സ്വിസ്സ് വികസന കൗണ്‍സിലിന്റെ പഠനങ്ങളില്‍ കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍. വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില് ചിലതാണ്.
മറ്റേതു ഫാമിങ്ങിനെയും അപേക്ഷിച്ച് പന്നിവളര്‍ത്തല്‍ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്. പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളാണ് പന്നിഫാമുകള്‍ നേരിടുന്ന പ്രധാന ഭീഷണി.ശാസ്ത്രീയ രീതിയില്‍ പന്നിഫാമുകള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഇത് നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പന്നിവളര്‍ത്തലിന് സ്ഥല നിവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. കേരളത്തില്‍ പന്നിവളര്‍ത്തല്‍ വിപുലപ്പെട്ടു വരുന്നുണ്ടെങ്കിലും മലിനീകരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്ത സ്ഥലങ്ങളില്‍ ഏറെ പ്രക്ഷോഭങ്ങളും നടക്കുന്നു. കേരളത്തില്‍ പകുതിയിലധികം പന്നിഫാമുകള്‍ക്ക് ഒരുദിവസത്തിലല്ലെങ്കില് മറ്റൊരു ദിവസത്തില്‍ സമീപവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കേണ്ടി വരുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണം സുസ്ഥിരമായ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തോടുകൂടി ഫാമുകള്‍ ആരംഭിക്കണം.
പന്നിവളര്‍ത്തലില്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റമാണ് കേരളത്തില്‍ കാണുന്നത്. നാടന്‍ ശീമപ്പന്നികള്‍ക്കു പകരം ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസ്സുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്റേസ് സങ്കരയിനങ്ങളെ ഇവിടെ വളര്‍ത്തി വരുന്നു.പന്നിവളര്‍ത്തലിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ശീമപ്പന്നികളെ/നാടന്പന്നികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് അന്തമായ മാലിന്യ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ പ്രേരകമാകുന്നത്. ഈ രംഗത്ത് ശാസ്ത്രീയ പന്നിവളര്‍ത്തലിനെക്കുറിച്ചും, ഇറച്ചി സംസ്കരണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അന്താരാഷ്ട്ര മാതൃകയില്‍ നിര്‍മിച്ച ഹൈടെക് പന്നി ഫാമുകളുണ്ടെഹ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്.പന്നിഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഗവണ്മെന്റ് നിഷ്കര്‍ഷിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പന്നിവളര്‍ത്തല്‍ ആരംഭിക്കരുത്. പന്നിവളര്‍ത്തല്‍ ഫാമുകളും, വീടുകളും തമ്മില്‍ നിശ്ചിത അകലത്തിലായിരിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, പട്ടണ, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പന്നിഫാമുകള്‍ തുടങ്ങരുത്. യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം എന്നിവ ലഭിക്കുന്ന സ്ഥലത്തു മാത്രമേ ഫാമുകള്‍ തുടങ്ങാവൂ.
പന്നിഫാമുകള്‍ വിവിധരീതിയില്‍ തുടങ്ങാവുന്നതാണ്. ഇറച്ചിക്കുവേണ്ടി പന്നിക്കുട്ടികളെ വാങ്ങി 6-8 മാസം വരെ വളര്‍ത്തുന്ന ഫാറ്റനിങ്ങ് യൂണിറ്റ് (Fattening Unit), പ്രജനനത്തിനുവേണ്ടി വളര്‍ത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്പന നടത്താവുന്ന പ്രജനനയൂണിറ്റ് (breeding Unit) എന്നിവ ഇവയില്‍ ചിലതാണ്. മേല്‍പ്പറഞ്ഞ രണ്ട് യൂണിറ്റുകളും ഒരുമിച്ചുള്ള പ്രജനന ഫാറ്റനിങ്ങ് യൂണിറ്റും തുടങ്ങാവുന്നതാണ്.ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയാല്‍ ആണ്‍പന്നികള്‍ മൂന്നു വര്‍ഷത്തിലും പെണ് പന്നികള്‍ 8-10 മാസത്തിലും പ്രായപൂര്‍ത്തിയെത്തും. ഈ പ്രായത്തില്‍ ഇവയെ ഇണ ചേര്‍ക്കാവുന്നതാണ്. 144 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 8-12 കുഞ്ഞുങ്ങള്‍വരെയുണ്ടാകും.
കുഞ്ഞുങ്ങളെ 45-60 ദിവസം പ്രായത്തില്‍ തള്ളപ്പന്നിയില്‍ നിന്നും മാറ്റാം. ആദ്യത്തെ 2 മാസക്കാലയളവില്‍ ഇരുമ്പ് സത്ത് അടങ്ങിയ കുത്തിവെപ്പുകളും സമീകൃത തീറ്റയും തള്ളയുടെ മുലപ്പാലും ഇടയ്ക്ക് ആവശ്യമാണ്.തീറ്റച്ചെലവ് കുറയ്ക്കാനായി അടുക്കള, ഹോട്ടല്‍, പച്ചക്കറി, അറവുശാല അവശിഷ്ടങ്ങള്‍ എന്നിവ പന്നികള്‍ക്കു നല്‍കുന്നതാണ് മാലിന്യപ്രശ്നങ്ങള്‍ക്കു കാരണം. ഇവ സംസ്കരിച്ചു നല്‍കുന്നത് കൂട്ടിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. സമീകൃത തീറ്റ മാത്രം നല്കുന്ന ഫാമുകളില്‍, മറ്റു ഫാമുകളെ അപേക്ഷിച്ച് ദുര്‍ഗന്ധം കുറവുമാണ്. പന്നിക്കൂട്ടില്‍ നിന്ന് കാഷ്ഠവും കൂട് കഴുകിയ വെള്ളവും ഒരുമിച്ച് പുറത്തേക്ക് വിടുന്നത് ദുര്‍ഗന്ധത്തിനിടവരുത്തും. കാഷ്ഠം പ്രത്യേകം എടുത്തുമാറ്റി കൂട് കഴുകിയാല്‍ ദുര്‍ഗന്ധം കുറയ്ക്കാവുന്നതാണ്.
ഇറച്ചിയ്ക്കു വേണ്ടി വളര്‍ത്തുമ്പോള്‍ 6-8 മാസം പ്രായത്തില്‍ പന്നികളെ വില്പന നടത്താം. ഇക്കാലത്ത് അവയ്ക്ക് 80-100 കി.ഗ്രാം ശരീരത്തൂക്കമുണ്ടായിരിക്കും.അടുത്ത കാലത്തായി കേരളത്തില്‍ പന്നികളില്‍ പന്നിപ്പനി (swine fever) രോഗം കണ്ടുവരുന്നു. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗംമൂലം പന്നികളില്‍ മരണനിരക്ക് വളരെ കൂടുതലാണ്.
മോര്‍ബില്ലി (Morbilli) ഇനം വൈറസ്സുകളാണ് പന്നിപ്പനിക്ക് കാരണം. പനി, തീറ്റതിന്നാതിരിക്കല്‍, തളര്‍ച്ച, എഴുന്നേല്ക്കാന് ബുദ്ധിമുട്ട് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന പന്നികളിലൂടെയാണ് രോഗം കേരളത്തിലെത്തിയത്.രോഗ നിയന്ത്രണത്തിനായി വാക്സിനുകള്‍ ഇന്ന് നിലവിലുണ്ട്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ പന്നികളെ പന്നിപ്പനിക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. രോഗം അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടും, പരിസരവും രോഗാണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രിദ്ധിക്കണം. രോഗം ബാധിച്ച പന്നികള്‍ക്ക് പാര്‍ശ്വ അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.
കേരളത്തിൽ കണ്ടുവരുന്ന ഇനങ്ങൾ
ലാർജ് വൈറ്റ് യോർക്ക്ഷെയർ
ഉത്ഭവം യോർക്ക്ഷെയറിൽ വളരെ പ്രചാരം കിട്ടിയ ഇനമാണിത്. ധാരാളം പാലുൽപാദിപ്പിക്കുന്ന നല്ല മാതൃഗുണമുള്ളവയാണ് പെൺപന്നികൾ. നല്ല വലിപ്പമുള്ള നീണ്ടുവെളുത്തവയാണ് ഇവ. ചെവി ഉയർന്നു നിൽക്കും. സങ്കരയിനങ്ങളുടെ ഉത്പാദനത്തിന് ധാരാളമായി ഉപയോഗിച്ചുവരുന്നു.
ഡ്യൂറോക്ക്
ചുമന്ന നിറവും തൂത്തിയ ചെവി.യുമാണ് ഈ ഇനത്തിന്. വലിപ്പത്തിന് ചേർച്ച, ആഹാരക്ഷമതാ വളർച്ചാനിരക്ക്, ദൃഢത, എന്നിവമൂലം പ്രചാരംകിട്ടിയിട്ടുണ്ട്.
ലാൻസ്പേസ്
സെൻമാർക്കാണ് സ്വദേശം. കനത്തുതൂത്തീയ ചെവിയുള്ള വെളുത്ത ഇനമാണ്. സങ്കരയിനങ്ങളെ ഉപയോഗിക്കുന്നത്.
സംരക്ഷണവും പരിപാലനവും;
നല്ലയിനങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കാം.
വാണിജ്യാടിസ്ഥാനത്തിലുള്ള മൃഗപരിപാലനത്തിന് ഉന്നത ഗുണനിലവാരമുള്ള നല്ല ആരോഗ്യമുള്ള സങ്കരയിനങ്ങളോ വിദേശഇനമോ ആണ് തെരഞ്ഞെടുക്കേണ്ടത്.
അതിജീവനശേഷിയുള്ള ലിറ്റർവലിപ്പമുള്ള (ഒറ്റപ്രസവത്തിലെ കുട്ടികളുടെ എണ്ണവും അജീവനശേഷിയും) പെൺപന്നി പരിപാലിക്കപെടുക എന്നതായിരിക്കണം ഒരു പെൺപന്നിയേയും ആൺപന്നിയേയും തെരഞ്ഞെടുക്കുന്നതിന്റെ ലക്ഷ്യം. മാത്രമല്ല ഈ ലിറ്റർ 6 മാസമോ അതിൽ കുറവോ പ്രായമാകുമ്പോൾ തന്നെ വിൽപനക്കാവശ്യമായ വലിപ്പം എത്തിയിട്ടുണ്ടാകണം.
പ്രത്യുത്പാദനക്ഷമമായവയെയാണ് തെരഞ്ഞെടുക്കേണ്ടത്.
പുതുതായി തെരഞ്ഞെടുത്തവയെ തിരിച്ചറിയാനായി ടാറ്റു ഒട്ടിക്കുകയോ, ചെവികുത്തുകയോ ചെയ്യുക.
രോഗങ്ങൾക്കെതിരായി പ്രതിരോധകുത്തിവയ്പുകൾ എടുക്കുക.
പുതുതായി തെരഞ്ഞെടുത്തവയെ രണ്ടാഴ്ച നിരീക്ഷിച്ചതിനുശേഷം മറ്റുള്ളവയുമായി ചേർക്കുക.
മൂന്നുമാസം ഇടവിട്ട് രണ്ടു സെറ്റുകളായി പുതിയ മൃഗങ്ങളെ വാങ്ങുക.
കൂട്ടത്തിൽ നിന്ന് മൃഗങ്ങളെ തെരഞ്ഞെടുത്ത് മാറ്റി പുതിയവയെ ചേർക്കുക.
10-12 പ്രസവങ്ങൾക്കു ശേഷം പ്രായം ചെന്ന മൃഗങ്ങളെ ഒഴിവാക്കണം.
ബ്രീഡിംങ്ങ് സംരക്ഷണം
പന്നികൾ ഉയർന്ന പ്രത്യത്പാദനക്ഷമതയുള്ള ജീവികളാണ്. നല്ല പരിപാലനസാഹചര്യമൊരുക്കി വർഷത്തിൽ രണ്ട് പ്രസവമായി ക്രമീകരിക്കണം.
ആൺപെൺ അനുപാതം 10:1 എന്ന രീതിയിൽ നിലനിർത്തുന്നത് പരമാവധി ഉത്പാദനത്തിന് ആവശ്യമാണ്. നല്ല മദിയുള്ള സമയത്ത് ബ്രീഡിംഗ് നടത്തണം.
ഗർഭകാലസംരക്ഷണം പ്രസവത്തിന് ഒരാഴ്ചമുൻപ് പന്നികൾക്ക് ആവശ്യത്തിന് സ്ഥല സൗകര്യവും ഭക്ഷണം വെള്ളം ഇവയെല്ലാം ലഭ്യമാക്കണം. പന്നികളേയും ഈറ്റുപുരയും പ്രതീക്ഷിക്കുന്ന പ്രവവദിവസത്തിന് മൂന്നോ നാലോ ദിവസം മുൻപുതന്നെ അണുവിമുക്തമാക്കുക.
പന്നികുഞ്ഞുങ്ങളുടെ സംരക്ഷണം
നവജാതപന്നിക്കുട്ടികളെ ചെറിയ അഴികളിട്ടു സംരക്ഷിക്കുക.
പൊക്കിൾകൊടി മുറിച്ചുമാറ്റിയശേഷം അയോഡിൻലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
6-8 ആഴ്ചതള്ളയുടെ പാൽകുടിക്കാൻ അനുവദിക്കുന്നതോടൊപ്പം തീറ്റയും കൊടുക്കുക.
പന്നിക്കുട്ടികളെ കടുത്തകാലവസ്ഥ സാഹചര്യങ്ങളിൽനിന്ന് സംർക്ഷിക്കണം. പ്രത്യേകിച്ച് ആദ്യത്തെ രണ്ട് മാസത്തേക്ക്.
നിർദ്ദേശിക്കപ്പെട്ട പട്ടികയനുസരിച്ച് പ്രതിരോധകുത്തിവയ്പുകൾ എടുക്കുക.
വിളർച്ച ബാധിക്കാതിരിക്കാനൻ അയേണ്‍ കൊടുക്കുക.
വിൽപനക്കും പരിപാലനത്തിനുമുള്ള പന്നിക്കുട്ടികൾ ഒരുപോലെ നല്ലരീതിയിൽപരിപാലിക്കപ്പെടണം.
ബീജസങ്കലനത്തിനുപയോഗിക്കാത്ത ആൺ പന്നികളെ വന്ധീകരിക്കുന്നതാണ് അഭികാമ്യം. ഇങ്ങിനെ ചെയ്യുന്നതുവഴി മാംസം പാകം ചെയ്തുകഴിയുമ്പോഴുള്ള ? പന്നിമണം? ഒഴിവാക്കി മാംസത്തിന്റെ ഗുണം വർദ്ധിപ്പിക്കാനാകും.
മുലയൂട്ടുന്ന പന്നികൾക്ക് അധികഭക്ഷണം ഉറപ്പുവരുത്തുന്നത് പന്നികുട്ടികളുടെ പരിപാലനം ഉറപ്പാക്കും.
രോഗങ്ങൾക്കെതിരായ സംരക്ഷണം
തീറ്റഎടുക്കായ്ക, പനി, അസാധാരണസ്രവങ്ങൾ സ്വഭാവം, എന്നിവയെല്ലാം ജാഗ്രതയോടെ നിരീക്ഷിക്കണം.
രോഗമുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തേയോ മൃഗഡോക്ടറുടെയോ സഹായം തേടുക.
സാധാരണ രോഗങ്ങളിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കുക.
പകർച്ചരോഗങ്ങൾ പൊട്ടിപുറപ്പെടുന്നതായി നിരീക്ഷിക്കപെട്ടാൽ രോഗബാധയുള്ളവയേയും ആരോഗ്യമുള്ള മൃഗങ്ങളെയും ഉടനെ തന്നെ മാറ്റിതാമസിപ്പിക്കുക. ഉടനെ തന്നെ രോഗ നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കുക.
സമയാസമയങ്ങളിൽ വിരമരുന്ന കൊടുക്കുക.
പ്രായപൂർത്തിയായ മൃഗങ്ങളുടെ മുഖം പരിശോധിച്ച് ആന്തരീകപരാദങ്ങളുടെ മുട്ടകൾ ഇല്ലെന്ന് ഉറപ്പാക്കുക. കണ്ടെത്തിയാൽ ആവശ്യമായ ഔഷധങ്ങൾ കൊടുക്കുക..
പന്നികളുടെ തീറ്റക്രമം
പന്നികൾ മോണോഗ്യാസ്ട്രിക് മൃഗങ്ങളാണ്. ഒരു പരിധിവരെ അവക്ക് നാരുകളുള്ള ഭക്ഷണം മാത്രമേ ഉപയോഗപ്പെടുത്താൻ കഴിയൂ. പ്രായപൂർത്തിയായവക്ക് പ്രത്യേകിച്ചും.
ഭക്ഷണത്തിലെ മത്സ്യം മാംസ്യം എന്നിവയിൽനിന്നാണ് അവക്ക് പ്രോട്ടീൻ ലഭ്യമാകുന്നത്.
കൃത്യമായ ഇടവേളകളിൽ പന്നികൾക്ക് തീറ്റനൽകണം, പുതിയ തീറ്റ കൊടുക്കുമ്പോൾ മുൻപ് കൊടുത്തവയുടെ അവശിഷ്ടങ്ങൾ നിർബന്ധമായും നീക്കം ചെയ്യണം.
മാർക്കറ്റിൽ ലഭ്യമാകുന്ന തീറ്റനൽകി പന്നികളെ പരിപാലിക്കുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ല. ?സ്വിൻ? അടിസ്ഥാനത്തിലുള്ള തീറ്റക്രമമാണ് ലാഭകരം. ശരാശരി ഒരു പന്നിക്ക് 4-8 കിലോഗ്രാമും ?സ്വിൻ? ആവശ്യമാണ്.
എല്ലാ വിഭാഗത്തിലെയും പന്നികൾക്ക് കുറഞ്ഞഅളവിൽ തീറ്റപുല്ല് ലഭ്യമാക്കുക. അല്ലെങ്കിൽ മേയാൻവിടുക.
തള്ളയിൽനിന്നം വേർപെടുത്തിയ പന്നികൾക്ക് ഒരു ഓട്ടോമാറ്റിക് തീറ്റക്രമം ഉപയോഗിച്ച് തീറ്റ നൽകാവുന്നതാണ്. (200 ലിറ്റർ ഓയിൽഡ്രം ഉപയോഗിച്ച് ഈ സംവിധാനം നിർമ്മിക്കാം. ഇതുവഴി മുലകുടിമാറുമ്പോഴുള്ള ഭാരനഷ്ടം ഒഴിവാക്കാം.
ആൺപന്നികളുടെ തീറ്റക്രമം
പ്രായത്തിനനുസരിച്ച് 100 കി.ഗ്രാമിന് 2.25 കി.ഗ്രാം സാന്ദ്രീകൃത തീറ്റ ബീജസങ്കലനത്തിനുപയോഗിക്കുന്ന ആൺപന്നിക്ക് ആവശ്യമുണ്ട്. (ഇത് ബീജസങ്കലനനിരക്കും സാഹചര്യവും അനുസരിച്ചിരിക്കും)
പന്നികൂടുതൽ തടിക്കാതെയും മെലിയാതെയും നോക്കി തീറ്റ ക്രമപെടുത്തണം.
കൂട്ടിൽ പരിപാലിക്കുന്നവക്ക് പച്ചപുല്ല്കൊടുക്കണം.
പെൺപന്നിയുടെ തീറ്റക്രമം
ഗർഭധാരണത്തിന്റെയും മുലയൂട്ടലിനും പോഷകങ്ങൾ സംരക്ഷിക്കപ്പെടുന്നതിന്റെയും ഭാഗമായി ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ ധാരാളം ധാതുലവണങ്ങളും പ്രോട്ടീനും വിറ്റാമിനുകളും ആവശ്യമായി വരും.
പ്രായപൂർത്തിവന്ന പെൺപന്നികൾ 30-35 കി.ഗ്രാം ഭാരമുണ്ടാകും.
ഗർഭധാരണസമയത്ത് 40-45 കി.ഗ്രാം ആകും.
കൂടുതൽ തടിക്കാനോ മെലിയാനോ അനുവദിക്കാതെ തീറ്റക്രമീകരിക്കണം. ഒറ്റക്ക് തീറ്റുന്നതാണ് നല്ലത്.
പെൺപന്നികൾക്ക് ഇണചേരുന്നതിന് മുൻപ് കൂടുതൽ തീറ്റകൊടുക്കുകയും ഇണചേരലിനു ശേഷം അത് കുറക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.
പ്രസവിച്ച പന്നികൾക്കും കുട്ടികൾക്കുമുള്ള തീറ്റക്രമം
പ്രസവത്തിനുതൊട്ടുമുൻപും തൊട്ടുപിന്നാലെയും പോഷകസമ്പുഷ്ടമായ ഭക്ഷണം അളവിൽ കുറച്ച് കൊടുക്കുക.
10 ദിവസം ആകുമ്പോഴേക്കും ശരിയായ തീറ്റക്രമത്തിലേക്കെത്തിക്കുക.
ധാരാളം പച്ചപുല്ല് ലഭ്യമാക്കുക.
100 കി.ഗ്രാം ശരീരഭാരത്തിന് 2.5 മുതൽ 3 കി. ഗ്രാം കുഞ്ഞൊന്നിനു 0.2 കി.ഗ്രാം എന്ന രീതിയിലാണ് തീറ്റക്രമം കണക്കാക്കേണ്ടത്.
അങ്ങിനെ വരുമ്പോൾ 100 കി. ഗ്രാം ഉള്ള 4.6 കി.ഗ്രാം തീറ്റ സ്വീകരിക്കും.
പന്നികുട്ടികൾക്ക് ‘ക്രീപ് ഫീഡ്” എന്ന പ്രത്യേകപോഷക സമ്പുഷ്ട തീറ്റ ലഭ്യമാക്കാവുന്നതാണ്.
ക്രീപ് ഫീഡിംങ്ങ്
തള്ളയിൽ നിന്നും അകറ്റി പന്നികുട്ടികൾക്ക് ഒറ്റക്ക് സാന്ദ്രീകൃത തീറ്റ കൊടുക്കുന്ന രീതിയാണിത്. രണ്ടാഴ്ച പ്രായമാകുമ്പോഴാണ് ക്രീപ് ഫീഡ് നൽകുന്നത്. ഊർജ്ജ്യസ്വലതയും ആരോഗ്യവും ഉള്ള ഒരു പന്നിക്കുട്ടി 8 ആഴ്ച പ്രായമാകുന്നതിന് മുൻപ് 10 കി. ഗ്രാം ?ക്രീപ് ഫീഡ് ഉപയോഗപെടുത്തിയിരിക്കും. ഇതിന്റെ മുന്നൽ രണ്ടുഭാഗവും 6-8 ആഴ്ചക്കുള്ളിലായിരിക്കും കഴിപ്പിച്ചിട്ടുണ്ടാവുക.
വളരുന്ന പന്നികളുടെ തീറ്റക്രമം
പന്നികൾക്ക് സമീകൃത ആഹാരം ലഭ്യമാക്കിയാൽ അവ അതുപയോഗപ്പെടുത്തി പരമാവുധി വളർച്ച പ്രാപിക്കും. ഒരു നിശ്ചിത അളവ് തീറ്റ ദിവസത്തിൽ രണ്ടോ മൂന്നോ തവണയായി നൽകുക. അല്ലെങ്കിൽ ഒറ്റത്തവണയായി 30-45 മിനിറ്റിൽ തിന്നു തീർക്കാത്ത രീതിയിൽ കൊടുക്കുക.
പന്നികൾക്ക് കൊടുക്കാവുന്ന മറ്റുപലവക തീറ്റകൾ;
സ്വിൽ :- (ഭക്ഷണത്തിന്റെ ബാക്കി, പച്ചക്കറികൾ, മാംസം, മീൻ എന്നിങ്ങനെ അടുക്കളയിൽ നിന്നും പുറം തള്ളുന്ന അവശിഷ്ടങ്ങൾ ) ഇതിന്റെ മൂല്യം കണക്കാക്കാൻ ആവാത്തവിധം ഇതിലെ ചേരുവകളും അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. കിച്ചൺ വേയ്സ്റ്റ് കൊടുത്താൽ 50 കി.ഗ്രാം ഭാരമുള്ള പന്നി കുട്ടി 70 ദിവസം കൊണ്ട് 70 കി. ഗ്രാം ഭാരത്തിൽ എത്തുമെന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്. കിച്ചൺ വെയ്സ്റ്റ് പഴകിയതും അഴുകിയതും അല്ല എന്ന് ഉറപ്പുവരുത്തണം. ശരാശരി 4-8 കി.ഗ്രാം സ്വിൽ ഒരു പന്നിക്ക് ഒരു ദിവസത്തേക്ക് മതിയാകും.
പന്നിതീറ്റയായി ഉപയോഗിക്കുന്ന മറ്റുവസ്തുക്കൾ
ഇനം ചേർക്കേണ്ട അളവ് % ൽ
മരച്ചീനി 15-20
റബ്ബർപിണ്ണാക്ക് 15
പുളിങ്കുരു വറുത്ത് പൊടിച്ചത് 20
ചായ വേയ്സ്റ്റ് 20
മാംസം വേയ്സ്റ്റ് 20
പന്നിയുടെ പാർപ്പിടസൗകര്യം;
പാർപ്പിടം മഴയിൽ നിന്നും വെയിലിൽ നിന്നും മതിയായ സംരക്ഷണം നൽകുന്നതാകണം.
പന്നികൾക്ക് ചൂടും തണുപ്പും എളുപ്പം ബാധിക്കും.
പന്നികളുടെ കുഴിക്കുന്ന സ്വഭാവത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ളതാവണം തറയും ചുമരും.
തറ കോൺക്രീറ്റ് ചെയ്താൽ ഉറപ്പും ലഭിക്കാം. എളുപ്പം വൃത്തിയാക്കുകയും ചെയ്യാം.
ചുമര് ഇഷ്ടികകെട്ടി മിനുക്കിയതും വാതിൽ മരമോ ഇരുമ്പോ ആകാം.
വെള്ളവും തീറ്റകളും പുറത്തുനിന്നു കഴിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. 200ര സെൽഷ്യസിനും 250ര ഇടയിലെ ഊഷ്മാവിൽ പന്നികൾ നല്ലഉത്പാദനക്ഷമത കൈവരിക്കും.
തണൽ. കുത്തിമറിയാനുള്ള ടാങ്ക്, തണുപ്പിക്കാൻ സഹായിക്കുന്ന സ്പ്രിംഗ്ളർ, വെള്ളടാപ്പ് എന്നിങ്ങനെ ചൂടിനെ ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുക.
എല്ലാ മൃഗങ്ങളെയും പുറത്തുനിന്ന് നിരീക്ഷിക്കാൻ കഴിയുന്നതും ലേബർചാർജ്ജ് കുറക്കുന്ന രീതിയിലുമാവണം കൂടിന്റെ രൂപ
കൽപന.
ആൺപന്നികൾ, ഗർഭിണികൾ, പന്നികുട്ടികൾ പെൺപന്നികൾ എന്നിവയെ എല്ലാം പറമ്പിൽ തുറന്നുവിട്ട് ഭാഗികമായ ഷെൽട്ടറുകൾ കൊടുക്കാം.
പ്രസവിച്ച പന്നിയേയും കുട്ടികളെയും കൂട്ടിൽതന്നെ അടച്ചിടണം. ലളിതവും ചിലവുകുറഞ്ഞതുമായ വസ്തുക്കൾ കൊണ്ട് മേൽപറഞ്ഞരീതിയിൽ കൂടുകൾ ഉണ്ടാക്കാവുന്നതാണ ഗ്രാമീണ മേഖലയിൽ ലാഭകരം.
എല്ലാ വിഭാഗത്തിലും പെട്ട പന്നികൾക്കായി സ്ഥലസൗകര്യമനുസരിച്ച് കൂടുകൾ നിർമ്മിക്കാം.
വന്ധ്യംകരണം നടത്താത്ത ആൺപന്നികളെയും പെൺപന്നികളെയും ഒരുമിച്ച് പാർപ്പിക്കരുത്.
ആൺപന്നിയുടെ കൂട്
പന്നിക്കൂടിന് 6.25 7.5 ച.മീ വിസ്തൃതിയും വ്യായാമത്തിനായി 88 12 ച.മീ വിസ്തൃതിയും ലഭ്യമാക്കണം. 1.5 മീ ഉയരത്തിലാവണം ചുമര്.
പെൺപന്നിയുടെ കൂട് ആൺപന്നിയുടെതുപോലുള്ള കൂടും പൊതുസ്ഥലവും ലഭ്യമാക്കാം. ഒരു കൂട്ടിൽ 10-15 പെൺപന്നികളെ പാർപ്പിക്കാം. ഒന്നിന് 2 ച.മീ. സ്ഥലം എന്ന രീതിയിൽ ലഭ്യമാക്കാം.
പ്രസവിച്ച പന്നിക്കുള്ള കൂട്
ഇവയെ പ്രത്യേകം ഈറ്റില്ലങ്ങളിൽ പാർപ്പിക്കണം. 2.5 4ഃ10 ച.മീ സ്ഥലം എന്ന അളവിൽ അഴിയടിച്ച കൂടുകളാണ് വേണ്ടത്. ക്രീപ്പ് ഏരിയ, വെള്ളം, ഇവയെല്ലാം ഉൾക്കൊള്ളിക്കണം.
വളരുന്ന വക്ക് വളർന്നു കൊഴുക്കുന്ന പന്നികൾക്ക് കവർചെയ്ത ഒരു കോൺക്രീറ്റ്മുറ്റം ലഭ്യമാക്കണം. മുൻവശത്തു ക്രമീകരിച്ചിരിക്കുന്ന കുടിവെള്ളം തീറ്റ വിശ്രമിക്കാനുള്ള സ്ഥലം എന്നിവയെല്ലാം അടങ്ങിയ കൂട് വാസസ്ഥലമാണ് പരിപാലനത്തിനായി ഉദ്ദേശിക്കുന്നത്. 2 ച.മീ ഒന്നിന് എന്ന അളവിലാണ് സ്ഥല സൗകര്യം.
പന്നികളുടെ പ്രത്യുത്പാദനം;
ബ്രീഡിംങ്ങിനായി ആൺപന്നികളെ തെരഞ്ഞെടുക്കുമ്പോൾ
നല്ല ഉത്പാദനഗുണമുള്ള മാതൃ-പിതൃ പന്നികളുടെ സന്തതി ആയിരിക്കണം.
8 അംഗങ്ങളുള്ളതും ശരാശരി വീനിംങ്ങ് ഭാരം 72 കി.ഗ്രാം ഉള്ളതുമായി ഒരുലിറ്ററിലെ അംഗമായിരിക്കണം.
മേൽപറഞ്ഞ പ്രാഥമിക പരിഗണനകളുള്ള 5 മാസം പ്രായമായ ശരീരഭാരം മിനിമം 60 കി.ഗ്രാം ഉള്ള ഒന്നായിരിക്കണം. അന്തിമ തെരഞ്ഞെടുപ്പിനു പരിഗണിക്കുമ്പോൾ 7 മാസം പ്രായമായതും 90 കി.ഗ്രാം ഭാരമുള്ളതുമായ ഒരു ആൺപന്നിയെ തെരഞ്ഞെടുക്കാം.
ഒരു കാരണവശാലും ശാരീരികവൈഗല്യങ്ങളുള്ളവ ആകരുത്.
ബീജസങ്കലനത്തിനുപയോഗിക്കുന്ന ആണും പെണ്ണും വ്യത്യസ്ത ലിറ്റ റിലുള്ളവയാവണം. ആൺപന്നികളെ കാലാവുധി അനുസരിച്ച് -രണ്ടുവർഷത്തിലൊരുക്കൽ മാറ്റണം.
ആൺപന്നിയുടെ പരിപാലനം
ലൈഗിംക പക്വത 7 മാസം ആകുമ്പോൾ ഉണ്ടാകുമെങ്കിലും 10-12 ആയതിനുശേഷം (ഭാരം 100 കി.ഗ്രാം) ആയാൽ മാത്രമേ പതിവായി ഉപയോഗിക്കാവൂ. ഇവയെ സേവനത്തിനുശേഷമേ തീറ്റയെടുക്കാൻ അനുവദിക്കാവൂ. ആൺപെൺ അനുപാതം 1:25 പുറത്ത് വ്യായമത്തിനുള്ള അവസരം ലഭ്യമാക്കിയാൽ ഇവ ഊർജ്ജസ്വലതരായിരിക്കും. കൂടുതൽ തടിക്കാനോ മെലിയാനോ അനുവദിക്കരുത്. ആൺപന്നികളെ കരുതലോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യണം. ഇവ എപ്പോൾ വേണമെങ്കിലും അപകടകാരിയാവാം എന്നോർക്കുക. ഓരോന്നിനേയും പ്രത്യേകം പ്രത്യേകം പാർപ്പിക്കുക. പ്രായമനുസരിച്ച് ആഴ്ചയിൽ 2 മുതൽ 4 വരെ സേവനം ആവാം. ഇവയെ ബ്രൂസെല്ലാസിസിലെപ്പ്റ്റോ സൈപറോസിസ പരിശോധനകൾക്ക് ഇടക്കിടക്ക് വിധേയമാക്കണം.
പെൺപന്നി
നല്ല മാതൃഗുണമുള്ള (ലിറ്റർവലിപ്പവും വീനിംങ്ങ് ഭാരവും കണക്കിലെടുത്ത് ) പന്നികളിൽ നിന്നു വേണം പ്രത്യത്പാദനത്തിനുള്ളവയെ തെരഞ്ഞെടുക്കാൻ. 12-14 വരെ തുല്യ അകലത്തിലുള്ള മുലക്കാമ്പുകളും, നല്ല വളർച്ചയും ഉണ്ടായിരിക്കണം.
കുഞ്ഞുങ്ങളിൽനിന്നു അകറ്റിയ പന്നി: പ്രസവിച്ച് 8 ആഴ്ചയാകുമ്പോൾ മുലകുടിമാറ്റും ഇങ്ങിനെ മാറ്റിയ പന്നി 3-10 ദിവസത്തിനുള്ളിൽ മദിയിലാവും. ആദ്യമദതന്നെ ബീജസങ്കലനം നടത്തണം ക്ഷീണിതയാണെങ്കിൽ പോഷകഗുണമുള്ള തീറ്റകൊടുത്താൽ പെട്ടെന്ന് ആരെഗ്യം വീണ്ടെടുക്കാം.
ഗർഭിണി പന്നികളും പന്നിത്തരുണികളും: പോഷസമ്പുഷ്ടമായ തീറ്റക്കുപുറമേ പതിവായി വ്യായാമവും ആവശ്യമാണ്. ഭക്ഷണം വച്ചുകൊടുത്ത് അൽപദൂര നടത്തിക്കുന്നത് ഒരു വ്യായാമമാകും. ഒരേ അവസ്ഥയിലുള്ളവയെ ഒരുമിച്ചു നടത്തിക്കാം. ബൂജസങ്കലനം നടത്തിയവയെയും അല്ലാത്തവയെയും പ്രത്യേകം പ്രത്യേകം പാർപ്പിക്കണം. ഗർഭിണികളുടെ കൂടെ ആൺപന്നകളെ ഒരു കാരണവശാലും പാർപ്പിക്കരുത്. തിക്കുംതിരക്കും ഉണ്ടാകരുത്. തെന്നിവീഴുന്ന തറ ഒഴിവാക്കണം. ഗർഭിണികൾക്ക് ഒരു തരത്തിലുള്ള സമ്മർദ്ദവും പാടില്ല
രോഗനിയന്ത്രണം;
രോഗലക്ഷണങ്ങളായ തീറ്റയെടുക്കുന്നത് കുറയൽ, പനി, വിസർജ്ജന വൈകല്യങ്ങൾ, മറ്റു അസാധാരണ സ്വഭാവങ്ങൾ എന്നിവ നിരീക്ഷിക്കുക.
രോഗം സംശയിക്കുന്നുവെങ്കിൽ അടുത്തുള്ള വെറ്റിനറിഡോക്ടറുടെ യോ ആരോഗ്യ കേന്ദ്രങ്ങളുടെയോ സഹായം തേടുക
സാധാരണ കണ്ടുവരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുക.
പകർച്ചവ്യാധി പൊട്ടി പുറപ്പെടുന്നതായി തോന്നിയാൽ രോഗം ബാധിച്ച കന്നിനെ മറ്റുള്ളവയിൽ നിന്ന് ഉടനടി മാറ്റിപാർപ്പിച്ച് സുരക്ഷാമർഗ്ഗങ്ങൾ അവലംബിക്കുക.
പതിവായി വിരനിർമ്മാർജ്ജനം നടത്തുക
മൃഗങ്ങളുടെ ചാണകം പരിശോധിച്ച് ആന്തരിക പരാദങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ ആവശ്യായ മരുന്നുകൾ കൊടുക്കുക.
ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണത്തിലും കുടിവെള്ളത്തിലും ശുചിത്വം പാലിക്കുക. പ്രതിരോധ വാക്സിനുകൾ കുത്തിവെയ്പുകൾ ക്രമമായി പിൻതുടരുക.
രോഗനിയന്ത്രണവും ചികിത്സയും
രോഗങ്ങൾ
ലക്ഷണം
നിയന്ത്രണവും ചികിത്സയും
മാസ്റ്റിറ്റിസ് (അകിടുവീക്കം )
വേദനയോടെ വീർത്തുകെട്ടി പനിയുള്ള അകിട്.നേർത്തതും ചോരകലർന്നതുമായ അകിട്
ശുചിത്വം വർദ്ധിപ്പിക്കുക ആവശ്യമായ ആന്റിബയോട്ടിക്കുകൾ കൊടുക്കുക
കുളമ്പചീയൽ
കുളമ്പ് ചീഞ്ഞത് പോലെ കാണപെടുകയും വൃത്തികെട്ടമണം വമിക്കുകയും ചെയ്യും. പതുക്കെ അമർത്തുമ്പോൾ വേദന ലക്ഷണങ്ങൾ കാണിക്കുന്നു
കോപ്പർസൾഫേറ്റ് ലായനിയിൽ മുക്കുക
ബ്രൂസെല്ലോസിസ്
അക്ഷമ, ചോറിച്ചിൽ, ഭാരം കുറയൽ, പാൽ കുറയുന്നു
പൊടിയായോ (സ്പ്രേ ആയോ കുതിർത്തുകൊടുക്കുന്നതോ ആയ രാസ വസ്തുക്കൾ ഉപയോഗിക്കുക
വിഷബാധ
കുഴഞ്ഞുപോകുക- തുടർന്ന് ബോധക്ഷയം ശക്തിയായ വേദന, ഛർദ്ദി, തുടർന്നു മരണം
വിഷമുള്ള സസ്യങ്ങളിൽ നിന്നും രാസവസ്തുക്കളിൽ നിന്നും അകറ്റിസൂക്ഷിക്കുക. ഉടനെ ചികിത്സ കൊടുക്കുക
ബ്ളോട്ട്
വയറിന്റെ ഇടതുഭാഗം വീർത്തിരിക്കുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നു
പച്ചപ്പുല്ല് അധികം കൊടുക്കുന്നത് ഒഴിവാക്കുക.
സ്വിസ്സ് വികസന കൗണ്‍സിലിന്റെ പഠനങ്ങളില്‍ കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍. വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില് ചിലതാണ്.
മറ്റേതു ഫാമിങ്ങിനെയും അപേക്ഷിച്ച് പന്നിവളര്‍ത്തല്‍ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്. പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളാണ് പന്നിഫാമുകള്‍ നേരിടുന്ന പ്രധാന ഭീഷണി.ശാസ്ത്രീയ രീതിയില്‍ പന്നിഫാമുകള്‍ തുടങ്ങുമ്പോള്‍ മലിനീകരണ നിയന്ത്രണത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഇത് നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പന്നിവളര്‍ത്തലിന് സ്ഥല നിവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. കേരളത്തില്‍ പന്നിവളര്‍ത്തല്‍ വിപുലപ്പെട്ടു വരുന്നുണ്ടെങ്കിലും മലിനീകരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്ത സ്ഥലങ്ങളില്‍ ഏറെ പ്രക്ഷോഭങ്ങളും നടക്കുന്നു. കേരളത്തില്‍ പകുതിയിലധികം പന്നിഫാമുകള്‍ക്ക് ഒരുദിവസത്തിലല്ലെങ്കില് മറ്റൊരു ദിവസത്തില്‍ സമീപവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കേണ്ടി വരുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണം സുസ്ഥിരമായ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തോടുകൂടി ഫാമുകള്‍ ആരംഭിക്കണം.
പന്നിവളര്‍ത്തലില്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റമാണ് കേരളത്തില്‍ കാണുന്നത്. നാടന്‍ ശീമപ്പന്നികള്‍ക്കു പകരം ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസ്സുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്റേസ് സങ്കരയിനങ്ങളെ ഇവിടെ വളര്‍ത്തി വരുന്നു.പന്നിവളര്‍ത്തലിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ശീമപ്പന്നികളെ/നാടന്പന്നികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് അന്തമായ മാലിന്യ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ പ്രേരകമാകുന്നത്. ഈ രംഗത്ത് ശാസ്ത്രീയ പന്നിവളര്‍ത്തലിനെക്കുറിച്ചും, ഇറച്ചി സംസ്കരണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അന്താരാഷ്ട്ര മാതൃകയില്‍ നിര്‍മിച്ച ഹൈടെക് പന്നി ഫാമുകളുണ്ടെഹ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്.പന്നിഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഗവണ്മെന്റ് നിഷ്കര്‍ഷിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പന്നിവളര്‍ത്തല്‍ ആരംഭിക്കരുത്. പന്നിവളര്‍ത്തല്‍ ഫാമുകളും, വീടുകളും തമ്മില്‍ നിശ്ചിത അകലത്തിലായിരിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, പട്ടണ, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പന്നിഫാമുകള്‍ തുടങ്ങരുത്. യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം എന്നിവ ലഭിക്കുന്ന സ്ഥലത്തു മാത്രമേ ഫാമുകള്‍ തുടങ്ങാവൂ.
പന്നിഫാമുകള്‍ വിവിധരീതിയില്‍ തുടങ്ങാവുന്നതാണ്. ഇറച്ചിക്കുവേണ്ടി പന്നിക്കുട്ടികളെ വാങ്ങി 6-8 മാസം വരെ വളര്‍ത്തുന്ന ഫാറ്റനിങ്ങ് യൂണിറ്റ് (Fattening Unit), പ്രജനനത്തിനുവേണ്ടി വളര്‍ത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്പന നടത്താവുന്ന പ്രജനനയൂണിറ്റ് (breeding Unit) എന്നിവ ഇവയില്‍ ചിലതാണ്. മേല്‍പ്പറഞ്ഞ രണ്ട് യൂണിറ്റുകളും ഒരുമിച്ചുള്ള പ്രജനന ഫാറ്റനിങ്ങ് യൂണിറ്റും തുടങ്ങാവുന്നതാണ്.ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയാല്‍ ആണ്‍പന്നികള്‍ മൂന്നു വര്‍ഷത്തിലും പെണ് പന്നികള്‍ 8-10 മാസത്തിലും പ്രായപൂര്‍ത്തിയെത്തും. ഈ പ്രായത്തില്‍ ഇവയെ ഇണ ചേര്‍ക്കാവുന്നതാണ്. 144 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 8-12 കുഞ്ഞുങ്ങള്‍വരെയുണ്ടാകും.
കുഞ്ഞുങ്ങളെ 45-60 ദിവസം പ്രായത്തില്‍ തള്ളപ്പന്നിയില്‍ നിന്നും മാറ്റാം. ആദ്യത്തെ 2 മാസക്കാലയളവില്‍ ഇരുമ്പ് സത്ത് അടങ്ങിയ കുത്തിവെപ്പുകളും സമീകൃത തീറ്റയും തള്ളയുടെ മുലപ്പാലും ഇടയ്ക്ക് ആവശ്യമാണ്.തീറ്റച്ചെലവ് കുറയ്ക്കാനായി അടുക്കള, ഹോട്ടല്‍, പച്ചക്കറി, അറവുശാല അവശിഷ്ടങ്ങള്‍ എന്നിവ പന്നികള്‍ക്കു നല്‍കുന്നതാണ് മാലിന്യപ്രശ്നങ്ങള്‍ക്കു കാരണം. ഇവ സംസ്കരിച്ചു നല്‍കുന്നത് കൂട്ടിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. സമീകൃത തീറ്റ മാത്രം നല്കുന്ന ഫാമുകളില്‍, മറ്റു ഫാമുകളെ അപേക്ഷിച്ച് ദുര്‍ഗന്ധം കുറവുമാണ്. പന്നിക്കൂട്ടില്‍ നിന്ന് കാഷ്ഠവും കൂട് കഴുകിയ വെള്ളവും ഒരുമിച്ച് പുറത്തേക്ക് വിടുന്നത് ദുര്‍ഗന്ധത്തിനിടവരുത്തും. കാഷ്ഠം പ്രത്യേകം എടുത്തുമാറ്റി കൂട് കഴുകിയാല്‍ ദുര്‍ഗന്ധം കുറയ്ക്കാവുന്നതാണ്.
ഇറച്ചിയ്ക്കു വേണ്ടി വളര്‍ത്തുമ്പോള്‍ 6-8 മാസം പ്രായത്തില്‍ പന്നികളെ വില്പന നടത്താം. ഇക്കാലത്ത് അവയ്ക്ക് 80-100 കി.ഗ്രാം ശരീരത്തൂക്കമുണ്ടായിരിക്കും.അടുത്ത കാലത്തായി കേരളത്തില്‍ പന്നികളില്‍ പന്നിപ്പനി (swine fever) രോഗം കണ്ടുവരുന്നു. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗംമൂലം പന്നികളില്‍ മരണനിരക്ക് വളരെ കൂടുതലാണ്.
മോര്‍ബില്ലി (Morbilli) ഇനം വൈറസ്സുകളാണ് പന്നിപ്പനിക്ക് കാരണം. പനി, തീറ്റതിന്നാതിരിക്കല്‍, തളര്‍ച്ച, എഴുന്നേല്ക്കാന് ബുദ്ധിമുട്ട് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന പന്നികളിലൂടെയാണ് രോഗം കേരളത്തിലെത്തിയത്.രോഗ നിയന്ത്രണത്തിനായി വാക്സിനുകള്‍ ഇന്ന് നിലവിലുണ്ട്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ പന്നികളെ പന്നിപ്പനിക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. രോഗം അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടും, പരിസരവും രോഗാണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രിദ്ധിക്കണം. രോഗം ബാധിച്ച പന്നികള്‍ക്ക് പാര്‍ശ്വ അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.
കേരളത്തിൽ കണ്ടുവരുന്ന ഇനങ്ങൾ
ലാർജ് വൈറ്റ് യോർക്ക്ഷെയർ
ഉത്ഭവം യോർക്ക്ഷെയറിൽ വളരെ പ്രചാരം കിട്ടിയ ഇനമാണിത്. ധാരാളം പാലുൽപാദിപ്പിക്കുന്ന നല്ല മാതൃഗുണമുള്ളവയാണ് പെൺപന്നികൾ. നല്ല വലിപ്പമുള്ള നീണ്ടുവെളുത്തവയാണ് ഇവ. ചെവി ഉയർന്നു നിൽക്കും. സങ്കരയിനങ്ങളുടെ ഉത്പാദനത്തിന് ധാരാളമായി ഉപയോഗിച്ചുവരുന്നു.
ഡ്യൂറോക്ക്
ചുമന്ന നിറവും തൂത്തിയ ചെവി.യുമാണ് ഈ നത്തിന്. വലിപ്പത്തിന് ചേർച്ച, ആഹാരക്ഷമതാ വളർച്ചാനിരക്ക്, ദൃഢത, എന്നിവമൂലം പ്രചാരംകിട്ടിയിട്ടുണ്ട്.
ലാൻസ്പേസ്
സെൻമാർക്കാണ് സ്വദേശം. കനത്തുതൂത്തീയ ചെവിയുള്ള വെളുത്ത ഇനമാണ്. സങ്കരയിനങ്ങളെ ഉപയോഗിക്കുന്നത്.
സംരക്ഷണവും പരിപാലനവും;
നല്ലയിനങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കാം.വാണിജ്യാടിസ്ഥാനത്തിലുള്ള മൃഗപരിപാലനത്തിന് ഉന്നത ഗുണനിലവാരമുള്ള നല്ല ആരോഗ്യമുള്ള സങ്കരയിനങ്ങളോ വിദേശഇനമോ ആണ് തെരഞ്ഞെടുക്കേണ്ടത്.അതിജീവനശേഷിയുള്ള ലിറ്റർവലിപ്പമുള്ള (ഒറ്റപ്രസവത്തിലെ കുട്ടികളുടെ എണ്ണവും അജീവനശേഷിയും) പെൺപന്നി പരിപാലിക്കപെടുക എന്നതായിരിക്കണം ഒരു പെൺപന്നിയേയും ആൺപന്നിയേയും തെരഞ്ഞെടുക്കുന്നതിന്റെ ലക്ഷ്യം. മാത്രമല്ല ഈ ലിറ്റർ 6 മാസമോ അതിൽ കുറവോ പ്രായമാകുമ്പോൾ തന്നെ വിൽപനക്കാവശ്യമായ വലിപ്പം എത്തിയിട്ടുണ്ടാകണം.പ്രത്യുത്പാദനക്ഷമമായവയെയാണ് തെരഞ്ഞെടുക്കേണ്ടത്.പുതുതായി തെരഞ്ഞെടുത്തവയെ തിരിച്ചറിയാനായി ടാറ്റു ഒട്ടിക്കുകയോ, ചെവികുത്തുകയോ ചെയ്യുക.രോഗങ്ങൾക്കെതിരായി പ്രതിരോധകുത്തിവയ്പുകൾ എടുക്കുക.പുതുതായി തെരഞ്ഞെടുത്തവയെ രണ്ടാഴ്ച നിരീക്ഷിച്ചതിനുശേഷം മറ്റുള്ളവയുമായി ചേർക്കുക.മൂന്നുമാസം ഇടവിട്ട് രണ്ടു സെറ്റുകളായി പുതിയ മൃഗങ്ങളെ വാങ്ങുക.കൂട്ടത്തിൽ നിന്ന് മൃഗങ്ങളെ തെരഞ്ഞെടുത്ത് മാറ്റി പുതിയവയെ ചേർക്കുക.10-12 പ്രസവങ്ങൾക്കു ശേഷം പ്രായം ചെന്ന മൃഗങ്ങളെ ഒഴിവാക്കണം.
ബ്രീഡിംങ്ങ് സംരക്ഷണം
പന്നികൾ ഉയർന്ന പ്രത്യത്പാദനക്ഷമതയുള്ള ജീവികളാണ്. നല്ല പരിപാലനസാഹചര്യമൊരുക്കി വർഷത്തിൽ രണ്ട് പ്രസവമായി ക്രമീകരിക്കണം.ആൺപെൺ അനുപാതം 10:1 എന്ന രീതിയിൽ നിലനിർത്തുന്നത് പരമാവധി ഉത്പാദനത്തിന് ആവശ്യമാണ്. നല്ല മദിയുള്ള സമയത്ത് ബ്രീഡിംഗ് നടത്തണം.ഗർഭകാലസംരക്ഷണം പ്രസവത്തിന് ഒരാഴ്ചമുൻപ് പന്നികൾക്ക് ആവശ്യത്തിന് സ്ഥല സൗകര്യവും ഭക്ഷണം വെള്ളം ഇവയെല്ലാം ലഭ്യമാക്കണം. പന്നികളേയും ഈറ്റുപുരയും പ്രതീക്ഷിക്കുന്ന പ്രവവദിവസത്തിന് മൂന്നോ നാലോ ദിവസം മുൻപുതന്നെ അണുവിമുക്തമാക്കുക.
പന്നികുഞ്ഞുങ്ങളുടെ സംരക്ഷണംനവജാതപന്നിക്കുട്ടികളെ ചെറിയ അഴികളിട്ടു സംരക്ഷിക്കുക.പൊക്കിൾകൊടി മുറിച്ചുമാറ്റിയശേഷം അയോഡിൻലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.6-8 ആഴ്ചതള്ളയുടെ പാൽകുടിക്കാൻ അനുവദിക്കുന്നതോടൊപ്പം തീറ്റയും കൊടുക്കുക.പന്നിക്കുട്ടികളെ കടുത്തകാലവസ്ഥ സാഹചര്യങ്ങളിൽനിന്ന് സംർക്ഷിക്കണം. പ്രത്യേകിച്ച് ആദ്യത്തെ രണ്ട് മാസത്തേക്ക്.നിർദ്ദേശിക്കപ്പെട്ട പട്ടികയനുസരിച്ച് പ്രതിരോധകുത്തിവയ്പുകൾ എടുക്കുക.വിളർച്ച ബാധിക്കാതിരിക്കാനൻ അയേണ്‍ കൊടുക്കുക.വിൽപനക്കും പരിപാലനത്തിനുമുള്ള പന്നിക്കുട്ടികൾ ഒരുപോലെ നല്ലരീതിയിൽപരിപാലിക്കപ്പെടണം.ബീജസങ്കലനത്തിനുപയോഗിക്കാത്ത ആൺ പന്നികളെ വന്ധീകരിക്കുന്നതാണ് അഭികാമ്യം. ഇങ്ങിനെ ചെയ്യുന്നതുവഴി മാംസം പാകം ചെയ്തുകഴിയുമ്പോഴുള്ള ? പന്നിമണം? ഒഴിവാക്കി മാംസത്തിന്റെ ഗുണം വർദ്ധിപ്പിക്കാനാകും.മുലയൂട്ടുന്ന പന്നികൾക്ക് അധികഭക്ഷണം ഉറപ്പുവരുത്തുന്നത് പന്നികുട്ടികളുടെ പരിപാലനം ഉറപ്പാക്കും.രോഗങ്ങൾക്കെതിരായ സംരക്ഷണംതീറ്റഎടുക്കായ്ക, പനി, അസാധാരണസ്രവങ്ങൾ സ്വഭാവം, എന്നിവയെല്ലാം ജാഗ്രതയോടെ നിരീക്ഷിക്കണം.രോഗമുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തേയോ മൃഗഡോക്ടറുടെയോ സഹായം തേടുക.സാധാരണ രോഗങ്ങളിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കുക.പകർച്ചരോഗങ്ങൾ പൊട്ടിപുറപ്പെടുന്നതായി നിരീക്ഷിക്കപെട്ടാൽ രോഗബാധയുള്ളവയേയും ആരോഗ്യമുള്ള മൃഗങ്ങളെയും ഉടനെ തന്നെ മാറ്റിതാമസിപ്പിക്കുക. ഉടനെ തന്നെ രോഗ നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കുക.സമയാസമയങ്ങളിൽ വിരമരുന്ന കൊടുക്കുക.പ്രായപൂർത്തിയായ മൃഗങ്ങളുടെ മുഖം പരിശോധിച്ച് ആന്തരീകപരാദങ്ങളുടെ മുട്ടകൾ ഇല്ലെന്ന് ഉറപ്പാക്കുക. കണ്ടെത്തിയാൽ ആവശ്യമായ ഔഷധങ്ങൾ കൊടുക്കുക..ഒഴിവാക്കുക.
അവസാനം പരിഷ്കരിച്ചത് : 3/13/2020