অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്യാന്‍സര്‍ സുരക്ഷ പദ്ധതി‍

ക്യാന്‍സര്‍  രോഗികള്‍ക്ക് ചികിത്സക്ക് ആവശ്യമായ പണം നല്‍കുന്ന സ്ക്കീമുകള്‍

കേരള ഗവ. ക്യാന്‍സര്‍ സുരക്ഷ പദ്ധതി

കൊലയാളി രോഗമായ ക്യാന്‍സര്‍ ചികിത്സാതീതമാണെന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ ഒരു വലിയ അളവുവരെ ഈ രോഗത്തെ കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്. വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ ശിശുക്കള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം ചികിത്സിച്ചു മാറ്റാനാവും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ ചെലവ് താങ്ങാനാവാത്തവിധം ദരിദ്രകുടുംബങ്ങളില്‍ നിന്നും വരുന്ന ക്യാന്‍സര്‍ ബാധിത കുട്ടികള്‍ക്ക് പുറമെ നിന്നുള്ള സാമ്പത്തിക സഹായത്തിന്‍റെ അടിയന്തിരാവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ഇത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന 18 വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി 2008 നവംബര്‍ 1 ന് കേരള സര്‍ക്കാര്‍ ക്യാന്‍സര്‍ സുരക്ഷ പദ്ധതി ആവിഷ്ക്കരിച്ചു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ കണക്ക് പ്രകാരം ഈ പ്രായപരിധിയില്‍ പെടുന്ന 800 മുതല്‍ 850 വരെ കുട്ടികളാണ് ഓരോ വര്‍ഷവും രോഗബാധിതരാവുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികളെ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സിക്കുന്നു. അപേക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരാണോ എന്ന് വിലയിരുത്തുന്നതിനും അവര്‍ക്ക് മറ്റ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുമായി ആശുപത്രികളില്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.



മാനദണ്ഡങ്ങള്‍

സ്ക്കാനിംഗിലൂടെയും ബയോപ്സിയിലൂടെയും രോഗം കണ്ടെത്തിയ എല്ലാ കൂട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്.

സ്കീം ആനുകൂല്യം ലഭിക്കാത്തവര്‍

  1. സ്റ്റേറ്റ്, സെന്‍ട്രല്‍ ഗവ. ജോലിക്കാരുടെ മക്കള്‍
  2. മെഡിക്കല്‍ ഇന്‍ഷുറന്‍സ് / മെഡിക്കല്‍ ക്ലെയിം സക്കീമില്‍ ഉള്‍പ്പെട്ട കുട്ടികള്‍
  3. പേ വാര്‍ഡില്‍ ചികിതസയില്‍ കഴിയുന്നവര്‍

ഈ പദ്ധതിനടപ്പാക്കുന്ന ആശുപത്രികള്‍

  • റീജയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപൂരം
  • ഗവ. മെഡിക്കല്‍ കോളജ്,  തിരുവനന്തപൂരം
  • ഗവ. മെഡിക്കല്‍ കോളജ്,  ആലപ്പുഴ
  • ഗവ. മെഡിക്കല്‍ കോളജ്,  കോട്ടയം
  • ഗവ.മെഡിക്കല്‍ കോളജ്,  ത്യശൂര്‍
  • ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്
  • കോ.ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് പരിയാരം, കണ്ണൂര്‍
  • മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ തലശ്ശേരി, കണ്ണൂര്‍
  • ഗവ. ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം

ചികിത്സിക്കുന്ന ഡോക്ടറിന് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 50,000/- രൂപ വരെ ചികിത്സക്കായി  നല്‍കുന്നു. ചികിത്സക്ക് അധിക ചെലവ് വന്നാല്‍ അതും ഗവ: വഹിക്കുന്നതാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗിക്ക് പേഷ്യന്‍റ് കാര്‍ഡ് നല്‍കുന്നതും എല്ലാ ചികിത്സാ ചെലവുകളും ഗവ: വഹിക്കുന്നതാണ്.

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ചിസ് പ്ലസ് )

കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് (സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി)
ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് 2008 ഒക്ടോബര്‍ 2 നാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്  വര്‍ഷത്തില്‍ 30,000  രൂപ വരെ ചികിത്സാ സഹായം   ലഭിക്കുന്നു.  ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഒരു സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നു. 30 രൂപ വര്‍ഷത്തില്‍ അടച്ച് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കിക്കൊണ്ടിരിക്കണം ചികിത്സാ സമയത്ത് കാര്‍ഡ് ഹോസ്പിറ്റലില്‍ രജിസ്റ്റര്‍ ചെയ്യണം. ആര്‍.എസ.്ബി.വൈ ചിസ് കാര്‍ഡ് ഉടമസ്ഥര്‍ക്ക് ചിസ് സ്ക്കീമില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ നിന്ന് കിഡ്നി, ഹൃദയം, ക്യാന്‍സര്‍ എന്നിവ സംബന്ധമായ   രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി  നല്‍കുന്നു.

കാരുണ്യ ബെനവലന്‍റ് ഫണ്ട്

ഭാഗ്യക്കുറി വഴി ജീവകാരുണ്യം എന്ന ആശയത്തിന്‍റെ സാക്ഷാത്ക്കാരമാണ്  കാരുണ്യ ബെനവെലന്‍റ് ഫണ്ട് പദ്ധതി. ക്യാന്‍സര്‍, വൃക്കരോഗം, തലച്ചോര്‍ സംബന്ധമായ രോഗം, കരള്‍ സംബന്ധമായ രോഗം, ഹീമോഫീലിയ, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ ചികിത്സക്കും ശസ്ത്രക്രിയക്കും പരമാവധി 2 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നു. ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും 3 ലക്ഷം രൂപ വരെ വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്. 2011 ഒക്ടോബറില്‍ കാരുണ്യ  ഭാഗ്യക്കുറി ആരംഭിക്കുകയും 2012 ഫെബ്രുവരി 26 ന് ബഹുമാനപ്പെട്ട കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ എ.കെ. ആന്‍റണി കാരുണ്യ ബെനവലന്‍റ് ഫണ്ടിന്‍റെ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. 
ഈ പദ്ധതിയുടെ നടത്തിപ്പിനായി  ധനമന്ത്രി അദ്ധ്യക്ഷനായുള്ള  ഒരു സംസ്ഥാന സമിതിയും ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായ ജില്ലാ തല സമിതിയും രൂപീകരിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്വകാര്യ സ്വാശ്രയ ആസ്പത്രികളിലും ക്യാന്‍സര്‍, വൃക്കരോഗം, തലച്ചോര്‍ സംബന്ധമായ രോഗം, കരള്‍ സംബന്ധമായ രോഗം, ഹീമോഫീലിയ, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ രോഗങ്ങളുടെ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകളും നല്‍കുന്നതിനാണ് ധനസഹായം നല്‍കുന്നത്. മാരകമായ രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക് ഒറ്റത്തവണ ചികിത്സാ സഹായമായി 5000/- വരെ ലഭിക്കുന്നതാണ്.

താലോലം

മാരകമായ അസുഖങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ  ചികിത്സയ്ക്കായി കേരള സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് താലോലം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പുതിയതായി കണ്ടെത്തുന്ന മാരകരോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതാണ് ഈ പദ്ധതി. വ്യക്ക രോഗങ്ങള്‍, ഹ്യദയ രോഗങ്ങള്‍, അസ്ഥി സംബന്ധമായ രോഗങ്ങള്‍, ശസ്ത്രക്രിയ ആവശ്യമായ നാഡീരോഗങ്ങള്‍, ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്ന ഹീമോഫീലിയ, താലസീമിയ, സിക്കിള്‍ സെല്‍ അനീമിയ, ഗില്ലന്‍ ബാരി, ഡയാലിസിസ്, മേജര്‍ സര്‍ജറി ആവശ്യമായി വരുന്ന ആക്സിഡന്‍റുകള്‍ എന്നിവയ്ക്കെല്ലാം ഈ പദ്ധതി മുഖേന സഹായം ലഭ്യമാണ്.

ചികിത്സയിലിരിക്കെ കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും ബന്ധപ്പെട്ട ഡോക്ടര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ഒരു വര്‍ഷം വരെ ചികിത്സ അനുവദിക്കാന്‍ കേരള സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന് അധികാരമുണ്ട്.

ഗവണ്‍മെന്‍റ് ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍,  പദ്ധതി  നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജനറല്‍ വാര്‍ഡുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. 

ഡയാലിസിസ് ഒഴികെ കിടത്തിചികിത്സയിലുള്ള രോഗികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. തുടര്‍ച്ചയായി ഡയാലിസിസ് നിര്‍ബന്ധമായി വരുന്ന രോഗികള്‍ക്ക് ബന്ധപ്പെട്ട് ഹോസ്പിറ്റല്‍ കൗണ്ടറില്‍ നിന്നും മെഡിസിന്‍ വാങ്ങുന്നതിന് സഹായം ലഭിക്കും.

തുടക്കത്തില്‍ 50000/- രൂപ വരെയുള്ള സഹായമാണ് പദ്ധതിപ്രകാരം ലഭിക്കുന്നത്. അധിക ധനസഹായം ലഭിക്കുന്നത് ബന്ധപ്പെട്ട ഡോക്ടര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലും, കേരള സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന്‍റെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലും ആയിരിക്കും.

ഈ പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍

  • റീജയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപൂരം
  • എസ്സ്.എ.റ്റി. ഹോസ്പിറ്റല്‍, തിരുവനന്തപുരം.
  • ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍,  തിരുവനന്തപൂരം
  • ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍,  ആലപ്പുഴ
  • ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍,  കോട്ടയം
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം
  • ഗവ.മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍,  ത്യശൂര്‍
  • ചെസ്റ്റ് ഹോസ്പിറ്റല്‍, ത്യശൂര്‍
  • ഗവ.മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, കോഴിക്കോട്
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
  • മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ തലശ്ശേരി, കണ്ണൂര്‍
  • കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, കൊച്ചി.
  • അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റല്‍, പരിയാരം
  • ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം ( റഫറല്‍ കേസുകള്‍ മാത്രം)

കടപ്പാട് : theswasthyam.org

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate