অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാസ്തുവിദ്യ

വാസ്തുവിദ്യ

പലരീതിയിലുള്ള വാസ്തുവിദ്യാരീതികളും വിദഗ്ദ്ധന്മാരും നമുക്കുണ്ടായിരുന്നു. വാസ്തുവിദ്യ എന്ന പ്രധാനമേഖലയെ താഴെ പറയുന്ന ഉപമേഖലകളായി തിരിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാം.

കൊട്ടാരങ്ങള്‍

രാജാക്കന്മാരുടെ കൊട്ടാരങ്ങളും അവയുടെ അകത്തളങ്ങളും സംബന്ധിച്ച വാസ്തുവിദ്യകള്‍

വാസ്തുവിദ്യാശൈലി

ചെരിഞ്ഞ മേല്‍ക്കൂരകളും ചിത്രശില്പാലംകൃതമായ തൂണുകളുമുള്ള കേരളത്തിലെ കൊട്ടാരങ്ങള്‍ ഗാര്‍ഹിക വാസ്തുവിദ്യാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.പത്മനാഭപുരം കൊട്ടാരം മട്ടാഞ്ചേരിയിലെ ഡച്ചു കൊട്ടാരം കൃഷ്ണകൊട്ടാരം എന്നിവ ഉദാഹരണങ്ങളാണ്.

വീടുകള്‍

പഴയകാല വീടുകള്‍ സംബന്ധിച്ചത്‌(ഉദാ:- നമ്പൂതിരി ഇല്ലങ്ങള്‍, നാലുകെട്ടുകള്‍)

വാസ്തുവിദ്യ - ഗൃഹം

കേരളീയ വാസ്തുവിദ്യയെ ഗാര്‍ഹികം, മതപരം എന്നു രണ്ടുവകുപ്പുകളില്‍ പെടുത്താം.തന്ത്ര സമുച്ചയം, മനുഷ്യലയ ചന്ദ്രിക, ശില്പരത്നം, വാസ്തുവിദ്യ തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങള്‍ വാസ്തുവിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.തച്ചുശാസ്ത്രത്തിലെ കണക്കുകള്‍ക്കനുസൃതമായി ചതുഷ് കോണാകൃതിയില്‍ ‍നാലുകെട്ടുകളായി വീടുകള്‍ പണിയുക എന്നതാണ് കേരളത്തിലെ പരമ്പരാഗത രീതി.നടുമുറ്റത്തിനു ചുറ്റുമായി തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നീ പേരുകളില്‍ പരസ്പര ബന്ധമുള്ള നാലു പുരകളാണ് ഇതിനുള്ളത്.പത്തായപ്പുരകളും കാണും.ഗൃഹാങ്കണത്തിലേക്കു പ്രവേശം പടിപ്പുരയിലൂടെയാണ്.ഒന്നിലധികം നാലുകെട്ടുകളുള്ള ഇരുനില മാളികകളും ചിലയിടങ്ങളില്‍ കാണാം. കൂട്ടുകുടുംബ സമ്പ്രദായം മാറി ഓരോ കുടുംബവും മാറി താമസം തുടങ്ങിയതോടെ നാലുകെട്ടുകള്‍ അപ്രത്യക്ഷമായി.ചെരിഞ്ഞ മേല്‍ക്കൂരകളും ചിത്രശില്പാലംകൃതമായ തൂണുകളുമുള്ള കേരളത്തിലെ കൊട്ടാരങ്ങള്‍ ഗാര്‍ഹിക വാസ്തുവിദ്യാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.പത്മനാഭപുരം കൊട്ടാരം, മട്ടാഞ്ചേരിയിലെ ഡച്ചു കൊട്ടാരം, കൃഷ്ണകൊട്ടാരം എന്നിവ ഉദാഹരണങ്ങളാണ്.

ഓട് മേഞ്ഞ വീടുകള്‍

ഓട് മേഞ്ഞ വീടുണ്ടാക്കുമ്പോള്‍ ആശാരി മരപ്പണിയുംകല്ലാശാരി കല്‍പ്പണിയുമാണ് ചെയ്യുന്നത്.പണ്ടത്തെ നാലുകെട്ടുകളില്‍ നടുമുറ്റം ഉണ്ടായിരിക്കും.നടുമുറ്റത്താണ് ബ്രഹ്മം.നടുമുറ്റം ആദ്യം നിശ്ചയിക്കുംപിന്നീടാണ് വീട് നിര്‍മ്മിക്കാറ്.പണ്ടുകാലത്ത് മണ്ണിന്റെ നിറം ഗന്ധം രുചി എന്നിവ വെച്ചും മുക്കോണ്‍,ഐക്കോണ്‍, ഷഡ്കോണ്‍, പശുവിന്റെ മുഖം പോലെ, മുറം പോലെ, മത്സ്യം പോലെ, ആമയുടെ പൃഷ്ടം പോലെ എന്നിങ്ങനെയുള്ള ഭൂമി ഒഴിച്ചു നിര്‍ത്തിയാണ് നിര്‍മ്മിച്ചിരുന്നത്. വൃത്തത്തിന്റെ അര്‍ദ്ധവൃത്തത്തില്‍ വരുകയാണെങ്കില്‍ അത് അശുഭ ഭൂമിയാണെന്നും, ഈ മണ്ണില്‍ നിന്ന് എല്ല്, ഭസ്മം, കരിക്കട്ട, രോമത്തിന്റെ അവശിഷ്ടം എന്നിവ കണ്ടാല്‍ വീടിന് അനുയോജ്യമല്ലെന്നും നടുതാണ ഭൂമി വീട് നിര്‍മ്മിക്കാന്‍ യോഗ്യമല്ലെന്നും പറയുന്നു

തേന്‍കുറുമരുടെ പുര

പുര എന്നവാക്കിന് ആര്‍ഭാടത്തിന്റെ മുഖമുദ്രയല്ല.  ലാളിത്യത്തിന്റെയും ആവശ്യകതയുടേയും പിന്‍ബലമാണുള്ളത്.  വനങ്ങളിലും വനപ്രാന്തങ്ങളിലും ജീവിക്കുന്നവരാണ് തേന്‍കുറുമര്‍ അഥവാ കാട്ടുനായ്ക്കര്‍. വെള്ളത്തിനും വിറകിനും ക്ഷാമമില്ലാത്ത സ്ഥലങ്ങളാണ് ഇവര്‍ പുരകളുണ്ടാക്കാന്‍ തെരഞ്ഞെടുക്കാറുള്ളത്.  പണിയരെ പോലെ ഒരു മുറ്റത്തിനു ചുറ്റുമായി പുരകളുണ്ടാക്കുന്ന രീതി ഇവര്‍ക്കില്ല. അടുത്തടുത്തായാണ് പുരയുണ്ടാക്കുക. വയനാട്ടിലെ ആദിവാസികളുടെ ഒരു പ്രത്യേകത കാടുകള്‍ അവര്‍ക്കന്യമല്ലാതിരുന്ന കാലത്തും വീടുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വൃക്ഷങ്ങളുപയോഗിച്ചിരുന്നില്ല എന്നതാണ്.  തങ്ങള്‍ക്കു ചുറ്റുമായി വന്‍ വൃക്ഷങ്ങള്‍ തലയുയര്‍ത്തി നില്‍‍ക്കുമ്പോഴും മുളയാണ് കുടിലുകളുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്.  അതുകൊണ്ട്  ഒരു മുളസംസ്ക്കാരമാണ് ഇവര്‍ക്കുള്ളതെന്ന് പറയാം.

വീടു നിര്‍മ്മിക്കുന്ന വേളയില്‍ ആദ്യം തറനിരപ്പില്‍ നിന്ന് നാലഞ്ചടി ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തും. അതിന്റെ നാലുഭാഗത്തുമായി വലിയ മുളങ്കാലുകള്‍ കുഴിച്ചിടും.  മുളക്കിവര്‍ ദട്ടെ എന്നാണ് പറയുക. അതിനുമുകളില്‍ മേല്‍പുരയുണ്ടാക്കുന്നതും നേരിയ മുളകളും, മുളകീറിയുണ്ടാക്കിയ അലകുമുപയോഗിച്ചാണ്. അടുമ്പന്‍ വള്ളി എന്ന് മറ്റുള്ളവര്‍ പറയുന്ന കാട്ടുവള്ളി, ഇതിന് തേന്‍കുറുമര്‍ കട്ടാവരെ അമ്പു എന്നാണ് പറയുക.  ഇതു കീറിയാണ് കയറിനും ചൂടിക്കും പകരമായി ഉപയോഗിക്കുക.  അലകുമെടഞ്ഞ് കുടിലിന്റെ നാലുഭാഗത്തും ചുമരുണ്ടാക്കും.  അതിനുമുകളില്‍ ആദ്യം മണ്ണു തേച്ചുപിടിപ്പിക്കും. പിന്നീട് ചാണകവും മെഴുകും മുകളില്‍ അട്ടാല് എന്ന് തേന്‍കുറുമര്‍ പറയുന്ന അട്ടവും മുളകീറി മെടഞ്ഞാണുണ്ടാക്കുക.  വാതിലും അപ്രകാരം തന്നെ.  അടുക്കള കൂടാതെ ഒന്നോ രണ്ടോ കൊച്ചുമുറികളുമുണ്ടാകും ഈ കുടിലുകള്‍ക്കുള്ളില്‍.  കാട്ടുപുല്ലോ വൈക്കോലോ ആണ് പുരമേയാനുപയോഗിക്കുക.  നമ്മുടെ അടുക്കള തേന്‍കുറുമരുടെ അസിഗമതെ ആണ്. ഇതിന്നകത്ത് കുറച്ച് മണ്‍കലങ്ങളും ചിരട്ടത്തവികളും അലൂമിനിയപ്പാത്രങ്ങളും മുളങ്കുറ്റികളുമുണ്ടാകും.  തേനും, അരിയും മുളയരിയുമെല്ലാം ഈ മുളങ്കുറ്റികളിലാണ് സംഭരിച്ചുവെക്കാറുള്ളത്.  കിടക്കാനുപയോഗിക്കുന്ന മുറികളില്‍ ചിലര്‍ മുളങ്കുറ്റികളില്‍ ഉറപ്പിച്ച മുളന്തണ്ടുകളുണ്ടാക്കാറുണ്ട്.  ഇതിനുമുകളില്‍ പായ വിരിച്ചാണുറങ്ങുക. വീടും മുറ്റവും വൃത്തിയാക്കാന്‍ ബറാള് (കുറുന്തോട്ടിച്ചൂല്‍) കാട് ലരച്ചൂല്‍ (മാനിപ്പുല്ലു കൊണ്ടുണ്ടാക്കിയ ചൂല്‍) എന്നിവ ഉപയോഗിക്കും.  ഏറ്റവും ലളിതമായി എങ്ങനെയാണ് ഒരു മനുഷ്യന്‍ ജീവിക്കുക എന്നതിന്റെ തെളിവാണ് തേന്‍കുറുമരുടെ വീടും ജീവിതവും.  ഈ വീടു നിര്‍മ്മിക്കാന്‍ അവരെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ ദിവസത്തെ കായികാദ്ധ്വാനമല്ലാതെ മറ്റൊന്നും ആവശ്യമായി വരുന്നില്ല.  ആദിവാസികളായതുകൊണ്ട് കാട്ടില്‍ തന്നെ താമസിക്കുന്നവരായതിനാല്‍ മുളമുറിക്കാം.  വിലയ്ക്കു വാങ്ങേണ്ടത് മേല്‍ക്കൂരമേയാനുപയോഗിക്കുന്ന വൈക്കോല്‍ മാത്രമാണ്.  കാട്ടുപുല്ലുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അതിനും ചെലവു വരുന്നില്ല. ഒരു ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും സ്വരൂപിച്ചുവെച്ചാണ് ഇന്നൊരു പരിഷ്കൃതന്‍ പ്രത്യേകിച്ചും ഉദ്യോഗസ്ഥന്‍ ആഡംബരങ്ങളോടുകൂടിയ തന്റെ വാസഗൃഹം ഉണ്ടാക്കന്നത്.

തേന്‍കുറുമര്‍ക്ക് ഘട്ടങ്ങളില്‍ തങ്ങളുടെ കുടിലിനോട് ചേര്‍ന്ന് മറ്റൊരു കുടില്‍കൂടി നിര്‍മ്മിക്കേണ്ടിവരും. പെണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ ഋതുമതികളായാല്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിനു വേണ്ടിയാണിത്.  പുരുഷന്‍മാരെ കാണാതെ, പകല്‍ വെളിച്ചം ദര്‍ശിക്കാതെ, തെരണ്ടുകല്യാണം നടക്കുന്നതുവരെ പെണ്‍കുട്ടി ഇതിനകത്ത് അടച്ചുപൂട്ടി ഇരിക്കും.  ചടങ്ങു നടത്താനുള്ള പണം രക്ഷിതാക്കള്‍ സംഭരിക്കാന്‍ വൈകിയാല്‍ രണ്ടും മൂന്നും മാസം കുട്ടികള്‍ക്ക് കുടിലിനുള്ളില്‍ കഴിയേണ്ടിവരാറുണ്ട്.  അതുപോലെ കുടിലുകള്‍ക്ക് സമീപത്തായി ഏറുമാടങ്ങളും ഉണ്ടാക്കേണ്ടതുണ്ട്.  ചെറുപ്പക്കാരുടെ താവളമാണിത്.  രാത്രികാലങ്ങളില്‍ കഴിച്ചു കൂട്ടുന്ന സ്ഥലം.  ആദിവാസികള്‍ അട്ടളെ, അട്ടണെ, പൊല്ലി, വള്ളി എന്നെല്ലാം ഇവയെ വിളിച്ചുപോരുന്നു. വൃക്ഷങ്ങളുടെ തായ്ത്തടിയോടു ചേര്‍ന്നു കാണുന്ന വലിയ ശിഖരങ്ങളുടെ കോണുകളിലാണ് ഇവ ഉണ്ടാക്കാറുള്ളത്.  ഊന്നു നല്കാന്‍ മുളങ്കമ്പുകള്‍ ഉപയോഗിക്കും.  മുകളില്‍ കയറിപ്പറ്റാന്‍ മുളയേണികളാണുപയോഗിക്കുന്നത്.  വനവാസികളായ ഇവരുടെ കുടിലുകള്‍ക്കടുത്തേക്ക് കാട്ടാനകള്‍ വന്നാല്‍ ഏറുമാടങ്ങള്‍ക്കു മുകളിലിരിക്കുന്ന ചെറുപ്പക്കാര്‍ പാട്ടകൊട്ടി ഇവയെ ഓടിക്കും.  അതൊന്നും വകവെക്കാതെ മുന്നേറുന്ന കാട്ടുകൊമ്പന്‍മാരെ തീപ്പന്തങ്ങളെറിഞ്ഞ് വിരട്ടും.  തേന്‍കുറുമരുടെ കുടിലുകള്‍ ശക്തങ്ങളല്ലാത്തതുകൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് കാട്ടുമൃഗങ്ങളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടേണ്ടിവരാറുണ്ട്.  എന്നാലും കാട്ടുവാസികളായ ഇവര്‍ കാട്ടുമൃഗങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ഒഴിഞ്ഞുമാറിയും അങ്ങനെ ജീവിക്കും

ചരിത്രപരമായ സവിശേഷത

ഒറ്റിയാധാരം. പലിശമുടക്ക് ആധാരം 1881 ഓലയില്‍ പണമുടക്കി ആധാരം അതിന് പലിശക്കായി കൈമാറുക എന്ന രീതി. ട്രഷറിയുടെ സ്റ്റാമ്പു പേപ്പറോ പകരമായുള്ള വില രേഖപ്പെടുത്തിയ സീല്‍ രണ്ടടി നീളത്തിലുള്ള കരിമ്പന ഓലയിലാണ് ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നത്. കരിക്കാട് ഗ്രാമത്തിലെ അന്തര്‍ജനങ്ങള്‍ യജുര്‍വേദ വിഭാഗത്തില്‍ പെട്ടവരാണ്. അവര്‍ ഓട്ടുവളയും തുടിയും പാടെ ഉപേക്ഷിച്ചവരാണ്. ബകന്‍ എന്ന അസുരനെ പേടിച്ചാണ് അവര്‍ രണ്ടും ഉപേക്ഷിച്ചത്. കാരണം അവ രണ്ടിന്റെയും ഒച്ച കേട്ടാല്‍ ബകന്‍ വീട്ടിലേക്ക് വരുമെന്നാണ് നമ്പൂതിരിമാരില്‍ പ്രദേശത്തുള്ളവരുടെ വിശ്വാസം. നമ്പൂതിരികള്‍ റിഗ്വേദം, യജുര്‍വേദം, സാമവേദം എന്ന വിഭാഗത്തില്‍പ്പെടുന്നവരാണ്

കുറ്റിയിടല്‍

ഒരു വീടിന്റെ കുറ്റിയിടല്‍‍ ആരംഭിക്കുന്നത് കന്നി മൂലയില്‍ (തെക്ക്- പടിഞ്ഞാറ് ) നിന്നാണ്.

ആദ്യംകുറ്റിക്കാരന്‍‍ നിരപ്പായ സ്ഥലത്ത് നിന്ന് ഭൂമിയുടെ കിടപ്പ് മനസ്സിലാക്കി വടക്കുഭാഗത്ത്

രണ്ടാമത്തെകുറ്റിയടിക്കുന്നു.  പിന്നീട് കിഴക്ക് ഭാഗത്തേക്ക് മട്ടം വെച്ച് നൂല്‍‍ പിടിച്ച് മൂന്നാമത്തെ

കുറ്റിയടിക്കുന്നു.  ഈ മൂന്നുംകുറ്റിക്കാരന്‍‍ തന്നെയാണ് അടിക്കുന്നത്.  അതിനുശേഷം  പ്ലാന്‍‍

തയ്യാറാക്കുന്നു.  ഈ പ്ലാനില്‍‍ വീടിന്റെകൃത്യമായ അളവുകള്‍ ഉണ്ടായിരിക്കും.  ഈ

അളവുകള്‍ക്കനുസരിച്ചാണ് പിന്നീട് കുറുപ്പന്മാര്‍ അടിത്തറയുംചുമരും കൊടുക്കുന്നത്.

ഈ പ്ലാനില്‍‍ ചെറിയ മാറ്റങ്ങള്‍ കുറുപ്പന്മാര്‍‍ വരുത്താറുണ്ട്.  എന്നാല്‍‍ കാര്യമായ

മാറ്റംവരുത്താന്‍‍ കുറ്റിക്കാരനെ സമീപിക്കേണ്ടതുണ്ട്.

ചതുരപ്പെടുത്തി അതിരിട്ട് രേഖാഖണ്ഡമാക്കി ഈരൊമ്പത് അംശിച്ചത് ചുറ്റുപാടും ചുറ്റിയിട്ടുടല്‍‍

വീതികള്‍ഒമ്പതുണ്ടാകും.

വായു

മനുഷ്യഖണ്ഡം

ദേവഖണ്ഡം(ക്ഷേത്രം)

അഗ്നിഖണ്ഡം

വീട്   -  പിശാചുവീതി, ശൂരവീതി,  കുബേരവീതി അകത്തുപോയാല്‍

വന്നീ, നാഗ, പിശാച്, യമനും നീക്കിയുള്ളത് പുരക്ക് വീതി.     “ഒത്തിടും

നെയ് വിളക്കും, ഒരുമയില്‍ അരിയും ചാന്തും (സമം) ഒത്തിടും

മുറിവതാകില്‍ ഒരുമയില്‍ പലര്‍ക്കും നന്ന്.

(രണ്ടുപേര്‍ക്കും) അലസിയ മുറിവതാകില്‍ അല്ലലും പെരികിലുമുണ്ടാകും,

കണ്ണോട് പൊളിവതാകില്‍കണ്ണീരും വാര്‍ത്തുകാണാം ഇട്ടോരു പുഷ്പം

തന്നെ കിടുക്കനെ താണതെങ്കില്‍ കിടുക്കനെ മരണം ചൊല്ലാംഇടംതിരി മരണം ചൊല്ലാം.”‘

നാണയം കമിഴ്ന്ന് വീഴുന്നത് ശുഭമല്ല ’

കിഴക്കിനി - ഏകയോനി

പടിഞ്ഞാറ്റി - പഞ്ചയോനി

തെക്കിനി - ത്രിയോനി

വടക്കിനി - സപ്തയോനി.

കുറ്റിതറച്ചതിനു ശേഷം ഗണപതി പൂജ.

പൂജക്ക് വേണ്ടവ  -  തുളസിക്കതിര്‍, ഇല, നാളികേരം, നെല്ല്, അരി നിറച്ച

ചെപ്പ്, (ഇടങ്ങഴി, നാഴി)  വെറ്റില,അടക്ക, ഒരു നാണയം, നിലവിളക്ക്, ചന്ദനതിരി,

വിളക്കിന്റെ നാളം കിഴക്ക്.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

അമ്പലങ്ങള്‍, പള്ളികള്‍, തീര്‍ത്ഥാടന സ്ഥലങ്ങള്‍ മുതലായവ സംബന്ധിച്ച്‌.
ഇവ സംബന്ധിച്ചത്‌.
ക്ഷേത്രങ്ങള്‍
നദീതീരത്തോ കടല്‍ക്കരയിലോ കുന്നിന്റെ മുകള്‍തട്ടിലോ അടിവാരത്തിലോ ആയിട്ടാണ് കേരളത്തിലെ മിക്കക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്.  ക്ഷേത്രങ്ങളുടെ ദര്‍ശനം പ്രായേണ കിഴക്കോട്ടാണ് കേരളീയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാചീനം ഗുഹാക്ഷേത്രം, പെരുമ്പാവൂരിലെ കല്ലില്‍, കൊല്ലം ജില്ലയിലെ കോട്ടയ്ക്കല്‍, തിരുവനന്തപുരത്തെ മടവൂര്‍പ്പാറ, ആലപ്പുഴയിലെ കവിയൂര്‍ എന്നിവിടങ്ങളില്‍ ഇത്തരം ക്ഷേത്രങ്ങളുണ്ട്. ചതുരം, ദീര്‍ഘചതുരം, എന്നീ ആകൃതികള്‍ക്കുപുറമേ വൃത്താകാരം, കമാനരൂപം, അണ്ഡരൂപം എന്നീ ആകൃതികളിലുള്ള ക്ഷേത്രങ്ങളും കേരളത്തില്‍ കാണാം.  ചെങ്കല്ലുകൊണ്ടാണ് മിക്കക്ഷേത്രങ്ങളുടെയും ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.  മേല്‍ക്കൂര ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളും കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ക്രൈസ്തവ പള്ളികള്‍
ഹിന്ദുക്ഷേത്രങ്ങളുടെ മാതൃകയില്‍ ആയിരിക്കണം കേരളത്തിലെ ക്രൈസ്തവര്‍ ആദ്യകാലത്ത് പള്ളികള്‍ പണിതത് . ചതുര്‍ഭുജാകൃതിയിലുള്ള ദേവാലയ കേന്ദ്രം, അതിനുമുന്നില്‍ വന്‍തൂണുകളുള്ള വലിയ മുറി, മുന്നിലെ ഗോപുരം എന്നിവയാണ് പള്ളികളുടെ വാസ്തുവിദ്യയിലെ പൊതുവായ രീതി.വിദേശീയമായ ദേവാലയ വാസ്തുവിദ്യകളുടെ സ്വാധീനം കേരളത്തിലെ പുതിയ പള്ളികളില്‍ കണ്ടെത്താം.ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി എന്നു കരുതപ്പെടുന്ന തൃശ്ശൂരിലെ കത്തോലിക്കരുടെ പുത്തന്‍പള്ളി ഭാരതീയ ശില്പകലയുടെയും ഗോഥിക് ശില്പകലയുടെയും സമന്വിത സൃഷ്ടിയാണ്
മുസ്ലിം പള്ളികള്‍
കേരളത്തിലെ മുസ്ലിം പള്ളികള്‍ അലങ്കാരപ്പണികള്‍ക്കു കൂടുതല്‍ സ്ഥാനം കൊടുത്തുകാണാറില്ല.ദാരുനിര്‍മ്മിതമായ പ്രസംഗവേദി മുസ്ലീം പള്ളികളുടെ പ്രത്യേകതയാണ്.ഉത്തരേന്ത്യയിലെ മുസ്ലീം വാസ്തുവിദ്യയുടെ സ്വാധീനം ഉള്‍കൊണ്ട് കേരളത്തില്‍ ഏതാനും മുസ്ലീം പള്ളികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആലങ്കോടിനടുത്ത് അടുത്തകാലത്ത് പണിത കടുവായില്‍ പള്ളി, പാളയം പള്ളി, ബീമാപള്ളി, തലശ്ശേരിയിലെ ജുമാമസ്ജിദ്, കോഴിക്കോട്ടെ പുതിയപള്ളി എന്നിവ ഉദാഹരണങ്ങളാണ്.
അമ്പലങ്ങള്‍

അമ്പലങ്ങള്‍ ഉണ്ടാക്കാന്‍ കൈകണക്ക് ശരിയാവണം. എന്നാല്‍ വീടിന് കൈകണക്ക് പ്രാധാന്യം ഇല്ല. തിടപ്പള്ളി, ശ്രീകോവില്‍, മുഖമണ്ഡപം, ബലികല്ല്, ഊട്ടുപുര, കൂത്തമ്പലം, കൊടിമരം, ചുറ്റുമതില്‍ ഇവയെല്ലാം കൂത്തമ്പലത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് ഒരു പ്രത്യേക വാസ്തുവിദ്യയുടെ അടിസ്ഥാനത്തിലാണ്. പ്രത്യേക അളവുകളുടെ അടിസ്ഥാനത്തിലാണിവ നിര്‍മ്മിക്കുന്നത്. ഏറ്റവും മധ്യത്തിലായി നാലമ്പലം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് തെക്കേ മുറിയില്‍ ഗണപതിയെ പ്രതിഷ്ഠിക്കും. വടക്കുഭാഗത്തായി പ്രസാദ വിതരണം കിഴക്ക് വടക്കായി കലവറ എന്നിവ കൂടി ചേര്‍ന്നതാണ് നാലമ്പലം. മുഖമണ്ഡപം ശ്രീകോവിലിന് മുമ്പിലായി സ്ഥിതി ചെയ്യുന്നു. മുഖമണ്ഡപത്തില്‍ കൊത്തുപണി ശാസ്ത്രമറിയുന്ന തച്ചന്‍ തീരുമാനിക്കും. ദേവനനുസരിച്ചാണ് ശില്പങ്ങള്‍ തായ്യാറാക്കിയിരുന്നത്. അമ്പലത്തിന്റെ മേല്‍ക്കൂര വ്യാസാര്‍ദ്ധത്തില്‍ വേണം കഴുക്കോല്‍ നിര്‍മ്മിക്കാന്‍. എന്നാല്‍ വീടിന് 45 ഡിഗ്രി ചെരിവ് വേണം. അമ്പലങ്ങളുടെ ചുമരുകളുടെ വണ്ണം ചുരുങ്ങിയത് 6 സെ.മീ. മുതല്‍ 54 സെ.മീ. വരെ ആവാം. അതായത് 2 മുതല്‍ 18 വിരല്‍ വരെ.

ചുമരില്‍ ഘനദ്വാരം എന്ന നിയമപ്രകാരം ചിത്രപ്പണികള്‍ ചെയ്യാറുണ്ട്. അടിത്തറ സാധാരണവീടുകള്‍ക്ക് പാതുകം, തറ, ഭിത്തി എന്നിങ്ങനെയും. എന്നാല്‍ നിയമപ്രകാരം ഉപപീഠം, ജഗതി,പാതുകം, തറ, പടി, പൂമുഖം എന്നിങ്ങനെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. ബിംബങ്ങള്‍ സാധാരണയായി അമ്പലങ്ങളിലാണ് കാണപ്പെടുക. അവയുടെ നിര്‍മ്മാണത്തിനായി ഉളി, മുഴക്കോല്‍, ചുറ്റിക, ഈര്‍ച്ചവാള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിക്കുന്നു.

പൊതു കെട്ടിടങ്ങള്‍

കെട്ടിടങ്ങളുടെ വ്യത്യാസങ്ങള്‍

ദേവാലയം - ദേവാലയങ്ങള്‍ക്ക് ഉയരം കുറവായിരിക്കും. വാതായനങ്ങള്‍ വളരെ കുറവായിരിക്കും.

മുസ്ലിം പള്ളിക്ക് - കിബലയുടെ മറി തെറ്റാന്‍ പാടില്ല.

പാര്‍പ്പിടം - പൊതുവെ ഉയരം കൂടിയിരിക്കണം. വാതായനങ്ങള്‍ കൂടുതലായിരിക്കും. വാതായനങ്ങള്‍ ഉറപ്പിക്കാന്‍ നടുസൂത്രവും യമനവും നീക്കണം. വായുസഞ്ചാരത്തിന് വാതിലുകളും ജനലുകളും ഒരേ രേഖയില്‍ ആയിരിക്കണം.

തൂണുകള്‍

ബിംബങ്ങള്‍, വിഗ്രഹങ്ങള്‍
മറ്റൊരുദാഹരണമായി അമ്പലങ്ങളുടെ വിവിധ കെട്ടിട സമുച്ചയങ്ങളുടെ വാസ്തു വിദ്യ എടുക്കുകയാണെങ്കില്‍, നാലമ്പലം, ചുറ്റമ്പലം, അഗ്രശാല, യോഗശാല, കൂത്തമ്പലം, വിഗ്രഹങ്ങള്‍, ദീപസ്തംഭം, ദ്വൗജസ്തംഭം, ഗോപുരം, നാട്യമന്ദിരം മുതലായവയുടെ വാസ്തു വിദ്യാരീതികള്‍ ശേഖപ്പെടുത്തണം.

മറ്റൊരുദാഹരണമായി പഴയവീടുകളുടെ വാസ്തുവിദ്യാരീതികളെടുത്താല്‍ നമ്പൂതിരി ഗൃഹങ്ങളുടെ നാലുകെട്ട്‌, എട്ടുകെട്ട്‌ മുതലായവയ്ക്കും അതിന്റെ തന്നെ തെക്കിനി, വടക്കിനി, പടിഞ്ഞാറ്റി, ഏകശാല, ദ്വിശാല, ഉമ്മറം മുതലായവയ്ക്കും വ്യത്യസ്ത വാസ്തു വിദ്യാ രീതികളുണ്ടാവാം.

അടുത്ത ഉപമേഖലയായി ഈ ഓരോ വാസ്തുവിദ്യകളുടെയും സാങ്കേതിക വിദ്യയും അതിനാവശ്യമായ ഉപകരണങ്ങളെയും പറ്റിയുള്ള അറിവുകള്‍ ശേഖരിക്കണം.

ഉപകരണങ്ങള്‍ (വാസ്തുവിദ്യ)

വ്യത്യസ്ത സാങ്കേതിക വിദ്യകള്‍ക്ക്‌ വ്യത്യസ്ത ഉപകരണങ്ങളാണുള്ളത്‌. ഉളി, മഴു, ചുറ്റിക മുതലായവ ഇതിലുള്‍പെടും.
ഉപയോഗിക്കുന്ന/നിര്‍മ്മാണത്തിനെടുക്കുന്ന വസ്തു/ വസ്തുക്കള്‍ തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കണം. ഉദാ: കല്ല്, മണ്ണ്‍, പനയോലകള്‍, കരിങ്കല്ലുകള്‍, തടി മുതലായവ.

നിലവിളക്ക് കൊളുത്തുമ്പോള്‍

ക്ഷേത്രത്തിനു വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനക്കായി സന്ധ്യാനാമജപം വേണം. ദേവാരാധനയില്‍ അവശ്യംവേണ്ട പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം, (ആകാശം), ധൂപം-സാമ്പ്രാണി (വായു),ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിതേരയും വീട്ടിലെ അനുഷ്ഠാനങ്ങളിലും നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്. വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകിമിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.  രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും,അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.

നിലവിളക്കു കൊളുത്തുന്നതോടൊപ്പം "ദീപം ജ്യോതി പരബ്രഹ്മഃ ദീപം ജ്യോതിസ്തപോവനം ദീപേന സാദ്ധ്യതേ സര്‍വ്വം സന്ധ്യാദീപം നമോ നമഃ ശിവം ഭവതു കല്ല്യാണം ആയുരാരോഗ്യവര്‍ദ്ധനം മമ ദുഃഖഃ വിനാശായ സന്ധ്യാദീപം നമോ നമഃ" എന്നു ജപിക്കണം.

നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി. വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്

വാസ്തുശാസ്ത്രത്തിലെ സാമാന്യതത്വം

'വസന്തി പ്രാണിനോ അത്ര' എന്ന നിര്‍വചനപ്രകാരം വസിക്കാനുള്ള സ്ഥലമായ വാസ്തു വിശാലാര്‍ത്ഥത്തില്‍ ഭൂമിതന്നെ. എന്നാല്‍ പ്രപഞ്ചത്തോടും ഈശ്വരനോടും തലമുറകളോടുമുള്ള കടമ നിറവേറ്റി നമ്മുടെ കടം വീടാനുള്ള സ്ഥലമാണു വീടെന്ന സങ്കല്പത്തില്‍ അതു പരിമിതപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രത്തിനു സ്ഥലം, ദേവാലയം, മനുഷ്യാലയം ശരീരം എന്നെല്ലാം അര്‍ത്ഥമുള്ളതിനാല്‍ ശുദ്ധവും പവിത്രവും മോക്ഷദായകവുമായ സ്ഥലമാണു വീട്. വേട്ടാളന്‍, ചിതല്‍, ഉറുമ്പ്, പക്ഷികള്‍ തുടങ്ങി പല ജീവികളും വാസസ്ഥാനങ്ങല്‍ പണിയാറുണ്ടെങ്കിലും കല്പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടി മനുഷ്യന്‍ വാസ്തുവിദ്യയെ ശാസ്ത്രശാഖയായി വികസിപ്പിച്ചു. ഭാരതീയരുടെ അറുപത്തിനാലു കലകളിലുള്‍പെടുന്ന വാസ്തുവിദ്യ വൈദികമായ മുപ്പത്തിരണ്ടു ശാസ്ത്രങ്ങളിലൊന്നാണ്. വാസ്തു സകലകലകളുടെയും ആലയമാണെന്ന് ക്ഷേത്രവാസ്തുവിദ്യ പരിശോധിച്ചാല്‍ മനസ്സിലാകും. ഭൌതികസത്യമെന്നതിലുപരി ആത്മീയ സങ്കല്പമെന്ന നിലയില്‍ കരുതുന്നതിനാല്‍ വീടും ആരാധനാലയവും അഭിന്നമല്ലാത്ത കാഴ്ചപ്പാട് മലയാളിക്കുണ്ട്. വാസ്തുവില്‍ വടക്കു കിഴക്കു ദിക്കില്‍ തലയും തെക്കു പടിഞ്ഞാറു കാലുമായി വാസ്തു പുരുഷന്‍ ശയിക്കുന്നു. സംഭാഷണവും ഭക്ഷണവും മുഖം കൊണ്ടു നിര്‍വഹിക്കേണ്ട പ്രധാന പ്രവൃത്തികളാകയാല്‍ വടക്കുകിഴക്കേദിക്കില്‍ പൂജാമുറിയോ പഠനമുറിയോ അടുക്കളയോ പ്രസക്തമായി. കേരളത്തിന്റെ അന്തരീക്ഷസ്ഥിതി പ്രകാരം കാറ്റിന്റെ ശല്യം തീരെ കുറവായ വടക്കുകിഴക്കുദിക്കില്‍ അടുക്കള കൂടുതല്‍ സ്വീകാര്യവുമായി. അസുരാംശമായ വാസ്തുപുരുഷന്റെ അംഗങ്ങളില്‍ വസിക്കുന്ന ദേവകളുടെ സ്വഭാവമനുസരിച്ച് ഓരോ കര്‍മ്മത്തിനുമുള്ള മുറികള്‍ നിര്‍മ്മിച്ചാല്‍ അവരുടെ അനുഗ്രഹം ലഭിക്കും. ഓരോ പ്രവര്‍ത്തിക്കുമൊത്തവിധം ശരീരത്തില്‍‍നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജം നിയതമായ അകലത്തില്‍ തട്ടി തിരിച്ചു വരുമ്പോള്‍ മാത്രമെ സഫലമാകുന്നുള്ളൂ. സ്വരം നിശ്ചിതമായ അകലത്തിലുള്ള ഭിത്തിയില്‍ തട്ടി തിരിച്ചുവന്നു തലച്ചോറില്‍ വരുത്തുന്ന ചലനങ്ങള്‍ കൊണ്ടാണു നമുക്കു അവയെല്ലാം ഓര്‍ത്തുവെക്കാനാവുന്നത്. ഭിത്തിയുടെ അകലം കൂടിയാല്‍ ഊര്‍ജ്ജത്തിന്റെ ശക്തി കുറയുന്നതും അകലം കുറഞ്ഞാല്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രകമ്പനമുണ്ടാകുന്നതും ഒരുപോലെ ഹാനികരമാകുന്നതിനെ 'മരണച്ചുറ്റെ' ന്നു വാസ്തുവില്‍ വിശേഷിപ്പിക്കുന്നു. അതിനാല്‍ കര്‍മ്മങ്ങള്‍ക്കനുസൃതമായി മുറികളുടെ അളവു നിശ്ചയിക്കണം.

പണ്ടു ഗൃഹനാഥന്റെ ശാരീരികസ്ഥിതി ഗൃഹാംഗങ്ങള്‍ക്കെല്ലാമുള്ള സാമാന്യമായ അളവായി കണക്കാക്കി അയാളുടെ തൊണ്ണൂറ്റാറില്‍ ഒരംശം ഒരംഗുലമായെടുത്ത് അതു പ്രാഥമികമായ അളവായി സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീടു പൊതുതത്വമായ എട്ടു നെല്ലിട ഒരംഗുലം എന്നു മാറി. അതുപോലെ അംഗങ്ങള്‍ക്കു പരസ്പരം എന്നും അടുത്തു പെരുമാറാന്‍ കഴിയും വിധമുള്ള രൂപഘടന വീടിനകത്തും പുറത്തും ഉണ്ടാകുകയും വേണം. ഇങ്ങനെ ദൈവികവും ആത്മീയവും ആരോഗ്യപരവുമായ പല ശാസ്ത്രസങ്കല്പങ്ങളും വാസ്തുവിദ്യയിലുണ്ട്

വീടിനടുത്ത് നടാവുന്ന വൃക്ഷങ്ങള്‍

പരിഗണന -

കിഴക്ക് വശത്ത് - ഇലഞ്ഞി.

തെക്ക് വശത്ത് - പുളി, മാവ്.

വടക്ക് വശത്ത് - പ്ലാവ്, പുളി നന്നല്ല.

പടിഞ്ഞാറ് വശത്ത് - പാല.

അരയാല്‍ നടുമ്പോള്‍ അഞ്ച് ദേശക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് നടണമെന്നാണ് ഐതിഹ്യം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍.

കേരളത്തില്‍തെക്കന്‍ വെയിലിന്റെ ചൂട് കൂടുതലാണ്. അതിനെ അടിസ്ഥാനമാക്കിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വീടിന്റെ മുഖം വെയിലിനെ ആധാരമാക്കിയാണ് വേണ്ടതെന്നാണ് വാസ്തുശാസ്ത്ര പ്രകാരം പറയുന്നത്. പ്രകൃതി നിറഞ്ഞ പച്ചപ്പും കതിരുകളും കാണുമ്പോള്‍ മനസ്സിന് സുഖം തോന്നി സംഹാര മനോഭാവം ഇല്ലാതാകും. പടിഞ്ഞാറോട്ട് മുഖം വന്നാല്‍ മഴക്കാലത്ത് മഴവെള്ളത്തിന്റെ ചീറ്റലും വേനല്‍കാലത്ത് പതിനൊന്ന് മണിക്കുശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെ ചൂടും അനുഭവപ്പെടും.

വാസ്തുപൂജ
വാസ്തു വിദ്യക്ക് ഉപയോഗിക്കുന്ന മരം മുറിക്കണമെങ്കില്‍ മരത്തോട് അനുവാദം ചോദിക്കുന്ന ഒരു ചടങ്ങുണ്ട്. വാസ്തു പൂജ എന്നാണ് ഇത് അറിയപ്പെടുന്നത്. ഗണപതി പൂജക്ക് ശേഷമാണ് ഇത് നടത്തുക
കല്‍പടവുകള്‍.

പടവില്‍ പതിനെട്ട് അലങ്കാരം. ചെരിപ്പ്, പാതുകം, ജഗതി, ഗളം (പുറത്തേക്ക് തള്ളിയത് നാസിക) ഭിത്തി, (ചുമര്‍) കപോതം, പടിപടിയുടെ രൂപം വളര്‍, മാസിക,

പടവിന് ഉപയോഗിക്കുന്നവ - കല്പൊടി, കുമ്മായം, മണല്‍.

അനുപാതം - മൂന്നുപാത്രം മണ്ണ്, ഒരുപാത്രം കുമ്മായം, രണ്ട് പാത്രം മണല്‍, ഉന്നപ്പൂള, പ്ലാവിന്റെ തൊലി,പനിച്ചകത്തിന്റെ വേര് എന്നിവയും ശര്‍ക്കരയും കൊഴുപ്പിന് കൂട്ടും

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate