অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക മാതൃകകള്‍

തേനീച്ച വളര്‍ത്തല്‍ (എപി കള്‍ച്ചര്‍)

തേനീച്ച വളര്ത്തനല്‍ കാര്ഷികവൃത്തിയുമായി ബന്ധപ്പെട്ട സംരംഭമാണ്, ആയതിനാല്‍ കൃഷിക്കാര്ക്ക് രണ്ടാമതൊരു വരുമാന മാര്ഗ്ഗണമായി സ്വീകരിക്കാവുന്നതാണ്. തേനീച്ചകള്‍ പൂവിലെ തേനിനെ (പൂന്തേന്‍-നെക്റ്റര്‍) മധുരമുള്ള തേന്‍ ആക്കി മാറ്റുകയും തങ്ങളുടെ കൂട്ടില്‍ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു. വളരെക്കാലം മുതല്‍ തന്നെ വനത്തില്‍ നിന്നുള്ള തേന്‍ ശേഖരണം സാധാരണയായി നിലനില്ക്കുന്ന കാര്യമാണ്.വിപണിയില്‍ തേനിനും അനുബന്ധ ഉല്പന്നങ്ങള്ക്ക്മുള്ള സാധ്യത ഒരു സ്വീകാര്യമായ സംരഭമാക്കി ഇതിനെ മാറ്റിയിരിക്കുന്നു.

ഒരു സ്ഥിരവരുമാനം നല്കുന്നുവെന്ന തലത്തില്‍ തേനീച്ച വളര്ത്തരലിന്റെം ആനുകൂല്യങ്ങള്‍

  • തേനീച്ച വളര്ത്ത്ലിന് കുറഞ്ഞ സമയം, പണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകും.
  • കാര്ഷി്ക മൂല്യമുള്ള ചെറിയ പ്രദേശത്തുനിന്നുതന്നെ തേനും മെഴുകും ഉത്പാദിപ്പിക്കാം.
  • മറ്റേതെങ്കിലും കാര്ഷിപക ഉദ്യമങ്ങളുമായി വിഭവങ്ങളുടെ കാര്യത്തില്‍ തേനീച്ച വളര്ത്തയലിനെ താരതമ്യപ്പെടുത്താനാവില്ല
  • തേനീച്ച വളര്ത്തകലിന് അനുകൂലമായ പാരിസ്ഥിതിക പരിണിതഫലങ്ങളുണ്ട്. പുഷ്പിക്കുന്ന ചെടികളില്‍ പരാഗണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് തേനീച്ചകള്‍, അതിനാല്‍ ചില പ്രത്യേകയിനം ഫലങ്ങള്‍, സൂര്യകാന്തി പോലുള്ള പൂക്കള്‍ എന്നിവയില്‍ മികച്ച ഫലം നല്കുപന്നു.
  • തേന്‍ സ്വാദിഷ്ഠവും, ഉയര്ന്നി പോഷകമൂല്യമുള്ള ഭക്ഷണവുമാണ്. പാരമ്പര്യ രീതിയില്‍ തേന്‍ ശേഖരിക്കുമ്പോള്‍ തേനീച്ചകളുടെ കോളനികള്ക്ക്  വലിയ നാശം ഉണ്ടാകുന്നു. ഇത് തടയുവാന്‍ തേനീച്ചകളെ പെട്ടികളില്‍ വളര്ത്തി , വീട്ടില്‍ വച്ചുതന്നെ തേന്‍ ഉത്പാദിപ്പിക്കാം.
  • വ്യക്തികള്ക്കോക സംഘങ്ങള്‍ ചേര്ന്ന്  തേനീച്ചകളെ വളര്ത്താം .
  • തേനിനും, മെഴുകിനും വിപണിയില്‍ നല്ല വില ലഭിക്കും.

ഉല്പ്പാദന രീതി

ഫാമുകളിലോ വീടുകളിലോ തേനീച്ച വളര്ത്താം

തേനീച്ച വളര്ത്തുലിന് ആവശ്യമായ വസ്തുക്കള്

  • കൂട്: മുകളില്‍ പല തട്ടുകള്കൊവണ്ട് മൂടപ്പെട്ട ലളിതമായൊരു പെട്ടിയാണിത്. ഇതിന് ഏകദേശം 100 സെ.മീ. നീളം, 45 സെ.മീ. വീതി, 25 സെ.മീ. ഉയരവും വേണം. പെട്ടിക്ക് 2 സെ.മീ. ഘനം, 1 സെ.മീ. അകലമുള്ള പ്രവേശന ദ്വാരങ്ങള്‍ വേണം, നന്നായി സ്‌ക്രൂ ചെയ്ത് ഒട്ടിച്ചതാവണം. മുകളിലുള്ള തട്ടുകള്‍ കൂടുകളുടെ നീളത്തിലായിരിക്കണം. 1.5 സെ.മീ. ഘനത്തില്‍ പെട്ടിക്ക് കുറുകെ സ്ഥാപിക്കുന്ന ഇവ ഭാരിച്ച തേന്കൂടട് തോണ്ടാന്‍ സാധിക്കണം. ഇവയ്ക്കിടയില്‍ 3.3 സെ.മീ. അകലം വേണം, ഓരോ തട്ടുകളുടെയിടയിലൂടെ സ്വതന്ത്രമായി പറന്ന് ഓരോ തട്ടിലും കൂട് മെനയാന്‍ അവയ്ക്ക് കഴിയണം.
  • സ്‌മോക്കര്‍: ഇത് അവശ്യം വേണ്ട മറ്റൊരു ഉപകരണമാണ്. ഒരു ചെറിയ ടിന്‍ ഉപയോഗിച്ച് ഇതുണ്ടാക്കാം. തേനീച്ചകളുടെ കടിയില്‍ നിന്നും രക്ഷപ്പെടാനാണിത്, തേനീച്ചകളെ നിയന്ത്രിക്കുകയും ചെയ്യാം.
  • കത്തി: മുകളിലത്തെ ബാറുകള്‍ പതുക്കെ ഇളക്കാനും, ഹണി ബാറുകള്‍ മുറിച്ചെടുക്കാനും ഉപയോഗിക്കുന്നു.
  • തുണി: കൂടിനടുത്തുനിന്നും ജോലിചെയ്യുമ്പോള്‍ തേനീച്ച കുത്തില്‍ നിന്നും മൂക്കിനെയും കണ്ണുകളെയും രക്ഷിക്കാന്‍
  • തൂവല്‍: കൂടില്‍ നിന്നും ഈച്ചകളെ ആട്ടിയകറ്റാന്‍.
  • റാണിയെ മാറ്റിനിര്ത്താ നുള്ളത്
  • തീപ്പെട്ടി

തേനീച്ചയിനങ്ങള്

ഇന്ത്യയില്‍ നാലുതരം തേനീച്ചകളുണ്ട്. അവ.

  • റോക്ക് ബീ (ഏപിസ് ഡോര്സാചറ്റി) - ഇവ നന്നായി തേന്‍ ശേഖരിക്കും, കോളനി ഒന്നിന് 50 - 80 കിലോ ശരാശരി തേന്
  • ലിറ്റില്‍ ബീ (ഏപിസ് ഫ്‌ളോറിയ): ഇവ തേന അധികം നല്കാിത്തവയാണ്. കോളനി 200-900 ഗ്രാം തേന്
  • ഇന്ത്യന്‍ ബീ (ഏപിസ് സെറാന ഇന്സിോക്ക): ഇവ വര്ഷംനതോറും കോളനി ഒന്നിന് 6-8 കിലോ തേന്‍ നല്കുനന്നു.
  • യൂറോപ്യന്‍ ബീ (ഇറ്റാലിയന്‍ ബീ ഏപിസ് മെല്ലിഫെറ): കോളനി ഒന്നിന് ഇവയുടെ ശരാശരി ഉത്പാദനം 25 - 40 കിലോ.

കൊമ്പില്ലാത്ത തേനീച്ച (ട്രി ഗോണ്ട ഇറിഡിപ്പെന്നിസ്): മേല്പ്പ്റഞ്ഞവ കൂടാതെ കേരളത്തില്‍ മറ്റൊരിനം തേനീച്ചയുണ്ട്. കൊമ്പില്ലാത്തവ. ശരിക്കും കൊമ്പില്ലാത്തതല്ല, മറിച്ച് അതിനുള്ള കഴിവ് പൂര്ണ്ണലമായി രൂപപ്പെടാത്തവയാണ്. ഇവ പരാഗണത്തിന് വിദഗ്ധരാണ്. വര്ഷംപതോറും 300-400 ഗ്രാം തേന്‍ നല്കും്.

കൂടുകള്‍ സ്ഥാപിക്കേണ്ടത്

  • നന്നായി ഉണങ്ങിയ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് ധാരാളം തേന്‍, പൂമ്പൊടി, വെള്ളം എന്നിവ ലഭിക്കുന്ന പൂന്തോട്ടങ്ങള്ക്കിടുത്ത് കൂട് സ്ഥാപിക്കണം.
  • സൂര്യപ്രകാശത്തില്നിപന്നും സംരക്ഷണം നല്കിഥ കൂടിനുള്ളില്‍ അനുകൂലമായ താപം നിലനിര്ത്ത്ണം.
  • കൂട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്ഡികന് ചുറ്റും ആന്റ്ള വെല്ലുകള്‍ ഉറപ്പിക്കണം. കോളനികള്‍ കിഴക്ക് ദിശ നോക്കി വയ്ക്കുക, കൂടിന്റെ. ദിശയില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തണം, ഇത് മഴയില്നി‍ന്നും വെയിലില്‍ നിന്നും രക്ഷിക്കും.
  • കന്നുകാലികള്‍, മറ്റ് മൃഗങ്ങള്‍, തിരക്കേറിയ റോഡുകള്‍, തെരുവ് വിളക്കുകള്‍ എന്നിവയില്‍ നിന്നും അകലെ സ്ഥാപിക്കുക.

തേനീച്ച കോളനി സ്ഥാപിക്കല്

  • തേനീച്ച കോളനി സ്ഥാപിക്കാന്‍, കാട്ടില്‍ നിന്നും കൊണ്ടുവന്നോ അതോ തേനീച്ച കൂട്ടത്തെ ആകര്ഷിവച്ചുകൊണ്ടുവന്നോ ചെയ്യാം.
  • തയ്യാറാക്കിയ കൂടിനുള്ളില്‍ തേനീച്ചകളെ വയ്ക്കുന്നതിനുമുമ്പ്, പഴയ കൂടിന്റെയ അവശിഷ്ടമോ, മെഴുകോ ഉപയോഗിച്ച് മിനുക്കി പരിചിതമായ അന്തരീക്ഷം ഉണ്ടാക്കണം.
  • സാധ്യമെങ്കില്‍ റാണിയീച്ചയെ സ്വാഭാവിക കൂട്ടത്തില്‍ നിന്നും പിടിച്ച് കൂടിനുള്ളില്‍ ആക്കി മറ്റ് തേനീച്ചകളെ ആകര്ഷിംക്കാം.
  • കുറച്ച് ആഴ്ചകള്‍, അരകപ്പ് ചൂടുവെള്ളത്തില്‍ അരകപ്പ് പഞ്ചസാര കലക്കി കൂടിനുള്ളില്‍ വയ്ക്കുക. ഇവ ആഹാരമായും തേനീച്ച കൂട് വേഗം നിര്മ്മി ക്കാനുള്ള പ്രേരണ നല്കും്.
  • എണ്ണം അധികമാകരുത്

കോളനികള്‍ നിയന്ത്രിക്കുന്ന വിധം

  • തേനുല്പാിദനം ഉള്ള സമയത്ത്, ആഴ്ചയിലൊരിക്കലെങ്കിലും കൂട് പരിശോധിക്കുക, പ്രത്യേകിച്ച് രാവിലെ
  • മേല്ക്കൂ ര, സൂപ്പര്‍/ സൂപ്പറുകള്‍, ബ്രൂഡ് അറകള്‍, ഫ്ലോര്‍ ബോഡ് എന്ന ക്രമത്തില്‍ കൂട് വൃത്തിയാക്കുക.
  • ആരോഗ്യവതിയായ റാണിയീച്ച, വംശവര്ദ്ധതനവ്, തേന്‍, പൂമ്പൊടി എന്നിവയുടെ ശേഖരണം, റാണി അറകളുടെ സാന്നിദ്ധ്യം, തേനീച്ച വര്ദ്ധ്ന, മടിയന്മാ,രുടെ വളര്ച്ച  എന്നിവ നിരീക്ഷിക്കാന്‍ കൃത്യമായി കൂട് പരിശോധിക്കുക.
  • തേനീച്ച ശത്രുക്കളുടെ ഉപദ്രവമുണ്ടോ എന്ന് നോക്കുക. അവ
  • വാക്‌സ്‌മോത്ത് (ഗാലറിയ മെല്ലോണെല്ല) - തേനീച്ച കൂടിന്റെ‌ മുക്കിനും മൂലകളിലും ഉള്ള പട്ടുപോലുള്ള കോശഘടനയെയും എല്ലാ ലാര്വകകളെയും നശിപ്പിക്കുക.
  • വാക്‌സ്ബീറ്റിലുകള്‍ (പ്ലാറ്റിബോളിയം എസ്.പി.) – പൂര്ണ്ണല വളര്ച്ചകയെത്തിയ കരിവണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
  • ചെറുകീടങ്ങള്‍- പൊട്ടാസ്യം പെര്മാതഗനേറ്റ് ലായനിയില്‍ മുക്കിയ പഞ്ഞികൊണ്ട് കൂടിനകം, ചട്ടക്കൂട്, തറ എല്ലാം നന്നായി തുടക്കുക. കീടങ്ങള്‍ പൂര്ണ്ണൂമായി കാണാതാവുന്നതുവരെ ഇത് ആവര്ത്തി ക്കുക.
  • ഉത്പാദനക്കുറവുളള സീസണിലെ ക്രമീകരണം
  • സൂപ്പറുകള്‍ മാറ്റുക, ലഭ്യമായ ആരോഗ്യമുള്ള ബ്രൂഡുകളെ ബ്രൂഡ് ചേമ്പറിനുള്ളില്‍ ഒതുക്കി ക്രമീകരിക്കുക.
  • വേണമെങ്കില്‍ വിഭജിക്കുന്ന മറവെക്കുക.
  • കണ്ടെത്തിയാല്‍ ക്ലീന്‍ സെല്ലുകളെയും ഡ്രോണ്‍ സെല്ലുകളെയും നശിപ്പിക്കുക.
  • ഇന്ത്യന്‍ തേനീച്ചകള്ക്ക്് ആഴ്ചയൊന്നിന്, ഒരു കോളനിക്ക് 200 ഗ്രാം പഞ്ചസാര ചേര്ത്തച ലായനി (1 : 1) നല്കുകക
  • മോഷണം ഒഴിവാക്കാന്‍ എല്ലാ കോളനിയിലും ഒരേസമയം ആഹാരം നല്കുനക
  • തേനുല്പാംദന കാലത്തിന് മുമ്പുതന്നെ കോളനിയില്‍ ആവശ്യമായ ഈച്ചയുടെ എണ്ണം സജ്ജീകരിക്കുക
  • ഒന്നാം സൂപ്പറിനും ബ്രൂഡ് ചേമ്പറിനുമിടയില്‍ പരമാവധി സ്ഥലം ലഭ്യമാക്കുക, എന്നാല്‍ ആദ്യ സൂപ്പറിനുമുകളില്‍ വേണ്ട.
  • റാണിയെ ബ്രൂഡ് ചേമ്പറിനുള്ളില്‍ തന്നെ നിര്ത്താനന്‍ വിധത്തില്‍ ബ്രൂഡിനും സൂപ്പര്‍ ചേമ്പറിനുമിടയില്‍ ക്വീന്‍ എക്‌സ്‌ക്ലൂഡര്‍ ഷീറ്റുകള്‍ വയ്ക്കുക.
  • ആഴ്ചയിലൊരിക്കല്‍ കോളനി പരിശോധിക്കുക. തേന്‍ നിറഞ്ഞ തട്ടുകള്‍ സൂപ്പറിന്റെര വശങ്ങളിലേയ്ക്ക് മാറ്റുക. മുക്കാല്‍ ഭാഗം തേന്‍ അഥവാ പൂമ്പൊടിയും ഒരുഭാഗം സീല്‍ ചെയ്ത ബ്രൂഡും കൊണ്ട് നിറഞ്ഞ തട്ടുകള്‍ ചേമ്പറിനുള്ളില്‍ നിന്നും മാറ്റി പകരം ഒഴിഞ്ഞ തട്ടുകള്‍ അവിടെ വയ്ക്കുക.
  • പൂര്ണ്ണളമായി സീല്‍ ചെയ്ത തേന്കൂടട് അഥവാ മൂന്നില്‍ രണ്ട് ഭാഗം നിറഞ്ഞ കൂട് അടച്ച് തേന്‍ ശേഖരിച്ചശേഷം, സൂപ്പറുകളിലേക്ക് തിരിച്ച് വയ്ക്കുക.

തേന്‍ ശേഖരണം

  • തേന്‍ എടുക്കാനുദ്ദേശിക്കുന്ന ഭാഗത്ത് പുകച്ച് തേനീച്ചകളെ അകറ്റിയശേഷം, ശ്രദ്ധയോടെ തേന്കൂനട് ചെത്തിയെടുക്കുക.
  • ഒക്‌ടോബര്‍/ നവംബര്‍, ഫെബ്രുവരി-ജൂണ്‍ എന്നീ രണ്ട് പൂക്കാലങ്ങള്ക്ക്  ശേഷമാണ് തേനെടുക്കുന്നത്.
  • തേന്‍ നിറഞ്ഞ് പാകമായ കൂട് ഇളംനിറത്തിലായിരിക്കും. ഇരുവശങ്ങളിലും ഉള്ള പകുതിയിലധികം തേനറകള്‍ മെഴുകിനാല്‍ അടച്ചിരിക്കും.

മുത്ത് കൃഷി

മുത്ത് കൃഷി നേട്ടമാക്കിയ കര്‍ഷകന്‍

കര്‍ഷകന്‍: കെ.ജെ മാത്തച്ചന്‍

പ്രവര്‍ത്തനരംഗം: മുത്ത് കൃഷി, മുത്ത് കൃഷി പരിശീലനം

സവിശേഷത: കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം ചെയ്യുന്ന കൃഷി. ഒന്നിന് 800 രൂപയെങ്കിലും വിലയുള്ള രണ്ട് ലക്ഷത്തോളം മുത്തുകള്‍ ഫാമില്‍ ഒരേ സമയം രൂപപ്പെടുത്തുന്നു. പരിശീലനവും നല്‍കുന്നു

അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടറിയുന്നതിന്് ബിസിനസില്‍ മാത്രമല്ല കാര്‍ഷികവൃത്തിയിലും വലിയ പ്രാധാന്യമുണ്ടെന്ന് കാസര്‍കോട് മാലക്കല്ലിലെ കെ ജെ മാത്തച്ചന്‍ എന്ന കര്‍ഷകന് നന്നായി അറിയാം. അതു കൊണ്ടാണ് വാനില കൃഷി നടത്തിഹതാശരായ ആയിരക്കണക്കിന് കര്‍ഷകരുടെ കൂട്ടത്തില്‍ അദ്ദേഹം ഇല്ലാത്തത്. വാനില കൃഷി വ്യാപകമാകുന്നതിനു മുമ്പേ അതു നടത്തി വിജയം കൊയ്ത വ്യക്തിയാണ്അദ്ദേഹം. ഇന്നിപ്പോള്‍ അപൂര്‍വമായ ഒരു കൃഷിയിലൂടെയാണ് അദ്ദേഹംഅറിയപ്പെടുന്നത്. കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം ചെയ്യുന്നമുത്ത് കൃഷി. ഒന്നിന് ചുരുങ്ങിയത് 800രൂപയെങ്കിലും ലഭിക്കാവുന്ന രണ്ടുലക്ഷത്തോളം മുത്തുകളാണ് അദ്ദേഹത്തിന്റെ ഫാമില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്.

1986 വരെ വിദേശത്തായിരുന്നു മാത്തച്ചന്‍. സൗദി-ബഹ്‌റൈന്‍ അതിര്‍ത്തിയിലെമുനമ്പില്‍ തകര്‍ന്ന കപ്പല്‍ പാട്ടത്തിനെടുത്ത് മുത്തു കൃഷി ചെയ്യുന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് മുത്ത് കൃഷിയുടെ വിവിധ വശങ്ങള്‍ പഠിച്ചെടുത്തത്. 1999ല്‍ മുത്ത് കൃഷി ചെയ്യാന്‍ തുടങ്ങി. ആദ്യം വീട്ടുവളപ്പിലെ കുളത്തിലും മറ്റും കൃഷി ചെയ്തു. ഇന്നിപ്പോള്‍ ബക്കറ്റുകളിലായി കൃഷി. അതുകൊണ്ടു തന്നെ ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ കൃഷി ചെയ്യാനായി.

ലാംലിഡെന്‍സ് മാര്‍ജിനാലിസ് (Lamellidens Marginalis) എന്ന വിഭാഗത്തില്‍പ്പെടുന്ന ശുദ്ധജലത്തില്‍ വളരുന്ന കക്കകളെയാണ് മുത്ത് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജലതടാകങ്ങളിലും ഇത് ലഭ്യമാണ്. ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഇവയെ കിട്ടാനും ബുദ്ധിമുട്ടില്ല. ഏതൊരാള്‍ക്കും ടെറസിന് മുകളില്‍ പോലും വിജയകരമായി മുത്ത് കൃഷി ചെയ്യാനാവുമെന്ന് മാത്തച്ചന്‍ പറയുന്നു.

അംഗീകൃത ജെമ്മോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ മുത്തിന്റെ വില്‍പ്പന നടക്കുകയുള്ളൂ. ഇത് കൃഷി ചെയ്തുണ്ടാക്കുന്നതാണ് എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ കയറ്റുമതിയും സാധ്യമാകും. കൃത്രിമ മുത്തും, വില്‍പ്പന നിരോധിച്ചിട്ടുള്ള പ്രകൃതിദത്ത മുത്തും അല്ലെന്ന്തിരിച്ചറിയാനാണ് ഈ സര്‍ട്ടിഫിക്കേഷന്‍.

ചെന്നൈയിലെ ഭാരത് ജെം ലബോറട്ടറീസില്‍ മൊത്തമായി മുത്ത് നല്‍കുകയാണ് മാത്തച്ചന്‍ ചെയ്യുന്നത്. ജൂവല്‍റി ഗ്രൂപ്പുകള്‍ മിക്കതുംസര്‍ട്ടിഫിക്കേഷനോടെയുള്ള മുത്ത് വാങ്ങാന്‍ തയാറാണ്. കാരറ്റിന് ചുരുങ്ങിയത് 365 രൂപ മാത്തച്ചന് ലഭിക്കുന്നു. ഒരു ഗ്രാം മുത്ത്് എന്നാല്‍ അഞ്ച് കാരറ്റ് തൂക്കം ഉണ്ടാകും.

മുത്ത് കൃഷിയില്‍ നിരവധി പേര്‍ക്ക്് പരിശീലനം നല്‍കി വരുന്ന മാത്തച്ചന്‍കര്‍ണാടക സര്‍ക്കാരിന്റെ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ്. അവിടെ സര്‍ക്കാര്‍സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നു. കേരളത്തില്‍ അത്തരമൊരു സമീപനം ഉണ്ടെങ്കില്‍ മുത്ത് കൃഷിയിലൂടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ ഉണ്ടാക്കാമെന്ന് മാത്തച്ചന്‍ പറയുന്നു. കൃഷി ചെയ്ത മുത്ത്തിരിച്ചെടുക്കാമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു.

മുത്ത് നേരിട്ട് വില്‍ക്കുന്നതിനു പകരം ആഭരണങ്ങള്‍ നിര്‍മിച്ച് സ്വന്തമായിവില്‍പ്പനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മാത്തച്ചന്‍. ഇതിനായി മുത്ത്പതിച്ച വെള്ളിമോതിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുത്ത് പതിച്ചസ്വര്‍ണാഭരണങ്ങള്‍ ഉടനെ നിര്‍മിച്ച് വിപണിയില്‍ എത്തിക്കും. കര്‍ണാടകയിലെ143 കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയുള്ള കൂട്ടായ്മയിലാണ് സംരംഭം ഉയരുന്നത്.

ലാംലിഡെന്‍സ് മാര്‍ജിനാലിസ് (Lamellidens Marginalis) എന്ന വിഭാഗത്തില്‍പ്പെടുന്ന ശുദ്ധജലത്തില്‍ വളരുന്ന കക്കകളെയാണ് മുത്ത് കൃഷിക്കായി ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഇവയെ കിട്ടാനും ബുദ്ധിമുട്ടില്ല. ചുരുങ്ങിയത് 10 സെ.മി നീളവും 5 സെമീ വീതിയും ഉള്ള കക്കയെ പിടിച്ച് പുറന്തോടിനും മാംസത്തിനും ഇടയിലായി മുത്ത് രൂപപ്പെടാനുള്ള ന്യൂക്ലിയസ് നിക്ഷേപിക്കുന്ന മാന്റില്‍ കാവിറ്റി (Mantle Cavity) രീതിയുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കക്കയുടെ തോട് കൊണ്ട് നിര്‍മിക്കുന്ന ബട്ടണ്‍ പോലെയുള്ള പ്രത്യേക വസ്തുവാണ് ന്യൂക്ലിയസ്. ഇതിന്‍മേലാണ് പ്രത്യേക ആവരണം രൂപപ്പെടുന്നത്. എട്ടുമാസം കാത്തിരുന്നാല്‍ 0.5 മില്ലി മീറ്റര്‍ കനത്തില്‍ ആവരണം രൂപപ്പെടും. അത് മുത്ത് ആയി മാറാനുള്ള ചുരുങ്ങിയ അളവാണ്. 1.5 മി.മി വരെ കനത്തില്‍ ആവരണം രൂപപ്പെടുമ്പോഴാണ് വിലയേറിയ മുത്ത് ഉണ്ടാകുന്നത്. ഏതൊരാള്‍ക്കും ടെറസിന് മുകളില്‍ പോലും വിജയകരമായി മുത്ത് കൃഷി ചെയ്യാനാകും.

ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും

  1. പ്ലാസ്റ്റിക് ബക്കറ്റ് (25 ലിറ്ററിന്റെ സുതാര്യമായത്) 50 എണ്ണം 200 രൂപ നിരക്കില്‍: 10,000
  2. ബക്കറ്റ് കാപ് 50 എണ്ണം 60 രൂപ നിരക്കില്‍ : 3000
  3. റിംഗ് ബൗള്‍ 50 എണ്ണം 80 രൂപ നിരക്കില്‍ : 4000
  4. പി വി സി പൈപ്പ് (മുക്കാല്‍ ഇഞ്ച്, അഞ്ച് അടി നീളം) 25 മീറ്റര്‍ 23 രൂപ നിരക്കില്‍ : 575
  5. എഫ്ടിഎ പിവിസി 50 എണ്ണം അഞ്ചു രൂപ നിരക്കില്‍ : 250
  6. എംടിഎ പിവിസി 50 എണ്ണം അഞ്ചു രൂപ നിരക്കില്‍ : 250
  7. അഡോഫെക്‌സ് ആറെണ്ണം 20 രൂപ നിരക്കില്‍ : 120
  8. പശ (ഫഌക്‌സ്‌ക്വിക്ക്) രണ്ടെണ്ണത്തിന് 40 രൂപ നിരക്കില്‍ : 80
  9. ചിരട്ട 100ഃ2 : 200
  10. ആല്‍ഗ (സൈപ്രിസ് അടക്കം) 1000 എണ്ണത്തിന് 2 രൂപ നിരക്കില്‍ : 2000
  11. പ്ലാസ്റ്റിക് മഗ് 10 എണ്ണം 22 രൂപ നിരക്കില്‍ : 220
  12. അറല്‍ഡൈറ്റ് ഗം 1 കിലോഗ്രാം 600 രൂപ നിരക്കില്‍ : 600
  13. ഫിറ്റിംഗ് ചാര്‍ജ് : 3000
  14. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് : 500
  15. മറ്റു ചെലവുകള്‍ : 750

ആകെ : 27519

ഉല്‍പ്പാദനചെലവ്

  1. ശുദ്ധജല കക്ക 500 എണ്ണം 10 രൂപ നിരക്കില്‍ : 5000
  2. ന്യൂക്ലിയസ് 500 എണ്ണം 100 രൂപ നിരക്കില്‍ : 50000
  3. ആന്റിബയോട്ടിക് (കാപ്‌സ്യൂള്‍ പരാക്‌സിന്‍) 50 എണ്ണം 11 രൂപ നിരക്കില്‍ : 550
  4. സ്ഥാപിക്കുന്നതിന് തൊഴിലാളികള്‍ക്കുള്ള കൂലി 500 രൂപ വീതം 5 പേര്‍ക്ക് : 2500
  5. മെയ്ന്റനന്‍സ് (ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം 18 മാസം) 50 രൂപ നിരക്കില്‍ : 27,000

ആകെ : 85050

മൊത്തം ചെലവ് : 1,12,569

വിറ്റുവരവ്

320 മുത്തിന് 18 മാസം കൊണ്ട് ലഭിക്കുന്നത്)

  1. ഗ്രേഡ് എ 750 രൂപ നിരക്കില്‍ 200 എണ്ണത്തിന് : 1.5 ലക്ഷം
  2. ഗ്രേഡ് ബി 500 രൂപ നിരക്കില്‍ 80 എണ്ണത്തിന് : 40,000
  3. ഗ്രേഡ് സി 250 രൂപ നിരക്കില്‍ 40 എണ്ണത്തിന് : 10,000

ആകെ : 2 ലക്ഷം

ലാഭം : 200000 - 1,12,569 : 87431

വിവരങ്ങള്‍ക്ക്, ഫോണ്‍: 9446089736

മൃഗസംരക്ഷണം: പരിശീലന കേന്ദ്രങ്ങള്‍

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്ക്കുനന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്ദ്ധി പ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്ദ്ധി്പ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പാലിന്റെ പ്രതിശീര്ഷക ഉപഭോഗം പ്രതിദിനം 240 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്സികല്‍ ഓഫ് മെഡിക്കല്‍ റിസര്ച്ച് ശുപാര്ശസ ചെയ്യുന്നത് 280 ഗ്രാമാണ്. ദിവസം പകുതി കോഴിമുട്ട കഴിക്കണമെന്ന് ദേശീയ എഗ്ഗ് കോര്ഡിനനേഷന്‍ കമ്മിറ്റി ശുപാര്ശു ചെയ്യുമ്പോള്‍ കേരളത്തിലിത് പ്രതിവര്ഷം് 74 മുട്ടകള്‍ മാത്രമാണ്. ഇറച്ചിയുടെ പ്രതിദിന പ്രതിശീര്ഷ് ലഭ്യത 5 ഗ്രാമും ആവശ്യകത 15 ഗ്രാമുമാണ്. അതിനാല്‍ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്ക്കുീന്നു. അതിനാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലനില്ക്കുനന്നത്. സ്വയം തൊഴില്‍, ഉപതൊഴില്‍, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ ജന്തുജന്യ ഉല്പലന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ വര്ദ്ധി പ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള ശ്രമങ്ങള്ക്ക് ആക്കം കൂട്ടും.

അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ തൊഴില്സംകരംഭകത്വ പരിപാടിയിലൂള്പ്പെ ടുത്തി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.മൃഗസംരക്ഷണമേഖല ലാഭകരമായി പ്രവര്ത്തിൂക്കാന്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്ഗ്ങ്ങള്‍, വിപണനം എന്നിവ അത്യന്താപേക്ഷിതമാണ്. ഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഭൗതിക സൗകര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. സ്ഥല ലഭ്യത, റോഡ്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, വിപണന സാധ്യത മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം.

മികച്ചയിനം കന്നുകാലികളുടെ ലഭ്യത, തിരഞ്ഞെടുക്കല്‍, തൊഴുത്ത്, കൂട് നിര്മ്മാ ണം, പരിപാലനമുറകള്‍, മാലിന്യ നിര്മാ ര്ജ്ജങനം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം. മൃഗസംരക്ഷണ യൂണിറ്റുകള്‍ ലാഭകരമായി പ്രവര്ത്തി പ്പിക്കാന്‍ ശാസ്ത്രീയ പരിശീലനം അത്യന്താപേക്ഷിതമാണ്. പരിശീലനം ലഭിക്കാതെ തുടങ്ങുന്ന ഫാമുകള്‍ കുറഞ്ഞ ഉത്പാദനക്ഷമത, പരിചരണ തകരാറുകള്‍, രോഗങ്ങള്‍ എന്നിവ മൂലം പാതിവഴിയില്‍ അടച്ചുപൂട്ടേണ്ടി വരാറുണ്ട്.

ഇന്ന് നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നുണ്ട്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്പ്ര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്ത്തനല്‍ യൂണിറ്റുകള്‍, പാല്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന്‍ കുട്ടികളെ വളര്ത്തുുന്ന യൂണിറ്റ്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്പ്പെളടുന്നു.

മൃഗസംരക്ഷമേഖലയില്പയരിശീലനം നല്കാ്ന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്വ്വകകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്മ്), കന്നുകാലി വികസന ബോര്ഡ്വ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്ത്തിറച്ചു വരുന്നു. മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്പ്പെ ടുത്തി നിരവധി പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരുന്നു.ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീണ്ടു നില്ക്കു ന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്മ്മാലണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌ക്കരണം, കോഴിയിറച്ചി മൂല്യ വര്ദ്ധി്ത ഉല്പവന്ന നിര്മ്മാ ണം എന്നിവ. 25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്മ്മാ ണം എന്നിവയും മൃഗസംരക്ഷണ എന്റര്പ്ര്ണര്ഷിനപ്പ് വികസന പദ്ധതിയില്‍ ഉള്പ്പെ്ടുത്തിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്വ്വകകലാശാല, മില്മര, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്ഡ്വ, പൌള്ട്രി ഡവലപ്‌മെന്റ് കോര്പ്പപറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്ട്രകല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്കും്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മുണ്ടയാട് പരിശീലന കേന്ദ്രങ്ങള്‍ തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്ത്തി്യ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്ക്ക് പരിശീലനം നല്കും .

ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്ത്തില്‍, യന്ത്രവല്ക്ക രണം, മാലിന്യ നിര്മാലര്ജ്ജ നം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍

  1. കടപ്പനക്കുന്ന്, തിരുവനന്തപുരം -0471 - 2732918
  2. ആലുവ - 0484 - 2624441
  3. മുണ്ടയാട്, കണ്ണൂര്‍ - 0497 - 2721168
  4. കോഴി വളര്ത്ത ല്‍ പരിശീലന കേന്ദ്രം സെന്ട്ര്ല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ -0479 - 2452277
  5. തലയോലപ്പറമ്പ്, കോട്ടയം -9447189272
  6. മലമ്പുഴ, പാലക്കാട് -0491 - 2815206

പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്ഷ കര്ക്കും , തൊഴില്‍ സംരംഭകര്ക്കും നല്കി വരുന്നു. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്ത്തരല്‍, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്മ്മാ ണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടു നില്ക്കു്ന്ന പരിശീലന പരിപാടികളുമുണ്ട്. പരിശീലന കേന്ദ്രങ്ങള്‍

  1. ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14 - 0471 - 2440911
  2. പരമ്പരാഗത പാലുല്പന്ന നിര്മ്മാ ണ പരിശീലന കേന്ദ്രം, ഓച്ചിറ, കൊല്ലം - 0476 - 2698550
  3. ക്ഷീര വികസന പരിശീലന കേന്ദ്രം എറയില്ക്ക്ടവ്, കോട്ടയം -1 - 0481 - 2302223
  4. ക്ഷീരവികസന പരിശീലന കേന്ദ്രം, ആലത്തൂര്‍ പാലക്കാട് ജില്ല - 0492 - 2226040
  5. ക്ഷീരവികസന പരിശീലന കേന്ദ്രം, ബേപ്പൂര്‍ നോര്ത്ത് , കോഴിക്കോട്-15 - 0495 - 2414579

വെറ്ററിനറി സര്വ്വനകലാശാലയുടെ എന്റര്പ്ര്ണര്ഷി1പ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്മ്മാണം, ഇറച്ചിയുല്പന്ന നിര്മ്മാ്ണം, കോഴി വളര്ത്ത ല്‍, കാട വളര്ത്തയല്‍, മുയല്‍ വളര്ത്ത്ല്‍, ആടു വളര്ത്തപല്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്കി വരുന്നു. സര്വ്വനകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്കി വരുന്നത്. പാലുല്പന്ന നിര്മ്മാ ണം, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവയില്‍ ഒരു വര്ഷംച വരെ നീണ്ടു നില്ക്കുാന്ന അപ്രന്റിസ് പ്രോഗ്രാമുകളുണ്ട്.

കാട വളര്ത്തുല്‍, എഗ്ഗര്‍ നഴ്‌സറി, ഇറച്ചിക്കോഴി വളര്ത്ത ല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പന്നിവളര്ത്ത ല്‍ - 9447150267

പാലിന്റെ ഗുണനിലവാര നിയന്ത്രണം (ക്ഷീരവികസന സംഘം ജീവനക്കാര്ക്ക്) - 9895424296

പാലുല്പന്ന നിര്മ്മാ ണം - 9495882953 - 9447664888 തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍ -9446293686

കുടുംബശ്രീ അംഗങ്ങള്ക്കുംള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം - 949765590

ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി - 9447331231

കുടുംബശ്രീ യൂണിറ്റുകള്ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും -944729304 വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്ത്ത0ല്‍ - 9446162608

മുയല്‍ വളര്ത്തുല്‍ - 9446234162

ശുദ്ധമായ പാല്‍ ഉല്പാദനം, സംസ്‌ക്കരണം, ഗുണമേന്മ - 9446084800

ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്ക്ക് ) - 9447006499

ഇറച്ചിയുല്പാദനം, സംസ്‌ക്കരണം സ്റ്റൈപ്പന്ഡരറി ട്രെയിനിംഗ് - 9446997932

പരീക്ഷണമൃഗ പരിചരണം - പൂക്കോട്, വയനാട് - 0493-6256380

വെറ്ററിനറി കോളേജ്, പൂക്കോട് - 0493 - 6256380

മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370956

ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370848

എന്റര്പ്രനണര്ഷി്പ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2576644

കന്നുകാലി ഗവേഷണ കേന്ദ്രം

  1. തിരുവാഴം കുന്ന് - 9446245422
  2. തുമ്പൂര്മുുഴി - 0487 - 2343281
  3. കോലാഹലമേട്, ഇടുക്കി - 944738670

കേരള കന്നുകാലി വികസന ബോര്ഡിിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്ത്തില്‍, തീറ്റപ്പുല്‍ കൃഷി, ആടു വളര്ത്ത9ല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്ഷ,കര്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്ക്ക് പരിശീലനം ലഭിക്കും.

പരിശീലനത്തിനായി മാനേജര്‍, ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.

മില്മരയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്മ്മനപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ക്ഷീര സംഘം ജീവനക്കാര്‍, കര്ഷപകര്‍ എന്നിവര്ക്ക് ഇവിടെ പരിശീലനം നല്കിഘ വരുന്നു.

രാമവര്മ്മനപുരം, തൃശ്ശൂര്‍ - 0487 - 2695869

നടുവത്ത്, മലപ്പുറം - 9446457341

മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്ക്ക്േ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നും ലഭിക്കും.

മൃഗസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 0487 - 2302381, 2302283

www.ahd.kerala.gov.in

വെറ്ററിനറി സര്വ്വvകലാശാല - www.kvasu.ac.in 0487 2376644

കൂണ്‍ കൃഷിയില്‍ ഒരു വിജയഗാഥ

കണ്ണൂര്‍: റോമാക്കാര്‍ വിശുദ്ധരുടെ ഭക്ഷണമായും ഈജിപ്തുകാര്‍ ദേവതകളുടെ ആഹാരമായും ഗ്രീക്കുകാര്‍ യോദ്ധാക്കളുടെ സമരവീര്യം കൂട്ടാന്‍ സഹായിക്കുന്ന വസ്തുവായും കണക്കാക്കിയിരുന്ന ഒന്നാണ് കൂണ്‍. എന്നാല്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ തടിക്കടവിലെ ലിജോ ജോസഫിന് കൂണ്കൃമഷി ബിസിനസ്സാണ്. കുമ്പളവേലില്‍ മൂന്ന് വര്ഷസത്തോളമായി കൂണ്കൃ്ഷിയിലൂടെ നേട്ടങ്ങള്‍ കൊയ്യുകയാണ് അദ്ദേഹം. വീടിനോട് ചേര്ന്നു ണ്ടാക്കിയ ഷെഡ്ഡില്‍ പാല്ക്കൂ ണ്‍ കൃഷിയിലാണ് ലിജോ ഇപ്പോള്‍. മലയോരത്ത് അപൂര്വ‍മായിക്കൊണ്ടിരിക്കുന്ന ഈ കൃഷിയില്‍ പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നുനേടിയ പരിശീലനം വഴിയാണ് ലിജോ നേട്ടങ്ങള്‍ കൊയ്തത്. പഞ്ചായത്തില്‍ തന്നെ ഈ കൃഷി ചെയ്യുന്ന ഏകവ്യക്തിയും ലിജോ ആണ്. പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്ന് കൂണ്‍ കൃഷിയില്‍ പ്രത്യേക പുരസ്‌കാരവും ലിജോ നേടിയിട്ടുണ്ട്.

രണ്ടുതരം കൂണാണ് പ്രചാരത്തിലുള്ളത്. വൈക്കോല്‍ മാധ്യമമാക്കിയ പാല്ക്കൂതണും പിന്നെ ചിപ്പിക്കൂണും. പാല്കൂലണ്‍ ആണ് ലിജോ കൃഷിചെയ്യുന്നത്. ചൂടുകാലത്താണ് പാല്ക്കൂ ണ്‍ സാധാരണ കൃഷി ചെയ്യുന്നത്. കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്ന് പാക്കറ്റ് ഒന്നിന് 24 രൂപ നിരക്കില്‍ വിത്തുവാങ്ങിയാണ് ലിജോ കൂണ്‍ കൃഷി ഒരുക്കുന്നത്. ഇപ്പോള്‍ കിലോവിന് 200 രൂപയോളം കിട്ടുന്നുണ്ട്. ഒരു ദിവസം പത്തുപാക്കറ്റ് വിത്ത് ഇട്ടാല്‍ ദിവസേന 10 കിലോഗ്രാം വരെ കൂണ്‍ ലഭിക്കും. വിത്തിട്ട് കൂണ്‍ പാകമായി വരുന്നതിന് നാല് ആഴ്ചകളോളം വേണ്ടിവരും. കൂടുതല്‍ കാലം കേടുവരാതെ നിലനില്ക്കുന്നതുകൊണ്ട് പാല്ക്കൂ ണിനോടാണ് ലിജോയ്ക്ക് താത്പര്യം.

വീട്ടില്‍ ഭാര്യ ബിന്സി യും അമ്മയും കൂണ്‍ കൃഷിയില്‍ ലിജോയെ സഹായിക്കുന്നുണ്ട്. പാരഡൈസ് മഷ്‌റൂംസ് എന്നാണ് ലിജോയുടെ കൂണ്‍ ഫാമിന്റെ പേര്.

വിജയഗാഥയുമായി എജിയുടെ തേനീച്ച കൃഷി

പത്തനംതിട്ട: ചുരുങ്ങിയ ചെലവില്‍കൂടുതല്‍ആദായം തേനീച്ച കൃഷിയിലൂടെ നേടാന്‍ സാധിക്കുമെന്ന് നാരങ്ങാനം പഞ്ചായത്തിലെ ജോണ്‍വി.തോമസ് എന്ന എജി തെളിയിക്കുന്നു. കൃഷിഭവനില്‍നിന്ന് നല്‍കിയ 10 പെട്ടിയില്‍നിന്നാണ് എജി തേനീച്ച കൃഷിക്ക് തുടക്കമിടുന്നത്.

തികച്ചും ശാസ്ത്രീയമായ രീതികളിലൂടെ മാത്രമാണ് എജി കൃഷി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ചിലവ് കുറഞ്ഞ കൃഷിരീതി വേഗത്തില്‍ വ്യാപിപ്പിക്കാന്‍ ഇദ്ദേഹത്തിനായി. നിലവില്‍ നാരങ്ങാനം, കോഴഞ്ചേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും കുറിച്ചിമുട്ടത്തുമായി മുന്നൂറോളം തേനീച്ച കോളനികളാണ് എജി സ്ഥാപിച്ചിരിക്കുന്നത്.

തേനീച്ചപ്പെട്ടി നിര്‍മാണം, ഈച്ച സംരക്ഷണം, തേന്‍സംസ്‌കരണം, വിപണനം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് തേനീച്ച കൃഷി. ക്ഷാമകാലം, ക്ഷേമകാലം എന്നിങ്ങനെ രണ്ട് കാലങ്ങളായാണ് തേനീച്ചയെ സംരക്ഷിക്കുന്നത്.

ജൂണ്‍ മുതല്‍ഒക്‌ടോബര്‍വരെയാണ് ക്ഷാമകാലം. പ്രകൃതിയില്‍തേന്‍ലഭ്യമല്ലാത്ത ഈ കാലത്ത് തേനീച്ച സംഭരിച്ചു വയ്ക്കുന്ന തേനാണ് ശേഖരിക്കുന്നത്. ആ കാലയളവില്‍ പഞ്ചസാര പാനിയാക്കി ആഴ്ച തോറും ഒരു കൂടിന് 200 മില്ലീലിറ്റര്‍എന്ന തോതില്‍ഓരോ തേനീച്ച കോളനിക്കും നല്‍കാറാണ് പതിവ്.

പൂക്കളും, പൂമ്പൊടിയും തേനും ധാരാളമായി പ്രകൃതിയില്‍ഉള്ള ക്ഷേമകാലത്ത് തേനീച്ച ഉത്പാദിപ്പിക്കുന്ന ബീ വാക്‌സ് മെഴുക് നെയില്‍പോളിഷ്, മെഴുകുതിരി, വാസലൈന്‍, സ്‌നോ, ലിപ്സ്റ്റിക് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ പ്രധാന ഘടകമാണ്.

അന്താരാഷ്ട്ര വിപണിയില്‍ശ്രദ്ധേയമായ മറ്റൊരു വിഭവമാണ് റോയല്‍ജെല്ലി. തേനീച്ചക്കൂട്ടിലെ റാണിക്ക് കഴിക്കാന്‍മറ്റ് ഈച്ചകള്‍അവയുടെ തലച്ചോറിലെ ദ്രാവകവും ഏറ്റവും ഗുണമേന്മയുള്ള പൂമ്പൊടിയും ചേര്‍ത്തുണ്ടാക്കുന്നതാണിത്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാരേറെയുമാണ്.

ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ബീ തെറാപ്പി ചികിത്സയും ഏറെ പ്രചാരമുള്ള ഒന്നാണ്. ജില്ലയില്‍ഗൂഡ്രിക്കല്‍റേഞ്ചില്‍പ്പെട്ട വനമേഖലയിലെ തേനാണ് ഏറ്റവും ഗുണമേന്മയുള്ളതെന്ന് വെള്ളായണി കാര്‍ഷിക കോളേജും പൂനെയിലെ ഹണി ഇന്‍ഫര്‍മേഷന്‍സെന്ററും വ്യക്തമാക്കുന്നു.

മൊബൈല്‍ ടവറുകള്‍വന്നതോടെ അവയില്‍ നിന്നുള്ള റേഡിയേഷന്‍ തേനീച്ചകളുടെ ദിശ മാറ്റുന്നതോടെ പരാഗണം ഫലപ്രദമായി നടക്കാതെ പോകുന്നതായും പഠനം പറയുന്നു. കീടനാശിനികളുടെ ഉപയോഗം തേനിലും കലരുന്നതിനാല്‍ ഇവയുടെ ഗുണമേന്മയെ അത് ബാധിക്കുന്നുണ്ട്.

തെങ്ങുകള്‍ക്കും മറ്റു വിളകള്‍ക്കുമിടയില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുന്നത് വളരെ ഗുണകരമാണെന്ന് എജി സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലത്ത് നനയാതെ സൂക്ഷിച്ചാല്‍ തേന്‍10 വര്‍ഷം വരെ കേടു കൂടാതിരിക്കും. വിവിധ കുടുംബശ്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും എജി കൂടുകള്‍ നിര്‍മിച്ച് നല്‍കാറുണ്ട്.

ഇടനിലക്കാരില്ലാത്ത കച്ചവട രീതിയിലൂടെ തേന്‍ കൃഷി ലാഭകരമാക്കാമെന്നും തേന്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പലിശയില്ലാ വായ്പാ പദ്ധതി മാതൃകയാക്കാവുന്നതാണെന്നും എജി അഭിപ്രായപ്പെട്ടു.

കടപ്പാട് : msmekerala.blogspot.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate