മാതൃഭാഷയിൽ വിദ്യാഭ്യാസം
ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് ഭാഷ എന്നുപറയുന്നത്. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത് തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികൾ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ് പറയുന്നത്.പ്രോഗ്രാമിംഗ് ഭാഷ, സൂചക ഭാഷ മുതലായവ ഉദാഹരണങ്ങൾ. പൊതുവായി പറഞ്ഞാൽ ഭാഷ എന്നത്:-'ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധി'യെന്ന് വിവക്ഷിക്കാം.ഭാഷ മനുഷ്യരെ മറ്റുജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷപ്രതിഭാസമാണ്. മനസ്സ്,ചിന്ത,ഭാവന,പങ്കുവെയ്ക്കൽ, സംസ്കാരം,ലോകബോധം, ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂർണ്ണമായിത്തന്നെ ഭാഷയുടെ ആവിഷ്കാരമണ്ഡലത്തിൻ കീഴിലാണ് സാർത്ഥകമായിത്തീരുന്നത്.മനുഷ്യരെ തമ്മിൽ പ്രാഥമികമായി വേർതിരിക്കുന്ന ആന്തരിക സവിശേഷയാണ് ഭാഷ എന്നതും ശ്രദ്ധേയമാണ്.
തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.മലയാളിയുടെ മാതൃഭാഷ മലയാളമാണ്.മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, ലിപി ഉണ്ടെങ്കിൽ അതു ഉൾപെടുന്ന അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്. ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളിൽ അയർലന്റ് റിപ്പബ്ലിക്കിൽ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാർ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരിൽ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയിൽ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷേ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സർക്കാർ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്. കേരളത്തിൽ ജനിക്കുന്ന കുട്ടിയുടെ മാതൃഭാഷ മലയാളം തന്നെയാണ് കാരണം 96 .4 % ആളുകളും ഇവിടെ മലയാള ഭാഷ ഉപയോഗിക്കുന്നു .കൂടാതെ കേരളത്തിലെ ഭരണഭാഷയും മലയാളം തന്നെ .സർക്കാർ ജോലി ലഭിക്കുന്നതിനും മലയാള ഭാഷ പഠിച്ചിരിക്കണമെന്ന് നിയമവും ഉണ്ട് .72 സര്‍ക്കാര്‍ വകുപ്പുകളിലും, 31 സ്വയംഭരണ സ്ഥാപനങ്ങളിലും, 44 പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലും മലയാള ഭാഷ ഭരണഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടിക്ക് സംസാരിക്കാൻ എളുപ്പമുള്ള ഭാഷയാണ് മാതൃഭാഷ
മാതൃഭാഷ എന്നത് ജനിതകമായി പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്. ഇവിടെ കുട്ടിക്ക് ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്. അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ് മാതൃഭാഷ. ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു.കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ് ഇവയൊക്കെ രൂപപ്പെടുന്നത് ഈ പ്രായത്തിലായതിനാല്‍ മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. പ്രാഥമിക തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്. തദ്ദേശീയ ഭാഷയിലൂടെയല്ലാത്ത വിദ്യാഭ്യാസ രീതി കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. ഈ അവസരത്തിൽ മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
ഇന്ത്യയിൽ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ് മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്.ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.ഗവണ്‍മെന്റ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും മലയാളം തന്നെയായിരിക്കണം അധ്യയന മാധ്യമം. രാജ്യത്ത് ത്രിഭാഷാ പദ്ധതി എന്നൊരു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നിലനില്‍ക്കുന്നുണ്ട്. അതിന്‍ പ്രകാരം പഠിപ്പിക്കുന്ന ഒരു ഭാഷയെങ്കിലും മാതൃഭാഷ ആയിരിക്കണം മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്. അതാണ് വിദ്യാഭ്യാസ അവകാശ നിയമത്തലും പ്രതിഫലിക്കുന്നത്.കോളനിഭരണത്തിന്റെ കാലത്തുതന്നെ, രാജഭരണത്തിന്‍ കീഴിലായിരുന്ന തിരുവിതാംകൂറില്‍ 1945 ല്‍ നിയോഗിക്കപ്പെട്ട 'എഡ്യൂക്കേഷന്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി' (ഇ ആര്‍ ഒ സി) യുടെ ശുപാര്‍ശ പ്രകാരമാണ് എല്ലാ സ്‌കൂളുകളിലും മാതൃഭാഷയിലൂടെയായിരിക്കണം വിദ്യാഭ്യാസം എന്ന തീരുമാനം വന്നത്. (ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ സ്‌റ്റാഥാം എന്ന സായിപ്പായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം!).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണെന്നാണ് പുതിയ സര്‍വേ പറയുന്നത്. മലയാളഭാഷ മരണത്തിലേക്ക് പോവുകയല്ല മറിച്ച് കൂടുതല്‍ നവീകരണം സംഭവിച്ച് രാജ്യത്തെ തന്നെ ഏറ്റവും വികാസം പ്രാപിച്ച ഭാഷയായി മാറുകയാണെന്നാണ് ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്‌സ് സര്‍വേ പറയുന്നത്.കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വലിയ കച്ചവടമാണ്. എന്ത് കൊണ്ടാണ് ഇത്രയും വര്ഷം ഇംഗ്ലീഷ് ഭാഷയിൽ പഠിപ്പിച്ചിട്ടു ഇന്ത്യയിലെ ഒരു സർവകലാശാല പോലും ലോക റാങ്കിൽ ആദ്യത്തെ 500 എണ്ണത്തിൽ പോലും വരാത്തത്? തദ്ദേശ ഭാഷയിൽ പഠിപ്പിക്കുന്ന രാജ്യങ്ങളിലെ സർവകലാശാലകൾ എല്ലാം ഗവേഷണത്തിലും പഠനത്തിലും മുമ്പിൽ എത്തുകയും ചെയ്യുന്നു. വിദേശിക്ക് അടിമകളെ ഉണ്ടാക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യസ രീതി. എന്നും വിദേശിയുടെ സാങ്കേതിക വിദ്യുടെ കീഴിൽ അടിമയെപോലെ പണിയെടുക്കേണ്ടി വരുന്നവൻ അക്കിയെടുക്കുന്ന,ഗുമസ്തന്മാരെ മാത്രം സൃഷ്ടിക്കാൻ കെല്പുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസ രീതി ഇനിയും നമ്മുടെ നാടിനെ മൂന്നാം ലോക രാജ്യമാക്കി മാത്രം നിര്ത്തും എന്ന് മനസിലാക്കുക. പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്തുകൊണ്ട് ഇംഗ്ളീഷ് ഭാഷ ലോകഭാഷയായി തീരുന്നത് 'കോളനി മനോഭാവ'ത്തിന്റെ അനന്തരഫലമാണ്. മാതൃഭാഷാമാധ്യമത്തെ സ്കൂളില്‍ നിന്നും ഒഴിവാക്കി ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം വ്യാപിപ്പിക്കുക എന്നുള്ളത് ലോകം മുഴുവന്‍ പരാജയവും വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാന സിദ്ധാന്തത്തിന് എതിരുമാണ്. പരിഹാര മാര്‍ഗ്ഗം ഉന്നത വിദ്യാഭ്യാസത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്. എല്ലാ വികസിത രാജ്യങ്ങളിലും അവരുടെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും പഠിപ്പിക്കുന്നത് മാതൃഭാഷഭാഷകളിലൂടെയാണ്.ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷയും പ്രോത്സാഹിക്കപ്പെടുന്നു. മാതൃഭാഷയിൽ വിദ്യാഭ്യാസവും ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷയും പഠിപ്പിച്ചാൽ മാത്രമേ ഇന്ത്യ രക്ഷപെടു .
പഠനപദ്ധതിയില്‍ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠനരീതി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ രാഷ്ട്രഭാഷയായ ഹിന്ദികൂടി ചേര്‍ത്ത് മൂന്ന് ഭാഷകള്‍ പഠിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. ഹിന്ദി മാതൃഭാഷയായിട്ടുള്ള സ്ഥലങ്ങളില്‍ (ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍) ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളുടെ പഠനഭാരം സമീകരിക്കുക, ദേശീയോദ്ഗ്രഥനത്തിന് ഇത്തരത്തിലുള്ള പഠനം സഹായകമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദി സാര്‍വത്രികമായും സഫലമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡോ. സമ്പൂര്‍ണാനന്ദ് അധ്യക്ഷനായിരുന്ന വൈകാരികോദ്ഗ്രഥന സമിതിയാണ് ഈ പദ്ധതി ശുപാര്‍ശ ചെയ്തത്. പ്രാഥമിക വിദ്യാഭ്യാസത്തില്‍ പ്രാദേശിക ഭാഷതന്നെ അധ്യയന മാധ്യമം ആയിരിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഇംഗ്ലീഷിന്റെ സ്ഥാനത്ത് മറ്റൊരു യൂറോപ്യന്‍ ഭാഷ ഉപഭാഷയാകുന്നതും കമ്മിറ്റി സ്വാഗതം ചെയ്തു.
സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടത്ര അംഗീകാരമോ പരിഗണനയോ ലഭിച്ചിരുന്നില്ല. വിദേശഭാഷയും അധികാരവര്‍ഗഭാഷയുമായിരുന്ന ഇംഗ്ലീഷിനായിരുന്നു ഇവിടെ പ്രാമുഖ്യം കല്പിച്ചിരുന്നത്. എന്നാല്‍, സ്വാതന്ത്യ്രാനന്തരം പ്രാദേശിക ഭാഷോന്നമനത്തിനായി എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ പ്രയത്നിച്ചതിന്റെ ഫലമായാണ് ഭരണഘടന അംഗീകരിച്ച ഒരു ഭാഷാനയം നിലവില്‍വന്നത്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിലെയും ഭൂരിപക്ഷ ഭാഷ അവിടത്തെ മാതൃഭാഷയും, ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദി ദേശീയ ഭാഷയും ഇംഗ്ളീഷ് ബന്ധഭാഷയുമായിരിക്കുമെന്ന നിയമം വന്നു. അതോടൊപ്പംതന്നെ ഹിന്ദി പ്രചാരത്തിലില്ലാത്ത പ്രദേശങ്ങളില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ചാണ് ഭാരതത്തിലെ വിദ്യാലയങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഒരു ത്രിഭാഷാപദ്ധതി പ്രാബല്യത്തില്‍ വന്നത്.
രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രാഥമിക തലത്തിലെ ഭാഷ തിരഞ്ഞെടുക്കാൻ അവകാശമുണ്ടോ?
പ്രാഥമിക തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ് ഇവയൊക്കെ രൂപപ്പെടുന്നത് ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. ഇ അവസരത്തിൽ മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ്. ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം.മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.
ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.മാതൃഭാഷയുടെ വിനിയോഗവും മാതൃഭാഷയിലൂടെയുള്ള വിനിമയവും സാമൂഹ്യനിര്‍മ്മാണ പ്രക്രിയകൂടിയാണ്. നന്നായി ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്. അപ്പോള്‍ മാത്രമേ സ്വത്വബോധമുള്ള തലമുറയുണ്ടാകുകയുള്ളൂ. ഇന്ത്യയിലെ എല്ലാ പൗരനും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ട്. ചില അടിസ്ഥാന തത്വങ്ങള്‍ നമ്മെ നയിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം തികച്ചും സൗജന്യമായിരിക്കണം കുറഞ്ഞപക്ഷം അടിസ്ഥാനപരമായ പ്രാഥമിക വിദ്യാഭ്യാസം തീര്‍ത്തും. സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും പൊതുവായി ലഭ്യമാക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് നേടാനുള്ള സാഹചര്യവും ഉണ്ടാകേണ്ടതാണ്.
മനുഷ്യന്‍റ അവകാശങ്ങളെയും അടിസ്ഥാന സ്വാതന്ത്ര്യത്തെയും ശക്തിപ്പെടുത്തുന്നതും വ്യക്തിത്വം പൂര്‍ണ്ണമായി വളര്‍ത്തിയെടുക്കുന്നതുമായിരിക്കണം വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അനുകൂലമായ ശരിയായ വിദ്യാഭ്യാസം നല്‍കാന്‍ ബാധ്യസ്ഥരാണ്.വിദ്യാഭ്യാസം എന്നത് സര്‍ക്കാറുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ പൊതു ഉത്തരവാദിത്തവും ചുമതലയുമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ഒന്നാം ഭാഷ നിയമം ഉണ്ടാക്കിയതും ഉയര്ന്ന കോടതികളിൽ അതിനു അനുമതി കിട്ടിയതും ഈ ഇന്ത്യയിൽ തന്നെയാണ് .
മാതൃഭാഷയ്‌ക്കുമേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണോ?
മാതൃഭാഷയ്‌ക്കുമേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണ്. ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മാതൃ ഭാഷയിലെ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവും .കുട്ടിയുടെ അറിവും കഴിവും ശേഷിയുമടക്കം സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമിടുന്നതായിരി ക്കണം വിദ്യാഭ്യാസം .ഇത് മാതൃ ഭാഷയിലുടെ മാത്രമേ സാധിക്കു . ആംഗലഭാഷ തീര്‍ച്ചയായും പഠിക്കേണ്ടതുതന്നെ. ലോകമെങ്ങും ഉള്ള ആശയവിനിമയത്തിന് അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിന്റെ പേരില്‍ മാതൃഭാഷ ഉപേക്ഷിക്കപ്പെടുന്നതിന് ന്യായീകരണമില്ല. ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.
മഹാരാഷ്ട്രയിലെ എല്ലാ തരം സ്‌കൂളുകളിലും മറാത്തി നിര്‍ബന്ധമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍, ഗുജറാത്തി ന്യൂനപക്ഷ സ്‌കൂളധികൃതര്‍ അതിനെ ചോദ്യം ചെയ്തുകൊണ്ടു സുപ്രീംകോടതിവരെ പോയി. തങ്ങളുടെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും ഗുജറാത്തിക്കും പുറമെ മറാത്തി കൂടി പഠിപ്പിക്കുക ത്രിഭാഷാപദ്ധതിക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു.ആ വാദം തള്ളിക്കൊണ്ട് 2004 ജൂണ്‍ അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വളരെ ശ്രദ്ധേയമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ പോലും സംസ്ഥാന ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുന്നത് ന്യൂനപക്ഷാവകാശങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിന് ആവശ്യവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്. രാജേന്ദ്രബാബുവും ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണനും ജസ്റ്റിസ് ജി.പി. മാഥൂറുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി.മറ്റൊരുസംസ്ഥാനത്തു താമസിക്കുമ്പോള്‍ അവിടത്തെ ഭാഷ കൂടി പഠിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മുഖ്യധാരയില്‍ നിന്നുള്ള അകന്നുപോകലും ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ വിഘടനവും സംഭവിക്കുമെന്നും വിധിയില്‍ പറയുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ തനിമ നശിപ്പിക്കാതെ സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുനന്മലക്ഷ്യമാക്കി ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു.
ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.കോളനിയാക്കി ഭരിച്ചവരുടെ സംസ്കാരത്തെയും ഭാഷയെയും അവര്‍ ഉപേക്ഷിച്ച് പോയ സമ്പ്രദായങ്ങളെയും രീതികളെയും തൂത്തെറിയേണ്ടതുണ്ടെന്ന ബോധം ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും ജനതയില്‍ ഇക്കഴിഞ്ഞ കാലയളവില്‍ ഉടലെടുത്തിരിക്കുന്നു. സ്വന്തം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേര്‍ വീണ്ടെടുക്കുന്നത് മുതല്‍ ഭക്ഷണ ശീലങ്ങളിൽ , വിദ്യാഭാസസമ്പ്രദായങ്ങളില്‍, ഭരണ രീതികളിൽ എല്ലാം വരുത്തുന്ന സൂക്ഷ്മവും സ്ഥൂലവും ബൃഹത്തായതുമായ മാറ്റങ്ങള്‍ വരെ ഇതിന്റെ ഭാഗമായി കാണാൻ കഴിയും . തങ്ങളുടെ തനിമ മാതൃഭാഷയിലുടെ വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനമാണെന്ന വിശ്വാസം ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ വിവിധ ജനവിഭാഗങ്ങളില്‍ ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു
സർക്കാർ അംഗീകൃത സ്കൂളുകളുടെ കൂട്ടത്തിൽ സർക്കാർ എയ്‌ഡഡ്, സ്വകാര്യ-അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടുമോ?
വിദ്യാഭ്യാസം എന്നത് പൗരന്റെ മൗലിക അവകാശമാണ് .അത് നല്കാൻ പൊതു ജനങ്ങളോട് സർക്കാർ കടപെട്ടിരിക്കുന്നു .സർക്കാർ അനുമതിയില്ലാതെ വിദ്യാലയങ്ങൾ തുടങ്ങാൻ കഴിയില്ല .സർക്കാർ അംഗീകൃത സ്കൂളുകളുടെ കൂട്ടത്തിൽ സർക്കാർ എയ്‌ഡഡ്, സ്വകാര്യ-അൺ എയ്ഡഡ് സ്കൂളുകൾ തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസവും ഉൾപെടുന്നു. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമായിരുക്കണം എന്നാണ്. ഇത് നല്കാനുള്ള സംവിധാനം സർക്കാർ ഒരുക്കേണ്ടതാണ്. ഒരു ജനതയുടെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും കോടതി വ്യവഹാരങ്ങളിലും മലയാളം ആവശ്യമാണ് ഇത് ഭാഷാ ഭ്രാന്തോ പിടിവാശിയോ അല്ല,മലയാളികൾക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള മിതമായ ആവശ്യം മാത്രമാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ അധ്യാപകരില്‍ ശരിയായി ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്നവര്‍ വളരെ ചെറിയ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഇംഗ്ലീഷ് വായിക്കാനല്ലാതെ ഇംഗ്ലീഷ് പറയാനുള്ള കഴിവ് സ്‌കൂളുകളില്‍ വികസിപ്പിക്കപ്പെടുന്നില്ല.ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസമാണ് വലിയൊരു പറ്റം സ്വകാര്യ സ്കൂളുകള്‍ പ്രദാനം ചെയ്യുന്നത്.നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നതില്‍ യോഗ്യതയും കഴിവുമുള്ള അദ്ധ്യാപകര്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള അദ്ധ്യാപകര്‍ ഒട്ടുമിക്ക സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലുമില്ല . കൂണുപോലെ പൊട്ടിവിടരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് മലയാളം മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ നിലവാരത്തില്‍ താഴെയാണ് .മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക, ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാൽ കുട്ടികളെ ശിക്ഷിക്കുക ഇതൊക്കെയാണ്.സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു. അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ് . ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം സം സ്കാരത്തെയും ഭാഷയെയും നശിപ്പിക്കുന്നു .ഏതു സിലബസ് പഠിപ്പിക്കുന്ന വിദ്യാലയമായാലും മലയാള പഠനം നിര്‍ബന്ധമാക്കാനുള്ള നടപടികളുണ്ടാകണം.
ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് അവിഷക്കരിച്ച നിയമമാണ് വിദ്യാഭ്യാസ അവകാശനിയമം . 2009 ഓഗസ്റ്റ് 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി .ഇതിലേക്ക് ഇന്ത്യൻ ഭരണ ഘടന , ആർട്ടിക്കിൾ 21 എ ഭേദഗതി ചെയ്തു 2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇന്ത്യ ചരിത്രത്തിലെ സുപ്രധാനമായ ഒരു നിയമ നിർമാണമാണിത് .നമ്മുടെ ജനസംഖ്യയുടെ 40 ശതമാനം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. കുട്ടികളിൽ പകുതിയും 6നും 14നും ഇടയിലുള്ളവർ. അതായത്, അടിസ്ഥാന വിദ്യാഭ്യാസത്തിനു അർഹരായ 190 ദശലക്ഷം കുട്ടികൾ ഇന്ത്യയിൽ ഉണ്ട്. ഇതിൽ 9 ദശ ലക്ഷം കുട്ടികൾ സ്കൂളിൽ എത്തുന്നില്ലെന്നാണ് യുനിസെഫ് കണക്കാക്കുന്നത്. സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി 36 ശതമാനമാണ്. പെൺകുട്ടികളുടെത് അതിനേക്കാൾ കൂടുതൽ. ആ നിലയ്ക്ക്, സ്ത്രീ വിദ്യാഭ്യാസം കൂടുതൽ പരിപോഷിപ്പിക്കാനും ബാലവേല നിരുൽസാഹപ്പെടുത്തുവാനുമുള്ള ധീരമായ ഒരു ചുവടുവെപ്പാണ് ഈ നിയമം. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അയല്‍പക്ക സ്‌കൂളില്‍ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാകും. പഠനത്തിന്നാവശ്യമായ ചെലവ് വഹിക്കാന്‍ വിദ്യാര്‍ഥി ബാധ്യസ്ഥനല്ല. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത് സര്‍ക്കാറുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്. ആറ് വയസ്സ് കഴിഞ്ഞ കുട്ടി സ്‌കൂളില്‍ പോകാത്ത അവസ്ഥയിലാണെങ്കില്‍ അവന്റെ വയസ്സിന് അനുയോജ്യമായ ക്ലാസില്‍ അവനെ പ്രവേശിപ്പിക്കേണ്ടതാണ്. അവന്റെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ അവന് പ്രത്യേക പരിശീലനം നല്‍കണം. 14 വയസ്സ് കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവന് അവകാശമുണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെങ്കില്‍ അവിടെ നിന്നും കുട്ടിക്ക് മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റം ആവശ്യപ്പെടാം. പക്ഷെ പ്രസ്‌തുത മാറ്റം അണ്‍എയ്‌ഡഡ് സ്‌കൂളിലേക്കോ നവോദയ വിദ്യാലയം പോലുള്ള സ്‌പെസിഫൈഡ് കാറ്റഗറിയില്‍ പെട്ട സ്‌കൂളിലേക്കോ ആവാന്‍ പാടില്ല. സര്‍ക്കാര്‍ സ്‌കൂളിലേക്കോ എയ്‌ഡഡ് സ്‌കൂളിലേക്കോ ആവാം. ടി സി ഉടന്‍ നല്‍കേണ്ടതാണ്.പാഠ്യപദ്ധതിയും മൂല്യനിര്‍ണയരീതിയും അതത് സര്‍ക്കാറുകള്‍ രൂപീകരിക്കുന്ന അക്കാദമിക് അധികൃതരുടെ ചുമതലയിലായിരിക്കും. പാഠ്യപദ്ധതി തയ്യാറാക്കുമ്പോഴും മൂല്യനിര്‍ണയ പ്രക്രിയയിലും ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കണം. കുട്ടിയുടെ അറിവും കഴിവും ശേഷിയുമടക്കം സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമിടുന്നതായിരിക്കണമത്. പ്രവര്‍ത്തനാധിഷ്‌ഠിതവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ രീതിയിലുള്ള പഠനം പരിഗണിക്കപ്പെടണം. മാതൃഭാഷയായിരിക്കണം പഠനമാധ്യമം.
ഭാഷാ ന്യൂനപക്ഷങ്ങൾക്കും പ്രാഥമിക തലത്തിൽ മാതൃഭാഷാ തിരഞ്ഞെടുക്കാൻ ഭരണഘടനാ സാധുതയുണ്ടോ?
ഇന്ത്യയുടെ ഭരണഘടന 29(1) ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം.സ്വന്തമായി ഭാഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങൾക്കോ അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ ഭാഷ,ലിപി,സംസ്കാരം സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അത് ഭൂരി പക്ഷ വിഭാഗങ്ങൾ ക്കും ബാധകമാണ് .
1956 ന് മുമ്പ് കേരളത്തില്‍ സ്ഥിരതാമസമാക്കിയ അന്യഭാഷ സംസാരിക്കുന്നവരെയാണ് ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്.കൂടുതൽ അനന്തമായ സാധ്യതയാണ് ഭാഷാ ന്യൂനപക്ഷങ്ങൾ ക്ക് ലഭിക്കുന്നത്. ഒരു കുട്ടിക്ക് താൻ ജീവിക്കുന്ന സംസ്ഥാനത്തെ ഭാഷ കൂടി പഠിക്കുന്നതിനുള്ള സുവർണ്ണാവസരമാണ് ലഭിക്കുന്നത് . സ്കൂളുകളില്‍ ത്രിഭാഷാ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്.ത്രിഭാഷാ പദ്ധതിപ്രകാരം സംസ്ഥാനങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ് നിയമം.
പ്രാഥമിക തലത്തിൽ ഏതുഭാഷ പഠിക്കണമെന്നു തീരുമാനിക്കാൻ കുട്ടിക്ക് അവകാശമുണ്ടെന്ന ഇംഗ്ളീഷ് മീഡിയം സ്കൂൾ അസോസിയേഷന്റെ ഹർജിക്ക് അടിസ്ഥാനമുണ്ടോ ?
ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപെട്ട സർക്കാർ ആണ് തീരുമാനിക്കുന്നത് സംസ്ഥാനത്ത് ഏതു രീതിയിൽ ഉള്ള വിദ്യാഭ്യാസം ആണ് നൽകേണ്ടത് എന്ന് .ഇന്ത്യ രാജ്യത്തു കച്ചവട താല്പര്യത്തോടെ വിദ്യാഭ്യാസം നടത്തുന്ന ഇംഗ്ലീഷ് മീഡിയം ലോബ്ബിയല്ല കുട്ടികളുടെയും പൊതു സമൂഹത്തിന്റെയും മാതൃഭാഷ തീരുമാനിക്കുന്നത് .സർക്കാർ നിജപെടുത്തുന്ന പഠനക്രമം തുടരുവാൻ മാത്രമേ ഇത്തരം സ്ഥാപങ്ങൾക്ക് കഴിയൂ.ഇംഗ്ലീഷ് ഭാഷ സ്നേഹം അല്ല ഇതിനു പിന്നിൽ ഉള്ളത് .ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം എന്ന വ്യാജേന വിദ്യാഭ്യാസം കച്ചവടം ആക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഉള്ളത് .മലയാളത്തിന്റെയും തമിഴിന്റെയും കന്നഡയുടെയും പൊതുശത്രു ഇംഗ്ലീഷ് മീഡിയം ലോബിയാണ്.അവരാണ് കേസ് കൊടുക്കാൻ കോടതിയിൽ പോകുന്നത് . ഇംഗ്ലീഷ് മീഡിയം എന്ന കച്ചവടം തുടരാൻ വേണ്ടിയുള്ള വെറും ജല്പനങ്ങൾ മാത്രമാണിത്.പത്താം ക്ലാസ്സിലേക്ക് ജയിക്കും എന്നുറപ്പുള്ളവരെ മാത്രം കടത്തിവിടുകയും മറ്റുള്ളവരെ തോല്പ്പിക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധ പൂര്‍വ്വം TC നല്‍കി പറഞ്ഞയക്കുകയോ ചെയ്യുകയാണ് കേരളത്തിലെ ഭൂരിഭാഗം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലും . എന്നിട്ട് 100 % വിജയം എന്നാ മിഥ്യ സൃഷ്ടി . ആരു എന്ന് നോക്കാതെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം കൊടുക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുമായിട്ടാണ് ഇവിടെ വിജയ ശതമാനം താരതമ്യം ചെയ്യപ്പെടുന്നത് .നല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നത് ഒരു സങ്കല്പം മാത്രമാണ് .കച്ചവടമാണ് ഇതിന്റെ പിന്നിൽ ഉള്ളതു .അത് തിരിച്ചറിയുക .കച്ചവടം നടത്തുമ്പോൾ കൊള്ള ലാഭം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ കുട്ടികളുടെ ഭാവി ഇത്തരം ഇംഗ്ലീഷ് മീഡിയം സ്കൂൾ അധികാരികൾ നോക്കാറില്ല എന്നതാണ് വസ്തുത . സര്ക്കാര് വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള് കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. വെറും 7 % മാത്രം വരുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നാടിനു ആപത്താണ് .സർക്കാർ അടിയന്തിരമായി ഇവ നിരോധിച്ചു മലയാള മീഡിയം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടാതാണ് .സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലാകുന്ന കേരളത്തിന് എന്തുകോണ്ട് പ്രതീക്ഷിച്ച വിദ്യാഭ്യാസ നിലവാരം ആർജിക്കാൻ കഴിയുന്നില്ല? ഇതിന് ഒരുകാരണം മാതൃഭാഷയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നില്ല എന്നതാണ്.
ജാപ്പനീസ് ഭാഷ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഭാഷയായി വികസിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം അത് പഠന മാധ്യമമായതുകോണ്ട് മാത്രമാണ്. സര്ക്കാര് ചിന്തിക്കേണ്ടത് വിദ്യാഭ്യാസം എന്നത് വിദേശത്തേക്ക് ആളുകളെ കയറ്റി അയയ്ക്കുക എന്നതാണോ അതോ സ്വദേശത്ത് തന്നെ ഭാവിയില്‍ തൊഴില്‍സൃഷ്ടിക്കുക എന്നതാണോ പ്രധാനം.സ്വദേശത്ത് തൊഴില്‍സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രധാനം. ഒരു സമൂഹത്തിന്‍റെ വൈജ്ഞാനിക വളര്‍ച്ചയ്ക് മാതൃഭാഷയിലുള്ള വിദ്യാഭ്യസത്തിനുള്ള പങ്കിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് സംശയമൊന്നുമില്ല.മാതൃഭാഷയിൽ പരീക്ഷ എഴുതനുള്ള അവസരം മാത്രമല്ല മാതൃ ഭാഷയിൽ ബോധനം നേടാനും പദാവലികളടക്കം മലയാളത്തിൽ ലഭ്യമാകാനുമുള്ള അവകാശം വിദ്യാർത്ഥികൾക്ക് ഉണ്ടായി രിക്കണം. മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്. സമൂഹത്തിന്‍റെ വൈജ്ഞാനിക വളര്‍ച്ചയ്ക് മാതൃഭാഷയിലുള്ള വിദ്യാഭ്യസത്തിനുള്ള പങ്കിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് സംശയമൊന്നുമില്ല.ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം. ഇന്ത്യയിലെ ജനതകളുടെ സർഗ്ഗശേഷി നശിപ്പിക്കുന്ന ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം ഒഴിവാക്കുക .
സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ
1.സർക്കാർ അടിയന്തിരമായി കേരളത്തിലെ എല്ലാ സാങ്കേതിക -തൊഴില്‍പര പാഠ്യ -പഠനാനന്തരപരിശീലനത്തിൽ മലയാള ഭാഷ ഉൾപെടുത്തണം.
2.ഇംഗ്ലീഷ് മീഡിയം സ്കൂൾ നിരോധിക്കുക .അംഗികാരമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ എല്ലാം മലയാള മീഡിയം ആക്കുക .
3.എല്ലാവർക്കും മാതൃഭാഷയിൽ അടിസ്ഥാന വിദ്യാഭ്യാസം തൊട്ടു ഉന്നത വിദ്യാഭ്യാസം നടത്താനുള്ള സംവിധാനം കൊണ്ട് വരിക
4.എല്ലാ വിദ്യാലയങ്ങളിലും ത്രിഭാഷ (മാതൃഭാഷ ,ഹിന്ദി, ഇംഗ്ലീഷ് ) പഠിപ്പിക്കുക
5. ഇംഗ്ലീഷ് , ഹിന്ദി ഭാഷകള്ക്ക് പ്രാധാന്യം നൽകി മലയാളം മീഡിയം മാത്രമായി നിലനിൽക്കുന്ന വിധത്തിൽ വിദ്യാഭ്യാസം നല്ക്കുക . ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നത്. എല്ലാം മലയാളം മീഡിയം ആക്കുക. ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക.
ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ആയതിനാൽ കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ പരീക്ഷകൾക്കും മേല്പറഞ്ഞ ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഭാഷകളിൽ പരീക്ഷകൾ /അഭിമുഖം നടത്തേണ്ടതാണ്. കേന്ദ്ര സർക്കാർ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ മാത്രം പരീക്ഷകൾ /അഭിമുഖം നടത്തുന്നത് പ്രാദേശിക ഭാഷകള മാത്രം സംസാരിക്കുന്ന സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ്. എല്ലാ ചോദ്യ കടലാസുകളും പ്രാദേശിക ഭാഷയിൽ തയ്യാറാക്കുക. പ്രാദേശിക ഭാഷയിൽ മൂല്യ നിർണയം നടത്തുക,പ്രാദേശിക ഭാഷയിൽ അഭിമുഖം നടത്തുക.
ഇംഗ്ലീഷ് പഠന മാധ്യമമായി സി ബി എസ് സി, ഐ സി എസ് സി സിലബസ്സുകളില്‍ പഠിച്ചിറങ്ങി വരുന്ന കുട്ടികളില്‍ ഭൂരിഭാഗവും കുട്ടികൾക്കും ഇംഗ്ലീഷ് പഠന മാധ്യമമായി ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തവര്ക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്തത് ഭാഷ പഠന രീതികളിൽ സംഭവിച്ച തകരാറുകളാണ്. ശാസ്ത്ര സാങ്കേതിക സാമൂഹിക രംഗത്ത് അറിവും മികവും നേടുകയും ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ പഠിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കേണ്ട പഠനരീതി. അറിവ് അതിവേഗം നേടുന്നതിനു മാതൃഭാഷയും പൊതു ആശയ വിനിമയത്തിന് ഇംഗ്ലീഷ്,ഹിന്ദി ഭാഷയും സ്വീകരിക്കാം.
ഏതു ഭാഷയിലാണ് നാം പഠിക്കേണ്ടത് ?
മാതൃ ഭാഷയിലാണോ അതോ വൈദേശികമായ ഇംഗ്ലീഷ് ഭാഷയിലാണോ പൊതു വിദ്യാഭ്യാസം തൊട്ടു ഉന്നത വിദ്യാഭ്യാസം വരെ നാം പഠിക്കേണ്ടത്,പഠിപ്പിക്കേണ്ടത്. ലോകത്തിനാകെ ഗുണകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ എല്ലാം അവരുടെ പഠന -ബോധന ഗവേഷണ ഭാഷ മാതൃഭാഷയിൽ ആയിരുന്നു എന്നതിൽ ഒട്ടും പുതുമയില്ല. ലോക നിലവാരത്തിലുള്ള കണ്ടുപിടുത്തങ്ങളിലേക്ക് അവർ ചെന്നെത്തിയത് അവരവരുടെ മാതൃ ഭാഷയിലൂടെയാണ്. നാം ഏതൊക്കെ ഭാഷ പഠിച്ചാലും, ചിന്തിക്കുന്നതും മനസിലാക്കുന്നതും ആശയങ്ങൾ പിറവി എടുക്കുന്നതും എല്ലാം മാതൃ ഭാഷയിൽ നിന്നാണ്. ലോക വിപണി പിടിച്ചടക്കിയ രാജ്യങ്ങളായ ചൈനയും തായ്‌വാനും കൊറിയയും ജപ്പാനുമെല്ലാം എല്ലാം അവരുടെ ഉന്നത വിദ്യാഭ്യാസമേഖല മാത്യഭാഷയിൽ ആണ് നല്കുന്നതെന്നു ഇനിയും പഠന വിഷയമാക്കേണ്ട ഒന്നാണ്. ഇംഗ്ലീഷിലുടെ അല്ലാത്ത ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയാത്ത മലയാളികള്‍ക്ക് ഇതൊക്കെ അത്ഭുതമായിരിക്കാം. എന്നാൽ യാഥാർത്ഥ്യം മാതൃ ഭാഷയിലൂടെ മാത്രമേ ഏതു രാജ്യത്തിനും ഉയരാൻ കഴിയൂ എന്നതാണ്.
മലയാളത്തിനു വേണ്ടി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ
കേരളത്തിലെ സാങ്കേതിക-എന്‍ജിനീയറിങ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരത്തകര്‍ച്ച അടുത്തകാലത്ത് കേരള ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏതാനും ചില സ്ഥാപനങ്ങളുടേതൊഴിച്ചാല്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഏറെക്കുറെ കാലഹരണപെട്ടതും അപ്രസക്തവുമാണ്. കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസം ഉള്ളവരുടെ ഇടയില്‍ അധികം പേരും എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ടെക്നോളജി മേഖലയില്‍ വിദ്യാഭ്യാസം ഉള്ളവര്‍ ആണ്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പോലും കഴിയാതെ വിഷമിക്കുന്നവർ തൊട്ടു എഞ്ചിനീയറിംഗ് അടിസ്ഥാന ആശയങ്ങൾ പോലും അറിയാത്തവർ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. 4- 7 വര്ഷം വരെ ഇംഗ്ലീഷ് മീഡിയം പഠിച്ചു കടന്നു വന്നിട്ടും എന്ത് കൊണ്ടാണ് ഇംഗ്ലീഷ് ഭാഷ പോലും കൈകാര്യം ചെയ്യാനാവാതെ സാങ്കേതിക വിദ്യാഭ്യാസം നിലവാരം താഴ്ന്നു പോകുന്നത് ?
ഇംഗ്ലീഷ് ഭാഷ പഠനവും ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. എഞ്ചിനീയറിംഗ് അടിസ്ഥാന ആശയങ്ങൾ, പ്രായോഗിക അറിവ് നേടൽ, ഇംഗ്ലീഷ് ഭാഷ, എന്നിവയിൽ സംഭവിച്ച പാളിച്ചകൾ തന്നെയാണ് കാരണങ്ങൾ. ഇംഗ്ലീഷ് അധിഷ്ഠിതമായ പഠന രീതി ഒഴിവാക്കി മാതൃഭാഷയിൽ പഠിക്കുക,പഠിപ്പിക്കുക എന്നതാണ് പരിഹാരം. പാലം പണിയുന്ന എഞ്ചിനീയർ ഇംഗ്ലീഷിൽ ആണോ, മലയാളത്തിൽ ആണോ, ജാപ്പനിസ് ഭാഷയിൽ ആണോ പഠിച്ചത് എന്നതിന് ഒരു പ്രസക്തിയുമില്ല.ചെയ്യുന്ന തൊഴിലിൽ അറിവുണ്ടോ എന്നതിനാണ് പ്രസക്തി. വേഗത്തിൽ അറിവ് നേടുക അതോടൊപ്പം ലോകത്തോട് സംവദിക്കാൻ ഇംഗ്ലീഷ്,ഹിന്ദി ,അറബി ഭാഷകൾ കൂടി പഠിക്കുക
പരിഹാരം എന്താണ് ?
തൊഴിലധിഷ്ഠിത വിദ്യാഭ്യാസരീതികൾ പിന്തുടരുക
വികലവും അപൂര്‍ണ്ണവുമായ വിദ്യാഭ്യാസരീതികള്‍ വിദ്യാര്‍ത്ഥികളെ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത വിധത്തിൽ എത്തിക്കുന്നു.സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിൽ ചെയ്തു പഠിക്കാൻ ഉള്ള അവസരം കൊടുക്കുക.വിദ്യാസമ്പന്നരിൽ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം. തൊഴിൽ മേഖലകൾക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം പൊതുവെ കുറവാണ്. പ്രധാനമായും പഠിക്കാൻ സാധിക്കുന്ന ചില മേഖലകൾ :കെട്ടിടനിര്‍മാണം, അവയുടെ അറ്റകുറ്റപ്പണി, വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കല്‍, ഇലക്ട്രിക് ഗൃഹോപകരണങ്ങളുടെ റിപ്പയര്‍ , റഫ്രിജറേഷനും എയര്‍ കണ്ടീഷനിങ്ങും, അച്ചടി സങ്കേതങ്ങള്‍, റബ്ബര്‍ ടെക്നോളജി, കംപ്യൂട്ടര്‍ പരിശീലനം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, പാരാമെഡിക്കല്‍ വിഷയങ്ങള്‍, കായികവിദ്യാഭ്യാസം, ഗാര്‍ഹികശാസ്ത്രം, ട്രാവല്‍ ആന്‍ഡ് ടൂറിസം ,സെക്രട്ടേറിയല്‍ പരിശീലനം, അക്കൌണ്ടന്‍സിയും ഓഡിറ്റിങ്ങും, ഓഫീസ് ജോലികള്‍ക്കാവശ്യമായ പരിശീലനം,കാര്‍ഷിക പരിശീലനം,ഉത്പാദന-നിര്‍മാണ-പാലന വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നതിനാവശ്യമായ വിദഗ്ധ പരിശീലനം (യന്ത്രവിദഗ്ധര്‍, ആശാരിമാര്‍, പ്ളംബര്‍മാര്‍, പാറ്റേണ്‍-മേക്കര്‍മാര്‍, മെക്കാനിക്കുകള്‍, അച്ചടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, ബേക്കര്‍മാര്‍ )
എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിനു സാങ്കേതിക സര്‍വകലാശാല
നിലവാരം കുറഞ്ഞ വിജയശതമാനമുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പരാമര്‍ശം നാം ഇനിയെങ്കിലും പരിഗണിക്കേണ്ട ഒരു വിഷയമാണ്. എന്‍ജിനിയറിങ് വിദ്യാഭ്യാസം കാലാനുസൃതമായി പരിഷ്കരിക്കാൻ ഒരു സര്‍വ്വകലശാല സംവിധാനം ആവശ്യമാണ്. സാങ്കേതിക സർവകലാശാല വന്നാൽ വിപുലീകരണവും വൈവിധ്യവല്‍ക്കരണവും നിരന്തരമായി നടക്കുന്ന സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങൾ ഉണ്ടാകും. കാലഘട്ടത്തിനനുസരിച്ച് പഠന രീതികള്‍ മാറ്റുന്നതിനും ഗുണ നിലവാരം ഉയരുന്നതിനും സഹായകരമാകും. നിലവിൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ അംഗമായിട്ടുള്ള സാങ്കേതിക കലാലയങ്ങളെ എല്ലാം ഒരുമിച്ചു സാങ്കേതിക വിദ്യാഭ്യാസം ഒരു കുടകീഴിൽ കൊണ്ടുവരാം.പുതുതായി അനുവദിച്ച സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നവരില്‍ നല്ലൊരു ശതമാനം ബി.ടെക്കുകാരാണ്. മതിയായ യോഗ്യതയില്ലാതെ പഠിപ്പിക്കുന്ന നിലവിലെ അവസ്ഥക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണ്. എഞ്ചിനീയറിംഗ് അനുബന്ധ മേഖലകളിലെ പ്രായോഗിക ഗവേഷണവും പഠനവും നടത്താനുള്ള സൗകര്യം നാളിതുവരെ കേരളത്തിൽ ഇല്ല എന്നതും ഖേദകരമാണ് . അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിന് സര്‍ക്കാരുകളും സര്‍വകലാശാലകളും എഐസിടിഇയും ഒരുമിച്ച് പരിശ്രമിക്കണം. എങ്കിൽ മാത്രമേ മികച്ച ഭാവി സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കാൻ കഴിയൂ .
പ്രായോഗിക നിർദേശങ്ങൾ
പൊതുവായ ചില ലക്ഷ്യങ്ങൾക്കു വേണ്ടി ഫലപ്രദമായും കാര്യക്ഷമമായും കൂട്ടായി പ്രവർത്തിക്കാൻ വ്യക്തികൾക്കു സാധിക്കുന്ന വിധത്തിൽ ഒരു അഭ്യന്തര പരിസ്ഥിതി സൃഷ്ടിക്കുന്നതിനെയാണ് മാനേജ്മെന്റ് എന്നു നിർവചിച്ചിരിക്കുന്നത്. പ്രധാനമായും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായാണ് മാനേജ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത്. ഉൽപ്പാദന വാണിജ്യ വ്യവസായ രംഗത്ത് മാനേജ്മെന്റ് ഫലപ്രദമായ പ്രയോജനപ്പെടുത്തുന്നതിന്റെ ഫലമായി അത് ഒരു വിജ്ഞാനശാഖയായി പിൽക്കാലത്ത് വികസിക്കാനിടയാക്കി. പ്രായോഗിക മാനേജ്മെന്റിൽ പരിചയ സമ്പന്നരായ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി മാനേജ്മെന്റുമായി ബന്ധപ്പെട്ട് ചില പൊതു ആശയങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചു പോന്നു.
പൊതുവേ സ്വീകരിക്കപ്പെടുന്ന പ്രാഥമിക മാനേജ്മെന്റ് തത്വങ്ങൾ ക്രോഡീകരിച്ചത് ഹെൻറി ഫയോൾ എന്ന മാനേജ്മെന്റ് വിദഗ്ദനാണ്. ഇത്തരം ശ്രമങ്ങൾ ഒരു പാഠ്യ വിഷയം എന്ന രീതിയിൽ മാനേജ്മെന്റിനെ നിലനിർത്താൻ സഹായിച്ചു. ഇതിനോടനുബന്ധിച്ച് ലോകമെമ്പാടും മാനേജ്മെന്റിനെ കേന്ദ്രീകരിച്ച് പാഠ്യപദ്ധതികളും വിദ്യാലയങ്ങളും നിലവിൽ വന്നു.സാങ്കേതിക വിദ്യാഭ്യാസത്തിനോടൊപ്പമോ അതിനുമൊരുപിടി മുന്നിലോ ആയി മാനേജ്മെന്റ് വിദ്യാഭ്യാസം മാറി. സാങ്കേതിക വിദഗ്ധർക്ക് മാനേജ്മെന്റ് വിദ്യാഭ്യാസം ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. ഭാരതത്തിൽ സ്ഥാപിക്കപ്പെട്ട ഇൻഡ്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപനങ്ങൾ ലോകപ്രസിദ്ധി ആർജ്ജിച്ചു.
ഒരു നിശ്ചിതമായ പഠനരീതിക്കപ്പുറം വിശാലമായ പുതുതലമുറ പഠനമാണ് ഇന്ന് മിക്ക ബിസിനസ് സ്‌കൂളുകളിലും നടക്കുന്നത്. സർവകലാശാല നിര്‍ദ്ദേശിക്കുന്ന സിലബസ് വായിച്ചുപഠിച്ച് മാത്രം ആര്‍ക്കും മികച്ച മാനേജര്‍മാരാകാന്‍ കഴിയില്ല. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയില്‍ ബിരുദ,ബിരുദാനന്തര കോഴ്സ്കൾ പഠിക്കുന്ന വളരെയധികം മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പക്ഷേ വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങുന്നവരുടെ നിലവാരം ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴ്ന്നതാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അടിസ്ഥാന കാരണം മാനേജ്മെന്റ് ആശയങ്ങൾ മനസിലാകുന്നില്ല എന്നത് തന്നെ. ഇംഗ്ലീഷ് ഭാഷയിൽ മാനേജ്മെന്‍റ് പഠിപ്പിക്കുന്നു. ഫലമോ പഠനം ഒരു ഭാരമായി അനുഭവപെടുന്നു. പഠനത്തിന്റെ അടിസ്ഥാനമായ മാതൃഭാഷയിൽ അല്ലാതെയുള്ള പഠനം നല്കുന്നത് നിലവാരമില്ലാത്ത മാനേജർ സമൂഹത്തെയാണ്. ഇന്ത്യയിലെ വിവിധ സർവകലാശാലകൾ നടത്തുന്ന ഇതര ബിരുദ-ബിരുദാനന്തര കോഴ്സ്കൾ പഠിച്ചിറങ്ങുന്നവരുടെയും നിലവാരമില്ലാത്ത അവസ്ഥക്ക് കാരണം ഇതുതന്നെ.
മാനേജ്മെന്‍റ് വിദ്യാഭ്യാസ മേഖലയില്‍ ബിരുദ,ബിരുദാനന്തരധാരികളെ സൃഷ്ടിക്കേണ്ടത് മാതൃഭാഷയിലൂടെയാണ്. ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള ഒരു സായിപ്പിനെ മലയാളത്തിൽ കാര്യങ്ങൾ പഠിപ്പിച്ചാൽ എന്തെങ്കിലും മനസിലാകുമോ. അത് പോലെയാണ് മലയാളം മാതൃഭാഷ ഭാഷയായിട്ടുള്ള ആളെ ഇംഗ്ലീഷ് ഭാഷയിൽ പഠിപ്പിക്കുമ്പോഴും സംഭവിക്കുന്നത്. ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ മാനേജർമാർ അറിഞ്ഞിരിക്കണം. തൊഴിൽ ചെയ്യുന്നതിനാവശ്യമായ ഭാഷകൾ/ആശയങ്ങൾ പഠിക്കുന്നതിനു പകരം മാനേജ്‌മന്റ് ആശയങ്ങൾ വൈദേശികമായ ഭാഷയിൽ പഠിച്ചു സമയം പാഴാക്കുന്നു.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പഠനം മാത്രമായി മാനേജ്‌മന്റ് വിദ്യാഭ്യാസം മാറിയിരിക്കുന്നു. ഇംഗ്ലീഷ് പഠിക്കാൻ ഇംഗ്ലീഷ് മീഡിയം വേണമെങ്കിൽ ഹിന്ദി പഠിക്കാൻ ഹിന്ദി മീഡിയം വേണമല്ലോ. ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം വേണം പറയുന്നവരോട് :--- അറബി നാട്ടില്‍ ജോലി കിട്ടാന്‍ ഇനി എല്ലാവരും അറബി മീഡിയം പഠിക്കാം. ജപ്പാനില്‍ ജോലി കിട്ടാന്‍ നമുക്ക് ജാപ്പനിസ് മീഡിയം ഉണ്ടാക്കിയാലോ ? ചൈനയില്‍ പോകാന്‍ നമുക്ക് ഇപ്പഴേ ചൈനീസ് മീഡിയം പഠനം തുടങ്ങിയാലോ ? വിദ്യാഭ്യാസം എന്നത് ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ആണെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇനി മറ്റു വിഷയങ്ങള്‍ ഒഴിവാക്കി ഭാഷ മാത്രം പഠിപ്പിച്ചാലോ?
മലയാളം മീഡിയത്തില്‍ പഠിച്ചിട്ടു ഉപരി പഠനത്തിനോ, ജോലിക്കോ വേണ്ടി ചെല്ലുമ്പോള്‍ അവിടെ ഇംഗ്ലീഷ്,ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ ഇംഗ്ലീഷ് ,ഹിന്ദി ഭാഷകള്‍ നന്നായി പഠിപ്പിച്ചാല്‍ മതി. അനായാസം ഇംഗ്ലീഷ് ,ഹിന്ദി ഭാഷകൾ സംസാരിക്കാനും എഴുതാനും വിദ്യാർത്ഥികൾക്ക് കഴിയുന്ന തരത്തിലുള്ള ഭാഷ പഠനരീതികളാണ് ഇതിനായി സ്വീകരിക്കേണ്ടത്. കാലഹരണപെട്ട ഇംഗ്ലീഷ്,ഹിന്ദി ഭാഷ പഠന രീതികൾ നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും നിന്ന് മാറ്റിയാൽ മാത്രമേ ഭാഷ കൈകാര്യം ചെയ്യാൻ പുതു തലമുറ പഠിക്കുകയുള്ളൂ
ജോലി ചെയ്യുമ്പോള്‍ അറിവ് ഇല്ലെങ്കില്‍ ഭാഷ കൊണ്ട് ഒരു കാര്യവും ഇല്ല. ഡോക്ടര്‍ ആകാന്‍ പഠിക്കുന്നത് രോഗം ചികിത്സിക്കാനാണ് . അതിനുള്ള അറിവ് ആണ് നേടേണ്ടത്. അത് ഇംഗ്ലീഷ് ഭാഷയില്‍ തന്നെ നേടണം എന്ന് രോഗിക്ക് ഒരു വാശിയും ഇല്ല. പാലം പണിയുന്ന എഞ്ചിനീയര്‍ ഇംഗ്ലീഷില്‍ ആണോ, മലയാളത്തില്‍ ആണോ പഠിച്ചത് എന്നതിന് ഒരു പ്രസക്തിയുമില്ല. കെട്ടിടങ്ങളും നിർമ്മിതികളും രൂപകല്പന ചെയ്യുന്നതിനും അത് നിര്‍മ്മിക്കുന്നതിനുള്ള വൈഭവം ഉണ്ടായാല് മതി. ജാപ്പനീസ് ഭാഷയിൽ പഠിച്ചിറങ്ങുന്ന ജപ്പാനിൽ നിന്നുള്ള എഞ്ചിനീയർ അത് കൊണ്ട് തന്നെയാണ് ഇംഗ്ലീഷ് ഭാഷയിൽ പഠിച്ച ഇന്ത്യൻ എഞ്ചിനീയറെക്കാളും അറിവിലും കഴിവിലും മുന്നില് നിൽക്കുന്നത് .
മാനേജ്മെന്‍റ് വിദ്യാഭ്യാസവും അത് പോലെ തന്നെയാണ്. മാനേജർ ഏതു മാധ്യമത്തിലാണ് പഠിച്ചത് എന്നത് അപ്രസക്തമാണ്. തൊഴിൽ ചെയ്യുന്നതിനും സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കുന്നതിനും ആവശ്യമായ സാങ്കേതികവും പ്രായോഗികവുമായ അറിവാണ് നേടേണ്ടത്. അറിവ് അനായാസം മനസിലാക്കാന്‍ മാതൃ ഭാഷ തന്നെയാണ് ഉത്തമം. പുതിയ ആശയങ്ങളുടെ പിറവി എടുക്കുന്നതും മാതൃ ഭാഷയിൽ തന്നെ.
പ്രായോഗിക നിർദേശങ്ങൾ :-
1.മാനേജ്മെന്‍റ് വിദ്യാഭ്യാസ പഠനം പൂർണമായും മാതൃ ഭാഷ മാധ്യമത്തിലേക്കു മാറ്റുക
2.പ്രാദേശിക ഭാഷയിലേക്ക് മാനേജ്മെന്‍റ് പുസ്തകങ്ങൾ വിവര്‍ത്തനം ചെയ്യുക
3.ഇംഗ്ലീഷ് ,ഹിന്ദി ഏതെങ്കിലും വിദേശ ഭാഷ എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുക
ഇന്ത്യയിൽ സർവകലാശാല ബിരുദം ലഭിക്കുന്നതിനു ഒരു വർഷത്തെ സാമൂഹിക സേവനം നിർബന്ധമാക്കുക.ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാർ നിയമം കൊണ്ട് വരിക. ഓരോ വർഷവും പുറത്തിറങ്ങുന്ന ബിരുദദാരികൾ രാഷ്ട്രത്തിനു വേണ്ടി അവരുടെ ഒരു വർഷ സമയമെങ്കിലും ഉപയോഗിക്കുക. രാജ്യസേവനത്തിന്റെ ഭാഗമായി നിർബന്ധിത സൈനിക സേവനം ഇന്നു പല വിദേശ രാജ്യങ്ങളിലും പിന്തുടരുന്നു. യുവാക്കൾ ഒരു നിശ്ചിത പ്രായ പരിധിയിൽ ഒന്നു മുതൽ മൂന്നു കൊല്ലം വരെ മുഖ്യധാരാ കര-നാവിക-വായു സൈന്യത്തിലോ പിന്നീടു കരുതൽ സേനയിലോ, മറ്റു സൈനിക മേഖലകളിലോ തുടരുന്നു. നിർബന്ധിത സൈനിക സേവനം ചെയ്യാൻ സാധിക്കാത്തവർ നിർബന്ധിത സാമൂഹിക സേവനം ചെയ്യുന്നു. ഇന്‍ഡ്യയെപ്പോലെ വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം എന്നതിന് പകരം ഒരു വർഷത്തെ നിർബന്ധിത സാമൂഹിക സേവനം നടപ്പിലാക്കിയാൽ അത് രാജ്യ പുരോഗതിയിലെ നിർണ്ണായകമായ കാൽവയ്പായിരിക്കും.
പ്രയോജനങ്ങൾ
സൃഷ്ടിപരവുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കേണ്ടത് മാതൃഭാഷയിൽ
യുവജനങ്ങളെ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. ഏതെങ്കിലും പ്രത്യേക തൊഴിൽ മേഖലകളിൽ ഏര്‍പ്പെട്ടിരിക്കുന്നവരുടെ തൊഴിൽപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുവാനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉപകരിക്കും. ഇന്ത്യയില്‍ ഹയര്‍ സെക്കന്‍ഡറി-കോളജ് തലത്തിലാണ് സാധാരണയായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്നത്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തൊഴിലിലേര്‍പ്പെടുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികളെ പൊതുവേ ഏഴായി തിരിക്കാവുന്നതാണ്.
കേരളത്തില്‍ പ്രത്യേകം സ്ഥാപിക്കപ്പെട്ട ഡയറക്റ്ററേറ്റിനു കീഴിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എസ്.എസ്.എല്‍.സി.ക്കു ശേഷം ഹയര്‍ സെക്കന്‍ഡറി തലത്തിലാണ് തൊഴിലധിഷ്ഠിത പരിശീലനം നല്കുന്നത്. ഗവണ്മെന്റ് ഹൈസ്കൂളുകള്‍, എയ്ഡഡ് ഹൈസ്കൂളുകള്‍, ടെക്നിക്കല്‍ ഹൈസ്കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവയിലാണ് തൊഴിലധിഷ്ഠിത പരിശീലനം നടപ്പാക്കിയിട്ടുള്ളത്. കോഴ്സിന്റെ കാലാവധി രണ്ടുവര്‍ഷമാണ്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ താത്പര്യമനുസരിച്ച് തൊഴിലധിഷ്ഠിത വിഷയങ്ങളില്‍ മാത്രമായി പരിശീലനം നേടുകയോ ഈ വിഷയങ്ങളോടൊപ്പം മറ്റു ശാസ്ത്ര വിഷയങ്ങള്‍കൂടി പഠിക്കുകയോ ചെയ്യാവുന്നതാണ്. തൊഴിലധിഷ്ഠിത വിഷയങ്ങളോടൊപ്പം മറ്റു വിഷയങ്ങളിലും പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നു.
സൃഷ്ടിപരവുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കേണ്ടത് ഏതു ഭാഷയിലാണ് ? തീർച്ചയായും മാതൃഭാഷയിൽ തന്നെയാണ്. തൊഴിലധിഷ്ഠിത വിഷയങ്ങളില്‍ പ്രായോഗികമായ അറിവിനും വളര്ച്ചക്കും ആണ് കൂടുതൽ പ്രാധാന്യം നല്കേണ്ടത്. അറിവ് അനായാസം സ്വീകരിക്കാൻ, സ്വായത്തമാക്കാൻ മാതൃഭാഷയിലുള്ള പഠനവും വിശദികരണവും ആവശ്യമാണ്. പാഠപുസ്തങ്ങല്ക്ക്പ്പുറത്തേക്ക് വിദ്യാര്‍ഥികളെ അവരുടെ ചിന്തകളെ, പ്രവർത്തനങ്ങളെ കൊണ്ട് പോകാൻ, കൂടുതൽ ചിന്തിക്കാൻ, വളരാൻ എല്ലാം മാതൃഭാഷയിൽ അധിഷ്ഠിതമായ പഠന രീതികളാണ് ആവശ്യം. ഇംഗ്ലീഷ്, ഹിന്ദി ,അറബി ഭാഷകൾ കൂടി തൊഴിലധിഷ്ഠിത വിഷയങ്ങളില്‍ ഉൾപെടുത്തിയാൽ കേരളത്തിനു പുറത്തുള്ള തൊഴിൽ മേഖലകളിൽ അത് കൂടുതൽ ഉപകാരപ്രദമാകും.
മാനേജ്മെന്‍റ് വിദ്യാഭ്യാസം മാതൃ ഭാഷയിൽ
പൊതുവായ ചില ലക്ഷ്യങ്ങൾക്കു വേണ്ടി ഫലപ്രദമായും കാര്യക്ഷമമായും കൂട്ടായി പ്രവർത്തിക്കാൻ വ്യക്തികൾക്കു സാധിക്കുന്ന വിധത്തിൽ ഒരു അഭ്യന്തര പരിസ്ഥിതി സൃഷ്ടിക്കുന്നതിനെയാണ് മാനേജ്മെന്റ് എന്നു നിർവചിച്ചിരിക്കുന്നത്.പ്രധാനമായും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായാണ് മാനേജ്മെന്റ് ബന്ധപ്പെട്ടിരി ക്കുന്നത് .ഉൽപ്പാദന വാണിജ്യ വ്യവസായ രംഗത്ത് മാനേജ്മെന്റ് ഫലപ്രദമായ പ്രയോജനപ്പെടുത്തുന്നതിന്റെ ഫലമായി അത് ഒരു വിജ്ഞാനശാഖയായി പിൽക്കാലത്ത് വികസിക്കാനിടയാക്കി.
പ്രായോഗിക മാനേജ്മെന്റിൽ പരിചയ സമ്പന്നരായ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി മാനേജ്മെന്റുമായി ബന്ധപ്പെട്ട് ചില പൊതു ആശയങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചു പോന്നു.പൊതുവേ സ്വീകരിക്കപ്പെടുന്ന പ്രാഥമിക മാനേജ്മെന്റ് തത്വങ്ങൾ എന്ന രീതിയിൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ക്രോഡീകരിച്ചത് ഹെൻറി ഫയോൾ എന്ന മാനേജ്മെന്റ് വിദഗ്ദനാണ്.ഇത്തരം ശ്രമങ്ങൾ ഒരു പാഠ്യ വിഷയം എന്ന രീതിയിൽ മാനേജ്മെന്റിനെ നിലനിർത്താൻ സഹായിച്ചു. ഇതിനോടനുബന്ധിച്ച് ലോകമെമ്പാടും മാനേജ്മെന്റിനെ കേന്ദ്രീകരിച്ച് പാഠ്യപദ്ധതികളും വിദ്യാലയങ്ങളും നിലവിൽ വന്നു.സാങ്കേതിക വിദ്യാഭ്യാസത്തിനോടൊപ്പമോ അതിനുമൊരുപിടി മുന്നിലോ ആയി മാനേജ്മെന്റ് വിദ്യാഭ്യാസം മാറി.സാങ്കേതിക വിദഗ്ധർക്ക് മാനേജ്മെന്റ് വിദ്യാഭ്യാസം ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി.
കേരളത്തില്‍ മാനേജ്മെന്‍റ് വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം ബിരുദ, ബിരുദാനന്തര ധാരികള്‍ ഉണ്ട്. പക്ഷേ വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങുന്നവരുടെ നിലവാരം ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴ്ന്നതാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.അടിസ്ഥാന കാരണം ആശയങ്ങൾ മനസിലാകുന്നില്ല എന്നത് തന്നെ .ഇംഗ്ലീഷ് ഭാഷയിൽ മാനേജ്മെന്‍റ് പഠിപ്പിക്കുന്നു .പഠനം ഒരു ഭാരമായി അനുഭവപെടുന്നു. പഠനത്തിന്റെ അടിസ്ഥാനമായ മാതൃ ഭാഷയിൽ അല്ലാതെയുള്ള പഠനം നല്കുന്നത് നിലവാരമില്ലാത്ത മാനേജർ സമൂഹത്തെയാണ് . മാനേജ്മെന്‍റ് വിദ്യാഭ്യാസ മേഖലയില്‍ ബിരുദ, ബിരുദാനന്തരധാരികളെ സൃഷ്ടിക്കേണ്ടത് മാതൃഭാഷയിലൂടെയാണ്
ഇംഗ്ലീഷ് ഭാഷയിലൂടെ തികച്ചും കാലഹരണപ്പെട്ട വിദ്യാഭ്യാസരീതികളാണ് ഇന്ത്യയിൽ പൊതു വിദ്യാഭ്യാസം തൊട്ടു ഉന്നതവിദ്യാഭ്യാസം വരെ ഇപ്പോഴും തുടരുന്നത്. വികസിത രാജ്യങ്ങൾ എല്ലാം മാതൃ ഭാഷയിൽ പഠിച്ചു അറിവും ഗവേഷണവും നേടുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇപ്പോഴും വൈദേശികമായ ഭാഷയിൽ വിദ്യാഭ്യാസം നല്കി പിന്നിലാകുന്നു.
വൈദേശികമായ ഇംഗ്ലീഷ് അടിമത്തത്തിന്റെ ഭാണ്ഡവും പേറി നടക്കുന്ന വിദ്യാഭ്യാസ ചിന്തകർക്ക് അവർ തെരഞ്ഞെടുത്ത/അടിച്ചേല്പിച്ച ഇംഗ്ലീഷ് മാധ്യമ പഠന രീതിക്ക് സൃഷ്ടിക്കാൻ കഴിയുന്നത് വെറും ഗുമസ്തന്മാരെ മാത്രമാണെന്ന് മനസിലാക്കാൻ ഇപ്പോഴും കഴിയുന്നില്ല എന്നത് തന്നെ ഇംഗ്ലീഷ് അധിഷ്ടിത വിദ്യാഭ്യാസരീതി വിദ്യാഭ്യാസചിന്തകരെ പോലും എത്രത്തോളം അത് ബാധിച്ചു എന്നതിന്റെ ഉദാഹരണം തന്നെയാണ് .
ഇന്ത്യയിൽ നിന്ന് തന്നെ അഭ്യസ്തവിദ്യരായ ഒരുവിഭാഗത്തെ മെരുക്കിയെടുത്ത് സ്വന്തം സേവകരാക്കാന്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം. സ്വാതന്ത്ര്യലബ്ധിക്കുശേഷവും വീണ്ടും ഇംഗ്ലീഷ് വിദ്യാഭ്യാസം തുടർന്ന് പോയത് സാമ്പത്തികവും രാഷ്ട്രീയവുമായ മേധാവിത്വം വെച്ചുപുലര്‍ത്തുന്ന ഇംഗ്ലീഷ് ഭാഷ കൈമുതലായി ഉള്ള ഒരു ന്യുനപക്ഷ വിഭാഗത്തിന്റെ ആധിപത്യ മനോഭാവത്തിൽ നിന്നാണ്. ബ്രിട്ടീഷുകാരില്‍ നിന്നും അധികാരം നീട്ടി വാങ്ങിയ ഇന്ത്യയിലെ അഭ്യസ്തവിദ്യരും സമ്പന്നരുമായ അധികാരിവര്‍ഗം ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇംഗ്ലീഷിന്റെ പ്രാമുഖ്യം നില നിർത്തി കൊണ്ട് പ്രാദേശിക ഭാഷകളെ പൊതു വിദ്യാഭാസത്തിലും ഉന്നതവിദ്യാഭാസത്തിലും പാടെ അവഗണിച്ചു . ചരിത്രപരമായ മണ്ടത്തരം എന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാൻ കഴിയൂ .
ഇന്‍ഡ്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തില്‍ കേരളം വലിയ പുരോഗതിയാണ് നേടിയത്. പ്രാഥമികതലത്തില്‍ ലോക നിലവാരത്തിനടുത്ത് നില്‍ക്കുന്നതും, മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പാതി വഴിയിൽ കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറഞ്ഞതുമായ ഒരു വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ കേരളത്തിന് സാധിച്ചു. സാക്ഷരതയിലൂടെ നേടിയ അറിവുകളും മാതൃഭാഷ മാധ്യമത്തിലൂടെയുള്ള പഠനരീതികളും പ്രാഥമികതലത്തിലെ വളർച്ചക്ക് കാരണമായി. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ വലിയ പോരായ്മകളുമാണ് കേരളം നേരിടുന്നത്. ഇതിന്റെ അടിസ്ഥാന കാരണങ്ങളിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു പ്രധാന കാര്യമാണ് ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനരീതി. ലോകത്ത് ഉന്നതവിദ്യാഭ്യാസം മാതൃഭാഷയിൽ നല്കുന്ന രാജ്യങ്ങൾ എല്ലാം മനുഷ വിഭവശേഷിയിലും ശാസ്ത്രഗവേഷണത്തിലും മുന്നില് നില്ക്കുന്നു. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത, ഇംഗ്ലീഷ് ഭാഷയിലൂടെ പഠിക്കുന്ന,പഠിപ്പിക്കുന്ന രാജ്യങ്ങൾ എല്ലാം വളരെ പിന്നിലാകുന്നു.
എന്താണ് പരിഹാര മാർഗ്ഗങ്ങൾ
പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. കലാലയങ്ങളുമായി ബന്ധപെട്ട പുസ്തകങ്ങളുടെയും വിവര ശേഖരങ്ങളുടെയും കേന്ദ്രമാണ് കലാലയ ഗ്രന്ഥശാല.
കലാലയ ഗ്രന്ഥശാലകൾ നവികരീക്കുന്നതിനു ചില പ്രായോഗിക നിർദേശങ്ങൾ
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
അക്കൌണ്ടന്‍സി - വിശദ വിവരങ്ങൾ
അഗ്നി പർവതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