തുമ്മലോടു കൂടിയ ജലദോഷമോ, മൂക്കടപ്പോടു കൂടിയ സൈനസൈറ്റിസോഉള്ളവര്ക്ക് ശക്തിയായി മൂക്ക് ചീറ്റുന്നതും ശ്വാസംവലിക്കുന്നതും കാരണം ചെവിയ്ക്കകത്തെ യൂസ്റ്റേക്കിയന്ട്യൂബിലുണ്ടാകുന്ന വീക്കം ചെവിവേദനയെ ഉണ്ടാക്കും. യാത്രചെയ്യുമ്പോള്‍ ചെവിയ്ക്കകത്ത് തണുത്ത കാറ്റേല്‍ക്കുന്നതും തണുപ്പുകാലത്ത് രാത്രിയില്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ചെവി വേദനയ്ക്ക് കാരണമാകാം. മുണ്ടിനീരുംആന്തരിക കര്‍ണത്തിലെ വീക്കവും പഴുപ്പും വേദനയ്ക്ക്കാരണമാകും.
അവസാനത്തെ പല്ലുകള്‍ പൊടിക്കുമ്പോഴുംവേദനയുണ്ടാകുകയും ചെവിയിലേക്ക് വേദന കേന്ദ്രീകരിക്കുകയും ചെയ്യും. നല്ല വേദനയുണ്ടെങ്കില്‍ പല്ല് എളുപ്പം പുറത്തേക്ക് വരാനുള്ള മരുന്നുകളുപയോഗിച്ചോ മോണയില്‍ കീറലുണ്ടാക്കിയോ വേദനകുറയ്ക്കുവാന് സാധിക്കും. ചെവിക്കുള്ളില്‍ കടന്ന പ്രാണികള്‍ പുറത്തേക്ക് വരാന്‍ കഴിയാതെ അവയുടെ മൂര്‍ച്ചയുള്ള കാലുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പോറലുകളും വേദന ഉണ്ടാക്കും.
ചെവിക്കുള്ളില്‍ കയറിയ ചെറിയ പ്രാണികളെ വെളിച്ചം കാണിച്ച് ആകര്ഷിച്ച്പുറത്തിറക്കുവാന് സാധിക്കും. ടോര്‍ച്ച് കുറച്ചുനേരം തുടര്‍ച്ചയായി ചെവിയിലേക്ക് പ്രകാശിപ്പിച്ചാല്‍ മതി.ചെവിയ്ക്കകത്ത് മുമ്പേതന്നെ സുഷിരം ഉള്ളവരില്‍ വെള്ളമോ മറ്റ് ദ്രാവകങ്ങളോ പ്രാണികളെ കൊല്ലാനായാലും ഒഴിക്കരുത്. അല്ലാത്തവരില്‍ വെള്ളമൊഴിച്ച് അകത്തേക്കു കടന്ന പ്രാണിയെ കൊല്ലാന്‍ സാധിക്കും. ചെവിക്കുള്ളില്‍ പ്രാണി കടന്നിട്ടുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ ഇതൊക്കെ ചെയ്യാവൂ. ജീവനുള്ള പ്രാണികളെ ഉപദ്രവിച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കരുത്. മുറിവേറ്റ പ്രാണികള്‍ ചെവിയ്ക്കുള്ളില്‍ കൂടുതല്‍ മുറിവുകള്‍ ഉണ്ടാക്കും.
തല കുളിച്ചവര്‍ ചെവിയുടെ ഉള്‍വശം നനഞ്ഞു കുതിര്‍ന്നിരിക്കുമ്പോള്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ചെവിക്കായം എടുക്കാന്‍ ശ്രമിക്കരുത്. ചെവിയ്ക്കുള്ളില്‍ കൂടുതല്‍ മുറിവുകള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. ചെവിയ്ക്കുള്ളില്‍ ഒഴിക്കുന്ന മരുന്നുകള്‍ കേള്‍വിയെ ബാധിക്കില്ലെന്ന് ഉറപ്പ്വരുത്തണം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അവ തുടര്ന്നുപയോഗിക്കുവാനും പാടില്ല. ചെവിക്കായം മാറ്റാനെന്ന പേരില്‍ മരുന്ന് വാങ്ങി വച്ച് ഇടയ്ക്കിടെ ഉപയോഗിക്കുന്നവരുണ്ട്. അതു സുരക്ഷിതമല്ലെന്നറിയുക.
ശരിയായും നല്ല രീതിയിലും ആഹാരം ചവച്ചരച്ചു കഴിക്കുന്ന ഒരാളില്‍ ചെവിക്കായം തങ്ങിനില്‍ക്കാറില്ല. ചെവിക്കായത്തിന്റെ പേരുപറഞ്ഞ് എപ്പോഴും ചെവി ചൊറിഞ്ഞും വൃത്തിയാക്കിയും നടക്കേണ്ടണ്ട കാര്യവുമില്ല. ബഡ്സ് ഉപയോഗിക്കുന്നവര്‍ ചെവിക്കായത്തെ ഉള്ളിലേക്ക് തിരികിക്കയറ്റി വയ്ക്കുകയാണ്ചെയ്യുന്നത്. ബഡ്സിന്റെ കോട്ടണ്‍ ചെവിക്കുള്ളില്പ്പെട്ടുപോകാനും സാദ്ധ്യതയുണ്ട്. മുതിര്‍ന്നവര്‍ ബഡ്സ് ഉപയോഗിക്കുന്നതു കണ്ട് കുട്ടികള്‍ മുത്ത്, ബഡ്സിലെ കോട്ടണ്‍, മഞ്ചാടിക്കുരു, തീപ്പട്ടിക്കൊള്ളി തുടങ്ങിയവ ചെവിക്കുള്ളില്‍ കയറ്റിവയ്ക്കുകയോ മുതിര്‍ന്നവരുടെ അസാന്നിദ്ധ്യത്തിലും ചെവി വൃത്തിയാക്കാന്‍ ശ്രമിക്കുകയോ ചെയ്ത് കാണാറുണ്ട്. ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. പല്ലിന് പോടുള്ളവര്ക്കും ശക്തമായ തലവേദനയുളളവര്ക്കും ചെവിയ്ക്കുള്ളില്‍ വേദനവരാം. വേദന മാറ്റാന്‍ മികച്ച ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താം.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് പാല് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. പാലില്‍ എന്തെങ്കിലും തരത്തിലുള്ള ഔഷധികളും ഇടാം.
കാല് ടീസ്പൂണ്‍ കറുവപ്പട്ട പൊടി പാലില്‍ മിക്സ് ചെയ്ത് കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ പാല് കുടിച്ചാല്‍ നല്ല ഉറക്കം വരും
നല്ല തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കാം. ജാതിക്ക പൊടിയല്ലാതെ ജാതിക്ക തന്നെ പാലില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.
കുങ്കുമപ്പൂവാണ് ഉറക്കിന് സഹായിക്കുന്ന ഒന്ന്. പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം നല്കാന് സഹായിക്കുന്നു. കൂടാതെ ഉറക്കത്തിനിടക്ക് ഞെട്ടി എഴുന്നേല്ക്കുന്ന പ്രശ്നവും ഇല്ലാതാക്കും.
വിവിധ തരത്തിലുള്ള ഔഷധച്ചായകള്‍ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്.
ജമന്തിച്ചായ ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ശീലമാക്കാം. നല്ല സുഖകരമായ ഉറക്കത്തിന് ജമന്തിച്ചായ സഹായിക്കുന്നു. ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്താല്‍ ഫലം വര്‍ദ്ധിക്കും.
പച്ചച്ചീരയാണ് ഉറക്കം വരുന്നതിന് സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. പച്ചച്ചീര ചായ ഉറക്കം വരാതിരിക്കുന്നതിന് കാരണമായ അകാരണമായ ഉത്കണ്ഠ, ഭയം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു.
ഉറക്കം നല്ലതാക്കാന്‍ വലേറിയന്‍ ചായ സഹായിക്കുന്നു. നമ്മുടെ നാട്ടില്‍ സുലഭമല്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് പേശീവേദനയെ കുറക്കുകയും ശരീരത്തിനും മനസ്സിനും ആശ്വാസം നല്‍കുകയും ചെയ്യും. ഇതിലൂടെ സുഖകരമായ ഉറക്കം ലഭിക്കുന്നു.
നല്ലതു പോലെ പഴുത്ത പഴത്തില്‍ അല്പം ജീരകം പൊടിച്ച് മിക്സ് ചെയ്ത് കഴിക്കുന്നതും സുഖകരമായ ഉറക്കം നല്‍കും.
ആപ്പിള്‍ സിഡാര്‍ വിനീഗറും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് ശരീരവും മനസ്സും റിലാക്സ് ആവാന്‍ കാരണമാകുന്നു. മാത്രമല്ല തലച്ചോറിന്റെ ഉണര്‍വ്വിനും ഇത് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ തേനില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത് ഒരുകപ്പ് വെള്ളത്തില്‍ കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇത് കഴിച്ചാല്‍ സുഖകരമായ ഉറക്കം ലഭിക്കുന്നു
ഓരോ കാലാവസ്ഥക്കനുസരിച്ചുള്ള ഭക്ഷണക്രമങ്ങള്‍ പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.ആഹാരക്രമം കൃത്യമായിരുന്നാല്‍ രോഗങ്ങള്‍ ശരീരത്തെ ബാധിക്കില്ല. ഭക്ഷണകാര്യത്തില്‍ നമ്മള് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കര്‍ക്കടകം. സൂര്യന് ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തില്‍ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേര്‍തിരിച്ചിട്ടുണ്ട്. കര്‍ക്കടകം ഒന്നുമുതല്‍ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായണത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും പ്രധാനമായും രോഗപ്രതിരോധശേഷി കുറയും ഇതിനെ തുടര്‍ന്ന് അസുഖങ്ങള്‍ പെട്ടെന്ന് പിടിപെടാനും സാധ്യതയുണ്ട്.
രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ വേണ്ടിയാണ് കര്‍ക്കടകത്തില്‍ സുഖ ചികിത്സകള്‍ ചെയ്യുന്നത്. പക്ഷെ കര്‍ക്കടകത്തില്‍ മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത് കര്‍ക്കടക കഞ്ഞി തന്നെയാണ്. കര്‍ക്കടക കഞ്ഞി ഉണ്ടാക്കുക എന്നത് കുറച്ചു ശ്രമം പിടിച്ച ജോലി തന്നെയാണ്. പക്ഷെ ഇന്നത്തെ ഇന്‍സ്റ്റന്റ് കാലത്ത് കര്‍ക്കടക കഞ്ഞി കിറ്റുകള്‍ ഇത്തരം ശ്രമം പിടിച്ച ജോലികളുടെ ഭാരം കുറക്കുന്നുണ്ട്. പത്തിലത്തോരനും സൂപ്പുകളും കര്‍ക്കടകത്തില്‍ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ ഉത്തമമാണ്. കഷ്ടപ്പെടാന്‍ ഒരുക്കമാണെങ്കില്‍ കര്‍ക്കടക കഞ്ഞി വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കും
കര്‍ക്കടക കഞ്ഞിക്കൂട്ട്
ചെറുപയര്‍,കരിംജീരകം,നല്ലജീരകം,പെരുംജീരകം,ആശാളി,ഉലുവ,കൊത്തമല്ലി,കരിങ്കുറുഞ്ഞി,അയമോകം,കുറുന്തോട്ടി,മഞ്ഞള്‍,ശതകുപ്പ,ചുക്ക്,ഏലത്തരി,തക്കോലം,ജാതിപത്രി,കരയാമ്പൂതക്കോലം,നറുനീണ്ടി,ഒരില,മൂവില,അടപതിയന്‍,നിലപ്പന, വയല്‍ച്ചുള്ളി,പുത്തരിച്ചുണ്ട,ചങ്ങലവരണ്ട,തഴുതാമ,എന്നീ ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന കഷായത്തില്‍ ആണ് കഞ്ഞി ഉണ്ടാക്കുന്നത്.കഷായം അരിച്ചെടുത്ത ശേഷം അതില്‍ നവര അരി വേവിച്ചെടുത്ത് ആട്ടിന്‍പാലിലോ,പശുവിന്‍പാലിലോ തേങ്ങാപാലിലോ ചേര്‍ത്ത് കഴിക്കാം. നവര അരിക്ക് പകരം പഴയ നെല്ലിന്റെ തവിട് കളയാത്ത മട്ട പച്ചരിയും ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ കഞ്ഞി കഴിക്കുന്നതാണ് ഉത്തമം. വൈകിട്ടും കഞ്ഞി കഴിക്കാം.പഥ്യത്തോടൊപ്പം കൃത്യമായി ഒരുമാസം കഞ്ഞി സേവിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.
കര്‍ക്കടകത്തില്‍ പഥ്യം നോക്കാം
ആയുര്‍വേദ വിധി പ്രകാരം രോഗത്തിനും മരുന്നുകള്‍ക്കും അനുസരിച്ചുള്ള ആഹാര ക്രമത്തെയാണ് പഥ്യം എന്ന് പറയുന്നത്. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവര്‍പ്പ്,കയ്പ്പ്,എരിവ് എന്നീ രസങ്ങള്‍ കുറയ്ക്കുന്നതാണ് കര്‍ക്കട മാസത്തില്‍ നല്ലത്.കൂടാതെ കഴിവതും പുറത്തുനിന്നുള്ള ആഹാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.
ശരീരം സൂക്ഷിക്കാന്‍ നമ്മള് മലയാളികള്‍ കര്‍ക്കടക മാസത്തില്‍ വ്യഗ്രത കാണിക്കുന്നുണ്ട് പക്ഷെ ഇതേ വ്യഗ്രതയില്‍ പരിസരം കൂടി വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് രക്ഷനേടാന്‍ സാധിക്കും.
പച്ചമുളക് : പച്ചമുളക് നമ്മള് സ്ഥിരമായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ്. പലതരം രോഗങ്ങളെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചമുളക്. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, എന്നിവയെ എല്ലാം ജീവിത ശൈലീ രോഗത്തില്‍ നിന്ന് വേരോടെ പിഴുത് കളയാന്‍ പച്ചമുളക് സഹായിക്കും.
മഞ്ഞള്‍. : ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. അതുകൊണ്ട്തന്നെയാണ് ധാരാളം മഞ്ഞള്‍ ഭക്ഷണത്തില്‍ നമ്മള് ഉപയോഗിക്കുന്നത്. കാന്‍സര്‍വരെ ഇല്ലാതാക്കാന്‍ മഞ്ഞളിന് കഴിയുന്നു.
പപ്പായ : പപ്പായക്ക് ധാരാളം അരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയുള്പ്പടെയുള്ള കാര്യങ്ങള്‍ക്ക് പപ്പായ സഹായിക്കുന്നു.
വെളുത്തുള്ളി: വെളുത്തുള്ളി ഉപയോഗിച്ച് പല രോഗങ്ങള്‍ക്കും പരിഹാരം കാണാം. കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ് വെളുത്തുള്ളി. പാല് തിളപ്പിച്ച് അതില്‍ വെളുത്തുള്ളിയിട്ട് കഴിച്ചാല്‍ മതി ഇത് കൊളസ്ട്രോളിന് ഉത്തമപരിഹാരമാണ്
ഇഞ്ചി: ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് ഇഞ്ചി. വാതരോഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ഒരു ഒറ്റമൂലിയാണ് ഇഞ്ചി.
ജീരകം : ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് ജീരകം . ആയുര്‍വ്വേദത്തില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. നെഞ്ചെരിച്ചില്‍ ഉള്‍പ്പടെയുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം.
മല്ലി : നമ്മുടെ കറികളിലെയെല്ലാം സ്ഥിരസാന്നിധ്യമാണ് മല്ലി . ഇവ കറികളില്‍ ഉപയോഗിക്കുന്നത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ്. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.
പോഷകങ്ങളുടെ കലവറയാണ് മുതിരയെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം. എന്തൊക്കെയാണ് മുതിരയുടെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം....
അയേണ്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ഉയര്‍ന്ന അളവില്‍ മുതിരയില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.
ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.
കൊളസ്ട്രോളിനെ ചെറുക്കാന്‍സഹായിക്കും.
തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. എന്നാല്‍ ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.
ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.
സ്ത്രീകളില്‍ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.
ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.
മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.
ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്
ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാകുന്നില്ല. പണ്ട് വേനല്‍ക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ചിക്കന്‍ പോക്സ് ഇപ്പോള്‍ കാലം തെറ്റിയും കടന്നുവരുന്നു. വളരെ വേഗം പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചിക്കന്‍ പോക്സ്. പ്രത്യേകിച്ചും കുട്ടികളില്‍.. അതിനാല്‍ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികളെ പിടികൂടി ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. മാനസികസമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നതായിരിക്കാം ഈ അവസരത്തില്‍ രോഗാണുക്കള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുന്നത്.
ലക്ഷണങ്ങള്‍ പ്രകടമാകുന്നു: ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാകുന്നില്ല. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വെരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് രോഗകാരണം. ചര്‍മത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഹെര്‍പിസ് സോസ്റ്റര്‍ രോഗത്തിനും, ചിക്കന്‍പോക്സിനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്. രണ്ടിനും കാരണക്കാര്‍ ഡി.എന്‍.എ. വൈറസുകളായ വെരിസെല്ലാ സോസ്റ്റര്‍ വൈറസുകള്‍തന്നെ. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളിലാണ് രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്.
അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമായ കുട്ടികളാണ് 50 ശതമാനത്തിലേറെ ചിക്കന്‍പോക്സ് രോഗികളും. ഒരിക്കല്‍ രോഗബാധിതനായ വ്യക്തിക്ക് സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി ലഭിക്കുന്നതാണ്.
രോഗപ്പകര്‍ച്ചയുടെ വഴി: രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ചര്‍മത്തിലെ കുമിളകളിലും, ഉമിനീരിലും വൈറസിന്റെ സജീവസാന്നിധ്യമുണ്ട്. രോഗാണുക്കളടങ്ങിയ ചെറുകണികകള്‍ ശ്വസിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു. വൈറസുകള്‍ ബാഹ്യസാഹചര്യങ്ങളില്‍ പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ രോഗപകര്‍ച്ചയ്ക്ക് സാധ്യതയില്ല. ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നു രണ്ട് ദിവസം മുമ്പുതന്നെ രോഗം മറ്റൊരാളിലേക്ക് പകരാവുന്നതാണ്. ഇതാണ് ചിക്കന്‍ പോക്സ് വ്യാപനം സംബന്ധിച്ച ഏറ്റവും സങ്കീര്‍ണമായ പ്രശ്നം. പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാതെ പനി മാത്രം ബാധിച്ച വ്യക്തി, മുന്‍കരുതലുകളൊന്നും സ്വീകരിക്കാത്ത നിരവധിയാളുകളിലേക്ക് രോഗം പകര്ത്താനിടയാകുന്നു.
ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ട് 4 മുതല്‍ 5 ദിവസം വരെ രോഗം മറ്റുള്ളവരിലേക്ക് പകരാം. കുമിളകള്‍ ഉണങ്ങി പൊറ്റയാകുമ്പോള് വൈറസുകള്‍ നശിക്കുന്നു. അതുകൊണ്ട് രോഗത്തിന്റെ അവസാനഘട്ടത്തില്‍ രോഗിയില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗാണു സംക്രമണം ഉണ്ടാകുന്നില്ല. പനി മാറി, കുമിളകള്‍ ഉണങ്ങി രോഗി കുളിക്കുന്ന അവസരത്തിലാണ് രോഗപകര്‍ച്ചയ്ക്ക് സാധ്യത എന്ന വിശ്വാസം തെറ്റാണ്. രോഗിയുമായി സഹവസിക്കുന്ന കുടുംബാംഗങ്ങളില്‍ 70 മുതല്‍ 90 ശതമാനം വരെ രോഗം പകര്ന്നുകിട്ടാനിടയുണ്ട്.
മാറ്റങ്ങള്‍ അറിയുക: രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 7 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വ്യക്തമായ രോഗലക്ഷണങ്ങളുണ്ടാകാം. പ്രായപൂര്‍ത്തിയായ പ്രതിരോധശേഷിയുള്ള വ്യക്തിയില്‍ പനിയോടൊപ്പം ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുമെന്നല്ലാതെ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. 5 ശതമാനത്തോളം കുട്ടികളില്‍ ചിക്കന്‍പോക്സ് ഒരു ചെറിയ പനിയായി മാത്രം വന്നുപോകുന്നു. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ ശക്തമായ രോഗാണുബാധ, ദേഹമാസകലം കുമിളകള്‍ ഇവ പ്രത്യക്ഷപ്പെടുന്നു. മാത്രമല്ല ആന്തരാവയവങ്ങളുടെ പ്രവര്ത്തനത്തകരാറുകള്ക്കും ഇടയായേക്കാം. ഇവരില്‍ 30 മുതല്‍ 50 ശതമാനത്തിന് രോഗം ഗുരുതരമാകുന്നു. 15 ശതമാനമാണ് മരണ സാധ്യത.
ദേഹത്തു പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ്, ചിക്കപോക്സിന്റെ ലക്ഷണങ്ങള്‍ സാധാരണ പനിയുടേതില്നിന്നും വ്യത്യസ്തമല്ല. പനി, നടുവേദന, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.. കുട്ടികളില്‍ സാധാരണയായി ഒരു ദിവസം മാത്രമേ ഈ ലക്ഷണങ്ങള്‍ നീണ്ടുനില്ക്കാറുള്ളൂ. എന്നാല്‍ പ്രായമായവരില്‍ കൂടുതല്‍ ശക്തിയോടെ പ്രത്യക്ഷപ്പെടുന്ന പ്രാരംഭലക്ഷണങ്ങള്‍ രണ്ടു മുതല്‍ മൂന്നു ദിവസംവരെ തുടരുന്നു.
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും പലനിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയആഹാരക്രമം കാൻസർ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾശീലമാക്കണമെന്ന് കാൻസർ സൊസൈറ്റിയും നിർദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ യെലോ, ഓറഞ്ച്നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടെ.
വെളുത്തുള്ളിയിലെ അലിസിൻ വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളൻ, സ്റ്റൊമക് കാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്.വെളുത്തുള്ളിയിൽ അലിസിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു.
തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീൻ എന്ന ഫൈറ്റോ കെമിക്കലിനും ആൻറി കാൻസർ ഇഫക്ടുണ്ട്.
ഗ്രീൻ ടീ ശീലമാക്കാം ഗ്രീൻ ടീശീലമാക്കുന്നതു കാൻസർ പ്രതിരോധത്തിനു സഹായകം. ഗ്രീൻടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിൻ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആന്റി ഓക്സിഡന്റ് കാൻസർ തടയാൻ ഫലപ്രദമെന്നുപഠനങ്ങളുണ്ട്. ജപ്പാനിൽ 40 വയസിനു താഴെ പ്രായമുള്ളസ്ത്രീകളിൽ കാൻസർനിരക്കു കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്.
അവർ ദിവസം 23 കപ്പ് ഗ്രീൻ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂബെറി, സ്ട്രോബറി എന്നീഫലങ്ങളും കാൻസർ പ്രതിരോധത്തിനു സഹായകം.
തവിടു കളയാത്ത ധാന്യങ്ങൾ ശീലമാക്കണം. അതിലുള്ളനാരുകൾ കോളൻ കാൻസർ തടയും.
മൈദ പൂർണമായുംഒഴിവാക്കണം. ധാന്യങ്ങൾ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയിൽ നിന്നു നാരുകൾ നഷ്ടമാകാതിരിക്കാൻ അതുസഹായകം.
ഇലക്കറികൾ ശീലമാക്കണം. അതിൽ നാരുകൾ ധാരാളം. കടുകിന്റെ ഇല ചേർത്തുണ്ടാക്കുന്നപൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം.ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിൻ എന്ന ആൻറിഓക്സിഡന്റും കാൻസർ തടയുന്നതിനു സഹായകം. ചീര, പാലക്, കടുകില എന്നിവയും ഗുണകരം.
വീട്ടുവളപ്പിൽ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില..തുടങ്ങിയവയെല്ലാം.
കാൻസർപ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയകുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.
രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. കഴിക്കുന്ന അന്നജം വിഘടിച്ച് ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകോശങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനും ബാക്കി ഗ്ലുക്കോസ് ഗ്ലൈക്കൊജന്‍ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നതിനും ഇന്‍സുലിന്‍ സഹായിക്കുന്നു.
ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയെ ടൈപ്പ് 1 പ്രമേഹമെന്നും ഇന്‍സുലിന്‍ ഉണ്ടായിട്ടും ശരീരത്തിന് അത് ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയെ ടൈപ്പ് 2 പ്രമേഹമെന്നും തിരിച്ചിരിക്കുന്നു. ഈ അവസ്ഥകളില്‍ രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടുകയും അവ മൂത്രത്തില്‍ കൂടി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ് എന്നറിയപ്പെടുന്നു.
പ്രമേഹ ലക്ഷണങ്ങള്‍
അമിത ദാഹം, അമിതവിശപ്പ്, അമിത മൂത്രവിസര്‍ജനം ഇവ മൂന്നുമാണ് പ്രധാനപ്പെട്ട പ്രമേഹ ലക്ഷണങ്ങള്‍. ഇത് കൂടാതെ വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, ശരീരം ക്ഷീണിക്കുക, ജനനേന്ദ്രിയത്തില്‍ തുടര്‍ച്ചയായ ഫംഗസ് അണുബാധ, ഉണങ്ങാന്‍ താമസിക്കുന്ന മുറിവുകള്‍ തുടങ്ങിയവയും നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളാണ്. കുറച്ചുകൂടി ഗുരുതരമായ അവസ്ഥയില്‍ വിരലുകളിലെ തരിപ്പ്, മോണവീക്കം, മങ്ങിയ കാഴ്ച, കണ് തടങ്ങളിലും കാലുകളിലും നീര്, സ്പര്‍ശന ശേഷിക്കുറവ് തുടങ്ങിയവയും പ്രകടമാകും.
ഗ്ലൂക്കോസ് മാത്രമായി പരിശോധിക്കുവാന്‍ കഴിയാതിരുന്ന കാലത്ത് എല്ലാ ഷുഗറുകളും ഒരുമിച്ചു പരിശോധിക്കേണ്ട വിദ്യകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, പല ഷുഗറുകളില്‍ ഒന്നായ ഗ്ലൂക്കോസ് മാത്രമായി പരിശോധിക്കുവാന്‍ ഇന്ന് ലാബുകളില്‍ സാധിക്കും.
ടൂത്ത്പേസ്റ്റ്, സോപ്പ്, അലക്ക്പൊടി , കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങളില് കാണുന്ന ആന്റിബാക്റ്റീരിയല്‍ , ആന്റി ഫംഗല്‍ ഏജന്റായ ട്രൈക്ലോസന്‍, ആന്റിബയോട്ടിക് പ്രതിരോധം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.
ആന്റിബയോട്ടിക് പ്രതിരോധമെന്നാല്‍ ബാക്ടീരിയകള്‍ രൂപംകൊള്ളുമ്പോള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ അവ ഒഴിവാക്കാനുള്ള വഴികള്‍ വികസിപ്പിച്ചു അവയെ നിര്‍ജ്ജീവമാക്കുന്നു.
ചില ബാക്റ്റീരിയകള്‍ ക്വിനോലോണുകളെ പ്രതിരോധിക്കുമ്പോള്‍,മറ്റു ചില മരുന്നുകള്‍ ട്രൈക്ലോസനെ പ്രതിരോധിക്കും.
വയറുവേദനയുണ്ടാക്കുന്ന ഇക്കോളി ബാക്റ്റീരിയല്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ക്വിനോലണിനെയും ട്രൈക്ളോസിനെയും പ്രതിരോധിക്കാന്‍ പാകത്തില്‍ അവ നില്ക്കുന്നതായി കണ്ടെത്തി.
ബാക്റ്റീരിയയെ നശിപ്പിക്കാനായി അണുനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ അവ മരുന്നുകളെയും പ്രതിരോധിക്കും.
ബിര്മിംഗാമ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചറര്‍ മാര്‍ക്ക് വെബര്‍ പറയുന്നത്,ബാക്റ്റീരിയകള്‍ എപ്പോഴും ഒരു ആക്രമണം പ്രതീക്ഷിക്കുന്നു .അതിനാല്‍ അവ ട്രൈക്ലോസന്‍ ഉള്‍പ്പെടെയുള്ളവയെ പ്രതിരോധിക്കുന്നു.
വെബ്ബര്‍ ആന്റിമൈക്രോബിയല്‍ കീമോതെറാപ്പി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നത് ഇത് തിരിച്ചും സംഭവിക്കാം.ട്രൈക്ലോസന്‍ ആന്റിബയോട്ടിക്കുകളില്‍ പ്രതിരോധശക്തിയുണ്ടാകാന് പ്രോത്സാഹിപ്പിച്ചേക്കാം.
ക്വിനോലണ് ആന്റിബയോട്ടിക്കുകള്‍ മനുഷ്യര്‍ക്കുള്ള മരുന്നുകളില്‍ പ്രധാനിയാണ്. ട്രൈക്ലോസന്‍ ആന്റിമൈക്രോബിയലുകളുടെ പ്രതിരോധശേഷി കൂട്ടുമെന്നത് ഉത്കണ്ഠ ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്, യുഎസ് എന്നിവിടങ്ങളില്‍ ശുചീകരണ ഉല്‍പ്പന്നങ്ങളായ (കൈ, ത്വക്ക് , ശരീരം കഴുകല്‍ എന്നിവ)യില്‍ ട്രൈക്ളോസന് ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്, ട്രൈക്ലോസന്‍ ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുന്നുവെന്ന് മുന്നറിയിപ്പും നല്കി.
ഈ ഉത്പന്നങ്ങളില്‍ സജീവമായ ആന്റിമൈക്രോബിയല്‍ ചേരുവകള്‍ പരിസ്ഥിതിയില്‍ മാറ്റംവരുത്തുകയും ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ ആവാസവ്യവസ്ഥയില്‍ കൂടുന്നതിനും കാരണമാകും. ആന്റിബയോട്ടിക് പ്രതിരോധിക്കാന്‍ കഴിവുള്ള മരുന്നുകളിലേക്ക് നാം പ്രയാണം ചെയ്യുകയാണ്. അതിനാല്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ ഏറ്റെടുക്കുന്നത് നിര്‍ണായകമാണെന്നാണ് വെബ്ബര്‍ പറയുന്നത്.
ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ആദ്യം ശരീരം ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ പലരും അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. കാലുകള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇവയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്.
കാല് വിണ്ടു കീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് രോഗത്തിനുള്ള മുന്നറിയിപ്പാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കാല് വിണ്ടു കീറുന്നതിനെ അലസമായി ഒരിക്കലും വിടരുത് എന്നതാണ്..
ചിലരില്‍ പൊതുവേ രോമവളര്‍ച്ച കുറവായിരിക്കും. എന്നാല്‍ ചിലരില്‍ കാലില്‍ മാത്രം രോമവളര്‍ച്ച കുറയുന്നത് കാല്‍പാദങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ സൂചനയാണ്. തള്ളവിരലില്‍ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടോ? ചെറുപ്പാക്കാരില്‍ ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് ടൈപ്പ് 2 ഡയബറ്റിസിന്റെ സൂചനയാണ് എന്ന് നിസ്സംശയം പറയാം.
വിരലിന്റെ അറ്റത്ത് തരിപ്പ് കൂടുതലെങ്കില്‍ നാഡീവ്യവസ്ഥയിലുള്ള തകരാറാണ് എന്ന് അനുമാനിയ്ക്കാം.
ഇത് വര്ദ്ധിയ്ക്കുകയാണെങ്കില് ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിയ്ക്കാതിരിക്കുക.
നഖങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കറുത്ത കുത്തുകള്‍ കണ്ടാലും ശ്രദ്ധിക്കാം. ചര്‍മ്മത്തെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ തുടക്കമാകാം എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
തൊലിപ്പുറത്ത് ചുവപ്പുനിറത്തില്‍ പൊങ്ങിവന്ന് അവയില്‍ നിന്ന് വെള്ളനിറത്തില്‍ ശല്ക്കങ്ങള്പോലെ ഇളകിവരുന്നതാണ് സോറിയാസിസ്. സോറിയാസിസ് പകര്‍ച്ചവ്യാധിയല്ല. തൊലിപ്പുറത്തുണ്ടാകുന്ന ഈ രോഗം പലപ്പോഴും രോഗിയുടെ ശരീരത്തേക്കാളുപരി മനസ്സിനെ ബാധിക്കുന്നതു കാണാം. രോഗം വന്നതിന്റെ വിഷമവും ഇത് പകര്‍ച്ച വ്യാധിയാണ് എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതിന്റെ വിഷമവും ചേര്‍ന്നുള്ള രോഗിയുടെ ധാരണകള്‍ ഒരു പക്ഷെ അവരെ വിഷാദരോഗത്തിലേക്കു വരെ കൊണ്ടെത്തിയ്ക്കാം. അതുകൊണ്ട് സോറിയാസിസ് പകര്‍ച്ചവ്യാധിയാണെന്ന മിഥ്യാധാരണ മനസ്സില്‍ നിന്നു എടുത്തുകളയുകയാണ് ആദ്യം ചെയ്യേണ്ടത്.
മുട്ടുവേദന അനുഭവിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. കാല്‍മുട്ടിന്റെ തേയ്മാനമാണ് പലരിലും മുട്ടുവേദനക്ക് കാരണമാകുന്നത്. പ്രായം കൂടും തോറും മുട്ടുവേദന വരാനുള്ള സാധ്യതയും കൂടും.
പുതിയ കാലത്ത് ജീവിത ശൈലി രോഗമായി ഇത് മാറിക്കഴിഞ്ഞു. മുട്ടുവേദന ഉണ്ടാകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
കൃത്രിമ മധുരങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സമയമായി. ശരീരഭാരം കൂടുന്നതിനും പൊണ്ണത്തടിക്കും കൃത്രിമ മധുരോപയോഗം കാരണമാകുമെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന് പഠനം മുന്നറിയിപ്പ് നല്കുന്നു. കൃത്രിമ മധുരങ്ങള്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നവയാണ്. ഇത് പഞ്ചാസാരയുടേതു പോലെ മധുരം നല്‍കും. ഇവയില്‍ ഊര്‍ജ്ജത്തിന്റെ അളവും കുറവാണ്. ഉപാപചയ പ്രവര്‍ത്തനം, വിശപ്പ്, വയറിലെ ബാക്ടീരിയകള്‍ ഇവയ്ക്ക് കൃത്രിമ മധുരങ്ങളും പോഷകങ്ങളില്ലാത്ത മധുരങ്ങളും ദോഷം ചെയ്യും.
അസ്പാര്‍ടേം, സൂക്രലോസ്, സ്റ്റെവിയ തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം ഇവ വരാന്‍ സാധ്യത കൂടുതലാണെന്ന് കാനഡയിലെ മാനിറ്റോബ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. നാലുലക്ഷം പേരെ പങ്കെടുപ്പിച്ച് ശരാശരി 10 കൊല്ലം 37 പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് ഇവയില്‍ നിന്ന് 7 പഠനങ്ങള്‍ തിരഞ്ഞെടുത്തു. 1003 പേര് ഉള്‍പ്പെട്ട ഈ പഠനങ്ങള്‍ ആറു മാസം നീണ്ടു നിന്നു. പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും ബാധിച്ചവരുടെ എണ്ണം കൂടുന്നതിന് കൃത്രിമ മധുരങ്ങളുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. ശരീരഭാരം കുറയുന്നതിന് മധുരോപയോഗവുമായി ബന്ധമില്ല എന്നാല്‍ ശരീരഭാരം കൂടുക, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ കൃത്രിമ മധുരങ്ങള്‍ സഹായിക്കുന്നതേയില്ല എന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തെളിഞ്ഞു.
സാധാരണ ഗതിയില്‍ വേവിയ്ക്കാത്ത പച്ചക്കറികളും ഇവ കൊണ്ടുണ്ടാക്കുന്ന സാലഡുകളുമെല്ലാം ആരോഗ്യകരമാണ്. എന്നാല്‍ തൈറോയ്ഡ് പ്രശ്നമുള്ളവര്‍ വേവിയ്ക്കാത്തവ കഴിയ്ക്കരുത്. ഇതിലെ ചില ഘടകങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും.
പുകവലി തൈറോയ്ഡുള്ളവര്ക്കു പ്രത്യേകിച്ചും നല്ലതല്ല. ഈ ശീലം പാടേ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. വറുത്ത ഭക്ഷണങ്ങള്‍, മയോണൈസ്, മാംസം, ബട്ടര്‍, മാര്ഗ്രൈന് എന്നിവ തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കും. ഇവ കുറയ്ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുക.
സോയ ഉല്പന്നങ്ങളും തൈറോയ്ഡിനു നല്ലതല്ല. ഇവ തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കും.
സ്ട്രെസ് തൈറോയ്ഡിനെ കൂടുതല്‍ ഗുരുതരമാക്കുന്ന ഒന്നാണ്. ഇതില്‍ നിന്നും മുക്തി നേടുക.
ഗ്ലൂട്ടെന്‍ അടങ്ങിയ ഭക്ഷണവസ്തുക്കള്‍ തൈറോയ്ഡ് മരുന്നുകളുടെ ഗുണംകുറയ്ക്കും. ഇത് തൈറോയ്ഡിനും നല്ലതല്ല. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
തൈറോയ്ഡ് മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിയ്ക്കാന്‍. . ഇതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണമോ ചായ, കാപ്പി, പാല് തുടങ്ങിയവയും കഴിയ്ക്കുക. വെള്ളം കുടിയ്ക്കാം.
മഴക്കാലം നമുക്ക് ചൂടില്‍ നിന്നും ആശ്വാസമേകുന്നുണ്ടെങ്കിലും കണ്ണിനുവേദനയും അസ്വസ്ഥതയും ഉളവാക്കുന്ന ഒട്ടനവധി അണുബാധകളുടെയും കാലമാണ്. അതിനാല്‍ കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് ഈ കാലത്ത് പ്രാധാന്യമര്‍ഹിക്കുന്നു. ഈ സമയത്ത് പ്രധാനമായും ചെങ്കണ്ണ്, കണ്‍കുരു, അന്ധതയിലേക്ക് നയിക്കാവുന്ന കെരാറ്റെറ്റിസ് (കൃഷ്ണമണിയുടെ അണുബാധ) എന്നിവ കണ്ടുവരുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവു കൂടുതലുള്ളതിനാല്‍ മഴക്കാലത്ത് വൈറസ് അണുബാധ സാര്‍വത്രികമാണ്.
ചെങ്കണ്ണ് പ്രധാനമായി മൂന്നുതരം
1. വൈറസ് അണുബാധ മൂലമുള്ളവ
2. ബാക്ടീരിയ മൂലമുള്ളവ
3. അലര്‍ജി കൊണ്ടുണ്ടാകുന്നവ
നേത്രാരോഗ്യത്തിനു വേണ്ടിയുള്ള ചില മുന്‍കരുതലുകള്‍
വൈറല്‍പ്പനി അപകടകാരിയല്ലെങ്കിലും പ്രായമായവരിലും രോഗപ്രതിരോധശക്തിക്കുറഞ്ഞവരിലും ആഴത്തില്‍ പിടികൂടിയേക്കാം. അതിനാല്‍ പനിപിടികൂടാതെയുള്ള മുന്‍കരുതലുകളാണ് ഏറ്റവും പ്രധാനം.
വൈറസിനെതിരെ മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ല. വൈറസുകള്‍ പലതരം ഉണ്ട്. ഒരു വൈറസിന് എതിരെയുള്ള മരുന്ന് മറ്റൊരു വൈറസിനെതിരെ ഫലപ്രദമാകണമെന്നില്ല. പലതരത്തില്‍പ്പെട്ട വൈറസുകള്‍ക്ക് ഒരേ ലക്ഷണങ്ങളുള്ള അസുഖങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും.
ഉദാഹരണത്തിന് ജലദോഷപ്പനിതന്നെ പലരിലും പലസമയത്തും പലതരത്തില്‍പ്പെട്ട വൈറസുകള്‍ ഉണ്ടാക്കുന്നതാണ്. വൈറല്‍പ്പനിക്ക് പ്രത്യേക ചികിത്സകളൊന്നും ആവശ്യമില്ല. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും 7 - 8 ദിവസംകൊണ്ട് മാറിക്കൊള്ളും.
വൈറല്‍പ്പനി പിടിപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടത്
1. ധാരാളം വെള്ളം കുടിക്കുക
2. വൈറ്റമിന്‍ സി ഗുളികകള്‍ രോഗപ്രതിരോധശേഷി വീണ്ടെടുക്കുവാന്‍ സഹായിക്കും
3. പനി ശക്തമാകാതെ സൂക്ഷിക്കണം എന്നതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ ശരീരം മുഴുവന്‍ നനഞ്ഞതുണികൊണ്ട് ഇടയ്ക്കിടയ്ക്ക് തുടയ്ക്കുന്നത് നല്ലതാണ്
4. നല്ല വിശ്രമമാണ് വൈറല്‍പ്പനിക്കെതിരെയുള്ള പ്രതിവിധി
5. വിശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിക്കും. ഇത് രോഗാണുക്കളെ ചെറുത്തു തോല്‍പ്പിക്കാന്‍ ശരീരത്തിന് കരുത്തു നല്‍കും
6. കാറ്റും വെളിച്ചയും യഥേഷ്ടം ലഭിക്കുന്ന തുറസായ മുറിവേണം പനിബാധിച്ചവര്‍ തെരഞ്ഞെടുക്കാന്‍
7. പനിയുള്ളപ്പോള്‍ യാത്രകള്‍ ഒഴിവാക്കണം. വിശ്രമമില്ലാത്തവരില്‍ ബാക്ടീരിയല്‍ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്.
8. പനിക്കുള്ള പാരസെറ്റമോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. അമിത അളവില്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കരളിന് ഹാനികരമാണ്.
9. കരിക്കിന് വെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ പാനീയം തുടങ്ങിയവ രോഗിക്ക് കുടിക്കാന്‍ നല്‍കണം. പനി മാറിയതിനുശേഷം രണ്ടു ആഴ്ചയോളം ഈ ശീലം തുടരുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും.
10. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കും.
കടുകെണ്ണ സാധാരണയായി നമ്മുടെ നാട്ടില്‍ പാചകത്തിന് ഉപയോഗിക്കാറില്ല, ആരോഗ്യപരമായ മറ്റ് പല കാര്യങ്ങള്‍ക്കും കടുകെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് അവരുടെ ഭക്ഷണക്കൂട്ടിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് കടുകെണ്ണ. പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടുകെണ്ണ.
ഒരോ രാജ്യത്തും ഓരോ തരത്തിലുള്ള എണ്ണകളാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യ പലപ്പോഴും രുചിയുടെ കാര്യത്തില്‍ മറ്റ് വിദേശ രുചികള്‍ തേടിപ്പോവാറുണ്ട്. മറ്റേതൊരു എണ്ണയേക്കാളും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഏറ്റവും അടങ്ങിയിട്ടുള്ളതും കടുകെണ്ണ തന്നെയാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം പോലും. എന്തൊക്കെയാണ് കടുകെണ്ണ ആരോഗ്യ ഗുണങ്ങള്‍ എന്നറിയൂ.
ഒമേഗ 3 ഫാറ്റി ആസിഡ്: ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കടുകെണ്ണയില്‍ വളരെ കൂടുതലാണ്. ഒലീവ് ഓയിലിലുള്ളതിനേക്കാള് ഇരട്ടിയാണ് കടുകെണ്ണയില്‍ ഉള്ള ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്: തലച്ചോറിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് കടുകെണ്ണ. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന കൊളസ്ട്രോളിനെ കുറക്കുന്നു: കൊളസ്ട്രോളിന്റെ അളവിനെക്കുറിച്ച് പരിഭ്രാന്തരാവുന്നവര്‍ക്ക് കൊളസ്ട്രോള്‍ കുറക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് കടുകെണ്ണ ഉപയോഗിക്കുന്നത്.
ഹൃദയാരോഗ്യം: ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും കടുകെണ്ണ തന്നെയാണ് ഏറ്റവും മികച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് എന്തുകൊണ്ടും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കടുകെണ്ണ. ആരോഗ്യമുള്ള കൊഴുപ്പ് കുറക്കാന്‍ ഏറ്റവും മികച്ചതാണ് കടുകെണ്ണ.
പനിക്കും ജലദോഷത്തിനും: പനിക്കും ജലദോഷത്തിനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കടുകെണ്ണ. ഏത് ചെറിയ പനിയും ജലദോഷവും ആണെങ്കിലും ഇതിനെല്ലാം പരിഹാരം കാണാന്‍ കടുകെണ്ണയുടെ ഉപയോഗത്തിന് കഴിയും.
തലവേദന, വയറു വേദന : തലവേദനയും വയറുവേദനയും നെഞ്ചെരിച്ചില്‍ പോലുള്ള ദഹനപ്രശ്നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമാണ് കടുകെണ്ണ. ഇത് മോണരോഗങ്ങളേയും ഇല്ലാതാക്കുന്നു
എല്ലാവരേയും ഒരുപോലെ ബാധിക്കാവുന്ന ഒന്നാണ് വിളര്‍ച്ച. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെയും ഹീമോഗ്ലോബിന്‍ ഓക്സിജന്‍ വഹിക്കാനുള്ള ശേഷിയും കുറയും. കുട്ടികളെയും ഗര്‍ഭിണികളയുമാണ് ഇതു വളരെ പെട്ടെന്നു ബാധിക്കുന്നത്.
ലക്ഷണം ഒന്നും, കാരണം പലതും:
വിളര്‍ച്ച പലവിധമുണ്ട്. അയണിന്റെ കുറവ്, വിറ്റാമിന്‍ കുറവ് എന്നിവയെല്ലാം വിളര്‍ച്ചയ്ക്കു കാരണമാകുന്നു. ഇതില്‍ അയണ്‍ കുറവു കൊണ്ടുണ്ടാകുന്ന വിളര്‍ച്ചയാണ് കൂടുതലായി കണ്ടുവരുന്നത്. അകത്താക്കുന്ന അയണിന്റെ അളവിലെ പോരായ്മയോടൊപ്പം ഇന്ത്യയില്‍ അയണ്‍ കുറവു മൂലമുള്ള വിളര്‍ച്ചയ്ക്കു വേറെയും പല കാരണങ്ങളുണ്ട്. തെറ്റായ അയണ്‍ സ്വീകരണം, തുടര്‍ച്ചയായ ഗര്‍ഭവും മുലയൂട്ടലും, ജനന സമയത്തെ അയണിന്റെ അളവിലെ കുറവ്, കുട്ടികളിലെ അണുബാധയുടെ ആവൃത്തി തുടങ്ങിയ കാരണങ്ങളുമുണ്ട്.
ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി ശരീരത്തിന് ഇല്ലാതാകുമ്പോഴാണ് വിളര്‍ച്ചയുണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ ഓക്സിജനേറ്റഡ് രക്തം ഉല്പാദിപ്പിക്കാന് ചുന്ന രക്തത്തിന് കഴിയാതെ വരികയും ചെയ്യുന്നു.
എങ്ങനെ പരിഹരിക്കാം
ഭക്ഷണക്രമം: അയണ്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഓട്ട്മീല്‍സ്, ബീന്‍സ്, ഉണക്ക മുന്തിരി, ഇരുണ്ട പച്ചിലക്കറികള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. സോയാബീനില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. പയറു വര്‍ഗങ്ങളും നല്ലതാണ്. അയണ്‍ ധാരാളമായി ഉള്ള ഇറച്ചിയും കടല്‍ വിഭവങ്ങളും കഴിക്കുക.
സ്വാഭാവിക അയണ്‍ അനുബന്ധങ്ങള്‍: കൃത്രിമമായി ലഭിക്കുന്നതാണ് ഇവയില്‍ പലതും. അതുകൊണ്ടുതന്നെ ഉപയോഗത്തിന് സുരക്ഷിതവുമല്ല. മലബന്ധം, വയറിന് സുഖമില്ലാതാകുക, ചിലപ്പോള്‍ ചര്‍ദ്ദിവരെയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്വാഭാവികമായി അയണ്‍ ലഭിക്കുന്ന മാര്‍ഗങ്ങളും ലഭ്യമാണ്. ബീന്സിനെ പോഷിപ്പിക്കാനായി ഹൈഡ്രോപോണിക്സിലൂടെ ചെറുപയറിനെ സംസ്കരിക്കുമ്പോള്‍ അയണ്‍ കൂടുന്നു.
ഫുഡ് ഫോര്ട്ടിഫിക്കേഷന്: ഗോതമ്പ്പൊടി, പാല്, അരി, ഭക്ഷ്യ എണ്ണ, ഉപ്പ് തുടങ്ങിയവയെ ആവശ്യത്തിന് മൈക്ക്രോ ന്യൂട്രിയന്റ്സ്ചേര്ത്ത് ഗുണമേന്മ മെച്ചപ്പെടുത്തുന്നു. അയോഡൈസ് ചെയ്ത ഉപ്പും ഗോതമ്പും അരിയും മികച്ച ഫലം തരും.
മുറിവിന് പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കാം. മുറിവുണ്ടായാല്‍ ആന്റിസെപ്റ്റിക് ക്രീം ഉപയോഗിക്കുന്നതിനു മുന്‍പ് അല്പം തേന്‍ ഉപയോഗിച്ച് നോക്കൂ. മുറിവ് ഉടന്‍ തന്നെ കരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പൊള്ളലേല്ക്കുമ്പോള് അതിന് ഏറ്റവും നല്ല പരിഹാരമാണ് തേന്‍.. തേന്‍ ഉപയോഗിച്ച് പലപ്പോഴും പൊള്ളലിന്റെ കാഠിന്യം കുറക്കാനും പൊള്ളലിന് പരിഹാരം കാണാനും കഴിയുന്നു.
പ്രാണികളെ തുരത്താന്‍ അല്പം തേന്‍ വിനീഗറിലോ വെള്ളത്തിലോ കലര്‍ത്തി വെക്കുക. പ്രാണികള്‍ തേനില്‍ ആകൃഷ്ടരായി പെട്ടെന്ന് തന്നെ വെള്ളത്തില്‍ വീഴും.
സൗന്ദര്യസംരക്ഷണത്തിന്റെ പട്ടികയില്‍ എന്നും മുന്നില്‍ ഇടം പിടിക്കുന്ന ഒന്നാണ് തേന്‍.. മുട്ടില്‍ അല്പം തേന്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് മുട്ട് വരണ്ടതാവാതെ സംരക്ഷിക്കുന്നു.
പഴങ്ങള്‍ ചീത്തയാവാതെ ദിവസങ്ങളോളം ഇരിക്കണമെങ്കില്‍ അല്പം തേന്‍ പുരട്ടി വെച്ചാല്‍ മതി. പ്രത്യേകിച്ച് മുറിച്ച പഴങ്ങള്‍.. തേന്‍ പഴങ്ങള്‍ ചീത്തയാവാതെ സംരക്ഷിക്കും.
ഔഷധങ്ങളുടെ റാണിയായാണ് തുളസി അറിയപ്പെടുന്നത്. നിരവധി ആയുര്‍വേദമരുന്നുകളില്‍ പ്രധാന ഘടകമായി തുളസി ഉപയോഗിക്കുന്നുണ്ട്. തുളസിയിലയ്ക്ക്മാത്രമല്ല അതിന്റെപൂവിനും നിരവധി രോഗങ്ങളോട് പൊരുതാനുള്ള കഴിവുണ്ട്. തുളസിയുടെ ഔഷധഗുണങ്ങളറിയാം.
പനി-പനി പമ്പകടക്കണമെങ്കില്‍ തുളസി നീര് കഴിച്ചാല്‍ മതി.
സാധാരണ ജലദോഷം-വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
തൊണ്ടവേദന-തൊണ്ടവേദനയുണ്ടാവുമ്പോള് വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസമ, ബ്രോങ്കെറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.
തലവേദന-ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. അതിന്റെ തണുത്ത പ്രഭാവം തീര്‍ച്ചയായും നിങ്ങള്‍ക്ക് ആശ്വാസം പകരും.
കണ്ണിനുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍- - നേത്ര രോഗങ്ങള്‍ ചികിത്സിക്കാന്‍ കരിംതുളസിയില നല്ലതാണ്. കരിംതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും.
പല്ലിനുണ്ടാവുന്ന പ്രശ്നം-തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
ചര്‍മ്മ രോഗം-ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും.
പ്രാണികളുടെ കടി-പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുക. എളുപ്പം ഭേദമാകും.
മൂത്രത്തില്‍ കല്ല് - തേനും തുളസിയിലയുടെ നീരും മിക്സ് ചെയ്ത് കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് ഭേദമാകും.
സ്ട്രസ് കുറയ്ക്കുന്നു- തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും
മഴക്കാലത്ത് മലിനമായ സാഹചര്യവുമായി കുട്ടികള്‍ക്ക് ഇടപഴകേണ്ടിവരുന്നുണ്ട്. വീട്ടില്‍ നിന്നും സ്കൂളിലേക്കും സ്കൂളില്‍ നിന്നും തിരിച്ചുമുള്ള യാത്രയില്‍ കെട്ടിക്കിടന്ന് മലിനമായ വെള്ളത്തില്‍ ചവിട്ടേണ്ടിവരുന്നു. ഇത് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കാനിടയാകുന്നു.
മഴപ്പെയ്ത്തില്‍ വീടും പരിസരവും വൃത്തിഹീനമാകാനുള്ള സാധ്യത ഏറെയാണ്. കുടിവെള്ള സ്രോതസില്‍ മാലിന്യം കലരാനും പലവിധ പകര്‍ച്ച രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്.
വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ശുചിത്വക്കുറവു മൂലം മഴക്കാലത്ത് വ്യാപകമായി കണ്ടുവരാറുണ്ട്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ഇത്തരം രോഗങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം കഴിയുന്നതും ഭക്ഷണം കഴിക്കുന്നതും കുട്ടികളാണ്. അതിനാല്‍ വേനല്‍ക്കാലത്തേതുപോലെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വര്‍ഷകാലത്തും ആവശ്യമാണ്.
വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികളില്‍ പോഷക നഷ്ടത്തിന് കാരണമാകാം. കൂടാതെ കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയെയും ഇത് ബാധിക്കും.
സ്കൂളില്‍ മറ്റുകുട്ടികളുമായി അടുത്ത് ഇടപഴകുമ്പോഴും രോഗങ്ങള്‍ പിടിപെടാം. ഇങ്ങനെ മഴക്കാലത്ത് രോഗാണുക്കളുടെ കടന്നുകയറ്റമുണ്ടാകുന്നത് ഒഴിവാക്കാനായി പരിസരശുചിത്വവും വ്യക്തി ശുചിത്വവും നിര്‍ബന്ധമായും പാലിക്കണം.
വ്യക്തി ശുചിത്വം നിര്‍ബന്ധം
പകര്‍ച്ച രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവു ഫലപ്രദമായ മാര്‍ഗം വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കുകയെന്നതാണ്. ചെറുപ്പത്തിലേ തന്നെ കുട്ടികളെ വ്യക്തി ശുചിത്വം ശീലിപ്പിക്കണം.
വിട്ടിലെ അന്തരീക്ഷത്തില്‍ നിന്നും സ്കൂളിലെ പുതിയ അന്തരീക്ഷത്തിലേക്ക് ആദ്യമായി എത്തുന്ന കുട്ടികള്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദിവസേനയുള്ള കുളി, ആഹാരത്തിനു മുമ്പും ശേഷവും ടൊയ്ലറ്റില്‍ പോയതിനു ശേഷവും കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുക തുടങ്ങിയ ആരോഗ്യ ശീലങ്ങള്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പഠിപ്പിച്ചുകൊടുക്കണം. ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതാണ് നല്ലത്.
മഴ കനക്കുന്നതോടെ ശരീരം വേഗം മലിനമാകാനിടയുണ്ട്. അതിനാല്‍ രാവിലെയും വൈകിട്ട് സ്കൂള്‍ വീട്ടുവന്നതിനുശേഷവും കുളിക്കുന്നതാണ് ഉചിതം. വയറിളക്കരോഗമാണ് മഴക്കാലത്ത് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്.
മലിനമായ ചുറ്റുപാടില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ കളിക്കുകയും കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം. കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
രോഗപ്രതിരോധശേഷി
ശരിയായ ശുചിത്വശീലം കുട്ടികളെ പരിശീലിപ്പിക്കുന്നതുമൂലം ഒട്ടുമിക്ക രോഗങ്ങളെയും ചെറുത്തു നില്‍ക്കാനുള്ള കഴിവ് ശീരത്തിനു ലഭിക്കുന്നു.
ശാസ്ത്രിയമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുട്ടികളില്‍ ഉദരസംബന്ധമായ അണുബാധ കൂടുതലാണെന്നും പോഷകാഹാരക്കുറവ് മിക്ക സംസ്ഥാനങ്ങളിലെയും കുട്ടികള്‍ക്കുണ്ടെന്നും അടിവരയിടുന്നു. ഇത് പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം വ്യക്തിശുചിത്വം മാത്രമാണ്.
ശാരീരിക ശുചിത്വത്തില്‍ ഏറ്റവും പ്രധാനം കൈകളുടെ ശുചിത്വമാണ്. വീടിനു പുറത്തുപോയി കളിച്ചതിനുശേഷവും വളര്‍ത്തുമൃഗങ്ങളെ ഓമനിക്കുമ്പോഴും കൈയുടെ വൃത്തി മറക്കരുത്. ആന്റിസെപ്റ്റിക് സോപ്പ് കയ്യില്‍ ഇരുപതു സെക്കന്‍ഡോളം നന്നായി തൂത്തു പിടിപ്പിക്കുക. ശേഷം വൃത്തിയുള്ള വെള്ളത്തില്‍ കഴുകിത്തുടയ്ക്കുക. ആന്റിസെപ്റ്റിക് സോപ്പിന്റെ ഉപയോഗം അതു ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തണം.
ഊര്‍ജസ്വലരായി കാണുന്ന കുട്ടികള്‍ മിക്കവരും ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസവും രണ്ടുനേരം കുളിക്കുന്ന കുട്ടികള്‍ മറ്റ് കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജസ്വലരായി കാണുന്നു. ഇവര്‍ക്ക് രോഗപ്രതിരോധശേഷിയും കൂടുതലാണ്.
വൃത്തി വാക്കില്‍ പോരാ
വൃത്തിയുടെ കാര്യം കുട്ടികളെ നിര്‍ബന്ധിച്ചതുകൊണ്ടു കാര്യമില്ല. അവരെ അത് ബോധ്യപ്പെടുത്തുകതന്നെ വേണം. മഴയത്തും ചെളിയിലും കളിക്കുകയും നടക്കുകയും ചെയ്യുമ്പോള്‍ രോഗാണുക്കള്‍ എങ്ങനെയാണ് ദേഹത്ത് പ്രവേശിക്കുന്നതെന്നും ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുമ്പോള്‍ രോഗാണുക്കളില്‍ നിന്നും മുക്തരാകുന്നതെങ്ങനെയെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
അതോടൊപ്പംതന്നെ രോഗബാധിതരായാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയും വേണം. കൂട്ടുകാരുമൊത്ത് കളികളിലേര്പ്പെടാനാവില്ലെന്നു മാത്രമല്ല, ക്ലാസുകള്‍ പലതും നഷ്ടപ്പെടുകയും ചെയ്യും.
ഇതെല്ലാം ഒഴിവാക്കാന്‍ രോഗം വരാതിരിക്കാന്‍ സൂക്ഷിക്കുകയാണ് വേണ്ടതെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ചെറിയ കുട്ടികളെ തനിയെ കുളിക്കാന്‍ വിടരുത്. ശരീരത്തിന്റെ എല്ലാ ഭാഗവും കഴുകി വൃത്തിയാക്കാന്‍ കുട്ടികള്‍ ശ്രമിച്ചെന്നു വരില്ല.
അഴുക്കുവെള്ളത്തില്‍ കളിച്ചാലും
മഴക്കാലത്ത് കണ്ണുതെറ്റിയാല്‍ കുട്ടികള്‍ അഴുക്കുവെള്ളത്തില്‍ കളിക്കാനിറങ്ങും. എന്നാല്‍ കളികഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കുളിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിക്കുമ്പോള്‍ ശരീരം രോഗാണുക്കളെ തുരത്തുന്നു. ദേഹം രോഗാണു വിമുക്തമാകുന്നതിനൊപ്പം രോഗാണുക്കളെ ചെറുക്കാനുമാകുന്നു.
മഴക്കാലത്ത് പനിയും മറ്റ് വയറിളക്ക രോഗവുമായി കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് ഒടുന്നതിനേക്കാള് അവരെ വൃത്തിയുടെ ശീലം പഠിപ്പിക്കുന്നതാണ് നല്ലത്.
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവയുടെ ഉപ്പുമാവും ഇഡലിയും കേസരിയും ദോശയും എല്ലാം ഉണ്ടാകാറുണ്ട്. എങ്കിലും ആളുകള്‍ക്ക് റവയോട് അത്ര മതിപ്പില്ല. കാരണം നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ റവയുടെ പങ്കിനെപ്പറ്റി വലിയ അറിവില്ലാത്തതുകൊണ്ടാണ്. പല ആരോഗ്യ ഗുണങ്ങളും ഉള്ളഒന്നാണ് റവ. ഇത് പല അസുഖങ്ങള്‍ക്കും പരിഹാരമാകാറുണ്ട്.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക്ക് ഇന്‍ഡെക്സ് തീരെ കുറവാണ്. അതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നു. റവ വിശപ്പ് കുറയ്ക്കുന്നതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കാനും തടികുറയ്ക്കുവാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രധാനം ചെയ്യുന്ന കാര്ബോഹൈഡ്രോറ്റും പ്രതിരോധശേഷി നല്കുന്ന സിങ്കും റവയില്‍ ഉണ്ട്. ഒപ്പം ശരീരത്തിന് ഉത്തമമായ അയണും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതിനാല്‍ ഹൃദയം, കിഡ്നി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് റവ ഉത്തമമാണ്. ഇതിലെ മഗ്നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുകയും സാച്വറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ്ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടില്ലാത്തതിനാല്‍ കൊളസ്ട്രോള്‍ തടയാനും ഇത് ഉപകാരപ്പെടുന്നു
കടപ്പാട് : www.infomagic.com
അവസാനം പരിഷ്കരിച്ചത് : 10/24/2019