അടിത്തട്ടില്ലാത്ത പ്ലാസ്റ്റിക് ബിന്നുകളും ഉപയോഗിക്കാം. അത്തരം സാഹചര്യത്തില്‍ മണ്ണില്‍ കുഴിച്ച് വയ്ക്കുകയോ മണ്ണിനുമുകളില്‍ ഇഷ്ടിക വെച്ച് മണ്ണ്‍ നിറച്ച് ഊറല്‍ ആഗിരണം ചെയ്യുവാന്‍ സൗകര്യം ഉണ്ടാക്കുകയോ ചെയ്യണം.)

    • ചാണകം, മേല്‍മണ്ണ്‍, ശര്‍ക്കര, യീസ്റ്റ്, മരപ്പൊടി, ചകിരി തയാറാക്കുന്ന രീതി
    • തരം തിരിച്ച അടുക്കള മാലിന്യങ്ങള്‍ ചെറുതായി മുറിച്ച് ബിന്നില്‍ ഇടുക. ചാണകം, മേല്‍മണ്ണ്‍ , ശര്‍ക്കര, യീസ്റ്റ്, മരപ്പൊടി, ചകിരിഎന്നിവയുടെ മിശ്രിതം വിതറുക. ഇപ്രകാരം അടുത്ത ദിവസം മുതല്‍ മാലിന്യം നിക്ഷേപിക്കുക. ഒരു മാസമാകുമ്പോള്‍ ബിന്‍ നിറയും. നിറഞ്ഞ ബിന്‍ അടച്ച് സൂക്ഷിച്ചിട്ട് രണ്ടാമത്തെ ബിന്‍ നിറയ്ക്കുക. രണ്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യത്തെ ബിന്നിലെ മാലിന്യം കമ്പോസ്റ്റ് ആയി മാറിയിട്ടുണ്ടാകും. അതിനെ വെയിലത്ത് ഉണക്കി വളമായി ഉപയോഗിക്കാം. മൂന്നാം മാസത്തില്‍ വീണ്ടും ആ ബിന്‍ ഉപയോഗിച്ച് തുടങ്ങാം.

      9)    മിനി ബയോപെഡസ്റ്റല്‍ കമ്പോസ്റ്റിംഗ്

      ആവശ്യമുള്ള സാധനങ്ങള്‍

    • ഗാര്‍ഹിക മാലിന്യബാസ്ക്കറ്റ് അടക്കം ചെയ്യാവുന്ന കുഴി – 2 എണ്ണം
    • വെയ്സ്റ്റ് ബാസ്ക്കറ്റ് – 2 എണ്ണം
    • ഒരു മീറ്റര്‍ നീളവും 20 സെ.മീ വ്യാസവുമുള്ള പി.വി.സി പൈപ്പ് – 2 എണ്ണം.
    • ഫെറോ സിമന്റോ, പി.വി.സിയോ കൊണ്ട് നിര്‍മിച്ച അടപ്പ് 2 എണ്ണം.
    • അര ഇഞ്ച്/ മുക്കാല്‍ ഇഞ്ച് ചല്ലി ആവശ്യം അനുസരിച്ച് തയാറാക്കുന്ന രീതി
    • വേസ്റ്റ് ബക്കറ്റിന്റെ അടിഭാഗത്ത് 20 സെ.മീ വ്യാസത്തില്‍ ദ്വാരാമുണ്ടാക്കുക.  ബക്കറ്റിനെ കമഴ്ത്തി കുഴിയിലറക്കുക. പൈപ്പിന്‍റെ അറ്റം ചരിചച്ചുമുറിക്കുക. മുറിച്ച അറ്റം ബക്കറ്റിലെ ദ്വാരത്തിലൂടെ കടത്തി ഉറപ്പിക്കുക. ബാസ്ക്കറ്റിന് ചുറ്റും ചല്ലിയിട്ട് വിടവ് അടയ്ക്കുക. പൈപ്പ് മാത്രം പുറത്ത് കാണത്തക്കവിധം ബാസ്ക്കറ്റ് മണ്ണിട്ട് മൂടുക. മാലിന്യം ചെറു കഷണങ്ങളാക്കി പൈപ്പിനുള്ളില്‍ നിക്ഷേപിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ പച്ചചാണകമോ, ജൈവ്‌മിശ്രിതമോ വിതറുക. ആദ്യ ആഴ്ച ഒന്നാം പെഡസ്റ്റലും അടുത്ത ആഴ്ച രണ്ടാം പെഡസ്റ്റ്ലും എന്ന രീതിയില്‍  ഒന്നും രണ്ടും പെഡസ്റ്റലുകള്‍ മാറി മാറി ഉപയോഗിക്കുക. മാലിന്യം നേരിട്ട് ആഗിരണം ചെയ്യുന്നതിനാല്‍ കമ്പോസ്റ്റ് പ്രത്യേകം മാറ്റേണ്ടതായി വരുന്നില്ല.

      10)   പോര്‍ട്ടബിള്‍ ബിന്‍/ ബക്കറ്റ് കമ്പോസ്റ്റിംഗ്

      ആവശ്യമുള്ള സാധനങ്ങള്‍

    • 50 ലിറ്റര്‍ കപ്പാസിറ്റിയുള്ളതും അടപ്പോടുകൂടിയതും ഊറല്‍ ജലം വാര്‍ന്ന്‍ പോകാന്‍ പാകത്തില്‍ ഏറ്റവും അടിയില്‍ ടാപ്പ് ഘടിപ്പിച്ചിട്ടുള്ളതുമായ HDPE ബക്കറ്റ് -2 എണ്ണം
    • ചിരട്ട- ആവശ്യത്തിന്
    • ട്രേയുടെ ഉള്ളില്‍ ബക്കറ്റ് ഉയര്‍ത്തി വയ്ക്കുന്നതിനു വേണ്ടി ഇഷ്ടിക – 4 എണ്ണം
    • ഊറല്‍ ജലം ശേഖരിക്കുവാന്‍ മഗ് – 1
    • 1/2m x 1/2m പ്ലാസ്റ്റിക് വല – 2 എണ്ണം
    • ബക്കറ്റ് ഇറക്കിവയ്ക്കാന്‍ പാകത്തിലുള്ള ട്രേ – 2 എണ്ണം
    • ജൈവമിശ്രിതം/ പുളിപ്പിച്ച തൈര്
    • തവി
    • തയാറാക്കുന്ന രീതി

      ബക്കറ്റിനുള്ളില്‍ ഒരു ലെയര്‍ ചിരട്ട അടുക്കുക. അതിനുമുകളില്‍ പ്ലാസ്റ്റിക് വല വിരിക്കുക. ട്രേയ്ക്കുള്ളില്‍ രണ്ട് ഇഷ്ടിക വെച്ച് അതിനുമുകളില്‍ വയ്ക്കുക . ദിവസവും മാലിന്യം ഇളക്കി ചേര്‍ക്കുക. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് പരമാവധി ഒരു മാസത്തേക്ക് ഒരു യുണിറ്റ് മതിയാകും. ആഴ്ചയിലൊരിക്കല്‍ ഒരു മക്ഷ് വെള്ളം ഒഴിക്കുകയും ഊറല്‍ ജലം ടാപ്പിലൂടെ മക്ഷില്‍ ശേഖരിക്കുകയും ചെയ്യുക. ബക്കറ്റ് എപ്പോഴും അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കുക. രണ്ടാമത്തെ ബക്കറ്റ് നിറയുമ്പോഴേക്കും ഒന്നാമത്തെ ബക്കറ്റില്‍ മാലിന്യം കമ്പോസ്റ്റായി മാറുന്നതാണ്.

      11)   ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് (പോര്‍ട്ടബിള്‍)

      ഓക്സിജന്റെ അഭാവത്തില്‍ മാലിന്യം സംസ്ക്കരിക്കുവാനും അതുവഴി പാചക ആവശ്യത്തിനായി ഗ്യാസ് ഉല്‍പാദിപ്പിക്കുവാനും സാധിക്കുന്ന മാലിന്യസംസ്ക്കരണ സംവിധാനമാണ് ബയോഗ്യാസ് പ്ലാന്‍റ്. അഞ്ച് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് 0.5 ഘനമീറ്റര്‍ വ്യാപ്തിയുള്ള ഒരു യുണിറ്റ് മതിയാകും. ഒന്ന്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ അടുക്കളയില്‍ കത്തികുന്നതിനാവശ്യമായ ബയോഗ്യാസ് അര ഘനമീറ്റര്‍ യുണിറ്റില്‍ നിന്നും ലഭിക്കുന്നു.

      ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

      ചാണകം, അടുക്കളയില്‍ നിന്നുള്ള മാലിന്യം, റബ്ബര്‍ ഷീറ്റിന്റെ വെള്ളം മറ്റ് ജൈവമാലിന്യങ്ങള്‍ തുടങ്ങിയ പെട്ടന്ന്‍ ജീര്‍ണ്ണിക്കുന്ന തരം മാലിന്യം പ്ലാന്‍റില്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ മുട്ടത്തോട്, ചിരട്ട, വാഴയില, ഓറഞ്ച്, നാരങ്ങ, അച്ചാര്‍, കീടനാശിനികള്‍, ഫിനോയില്‍, ഡെറ്റോള്‍, സോപ്പ് വെള്ളം, കുപ്പി പ്ലാസ്റ്റിക്, ലോഹങ്ങള്‍, തടികക്ഷണം, മണ്ണ്‍ മുതലായവ നിക്ഷേപിക്കാന്‍ പാടുള്ളതല്ല. മാലിന്യം ചെറുതായി അരിഞ്ഞു ഒരു കിലോയ്ക്ക് ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കല്‍ക്കി പ്ലാന്‍റില്‍ ഒഴിക്കുക. വാട്ടര്‍ ജാക്കറ്റില്‍ കൊതുക് വളരുവാന്‍ സാധ്യതയുള്ളതിനാല്‍ അത് തടയുന്നതിനായി കൊതുകുവല ഇടുകയോ ഡപ്പി മീന്‍ വളര്‍ത്തുകയോ ചെയ്യാവുന്നതാണ്. പുറത്തേക്ക് വരുന്ന സ്ലറി ഒരു ബക്കറ്റോ പാത്രമോ വെച്ച് ശേഖരിക്കുക. ആയത് വെള്ളം ചേര്‍ത്ത്  നേര്‍പ്പിച്ച് ചെടികള്‍ക്കും മരങ്ങള്‍ക്കും വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. തുടക്കത്തില്‍ ഒരു കിലോ ചാണകത്തിന് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അരിച്ച് ഡയജസ്റ്ററില്‍ നിറയ്ക്കേണ്ടതാണ്.

      12)   സോക്കേജ് പിറ്

      മലിനജലം കെട്ടി നില്‍ക്കാതെ അരിച്ച് ഭൂമിയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനമാണ് സോക്കേജ് പിറ്. വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്ത് ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴി തയ്യാറാക്കുക. കുഴിയുടെ മൂന്നില്‍ ഒന്ന്‍  ഭാഗം ചെറിയ കല്ലുകളോ ഇഷ്ടിക കഷണങ്ങളോ ഇട്ട് (ഏകദേശം 15 സെ.മീ.) നിറയ്ക്കുക. അതിനുമുകളിലുള്ള മൂന്നില്‍ ഒന്ന്‍ ഭാഗം കുറേകൂടി ചെറിയ കല്ലുകളോ  ഓട് മുറികളോ, ഇഷ്ടിക കക്ഷണങ്ങളോ നിറയ്ക്കുക. അതിനും മുകളില്‍ കുറച്ച് ഭാഗം ചരളും ചരലിനു മുകളില്‍ കുറച്ച് ഭാഗം മണലും വിരിക്കുക. ഏറ്റവും മുകളില്‍ ചകിരി നിരത്തുക. മലിനജലം ഓടയില്‍കൂടി സോക്കേജ് പിട്ടിലെക്ക് ഒഴുക്കുക.

    • ഫ്ലാറ്റ്/ കോളനി/ സ്ഥാപനതല മാലിന്യസംസ്ക്കരണം
    • 1)     പോര്‍ട്ടബിള്‍ ബയോബിന്‍ കമ്പോസ്റ്റിംഗ്

      ആവശ്യമുള സാധനങ്ങള്‍

    • ദിവസവും 40-45 കിലോഗ്രാം അടുക്കള മാലിന്യം സംസ്ക്കരിക്കാന്‍ കഴിവുള്ള (യഥാക്രമം 180 സെ.മീ, 90 സെ.മീ, 75സെ.മീ നീളം, വീതി, പൊക്കം) ബയോബില്‍- 2 എണ്ണം
    • ദീര്‍ഘചതുരാകൃതിയിലുള്ളതും ഫൈബര്‍പാളികള്‍ എളുപ്പത്തില്‍ യോജിപ്പിച്ച് നിര്മിക്കാവുന്നതുമാണ് ബിന്‍വായു സഞ്ചാരയോഗ്യമാംവിധം വശങ്ങളില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കണം.
    • ചാണകവെള്ളം വിതറുവാന്‍ 1 ലിറ്റര്‍ കപ്പാസിറ്റിയിലുള്ള സ്പ്രേയര്‍
    • സ്റ്റീല്‍ഫോര്‍ക്ക് - വലുത് – 1, ചെറുത് – 1
    • കമ്പോസ്റ്റ് കോരിമാറ്റാന്‍ 40 സെ.മീ വ്യാസമുള്ള സ്റ്റീല്‍ ചട്ടി
    • കമ്പോസ്റ്റ് ഉണക്കാന്‍ 2 മീറ്റര്‍ ഫ്ളക്സ്‌ ഷീറ്റ്
    • സ്റ്റീല്‍ കട്ടിംഗ് കത്തി
    • ദിനപ്രതി ഒരു കിലോഗ്രാം മാലിന്യമുണ്ടാക്കുന്ന നാല് പേരടങ്ങുന്ന 40 കുടുംബങ്ങള്‍ക്ക് ഒരു സെറ്റ് ബയോബിന്‍ മതിയാകും
    • കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ബിന്സൈസ്/ എണ്ണം കൂട്ടാവുന്നതാണ്.
    • തുറസ്സായ ഫ്ലാറ്റ് ടെറസ്സുകള്‍ക്ക് അനുയോജ്യമാണ്.

    തയാറാക്കുന്ന രീതി

    ഉറവിടത്തില്‍ വച്ച് വേര്‍തിരിച്ച് അഴുകുന്ന മാലിന്യങ്ങള്‍ മാത്രം ചെറിയ കഷ്ണങ്ങളാക്കി ബിന്നില്‍ നിക്ഷേപിക്കുക (പ്ലാസ്റ്റിക് ഒഴിവാക്കുക.) ഇടയ്ക്കിടെ ചാണകവെള്ളം സ്പ്രേ ചെയ്യുക. ദിവസവും ഈ പ്രക്രിയ നടത്തുക. ഒരു ബിന്‍ 15 ദിവസത്തേക്ക് മതിയാവും. അതിന് ശേഷം അടപ്പ് കൊണ്ട്മൂടി വയ്ക്കുക. രണ്ടാമത്തെ ബിന്‍ നിറയുംബോഴേക്കും ആദ്യത്തേത് കമ്പോസ്റ്റായി മാറികഴിയും. ഈ കമ്പോസ്റ്റ് ഒരു ദിവസം ടെറസ്സില്‍ വിതറി ഉണക്കി ചെടികള്‍ക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.

    2) സെന്‍ട്രലൈസ്ട് മേസന്‍റി ബയോടാന്ക് കമ്പോസ്റ്റിംഗ്

    ആവശ്യമുള്ള സാധങ്ങള്‍

  • 40 യുണിട്ടുകളടങ്ങുന്ന ഒരു ഫ്ലാറ്റിന് 2m x 1.2മ x 1m ടാങ്ക് മതിയാവും. ഇപ്രകാരമുള്ള 3 ടാങ്ക് നിര്‍മിക്കണം. കരിങ്കല്‍ അടിത്തറയില്‍ ഇഷ്ടിക ചുവരുകളോടുകൂടിയ ടാങ്ക് ഫ്ലാറ്റിന്റെ കേന്ദ്ര ഭാഗത്ത് നിര്‍മിക്കുന്നതാണുചിതം
  • മഴ ഏല്‍ക്കാതിരിക്കാന്‍ താല്‍ക്കാലിക മേല്‍ക്കൂര
  • പക്ഷി/ പ്രാണി ശല്യം ഒഴിവാക്കുവാനുള്ള വല
  • ചാണകം, ശര്‍ക്കര, യീസ്റ്റ്, മരപ്പൊടി, ചകിരി തുടങ്ങിയവയടങ്ങിയ ജൈവ മിശ്രിതം
  • തയ്യാറാക്കുന്ന രീതി

    ഒരു ടാങ്കില്‍ അഴുകുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുക. മാലിന്യത്തിന് മുകളില്‍ ജൈവമിശ്രിതം വിതറിയിടുക. ഒരു ടാങ്ക് ഒരു മാസത്തേക്ക് മതിയാകും. 2-ആം മാസത്തേയ്ക്ക് രണ്ടാമത്തെ ടാങ്ക് ഉപയോഗിക്കുക. മൂന്നാം ടാങ്ക് മൂന്നാം മാസത്തേയ്ക്ക്. ടാങ്കിനടിയിലുള്ള ടാപ്പിലൂടെ ഊറല്‍ ജലം ശേഖരിച്ച് ചെടികള്‍ക്ക് ഉപയോഗിക്കുകയോ, സെപ്റ്റിക് ടാങ്ക്/ സോക്ക്പിറ്റ് വഴി മാറ്റുകയോ ചെയ്യുക. മൂന്നാം മാസം ഒന്നാമത്തെ ടാങ്കിലുള്ള കമ്പോസ്റ്റ് ഒഴിവാക്കി ആ ടാങ്ക് വീണ്ടും ഉപയോഗിച്ച് തുടങ്ങാം.

    മാലിന്യ സംസ്ക്കരണ രീതികള്‍ - പരിമിതികള്‍

    ഇതില്‍ പരാമര്‍ശിച്ച മാലിന്യസംസ്ക്കരണ രീതിയില്‍ എല്ലാം പ്രായോഗികമാണെങ്കിലും ഓരോന്നിനും അതിന്റേതായ പരിമിതികളും പ്രാവര്‍ത്തികമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ഉണ്ട്. മാലിന്യം വഴിയോരത്ത് വലിച്ചെറിയുന്നത്പോലെയോ മലിനജലം ഓടയിലെക്ക് പൈപ്പിട്ട് ഒഴുക്കിവിടുന്നതുപോലെയോ എളുപ്പമല്ല. അതിനാല്‍ മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ തരം, മണ്ണിന്‍റെ പ്രത്യേകത, ലഭ്യമാകുന്ന സ്ഥലം, ലഭ്യമാകുന്ന സമയം, സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ചെലവ്, ആവര്‍ത്തന ചെലവ് തുടങ്ങിയ പരിഗണിച്ചു മാത്രമേ ഏത് രീതി വേണം എന്ന്‍ നിശ്ചയിക്കാനാവു.

    സബ്സിഡി സംബന്ധിച്ച വിവരങ്ങള്‍

    1)      ഗാര്‍ഹിക കമ്പോസ്റ്റ് യുണിറ്റുകള്‍ക്കുള്ള സബ്സിഡി

  • വീടുകളില്‍ വിവിധ തരത്തിലുള്ള കമ്പോസ്റ്റ് യുണിറ്റുകള്‍ (ഗാര്‍ഹിക മണ്ണിര കമ്പോസ്റ്റ് യുണിറ്റ്, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, മണ്‍കലം കമ്പോസ്റ്റ്, ബയോപെഡസ്റ്റല്‍ സിസ്റ്റം, മോസ്പിറ്റ്, ജൈവ ഭരണി കമ്പോസ്റ്റ് (biodigester pot), പോട്ടബിള്‍ ഗാര്‍ഹിക ബയോബിന്‍സ്, പ്ലാസ്റ്റിക് ബിന്‍/ ബക്കറ്റ് കമ്പോസ്റ്റ്, മിനി ബയോപെഡസ്റ്റല്‍) സ്ഥാപിക്കുന്നതിന് പരമാവധി 90% സബ്സിഡി (യുണിറ്റ് നിരക്കിന്‍റെ 75% സര്‍ക്കാരും 15% ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും) ലഭിക്കുന്നതാണ്.
  • എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സബ്സിഡി ലഭിക്കുന്നതാണ്.
  • സന്നദ്ധ സംഘടനകളോ സ്ഥാപനങ്ങളോ തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കേണ്ട സബ്സിഡി വിഹിതം വഹിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സബ്സിഡി ശുചിത്വ മിഷന്‍ മുഖേന നേരിട്ട് നല്‍കുന്നതാണ്.
  • 2)      ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്കുള്ള സബ്സിഡി

    ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് 0.5 ക്യുബിക് മീറ്റര്‍ / ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് 1 ക്യുബിക് മീറ്റര്‍ സ്ഥാപിക്കുന്നതിന് പരമാവധി 75% സബ്സിഡി (യുണിറ്റ് നിരക്കിന്‍റെ 50% സര്‍ക്കാരും 25% തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും) ലഭിക്കുനതാണ്.

  • 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 0.5 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്‍റ് മതിയാകും. കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നതും ബയോഗ്യാസ് പ്ലാന്‍റ് പരിപാലിക്കാന്‍ സന്നദ്ധതയുള്ളതുമായ കുടുംബങ്ങള്‍ക്ക് 1 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്‍റ് ആക്കാവുന്നതാണ്.
  • സന്നദ്ധ സംഘടനകളോ സ്ഥാപനങ്ങളോ തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കേണ്ട സബ്സിഡി വഹിക്കാന്‍ തയാറാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സബ്സിഡി ശുചിത്വ മിഷന്‍ നേരിട്ട് നല്‍കുന്നതാണ്
  • 3)      ഫ്ലാറ്റുകള്‍/കോളനികള്‍ എന്നിവയ്ക്കുള്ള സബ്സിഡി

    ഫ്ലാറ്റ് സമുച്ഛയങ്ങള്‍  / കോളനികള്‍ എന്നിവയ്ക്കും വിവിധ മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് (ബയോഗ്യാസ് പ്ലാന്‍റ്, മണ്ണിര കമ്പോസ്റ്റ്, വിന്‍ഡോ കമ്പോസ്റ്റ്, ബയോബിന്‍സ്, കേന്ദ്രീകൃത ബയോടാങ്കുകള്‍, എയ്റോബിക്ക് ഫെറോസിമന്‍റ് ബീന്‍സ്, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടിംഗ് മെഷീന്‍ (മെക്കാനിക്കല്‍ വേസ്റ്റ് കമ്പോസ്റ്റിംഗ് യുണിറ്റ്) യുണിറ്റ്) കോസ്റ്റിന്റെ 50 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതാണ്. (സബ്സിഡി തുക ഫ്ലാറ്റ് ഒന്നിന് 500 രൂപയോ സമുച്ചയം ഒന്നിന് പരമാവധി 15000 രൂപയോ ആയി നിജപ്പെടുത്തിയിട്ടുണ്ട്.)

    4)      സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂള്‍, ആശുപത്രി, ഹോസ്റ്റല്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് മാലിന്യ സംസ്ക്കരണ സംവിധാനത്തിനുള്ള സബ്സിഡി

    വിവിധ തരത്തിലുള്ള മാലിന്യ സംസ്ക്കരണ രീതികള്‍ക്ക് (ബയോഗ്യാസ് പ്ലാന്‍റ്, മണ്ണിര കമ്പോസ്റ്റ്, വിന്‍ഡോ കമ്പോസ്റ്റ്, ബയോബിന്‍സ്, പോര്‍ട്ടബിള്‍ ബയോബിന്‍സ്, എയ്റോബിക്ക് ഫെറോസിമന്‍റ് ബിന്‍സ്, കേന്ദ്രീകിത ബയോ ടാങ്കുകള്‍, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടിംഗ് മെഷീന്‍ (മെക്കാനിക്കല്‍ വേസ്റ്റ് കണ്‍വെര്‍ട്ടിംഗ്) എന്നിവയ്ക്ക്) യുണിറ്റ് നിരക്കിന്‍റെ 50% സബ്സിഡി (പരമാവധി 1 ലക്ഷം രൂപ വരെ) ലഭിക്കാവുന്നതാണ്.

  • സബ്സിഡി നിരക്കുകള്‍, നിബന്ധനകള്‍
  • സബ്സിഡി സംബന്ധിച്ച വിശദാംശങ്ങളും നിബന്ധനകളും തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ 29.9.2012 ലെ 248/2012 / തസ്വഭവ ഉത്തരവില്‍ പ്രദിപാദിച്ചിട്ടുണ്ട്. ഓരോ ഇനത്തിന്‍റെയും സ്പെസിഫിക്കേഷന്‍ യുണിറ്റ് കോസ്റ്റ് എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ 20.9.2012 ലെ 239/2012/ ത്വസഭവ ഉത്തരവില്‍ പറഞ്ഞിട്ടുള്ളതുപോലെ ആയിരിക്കുന്നതാണ്.

  • സബ്സിഡി എവിടുണ്ണ്‍ ലഭിക്കും?
  • തദ്ദേശഭരസ്ഥാപനങ്ങള്‍ വകയിരുത്തുന്ന ഫണ്ടിന് പുറമേ ഉറവിടമാലിന്യ സംസ്ക്കരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ശുചിത്വ മിഷന്‍ മുഖേന തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. ആയതിനാല്‍ ഉപഭോക്താക്കള്‍ അതാത് ഗ്രാമപഞ്ചായത്തിനെ/മുന്‍സിപ്പാലിറ്റിയെ/കോര്‍പ്പറേഷനെ സമീപിച്ച് സബ്സിഡി പ്രയോജനപ്പെടുത്തേണ്ടതാണ്. ശുചിത്വ മിഷന്‍ നേരിട്ട് നല്‍കുന്ന സബ്സിഡികള്‍ക്ക് ശുചിത്വ മിഷന്‍റെ ജില്ലാതല ഓഫീസിനെ സമീപിക്കേണ്ടതാണ്.

  • കക്കൂസ് മാലിന്യ പരിപാലനം
  • കക്കൂസ് മാലിന്യം ഒഴിച്ചുകൂടാനാവാത്തതാണ്.
  • കക്കൂസ് വൃത്തിയാക്കുന്നതിനു ഉപയോഗിക്കുന്ന മിക്ക ക്ലീനിംഗ് ലോഷനുകളും ശക്തമായ അണുനാശിനികളാണ്. അവ മലത്തിലെ ബാക്ടീരിയകളേയും മറ്റും നശിപ്പിക്കുന്നതിനാല്‍ കക്കൂസില്‍ ഉണ്ടാകുന്ന ഖരമാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. കക്കൂസ് ടാങ്ക് വേഗം നിറയുന്നു. കൂടെ കൂടെ അത് നീക്കം ചെയ്യേണ്ടി വരുന്നു. അതിനാല്‍ അണുനാശിനികളായ ലോഷനുകളും പൌഡറുകളും കക്കൂസ് വൃത്തിയാക്കാന്‍ കഴിവതും ഉപയോഗിക്കരുത്. അഥവാ ഉപയോഗിക്കുകആണെങ്കില്‍ തന്നെ ലോഷന്‍/പൌഡര്‍ ക്ലോസറ്റില്‍ വിതറി രണ്ട് മണിക്കൂറിനു ശേഷം മാത്രമേ വെള്ളമൊഴിച്ചു  കഴുകാവൂ.
  • കക്കൂസുകളില്‍ നിന്ന്‍ എടുത്ത്കൊണ്ടുപോകുന്ന മാലിന്യങ്ങള്‍ പുഴയോരങ്ങളിലും മറ്റ് ജലസ്രോതസ്സുകളുടെ സമീപത്തുമാണ് നിക്ഷേപിക്കുന്നത്. അത് അന്തരീക്ഷ മലിനീകരണത്തിനും ജലമലിനീകരണത്തിനും കാരണമാകുന്നു.
  • കക്കൂസുകളില്‍ നിന്നെടുക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനു ബ്ലോക്ക്/മുനിസിപ്പാലിറ്റി തലങ്ങളില്‍ സംവിധാനം ഉണ്ടാകേണ്ടതാണ്. അതിനാവശ്യമായ നടപടികള്‍ തദ്ദേശഭരണസ്ഥാപനങ്ങളും സര്‍ക്കാരും ചെയ്യേണ്ടതാണ്.
  • കക്കൂസ് മാലിന്യങ്ങള്‍ സമീപ കിണറുകളിലും ജലസ്രോതസ്സുകളിലും എത്താതിരിക്കാന്‍ കക്കൂസ് ടാങ്കും ജലസ്രോതസ്സും തമ്മില്‍ മണ്ണിന്‍റെ ഘടനയനുസരിച്ച് 7.5 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ അകലം പാലിക്കുന്നുവെന്നു ഉറപ്പുവരുത്തണം. അതിന് കഴിയാത്തിടങ്ങളില്‍ ഓരോ വീട്ടിലും ടാങ്ക് നിര്‍മിക്കുന്നതിനു പകരം ഒന്നിലേറെ വീടുകള്‍ക്ക് ഒരു പൊതു ടാങ്ക് എന്ന രീതി അവലംബിക്കണം.
  • വ്യവസായശാലകളിലെ മാലിന്യപരിപാലനം
  • ഓരോ വ്യവസായശാലയും അതുണ്ടാക്കുന്ന ഖര-ദ്രവ മാലിന്യങ്ങളുടെ സംസ്ക്കണത്തിനും വായു മലിനീകരണം ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ സാധനങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. (അതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ നിലവില്‍ ലഭ്യമാണ്)
  • അപ്രകാരം ചെയ്യുന്നുണ്ടോയെന്ന്‍ ഗ്രാമസഭ/വാര്‍ഡ്‌സഭ പരിശോദിച്ച് ഉറപ്പ് വരുത്തണം.
  • അപ്രകാരം പ്രവര്‍ത്തിക്കാത്ത, മലിനീകരണ പ്രശ്നമുണ്ടാക്കുന്ന വ്യവസായശാലകളെ തങ്ങളുടെ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന്‍ ഗ്രാമസഭ/വാര്‍ഡ്‌സഭ തീരുമാനമെടുക്കണം.
  • പൊതുസ്ഥലങ്ങളിലെ മാലിന്യപരിപാലനം
  • പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്ക്കരികുക എന്നത് തദ്ദേശഭരണസ്ഥാപനങ്ങളുടെ ചുമതലയാണ്.
  • ശാസ്ത്രീയവും ഫലപ്രദവും കാര്യക്ഷവുമായ സംവിധാനം ഇതിനായി ഉണ്ടായിരിക്കണം. (നീക്കം ചെയ്യുന്ന കാര്യത്തിലും സംസ്ക്കരണം ചെയ്യുന്ന കാര്യത്തിലും)
  • സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിച്ചത് കൊണ്ടായില്ല അവിടെ സംസ്ക്കരിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് സമീപവാസികളുടെ സ്വൈര്യജീവിതം നശിപ്പിക്കും. അന്തരീക്ഷവും ജലവും മലിനമാകും. ദുര്‍ഗന്ധം വഴിയാത്രക്കാര്‍ക്ക് പോലും പ്രശ്നമാകും. അതിനാല്‍ മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അതിന്‍റെ സാങ്കേതിക ക്ഷമതയും പ്രായോഗികതയും സംസ്ക്കരണ ശേഷിയും ഉറപ്പ് വരുത്തണം.
  • തദ്ദേശഭരണസ്ഥാപനങ്ങള്‍ ഒരുക്കുന്ന മാലിന്യ സംസ്ക്കരണ സംവിധാനതിന് സഹായകരമായ വിധം പൊതുജനങ്ങള്‍ പ്രവര്‍ത്തിക്കണം. ഗാര്‍ഹിക മാലിന്യങ്ങള്‍ പോതുസ്ഥലങ്ങളിലിടാതിരിക്കുക, ജൈവ-അജൈവ മാലിന്യങ്ങള്‍ അവ നിക്ഷേപിക്കുന്നതിന് ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക, അജൈവ-ജൈവ മാലിന്യങ്ങള്‍ ഒരിക്കലും കൂട്ടിക്കലര്‍ത്തി നിക്ഷേപിക്കാതിരിക്കുക മാരക/ അപകടകര മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഒരിക്കലും നിക്ഷേപിക്കാതിരിക്കുക.
  • നഗരങ്ങളിലെ അഴുക്ക് വെള്ളം കെട്ടിക്കിടക്കാതിരിക്കാനും ജലാഷയങ്ങളിലെത്താതിരിക്കാനും സീവേജ് സംവിധാനവും മലിനജല സംസ്ക്കരണ സംവിധാനവും എല്ലാ നഗര ഭരണസ്ഥാപനങ്ങളും ഒരുക്കേണ്ടതാണ്.
  • മാലിന്യം വേര്‍തിരിക്കല്‍
  • മാലിന്യപരിപാലനത്തിന് ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജൈവ-അജൈവ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തിയിടുന്നു എന്നതാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കീശയില്‍ നിറച്ച്, മുറുക്കിക്കെട്ടി പാതയോരത്ത് ഇടുന്നത് ഇതിന്‍റെ തെളിവാണ്.
  • ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചാല്‍ രണ്ടും ഉപയോഗപ്രദമാക്കാന്‍ കഴിയും. എന്നാല്‍ അവ കൂട്ടിയിട്ടാല്‍ മാലിന്യസംസ്ക്കരണം അസാധ്യമാകും.
  • ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ഗ്രാമ്സഭക്ക്/വാര്‍ഡ്‌സഭക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും.
  • ജൈവമാലിന്യം – ഊര്‍ജ്ജസ്രോതസ്സ്
  • ജൈവമാലിന്യം ഒരു മാലിന്യമേയല്ല. അവ വലിയൊരു ഊര്‍ജ്ജസ്രോതസ്സും കൃഷിക്ക് ഏറെ ഉപകാരപ്രദമായ വളവുമാണ്.
  • കമ്പോസ്റ്റിംഗ് സംവിധാനവും ബയോഗ്യാസ് പ്ലാന്‍റുകളും (വീടുകളിലും ഫ്ലാറ്റുകളിലും, സ്ഥാപനങ്ങളിലും പൊതുവായും) സ്ഥാപിച്ച് അവയെ അപ്രകാരം ഉപയോഗപ്പെടുത്താന്‍ ഓരോ വ്യക്തിയും സ്വയം നടപടി സ്വീകരിക്കുകയും അധികൃതരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്.
  • ഇന്‍സിനറേറ്റര്‍ പാടില്ല
  • മാലിന്യങ്ങള്‍ അവ കത്താന്‍ ആവശ്യമായ സാധാരണ ഊഷ്മാവില്‍ കത്തിക്കുമ്പോള്‍ പുകക്കു പുറമെ മാരകമായ വിഷവാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്.
  • ഈ മാരക വിഷവാതകങ്ങള്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.
  • അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്ന ഇന്‍സിനറേറ്ററുകള്‍ നിയമം മൂലം നിരോധിച്ചിരിക്കുന്നു. അവ സ്ഥാപിക്കുവാന്‍ പാടില്ല.
  • ഉയര്‍ന്ന ഊഷ്മാവില്‍ അപകടരഹിതമായി കത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട് (പൈറോളിസിസ്) അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.
  • കേന്ദ്രീകൃത മാലിന്യസംസ്ക്കരണം- വെല്ലുവിളികള്‍

  • എല്ലാ വീടുകളില്‍ നിന്നും കച്ചവട-വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് (പ്രതിഭലം വാങ്ങിയോ അല്ലാതെയോ) ഒരിടത്തുകൊണ്ടുപോയി സംസ്ക്കരിക്കാമെന്നത് തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണ്.
  • വിവേകമുള്ളവര്‍ അത്തരം നടപടിക്ക് ഒരുങ്ങുകയില്ല.
  • മാളിന്യസംസ്ക്കരനത്തിന് വികേന്ദ്രീകൃത സംവിധാനമായിരിക്കണം ഉണ്ടായിരിക്കേണ്ടത്.
  • ഉറവിടത്തില്‍ സംസ്ക്കരിക്കുക എന്നതായിരിക്കണം നയവും കാഴ്ചപ്പാടും.
  • ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം പ്രോത്സാഹിപ്പിക്കണം. കേന്ദ്രീകൃത മാലിന്യ സംസ്ക്കരണം നിരുത്സാഹപ്പെടുത്തണം.
  • ഗ്രാമപഞ്ചായത്തുകളുടെ/നഗരസഭകളുടെ അനിവാര്യ ചുമതലകള്‍

  • ഖരമാലിന്യങ്ങള്‍ ശേഖരിക്കുക കയ്യൊഴിയുക.
  • ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക
  • ശ്മശാനങ്ങളും ശവപ്പറമ്പുകളും സ്ഥാപിക്കുക
  • ജലസ്രോതസ്സുകള്‍ മാലിനീകരിക്കപ്പെടാതെ സംരക്ഷിക്കുക
  • ഗ്രാമപഞ്ചായത്തുകളുടെ/ നഗരസഭകളുടെ ഉത്തരവാദിത്തങ്ങള്‍

  • മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
  • ഉറവിട മാലിന്യ സംസ്ക്കാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, അനുവദനീയമായ സാമ്പത്തിക സഹായങ്ങള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുക.
  • പൊതുസ്ഥലങ്ങള്‍ മാലിന്യവിമുക്തമായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
  • മാലിന്യം നീക്കം ചെയ്യുന്നതിനും ഫലപ്രദമായി സംസ്ക്കരിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • നഗരമാലിന്യങ്ങള്‍, ഗാര്‍ഹിക അജൈവമാലിന്യങ്ങള്‍  എന്നിവ ശേഖരിക്കുന്നത്തിനും ശാസ്ത്രീയമായും ഫലപ്രദമായും പരിപാലിക്കുന്നതിനുമുള്ള പ്ലാന്‍റുകള്‍ മറ്റ് സംവിധാനങ്ങള്‍ എന്നിവ ഉണ്ടാക്കുക.
  • മുനിസിപ്പാലിറ്റി/ ബ്ലോക്ക് തലങ്ങളില്‍ മാലിന്യശേഖരണ കേന്ദ്രങ്ങള്‍ (Resource Recovery Centres- RRC കള്‍) സ്ഥാപിക്കുക.
  • മലിനീകരണം നടത്തുന്നവര്‍ക്കെതിരെ, അത് വ്യക്തികളായാലും ഫ്ലാറ്റ്- സ്ഥാപന-വ്യവസായ ഉടമസ്ഥരായാലും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുക.
  • നഗരസഭകളില്‍ മുനിസിപ്പല്‍ സോളിഡ് വെസ്റ്റ് ചട്ടനങ്ങള്‍ നടപ്പിലാക്കുക.
  • ആരോഗ്യ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍

  • സ്കൂള്‍ ആരോഗ്യ പരിപാടിയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ബോധം വളര്‍ത്തുക.
  • ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാവര്‍ക്കര്‍മാരുടേയും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വബോധവും ശുചിത്വശീലങ്ങളും ജനങ്ങളില്‍ വളര്‍ത്തുക. മലിനീകരണം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുക.
  • അങ്കണവാടിയിലൂടെ അമ്മമാരില്‍ ഗൃഹ-പരിസര ശുചിത്വം ഉറപ്പുവരുത്തുക.
  • വാര്‍ഡ്‌തല ആരോഗ്യ-ശുചിത്വ-പോഷണസമിതിയെ കാര്യക്ഷമമാക്കി ജനപങ്കാളിത്തത്തോടെ ശുചീകരണ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  • സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജെന്‍സികള്‍ എന്നിവയുടെ ഉത്തരവാദിത്തങ്ങള്‍

  • ശുചിത്വ മിഷന്‍:- ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ്/ സംവിധാനമാണ് ശുചിത്വമിഷന്‍.  തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയും അല്ലാതെയും ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാങ്കേതിക- സാമ്പത്തിക സഹായങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയും അല്ലാതെയും നല്‍കുന്നു.
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്:-മലിനീകരണ നിയന്ത്രണം ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരപ്പെട്ട ഏജെന്‍സിയാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഇല്ല എന്നുറപ്പ് വരുത്തി സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു ശുപാര്‍ശ ചെയ്യുന്നു. മലിനീകരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നു.
  • ഫുഡ് സെക്യുരിറ്റി & സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി:- ഭക്ഷണ വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നിടം ശുചിത്വ പൂര്‍ണമാണെന്ന്‍ ഉറപ്പ് വരുത്തുന്നു. ഉല്‍പ്പാദനം വില്‍പ്പന എന്നിവയ്ക്ക് ലൈസന്‍സ് നല്‍കുന്നു.
  • ആരോഗ്യ വകുപ്പ് :- മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമ്പോള്‍ ഇടപെടാനും മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ വകുപ്പിന് ചുമതലയുണ്ട്.
  • ഗ്രാമസഭയുടെ/വാര്‍ഡ്‌സഭയുടെ ഉത്തരവാദിത്തങ്ങള്‍

  • ഗ്രാമസഭ/വാര്‍ഡ്‌സഭ മെമ്പര്‍മാര്‍ക്കിടയില്‍ ശുചിത്വ മനോഭാവം സൃഷ്ടിക്കുക
  • വാര്‍ഡിലെ ഓരോ വീടും, ഫ്ലാറ്റും, സ്ഥാപനങ്ങളും മാലിന്യം സ്വയം പരിപാലിക്കുന്നുവെന്ന്‍ ഉറപ്പുവരുത്തുക, പുറത്തേക്ക് തള്ളുന്നുണ്ടോ എന്ന്‍ നിരീക്ഷിക്കുക.
  • വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുക.
  • പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും ജാലാശയപരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
  • വാര്‍ഡ്‌തല ആരോഗ്യ-ശുചിത്വ-പോഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുക.
  • വാര്‍ഡ്‌തല ശുചിത്വ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുക
  • മലിനീകരണം നടത്തുന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക
  • നിയമവ്യവസ്ഥകള്‍, നിയമബാധ്യതകള്‍

  • നിലവില്‍ മാലിന്യസംസ്ക്കരണം സംബന്ധിച്ച് സമഗ്രമായ നിയമങ്ങളും ബഹു: സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.
  • മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ആക്ടിലെ സെക്ഷന്‍ 320 മുതല്‍ 340 വരെയും, പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 219 എ മുതല്‍ എന്‍ വരെയും മാലിന്യം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വിശദമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് വീഴ്ച വരുന്നപക്ഷം പിഴയും ജയില്‍വാസവും നിര്‍ദ്ദേശിക്കുന്നു.
  • മറ്റ് നിയമങ്ങള്‍ ചട്ടങ്ങള്‍

  • 1996 ലെ കേരള ഗ്രാമപഞ്ചായത്ത് രാജ് (ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കലും) ചട്ടങ്ങള്‍.
  • 1996 ലെ കേരള ഗ്രാമപഞ്ചായത്ത് രാജ് (പൊതു മാര്‍ക്കറ്റുകളുടെയും സ്വകാര്യ അറവ്ശാകളുടെയും നിയന്ത്രണവും ലൈസന്‍സ് നല്‍കലും) ചട്ടങ്ങള്‍
  • 1998 ലെ കേരള ഗ്രാമ പഞ്ചായത്ത് രാജ് (പൊതു കക്കൂസുകള്‍, മൂത്രപ്പുരകള്‍, കുളിസ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും സംരക്ഷണവും സ്വകാര്യ സ്ഥാപങ്ങളിലെ ശുചീകരണവും) ചട്ടങ്ങള്‍
  • (മേല്‍പ്പറഞ്ഞ ചട്ടങ്ങള്‍ക്ക് സമാനമായ ചട്ടങ്ങള്‍ നഗര ഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഉണ്ട്.)

  • 1998 ലെ ബയോമെഡിക്കല്‍ മാലിന്യം (പരിപാലനവും കൈകാര്യം ചെയ്യലും) ചട്ടങ്ങള്‍
  • 2011 ലെ പ്ലാസ്റ്റിക് മാലിന്യം (പരിപാലനവും കൈകാര്യം ചെയ്യലും) ചട്ടങ്ങള്‍
  • Extended producers Responsibility (ഇ.പി.ആര്‍)

    പുനരുപയോഗം ചെയ്യുവാന്‍ പറ്റുന്ന വസ്തുക്കള്‍ കൊണ്ട് മാത്രം ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുകയും അല്ലാത്തവ പ്രകൃതി സൗഹൃദമായി പുന:ചക്രമണത്തിനു വിധേയമാക്കുവാനും ഉള്ള ഉത്തരവാദിത്വം നിര്‍മ്മാതാവില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണ് ഇ.പി.ആര്‍. പല വിദേശരാജ്യങ്ങളിലും ഈ നിയമം പ്രാബല്യത്തിലുണ്ട്. ഇവിടെ അങ്ങനെ ഒരു നിയമവ്യവസ്ഥ ഇല്ലാത്തതുകൊണ്ട് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗാനന്തരം വലിചെരിയപ്പെടുകയാണ്.

    വ്യക്തികള്‍ ചെയ്യേണ്ടത്

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക
  • വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിക്ഷേപിക്കുക.
  • വീട്ടിലെ അഴുക്ക് വെള്ളം ഓടയിലെക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക.
  • ഫ്ലാറ്റുകളില്‍ താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക.
  • വ്യക്തികള്‍, ഫ്ലാറ്റുകള്‍, ആശുപത്രികള്‍, അറവ്ശാലകള്‍, കോഴി-പന്നി ഫാമുകള്‍, വ്യവസായ ശാലകള്‍ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവര്‍ത്തിക്കുക
  • സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്
  • സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന ഖര-ദ്രവ-വാതക മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ് ബാദ്ധ്യതയാണ്. അത് അവര്‍ ചെയ്യുക തന്നെ വേണം.

  • നല്ല നാളേക്കായി
  • പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ഗ്രാമങ്ങള്‍, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ശുചിത്വ സമൂഹമായി മാറാന്‍ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിന്‍റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയര്‍ത്തികാണിക്കാന്‍ കഴിയും.

    അവസാനം പരിഷ്കരിച്ചത് : 7/29/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate