অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭപാത്രം- ചില വിവരങ്ങൾ

ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍

 

45 വയസിനുമേല്‍ പ്രായമുള്ള ഗര്‍ഭിണികളിലാണ്‌ രോഗം കൂടുതല്‍ കാണാനുള്ള സാധ്യത. പാശ്‌ചാത്യരില്‍ മറ്റുള്ള വംശജരില്‍ ഉള്ളതിനേക്കാള്‍ ഈ രോഗം കൂടുതലായി കാണുന്നു.

അമ്മയാകുമ്പോഴാണ്‌ ഒരുസ്‌ത്രീ അവളുടെ പൂര്‍ണതയിലെത്തുന്നത്‌. അതുകൊണ്ടു തന്നെ സ്‌ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്‌ ഗര്‍ഭപാത്രം. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീ ശരീരത്തില്‍ ഈസ്‌ട്ര?ജന്‍ ഹോര്‍മോണിന്റെ അളവ്‌ കൂടുതലാണ്‌. അതിനാല്‍ സ്‌ത്രീകളില്‍ ഹാര്‍ട്ടറ്റാക്ക്‌ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.

ഗര്‍ഭപാത്രത്തിനു ഉണ്ടാകുന്ന അസുഖങ്ങള്‍, മുഴകള്‍, മറ്റ്‌ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ പോലെയുള്ള വന്‍ അപകടംമൂലം വയറിനോ മറ്റും ഉണ്ടാകാവുന്ന ശക്‌തമായ ക്ഷതങ്ങള്‍മൂലവും പ്രസവ സമയത്തെ നിലയ്‌ക്കാത്ത രക്‌തസ്രാവം ആ വ്യക്‌തിയുടെ ജീവന്‌ അപകടമാകും എന്നുതോന്നുന്ന ഘട്ടത്തിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും.

ഈ സര്‍ജറി മൂന്നു രീതിയില്‍ ചെയ്യാം. വയറ്‌ തുറന്നു കൊണ്ടുള്ള ശസ്‌ത്രക്രിയ, യോനിവഴിചെയ്യുന്നത്‌, മറ്റൊന്ന്‌ മുറിവുകളൊന്നുമില്ലാതെയുള്ള കീഹോള്‍ ശസ്‌ത്രക്രിയ വഴി. സര്‍ജറി കഴിഞ്ഞ്‌ കുറഞ്ഞത്‌ അഞ്ച്‌ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടതായി വരും. എന്നാല്‍ കീഹോള്‍ സര്‍ജറി ചെയ്യുകയാണെങ്കില്‍ രണ്ട്‌ ദിവസം കിടന്നാല്‍ മതിയാകും.

അസുഖങ്ങള്‍

പ്രസവ സമയത്തുണ്ടാകുന്ന അമിത രക്‌ത സ്രാവം, ഗര്‍ഭപാത്രത്തിനിടിവ്‌. കാന്‍സര്‍, ചിലമുഴകള്‍ എന്നീ കാരണങ്ങള്‍കൊണ്ട്‌ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും. 50 വയസ്‌ കഴിഞ്ഞവര്‍ക്കും മാസമുറ നിന്നവര്‍ക്കും പ്രസവസാധ്യത ഇല്ലാത്തവര്‍ക്കും ഗര്‍ഭപാത്രത്തിനിടിവോ രക്‌തസ്രാവമോ ഉണ്ടായാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതാണ്‌ നല്ലത്‌.

25 വയസ്‌ മുതല്‍ 35 വയസ്‌ വരെയുള്ളവര്‍ക്ക്‌ ഗര്‍ഭധാരണം നടക്കേണ്ടതുള്ളതുകൊണ്ട്‌് കഴിവതും ഗര്‍ഭപാത്രം നീക്കം ചെയ്യാതെ തന്നെ മുഴകള്‍ നീക്കം ചെയ്യാം. എന്നാല്‍ കാന്‍സര്‍ പോലെയുള്ള അസുഖമാണെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാതെ വേറെ നിര്‍വാഹമില്ല.

ഇടിവുണ്ടാകുന്നതെപ്പോള്‍

തൊണ്ട്‌ തല്ലുക, തലയില്‍ ഭാരമുള്ള വസ്‌തുക്കള്‍ ചുമക്കുക, ഭാരമുള്ളസാധനങ്ങള്‍ എടുത്തുപൊക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന സ്‌ത്രീകള്‍ക്കാണ്‌ ഗര്‍ഭ പാത്രം ഇടിയുന്നതായി കാണപ്പെടുന്നത്‌.

പ്രത്യേകിച്ചും കെട്ടിടം പണിപോലുള്ള കഠിനകരമായ ജോലികളിലേര്‍പ്പെടുന്ന സ്‌ത്രീകളിലാണ്‌ ഈ പ്രശ്‌നം വ്യാപകമായി കാണുന്നത്‌. മാത്രമല്ല പ്രസവ സമയത്തുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളും ഇതിനൊരു കാരണമാകാറുണ്ട്‌. കൂടാതെ രണ്ട്‌് മൂന്നു പ്രസവത്തില്‍ കൂടുതല്‍ പ്രസവിക്കുന്ന സ്‌ത്രീകള്‍ക്കും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്‌.

മുഴകള്‍

ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാകാറുണ്ടെങ്കിലും എല്ലാ മുഴകളും അപകടകാരികളല്ല. അതുകൊണ്ട്‌ തന്നെ എല്ലാത്തരം മുഴയ്‌ക്കും ഗര്‍ഭ പാത്രം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ചിലപ്പോള്‍ സ്‌ത്രീകളില്‍ മുന്തിരിക്കുല ഗര്‍ഭം ഉണ്ടാകാറുണ്ട്‌. ചെറിയ ചെറിയ കുരുക്കള്‍ ഒരു കുലപോലെ ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്നു.

ഇതിനെയാണ്‌ മുന്തിരിക്കുല ഗര്‍ഭം എന്നു പറയുന്നത്‌. ഇതുമൂലം അപകടം ഒന്നും സംഭവിക്കാറില്ല. ചെറിയ ഒരു ശസ്‌ത്രക്രിയയിലൂടെ ഇത്‌ നീക്കം ചെയ്യാവുന്നതാണ്‌. ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ചില മുഴകള്‍ മൂലം അമിത രക്‌തസ്രാവം ഉണ്ടാകാറുണ്ട്‌.

ഈ സാഹചര്യങ്ങളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതു തന്നെയാണ്‌ ഉത്തമം. ഗര്‍ഭിണിയായ സ്‌ത്രീകളില്‍ മുഴകള്‍ കണ്ടാല്‍ ഇത്‌ കുഞ്ഞിനെ ബാധിക്കാറുണ്ട്‌. കൂടാതെ ചിലപ്പോള്‍ ശര്‍ഭിണിയാകാനുള്ള സാധ്യതയും കുറയും.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മാസംതികഞ്ഞ ഗര്‍ഭിണിയാണെങ്കില്‍ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിന്‌ അപകടം പറ്റാത്ത രീതിയില്‍ പുറത്തെടുക്കുകയും ഒപ്പം തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും ചെയ്യാം. ഇത്‌ എല്ലാസാഹചര്യത്തിലും സാധിക്കണമെന്നില്ല.

കാന്‍സര്‍

ഗര്‍ഭപാത്രത്തിന്‌ പുറത്തും ഉള്‍ഭിത്തിയിലും അണ്ഡാശയത്തിലുമാണ്‌ കാന്‍സര്‍ ഉണ്ടാകുന്നത്‌. സ്‌ത്രീകളില്‍ ഇടയ്‌ക്കിടെ ഉണ്ടാകുന്ന അമിത രക്‌ത സ്രാവം ശ്രദ്ധിക്കാതെ പോകരുത്‌. കാരണം അത്‌ ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം.

എത്രയും വേഗം ഗര്‍ഭപാത്രം നീക്കം ചെയ്‌ത് അതിനുവേണ്ട ചികിത്സ ചെയ്‌താല്‍ അത്‌ മാറാവുന്നതേയുള്ളൂ. ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ തുടക്കത്തിലെ തന്നെ കണ്ടു പിടിച്ചാല്‍ അതു കൂടുതല്‍ ശരീരത്തില്‍ വ്യാപിക്കുന്നതിനു മുമ്പ്‌ തന്നെ നീക്കം ചെയ്‌ത് അപകട സാധ്യത കുറയ്‌ക്കാവുന്നതാണ്‌.

വിശ്രമം

ഗര്‍ഭപാത്രം നീക്കം ചെയ്‌ത സ്‌ത്രീകള്‍ക്ക്‌ വിശ്രമം ആവശ്യമാണ്‌. കുറഞ്ഞത്‌ മൂന്ന്‌ മാസമെങ്കിലും വിശ്രമിക്കേണ്ടതാണ്‌്. സര്‍ക്കാര്‍ ഈ സര്‍ജറിക്ക്‌ നാല്‍പ്പത്തിയഞ്ച്‌ ദിവസമാണ്‌ അവധി അനുവധിച്ചിട്ടുള്ളത്‌. എങ്കിലും മൂന്നു മാസം വിശ്രമിക്കുന്നതാണ്‌ ഉത്തമം.

വിശ്രമ സമയത്ത്‌ ശക്‌തിയായ ജോലി ചെയ്യുകയോ യാത്രചെയ്യുകയോ പാടില്ല. കാരണം സര്‍ജറി ചെയ്‌ത ഭാഗത്തുള്ള തുന്നല്‍ പഴുക്കുകയോ, മൂത്രസഞ്ചി താഴേക്കുറങ്ങിവരികയോ ചെയ്യും. ഇത്‌ കൂടുതല്‍ അപകടത്തിനു കാരണമാകും.

ഈ സര്‍ജറിക്കു ശേഷം നടുവേദനയുണ്ടാകാറുണ്ടെന്നും, അമിതമായി വണ്ണം വയ്‌ക്കുമെന്നും പൊതുവേ ആളുകളില്‍ തെറ്റായ ധാരണയുണ്ട്‌. ഈ സര്‍ജറിമൂലം വണ്ണം വെയ്‌ക്കുകയോ നടുവേദന ഉണ്ടാകുകയോ ചെയ്യാറില്ല. നടുവേദനയുള്ള സ്‌ത്രീകള്‍ അത്‌ ഗര്‍ഭപാത്രത്തിന്റെ തകരാറുകൊണ്ടാണെന്നു തെറ്റിദ്ധരിക്കാറുണ്ട്‌.

ഗര്‍ഭപാത്രം നീക്കം ചെയ്‌താല്‍ നടുവേദന മാറും എന്നുകരുതി ചിലര്‍ ഡോക്‌ടറെ സമീപിക്കാറുണ്ട്‌. എന്നാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്‌തതുകൊണ്ട്‌ നടുവേദന മാറണമെന്നില്ല. ഗര്‍ഭപാത്രം നീക്കം ചെയ്‌ത സ്‌ത്രീകള്‍ക്ക്‌ അസ്‌ഥികള്‍ക്ക്‌ തേയ്‌മാനം, ഹാര്‍ട്ട്‌ അററാക്ക്‌എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

അസ്‌ഥികള്‍ക്ക്‌ തേയ്‌മാനം ഉണ്ടായാല്‍ ചെറിയ വീഴ്‌ചകള്‍ കൊണ്ടുപോലും അസ്‌ഥി ഒടിയാന്‍ സാധ്യതയുണ്ട്‌. ശരീരത്തില്‍ നിന്നും ഈസ്‌െട്രാജന്‍ ഹോര്‍മോണിന്റെ അളവ്‌ കുറയുന്നതാണിതിനു കാരണം. അതിനാല്‍ ഈസ്‌െട്രാജന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.

ഭക്ഷണരീതി

സോയാസോസ്‌, സോയാബീന്‍, ചേന, ചേമ്പ്‌, തക്കാളി, പപ്പായ തുടങ്ങിയവയില്‍ ധാരാളം ഈസ്‌ട്ര?ജന്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇവ ആഹാരത്തിലുള്‍പ്പെടുത്തുന്നതു മൂലം ഈസ്‌െട്രാജന്റെ അളവ്‌ ഒരു പരിധിവരെ പരിഹരിക്കാനാകും. കൊഴുപ്പുള്ള ആഹാരം കഴിവതും ഒഴിവാക്കണം. കാല്‍സ്യത്തിന്റെ ഗുളിക മുടങ്ങാതെ കഴിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ സര്‍ജറിക്കുവിധേയരായവര്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ ആഭാഗം ശൂന്യമായിക്കിടക്കും. തന്‍മൂലം മൂത്രസഞ്ചി, കുടല്‍ എന്നിവ മൂത്രനാളിയിലുടെ താഴേക്കിടിയാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഭാരമുള്ള വസ്‌തുക്കള്‍ എടുത്തു ഉയര്‍ത്താതിരിക്കുക.

ചുമട്‌ എടുക്കാതിക്കുക, ഭാരപ്പെട്ട ജോലികള്‍ കഴിവതും ഒഴിവാക്കുക. ജോലിചെയ്‌തു കൊണ്ടിരുന്നവര്‍ സര്‍ജറിക്കുശേഷം ശരീരം ഒട്ടും അനങ്ങാതെ മാസങ്ങളോളം ഇരിക്കുമ്പോള്‍ ശരീരം തടിക്കാറുണ്ട്‌.

ഗര്‍ഭപാത്രം നീക്കം ചെയ്‌തതുകൊണ്ടാണ്‌ ശരീരം വണ്ണം വെച്ചതെന്ന്‌ ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്‌. മൂന്നു മാസത്തെ വിശ്രമത്തിനുശേഷം ജോലികള്‍ ചെയ്‌തുതുടങ്ങാം. പഴയജീവിതത്തിലേക്ക്‌ മടങ്ങിവരാം. അപ്പോള്‍ വണ്ണം കുറയും. കഴിവതും ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്‌.

കടപ്പാട്: ഡോ. ജിജി എം.എസ്‌

അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍
ഗൈനക്കോളജി വിഭാഗം
മെഡിക്കല്‍ കോളജ്‌, ആലപ്പുഴ

ആരോഗ്യമുള്ള ഗര്‍ഭപാത്രത്തിന്‌ കൗമാരം മുതല്‍ ശ്രദ്ധ

 

ഓരോ പ്രസവത്തിലും മരണത്തെ മുഖാമുഖം കണ്ടു ജീവിതം തിരിച്ചുകിട്ടുന്ന ഓരോ സ്‌ത്രീയുടെയും മുമ്പില്‍ നമിക്കേണ്ടതാണ്‌, അവരെ ബഹുമാനിക്കപ്പെടേണ്ടതാണ്‌ എന്ന്‌ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ നമ്മുടെ സൂപ്പര്‍ സ്‌റ്റാര്‍ പറഞ്ഞ വാക്കുകള്‍ അന്വര്‍ഥം തന്നെ.

യദപത്ഥ്യാനം മൂലം
നാര്യ: പരം നൃണാം...
(ചരകസംഹിത)
അനാദി കാലത്തുണ്ടായതെന്നു കരുതപ്പെടുന്ന ആയുര്‍വേദ വൈദ്യശാസ്‌ത്ര ശാഖയില്‍ വളരെ വ്യക്‌തമായും ശാസ്‌ത്രീയമായും പ്രയോഗികമായും ഗര്‍ഭാശയ-ആര്‍ത്തവ-ഗര്‍ഭ രോഗാവസ്‌ഥകളെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമാര്‍ന്ന ഗ്രന്ഥത്തില്‍പ്പെടുത്തിയിട്ടുള്ള ചരകസംഹിതയില്‍ തന്നെ തുടങ്ങുന്നു അവയെല്ലാം.

മനുഷ്യന്‌ സന്താനങ്ങള്‍ ഉണ്ടാകുന്നതിന്‌ മൂലകാരണം സ്‌ത്രീകളാണ്‌. അതിനാല്‍ 20 തരം യോനീ രോഗങ്ങളും ഗര്‍ഭാശയ രോഗങ്ങളും ഗര്‍ഭകാല രോഗങ്ങളും അവയ്‌ക്കുള്ള ചികിത്സയും ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

മിഥ്യാഹാരവിഹാരങ്ങളാലും, വാതാദി ദോഷങ്ങള്‍ ദുഷിപ്പിക്കുന്ന ആര്‍ത്തവത്താലും, ബീജ ദോഷങ്ങളാലും, ജന്മാന്തര കൃതപാപങ്ങളാലും ആണ്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‌ എന്നും അവിടെ പ്രതിപാദിച്ചിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ലഭമായി ലഭിക്കുന്ന ഒന്നാണ്‌ നരജന്മം എന്നു ശങ്കരാചാര്യരും മറ്റും പറഞ്ഞിരിക്കുന്നു. ആ നരജന്മത്തിന്‌ അടിസ്‌ഥാനമാകുന്നത്‌ തീര്‍ച്ചയായും സ്‌ത്രീയും അവളുടെ ഗര്‍ഭ പാത്രവും തന്നെയാണ്‌. മനുഷ്യകുലം നിലനില്‍ക്കുന്നതിന്‌ ഏറ്റവും കൂടുതല്‍ ത്യാഗം സഹിക്കുന്നതും ഈ സ്‌ത്രീകള്‍ തന്നെയാണ്‌.

ഓരോ പ്രസവത്തിലും മരണത്തെ മുഖാമുഖം കണ്ടു ജീവിതം തിരിച്ചുകിട്ടുന്ന ഓരോ സ്‌ത്രീയുടെയും മുമ്പില്‍ നമിക്കേണ്ടതാണ്‌, അവരെ ബഹുമാനിക്കപ്പെടേണ്ടതാണ്‌ എന്ന്‌ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ നമ്മുടെ സൂപ്പര്‍ സ്‌റ്റാര്‍ പറഞ്ഞ വാക്കുകള്‍ അന്വര്‍ഥം തന്നെ.

കൗമാരത്തില്‍ തുടങ്ങുന്നു

ഗര്‍ഭാശയം എന്ന പദത്തേക്കാളും യൂട്ടറസ്‌ എന്ന പദമായിരിക്കും കൗമാരക്കാരിലും മറ്റും ഇന്നത്തെകാലത്ത്‌ പരിചിതമായിരിക്കുന്നത്‌. ആയുര്‍വേദത്തില്‍ യോനിയില്‍ ഒരു ശംഖിന്റെ മൂന്നു വലയങ്ങളില്‍ മൂന്നാമത്തെ വലയത്തില്‍ സ്‌ഥിതിചെയ്യുന്ന അവയവത്തെയാണ്‌ ഗര്‍ഭാശയം എന്നു പ്രതിപാദിച്ചിരിക്കുന്നത്‌.

ജന്മനാ ഉണ്ടാവുന്നതാണെങ്കിലും ശരിയായ രീതിയില്‍ ഉള്ള പ്രവര്‍ത്തനം തുടങ്ങുന്നത്‌ മാസമുറ (ഋതുമതി) ആവുന്നതോടുകൂടിയാണെന്നു പറയാം. അവിടം മുതല്‍ മാസമുറ നിലയ്‌ക്കുന്ന പ്രായംവരെ സ്‌ത്രീ വളരെയധികം ശ്രദ്ധ ഗര്‍ഭാശയത്തിന്‌ നല്‍കേണ്ടതാണ്‌.

എന്നാല്‍ ലോക ജനസംഖ്യയിലെ 14 ശതമാനം സ്‌ത്രീകളും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളാല്‍ പീഡിതരാണെന്നതാണ്‌ വാസ്‌തവം. ചികിത്സയ്‌ക്കായി ഭിഷഗ്വരന്മാരെ സമീപിക്കുന്ന സ്‌ത്രീകളില്‍ 75 ശതമാനം പേരും ഗര്‍ഭാശയ രോഗങ്ങളാല്‍ ആണെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കൗമാരത്തിലെ ആകാംക്ഷ

സാധാരണഗതിയില്‍ ഒരു പെണ്‍കുട്ടിയില്‍ 11 വയസിനും 16 വയസിനും ഇടയില്‍ ആദ്യാര്‍ത്തവം ആരംഭിക്കുന്നു. 34 ദിവസം ഈ ആര്‍ത്തവം ദൃശ്യമാവുകയും ഓരോ 28 ദിവസത്തിലും വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതില്‍ 14-16 ദിവസത്തില്‍ അണ്ഡോത്സര്‍ജ്‌ജനം നടക്കുകയും ചെയ്യുന്നു.

ശാരീരികമായ ഈ പ്രവര്‍ത്തനത്തെപോലും അസുഖങ്ങളായി കരുതി ഭയവിഹ്വലതയോടെ സമീപിച്ച്‌ മരുന്നുകള്‍ സേവിക്കുന്ന ആധുനിക സമൂഹത്തില്‍ ആദ്യമേ തന്നെ വേണ്ടത്‌ ഇത്തരം ദിവസങ്ങളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാലും മറ്റും ഉണ്ടാകുന്ന ശാരീരികമാറ്റങ്ങളെ പറ്റിയുള്ള അവബോധം തന്നെയാണ്‌.

രോഗം എന്തെന്നും രോഗാവസ്‌ഥ അല്ലാത്തതെന്തെന്നും തിരിച്ചറിയാനുള്ള വഴികാട്ടല്‍തന്നെയാണ്‌ രോഗ പ്രതിരോധത്തിനുള്ള ആദ്യചുവട്‌. സ്വന്തം മാതാവ്‌ തന്നെയാണ്‌ കൗമാരത്തിലെ ഇത്തരം ഭയവിഹ്വലതകള്‍ അകറ്റാന്‍ ഏറ്റവും മികച്ച ആള്‍. ആര്‍ത്തവം തുടങ്ങുന്നതിനു മുന്‍പ്‌ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ പറ്റി 9-ാം വയസുമുതല്‍ തന്നെ കുട്ടിയെ പറഞ്ഞു ധരിപ്പിക്കാന്‍ തുടങ്ങാവുന്നതാണ്‌.

കൂട്ടുകാരില്‍ നിന്നും, വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന അറിവുകളില്‍ ശരിയേത്‌ തെറ്റേത്‌ എന്ന്‌ പഠിപ്പിക്കേണ്ടത്‌ നിശ്‌ചയമായും അമ്മമാരും, മുതിര്‍ന്നവരും ഗുരുക്കന്‍മാരുമാണ്‌.

ഋതുമതി ആവുമ്പോള്‍ ശ്രദ്ധിക്കുക

ആദ്യാര്‍ത്തവത്തോടനുബന്ധിച്ച്‌ 11-ാം വയസില്‍ തന്നെ ചില പരിചരണങ്ങള്‍ ചെയ്യുന്നത്‌ ഗര്‍ഭാശയരക്ഷയ്‌ക്ക് അത്യാവശ്യമാണ്‌. അത്തരം ചിട്ടകള്‍ക്ക്‌ ആയുര്‍വേദം എന്നു പറയുന്നതിനേക്കാള്‍ മുത്തശിവൈദ്യം എന്നുപറയുന്നതാവും ഉത്തമം.

1. ധാന്വന്തരം തൈലമോ, ബലാശ്വഗന്ധാദി തൈലമോ തേച്ചുകുളിക്കുക.
2. വൈദ്യനിര്‍ദേശപ്രകാരം വിരേചനം (വയറിളക്കുക) ചെയ്യുക.
3. അരിവറുത്തുപൊടിച്ച്‌ തെങ്ങിന്‍ ചക്കരയും തേങ്ങയും എള്ളും അയമോദകവും മഞ്ഞളും ചേര്‍ത്തി സേവിക്കുക.
4. എരിവ്‌, പുളി, ഉപ്പ്‌ ഉപയോഗം കുറയ്‌ക്കുക
5. കല്യാണഘൃതമോ, സുകുമാരഘൃതമോ 1 ടീസ്‌പൂണ്‍ കാലത്ത്‌ ഭക്ഷണത്തിനു മുന്‍മ്പ്‌ സേവിക്കുക.
6. പഞ്ചജീരക ഗുഡം 1 സ്‌പൂണ്‍ കിടക്കാന്‍ നേരം സേവിക്കുക.
7. മാനസികമായി പിരിമുറുക്കങ്ങള്‍ ഇല്ലാതിരിക്കുക. വിശ്രമം എടുക്കുക.
8. ആര്‍ത്തവ ദിനങ്ങളില്‍ തലനനയ്‌ക്കാതിരിക്കുക. (ഈയിടെയായി നടത്തിയ പഠനങ്ങളില്‍ തലനനയ്‌ക്കുന്നത്‌ ഹോര്‍മോണ്‍ വ്യതിയാനവും ശാരീരിക വ്യതിയാനങ്ങളും വര്‍ധിക്കുന്നതിന്‌ സഹായിക്കുന്നു എന്നാണ്‌ തെളിയുന്നത്‌.)
ഇത്തരം ശ്രദ്ധയില്‍ നിന്നുള്ള അകന്നുപോവല്‍ തന്നെയാണ്‌ ഇന്നത്തെ കാലത്ത്‌ ലോക ജനതയെ ഗ്രാഹിച്ച വന്ധ്യത്വത്തിനുള്ള മുഖ്യകാരണം എന്നുതന്നെ പറയാം.

തിരിച്ചറിയാം ആര്‍ത്തവത്തില്‍

ആര്‍ത്തവത്തില്‍ ഉണ്ടാവുന്ന വേദനയും ആര്‍ത്തവ രക്‌തത്തിന്റെ നിറത്തിലും, രൂപത്തിലും ഉള്ള വ്യത്യാസങ്ങള്‍ക്കും അനുസരിച്ച്‌ 8 തരത്തിലുള്ള ആര്‍ത്തവദോഷങ്ങളെപറ്റി ആയുര്‍വേദം പ്രതിപാദിച്ചിരിക്കുന്നു. ഇവ തിരിച്ചറിയാന്‍ ശരിയായ ആര്‍ത്തവ രക്‌തത്തിന്റെ ലക്ഷണങ്ങള്‍ താഴെ വിവരിക്കുന്നു.

ആര്‍ത്തവ രക്‌തം കോലരക്കിന്റെ നിറത്തോടും മുയലിന്റെ രക്‌തം പോലെയും ഇരിക്കും. ഈ രക്‌തം പുരണ്ട വസ്‌ത്രം കഴുകിയാല്‍ കറപിടിക്കാതെ ശുദ്ധമാവുകയും ചെയ്യുന്നു.

മാസം തോറും ഉണ്ടാവുക, വേദന, വഴുവഴുപ്പ്‌, നീറ്റല്‍ ഇവയില്ലാതെ മൂന്നുമുതല്‍ അഞ്ചു ദിവസംവരെ കട്ടപിടിക്കാതെയും, ചുവപ്പുനിറത്തിലും ഉണ്ടാവുക. ഈ പറഞ്ഞ ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്‌ടറെ കണ്ട്‌ ചികിത്സ തുടങ്ങണം.

ഗര്‍ഭാശയ രോഗങ്ങള്‍

1. അകാലകൗമാരം - ആദ്യാര്‍ത്തവം 7-8 വയസിനു മുന്‍മ്പ്‌ കാണുന്നു
2. നഷ്‌ടാര്‍ത്തവം - ആര്‍ത്തവമില്ലായ്‌മയാണിത്‌. 15 വയസിനു ശേഷവും മാസക്കുളി കാണാത്തവരും, ഒന്നോ രണ്ടോ തവണ മാസക്കുളി ആയി പിന്നീട്‌ കാണാത്തവരും ഇതില്‍പ്പെടുന്നു. തൈറോയിഡ്‌ രോഗങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിനു സഹായമാവും ഗര്‍ഭപാത്രത്തിന്റെ അഭാവമോ, പൂര്‍ണ വളര്‍ച്ചയെത്താത്ത ഗര്‍ഭാശയമോ ഇതിന്‌ കാരണമാണ്‌.

3. ടര്‍ണര്‍ സിന്‍ഡ്രോം - ജനിതക തകരാറിനാല്‍ അണ്ഡാശയത്തിലെ സൃഷ്‌ടിവൈകല്യങ്ങള്‍ നിമിത്തം ആദ്യാര്‍ത്തവവും, കൗമാരാഗമനവും ഇല്ലാതാകുന്ന അവസ്‌ഥ.
4. കൃച്‌ഛാര്‍ത്തവം - കഠിനമായ വയറു വേദനയോടുകൂടിയ ആര്‍ത്തവം. ഗര്‍ഭാശയ പേശികളുടെ സങ്കോചക്കുറവും, ഗര്‍ഭാശയത്തിലെ മുഴകളോ, ഗ്രന്ഥികളോ, മറ്റോ ഈ അവസ്‌ഥയ്‌ക്ക് കാരണമാകുന്നു.

5. അത്യാര്‍ത്തവം - അമിതമായ രക്‌തസ്രാവം. സാധാരണ 50 -120 മില്ലി ലിറ്റര്‍ വരെയാണ്‌ ഒരാര്‍ത്തവ കാലത്ത്‌ നഷ്‌ടപ്പെടുന്നത്‌.ഗര്‍ഭാശയ മുഴകളും, വീക്കങ്ങളും ഗ്രന്ഥികളും പെട്ടെന്നുണ്ടാകുന്ന മാനസിക വ്യതിയാനങ്ങളും ഇതിനു സഹായമാണ്‌.

6. വെള്ളപോക്ക്‌ - കൊഴുത്തും കട്ടിയായും കൂടുതല്‍ അളവിലും ഉണ്ടാവുന്ന യോനീ സ്രവങ്ങള്‍. വയറെരിച്ചില്‍, മൂത്രതടസം, ക്ഷീണം, തളര്‍ച്ച, ശരീരം മെലിച്ചില്‍, തലകറക്കം എന്നിവ ഇതിന്‌ അനുബന്ധമായി കണ്ടുവരുന്നു.

7. ലോക്കിയ - പ്രസവ ശേഷം 10-14 ദിവസം ചുവപ്പു നിറത്തിലുള്ള സ്രാവം ഉണ്ടാവുന്നതാണിത്‌. ഇത്തരം ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള കാരണം പ്രധാനമായും ഗര്‍ഭാശയത്തിലുള്ള ഗ്രന്ഥി, അര്‍ബുദം, വളര്‍ച്ചകള്‍, അണ്ഡകോശങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ എന്നിവയാണ്‌.

75 ശതമാനം ഗര്‍ഭനിരോധന മരുന്നുകളും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നവയും, ഇത്തരം രോഗങ്ങളിലേക്കുള്ള ചവിട്ടുപടി ആവുകയും ചെയ്യുന്നു. ആധുനിക നാപ്‌കിന്‍ പാഡുകളില്‍ നിറച്ചിരിക്കുന്ന അബ്‌സോര്‍ബന്റ്‌ റയോണ്‍സ്‌, ഡയോക്‌സിന്‍ മുതലായവ ഗര്‍ഭാശയ അര്‍ബുദത്തിന്‌ സാധ്യത കൂട്ടുന്നുവെന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്തുതന്നെ ആയാലും വിദഗ്‌ധ വൈദ്യനിര്‍ദേശപ്രകാരം മാത്രം ചെയ്യുന്ന ചികിത്സതന്നെയാണ്‌ ഉത്തമം.

പ്രതിവിധി മരുന്നും പഥ്യവും

15-16 വയസുവരെ ആദ്യാര്‍ത്തവം തുടങ്ങിയിട്ടില്ലെങ്കില്‍ വിദഗ്‌ധ പരിശോധനക്ക്‌ വിധേയമാവണം. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വയറിനു അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ നടത്തുകയോ, രക്‌ത പരിശോധനകള്‍ നടത്തുകയോ ചെയ്യുകയാണ്‌ വേണ്ടത്‌.

യോനീനാളം അടഞ്ഞിരിക്കുകയോ, ജന്മനാ ഗര്‍ഭപാത്രമില്ലായ്‌മയോ ഗര്‍ഭാശയത്തില്‍ മറ്റു വൈകല്യങ്ങള്‍ ഉണ്ടാവുകയോ ചെയ്യുക.
മുഴകള്‍ ഗര്‍ഭാശയത്തിലോ അണ്ഡാശയത്തിലോ യോനീനാളത്തിലോ എന്നു തിരിച്ചറിയാനും അവ അപകടകാരികള്‍ ആയ ഗ്രന്ഥികളോ കാന്‍സര്‍ കോശങ്ങളോ ആണോ എന്നും തിരിച്ചറിയാന്‍ ട്രാന്‍സ്‌ വജൈനല്‍ അള്‍ട്രാ സോണോഗ്രഫി പരിശോധന ലഭ്യമാണ്‌.

പി.സി.ഓ.ഡി, അഡിനോമയോസിസ്‌, തുടങ്ങിയരോഗങ്ങള്‍ തിരിച്ചറിയാന്‍ ഇവ സഹായിക്കുന്നു.

കടപ്പാട് : ഡോ. സന്ദീപ്‌ കിളിയന്‍കണ്ടി

ചീഫ്‌ ഫിസിഷന്‍
ചാലിയം ആയുര്‍വേദിക്‌സ് സ്‌പെഷ്യാലിറ്റി സെന്റര്‍ റിസര്‍ച്ച്‌ ക്ലിനിക്ക്‌,
ചാലിയം കടലുണ്ടി, കോഴിക്കോട്‌

 

ഗര്‍ഭാശയ മുന്തിരിക്കുല രോഗവും കോറിയോ കാര്‍സിനോമയും

45 വയസിനുമേല്‍ പ്രായമുള്ള ഗര്‍ഭിണികളിലാണ്‌ രോഗം കൂടുതല്‍ കാണാനുള്ള സാധ്യത. പാശ്‌ചാത്യരില്‍ മറ്റുള്ള വംശജരില്‍ ഉള്ളതിനേക്കാള്‍ ഈ രോഗം കൂടുതലായി കാണുന്നു.

ഗര്‍ഭാശയത്തില്‍ വളരുന്ന പ്രത്യേകതരം കുമിളകളുടെ കൂട്ടമാണ്‌ ഗര്‍ഭാശയമുന്തിരിക്കുല രോഗം അഥവാ വെസിക്കുലര്‍മോള്‍. അപൂര്‍വമായി ഇത്‌ അണ്ഡാശത്തിലോ, അണ്ഡവാഹിനിക്കുഴലിലോ ഉണ്ടാകാം.

ജനതിക ശാസ്‌ത്രപരമായി ഇത്‌ രൂപം മാറിവരുന്ന ഗര്‍ഭസ്‌ഥ ആണ്‍ ഭ്രൂണത്തിന്റെ ഒരു പ്രത്യേക അവസ്‌ഥയാണെന്നു പറയാം. 45 വയസിനുമേല്‍ പ്രായമുള്ള ഗര്‍ഭിണികളിലാണ്‌ രോഗം കൂടുതല്‍ കാണാനുള്ള സാധ്യത. പാശ്‌ചാത്യരില്‍ മറ്റുള്ള വംശജരില്‍ ഉള്ളതിനേക്കാള്‍ ഈ രോഗം കൂടുതലായി കാണുന്നു.

കാഴ്‌ചയില്‍ മുന്തിരിപോലെ

ഗര്‍ഭസ്‌ഥ ശിശുവിന്റെ ശരീരഭാഗമായി ഗര്‍ഭാശയത്തോട്‌ ഒട്ടിപ്പിടിച്ചിരിക്കുന്ന ട്രോഫോപ്ലോസ്‌റ്റിക്‌ കലകളിലെ കോശങ്ങളില്‍ വരുന്ന മാറ്റത്തില്‍ നിന്നും ഉത്ഭവിക്കുന്ന കുമിളകളുടെ ഒരു കൂട്ടമാണ്‌ മുന്തിരിക്കുല പോലെ തോന്നിപ്പിക്കുന്ന ശര്‍ഭാശയ മുന്തിരിക്കുല രോഗം. ഈ കുമിളകള്‍ക്ക്‌ ഏതാനും മില്ലിമീറ്റര്‍ വലിപ്പം വരും.

സാധാരണനിലയില്‍ ഇവയ്‌ക്ക് ആക്രമണശേഷിയില്ല. എന്നാല്‍ ഇവയില്‍ ഏതാണ്ട്‌ 10 ശതമാനം കോറിയോ കാര്‍സിനോവ എന്ന അക്രമശേഷിയുള്ള കാന്‍സര്‍ രോഗമായി മാറുമെന്നാണ്‌ കണക്ക്‌.

മിതമായ അക്രമശേഷിമാത്രമുള്ളതും അടുത്തുള്ള കലകളിലേക്കുമാത്രം വ്യാപിക്കുന്നതുമായ പ്രത്യേക ഇനത്തിന്‌ ഇന്‍വേസിസ്‌മോള്‍ എന്നുപറയുന്നു. ചിലസമയത്ത്‌ അപൂര്‍വമായി ചിലരില്‍ ഇത്തരം കുമിളകള്‍ക്കിടയില്‍ ശിശുശരീരത്തിന്റെ ചില അപൂര്‍ണഭാഗങ്ങള്‍ കൂടി കണ്ടെന്നുവരാം.

മാസമുറ പെട്ടെന്ന്‌ നിലച്ചാല്‍

ഗര്‍ഭധാരണം പ്രതീക്ഷിക്കാവുന്ന കാലഘട്ടത്തിലുള്ള പ്രായമേറിയ സ്‌ത്രീകളില്‍ ഗള്‍ഭലക്ഷണങ്ങളോടെ ആര്‍ത്തവം നിലയ്‌ക്കുകയും അമിതമായ ഛര്‍ദിയും മറ്റും പ്രകടമാകുകയും ചെയ്‌താല്‍ ഈ രോഗം ഉണ്ടോ എന്ന്‌ സംശയിക്കേണ്ടതാണ്‌.

ചിലരില്‍ മാസമുറനിന്നശേഷം പെട്ടെന്നുണ്ടാകുന്ന രക്‌തസ്രാവവും ഇതിന്റെ ലക്ഷണമാകാം. അമിത ശരീരക്ഷീണം ഇതിന്റെ മറ്റൊരു ലക്ഷണമാണ്‌. രക്‌തസ്രാവം നീണ്ടുനില്‍ക്കുന്നത്‌ വിളര്‍ച്ചയ്‌ക്ക് കാരണമാകും.

സാധാരണ ഗര്‍ഭത്തേക്കാള്‍ വലുതായി പരിശോധനയില്‍ കണ്ടുവെന്നുവരാം. ചിലരില്‍ രക്‌തസമ്മര്‍ദ വര്‍ധനയും തൈറോയ്‌ഡ് സംബന്ധമായ പ്രശ്‌നങ്ങളും കാണുന്നു. രോഗം കോറിയോ കാര്‍സിനോവ ആയി മാറി ശ്വാസകോശങ്ങള്‍, മസ്‌തിഷ്‌കം, കരള്‍ എന്നീ അവയവങ്ങളിലേക്ക്‌ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അതിന്റേതായ പ്രത്യേക ലക്ഷണങ്ങളും പ്രകടമായിരിക്കും.

രോഗനിര്‍ണയം

ശര്‍ഭം സ്‌ഥിരീകരിക്കാനുള്ള മൂത്രപരിശോധന ശക്‌തമായ പോസിറ്റീവ്‌ ആയികാണിക്കുന്നു. വളരെയധികമായി നേര്‍പ്പിച്ച മൂത്രം പരിശോധിച്ചാല്‍പോലും ടെസ്‌റ്റ്പോസിറ്റീവായി കാണുന്നു. എന്നാല്‍ ശരീരപരിശോധനയിലോ എക്‌സ്റേ പരിശോധനയിലോ ഗര്‍ഭസ്‌ഥശിശുവിന്റെ ശരീരഭാഗങ്ങള്‍ കണുകയില്ല.

ഗര്‍ഭാശയം സാധാരണഗതിയില്‍ നിന്നും വലിപ്പം തോന്നിപ്പിക്കുമെങ്കിലും അതില്‍ ശിശുവിന്റെ അവയവങ്ങള്‍ സ്‌പര്‍ശിച്ചു മനസിലാക്കാന്‍ കാണപ്പെടുകയില്ല. അള്‍ട്രാസൗണ്ട്‌ പരിശോധനയും രോഗനിര്‍ണയത്തിന്‌ സഹായകമാകുന്നു. മൂത്രപരിശോധനയില്‍ ശര്‍ഭസ്‌ഥിരീകരണ പരിശോധനയുടെ ഫലം പോസിറ്റീവാകുകയും അള്‍ട്രാസൗണ്ട്‌ ടെസ്‌റ്റില്‍ ശിശുവിന്റെ സാന്നിധ്യം കാണാതിരിക്കുകയും ചെയ്യുന്നു.

രോഗ ചികിത്സ

ഗര്‍ഭാശയത്തിലെ മുന്തിരിക്കുല നീക്കം ചെയ്യുകയാണ്‌ പ്രധാന ചികിത്സ. ഈ ശസ്‌ത്രക്രിയ വളരെ ശ്രദ്ധയോടെ ചെയ്‌തില്ലെങ്കില്‍ രക്‌തസ്രാവം കൂടുതലായി ഉണ്ടാകാനിടയുണ്ട്‌. ശസ്‌ത്രക്രിയയോടൊപ്പം ബയോപ്‌സി പരിശോധന നടത്തി അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല എന്ന്‌ ഉറപ്പുവരുത്തണം.

ബയോപ്‌സിയില്‍ കുഴപ്പമൊന്നുമില്ലെങ്കിലും രോഗി മാസന്തോറും പരിശോധനയ്‌ക്ക് വിധേയമായി രോഗത്തിന്റെ ബാക്കിവല്ലതുമുണ്ടോ എന്ന്‌ വിലയിരുത്തേണ്ടതുമാണ്‌. അപൂര്‍വം ചിലരോഗികളില്‍ ഗര്‍ഭാശയ വിഛേദനം എന്ന ശസ്‌ത്രക്രിയ വേണ്ടിവരും. പ്രാഥമിക ചികിത്സ നടത്തിയ ശേഷം രണ്ടു കൊല്ലത്തേക്കെങ്കിലും രോഗം വീണ്ടും ഗര്‍ഭിണി ആകാതിരിക്കാനുള്ള ഗര്‍ഭനിരോധന ഉപാധികള്‍ സ്വീകരിക്കേണ്ടതാണ്‌.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഉറകള്‍ ഉപയോഗിക്കുന്നതാണ്‌ ഈ രോഗികള്‍ക്ക്‌ അഭികാമ്യം. എതാനും ചില രോഗികളില്‍ വര്‍ധിച്ച ഹോര്‍മോണ്‍തോത്‌ ചികിത്സ കഴിഞ്ഞാലും വളരെ നാളുകള്‍ നീണ്ടുനില്‍ക്കുന്നതു കാണാം. ഇപ്രകാരമുള്ള അവസ്‌ഥയെ സുസ്‌ഥിര മോളോര്‍ രോഗം എന്നുപറയുന്നു.

അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ പരിശോധന, ലാപ്‌റോസ്‌കോപ്പി പരിശോധന മുതലായവ മുഖേന ഇത്‌ കണ്ടുപിടിക്കാന്‍ സാധിക്കുന്നതും അങ്ങനെയുള്ള രോഗികളെ രാസചികിത്സയ്‌ക്ക് വിധേയരാക്കേണ്ടതുമാണ്‌. അതല്ലങ്കില്‍ ഗര്‍ഭാശയ വിഛേദനം നടത്തേണ്ടതായി വരും. അതില്‍ ഏതു വേണമെന്നുള്ളത്‌ രോഗിയുമായി ചര്‍ച്ചചെയ്‌തുവേണം തീരുമാനത്തിലെത്തുവാന്‍.

കോറിയോ കാര്‍സിനോമ

ഗര്‍ഭധാരണത്തിനു ശേഷം ഗര്‍ഭാശയത്തിലുണ്ടാകുന്ന മാരകമായ അര്‍ബുദരോഗമാണ്‌ കോറിയോ കാര്‍സിനോമ. ഗര്‍ഭധാരണത്തി ശേഷം ഗര്‍ഭസ്‌ഥശിശുവിന്റെ ശരീരഭാഗവും മാതാവിന്റ ഗര്‍ഭാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌ഥലത്തുള്ള ട്രോഫോ ബ്ലാസ്‌റ്റിക്‌ എന്ന കലകള്‍ ആക്രമണശേഷിയുള്ളവയായി മാറി അര്‍ബുദത്തിന്റെ ശക്‌തികള്‍ നേടികഴിയുമ്പോള്‍ അത്‌ രൗദ്രഭാവം കൈകൊണ്ട്‌ കോറിയോ കാര്‍സിനോമ എന്ന അര്‍ബുദരോഗമായി മാറുന്നു. വികസിതരാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലായി വികസ്വരരാജ്യങ്ങളില്‍ ഈ രോഗം കൂടുതലായികാണപ്പെടുന്നു.

രോഗസാധ്യതയുള്ള ഘടകങ്ങള്‍

1. താഴ്‌ന്ന സാമ്പത്തിക നിലവാരം പുലര്‍ത്തുന്നവര്‍
2. 18 വയസ്സില്‍ കുറവുള്ള പ്രായക്കാരിലും 40 വയസിനുമേല്‍ കുറവുള്ള പ്രായക്കാരിലും
3. ടെറടോമ എന്നരോഗാവസ്‌ഥ ഉള്ളവരില്‍
4. ഗര്‍ഭാശയത്തില്‍ മുന്തിരിക്കുല രോഗം വന്നവരില്‍
5. ഗര്‍ഭാശയത്തിനുവെളിയിലുള്ള ഗര്‍ഭധാരണം നടന്നവരില്‍
6. ഗര്‍ഭചിദ്രം ഉണ്ടായവരില്‍

രോഗലക്ഷണങ്ങള്‍

യോനിയിലൂടെയുള്ള രക്‌തസ്രാവം അകാരണമായി ഉണ്ടാകുന്നത്‌് പ്രധാന ലക്ഷണമാണ്‌. മേല്‍പറഞ്ഞ രോഗ സാധ്യതയുള്ളവരിലെ രക്‌തസ്രാവം പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശത്തിലും, കരള്‍, മസ്‌തിഷ്‌കം, വൃക്കകള്‍, അണ്ഡാശയം, യോനി എന്നിവയില്‍ ഈ രോഗം ഉണ്ടാകാം എന്നുള്ളതിനാല്‍ അതുള്ള സ്‌ഥലങ്ങളിലെ മാറ്റമനുസരിച്ച്‌ വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകാം. ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ചുമയും, രക്‌തമയം കലര്‍ന്ന കഫവും ഉണ്ടാകാം.

വൃക്കകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മുത്രസംബന്ധമായ തകരാറുകള്‍ കാണപ്പെടുക സാധാരണമാണ്‌. കരളിനെ ബാധിക്കുകയാണെങ്കില്‍ ഛര്‍ദ്ദിയും, വയറുവേദനയുമൊക്കെ ഉണ്ടാകാം. രക്‌തസ്രാവം മൂലം രക്‌തം നഷ്‌ടപ്പെടുന്നതു കൊണ്ട്‌ വിളര്‍ച്ചയും തളര്‍ച്ചയും തലകറക്കവും ഉണ്ടാകാം. യോനിയില്‍ ദശവളര്‍ച്ചയോ ഉദരത്തില്‍ മുഴയോ ദൂരസ്‌ഥിത സ്‌ഥലങ്ങളിലേക്ക്‌ വ്യാപിക്കുക നിമിത്തം മറ്റ്‌ ലഷണങ്ങളും പ്രത്യക്ഷപ്പെടാം.

രോഗ നിര്‍ണയം

രക്‌തത്തിലെയും മൂത്രത്തിലെയും ഹ്യൂമണ്‍ കോറിയോണിക്‌ ഗൊണാഡോ ട്രോഫിന്‍ ബീറ്റാ അംശത്തിന്റെ അളവ്‌ പരിശോധിക്കുന്നതും ഗര്‍ഭാശയത്തില്‍ നിന്നും ചുരണ്ടിയെടുത്ത ബയോപ്‌സി പരിശോധനയും രോഗനിര്‍ണയത്തിനുള്ള പരിശോധനയില്‍ പ്രധാനമര്‍ഹിക്കുന്നതാണ്‌.

ശ്വാസകോശത്തിലേക്ക്‌ വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ നെഞ്ചിന്റെ എക്‌സ്റേ പരിശോധനയും ഉപകരിക്കും. ഉദര ഭാഗത്തേക്കു വ്യാപിച്ച സ്‌ഥിതിയും മറ്റും വിലയിരുത്തുവാനായി ഉദരഭാഗത്തിന്റെയും ഗര്‍ഭാശയത്തിന്റെയും അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ പരിശോധന പ്രയോജനപ്പെടും.

രോഗചികിത്സ

രാസചികിത്സയാണ്‌ പ്രധാനപ്പെട്ടതും, പ്രയോജനകരമെന്നും കരുതുന്നു. മെതോട്രെക്‌സേറ്റ്‌, ആക്‌ടിനോ മൈസിന്‍ എന്നീ ഔഷധങ്ങള്‍ രാസചികിത്സയില്‍ ഉപയോഗിക്കുന്നു.

നാല്‌മാസത്തില്‍ ദീര്‍ഘിക്കാത്തതും മസ്‌തിഷ്‌കത്തിലേക്കോ, കരളിലേക്കോ, ശ്വാസകോശത്തിലേക്കോ വ്യാപിച്ചിട്ടില്ലാത്തതുമായ രോഗത്തെ ഫലപ്രദമായി ചികിത്സിച്ച്‌ രോഗമുക്‌തി നേടുവാന്‍ ഇന്ന്‌ സാധിക്കുന്നതാണ്‌. രോഗം മറ്റ്‌ സ്‌ഥലങ്ങളിലേക്ക്‌ വ്യാപിക്കാത്തവരില്‍ 100 ശതമാനം രോഗമുക്‌തിയും അല്ലാത്തവരില്‍ 70 ശതമാനം രോഗമുക്‌തിയും ലഭിക്കാം.

കടപ്പാട്: ഡോ. ജോണ്‍ പൗവത്തില്‍

ഗര്‍ഭാശയമുഴകള്‍ക്ക്‌ ഹോമിയോപ്പതി

 

പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു.

സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരുരോഗമാണ്‌ ഗര്‍ഭാശയമുഴകള്‍ അഥവാ യൂട്ടറിന്‍ ഫൈബ്രോയിഡുകള്‍. ഈ അസുഖം സാധാരണ വളരെ വൈകിയാണ്‌ അറിയുന്നത്‌. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഇരുപത്‌ ശതമാനം സ്‌ത്രീകളേയും ഈ രോഗം ബാധിക്കുന്നു.

അമിത വണ്ണമുള്ളവരില്‍ ഇത്‌ കൂടുതലായി കാണുന്നു. പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു.

ഇത്തരം മുഴകള്‍ ഉണ്ടാക്കുന്ന സ്‌ഥാനത്തെയും അതിന്റെ വലുപ്പത്തെയും ആശ്രയിച്ചാണ്‌ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌.

തിരിച്ചറിയാന്‍ ബുദ്ധിമുട്ട്‌

രോഗകാരണം വ്യക്‌തമല്ലാത്തതും, പ്രത്യേകിച്ചു രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതുമാണ്‌ ഗര്‍ഭാശയ മുഴകള്‍. എന്നാല്‍ പാരമ്പര്യമായി രോഗം പകര്‍ന്നുകിട്ടുന്നു. അതുകൊണ്ടു തന്നെ അമ്മയ്‌ക്ക് മുഴകള്‍ ഉണ്ടെങ്കില്‍ മകള്‍ക്ക്‌ രോഗസാധ്യത കൂടുതലാണ്‌.

കൂടാതെ ഇരട്ടകളായ സ്‌ത്രീകളിലും രോഗം കൂടുതല്‍ കാണപ്പെടുന്നു. സ്‌ത്രീ ഹോര്‍മോണുകളായ ഈസ്‌ട്ര?ജന്‍, പ്ര?ജസ്‌ട്രോണ്‍ എന്നിവയുടെ അമിത പ്രവര്‍ത്തനവും രോഗകാരണമാകുന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള പ്രധാന കാരണം ഗര്‍ഭാശയ മുഴകളാണ്‌. ആര്‍ത്തവവിരാമത്തോടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്നതിനാല്‍ ഈ മുഴകള്‍ ചെറുതാകുന്നു. ശര്‍ഭാശയമുഴകള്‍ തീരെ ചെറുത്‌ മുതല്‍ വലിപ്പമേറിയ മുഴകള്‍ വരെ രൂപപ്പെടാം.

വലിപ്പത്തോടൊപ്പം ഇവയുടെ സ്‌ഥാനവും പ്രധാന്യമര്‍ഹിക്കുന്നു. ചെറിയ മുഴകള്‍ ഗര്‍ഭധാരണത്തെ ബാധിക്കാറില്ലെങ്കിലും ചിലരില്‍ ഗര്‍ഭം അലസാനും വന്ധ്യതയ്‌ക്കും കാരണമാകുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടമല്ല

ഗര്‍ഭാശയമുഴകളുള്ളവരില്‍ രോഗലക്ഷണം പ്രകടമാകാറില്ല എന്നാല്‍ ഇവരില്‍ അമിത രക്‌തസ്രാവം ഉണ്ടാകാറുണ്ട്‌. ആര്‍ത്തവക്രമക്കേട്‌, വേദനയോടു കൂടിയ ആര്‍ത്തവം, ആര്‍ത്തവരക്‌തം കറുപ്പു നിറവും, കട്ടപിടിച്ചതും തുടങ്ങിയവയും കണ്ടുവരുന്നു. 7 മുതല്‍ 10 ദിവസം വരെനീണ്ടുനില്‍ക്കുന്ന രക്‌തസ്രാവം മൂലം കൂടുതല്‍ രക്‌തം നഷ്‌ടപ്പെടുന്നു. ഇത്‌ വിളര്‍ച്ചയ്‌ക്ക് കാരണമാകുന്നു.

അമിത ക്ഷീണം, വയറുവേദന, തുടര്‍ച്ചയായി ഇടയ്‌ക്കിടെ മൂത്രമൊഴിക്കണമെന്നതോന്നല്‍, നടുവേദന, ലൈംഗികവിരക്‌തി, മലബന്ധം എന്നിവയും കാണപ്പെടുന്നു. ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്‌ത്രക്രിയ കഴിയുന്നതോടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ കണ്ടുവരുന്നു.

മാനസികവും ശാരീരികവുമായ പലവിധ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതിനു പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌. ഇത്തരം സങ്കീര്‍ണ്ണതകളില്‍നിന്നും മോചനം ലഭിക്കാന്‍ ശസ്‌ത്രക്രിയ അല്ലാതെയുള്ള ചികിത്സ രീതികളാണ്‌ ഉത്തമം.

ഹോമിയോ ചികിത്സ

രോഗിയുടെ പ്രായം, മുഴയുടെ വലിപ്പം, സ്‌ഥാനം ഇവയൊക്കെ കണക്കിലെടുത്ത്‌ ഹോമിയോപ്പതി മരുന്നിലൂടെ രോഗവിമുക്‌തി നേടാവുന്നതാണ്‌. എന്നാല്‍ വലുപ്പം കൂടിയ മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യണം.

സ്‌ത്രീകളിലെ മദ്യപാനം, മൃഗക്കൊഴുപ്പ്‌, ബീഫ്‌, പോര്‍ക്ക്‌, മട്ടന്‍ എന്നിവയുടെ ഉപയോഗം ഇവയെല്ലാം സ്‌ത്രീകളില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ക്രിത്രിമ നിറമുള്ള ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. അമിത എരിവ്‌, പുളി, ഉപ്പ്‌ എന്നിവ കുറയ്‌ക്കുക. അച്ചാറുകള്‍ പരമാവധി ഉപയോഗിക്കരുത്‌.

ധാരാളം വെള്ളം കുടിക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍ ധാരാളം കഴിക്കുക. ഹോമിയോ മരുന്നുകള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്‌ഥ പരിഹരിക്കുകയും മുഴകള്‍ ചുരുങ്ങി സാധരണയിലെത്താനും ആര്‍ത്തവക്രമക്കേടുകള്‍ സാധാരണ നിലയിലെത്താനും സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങളില്ല

ഹോമിയോപ്പതി ചികിത്സയ്‌ക്ക് യാതൊരുവിധ പാശ്വഫലങ്ങളുമില്ല. ജീവിതരീതി, വ്യക്‌തിബന്ധം, ഉറക്കം, ശാരീരികവും, വൈകാരികവുമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍, രോഗലക്ഷണങ്ങള്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന സമയം, സാഹചര്യം എന്നിവയൊക്കെ കണക്കിലെടുത്ത്‌ രോഗിയുടെ രോഗലക്ഷണങ്ങളെ അടിസ്‌ഥാനപ്പെടുത്തി തിരഞ്ഞെടുക്കുന്ന മരുന്നു നല്‍കണം.

ശരിയായ ആവര്‍ത്തനത്തിലും സമയത്തും നല്‍കിമാത്രം ചികിത്സിക്കാന്‍ പരിചയസമ്പന്നരായ ഒരു ഹോമിയോ ഡോക്‌ടറുടെ സേവനം ഉപകരിക്കും.

കടപ്പാട്: ഡോ. ടി. സുഗതന്‍
ചെറുകുന്നം, വര്‍ക്കല

 

കടപ്പാട് : മംഗളം

 

അവസാനം പരിഷ്കരിച്ചത് : 5/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate