অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ രോഗങ്ങൾ

മന്ത് രോഗം

നൂല് പോലെ നേർത്ത ഉരുളൻ വിരകൾ (thread-like round worms ) മൂലമുണ്ടാകുന്ന, കീടങ്ങൾ (Vectors ) പകർത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദ രോഗങ്ങൾ(Parasitic diseases ),പൊതുവേ മന്ത് (Filariasis) എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും പല മൃഗങ്ങളിലും ഈ വിര സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു. ബന്ധപ്പെട്ട കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും ജീവ ചക്രം ക്രമീകരിക്കപ്പെട്ടിരിക്കുന്നു. വർഗീകരണം നിമാടോട് (Nematode ) ഫൈലം(Phylum ), ഫൈലരിടെ (Filarioidea ) സൂപ്പർ കുടുംബം (Super family ), ഓങ്കോസെർകിടെ((Onchocercidae) കുടുംബം(Family ). മനുഷ്യരിൽ ഒൻപത് ഇനം (species ) വിരകൾ, വിവിധ തരം മന്ത് ഉണ്ടാക്കുന്നു. ചില ഇനം കൊതുകുകളും, ഈച്ചകളും, സൈക്ലോപ്സും(Cyclops) ആണ് ഇവ സംക്രമിപ്പിക്കുന്നത് . ലിംഫാടിക് ഫൈലരിയസിസ് 1. വൂച്ചരേറിയ ബാങ്ക്രോഫ്ടി (Wucheraria bancrofti ) 2. ബ്രൂഗിയ മലയി (Brugia malayi ) 3. ബ്രുഗിയ ടിമോരി (Brugia timori ) ഇവ മൂന്നും മനുഷ്യന്റെ ലസിക വ്യവസ്ഥയെ( Lymphatic system ) ബാധിച്ച് , കൈ കാലുകൾ, ലിന്ഗ അവയവങ്ങൾ എന്നിവയ്ക്ക് വീക്കമുണ്ടായി മന്ത് (Elephentiasis ) തുടങ്ങിയ ദുരിത പൂർണമായ രോഗാവസ്ഥ ഉണ്ടാക്കുന്നു. ഈ രോഗാവസ്ഥകളെ ലിംഫാടിക് ഫൈലരിയസിസ് (Lymphatic filariasis ) എന്ന് അറിയപ്പെഫ്ടുന്നു. വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജനം(Eradication ) ചെയ്തത് പോലെ, ലിംഫാടിക്ഫൈലരിയസിസ് രോഗത്തേയും ഇല്ലായ്മ(Elimination ) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ് സബ് ക്യുട്ടെനിയസ് ഫൈലരിയസിസ് 1. ലോയ ലോയ (Loa loa ) എന്ന ആഫ്രിക്കൻ കൺ വിര. 2. മന്സോനെല്ല സ്ട്രെപ്റൊസേർക്ക (Mansonella Streptocerca ) 3. ഒന്കോസേര്ക വൽവുലാസ് (Onchocerca volvulus ) 4. ദ്രാകങ്കുലാസ് മെടിനെന്സിസ്(Dracunculus medinensis ) ഉണ്ടാക്കുന്ന ദ്രാക്കൊന്റിയസിസ്(Dracontiasis ) സെറസ് കാവിറ്റി ഫൈലരിയസിസ് 1. മാന്സോനെല്ല പെര്സ്ടാൻസ്‌ (Mansonella perstans ) 2. മാന്സോനെല്ല ഒസ്സാര്ടി (Mansonella ozzardi ) ഇവ രണ്ടും ഉദരത്തിലെ സിറസ് അറയിൽ വളരുന് ലസിക മന്ത് വിരകളുടെ ജീവചക്രം ലിംഫാറ്റിക് ഫൈലെരിയസിസ് ഉണ്ടാക്കുന്ന ബാങ്ക്രോഫ്ടി, മലയി, ടിമോരി എന്നീ മന്ത് വിരകളുടെ ജീവചക്രം വളരെ സങ്കീർണ്ണമാണ്. ഗുഹ്യ ഭാഗങ്ങൾ, കക്ഷം, ചുരുക്കം ചിലപ്പോൾ സ്തനങ്ങൾ എന്നിവിടങ്ങളിലെ ലിംഫ് കുഴലുകളിൽ മന്ത് വിരകൾ പതിനഞ്ചു വർഷം വരെ ജീവിക്കുന്നു. ആൺ വിരകൾക്ക് നാല് സെന്റി മീറ്ററും പെൺ വിരകൾക്ക് പത്തു സെന്റി മീറ്റർ വരെ നീളം ഉണ്ടാവും. ഇവ പ്രത്യുല്പാദനം നടത്തി, പെൺ വിരകൾ പ്രതി ദിനം 50000‌ മൈക്രോഫൈലെറിയ (Microfilaria ) എന്നറിയപ്പെടുന്ന കുഞ്ഞു വിരകളെ ഉത്പാദിപ്പിക്കുന്നു. ഇവയുടെ ജീവ ദൈർഘ്യം ഒരു വർഷം വരെ ആയിരിക്കാം. രക്തത്തിൽ കുഞ്ഞു വിരകൾ ഉള്ള ഒരാളെ കൊതുക് കടിക്കുമ്പോൾ, കുഞ്ഞു വിരകൾ കൊതുകിലേക്ക് കടന്ന്, ഏഴു മുതൽ ഇരുപത്തിഒന്നു ദിവസം കൊണ്ട് പൂർണ വളർച്ച എത്തിയ ഇന്ഫെകടിവ് ലാർവ (Infective larva ) ആയിത്തീരുന്നു. ഇവ ഉള്ള കൊതുക് കടിക്കുന്നതിലൂടെ മറ്റുള്ളവർക്കും മന്ത് ബാധ ഉണ്ടാകുന്നു. രക്തത്തിലൂടെ ലസിക കുഴലുകളിൽ എത്തുന്ന ഇന്ഫെകടിവ് ലാർവ, പല പ്രാവശ്യം പടം പൊഴിച്ചു (moulting ) , ഒരു വർഷം കൊണ്ട് പൂർണ വളർച്ച പ്രാപിച്ചു മൈക്രോഫൈലെറിയ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മലമ്പനി,ജപ്പാൻ ജ്വരം തുടങ്ങിയവയുടെ രോഗാണുക്കൾ ഉള്ള കൊതുക് ഒറ്റത്തവണ കുത്തിയാൽത്തന്നെ രോഗ ബാധ ഉണ്ടാകാം. പക്ഷെ, മന്ത് ബാധ ഉണ്ടാകണമെങ്കിൽ ഇന്ഫെകടിവ് ലാർവ ഉള്ള കൊതുകുകൾ, കുറഞ്ഞത്‌ 200 പ്രാവശ്യം എങ്കിലും പലപ്പോഴായി ഒരാളെത്തന്നെ കുത്തിയിരിക്കണം ലസിക മന്തിന്റെ പ്രത്യേതകൾ ഏതു പ്രായത്തിലുള്ളവരെയും മന്ത് ബാധിക്കാം . ശൈശവ കാലത്താണ് കൂടുതൽ പേർക്കും രോഗബാധ ഉണ്ടാകുന്നത്. പക്ഷെ അനേക വർഷങ്ങൾക്കു ശേഷമാവും രോഗ ലക്ഷണങ്ങൾ പ്രകടമാവുക. മന്ത് ബാധിത പ്രദേശത്ത്‌ (Filaria endemic areas ) സ്ഥിരം താമസ്സിക്കുന്നവരെ മാത്രമേ മന്ത് ബാധിയ്ക്കു. ആറ് മാസം പ്രായമുള്ള ശിശുക്കളിൽ വരെ മന്ത് ബാധ കണ്ടെത്തിയിട്ടൊണ്ട് . ഇരുപതു മുതൽ മുപ്പതു വയസ്സ് പ്രായക്കാരിലാണ് മൈക്രോഫിലറിയ ബാധ കൂടുതലായി കാണപ്പെടുന്നത്. മന്ത് രോഗ വിരകൾ ശരീരത്തിൽ ഉള്ളവവർക്കെല്ലാം മന്തിന്റെ രോഗലക്ഷണങ്ങൾ ബാഹ്യമായി കാണണമെന്നില്ല. അതുപോലെ , മന്ത് വിരകൾ ഉള്ള എല്ലാവരുടെയും രക്തത്തിൽ മൈക്രോഫൈലെറിയ ഉണ്ടാകണമെന്നും ഇല്ല. മൈക്രോഫിലറിയ സാന്നിദ്ധ്യം കൂടുതലായി കണ്ടിട്ടുള്ളത് പുരുഷന്മാരിലാണ്. രോഗ ലക്ഷണങ്ങൾ മന്ത് വിരകൾ ശരീരത്തിലെ ലിംഫ് കുഴലുകളിൽ കൂട് കൂട്ടി (nests ) വാസം ഉറപ്പിക്കുന്നു. ലിംഫ് കുഴലുകൾക്ക്‌ തടസ്സവും വീക്കവും ഉണ്ടാകുന്നു. കൈ കാലുകളുടെ വീക്കം അഥവാ ലിമ്ഫോടീമ (Lymphodema ), വൃഷണ വീക്കം (Hydrocele) എന്നിവ ബാഹ്യ ലക്ഷണങ്ങളാണ്. രോഗിക്ക് പലപ്പോഴും മന്തുപനിയും ഉണ്ടാകുന്നു.. കുളിര്, വിറയൽ, ശക്തമായ പനി, തല വേദന, നീരുള്ളിടത്തു ചുവന്ന തടിപ്പ് -വേദന എന്നിവയും കാണപ്പെടും. വീക്കം ബാധിച്ച അവയവത്തിലെ ചർമത്തിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ, പൊള്ളൽ, വളംകടി , പൂപ്പൽ ,വിണ്ടുകീറൽ എന്നിവയിലൂടെ അകത്തു കടക്കുന്ന ബാക്ടീരിയ രോഗാണു, ശരീരത്തില് വ്യാപിക്കു മ്പോഴാണ്‌ , ഇടവിട്ട്‌ മന്ത് പനി (Filarial fever ) ഉണ്ടാകുന്നത് . അതോടൊപ്പം തൊലിപ്പുറത്ത് കുരുക്കളും പഴുപ്പും ഉണ്ടാകുന്നു. രോഗത്തിന്റെ തുടക്കത്തിൽ കൈ കാലുകളിൽ ഉണ്ടാകുന്ന നീര് ഏതാനും ദിവസം കൊണ്ട് കുറയുമെങ്കിലും പിന്നീടുണ്ടാകുന്ന മന്ത് പനിയുടെ ഫലമായി നീര് കൂടുകയും , പിന്നീട് അത് സ്ഥിരമായി നില നിൽക്കുകയും ചെയ്യുന്നു ആന മന്തും ഉണ്ണി മന്തും ഇന്ത്യയിൽ പൊതുവേ കാണപ്പെടുന്ന മന്തിനു കാരണമാക്കുന്ന വിര, വൂചെരരിയ ബാങ്ക്രോഫ്ടി ആണ്. ഇത് സംക്രമിപ്പിക്കുന്ന കൊതുക്, അഴുക്കു വെള്ളത്തിലും, ഓടകളിലും മാത്രം മുട്ട ഇട്ടു പെറ്റുപെരുകുന്ന ക്യുലെക്സ് ജനുസ്സിൽപ്പെട്ട ക്യുലെക്സ് കുന്കിഫാഷ്യട്ടസ് (Culex qunquifasciatus ) ഇനമാണ്. ഈ ബാങ്ക്രോഫ്ടി വിര മൂലമുണ്ടാകുന്ന മന്ത് കൈകാലുകളെയും ജനനേന്ത്രിയങ്ങളെയും ബാധിച്ചു ആനക്കാൽ രൂപം പ്രാപിക്കുന്നു. ഇത്തരത്തിലുള്ള മന്തിനെ ആന മന്ത് എന്ന് നാട്ടുകാർ വിളിക്കുന്നു. കേരളത്തിൽ , കായങ്കുളം മുതൽ ചാവക്കാട് വരെ ഉള്ള തീര പ്രദേശങ്ങളിൽ മാത്രം മന്തിനു കാരണമായി കണ്ടുവരുന്ന വിര, ബ്രൂഗിയ മലയി(Brugia malayi ആണ്. ഈ ബ്രുഗിയ മലയി മന്ത് വിര സംക്രമിപ്പിക്കുന്നത് പിസ്ടിയ,(Pistia stratiotes ),കുള വാഴ (ഐകൊര്നിയ) (Eichornia crassipes) ആഫ്രിക്കൻ പായൽ (Salvinia auriculata ) എന്നീ ജല സസ്യങ്ങളുടെ ഇലയുടെ അടിയിൽ മാത്രം മുട്ട ഇട്ട്, കൂത്താടിയും സമാധിയും, ആ ചെടികളുടെ വായു നിറഞ്ഞ വേരുകളിൽ മാത്രം കുത്തിക്കിടന്നു വായു ശ്വസിച്ചു ജീവചക്രം പൂർത്തിയാക്കുന്ന മാൻസോണിഒയിട്സ്(Mansonioides )ജനുസ്സിൽപ്പെട്ട കൊതുകുകളാണ്. മാൻസോണിഒയിട്സ് അനുലിഫെറ Mansonioides annulifera , മാൻസോണിഒയിട്സ് യുണിഫോർമിസ് Mansonioides uniformis എന്നീ രണ്ടിനം കൊതുകുകളാണ് ഇതിനു കാരണക്കാർ. , ബ്രുഗിയ മലയി മന്ത് കൈകാലുകളെ മാത്രം ബാധിക്കുകയും, ഉരുണ്ടു വീർത്ത ചെറിയ മുഴകൾ കൂടി, കാലിലെ വലിയ നീരിനു മുകളിൽ കാണുകയും ചെയ്യുന്നതിനാൽ, ഉണ്ണി മന്ത് എന്നാണു അറിയപ്പെടുന് നത്.മന്ത് രോഗ വിരകൾ ബാധിച്ച എല്ലാവരും മന്ത് രോഗത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. പക്ഷെ എല്ലാവർക്കും തന്നെ ലസിക വ്യവസ്ഥയിൽ തകരാർ ഉണ്ടാകുന്നു. 40 % പേർക്ക് കിഡ്‌നീ രോഗത്താൽ വെള്ളപോക്കും , മൂത്രത്തിൽ രക്താംശവും കാണപ്പെടും. . കൂടിയ വീക്കം മൂലം കൈകാലുകളെയും മറ്റും വികൃതമാക്കുന്ന എലിഫന്റയാസിസ് എന്ന അവസ്ഥ രോഗിയുടെ ദൈനം ദിന പ്രവൃത്തികൾക്ക്‌ തടസ്സം ഉണ്ടാക്കുന്നു. ഗുഹ്യ ഭാഗങ്ങൾക്കുണ്ടാകുന്ന വൈകല്യം , ലൈംഗിക പ്രശ്നങ്ങൾക്കും, ലജ്ജ, ഭയം, ഒറ്റപ്പെടൽ ,അസ്പ്രുഷ്ടത എന്നിവക്കും കാരണമാകുന്നു. കൂടെകൂടെ ഉണ്ടാകുന്ന മന്ത് കഠിന വേദന പനി, വൃണങ്ങൾ എന്നിവ മൂലം പതിവായി വൈദ്യ സഹായവും, പരാശ്രയവും വേണ്ടി വരുന്നു. ലസിക കുഴലുകളിൽ ഉണ്ടായ മാറ്റം മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റില്ല. അതുകൊണ്ട്, ഒരിക്കൽ മന്ത് പ്രത്യക്ഷപ്പെട്ടാൽ പിന്നെ ചികിത്സ സങ്കീർണ്ണമാണ് രോഗ നിർണയം ലസികാ നാളികളിൽ, പൂർണ വളർച്ച എത്തുന്ന വലിയ ആൺ പെൺ വിരകൾ പ്രത്യുല്പ്പാദനം നടത്തി ലക്ഷക്കണക്കിന്‌ മൈക്രോഫിലറിയ(Microfilaria ) എന്ന കുഞ്ഞു വിരകളെ ഉത്പാദിപ്പിക്കുന്നു.. രാതി ഒൻപതു മണിക്കും, വെളുപ്പിലെ മൂന്നു മണിക്കും ഇടയിൽ രക്തം ശേഖരിച്ചു ലാബറട്ടറിയിൽ പരിശോധിച്ച് ഒരു പരിധിവരെ മൈക്രോഫിലറിയ ഉള്ളവരെ കണ്ടെത്താം..തുടക്കത്തിൽ, വലിയ മന്ത് വിരകൾ ലസിക കുഴലുകളിൽ വസിക്കുന്ന സമയത്ത് സാധാരണയായി ബാഹ്യ ലക്ഷണങ്ങൾ ഒന്നുംതന്നെ കാണാറില്ല. ഈ അവസ്ഥയിൽ, രാത്രി രക്ത പരിശോധന നടത്തി കുഞ്ഞു വിരകളെ കണ്ടെത്തുന്നതിലൂടെ മാത്രമാണ് ഇവരിൽ രോഗ നിർണയം സാധ്യമാകുന്നത്. ഇങ്ങനെ ഉള്ളവരിൽ നിന്നാണ് കൊതുകുകൾ രോഗം പരത്തുന്നത്‌ . മന്ത് രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും , മിക്കവാറും പേരിൽ വലിയ വിരകളും കുഞ്ഞു വിരകളും കാണില്ല. അതിനാൽ ഇവരിൽനിന്നും രോഗ സംക്രമണം ഉണ്ടാകില്ല എന്നും എടുത്തു പറയേണ്ട കാര്യമാണ്. രക്തത്തിൽ മൈക്രോഫിലെറിയ കാണാത്ത പലരിലും,ആന്റിജേൻ പരിശോധന നടത്തി മന്ത് വിരകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഈ പരിശോധന ചെലവേറിയതാണ്. സാർവത്രികവുമല്ല ചികിത്സ കഴിഞ്ഞ 75 വർഷമായി ഉപയോഗത്തിലിരിക്കുന്ന മരുന്നാണ് ഡി .ഈ..സീ (ദൈ ഇത്യ്ൽ കാർബമൈസിൻ സിട്രെട്ട് ) (Di Ethyl Carbamizine citrate ). ഈ മരുന്ന് കുഞ്ഞു വിരകളെ നശിപ്പിക്കുന്നു.

ചിക്കന്‍പോക്സ്-

ചിക്കന്‍പോക്‌സിനെ ശ്രദ്ധിക്കുകചിക്കന്‍ പോക്‌സ്' - ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും പേടിയാണ്. ചൂടുകാലം വന്നെത്തിയതോടെ ചിക്കന്‍പോക്‌സ് പലയിടങ്ങളിലും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ കാലാവസ്ഥയില്‍ ഇത് അതിവേഗം പടരും. ചിക്കന്‍പോക്‌സ് തടയാനും വന്നാല്‍ ചികിത്സിച്ച് മാറ്റാനുമുള്ള ഫലപ്രദമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. വാരിസെല്ലാ സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക. രോഗലക്ഷങ്ങള്‍ പനി, തലവേദന, പേശിവേദന മുതലായവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ തൊലിപ്പുറമെ കുമിളകള്‍ പൊങ്ങിത്തുടങ്ങും. ആദ്യംജലകണികകള്‍പോലെ ഇത് കാണപ്പെടുന്നു. പിന്നീട് ഇളം മഞ്ഞനിറം കാണുന്നു. പലപ്പോഴും നെഞ്ചത്തോ പുറത്തോ ആണ് ഇവ ആദ്യം കാണുക. ചിക്കന്‍പോക്‌സ് ഉള്ള ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10-21 ദിവസത്തിനകം അടുത്തയാള്‍ക്കും രോഗലക്ഷണം കണ്ടുതുടങ്ങുംകുട്ടികളില്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. മിക്കപ്പോഴും വെറുമൊരു പനി പോലെ വന്ന് സ്വയം ശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്‌കജ്വരം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് ഈ രോഗം വന്നാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏത് പ്രായക്കാര്‍ക്ക് രോഗം വന്നാലും ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം സ്വീകരിക്കണം. ചികിത്സ ചിക്കന്‍പോക്‌സിനെപ്പറ്റി പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ചിക്കന്‍പോക്‌സ് വന്നാല്‍ കുറച്ചു ദിവസം കുളിക്കരുതെന്നാണ് പലരുടെയും ധാരണ. സത്യസ്ഥിതി മറിച്ചാണ്. ദിവസവും കുളിച്ച് ശുചിത്വം പാലിച്ചില്ലെങ്കില്‍ കുരുക്കള്‍ക്ക് അണുബാധയേല്‍ക്കാനും വ്രണമായിത്തീരാനും സാധ്യതയുണ്ട്. സോപ്പ് ഉപയോഗിക്കരുത്. ഇളംചൂടുവെള്ളത്തില്‍ അല്പം ഡെറ്റോളോ മറ്റ് അണുനാശിനിയോ ചേര്‍ത്ത് കുരുക്കള്‍ പൊട്ടാതെ മൃദുമായി വേണം കുളിക്കാന്‍. കുരുക്കള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കരിഞ്ഞ് കഴിയുന്നതു വരെയും രോഗം പടരാനിടയുണ്ട്. കുരുക്കള്‍ പൊട്ടിച്ചാല്‍ കറുത്ത പാട് ഉണ്ടാകും. രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം. ശ്രദ്ധിക്കേണ്ടവ * ചിക്കന്‍പോക്‌സ് വന്ന രോഗികളുമായി അടുത്തിടപഴകരുത് * രോഗിയുടെ വസ്ത്രങ്ങളും മറ്റും അണുനാശിനി ഉപയോഗിച്ച് കഴുകുക. *രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ മൂന്നാഴ്ച ശ്രദ്ധിക്കുക; ചെറിയ പനി വന്നാലും വൈദ്യസഹായം തേടണം. * കരിക്കിന്‍ വെള്ളവും പഴവും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ചിക്കന്‍ പോക്‌സിനെതിരായ വാക്‌സിനുകള്‍ ഇന്നു ലഭ്യമാണ്

ഡിഫ്തീരിയ

ലയാളത്തില്‍ 'തൊണ്ടമുള്ള്' എന്നറിയപ്പെടുന്ന ഡിഫ്തീരിയ (ICDA36) സാധാരണയായി ഒന്നു മുതല്‍ 5 വയസ്സുവരേയുള്ള കുട്ടികളെയാണ് ബാധിക്കുക. ഇപ്പോള്‍ പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം 5നു മുകളിലായിട്ടുണ്ട്. രോഗമുണ്ടാക്കുന്നത് കൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ (Coryne bacterium Diphtheria) ബാക്ടീരിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍മാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചര്‍ത്തിലാണ് പെരുകുന്നത്. രോഗം പകരുന്ന വഴികള്‍ സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകളിലൂടെ അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട ഗ്ലാസ്സുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍, അണുനാശിനിയില്‍ മുക്കാത്ത തെര്‍മോമീറ്റര്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്. ചിലരില്‍ രോഗാണുബാധ പുറമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല. ഇവരെ രോഗാണുവാഹകര്‍ (carriers) എന്നു വിളിക്കപ്പെടുന്നു. ഇങ്ങനെയുള്ള രോഗാണുവാഹകരുടെ തൊണ്ടയില്‍നിന്ന് രോഗമുള്ളവരിലേക്കു പകരാം. രോഗികള്‍ 24 ആഴ്ചവരെ രോഗം പരത്തുമ്പോള്‍ രോഗാണുവാഹകര്‍ മാസങ്ങളോളമോ ചികിത്സ ലഭിക്കുന്നതുവരെയോ രോഗാണുവിനെ മറ്റുള്ളവരിലേക്ക് പകര്‍ത്തും. ഒരു രോഗിക്കു ചുറ്റും 20 ഓളം രോഗാണുവാഹകര്‍ ഉണ്ടായിരിക്കുമെന്നാണ് അനുമാനം. ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ദരിദ്രസാഹചര്യങ്ങളിലും രോഗം പകരാന്‍ സാധ്യത കൂടുതലാണ്.

എച്ച്.ഐ.വി.വൈറസ്--

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (Human Immuno Deficiency Virus) എന്ന ഇത്തരം വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വർഗ്ഗത്തിൽ‍ പെട്ടതാണ്.ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(Lymphadenopathy associated virus) എച്ച്.ടി.എൽ.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ എച്ച്.ഐ.വി.(Human Immuno deficiency Virus) എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 [1] എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായിഎച്ച്.ഐ.വി. ബാധ രക്തദാനം, ശുക്ലം ,യോനീദ്രവം, ഗർഭസ്ഥശിശു ,മുലപ്പാൽ എന്നിവയിലൂടെ സംഭവിക്കാം. പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ്‌ എച്ച്.ഐ.വി. ബാധിക്കുന്നത്. മുൻ കരുതലില്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ച്, മുലപ്പാൽ കൂടാതെ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിന് കുട്ടിയുടെ പ്രസവത്തിൽ എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോൾ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്.എച്ച്.ഐ.വി. പകർച്ചവ്യാധിരൂപത്തിൽ നിൽനിൽക്കുന്ന ഒരു രോഗമാണ്. ജനുവരി 2006 വരെയുള്ള Joint United Nations Programme on HIV/AIDS (UNAIDS) ഉം World Health Organization (WHO) ന്റ് കണക്ക് പ്രകാരം ഏകദേശം 25 ദശലക്ഷം ആളുകൾ എച്ച്.ഐ.വി. ബാധ മൂലം കൊല്ലപ്പെട്ടു. എച്ച്.ഐ.വി. ആദ്യമായി തിരിച്ചരിഞത് ഡിസംബർ 1, 1981 ൻ ആണ്രിത്ര രേഖകളിൽ ഏറ്റവും ഇതിനേക്കാൾ കൂടുതൽ പടർന്ന് പിടിച്ച മറ്റൊരു രോഗവും രേഖപ്പെടുത്തിയിട്ടില്ല[ലോക ജനസംഖ്യയിൽ 0.6% ആളുകൾ എച്ച്.ഐ.വി. ബാധിതരാണ്005-ൽ മാത്രം ഏകദേശം 2.4-3.3 ജനങ്ങളിൽ എയ്‌ഡ്‌സ് ബാധ കണ്ടെത്തിഅതിൽ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്[അവലംബം ആവശ്യമാണ്]. ഇത് മൂലം ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച മുരടിച്ച് ദാരിദ്രത്തിൽ നിന്ന് ദാരിദ്രത്തിലേക്ക് കൂപ്പ്കുത്തുകയാണ്. അഫ്രിക്കയിൽ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവർത്തനം മൂലം മരണ നിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാൻ കഴിഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവർത്തനം ഇല്ല എന്ന് തന്നെ പറയാം.

അവസാനം പരിഷ്കരിച്ചത് : 4/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate