অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പന്നിവളർത്തൽ

പന്നിവളർത്തൽ

സ്വിസ്സ് വികസന കൗണ്‍സിലിന്റെ പഠനങ്ങളില്‍ കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍. വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില്‍ ചിലതാണ്.

മറ്റേതു ഫാമിങ്ങിനെയും അപേക്ഷിച്ച് പന്നിവളര്‍ത്തല്‍ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്. പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പന്നിഫാമുകള്‍ നേരിടുന്ന പ്രധാന ഭീഷണി.ശാസ്ത്രീയ രീതിയില്‍ പന്നിഫാമുകള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഇത് നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പന്നിവളര്‍ത്തലിന് സ്ഥല നിവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. കേരളത്തില്‍ പന്നിവളര്‍ത്തല്‍ വിപുലപ്പെട്ടു വരുന്നുണ്ടെങ്കിലും മലിനീകരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്ത സ്ഥലങ്ങളില്‍ ഏറെ പ്രക്ഷോഭങ്ങളും നടക്കുന്നു. കേരളത്തില്‍ പകുതിയിലധികം പന്നിഫാമുകള്‍ക്ക് ഒരുദിവസത്തിലല്ലെങ്കില്‍ മറ്റൊരു ദിവസത്തില്‍ സമീപവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കേണ്ടി വരുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണം സുസ്ഥിരമായ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തോടുകൂടി ഫാമുകള്‍ ആരംഭിക്കണം.

പന്നിവളര്‍ത്തലില്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റമാണ് കേരളത്തില്‍ കാണുന്നത്. നാടന്‍ ശീമപ്പന്നികള്‍ക്കു പകരം ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസ്സുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്‌റേസ് സങ്കരയിനങ്ങളെ ഇവിടെ വളര്‍ത്തി വരുന്നു.പന്നിവളര്‍ത്തലിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ശീമപ്പന്നികളെ/നാടന്‍പന്നികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് അന്തമായ മാലിന്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ പ്രേരകമാകുന്നത്. ഈ രംഗത്ത് ശാസ്ത്രീയ പന്നിവളര്‍ത്തലിനെക്കുറിച്ചും, ഇറച്ചി സംസ്‌കരണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര മാതൃകയില്‍ നിര്‍മിച്ച ഹൈടെക് പന്നി ഫാമുകളുണ്ടെഹ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്.പന്നിഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പന്നിവളര്‍ത്തല്‍ ആരംഭിക്കരുത്. പന്നിവളര്‍ത്തല്‍ ഫാമുകളും, വീടുകളും തമ്മില്‍ നിശ്ചിത അകലത്തിലായിരിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, പട്ടണ, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പന്നിഫാമുകള്‍ തുടങ്ങരുത്. യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം എന്നിവ ലഭിക്കുന്ന സ്ഥലത്തു മാത്രമേ ഫാമുകള്‍ തുടങ്ങാവൂ.

പന്നിഫാമുകള്‍ വിവിധരീതിയില്‍ തുടങ്ങാവുന്നതാണ്. ഇറച്ചിക്കുവേണ്ടി പന്നിക്കുട്ടികളെ വാങ്ങി 6-8 മാസം വരെ വളര്‍ത്തുന്ന ഫാറ്റനിങ്ങ് യൂണിറ്റ് (Fattening Unit), പ്രജനനത്തിനുവേണ്ടി വളര്‍ത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്‍പന നടത്താവുന്ന പ്രജനനയൂണിറ്റ് (breeding Unit) എന്നിവ ഇവയില്‍ ചിലതാണ്. മേല്‍പ്പറഞ്ഞ രണ്ട് യൂണിറ്റുകളും ഒരുമിച്ചുള്ള പ്രജനന ഫാറ്റനിങ്ങ് യൂണിറ്റും തുടങ്ങാവുന്നതാണ്.ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയാല്‍ ആണ്‍പന്നികള്‍ മൂന്നു വര്‍ഷത്തിലും പെണ്‍ പന്നികള്‍ 8-10 മാസത്തിലും പ്രായപൂര്‍ത്തിയെത്തും. ഈ പ്രായത്തില്‍ ഇവയെ ഇണ ചേര്‍ക്കാവുന്നതാണ്. 144 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 8-12 കുഞ്ഞുങ്ങള്‍വരെയുണ്ടാകും.

കുഞ്ഞുങ്ങളെ 45-60 ദിവസം പ്രായത്തില്‍ തള്ളപ്പന്നിയില്‍ നിന്നും മാറ്റാം. ആദ്യത്തെ 2 മാസക്കാലയളവില്‍ ഇരുമ്പ് സത്ത് അടങ്ങിയ കുത്തിവെപ്പുകളും സമീകൃത തീറ്റയും തള്ളയുടെ മുലപ്പാലും ഇടയ്ക്ക് ആവശ്യമാണ്.തീറ്റച്ചെലവ് കുറയ്ക്കാനായി അടുക്കള, ഹോട്ടല്‍, പച്ചക്കറി, അറവുശാല അവശിഷ്ടങ്ങള്‍ എന്നിവ പന്നികള്‍ക്കു നല്‍കുന്നതാണ് മാലിന്യപ്രശ്‌നങ്ങള്‍ക്കു കാരണം. ഇവ സംസ്‌കരിച്ചു നല്‍കുന്നത് കൂട്ടിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. സമീകൃത തീറ്റ മാത്രം നല്‍കുന്ന ഫാമുകളില്‍, മറ്റു ഫാമുകളെ അപേക്ഷിച്ച് ദുര്‍ഗന്ധം കുറവുമാണ്. പന്നിക്കൂട്ടില്‍ നിന്ന് കാഷ്ഠവും കൂട് കഴുകിയ വെള്ളവും ഒരുമിച്ച് പുറത്തേക്ക് വിടുന്നത് ദുര്‍ഗന്ധത്തിനിടവരുത്തും. കാഷ്ഠം പ്രത്യേകം എടുത്തുമാറ്റി കൂട് കഴുകിയാല്‍ ദുര്‍ഗന്ധം കുറയ്ക്കാവുന്നതാണ്.

ഇറച്ചിയ്ക്കു വേണ്ടി വളര്‍ത്തുമ്പോള്‍ 6-8 മാസം പ്രായത്തില്‍ പന്നികളെ വില്‍പന നടത്താം. ഇക്കാലത്ത് അവയ്ക്ക് 80-100 കി.ഗ്രാം ശരീരത്തൂക്കമുണ്ടായിരിക്കും.അടുത്ത കാലത്തായി കേരളത്തില്‍ പന്നികളില്‍ പന്നിപ്പനി (swine fever) രോഗം കണ്ടുവരുന്നു. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗംമൂലം പന്നികളില്‍ മരണനിരക്ക് വളരെ കൂടുതലാണ്.

മോര്‍ബില്ലി (Morbilli) ഇനം വൈറസ്സുകളാണ് പന്നിപ്പനിക്ക് കാരണം. പനി, തീറ്റതിന്നാതിരിക്കല്‍, തളര്‍ച്ച, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന പന്നികളിലൂടെയാണ് രോഗം കേരളത്തിലെത്തിയത്.രോഗ നിയന്ത്രണത്തിനായി വാക്‌സിനുകള്‍ ഇന്ന് നിലവിലുണ്ട്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ പന്നികളെ പന്നിപ്പനിക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. രോഗം അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടും, പരിസരവും രോഗാണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രിദ്ധിക്കണം. രോഗം ബാധിച്ച പന്നികള്‍ക്ക് പാര്‍ശ്വ അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.

കേര­ള­ത്തിൽ കണ്ടു­വ­രുന്ന ഇന­ങ്ങൾ

ലാർജ്‌ വൈറ്റ്‌ യോർക്ക്ഷെ­യർ

ഉത്ഭവം യോർക്ക്ഷെ­യ­റിൽ വളരെ പ്രചാരം കിട്ടിയ ഇന­മാ­ണി­ത്‌. ധാരാളം പാലുൽപാ­ദി­പ്പി­ക്കുന്ന നല്ല മാതൃ­ഗു­ണ­മു­ള്ള­വ­യാണ്‌ പെൺപ­ന്നി­കൾ. നല്ല വലി­പ്പ­മുള്ള നീണ്ടു­വെ­ളു­ത്ത­വ­യാണ്‌ ഇവ. ചെവി ഉയർന്നു നിൽക്കും. സങ്ക­ര­യി­ന­ങ്ങ­ളുടെ ഉത്പാ­ദ­ന­ത്തിന്‌ ധാരാ­ള­മായി ഉപ­യോ­ഗി­ച്ചു­വ­രു­ന്നു.

ഡ്യൂറോക്ക്‌

ചുമന്ന നിറവും തൂത്തിയ ചെവി.യു­മാണ്‌ ഈ ഇന­ത്തിന്‌. വലി­പ്പ­ത്തിന്‌ ചേർച്ച, ആഹാ­ര­ക്ഷ­മതാ വളർച്ചാ­നി­ര­ക്ക്‌, ദൃഢ­ത, എന്നി­വ­മൂലം പ്രചാ­രം­കി­ട്ടി­യി­ട്ടു­ണ്ട്‌.

ലാൻസ്പേസ്‌

സെൻമാർക്കാണ്‌ സ്വദേ­ശം. കന­ത്തു­തൂ­ത്തീയ ചെവി­യുള്ള വെളുത്ത ഇന­മാ­ണ്‌. സങ്ക­ര­യി­ന­ങ്ങളെ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

സംര­ക്ഷ­ണവും പരി­പാ­ല­നവും;

നല്ല­യി­ന­ങ്ങളെ എങ്ങിനെ തിര­ഞ്ഞെ­ടു­ക്കാം.

വാണി­ജ്യാ­ടി­സ്ഥാ­ന­ത്തി­ലുള്ള മൃഗ­പ­രി­പാ­ല­ന­ത്തിന്‌ ഉന്നത ഗുണ­നി­ല­വാ­ര­മുള്ള നല്ല ആരോ­ഗ്യ­മുള്ള സങ്ക­ര­യി­ന­ങ്ങളോ വിദേ­ശ­ഇ­നമോ ആണ്‌ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌.

അതി­ജീ­വ­ന­ശേ­ഷി­യുള്ള ലിറ്റർവ­ലി­പ്പ­മുള്ള (ഒ­റ്റ­പ്ര­സ­വ­ത്തിലെ കുട്ടി­ക­ളുടെ എണ്ണവും അജീ­വ­ന­ശേ­ഷി­യും) പെൺപന്നി പരി­പാ­ലി­ക്ക­പെ­ടുക എന്ന­താ­യി­രി­ക്കണം ഒരു പെൺപന്നിയേയും ആൺപ­ന്നി­യേയും തെര­ഞ്ഞെ­ടു­ക്കു­ന്ന­തിന്റെ ലക്ഷ്യം. മാത്ര­മല്ല ഈ ലിറ്റർ 6 മാസമോ അതിൽ കുറവോ പ്രായ­മാ­കു­മ്പോൾ തന്നെ വിൽപനക്കാവ­ശ്യ­മായ വലിപ്പം എത്തി­യി­ട്ടു­ണ്ടാ­ക­ണം.

പ്രത്യു­ത്പാ­ദ­ന­ക്ഷ­മ­മാ­യ­വ­യെ­യാണ്‌ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌.

പുതു­തായി തെര­ഞ്ഞെ­ടു­ത്ത­വയെ തിരി­ച്ച­റി­യാ­നായി ടാറ്റു­ ഒട്ടി­ക്കു­കയോ, ചെവി­കു­ത്തു­കയോ ചെയ്യു­ക.

രോഗ­ങ്ങൾക്കെ­തി­രായി പ്രതി­രോ­ധ­കു­ത്തി­വ­യ്പു­കൾ എടു­ക്കു­ക.

പുതു­തായി തെര­ഞ്ഞെ­ടു­ത്ത­വയെ രണ്ടാഴ്ച നിരീ­ക്ഷി­ച്ച­തി­നു­ശേഷം മറ്റു­ള്ള­വ­യു­മായി ചേർക്കു­ക.

മൂന്നു­മാസം ഇട­വിട്ട്‌ രണ്ടു സെറ്റു­ക­ളായി പുതിയ മൃഗ­ങ്ങ­ളെ വാങ്ങു­ക.

കൂട്ട­ത്തിൽ നിന്ന്‌ മൃഗ­ങ്ങളെ തെര­ഞ്ഞെ­ടുത്ത്‌ മാറ്റി പുതി­യ­വയെ ചേർക്കു­ക.

10-12 പ്രസ­വ­ങ്ങൾക്കു ശേഷം പ്രായം ചെന്ന മൃഗ­ങ്ങളെ ഒഴി­വാ­ക്ക­ണം.

ബ്രീഡിംങ്ങ്‌ സംര­ക്ഷണം

പന്നികൾ ഉയർന്ന പ്രത്യ­ത്പാ­ദ­ന­ക്ഷ­മ­ത­യുള്ള ജീവി­ക­ളാ­ണ്‌. നല്ല പരി­പാ­ല­ന­സാ­ഹ­ച­ര്യ­മൊ­രുക്കി വർഷ­ത്തിൽ രണ്ട്‌ പ്രസ­വ­മായി ക്രമീ­ക­രി­ക്ക­ണം.

ആൺപെൺ അനു­പാതം 10:1 എന്ന രീതി­യിൽ നില­നിർത്തു­ന്നത്‌ പര­മാ­വധി ഉത്പാ­ദ­ന­ത്തിന്‌ ആവ­ശ്യ­മാ­ണ്‌. നല്ല മദി­യുള്ള സമ­യത്ത്‌ ബ്രീഡിംഗ്‌ നട­ത്ത­ണം.

ഗർഭ­കാ­ല­സം­ര­ക്ഷണം പ്രസ­വ­ത്തിന്‌ ഒരാ­ഴ്ച­മുൻപ്‌ പന്നി­കൾക്ക്‌ ആവ­ശ്യ­ത്തിന്‌ സ്ഥല സൗക­ര്യവും ഭക്ഷണം വെള്ളം ഇവ­യെല്ലാം ലഭ്യ­മാ­ക്ക­ണം. പന്നി­ക­ളേയും ഈറ്റു­പു­രയും പ്രതീ­ക്ഷി­ക്കുന്ന പ്രവ­വ­ദി­വ­സ­ത്തിന്‌ മൂന്നോ നാലോ ദിവസം മുൻപു­തന്നെ അണു­വി­മു­ക്ത­മാ­ക്കു­ക.

പന്നി­കു­ഞ്ഞു­ങ്ങ­ളുടെ സംര­ക്ഷ­ണം

നവ­ജാ­ത­പ­ന്നി­ക്കു­ട്ടി­കളെ ചെറിയ അഴി­ക­ളിട്ടു സംര­ക്ഷി­ക്കു­ക.

പൊക്കിൾകൊടി മുറി­ച്ചു­മാ­റ്റി­യ­ശേഷം അയോ­ഡിൻലാ­യനി ഉപ­യോ­ഗിച്ച്‌ അണു­വി­മു­ക്ത­മാ­ക്ക­ണം.

6-8 ആഴ്ചതള്ള­യുടെ പാൽകു­ടി­ക്കാൻ അനു­വ­ദി­ക്കു­ന്ന­തോ­ടൊപ്പം തീറ്റയും കൊടു­ക്കു­ക.

പന്നി­ക്കു­ട്ടി­കളെ കടു­ത്ത­കാ­ല­വസ്ഥ സാഹ­ച­ര്യ­ങ്ങ­ളിൽനിന്ന്‌ സംർക്ഷി­ക്ക­ണം. പ്രത്യേ­കിച്ച്‌ ആദ്യത്തെ രണ്ട്‌ മാസ­ത്തേക്ക്‌.

നിർദ്ദേ­ശി­ക്ക­പ്പെട്ട പട്ടി­ക­യ­നു­സ­രിച്ച്‌ പ്രതി­രോ­ധ­കു­ത്തി­വ­യ്പു­കൾ എടു­ക്കു­ക.

വിളർച്ച ബാധി­ക്കാ­തി­രി­ക്കാ­നൻ അയേണ്‌ കൊടു­ക്കു­ക.

വിൽപ­നക്കും പരി­പാ­ല­ന­ത്തി­നു­മുള്ള പന്നി­ക്കു­ട്ടി­കൾ ഒരു­പോലെ നല്ല­രീ­തി­യിൽപ­രി­പാ­ലി­ക്ക­പ്പെ­ട­ണം.

ബീജ­സ­ങ്ക­ല­ന­ത്തി­നു­പ­യോ­ഗി­ക്കാത്ത ആൺ പന്നി­കളെ വന്ധീ­ക­രി­ക്കു­ന്ന­താണ്‌ അഭി­കാ­മ്യം. ഇങ്ങിനെ ചെയ്യു­ന്ന­തു­വഴി മാംസം പാകം ചെയ്തു­ക­ഴി­യു­മ്പോ­ഴുള്ള ? പന്നി­മണം? ഒഴി­വാക്കി മാംസ­ത്തിന്റെ ഗുണം വർദ്ധി­പ്പി­ക്കാ­നാ­കും.

മുല­യൂ­ട്ടുന്ന പന്നി­കൾക്ക്‌ അധി­ക­ഭ­ക്ഷണം ഉറ­പ്പു­വ­രു­ത്തു­ന്നത്‌ പന്നി­കു­ട്ടി­ക­ളുടെ പരി­പാ­ലനം ഉറ­പ്പാ­ക്കും.

രോഗ­ങ്ങൾക്കെ­തി­രായ സംര­ക്ഷണം

തീറ്റ­എ­ടു­ക്കാ­യ്ക, പനി, അസാ­ധാ­ര­ണ­സ്ര­വ­ങ്ങൾ സ്വഭാ­വം, എന്നി­വ­യെല്ലാം ജാഗ്ര­ത­യോടെ നിരീ­ക്ഷി­ക്ക­ണം.

രോഗ­മു­ണ്ടെന്ന്‌ സംശ­യി­ക്കു­ന്നു­വെ­ങ്കിൽ അടു­ത്തുള്ള ആരോ­ഗ്യ­കേ­ന്ദ്ര­ത്തേയോ മൃഗ­ഡോ­ക്ട­റു­ടെയോ സഹായം തേടു­ക.

സാധാ­രണ രോഗ­ങ്ങ­ളിൽനിന്നും മൃഗ­ങ്ങളെ സംര­ക്ഷി­ക്കു­ക.

പകർച്ച­രോ­ഗ­ങ്ങൾ പൊട്ടി­പു­റ­പ്പെ­ടു­ന്ന­തായി നിരീ­ക്ഷി­ക്ക­പെ­ട്ടാൽ രോഗ­ബാ­ധ­യു­ള്ള­വ­യേയും ആരോ­ഗ്യ­മുള്ള മൃഗ­ങ്ങ­ളെയും ഉടനെ തന്നെ മാറ്റി­താ­മ­സി­പ്പി­ക്കു­ക. ഉടനെ തന്നെ രോഗ­ നിയ­ന്ത്ര­ണ­മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.

സമ­യാ­സ­മ­യ­ങ്ങ­ളിൽ വിര­മരുന്ന കൊടു­ക്കു­ക.

പ്രായ­പൂർത്തി­യായ മൃഗ­ങ്ങ­ളുടെ മുഖം പരി­ശോ­ധിച്ച്‌ ആന്ത­രീ­ക­പരാ­ദ­ങ്ങ­ളുടെ മുട്ട­കൾ ഇല്ലെന്ന്‌ ഉറ­പ്പാ­ക്കു­ക. കണ്ടെ­ത്തി­യാൽ ആവ­ശ്യ­മായ ഔഷ­ധ­ങ്ങൾ കൊടു­ക്കു­ക..

പന്നി­ക­ളുടെ തീറ്റ­ക്രമം

പന്നി­കൾ മോണോ­ഗ്യാ­സ്ട്രിക്‌ മൃഗ­ങ്ങ­ളാ­ണ്‌. ഒരു പരി­ധി­വരെ അവക്ക്‌ നാരു­ക­ളുള്ള ഭക്ഷണം മാത്രമേ ഉപ­യോ­ഗ­പ്പെ­ടു­ത്താൻ കഴി­യൂ. പ്രായ­പൂർത്തി­യാ­യ­വക്ക്‌ പ്രത്യേ­കി­ച്ചും.

ഭക്ഷ­ണ­ത്തിലെ മത്സ്യം മാംസ്യം എന്നി­വ­യിൽനിന്നാണ്‌ അവക്ക്‌ പ്രോട്ടീൻ ലഭ്യ­മാ­കു­ന്ന­ത്‌.

കൃത്യ­മായ ഇട­വേ­ള­ക­ളിൽ പന്നി­കൾക്ക്‌ തീറ്റ­നൽക­ണം, പുതിയ തീറ്റ കൊടു­ക്കു­മ്പോൾ മുൻപ്‌ കൊടു­ത്ത­വ­യുടെ അവ­ശി­ഷ്ട­ങ്ങൾ നിർബ­ന്ധ­മായും നീക്കം ചെയ്യ­ണം.

മാർക്ക­റ്റിൽ ലഭ്യ­മാ­കുന്ന തീറ്റ­നൽകി പന്നി­കളെ പരി­പാ­ലി­ക്കു­ന്നത്‌ സാമ്പ­ത്തി­ക­മായി ഗുണം ചെയ്യി­ല്ല. ?സ്വിൻ? അടി­സ്ഥാ­ന­ത്തി­ലുള്ള തീറ്റ­ക്ര­മ­മാണ്‌ ലാഭ­ക­രം. ശരാ­ശരി ഒരു പന്നിക്ക്‌ 4-8 കിലോ­ഗ്രാമും ?സ്വിൻ? ആവ­ശ്യ­മാ­ണ്‌.

എല്ലാ വിഭാ­ഗ­ത്തി­ലെയും പന്നി­കൾക്ക്‌ കുറ­ഞ്ഞ­അ­ള­വിൽ തീറ്റ­പുല്ല്‌ ലഭ്യ­മാ­ക്കു­ക. അല്ലെ­ങ്കിൽ മേയാൻവി­ടു­ക.

തള്ള­യിൽനിന്നം വേർപെ­ടു­ത്തിയ പന്നി­കൾക്ക്‌ ഒരു ഓട്ടോ­മാ­റ്റിക്‌ തീറ്റ­ക്രമം ഉപ­യോ­ഗിച്ച്‌ തീറ്റ നൽകാ­വു­ന്ന­താ­ണ്‌. (200 ലിറ്റർ ഓയിൽഡ്രം ഉപ­യോ­ഗിച്ച്‌ ഈ സംവി­ധാനം നിർമ്മി­ക്കാം. ഇതു­വഴി മുല­കു­ടി­മാ­റു­മ്പോ­ഴുള്ള ഭാര­നഷ്ടം ഒഴി­വാ­ക്കാം.

ആൺപ­ന്നി­ക­ളുടെ തീറ്റ­ക്രമം

പ്രായ­ത്തി­ന­നു­സ­രിച്ച്‌ 100 കി.ഗ്രാ­മിന്‌ 2.25 കി.ഗ്രാം സാന്ദ്രീ­കൃത തീറ്റ ബീജ­സ­ങ്കലനത്തി­നു­പ­യോ­ഗി­ക്കുന്ന ആൺപ­ന്നിക്ക്‌ ആവ­ശ്യ­മു­ണ്ട്‌. (ഇത്‌ ബീജ­സ­ങ്ക­ല­ന­നി­രക്കും സാഹ­ച­ര്യവും അനു­സ­രി­ച്ചി­രി­ക്കും)

പന്നി­കൂ­ടു­തൽ തടി­ക്കാ­തെയും മെലി­യാ­തെയും നോക്കി തീറ്റ ക്രമ­പെ­ടു­ത്ത­ണം.

കൂട്ടിൽ പരി­പാ­ലി­ക്കു­ന്ന­വക്ക്‌ പച്ച­പു­ല്ല്കൊ­ടു­ക്ക­ണം.

പെൺപ­ന്നി­യുടെ തീറ്റ­ക്രമം

ഗർഭ­ധാ­ര­ണ­ത്തി­ന്റെയും മുല­യൂ­ട്ട­ലിനും പോഷ­ക­ങ്ങൾ സംര­ക്ഷി­ക്ക­പ്പെ­ടു­ന്ന­തി­ന്റെയും ഭാഗ­മായി ഗർഭ­കാ­ല­ത്തിന്റെ അവ­സാന മാസ­ങ്ങ­ളിൽ ധാരാളം ധാതു­ല­വ­ണ­ങ്ങളും പ്രോട്ടീനും വിറ്റാ­മി­നു­കളും ആവ­ശ്യ­മായി വരും.

പ്രായ­പൂർത്തി­വന്ന പെൺപ­ന്നി­കൾ 30-35 കി.ഗ്രാം ഭാര­മു­ണ്ടാ­കും.

ഗർഭ­ധാ­ര­ണ­സ­മ­യത്ത്‌ 40-45 കി.ഗ്രാം ആകും.

കൂടു­തൽ തടി­ക്കാനോ മെലി­യാനോ അനു­വ­ദി­ക്കാതെ തീറ്റ­ക്ര­മീ­ക­രി­ക്ക­ണം. ഒറ്റക്ക്‌ തീറ്റു­ന്നതാണ്‌ നല്ല­ത്‌.

പെൺപ­ന്നി­കൾക്ക്‌ ഇണ­ചേ­രു­ന്ന­തിന്‌ മുൻപ്‌ കൂടു­തൽ തീറ്റ­കൊ­ടു­ക്കു­കയും ഇണ­ചേ­ര­ലിനു ശേഷം അത്‌ കുറ­ക്കു­കയും ചെയ്യുന്ന രീതി നില­വി­ലു­ണ്ട്‌.

പ്രസ­വിച്ച പന്നി­കൾക്കും കുട്ടി­കൾക്കു­മുള്ള തീറ്റ­ക്രമം

പ്രസ­വ­ത്തി­നു­തൊ­ട്ടു­മുൻപും തൊട്ടു­പി­ന്നാ­ലെയും പോഷ­ക­സ­മ്പു­ഷ്ട­മായ ഭക്ഷണം അള­വിൽ കുറച്ച്‌ കൊടു­ക്കു­ക.

10 ദിവസം ആകു­മ്പോ­ഴേക്കും ശരി­യായ തീറ്റ­ക്ര­മ­ത്തി­ലേ­ക്കെ­ത്തി­ക്കു­ക.

ധാരാളം പച്ച­പുല്ല്‌ ലഭ്യ­മാ­ക്കു­ക.

100 കി.ഗ്രാം ശരീ­ര­ഭാ­ര­ത്തിന്‌ 2.5 മുതൽ 3 കി. ഗ്രാം കുഞ്ഞൊ­ന്നിനു 0.2 കി.ഗ്രാം എന്ന രീതി­യി­ലാണ്‌ തീറ്റ­ക്രമം കണ­ക്കാ­ക്കേ­ണ്ട­ത്‌.

അങ്ങിനെ വരു­മ്പോൾ 100 കി. ഗ്രാം ഉള്ള 4.6 കി.ഗ്രാം തീറ്റ സ്വീക­രി­ക്കും.

പന്നി­കു­ട്ടി­കൾക്ക്‌ ‘ക്രീപ്‌ ഫീഡ്‌” എന്ന പ്രത്യേ­ക­പോ­ഷക സമ്പുഷ്ട തീറ്റ ലഭ്യ­മാ­ക്കാ­വു­ന്ന­താ­ണ്‌.

ക്രീപ്‌ ഫീഡിംങ്ങ്‌

തള്ള­യിൽ നിന്നും അകറ്റി പന്നി­കു­ട്ടി­കൾക്ക്‌ ഒറ്റക്ക്‌ സാന്ദ്രീ­കൃത തീറ്റ കൊടു­ക്കുന്ന രീതി­യാ­ണി­ത്‌. രണ്ടാഴ്ച പ്രായ­മാ­കു­മ്പോ­ഴാണ്‌ ക്രീപ്‌ ഫീഡ്‌ നൽകു­ന്ന­ത്‌. ഊർജ്ജ്യ­സ്വ­ല­തയും ആരോ­ഗ്യവും ഉള്ള ഒരു പന്നി­ക്കുട്ടി 8 ആഴ്ച പ്രായ­മാ­കു­ന്ന­തിന്‌ മുൻപ്‌ 10 കി. ഗ്രാം ?ക്രീപ്‌ ഫീഡ്‌ ഉപ­യോ­ഗ­പെ­ടു­ത്തി­യി­രി­ക്കും. ഇതിന്റെ മുന്നൽ രണ്ടു­ഭാ­ഗവും 6-8 ആഴ്ച­ക്കു­ള്ളി­ലാ­യി­രിക്കും കഴി­പ്പി­ച്ചി­ട്ടു­ണ്ടാ­വു­ക.

വള­രുന്ന പന്നി­ക­ളുടെ തീറ്റ­ക്രമം

പന്നി­കൾക്ക്‌ സമീ­കൃത ആഹാരം ലഭ്യ­മാ­ക്കി­യാൽ അവ അതു­പ­യോ­ഗ­പ്പെ­ടുത്തി പര­മാ­വുധി വളർച്ച പ്രാപി­ക്കും. ഒരു നിശ്ചിത അളവ്‌ തീറ്റ ദിവ­സ­ത്തിൽ രണ്ടോ മൂന്നോ തവ­ണ­യായി നൽകു­ക. അല്ലെ­ങ്കിൽ ഒറ്റ­ത്ത­വ­ണ­യായി 30-45 മിനി­റ്റിൽ തിന്നു തീർക്കാത്ത രീതി­യിൽ കൊടു­ക്കു­ക.

പന്നി­കൾക്ക്‌ കൊടു­ക്കാ­വുന്ന മറ്റു­പ­ല­വക തീറ്റ­കൾ;

സ്വിൽ :- (ഭക്ഷ­ണ­ത്തിന്റെ ബാക്കി, പച്ച­ക്ക­റി­കൾ, മാംസം, മീൻ എന്നി­ങ്ങനെ അടു­ക്ക­ള­യിൽ നിന്നും പുറം തള്ളുന്ന അവ­ശി­ഷ്ട­ങ്ങൾ ) ഇതിന്റെ മൂല്യം കണ­ക്കാ­ക്കാൻ ആവാ­ത്ത­വിധം ഇതിലെ ചേരു­വ­കളും അളവും വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. കിച്ചൺ വേയ്സ്റ്റ്‌ കൊടു­ത്താൽ 50 കി.ഗ്രാം ഭാര­മുള്ള പന്നി കുട്ടി 70 ദിവസം കൊണ്ട്‌ 70 കി. ഗ്രാം ഭാര­ത്തിൽ എത്തു­മെന്ന്‌ നിരീ­ക്ഷി­ക്ക­പെ­ട്ടി­ട്ടു­ണ്ട്‌. കിച്ചൺ വെയ്സ്റ്റ്‌ പഴ­കി­യതും അഴു­കി­യതും അല്ല എന്ന്‌ ഉറ­പ്പു­വ­രു­ത്ത­ണം. ശരാ­ശരി 4-8 കി.ഗ്രാം സ്വിൽ ഒരു പന്നിക്ക്‌ ഒരു ദിവ­സ­ത്തേക്ക്‌ മതി­യാ­കും.

പന്നിതീ­റ്റ­യായി ഉപ­യോ­ഗി­ക്കുന്ന മറ്റു­വ­സ്തു­ക്കൾ

ഇനം ചേർക്കേണ്ട അളവ്‌ % ൽ

മര­ച്ചീനി 15-20

റബ്ബർപി­ണ്ണാക്ക്‌ 15

പുളി­ങ്കുരു വറുത്ത്‌ പൊടി­ച്ച­ത്‌ 20

ചായ വേയ്സ്റ്റ്‌ 20

മാംസം വേയ്സ്റ്റ്‌ 20

പന്നി­യുടെ പാർപ്പി­ട­സൗ­കര്യം;

പാർപ്പിടം മഴ­യിൽ നിന്നും വെയി­ലിൽ നിന്നും മതി­യായ സംര­ക്ഷണം നൽകു­ന്ന­താ­ക­ണം.

പന്നി­കൾക്ക്‌ ചൂടും തണുപ്പും എളുപ്പം ബാധി­ക്കും.

പന്നി­ക­ളുടെ കുഴി­ക്കുന്ന സ്വഭാ­വത്തെ പ്രതി­രോ­ധി­ക്കുന്ന തര­ത്തി­ലുള്ള­താ­വണം തറയും ചുമ­രും.

തറ കോൺക്രീറ്റ്‌ ചെയ്താൽ ഉറപ്പും ലഭി­ക്കാം. എളുപ്പം വൃത്തി­യാ­ക്കു­കയും ചെയ്യാം.

ചുമര്‌ ഇഷ്ടി­ക­കെട്ടി മിനു­ക്കി­യതും വാതിൽ മരമോ ഇരുമ്പോ ആകാം.

വെള്ളവും തീറ്റ­കളും പുറ­ത്തു­നിന്നു കഴി­ക്കുന്ന രീതി­യിൽ വേണം ക്രമീ­ക­രി­ക്കാൻ. 200ര സെൽഷ്യ­സിനും 250ര ഇട­യിലെ ഊഷ്മാ­വിൽ പന്നി­കൾ നല്ല­ഉ­ത്പാ­ദ­ന­ക്ഷ­മത കൈവ­രി­ക്കും.

തണൽ. കുത്തി­മ­റി­യാ­നുള്ള ടാങ്ക്‌, തണു­പ്പി­ക്കാൻ സഹാ­യി­ക്കുന്ന സ്പ്രിംഗ്ളർ, വെള്ള­ടാപ്പ്‌ എന്നി­ങ്ങനെ ചൂടിനെ ക്രമീ­ക­രി­ക്കാ­നുള്ള സംവി­ധാ­ന­ങ്ങൾ ചെയ്യു­ക.

എല്ലാ മൃഗ­ങ്ങ­ളെയും പുറ­ത്തു­നിന്ന്‌ നിരീ­ക്ഷി­ക്കാൻ കഴി­യു­ന്നതും ലേബർചാർജ്ജ്‌ കുറ­ക്കുന്ന രീതി­യി­ലു­മാ­വണം കൂടിന്റെ രൂപ

കൽപന.

ആൺപ­ന്നി­കൾ, ഗർഭി­ണി­കൾ, പന്നി­കു­ട്ടി­കൾ പെൺപ­ന്നി­കൾ എന്നി­വയെ എല്ലാം പറ­മ്പിൽ തുറ­ന്നു­വിട്ട്‌ ഭാഗി­ക­മായ ഷെൽട്ട­റു­കൾ കൊടു­ക്കാം.

പ്രസ­വിച്ച പന്നി­യേയും കുട്ടി­ക­ളെയും കൂട്ടിൽതന്നെ അട­ച്ചി­ട­ണം. ലളി­തവും ചില­വു­കു­റ­ഞ്ഞ­തു­മായ വസ്തു­ക്കൾ കൊണ്ട്‌ മേൽപ­റ­ഞ്ഞ­രീ­തി­യിൽ കൂടു­കൾ ഉണ്ടാ­ക്കാവു­ന്ന­താ­ണ ഗ്രാമീണ മേഖ­ല­യിൽ ലാഭ­ക­രം.

എല്ലാ വിഭാ­ഗ­ത്തിലും പെട്ട പന്നി­കൾക്കായി സ്ഥല­സൗ­ക­ര്യ­മ­നു­സ­രിച്ച്‌ കൂടു­കൾ നിർമ്മി­ക്കാം.

വന്ധ്യം­ക­രണം നട­ത്താത്ത ആൺപ­ന്നി­ക­ളെയും പെൺപ­ന്നി­ക­ളെയും ഒരു­മിച്ച്‌ പാർപ്പി­ക്ക­രു­ത്‌.

ആൺപ­ന്നി­യുടെ കൂട്‌

പന്നി­ക്കൂ­ടിന്‌ 6.25 7.5 ച.മീ വിസ്തൃ­തിയും വ്യായാ­മ­ത്തി­നായി 88 12 ച.മീ വിസ്തൃ­തിയും ലഭ്യ­മാ­ക്ക­ണം. 1.5 മീ ഉയ­ര­ത്തി­ലാ­വണം ചുമര്.

പെൺപ­ന്നി­യുടെ കൂട്‌ ആൺപ­ന്നി­യു­ടെ­തു­പോ­ലുള്ള കൂടും പൊതു­സ്ഥ­ലവും ലഭ്യ­മാ­ക്കാം. ഒരു കൂട്ടിൽ 10-15 പെൺപന്നി­കളെ പാർപ്പി­ക്കാം. ഒന്നിന്‌ 2 ച.മീ. സ്ഥലം എന്ന രീതി­യിൽ ലഭ്യ­മാ­ക്കാം.

പ്രസ­വിച്ച പന്നി­ക്കുള്ള കൂട്‌

ഇവയെ പ്രത്യേകം ഈറ്റി­ല്ല­ങ്ങ­ളിൽ പാർപ്പി­ക്ക­ണം. 2.5 4ഃ10 ച.മീ സ്ഥലം എന്ന അള­വിൽ അഴി­യ­ടിച്ച കൂടു­ക­ളാണ്‌ വേണ്ട­ത്‌. ക്രീപ്പ്‌ ഏരി­യ, വെള്ളം, ഇവ­യെല്ലാം ഉൾക്കൊ­ള്ളി­ക്ക­ണം.

വള­രുന്ന വക്ക്‌ വളർന്നു കൊഴു­ക്കുന്ന പന്നി­കൾക്ക്‌ കവർചെയ്ത ഒരു കോൺക്രീ­റ്റ്മുറ്റം ലഭ്യ­മാ­ക്ക­ണം. മുൻവ­ശത്തു ക്രമീ­ക­രി­ച്ചി­രി­ക്കുന്ന കുടി­വെള്ളം തീറ്റ വിശ്ര­മി­ക്കാ­നുള്ള സ്ഥലം എന്നി­വ­യെല്ലാം അട­ങ്ങിയ കൂട്‌ വാസ­സ്ഥ­ല­മാണ്‌ പരി­പാ­ല­ന­ത്തി­നായി ഉദ്ദേ­ശി­ക്കു­ന്ന­ത്‌. 2 ച.മീ ഒന്നിന്‌ എന്ന അള­വി­ലാണ്‌ സ്ഥല സൗക­ര്യം.

പന്നി­ക­ളുടെ പ്രത്യു­ത്പാ­ദനം;

ബ്രീഡിം­ങ്ങി­നായി ആൺപ­ന്നി­കളെ തെര­ഞ്ഞെ­ടു­ക്കു­മ്പോൾ

നല്ല ഉത്പാ­ദ­ന­ഗു­ണ­മുള്ള മാതൃ­-പിതൃ പന്നി­ക­ളുടെ സന്തതി ആയി­രി­ക്ക­ണം.

8 അംഗ­ങ്ങ­ളു­ള്ളതും ശരാ­ശരി വീനിംങ്ങ്‌ ഭാരം 72 കി.ഗ്രാം ഉള്ള­തു­മായി ഒരു­ലി­റ്റ­റിലെ അംഗ­മാ­യി­രി­ക്ക­ണം.

മേൽപ­റഞ്ഞ പ്രാഥ­മിക പരി­ഗ­ണ­ന­ക­ളുള്ള 5 മാസം പ്രായ­മായ ശരീ­ര­ഭാരം മിനിമം 60 കി.ഗ്രാം ഉള്ള ഒന്നാ­യി­രി­ക്ക­ണം. അന്തിമ തെര­ഞ്ഞെ­ടു­പ്പിനു പരി­ഗ­ണി­ക്കു­മ്പോൾ 7 മാസം പ്രായ­മാ­യതും 90 കി.ഗ്രാം ഭാര­മു­ള്ള­തു­മായ ഒരു ആൺപ­ന്നിയെ തെര­ഞ്ഞെ­ടു­ക്കാം.

ഒരു കാര­ണ­വ­ശാലും ശാരീ­രി­ക­വൈ­ഗ­ല്യ­ങ്ങ­ളുള്ളവ ആക­രു­ത്‌.

ബീജ­സ­ങ്ക­ല­ന­ത്തി­നു­പ­യോ­ഗി­ക്കുന്ന ആണും പെണ്ണും വ്യത്യ­സ്ത ലിറ്റ റിലു­ള്ള­വ­യാ­വ­ണം. ആൺപ­ന്നി­കളെ കാലാ­വുധി അനു­സ­രിച്ച്‌ -ര­ണ്ടു­വർഷ­ത്തി­ലൊ­രുക്കൽ മാറ്റ­ണം.

ആൺപ­ന്നി­യുടെ പരി­പാ­ലനം

ലൈഗിംക പക്വത 7 മാസം ആകു­മ്പോൾ ഉണ്ടാ­കു­മെ­ങ്കിലും 10-12 ആയ­തി­നു­ശേഷം (ഭാരം 100 കി.ഗ്രാം) ആയാൽ മാത്രമേ പതി­വായി ഉപ­യോ­ഗി­ക്കാ­വൂ. ഇവയെ സേവ­ന­ത്തി­നു­ശേ­ഷമേ തീറ്റ­യെ­ടു­ക്കാൻ അനു­വ­ദി­ക്കാ­വൂ. ആൺപെൺ അനു­പാതം 1:25 പുറത്ത്‌ വ്യായ­മ­ത്തി­നുള്ള അവ­സരം ലഭ്യ­മാ­ക്കി­യാൽ ഇവ ഊർജ്ജ­സ്വ­ല­ത­രാ­യി­രി­ക്കും. കൂടു­തൽ തടി­ക്കാനോ മെലി­യാനോ അനു­വ­ദി­ക്ക­രു­ത്‌. ആൺപ­ന്നി­കളെ കരു­ത­ലോ­ടെയും ശ്രദ്ധ­യോ­ടെയും കൈകാര്യം ചെയ്യ­ണം. ഇവ എപ്പോൾ വേണ­മെ­ങ്കിലും അപ­ക­ട­കാ­രി­യാ­വാം എന്നോർക്കു­ക. ഓരോ­ന്നി­നേയും പ്രത്യേകം പ്രത്യേകം പാർപ്പി­ക്കു­ക. പ്രായ­മ­നു­സ­രിച്ച്‌ ആഴ്ച­യിൽ 2 മുതൽ 4 വരെ സേവനം ആവാം. ഇവയെ ബ്രൂസെ­ല്ലാ­സിസിലെപ്പ്റ്റോ സൈപ­റോ­സിസ പരിശോധന­കൾക്ക്‌ ഇട­ക്കി­ടക്ക്‌ വിധേ­യ­മാ­ക്കണം.

പെൺപന്നി

നല്ല മാതൃ­ഗു­ണ­മുള്ള (ലി­റ്റർവ­ലി­പ്പവും വീനിംങ്ങ്‌ ഭാരവും കണ­ക്കി­ലെ­ടുത്ത്‌ ) പന്നി­ക­ളിൽ നിന്നു വേണം പ്രത്യ­ത്പാ­ദ­ന­ത്തി­നുള്ളവയെ തെര­ഞ്ഞെ­ടു­ക്കാൻ. 12-14 വരെ തുല്യ അക­ല­ത്തി­ലുള്ള മുല­ക്കാ­മ്പു­ക­ളും, നല്ല വളർച്ചയും ഉണ്ടാ­യി­രി­ക്ക­ണം.

കുഞ്ഞു­ങ്ങ­ളിൽനിന്നു അക­റ്റിയ പന്നി: പ്രസ­വിച്ച്‌ 8 ആഴ്ച­യാ­കു­മ്പോൾ മുല­കു­ടി­മാറ്റും ഇങ്ങിനെ മാറ്റിയ പന്നി 3-10 ദിവ­സ­ത്തി­നു­ള്ളിൽ മദി­യി­ലാ­വും. ആദ്യ­മ­ദ­തന്നെ ബീജ­സ­ങ്ക­ലനം നട­ത്തണം ക്ഷീണി­ത­യാ­ണെ­ങ്കിൽ പോഷ­ക­ഗു­ണ­മുള്ള തീറ്റ­കൊ­ടു­ത്താൽ പെട്ടെന്ന്‌ ആരെഗ്യം വീണ്ടെ­ടു­ക്കാം.

ഗർഭിണി പന്നി­ക­ളും പന്നി­ത്ത­രു­ണി­കളും: പോഷ­സ­മ്പു­ഷ്ട­മായ തീറ്റ­ക്കു­പു­റമേ പതി­വായി വ്യായാ­മവും ആവ­ശ്യ­മാ­ണ്‌. ഭക്ഷണം വച്ചു­കൊ­ടുത്ത്‌ അൽപ­ദൂര നട­ത്തി­ക്കു­ന്നത്‌ ഒരു വ്യായാ­മ­മാ­കും. ഒരേ അവ­സ്ഥ­യി­ലുള്ളവയെ ഒരു­മിച്ചു നട­ത്തി­ക്കാം. ബൂജ­സ­ങ്ക­ലനം നട­ത്തി­യ­വയെയും അല്ലാ­ത്ത­വ­യെയും പ്രത്യേകം പ്രത്യേകം പാർപ്പി­ക്ക­ണം. ഗർഭി­ണി­ക­ളുടെ കൂടെ ആൺപ­ന്ന­കളെ ഒരു കാര­ണ­വ­ശാലും പാർപ്പി­ക്ക­രു­ത്‌. തിക്കും­തി­രക്കും ഉണ്ടാ­ക­രു­ത്‌. തെന്നി­വീ­ഴുന്ന തറ ഒഴി­വാ­ക്ക­ണം. ഗർഭി­ണി­കൾക്ക്‌ ഒരു തര­ത്തി­ലുള്ള സമ്മർദ്ദവും പാടി­ല്ല

രോഗ­നി­യ­ന്ത്രണം;

രോഗ­ല­ക്ഷ­ണ­ങ്ങ­ളായ തീറ്റ­യെ­ടു­ക്കു­ന്നത്‌ കുറ­യൽ, പനി, വിസർജ്ജന വൈക­ല്യ­ങ്ങൾ, മറ്റു അസാ­ധാ­രണ സ്വഭാ­വ­ങ്ങൾ എന്നിവ നിരീ­ക്ഷി­ക്കു­ക.

രോഗം സംശ­യി­ക്കു­ന്നു­വെ­ങ്കിൽ അടു­ത്തുള്ള വെറ്റി­ന­റി­ഡോ­ക്ട­റുടെ യോ ആരോഗ്യ കേന്ദ്ര­ങ്ങ­ളു­ടെയോ സഹായം തേടുക

സാധാ­രണ കണ്ടു­വ­രുന്ന രോഗ­ങ്ങ­ളിൽ നിന്നുള്ള സുരക്ഷ ഉറ­പ്പാ­ക്കു­ക.

പകർച്ച­വ്യാധി പൊട്ടി പുറ­പ്പെ­ടു­ന്ന­തായി തോന്നി­യാൽ രോഗം ബാധിച്ച കന്നിനെ മറ്റു­ള്ള­വ­യിൽ നിന്ന്‌ ഉട­നടി മാറ്റി­പാർപ്പിച്ച്‌ സുര­ക്ഷാ­മർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.

പതി­വായി വിര­നിർമ്മാർജ്ജനം നട­ത്തുക

മൃഗ­ങ്ങ­ളുടെ ചാണകം പരി­ശോ­ധിച്ച്‌ ആന്ത­രിക പരാ­ദ­ങ്ങ­ളുടെ സാന്നി­ദ്ധ്യ­മു­ണ്ടെ­ങ്കിൽ ആവ­ശ്യായ മരു­ന്നു­കൾ കൊടു­ക്കു­ക.

ആരോ­ഗ്യ­പ്ര­ശ്ന­ങ്ങൾ ഒഴി­വാ­ക്കാൻ ഭക്ഷ­ണ­ത്തിലും കുടി­വെ­ള്ള­ത്തിലും ശുചിത്വം പാലി­ക്കു­ക. പ്രതി­രോധ വാക്സി­നു­കൾ കുത്തി­വെ­യ്പു­കൾ ക്രമ­മായി പിൻതു­ട­രു­ക.

രോഗനിയ­ന്ത്ര­ണവും ചികി­ത്സയും

രോഗങ്ങൾ

ലക്ഷ­ണം

നിയ­ന്ത്ര­ണവും ചികി­ത്സയും

മാസ്റ്റി­റ്റിസ്‌ (അകി­ടു­വീക്കം )

വേദ­ന­യോടെ വീർത്തു­കെട്ടി പനി­യുള്ള അകി­ട്‌.നേർത്തതും ചോര­ക­ലർന്ന­തു­മായ അകിട്‌

ശുചിത്വം വർദ്ധി­പ്പി­ക്കുക ആവ­ശ്യ­മായ ആന്റി­ബ­യോ­ട്ടി­ക്കു­കൾ കൊടു­ക്കുക

കുള­മ്പ­ചീ­യൽ

കുളമ്പ്‌ ചീഞ്ഞത്‌ പോലെ കാണ­പെ­ടു­കയും വൃത്തി­കെ­ട്ട­മണം വമി­ക്കു­കയും ചെയ്യും. പതുക്കെ അമർത്തു­മ്പോൾ വേദന ലക്ഷ­ണ­ങ്ങൾ കാണി­ക്കുന്നു

കോപ്പർസൾഫേറ്റ്‌ ലായനിയിൽ മുക്കുക

ബ്രൂസെ­ല്ലോ­സിസ്‌

അക്ഷ­മ, ചോറി­ച്ചിൽ, ഭാരം കുറ­യൽ, പാൽ കുറ­യുന്നു

പൊടി­യായോ (സ്പ്രേ ആയോ കുതിർത്തു­കൊ­ടു­ക്കു­ന്നതോ ആയ രാസ വസ്തു­ക്കൾ ഉപ­യോ­ഗി­ക്കുക

വിഷ­ബാധ

കുഴ­ഞ്ഞു­പോ­കു­ക- തുടർന്ന്‌ ബോധ­ക്ഷയം ശക്തി­യായ വേദ­ന, ഛർദ്ദി, തുടർന്നു മരണം

വിഷ­മുള്ള സസ്യങ്ങ­ളിൽ നിന്നും രാസ­വ­സ്തു­ക്ക­ളിൽ നിന്നും അക­റ്റി­സൂ­ക്ഷി­ക്കു­ക. ഉടനെ ചികിത്സ കൊടു­ക്കുക

ബ്ളോട്ട്‌

വയ­റിന്റെ ഇട­തു­ഭാഗം വീർത്തി­രി­ക്കു­ന്നു. ശ്വസി­ക്കാൻ ബുദ്ധി­മുട്ട്‌ അസ്വ­സ്ഥത പ്രക­ടി­പ്പി­ക്കുന്നു

പച്ച­പ്പുല്ല്‌ അധികം കൊടു­ക്കു­ന്നത്‌ ഒഴി­വാ­ക്കു­ക.

സ്വിസ്സ് വികസന കൗണ്‍സിലിന്റെ പഠനങ്ങളില്‍ കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍. വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില്‍ ചിലതാണ്.

മറ്റേതു ഫാമിങ്ങിനെയും അപേക്ഷിച്ച് പന്നിവളര്‍ത്തല്‍ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്. പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പന്നിഫാമുകള്‍ നേരിടുന്ന പ്രധാന ഭീഷണി.ശാസ്ത്രീയ രീതിയില്‍ പന്നിഫാമുകള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഇത് നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പന്നിവളര്‍ത്തലിന് സ്ഥല നിവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. കേരളത്തില്‍ പന്നിവളര്‍ത്തല്‍ വിപുലപ്പെട്ടു വരുന്നുണ്ടെങ്കിലും മലിനീകരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്ത സ്ഥലങ്ങളില്‍ ഏറെ പ്രക്ഷോഭങ്ങളും നടക്കുന്നു. കേരളത്തില്‍ പകുതിയിലധികം പന്നിഫാമുകള്‍ക്ക് ഒരുദിവസത്തിലല്ലെങ്കില്‍ മറ്റൊരു ദിവസത്തില്‍ സമീപവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കേണ്ടി വരുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണം സുസ്ഥിരമായ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തോടുകൂടി ഫാമുകള്‍ ആരംഭിക്കണം.

പന്നിവളര്‍ത്തലില്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റമാണ് കേരളത്തില്‍ കാണുന്നത്. നാടന്‍ ശീമപ്പന്നികള്‍ക്കു പകരം ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസ്സുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്‌റേസ് സങ്കരയിനങ്ങളെ ഇവിടെ വളര്‍ത്തി വരുന്നു.പന്നിവളര്‍ത്തലിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ശീമപ്പന്നികളെ/നാടന്‍പന്നികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് അന്തമായ മാലിന്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ പ്രേരകമാകുന്നത്. ഈ രംഗത്ത് ശാസ്ത്രീയ പന്നിവളര്‍ത്തലിനെക്കുറിച്ചും, ഇറച്ചി സംസ്‌കരണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര മാതൃകയില്‍ നിര്‍മിച്ച ഹൈടെക് പന്നി ഫാമുകളുണ്ടെഹ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്.പന്നിഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പന്നിവളര്‍ത്തല്‍ ആരംഭിക്കരുത്. പന്നിവളര്‍ത്തല്‍ ഫാമുകളും, വീടുകളും തമ്മില്‍ നിശ്ചിത അകലത്തിലായിരിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, പട്ടണ, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പന്നിഫാമുകള്‍ തുടങ്ങരുത്. യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം എന്നിവ ലഭിക്കുന്ന സ്ഥലത്തു മാത്രമേ ഫാമുകള്‍ തുടങ്ങാവൂ.

പന്നിഫാമുകള്‍ വിവിധരീതിയില്‍ തുടങ്ങാവുന്നതാണ്. ഇറച്ചിക്കുവേണ്ടി പന്നിക്കുട്ടികളെ വാങ്ങി 6-8 മാസം വരെ വളര്‍ത്തുന്ന ഫാറ്റനിങ്ങ് യൂണിറ്റ് (Fattening Unit), പ്രജനനത്തിനുവേണ്ടി വളര്‍ത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്‍പന നടത്താവുന്ന പ്രജനനയൂണിറ്റ് (breeding Unit) എന്നിവ ഇവയില്‍ ചിലതാണ്. മേല്‍പ്പറഞ്ഞ രണ്ട് യൂണിറ്റുകളും ഒരുമിച്ചുള്ള പ്രജനന ഫാറ്റനിങ്ങ് യൂണിറ്റും തുടങ്ങാവുന്നതാണ്.ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയാല്‍ ആണ്‍പന്നികള്‍ മൂന്നു വര്‍ഷത്തിലും പെണ്‍ പന്നികള്‍ 8-10 മാസത്തിലും പ്രായപൂര്‍ത്തിയെത്തും. ഈ പ്രായത്തില്‍ ഇവയെ ഇണ ചേര്‍ക്കാവുന്നതാണ്. 144 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 8-12 കുഞ്ഞുങ്ങള്‍വരെയുണ്ടാകും.

കുഞ്ഞുങ്ങളെ 45-60 ദിവസം പ്രായത്തില്‍ തള്ളപ്പന്നിയില്‍ നിന്നും മാറ്റാം. ആദ്യത്തെ 2 മാസക്കാലയളവില്‍ ഇരുമ്പ് സത്ത് അടങ്ങിയ കുത്തിവെപ്പുകളും സമീകൃത തീറ്റയും തള്ളയുടെ മുലപ്പാലും ഇടയ്ക്ക് ആവശ്യമാണ്.തീറ്റച്ചെലവ് കുറയ്ക്കാനായി അടുക്കള, ഹോട്ടല്‍, പച്ചക്കറി, അറവുശാല അവശിഷ്ടങ്ങള്‍ എന്നിവ പന്നികള്‍ക്കു നല്‍കുന്നതാണ് മാലിന്യപ്രശ്‌നങ്ങള്‍ക്കു കാരണം. ഇവ സംസ്‌കരിച്ചു നല്‍കുന്നത് കൂട്ടിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. സമീകൃത തീറ്റ മാത്രം നല്‍കുന്ന ഫാമുകളില്‍, മറ്റു ഫാമുകളെ അപേക്ഷിച്ച് ദുര്‍ഗന്ധം കുറവുമാണ്. പന്നിക്കൂട്ടില്‍ നിന്ന് കാഷ്ഠവും കൂട് കഴുകിയ വെള്ളവും ഒരുമിച്ച് പുറത്തേക്ക് വിടുന്നത് ദുര്‍ഗന്ധത്തിനിടവരുത്തും. കാഷ്ഠം പ്രത്യേകം എടുത്തുമാറ്റി കൂട് കഴുകിയാല്‍ ദുര്‍ഗന്ധം കുറയ്ക്കാവുന്നതാണ്.

ഇറച്ചിയ്ക്കു വേണ്ടി വളര്‍ത്തുമ്പോള്‍ 6-8 മാസം പ്രായത്തില്‍ പന്നികളെ വില്‍പന നടത്താം. ഇക്കാലത്ത് അവയ്ക്ക് 80-100 കി.ഗ്രാം ശരീരത്തൂക്കമുണ്ടായിരിക്കും.അടുത്ത കാലത്തായി കേരളത്തില്‍ പന്നികളില്‍ പന്നിപ്പനി (swine fever) രോഗം കണ്ടുവരുന്നു. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗംമൂലം പന്നികളില്‍ മരണനിരക്ക് വളരെ കൂടുതലാണ്.

മോര്‍ബില്ലി (Morbilli) ഇനം വൈറസ്സുകളാണ് പന്നിപ്പനിക്ക് കാരണം. പനി, തീറ്റതിന്നാതിരിക്കല്‍, തളര്‍ച്ച, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന പന്നികളിലൂടെയാണ് രോഗം കേരളത്തിലെത്തിയത്.രോഗ നിയന്ത്രണത്തിനായി വാക്‌സിനുകള്‍ ഇന്ന് നിലവിലുണ്ട്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ പന്നികളെ പന്നിപ്പനിക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. രോഗം അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടും, പരിസരവും രോഗാണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രിദ്ധിക്കണം. രോഗം ബാധിച്ച പന്നികള്‍ക്ക് പാര്‍ശ്വ അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.

കേര­ള­ത്തിൽ കണ്ടു­വ­രുന്ന ഇന­ങ്ങൾ

ലാർജ്‌ വൈറ്റ്‌ യോർക്ക്ഷെ­യർ

ഉത്ഭവം യോർക്ക്ഷെ­യ­റിൽ വളരെ പ്രചാരം കിട്ടിയ ഇന­മാ­ണി­ത്‌. ധാരാളം പാലുൽപാ­ദി­പ്പി­ക്കുന്ന നല്ല മാതൃ­ഗു­ണ­മു­ള്ള­വ­യാണ്‌ പെൺപ­ന്നി­കൾ. നല്ല വലി­പ്പ­മുള്ള നീണ്ടു­വെ­ളു­ത്ത­വ­യാണ്‌ ഇവ. ചെവി ഉയർന്നു നിൽക്കും. സങ്ക­ര­യി­ന­ങ്ങ­ളുടെ ഉത്പാ­ദ­ന­ത്തിന്‌ ധാരാ­ള­മായി ഉപ­യോ­ഗി­ച്ചു­വ­രു­ന്നു.

ഡ്യൂറോക്ക്‌

ചുമന്ന നിറവും തൂത്തിയ ചെവി.യു­മാണ്‌ ഈ ന­ത്തിന്‌. വലി­പ്പ­ത്തിന്‌ ചേർച്ച, ആഹാ­ര­ക്ഷ­മതാ വളർച്ചാ­നി­ര­ക്ക്‌, ദൃഢ­ത, എന്നി­വ­മൂലം പ്രചാ­രം­കി­ട്ടി­യി­ട്ടു­ണ്ട്‌.

ലാൻസ്പേസ്‌

സെൻമാർക്കാണ്‌ സ്വദേ­ശം. കന­ത്തു­തൂ­ത്തീയ ചെവി­യുള്ള വെളുത്ത ഇന­മാ­ണ്‌. സങ്ക­ര­യി­ന­ങ്ങളെ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

സംര­ക്ഷ­ണവും പരി­പാ­ല­നവും;

നല്ല­യി­ന­ങ്ങളെ എങ്ങിനെ തിര­ഞ്ഞെ­ടു­ക്കാം.വാണി­ജ്യാ­ടി­സ്ഥാ­ന­ത്തി­ലുള്ള മൃഗ­പ­രി­പാ­ല­ന­ത്തിന്‌ ഉന്നത ഗുണ­നി­ല­വാ­ര­മുള്ള നല്ല ആരോ­ഗ്യ­മുള്ള സങ്ക­ര­യി­ന­ങ്ങളോ വിദേ­ശ­ഇ­നമോ ആണ്‌ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌.അതി­ജീ­വ­ന­ശേ­ഷി­യുള്ള ലിറ്റർവ­ലി­പ്പ­മുള്ള (ഒ­റ്റ­പ്ര­സ­വ­ത്തിലെ കുട്ടി­ക­ളുടെ എണ്ണവും അജീ­വ­ന­ശേ­ഷി­യും) പെൺപന്നി പരി­പാ­ലി­ക്ക­പെ­ടുക എന്ന­താ­യി­രി­ക്കണം ഒരു പെൺപന്നിയേയും ആൺപ­ന്നി­യേയും തെര­ഞ്ഞെ­ടു­ക്കു­ന്ന­തിന്റെ ലക്ഷ്യം. മാത്ര­മല്ല ഈ ലിറ്റർ 6 മാസമോ അതിൽ കുറവോ പ്രായ­മാ­കു­മ്പോൾ തന്നെ വിൽപനക്കാവ­ശ്യ­മായ വലിപ്പം എത്തി­യി­ട്ടു­ണ്ടാ­ക­ണം.പ്രത്യു­ത്പാ­ദ­ന­ക്ഷ­മ­മാ­യ­വ­യെ­യാണ്‌ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌.പുതു­തായി തെര­ഞ്ഞെ­ടു­ത്ത­വയെ തിരി­ച്ച­റി­യാ­നായി ടാറ്റു­ ഒട്ടി­ക്കു­കയോ, ചെവി­കു­ത്തു­കയോ ചെയ്യു­ക.രോഗ­ങ്ങൾക്കെ­തി­രായി പ്രതി­രോ­ധ­കു­ത്തി­വ­യ്പു­കൾ എടു­ക്കു­ക.പുതു­തായി തെര­ഞ്ഞെ­ടു­ത്ത­വയെ രണ്ടാഴ്ച നിരീ­ക്ഷി­ച്ച­തി­നു­ശേഷം മറ്റു­ള്ള­വ­യു­മായി ചേർക്കു­ക.മൂന്നു­മാസം ഇട­വിട്ട്‌ രണ്ടു സെറ്റു­ക­ളായി പുതിയ മൃഗ­ങ്ങ­ളെ വാങ്ങു­ക.കൂട്ട­ത്തിൽ നിന്ന്‌ മൃഗ­ങ്ങളെ തെര­ഞ്ഞെ­ടുത്ത്‌ മാറ്റി പുതി­യ­വയെ ചേർക്കു­ക.10-12 പ്രസ­വ­ങ്ങൾക്കു ശേഷം പ്രായം ചെന്ന മൃഗ­ങ്ങളെ ഒഴി­വാ­ക്ക­ണം.

ബ്രീഡിംങ്ങ്‌ സംര­ക്ഷണം

പന്നികൾ ഉയർന്ന പ്രത്യ­ത്പാ­ദ­ന­ക്ഷ­മ­ത­യുള്ള ജീവി­ക­ളാ­ണ്‌. നല്ല പരി­പാ­ല­ന­സാ­ഹ­ച­ര്യ­മൊ­രുക്കി വർഷ­ത്തിൽ രണ്ട്‌ പ്രസ­വ­മായി ക്രമീ­ക­രി­ക്ക­ണം.ആൺപെൺ അനു­പാതം 10:1 എന്ന രീതി­യിൽ നില­നിർത്തു­ന്നത്‌ പര­മാ­വധി ഉത്പാ­ദ­ന­ത്തിന്‌ ആവ­ശ്യ­മാ­ണ്‌. നല്ല മദി­യുള്ള സമ­യത്ത്‌ ബ്രീഡിംഗ്‌ നട­ത്ത­ണം.ഗർഭ­കാ­ല­സം­ര­ക്ഷണം പ്രസ­വ­ത്തിന്‌ ഒരാ­ഴ്ച­മുൻപ്‌ പന്നി­കൾക്ക്‌ ആവ­ശ്യ­ത്തിന്‌ സ്ഥല സൗക­ര്യവും ഭക്ഷണം വെള്ളം ഇവ­യെല്ലാം ലഭ്യ­മാ­ക്ക­ണം. പന്നി­ക­ളേയും ഈറ്റു­പു­രയും പ്രതീ­ക്ഷി­ക്കുന്ന പ്രവ­വ­ദി­വ­സ­ത്തിന്‌ മൂന്നോ നാലോ ദിവസം മുൻപു­തന്നെ അണു­വി­മു­ക്ത­മാ­ക്കു­ക.

പന്നി­കു­ഞ്ഞു­ങ്ങ­ളുടെ സംര­ക്ഷ­ണംനവ­ജാ­ത­പ­ന്നി­ക്കു­ട്ടി­കളെ ചെറിയ അഴി­ക­ളിട്ടു സംര­ക്ഷി­ക്കു­ക.പൊക്കിൾകൊടി മുറി­ച്ചു­മാ­റ്റി­യ­ശേഷം അയോ­ഡിൻലാ­യനി ഉപ­യോ­ഗിച്ച്‌ അണു­വി­മു­ക്ത­മാ­ക്ക­ണം.6-8 ആഴ്ചതള്ള­യുടെ പാൽകു­ടി­ക്കാൻ അനു­വ­ദി­ക്കു­ന്ന­തോ­ടൊപ്പം തീറ്റയും കൊടു­ക്കു­ക.പന്നി­ക്കു­ട്ടി­കളെ കടു­ത്ത­കാ­ല­വസ്ഥ സാഹ­ച­ര്യ­ങ്ങ­ളിൽനിന്ന്‌ സംർക്ഷി­ക്ക­ണം. പ്രത്യേ­കിച്ച്‌ ആദ്യത്തെ രണ്ട്‌ മാസ­ത്തേക്ക്‌.നിർദ്ദേ­ശി­ക്ക­പ്പെട്ട പട്ടി­ക­യ­നു­സ­രിച്ച്‌ പ്രതി­രോ­ധ­കു­ത്തി­വ­യ്പു­കൾ എടു­ക്കു­ക.വിളർച്ച ബാധി­ക്കാ­തി­രി­ക്കാ­നൻ അയേണ്‌ കൊടു­ക്കു­ക.വിൽപ­നക്കും പരി­പാ­ല­ന­ത്തി­നു­മുള്ള പന്നി­ക്കു­ട്ടി­കൾ ഒരു­പോലെ നല്ല­രീ­തി­യിൽപ­രി­പാ­ലി­ക്ക­പ്പെ­ട­ണം.ബീജ­സ­ങ്ക­ല­ന­ത്തി­നു­പ­യോ­ഗി­ക്കാത്ത ആൺ പന്നി­കളെ വന്ധീ­ക­രി­ക്കു­ന്ന­താണ്‌ അഭി­കാ­മ്യം. ഇങ്ങിനെ ചെയ്യു­ന്ന­തു­വഴി മാംസം പാകം ചെയ്തു­ക­ഴി­യു­മ്പോ­ഴുള്ള ? പന്നി­മണം? ഒഴി­വാക്കി മാംസ­ത്തിന്റെ ഗുണം വർദ്ധി­പ്പി­ക്കാ­നാ­കും.മുല­യൂ­ട്ടുന്ന പന്നി­കൾക്ക്‌ അധി­ക­ഭ­ക്ഷണം ഉറ­പ്പു­വ­രു­ത്തു­ന്നത്‌ പന്നി­കു­ട്ടി­ക­ളുടെ പരി­പാ­ലനം ഉറ­പ്പാ­ക്കും.രോഗ­ങ്ങൾക്കെ­തി­രായ സംര­ക്ഷണംതീറ്റ­എ­ടു­ക്കാ­യ്ക, പനി, അസാ­ധാ­ര­ണ­സ്ര­വ­ങ്ങൾ സ്വഭാ­വം, എന്നി­വ­യെല്ലാം ജാഗ്ര­ത­യോടെ നിരീ­ക്ഷി­ക്ക­ണം.രോഗ­മു­ണ്ടെന്ന്‌ സംശ­യി­ക്കു­ന്നു­വെ­ങ്കിൽ അടു­ത്തുള്ള ആരോ­ഗ്യ­കേ­ന്ദ്ര­ത്തേയോ മൃഗ­ഡോ­ക്ട­റു­ടെയോ സഹായം തേടു­ക.സാധാ­രണ രോഗ­ങ്ങ­ളിൽനിന്നും മൃഗ­ങ്ങളെ സംര­ക്ഷി­ക്കു­ക.പകർച്ച­രോ­ഗ­ങ്ങൾ പൊട്ടി­പു­റ­പ്പെ­ടു­ന്ന­തായി നിരീ­ക്ഷി­ക്ക­പെ­ട്ടാൽ രോഗ­ബാ­ധ­യു­ള്ള­വ­യേയും ആരോ­ഗ്യ­മുള്ള മൃഗ­ങ്ങ­ളെയും ഉടനെ തന്നെ മാറ്റി­താ­മ­സി­പ്പി­ക്കു­ക. ഉടനെ തന്നെ രോഗ­ നിയ­ന്ത്ര­ണ­മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.സമ­യാ­സ­മ­യ­ങ്ങ­ളിൽ വിര­മരുന്ന കൊടു­ക്കു­ക.പ്രായ­പൂർത്തി­യായ മൃഗ­ങ്ങ­ളുടെ മുഖം പരി­ശോ­ധിച്ച്‌ ആന്ത­രീ­ക­പരാ­ദ­ങ്ങ­ളുടെ മുട്ട­കൾ ഇല്ലെന്ന്‌ ഉറ­പ്പാ­ക്കു­ക. കണ്ടെ­ത്തി­യാൽ ആവ­ശ്യ­മായ ഔഷ­ധ­ങ്ങൾ കൊടു­ക്കു­ക..ഒഴി­വാ­ക്കു­ക.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate