অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രവേശന മത്സര പരീക്ഷകള്‍

പ്രവേശന മത്സര പരീക്ഷകള്‍

  1. കേരള /മെഡിക്കല്‍ /അഗ്രികള്‍ച്ചറല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍
  2. മെഡിക്കല്‍/അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍
  3. എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍
  4. പഞ്ചവത്സര എല്‍ എല്‍ ബി പ്രവേശന പരീക്ഷ
  5. ബി എഡ് പൊതുപ്രവേശന പരീക്ഷ
  6. കേരള സര്‍വ്വകലാശാല പി.ജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ
  7. അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ
  8. അഖിലേന്ത്യാ മെഡിക്കല്‍/ഡെന്‍റല്‍ പ്രവേശന പരീക്ഷ
  9. ഐ ഐ ടി പൊതുപ്രവേശന പരീക്ഷ
  10. ഗേറ്റ്
  11. ഡിസൈന്‍ കോഴിസിലേക്കുള്ള പൊതുപ്രവേശന പരീക്ഷ
  12. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്
  13. മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്( മാറ്റ്)
  14. യു.ജി.സി –നെറ്റ്, യു ജി സി-സി എസ് ആര്‍ ഐ പരീക്ഷ
  15. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്).
  16. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍
  17. അഖിലേന്ത്യ സര്‍വ്വീസസ് പരീക്ഷകള്‍
  18. കമ്പയിന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് പരീക്ഷകള്‍
  19. എ.എഫ് എം സി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍
  20. നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ
  21. കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് എക്സാമിനേഷന്‍
  22. എ എഫ് എം സി മെഡിക്കല്‍ എന്‍ട്രന്‍സ്
  23. നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ
  24. കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് എക്സാമിനേഷന്‍
  25. ബാങ്ക് പി ഒ ടെസ്റ്റ്

കേരള /മെഡിക്കല്‍ /അഗ്രികള്‍ച്ചറല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍

കേരളത്തിലെ മെഡിക്കല്‍/അഗ്രിക്കള്‍ച്ചറല്‍/എഞ്ചിനീയറിംഗ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം  സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഇതിനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ പറയും പ്രകാരമാണ്

മെഡിക്കല്‍/അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തമായി 50 ശതമാനം മാര്‍ക്കും ബയോളജിക്ക് പ്രത്യേകമായി 50 ശതമാനം മാര്‍ക്കും നേടി കേരളാ ഹയര്‍സെക്കന്‍ഡറിയോ തത്തുല്യമായ പരീക്ഷയോ  ജയിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാം.

ഫിസിക്സ്, സുവോളജി, ബോട്ടണി, ബയോ കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലുമൊന്ന് മുഖ്യവിഷയമായോ അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം ഉപ വിഷയമായോ പഠിച്ച് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്.സി. ഡിഗ്രിയെടുത്തവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയെഴുതാം. ഇവര്‍ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടു ജയിച്ചിരിക്കണം.

എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍

(കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയ്ക്കുള്ള പ്രവേശനമുള്‍പ്പെടെ)

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കും മാത്തമാറ്റിക്സിന് പ്രത്യേകമായി 50 ശതമാനം മാര്‍ക്കും നേടി കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ  ജയിച്ചവര്‍ക്ക് എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷയെഴുതാം.

അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും എന്‍ട്രന്‍സ് എഴുതാം. വാര്‍ഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയ്ക്ക് താഴെയുള്ള എസ്.ഇ.ബി.സി.ക്കാര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 45 ശതമാനം മാര്‍ക്ക് മതി. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും.

മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് രണ്ട് എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം.

പരീക്ഷാ രീതി

പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും. ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരമുണ്ടാവും. ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്ത് ഉത്തരക്കടലാസില്‍ മാര്‍ക്ക് ചെയ്യണം. ഓരോ ശരി ഉത്തരത്തിലും നാല് മാര്‍ക്ക് വീതമാണ് നല്‍കുക. തെറ്റുത്തരത്തിന് ഓരോ മാര്‍ക്ക് വീതം കുറയ്ക്കും.

മെഡിക്കല്‍/അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി പേപ്പറുകള്‍ ഉണ്ട്. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പേപ്പറുകളാണുള്ളത്. ബി.ആര്‍ക് കോഴ്സിന് ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയുണ്ട്.

ബി.ഫാം കോഴ്സിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ കെമിസ്ട്രി, ഫിസിക്സ് പേപ്പറിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും.

പരീക്ഷാസമയം

സാധാരണഗതിയില്‍ ഏപ്രില്‍/മെയ് മാസത്തിലാണ് എന്‍ട്രന്‍സ് പരീക്ഷയുടെ സമയം. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ന്യൂഡല്‍ഹിയിലും വച്ചാണ് പരീക്ഷ നടത്തുന്നത്.

പഞ്ചവത്സര എല്‍ എല്‍ ബി പ്രവേശന പരീക്ഷ

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന പഞ്ചവത്സര എല്‍.എല്‍.ബി. ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ്ടുവാണ് പ്രവേശനപരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ യോഗ്യത:

1. കേരള സര്‍ക്കാരിന്‍റെ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു വിജയിച്ചിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ച യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം.

2. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പ്ലസ്ടു പരീക്ഷയോ സമാനമായ പരീക്ഷയോ വിജയിച്ചിരിക്കണം.

3. യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയെഴുതാം. അപേക്ഷകര്‍ കൗണ്‍സിലിംഗ് സമയത്ത് പാസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

4.യോഗ്യതാ പരീക്ഷയില്‍ 40 ശതമാനത്തില്‍ കുറഞ്ഞ മാര്‍ക്കു നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 35 ശതമാനം മാര്‍ക്കുമതി.

നിബന്ധനകള്‍

1. അപേക്ഷകര്‍ കേരളീയരായ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം.

2. നേറ്റിവിറ്റി തെളിയിക്കാന്‍ താഴെക്കൊടുത്തിരിക്കുന്നതില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയിരിക്കണം :

1. കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ പന്ത്രണ്ടുവര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കേരളത്തില്‍ പഠിച്ചവരാണെന്നതിന്  സ്ഥാപനത്തിന്‍റെ മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ്.

2. അപേക്ഷകരോ അവരുടെ മാതാവോ പിതാവോ കേരളത്തില്‍ ജനിച്ചവരാണെന്ന് വില്ലേജ് ഓഫീസറോ തഹസില്‍ദാരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്.

3. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കേരളത്തില്‍ താമസിച്ചവരാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെയോ തഹസില്‍ദാരുടെയോ സാക്ഷ്യപത്രം.

വയസ്സ്

അപേക്ഷകന് ഡിസം.31ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയില്‍ ഇളവില്ല. വയസ്സ് തെളിയിക്കുന്ന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

ബി എഡ് പൊതുപ്രവേശന പരീക്ഷ

എന്‍ട്രന്‍സ് കമ്മീഷണറാണ് ബി.എഡിനുള്ള പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പരീക്ഷാകേന്ദ്രം വീതമുണ്ട്. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 150 ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.

ടീച്ചേഴ്സ് ക്വോട്ടയില്‍ അപേക്ഷിച്ചവര്‍, ലക്ഷദ്വീപ് നിവാസികള്‍, അന്ധവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രവേശന പരീക്ഷയില്ലാതെ അഡ്മിഷന്‍ നേടാം.

താഴെപ്പറയുന്ന തരത്തിലായിരിക്കും പ്രവേശന പരീക്ഷയിലെ ചോദ്യങ്ങള്‍:

ജനറല്‍ ഇംഗ്ലീഷ്(40 മാര്‍ക്ക്), പൊതുവിജ്ഞാനം (50 മാര്‍ക്ക്), കണക്കിലെ പ്രാവീണ്യം(20 മാര്‍ക്ക്), കമ്പ്യൂട്ടര്‍ പരിചയം(20 മാര്‍ക്ക്). ഡിഗ്രി തലത്തില്‍ എന്‍.എസ്.എസ്./ എന്‍.സി.സി. അംഗമായിരുന്നയാള്‍ക്ക് പ്രവേശന പരീക്ഷയില്‍ 10 മാര്‍ക്ക് അധികം ലഭിയ്ക്കും. ഒന്നില്‍ കൂടുതല്‍ തവണ പരീക്ഷയെഴുതിയിട്ടുള്ളവര്‍ക്ക് ഇനിപ്പറയുന്ന രീതിയില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയും.

രണ്ടാം തവണ-3 മാര്‍ക്ക്

മൂന്നാം തവണ-5 മാര്‍ക്ക്

നാലും അതില്‍ കൂടുതലും തവണ-10 മാര്‍ക്ക്

കാനറാബാങ്കിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്നുമാത്രമേ അപേക്ഷ ഫോം ലഭിയ്ക്കുകയുള്ളു. ഫോമിന്‍റെ വില 300 രൂപയാണ്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രത്യേകം ഫോം ആണ് വാങ്ങേണ്ടത്. സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം എസ്.എസ.്എല്‍.സി. ബുക്കിന്‍റേയും യോഗ്യതാ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റിന്‍റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷയുടെ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള മറ്റ് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്.

വിലാസം :

ദി കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്

ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്സ്,

ശാന്തിനഗര്‍, തിരുവനന്തപുരം 695 001.

കേരള സര്‍വ്വകലാശാല പി.ജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ

കേരള സര്‍വകലാശാല പി.ജി. കോഴ്സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്തുന്നു. അറബിക്, ഇസ്ലാമിക ചരിത്രം, മ്യൂസിക്, സംസ്കൃതം, തമിഴ് വകുപ്പുകളൊഴികെ മറ്റ് എല്ലാ വകുപ്പുകളിലെയും പ്രവേശനം ഈ പൊതു പ്രവേശന പരീക്ഷ മുഖാന്തിരമാണ്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും പൊതു പ്രവേശന പരീക്ഷയുടെ മാര്‍ക്കും (50 :50) തുല്യമായി പരിഗണിച്ചാണ് പ്രവേശനം.

ആര്‍ട്സ്, സയന്‍സ് എന്നീ മേഖലയില്‍പ്പെടുന്ന വിഷയങ്ങളെ ഗ്രൂപ്പുകളാക്കിയാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ബന്ധപ്പെട്ട മേഖലയിലെ അഭിരുചി അളക്കാന്‍ കൂടിയാണ് ഈ പൊതുപ്രവേശന പരീക്ഷ.

ശാസ്ത്രവിഷയങ്ങളില്‍ 55 ശതമാനവും ആര്‍ട്സ് വിഷയങ്ങളില്‍ 45 ശതമാനവും മറ്റ് വിഷയങ്ങളില്‍ 50 ശതമാനവും മാര്‍ക്കില്‍ കുറയാതെ ബിരുദം നേടിയവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ ഇളവ് ലഭിക്കും.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള ടെസ്റ്റില്‍ രണ്ട് പാര്‍ട്ടുകളുണ്ടാവും. ആദ്യ പാര്‍ട്ടില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുളള 50 ചോദ്യങ്ങളും രണ്ടാം പാര്‍ട്ടില്‍ ചുരുക്കി ഉത്തരമെഴുതാനുളള 15 ചോദ്യങ്ങളുമാണുളളത്.

ജേര്‍ണലിസം, ലൈബ്രറി സയന്‍സ് വിഷയങ്ങളില്‍ പി.ജി. പ്രവേശനത്തിന് ഡിസ്ക്രിപ്റ്റീവ്, ഒബ്ജക്റ്റീവ് മാതൃകയില്‍ ഉത്തരങ്ങളെഴുതേണ്ട ചോദ്യങ്ങളുണ്ടാവും. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.

ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, ഡമോഗ്രഫി, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ജ്യോഗ്രഫി, മാത്തമമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സൈക്കോളജി, ഫിലോസഫി, കൊ മേഴ്സ്, ലോ, എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളിലെ ടെസ്റ്റിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്ക് പങ്കെടുക്കാം.

ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക്സ് യോഗ്യത നേടിയവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ബി.എസ്.സി. ബയോടെക്നോളജി, ഏതെങ്കിലും ലൈഫ് സയന്‍സ്/ അനുബന്ധവിഷയങ്ങളില്‍ ബിരുദമുളളവര്‍ക്ക് ബയോടെക്നോളജി വിഷയത്തിലും പ്രവേശന പരീക്ഷയെഴുതാം.

ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്സ് ഡിഗ്രിയുളളവര്‍ക്ക് ഹിന്ദി, മലയാളം, വിഷയങ്ങളില്‍ ടെസ്റ്റ് എഴുതാം. ജേര്‍ണലിസം വിഷയത്തില്‍ ടെസ്റ്റ് എഴുതുന്നവര്‍ക്കും ഏതെങ്കിവും വിഷയത്തില്‍ ബിരുദം മതി.

ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്സ് ബിരുദമുളളവര്‍ക്ക് ലൈബ്രറി സയന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാം. ഏതൊരു ബിരുദധാരിക്കും ഇംഗ്ലീഷ്, ആര്‍ക്കിയോളജി, സോഷ്യോളജി വിഷയങ്ങളില്‍ ടെസ്റ്റ് എഴുതാന്‍ കഴിയും.

അക്വാട്ടിക്ബയോളജി ആന്‍ഡ് ഫിഷറീസ് വിഷയത്തിലെ പ്രവേശനത്തിന് സുവോളജി വിഷയത്തിലുളള ടെസ്റ്റ് എഴുതിയാല്‍ മതി. ലിംഗ്വിസ്റ്റിക്സിന് പ്രത്യേക ടെസ്റ്റ് ഇല്ല. ഏതു വിഷയത്തിലെ ടെസ്റ്റ് എഴുതുന്നവരെയും പ്രവേശനത്തിന് പരിഗണിക്കും.

പൊതു പ്രവേശന പരീക്ഷയുടെ അപേക്ഷാ ഫോം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രജിസ്ട്രേഷന്‍ ഫീസിനൊപ്പം പത്തു രൂപകൂടി ചേര്‍ത്ത് ഡിമാന്‍ഡ് ഡ്രാഫറ്റ് ഉളളടക്കം ചെയ്ത് അയയ്ക്കണം.

രജിസ്ട്രേഷന്‍ ഫീസ് 250 രൂപയാണ്. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് 125 രൂപ മാത്രം. ഒന്നില്‍ കൂടുതല്‍ വിഷയത്തിന് അപേക്ഷിക്കുന്നതിന് ഓരോ വിഷയത്തിനും 50 രൂപാ വീതം അധികം നല്‍കണം. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് 25 രൂപ മതി. ഫീസ് കേരള സര്‍വകലാശാലയുടെ ക്യാഷ് കൗണ്ടറില്‍ ചെലാന്‍ വഴി അടയ്ക്കാവുന്നതാണ്. കേരളാ വാഴ്സിറ്റി ഫിനാന്‍സ് ഓഫീസര്‍ക്ക് തിരുവനന്തപുരത്തെ എസ്.ബി.ടി./എസ്.ബി.ഐ./ ജില്ലാ സഹകരണ ബാങ്കുകളില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്ട്റ്റായും ഫീസ് നല്‍കാം. പ്രോസസിംഗ് ഫീസായി 10 രൂപ കൂടി ചേര്‍ത്തുളള ഡി.ഡി. എടുക്കണം.

പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ്, സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിപ്പിച്ച കവര്‍ എന്നിവ സഹിതമാണ് അയയ്ക്കേണ്ടത്.

വിലാസം

ദി ഡെപ്യൂട്ടി രജിസ്ട്രാര്‍

സി.എസ്.എസ്. ഓഫീസ്

യൂണിവേഴ്സിറ്റി ഓഫ് കേരള

കാര്യവട്ടം പി.ഒ., തിരുവനന്തപുരം - 695 581.

പൊതുപ്രവേശന പരീക്ഷ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കുസാറ്റ്)

1971-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം, ഗവേഷണം, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

പ്രവേശനം

പി.എച്ച്.ഡി., എം.ഫില്‍, എം.ടെക് എന്നിവ ഒഴികെയുള്ള എല്ലാ കോഴ്സുകളിലും പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്) റാങ്ക് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഹിന്ദി, മറ്റു വിദേശഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ക്ക് അതതു ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പരീക്ഷ നടത്തി അപേക്ഷകരെ തിരഞ്ഞെടുക്കുകയാണ് പതിവ്.

ബി.ടെക് പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ടു പരീക്ഷകള്‍ ഉണ്ടാകും. പി.ജി. കോഴ്സുകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പരീക്ഷയും, എല്‍.എല്‍.ബി., എം.സി.എ. തുടങ്ങിയ കോഴ്സുകള്‍ക്ക് അതത് മേഖലകളില്‍ വിദ്യാര്‍ത്ഥിയുടെ അഭിരുചിയും കഴിവും അളക്കുന്ന തരത്തിലാണ് പരീക്ഷ.

എം.ബി.എ., എം.ബി.ഇ., എം.ഐ.സി. തുടങ്ങിയ വിഷയങ്ങള്‍ക്ക് മാനേജ്മെന്‍റ് അഭിരുചി പരീക്ഷയാണ് ഉണ്ടാവുക. ഇതിനുപുറമേ എല്‍.എല്‍.ബി., എല്‍.എല്‍.എം., എം.ബി.എഫ്., എം.എസ്.സി. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ആന്‍ഡ് ഡിപ്ലോമ ഇന്‍ എക്സ്പോര്‍ട്ട് മാനേജ്മെന്‍റ് എന്നിവയ്ക്ക് ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവും ഉണ്ടായിരിക്കും.

കുസാറ്റ് പ്രവേശന പരീക്ഷ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്താറുണ്ട്. ജനുവരിയില്‍ അപേക്ഷ ക്ഷണിക്കും. പരീക്ഷ ഏപ്രില്‍ മാസത്തിലുണ്ടാകും.

പൊതു പ്രവേശന പരീക്ഷയോടൊപ്പം തന്നെയാണ് എം.ഫില്‍, പി.എച്ച്.ഡി., എം.ടെക് എന്നിവയ്ക്കും അപേക്ഷ ക്ഷണിക്കുന്നത്. യു.ജി.സി., നെറ്റ്, ജെ.ആര്‍.എഫ്. തുടങ്ങിയവയില്‍ ഗേറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും

അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ

ഡീംഡ് സര്‍വകലാശാലകളിലും ഐ.ഐ.റ്റി.കള്‍ ഒഴികെയുള്ള മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്നു പഠിക്കാനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണിത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് മെരിറ്റ്, പേമെന്‍റ് സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഈ പരീക്ഷ തന്നെയാണ് അടിസ്ഥാനം. സി.ബി.എസ്.ഇ. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) യാണ് ഈ പരീക്ഷ നടത്തുന്നത്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവേശന പരീക്ഷ. വിവിധ സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷകളുടെ മാതൃകയിലാണ് ഈ പരീക്ഷ വിഭാവനം ചെയ്തിട്ടുള്ളത്.

യോഗ്യത: അപേക്ഷകന്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. പ്രവേശന പരീക്ഷ നടക്കുന്ന സമയം അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അഖിലേന്ത്യാ മെഡിക്കല്‍/ഡെന്‍റല്‍ പ്രവേശന പരീക്ഷ

വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കല്‍, ഡെന്‍റല്‍ കോളേജുകളിലെ (ആന്ധ്രാപ്രദേശ്, ജമ്മുകാശ്മീര്‍ ഒഴികെ) എം.ബി.ബി.എസ്., ബി.ഡി.എസ.് കോഴ്സുകളിലായി നീക്കിവച്ചിട്ടുള്ള 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ളതാണ് ഈ പരീക്ഷ. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനാണ് (സി.ബി.എസ്.ഇ.), അഖിലേന്ത്യാ തലത്തിലുള്ള ഈ പ്രവേശന പരീക്ഷ നടത്തുന്നത്.

പരീക്ഷാസമയം

ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിക്കും. ഏപ്രില്‍/മെയ് മാസത്തിലാണ് പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങള്‍  പരീക്ഷാകേന്ദ്രങ്ങളാണ്.

യോഗ്യതകള്‍

പ്ലസ്ടു ആണ് പരീക്ഷ എഴുതുവാന്‍ വേണ്ട യോഗ്യത. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ജയിച്ചവരായിരിക്കണം. (ഓരോ വിഷയവും പ്രത്യേകം വിജയിച്ചിരിക്കണം). പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് മതി.

വിദേശങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെയും ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളുടെയും അംഗീകാരം ഉണ്ടെങ്കില്‍ പ്രവേശന പരീക്ഷ എഴുതാവുന്നതാണ്.

അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരെയും പരീക്ഷയ്ക്ക് പരിഗണിക്കും. അപേക്ഷകര്‍ ഭാരതീയ പൗരന്‍മാരും 17 വയസ്സ് തികഞ്ഞവരുമായിരിക്കണം.

പരീക്ഷാരീതി

ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 200 ചോദ്യങ്ങളാണുള്ളത്. ശരി ഉത്തരത്തിന് നാലു മാര്‍ക്ക് കിട്ടും. തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് കുറയും. ഇംഗ്ലീഷും ഹിന്ദിയുമാണ് പരീക്ഷാ മാധ്യമം. പ്രവേശന പരീക്ഷാഫലം സാധാരണയായി ജൂണ്‍ മാസത്തിലാണ്   പ്രസിദ്ധപ്പെടുത്തുക .

ഐ ഐ ടി പൊതുപ്രവേശന പരീക്ഷ

ഇന്ത്യയിലെ വിവിധ ഐ.ഐ.ടി.കളില്‍ ബി.ടെക്, ബി.ഫാം, ഇന്‍റഗ്രേറ്റഡ് എം.എസ്.സി., ഇന്‍റഗ്രേറ്റഡ് എം.എസ.് തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിക്കാനുള്ള സംയുക്ത പ്രവേശന പരീക്ഷയാണിത്. ഐ.ഐ.ടി.-ജെ.ഇ.ഇ. പ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ, ഗുവാഹത്തി, ന്യൂഡല്‍ഹി, മുംബൈ, കണ്‍പൂര്‍, ഖരക്പൂര്‍, തുടങ്ങിയ ഐ.ഐ.ടി.കളില്‍ പ്രവേശനം നടത്തുന്നത്. ഇന്ത്യയിലെ മറ്റു ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐ.ഐ.ടി.-ജെ.ഇ.ഇ. യോഗ്യതാപരീക്ഷയായി അംഗീകരിച്ചിട്ടുണ്ട്

ജനുവരി ആദ്യവാരം നടക്കുന്ന സ്ക്രീനിംഗ് ടെസ്റ്റ്, മെയ് മാസത്തില്‍ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശന പരീക്ഷ നടക്കുക. പ്ലസ്ടുവോ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് ജയിച്ച പ്ലസ്ടുവിന് തുല്യമായ പരീക്ഷയോ ആണ് ഐ.ഐ.ടി. സംയുക്ത പ്രവേശന പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. അപേക്ഷകന് ഒക്ടോബര്‍ ഒന്നിന് പതിനാറു വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 21 വയസ്സ്.

ഐ.ഐ.ടി.-ജെ.ഇ.ഇ. പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പ് പ്രധാനപ്പെട്ട എല്ലാ പത്രങ്ങളും പ്രസിദ്ധപ്പെടുത്തുന്നതാണ്.

വിലാസം

ചെയര്‍മാന്‍, അഡ്മിഷന്‍ കമ്മിറ്റി,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ന്യൂഡല്‍ഹി-16.

ഗേറ്റ്

സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ബിരുദാനന്തര ബിരുദ പഠനത്തിനായുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണ് ഗേറ്റ് (ജി.എ.റ്റി.ഇ- ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ്). ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര മാനവശേഷി വികസന വകുപ്പിന്‍റെ സ്കോളര്‍ഷിപ്പോടെ ഐ.ഐ.ടികള്‍. എന്‍.ഐ.ടികള്‍ തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്നു പഠിക്കാം. ചില സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഗേറ്റ് അടിസ്ഥാന യോഗ്യതയാക്കിയിട്ടുണ്ട്.

യോഗ്യത

1. എഞ്ചിനീയറിംഗ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഗേറ്റ് പ്രവേശന പരീക്ഷയെഴുതാം.

2. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ശാസ്ത്രവിഷയങ്ങള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയെഴുതാനുള്ള അവസരമുണ്ട്.

3. എഞ്ചിനീയറിംഗില്‍ നാലു വര്‍ഷമുള്ള ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (പോസ്റ്റ് ബി.എസ്.സി.) വിദ്യാര്‍ത്ഥികള്‍ക്കും പഞ്ചവത്സര മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും ദ്വിവത്സര ഡ്യുവല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും ഗേറ്റ് പരീക്ഷയെഴുതാം. നാലുവര്‍ഷമുള്ള ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പഞ്ചവത്സര  ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രിയിലെ ഒന്നും രണ്ടുംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയെഴുതാനുള്ള അര്‍ഹതയില്ല.

4.യു.പി.എസ്.സി./എ.ഐ.സി.ടി.ഇ. അംഗീകരിച്ച ബി.ഇ./ബി.ടെക് നു തുല്യമായ യോഗ്യതയുള്ളവര്‍ക്കും ഗേറ്റ് എഴുതാം.

ഡിസൈന്‍ കോഴിസിലേക്കുള്ള പൊതുപ്രവേശന പരീക്ഷ

ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളില്‍ ഡിസൈന്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്നു പഠിക്കാനുള്ള പൊതു പ്രവേശന പരീക്ഷയാണ് സീഡ് (കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍) കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മാനവശേഷി വികസന വകുപ്പിനുവേണ്ടി ഐ.ഐ.ടി. മുംബൈ, ഐ.ഡി.ഡി.സി., ഐ.ഐ.ടി. ഡല്‍ഹി, സി.പി.എം.ഡി., ഐ.ഐ.എസ്.സി.  ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ എം.ഡെസ് കോഴ്സുകള്‍ക്കുള്ള യോഗ്യതാപരീക്ഷയാണിത്. സീഡിനു പുറമേ ഓരോ സ്ഥാപനങ്ങളും നടത്തുന്ന പ്രവേശനപരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടാവും.

യോഗ്യത

1. എഞ്ചിനീയറിംഗിലോ സമാനമായ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദം.

2. ആര്‍ക്കിടെക്ചറിലോ സമാനമായ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദം.

3. ഇന്‍റീരിയര്‍ ഡിസൈനിംഗിലുള്ള സി.ഇ.പി.ടി. പ്രൊഫഷണല്‍ ഡിപ്ലോമ (അഞ്ച് വര്‍ഷം).

4. ബി.എഫ്.എ. (ഫൈന്‍ ആര്‍ട്ട്/ അപ്ലൈഡ് ആര്‍ട്ട്), ജി.സി. ആര്‍ട്ട് (അഞ്ച് വര്‍ഷം)

5. എന്‍.ഐ.ഡി. പ്രൊഫഷണല്‍ ഡിപ്ലോമ

വിഷ്വല്‍ പെര്‍സപ്ഷന്‍ എബിലിറ്റി, ഡ്രോയിംഗ് സ്കില്‍സ്, ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ്, കമ്മ്യൂണിക്കേഷന്‍ സ്കില്‍, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് പേപ്പറുകളാണ് ഈ പ്രവേശന പരീക്ഷയിലുള്ളത്.

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്

ഇന്ത്യയിലുള്ള എല്ലാ ഐ.ഐ.എം.(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്) സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഫെല്ലോ-ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയവും മികച്ച അക്കാദമിക് പശ്ചാത്തലവുമുള്ള അപേക്ഷകര്‍ക്ക് പ്രവേശനത്തിന്  മുന്‍ഗണന നല്‍കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ തുടങ്ങിയവയിലെ അപേക്ഷകന്‍റെ മികവ് കണക്കിലെടുത്താണ് പ്രവേശനം നല്‍കുക. എഴുത്തുപരീക്ഷ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.

