অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെള്ളപോക്ക്

ലൂക്കോറിയ അഥവാ വെള്ളപോക്ക്‌

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട...

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ.

സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.

യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈര്‍പ്പമുള്ളതാക്കി വെക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍നിന്നും എല്ലായ്‌പ്പോഴും അല്പമാത്രയില്‍ മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടായിരിക്കുന്നതല്ല. സാധാരണയായി ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറില്ല.

എന്നാല്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന പലതരം രോഗങ്ങള്‍, രോഗാണുബാധ, ഇവമൂലം ഈ സ്രവത്തിന് പ്രത്യേകതരം നിറവും ഗന്ധവും അനുഭവപ്പെടുന്നു. കൂടാതെ ക്രമത്തിലധികമായി സ്രവം പുറത്തുവരികയും ചെയ്യുന്നു.

ഇത്തരം അവസ്ഥ പലരിലും പല രീതിയില്‍ ആയതിനാല്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ ശരീരക്ഷീണം, നടുവേദന, കൈകാല്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികള്‍ തോറും നീരും വേദനയും അനുഭവപ്പെടുന്നു. ഈ അവസ്ഥകളില്‍ യോനീസ്രാവം അധികമായി പോവുകയും അതിന് പാലിന്റെ നിറം കാണുകയും ചെയ്യുന്നു. ചിലരില്‍ അധികമളവില്‍ കൂടെക്കൂടെ പോയ്‌ക്കൊണ്ടിരിക്കും.

ആര്‍ത്തവ ആരംഭത്തോടെ അടുത്ത ദിവസങ്ങളിലും ഗര്‍ഭകാലത്തും ഇത്തരം സ്രവങ്ങള്‍ അധികരിച്ചു കാണപ്പെടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും ഇത്തരം വെള്ളപോക്ക് കണ്ടുവരുന്നു. കൂടാതെ ക്ഷയരോഗം. പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിതമായ ഉപയോഗം, ശരീരംവല്ലാതെ ക്ഷീണിച്ചു ദുര്‍ബലമായവര്‍, കഠിനാധ്വാനം ചെയ്യുക, ഉറക്കമില്ലായ്മ, അധികമായ ശരീരവിയര്‍പ്പ് ഇവയുള്ളവരിലും ഇത്തരം സ്രാവങ്ങള്‍ അധികരിച്ചു കാണുന്നു.

അനാരോഗ്യകരവും വൃത്തിയില്ലാത്തതുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ജനനേന്ദ്രിയ രോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ അധികരിച്ചും കാണപ്പെടുന്നു.

ഗര്‍ഭപാത്രത്തിന്റെ സ്ഥാനചലനം ഗര്‍ഭാശയത്തിനേല്‍ക്കുന്ന ക്ഷതം, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം മുതലായവ ജീവിതചര്യകളില്‍ വരുന്നമാറ്റം, വളരെതണുത്ത കാലാവസ്ഥ, കൂടുതല്‍ നേരം തണുത്തപ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദങ്ങള്‍, കാപ്പി, ചായ ഇവയുടെ അമിതമായ ഉപയോഗം ഇവയൊക്കെ വെള്ളപോക്ക് അധികരിക്കാന്‍ ഇടവരുത്തും. 

വൃത്തിയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ , ഗുഹ്യഭാഗത്തെ രോമം കളഞ്ഞു വൃത്തിയാക്കാതിരിക്കുക, ഓരോ തവണയും മൂത്രമൊഴിച്ചശേഷം വൃത്തിയാക്കാതിരിക്കുക, ദിവസവും കുളിച്ചുശരീരത്തിലെ വിയര്‍പ്പും അഴുക്കും കഴുകിക്കളയാതിരിക്കുക, ഇവമൂലം പലതരം രോഗങ്ങള്‍ക്കു കാരണമാവുകയും അതോടൊപ്പം തന്നെ ഇത്തരം സ്രാവങ്ങള്‍ കൂടുതലായി കാണാനും ഇടവരും.
വെള്ളപോക്ക് ഏത് പ്രായത്തിലുള്ള സ്ത്രീകളിലും കാണാം. അതായത് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍ 15 നും 45 വയസ്സിനും ഇടയിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ചില കൊച്ചുകുട്ടികളില്‍ ഈ രോഗം വളരെ ശക്തമായി കാണപ്പെടുന്നു. പാരമ്പര്യമായും ചിലര്‍ക്കുരോഗം പകര്‍ന്നുകിട്ടാം.

മലബന്ധവും കൃമിശല്യവും ഉള്ളവരിലും വെള്ളപോക്ക് കണ്ടുവരുന്നു. മലാശയത്തില്‍ കണ്ടുവരുന്ന ചെറിയ കൃമികള്‍ അവയുടെ അണ്ഡം വിസര്‍ജനസമയത്ത് രാത്രി കാലങ്ങളില്‍ പുറത്തുവരികയും യോനിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം യോനീഭാഗത്ത് വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഈ കൃമികളെ പുറംതള്ളാനായി അധികരിച്ച സ്രവം പുറത്തുവരികയും ചെയ്യും. കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന വെള്ളപോക്കിന്റെ കാരണമിതാണ്.

ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇത്തരക്കാരില്‍ തൈരുപോലെ നല്ല കട്ടിയായി വെള്ളനിറത്തില്‍ ധാരാളമായി പുറത്തുവരുന്നു. ആ സ്രാവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ടു കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു.

ചിലരില്‍ യോനീഭാഗത്ത് നീര്, ചുട്ടുനീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍ ഇവയോടൊപ്പം ഇളംമഞ്ഞ കലര്‍ന്ന സ്രാവം അധികമായി പുറത്തുവരുന്നു.

ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിന് മുന്‍പായും അതുകഴിഞ്ഞും ഇടയ്ക്കിടെ വളരെയധികം സ്രാവം പുറത്തുവരുന്നു. എന്നാല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരംവല്ലാതെ മെലിയുക, വല്ലാത്ത ക്ഷീണം, ഇവയോടൊപ്പം വല്ലാത്ത ദുര്‍ഗന്ധത്തോടു കൂടിയ വെള്ളം പോലെയും പഴുപ്പും രക്തവും കലര്‍ന്ന സ്രാവം പുറത്തുവരുന്നു.

ശരിയായ ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്ന് ഈ രോഗത്തെ വ്യക്തമായി മനസ്സിലാക്കാമെന്നിരിക്കെ വെള്ളപോക്കിന്റെ അസുഖമുള്ളവര്‍ നിസ്സാരമെന്ന് കരുതിയോ, പുറത്തുപറയാന്‍ മടിച്ചോ, കൊണ്ടുനടക്കാതെ ആരംഭനാളില്‍ത്തന്നെ ചികിത്സ തേടേണ്ടതാണ്.

വെള്ളപോക്കിന് വളരെ ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ ക്രോഡീകരിച്ചു അവയ്ക്ക് അനുയോജ്യമായ ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റെ ശരിയായ ആവര്‍ത്തനത്തിലും അളവിലും നല്‍കിയാണ് ഹോമിയോപ്പതി ചികിത്സയെന്നിരിക്കെ രോഗി തന്നെ വ്യക്തവും സത്യസന്ധമായും രോഗലക്ഷണങ്ങള്‍ ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്

വെള്ളപോക്കിന് ഹോമിയോ

സ്ത്രീ രോഗങ്ങളില്‍ സങ്കോചം മൂലം പുറത്തു പറയാന്‍ മടിച്ച് ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. യോനിയിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ ഉള്ള സ്രാവം സ്ത്രീകള്‍, പ്രത്യേകിച്ച് വിവാഹിതരുടെ പ്രധാന പരാതിയാണ്. നാട്ടിന്‍ പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു. ഭര്‍ത്താവിനോട് പോലും തുറന്നു പറയാന്‍ മടിക്കുന്ന സ്ത്രീകള്‍ രോഗാവസ്ഥ അധികരിച്ച് ഏറെ വൈകി ചികിത്സ തേടാന്‍ ശ്രമിച്ചേക്കാം.

യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം. ഈ ഭാഗങ്ങളെ ഈര്‍പ്പമുള്ളതാക്കി നിറുത്താന്‍ ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍ നിന്നും എല്ലായിപ്പോഴും ചെറിയ അളവില്‍ മുട്ടയുടെ വെള്ള പോലെ ഒരു തരം സ്രവം ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു., സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. മാത്രമല്ല, ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുമില്ല.എന്നാല്‍ ഗര്‍ഭാശയത്തിലെ പല തരം രോഗങ്ങള്‍, അണുബാധ ഇവ മൂലം ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാകും. കൂടാതെ അധികം സ്രവം പുറത്തു വരികയും ചെയ്യും.

ലക്ഷണങ്ങള്‍

ക്ഷീണം, നടുവേദന, കൈകാലുകളില്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികളില്‍ നീരും വേദനയും ഇവയാണ് സാധാരണയായി കണ്ടു വരുന്ന രോഗലക്ഷണങ്ങള്‍. ഈ അവസ്ഥയില്‍ യോനീസ്രാവം പാലിന്റെ നിറത്തില്‍ കൂടുതല്‍ പോകുന്നു. ചിലരില്‍ അധിക അളവില്‍ ഇടയ്ക്കിടെ പൊയ്‌ക്കൊണ്ടിരിയ്ക്കും.

കാരണങ്ങള്‍

ആര്‍ത്തവ ആരംഭത്തോടടുത്ത ദിവസങ്ങളിലും ഗര്‍ഭ കാലത്തും ഇത്തരം സ്രവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും വെള്ളപോക്ക് കണ്ടു വരുന്നു. ക്ഷയരോഗം, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിത ഉപയോഗം, ശരീരം നന്നായി ക്ഷീണിച്ച് ദുര്‍ബ്ബലമായവര്‍, കഠിനാദ്ധ്വാനം ചെയ്യുക. ഉറക്കമില്ലായ്മ, അധിക വിയര്‍പ്പ്, ഇവയുള്ളവരിലും ഇത്തരം സ്രവങ്ങള്‍ അധികരിച്ച് കാണപ്പെടുന്നു.

അനാരോഗ്യകരവും, വൃത്തിരഹിതവുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരം ജനനേന്ദ്രിയരോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ കൂടുകയും ,ചെയ്യും. ഗര്‍ഭ പാത്രത്തിന്റെ സ്ഥാന ചലനം, ഗര്‍ഭാശയത്തിന് ക്ഷതമേല്‍ക്കുക, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം, മുതലായവ ജീവിതചര്യയില്‍ വരുത്തുന്ന മാറ്റം, കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥ, കൂടുതല്‍ നേരം തണുത്ത പ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദ്ദം, കാപ്പി, ചായ, ഇവയുടെ അമിത ഉപയോഗം എന്നിവയെല്ലാം വെള്ള പോക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കും. വൃത്തയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍, ഗുഹ്യഭാഗത്തെ രോമം കളഞ്ഞ് വൃത്തിയാക്കാതിരിയ്ക്കുക, ഓരോ പ്രാവശ്യം മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതിരിയ്ക്കുക ദിവസവും കുളിച്ച് ശരീരത്തിലെ വിയര്‍പ്പും അഴുക്കും കളയാതിരിയ്ക്കുക എന്നിവ പല തരം രോഗങ്ങള്‍ക്കും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ കൂടുതലായി ഉണ്ടാകാനും കാരണമാകും.

ആര്‍ക്കൊക്കെ വരാം?

വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. ചില കൊച്ചു കുട്ടികളില്‍ ഈ രോഗം വളരെ ശക്തമാകും. ചിലര്‍ക്ക് പാരമ്പര്യമായും രോഗം പകര്‍ന്നു കിട്ടാം.

മലബന്ധം, കൃമിശല്യം മുതലായവ ഉള്ളവരിലും വെള്ളപോക്ക് കണ്ടു വരുന്നു. മലാശയത്തില്‍ നിന്നും ചെറിയ കൃമികള്‍ അവയുടെ അണ്ഡ വിസര്‍ജ്ജന സമയത്ത് രാത്രിയില്‍ പുറത്തു വന്നു യോനിയില്‍ പ്രവേശിക്കുന്നു. ഈ സമയം യോനീഭാഗത്ത് ശക്തമായ ചൊറിച്ചിലുണ്ടാവും. ഈ കൃമികളെ പുറംന്തള്ളാനായി കൂടുതല്‍ സ്രവം പുറത്തു വരും. കൊച്ചുകുട്ടികളിലെ വെള്ളപോക്കിന്റെ കാരണമിതാണ്.

ശുചിത്വപ്രധാനം

ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇവരില്‍ സ്രവം തൈരു പോലെ നല്ല കട്ടിയായി വെള്ള നിറത്തില്‍ ധാരാളമായി പുറത്തു വരുന്നു.
സ്രവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ട് കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതല്‍ ഉണ്ടാകുന്നു.
ചിലരില്‍ യോനീഭാഗത്ത് നീര്, ചൂട്, നീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രം ഒഴിയ്ക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍, ഇവയ്‌ക്കൊപ്പം ഇളം മഞ്ഞ നിറം കലര്‍ന്ന സ്രാവവും ഉണ്ടാകും. ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിനു മുമ്പും ശേഷവും വളരെയധികം സ്രാവം ഉണ്ടാകും. എന്നാല്‍ ഗര്‍ഭാശയ കാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിയ്ക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരം മെലിയുക, ക്ഷീണം, ഇവയോടൊപ്പം ദുര്‍ഗന്ധത്തോടെ വെള്ളം പോലെ പഴുപ്പും രക്തവും കലര്‍ന്ന സ്രാവം ഉണ്ടാകും. ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്നും ഈ രോഗത്തെ മനസ്സിലാക്കാന്‍ കഴിയും എന്നതിനാല്‍ വെള്ളപോക്കുള്ളവര്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം.

ചികിത്സ

വെള്ളപോക്കിന് വളരെ ഫലപ്രദമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക -മാനസിക രോഗലക്ഷമങ്ങളെ ക്രോഢീകരിച്ച് അനുയോജ്യമായ ഒരു മരുന്നു തിരഞ്ഞെടുത്ത്, അതിന്റെ ശരിയായ ആവര്‍ത്തിലും അളവിലും നല്‍കിയാണ് ഹോമിയോപ്പതി ചികിത്സ. അതിനാല്‍ വ്യക്തവും, സത്യസന്ധവുമായ രോഗവിവരങ്ങള്‍ വിദഗ്ദ്ധനായ ഒരു ഹോമിയോ ഡോക്ടറോട് പറയുകയും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മുടക്കം വരാതെ മരുന്നുകള്‍ കഴിക്കുകയും വേണം

യോനീസ്രാവം (വെള്ളപോക്ക്)

ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.
ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്. തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത  നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.
ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ്  ഈ രോഗം  കൂടുതലായി കണ്ടുവരുന്നത്.
മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.
യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.
മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.

വെള്ളപോക്ക് പ്രശ്‌നമാകുമ്പോള്‍

സാധാരണയായി സ്ത്രീകള്‍ പറയുന്ന ഒരു പ്രശ്‌നമാണ് വെള്ളപോക്ക്. യോനിയിലും ഗര്‍ഭാശയ ഗളത്തിലുമുള്ള ഗ്രന്ഥികളുടെ സ്രവം ആണ് വെള്ളപോക്ക് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള സ്രവം അണ്ഡവിസര്‍ജ്ജന സമയത്ത് (മാസമുറയുടെ 10-15 ദിവസത്തില്‍) കൂടുതലായിരിക്കും. ഇത് നോര്‍മലാണ്. പേടിക്കേണ്ട ആവശ്യമേയില്ല.

മറിച്ച്, ഈ വെള്ളപോക്കിന് മഞ്ഞനിറമോ, ചൊറിച്ചിലോ, നീ?റ്റലോ ഉണ്ടാകുന്നുവെങ്കില്‍ യോനിഭാഗത്തെ അണുബാധ, പ്രത്യേകിച്ച് പൂപ്പല്‍ബാധ മൂലമാകാം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ശരീരം മെലിച്ചിലുമായി ഇവയ്ക്ക് ബന്ധമൊന്നുമില്ല. ഇനി, ഗര്‍ഭാശയഗളത്തില്‍ അണുബാധയോ, തൊലി പൊട്ടലോ ഉണ്ടെങ്കിലും ഇങ്ങനെ അധികസ്രവം ഉണ്ടാകാനിടയുണ്ട്. മ?റ്റൊന്ന്, ഗര്‍ഭാശയത്തിനുള്ളില്‍ അണുബാധയോ, അരക്കെട്ടില്‍ അണുബാധയോ ഉണ്ടെങ്കിലും സ്രവങ്ങളും അടിവയ?റ്റില്‍ വേദനയും പനിയും മ?റ്റും ഉണ്ടാകാനിടയുണ്ട്.

ഗര്‍ഭാശയത്തിനകത്തോ, ഗര്‍ഭാശയഗളത്തിലോ അര്‍ബുദം ഉള്ള സ്ത്രീകളിലും വെള്ളപോക്ക് കൂടുതലായി കാണാനിടയുണ്ട്. നിങ്ങളുടെ കാര്യത്തില്‍ അണുബാധയാകാനേ സാധ്യതയുള്ളൂ. മറിച്ച്, 30-35 വയസ്സിന് മേല്‍ പ്രായമുള്ളവരാണെങ്കില്‍ 'പാപ്പ് സ്മിയര്‍' എന്ന പരിശോധന നടത്തി അര്‍ബുദം ഇല്ലെന്ന് സ്ഥിരീകരിക്കണം. ശരീര ശുചിത്വം പാലിക്കുന്നതും നല്ലതാണ്

സ്‌ത്രീ തുറന്നുപറയാന്‍ മടിക്കുന്നതെന്തിന്‌?

സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍
കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌.

സ്‌ത്രീമനസ്‌ മൃദുലവും ദുര്‍ബലവുമാണ്‌. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലു സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നുപറയാനോ സാന്ത്വനം തേടാനോ പലപ്പോഴും സ്‌ത്രീക്ക്‌ കഴിഞ്ഞുവെന്നുവരില്ല. സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌. സ്‌ത്രീസ്വാതന്ത്ര്യം സ്‌ത്രീശാക്‌തീകരണവും സ്‌ത്രീസമത്വവുമെല്ലാം ഇന്നത്തെ ചൂടുപിടിച്ച ചിന്താവിഷയങ്ങളാണെങ്കിലും ഒരു സാധാരണ സ്‌ത്രീ ഇന്നും സ്വയം അബലയായാണ്‌ കണക്കാക്കുന്നത്‌.

എല്ലാം ഉള്ളിലൊതുക്കി

ഗ്രാമീണസ്‌ത്രീകള്‍ പൊതുവേ ഭര്‍ത്താവിന്റെ തണലില്‍ ഒതുങ്ങിക്കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. യാഥാസ്‌ഥിതിക കുടുംബങ്ങളില്‍ ഇന്നും സംസ്‌കാരികവും പരമ്പരാഗതവുമായ അനുഷ്‌ഠാനങ്ങളും സ്‌ത്രീകളെ അടക്കവും ഒതുക്കവുമുള്ളവരായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. പണ്ടത്തെ കുമാരികള്‍ക്കും യുവതികള്‍ക്കും വിഷമഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കാന്‍ അമ്മ, വലിയമ്മ, ചെറിയമ്മ, അമ്മായി, ചേച്ചി, മുത്തശി എന്നിങ്ങനെ ബന്ധുക്കളായ മുതിര്‍ന്ന സ്‌ത്രീകളിലാരെങ്കിലും എപ്പോഴും കൂടെ ഉണ്ടായിരുന്നു. പക്ഷേ കൂട്ടുകുടുംബങ്ങള്‍ ഉപേക്ഷിക്കപ്പെട്ട്‌ അണുകുടുംബങ്ങള്‍ വന്നതോടെ വീട്ടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന വീട്ടമ്മയുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ ആരുമില്ല എന്ന അവസ്‌ഥയായി. ഇത്തരം അവസ്‌ഥയില്‍ ഭര്‍ത്താവിനോട്‌ പറയാന്‍ ലജ്‌ജ തോന്നുന്നതുകൊണ്ട്‌ ഭാര്യമാര്‍ പലപ്പോഴും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മറച്ചുവയ്‌ക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും അനാസ്‌ഥയും ശ്രദ്ധക്കുറവും കൂടിയാകുമ്പോള്‍ സ്‌ത്രീകളുടെ അവഗണിക്കപ്പെടുന്ന രോഗങ്ങള്‍ ചികിത്സ കിട്ടാതെ ഗുരുതരമാവുന്നു.

ആധുനികകാലത്തെ സ്‌ത്രീകള്‍ അടുക്കളയിലും വീട്ടലും മാത്രം ഒതുങ്ങിനില്‍ക്കാതെ ഉന്നതവിദ്യാഭ്യാസം തേടി ഉദ്യോഗരംഗത്തേക്ക്‌ ഇറങ്ങി വന്നതോടെ അവരുടെ ചിന്താഗതിയിലും മാറ്റം വന്നു. ഇന്ന്‌ പെണ്മനസിന്‌ കുറേക്കൂടി ശക്‌തിയും ധൈര്യവും ആത്മവിശ്വാസവുമുണ്ട്‌. ആധുനിക വനിതകള്‍ക്ക്‌ സ്‌ത്രീപുരുഷബന്ധങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം വ്യക്‌തമായ ധാരണകളും സങ്കല്‍പങ്ങളുമുണ്ട്‌. എങ്കിലും സ്വകാര്യമായ ആശങ്കകളും രഹസ്യരോഗങ്ങളം മറച്ചുപിടിക്കാന്‍ സ്‌ത്രീസഹജമായ ലജ്‌ജ അവളെ പ്രേരിപ്പിച്ചേക്കാം. ഈ അധൈര്യവും ലജ്‌ജയും മറികടക്കാനും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളോട്‌ തുറന്നുപറയാനും സ്‌ത്രീക്കു കഴിയണം. എന്നാല്‍ മാത്രമേ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ തുടങ്ങാനും കഴിയുകയുള്ളൂ. സ്‌ത്രീജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വ്യത്യസ്‌തമായിരിക്കും.

ആശങ്കകളുടെ കൗമാരം

ആധുനികജീവിതശൈലിയനുസരിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ 8 മുതല്‍ 10 വയസു പ്രായമാവുമ്പോഴേക്കും കൗമാരവളര്‍ച്ച തുടങ്ങുകയും ഏകദേശം 12-13 വയസാവുമ്പോഴേക്കും പൂര്‍ത്തിയാവുകയും ചെയ്യുന്നു. ശാരീരികവും മാനസിവകുമായ മാറ്റങ്ങള്‍ കൗമാരത്തിന്റെ പ്രത്യേകതയാണ്‌. ചെറിയ പെണ്‍കുട്ടി പെട്ടെന്ന്‌ വളര്‍ന്ന്‌ സ്‌ത്രീയായി മാറാന്‍ തുടങ്ങുന്ന ഈ കാലഘട്ടം ശാരീരികപ്രശ്‌നങ്ങളുടെയും മാനസികസമ്മര്‍ദങ്ങളുടെയും കാലമാണ്‌. ആര്‍ത്തവത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായി അറിവില്ലാത്ത പെണ്‍കുട്ടികള്‍ക്ക്‌ പെട്ടെന്നൊരു ദിവസം ആര്‍ത്തവം തുടങ്ങുമ്പോള്‍ പരിഭ്രമം തോന്നാം. മാസംതോറും യോനിയില്‍നിന്നും രക്‌തം വരികയും ഇടയ്‌ക്കിടെ വെളുത്തദ്രാവകം വരികയും ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ ആശങ്കയും ഉത്‌ക്കണ്‌ഠയും ഉണ്ടാവും. അമ്മയുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റവും ആര്‍ത്തവത്തെക്കുറിച്ചുള്ള വിശദീകരണവും ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ ആവശ്യമാണ്‌. അതുപോലെയാണ്‌ ആര്‍ത്തവക്രമക്കേടുകള്‍. പെണ്‍കുട്ടികള്‍ക്ക്‌ ആദ്യത്തെ ആര്‍ത്തവം വളരെ നേരത്തെ വന്നാലും, വരാന്‍ വളരെ വൈകിയാലും അമ്മമാര്‍ പരിഭ്രമിക്കുകയും അതുകണ്ട്‌ കുട്ടികള്‍ക്ക്‌ ഭയമുണ്ടാവുകയും ചെയ്യും. മാസംതോറും കൃത്യമായി വരുന്ന ആര്‍ത്തവം പെട്ടെന്ന്‌ നില്‍ക്കുക, മുറതെറ്റിവരിക, രക്‌തസ്രാവം വളരെ കൂടുതലോ കുറവോ അനുഭവപ്പെടുക, ആര്‍ത്തവം വേദനാപൂര്‍ണമാവുക എന്നിങ്ങനെ ഒട്ടേറെ ആര്‍ത്തവപ്രശ്‌നങ്ങളുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ അമ്മമാരോട്‌ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണിച്ച്‌ വിദഗ്‌ധാഭിപ്രായം തേടുകയും വേണമെങ്കില്‍ ചികിത്സ തുടങ്ങുകയും ചെയ്യാം.

ആര്‍ത്തവകാലത്ത്‌ മൂത്രത്തില്‍ പഴുപ്പ്‌, മൂത്രാശയരോഗങ്ങള്‍, വെള്ളപോക്ക്‌, യോനിയില്‍ ചൊറിച്ചില്‍, കുരുക്കള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടുകാരോട്‌ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്വാഭാവികമായും ലജ്‌ജതോന്നും. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കുകയും രോഗം സങ്കീര്‍ണമാവുകയും ചെയ്യും. ആര്‍ത്തവസമയത്ത്‌ ശുചിത്വം പാലിക്കാനും സാനിട്ടറിപാഡുകള്‍ ഇടയ്‌ക്കിടെ മാറ്റാനും ധാരാളം വെള്ളം കുടിക്കാനും പെണ്‍കുട്ടികള്‍ക്ക്‌ നിര്‍ദേശം നല്‍കേണ്ടത്‌ അമ്മമാരുടെയും മൂത്തസഹോദരിമാരുടെയും കടമയാണ്‌.
ഭക്ഷണക്രമക്കേടുകള്‍കൊണ്ട്‌ വിളര്‍ച്ച, ക്ഷീണം, പൊണ്ണത്തടി എന്നിവയും ഉണ്ടാവാം. ആര്‍ത്തവകാലത്ത്‌ മുഖക്കുരു, താരന്‍, മുടികൊഴിച്ചില്‍ എന്നിവയും കൂടുതലായേക്കും. അമിതവണ്ണത്തോടൊപ്പം ശരീരത്തിലും മുഖത്തും രോമവളര്‍ച്ചയുണ്ടെങ്കില്‍ ഹോര്‍മോണുകള്‍ തകരാറുകളുണ്ടാവാം എന്നതിനാല്‍ ഡോക്‌ടറെ കാണിക്കേണ്ടതാണ്‌.

കൗമാരപ്രായത്തില്‍ ഒട്ടേറെ വൈകാരികസമ്മര്‍ദ്ദവും മാനസികസംഘര്‍ഷവും പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടിവന്നേക്കാം. സ്വന്തം വ്യക്‌തിത്വം സ്‌ഥാപിച്ചെടുക്കാനും കൂട്ടുകാരുടെ ഗ്രൂപ്പില്‍ അംഗീകാരം നേടാനുമുള്ള ആഗ്രഹം, പ്രണയബന്ധങ്ങള്‍, പഠനത്തിന്റെയും പരീക്ഷകളുടെയും സമ്മര്‍ദം, വൈകാരികാവസ്‌ഥയില്‍ ഇടയ്‌ക്കിടെയുള്ള മാറ്റങ്ങള്‍, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠ (മുഖക്കുരു, സ്‌തനവളര്‍ച്ച, ശരീരസൗന്ദര്യം, ഉയരം, തടി എന്നിവയെക്കുറിച്ചെല്ലാമുള്ള ഉല്‍ക്കണ്‌ഠകള്‍) എന്നിവയെല്ലാം തന്നെ കൗമാരപ്രായത്തില്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളാണ്‌. ”നീയൊരു പെണ്‍കുട്ടിയാണ്‌. ഇതു ചെയ്യരുത്‌, അതു ചെയ്യരുത്‌, ഇങ്ങനെ മാത്രം പെരുമാറണം” എന്നിങ്ങനെ ഒട്ടേറെ നിര്‍ദ്ദേശങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും നടുവില്‍ വീര്‍പ്പുമുട്ടുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ മാനസികസംഘര്‍ഷമുണ്ടാവാം. ഈ പ്രായത്തില്‍ അച്‌ഛനമ്മമാര്‍ തങ്ങളെ മനസിലാക്കുന്നില്ലെന്ന തോന്നലും കൂട്ടുകാരോടുള്ള അധികമായ അടുപ്പവും പ്രേമവും സാധാരണമാണ്‌. ഒരു

സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍
കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌.

സ്‌ത്രീമനസ്‌ മൃദുലവും ദുര്‍ബലവുമാണ്‌. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലു സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നുപറയാനോ സാന്ത്വനം തേടാനോ പലപ്പോഴും സ്‌ത്രീക്ക്‌ കഴിഞ്ഞുവെന്നുവരില്ല. സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌. സ്‌ത്രീസ്വാതന്ത്ര്യം സ്‌ത്രീശാക്‌തീകരണവും സ്‌ത്രീസമത്വവുമെല്ലാം ഇന്നത്തെ ചൂടുപിടിച്ച ചിന്താവിഷയങ്ങളാണെങ്കിലും ഒരു സാധാരണ സ്‌ത്രീ ഇന്നും സ്വയം അബലയായാണ്‌ കണക്കാക്കുന്നത്‌.

യൗവനത്തിലെത്തിയിട്ടും

യുവതിയായ ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ വിവാഹം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നിങ്ങനെ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിവാഹശേഷം ഒരു പുതിയ കുടുംബത്തിലേക്കു കടന്നുവരുന്ന ഒരു സ്‌ത്രീ, താന്‍ ജനിച്ചുവളര്‍ന്ന വീടുവിട്ട്‌ തികച്ചും അപരിചിതമായ ഒരന്തരീക്ഷത്തില്‍ എത്തിപ്പെടുകയാണ്‌ ചെയ്യുന്നത്‌. അച്‌ഛനമ്മമാര്‍ നിശ്‌ചയിക്കുന്ന വിവാഹമാണെങ്കില്‍ തനിക്ക്‌ മുന്‍പരിചയമില്ലാത്ത ഒരു പുരുഷനെ ജീവിതപങ്കാളിയായി സ്വീകരിക്കേണ്ടിവരുന്ന സ്‌ത്രീക്ക്‌ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോടും ഒത്തിണങ്ങി ജീവിക്കേണ്ടിവരുന്നു. തികച്ചും അന്യവും അപരിചിതവുമായ ഒരു കുടുംബവുമായി സ്വയം പൊരുത്തപ്പെടേണ്ടിവരുമ്പോള്‍ നവവധുവിന്‌ ആകാംക്ഷയും ഉല്‍ക്കണ്‌ഠയും മാനസികസംഘര്‍ഷവും അനുഭവപ്പെട്ടേക്കാം. പുതിയ ജീവിതവുമായി ഇണങ്ങിച്ചേരാന്‍ കാലതാമസമെടുക്കും. ഇത്തരം അവസ്‌ഥയില്‍ സ്‌ത്രീക്ക്‌ എന്തെങ്കിലും രഹസ്യരോഗമുണ്ടായാല്‍ അവളത്‌ മറച്ചുപിടിക്കുന്നതില്‍ അത്ഭുതമില്ല.

വിവാഹിതയായ സ്‌ത്രീക്ക്‌ പല ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാവും. അവയുടെ കാരണങ്ങള്‍ ശാരീരികവും മാനസികവുമാവാം. ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാവുന്നതിന്‌ പല കാരണങ്ങളുണ്ട്‌. (ലൈംഗികബന്ധത്തെക്കുറിച്ച്‌ ഭയം, ആശങ്ക, അറിവില്ലായ്‌മ എന്നിവ, മൂത്രനാളിയില്‍ പഴുപ്പ്‌, യോനിയുടെ മുറുക്കം, യോനിയില്‍ കുരു, മുറിവ്‌, ഉത്തേജനക്കുറവ്‌ എന്നിങ്ങനെ പലതും). മറ്റൊരു ലൈംഗികപ്രശ്‌നമാണ്‌ യോനിയുടെ മുറുക്കം അഥവാ വജൈനിസ്‌മസ്‌. ലൈംഗികബന്ധത്തെക്കുറിച്ച്‌ അജ്‌ഞതയോ ഭയമോ തെറ്റായ അറിവോ ഉള്ള ഒരു സ്‌ത്രീയുടെ മനസും ശരീരവും ലൈംഗികബന്ധത്തിന്‌ പൂര്‍ണമായി തയാറാവാതിരിക്കുമ്പോള്‍ പുരുഷന്‍ വേഴ്‌ചയ്‌ക്ക് തയാറായാല്‍ യോനീസങ്കോചമുണ്ടാവുകയും ലൈംഗികബന്ധം നടത്താന്‍ വിഷമവും വേദനയുമുണ്ടാവുന്നു എന്നതാണ്‌ വജൈനിസ്‌മസ്‌.

മറ്റു പ്രശ്‌നങ്ങളായ ലൈംഗികമരവിപ്പ്‌, രതിമൂര്‍ച്‌ഛയെത്താന്‍ വൈകുക, രതിമൂര്‍ച്‌ഛയില്ലാതിരിക്കുക, ഉത്തേജനക്കുറവ്‌ എന്നിവയ്‌ക്കെല്ലാം മാനസികമായ കാരണങ്ങളുണ്ടാവാം. ലൈംഗികവിരക്‌തി, പങ്കാളിയോട്‌ താല്‍പര്യക്കുറവ്‌, ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേട്‌, ലൈംഗികബന്ധത്തിന്‌ മാനസികമായി തയാറാവാതിരിക്കുക എന്നിവയെല്ലാം കാരണമാവാം. ലൈംഗികബന്ധം ഇന്നും സ്വകാര്യമായി കരുതപ്പെടുന്നതുകൊണ്ട്‌ ഭര്‍ത്താവിനോട്‌ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ ലജ്‌ജകാരണം ഭാര്യയ്‌ക്ക് മടി തോന്നുകയും പ്രശ്‌നങ്ങള്‍ ഒളിച്ചുവയ്‌ക്കുകയും ചെയ്യും. പിന്നീട്‌ ഇത്‌ കൂടുതല്‍ ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു. ഇതുപോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ വെള്ളപോക്ക്‌, ആര്‍ത്തവപ്രശ്‌നങ്ങള്‍, ഗര്‍ഭാശയപ്രശ്‌നങ്ങള്‍, ഗര്‍ഭപാത്രം താഴേക്കിറങ്ങിവരിക, മൂത്രം അറിയാതെ പോവുക, മൂത്രാശയപ്രശ്‌നങ്ങള്‍ തുടങ്ങിയവ. ഇത്തരം കാര്യങ്ങള്‍ ഭാര്യ ഒരിക്കലും ഭര്‍ത്താവില്‍നിന്നും മറച്ചുപിടിക്കരുത്‌. നേരത്തെ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തുടങ്ങേണ്ടതാണ്‌. രോഗാണുസംക്രമം കൊണ്ടുണ്ടാവുന്ന വെള്ളപോക്കും ലൈംഗികരോഗങ്ങളും ഭര്‍ത്താവിനും ഭാര്യയ്‌ക്കും ലൈംഗികബന്ധംവഴി പരസ്‌പരം പകരാനിടയുണ്ട്‌ എന്നോര്‍മിക്കുക. ഭര്‍ത്താവ്‌ എല്ലാ വിഷമങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്‌ക്കുന്ന ഒരു നല്ല സുഹൃത്താവുകയാണെങ്കില്‍ ഭാര്യ തന്റെ രഹസ്യരോഗങ്ങള്‍ മറച്ചുപിടിക്കാന്‍ സാധ്യത കുറവായിരിക്കും.

മധ്യവയസിലെ അസ്വസ്‌ഥതകള്‍

 

സ്‌ത്രീയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന കാലഘട്ടമായ മധ്യവയസിലാണ്‌ ആര്‍ത്തവവിരാമവും അതോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്‌ഥ്യങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാവുന്നത്‌. ആര്‍ത്തനം നിലയ്‌ക്കുന്നതോടെ താന്‍ വൃദ്ധയാവുകയാണോ എന്ന ആകാംക്ഷയും ലൈംഗികബന്ധത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും സ്‌ത്രീക്ക്‌ മാനസികസംഘര്‍ഷമുണ്ടാക്കാനിടയുണ്ട്‌. ആര്‍ത്തവവിരാമത്തോടനുബന്ധിച്ച്‌ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതിനാല്‍ ശരീരത്തില്‍ ചൂറുപറക്കല്‍ (ഹോട്ട്‌ പ്ലാഷ്‌ഡ്), രാത്രിയില്‍ അമിതമായ വിയര്‍പ്പ്‌ (നൈറ്റ്‌ സ്വറ്റ്‌സ്), വിഷാദം, ഉറക്കക്കുറവ്‌, ക്ഷീണം, അസ്വസ്‌ഥത, വേഗം ദേഷ്യം വരിക എന്നിങ്ങനെ പല പ്രശ്‌നങ്ങളുണ്ടാവാം. തെറ്റായ ജീവിതരീതിയും വ്യായാമക്കുറവുംകൊണ്ട്‌ പൊണ്ണത്തടി, പ്രമേഹം, ഹൃദയാഘാതം, രക്‌താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാം. മധ്യവയസ്‌കരായ സ്‌ത്രീകള്‍ സ്വന്തം പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ തുറന്നുപറഞ്ഞാല്‍ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ നേരത്തെ തുടങ്ങാം. രോഗങ്ങള്‍ തടയാനും ഗുരുതരമാവാതിരിക്കാനും ഇത്‌ സഹായിക്കും. അസ്‌ഥിക്ഷയം, കാന്‍സര്‍, ഹൃദ്രോഗം മുതലായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടതാണ്‌.

വാര്‍ധക്യം

വാര്‍ധക്യകാലത്ത്‌ സ്‌ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അനവധിയാണ്‌. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമേ അസ്‌ഥിക്ഷയം, സന്ധിവാതം, അര്‍ബുദം, ഓര്‍മക്കുറവ്‌, മൂത്രാശയരോഗങ്ങള്‍, ഗര്‍ഭപാത്രരോഗങ്ങള്‍ എന്നിവയും വാര്‍ധക്യത്തിലുണ്ടാവാം. ഇവയില്‍ പലതും തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ വിഷമമാണ്‌. വളരെ മെല്ലെ ഉണ്ടാവുന്ന അസ്‌ഥിദ്രവീകരണംകൊണ്ട്‌ അസ്‌ഥിസാന്ദ്രത കുറയുകയും അസ്‌ഥിക്ഷയമുണ്ടാവുകയും ചെയ്യുമ്പോള്‍ നിസാരമായ വീഴ്‌ചയോ പരിക്കുകയോ കൊണ്ടുപോലും എല്ലുകള്‍ പൊടിയാനിടയുണ്ട്‌. വിഷാദരോഗവും അല്‍ഷിമേഴ്‌സ് രോഗംപോലെ സ്‌മൃതിനാശമുണ്ടാക്കുന്ന അസുഖങ്ങള്‍ക്കു പുറമേ ഭയം, ഏകാന്തത, ആത്മഹത്യാപ്രവണത, മരണഭയം, ആകാംക്ഷ എന്നിങ്ങനെ ഒട്ടേറെ മാനസികപ്രശ്‌നങ്ങളും വാര്‍ധക്യത്തില്‍ കാണാറുണ്ട്‌. അര്‍ബുദംപോലുള്ള രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സകൊണ്ട്‌ ഭേദപ്പെടുത്താന്‍ കഴിഞ്ഞേക്കാം. അതുകൊണ്ട്‌ വൃദ്ധരായ സ്‌ത്രീകള്‍ തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളില്‍നിന്ന്‌ മറച്ചുവയ്‌ക്കാശത തുറന്നുപറയുകയും ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തുടങ്ങുകയും വേണം.

സ്‌ത്രീജന്മത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ (കൗമാരം, യൗവനം, മധ്യവയസ്‌, വാര്‍ധക്യം) ഒരു സ്‌ത്രീയുടെ ജീവിതം കടന്നുപോവുമ്പോള്‍ അവള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന ശാരീരികവും മാനസിവുമായ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു. ഇവയില്‍ പലതും മടിയോ നാണക്കേടോ ലജ്‌ജയോ അറിവില്ലായ്‌മയോകൊണ്ട്‌ സ്‌ത്രീകള്‍ പുറത്തുപറയാതെ മൂടിവയ്‌ക്കുന്നു രഹസ്യരോഗങ്ങളും മാനസികപ്രശ്‌നങ്ങളുമാണ്‌. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹസാന്ത്വനങ്ങളും ശ്രദ്ധയും സ്‌ത്രീകള്‍ അര്‍ഹിക്കുന്നു. പ്രശ്‌നങ്ങളില്‍ എപ്പോഴും പിന്തുണയും സ്‌നേഹവും നല്‌കിക്കൊണ്ട്‌ കൂടെ നില്‌ക്കുന്ന ഭര്‍ത്താവും കുടുംബാംഗങ്ങളുമുണ്ടെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ സ്വന്തം പ്രശ്‌നം മറച്ചുവയ്‌ക്കുകയോ മനോവിഷമം കൊണ്ട്‌ നീറിനീറി ജീവിക്കുകയോ വേണ്ടിവരില്ല. രഹസ്യരോഗങ്ങള്‍ മറച്ചുവയ്‌ക്കാതെ ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ തുറന്നു പറയാന്‍ സ്‌ത്രീകളും ശ്രദ്ധിക്കേണ്ടതാണ്‌. എങ്കില്‍ മാത്രമേ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച്‌ ചികിത്സ തുടങ്ങാനാവൂ. സ്‌ത്രീകള്‍ ഏതു പ്രായത്തിലായാലും തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്‌ത്രീ ആരോഗ്യവതിയായാല്‍ അവളുടെ കുടുംബവും ആരോഗ്യമുള്ളതായിരിക്കും.

ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate