വേതനമുള്ള തൊഴില്‍ വിപണിയില്‍ വനിതകള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കുടുംബങ്ങളിലെ തൊഴില്‍ വിഭജനത്തില്‍ താഴ്ന്ന ലിംഗഭേദം നിലനില്‍ക്കുന്നു. ഉത്പാദനവും പ്രത്യുല്‍പ്പാദനവും കൂട്ടിക്കുഴയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു പരിണതഫലം സ്ത്രീയുടെ ആരോഗ്യം നഷ്ടപ്പെടുന്നു എന്നതാണ്. ഞാറുനടീല്‍, കശുവണ്ടി തല്ലല്‍, കയറും പരുത്തിയും പിരിക്കുക, കൈത്തറി നെയ്യുക, മത്സ്യ സംസ്ക്കരണം തുടങ്ങിയ കഠിനമായ ജോലികളില്‍ മണിക്കൂറുകളോളം തുച്ചമായ ഇടവേളകളോടെ വ്യപൃതരാവൽ, ക്രമം തെറ്റിയുള്ള ഭക്ഷണം മുതലായവ ഇതിനു കാരണമാകുന്നു. ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ വേതനം ഉയര്‍ന്ന തൊഴില്‍ തീവ്രതയ്ക്ക് ഒരു പരിഹാരമാകുന്നില്ല. ഈ മേഖലകളില്‍ നിലനില്‍ക്കുന്ന ക്ഷേമ നിധികള്‍ സാധാരണയായി ആരോഗ്യകാര്യങ്ങളില്‍ ഒരു സഹായവും ചെയ്യുന്നില്ല. ചിലത് പ്രസവാനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ അത് നേടിയെടുക്കാന്‍ കഴിയുന്നുള്ളു. ചില പ്രത്യേക തൊഴിലുകളിലേര്‍പ്പെടുന്നവരെ ബാധിക്കുന്ന ആരോഗ്യ ഭീഷണികളെക്കുറിച്ച് പഠനം നടത്തുവാനായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘കശുവണ്ടി തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍’ എന്നതിനെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്. മറ്റു ചില വിഷയങ്ങളും വകുപ്പ് ഏറ്റെടുത്ത് പഠനം നടത്താനിരിക്കുന്നു. ഈ മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാവശ്യമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020