അപേക്ഷകന്‍റെ ധാരണാശേഷി, പ്രശ്നപരിഹാര സാമര്‍ത്ഥ്യം, വസ്തുതാ അപഗ്രഥന സാമര്‍ത്ഥ്യം, ഭാഷാനൈപുണ്യം, പൊതുവായും വാണിജ്യ കാര്യങ്ങളിലുമുള്ള അപേക്ഷകന്‍റെ അറിവ്, ഇവയെല്ലാം ക്യാറ്റില്‍ പരീക്ഷിക്കുന്നു. എഴുത്തുപരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അപേക്ഷകനെ ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവിനും ക്ഷണിക്കുന്നത്. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ.

പരീക്ഷാ സമയം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ഈ പരീക്ഷ ഡിസംബറിലാണ് നടക്കുക. ആഗസ്റ്റ്/ സെപ്തംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കാറുണ്ട്. മാര്‍ച്ച്/ ഏപ്രില്‍ മാസങ്ങളിലാണ് സാധാരണയായി പ്രവേശനം നടക്കുക.

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് കോയമ്പത്തൂര്‍, ടി.എ.പി.എം.ഐ. യൂണിവേഴ്സിറ്റി, ഇര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് അഹമ്മദാബാദ്, എം.ഐ.സി.എ. അഹമ്മദാബാദ്, ഐ.എം.ഐ. ന്യൂഡല്‍ഹി, കിര്‍ലോസ്ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹരിഹര്‍, ജി.ഐ.എം. ഗോവ എന്നിവിടങ്ങളിലെല്ലാം ക്യാറ്റ് പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഗ്രാജ്വേറ്റ് മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ (ജി-മാറ്റ്) നിലവാരമാണ് ഇവിടെ കണക്കിലെടുക്കുക. ക്യാറ്റ് കൂടാതെ സ്വന്തം നിലയില്‍ പരീക്ഷ നടത്തി അപേക്ഷകരെ തിരഞ്ഞെടുക്കുന്ന ബിസിനസ് സ്കൂളുകളുമുണ്ട്.

മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്( മാറ്റ്)

പ്രമുഖ മാനേജ്മെന്‍റ് പഠന കേന്ദ്രങ്ങളില്‍ എം.ബി.എ., പി.ജി. ഡിപ്ലോമ എന്നിവയുടെ പ്രവേശനം മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ്. നാല്പത്തിയഞ്ചോളം പ്രധാന മാനേജ്മെന്‍റ് സ്ഥാപനത്തിലേക്കുള്ള പൊതു പ്രവേശന പരീക്ഷയാണിത്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനാണ് മാറ്റ് നടത്തുന്നത്.

അംഗീകൃത സര്‍വകലാശാല ബിരുദമാണ് മാറ്റിന് അപേക്ഷിക്കുവാന്‍ വേണ്ട  യോഗ്യത. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ഒബ്ജക്റ്റീവ് രീതിയിലുള്ള 200 ചോദ്യങ്ങളാണ് മാറ്റില്‍ ഉണ്ടാകുക. പരീക്ഷാര്‍ത്ഥിയുടെ പൊതു വിജ്ഞാനം, ഭാഷാ സമാഹരണം, വസ്തുതാ വിശകലനം, യുക്തി ചിന്ത എന്നിവ പരീക്ഷിക്കുന്നതാവും ചോദ്യങ്ങള്‍. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് പരീക്ഷക്ക് അപേക്ഷ ക്ഷണിക്കുന്നത്.

വിലാസം

ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍,

മാനേജ്മെന്‍റ് ഹൗസ്, 14 ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയ,

ലോധി റോഡ്, ന്യൂഡല്‍ഹി-110 003

ബിസിനസ്സ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ്

വിദേശ രാജ്യങ്ങളില്‍ ബിസിനസ് മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്കുവേണ്ടി ഇംഗ്ലീഷ് ഭാഷയിലെ കഴിവ് പരിശോധിക്കുന്ന പരീക്ഷയാണ് ബെക്ക് അഥവാ ബിസിനസ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ്. ബെക്ക് പ്രിലിമിനറി, ബെക്ക് വെന്‍റേജ്, ബെക്ക് ഹയര്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനും മനസിലാക്കാനുമുള്ള കഴിവ് പരിശോധിക്കുന്നു. 16 വയസ് പൂര്‍ത്തിയായവര്‍ക്ക് ഏതെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാതിയതിക്ക് 10 ആഴ്ചകള്‍ക്ക് മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണം.

പരീക്ഷ ജയിക്കുന്നവരെ എ, ബി, സി എന്നീ ഗ്രേഡുകളിലായും ജയിക്കാത്തവരെ ഡി, ഇ എന്നീ ഗ്രേഡുകളിലായും തരംതിരിക്കും. കൂടാതെ ഓരോ പേപ്പറിലും നിലവാരം അടിസ്ഥാനമാക്കി എക്സെപ്ഷണല്‍, ഗുഡ്, ബോര്‍ഡര്‍ലൈന്‍, വീക്ക് എന്നിങ്ങനെ രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് അപേക്ഷകന് ലഭിക്കും.

വിലാസം

യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്,

ഇ.എസ്.ഒ.എല്‍. എക്സാമിനേഷന്‍സ്,

1 ഹില്‍സ് റോഡ്,  കേംബ്രിഡ്ജ്, സി.ബി. 1. 2 ഇ. യു.,

യുണൈറ്റഡ് കിംഗ്ഡം.

യു.ജി.സി –നെറ്റ്, യു ജി സി-സി എസ് ആര്‍ ഐ പരീക്ഷ

യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഗവേഷണങ്ങള്‍ നടത്തുന്നതിനും അധ്യാപകരാവുന്നതിനുമുള്ള യോഗ്യതാ പരീക്ഷകളാണ് ഇവ രണ്ടും. ശാസ്ത്ര വിഷയങ്ങളില്‍ അധ്യാപകരാവാനും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുമുള്ള യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍.-യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍.ഇ.ടി.) നടത്തുന്നത് സി.എസ്.ഐ.ആര്‍. ഉം യു.ജി.സിയും സംയുക്തമായിട്ടാണ്. മാനവിക വിഷയങ്ങളില്‍ ജെ.ആര്‍.എഫ.്, ലക്ചറര്‍ഷിപ്പ് പരീക്ഷകള്‍ നടത്തുന്നത് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനാണ്.

ശാസ്ത്ര മാനവിക വിഷയങ്ങളില്‍ ചുരുങ്ങിയത് 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് ഈ പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ പരീക്ഷ ജയിച്ചാല്‍ മാത്രമേ ഇവരെ ജെ.ആര്‍.എഫ്. ലക്ചറര്‍ഷിപ്പ് യോഗ്യത നേടിയവരായി കണക്കാക്കുകയുള്ളൂ.

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 28 വയസ്സാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും പെണ്‍കുട്ടികള്‍ക്കും അഞ്ച് വര്‍ഷവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ജൂണ്‍ മാസത്തിലും ഡിസംബറിലുമാണ് പരീക്ഷകള്‍ നടക്കുന്നത്.

അധ്യാപന, ഗവേഷണ അഭിരുചികള്‍ വിലയിരുത്തുന്ന ഒന്നാംപേപ്പറും തിരഞ്ഞെടുത്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രണ്ടും മൂന്നും പേപ്പറുകളുമാണ് ഈ പരീക്ഷക്കുള്ളത്.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്).

സംസ്ഥാനത്തെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്). ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് ഈ പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത.

യോഗ്യതയെ സംബന്ധിച്ച വിവരങ്ങള്‍

1. 50 ശതമാനത്തില്‍ കുറയാത്ത സെക്കന്‍റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബി.എഡും അപേക്ഷകര്‍ക്കുണ്ടാവണം.  ബിരുദാനന്തര ബിരുദം കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ നിന്ന് ലഭിച്ചതോ അതിന് തുല്യമായതോ ആവണം.

2. എന്‍.സി.ഇ.ആര്‍.ടി. അംഗീകരിച്ച റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും 50 ശതമാനത്തില്‍ കുറയാത്ത എം.എസ്.സി., ബി.എഡ് ബിരുദമുള്ളവര്‍ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ സെറ്റ് പരീക്ഷയെഴുതാം.

ലൈഫ് സയന്‍സില്‍ 50 ശതമാനത്തില്‍ കുറയാത്ത എം.എസ്.സി., ബി.എഡ് ബിരുദമുള്ളവര്‍ക്ക് ബോട്ടണി, സുവോളജി, എന്നീ വിഷയങ്ങളില്‍ സെറ്റ് പരീക്ഷയെഴുതാം.

3. ആന്ത്രോപ്പോളജി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ഹോംസയന്‍സ്, ജേര്‍ണലിസം, മ്യൂസിക്, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, സിറിയക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ബി.എഡ് ആവശ്യമില്ല.

4. കറസ്പോണ്ടന്‍സ് കോഴ്സുകളോ ഓപ്പണ്‍ യൂണിവേഴ്സിറ്റികളോ വഴി കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും സെറ്റ് പരീക്ഷയെഴുതാം.

5. 50 ശതമാനത്തില്‍ കുറയാത്ത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും സെറ്റ് പരീക്ഷയെഴുതാം.

ഈ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍

ഐ.എ.എസ്., ഐ.എഫ്.എസ.്, ഐ.പി.എസ്. തുടങ്ങി ഭരണ നിര്‍വഹണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന അഖിലേന്ത്യ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മത്സര പരീക്ഷയാണിത്.

യോഗ്യത

അംഗീകൃത സര്‍വകലാശാല ബിരുദമാണ് ഈ പരീക്ഷ എഴുതുവാന്‍ വേണ്ട അടിസ്ഥാന യോഗ്യത.

പ്രായം

അപേക്ഷകന് പ്രായം 21നും 30നും മദ്ധ്യേ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെയും പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്.

പരീക്ഷാ തീയതി

പ്രിലിമിനറി, മെയിന്‍, ഇന്‍റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷ നടക്കുന്നത്. പ്രിലിമിനറി, മെയിന്‍ പരീക്ഷയിലേക്കുള്ള ഒരു യോഗ്യതാപരീക്ഷ മാത്രമാണ്. മെയിന്‍, ഇന്‍റര്‍വ്യൂ എന്നിവയില്‍ നേടുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

പ്രിലിമിനറി പരീക്ഷ

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഒന്നാംഘട്ടമായ പ്രിലിമിനറി പരീക്ഷയില്‍ രണ്ട് ഒബ്ജക്ടീവ് പേപ്പറുകളാണുള്ളത്. ആദ്യ പേപ്പര്‍ പൊതുവിജ്ഞാനത്തെക്കുറിച്ചുള്ളതാണ.് രണ്ടാമത്തേത് ഐച്ഛിക വിഷയമാണ്. ഇതില്‍ പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 23 മാനവിക-ശാസ്ത്ര വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അഗ്രിക്കള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, സിവില്‍ എഞ്ചിനീയറിംഗ്, കൊമേഴ്സ്, ഗണിതശാസ്ത്രം, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഭൗതികശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ജ്യോഗ്രഫി, ജിയോളജി, ഇന്ത്യന്‍ ഹിസ്റ്ററി, നിയമം, മന:ശാസ്ത്രം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, സാമൂഹിക ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, എന്നിവയാണ് ഐച്ഛിക വിഷയങ്ങള്‍.

ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീംമാംസ, ഭരണഘടന, മാനസികാപഗ്രഥനം, കണക്കിലെ സാമാന്യതത്വങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ  150 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പൊതുവിജ്ഞാന പരീക്ഷയില്‍ ഉണ്ടാകും. ഐച്ഛിക വിഷയത്തില്‍ ബിരുദാനന്തര ബിരുദതലത്തിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷാര്‍ത്ഥിക്ക് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍  പ്രായോഗിക തലത്തിലുള്ള  അറിവാണ് ഇതില്‍ പരീക്ഷിക്കുന്നത്. ഈ പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഇല്ല. പ്രിലിമിനറി പരീക്ഷ സാധാരണ മെയ് മാസത്തിലാണ് നടക്കുന്നത്.

മെയിന്‍ പരീക്ഷ

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജയിച്ചവര്‍ക്ക് ഉള്ളതാണ് മെയിന്‍ പരീക്ഷ. ഉദ്യോഗാര്‍ത്ഥിയുടെ അറിവ് ശരിയായി വിലയിരുത്തുന്ന എഴുത്തുപരീക്ഷയാണിത്.

ഇതില്‍ ഉദ്യോഗാര്‍ത്ഥികള്‍, ഉള്‍പ്പെടുത്തിയിട്ടുള്ള 26 വിഷയങ്ങളില്‍ രണ്ടെണ്ണം ഐച്ഛികമായെടുത്ത് പരീക്ഷയെഴുതണം. ഐച്ഛിക വിഷയങ്ങളിലുള്ള നാലു പരീക്ഷ ഉള്‍പ്പെടെ മൊത്തം ഒമ്പത് പേപ്പറുകളാണ് ഈ പരീക്ഷയ്ക്കുള്ളത്.

പേപ്പര്‍. 1. ഇന്ത്യന്‍ ലാംഗ്വേജ്

(ഇന്‍ഡ്യന്‍ ഭരണഘടന അംഗീകരിച്ച 18 ഇന്‍ഡ്യന്‍ ഭാഷകളിലേതെങ്കിലുമൊന്ന് അപേക്ഷകന് തിരഞ്ഞെടുക്കാം.)(300 മാര്‍ക്ക്)

പേപ്പര്‍.2. ഇംഗ്ലീഷ് (300 മാര്‍ക്ക്)

പേപ്പര്‍. 3 ഉപന്യാസം(200 മാര്‍ക്ക്)

പേപ്പര്‍ 4, 5. പൊതുവിജ്ഞാനം (300 മാര്‍ക്ക് വീതം)

പേപ്പര്‍ 6,7. ഓപ്ഷണല്‍ വിഷയം 1 (300 മാര്‍ക്ക്)

പേപ്പര്‍ 8, 9. ഓപ്ഷണല്‍ വിഷയം 2. (300 മാര്‍ക്ക്)

ആകെ മെയിന്‍ എഴുത്തുപരീക്ഷയ്ക്ക് 2000 മാര്‍ക്കാണുള്ളത്.

ഇന്ത്യന്‍ ലാംഗ്വേജിലും ഇംഗ്ലീഷിലുമുള്ള മാര്‍ക്കുകള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നതില്‍ പങ്കില്ലെങ്കിലും ഇവയില്‍ ശരാശരി നിലവാരം പുലര്‍ത്തിയാല്‍ മാത്രമേ മറ്റു പേപ്പറുകള്‍ പരിഗണിക്കുകയുള്ളൂ. ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് മെയിന്‍ പരീക്ഷയുടെ സമയം. മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കാവുന്ന 26 ഓപ്ഷണല്‍ വിഷയങ്ങളുണ്ട്.

ഇന്‍റര്‍വ്യൂ

ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വ പരിശോധനയ്ക്ക് ഇവിടെ പ്രാധാന്യം നല്‍കുന്നു. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിലുള്ളത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഇന്‍റര്‍വ്യൂ നടത്തുക.

അഖിലേന്ത്യ സര്‍വ്വീസസ് പരീക്ഷകള്‍

1. സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ എക്സാമിനേഷന്‍

കേന്ദ്ര പോലീസ് സേനയിലേക്ക് അസിസ്റ്റന്‍റ് കമാന്‍ഡന്‍ഡുമാരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്.

യോഗ്യത

അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 20നും 25നും മദ്ധ്യേ ആയിരിക്കണം. സി.ഐ.എസ്.എഫ്., സി.ആര്‍.പി.എഫ്. എന്നിവയിലേക്ക് പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.ബി., ബി.എസ്.എഫ്., ഐ.റ്റി.ബി.പി. എന്നിവയിലേക്ക് ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

പരീക്ഷാരീതി

എഴുത്തു പരീക്ഷക്ക് രണ്ടു പേപ്പറാണുള്ളത്. ജനറല്‍ എബിലിറ്റി ആന്‍ഡ് ഇന്‍റലിജന്‍സ് (ഒബ്ജക്ടീവ് രീതി-250 മാര്‍ക്ക്) ആണ് ഒന്നാമത്തെ പേപ്പര്‍.

എസ്സേ (ഉപന്യാസം) പ്രെസ്സി റൈറ്റിംഗ് (സംഗ്രഹിച്ചെഴുത്ത്) കോംപ്രിഹെന്‍ഷന്‍ (ഭാഷാഗ്രഹണ പരീക്ഷ) എന്നീ പേപ്പറുകള്‍ അടങ്ങിയ എഴുത്തുപരീക്ഷയാണ് രണ്ടാംപേപ്പര്‍. ഈ പരീക്ഷ ഉത്തരമെഴുതേണ്ട തരത്തിലുള്ളതാണ്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഫിസിക്കല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിളിക്കും. അതു കഴിഞ്ഞാല്‍ ഇന്‍റര്‍വ്യൂ ഉണ്ടാകും(200 മാര്‍ക്ക്).

പരീക്ഷാസമയം

മെയ് മാസത്തില്‍ അപേക്ഷ ക്ഷണിക്കും. ഒക്ടോബറിലാണ് പരീക്ഷ നടത്തുന്നത്.

2. എഞ്ചിനീയറിംഗ് സര്‍വീസ് എക്സാമിനേഷന്‍

ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിംഗ് സര്‍വീസുകള്‍, സെന്‍ട്രല്‍ എഞ്ചിനീയറിംഗ് സര്‍വീസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് (എഞ്ചിനീയറിംഗ്) സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസ്, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് തുടങ്ങിയ പതിനെട്ടോളം വരുന്ന കേന്ദ്ര എഞ്ചിനീയറിംഗ് സര്‍വീസുകളിലേക്ക് ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അഖിലേന്ത്യാ മത്സരപരീക്ഷയാണിത്.

യോഗ്യത

അംഗീകൃത എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. വയര്‍ലസ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് അല്ലെങ്കില്‍ റേഡിയോ എഞ്ചിനീയറിംഗ് എന്നിവ മുഖ്യ വിഷയങ്ങളായി എം.എസ്.സി. കഴിഞ്ഞവര്‍ക്കും ചില വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകന് 21നും 30നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം.

പരീക്ഷാരീതി

എഴുത്തുപരീക്ഷയ്ക്ക് ആകെ അഞ്ചു പേപ്പറുകളാണുള്ളത്.

പേപ്പര്‍ ഒന്ന് ജനറല്‍ എബിലിറ്റി പരീക്ഷയാണ്. (200 മാര്‍ക്ക്, ഒബ്ജക്ടീവ് രീതി).

പേപ്പര്‍ ഒന്നിന് രണ്ട് ഭാഗങ്ങളുണ്ടാവും, ജനറല്‍ ഇംഗ്ലീഷും ജനറല്‍ സ്റ്റഡീസും

പേപ്പര്‍ രണ്ട്, മൂന്ന്  എന്നിവ ഒബ്ജക്ടീവ് രീതിയിലുള്ളവയാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് വിഷയങ്ങള്‍.

നാലാമത്തെയും അഞ്ചാമത്തെയും പേപ്പറുകള്‍ ഉത്തരമെഴുതേണ്ട രീതിയിലുള്ളവയാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് വിഷയങ്ങള്‍.

പേപ്പര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയില്‍ ഓരോ പേപ്പറിനും 200 മാര്‍ക്ക് വീതമാണ് ഉള്ളത്. എഴുത്തുപരീക്ഷയ്ക്ക് ആകെ 1000 മാര്‍ക്കുണ്ടാകും. ഇന്‍റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റിന്) 200 മാര്‍ക്കുണ്ടാകും.

പരീക്ഷാസമയം

ജനുവരി-ഫെബ്രുവരിയില്‍ അപേക്ഷ ക്ഷണിക്കും. ജൂണ്‍-ജൂലായ് മാസത്തിലാണ് പരീക്ഷ നടക്കുന്നത്.

3. ജിയോളജിസ്റ്റ് എക്സാമിനേഷന്‍

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര ഭൂഗര്‍ഭജല വകുപ്പ് (സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്) എന്നീ വകുപ്പുകളിലെ ജിയോളജിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനം ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.

യോഗ്യത

ജിയോളജി, അപ്ലൈഡ് ജിയോളജി, മറൈന്‍ ജിയോളജി എന്നീ വിഷയങ്ങളില്‍  അംഗീകൃത ബിരുദം അല്ലെങ്കില്‍ ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സില്‍ നിന്ന് അപ്ലൈഡ് ജിയോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ മിനറല്‍ എക്സ്പ്ലൊറേഷനില്‍ അംഗീകൃത പി.ജി.ബിരുദം അല്ലെങ്കില്‍ ഹൈഡ്രോ ജിയോളജിയില്‍ അംഗീകൃത പി.ജി. ബിരുദം ആണ് അടിസ്ഥാന യോഗ്യത. പ്രായം 21നും 32നും മദ്ധ്യേ ആയിരിക്കണം.

പരീക്ഷാ രീതി

ഇന്‍റര്‍വ്യൂ, എഴുത്തുപരീക്ഷ എന്നിവയിലെ മികവിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷക്ക് മൊത്തം അഞ്ച് പേപ്പറാണുള്ളത്.

ജനറല്‍ ഇംഗ്ലീഷ് (100 മാര്‍ക്ക്), ജിയോളജി പേപ്പര്‍-1, 2, 3 (600 മാര്‍ക്ക്), (ഹൈഡ്രോജിയോളജി (200 മാര്‍ക്ക്) എന്നിവയാണ് വിഷയങ്ങള്‍. ഇന്‍റര്‍വ്യൂവിന് 200 മാര്‍ക്കാണുള്ളത്.

പരീക്ഷാസമയം

ജൂണിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുന്നത്. നവംബറിലാണ് പരീക്ഷ.

4. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്

ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലെ ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. ഈ പരീക്ഷയുടെ അടിസ്ഥാന ത്തിലാണ്.

യോഗ്യത

ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യത.

സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതിലെങ്കിലും നേടിയ മാസ്റ്റര്‍  ബിരുദമാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ അപേക്ഷിക്കുവാനുള്ള അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ പരീക്ഷ യെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 21നും 30നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്.

5. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ വിവിധ ഗ്രൂപ്പ്-എ തസ്തികകളിലേക്ക് പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണിത്.

യോഗ്യത

അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത ബിരുദമോ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി എന്നിവയില്‍ നേടിയ ബിരുദമോ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദമോ ആണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 21നും 30നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം.

പരീക്ഷാരീതി

എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയിലെ മികവ് കണക്കാക്കിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് ആകെ ആറ് പേപ്പറാണുള്ളത്. ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പൊതുവിജ്ഞാനം (300 മാര്‍ക്ക്) ഓപ്ഷണല്‍(ഒന്ന്) (രണ്ട് പേപ്പര്‍, 200 മാര്‍ക്ക്), ഓപ്ഷണല്‍ (രണ്ട്) (രണ്ട് പേപ്പര്‍, 200 മാര്‍ക്ക്) എന്നിങ്ങനെ ആകെ ആറ് പേപ്പറുകള്‍. എഴുത്തുപരീക്ഷക്ക് ആകെ 1400 മാര്‍ക്കാണ് ഉള്ളത്.

അഗ്രിക്കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, കെമിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഫോറസ്ട്രി, ജിയോളജി, മാത്സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയാണ് ഓപ്ഷണല്‍ വിഷയങ്ങള്‍.

ഇന്‍റര്‍വ്യൂവിന്‍റെ 300 മാര്‍ക്ക് ഉള്‍പ്പടെ ആകെയുള്ള 1700 മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് നിര്‍ണയം.

അഗ്രിക്കള്‍ച്ചറും അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗും, അഗ്രിക്കള്‍ച്ചറും ആനിമല്‍ ഹസ്ബന്‍ഡറിയും വെറ്ററിനറി സയന്‍സസും, കെമിസ്ട്രിയും കെമിക്കല്‍ എഞ്ചിനീയറിംഗും, മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും ഒന്നിലേറെ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ തുടങ്ങിയവ ഒരുമിച്ചെടുത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതല്ല.

പരീക്ഷാസമയം

ഫെബ്രുവരി-മാര്‍ച്ചിലാണ് അപേക്ഷ ക്ഷണിക്കുന്നത്. പരീക്ഷ ജൂലായ് മാസത്തിലാണ്.

കമ്പയിന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് പരീക്ഷകള്‍

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ വകുപ്പുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്. റെയില്‍വേയില്‍ അസിസ്റ്റന്‍റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ആരോഗ്യ വകുപ്പ്, കേന്ദ്ര ആരോഗ്യ വകുപ്പ് തുടങ്ങിയവയിലെ ജൂനിയര്‍ സ്കെയില്‍ തസ്തികകള്‍, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മെഡിക്കല്‍ ഓഫീസര്‍, എന്‍.സി.എം.ബിയില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകര്‍ എം.ബി.ബി.എസ്. ബിരുദം നേടിയവരോ അല്ലെങ്കില്‍ അവസാന വര്‍ഷ എം.ബി.ബി.എസ്. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം. ഹൗസ് സര്‍ജന്‍സി ചെയ്യുന്നവര്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് യോഗ്യത നേടി ഹൗസ് സര്‍ജന്‍സി കാലയളവ് കഴിഞ്ഞതിനുശേഷം മാത്രമേ നിയമന ഉത്തരവ് ലഭിക്കുകയുള്ളൂ.

പരീക്ഷാ സമയം

ആഗസ്റ്റില്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും. ജനുവരിയിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

പ്രായപരിധി

അപേക്ഷകര്‍ 32 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും പരീക്ഷ സമയത്തുള്ള ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.

പരീക്ഷാരീതി

എഴുത്തുപരീക്ഷയില്‍ 200 മാര്‍ക്ക് വീതമുള്ള രണ്ട് ഒബ്ജക്ടീവ് പേപ്പറുകളാണ് ഉണ്ടാവുക. 400 മാര്‍ക്കിനാണ് എഴുത്തുപരീക്ഷ. വ്യക്തിത്വ വിശകലന പരീക്ഷയും അഭിമുഖവും 200 മാര്‍ക്കിനായിരിക്കും.

എ.എഫ് എം സി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍

പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത

പ്രീഡിഗ്രി/ പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. കൂടാതെ ഓരോന്നിലും 50 ശതമാനം മാര്‍ക്കും മൂന്ന് വിഷയത്തിലും കൂടി 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മെട്രിക്കുലേഷന്‍ തലത്തില്‍ കണക്ക് പഠിച്ചിരിക്കുകയും വേണം.

ഡിഗ്രിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണമെടുത്ത് പഠിച്ചവര്‍ക്കും പരീക്ഷ എഴുതാം. എന്നാല്‍ അവര്‍ പ്രീ-ഡിഗ്രി/ പ്ലസ്ടു തലത്തില്‍ ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷും മേല്‍പ്പറഞ്ഞ മാര്‍ക്കോടെ വിജയിച്ചവരായിരിക്കണം.

പ്രായപരിധി

17 നും 22 നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായിരിക്കണം അപേക്ഷകര്‍. ബി.എസ്.സിക്കാര്‍ക്ക് ഇത് 24 വയസ്സുവരെയാകാം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സായുധസേനാ മെഡിക്കല്‍കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്.

പ്രവേശനപരീക്ഷാ രീതി

ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ് ഭാഷ, കോംപ്രിഹെന്‍ഷന്‍ (ഭാഷാഗ്രഹണപരീക്ഷ) എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. അപേക്ഷകന്‍റെ ബുദ്ധിശക്തി, യുക്തി, വിവേചന ബുദ്ധി എന്നിവ അളക്കാനുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ടാകും.

പരീക്ഷയില്‍ തെറ്റുത്തരത്തിന് കാല്‍ മാര്‍ക്ക് (0.25) വീതം കുറയ്ക്കും. പ്ലസ്ടു/ പ്രീഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

ആകെ 130 പേര്‍ക്കാണ് പ്രവേശനം. റാങ്കിന്‍റെ അടിസ്ഥാനത്തില്‍ 105 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും  എം.ബി.ബി.എസ്. കോഴ്സില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്ന 25 പെണ്‍കുട്ടികളില്‍ അഞ്ച് പേര്‍ക്ക് സായുധസേനയില്‍ സ്ഥിരമായി കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിക്കാം. ബാക്കിയുള്ളവര്‍ക്ക് അഞ്ച് കൊല്ലം കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം പിരിയാം. സൗജന്യ താമസ സൗകര്യം, സബ്സിഡികള്‍, യൂണിഫോം അലവന്‍സ്, റെയില്‍വേ യാത്രാക്കൂലി, വാഷിംഗ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സായുധ സേനയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ലഭിക്കും

നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ

ലോകത്തിലെ മികച്ച പ്രൊഫഷണല്‍ സൈനിക ശക്തികളിലൊന്നായ ഇന്ത്യന്‍ സൈന്യത്തിന്‍റെ കര, നാവിക, വ്യോമ വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ അവസരമൊരുക്കുന്നതാണ് നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ. എന്‍.ഡി.എ.യിലെ പരിശീലനത്തിനുശേഷം ഇവരെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാഡമി തുടങ്ങി സായുധസേനയുടെ പ്രത്യേക പരിശീലന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു.

വിദ്യാഭ്യാസയോഗ്യത

ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടുവോ അതിനു തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വ്യോമ, നാവിക വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം. പ്ലസ്ടു, പ്രീഡിഗ്രി അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നല്ല ശാരീരികക്ഷമതയും ആരോഗ്യവുമുണ്ടായിരിക്കണം.

പരീക്ഷാരീതി

ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. രണ്ട് എഴുത്തുപരീക്ഷകളുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാത്തമാറ്റിക്സ് (രണ്ടര മണിക്കൂര്‍, 300 മാര്‍ക്ക്) ജനറല്‍ എബിലിറ്റി (രണ്ടര മണിക്കൂര്‍, 600 മാര്‍ക്ക്) എന്നിവയാണ് വിഷയങ്ങള്‍.

ഒന്നാമത്തെ പേപ്പറായ മാത്തമാറ്റിക്സ്, ആള്‍ജിബ്രാ, മെട്രിക്സ്, ട്രിഗ്ണോമെട്രി, അനലിറ്റിക്കല്‍ ജ്യോമട്രി, കാല്‍ക്കുലസ്, വെക്ടര്‍ ആള്‍ജിബ്രാ, സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി എന്നിവയില്‍ അപേക്ഷകന്‍റെ അറിവു പരിശോധിക്കുകയാണ് ചെയ്യുന്നത്.

രണ്ടാമത്തെ പേപ്പറായ ജനറല്‍ എബിലിറ്റിയില്‍ രണ്ട് ഭാഗങ്ങളുണ്ട്. പാര്‍ട്ട്-എ യില്‍ ഇംഗ്ലീഷും (200 മാര്‍ക്ക്) പാര്‍ട്ട്-ബിയില്‍ പൊതുവിജ്ഞാനം (400 മാര്‍ക്ക്) ആണ് ഉള്ളത്.

പാര്‍ട്ട്-ബിയില്‍ ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ആനുകാലിക സംഭവങ്ങള്‍ എന്നിവയെ അധികരിച്ച് ചോദ്യങ്ങളുണ്ടാകും.

മള്‍ട്ടിപ്പിള്‍ ചോയ്സ് ശൈലിയായിരിക്കും പരീക്ഷയ്ക്കുള്ളത്. നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഇല്ല.

എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) ഇന്‍റര്‍വ്യൂവിന് വിളിക്കും. ബുദ്ധിശക്തി പരീക്ഷ (വെര്‍ബല്‍ ആന്‍ഡ് നോവെര്‍ബല്‍), വിവിധ ഗ്രൂപ്പ് ടെസ്റ്റുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഗ്രൂപ്പ് പ്ലാനിംഗ്, ഔട്ട്ഡോര്‍ ഗ്രൂപ്പ് പ്ലാനിംഗ്, തിരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റിയുള്ള ചെറുവിവരണം, സൈക്കോളജിക്കല്‍ ടെസ്റ്റ് എിവ അടങ്ങുതാണ് എസ്.എസ്.ബി. ഇതിന് 900 മാര്‍ക്കാണുള്ളത്.

വ്യോമസേനയിലേക്ക് അപേക്ഷിക്കുവര്‍ക്ക് ഇതിനുപുറമെ പൈലറ്റ് അഭിരുചി പരീക്ഷയ്ക്ക് വിധേയരാകേണ്ടി വരും.

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് എക്സാമിനേഷന്‍

ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നീ സേനാവിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയില്‍ പ്രവേശനത്തിന് അവസരമൊരുക്കുന്നതാണ് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി തുടങ്ങിയ സൈനിക പരിശീലന സ്ഥാപനങ്ങളിലേക്കാണ് ഈ പരീക്ഷയിലൂടെ തിരഞ്ഞെടുപ്പു നടത്തുന്നത്.

യോഗ്യതകള്‍

ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയിലേക്ക് 19നും 24നും മദ്ധ്യേ പ്രായവും, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് 19നും 25നും മദ്ധ്യേ പ്രായവും അപേക്ഷകര്‍ക്കുണ്ടായിരിക്കണം.അപേക്ഷകര്‍ ബിരുദധാരികളായിരിക്കണം.

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലുള്ള ബിരുദമോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവര്‍ക്ക് നേവല്‍, എയര്‍ഫോഴ്സ് അക്കാഡമിയിലേക്ക് അപേക്ഷിക്കാം. നേവല്‍ അക്കാഡമിയിലേക്ക് 19നും 22നും മദ്ധ്യേയും എയര്‍ഫോഴ്സ് അക്കാഡമിയിലേക്ക് 19നും 23നും മദ്ധ്യേയുമാണ് പ്രായപരിധി. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷാസമയം

വര്‍ഷത്തില്‍ രണ്ടു തവണ സി.ഡി.എസ് പരീക്ഷ നടത്താറുണ്ട്. മാര്‍ച്ച്-ആഗസ്റ്റ് മാസങ്ങളില്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും.

പരീക്ഷാരീതി

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മിലിട്ടറി, നേവല്‍, എയര്‍ഫോഴ്സ് അക്കാഡമികള്‍ക്കുള്ള എഴുത്തുപരീക്ഷ ഒരേ രീതിയിലായിരിക്കും. ഒബ്ജക്ടീവ് തീതിയിലുള്ള ഇംഗ്ലീഷ് (100 മാര്‍ക്ക്), പൊതുവിജ്ഞാനം (100 മാര്‍ക്ക്), മാത്തമാറ്റിക്സ് (100 മാര്‍ക്ക്) എന്നീ പേപ്പറുകളാണ് ഈ എഴുത്തുപരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി പരീക്ഷയ്ക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, പേപ്പറുകള്‍ മാത്രം എഴുതിയാല്‍ മതി. പരീക്ഷ ജയിക്കുന്നവരെ എസ്.എസ്.ബി. ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലേക്കുള്ള അഭിമുഖത്തിന് 300 മാര്‍ക്കും ഓഫീസേഴ്സ് അക്കാഡമി അഭിമുഖത്തിന് 200 മാര്‍ക്കുമാണ് ഉള്ളത്.

എ എഫ് എം സി മെഡിക്കല്‍ എന്‍ട്രന്‍സ്

പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത

പ്രീഡിഗ്രി/ പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. കൂടാതെ ഓരോന്നിലും 50 ശതമാനം മാര്‍ക്കും മൂന്ന് വിഷയത്തിലും കൂടി 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മെട്രിക്കുലേഷന്‍ തലത്തില്‍ കണക്ക് പഠിച്ചിരിക്കുകയും വേണം.

ഡിഗ്രിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണമെടുത്ത് പഠിച്ചവര്‍ക്കും പരീക്ഷ എഴുതാം. എന്നാല്‍ അവര്‍ പ്രീ-ഡിഗ്രി/ പ്ലസ്ടു തലത്തില്‍ ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷും മേല്‍പ്പറഞ്ഞ മാര്‍ക്കോടെ വിജയിച്ചവരായിരിക്കണം.

പ്രായപരിധി

17 നും 22 നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായിരിക്കണം അപേക്ഷകര്‍. ബി.എസ്.സിക്കാര്‍ക്ക് ഇത് 24 വയസ്സുവരെയാകാം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സായുധസേനാ മെഡിക്കല്‍കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്.

പ്രവേശനപരീക്ഷാ രീതി

ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ് ഭാഷ, കോംപ്രിഹെന്‍ഷന്‍ (ഭാഷാഗ്രഹണപരീക്ഷ) എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. അപേക്ഷകന്‍റെ ബുദ്ധിശക്തി, യുക്തി, വിവേചന ബുദ്ധി എന്നിവ അളക്കാനുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ടാകും.

പരീക്ഷയില്‍ തെറ്റുത്തരത്തിന് കാല്‍ മാര്‍ക്ക് (0.25) വീതം കുറയ്ക്കും. പ്ലസ്ടു/ പ്രീഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

ആകെ 130 പേര്‍ക്കാണ് പ്രവേശനം. റാങ്കിന്‍റെ അടിസ്ഥാനത്തില്‍ 105 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും  എം.ബി.ബി.എസ്. കോഴ്സില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്ന 25 പെണ്‍കുട്ടികളില്‍ അഞ്ച് പേര്‍ക്ക് സായുധസേനയില്‍ സ്ഥിരമായി കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിക്കാം. ബാക്കിയുള്ളവര്‍ക്ക് അഞ്ച് കൊല്ലം കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം പിരിയാം. സൗജന്യ താമസ സൗകര്യം, സബ്സിഡികള്‍, യൂണിഫോം അലവന്‍സ്, റെയില്‍വേ യാത്രാക്കൂലി, വാഷിംഗ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സായുധ സേനയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ലഭിക്കും.

നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ

ലോകത്തിലെ മികച്ച പ്രൊഫഷണല്‍ സൈനിക ശക്തികളിലൊന്നായ ഇന്ത്യന്‍ സൈന്യത്തിന്‍റെ കര, നാവിക, വ്യോമ വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ അവസരമൊരുക്കുന്നതാണ് നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ. എന്‍.ഡി.എ.യിലെ പരിശീലനത്തിനുശേഷം ഇവരെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാഡമി തുടങ്ങി സായുധസേനയുടെ പ്രത്യേക പരിശീലന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു.

വിദ്യാഭ്യാസയോഗ്യത

ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടുവോ അതിനു തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വ്യോമ, നാവിക വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം. പ്ലസ്ടു, പ്രീഡിഗ്രി അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നല്ല ശാരീരികക്ഷമതയും ആരോഗ്യവുമുണ്ടായിരിക്കണം.

പരീക്ഷാരീതി

ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. രണ്ട് എഴുത്തുപരീക്ഷകളുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാത്തമാറ്റിക്സ് (രണ്ടര മണിക്കൂര്‍, 300 മാര്‍ക്ക്) ജനറല്‍ എബിലിറ്റി (രണ്ടര മണിക്കൂര്‍, 600 മാര്‍ക്ക്) എന്നിവയാണ് വിഷയങ്ങള്‍.

ഒന്നാമത്തെ പേപ്പറായ മാത്തമാറ്റിക്സ്, ആള്‍ജിബ്രാ, മെട്രിക്സ്, ട്രിഗ്ണോമെട്രി, അനലിറ്റിക്കല്‍ ജ്യോമട്രി, കാല്‍ക്കുലസ്, വെക്ടര്‍ ആള്‍ജിബ്രാ, സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി എന്നിവയില്‍ അപേക്ഷകന്‍റെ അറിവു പരിശോധിക്കുകയാണ് ചെയ്യുന്നത്.

രണ്ടാമത്തെ പേപ്പറായ ജനറല്‍ എബിലിറ്റിയില്‍ രണ്ട് ഭാഗങ്ങളുണ്ട്. പാര്‍ട്ട്-എ യില്‍ ഇംഗ്ലീഷും (200 മാര്‍ക്ക്) പാര്‍ട്ട്-ബിയില്‍ പൊതുവിജ്ഞാനം (400 മാര്‍ക്ക്) ആണ് ഉള്ളത്.

പാര്‍ട്ട്-ബിയില്‍ ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ആനുകാലിക സംഭവങ്ങള്‍ എന്നിവയെ അധികരിച്ച് ചോദ്യങ്ങളുണ്ടാകും.

മള്‍ട്ടിപ്പിള്‍ ചോയ്സ് ശൈലിയായിരിക്കും പരീക്ഷയ്ക്കുള്ളത്. നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഇല്ല.

എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) ഇന്‍റര്‍വ്യൂവിന് വിളിക്കും. ബുദ്ധിശക്തി പരീക്ഷ (വെര്‍ബല്‍ ആന്‍ഡ് നോവെര്‍ബല്‍), വിവിധ ഗ്രൂപ്പ് ടെസ്റ്റുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഗ്രൂപ്പ് പ്ലാനിംഗ്, ഔട്ട്ഡോര്‍ ഗ്രൂപ്പ് പ്ലാനിംഗ്, തിരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റിയുള്ള ചെറുവിവരണം, സൈക്കോളജിക്കല്‍ ടെസ്റ്റ് എിവ അടങ്ങുതാണ് എസ്.എസ്.ബി. ഇതിന് 900 മാര്‍ക്കാണുള്ളത്.

വ്യോമസേനയിലേക്ക് അപേക്ഷിക്കുവര്‍ക്ക് ഇതിനുപുറമെ പൈലറ്റ് അഭിരുചി പരീക്ഷയ്ക്ക് വിധേയരാകേണ്ടി വരും.

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് എക്സാമിനേഷന്‍

ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നീ സേനാവിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയില്‍ പ്രവേശനത്തിന് അവസരമൊരുക്കുന്നതാണ് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി തുടങ്ങിയ സൈനിക പരിശീലന സ്ഥാപനങ്ങളിലേക്കാണ് ഈ പരീക്ഷയിലൂടെ തിരഞ്ഞെടുപ്പു നടത്തുന്നത്.

യോഗ്യതകള്‍

ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയിലേക്ക് 19നും 24നും മദ്ധ്യേ പ്രായവും, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് 19നും 25നും മദ്ധ്യേ പ്രായവും അപേക്ഷകര്‍ക്കുണ്ടായിരിക്കണം.അപേക്ഷകര്‍ ബിരുദധാരികളായിരിക്കണം.

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലുള്ള ബിരുദമോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവര്‍ക്ക് നേവല്‍, എയര്‍ഫോഴ്സ് അക്കാഡമിയിലേക്ക് അപേക്ഷിക്കാം. നേവല്‍ അക്കാഡമിയിലേക്ക് 19നും 22നും മദ്ധ്യേയും എയര്‍ഫോഴ്സ് അക്കാഡമിയിലേക്ക് 19നും 23നും മദ്ധ്യേയുമാണ് പ്രായപരിധി. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷാസമയം

വര്‍ഷത്തില്‍ രണ്ടു തവണ സി.ഡി.എസ് പരീക്ഷ നടത്താറുണ്ട്. മാര്‍ച്ച്-ആഗസ്റ്റ് മാസങ്ങളില്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും.

പരീക്ഷാരീതി

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മിലിട്ടറി, നേവല്‍, എയര്‍ഫോഴ്സ് അക്കാഡമികള്‍ക്കുള്ള എഴുത്തുപരീക്ഷ ഒരേ രീതിയിലായിരിക്കും. ഒബ്ജക്ടീവ് തീതിയിലുള്ള ഇംഗ്ലീഷ് (100 മാര്‍ക്ക്), പൊതുവിജ്ഞാനം (100 മാര്‍ക്ക്), മാത്തമാറ്റിക്സ് (100 മാര്‍ക്ക്) എന്നീ പേപ്പറുകളാണ് ഈ എഴുത്തുപരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി പരീക്ഷയ്ക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, പേപ്പറുകള്‍ മാത്രം എഴുതിയാല്‍ മതി. പരീക്ഷ ജയിക്കുന്നവരെ എസ്.എസ്.ബി. ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലേക്കുള്ള അഭിമുഖത്തിന് 300 മാര്‍ക്കും ഓഫീസേഴ്സ് അക്കാഡമി അഭിമുഖത്തിന് 200 മാര്‍ക്കുമാണ് ഉള്ളത്.

ബാങ്ക് പി ഒ ടെസ്റ്റ്

ദേശസാല്‍കൃത ബാങ്കുകളില്‍ ഓഫീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുവാന്‍ അവസരമൊരുക്കുന്ന പരീക്ഷയാണിത്.

യോഗ്യത

അപേക്ഷകര്‍ 21നും 28നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികളോ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ നിയമപ്രകാരമുള്ള ഇളവ് അനുവദിക്കും. കൂടാതെ എക്സ് സര്‍വീസ് മെന്‍, പ്രാദേശിക ബാങ്കുകളിലെ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നിവര്‍ക്കും ചില നിബന്ധനയ്ക്കു വിധേയമായി ഇളവ് അനുവദിക്കാറുണ്ട്.

പരീക്ഷാരീതി

ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ്. ഒബ്ജക്ടീവ്, ഡിസ്ക്രിപ്ടീവ് (വിവരണാത്മക പരീക്ഷ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് എഴുത്തുപരീക്ഷ നടക്കുന്നത്. പൊതുവിജ്ഞാനം, മാനസികശേഷി പരിശോധന, കണക്കിലെ സാമാന്യ തത്വങ്ങള്‍, ഇംഗ്ലീഷ് എന്നിവയില്‍ അപേക്ഷകനുള്ള അറിവ് പരിശോധിക്കുകയാണ് ഒബ്ജക്ടീവ് പരീക്ഷയില്‍ ചെയ്യുന്നത്. അപേക്ഷകന്‍റെ ഭാഷാപരമായ കഴിവും കാര്യങ്ങള്‍ സന്ദര്‍ഭത്തിനൊത്ത് അവതരിപ്പിക്കുവാനുള്ള പാടവവും വിവരണാത്മക പരീക്ഷയില്‍ കണക്കിലെടുക്കും.

ദേശസാല്‍കൃത ബാങ്കുകളിലേക്കുള്ള ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പ് സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ് നടത്തുന്നത്. മറ്റു സ്വകാര്യ ബാങ്കുകളിലെ ഓഫീസര്‍ നിയമനങ്ങള്‍ അതാതു ബാങ്കുകള്‍ തന്നെ നേരിട്ട് നടത്തുന്നു.

അവസാനം പരിഷ്കരിച്ചത് : 7/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate