অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങള്‍

ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങള്‍

  1. സോറിയാസിസ്
  2. ചുണങ്ങ്‌ മാറുവാന്‍
  3. ദശമൂലാരിഷ്ടം
  4. ഗര്‍ഭാശയ തള്ളല്‍
  5. പ്രോസ്ട്രേറ്റ്
  6. പൈല്‍സ് - മൂലക്കുരുവിനു ഒരു ഒറ്റ മൂലി
  7. തൈറോയിഡ്
  8. നാഗത്താളി- അംഗവളര്‍ച്ചക്ക്
  9. വെള്ളപ്പാണ്ട്‌
  10. കൂര്‍ക്കംവലി
  11. അസിഡിറ്റി - നെഞ്ചെരിച്ചില്‍
  12. പ്രമേഹ ചികിത്സകള്‍.
  13. ഗര്‍ഭത്തില്‍ ഉള്ള കുട്ടി ആണോ പെണ്ണോ എന്ന് നിരൂപിക്കാന്‍
  14. ഹെര്‍ണിയ ചികിത്സ ആയുര്‍വേദത്തില്‍
  15. വിചിത്ര രോഗങ്ങള്‍
  16. സ്തനാര്‍ബുദം കണ്ടെത്താം
  17. നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്
  18. ജലോപാസന
  19. ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍
  20. ഗര്‍ഭ പാത്രത്തില്‍ നീര്‍കെട്ടു ഉണ്ടായി മാസമുറ രണ്ടും മൂന്നും മാസം വരാതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി
  21. ഭഗന്ദരം
  22. ഗര്‍ഭം ധരിക്കാന്‍ നല്ല മാസം
  23. സര്‍പ്പ ദോഷം- അനില്‍ വൈദിക്
  24. മനുഷ്യ ചരിത്രം
  25. ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം........
  26. ഭാരം കുറക്കല്‍
  27. യുനാനി
  28. അസിഡിറ്റിയെ സൂക്ഷിക്കുക
  29. ഓര്‍മ്മ ശക്ത്തിക്കും ബുദ്ധി വളര്‍ച്ചക്കും
  30. ചുണങ്ങു
  31. ശരീരം മെലിയാനുള്ള ചില വഴികള്‍...!!
  32. നടുവുവേദനയ്‌ക്കും കഴുത്തു വേദനയ്‌ക്കും ആയുര്‍വേദ പരിഹാരം
  33. വൃഷണത്തില്‍ ചൊറിച്ചില്‍
  34. ടോൺസിലൈറ്റിസ് ......
  35. ശരീരം വിഷമുക്തമാക്കാന്‍ വഴികള്‍
  36. പ്ലേറ്റ്ലറ്റ്
  37. ചുവന്നുള്ളി ഹൃദ്രോഗികള്‍ക്ക്

ആയുര്‍വേദ പരിഹാര മാര്‍ഗ്ഗങ്ങള്‍‍

സോറിയാസിസ്

1 ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.

കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക.

ഈശ്വരമുല്ല പല പേരുകളില്‍ അറിയപ്പെടുന്നു – ഈശ്വരമൂലി, കരളകം, ഉറിതൂക്കി, ഗരുഡക്കൊടി

ഞൊട്ടാഞൊടിയന്‍ പല പേരുകളില്‍ അറിയപ്പെടുന്നു – ഞൊട്ടങ്ങ, ഞൊടിഞൊട്ട
2 | ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.

പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.

ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.

ചുണങ്ങ്‌ മാറുവാന്‍

  • ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത്‌ അരച്ചിടുക.
  • കടുക്ക്‌ അരച്ചെടുത്ത്‌ ചുണങ്ങില്‍ പുരട്ടുക.
  • ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ്‌ ചേര്‍ത്ത്‌ ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.

 

ദശമൂലാരിഷ്ടം

ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം

ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം. വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം.ആയുര്‍വേദ മരുന്നുകളില്‍ ദശമൂലാരിഷ്ടത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.പല രോഗങ്ങളും ഈ ഒറ്റ മരുന്ന് കൊണ്ടു ഭേദപ്പെടുമെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഗ്രഹണി,അരുചി,ശ്വാസം മുട്ടല്‍,ചുമ,വായൂകോപം,വാതരോഗം,ക്ഷയം,ഛര്‍ദ്ദി,പാണ്ഡുരോഗം,മഞ്ഞപ്പിത്തം,കുഷ്ഠരോഗം,

അര്‍ശസ്,പ്രമേഹം,വിശപ്പില്ലായ്മ,വയറുവീര്‍പ്പ്,മൂത്രത്തില്‍ കല്ല്,മൂത്രതടസം,ധാതുക്ഷയം മുതലായ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങള്‍ ദശമൂലാരിഷ്ടത്തിലുണ്ട്. ചേരുവകളും സംസ്കരണവിധിയും.......ദശമൂലാരിഷ്ട തയ്യാറാക്കുന്ന വിധം. കുമ്പിള്‍,കൂവളം,പാതിരി,പലകപ്പയ്യാനി,മുഞ്ഞ,ഓരില,മൂവില,കറുത്ത ചുണ്ട,വെളുത്ത ചുണ്ട, ഇവയുടെ വേരുകളും,ഞെരിഞ്ഞിലും 250 ഗ്രാം വീതം.കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്തത് ഒന്നേകാല്‍ കിലോഗ്രാം,പുഷ്കരമൂലം ഒന്നേകാല്‍ കിലോ ഗ്രാം,പച്ചോറ്റിത്തൊലി ഒരു കിലോഗ്രാം,ചിറ്റമൃത് ഒരു കിലോഗ്രാം,നെല്ലിക്കാതോട് 80 ഗ്രാം,കൊടിത്തൂവവേര് 60ഗ്രാം, കരിങ്ങാലിക്കാതല്‍,വേങ്ങക്കാതല്‍,കടുക്കാത്തോട് ഇവ 40 ഗ്രാം വീതം,കൊട്ടം ദേവതാരം,മഞ്ചാടിപ്പൊടി,വിഴാലരി,ഇരട്ടിമധുരം,ചെറുതേക്കിന്‍ വേര്,പ്ളാങ്കായ്,താന്നിയ്ക്കാത്തോട്,തഴുതാമ,കാട്ടുമുളക്ഇവയുടെവേര്,

ഞാവല്‍പ്പൂവ്,നറുനീണ്ടിക്കിഴങ്ങ്,കരിഞ്ചീരകം,ത്രികോല്പക്കൊന്ന,അരേണുകം,അരത്ത,തിപ്പലി,

അടയ്ക്കാമണിയന്‍വേര്,കചോലം,മഞ്ഞള്‍,ശതകുപ്പ,പതിമുകം,നാഗപ്പൂവ്,മുത്തങ്ങാക്കിഴങ്ങ്,

കുടകപ്പാലയരി,കര്‍ക്കിടകശൃംഗി,ജീരകം,ജടവകം,മേദ,മഹാമേദ,കാകോളി,ക്ഷീരകാകോളി,

കുറുന്തോട്ടിവേര്,പന്നിക്കിഴങ്ങ്,ഇവ 100 ഗ്രാം വീതം ചതച്ച് നൂറ്റിമുപ്പത്തിരണ്ട് ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി പിഴിഞ്ഞ്,അരിച്ചെടുക്കുക.അതിന്റെ കൂടെ ചേര്‍ക്കുവാന്‍ മൂന്നു കിലോഗ്രാം മുന്തിരിങ്ങാപ്പഴം,15 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് അഞ്ച് ലിറ്ററാക്കി പിഴിഞ്ഞരിച്ചെടുക്കുക. രണ്ടു കഷായവും കൂടി ഒരു മണ്‍കുടത്തിലാക്കി അതില്‍ മുപ്പത്തിരണ്ട് തുടം(2 ലിറ്റര്‍) തേനും ഇരുപത് കിലോഗ്രാം ശര്‍ക്കരയും ചേര്‍ത്ത് വയ്ക്കുക.അതില്‍ പൊടിച്ച് ചേര്‍ക്കാന്‍ 1600ഗ്രാം താതിരിപ്പു,തക്കോലം,ഇരുവേലി,ചന്ദനം, ജാതിക്ക,ഗ്രാമ്പു,ഇലവര്‍ങം,ഏലത്തിരി,നാഗപ്പു,തിപ്പലി,ഇവ 100 ഗ്രാം വീതം പൊടിച്ചു ചേര്‍ക്കുക. അതോടൊപ്പം 4ഗ്രാം കസ്തൂരിയും ചേര്‍ത്ത് ഇളക്കി ഭരണിയുടെ വായ് മൂടികെട്ടിയ ശേഷം ഭരണി മണ്ണില്‍ കുഴിച്ചിടുക.മുപ്പത് ദിവസം കഴിഞ്ഞാല്‍ തേറ്റാമ്പരല്‍ പൊടിച്ചിട്ട് അരിഷ്ടം, തെളിച്ചെടുക്കുക.തെളിഞ്ഞ അരിഷ്ടം കുപ്പികളിലാക്കി സൂക്ഷിക്കുക. ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് വീതം നമ്മുടെ ദഹനശേഷിക്കൊത്തവണ്ണം ആഹാരത്തിനുമേല്‍ രാവിലേയും രാത്രിയിലും കഴിച്ചാല്‍ മുകളില്‍ പറഞ്ഞ രോഗങ്ങളെല്ലാം ശമിക്കും

ഗര്‍ഭാശയ തള്ളല്‍

ഗര്‍ഭാശയ തള്ളല്‍ :
നിരവധി യുവ തലമുറയിലെ സ്ത്രീകള്‍ നേരിടുന്ന ഒരുപ്രശ്നം ഗര്‍ഭ പാത്രം താഴോട്ടു തള്ളല്‍ . വ്യായാമ കുറവും അടിവയറ്റിലെ മാംസ പേശികളുടെ ബാലാ ക്ഷയം , ഗര്‍ഭിണി ആയിരിക്കുന്ന സമയത്തെ അമിത ഭാരം തൂക്കല്‍ , അമിത ലൈംഗിക ബന്ധം ഇവകള്‍ ഒക്കെ കാരണമായി പാരമ്പര്യ വൈദ്യം കാണുന്നു .അതിനുള്ള ഒരു മരുന്ന് പറയാം .
വെള്ള കയ്യോന്നി ഇല - 10 ഗ്രാം ഇല മാത്രം നുള്ളി എടുക്കുക .
നാടന്‍ പുളി - 10 ഗ്രാം (വാളന്‍ പുളി, സാമ്പാര്‍ പുളി പിഴു പുളി എന്നും അറിയും )
പുളി കുരു കുത്തി ഉണക്കി മണ്‍ കലത്തില്‍ സൂക്ഷിച്ചത് വേണം . പഴക്കം കൂടും തോറും ഗുണം കൂടും .മൂന്നു വര്ഷം പഴക്കമുള്ളത് കിട്ടിയാല്‍ വളരെ നല്ലത് . കടയില്‍ വാങ്ങാന്‍ കിട്ടുന്നത് പ്രയോജനപ്പെടില്ല .
മഞ്ഞള്‍ പൊടി - 2 നുള്ള്
ജീരകം - 3 നുള്ള്
മരുന്ന് അരക്കുന്ന കല്ലില്‍ അരച്ചുരുട്ടി ഒരു നെല്ലിക്കാ അളവ് എടുത്തു വായില്‍ ഇട്ടു ചവച്ചരച്ചു രുചിച്ചു കഴിക്കുക . വിഴുങ്ങരുത് . രാവിലെ വേണം കഴിക്കാന്‍ ഭക്ഷണത്തിനു ശേഷം . കുറഞ്ഞത് ഒരു മണിക്കൂര്‍ ഇടവേള വേണം . 7 ദിവസം തുടര്‍ച്ചയായി കഴിക്കണം . നാവിലെ തൊലി ചിലര്‍ക്ക് പോകാന്‍ സാധ്യത ഉണ്ട് അങ്ങനെ എങ്കില്‍ നിര്‍ത്തുക . 7 ദിവസത്തില്‍ കൂടുതല്‍ ഒരു പ്രാവശ്യം ചെയ്യരുത് . കഴിക്കുന്ന ദിവസങ്ങള്‍ തമ്മില്‍ ഒരു മാസം ഇടവേള വേണം . ആക്രാന്തം കാണിച്ചു ഡോസ് , ദിവസങ്ങള്‍ കൂട്ടരുത് . കൂട്ടിയാല്‍ കുടല്‍ പുണ്ണില്‍ അവസാനിക്കും .

സ്ത്രീകളുടെ ഗര്‍ഭ പാത്ര പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്ന് അശോകം .
ചില പ്രയോഗങ്ങള്‍ പറഞ്ഞു തരാം :-
കാല്‍ കിലോ അശോക മര തൊലി 50 ഗ്രാം കറുത്ത എള്ള് ഇത് രണ്ടും ഇടിച്ചു പൊടിച്ചു ചൂര്‍ണം ആക്കി വെക്കുക . ഇതില്‍ ഒരു സ്പൂണ്‍ വീതം എടുത്തു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ ഒരു ഗ്ലാസ് ആക്കി ഇത് രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ ഗര്‍ഭാശയ ബലഹീനം,ഗര്‍ഭാശയ മുഴ , ഗര്‍ഭാശയ വീക്കം ,ഗര്ഭാശയത്തിലെ മാംസ വളര്‍ച്ച ,ഫലോപ്പിയന്‍ ട്യൂബില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നീക്കി ഗര്‍ഭ ധാരണത്തിനു സഹായിക്കും .
മാസമുറ ആരോഗ്യവതിയായ സ്ത്രീക്ക് 28 ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന കണക്കില്‍ മിതമായ അളവില്‍ രക്തം വെളിയില്‍ വന്നാല്‍ അത് ആരോഗ്യത്തെ സൂചിപ്പിക്കുന്നു . എന്നാല്‍ പല വിധ ശരീര പ്രശ്നങ്ങളാല്‍ മാസ മുറ സമയത്ത് ഉണ്ടാകാതെ ഇരിക്കാം . ഇതിനെല്ലാം ഉത്തമ ഔഷധം അശോകം ആകുന്നു .
കാല്‍ കിലോ അശോകതൊലി ,നീര്‍മാതള തൊലി 100 ഗ്രാം ,ചുക്ക് 25 ഗ്രാം 
കരിംജീരകം 25 ഗ്രാം ഇവകള്‍ ചൂര്‍ണം ചെയ്തു സൂക്ഷിക്കുക . ഇതില്‍ നിന്നും 3 ഗ്രാം വീതം രാവിലെ വെറും വയറ്റിലും വൈകുന്നേരവും കഴിച്ചു കൊണ്ടിരുന്നാല്‍ മാസമുറ നേരെയാകും .
മാസമുറ സമയത്ത് ഉണ്ടാകുന്ന വയര്‍ വേദന സ്ത്രീകള്‍ക്ക് ഒരു പ്രശ്നം ആണ് 
അതിനു 100 ഗ്രാം അശോകപട്ട പോടിച്ചതിന്റെ കൂടെ 25 ഗ്രാം പെരുംകായം പൊടിച്ചു ചേര്‍ത്തു സൂക്ഷിക്കുക . ഇതില്‍ നിന്ന് 2 ഗ്രാം വീതം എടുത്തു നാടന്‍ പശുവിന്റെ വെണ്ണയില്‍ കുഴച്ചു മൂന്നു നേരം കഴിക്കുക . ഇങ്ങനെ ഒന്ന് രണ്ടു മാസങ്ങളില്‍ കഴിച്ചാല്‍ മാസ മുറ സമയത്തെ വയര്‍ വേദനക്ക് ആശ്വാസം ഉണ്ടാകും .
അമിതാര്‍ത്തവം, ഗര്‍ഭാശയം തള്ളല്‍ , ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ശരീരത്തില്‍ വേണ്ടുന്ന അളവിലുള്ള വിടാമിനുകളുടെ കുറവ് , രക്ത കുറവ് ഇവകള്‍ കാരണങ്ങള്‍ . അത് പോലെ അമിത വണ്ണം കാരണം ശരീരം മാത്രമല്ല വണ്ണിക്കുക ആനുപാതികമായി മറ്റു അവയവങ്ങളും അവയുടെ തനതു രൂപത്തില്‍ നിന്നും മാറി പോകുന്നു . അങ്ങനെ ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭ ധാരണം ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കുറവ്.
അമിതാര്‍ത്തവം നിയന്ത്രിക്കാന്‍ 5 ഗ്രാം അശോക പട്ട പൊടിച്ചത് കട്ടിയായ പശുവിന്‍ തൈരില്‍ കലക്കി ദിവസം രണ്ടു നേരം വീതം കഴിച്ചാല്‍ അമിതാര്‍ത്തവം നില്‍ക്കും.
സ്ത്രീ രോഗങ്ങള്‍ മാത്രമല്ല മറ്റു പല വിധ രോഗങ്ങള്‍ക്കും അശോക തൊലി ഒരു കൈകണ്ട ഔഷധം ആണ്,
അശോക തൊലി കഴിക്കുമ്പോള്‍ മലബന്ധം ഏര്‍പ്പെട്ടാല്‍ അതിനോട് അല്പം 
കടുക്കാത്തോട് സമം ചേര്‍ത്തു കഴിക്കുക.

പ്രോസ്ട്രേറ്റ്

പ്രോസ്‌ട്രേറ്റ് വീക്കംചക്കയുടെ മുള്ളു പോലുള്ള പുറം തൊലി മുറിച്ചെടുത്ത്‌ കഴുകി ഉണക്കിപ്പൊടിച്ച്‌ 10 ഗ്രാം വീതം ദിവസവും രണ്ടു നേരം ചൂടുവെള്‍ലത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ അതിശയകരമായ ഫലമുണ്ടാകും -3 മാസം കഴിക്കണം.

 

ഒരു കരിക്ക് തൊലി കളഞ്ഞു പുഴുങ്ങിയെടുത്ത ശേഷം അതിന്റെ ഉള്ളിലെ നീര് എടുക്കുക .ആ നീരില്‍ ഒരു കുരുമുളക് വലുപ്പത്തില്‍ പൊന്കാരം ചേര്തുത അതങ്ങ് കുടിച്ചോ

 

വെള്ളരി വിത്ത് അരച്ച് പൊക്കിളിൽ ഇട്ടു നോക്കു.ചിലർക്ക് ഇത് കൊള്ളം. ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം പുനര്നവാദി കഷായവും വാരണാദി കഷായവും ചന്ദ്രപ്രഭ ഗുളിക ചേർത്ത് കൊടുത്തു നോക്കു.കഴിയിന്നിടത്തോളം തഴുതാമ ,പയറില തോരനുകൾ, കരിക്കിൻ വെള്ളം കൊടുക്കുകഉണങ്ങിയ വെളുത്ത ആമ്പലിന്റെ പൂവ് 200 ഗ്രാം എടുത്തു അര ലിറ്റര്‍വെള്ളത്തില്‍ കുതിര്ത്തുഎ അരിച്ചു ആ വെള്ളം 30 മില്ലി വീതം രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ മൂത്രത്തില്‍ കൂടെ രക്തം പോകുന്നത്, മൂത്ര പഴുപ്പ് , മൂത്ര നാളിയിലെ പഴുപ്പ് , മൂത്ര തടസ്സം .ദാഹം, ഉള്പുഴുക്കം ഇവകള്‍ തീരും. മത്തങ്ങാ കുരു അരച്ച് നാഭിയില്‍ ഇട്ടാലും പ്രോസട്രറ്റ് വീക്കം കുറയും . ഇങ്ങനെ പ്രശ്നം ഉള്ളവര്‍ പതിവായി മത്തങ്ങ കുരു തിന്നുക ,

 

നെല്ലിക്ക  പത്തു പതിനൊന്നു എണ്ണം  എടുത്തു ചതച്ചു നീര് എടുത്തു  ഒരു നുള്ള് മഞ്ഞള്‍പൊടി  രണ്ടു  സ്പൂണ്‍  തേനും  ചേര്‍ത്തു രാവിലെ വെറും വയറ്റില്‍  ഒരു ടേബിള്‍സ്പൂണ്‍ വീതം കുടിക്കുക.

 

ത്രിഫല പൊടി  ഒരു ടേബിള്‍സ്പൂണ്‍ 250  മില്ലി വെള്ളത്തില്‍ ഇട്ടു 20 മിനിറ്റ്  തിളപ്പിച്ച്‌  അത് കുടിക്കാവുന്ന ചൂടില്‍  കുടിക്കുക .

മഞ്ഞള്‍ കോളിഫ്‌ളവറുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് പ്രോസ്‌ട്രേറ്റ് കാന്‍സറിനെ തടയാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍. നിലവില്‍ പ്രോസ്ട്രറ്റ് ഗ്രന്ഥിയിലുളള വളര്‍ച്ച തടയാനും മഞ്ഞള്‍ ഫലപ്രദമാണെന്നു പഠനറിപ്പോര്‍ട്ട്.

വെളിച്ചെണ്ണയുടെ ഉപയോഗംപ്രോസ്ട്രേറ്റ്‌ ഗ്രന്ഥിയുടെ പ്രവർത്തനം സാധാരണ ഗതിയിലാക്കുകയുംചെയ്യുമെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു

പൈല്‍സ് - മൂലക്കുരുവിനു ഒരു ഒറ്റ മൂലി

 

നാഗ വെറ്റിലയുടെ(ഒരു ചെടി. വള്ളി അല്ല) ഏഴു ഇലകള്‍ എടുത്തു ഒരു കഷണം പച്ച മഞ്ഞള്‍ ചേര്ത്തു അരച്ച് വെറും വയറ്റില്‍ കഴിക്കുക കൂടെ ഉരിയ പശുവിന്‍ പാല്‍ കുടിക്കുക. ചെറിയ കുരുവാണെങ്കില്‍ ഏഴു ദിവസം കൊണ്ടും കടുത്തത്‌ ആണെങ്കില്‍ 21 ദിവസം കൊണ്ടും മാറും. കൂടാതെ വയറിനകത്തുള്ള കൃമി,വിര, എന്നിവയും നശിക്കും.പാല്‍ ഉപയോഗിക്കുന്നത് ഒരേ പശുവിന്റെ പാല്‍ തന്നെ ആയിരിക്കണം.പല പശുവിന്റെ പാല്‍ ആകരുത്.അത് വിഷതുല്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .കല്ലില്‍ അരച്ച് വേണം മരുന്ന് ഉപയോഗിക്കാന്‍.മിക്സിയില്‍ അടിച്ചു എടുക്കരുത് .

കുറിപ്പ്:

ഈ മരുന്ന് കഴിക്കുന്നവര്‍ നേന്ത്രപ്പഴം ഒരു വര്‍ഷം കഴിക്കരുത് .കോഴി ഇറച്ചി കഴിക്കരുത് ,അഥവാ കഴിച്ചേ ഒക്കൂ എങ്കില്‍ നാടന്‍ കോഴിയുടെ മാംസം അതിന്റെ തൊലി ഉരിഞ്ഞു കളഞ്ഞതിന് ശേഷമാകണം കറി വെച്ച് കഴിക്കാന്‍

  • Chakrapani KP പെരികിന്റെ [പെരുക് വട്ടപ്പെരുക് പെരുവലം ] തളിരില അരച്ചു രാവിലെ വെറും വയറ്റില്‍ മൂന്ന് ദിവസം കഴിക്കുക. മീതെ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ നെയ്യ് ഒഴിച്ചു കഞ്ഞി കുടിക്കുക. ഒരാഴ്ച മല്‍സ്യാ മാംസാദി ഗുരുവായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വളരെ ഗുരുതരമായ അവസ്ഥ ആണെങ്കില്‍ ഒരാഴ്ചക്ക് ശേഷം ഒന്നു കൂടി ആവര്‍ത്തിക്കുക.സ്ഥിരമായി കഴിക്കാന്‍ [മെയിന്ടനന്സിന്] കാങ്കായനഗൂളികാ ഒന്നു വീതം രാത്രി കറിവേപ്പില ഇട്ട്‌ കാച്ചിയ മോരീല്‍ അരച്ചു കലക്കി ചേര്‍ത്ത്‌ കഴിക്കുക.അതിരാണി സമൂലം ഇട്ടു തിളപ്പിച്ച വെള്ളം സ്ഥിരമാക്കുക.
  • പൈൽസ് അഥവാ മൂലക്കുരു ഇന്ന് പുരുഷൻമാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. എന്നാൽ, മൂടിവയ്ക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപ്പെടുത്തി സ്ത്രീകൾ പറയാൻ മടിക്കുന്ന രോഗത്തെ കാണിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലെത്തിക്കാറാണുള്ളത്.

സാഹചര്യങ്ങൾപ്രസവനാന്തരം ഈ രോഗം സാധാരണമാണ്. ഓരോ ഗർഭാവസ്ഥയോടൊപ്പവും അടിഭാഗത്തെ പേശികളും അവയവങ്ങളും അസാധാരണമായ വിധം അയഞ്ഞ് വികസിച്ച് കൊടുത്താൽ മാത്രമെ പ്രസവം സാധ്യമാവുകയുള്ളു. ഒപ്പം ഗർഭസ്ഥശിശുവിന്റെ ഭാരം മലാശയത്തിലെ രക്തക്കുഴലുകളിലേൽപ്പിക്കുന്ന മർദ്ദവും പൈൽസിന് കാരണമാകുന്നു.ചിലരിൽ പ്രസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രമേഹം, പ്രഷർ എന്നിവ പോലെ മൂലക്കുരുവും തനിയെ മാറാം. എന്നാൽ, പിന്നീടുള്ള ഓരോ പ്രവസവവും രോഗസ്ഥിതി വഷളാക്കുന്നു. ഇതോടൊപ്പം ചിലരിൽ വെരിക്കോസ് വെയ്ൻ എന്ന കാലിലെ സിരാവീക്കവും വരാം.

 

പൈൽസ് രണ്ടുതരംപൈൽസ് പ്രധാനമായി രണ്ടുതരമുണ്ട്. ബാഹ്യവും ആന്തരികവും. ബാഹ്യമായത് പുറത്തേക്ക് തള്ളിയിരിക്കും. അവ കുരുമുളകിന്റെ വലിപ്പം മുതൽ മുന്തിരിക്കുലയോളം വരെയുണ്ടാകാം. മലാശയത്തിൽ പ്രധാനമായും മൂന്ന് സിരകളാണുള്ളത്. അതിനാൽ ഒന്ന് മുതൽ മൂന്നുവരെ മുഴകളുണ്ടാകാം. ആദ്യഘട്ടത്തിൽ വിസർജ്ജന ശേഷം മൂലക്കുരു ഉൾവലിയുകയും കാലക്രമേണ ഉൾവലിയാതിരിക്കുകയും, വിരലുകൊണ്ട് അകത്തേക്ക് അമർത്തിവയ്ക്കേണ്ടതായും വരുന്നു. പിന്നീട് അതും സാധ്യമാകാതെ വരും. ഈ രണ്ട് തരത്തിലുള്ളതിനെയും രക്തസ്രാവമുള്ളതെന്നും രക്തസ്രാവമില്ലാത്തതെന്നും രണ്ടായി തരംതിരിക്കാം.

ആന്തരികമായവ അകത്ത് തടസ്സമുണ്ടാക്കി വിസർജ്ജന വൈഷമ്യമുണ്ടാക്കും. അവിടെ വേദന ഗ്രന്ഥികൾ ഇല്ലാത്തതിനാൽ വേദനയില്ലാത്ത രക്തസ്രാവമുണ്ടാകും. എന്നാൽ, സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായാൽ ഇതും വേദനയുണ്ടാക്കും.

കാരണങ്ങൾപാരന്പര്യം, തുടർച്ചയായ പ്രസവം, അമിതവണ്ണം, ദീർഘനേരം ഇരുന്നുള്ള ജോലികൾ, വിസർജ്ജന ശീലം, മലബന്ധം, പഴകിയ ചുമ, പ്രായാധിക്യം, ആധുനിക ജീവിതരീതി, നാരുകൾ കുറഞ്ഞ ആധുനിക ഭക്ഷണരീതി എന്നിങ്ങനെയുള്ള പലവിധ കാരണങ്ങളാൽ മലാശയ സിരകളിലെ വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുന്പോഴാണ് രോഗമുണ്ടാകുന്നത്.

ശരീരത്തിലെ സിരകളുടെ പ്രകൃതം ഒന്നാകയാൽ ചിലരിൽ പൈൽസിനൊപ്പം കാലിലെ സിരാവീക്കം, അന്നനാളത്തിലെ സിരാവീക്കം എന്നിവയും കാണാം. ഇക്കാരണത്താൽ ശരീരപ്രകൃതവും ജീവിത ശൈലിയും മാറ്റാതെയുള്ള ശസ്ത്രക്രിയ ചികിത്സകൾ ശാശ്വത ആശ്വാസം നൽകണമെന്നില്ല.

കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉപയോഗം കാരണം രോഗം വർദ്ധിക്കും. ചിലപ്പോൾ കുട്ടികളിൽ മേൽപ്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാതെയും പൈൽസ് കാണപ്പെടാറുണ്ട്. ജന്മനാ സിരകളിൽ വാൽവുകൾ ഇല്ലാതെ വരുന്നതോ തകരാറുകളുണ്ടാവുന്നതോ ആണ് ഇതിന് കാരണം.

രോഗനിർണ്ണയംപ്രോക്ടോ സ്കോപ്പി എന്ന മലദ്വാര പരിശോധനയാണ് രോഗനിർണ്ണയത്തിന് സഹായകം. രോഗികൾ പറയുന്ന ലക്ഷണം മാത്രം അടിസ്ഥാനമാക്കുന്പോൾ രോഗനിർണ്ണയം തെറ്റിപ്പോകാറുണ്ട്. ആ ഭാഗത്തെ അരിന്പാറകളിൽ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിനടുത്തുള്ള പഴുപ്പുനാളികൾ എന്നിങ്ങനെ മലാശയ കാൻസർ വരെയുള്ള രോഗങ്ങൾ ചിലപ്പോൾ ഇതേലക്ഷണങ്ങൾ കാണിച്ചേക്കാം.

ചികിത്സഎല്ലാ വൈദ്യശാസ്ത്ര ശാഖകളിലും മരുന്നും ശസ്ത്രക്രിയ പോലുള്ള ചികിത്സകളും ലഭ്യമാണ്. എന്നാൽ, ജീവിത ശൈലിയും പ്രകൃതവും മാറ്റാത്തതിനാൽ മിക്കവരിലും കുറച്ചുവർഷങ്ങൾക്കുള്ളിൽ രോഗം തിരികെയെത്താറുണ്ട്. ഔഷേധതര ചികിത്സയിൽ പ്രധാനം റബർ ബാൻഡ് ലിഗേഷൻ, സ്ക്ളീറോ തെറാപ്പി, വിവിധതരം കരിക്കൽ എന്നിവയാണ്.

ബംഗാളി പേരുകളിൽ ' മൂലക്കുരു, അർശസ്, ഭഗന്ദര' ചികിത്സകരുടെ നോട്ടീസുകൾ നാടുനീളെ കാണാറുണ്ട്. അവയൊന്നും സുരക്ഷിതമല്ല. പലപ്പോഴും പ്രാകൃതവും വേദനാജനകവുമാണ്. വൈദ്യ വിദ്യാഭ്യാസ യോഗ്യതകളില്ലാതെ, യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാതെ, കയ്യുറ പോലും ഉപയോഗിക്കാതെ ചെയ്യുന്ന ഇത്തരം ക്രിയകൾ പലരുടെയും പണവും ആരോഗ്യവും അപഹരിച്ചിട്ടു

തൈറോയിഡ്

കടുക്കത്തോട് ശർക്കരചെര്തരച്ചു ചിറ്റമ്രുതിൻ നീരിൽ കൊടുക്കുക. രോഗം മാറും.

തൈറോയ്ഡും രോഗങ്ങളും

ഡോ. പ്രിയ ദേവദത്ത്‌

കഴുത്തിന്റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭം പോലെ ചേര്‍ന്നിരിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെ.മീ. നീളവും 25 ഗ്രാം തൂക്കവും ഇതിനുണ്ടാകും. കാഴ്ചയില്‍ ചെറുതെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. വളര്‍ച്ചയെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്.

 

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും വലിയ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതോടൊപ്പം കോശങ്ങളുടെ വളര്‍ച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും ഈ ഹോര്‍മോണ്‍ തന്നെ. കൂടാതെ ഹൃദയം, വൃക്കകള്‍, ത്വക്ക്, മസ്തിഷ്‌കം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ ആരോഗ്യപ്രശ്‌നത്തിനിടയാക്കുന്നതെങ്ങനെ?തൈറോയ്ഡിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ മൂലം ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. കൂടാതെ തൈറോയ്ഡിന് വീക്കം (ഗോയിറ്റര്‍) വരാം. മുഴകള്‍ രൂപപ്പെടാം. ചില മുഴകള്‍ കാന്‍സറായും വരും. സ്ത്രീകളെയും പുരുഷന്മാരെയും തൈറോയ്ഡ് രോഗങ്ങള്‍ ബാധിക്കാറുണ്ട്. എങ്കിലും സ്ത്രീകളില്‍ തൈറോയ്ഡ് രോഗങ്ങള്‍വരാനുള്ള സാധ്യത എട്ടുമടങ്ങ് കൂടുതലാണ്. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ ഗൗരവമായ അവസ്ഥയില്‍ എത്തുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുക. ചികിത്സയിലൂടെയും ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്താം.

കാരണങ്ങള്‍: തൈറോയ്ഡ് രോഗങ്ങള്‍ക്ക് പലതിനും പാരമ്പര്യവുമായി ഏറെ ബന്ധമുണ്ട്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അടുത്ത തലമുറയിലും രോഗസാധ്യത ഏറെയാണ്. അയഡിന്റെ കുറവ്, ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുക, ജീവിതശൈലിയില്‍വന്ന മാറ്റം, മാനസിക സംഘര്‍ഷം ഇവയൊക്കെ തൈറോയ്ഡ് രോഗങ്ങള്‍ക്കിടയാക്കും.

തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനം കുറഞ്ഞാല്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ ഹോര്‍മോണുകളുടെ അളവിലും കുറവുണ്ടാകും. തൈറോയ്ഡ് രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വ്യാപകമായി ഈ അവസ്ഥയാണ് കാണാറുള്ളത്. ഹോര്‍മോണുകളുടെ അളവില്‍ കുറവുവരുമ്പോള്‍ ശരീരം തടിക്കുക, തണുപ്പ് സഹിക്കാന്‍ പറ്റാതാവുക, ക്ഷീണം, വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, ക്രമം തെറ്റിയ ആര്‍ത്തവം, ഗര്‍ഭം അലസല്‍, വിഷാദം തുടങ്ങിയവ കാണാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂട്ടും. അമിത വിയര്‍പ്പ്, മുടികൊഴിച്ചില്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കല്‍, ഭാരം കുറയല്‍, ചൂട് സഹിക്കാന്‍ പ്രയാസം, ചര്‍മം മൃദുവാകുക, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ ഇവരില്‍ കാണുന്നു.

ഗോയിറ്റര്‍: തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടായി കഴുത്തില്‍ മുഴപോലെ തോന്നുന്ന അവസ്ഥയാണ് ഗോയിറ്റര്‍. ഭക്ഷണത്തിലെ അയഡിന്റെ കുറവാണ് പ്രധാന കാരണം. കഴുത്തില്‍ കീഴ്ഭാഗത്തുള്ള വീക്കം ആണ് പ്രധാന ലക്ഷണം.

തൈറോയ്ഡ് കൗമാരത്തില്‍: ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും കൗമാരത്തിന്റെതായ മാറ്റങ്ങള്‍ സമയത്തിന് ഉണ്ടാകാത്തതിന്റെ പിന്നിലെ ഒരു കാരണം തൈറോയ്ഡുമായി ബന്ധപ്പെട്ടതാണ്. ആര്‍ത്തവം വൈകുക, ആര്‍ത്തവമില്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും തൈറോയ്ഡ് കാരണമാകാറുണ്ട്.

ഗര്‍ഭകാലവും തൈറോയ്ഡും: ഗര്‍ഭിണികളില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയേ തീരൂ. ശിശുവില്‍ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാന കാരണം ഗര്‍ഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയുന്നതാണ്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഞ്ഞിന് തൈറോയ്ഡ് ഹോര്‍മോണ്‍ ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്. ഗര്‍ഭിണിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം തുടങ്ങിയവയ്ക്കു വഴിവെക്കാറുണ്ട്.

രോഗപ്രതിരോധം ഭക്ഷണത്തിലൂടെ: തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം. കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് നിത്യോപയോഗത്തിന് ഗുണകരമല്ല. വിരുദ്ധാഹാരങ്ങളും ഒഴിവാക്കണം.

 

ചികിത്സ: ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം സ്വേദനം, ലേപനം, ഉപനാശം തുടങ്ങി വിശേഷ ചികിത്സകള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു. ചുവന്ന മന്ദാരം, കണിക്കൊന്ന, വേപ്പിന്‍തൊലി, ചിറ്റാമൃത്, തഴുതാമ, മുരിങ്ങത്തൊലി, തിപ്പലി, ശംഖ്പുഷ്പി, കടുക്ക, നെല്ലിക്ക, തുളസി, അശ്വഗന്ധ, താന്നിക്ക, ഗുഗ്ഗുലു തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥിക്ക് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്

നാഗത്താളി- അംഗവളര്‍ച്ചക്ക്

''' നാഗത്താളി'''' 
നഗത്താളി പൊതുവെ അംഗ വളര്ച്ചയ്ക്ക് ആണ് ഉപയോഗിക്കുന്നത്.
ഇതിന്റെ ഇലകൾ ആണ് ഔവ്ഷധമായി ഉപോയോഗിക്കുന്നത്.
ചന്ദ്രൻ വൃദ്ധി പ്രാപിക്കുന്ന പോലെ ഇലയിൽ ഔവ്ഷധ ഗുണം കൂടുന്നു 
ചെടിയും ഇലയും വളര്ന്നു വലുതായാൽ പാമ്പുകളൊ മറ്റു ഇഴ ജെന്തുക്കൾ ഒന്നും പരിസരത്തു വരില്ല ഈ ചെടി വീട്ടിലുണ്ടെങ്കിൽ ഇഴ ജെന്തുക്കളെ അകറ്റാൻ ഉപയോഗിക്കുന്ന വെളുത്തുള്ളി / മണ്ണെണ്ണ പ്രയോഗങ്ങൾ ഒഴിവാക്കാം.അതുവഴി ഓക്സിജൻ ലഭിക്കുന്നു എന്ന് മാത്രമല്ല ഇഴജെന്തുക്കളിൽ നിന്ന് എന്നും വീട് സുരക്ഷിതം ആയിരിക്കും (മണ്ണെണ്ണയും വെളുത്തുള്ളിയും മിച്ചം വെക്കാം) സമയവും ലാഭം
സര്പ്പ കാവിൽ ഇതു നാട്ടു പിടിപ്പിക്കരുത്.മോറ്റൊന്നും കൊണ്ടല്ല നാഗങ്ങൾ കുടികൊള്ളുന്ന ഇടം ഒരു ശത്രുവിനെ കുടിയിരുത്തരുതല്ലോ ?
നാഗ ശത്രു ആയതു കൊണ്ടാണ് നാഗത്താളി എന്ന് വിളിപ്പേര് വന്നത്
മനുഷ്യ അവയവം (പുറമേ ഉള്ളത് ) എന്തും തന്നെ വികാസം പ്രാപിക്കുന്നു എന്നത് കൊണ്ട് മെലിഞ്ഞ പെണ്കുട്ടികള്ക്ക് പ്രകൃതി ദേവിയുടെ വരദാനം ആണ് നാഗത്താളി
അമാവാസി കഴിഞ്ഞുള്ള അടുത്ത വെളുത്ത വാവ് വരെയുള്ള ദിവസങ്ങളിൽ ഇതിന്റെ ഇലകൾ ഇടിച്ചു കുഴമ്പ് രൂപത്തിലാക്കി സ്തനത്തിൽ പുരട്ടിയാൽ ഗുണം ഉറപ്പു തരുന്നു 
ഇതിൽ സംശയം വേണ്ട 100% ഉറപ്പ് എങ്കിലും ഏഴു ദിനം പേശികൾക്ക് നല്ല വേദന അനുഭവപ്പെടുന്നു തുടക്കം ഒരു പ്രാവിശം പുരട്ടി രണ്ടുനാളുകൾ കാത്തിരുന്ന് ഉണ്ടാകുന്ന ശരീര പ്രശ്നം മനസിലാക്കുക

വെള്ളപ്പാണ്ട്‌

വെള്ളപ്പാണ്ട്‌ രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്‌. ആയുര്‍വേദത്തില്‍ ഈ രോഗത്തിന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട്‌ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം.

ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ്‌ വെള്ളപ്പാണ്ട്‌. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്‌), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട്‌ അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക്‌ രോഗമാണ്‌. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌.

കുഷ്‌ഠം രോഗമോ?

കുഷ്‌ഠംവുമായി താരതമ്യപ്പെടുത്തി ചിലര്‍ ഇതിനെ വെള്ളകുഷ്‌ഠം എന്നു പറയുന്നു. എന്നാല്‍ ഇത്‌ ശരിയല്ല. കാരണം കുഷ്‌ഠം അണുജന്യമാണ്‌.മൈകോബാക്‌ടീരിയം ലെപ്രെ എന്ന അണുവാണ്‌ കുഷ്‌ഠം രോഗത്തിന്‌ കാരണം. പക്ഷേ പാണ്ട്‌ അണു സംക്രമണജന്യമല്ല. കുഷ്‌ഠം രോഗം വ്രണമാകുകയും രക്‌തം, ചലം, പഴുപ്പ്‌, ചൊറിച്ചില്‍, വേദന എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു.വെള്ളപ്പാണ്ടിന്‌ ഈ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. കുഷ്‌ഠരോഗം ത്വക്കിനെ ആശ്രയിച്ച്‌ രൂപപ്പെടുകയും കാലക്രമേണ മാംസപേശികള്‍, നാഡികള്‍ എന്നിവയെ ബാധിക്കുകയും ശരീരഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വെള്ളപ്പാണ്ടിന്‌ ഇത്തരം സ്‌ഥിതി വിശേഷങ്ങള്‍ പ്രകടമാകുന്നില്ല. അതുകൊണ്ട്‌ വെള്ളപ്പാണ്ടിനെ കുഷ്‌ഠം രോഗത്തിന്റെ വകഭേദമായി കാണേണ്ടതില്ല.

കാരണങ്ങള്‍

ആയുര്‍വേദശാസ്‌ത്രം അനുസരിച്ച്‌ വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍* വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മത്‌ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ്‌ ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)* ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്‌തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)* വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.* കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.* കൃത്രിമ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.* കീടനാശിനികള്‍, കെമിക്കല്‍സ്‌ എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.* ഫിരംഗരോഗം കൊണ്ട്‌ ഉണ്ടാകുന്നത്‌.ആധുനിക ശാസ്‌ത്രദൃഷ്‌ട്യാ ഈ രോഗത്തിന്‌ പ്രധാനകാരണം. ത്വക്കിന്‌ നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ അഭാവമാണ്‌. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്‌ഥിതി ചെയ്യുന്ന മെലാനോസൈറ്റ്‌ എന്ന പ്രത്യേകതരം കോശങ്ങളാണ്‌ മെലാനിന്‍ എന്ന വര്‍ണ വസ്‌തു നിര്‍മിക്കുന്നത്‌.നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്‌താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ്‌ വെള്ളപ്പാണ്ട്‌ ഉണ്ടാകുന്നത്‌.നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ്‌ നിറത്തോട്‌ കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല. ജന്മനാതന്നെ ചിലര്‍ക്ക്‌ ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്‌. ഇതിനെ ആല്‍ബിനിഡം എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവ വെള്ളപ്പാണ്ട്‌ ഉണ്ടാക്കും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ്‌ ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. സിഫിലിസ്‌ എന്ന രതിജന്യരോഗത്തിന്റെ രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളില്‍ സിഫിലിറ്റിക്‌ ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.

ലക്ഷണങ്ങള്‍

ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്‌ഥയാണിത്‌. രോഗാവ്യാപ്‌തിയെ അടിസ്‌ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ്‌ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌. ചിലത്‌ വേഗത്തില്‍ പടരും. ചിലത്‌ വളരെ സാവകാശത്തിലെ പടരുകയുള്ളൂ.

ചികിത്സ

പ്രകടമായ വര്‍ണ്ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട്‌ വെള്ളപ്പാണ്ട്‌ കുഷ്‌ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല രോഗം തുടങ്ങിയാല്‍ വേഗം തന്നെ അത്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്‌ഥയില്‍ എത്തിച്ചേരുന്നു . അതിനാല്‍ ആരംഭദിശയില്‍ തന്നെ വെള്ളപ്പാണ്ടിന്‌ ചികിത്സ തുടങ്ങേണ്ടത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ്‌ (വിരേചനം). ഇത്‌ രോഗത്തിന്റെ പ്രാരംഭ കാലത്ത്‌ ചെയ്യുകയും വേണം. കാട്ടത്തിവേര്‌ ഉണ്ടശര്‍ക്കര ചേര്‍ത്ത്‌ കുടിക്കുക.അതിനുശേഷം ദേഹത്ത്‌ എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ്‌ മൂന്നു ദിവസത്തേക്ക്‌ പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക.വെള്ളപ്പാണ്ട്‌ ഉള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക.* പ്ലാശിന്റെ ഭസ്‌മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത്‌ കുടിക്കുക.* കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക.* ഠേസ കരിങ്ങാലി തൊലിയുടെ നീര്‌ എല്ലാ ദിവസവും രാവിലെ കുടിക്കുക.* ഒരു രാത്രിമുഴുവന്‍ ചെമ്പ്‌ പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.* പാടക്കിഴങ്ങ്‌ പൊടിച്ച്‌ നെയ്യില്‍ ചേര്‍ത്ത്‌ കഴിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസി നീരില്‍ ചാലിച്ച്‌ കഴിക്കുക.* കാര്‍കോകിലരി പൊടിച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.

ലേപനം

ഔഷധങ്ങള്‍ യുക്‌തമായ ദ്രവ്യത്തിലരച്ച്‌ പുരട്ടുന്നതിനാണ്‌ ലേപനം എന്നു പറയുന്നത്‌. പൗരാണിക കാലം മുതല്‍ തന്നെ വെള്ളപ്പാണ്ടിന്‌ ഉപയോഗിച്ചു വരുന്ന ഔഷധമാണ്‌ കാര്‍കോകിലരി.* കാര്‍കോകിലരി ചൂര്‍ണ്ണം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരുട്ടുക.* മുള്ളങ്കി വിത്ത്‌ വിനാഗിരിയില്‍ അരച്ച്‌ പുരുട്ടുക.* തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത്‌ പാണ്ടുള്ള സ്‌ഥലത്ത്‌ പുരട്ടുക.* അഞ്ച്‌ ടീസ്‌പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത്‌ പാണ്ടുള്ള ഭാഗത്ത്‌ തേച്ചു പിടിപ്പിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസിനീര്‌ ചേര്‍ത്ത്‌ പുരട്ടുക.* 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച്‌ 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്‌ക്ക കഴിക്കുകയും വേണം.* പിച്ചകമൊട്ട്‌ ചുട്ടെടുത്ത ഭസ്‌മം ആനമൂത്രത്തില്‍ ചാലിച്ച്‌ പുരട്ടുക.* മുള്ളങ്കിക്കുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച്‌ പുരട്ടുക.* അഞ്‌ജന കല്ല്‌ വെള്ളത്തില്‍ അരച്ച്‌ പുരട്ടുക.ഇതിനു പുറമെ ഖദിരാരിഷ്‌ടം, അവല്‍ ഗുജബിജാദി ചൂര്‍ണം, അമൃത ഭല്ലാതക രസായനം, കാകോദും ബരി കഷായം, അമൃത ഭല്ലാതക കഷായം, ശ്വിത്രാദി വര്‍ത്തി, സോമരാജി തൈലം, ഗോമൂത്രാരിഷ്‌ടം എന്നിവയും വെള്ളപ്പാണ്ടിന്‌ പ്രയോജനം ചെയ്യുന്ന ആന്തരിക ഔഷധയോഗങ്ങളാണ്‌.രോമങ്ങള്‍ വെളുക്കാത്തതും അധികം ചരപ്പില്ലാത്തതും, പല ഭാഗങ്ങളില്‍ നിന്നുത്ഭവിച്ച്‌ പരസ്‌പരം തൊടാത്തതും പുതിയതും, തീകൊണ്ട്‌ പൊള്ളിയ സ്‌ഥലത്തുണ്ടായതും അല്ലാത്തതും ത്വക്കിന്‌ കാഠിന്യം കുറഞ്ഞതും മധ്യപ്രായത്തിനു മുന്‍പ്‌ ഉണ്ടാകുന്നതുമായ വെള്ളപ്പാണ്ട്‌ വേഗത്തില്‍ ചികിത്സിച്ച്‌ ഭേദപ്പെടുത്താവുന്നതാണ്‌.

ശ്രദ്ധിക്കേണ്ടവ

പാരമ്പര്യമായി ഈ രോഗമുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.* ധാരാളം വെള്ളം കുടിക്കുക (കരിങ്ങാലി, ത്രിഫല, രാമച്ചം എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം)* തൈര്‌, അയില ഇവ ഒരുമിച്ച്‌ കഴിക്കരുത്‌.* ത്വക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നതരം വസ്‌ത്രങ്ങളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ഒഴിവാക്കുക.* അധികസമയം വെയിലത്ത്‌ കളിക്കാതിരിക്കുക, വെയിലത്തുനിന്നും വന്നയുടനെ ഫ്രിഡ്‌ജില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.* പാവയ്‌ക്ക, മുള്ളങ്കി, കാരറ്റ്‌, മുളപ്പിച്ച ധാന്യങ്ങള്‍, വെള്ളരിക്ക, നെല്ലിക്ക, പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.* ജീവക അഭാവജന്യ വെളുപ്പ്‌ ഒഴിവാക്കുന്നതിനായി ജീവകങ്ങള്‍ ഉപയോഗിക്കുക.

വെള്ളപ്പാണ്ട്‌ ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത്‌ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാന്‍ വളരെ എളുപ്പമാണ്‌. കാഴ്‌ചയില്‍ തോന്നിക്കുന്ന ബീഭത്സതമൂലം ഇവരുടെ സാമൂഹിക ജീവിതം ബുദ്ധിമുട്ടിലായിരിക്കും. ശാരീരിക തകരാറുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇവര്‍ മാനസികമായി തകരുന്നു. അതിനാല്‍ ശരീരത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ അവഗണിക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടുക

കൂര്‍ക്കംവലി

 

10 ഗ്രാം വെളുത്തുള്ളി ഇടിച്ചു ചതച്ചു അതിന്റെ പുകച്ചില്‍ തോന്നാത്ത അളവില്‍ ശര്‍ക്കര ചേര്‍ത്തു രാത്രി കിടക്കുന്നതിനു മുന്‍പ് കഴിച്ചിട്ട് കിടന്നാല്‍ ശ്വാസ നാള ത്തില്‍ ഉണ്ടാകുന്ന നീര്‍ കെട്ടു മാറി ശ്വസനം നേരെ ആകുമ്പോള്‍ കൂര്‍ക്കംവലി കുറയും എന്ന് പാരമ്പര്യ വൈദ്യം പറയുന്നു

അസിഡിറ്റി - നെഞ്ചെരിച്ചില്‍

നാട്ടില്‍ ഉള്ള ആള്‍ ആണെങ്കില്‍ കാക്ക മുട്ട പച്ചക്ക് കുടിക്കുന്നത് അസിടിടി കുറക്കും എന്ന് കേട്ടിട്ടുണ്ട് ., വള്ളി പയര്‍ ചെറുതായി അരിഞ്ഞു ശുദ്ധമായ മഞ്ഞള്‍പൊടിയും ഇന്തുപ്പും അല്പം ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ത്തു പകുതി വേവില്‍ വഴറ്റി കഴിക്കുക . മാതള നാരങ്ങാ കഴിക്കുക ,കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കാ വലിപ്പം ആട്ടിന്‍ പാലില്‍ രാവിലെ കഴിക്കുക മലര്‍ പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

പ്രമേഹ ചികിത്സകള്‍.

ആയുര്‍വേദ ചികിത്സപ്രമേഹനിയന്ത്രണത്തെ സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലമായി ആയുര്‍വ്വേദത്തില്‍ ഒട്ടേറെ മരുന്നുകള്‍ ഇന്ന് പ്രമേഹരോഗികളില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രമേഹം അനിയന്ത്രിതമാവുന്ന ഘട്ടത്തില്‍ പ്രയോഗിക്കുന്ന ഇന്‍സുലിനു പകരംവയ്ക്കാന്‍ ആയുര്‍വ്വേദത്തില്‍ മരുന്നില്ല എന്നതൊഴിച്ചാല്‍ പ്രാരംഭഘട്ടത്തില്‍ ചികില്‍സിച്ചുതുടങ്ങുന്നവര്‍ക്ക് വളരെ ഫലപ്രദമാണ് ഈ പ്രകൃതിദത്ത ഔഷധങ്ങള്‍. നിരന്തരമായ ഉപയോഗത്തിലൂടെ ക്രമേണ ആരോഗ്യജീവിതത്തിലേക്കു മടങ്ങിയെത്താനാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഫലസിദ്ധി വളരെ സാവകാശമായതിനാല്‍ അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദം ആശ്വാസ്യമല്ല. തുടര്‍ന്നുകൊണ്ടിരുന്ന ചികില്‍സ പെട്ടെന്നു നിര്‍ത്തി ആയുര്‍വേദത്തിലേക്കു ചുവടുമാറുന്നതും കുഴപ്പം ചെയ്യും. വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങള്‍ക്കിണങ്ങുന്ന ചികില്‍സാവിധി തേടുന്നതാണ് അഭികാമ്യം.ചികില്‍സആയുര്‍വ്വേദശാസ്ത്രമനുസരിച്ച് മൂന്നു വിഭാഗങ്ങളിലായി ഇരുപതുവിധം പ്രമേഹമുണ്ട്. കഫദോഷപ്രധാനം, പിത്തപ്രധാനം, വാതപ്രധാനം എന്നിവയില്‍ വാതസംബന്ധിയായ “മധുമേഹ’മാണ് പ്രമേഹം അഥവാ ഡയബറ്റിസുമായി ചേര്‍ന്നുനില്‍ക്കുന്നത്.പഥ്യംവ്യായാമംതന്നെയാണ് ഇവിടെയും പ്രധാന പഥ്യം. ചെരുപ്പും കുടയുമില്ലാതെയുള്ള നടത്തമാണ് “ചക്രദത്തം’ അനുശാസിക്കുന്ന ഏറ്റവും ഉത്തമമായ വ്യായാമം. ആഹാരപഥ്യത്തില്‍ മോര്, രസം, നെല്ലിക്ക, മഞ്ഞല്‍, പടവലം, മലര്‍ എന്നിവ ധാരാളം കഴിക്കാനും എണ്ണ, നെയ്യ്, തൈര്, തേങ്ങ, മല്‍സ്യം, മാംസം, പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, അരച്ചുണ്ടാക്കുന്ന ആഹാരം എന്നിവ ഒഴിവാക്കാനും നിഷ്ക്കര്‍ഷിക്കുന്നു. പകലുറക്കവും പാടില്ല.ഔഷധങ്ങള്‍1. മൂത്രാധിക്യം കലശലാകുമ്പോള്‍ ശതാവരിത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര് ഇവകൊണ്ടുള്ള കഷായം.2. മൂത്രച്ചുടീലിന് ശതാവരിപ്പാല്‍ക്കഷായം. നെല്ലിക്കനീര്, മഞ്ഞള്‍പ്പൊടി, വാഴപ്പിണ്ടി നീര് എന്നിവ ചേര്‍ത്ത മിശ്രിതം സേവിക്കാം. പാവയ്ക്കാനീരും മഞ്ഞള്‍പ്പൊടിയും തേനില്‍ചേര്‍ത്ത് സേവിക്കാം. കൂവളത്തില, കരിങ്ങാലി, പതിമുഖം എന്നിവ ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.3. മൂത്രത്തിന് കലക്കമുണ്ടെങ്കില്‍ പതിമുഖം, ചെങ്ങനിനീര്‍ക്കിഴങ്ങ്, താമരവളയം, ഞാവല്‍പ്പൂ, ഇലിപ്പിക്കാതല്‍, താതിരിപ്പൂ ഇവകൊണ്ടുള്ള വെള്ളം.4. അമിതദാഹത്തിന് തെറ്റാമ്പരല്‍ചൂര്‍ണ്ണം കന്മദം ചേര്‍ത്ത് സേവിക്കാം.5. ഇന്‍സുലിന്റെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിന് മധുരവും നെയ്യും ചേര്‍ക്കാതെ പൊടിരൂപത്തില്‍ തയ്യാറാക്കുന്ന ച്യവനപ്രാശം ഗുണപ്രദമാണെന്ന് കാണുന്നു. തലയില്‍ ചെയ്യുന്ന “തക്രധാര’ ചികില്‍സയ്ക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതു കുറയ്ക്കാം എന്നൊരു നേട്ടമുണ്ട്. ക്ഷീണത്തിനും പൂപ്പല്‍പ്രശ്നള്‍ക്കും ശമനമുണ്ടാകുന്നു.6. ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടുന്ന വിഷപദാര്‍ത്ഥങ്ങളെ പുറംതള്ളുന്ന ശോദനചികില്‍സ.നാട്ടുമരുന്നുകള്‍കാട്ടുജീരകം:പ്രമേഹത്തിനുള്ള ദിവൌഷധമായി കരുതപ്പെടുന്നു. പ്രമേഹം തടയാനും ഉണ്ടെങ്കില്‍ കുറയ്ക്കുവാനും അനുബന്ധരോഗങ്ങള്‍ ശമിപ്പിക്കാനും ഈ ഔഷധത്തിനു കഴിവുണ്ട്.നെല്ലിക്ക:ഒരു സ്പൂണ്‍ നെല്ലിക്കനീര് (വെള്ളംചേര്‍ക്കാതെ), ഒരു നുള്ള് മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കാം. ഷുഗര്‍ കൂടുമ്പോള്‍ 2 സ്പൂണ്‍വീതം കഴിക്കാം.വെളുത്തുള്ളി:അതിയായ രോഗപ്രതിരോധശേഷിയുള്ള വെളുത്തുള്ളി അനുബന്ധരോഗങ്ങളെ ഉന്മൂലനം ചെയ്യും. ഒന്നോ രണ്ടോ അല്ലി ചവച്ചുകഴിക്കാം. പാലില്‍ ചേര്‍ത്തു കാച്ചാം. കറികളില്‍ ചേര്‍ക്കാം.ഉള്ളി (സവാള):രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ അത്യുത്തമം. ഉള്ളിയിലെ “അല്ലിസിന്‍’ എന്ന രാസവസ്തുവാണ് ഇതിനു സഹായിക്കുന്നത്.കറിവേപ്പില:അമിതവണ്ണവും കൊള്ട്രോളും കുറയ്ക്കുന്നു. നീരെടുത്ത് മഞ്ഞള്‍ ചേര്‍ത്ത് സേവിക്കാം.ആര്യവേപ്പ്:കൂവളത്തിലയുടെ നീരും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം.കറുവപ്പട്ട, ഗ്രാമ്പൂ:ഈ സുഗന്ധദ്രവ്യങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.ഉലുവ:ഉലുവയിലെ “സോളബിന്‍ ഫൈബര്‍’ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.തേന്‍:മധുരമുള്ള ഉല്‍പ്പന്നമാണെങ്കിലും തേന്‍ മറ്റ് ഔഷധങ്ങളുമായി ചേരുമ്പോള്‍ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുകയും കോശനിര്‍മ്മിതി നടത്തുകയും ചെയ്യുന്നു. ഊര്‍ജ്ജദായകവുമാണ്.ഇന്‍സുലിന്‍ ചെടി:പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയില്‍ വളരെപ്പെട്ടെന്ന് പ്രചാരം നേടിയ ഈ ചെടിയുടെ ഇലകള്‍ ചിലരില്‍ ഫലമുമുണ്ടാക്കുന്നുണ്ട്.സിദ്ധ ചികില്‍സപ്രമേഹത്തിന് പ്രകൃതിദത്തമായ ഔഷധങ്ങള്‍ക്കൊണ്ടുള്ള ചികില്‍സ സിദ്ധയിലും നിലവിലുണ്ട്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികില്‍സ വിധിക്കുന്നത്. നെല്ലിക്ക, മഞ്ഞള്‍, ചക്കരക്കൊല്ലി, കരിഞ്ചീരകം, ഉലുവ, ഞാവല്‍പ്പഴത്തിന്റെ വിത്ത് തുടങ്ങിയവകൊണ്ടുള്ള ഔഷധക്കൂട്ടുകള്‍ പ്രയോഗിക്കുന്നു.

ഗര്‍ഭത്തില്‍ ഉള്ള കുട്ടി ആണോ പെണ്ണോ എന്ന് നിരൂപിക്കാന്‍


സ്കാനിംഗ് കുന്തവും ഒന്നുമില്ലാതിരുന്ന കാലത്ത് നമ്മുടെ
അമ്മൂമ്മമാര്‍ ഗര്‍ഭിണിയുടെ ലക്ഷണങ്ങള്‍ കണ്ടു നിരൂപിച്ചിരുന്ന കാലം ഉണ്ടായിരുന്നു .അന്ന് അവര്‍ എങ്ങനെ
അത് പറഞ്ഞു എന്ന് നോക്കാം . ആണോ പെണ്ണോ എന്നറിയാന്‍
സ്കാന്‍ ചെയ്യുന്നത് ഇന്ന് നിയമ വിരുദ്ധവും . ചില ടിപ്സ് 
കേട്ടോളൂ . തെറ്റെങ്കില്‍ എന്നെ ചീത്ത വിളിക്കണ്ട !!!!!!!!!

സ്ത്രീയുടെ മാസ മുറ കഴിഞ്ഞു അണ്ടോല്പാദനം നടക്കുന്ന ഒറ്റ
സംഖ്യയില്‍ സംഭോഗം നടന്നാല്‍ പെണ്ണും രണ്ടക്ക സംഖ്യ ദിവസം എങ്കില്‍ ആണും കുട്ടി ഉണ്ടാകും എന്ന് അമ്മൂമ്മ കണക്കു .

ഗര്‍ഭത്തില്‍ ഉള്ള തു ആണ്‍ കുട്ടി എങ്കില്‍ സ്ത്രീയുടെ വലതു സ്തനം അല്പം വലുതായി കാണപ്പെടും . അതില്‍ നിന്ന് വരുന്ന
പാല്‍ വെളുത്തും കലങ്ങിയും ഇരിക്കും .

ഗര്‍ഭത്തില്‍ ഉള്ള തു ആണ്‍ കുട്ടി എങ്കില്‍ സ്ത്രീയുടെ മൂത്രം
സ്വാഭാവിക നിറം മാറി പല നിറത്തില്‍ ആകും . കുട്ടി വയറിന്റെ വലതു ഭാഗത്ത് കിടക്കുന്നത് പോലെ തോന്നും .

ആ സ്ത്രീ ഇരിക്കുമ്പോഴും എഴുനെല്‍ക്കുംപോഴും വലതു കൈ ഊന്നി ആയിരിക്കും എഴുന്നേല്‍ക്കുക

സ്തനത്തിലെ പാല്‍ ഒരു തുള്ളി എടുത്തു വെള്ളത്തില്‍ ഒഴിച്ചാല്‍ ആ പാല്‍ തുള്ളി പൊങ്ങി കിടക്കും .
ഇതാണ് ആണ്‍ കുട്ടി ഗര്‍ഭത്തില്‍ ഉള്ളത് എന്ന് അനുമാനിക്കുന്ന ലക്ഷണം .

ഗര്‍ഭിണിയുടെ ഇടതു സ്തനം വലുതായും ,അമിത ക്ഷീണം,
ചില ഭക്ഷണ സാധനങ്ങളോട് അമിത ആഗ്രഹം . കൂടെ കൂടെ വിശപ്പ് ഉണ്ടാകല്‍ . ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും
ഇടതു കൈ ഊന്നുന്നതും ഗര്‍ഭസ്ഥ ശിശു പെണ്ണെന്നു അനുമാനിക്കാം >


ഗര്‍ഭിണിയുടെ വയറ് നല്ല ഗോളാകൃതിലാണെങ്കില്‍ കുട്ടി ആണും അതല്ല കൂര്‍ത്ത ഗോളാകൃതിയിലാണെങ്കില്‍ പെണ്‍കുട്ടിയും ആണെന്ന് പറയപ്പെടുന്നു,,

ആണ്‍കുട്ടി ആണെങ്കിൽ സ്ത്രീകൾ ഗര്ഭ കാലത്ത് കൂടുതൽ വിരൂപമാകും ( മുഖത്ത് കറുപ്പ് നിറം, നിറയെ കുരുക്കൾ) എന്നും പെണ്‍കുഞ്ഞു ആണെങ്കിൽ വലിയ രൂപ വ്യത്യാസങ്ങൾ ഉണ്ടാകില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനു ശാസ്ത്രീയ അടിത്തറ ഒന്നും ഇല്ല. ആണ്കുഞ്ഞു അമ്മയുടെ വയറ്റിൽ സ്വതവേ കൂടുതൽ ആക്റ്റീവ് ആയിരിക്കും അത് സ്ത്രീകളെ ബാധിക്കുന്നതാവാം

ഗർഭിണിയുടെ മൂത്രത്തിൽ രാത്രി ഒരു കൊടിത്തൂവയുടെ ഇല ഇട്ടു വെച്ച് രാവിലെ എടുത്തു നോക്കുമ്പോൾ അതിൽ പുള്ളികൾ ഉണ്ടേൽ ആണ്‍കുട്ടി.

ഞായർ ചൊവ്വ ,ശനി ,ഇ ദിവസങ്ങലിൽ സൂര്യ ഉദയത്തിൽ വലതു മൂക്കിൽ ക്കൂടിയും തിങ്കൾ,ബുധൻ,വെള്ളി സൂര്യ ഉദയത്തിൽ ഇടതു മൂക്കിൽ കൂടി വായു ശക്തമായി പുറത്തേക്കു വരുന്നു.നമ്മുടെ മൂക്കിൽ നിന്നും അല്പ്പം അകലെ കൈ തിരിച്ചു പിടിച്ചു പരിശോദിച്ചു നോക്കാവുന്നതാണ് രണ്ടു മൂക്കിൽ നിന്നും ഒരു പോലെ ആയിരിക്കില്ല ശാസം പുറത്തു വരുന്നത് .ഇടുത്തു മൂക്കിൽ കൂടി രണ്ടു പേര്ക്കും ശ്വാസം വരുന്നു വെങ്കിൽ പെണ് ബ്രൂണവും അല്ലെങ്കിൽ ആൻ ബ്രൂനവുമായിരിക്കും ഇടതു മൂക്കിൽ കൂടി യുള്ള ശാസം തിരിച്ചു ഒന്നര മണിക്കൂർ കഴിഞ്ഞു വലതു മൂക്കിൽ കൂടി പോകും .ഇത് ഗ്രഹങ്ങളുടെ ആഹര്ഷണം കൊണ്ട് ഉണ്ടാകുന്നതു .എന്നാൽ നമുക്ക് നമ്മടെ ഇഷ്ടം അനുസരിച്ച് മട്ടൻ കഴിയും

ഹെര്‍ണിയ ചികിത്സ ആയുര്‍വേദത്തില്‍

 

'കുടലിറക്കം' എന്നാണ് ഹെര്‍ണിയ രോഗം അറിയപ്പെടുന്നത്. 'കുടല്‍വീക്കം' എന്നും ഇതിനെ പറയാറുണ്ട്. ആയുര്‍വേദത്തിലെ 'ആന്ത്രവൃദ്ധി' എന്ന രോഗവുമായി ഹെര്‍ണിയയെ താരതമ്യം ചെയ്യാം.

ആന്ത്രം എന്നാല്‍ കുടല്‍ എന്നാണര്‍ത്ഥം. ചെറുകുടലിനെ ക്ഷുദ്രാന്ത്രം എന്നും വന്‍കുടലിനെ ബൃഹദാന്ത്രം എന്നുമാണ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വൃദ്ധി എന്നത് വീക്കം അഥവാ 'ഇറക്കം' എന്നതിനെ കുറിക്കുന്നു. വൃദ്ധി ഒരു രോഗം തന്നെയാണ്. വൃഷണത്തെ ബാധിക്കുന്ന രോഗം. വൃദ്ധ്‌ന രോഗം എന്നും ഇതിനെ പറയുന്നു. രോഗകാരണമനുസരിച്ച് ഇത് ഏഴു വിധമുണ്ട്. ഇപ്രകാരം ഏഴുതരം വൃദ്ധിരോഗങ്ങളില്‍ ഒന്നാണ് ആന്ത്രവൃദ്ധി.

ഒരു അവയവത്തിന്റെയോ ശരീരകലയുടെയോ ഭാഗം അസാധാരണമായ ഒരു ദ്വാരത്തിലൂടെ പുറത്തുചാടി മുഴപോലെ വീര്‍പ്പുണ്ടാക്കുന്ന രോഗമാണ് ആന്ത്രവൃദ്ധി അഥവാ ഹെര്‍ണിയ. പുറത്തുചാടുന്നത് ചിലരില്‍ ചെറുകുടലിന്റെ ഭാഗമായിരിക്കും. ചിലരില്‍ വന്‍കുടലിന്റെ ഭാഗമായിരിക്കും. അപൂര്‍വമായിട്ടാണെങ്കിലും മൂത്രാശയത്തിന്റെ ഭാഗവും ഇത്തരത്തില്‍ പുറത്തുചാടുന്നുണ്ട്. നാഭിയുടെ അടിഭാഗത്താണ് പ്രധാനമായും ഹെര്‍ണിയ രൂപപ്പെടുന്നത്. 73 ശതമാനം ഹെര്‍ണിയകളും നാഭിയുടെ അടിഭാഗത്ത് കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്.

എന്തുകൊണ്ട്

വാതകോപമുണ്ടാക്കുന്ന ആഹാരങ്ങളും വിഹാരങ്ങളുമാണ് ഈ രോഗത്തിന്റെ അടിസ്ഥാനകാരണം. കയ്പും ചവര്‍പ്പും രസമുള്ളതും ശീതവീര്യപ്രധാനമായതുമായ ആഹാരങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം വാതകോപത്തിന്റെ കാരണങ്ങളാണ്. മദ്യപാനം, പുകവലി, അമിതമായ ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതചര്യ എന്നിവയും ശരീരത്തിന് തീര്‍ത്തും അഹിതങ്ങളായ വിഷയങ്ങളാണ്.

അമിതഭാരമോ കുടവയറോ ഉള്ളവരില്‍ ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ ശരീരായാസമാണ് മറ്റൊരു പ്രധാന കാരണം. വിട്ടുമാറാത്ത ചുമ, കഠിനമായ മലബന്ധം എന്നിവ ഹെര്‍ണിയയ്ക്ക് കാരണമാകാം. ഭാരം തലച്ചുമടായി എടുക്കുന്നതും കൈച്ചുമടായി എടുക്കുന്നതും ശരീരത്തിന് ആയാസം വരുത്തുന്ന കാര്യങ്ങളാണ്. ഉയരത്തില്‍ നിന്നുള്ള വീഴ്ച, മല്‍പിടുത്തം, പഞ്ചഗുസ്തി എന്നിവയും ഹെര്‍ണിയയ്ക്കു കാരണമാകാം. അശ്രദ്ധമായി ഭാരോദ്വഹനംപോലെയുള്ള വ്യായാമങ്ങള്‍ ആവര്‍ത്തിക്കുന്നതും ഒരു പ്രധാന കാരണമാണ്.

ലക്ഷണങ്ങള്‍

അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു.

ജനിച്ച് കുറച്ച് ആഴ്ചകള്‍ക്കു ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ ഉണ്ടാകുന്ന അമ്പിലിക്കല്‍ ഹെര്‍ണിയയാണ് നാഭിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഇനം. നാഭിനാളഛിദ്രത്തിന്റെ ബലക്ഷയമാണ് ഇവിടെ ഹെര്‍ണിയക്ക് കാരണമാകുന്നത്.

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഹെര്‍ണിയയാണ് ഫെമറല്‍ ഹെര്‍ണിയ. സ്ത്രീകളില്‍ ശ്രോണീനീളം കൂടുതലായതാണ് ഇതിനു കാരണം. ഫിമറല്‍ കനാലിലേക്കാണ് ഇവിടെ കുടലിറക്കമുണ്ടാകുന്നത്. ഇതും ഒരു ഗോളംപോലെ ഉയര്‍ന്നുനില്‍ക്കുന്നതായി കാണാം. ചുമയ്ക്കുമ്പോള്‍ വായു നിറയുന്നതുപോലെ ഉയര്‍ന്നുവരികയും അമര്‍ത്തുമ്പോള്‍ ഉദരത്തിന്റെ ഭാഗത്തേക്ക് അമര്‍ന്ന് പോകുകയും ചെയ്യും.

ഉദരഭിത്തിയുടെ അകല്‍ച്ചകൊണ്ട് വരുന്നതാണ് ഉദരഭിത്തിഗത ഹെര്‍ണിയ . പൊണ്ണത്തടിയാണ് ഇവിടെ പ്രധാന കാരണം. ജന്മനാ ഉണ്ടാകുന്ന ഉദരപടലഗത ഹെര്‍ണിയയുടെ കാരണം മധ്യഛദത്തിന്റെ രണ്ടു വശത്തേയും അര്‍ദ്ധഭാഗങ്ങളുടെ അപൂര്‍ണമായ വികാസമാണ്. ഈ വിടവില്‍ക്കൂടി ആമാശയം, വസ, വന്‍കുടല്‍, ചെറുകുടലില്‍ കുറച്ചു ഭാഗം എന്നിവ നെഞ്ചിന്റെ ഭാഗത്തേക്കാണ് തള്ളിവരുന്നത്.

ഉപദ്രവങ്ങള്‍

കോഥം അഥവാ പഴുപ്പ് ആണ് രോഗത്തിന്റെ പ്രധാന ഉപദ്രവം. പുറത്തേക്ക് ചാടുന്ന കുടലിന്റെ ഭാഗങ്ങളില്‍ രക്തവാഹിനികള്‍ക്ക് ഞെരുക്കം സംഭവിക്കുന്നതാണ് പഴുപ്പിനു കാരണം. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാം. ഉദരത്തില്‍ കഠിനമായ വേദനയും സ്തബ്ധതയും ഉണ്ടാകാന്‍ ഇതിടയാക്കും. തണുത്ത വിയര്‍പ്പ് വരുകയും നാഡി ദുര്‍ബലമാകുകയും ശരീരത്തിന്റെ താപക്രമം കുറയുകയും ചെയ്യും. പഴുപ്പ് വര്‍ദ്ധിക്കുമ്പോള്‍ വേദന കുറയുന്നതായി കാണാം. ഇത് അപകടലക്ഷണമാണെന്നു മാത്രം.

ചികിത്സ

അടിസ്ഥാനകാരണങ്ങളെ കണ്ടെത്തി ദോഷശമനം വരുത്തുന്നതിലൂടെയാണ് ആയുര്‍വേദം ഈ രോഗത്തെ ഫലപ്രദമായി ചികിത്സിച്ചു മാറ്റുന്നത്. ഇവിടെ പ്രധാനമായി കോപിക്കുന്ന ദോഷം വാതമാണ്. മേദസ്സും അനുബന്ധമായി ദുഷിച്ചേക്കാം. വാതത്തില്‍ അപാനവായുവിനാണ് കൂടുതല്‍ ദോഷമുണ്ടാകുന്നത്. വാതഹരങ്ങളായ സ്‌നേഹവിരേചനം, കഷായവസ്തി, സ്‌നേഹവസ്തി, സ്വേദപ്രയോഗങ്ങള്‍, ലേപനം മുതലായ ചികിത്സകള്‍ അവസ്ഥാനുസരണം യുക്തിപൂര്‍വം ചെയ്യാം. പഴുപ്പുണ്ടായാല്‍ അടിയന്തരമായി വ്രണത്തിന്റെ ചികിത്സയാണ് ചെയ്യേണ്ടത്.

വാതഹരവും മേദോഹരവുമായ ലശുനാദി കഷായം, വാശാദികഷായം, വരണചിത്രബലാദിഘൃതം, സുകുമാരഘൃതം, ഹിംഗുത്രിഗുണം, ഏരണ്ഡതൈലം മുതലായവ ഫലപ്രദമായ ഔഷധങ്ങളാണ്.

വെളുത്തുള്ളി ഇവിടെ ശ്രേഷ്ഠമായ ഔഷധമാണ്. ഇത് വാതഹരവും കഫമേദോഹരവുമാണ്. ദുര്‍മേദസിനേയും സ്ഥൗല്യത്തേയും ചെറുക്കുന്നതില്‍ വെളുത്തുള്ളിയുടെ ഗുണം അപാരമാണ്. വെളുത്തുള്ളി, കഴട്ടിവേര്, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിന്‍വേര് ഇത്രയും കഴുകിച്ചതച്ച് കഷായം വെച്ച് അരിച്ചതില്‍ ആവണക്കെണ്ണയും ഇന്തുപ്പും മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ഹെര്‍ണിയക്ക് ഫലപ്രദമാണ്. വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ നീരും ഉഴിഞ്ഞ ഇടിച്ച് പിഴിഞ്ഞ നീരും സമം ചേര്‍ത്ത് ഇതിന് തുല്യം ആവണക്കെണ്ണയും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അരിക്കാടിയില്‍ പുളിയിലയും ഉഴിഞ്ഞയും ഇട്ട് തിളപ്പിച്ച് അതുകൊണ്ട് നാഭിയിലും പൃഷ്ഠഭാഗത്തും വിയര്‍പ്പിക്കാം. ഇതുതന്നെ മിതമായ ചൂടില്‍ നാഭിക്ക് താഴെ ധാരകോരുന്നതിനും ഉപയോഗിക്കാം. ആവണക്കെണ്ണ കഴിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കോഷ്ടശുദ്ധി വരുത്തുന്നതും നല്ലതാണ്.

ഹെര്‍ണിയക്ക് ഫലപ്രദമായ മറ്റൊരു മാര്‍ഗമാണ് അരപ്പട്ടയുടെ ഉപയോഗം. ഇതിനെ ട്രസ് എന്നു പറയും. വളരെ ലളിതവും സൗകര്യപ്രദവുമായ ഒരു ബന്ധനചികിത്സയാണിത്. ആന്ത്രം കൂടുതല്‍ ഇറങ്ങാതിരിക്കാനും ഇറങ്ങിയ ആന്ത്രം കുറച്ചൊക്കെ ഉള്ളിലേക്ക് പോകാനും ഇത് സഹായിക്കും. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഈ അരപ്പട്ട അഴിച്ചുവെക്കാം. രാത്രി ചുമച്ചുകൊണ്ടിരിക്കുന്ന രോഗിയാണെങ്കില്‍ ഉറങ്ങുമ്പോഴും അഴിച്ചുവെക്കരുത്. അരപ്പട്ട കെട്ടിയതിനുശേഷം മാത്രമേ കാലത്ത് എഴുന്നേല്‍ക്കാന്‍ പാടുള്ളൂ.

പച്ചക്കറികള്‍ കഴിക്കുക

ഭക്ഷണത്തില്‍ പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. പ്രത്യേകിച്ചും നാരുള്ള പച്ചക്കറികള്‍ മലബന്ധമൊഴിവാക്കാന്‍ സഹായിക്കും. മുരിങ്ങക്കായ, പടവലം, ഉണ്ണിപ്പിണ്ടി, ചീര, തവിഴാമ മുതലായവ കറിയായും തോരനായും നിത്യവും കഴിക്കാം. ചേന, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മോര് ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് സംഭാരമായി നിത്യേന ഉപയോഗിക്കാം. കുടിക്കുന്നതിന് ചൂടുവെള്ളമാണ് നല്ലത്.

ശ്രദ്ധിക്കേണ്ടത്

ഹെര്‍ണിയയ്ക്ക് കാരണമായ ആഹാരങ്ങളും വിഹാരങ്ങളും രോഗി തീര്‍ത്തും ഉപേക്ഷിക്കണം. ഉദരത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്ന വ്യായാമങ്ങളും യോഗാസനങ്ങളും ദൈനംദിന പ്രവൃത്തികളും ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. ശരീരത്തിന് കുലുക്കമുണ്ടാകുന്ന രീതിയില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുക, തുടര്‍ച്ചയായ യാത്ര, തുടര്‍ച്ചയായ ഇരുത്തം, അമിതമായ വ്യായാമം, അമിതമായ മൈഥുനം, വേഗധാരണം എന്നിവയും നല്ലതല്ല.

ഹെര്‍ണിയയുടെ പ്രാരംഭദശയില്‍ ഈ ചികിത്സകൊണ്ട് പൂര്‍ണമായ രോഗശാന്തി പ്രതീക്ഷിക്കാം. എന്നാല്‍ രോഗത്തെ ഇത്തരത്തില്‍ ശമിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ക്രമേണ ഔഷധത്താല്‍ അസാധ്യമായിത്തീര്‍ന്നേക്കാം എന്നു സുശ്രുതസംഹിതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിചിത്ര രോഗങ്ങള്‍

ഒരു പ്രത്യേക] രോഗത്തെ കുറിച്ചാണ് പറയുന്നത്. അവിചാരിതമായി തല ചുറ്റല്‍ വരും കണ്ണ് തുറക്കാനും അടക്കാനും വയ്യാത്ത അവസ്ഥ......കുറച്ചു നേരത്തിനുള്ളില്‍ ശരീരം മുഴുവനും വിയര്‍ക്കും......കുറച്ചു കഴിഞ്ഞാല്‍ ശര്ധിക്കും.......അങ്ങിനെ ഒരു മനിക്കോഒര് കഴിഞ്ഞാല്‍ നോര്‍മല്‍ ആകും....ഇത് എപ്പോള്‍ വരും എന്ന് പ്രവചിക്കാന്‍ പറ്റില്ല്യ ഈ രോഗം Miniers എന്ന് ഡോക്ടര്‍മാര്‍ പറയുന്നു....വര്‍ഷങ്ങള്‍ക്കു ശേഷം കേള്‍വി നഷ്ടപ്പെടുന്നു. ആയുര്വേധത്തില്‍ ഒരു മരുന്നുണ്ട് അതിന്റെ പേര് " എരണ്ട സൃഗ്വാദി എണ്ണ ഇത് കുളിക്കുന്നതിനു പത്തു മിനിറ്റ് മുന്‍പ് നിറുകയില്‍ ഇടണം.....രോഗ ലക്ഷണം കണ്ടു തുടങ്ങുന്ന സമയത്ത് തന്നെ ഈ എണ്ണ ഉപയോകിക്കാന്‍ തുടങ്ങിയാല്‍ പൂര്‍ണമായും രോഗത്തില്‍ നിന്നും മുക്തി നേടാം.


സ്തനാര്‍ബുദം കണ്ടെത്താം

ജീവനുള്ള കോശങ്ങളുടെ സുഗമമായ നിലനില്‍പ്പിന് കോശവിഭജനം അനിവാര്യമാണ്. ഇത് അനുസ്യൂതം തുടരുന്നതുമാണ്. വിവിധ കാരണങ്ങളാല്‍ കോശവിഭജനത്തില്‍ ഉണ്ടാകുന്ന അനിയന്ത്രിതവും അസ്വാഭാവികവുമായ മാറ്റം അര്‍ബുദം എന്ന രോഗാവസ്ഥയിലേക്കെത്തിക്കാറുണ്ട്. അര്‍ബുദം എന്ന പദത്തിന് സംസ്കൃതത്തില്‍ "ബഹുകോടി" എന്നാണര്‍ഥം. ക്രമത്തിലധികമായി ഉണ്ടാകുകയും, വളരുകയും, വ്യാപിക്കുകയും ചെയ്യുന്നത് അര്‍ബുദകോശങ്ങളുടെ പ്രത്യേകതയാണ്. പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ സ്വയം കണ്ടെത്താന്‍കഴിയുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. നിര്‍ഭാഗ്യവശാല്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി ഉയരുന്നു. ലക്ഷണങ്ങളെ അവഗണിക്കുകയും, വേണ്ടത്ര ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. സ്തനാര്‍ബുദം- സാധ്യതകള്‍ പാരമ്പര്യ ഘടകങ്ങള്‍ വലിയൊരളവുവരെയും സ്തനാര്‍ബുദ സാധ്യത കൂട്ടാറുണ്ട്. അമ്മ, സഹോദരി തുടങ്ങിയവരില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ 12 വയസ്സിനുമുമ്പ് ആര്‍ത്തവം വന്നവര്‍, ആദ്യ പ്രസവം വൈകുന്നവര്‍, കുട്ടികളില്ലാത്തവര്‍, പാലൂട്ടാത്തവര്‍, പാലൂട്ടല്‍ ദൈര്‍ഘ്യം കുറയ്ക്കുന്നവര്‍, ആര്‍ത്തവവിരാമശേഷം തടികൂടുന്നവര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷണങ്ങള്‍ സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകളാണ് സ്തനാര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. സ്തനത്തിലെയും കക്ഷത്തിലെയും മുഴകള്‍, തൊലിയിലെ വ്യത്യാസം, പ്രത്യേകിച്ച് ചുരുങ്ങിയിരിക്കുക, പൊറ്റപോലെ കാണുക, കട്ടികൂടിയിരിക്കുക, തടിപ്പ്, നിറംമാറ്റം, വിള്ളലുകള്‍ ഇവ അവഗണിക്കരുത്. നിറമില്ലാത്തതോ, കട്ടന്‍ചായയുടെ നിറമുള്ളതോ, വെള്ളനിറമുള്ളതോ ആയ സ്രവങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അര്‍ബുദമല്ലെന്ന് ഉറപ്പാക്കുകയും വേണം. ആര്‍ത്തവശേഷം ഒരാഴ്ച കഴിഞ്ഞശേഷം നിര്‍ബന്ധമായും സ്ത്രീകള്‍ സ്വയം സ്തനപരിശോധന നടത്തണം. നേരത്തെ കണ്ടെത്താനായില്ലെങ്കില്‍ ഇത്തരം മുഴകള്‍ വലുതാകുകയും ലിംഫ് ഗ്രന്ഥികളിലൂടെയോ, ധമനികളിലൂടെയോ രോഗം ബാധിച്ച കോശഭാഗങ്ങളില്‍നിന്ന് ശ്വാസകോശം, അസ്ഥികള്‍, തലച്ചോര്‍ തുടങ്ങിയ ഏതെങ്കിലും ഭാഗത്തേക്ക് അര്‍ബുദം ബാധിക്കാനും ഇടയാക്കും. ജീവിതശൈലിയും സ്തനാര്‍ബുദവും കൊഴുപ്പും കൃത്രിമ നിറവും കലര്‍ന്ന ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡുകള്‍, അമിതവണ്ണം, വ്യായാമക്കുറവ്, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ തോതിലുള്ള ഉപയോഗം, അന്തരീക്ഷ മലിനീകരണം, കീടനാശിനികളുടെ ഉപയോഗം, തെറ്റായ രീതിയിലുള്ള ഭക്ഷണസംസ്കരണം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്തനാര്‍ബുദത്തിനു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും സ്തനാര്‍ബുദവും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനദൈര്‍ഘ്യം കൂടുന്നത് സ്തനാര്‍ബുദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ആര്‍ത്തവം ആദ്യം തുടങ്ങിയ പ്രായം, ആര്‍ത്തവം നിന്ന പ്രായം തുടങ്ങിയ ഘട്ടങ്ങള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുമായി ഏറെ ബന്ധമുണ്ട്. ആര്‍ത്തവചക്രം വൈകി ആരംഭിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത താരതമ്യേന കുറവാണ്. അതുപോലെ വൈകി ആര്‍ത്തവവിരാമം വരുന്നവരില്‍ അര്‍ബുദസാധ്യത കൂടുതലാണ്. ആര്‍ത്തവം തുടങ്ങി ആദ്യ പ്രസവംവരെ കാലയളവ് കൂടുന്നതിനനുസരിച്ച് സ്തനാര്‍ബുദസാധ്യതയും കൂടാറുണ്ട്. അതിനാല്‍ ആദ്യപ്രസവം എന്തുകൊണ്ടും 25-26 വയസ്സിനുള്ളില്‍ കഴിയുന്നതാണ് ഉചിതം. കൂടാതെ മറ്റു പല കാരണങ്ങള്‍ക്കും ഹോര്‍മോണ്‍ ചികിത്സ തേടുന്നവരിലും രോഗസാധ്യത ഏറും. ചികിത്സ ചികിത്സയുടെ വിജയം എത്രയും നേരത്തെ അര്‍ബുദം കണ്ടെത്തുന്നതുമായി ഏറെ ബന്ധമുണ്ട്. ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം, രോഗപ്രതിരോധത്തിന് സഹായകവുമാകുന്ന വിധത്തിലുള്ള ചികിത്സകളാണ് ആയുര്‍വേദം നല്‍കുക. അര്‍ബുദത്തിന്റെ തുടക്കംമുതല്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കുന്നവരും, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നവരും ഉണ്ട്. അര്‍ബുദചികിത്സയുടെ വിജയത്തിന് സാന്ത്വനചികിത്സയും അനിവാര്യമാണ്. എല്ലായ്പ്പോഴും സുഖാവസ്ഥ നിലനിര്‍ത്തി, ആത്മവിശ്വാസം കൂട്ടാനും ആയുസ്സു നീട്ടാനും സാന്ത്വനചികിത്സക്ക് കഴിയാറുണ്ട്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഔഷധം ഉപയോഗിക്കാനും അര്‍ബുദരോഗി പ്രത്യേകം ശ്രദ്ധിക്കണം. സ്തനാര്‍ബുദം പ്രതിരോധിക്കാം ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. മദ്യം, പുകയില ഇവ തീര്‍ത്തും ഉപേക്ഷിക്കണം. ഉപ്പും ഉപ്പു ചേര്‍ത്ത് സംസ്കരിച്ച ഭക്ഷ്യവിഭവങ്ങളും പരമാവധി കുറയ്ക്കുക. മാനസികസമ്മര്‍ദം ലഘൂകരിക്കുക. ലഘു വ്യായാമത്തിലൂടെ സംഘര്‍ഷം കുറയ്ക്കാനാവും. തൈര് നിത്യവും ഉപയോഗിക്കരുത്. വെണ്ണ നീക്കിയ മോര്, ഇളനീര് ഇവ ശീലമാക്കാം. ചുവന്ന മുളക്, അച്ചാറുകള്‍, ഉപ്പു ചേര്‍ത്ത് പുകയേല്‍പ്പിച്ചതും കരിഞ്ഞതുമായ ഭക്ഷണം, പൂപ്പല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവ ഒഴിവാക്കുക. നിത്യവും ആറുമണിക്കൂറെങ്കിലും ഉറങ്ങുക. ചെറുമത്സ്യങ്ങള്‍ കറിയാക്കി കഴിക്കുക. ജീവകങ്ങള്‍ കൂടുതലും കൊഴുപ്പ് കുറവുമായതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ പെടുത്തുക. കോളിഫ്ളവര്‍, കാബേജ്, മധുരക്കിഴങ്ങ്, കാരറ്റ്, ചീരത്തണ്ട്, ബീറ്റ്റൂട്ട്, മുരിങ്ങയില, വാഴക്കൂമ്പ്, വെളുത്തുള്ളി, മഞ്ഞള്‍, ചുവന്നുള്ളി, കുരുമുളക്, ഗ്രാമ്പു, ഇഞ്ചി, തവിടു കളയാത്ത ധാന്യങ്ങള്‍ ഇവ ചേരുന്ന നാടന്‍ ഭക്ഷണങ്ങള്‍ അര്‍ബുദത്തെ പ്രതിരോധിക്കും. ഓറഞ്ച്, പേരക്ക, നേന്ത്രപ്പഴം, തക്കാളി ഇവയും ഏറെ നല്ലതാണ്. ശക്തമായ നിരോക്സീകാരിയാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന "കുര്‍കുമിന്‍" എന്ന ഘടകത്തിന് സ്തനാര്‍ബുദം പ്രതിരോധിക്കാന്‍ കഴിയും. അര്‍ബുദത്തിന്റെ പാരമ്പര്യസാധ്യതകളെ തടയുന്നതോടൊപ്പം, അര്‍ബുദ മുഴകളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കാതെ തടയാനും മഞ്ഞളിനാകും. അതുപോലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ചുരുക്കാന്‍ ഇഞ്ചിയും ഗുണകരമാണ്. ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ മിതമായ ഉപയോഗം നല്ല ഫലം തരാറുണ്ട്. ബോധവല്‍ക്കരണമാണ് മികച്ച പ്രതിരോധം. സ്കൂള്‍തലത്തിലേ തുടങ്ങുന്ന ബോധവല്‍ക്കരണത്തിലൂടെ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും

നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്

വാർധക്യത്തിന്റെ പിടിയിൽ നിന്നുമോചനം കിട്ടാൻ നെല്ലിക്ക പോലെ ഉത്തമമായ ഒരൗഷധം വേറെയില്ലെന്ന് ആയുർവേദം പറയുന്നു. ജരാനരകളകറ്റി യുവത്വം നിലനിർത്താൻ പര്യാപ്‌തമായ ച്യവനമഹർഷിയുടെ ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. ച്യവനപ്രാശം പോപ്പുലർ ആകാൻ കാരണവും ജരാനരകളിൽ നിന്നു മോചനം നൽകുന്നു എന്നതാണ്.

രോഗപ്രതിരോധശേഷി കൂട്ടുന്ന നെല്ലിക്ക, വൈറ്റമിൻ സിയുടെ ഒരു കലവറകൂടിയാണ്. കാൽസ്യം, ഇരുന്പ്, ഗൈനിക്കമ്ളം, ടാനിക്കമ്ളം, അന്നജം, പഞ്ചസാര, പ്രോട്ടീൻ എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കുപുറമേ ബി കോംപ്ളക്സ് വൈറ്റമിനുമുണ്ട്. ഇലപൊഴിയും മരങ്ങളുടെ കൂട്ടത്തിൽപെട്ട നെല്ലി, യൂഫോർബിയേസി കുടുംബത്തിലേതാണ്. ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃതനാമം ആമലകി. ധാത്രി, അമൃതഫലം,ശിവം എന്നും ഹിന്ദിയിൽ ആമിലാ എന്നും തമിഴിൽ നെല്ലിക്കായ് എന്നും അറിയപ്പെടുന്നു.
നെല്ലിക്ക ത്രിദോഷങ്ങളെയും (വാതം-പിത്തം-കഫം) ശമിപ്പിക്കുന്നതാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളേയും പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ഹൃദ്രോഗം, പ്രമേഹം, രക്തപിത്തം, പനി, അമ്ളപിത്തം, രക്തദോഷം എന്നീ രോഗങ്ങൾക്ക് ആശ്വാസം നൽകും. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കും. നാഡികളുടെ ബലം ഇരട്ടിപ്പിക്കുകയും ചെയ്യും. നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് തിപ്പലിപ്പൊടിയും പഞ്ചസാരയും നെയ്യും തേനും ചേർത്തു കഴിച്ചാൽ ജരാനരയുണ്ടാകില്ലെന്ന് ആയുർവ്വേദാചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

നെല്ലിക്ക അരച്ച് കന്മദഭസ്മം ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. പച്ചനെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തുകഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കാം. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് സദാ ദാഹം തോന്നാം. അപ്പോൾ നെല്ലിക്കയുടെ തൊണ്ട് ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അല്പം തേനും മലർപ്പൊടിയും ചേർത്തുകഴിച്ചാൽ ശമനം കിട്ടും.

നെല്ലിക്കാനീരിൽ അല്പം പഞ്ചസാര ചേർത്തു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ക്രമമായ മലശോധനയുണ്ടാകും. നെല്ലിക്കാനീരും മുന്തിരിങ്ങാനീരും അല്പം തേനും ചേർത്തുകൊടുത്താൽ കുട്ടികളുടെ ഛർദിമാറും. നെല്ലിക്ക അരച്ച് വെണ്ണചേർത്ത് ദേഹത്ത് പുരട്ടിയാൽ പോളങ്ങൾ (വിസർപ്പം) മാറിക്കിട്ടും. നെല്ലിക്ക വ്രണത്തെ ശുദ്ധമാക്കുകയും ഉണക്കുകയും ചെയ്യും.
മൂക്കിൽ നിന്നു രക്തം വരുന്ന (രക്തപിത്തം) രോഗികളിൽ നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ച് നെറുകയിൽ തളംവെച്ചാൽ ഉടനേ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ടും പച്ചമഞ്ഞളും കൂടി കഷായം വച്ച് അതിൽ ഇന്തുപ്പ് ചേർത്ത് ധാരകോരിയാൽ വളംകടി (ചേറ്റുപുണ്ണ്) മാറും. കാല്പാദം വരഞ്ഞുകീറുന്നവർക്ക് നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ചുപുരട്ടിയാൽ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടു കാച്ചി തേച്ചാൽ മുടി സമൃദ്ധമായി വളരും. കണ്ണിന് നല്ല കാഴ്ചശക്തിയും കുളിർമയും ലഭിക്കും.
ശ്വാസകോശാർബുദം, ബ്രെയിൻ ട്യൂമർ എന്നീ മാരകരോഗങ്ങൾ വരാതിരിക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. ച്യവനപ്രാശം, ത്രിഫലാദി ചൂർണം, ത്രിഫലാദി എണ്ണ തുടങ്ങിയ നിരവധി ആയുർവേദ ഔഷധങ്ങളിലും മിക്കവാറും എല്ലാ കഷായങ്ങളിലും നെല്ലിക്ക സുപ്രധാന ചേരുവയാണ്

ജലോപാസന

ഉപാസനകള്‍ കാര്യസിദ്ധിക്ക്‌ ഉത്തമമാണ്‌. പഞ്ചഭൂത നിര്‍മ്മിതമായ മനുഷ്യ ശരീരത്തിന്‌ ആരോഗ്യം നിലനിറുത്താന്‍ ഏറ്റവും ലളിതവും ഉത്തമവുമായ മാര്‍ഗ്ഗമാണ്‌ പഞ്ചഭൂതോപാസന.
‘അപ്‌സ്വന്ദ: അമൃതം 
അപ്‌സു ഭേഷജം
അപ ഉത പ്രശസ്‌തയേ’

എന്ന വേദ മന്ത്രത്തില്‍ ജലത്തിനെ അമൃതായും ഔഷധമായും പ്രശംസിക്കുന്നു. ജലമില്ലെങ്കില്‍ ജീവനില്ല.

‘പാനീയം പ്രാണിന പ്രാണ: ജീവജാലങ്ങളുടെ പ്രാണനാണ്‌ ജലം. ഭൂമിയിലെ പോലെ നമ്മുടെ ശരീരത്തിലും 80 ശതമാനവും ജലമാണ്‌. ശുദ്ധീകരണമാണ്‌ ജലത്തിന്റെ പ്രധാന ധര്‍മ്മം. ഭൂമിയില്‍ കേവലം 25 ശതമാനം മാത്രമുള്ള കരയില്‍ അവിടവിടെയായി കാണപ്പെടുന്ന ശുദ്ധജലം മാത്രമേ ജീവജാലങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ സാധിക്കൂ.

മഴവെള്ളം കൊണ്ട്‌ മാത്രമേ ആഹാരത്തിനുള്ള സസ്യലതാദികള്‍ ഉണ്ടാകുന്നുള്ളൂ. നദികളും ശുദ്ധജല തടാകങ്ങളും കുളങ്ങളും കിണറുകളും സംരക്ഷിക്കണം. ജലം ജീവിതവും സന്തോഷവും ഹൃദ്യതയും ആഹ്ലാദവും ബുദ്ധിശക്തിയും പ്രദാനം ചെയ്യുന്നു. ശരീരത്തിന്റെ താപനിലയെ നിയന്ത്രിക്കുന്നു.

ജലോപാസനയിലൂടെ രോഗശമനം

പനി, ഛര്‍ദ്ദി, വേദനകള്‍, വയറിളക്കം, തലവേദന തുടങ്ങിയവ ജലം മാത്രം കഴിച്ച്‌ 24 മണിക്കൂര്‍ ഉപവസിച്ചാല്‍ മാറിക്കിട്ടും. രോഗത്തിന്‌ കാരണമായ അഴുക്കുകളെ (മെറ്റബോളിക്‌ വേസ്‌റ്റ്‌) മലമൂത്രമായി പുറത്ത്‌ കളഞ്ഞ്‌ അഗ്‌നിമാന്ദ്യം അകറ്റി ശരീരം ശുദ്ധീകരിക്കാന്‍ ജലത്തിന്‌ മാത്രമേ കഴിയൂ.

സ്‌നാനം ദീപനം ആയുഷ്യ
വൃഷ്യം ഊര്‍ജ്ജ ബലപ്രദ’

എന്ന്‌ സ്‌നാനത്തിന്റെ ഗുണങ്ങള്‍ ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. ദഹനരസത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ആയുസ്സിനെ കൂട്ടുന്നതിനും ഓജസും ഊര്‍ജ്ജവും ബലവും നല്‍കുന്നതിനും എന്നും ശുദ്ധജലത്തില്‍ കുളിക്കേണ്ടതാണ്‌. കുളിയാകട്ടെ ചൊറിച്ചില്‍, അഴുക്കുകള്‍, ക്ഷീണം, വിയര്‍പ്പ്‌, തളര്‍ച്ച, ദാഹം, സ്‌ട്രെസ്‌ ഇവ അകറ്റുന്നതിനൊപ്പം തന്നെ മനസ്സിനകത്ത്‌ അടിഞ്ഞുകൂടുന്ന പാപചിന്തയെക്കൂടി കഴുകി കളയുന്നു. ഓരോ തുള്ളി ജലവും അമൃതാണ്‌. ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ശുദ്ധജലത്തെ പവിത്രമായ മന്ത്രം ചൊല്ലി ആചമന (അല്‍പം കുടിച്ച്‌) സ്വഭാവത്തില്‍ ആചരിക്കുന്നതോടെ ഇന്ദ്രിയങ്ങള്‍ക്ക്‌ ഉണര്‍വുണ്ടാകുന്നു.

വെള്ളം കുടിക്കേണ്ടതെങ്ങനെ?

ജലം കുടിക്കുമ്പോള്‍ അല്‍പനേരം വായില്‍ നിറുത്തി ദാഹം ഉണ്ടാക്കിയ ഗ്രന്ഥികളെ അറിയിച്ച ശേഷം സാവധാനം കുടിച്ചിറക്കുക. എങ്കില്‍ മാത്രമേ ജലത്തിന്റെ രുചി നമുക്ക്‌ അനുഭവിച്ചറിയാന്‍ കഴിയൂ. ഭൂമിയില്‍ സ്‌പര്‍ശിക്കാതെ എത്തുന്ന മഴവെള്ളമാണ്‌ ഏറ്റവും ഉത്തമം. ഇതിനെ ഗംഗാജലം എന്ന്‌ ആയുര്‍വേദം പറയുന്നു. ജലം അന്നമാകുന്നു. അന്നത്തെ പരിരക്ഷിക്കുന്നത്‌ ഒരു വ്രതമായിരിക്കട്ടെ. ജലം ജ്യോതിസ്സിലും ജ്യോതിസ്സ്‌ ജലത്തിലും പ്രതിഷ്‌ഠിക്കപ്പെടുന്നു

ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍

( കടപ്പാട് സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് – ആയുര്‍വേദ ആചാര്യന്‍ )

പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .

മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്

പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ് , അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.

ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്

മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്

എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്

പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്

പാകം ചെയ്ത മാംസത്തില്‍ അല്പ്പമെങ്ങിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്

കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്

തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്

തൈരും കൊഴിമംസംവും ചേര്‍ത്ത് കഴിക്കരുത്

പാല്‍പായസം കഴിച ഉടന്‍ മോര് കഴിക്കരുത്

മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്

പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്

തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്

ചൂടാക്കിയോ , ചൂടുള്ള ഭക്ഷണതോടോപ്പമോ തേന്‍ കഴിക്കരുത് .

നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്

ചെമ്മീനും കൂനും ഒരുമിച്ചു കഴിക്കരുത്

ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )

ഗര്‍ഭ പാത്രത്തില്‍ നീര്‍കെട്ടു ഉണ്ടായി മാസമുറ രണ്ടും മൂന്നും മാസം വരാതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

ഒരു പാരമ്പര്യ വൈദ്യം ,

Warning: ഈ മരുന്ന് ഗര്‍ഭിണികള്‍ , കുട്ടികള്‍ , പുരുഷന്മാര്‍ ഇവര്‍ കഴിക്കാന്‍ പാടില്ല , ആവശ്യവും ഇല്ല . അമിത രക്ത പോക്ക് ഉണ്ടായാല്‍ മറു മരുന്ന് കഴിക്കണ്ടി വരും . fibroid, PCOD ഇവകള്‍ക്ക് ഈ മരുന്ന് പറ്റില്ല ,ഒറ്റ ഡോസ് കൊണ്ട് ശരിയാകണം. ഒരു പ്രാവശ്യം കഴിച്ചാല്‍ അടുത്ത മാസ മുറ ശരിയായില്ല എങ്കിലേ പിന്നീട് കഴിക്കാവൂ . അതും മാസത്തില്‍ഒരു തവണ മാത്രം . മറു മരുന്നുകള്‍ കരുതി വെച്ചിട്ട് വേണം അല്ലെങ്കില്‍ അടുത്തുള്ള ആയുര്‍വേദ വൈദ്യ മേല്‍ നോട്ടത്തില്‍ കഴിക്കുന്നത്‌ നന്ന് . ചെയ്യുന്നത് സ്വന്തം ഇഷ്ടത്തിലും റിസ്കിലും>***********

കൈത ചക്ക അതിന്റെ തൊലി കളഞ്ഞു മാംസം മാത്രം അരച്ചു എടുക്കുന്നത് - 300 മില്ലി
കറിവേപ്പില അല്പം വെള്ളം ചേര്‍ത്തു അരച്ച് എടുത്തത് - 20 മില്ലി
കഴഞ്ചി കുരു - 3 എണ്ണം പൊടിച്ചത്
കുരുമുളക് : 10 - മുതല്‍ 15 എണ്ണം വരെ എത്ര തടി ഉണ്ടെന്നു പറഞ്ഞാലും എണ്ണം കൂടരുത് .
ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം കലക്കി കുടിക്കുക .
ചിലര്‍ക്ക് വയര്‍ ഇളക്കം ഉണ്ടാകും , ഗര്‍ഭ പാത്രത്തിലെ നീര്‍ കെട്ടു ഉടയുമ്പോള്‍ വേദന ഉണ്ടാകും . അപ്പോള്‍ അശോകത്തിന്റെ ഇല ഒന്നു എടുത്തു അതിനോട് 4 ഗ്രാമ്പൂ , ഒരു ഏലക്കായ ,അല്പം ശര്‍ക്കര ചേര്‍ത്തു വായില്‍ ഇട്ടു ചവച്ചു തിന്നുക . ഇത് മൂന്നു നേരം ചെയ്യണം വേദന കുറയും

കൈതചക്ക ,ഉഷ്ണ വീര്യം ഉള്ളതും കറിവേപ്പില ഗര്‍ഭാശയ ശുദ്ധിക്കും കുരുമുളക് ആവശ്യമില്ലാത്ത നീരുകളെ പുറന്തള്ളാന്‍ കഴിവുള്ളതും ആണ് .

അധിക രക്ത സ്രാവം ഉണ്ടായാല്‍ : ചന്ദനം അരച്ച് ഒരു നെല്ലിക്ക വലിപ്പം കഴിക്കാം , അല്ലെങ്കില്‍ വീരാളി പട്ടു (മരുന്ന് കടയില്‍ കിട്ടും) താമര അല്ലി , കുശവന്‍ മണ്ണ് ,അല്ലെങ്കില്‍ ചീന കാരം ഇവകള്‍ ഒന്നിച്ചോ ഒറ്റക്കോ
കഴിച്ചാല്‍ മറു മരുന്ന് ആകും .
വൈദ്യ നിര്‍ദേശം സ്വീകരിച്ചു ചെയ്യുക ..

ഭഗന്ദരം

ശരീരത്തിലെ ഒരവയവത്തില്‍നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് പലതരത്തില്‍ ഉണ്ടാകാം. ശരീരത്തില്‍ ഏതുഭാഗത്തും ഇതു സംഭവിക്കാം. ഇതില്‍ സാധാരണമായത് കഴുത്തിന് മുന്നിലെ തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന് കഴുത്തിന്റെ മുന്‍ഭാഗത്തേക്കോ പാര്‍ശ്വഭാഗത്തേക്കോ ഉണ്ടാകുന്ന ത്വക്കിലെ ദ്വാരമാണ്.

പലപ്പോഴും ഫിസ്റ്റുല, ചില രോഗങ്ങള്‍ നിമിത്തമായും മുറിവോ ക്ഷതമോ മൂലമായും സംഭവിക്കാം. ഉദാഹരണത്തിന്, ഗര്‍ഭാശയവും മൂത്രാശയവുമായോ കുടലും മൂത്രാശയവും തമ്മിലോ ഫിസ്റ്റുല വഴി ബന്ധമുണ്ടാകാം. ശസ്ത്രക്രിയയിലെ നടപടിക്രമങ്ങളുടെ പിഴവുമൂലവും ഇങ്ങനെ സംഭവിക്കാം. വന്‍കുടലില്‍നിന്ന് മലം ഇത്തരം മാര്‍ഗത്തിലൂടെ മൂത്രാശയത്തിലെത്തി മൂത്രവുമായി കലര്‍ന്ന് മലഗന്ധത്തോടെയും നിറവ്യത്യാസത്തിലും മൂത്രം പുറത്തുവരാം. മൂത്രം, ഗര്‍ഭാശയത്തിലെത്തി യോനിയിലൂടെ പുറത്തുവരാം. ആമാശയത്തിന്റെയോ കുടലുകളുടെയോ ഭിത്തികളുടെ ദൗര്‍ബല്യം നിമിത്തം സഞ്ചിപോലെ തൂങ്ങിക്കിടന്ന് അണുബാധ ഉണ്ടായി വ്രണം രൂപപ്പെടുകയും അത് അടുത്ത് സ്ഥിതിചെയ്യുന്ന ഗര്‍ഭാശയം, മൂത്രാശയം തുടങ്ങിയ മറ്റവയവങ്ങളുമായി ദ്വാരരൂപേണ പരസ്പരം ബന്ധപ്പെടുന്ന അവസ്ഥയും ഉണ്ടാകും.

വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരുതരം ഫിസ്റ്റുലയാണ് 'ഫിസ്റ്റുല ഓഫ് ഏനസ്'. ഗുദഭാഗത്തിന്റെ ഭിത്തിയിലെ ക്ഷതംനിമിത്തമോ പേശീദൗര്‍ബല്യത്താലോ വ്രണം മൂലമോ പേശി തുളച്ച് മലദ്വാരത്തിന് സമീപത്തായി പുറത്തേക്ക് ദ്വാരം ഉണ്ടാകുന്നു. ഈ ദ്വാരത്തിലൂടെ പുറത്തേക്ക് മലസ്രവണം സംഭവിക്കാം. ചിലപ്പോള്‍ ക്ഷയരോഗാണുബാധ നിമിത്തവും ഇങ്ങനെ സംഭവിക്കാം.  ഏറെ വ്യാപകമായി കാണപ്പെടുന്ന ഫിസ്റ്റുല ഗുദഭാഗത്തുണ്ടാകുന്നതാണ്. 'ഭഗന്ദരം' എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്ന ഈ രോഗത്തിന് 'ഭഗസ്ഥാനത്തെ പിളര്‍ക്കുന്നത്' എന്ന അര്‍ഥത്തിലാണ് ഈ പേര് നല്‍കിയിട്ടുള്ളത്. മലദ്വാരത്തിന്റെ പരിസരത്ത് വേദനയും കുത്തിനോവോടും കൂടി കുരു ഉണ്ടായി പഴുത്ത് പൊട്ടുന്നു.

നല്ല ചൊറിച്ചിലും പുകച്ചിലും ഉണ്ടായിരിക്കും. ക്രമേണ ഉണങ്ങിയതായി തോന്നുമെങ്കിലും ഉള്ളിലേക്ക് പഴുപ്പ് ബാധിച്ച് ഒരു ട്യൂബ് രൂപത്തിലായി മലാശയവുമായി ബന്ധം ഉണ്ടാകുന്നു. ഇടയ്ക്കിടെ മലദ്വാരപരിസരത്തുള്ള കുരു വീര്‍ത്ത് പഴുപ്പുണ്ടാകുകയും ചെയ്യുന്നു. യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് ഈ വ്രണദ്വാരത്തിലൂടെ മലസ്രവണം ഉണ്ടാകാം. സൈക്കിള്‍, ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയില്‍ സ്ഥിരമായി ഇരുന്ന് യാത്രചെയ്യുന്നതും ദുര്‍ഘടവഴിയിലൂടെയുള്ള തുടര്‍ച്ചയായ വാഹനയാത്രകളും നിമിത്തം മലദ്വാരത്തിന് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയവും ക്ഷതവും ഉണ്ടാകാം. കൂടാതെ വീഴ്ചയിലൂടെയും അപകടങ്ങള്‍ നിമിത്തവും ഗുദഭാഗത്തേല്‍ക്കുന്ന ക്ഷതങ്ങളും ഭഗന്ദരത്തിന് കാരണമാകാം.

കവിളിലും വായിലും സ്ഥിതിചെയ്യുന്ന ഉമിനീര്‍ഗ്രന്ഥികള്‍ അവയുടെ സ്രവം ഒരു കുഴലിലൂടെ പുറത്തേക്ക് സ്രവിപ്പിക്കുന്നു. ഈ ബഹിര്‍ഗമനദ്വാരങ്ങള്‍ എന്തെങ്കിലും കാരണങ്ങളാല്‍ അടഞ്ഞുപോയാല്‍, ഉമിനീരിന് വായിലേക്ക് സ്രവിക്കാനാകാതെ പകരം കവിളിലേക്കോ താടിയെല്ലിന്റെ താഴെഭാഗത്തേക്കോ ദ്വാരമുണ്ടായി ത്വക്കിലൂടെ പുറത്തുവരാം. ഇതും ഒരുതരം ഫിസ്റ്റുലയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍കൊണ്ട് പരിക്കുണ്ടായാല്‍ ധമനികളും സിരകളും തമ്മില്‍ ബന്ധിക്കാനുള്ള സാഹചര്യം ഉണ്ടായേക്കാം. ധമനികളില്‍ ശുദ്ധരക്തവും സിരകളില്‍ അശുദ്ധരക്തവുമാണുള്ളത്. ഇവതമ്മില്‍ യോജിക്കാനിടവന്നാല്‍ കൂടുതല്‍ മര്‍ദശക്തിയുള്ള ധമനീരക്തം സിരകളിലേക്കൊഴുകും, സിരകള്‍ അസാധാരണമായി വികസിക്കുകയും ചെയ്യും. ഇതിനെ 'ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല' എന്നു പറയുന്നു.

മലദ്വരത്തിനടുത്തുണ്ടാകുന്ന ഫിസ്റ്റുലയില്‍ വ്രണത്തിന്റെ ആഴത്തിനനുസരിച്ച് 'ലോ ഏനല്‍' എന്നും 'ഹൈ ഏനല്‍' എന്നും രണ്ടുതരമുണ്ട്. ഫിസ്റ്റുലക്ടമി എന്ന ശസ്ത്രക്രിയയാണ് അലോപ്പതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മലാശയത്തിന് താഴെയുണ്ടാകുന്ന പഴുപ്പുകള്‍ക്ക് മാത്രമേ സാധാരണയായി ഫിസ്റ്റുലക്ടമി ചെയ്യാന്‍ കഴിയൂ. മുകള്‍ഭാഗത്തുണ്ടാകുന്ന പഴുപ്പിന് പല ഘട്ടങ്ങളിലായി ഓപ്പറേഷന്‍ നടത്തേണ്ടിവരും. പൂര്‍ണശമനം ഉറപ്പില്ലതാനും.

ആയുര്‍വേദത്തില്‍ ഭഗന്ദരത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സയായി വിധിച്ചിട്ടുള്ളതാണ് 'ക്ഷാരസൂത്ര'പ്രയോഗം. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്യുന്ന നൂലാണ് (ക്ഷാരസൂത്രം) ഇതിലുപയോഗപ്പെടുത്തുന്നത്. വളരെ എളുപ്പം ചെയ്യാവുന്ന ഒരു ചികിത്സാരീതി എന്നനിലയിലും താരതമ്യേന വേദന കുറവായിരിക്കും എന്നതിനാലും വളരെ കുറവായേ രക്തനഷ്ടം സംഭവിക്കുന്നുള്ളൂ എന്നതുകൊണ്ടും ക്ഷാരസൂത്രപ്രയോഗം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ക്ഷാരസൂത്രം ചെയ്തുകഴിഞ്ഞാല്‍ പെട്ടെന്നുതന്നെ വ്രണം ഉണങ്ങുന്നു. വ്രണം ഉണങ്ങിക്കഴിഞ്ഞാല്‍ കനംകുറഞ്ഞ മുറിപ്പാടേ ഉണ്ടാകുന്നുള്ളൂ. രോഗം വീണ്ടും ഉണ്ടാവുകയുമില്ല. ഫിസ്റ്റുലക്ടമി ചെയ്ത് വീണ്ടും രോഗം വന്നവര്‍ക്കും വളരെ പഴക്കംചെന്ന ഭഗന്ദരം ഉള്ളവര്‍ക്കും ക്ഷാരസൂത്രത്തിന് വിധേയനാകാം. പ്രാരംഭഘട്ടത്തിലാണെങ്കില്‍ കൂടുതല്‍ വ്യാപിക്കാതെതന്നെ പൂര്‍ണശമനം വരുത്താം.  വിരുദ്ധാഹാരങ്ങളും ഫാസ്റ്റ് ഫുഡും എരിവും മസാലയും കൂടുതലുള്ളതും അതിശീതങ്ങളുമായ ഭക്ഷ്യവസ്തുക്കളും വര്‍ജിക്കുകയും പച്ചക്കറികള്‍ ധാരാളമായുപയോഗപ്പെടുത്തുകയും വേണം

ഗര്‍ഭം ധരിക്കാന്‍ നല്ല മാസം

ഗെര്ഭിണി ആകാൻ ഏതു മാസം ആണ് നല്ലത് ??ഏതു ആഴ്ച ??ഏതു ദിവസം ?1970 ഒക്ടോബർ മാസം 21 നു മാതൃ ഭുമിയിലെ വന്ന വാർത്ത‍ ആണ് വിഷയംഡിസംബര് / ജനുവരി / മാർച്ച്/ ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത് ജനിച്ചാൽ പല രോഗങ്ങളും പിടിപെടും ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ??ഇവിടെ എഴുതുന്നത്‌ എന്റെ ഗുരുക്കാൻമാരുടെ അറിവുകളും എന്റെ സംശയങ്ങളുമാണ് നല്ലൊരു ചര്ച്ച ആഗ്രെഹിച്ചു കൊണ്ട് തുടങ്ങുന്നുകന്നി മാസം പട്ടിയുടെ ഉൽതസ്സവം ആണ്ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കുംആന മഴക്കാലം ആസ്വോദിക്കും''' മനുഷ്യനോ'''?എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേകന്നി മാസം വന്നോ എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ലനായയുടെ കഴിവ് പോലും നമുക്കില്ലേഎന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ് ഗെര്ഭസ്ഥ ശിശുവിന് ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും ഇല വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ ജെനുവരി മുതലുള്ള മാസം ജ്നിക്കരുത് ഇത് നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി വേണം ഇത് ഉൾക്കൊള്ളാൻഇടവം പകുതി കഴിഞ്ഞാൽ മഴ തുടങ്ങും പിന്നെ തിമിര്ത്തു പെയ്യും ഭുമിയിൽ ജല സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ ഭുക്കായ മനുഷിന് ഈ പച്ചില കറികൾ പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കുംനിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്മാത്രമോ കർക്കിടകം ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ ആഹാരമാക്കുന്നതുംഅതോടൊപ്പം തന്നെ ഈശോര നാമം കൊണ്ട് ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാംചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലംമനസും ശരീരവും ശുദ്ധമായി മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത്ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് )

 

((മാംസബുക്കായ അമ്മ മാർക്കാണ് ശര്ധിക്കൾ ഓക്കാനം ഇവ കുടുതൽ കാണുന്നത്))ചിങ്ങ മാസം ഗെര്ഭിണി ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള് ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണംകന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ ഉണ്ടാകുന്നു100 വയസ്സിലും കണ്ണിനും കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നുവൃച്ച്ചികം + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന് ഗെന്ധങ്ങളും സുഗെന്ധങ്ങൾ തിരിച്ചറിയുവാനുള്ള കഴിവ് കുടുന്നു മാത്രമോ എങ്ങും പഴവർഗ്ഗങ്ങൾ നിറയുന്ന കാലം 150 ദിവസം കൊണ്ടാണല്ലോ ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര ചക്കയും മാങ്ങയും നമുക്ക് കഴിക്കാംമകരം കഴിഞ്ഞാൽ മാസം 5 തികയുന്നു പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്‌ എന്നാലോ എല്ലാ അവയവും ഉണ്ട് താനും )ഏതു വിത്തും മുളക്കാൻ ആദിയമായി വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ് നമ്മളും മഴ ക്കാലം എടുത്തത്‌ എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക് ചുടാണ് വേണ്ടത് സുര്യ പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കുംഇന്നു നവജാത ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ രെശ്മി തട്ടാത്തത് കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാം കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം തികഞ്ഞവനായി വയറ്റിൽ കഴിയുന്നുഭുമി ഉണ്ടായതു മേട മാസം ആണ് ഈ മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല ( എന്റെ ജനനം മേടം ഒന്നാം തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല

 

എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് ജോതിഷം പറയുന്നുനെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു 1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത‍ ആക്കിയതാണ്വിവാഹം പരസ്പര ബന്ധിതമാണ്. ഏതാണ് ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം? ഏതാണ് ശരിയായ വിവാഹ പ്രായം എന്നറിഞ്ഞാലേ ഇതിനു മറുപടി പറയാനാവൂ. ശൈശവ വിവാഹത്തില്‍ ജീവശാസ്ത്രപരമായിപ്പോലും ഗര്‍ഭധാരണം അസാധ്യമാണ്. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായതു കൊണ്ടു മാത്രമായില്ല. സ്ത്രികല്ക്ക് 25 വയസ്സ് ആയെന്നാകിലും ശാരീരികമായ വികാസം കൂടിയുണ്ടായാലേ ശരിയായ വംശവര്‍ധനയ്ക്കുള്ള സമയമാകൂ. അവര്‍ക്ക് വേണ്ടത്ര മാനസിക പക്വതയില്ലെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ല.///''.പ്രായപൂര്‍ത്തി തന്നെയാണ് ജീവശാസ്ത്രപരമായ പ്രായം. ആ പ്രായത്തില്‍ ശരീരവും മനസ്സും ആവശ്യമായ പക്വതയിലെത്തണമെന്നില്ല. ശരീരവും ബുദ്ധിയും സമ്പൂര്‍ണ്ണമായും പക്വതയിലെത്തുന്നതാണ് യഥാര്‍ത്ഥ പ്രായപൂര്‍ത്തി///''നന്നായി പ്രായപൂര്‍ത്തിയാര്‍ജ്ജിച്ച് പക്വത നേടിയവര്‍ക്ക് പിറക്കുന്ന സന്തതി എന്തുകൊണ്ടും ആരോഗ്യവാനായിരിക്കും.സുഗന്ധമില്ലാത്ത പൂമൊട്ട്, അത് വിടരുമ്പോള്‍ മാത്രമാണ് സുഗന്ധമുണ്ടാവുന്നത്. അതുപോലെ ശൈശവത്തില്‍ ബീജമില്ലാതിരിക്കുകയും പ്രായമാകുമ്പോള്‍ അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.16 വയസ്സിനു താഴെയുള്ളവരും 70 വയസ്സിനു മുകളിലുള്ളവരുമായ സ്ത്രി ജനങ്ങളോട് ശാരീരികമായി ബന്ധപ്പെടാന്‍ പാടില്ല.അതിനാല്‍ ഗര്‍ഭധാരണത്തിനായി പൂര്‍വികര്‍ പുരുഷനു നിശ്ചയിച്ച പ്രായം കുറഞ്ഞത് 25 വയസ്സും സ്ത്രീയ്ക്ക് കുറഞ്ഞത് 16 വയസ്സുമാണ്.''''' മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ സ്വഭാവ വിശേഷങ്ങള്‍ സന്തതിയുടെ സ്വഭാവത്തിനും കാരണമായി ഭവിക്കും.'''''''' മാതാപിതാക്കള്‍ ശാരീരികവും മാനസികവുമായി അപക്വരെങ്കില്‍ സന്തതിക്കും അപക്വത സംഭവിക്കും.'''''''വേഴ്ച നടത്താനുള്ള ത്വര എല്ലാ സമയത്തുമുണ്ടാവില്ല. അങ്ങനെയൊരു ത്വര ഉണ്ടാവുന്ന സമയമാണ് സംയോഗത്തിന് ഉചിതമായ സമയം.''''ആര്‍ത്തവം കഴിഞ്ഞ് 12 നാളിനുള്ളില്‍ ഗര്‍ഭധാരണം നടന്നാല്‍ സന്തതി ആരോഗ്യത്തോടും ഭാഗ്യത്തോടും ശക്തമായ അവയവങ്ങളോടും കൂടിയതായിരിക്കും. 9 മുതൽ 14 വരെയും നല്ലത് തന്നെ ' 12 ദിവസം കഴിഞ്ഞാല്‍ ഈ ഗുണങ്ങള്‍ക്ക് കുറവു സംഭവിക്കും. അതിനാല്‍ ആര്‍ത്തവം കഴിഞ്ഞ് 12-14 ദിവസമാണ് ജീവശാസ്ത്രപരമായും മന:ശാസ്ത്രപരമായും ഗര്‍ഭധാരണത്തിന് ഉചിതമായ സമയം.''' എല്ലാ കാലത്തും വിളകള്‍ ഉണ്ടാകില്ലല്ലോ''''ഋതുകാലത്തുള്ള ആരോഗ്യസ്ഥിതിയാണ് ഇതിനെല്ലാം കാരണം'''ശുദ്ധമായ ഒരു തുണിക്കഷ്ണം ക്ഷണനേരം കൊണ്ട് നിറത്തെ ആഗിരണം ചെയ്യുന്നതു പോലെ ശുദ്ധമായ ഗര്‍ഭപാത്രം പുരുഷ ബീജത്തെ ക്ഷണത്തില്‍ സ്വീകരിക്കുന്നു.ആരോഗ്യമുള്ള ഒരു പുരുഷന്റെ ശുക്ളം ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ഗര്‍ഭനാളിയിലേക്ക് കടക്കുമ്പോള്‍ ശുക്ള സംയോജനം നടക്കുകയും ഗര്‍ഭമുണ്ടാവുകയും ചെയ്യുന്നു. ജീവനാണ് ഇതോടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത്. കൃത്യമായ മരുന്നുസേവയും ശ്രദ്ധയും പുലര്‍ത്തിയാണ് ആ ജീവനെ നിലനിര്‍ത്തേണ്ടത്.ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. സ്ത്രീയ്ക്ക് ഗര്‍ഭ കാലഘട്ടത്തില്‍ എന്തെങ്കിലും രോഗം വന്നാല്‍ അതിനു ചികിത്സിക്കാം. എന്നാല്‍ പുരുഷന് എന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കില്‍ എങ്ങനെ ചികിത്സിക്കും? ഗെര്ഭാധനം ചെയ്യുന്നതിന് മുൻപ് പുരുഷൻ നിര്ബന്ധമായും ബ്രമ്മചര്യ സീകരിക്കണം നിങ്ങള്ക്ക് ജനിക്കുന്ന കുഞ്ഞു ആരാകണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം''''' ഒരു ഉത്തമ സന്താനത്തെ ദേയവായി ലോകത്തിനു സമ്മാനിക്കുക'''ആ കുഞ്ഞു മഖാന്തരം നിങ്ങളുടെ നാമം ലോകത്ത് അറിയപ്പെടുംവസ്ത്രകടയിൽ നിന്നും നിങ്ങൾ ഒരു നല്ല സാരി നല്ലൊരു ഷർട്ട് ഈവക തെരെഞ്ഞടുക്കുന്ന ശ്രദ്ധ പോലും ശിശുവിനെ നിമ്മിക്കാൻ വൃദ്ധരാകുമ്പോൾ നമ്മളെ സംരക്ഷിക്കേണ്ട കുഞ്ഞിനു നമ്മൾ കൊടുക്കുന്നില്ലഏകാദശിക്ക് പോലും സുരതം നടത്തുന്ന നാടാണ്‌ നമ്മുടേത്‌''' ഇനി ശുക്ലത്തെ കുറിച്ച് അല്പ്പം '''ശുക്ളദോഷം നര പോലുള്ളതും നേര്‍ത്തതും വരണ്ടതും നിറവ്യത്യാസമുള്ളതും വഴുവഴുപ്പില്ലാത്തതും രക്തഛായയുള്ളതുമായ ശുക്ളം അശുദ്ധവും ദോഷമുള്ളതുമാണ്.തകരാറുള്ള ശുക്ളത്തിനു പുറമെ ആവശ്യമായ ബീജമില്ലാത്ത ശുക്ളവും രോഗാതുരതയുടെ സൂചനയാണ്.ഇതിന്റെ ലക്ഷണങ്ങള്‍ വൃഷണത്തിലെ വേദനയും അശക്തിയും ഉദ്ധാരണ ശേഷിക്കുറവും ആകുന്നു . അത്തരക്കാരായ പുരുഷ•ാര്‍ക്ക് ആരോഗ്യമുള്ള സന്തതിയെ തല്ക്കാലം ജനിപ്പിക്കാനാവില്ല.ച്യവനപ്രാശത്തിലുപയോഗിക്കുന്ന മരുന്നുകളും ഇതിന് പ്രയോജനപ്രദമാണ്. ഇവയ്ക്ക് പുറമെ ശിലാജിത് ശുക്ള ശുദ്ധിക്ക് വളരെ പ്രയോജനകരമാണ്.ശുദ്ധമായ ഋതു എന്ന പദം ചുവന്ന താമരയെക്കൂടി സൂചിപ്പിക്കുന്നു. ചുവന്ന താമര പോലെ പ്രശോഭിക്കുന്നത് എന്നു വിവക്ഷ. അത്തരം ഋതു എല്ലാ മാസവും കൃത്യമായി വരുന്നതും വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ അഞ്ചു രാത്രികള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. രക്തം പോലുള്ള ദ്രാവകം വരുന്നതും അത് കഴുകിക്കളയാവുന്നതുമാണെങ്കില്‍ അത് ശുദ്ധമായ ഋതുവാണെന്നും പറയാംഅശുദ്ധമായ ഋതുആര്‍ത്തവ പ്രശ്നങ്ങള്‍ പ്രധാനമായും നാലു തരത്തിലുണ്ട്. അമിതമായ രക്തംപോക്ക്, വളരെ കുറഞ്ഞ രക്തംപോക്ക്, മാസമുറ തെറ്റുക, വെള്ളപോക്ക് തുടങ്ങിവയാണവ.വെള്ളപോക്ക്: വൈദ്യനായ അത്രിദേവന്‍ രേഖപ്പെടുത്തുന്നു. "സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ ഗര്‍ഭധാരണത്തിനു വേണ്ടി ശുദ്ധമാക്കി വെക്കേണ്ടതാണ്.'''' മാസമുറയെ കുറിച്ചും അല്പ്പം വിവരിക്കുന്നു'''200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ എന്താണ് എന്ന് പോലും അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ ഇവിടെ കടന്നു കുടി അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല'''സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിക്കാതെ ഒരു വര്ഷം വരെ അപരോഹണ വേളയിൽ ഉണ്ടായ വസ്ത്രം മാത്ര മുടുത്തു ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ '''''''ഈശോരാ'''ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ ''''14 വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോ കുന്തി പറഞ്ഞില്ല വേദവാസൻ എഴുതിയുമില്ലതപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത്യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുകകൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾ എന്നും ബീജം സീകരിക്കാൻ കഴിയുന്ന രെത്നം തന്നെ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കുംബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക ഇനി യോനിയെക്കുരിച്ചുംആറു മുതല്‍ എട്ടുവരെ ഇഞ്ച് നീളമുള്ളതാണ് യോനീ നാളം. ഇതിലൂടെയാണ് ബീജം കടന്നുപോകുന്നത്. അവിടം ദുഷിച്ചതായാല്‍ ബീജം നശിച്ചു പോകും. യോനീനാളം മൃദുവും ചുവപ്പുനിറത്തിലുള്ളതുമായിരിക്കും. ഇതിനുള്ളിലെ പാളികള്‍ വഴുവഴുപ്പുള്ള ഗ്രന്ഥികളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ഷാര സ്വഭാവമുള്ളതാണ് ഇതില്‍ നിന്നു വരുന്ന സ്രവങ്ങള്‍. ചിലര്‍ ഇതിനെ സ്ത്രീബീജം എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ സ്രവങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ പങ്കൊന്നുമില്ല. ലൈംഗിക വേഴ്ചാ വേളയില്‍ ഈ സ്രവങ്ങളുടെ ഉല്പാദനം വര്‍ധിക്കുകയും യോനീ നാളത്തിന് തകരാറ് സംഭവിക്കാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.ജലംമണ്ണില്‍ വീണ വിത്ത് കിളിര്‍ക്കണമെങ്കില്‍ അനുയോജ്യമായ അന്തരീക്ഷവും ഭൂമിയും വെള്ളവും മറ്റും വേണമെന്ന് നേരത്തെ പറഞ്ഞു.ഒരു കുഞ്ഞിന്റെ ജനനത്തിനും ഇതു പോലെ നാലു ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. ഗര്‍ഭമുണ്ടാകുന്നതോടെ രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇത്രയും കാലം ഗര്‍ഭപാത്രത്തെ ശുദ്ധിയാക്കി ഗര്‍ഭത്തിന് തയ്യാറാക്കിയ രക്തം ഇനി മുതല്‍ ഭ്രൂണ വളര്‍ച്ചയെ സഹായിക്കുന്ന ജീവ ജലമായിത്തീരുന്നു. കുഞ്ഞ് ജനിക്കുന്നതോടെ ഈ ജലം അമ്മയുടെ മുലപ്പാലായി പോഷണം തുടരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണത്തിന്റെ രണ്ടിലൊന്ന് നവജാത ശിശുവിനു ലഭിക്കുന്നു. ഗുണമുള്ള ഭക്ഷണം അമ്മ കഴിക്കുന്നപക്ഷം കുഞ്ഞ് ആരോഗ്യവാനായി വളരുന്നു. നാം കഴിക്കുന്ന ഭക്ഷണം മനസ്സ് പ്രതിഫലിപ്പിക്കുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു. ചുരുക്കത്തില്‍ ആഹാരമാണ് മനസ്സിനെ രൂപപ്പെടുത്തുന്നത്.പുരാണ കാലങ്ങളില്‍ പുരുഷനായിരുന്നു സര്‍വ പ്രാധാന്യം. സ്ത്രീ അബലയാണെന്നും കരുതപ്പെട്ടിരുന്നു. പക്ഷെ ആയുര്‍വേദ പ്രകാരം മെലിഞ്ഞ സ്ത്രീകളാണ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കുന്നത്. യാജ്ഞവല്‍ക്യന്‍ ഇത്തരം ശരീര പ്രകൃതിയുള്ളവരെ 'കര്‍ഷിതാംഗി' എന്നാണ് വിശേഷിപ്പിക്കുന്നത്.ആയുര്‍വേദം ഇങ്ങനെ പറയുന്നു.സ്ത്രീയെ മെലിഞ്ഞ് അംഗലാവണ്യമുള്ളവളാക്കാന്‍ പാലില്‍ ചേര്‍ത്ത് ബാര്‍ലി ചെറിയ അളവില്‍ കഴിക്കണം. നെയ്യ് പാടില്ല. പകരം എണ്ണയാകാം.എള്ള് വിശ്വോ ഭക്ഷണമാണ്

മൃഗങ്ങളില്‍ പോലും മേല്പറഞ്ഞ നിരീക്ഷണം ശരിയാണ്. അത്രിദേവ് പറയുന്നത് കൊഴുത്ത പശുക്കളും എരുമകളും എളുപ്പം ഗര്‍ഭം ധരിക്കില്ല എന്നാണ്. അഥവാ ഗര്‍ഭിണിയായാലും അത് അലസിപ്പോകും. അതിനാല്‍ ബുദ്ധിമാനായ ഉടമ മൃഗങ്ങള്‍ക്ക് ഗര്‍ഭം ധരിക്കേണ്ട സമയം കാലിത്തീറ്റ കുറച്ചു മാത്രമെ നല്‍കുകയുള്ളൂ. അയാള്‍ അവയെ കുളത്തിലേക്ക് കൊണ്ടുപോയി കാലിത്തീറ്റയെ വെള്ളവുമായി കുഴച്ചു നല്‍കും. നനഞ്ഞ ചെളി കൊണ്ട് പിന്‍ഭാഗത്ത് ഉരസും. പോഷക വസ്തുക്കള്‍ നല്‍കാതെ ഉണക്കപ്പുല്ലു മാത്രം നല്‍കും. ഭ്രൂണം രൂപപ്പെട്ടതിനു ശേഷമേ പശുക്കള്‍ക്ക് പോഷകദായകമായ ആഹാരം നല്‍കുകയുള്ളൂ

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഗാര്‍ഫീല്‍ഡിന്റെ കൊലപാതകിയായ ഗീട്ടു ഗര്‍ഭസ്ഥനായിരുന്ന വേളയില്‍ അയാളുടെ അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് അയാള്‍ അനുഭവിച്ച സംസ്ക്കാരമാണ് അയാളെ കൊലപാതകിയാക്കിയത്. നെപ്പോളിയന്‍ ഗര്‍ഭസ്ഥനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഏറ്റവും വലിയ ഇഷ്ടം പട്ടാളക്കാരുടെ പരേഡ് കാണുകയായിരുന്നു. അതു കണ്ട് സന്തോഷാതിരേകത്താല്‍ അവര്‍ പാട്ടുപാടുമായിരുന്നു. ആ സംസ്ക്കാരം മൂലമാണ് നെപ്പോളിയന്‍ വലിയൊരു പോരാളിയായി മാറിയത്. ബിസ്മാര്‍ക്ക് രാജകുമാരനെ ഗര്‍ഭം ധരിച്ചിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അമ്മ ഫ്രഞ്ച് സൈന്യം തന്റെ വീടു നശിപ്പിക്കുന്നത് കണ്ട് മാനസികമായി തകര്‍ന്നിരുന്നു. ഈ സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ് ബിസ്മാര്‍ക്ക് ഫ്രാന്‍സിനോട് പ്രതികാരം ചെയ്യാനിടയാക്കിയത്.ഗര്‍ഭധാരണത്തിന് ആസ്തിക്യമായ രൂപം നല്‍കിയതു വഴി വൈദിക തത്വ ശാസ്ത്രത്തിലെ മാനവ നവോത്ഥാനമെന്ന ചിന്തയിലേക്കാണ് നാം എത്തിച്ചേര്‍ന്നത്. സാമൂഹിക പരിവര്‍ത്തനം എന്ന ആവശ്യത്തിന് പ്രായോഗിക രൂപം നല്‍കണമെങ്കില്‍ ഈ സംസ്ക്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയേ തീരൂ

സര്‍പ്പ ദോഷം- അനില്‍ വൈദിക്

ആവണക്കിന്റെ വേദാർത്ഥം നാഗ കർണ്ണം എന്നാണ് .
ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻ കണ്ണ്) എന്നും ആവണക്കിന് പേരുണ്ട് 
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ ഇവിടെയാണ് മഹര്ഷി മാർ നാഗത്തിനു മറ്റൊരു പേരായ 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തത് അമേരിക്കയിൽ ഉള്ള വായുവിലെ വിഷം ഭാരതത്തിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു 
വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പ് എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . വായു ഉണ്ടല്ലോ ?? 
പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ കഴിവില്ല 
പക്ഷെ പ്രിയ ശാസ്ത്രജരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു 
ഭുമിയിൽ ഉള്ള മാലിന്യങ്ങൾ പലതരത്തിലുള്ള വിഷം തന്നെ ആണ് അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങളും ആകുന്നു 
പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു ?
വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും എന്നെ വേദനിപ്പിക്കുന്നു 
മനുഷ്യ''''' നീ നിന്റെ വലം കൈ കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയുന്ന നിന്റെ ഉചിഷ്ട്ടം 
നിന്റെ ക്രുരത ആകുന്നു
നിന്റെ നെറികേടും അറിവുകേടും ആകുന്നു 
പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം
എന്തിനുവേണ്ടി ??
നാഗങ്ങൾ വായു ഭക്ഷിക്കുന്നവാർ ആണ് എന്ന് പറഞ്ഞല്ലോ നിങ്ങൾ ആരും തെളിവുകൾ ചോദിക്കുന്നില്ലേ ? കഷ്ട്ടം നമ്മളിങ്ങനെയോ ? ഇതാ ഒരു തെളിവ് പറഞ്ഞു തുടരുന്നു 
നമ്മൾ പറയാറില്ലേ അവൻ മുർഖൻ ആണ് ചീറ്റി പാഞ്ഞു വരുന്നത് കണ്ടില്ലേ;;;; നീയെന്താടാ ...അണലി ചീറ്റും പോലെ ചീറ്റുന്നത്.. ഇതൊക്കെ പൊതുവെ നാട്ടിൽ പറയുന്ന വാക്കുകൾ ആണ്
പക്ഷേ ഇങ്ങനെ കുറെ വായു പുറത്തേക്ക് വിട്ടു ചീറ്റണമെങ്കിൽ അകത്തു കുറെ വായു ശേഖരിക്കാൻ കഴിയുന്നവനെ പറ്റു (യോഗ ഒരു ശോസന പരിശീലനം ആണ് നമ്മുടെ ആയുസ്സും ശോസനം പോലെ ആയിരിക്കും മത്സ്യത്തെ പോലെ ചെകിള ഇല്ലാത്ത ആമ കുറെ നേരം ജലത്തിൽ വസിക്കുംജലത്തിൽ വെച്ച് ശോസനം നടത്തിയാൽ നമ്മെളെ പോലെ ആമയും ആമാശയത്തിൽ വെള്ളം കയറി മരിക്കും അത് കൊണ്ട് ഇവയും മുകളിലേക്ക് പൊന്തി വന്നു വായു സീകരിക്കും പത്തു മിനിറ്റിൽ ഒരു പ്രാവിശം മാത്രം ശോസനം നടത്തുന്ന ആമ 600 വർഷം ജീവിക്കും പുച്ച പട്ടി എന്നിവ മിനിറ്റിൽ 56 തവണ ശോസിക്കുംകുടിയാൽ 15 വര്ഷം കൊണ്ട് അവയും വിട പറയും നമ്മൾ മനുഷ്യവര്ഗ്ഗം മിനിറ്റിൽ 15 തവണ നമുക്ക് കുടിയാൽ 120 വര്ഷം താപസ്സാൻ ശോസനം കുറക്കുന്നു ആയുസ്സ് കുടുന്നു IT, NAME,S ARE YOGA ) പിന്നെ ഈ ശോസന കഴിവ് ഉള്ളത് നാഗത്തിനു ആണ് കടൽ പാമ്പ് 1500 വര്ഷം ജീവിക്കും എന്ന് അഥർവ്വവേദം പറയുന്നു അതിനു കഴിവുള്ളവർ ആണ്കടൽ നാഗങ്ങൾ 
അമേരിക്കയിൽ ഉള്ള വിഷം ശ്രിലെങ്കയിൽ ഇരിക്കുന്ന ഒരു നാഗത്തിന് ശേഖരിക്കാൻ സാദിക്കും
ജന്മത്തിന് മുൻപ് ബീജ രൂപത്തിലുള്ള നാഗങ്ങൾ ആയിരുന്നു നമ്മൾ പിതാവിന്റെ ബീജം നാഗങ്ങൾ ആണല്ലോ // കശ്യപ്രേജാപതിക്ക് കുദ്രുവിൽ ഭുമിയിൽ ആദ്യമായി ജനിച്ചതും പലതരം നാഗങ്ങളായിരിന്നു എന്ന് മഹാഭാരതം പറയുന്നു മരണ ശേഷം നമ്മുടെ ശരീരം (പുഴുവിന്റെ രൂപത്തിലുള്ള ) നാഗങ്ങൾ ആകുന്നു.. ജന്മ ശേഷവും മുന്പും നമ്മൾ നാഗങ്ങൾ '''എന്തൊരു വിചിത്രം'''
സര്പ്പകാവുകൾ നമ്മുടെ ആരാധനാ കേന്ദ്രങ്ങൾ ഉണ്ണിയാര്ച്ച മുതൽ പണ്ടുല്ലവരെല്ലാം തൊഴാൻ പോയതും കാവുകളിൽ 
ലോകനാർ കാവ് മുതൽ ആയില്യo കാവ് മുതൽ നമ്മുടെ ആരാധന കേന്ദ്രങ്ങൾ 
വിഷ്ണു ശയിക്കുന്നത്‌ നാഗത്തിൻ മേലെ 
ശിവ ആഭരണം നാഗം 
അമൃതിനു വേണ്ടി ഉപയോഗിച്ചതും നാഗത്തിനെ 
ഇനി നമുക്ക് നവൂറു എന്താണെന്നു നോക്കാം
ഭുമിയിലുള്ള വിഷങ്ങൾ നാഗങ്ങൾ വലിച്ചെടുക്കും അതിന്റെ തൈമസ്സു ഗ്ലാന്ടു അതിനു വിശേഷമാണ് ഈ വിഷം അത് സുഷിച്ചു വെക്കുന്ന കാലത്തോളം 

അതിനു രോഗം ഒന്നും വരാറില്ല ഈ ലോകത്തിൽ ഡോക്ടറുടെ എംബ്ലം ആയി ലോകം തെരഞ്ഞെടുത്തിരിക്കുന്നത് രണ്ടു നാഗങ്ങൾ ആണ് എന്നത് നിങ്ങൾ 

ശ്രദ്ധിച്ചിരിക്കും എന്താണ് നാഗം തന്നെ ലോകം തെരഞ്ഞെടുത്തത് ?? എവിടെയെങ്കിലും പമ്പ് സോയം ചത്തു കിടക്കുന്നത് കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ

- ( തല്ലി കൊന്നത് അല്ലാതെ ) നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ തൈമസ് ഗ്ലാണ്ട് പ്രവര്ത്തിക്കും ഈ ഗ്ലാണ്ടിന്റെ പ്രവര്ത്തന ഫലമായി കണ്ടത്തിൽ അന്തരീഷത്തിലെ രോഗ പ്രതിരോധ ജൈവ വിഷം നിറയും (നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു ) അത് കൊണ്ട് കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നും വരാറില്ല നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ് ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ് ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക 
വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല 
പോളിയോ വാക്സിൻ ഉള്ള ജീവികൾ ആണ് കടന്നൽ കടന്നല് കുത്തിയാൽ പോളിയോ വരില്ല തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്സർ ഉണ്ടാകുന്നില്ല സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകുന്നില്ല പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു 
ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്
ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ 
വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കു വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ നാവൂറു എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കനുള്ള കഴിവുകൾ കുട്ടികള്ക്ക് ഇല്ലെങ്കിൽ വിഷം നിറഞ്ഞു മരണം സംഭവിക്കാം ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു'
ഇവിടെ ഒരു സംശയം ആമയുടെ ശ്വസന രീതി ഒരു മിനിറ്റില്‍ നാലു അല്ലെങ്കില്‍ അഞ്ച് തവണ എന്നും ആയുസ്സ് 200 വര്‍ഷ്മെന്നും ഒരു യോഗ പുസ്തകം പറയുന്നു.// ഡാനിയേൽ സര് നമ്മളെല്ലാം ആമയെ വെള്ളത്തിൽ വെച്ച് കണ്ടിരിക്കും ആമക്ക്‌ ചെകിളകൾ ഇല്ല എന്ന് നമുക്കും അറിവുള്ളതാണല്ലോ അത് കൊണ്ട് ഈ ജീവി ശോസനത്തിനു വേണ്ടി ആണ് മുകളിലേക്ക് പൊങ്ങി വരുന്നതും ശോസം പുറത്തേക്ക് വിട്ടു വീണ്ടും വായു നിറച്ചു ജെലത്തിലേക്ക് ഉളയിടുന്നതും ഈ പ്രവര്ത്തി മിനിറ്റിൽ 4 പ്രാവിശം ചെയ്തു കൊണ്ടിരുന്നാൽ ഇതു മാത്രമേ ആമക്ക്‌ ചെയ്യാൻ സാദിക്കു 
അപ്പോൾ അവയ്ക്ക് ഭക്ഷണം കട്ട പോക മീനും മറ്റും പിടിച്ചു തിന്നാൻ പറ്റില്ല 
അങ്ങിനെ ഭുമിയിൽ മാലിന്യo കുടിയാൽ അതെല്ലാം തൈമസ് ഗ്ലാണ്ട് ഉള്ള ജീവികൾ വഹിക്കണം
നമുക്കും അത് കൈമോശം വന്നിട്ടില്ല നമ്മുടെ തൊണ്ടയിലും ഇപ്പോഴും തൈമസ് ഗ്ലാണ്ട് ഉണ്ട് 
ഭുമിയിലെ വിഷം നാഗം ശോസനത്തിലൂടെ സീകരിച്ചു വിഷഗ്രെന്ധിയിൽ നിറക്കുന്നു ഈ നാഗങ്ങൾ ഈ പ്രവര്ത്തി ചെയ്തില്ലെങ്കിൽ ഉറപ്പായും അന്തരീഷം വിഷം കൊണ്ട് നിറയും പിന്നെ ഇതേ തൈമസ് ഗ്ലാണ്ടുള്ള ( നീലകണ്ടം )നവജാത ശിശു വേണം ഇത് സീകരിക്കാൻ പരിധിയിൽ കഴിഞ്ഞ ഒന്നും ചെയ്യാൻ നമ്മളടക്കംഒരു ജീവിക്കും ഒന്നും സാദിക്കില്ല വിഷം കുടുതൽ സീകരിക്കുന്ന ശിശുവിന് മരണം തന്നെ കൂട്ടുകാരൻ ഈ സത്യ മെല്ലാം അറിയുന്ന ഭാരതീയർ ഭാരതത്തിലെ ജെനത്തിനോടും എല്ലാവരോടും മഹാര്ഷികൾ മൊഴിഞ്ഞു വീടിനു മുന്നില് കാവുകൾ തന്നെ വെച്ച് പിടിപ്പിക്കു എന്നിട്ട് ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക / കാവ്‌ തീണ്ടാരുത് നാട് മുടിയും / കാവ്‌ തീണ്ടരുത് ജലം വറ്റും / ഇപ്പോൾ കാവ്‌ തീണ്ടി നാവ് നശിക്കുന്നു / 

ഈ നിലയിൽ ഇനിയും അന്തരീഷം മലിനീകരണപ്പെട്ടാൽ തൈമസ് ഗ്ലാടുള്ള നവജാത ശിശു ഭുമിയിൽ ഇല്ലാതാകും 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ 
ഇനി നമുക്ക് സര്പ്പകാട്‌ വെച്ച് പിടിപ്പിക്കാം 
നിങ്ങളെ ഞാൻ കവുകളിലേക്ക് കൊണ്ട് പോകുന്നു ചര്ച്ച ചെയ്തു നമുക്ക് കാവുകളിലൂടെ നടക്കാം കാവിലെ പന / പാല/ കുളം / എന്നിവ നമുക്ക് എന്തിന് എന്ന് കുടുതൽ പഠിക്കേണ്ടേ 
ഒരു യെക്ഷി കഥ പറയാം അതും എനിക്ക് അനുഭവമുള്ള യെക്ഷികഥ അമ്മയാണെ സത്യo ഇതു കേട്ട് നിങ്ങൾ അമ്പരപ്പെടും എന്ന കാര്യoതീർച്ചആണ് അല്പ്പം പോലും നുണയില്ലാതെ അത് പറയും ഞാൻ നേരിട്ട് കണ്ട ഒരു പാവം യെക്ഷിയെ നിങ്ങള്ക്ക് പരിചയപ്പെടുത്താം 
ഈശോര ...മലയാറ്റൂരിൽ വെച്ച് പാമ്പ് കടിച്ചാലും മഞ്ഞുംമ്മലിൽ വെച്ച് പാമ്പ് കടിക്കരുതേ'''' ( കളമശ്ശേരി ഇന്ട്രെസ്റ്റിയൽ മേഖല ലോക ആരോഗ്യ സംഗടന മലിനീകരണ മേഖല ആയി പ്രേക്ക്യപിച്ചു ) മലയാറ്റൂരിൽ വെച്ച് രാജവെമ്പാല കടിച്ചതിലും മാരകമായിരിക്കും കളമശ്ശേരിയിലെ മഞ്ഞുമ്മലിൽ വെച്ച് സാദാ പാമ്പ് കടിച്ചാൽ കാരണം ഇവിടെ നാഗത്തിനു കുടുതൽ വിഷം ശേഹരിക്കാൻ ഒരു കുറവും ഇല്ല വിഷ മേഖല ആണ് പക്ഷെ കൊടും കാട്ടിലെ പാമ്പിനു പോലും വിഷം കുറവായിരിക്കും 
വേദങ്ങളും ഉപനിഷിത്തുകളും നാഗത്തിന് ഈട്ടിരിക്കുന്ന നാമം '''വായു ഭക്ഷകൻ ''' എന്നാണ് ( താല്പര്യ മുള്ളവർക്ക് ശബ്ദ താരവലി dictionary നോക്കാം ) നാഗം വായു തിന്നുന്നു എന്ന് പറഞ്ഞാൽ ശാസ്ത്രം ഇന്നു പുച്ചിക്കും അരയാൽബന്ധു എന്നും നാഗത്തിന് പേര് ഉണ്ട്
ലെവണാമ്ശം മുലം ജലം ഉപയോഗ്യമല്ലതായപ്പോൾ ജലത്തിലെയും വായുവിലെയും വിഷം ഉച്ചോസവായുകൊണ്ട് നശിപ്പിക്കാൻ സ്ര്പ്പത്തെ ശിവഭഗവാൻ നിയോഗിച്ചെന്നും തമിഴ് കൃതികൾ പറയുന്നു 
ചിത്ര കുടം മുതൽ കാവ് കുളം എന്നിവ ഉള്ളതാണ് കാവുകൾ എന്നും വായിക്കാൻ കഴിഞ്ഞു 
എങ്കിലും കുടുതൽ വിഷം ശോസിക്കാൻ പാമ്പുകൾക്ക് സാദിക്കില്ല അപ്പോൾ വിഷം വലിച്ചെടുക്കാൻ സാദിക്കുന്ന ചെടികളും ഇവയെ സഹായിക്കുന്നു അതിലൊന്നാണ് ആവണക്കിനെ പോലെയുള്ള വിഷചെടികൽ / ഉമമം / എരുക്ക് എന്നിവ അതില്പ്പെടും 
പക്ഷെ നാഗത്തിനു വിഷശേഖരണം അധികമായാൽ നാഗവും വിഷം മൂലം മരിക്കും അവയ്ക്ക് നവജാത ശിശുവിനെ പോലെ നാവൂരാനുള്ള കഴിവില്ല 
പിന്നെ അവർ എന്ത് ചെയ്യുന്നു
ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭുമിലെ സകല വിഷ ജീവികളും പാലയിൽ ദംശനം എല്പ്പിച്ചാണ് വിഷം കുറക്കുന്നത് 
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു കടന്നലും കുറയുന്നു 
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് '''തീപ്പാല''' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു ചുടു കുടുന്ന പോലെ ഇവയും കുറയുന്നു അതിന്റെ കൂടെ രാജ വെബാലയും കുറയുന്നു 
ദെന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും 
ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം 
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൽ സീകരിക്കുന്നു ഇതിൽ ദൈവപ്പാല തന്റെ വിഷം വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു എന്നും നിങ്ങൾ മനസ്സിലാകുക സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ് വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ഇവയുടെ സമീപമുള്ള കിണർ വെള്ളം കുടിക്കുന്നത് അവര്ക്ക് മാരകമായ തൊക്ക്വ് രോഗങ്ങൾ വരുന്നു
ഇതറിയാത്തവർ പലരും ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിച്ചു സർപ്പങ്ങൾ വെറും പാവങ്ങൾ ആണ് 
വാസ്തു ശാസ്ത്രത്തിൽ കിണരിനരുകിൽ പാല പാടില്ല എന്നു വെക്ത്തമായി പറയുന്നുണ്ട് വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട്‌ 
ദൈവപ്പാല വേരിലുടെ ആണ് വിഷം പുറത്തു കളയുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ 
എന്നാൽ ഏഴിലം പാല മറ്റൊരു രീതി ആണ് സീകരികുന്നത് 
വെളുത്ത പുഷ്പ്പങ്ങൾ എല്ലാം തന്നെ രാത്രയിൽ ആണല്ലോ പുക്കുന്നത് മുല്ലപ്പു രാത്രയില് ആണ് പുക്കുന്നത് 
മണിയറയിൽ മുല്ലപ്പു കൊണ്ട് നമ്മൾ പന്തല് തീര്ക്കും കിടക്കയിൽ വിതറും മുല്ലപ്പുവിലും വില കുടിയ പൂക്കൾ ഉണ്ടായാലും ആരും മണിയറയിൽ മറ്റൊന്നും കൊണ്ട് വരരുത് മുല്ലപ്പുവിനു മറ്റൊരു ഗുണം ഉണ്ട് 
നമ്മൾ മണവാട്ടിയുടെ കാർക്കുന്തലിൽ ഇതു ചുടിക്കാറുണ്ട് എന്തിനു വേണ്ടി എന്നും പറയാം ഈ പുവിനു പുരഷനിലെ കാമ വാസനയെ ഉയരെത്തിലേക്ക് എത്തിക്കുവാൻ വളരെ കഴിവുണ്ട് 
ആദ്യ രാത്രി തന്നെ മനുഷ്യനെ മെനക്കെടുത്താൻ അവളുമാര് കുറെ മുല്ലപ്പൂ തല നറച്ചു വാരി ചൂടി വരും 
ഇ മാത്ര മാണെങ്കിൽ സഹിക്കാമായിരുന്നു അല്പ്പം അടക്ക കൂട്ടി വെറ്റിലയും നൂറും ചേര്ത്തു മുറുക്കാനു മായി കാത്തിരിക്കും നമ്മുടെ വരവും നോക്കി മണിയറയിൽ കാത്തിരിക്കും ഈ പണ്ടാരങ്ങൾ 
അട്ക്കയ്ക്ക് ബീജത്തെ സ്തംഭിപ്പിക്കാൻ കഴിവുണ്ട് സ്കലനം ദീർഹിപ്പിക്കും 
കാമ ഭ്രാന്തു കുടിയ പുരുഷനെ ഒരു സ്ത്രീക്കും പരിധിയിൽ കഴിഞ്ഞു സഹിക്കാൻ പറ്റില്ല 
ഇതിനും അഥർവ്വം മരുന്ന് പറയുന്നത് അടക്കാ മരത്തിന്റെ (കവുങ്ങ് ) വേര് ഇട്ടു തിളപ്പിച്ച ജലം കൊടുത്താൽ മതി അല്ലാതെ എ പാവം കൊന്തനെ ഉപേഷിക്കേണ്ട
നമ്മുടെ നാട്ടിൽ ബിയര് കുടിക്കുന്നവർ എല്ലാം തന്നെ ഉദ്ധാരണ കുറവ് ഉള്ളവർ ആണ് ബിയറിൽ അടക്ക ചെരുന്നാതാണ് കാരണം 
ചര്ച്ച വഴി മാറരുത് അതൊക്കെ പിന്നെ ആകാം നമുക്ക് യെക്ഷിയിലേക്ക് പോകാം സമയം രാത്രി ആയി എന്ന് വെച്ചാൽ പന്ത്രണ്ടു മണി 
എനിക്ക് വീട്ടില് പോകണം അതും യെക്ഷി കാട് വഴി ഒരു ചൂട്ടു പോലും എന്റെ കൈയ്യിൽ ഇല്ല 
ഈ കൂര കൂരിരുട്ടിൽ ഞാനൊറ്റക്ക് ഈ ഒറ്റയടി പാതയിലൂടെ ഒരു നാഗത്തെ പോലെ ഒറ്റയ്ക്ക് നടക്കുന്നു മനസ്സിൽ ഭയമുണ്ട് 
ധൈര്യO കൈവിട്ടുള്ള ഒരു നിശ അന്ധത എന്നെ പിടി മുറുക്കുന്നു 
മൂങ്ങകൾ മൂളുന്നു പുള്ളിന്റെ മുരള്ച്ച കേള്ക്കുന്നു 
അങ്ങകലെ പട്ടികൾ ഓലിയിടുന്നു അസഹ്യമായ പാല പൂത്ത മണം പരക്കുന്നു 
മുല്ല പൂവിന്റെ മണം ഒഴികുയെതുന്നു ആ മണത്തിലും ഒരു പന്തി കേട് കുടുതൽ ഭയപ്പെടുത്തുന്നു 
ഭയം എന്നെ വേട്ടയാടുന്നു 
എന്റെ കാലുകൾ മരവിക്കുന്നുവോ 
എന്തോ ശബ്ദം കേട്ട പോലെ എനിക്ക് തോന്നുന്നതാണോ ???
നിശയുടെ ചെങ്ങിലയോ ? നഗത്താളിയുടെ മണം പരക്കുന്നു 
ചുവന്ന നാക്കും മുടിയഴിച്ചിട്ടും വെളുപ്പുടുത്തും അങ്ങ് ഏഴിലം പാലയിൽ നിന്നും ഒരു ചുവന്ന കണ്ണുകൾ എന്നെ നോക്കുന്നുവോ 
പെട്ടന്ന് അതാ എന്റെ മുന്നിൽ അതാ യെക്ഷി '''' യെക്ഷി തന്നെ കൂര്ത്ത നഖങ്ങൾ എന്റെ ദേഹത്ത് തറക്കുന്നു =
എനിക്ക് പേടിയാകുന്നു ഇവളെന്നെ കൊന്നു ചുടു ചോര കുടിക്കും എന്റെ മാംസം ഇവൾ കടിച്ചുകീറി തിന്നും 
വരൂ എന്നെ ആരെങ്കിലും രേക്ഷിക്കൂ 
ചുണ്ണാമ്പുണ്ടോ ?'''

ഇല്ല അതൊക്കെ ഇപ്പോൾ ഭായി മാരാണ് വില്ക്കുന്നതും എന്റെ വശം ഇല്ല എന്റെ യെക്ഷിയമ്മേ 
ഹും അതെന്താ'' ?

മുറുക്കിയാൽ കാൻസര് വരും

അതെയോ ?? ഇതു നിന്നോട് ആരാ പറഞ്ഞേ ??

ആധുനിക ശാസ്ത്രം

ഓഹോ ;;; എടാ പൊട്ടാ ;;;ഇവിടെ വരരുചിയുടെ കാലം തൊട്ടു... വെറ്റില /അടക്ക ചുണ്ണാമ്പ് / ഇവ മൂന്നും കൂട്ടി മുറുക്കും എന്നിട്ടും അവര്ക്കൊന്നും ഇതു വന്നില്ല നിന്റെയൊക്കെ തലയിൽ കണക്കു കേറ്റി തന്ന ചാണക്യണ്‍ എന്ന മഹാൻ മൂന്നും കൂട്ടി മുരുക്കുയിരുന്നു എന്ന് പഴയ കാല കവിതകൾ പറയുന്നു 

അയ്യോ ;; യെക്ഷിയമ്മേ എനിക്കിതൊന്നും അറിയില്ല അല്ല '' പിന്നെ ഒരു സംശയം നാലും കൂട്ടി അല്ലേ മുറുക്കുയിരുന്നത് അമ്മ പുകലയുടെ കാര്യമങ്ങു മറന്നുവോ ??

;;;എടാ പൊട്ടാ ;;പണ്ട് വരരുചി ബ്രാമണ പെണ്ണിനോട് എനിക്ക് ഭക്ഷണ ശേഷം മൂന്നു പേരെ തിന്നണം നാല് പെരെന്നെ ചുമക്കണം എന്നല്ലേ പറഞ്ഞത് ഇതിൽ നാല് പേര് കട്ടിലും മൂന്നു പേര് മുറുക്കാനും ആയിരുന്നു 
പുകല അന്നൊന്നും ഉണ്ടായില്ല ഈ പുകല നീയൊക്കെ കുത്തി കേറ്റിയാൽ നിന്റെയൊക്കെ ആസനത്തിൽ വരെ കാൻസര് വരും 
ശെരി പുകല കൂട്ടാതെ ഇനി മുതൽ മുറുക്കാം അല്ലേ ??

അങ്ങിനെ ആയിക്കോ പക്ഷേ നീ പെണ്ണ് കെട്ടിയിട്ടില്ലെങ്കിൽ അടക്ക ഉപയോഗിക്കേണ്ട അത് നിന്നിലെ പുരുഷ ഹോർമോണുകളെ ഇല്ലാതാക്കും 
ഹെന്റമ്മേ ഞാൻ അടക്കാ മാത്രമേ വലിച്ചു കേറ്റാരുള്ളൂ അപ്പൊ എന്റെ കാര്യമങ്ങു കട്ട പൊക അല്ലെ ??
ഇല്ലെടാ നീ പേടിക്കേണ്ട നീ ഇവിടെ വന്നപ്പോൾ ഒരു മണം കിട്ടിയോ ??
എന്ത് മണം ആണ് എന്റെ യെക്ഷിയമ്മേ ??
നാഗത്താളിയുടെ മണം'''' 
ഹോ ഓ ''''കിട്ടി 
ഈ നാഗത്താളിയിൽ അതിലൊരു സൂത്രം ഉണ്ട് അത് ആര് എതിര്ത്താലും നിനക്ക് മാത്രം അത് പറഞ്ഞു തരാം 
യെക്ഷിയമ്മേ ''''
എന്താടാ ;;;ഇനി എന്തെങ്കിലും വേണോ ??
വേണം ''അറിയണം ''പലതും ഇത്രയും അറിവുള്ള നിങ്ങൾ എന്തിനാണ് മനുഷ്യരുടെ ചോര ഉറ്റി കുടിച്ചു അവരെ നിഷ്ക്കരുണം കൊല്ലുന്നത് 
ഹി 'ഹി 'ഹി; ഞാൻ കൊല്ലുമെന്നൊ ഒരിക്കലും''' ഞാൻ ആരെയും കൊന്നിട്ടില്ല എന്റെ കുട്ടി ആരാ ഇതെല്ലാം നിന്നോട് പറഞ്ഞത്?? 
അമ്മെ ഇതെല്ലാം നാട്ടിൽ പാട്ടാണ് 
ശെരി എങ്കിൽ നീയറിയുക ഞാനല്ല യെക്ഷി ഈ യെക്ഷി സാക്ഷാൽ ''ഏഴിലം പാല ''ആണ് ഈ പാലയാണ് മനുഷ്യനെ കൊല്ലുന്നത്
അടുത്ത രാത്രിയുടെ മൂന്നാം യമാത്തിനു മുൻപേ ഞാൻ ആ ഇരുണ്ട വനത്തിൽ എത്തപ്പെട്ടു 
കൂമൻ ഭയപ്പെടുത്തും ഉച്ചത്തിൽ കൂവുന്നുണ്ട് 
കാലൻ കോഴികൾ എന്നെ നോക്കി കണ്ണുരുട്ടുന്നു 
കരിയിലകളിൽ പാദ സ്പര്ശം ഏല്പ്പിച്ചു ഇരിട്ടിലൂടെ ഞാൻ നടന്നുഎന്നെ കാത്തിരിക്കുന്ന എന്റെ മിനി മോളെ പ്പോലെ (ഭാര്യ ) അവളും എന്റെ ആഗമനവും നോക്കി എന്നെ കാത്തിരിക്കുന്നു 
യെക്ഷിയും ഞാനും വീണ്ടും കണ്ടുമുട്ടുന്നു 
സുന്ദരിയായ ഈ സ്ത്രി രൂപം എന്നെ കൂരിരുട്ടുള്ള കാവിലേക്കു മന്ദസ്മിതത്തോടെ ഷെണിച്ചു 
ഇരിക്കാൻ കടംബിന്റെ ഇലകൾ പറിച്ചു നീട്ടി
അത് വങ്ങും നേരം കൂര്ത്ത നഖങ്ങൾ എന്റെ കൈവിരലിൽ സ്പര്ശിച്ചുവോ ??
ശാസ്ത്ര വിവരണം കേക്കാൻ ഞാൻ അതിലിരിപ്പുറപ്പിച്ചു ആ ചുണ്ടുകൾ മോഴിയുന്നതും നോക്കി ഞാനിരുന്നു 
കൊകിലത്തെ പോലെ അവൾ പറയാൻ തുടങ്ങി
യെക്ഷി അവളുടെ സ്മരണകളിലേക്ക് കടന്നു ആ കണ്ണുകളിൽ ഇപ്പോഴും നല്ല തിളക്കമാണ് മുടിയഴിച്ചിട്ട് അവൾ കഥ തുടർന്ന് 
പാലകളിൽ ദൈവപ്പാല അധികം പൊക്കം വെക്കാതെ പന്തലിച്ചു ആണ് വളരുന്നത്‌ 
എന്ന് നിനക്ക് അറിയാമല്ലോ? എല്ലേ
ഇതു ദൈവത്തെ പോലെ തന്നെ ഔവ്ഷധം തന്നെ ആണ് 
'''''''ശെരിയാണ് യെക്ഷിയമ്മേ ചിലത് മാത്രം പൊക്കം വെക്കുന്നു'''' 
സായിപ്പു ഞെക്കുമ്പോൾ കത്തുന്ന ഒരു ചൂട്ടു കണ്ടു പിടിച്ചു അതിന്റെ പേരാണ് ''ടോര്ച് ''
ഇതേ ഗുണം ഉള്ള കാട്ടിലെ ടോര്ച്ചു ആണ് തീപ്പാല പലരും ഇങ്ങിനെയൊരു പലയുണ്ടോ എന്ന് ചോദിച്ചേക്കും ഉണ്ട് എന്ന് പറയട്ടെ ഇതിന്റെ ഉണങ്ങിയ കമ്പുകൾ രാത്രി നല്ല പോലെ പ്രകാശിക്കും ചൂട്ടു പോലെ തന്നെ വീശിയാൽ വെളിച്ചം കൂടും 
'''ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്''' പ്രിയ രെജനി ഇതു വളരെ ദുര്ല്ഭം ആണല്ലോ // ?
അതെ കുട്ടി ഇതും ഇല്ലാതാകുന്നു ആദ്യവാസികൾ ഇതു വീശിയാണ് രാത്രി സന്ജരിക്കുന്നത് കേരളത്തിലെ ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ രണ്ടു വര്ഷം മുൻപ് ഇതു കണ്ടിട്ടുണ്ട് ഈ മഴക്കാലം പ്രകൃതി അതിനെ കടപുഴക്കിയെന്നു തോന്നുന്നു 
ഇനി ഏഴിലം പാലയിലേക്ക് നമുക്ക് പോകാം 
യെക്ഷിയമ്മേ ഏഴിലം പലയിലേക്ക് പോകല്ലേ അതിനു മുൻപ് ഇതു ഒന്ന് കുടി വെക്തമാക്കു 
എന്താണ് അത് ??/ 
ഒന്നുകിൽ പലയെ കുറിച്ച് 
അല്ലെങ്കിൽ നഗത്താളിയെകുറിച്ചു 
അത്മല്ലെങ്കിൽ നാഗമാണിക്കം 
അല്ലെങ്കിൽ രെക്തം കുടിച്ചു കൊല്ലുന്ന യെക്ഷിയെ കുറിച്ച് 
ഇതിൽ ഏതാണ് ആദ്യ മായി വേണ്ടത് 
പറയു നിങ്ങളോടാണ്‌ ചോദ്യ മുന്നയിക്കുന്നത് പറയു പെട്ടന്ന് വേണം
ഏഴര നാഴിക വെളുത്തൽ എനിക്ക് കരിമ്പന മുകളിലേക്ക് പോകണം
എനിക്കും നിന്നെ പോലെ പല ധര്മ്മവും അനുഷ്ട്ടിക്കാനുണ്ട് 
അത് കൊണ്ട് പെട്ടന്ന് പറയു ഏതാണ് വേണ്ടത്?
നാഗങ്ങൾ അവയുടെ അധികരിച്ച വിഷങ്ങൾ ഭുമിയിലെക്കു ചീറ്റി കളയുന്നവരല്ല പ്രകൃതിക്ക് ദോഷമില്ലത്താതെ അവയും പ്രെവർത്തിക്കുകയുള്ളൂ
ഒന്നുകിൽ ചുണ്ണാമ്പ് കല്ലിൽ നക്കി വിഷം കുറയ്ക്കാം 
ഇതറിയുന്ന പഴമക്കാരെല്ലാം സർപ്പകാവിൽ നൂറു കലക്കി വെക്കും നൂറും പാലും കൊടുക്കൽ എന്നാണ് ഈ പൂജക്ക്‌ പറയുന്നത് 
പിന്നെ മഞ്ഞൾ പോടീ വിതറി അന്തരീഷം വിഷലിപ്തമാക്കി ഇവയെ സഹായിക്കാം 
മഞ്ഞളഭിഷേകം എന്ന് ഈ ധര്മ്മത്തെ വിളിക്കാം 
പണ്ടൊക്കെ വേനല്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ഞു വെട്ടി കുളത്തിലിടും ജെലം ശുധികരക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംകുലക്കും കഴിവുണ്ട് 
സർപ്പകാവിൽ പൂംകുല വെക്കുന്നതും ഇതിനു വേണ്ടിയാണ് പൂകുല നിവേദ്യമെന്നു ഇതിനെ വിളിക്കുന്നു 
ഇതൊക്കെ ആണ് സര്പ്പ കാവിൽ ജീവിക്കുന്ന നാഗത്താന്മാര്ക്ക് നമുക്ക് ചെയ്യാൻ സാദിക്കുന്നതു 
എങ്കിൽ കാട്ടിലെ സര്പ്പമക്കൾ എന്ത് ചെയ്യും നാട്ടിലെ പാമ്പും എന്ത് ചെയ്യും ??
കാട്ടിലെ സർപ്പങ്ങൾ അതിന്റെ കൊടിയ വിഷം വിഷഗ്രെന്ധിയിൽ നിറഞ്ഞു കവിയുന്നതിനു മുൻപ് തന്നെ ഏഴിലം പാല ഉള്ളിടം തിരഞ്ഞു പോകും അവ ആ വൃഷത്തിൽ തന്റെ വിഷപ്പല്ലുകൾ ദേംശിച്ചു വിഷം ചൊരിയും
എല്ലാ വിഷപ്പാമ്പുകളും ഏഴിലം പാലയിൽ അവയുടെ വിഷം കുത്തി വെക്കുന്നവർ ആകുന്നു 
ഏഴിലം പാലയുടെ ചാറത്തിനു രേക്ത സമാനമായ കഴിവുകൾ ഉള്ളതാണ് ഈ വിഷങ്ങളെല്ലാം പാലകൾ തന്റെ സിരകളിലേക്ക് സീകരിക്കുന്നു വിഷമേറ്റു വിഷം നമ്മുടെ സിരയിൽ ഒഴുകുന്ന പോലെ പാലകളിലെക്കും വിഷമോഴുകുന്നു 

സര്പ്പങ്ങലെല്ലാം മാളത്തിൽ ഒളിച്ചിരിക്കാൻ ഇഷ്ട്ടപ്പെടുന്നവർ ആണ് അവ പുറത്തിറങ്ങുന്നത് ഒന്നുകിൽ രാത്രി ഭക്ഷണത്തിനു വേണ്ടി അല്ലെങ്കിൽ വിഷം ഇല്ലാതാക്കാൻ ഈ ജീവികൽ ഏഴിലം പാലകൾ തേടുന്നതാവാം ഈ സമയം അവയെതല്ലി കൊല്ലുന്നവാൻ അറിയുന്നുണ്ടോ ഒരു കൊടിയ പാപം ആണ് അവൻ വരുത്തി വെച്ചത് എന്ന്''
ഒരു നല്ല ജീവനെ നശിപ്പിക്കുന്നതോടൊപ്പം കുറെ വിഷവും ഭുമിയെ കെട്ടിയേല്പ്പിക്കുന്നു എന്ന്''ആരറിയുന്നു 

തണുത്തു വിറയ്ക്കുന്ന എന്റെ ദേഹത്തേക്ക് അവൾ കുറെ ഭസ്മം വിതറി
കൊടും തണുപ്പ് എന്നിൽ നിന്നും പമ്പ കടന്നു പോയിരിക്കുന്നു
അത് മറ്റൊന്നും അല്ല നമ്മുടെ രോമകൂപങ്ങളും വിയര്പ്പ് ഗ്രെന്ധികളിലും സൂഷ്മമായ സുഷിരങ്ങൾ ഉള്ളതാകുന്നു അതിൽ നിന്നും വിയര്പ്പ് പോടിയുമെങ്കിൽ അതിലൂടെ തണുപ്പും കേറും 
ഭസ്മം ആ സുഷിരത്തെ അടച്ചു അത്രമാത്രം 
ഹിമാലയത്തിലെ സന്യസിമാരും ഭസ്മം പൂശുന്നത് ഭക്തി മൂത്തൊട്ടൊന്നും അല്ല 
ചുമ്മാ തണുപ്പിൽ നിന്നും രേക്ഷ നേടാൻ 
അല്ല യെക്ഷി അപ്പൊ അമ്പലത്തിലും ഇതു കൊടുക്കുന്നല്ലോ ??
അതോ ഭസ്മത്തിന് നമ്മിലെ മര്മ്മസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അശുദ്ധനീരുകളെ വലിച്ചെടുക്കാൻ കഴിവുണ്ട് 
പട്ടി പൂച്ച എന്നിവയ്ക്ക് മുറിവേറ്റു പഴുത്താൽ അല്പ്പം ചാരം വാരി ഇട്ടാൽ മതി അവയുടെ മുറിവുകൾ ഉണങ്ങും 
അതോ പോലെ ജെലത്തിവീണു മരിക്കുന്ന അവസ്ഥയിൽ ആ ശരീരത്തിൽ ഭാസ്മം തേക്കുക ഭസ്മം ജെലം വലിച്ചെടുക്കും വീണ്ടും തെക്കുക ഇതു ആവർത്തിച്ചാൽ അവനെ ഒരു വൈദ്യനെയും കാണിക്കേണ്ട 
ജെലം കുടിച്ചു മരിക്കാൻ പോയവാൻ ചിലപ്പോൾ ദാഹിച്ചു അല്പ്പം കുടിവെള്ളം ചോദിക്കും അതാണ് ഇപ്പോൾ നിന്നിലും ഉള്ള പ്രവര്ത്തനം
ഇനി നീ ഏഴിലം പാല എന്ന സാക്ഷാൽ കൊലപാതകിയെ പറ്റി പടിക്കു
ഇവക്കു വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ 
ഈ പലകല്ക്ക് വേരിലൂടെ വിഷം കളയാൻ പ്രകൃതി അനുവദിക്കുന്നില്ല ഇവയുടെ പൂക്കളിൽ ആണ് ഈ വിഷമെല്ലാം എത്തപെടുന്നത് 
ഇതു പുഷ്പ്പിക്കുമ്പോൾ മാസ്മര സുഗെന്ധം ആണ് നമ്മൾ അനുഭവിക്കുന്നത് നല്ല സുഗെന്ധം തന്നെ 
എന്നാൽ സാക്ഷാൽ സർപ്പ വിഷം തന്നെ ആണ് ഈ സുഗേന്ധത്തിൽ പരക്കുന്നതും ആ ഗെന്ധം നമ്മുടെ ശരീരവും തലച്ചോറും ആദ്യമൊക്കെ ഇഷ്ട്ടപെടും ഇവ കൂട്ടമായി നില്ക്കുന്ന വനത്തിൽ പൂക്കളിൽ നിന്നും കഠിനമായ മാസ്മരിക ഗെന്ധം ഉണ്ടാകും ഒന്നോ രണ്ടോ മണിക്കുരിനുള്ളിൽ ഇതു ശോസിക്കുന്നവനിൽ ബോധം നശിക്കും ബോധം നശിക്കുന്നതിനോടൊപ്പം കാലുകൽ മരവിക്കുന്നു നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ചേരുന്നു 
കുഴഞ്ഞു പാലയുടെ ചോട്ടിൽ തന്നെ വീഴുന്നു ഈ സമയം മരണ സമയത്ത് നമ്മളിൽ ഉജെലമായി ആറാമിന്ദ്രിയം six sens ഉണരുന്ന ഈ മരണ ഗെന്ധത്തെ തടയാൻ കൈകളോട് മൂക്കുകൾ പൊത്തി പിടിക്കാൻ 
ആറാമിന്ദ്രിയം ആജ്ഞാപിക്കുന്നു 
കണ്ണുകള് പോലും തുറക്കാൻ പറ്റാത്ത ഈ അവസ്ഥയിൽ മുഖത്തേക്ക് പോലും കൈകളെത്തില്ല ശേഷിച്ച ബലത്താൽ കൈകളെത്തപെട്ടാൽ നഖങ്ങൾ മുഖം മാന്തി പൊളിചു വികൃതമാക്കുന്നു 
ഈ മരണ വെപ്പ്രാളത്തിലും ഒരു തുള്ളി ജലം പോലും കിട്ടാതെ അവന്റെ അവസാന നിമിഷം അസ്തമിക്കും അത് വരെ ശോസിക്കുന്നതും വിഷം തന്നെ വികൃതമായൊരു മരണം അവസാനം വിറങ്ങലിച്ചു കണ്ണുകൾ തള്ളി നാക്ക് കടിച്ചു കിടക്കുന്നൊരു ശവം നിങ്ങള്ക്ക് കാണാം 
ഈ മരണം ഒരു മനുഷ്യനും കണ്ടുനിക്കാൻ പോലും സാദിക്കില്ല
നമ്മുടെ തലച്ചോറിന്റെ അതേ ഹടന ആണ് കുടവന്റെ ഇലയ്ക്ക് ശ്രദ്ധിച്ചാൽ ഇതൊരു മസ്തിഷ്ക്കം ആണ് എന്ന് ബോധ്യ പെടും അങ്ങിനെ ആണ് ഇതു ബുദ്ധി വികസിക്കുന്ന മരുന്ന് എന്ന് മനസിലാക്കുന്നത്‌ ഇതു എന്നും രാവിലെ കഴിച്ചാൽ ബുദ്ധി തെളിയും 
അത് പോലെ തേക്കിൻ കുരു പാറയിൽ വീണാൽ പാറയിൽ കിടന്നും അത് മുളക്കും പാറ പൊട്ടിച്ചു അതിന്റെ വേരുകൾ ആഴ്ന്നിറങ്ങും പാറയിൽ തന്നെ അത് മുളച്ചു വാൻ വൃഷമാകും 
അപ്പോൾ തേക്കിൻ വിത്തിന് പാറ പൊട്ടിക്കാൻ കഴിവുണ്ടെങ്കിൽ ആ കുരുവിന്റെ വെളുത്ത കാമ്പ് നമ്മുടെ മൂത്ര കല്ലും ഇല്ലാതാക്കും 
ഈ ചിന്തകള് ആണ് നമ്മുടെ ആയുർവേദം ഇതു പരീക്ഷണമല്ല നിരീക്ഷണവും ആകുന്നില്ല ഇതു അറിവ് തന്നെ 
ഈ ചിന്തകള് തന്നെ ആണ് എന്നെയും ഇതു പറയാൻ പ്രേരിപ്പിക്കുന്നത് 

പക്ഷെ ഏഴിലം പാല കമ്പിനികളുടെ പുകക്കുഴലു പോലെ വളരെ ഉയരത്തിൽ ആണ് വളരുന്നത്‌
ഇതു പുറപ്പെടുവിക്കുന്ന വിഷം താഴെ എത്തരുത് എന്ന് ഈ വൃഷവും അഗെഹിക്കുന്നു
പുകക്കുഴലും ഉയരത്തിൽ വെക്കുന്നതും ഇതുകൊണ്ടല്ലേ? അത് പോലെ ഏഴിലം പാലയും പുകക്കുഴൽ പോലെ രൂക്ഷ ഗെന്ധം ആകാശ മാർഗത്തിൽ വമിപ്പിക്കുന്നു 
അതെ യെകഷിയമ്മേ ഒന്ന് കുടി വിവരിക്കു മനസിലാകുന്ന വിതത്തിൽ
എങ്കിൽ കേട്ടുകൊള്ളുക ഇവിടെ യെക്ഷിയുടെ അക്രമെനം മൂലം മരിച്ചു വീഴുന്നത് പുരുഷ പ്രജ മാത്രം ആണ് എന്ന് അറിഞ്ഞു കാണുമല്ലോ അതിനും ഒരു കാരണം ഉണ്ട്
ഒരിക്കലും പുരുഷനിൽ നിന്നും അനാവിശമായി അവന്റെ തേജോമയമായ ഉര്ജ്ജം എന്ന ബീജം നഷ്ട്ടപെടരുത്
ആഫ്രിക്കയിലെ ഒരു എട്ടുകാലി ഇണ ചെര്ന്നതിനു ശേഷം ആണ്‍ വര്ഗ്ഗം മരണപ്പെടുന്നു
അത് പോലെ നമ്മുടെ ചില ജീവികളും എട്ടുകാലികളും സ്കലനശേഷം മരിക്കുകയോ അല്ലെങ്കിൽ പിന്നീട് ഇണ ചേരുന്നതിനു താൽപ്പര്യ മില്ലത്തവരോ ആണ്
എന്തിനു ''പോടാ പട്ടി''' എന്ന് വിളിക്കുന്ന കൊടിച്ചി പാട്ടി പോലും സന്താന ഉൾപ്പാതാനത്തിനു മാത്രമേ ബീജം ചിലവാക്കുകയുള്ള് അല്ലെങ്കിൽ പട്ടികൾ കുടുതൽ ഈ പ്രവര്ത്തി ചെയ്താൽ പാട്ടിയില്ലാത്ത ലോകം എന്നാ വിശേഷണം കൊടുക്കേണ്ടിവരും അതു മല്ലെങ്കിൽ അംഗവൈകല്യമുള്ള പട്ടികുഞ്ഞുങ്ങൾ ജെനിക്കും
ആന പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പ്രസവിക്കുന്നു നിനക്ക് ചിന്താ ശക്തി ഉണ്ടെങ്കിൽ കാരണം നീ കണ്ടു പഠിക്കുക 
മനുഷ്യന് സ്കലന ശേഷം തളര്ച്ച അനുഭവപ്പെടുന്നു സ്ത്രിയെ പോലെ പെട്ടന്നൊരു രതിക്ക് പുരുഷന് സാദിക്കില്ലല്ലൊ 
പണ്ടൊക്കെ നിബിഡ വനപ്രേദേശത്തു അനാശാസ്യ ബന്ധം നടന്നിരുന്നു ഈ സമയങ്ങളിൽ പുരുഷനിൽ നിന്നും ഉണ്ടാകുന്ന ഉച്ചനിശോസം കൂടുന്നു അവസാനം തളര്ച്ചയും ഷീണം മൂലം അവൻ അവിടെ തന്നെ കഴിച്ചു കൂട്ടിയാൽ മരണം തന്നെ കൂടപ്പിറപ്പ് 
മറ്റൊന്ന് പാല പൂക്കുന്നത് വൃചികം മുതലാണ്‌ ഈ കാലങ്ങളിൽ മനുഷ്യനു വൃതം ആണ് പ്രുകൃതി നിച്ചയിചിരിക്കുന്നത് ശബരിമല പഴനി ഓരോ മത വിശോസം പോലെ അല്ത്മീയ യാത്രകൾ ആണ് വേണ്ടതും 
ഇതൊക്കെ ഇങ്ങിനെയുള്ള പ്രതിവിധി ആയി കാണുന്നവന് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകും

മനുഷ്യ ചരിത്രം

മനുഷ്യന്‌ ആഫ്രിക്കയില്‍ സംഭവിച്ചത്!

മാനവചരിത്രത്തില്‍ മൂന്നില്‍രണ്ട്‌ ഭാഗവും മനുഷ്യന്‍ ആഫ്രിക്കയില്‍ കഴിഞ്ഞു. അതിനിടെ, അവന്‍ വംശനാശത്തിന്റെ വക്കിലെത്തി. ഏതാണ്ട്‌ രണ്ട്‌ വര്‍ഗങ്ങളായി പിരിയുന്നിടംവരെ പോലും കാര്യങ്ങളെത്തി; ഭാഗ്യത്തിന്‌ വീണ്ടും ഒന്നായി. പ്രാചീന മനുഷ്യചരിത്രത്തിന്റെ അറിയപ്പെടാത്ത അധ്യായം ചുരുളഴിയുന്നു.

കോശങ്ങളില്‍ ഒരു പരിണാമസമസ്യപോലെയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ (mitochondrial DNA) സ്ഥാനമുറപ്പിച്ചത്‌. പ്രാചീനമായ ഒരു ബാക്ടീരിയം പൂര്‍വികകോശങ്ങളുമായി സമന്വയിച്ചതിന്റെ ഫലമായി സസ്യങ്ങളിലും മനുഷ്യരുള്‍പ്പടെയുള്ള ജീവികളിലും കോശങ്ങളില്‍ അത്‌ ആവിര്‍ഭവിച്ചു. പരിണാമം സംബന്ധിച്ച്‌ ഇന്നുയരുന്ന പല സമസ്യകള്‍ക്കും ഉത്തരം നല്‍കുന്നതും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തന്നെയാണ്‌. സമീപകാല പരിണാമമുദ്രകള്‍ ഈ ഡി.എന്‍.എ.യില്‍ വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്‌ എന്നതാണ്‌ ഇതിന്‌ കാരണം. മനുഷ്യരിലും മറ്റു ജീവികളിലും സസ്യങ്ങളിലും കോശത്തിനുള്ളില്‍ കോശമര്‍മത്തിന്‌ വെളിയിലാണ്‌ മൈറ്റോകോണ്‍ഡ്രിയയുടെ സ്ഥാനം. കോശങ്ങളിലെ 'പവര്‍ഹൗസാണത്‌. അവിടെ കാണപ്പെടുന്ന ജനിതകവസ്‌തുവാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.

മനുഷ്യന്‍ ഉള്‍പ്പടെ പല ജീവികളിലും മാതാവ്‌ വഴിയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. പിതാവിന്റെ ജീനുകള്‍ മൈറ്റോകോണ്‍ഡ്രിയയിലെ ജനിതകവസ്‌തുവുമായി സങ്കലിക്കാറില്ല. അതിനാല്‍, 'മനുഷ്യകുടുംബവൃക്ഷ' (human family tree)ത്തിന്‌ രൂപം നല്‍കാന്‍ ഈ ഡി.എന്‍.എ.സഹായിക്കുന്നു. കുടുംബവൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളും ഇതിനകം വിശദമായി പഠിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അത്തരം പഠനങ്ങളുടെ ഫലമായാണ്‌, മനുഷ്യവര്‍ഗം 60,000 വര്‍ഷം മുമ്പാണ്‌ ആഫ്രിക്കയില്‍നിന്ന്‌ ഏഷ്യയിലേക്ക്‌ വ്യാപിച്ചതെന്ന ബോധ്യത്തില്‍ ഗവേഷകര്‍ എത്തിയത്‌. 50,000 വര്‍ഷം മുമ്പ്‌ ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ്‌ യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ്‌ അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായും അറിയാം.

എന്നാല്‍, രണ്ടുലക്ഷം വര്‍ഷം മുമ്പ്‌ ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്‌ ' എന്ന മനുഷ്യന്‌, ഏഷ്യയിലേക്ക്‌ ആദ്യകുടിയേറ്റം നടക്കുന്ന കാലം വരെ -ഏതാണ്ട്‌ 1.4 ലക്ഷം വര്‍ഷക്കാലം-ആഫ്രിക്കയില്‍ എന്താണ്‌ സംഭവിച്ചത്‌. മനുഷ്യന്റെ പ്രാചീനചരിത്രം എന്താണ്‌ പറയുന്നത്‌. ലോകത്തെ ബാക്കിയെല്ലാ പ്രദേശത്തും കാണപ്പെടുന്നതിലുമധികം വൈവിധ്യം ആഫ്രിക്കയിലെ മനുഷ്യരില്‍ മാത്രം ഉള്ളതെന്തുകൊണ്ട്‌. ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മനുഷ്യകുടിയേറ്റത്തിന്റെ ജനിതകവഴികള്‍ പഠിക്കുന്ന 'ജിനോഗ്രാഫിക്‌ പ്രോജക്ട്‌' (Genographic Project) എന്ന ഗവേഷണപദ്ധതിവഴി മനുഷ്യന്റെ ആ പ്രാചീനചരിത്രം ഇപ്പോള്‍ ചുരുളഴിയുകയാണ്‌.
വാഷിങ്‌ടണ്‍ കേന്ദ്രമായി നടക്കുന്ന ജിനോഗ്രാഫിക്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റിയിലെ സ്‌പെന്‍സര്‍ വെല്‍സും ഹൈഫയില്‍ 'റാംബാം മെഡിക്കല്‍ സെന്ററി'ലെ ഡൊറോന്‍ ബെഹാറുമാണ്‌. ആഫ്രിക്കയിലെ ജനിതകവൈവിധ്യം എങ്ങനെ രൂപപ്പെട്ടു എന്നു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന 624 ആഫ്രിക്കക്കാരുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. അവര്‍ വിശകലന വിധേയമാക്കി. മാത്രമല്ല, വിശാലമായ ബാഹ്യലോകത്തേക്ക്‌ കാലൂന്നുംമുമ്പ്‌ ആധുനികമനുഷ്യന്‍ എങ്ങനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചു എന്നതിനെക്കുറിച്ചും ഈ ഗവേഷണം വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതായി 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ഹ്യുമണ്‍ ജനറ്റിക്‌സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പ്രാചീനമനുഷ്യന്‍ ആഫ്രിക്കയില്‍ ശരിക്കും രണ്ട്‌ വ്യത്യസ്‌ത വര്‍ഗങ്ങളായി മാറുന്ന തരത്തില്‍ ഒരവസരത്തില്‍ വേര്‍പിരിഞ്ഞെന്നും, ആ വേര്‍പിരിയല്‍ ഏതാണ്ട്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നെന്നും, അതിനുശേഷം ഇരുവിഭാഗവും വീണ്ടും ഒന്നാവുകയായിരുന്നുവെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. കഠിനവരള്‍ച്ച മൂലം വടക്കുകിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമായി വേര്‍പെട്ടുപോയ തായ്‌വഴികളാണ്‌, വ്യത്യസ്‌ത വര്‍ഗങ്ങളായി പരിണമിക്കുന്നതിന്റെ വക്കത്തെത്തിയതത്രേ. മാത്രമല്ല, പ്രതികൂല കാലാവസ്ഥ മൂലം ഒരുഘട്ടത്തില്‍ മനുഷ്യവര്‍ഗം ശരിക്കും വംശനാശത്തിന്റെ വക്കിലെത്തിയെന്നും പഠനം പറയുന്നു. അംഗസംഖ്യ വെറും 2000 എന്ന നിലയ്‌ക്കെത്തി. ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ (Late Stone Age) വീണ്ടും ജനസംഖ്യ വര്‍ധിക്കുകയായിരുന്നുവത്രേ.

തെക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന 'ഖോയി'(Khoi), 'സാന്‍' (San) വര്‍ഗക്കാരുടെ ഡി.എന്‍.എ.മാതൃകകളാണ്‌ ഗവേഷകര്‍ പ്രത്യേക ശ്രദ്ധ നല്‍കി പഠിച്ചത്‌. കാടരിച്ചും വേട്ടയാടിയും കഴിയുന്ന ഈ വര്‍ഗക്കാരെ പുറംലോകമറിയുന്നത്‌ 'ബുഷ്‌മെന്‍' (bushmen) എന്ന പേരിലാണ്‌ (പ്രശസ്‌തമായ 'ഗോഡ്‌ മസ്‌റ്റ്‌ ബി ക്രേസി' എന്ന സിനിമ ഓര്‍ക്കുക). കാര്‍ഷികവൃത്തി തുടങ്ങുംമുമ്പുള്ള മനുഷ്യസംസ്‌ക്കാരത്തിന്‌ ഏറ്റവും മികച്ച ഉദാഹരണമായാണ്‌ പല നരവംശശാസ്‌ത്രജ്ഞരും ബുഷ്‌മെന്‍ വിഭാഗങ്ങളുടെ ജീവിതത്തെ കാണുന്നത്‌.
കിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ട ഈ വര്‍ഗം 150,000 വര്‍ഷം മുമ്പ്‌ രണ്ടായി പിരിഞ്ഞ്‌, ഒരു വിഭാഗം തെക്കന്‍ ആഫ്രിക്കയിലും മറ്റൊരു ഗ്രൂപ്പ്‌ വടക്കുകിഴക്കന്‍ ആഫ്രിക്കയിലും കുടിയേറി. പിന്നീട്‌ ഒരുലക്ഷം വര്‍ഷക്കാലം മനുഷ്യവര്‍ഗം ഇങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു കഴിഞ്ഞുവെന്നാണ്‌ ഡി.എന്‍.എ.യിലെ വ്യതികരണങ്ങള്‍ നല്‍കുന്ന സൂചനയെന്ന്‌ ഡൊറോന്‍ ബെഹാര്‍ പറയുന്നു. `ഏതാണ്ട്‌ 40,000 വര്‍ഷം മുമ്പ്‌ ഇരുവിഭാഗവും വീണ്ടും ഒന്നായി. മനുഷ്യവര്‍ഗം ബാഹ്യലോകത്തേക്ക്‌ കുടിയേറുന്ന കാലമായിരുന്നു അത്‌`. ഒരുലക്ഷം വര്‍ഷത്തോളം രണ്ടായി പിരിഞ്ഞുകഴിഞ്ഞ മനുഷ്യവര്‍ഗത്തിന്റെ ഒരു തായ്‌വഴിയില്‍ പെട്ടവരാണ്‌ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും; ബുഷ്‌മെന്‍ വിഭാഗത്തിലെ ഭൂരിപക്ഷംപേരും രണ്ടാമത്തെ തായ്‌വഴിയില്‍ പെട്ടവരും.

എന്തുകൊണ്ട്‌ മനുഷ്യന്‍ ഒരുലക്ഷം വര്‍ഷക്കാലം വേര്‍പിരിഞ്ഞുപോയി എന്ന കാര്യം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാവ്യതിയാനം അതിലൊരു മുഖ്യപങ്ക്‌ വഹിച്ചിരിക്കാം എന്നാണ്‌ കരുതുന്നത്‌. ആ കാലത്ത്‌ കഠിനവരള്‍ച്ചയുടെ പിടിയിലായി ആഫ്രിക്കയുടെ കുറെ ഭാഗമെന്ന്‌, ഇപ്പോള്‍ മൊസാമ്പിക്കിലുള്ള മലാവി തടകത്തില്‍നിന്ന്‌ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു. അത്തരം കാലാവസ്ഥാവ്യതിയാനമാകാം മനുഷ്യവര്‍ഗത്തെ രണ്ടായി വേര്‍തിരിക്കുന്ന സ്ഥിതിയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ സ്‌പെന്‍സര്‍ വെല്‍സ്‌ അറിയിക്കുന്നു. മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ അംഗസംഖ്യയും അക്കാലത്ത്‌ അപകടകരമായി ശോഷിച്ചു-വെറും 2000 വരെയെത്തിയെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. കാലാവസ്ഥ മെച്ചമായതിനൊപ്പം ശിലായുഗത്തിന്റെ അവസാനകാലത്ത്‌ പുതിയ ഉപകരണങ്ങളും സങ്കേതങ്ങളും സഹായത്തിനെത്തുകയും ചെയ്‌തതോടെയാണ്‌, വംശനാശത്തില്‍നിന്ന്‌ മനുഷ്യന്‍ കരകയറിയതും ആഫ്രിക്കയുടെ പുറത്തേക്ക്‌ വ്യാപിക്കാന്‍ അവന്‍ പ്രാപ്‌തനായതും.
മൈറ്റോകോണ്‍ഡ്രിയല്‍ ജിനോം വിശകലനം ചെയ്യുക വഴി മനുഷ്യന്റെ പ്രാചീനചരിത്രം അറിയുക മാത്രമല്ല സാധിക്കുക. മനുഷ്യവര്‍ഗത്തിലെ വ്യത്യസ്‌ത വംശങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ഉത്ഭവം മനസിലാക്കാനും, ചില വര്‍ഗങ്ങള്‍ക്ക്‌ ചില രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത്‌ അല്ലെങ്കില്‍ ബാധിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ജനിതക കാരണം കണ്ടെത്താനും, അതുവഴി പാര്‍ക്കിന്‍സണ്‍സ്‌ രോഗം, അള്‍ഷൈമേഴ്‌സ്‌ രോഗം, പ്രമേഹം തുടങ്ങി പാരമ്പര്യസ്വഭാവമുള്ള ഒട്ടേറെ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ ചികിത്സ കണ്ടെത്താനും ഇതു വഴിവെച്ചേക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ആഫ്രിക്കയില്‍ മനുഷ്യന്‍ രണ്ട്‌ തായ്‌വഴിയായി ഒരുകാലത്ത്‌ വേര്‍തിരിഞ്ഞെന്ന്‌, മുമ്പ്‌ ബ്രിട്ടീഷ്‌ ഗവേഷകന്‍ പീറ്റര്‍ ഫോര്‍സ്‌റ്റര്‍ ഒരു പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കയ്‌ക്കു പുറത്ത്‌ മനുഷ്യവര്‍ഗം നടത്തിയ കുടിയേറ്റങ്ങള്‍ പഠിക്കാനായി മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.വിശകലനം ചെയ്‌തപ്പോഴാണ്‌, ആന്‍ഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഫോര്‍സ്‌റ്റര്‍ 1997-ല്‍ അത്തരമൊരു നിഗമനത്തിലെത്തിയത്‌. അദ്ദേഹത്തിന്റെ നിഗമനത്തെ ജിനോഗ്രാഫിക്‌ പ്രോജക്ട്‌ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്‌.

(അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി)

ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം........

 

ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇവ പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളിലെ ചികിത്സകളേക്കാള്‍ ഫലം ചെയ്യും. ചര്‍മസംരക്ഷണത്തിന് ഇത്തരത്തിലുള്ളൊരു പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും. ഓറഞ്ച് തൊലിയുപയോഗിച്ചു തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും. ഓറഞ്ചു പൊടിയോ അരച്ചതോ തേന്‍, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഈ മിശ്രിതം കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറവും നല്‍കുന്നു. ഇതിലെ തേന്‍ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്നും തടയുന്നു. ചെറുനാരങ്ങയാകട്ടെ, ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. ഇവയെല്ലാം നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഓറഞ്ചു തൊലിയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതു തന്നെ. ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്. മുഖം വെളുക്കാനും മുഖക്കുരു പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കം ലഭിക്കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കുകളുണ്ടാക്കാന്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിക്കാമെന്നു മനസിലായില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.

ഭാരം കുറക്കല്‍

പ്രകൃതിദത്തമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം . സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.----

പ്രഭാതത്തില്‍ തുടങ്ങി അന്തി വരെ ഉള്ള ഭഷണ ക്രമീകരണം .

ഒന്നാം ഭാഗം .

രാവിലെ മല്ലി കാപ്പി .1. മല്ലി ....................................250 gm2. ഉലുവ ...................................50gm.3. ജീരകം ..................................10 gm4.ഏലക്ക ...................................5gm5.കുരുമുളക് ............................25gmമല്ലി ,ഉലുവ ,രണ്ടും ബ്രൌന്‍ കളര്‍ ആകുന്നതു വരെ വറുക്കുക ,ജീരകം, ഏലക്ക ചെറുതായി ചൂടാക്കുക ,ഈ അഞ്ചും കൂടി കാപ്പി പൊടിക്കും പോലെ പൊടിച്ചു തണുത്തതിനു ശേഷം കുപ്പിയില്‍ ആക്കുക . ബെഡ് കോഫീ ക്ക് പകരം ഈ കാപ്പി കുടിക്കാം .ഫലം ......ഗ്യാസ് ,കൊളോസ്ട്രോള്‍ ,ഷുഗര്‍ എന്നിവയെ നിയന്ത്രിക്കുന്നു .

രണ്ടാം ഭാഗം

മല്ലി കാപ്പി കുടിച്ചതിനും , പ്രഭാത കര്‍മ്മത്തിനും ശേഷംഒഴിഞ്ഞ വയറില്‍ ,യോഗ -മെഡിറ്റെഷെന്‍ ,or വ്യായാമം ,നടത്തം ഇതില്‍ നിത്യന ചെയുന്നത് ഏതോ അത് ചെയ്യുക ,ചെയ്യാത്തവര്‍ ഒരു യോഗ അദ്ധ്യാപകന്റെ നിര്ദേശപ്രകാരം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക .അവനവന്റെആരോഗ്യ സ്ഥിതി അനുസരിച്ച് വേണം മുകളില്‍ പറഞ്ഞ മുറകള് ചെയ്യേണ്ടത്.കുളിച്ചതിനു ശേഷം കുമ്പളങ്ങ ജ്യുസ്കഴിക്കുക..

തയ്യാര്‍ ചെയുന്ന വിധം .1.കുമ്പളങ്ങ /തടിയങ്ങ ....100 gm (തൊലി ,കുരു, കളഞ്ഞത് )2.തഴുതാമ ....15 ഇല3.തുളസി ഇല ..... 15 ഇല4.കൂവളത്തിന്റെ ഇല ....15 ഇല5.കറുകപുല്ല് ......10 ഇല

അഞ്ചു കൂട്ടം വെള്ളവും ഒഴിച്ച് മിക്സിയില്‍ കുഴമ്പു പരുവത്തില്‍ അരച്ച് കുടിക്കുക. (അരച്ച് കഴിയുബോള്‍ ഒരു ഗ്ലാസ് കിട്ടത്തക്ക രീതിയില്‍ വെള്ളംചേര്‍ക്കുക )ഫലം ....ഭാരം കുറക്കുന്നു ,രക്തം ശുദ്ധികരിക്കുന്നു ,കൊളോസ്ട്രോള്‍, ഷുഗര്‍ നിയന്ത്രിക്കുന്നു ,ശരീര ഭംഗി കൂട്ടുന്നു .

പ്രഭാത ഭക്ഷണം----------2 ഇഡ്ഡലി ,സാമ്പാര്‍ /രണ്ടു ചപ്പാത്തി ,സാമ്പാര്‍,/അര കുറ്റി ഗോതമ്പ് പുട്ട് ,ഒരു പച്ചപഴം .കൊഴുപ്പ് കുറഞ്ഞ പാലില്‍ ഒരു ചായ

(വെളിനാട്ടില്‍ താമസിക്കുന്നവര്‍ നാട്ടില്‍ നിന്നും ഇലകള്‍ നിഴലതിട്ടു ഉണക്കി പൊടിച്ചു തയ്യാര്‍ ചെയ്തു ഒരു സ്പൂണ്‍ വീതം കുമ്പളങ്ങ ചേര്‍ത്തു ഉപയോഗിക്കാം )

രണ്ടാം ഭാഗം

യോഗ , മെഡിറ്റെഷെന്‍ ,രാവിലെ ചെയ്യുന്നതായിരിക്കും ഉത്തമം ,വ്യായാമം,നടത്തം,രാവിലെയോ ,വായ്കിട്ടോ ആവാം.പ്രഭാത ഭാഷണത്തിനും ഉച്ച ഭഷണത്തിനും ഇടയില്‍ ഒരു ജൂസ് ആകാം ,ഷുഗര്‍ ഇല്ലാത്തവര്‍ കാരറ്റ് ,ഉപയോഗിക്കാം ,അല്ലാത്തവര്‍ മുസംബി,മാങ്ങ ഉത്തമം .കഴിവതും പച്ച പഴം ഉപയോഗിക്കുക,നേന്ത്രപ്പഴം ഒഴിവാക്കുക (ഭാരം കൂട്ടും ).ആവശ്യത്തിനു സലാഡ് ഉപയോഗിക്കാം ,കുക്കുംബര്‍ കൂടുതല്‍ ഉപയോഗിക്കുക .

ഉച്ച ഭഷണം .

ചോറ് .......................ഒരു കപ്പ്ചപ്പാത്തി ..................1 എണ്ണംതോരന്‍ ,മീന്‍കറി,ഒരുകപ്പ് മോര് .(മീന്‍ കഴിവതും മത്തി, ആയില,നെത്തോലി ,തുടങ്ങിയ ചെറിയ വര്‍ഗങ്ങള്‍ .മത്തി ഏറ്റവും,ഉത്തമം .തോരന്‍ ഇലവര്ഗം ഉത്തമം ,മോര് വെണ്ണ കടെഞ്ഞെടുത്തത് ഉപയോഗിക്കാം ,വെണ്ണ അല്പ്പം മഞ്ഞളും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഉത്തമം .കറിയും തോരനും മറ്റും തയ്യാര്‍ ചെയ്യുന്ന വിധം ,ചട്ടി ചൂടായാല്‍ അതില്‍ കടുക് ഇടുക ,കടുക് പൊട്ടിയതിന് ശേഷം കൊച്ചുള്ളി അരിഞ്ഞത്ഇടുക ,ശേഷം പച്ചക്കറി ഇട്ടു വരട്ടുക ,ചൂടായതിനു ശേഷം അല്പ്പം ഒലിവെണ്ണ ഒഴിക്കുക ,നേരിട്ട് എണ്ണ ചൂടാകാന്‍ പാടില്ല .തേങ്ങ ചാറ് പിഴിഞ്ഞ് കളഞ്ഞു ഉപയോഗിക്കണം .കറികളും വെന്തതിനു ശേഷം അല്പ്പം ഒലിവെണ്ണ ഒഴിച്ചാല്‍ മതിയാകും .

ഫലം.ഭാരം കുറക്കുന്നു ,ശരീരത്തിന്റെ ദുര്‍മേദസ് ഇല്ലാതാക്കുന്നു . ഭാഗം 3

കഴിഞ്ഞ ഭാഗത്തില്‍ ഉച്ച ആഹാരത്തെ പറ്റി സൂചിപ്പിച്ചിരുന്നു .കറികള് ഏതു വേണമെങ്കിലും ഉപയോഗിക്കാം ,പക്ഷെ കിഴങ്ങ് വര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കുക ,ഭാരം കൂട്ടാന്‍ സാദ്ധ്യത. കഴിവത് പച്ചക്കറികള് കൊണ്ടുള്ള കറികളാണ് ഉത്തമം .ഇലവര്‍ഗങ്ങളില്‍ ചീര,മുരിങ്ങ ഇല,ഉലുവ ഇല ,ഉള്ളി ഇല,തുടങ്ങിയ ഫൈബര്‍ അംശം കൂടുതല് ഉള്ളവ ഉപയോഗിക്കുക .ഉച്ച ആഹാരത്തിനു ശേഷം സമയം ഉള്ളവര്‍ക്ക് അല്പ്പം വിശ്രമം ആകാം .നാലുമണിക്ക് ചായ ,ഒപ്പം ബിസ്കെറ്റസ് /റെസ്ക് (മുട്ട ചേരാത്തത് )/എണ്ണയില് പോരിക്കാത്ത ലഘു ഭഷണങ്ങള്/ആവിയില്‍ ഉണ്ടാക്കിയ പലഹാരങ്ങള് ഉപയോഗിക്കാം .വയ്കിട്ടു വ്യായാമം ചെയ്യുന്നവര്‍ ഏഴു മണിക്ക് മുന്പായി ചെയ്യുക ,അതിനു ശേഷം കുമ്പളങ്ങ ജ്യുസ് ,സലാഡ്. .സലാഡില്‍ കുക്കുംബര്‍ ,ക്യാരറ്റ് ,കാബേജ് ,വലിയ ഉള്ളി പച്ച മുളക് എന്നിവ അരിഞ്ഞു അല്പ്പം ഉപ്പും ,നാരങ്ങ നീരും ചേര്‍ത്ത് ആവശ്യത്തിനു കഴിക്കുക .

ഫലം :-കൊഴുപ്പിന്റെ അംശം അല്പ്പം പോലും ഇല്ല .

നാലാം ഭാഗം

കഴിവതും അര വയറു നിറയത്തക്ക രീതിയില്‍ സാലാട് കഴിക്കുക ,അപ്പൊള്‍ ആഹാരം വളരെ കുറച്ചു മാത്രം കഴിക്കേണ്ടി വരികയുള്ളു .വൈകിട്ടത്തെ ആഹാരം .

1 .ചപ്പാത്തി ..........2 . (ഗോതമ്പില്‍ ഉണ്ടാക്കിയത് )/കുബൂസ്ആണെങ്ങില് ചെറിയ ........... 2പച്ചക്കറി /പരിപ്പ് /മീന്‍കറി .ഇതില് ഏതെങ്കിലും ചേര്‍ത്ത് കഴിക്കാം.

അല്ലങ്കില്‍

2 .ഗോതമ്പ് പുട്ട് ,ഗോതമ്പ് കഞ്ഞി ,ഉപ്പു മാവ്,ഇഡ്ഡലി,ഓട്സ് , ഇതില് ഏതെങ്കിലും കഴിക്കാം ,പുട്ടിനും ,ഉപ്പുമാവിനും ഒപ്പം പച്ചപ്പഴം ഉപയോഗിക്കാം ,ഇഡ്ഡലി ആണെങ്ങില്‍ കടലക്കറിയോ ,സാമ്പാറോ ഉപയോഗിക്കാം,പാചകം മുന്‍പ് സൂചിപ്പിച്ചത് പൊലെ കഴിവതും എണ്ണ കുറയ്ക്കുക .

വയ്കിട്ടു 8 മണിക്ക് മുന്പായി വ്യ്കിട്ടത്തെ ആഹാരം കഴിക്കണം ,ആഹാരത്തിനു ശേഷം 2 മണിക്കൂറെങ്ങിലും കഴിഞ്ഞു മാത്രമേ ഉറങ്ങാവൂ .ഉറങ്ങുന്നതിനു മുന്പായി കൊഴുപ്പ് കുറഞ്ഞ ഒരു ഗ്ലാസ് പാല് കുടിക്കാം .ഫലം .കൊളോസ്ട്രോള്‍ തീരെ ഇല്ല, ഷുഗറിന്റെ അംശം ഇല്ല, ആഹാരം നേരത്തെ കഴിച്ച് ദഹനത്തിന് ശേഷം ഉറങ്ങുന്നത് കൊണ്ട് സുഖ നിദ്ര , തടി കുറയ്ക്കാനും സാധിക്കുന്നു .

യുനാനി

 

ആസാ (അവയവങ്ങള്‍)
ഏതൊരവയവത്തിന്റെയും അനാരോഗ്യം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നു.

ഖുവ്വത്ത് (ശേഷികള്‍)
മൂന്ന് തരം ശേഷികളുണ്ട്:

പ്രകൃതിശക്തി (കുവ്വാതബിയത്ത്) ഉപാപചയത്തിനും പ്രത്യുല്‍പാദനത്തിനുമുള്ള ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം കരളാണ്. ഇതിന്റെ പ്രക്രിയ ശരീരത്തിലെ എല്ലാ കലളിലും നിര്‍വഹിക്കപ്പെടുന്നു. ശരീത്തിന്റെ പോഷണവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്രിയകളാണ് ഉപാപചയം. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയുടെയും നിര്‍മ്മിതിയുടെയും ഉത്തരവാദിത്തം വളര്‍ച്ചാശക്തിക്കാണ്.
മന:ശക്തി (കുവ്വാനഫ്സാനിയത്ത്) നാഡിയവും മാനസികവുമായ ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം മസ്തിഷ്ക്കമാണ്. ഗ്രഹണപരവും ചലനഹേതുകവുമായ ശേഷിയാണ് മന:ശക്തി. ഗ്രഹണ ശേഷി സംവേദനങ്ങളെ പ്രേഷണം ചെയ്യുകയും ചലനശേഷി അവയോടുള്ള പ്രതികരണം എന്ന നിലയില്‍ ചലനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു.
ജീവശക്തി (കുവ്വാഹയ്വാനിയ്യ) ജീവന്‍ നിലനിര്‍ത്താന്‍ കാരണമായിരിക്കുന്ന ഈ ശേഷിയാണ് എല്ലാ അവയവങ്ങള്‍ക്കും മന:ശക്തിയുടെ ഫലങ്ങളെ സ്വീകരിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്. ജീവശക്തി കുടി കൊള്ളുന്നത് ഹൃദയത്തിലാണ്. കലകളില്‍ ജീവന്‍ നിലനിര്‍ത്തുന്നത് ജീവശക്തിയാണ്

അസിഡിറ്റിയെ സൂക്ഷിക്കുക

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്നരോഗമാണ് അള്‍സര്‍ എന്നുമൊക്കെ എല്ലാവര്‍ക്കും അറിയുമോ..?നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയുംതലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോസീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളുംഅസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണംകഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായിഒത്തുപോകാത്ത ആഹാരശീലംകൊണ്ട ് ആമാശയം, അന്നനാളം,ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട്അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെവിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക്അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദനഅനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത് ചിലര്‍ ഇത്ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച്താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോമാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെപോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട്അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്. അമ്ളം പ്രവര്‍ത്തിച്ച്അസിഡിറ്റിയുണ്ടാവുന്നു നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവുംഅടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ്അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണംകൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും. അമ്ളത്തിന്റെ അംശംകൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്നപ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്.ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരംഎടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്നഅമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരംആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യംതുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയുംചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍തുടങ്ങുന്നു. ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയുംഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. ക്ഷാരാംശംലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ ,തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ ,കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം,ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്.

അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്,അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ,ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്.

പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യംഎന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്,ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു. അസിഡിറ്റിഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍ * ആസ്പിരിന്‍, ആന്റിബയോടിക്തുടങ്ങിയ മരുന്നുകളുടെ ഉപയോഗം * പഴകിത്തണുത്ത ആഹാരം * രുചിയുംമണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ *എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം * ചായ, കാപ്പി,എന്നിവയുടെ അമിത ഉപയോഗം * മദ്യപാനവും പുകവലിയും *സമയംതെറ്റിയുള്ള ആഹാരം * പകലുറക്കം * മാനസികസംഘര്‍ഷം * വിരുദ്ധആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും) ലക്ഷണങ്ങള്‍പലവിധം ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം.അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ്നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം,പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെവയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന,തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു.ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതുംതലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്. അള്‍സറുംഅസിഡിറ്റിയും അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരുംപിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കുമരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും.ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായവേദനയുണ്ടാക്കും. ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെവയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരംകഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക.ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും. വിശപ്പുംഅള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെമനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ളദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത്ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു. പ്രതിവിധി അള്‍സറുള്ളവരോട്ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.'എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്.അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരംതണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ്അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നുകണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനുംനിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍പാലിലെ കൊഴുപ്പിനു കഴിയും. അള്‍സര്‍ ഗുരുതരമാവുമ്പോള്‍സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗംതുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരംപ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുകഅത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ്ഏറ്റവും നല്ല ചികില്‍സ. നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത്ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കുവ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്.ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ്

 

പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ചില വർഗം ആഹാരസാധനങ്ങൾ ഭക്ഷിക്കുമ്പോഴോ അസിഡിറ്റി ഉണ്ടാവുക സാധാരണയാണ്. അസിഡിറ്റി കുറയക്കാൻ പലവിധ അന്റാസിഡുകളും മാർക്കറ്റിൽ സുലഭമാണ്.മരുന്നുകളുടെ പാർശ്വഫലങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ അസിഡിറ്റിയെ ചെറുക്കാനാവും. നമുക്ക് സുലഭമായ ആ മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.

വാഴപ്പഴം---പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു.

തുളസി---ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.അള്‍സറിനും തുളസി ഫലപ്രദമാണ്.

തണുത്ത പാല്‍---കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. മധുരവും മറ്റും ചേർക്കാതെ വേണം പാൽ കുടിക്കുവാൻ. തണുത്ത പാല്‍ എരിച്ചിൽ കുറയ്ക്കും. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.

പെരും ജീരകം---വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

ജീരകം---മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.

ഗ്രാമ്പൂ---പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഏലക്ക----ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.

പുതിന ---അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. അതോടൊപ്പം ഇതിന്‍റെ തണുപ്പ് നല്കാനുള്ള കഴിവ് എരിച്ചിലിനും, വേദനക്കും ശമനം നല്കും. ഏതാനും പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുടിക്കുക.മൗത്ത് ഫ്രഷ്നറായും പുതിന ഉപയോഗിക്കുന്നു.

ഇഞ്ചി ---നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

നെല്ലിക്ക---കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

തേങ്ങാവെള്ളം---തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.

തൈര്---പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കാതെ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും.

കറ്റാര്‍വാഴ----കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും

ഓര്‍മ്മ ശക്ത്തിക്കും ബുദ്ധി വളര്‍ച്ചക്കും


നല്ല ഓർമ്മശക്തിയുണ്ടായിരിയ്ക്കുകയെന്നത്, ഏതൊരാളും, ഏതുപ്രായത്തിലും ആഗ്രഹിയ്ക്കുന്ന കാര്യമാണു. ശരിയായ ഭക്ഷണം( പ്രത്യേകിച്ചും പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ചവിത്തുകളൂം ), ശരിയായ വിശ്രമം, മതിയായ ഉറക്കം, മനസ്വാസ്ഥ്യം, ശരിയായ ബ്രീത്തിങ്, ശരിയായ മാനസ്സിക വ്യായാമം എന്നിവയിലൂടെ നമുക്ക് ഓർമ്മശക്തിയെ വർദ്ധിപ്പിയ്ക്കുകയും, നിലനിർത്തുകയും ചെയ്യാവുന്നതാണു.
മനുഷ്യ മസ്തിഷ്ക്കം ഒരു സൂപ്പർ ബയോകമ്പ്യൂട്ടറാണു. മസ്ഥിഷ്ക്കത്തെ പ്രവർത്തിപ്പിയ്ക്കുന്നത് വൈദ്യുതശക്തിയാണു. സ്വതന്ത്രഗ്ളൂക്കോസ്, ഓക്സിജൻ എന്നിവ ഉപയോഗിച്ഛാണു ഇതിനാവശ്യമായ വൈദ്യുതി മസ്തിഷ്ക്കംതന്നെ നിർമ്മിയ്ക്കുന്നത്.
മനുഷ്യമസ്തിഷ്കത്തിന്റെ എകദേശതൂക്കം 1.4 കി.ഗ്രാം ആണു.ഇത് ശരീരഭാരത്തിന്റെ ഏകദേശം 2 ശതമാനമാണു വരുന്നതെങ്കിലും, നമ്മൾ ശ്വസിയ്ക്കുന്ന ഓക്സിജന്റെ 20 ശതമാനവും, രക്തത്തിന്റെ 20 ശതമാനവും മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു
അറിവുകളെ തരംതിരിച്ചു ശേഖരിയ്ക്കുന്നതിനും, ആവശ്യമുള്ളപക്ഷം ഓർത്തെടുക്കുന്നതിനും, സന്ദർഭോചിതമായി ഉപയോഗിയ്ക്കുന്നതിനും മനുഷ്യമസ്തിഷ്ക്കത്തിനു കഴിയും.
നമ്മുടെ മസ്ഥിഷ്ക്കം കോർപ്പസ് കലോസം എന്ന നാഡീ ഭിത്തിയാൽ ഇടത് മസ്തിഷ്ക്കം എന്നും വലതു മസ്തിഷ്ക്കം എന്നും രണ്ടായി ഭാഗിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നമ്മളിൽ കൂടുതൽ ആളുകളും ഭൂരിഭാഗം സമയവും ഇടതു മസ്ഥിഷ്ക്കമാണു ഉപയോഗിയ്ക്കുന്നത്. കൂടുതൽ സ്വസ്ഥതയ്ക്കും, ഓർമ്മശക്തി വർദ്ധനവിനും വലതുമസ്തിഷ്ക്കത്തെകൂടി ഉപയോഗപ്പെടുത്തേണ്ടതാണു.
മസ്തിഷ്ക്കത്തിലെ വൈദ്യുതതരംഗങ്ങളുടെ ആവർത്തി അനുസരിച്ച് Brain frequency യെ Beta, Alfa, Theta, Delta എന്നിങ്ങനെ നാലായി തരം തിരിയ്ക്കാം.
ഏറ്റവും സുഖകരവും ഗുണകരവുമായ അവസ്ഥയാണു Alfa( 14 to 25 Hz), Theta ( 8 to 14 Hz) Frequency Level, എന്നാൽ സാധാരണ മനുഷ്യർ വളരെ കുറച്ചുസമയം മാത്രമേ ഈ അവസ്ഥകളിൽ ജീവിയ്ക്കുന്നുള്ളു. ആല്ഫാ തലങ്ങളിൽ, ചിന്തിയ്ക്കുക, ഓർമ്മിയ്ക്കുക ഭാവനചെയ്യുകയെന്നത് ഓർമ്മശക്തിവർദ്ധനവിനു വളരെ നല്ലതാണു. നിരന്തര ധ്യാന പർശീലനത്താൽ ബോധപൂർവ്വം ആല്ഫാ തലത്തിൽ തുടരാൻ കഴിയുന്നതാണു. അബ്ഡോമിനൽ ബ്രീത്തിങ്ങ് ആല്ഫാ തലത്തിലേയ്ക്ക് എത്താൻ എളുപ്പത്തിൽ സഹായിയ്ക്കുന്നു.
മനസ്സിനെ സൌകര്യാർത്ഥം, ബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ രണ്ടായി തിരിയ്ക്കാം. നമ്മൾ ഉണർന്നിരിയ്ക്കുമ്പോഴാണു ബോധമനസ്സ് പ്രവർത്തിയ്ക്കുന്നത്, പഞ്ചേന്ദ്രിയങ്ങൾ വഴി കിട്ടുന്ന സന്ദേശങ്ങൾ ബോധമനസ്സ് ചിത്രരൂപങ്ങളിൽ സ്വീകരിച്ച് ഉപബോധമനസ്സിലേയ്ക്ക് അയയ്ക്കുന്നു.
ഓർമ്മയെന്നുപറയുന്നത് ഒരു വ്ര്യദ്ധി ( impression ) ആകുന്നു. impression എത്രയ്ക്ക് ആഴമുള്ളതായിരിയ്ക്കുന്നുവോ അത്രയ്ക്ക് ശക്തമായിരിയ്ക്കും നമ്മുടെ ഓർമ്മ ശക്തി. സത്യത്തിൽ വാക്കുകൾ, രൂപങ്ങൾ, നിറങ്ങൾ, സംഗീതം എന്നിങ്ങനെയുള്ള അറിവുകളെ മസ്തിഷ്ക്കം ഉല്പ്പാദിപ്പിയ്ക്കുന്നുണ്ടെങ്കിലും അത് ഒന്നും ഒർത്തെടുക്കുന്നില്ല. വസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇൻഫോർമേഷന്റെ അടിസ്ഥാനത്തിലാണു ഓർമ്മകൾ സൂക്ഷിയ്ക്കപ്പെടുന്നത്. വിവിധ വസ്തുക്കൾ, സംഭവങ്ങൾ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണു ഓർമ്മ.
The three important processes occurred in the Brain.
1.Encoding- –അറിവുകളെ മസ്തിഷ്ക്കത്തിൽ വച്ച് ന്യൂറൽ ഭാഷയായി ഓർമ്മയായി മാറ്റുന്ന പ്രക്രിയ.
2. Storage – അറിവുകളെ ന്യൂറൽ കോഡ് ആയി മാറ്റി ഓർമ്മയായി യഥാകാലം സൂക്ഷിയ്ക്കുന്ന പ്രക്രിയ.
3. Retrivel- –ഓർമ്മയിൽനിന്നും അറിവുകളെ ആവശ്യത്തിനു തെരഞ്ഞെടുക്കുന്ന പ്രക്രിയ.
ദീർഘകാല ഓർമ്മകൾ Explicit Memory / Declarative Memory & Implicit Memory / Non Declarative Memory- എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്
1. Explicit Memory / Declarative Memory-(ബോധപൂർവ്വം ഓർത്തെടുക്കുന്ന ഓർമ്മകളാണു എക്സ്പ്ളിസിറ്റ് മെമ്മൊറി.)
2. Implicit Memory / Non Declarative Memory-( ബോധപൂർവ്വമല്ലാതെ ഓർത്തെടുക്കാൻ കഴിയുന്നു. പഠിച്ചിട്ടുള്ള കാര്യങ്ങൾ, കളികൾ, സ്കിൽസ് എന്നിവ)
1. Explicit Memory / Declarative Memory-എക്സ്പ്ളിസിറ്റ് മെമ്മൊറി ,രണ്ടുതരമുണ്ട്.
1. Semantic Memory (General Knowledge) and 2. Episodic Memory (Personnel Experiences)
1. Semantic Memory (General Knowledge)-പൊതുവായ അറിവുകൾ, സത്യങ്ങളെക്കുറിച്ച്, വാസ്ഥവികമായ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ.
2. Episodic Memory (Personnel Experiences)-വ്യക്തിപരമായ അനുഭവങ്ങൾ, എന്നു എവിടെവച്ച് സംഭവിച്ചു എന്നിങ്ങനെയുള്ള ഓർമ്മകൾ.
ഇനി മറ്റൊരുതരം ഒർമ്മയാണു Flashbulb Memory- സ്ഥലവുമായി ബന്ധപ്പെട്ട ഓർമ്മകൾ.
.
ഓർമ്മ ശക്തിവർദ്ധിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ കാര്യമായി ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും

1. Focus on it. ഓർമ്മവയ്ക്കാനാഗ്രഹിയ്ക്കുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധകൊടുക്കുകയെന്നതാണു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ സമയത്ത് മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധിയ്ക്കരുത്. നമ്മൾ കാണുന്ന, കേൾക്കുന്ന, വായിയ്ക്കുന്ന കാര്യങ്ങൾ ചിത്രങ്ങളായി ഉപബോധമനസ്സിലേയ്ക്ക് പോകുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് എത്രമാത്രം വ്യക്തതയും, മിഴിവുമുണ്ടോ അത്രയ്ക്കും ശക്തമായിരിയ്ക്കും ഓർമ്മകൾ.
2.Smell, touch, taste, hear and see it. ചെയ്യുന്ന കാര്യങ്ങളിൽ, സന്ദർഭങ്ങളിൽ പഞ്ചേന്ദ്രിയങ്ങളെ പരമാവധി ശ്രദ്ധാപൂർവ്വം ഉപയോഗപ്പെടുത്തുക. ഈ സന്ദർഭങ്ങൾക്ക് എത്രമാത്രം വ്യക്തതയും, മിഴിവുമുണ്ടോ അത്രയ്ക്കും ശക്തമായിരിയ്ക്കും ഓർമ്മകൾ.
3. Repeat it. ആവർത്തിച്ച് പലതവണ ഓർക്കുക, ഇത് ഏതൊരാളുടേയും ഓർമ്മശക്തി വർദ്ധിപ്പിയ്ക്കും. മറന്നുപോകുകയെന്നത് സാധാരണ സംഭവിയ്ക്കുന്ന കാര്യമാണു. അതുകൊണ്ട് പഠിയ്ക്കാനുള്ള കാര്യങ്ങൾ ആദ്യദിവസത്തിനുശേഷം 3, 5, 9,എന്നി ദിവസങ്ങളിലും അവസാനമായി 14 മത്തെ ദിവസവും വായിയ്ക്കുകയാണെങ്കിൽ അത് സ്ഥിരമായി നമ്മുടെ ഓർമ്മയിൽ നില്ക്കുന്നതായിരിയ്ക്കും.
ഓർമ്മ ശക്തിവർദ്ധിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ കാര്യമായി ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും

4.Chunk it- eg:10 ഡിജിറ്റ് ഫോൺ നമ്പറിനെ ഒറ്റയടിയ്ക്ക് ഓർക്കാൻ ശ്രമിയ്ക്കാതെ, 3 ഭാഗങ്ങളായി ഓർക്കാൻ പഠിയ്ക്കുക.
5.Organize it. Our brains like organization of information. പുസ്തകങ്ങളിൽ പഠിയ്ക്കാനുള്ള കാര്യങ്ങളെ പാരഗ്രാഫുകളായി, തലക്കുറിപ്പുകളായി, വിവരിയ്ക്കുന്നത് എളുപ്പത്തിൽ ഓർത്തെടുക്കുന്നതിനു വേണ്ടിയാണു. അതുപോലെ ഓർത്തെടുക്കാനുള്ള കാര്യങ്ങളെ ശരിയായ രീതിയിൽ organize ചെയ്താൽ മസ്തിഷ്ക്കത്തിനു എളുപ്പത്തിൽ ഓർത്തെടുക്കാൻ സാധിയ്ക്കും
6.Use mnemonic devices. ചിത്രങ്ങളായൊ പദ്യങ്ങളായൊ, പാട്ടുകളായൊ, കഥകളായൊ ഓർക്കാനാഗ്രഹിയ്ക്കുന്ന അറിവുകളെ കോർത്തിണക്കുക.
7. Learn it the way that works for you. നമ്മൾക്ക് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.പലതവണ എഴുതുന്നതാണൊ, ഓർക്കുന്നതാണൊ, റെക്കോർഡ് ചെയ്ത് കേൾക്കുന്നതാണൊ, ഓരോരുത്തർക്കും സ്വീകാര്യമായ എളുപ്പമുള്ളരീതികൾ ഉപയോഗിയ്ക്കുക.
8. Connect new information to existing information or experiences in your mind. പഠിയ്ക്കുമ്പോൾത്തന്നെ പുതിയ അറിവുകളെ, നിലവിലുള്ള, അറിവുകളുമായി, അനുഭവങ്ങളുമായി, എളുപ്പത്തിൽ കോർത്തിണക്കാൻ ശ്രമിയ്ക്കുക.
ഓർമ്മശക്തി കുറയാനുള്ള കാരണങ്ങൾ
വേണ്ടത്ര പോഷകാംശങ്ങളുടെ അഭാവം, അന്തരീക്ഷമലിനീകരണം, വർദ്ധിച്ചമാനസ്സികപിരിമുറുക്കം, മതിയായവിശ്രമമില്ലായ്മ, മദ്യപാനം, പുകവലി, അമിതമായ ജങ്ക്ഫുഡ്, അപകടം, മസ്തിഷ്ക്കാഘാധം എന്നിവമൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, പ്രായാധിയ്ക്കം എന്നിവയെല്ലാം ഓർമ്മശക്തി കുറയാൻ കാരണമാകാറുണ്ട്.
നമ്മുടെ ശരീരം ഉല്പ്പാദിപ്പിയ്ക്കുന്ന സൾഫർ ഓക്സൈഡ്, ഹൈഡ്രോക്സിൽ, ലിപ്പിഡ്പെറോക്സൈഡ്, , ഹൈഡ്രജൻ പെറോക്സൈഡ്, സിംഗ് ലെറ്റ് ഓക്സിജൻ, തുടങ്ങിയ free radicals ന്റെ ആധിക്യം ഓർമ്മ്മശക്തിയെ കുറയ്ക്കുന്നതായി കണ്ടെത്തിയിരിയ്ക്കുന്നു. വർദ്ധിച്ച ആകാക്ഷയും മാനസ്സികപിരിമുറുക്കവും മസ്തിഷ്ക്കത്തിലെ വൈദ്യുതിയുടെ തോതും , രക്തത്തിലെ അമ്ളഗുണവും വർദ്ധിയ്ക്കാനിടവരുത്തുകയും, ഇത് free radicals ന്റെ ആധിക്ക്യത്തിനും ഓർമ്മശക്തികുറവിനും വഴിവയ്ക്കുമത്രെ.
എന്നാൽ ധാരാളം ആന്റി ഓക്സിഡന്റുകളുടെ ഉപയോഗം കൊണ്ട് ഫ്രീ റാഡികൾസിന്റെ ഉപദ്രവത്തെ നമുക്ക് ലഘൂകരിയ്ക്കാവുന്നതാണു.
A.ധാരാളം antioxidants അടങ്ങിയ താഴെപറയുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിയ്ക്കുന്നത് ഓർമ്മശക്തിനിലനിർത്താനും വർദ്ധിപ്പിയ്ക്കാനും വളരെ നല്ലതാണു.
1.Vitamin C- വൈറ്റമിൻ സി അടങ്ങിയ നെല്ലിയ്ക്ക, ചെറുനാരങ്ങ, തേൻ, broccoli, green & Red Pepper, sprouts, cauliflower, Pineapple, citrus fruits എന്നിവ
2. Vitamin A & Beta - Carotene- വൈറ്റമിൻ എ & ബീറ്റകരോട്ടിൻ അടങ്ങിയ Dark green yellow vegetables, yellow fruits, broccoli, spinach, turnip, carrot, sweet Potatoes, pumpkin, leafy vegetables, Liver, milk, butter, cheese, eggs, ghee.etc
3.Vitamin E- വൈറ്റമിൻ E അടങ്ങിയ, Soybean oil, corn oil, Saff flower oil, cotton seed oil, wheat germ, green leafy vegetables. എന്നിവ
4.Dark chocolate
5.Selenium- അടങ്ങിയ Sea foods, grains, muscle meats, Brazil Nuts
6. Zinc- അടങ്ങിയ Meat Sea Foods, Milk, liver, eggs, whole grain.
7. Pycnogenol- അടങ്ങിയ നിലക്കടല ഗ്രേപ് സീഡ്
8.വെളുത്തുള്ളി, bilberry, ginkgo biloba etc
B. Brain Food- താഴെപറയുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിയ്ക്കുന്നത് ഓർമ്മശക്തിനിലനിർത്താനും വർദ്ധിപ്പിയ്ക്കാനും വളരെ നല്ലതാണു.
1.Vitamin B12- വൈറ്റമിൻ ബി 12 അടങ്ങിയ-പാൽ, പാലുല്പ്പന്നങ്ങൾ, ഇറ ച്ചി, മുട്ട, മൽസ്യം, Yogurt, Liver, Kidney, Nuts, Legumes, Chicken, Pork, liver, Kideny
2.Vitamin B6- ( pyridoxine) - വൈറ്റമിൻ ബി 6- അടങ്ങിയ നേന്ത്രപ്പഴം, മുളപ്പിച്ച ഗോതമ്പ്, പൾസസ്, Brown Rice,
3. Nuts- ബദാം, Walnuts, സോയാബീൻ, എള്ള്, ഗോതമ്പ്, മുളപ്പിച്ച ഗോതമ്പ്,
4. Fruits & Vegetables- Citrus fruits, carrots, Fresh Fruits
5. Lecithin – അടങ്ങിയ Soyabeen, Peanuts .
6.ഫ്ളവർ എസ്സെൻസ്- smell Rosemary oil
C.ബി വൈറ്റമിൻസ് ന്യൂറോറ്റ്രാൻസ്മിറ്റേർസ് ആയ ഡോപാമിൻ, നോർ എപിനെഫ്രിൻ,സിറോട്ടോണിൻ, എന്നിവയുടെ ഉല്പ്പാദനത്തിനു അത്യന്താപേക്ഷിതമായ വൈറ്റമിനുകളാണു. അതുകൊണ്ട് ഇവ ഭക്ഷണത്തിൽ ആവശ്യത്തിനു ഉൾപ്പെടുത്തുക.
a.B1-(Thiamine)- Legumes, seeds, Nuts, whole grains, beans, peas, Liver, Kidney,
b.B3-(Niacin) – Wheat Grass, Rice bran, Nuts, Cabbage, Mushroom, Brewers Yeast, Chicken
c.B6 (Pyridoxine)-Whole grains, Buts, legumes, Chicken, Fish, Pork, Liver, Kidney.
d. B12-(Cobalamin)-Yogurt, Liver, Kidney, Dairy, Fish, Oyesters, Salmon.
e.Folic acid –Green leafy vegetables, Legumes, Fruits, Liver, Yeast.
D. പാരമ്പര്യ നാട്ടുമരുന്നുകൾ
i. രാമച്ചം ഇട്ട വെള്ളം തിളപ്പിച്ചു കഴിയ്ക്കുക
ii.ബ്രഹ്മി തണലിൽ ഉണക്കി തേനിലൊ, പാലിലൊ കഴിയ്ക്കുക
iii.കൂവളത്തിന്റെ തളിരില അതിരാവിലെ ചവച്ചരച്ച് തിന്നുക.
iv.ചുക്ക്, മണിക്കുന്തിരിയ്ക്കം, തേൻ ചേർത്ത് കഴിയ്ക്കുക
v.ബ്രഹ്മി ഇടിച്ചുപിഴിഞ്ഞനീരിൽ മുത്തൾ,ശംഖുപുഴ്പ്പത്തിന്റെ വേരു,വയമ്പ്,മീനങ്ങാടി, സ്വർണ്ണത്തകിട് എന്നിവ അരച്ച് പാലുചേർത്ത് കാച്ചിയെടുത്ത് നെയ്യ് ചേർത്ത് സേവിയ്ക്കുക.
vi.ബ്രഹ്മി അരച്ച് ഒരു നെല്ലിയ്ക്കപ്രമാണം ഉരുട്ടി പശുവിൻപാലിലൊ, നെയ്യിലൊ, വെണ്ണയിലൊ ചാലിച്ച് അതിരാവിലെ സേവിയ്ക്കുക.
vii.അക്രോട്ടണ്ടിയും തേനും ദിവസേന കഴിയ്ക്കുക
viii.വിഷ്ണുക്രാന്തി സമൂലം ഇടിച്ചുപിഴിഞ്ഞനീരു 10 മി.ലി.നെയ്യ് ചേർത്ത് ദിവസേന കഴിയ്ക്കുക.
ix.ഭക്ഷണത്തിനുശേഷം വെണ്ണയും ശർക്കരയും ചേർത്തുകഴിയ്ക്കുക.
x. ബദാം, 2 ഏലയ്ക്ക, 2 ഈത്തപ്പഴം രാത്രിയിൽ വെള്ളത്തില്കുതർത്തി വെച്ച് രാവിലെ കുരുനീക്കി അരച്ച് 25 ഗ്രാം പഞ്ചസാരയും, 25 ഗ്രാം വെണ്ണയും ചേർത്ത് കഴിയ്ക്കുക.
xi. ബദാം പരിപ്പ് രാത്രിയിൽ വെള്ളത്തിൽ കുതർത്തി പാലിൽ അരച്ച് തേൻ ചേർത്ത് രാവിലെ കഴിയ്ക്കുക.
E. പ്രാണയാമം, യോഗാസനം എന്നിവ ചെയ്യുക.
i.അനുലോമവിലോമ പ്രാണയാമം- ( ആയാസപ്പെടാതെ, വലതു നാസിക അടച്ച് ഇടതു നാസികയിൽ സാവധാനം ദീർഘമായി ശ്വാസമെടുത്തു വലതുനാസികയിലൂടെ സാവധാനം ദീർഘമായി വിടുക, തുടർന്നു, ഇതുപോലെ വലതുനാസികയിൽ ശ്വാസമെടുത്തു ഇടതുനാസികയിലൂടെയും വിടുക. ശ്വാസം പിടിച്ചുനിർത്താൻ ശ്രമിക്കേണ്ട.), ഒരുനേരം പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക. (ഇടതു വലതു മസ്തിഷ്ക്കത്തെ തുലനം ചെയ്യുന്നു. ശരീരരസതന്ത്രം, ഹോർമോൺ നിലവാരം എന്നിവ ക്രമീകരിയ്ക്കുന്നു, ശ്വാസകോശങ്ങളുടെ ശക്തിവർദ്ധിപ്പിയ്ക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു. )
ii.ഭ്രാമരിപ്രാണയാമം-പദ്മാസനത്തിലൊ, സിദ്ധാസനത്തിലൊ, ചമ്രം പടിഞ്ഞോ ഇരിക്കുക. നട്ടെല്ല്, ശിരസ്സ്, കഴുത്ത്, പുറം നിവർത്തി, കണ്ണുകളടച്ച് ,ഇരിക്കുക. രണ്ടുകയ്യിലേയും തള്ളവിരൽ കൊണ്ടു ചെവികളും, നടുവിരലുകൾകൊണ്ട് കണ്ണുകളും, ചൂണ്ടുവിരലുകൾകൊണ്ട് പുരികത്തിനു മുകളിലും, മോതിര വിരലുകൾ കൊണ്ട് മൂക്കുകളും ഭാഗികമായും അടക്കുക. വായ അടച്ച് പിടിക്കുക. നാസാ ദ്വാരങ്ങളിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്ത് തേനീച്ചയുടേതുപോലുള്ള മൂളൽ ശബ്ദത്തോടെ സാവധാനം ശ്വാസം നിർത്താതെ പുറത്തേക്കുവിടുക. ഇതുതന്നെ പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക.
( മനസ്സിനെ ശാന്തമാക്കുന്നു.)
iii. രണ്ടുപുരികങ്ങൾക്കും മദ്ധ്യേ തള്ളവിരൽ കൊണ്ട് 10 തവണ clock wise and anti clock wise മർദ്ദം കൊടുക്കുക. ( ദിവസവും രാവിലേയും വൈകീട്ടും ചെയ്യുക.) (diffuse stress and eye fatigue)
iv. ഇടതുചൂണ്ടുവിരലിന്റെ അറ്റം മേല്ചുണ്ടിൽ നാസികയ്ക്കു താഴേയും, വലതു കയ്യിന്റെ ചൂണ്ടുവിരലിന്റെ അറ്റംകീഴ്ചുണ്ടിലും അമർത്തി മുന്നോട്ടും പിന്നോട്ടും 10 തവണ മർദ്ദം കൊടുക്കുക. കൈവിരൽത്തുമ്പുകളുടെ സ്ഥാനം മാറ്റി ഇതുപോലെ ആവർത്തിയ്ക്കുക. തുടർച്ചയായി പഠിയ്ക്ക്മ്പോൾ മൈൻഡ് ക്ളിയർ ചെയ്യുന്നതിനു ഇടയ്ക്കിടയ്ക്ക് ചെയ്യാവുന്നതാണു.. (for mind refreshment) .

v. ലഘുവായ ആസനങ്ങൾ Vajrasana, Paschimotanasana, Sirshasans, Sarvangasana, Halasana, Sarpasana. എന്നിവ ചെയ്യുക

vi. ജ്ഞാനമുദ്ര- പദ്മാസനത്തിലൊ, സുഖാസനത്തിലൊ, ചമ്രം പടിഞ്ഞൊ ഇരിയ്ക്കുക. രണ്ടുകയ്യിലേയും ചൂണ്ട് വിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിയ്ക്കുക. എന്നിട്ട് അതാത് കാല്മുട്ടുകളിൽ കൈപ്പത്തി മുകളിലേയ്ക്ക് മലർന്നിരിയ്ക്കുന്നവിധം വയ്ക്കുക.കണ്ണുകളടച്ച് ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിയ്ക്കുക.20മിനിട്ടോളം ഈ നിലയിൽ തുടരുക.
vii.ത്രാടകം
നട്ടെല്ല് നിവർത്തി ഇരിയ്ക്കുക. കണ്ണിനു സമാന്തരമായി ഒന്നോ രണ്ടോ അടി അകലത്തിൽ ഒരു ദീപം കൊളുത്തിവച്ച് ഇമവെട്ടാതെ നോക്കിയിരിയ്ക്കുക. നെയ് വിളക്ക് ഉപയോഗിയ്ക്കുന്നത് വളരെ നല്ലതാണു. ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിച്ചുകൊണ്ട് ത്രാടകം ചെയ്യാവുന്നതാണു. കൂടാതെ ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പ്പോൾ ഈശ്വരാനുഗ്രഹത്തെ സ്വീകരിയ്ക്കുന്നതായും, നിശ്വസിയ്ക്കുമ്പോൾ എന്റെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും വർദ്ധിച്ചുവരുന്ന് എന്നു മനനം ചെയ്യുക. ആദ്യദിവസങ്ങളിൽ കുറച്ചു സമയം മാത്രം ഉപയോഗിയ്ക്കുക. പടിപടിയായി സമയം വർദ്ധിപ്പിച്ചുകൊണ്ടുവരിക.
viii.ഡയഫ്രമിക് ബ്രീത്തിങ്ങ് / അബ്ഡോമിനൽ ബ്രീത്തിങ്ങ്./ Meditation.
ആദ്യമായി അബ്ഡോമിനൽ ബ്രീത്തിങ്ങിനോടുകൂടി പ്രോഗ്രസ്സീവ് റിലാക്സേഷൻ ചെയ്യുക. അതിനുശേഷം കട്ടിലിലോ, പായ വിരിച്ചു തറയിലോ കൈകൾ ശരീരത്തിനു ഇരുവശവും വച്ച് കണ്ണുകളടച്ചു മലർന്നു കിടക്കുക. (കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)
ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽ ത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച് , അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക. താൻ സുരക്ഷിതനാണെന്നും, എപ്പോഴും താൻ, ഈശ്വരനാൽ സംരക്ഷിയ്ക്കപ്പെട്ടവനാണെന്നും ഭാവനചെയ്യുക. ധ്യാനാവസ്ഥയിൽ സ്വന്തം ഭൂതകാലത്തിലെ പ്രധാനസംഭവങ്ങളെ year wise ഓർക്കാൻ ശ്രമിയ്ക്കുക.
വിദ്യാർത്ഥികളാണെങ്കിൽ പഠിച്ചകാര്യങ്ങളെ ധ്യാനാവസ്ഥയിൽ ഓർക്കാൻ ശ്രമിയ്ക്കുക, ക്ളാസ്സുമുറിയെ, പരീക്ഷാഹാളിനെ ഭാവനയില്കാണുകയും പരീക്ഷ എഴുതുന്നതായി സങ്കല്പ്പിയ്ക്കുകയും ചെയ്യുക. മനസ്സിൽ ഇങ്ങിനെ പറയുക. “ഞാൻ പഠിച്ചിട്ടുള്ള, വായിച്ചിട്ടുള്ള, കേട്ടിട്ടുള്ള സകല അറിവുകളും മനസ്സിൽ പ്രത്യേക ചിത്രങ്ങളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. ഞാൻ എപ്പോൾ അവയെ ഓർക്കാൻ ആഗ്രഹിയ്ക്കുന്നുവോ അപ്പോൾ അവ എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും. എപ്പോഴെങ്കിലും ഓർക്കാൻ പ്രയാസം നേരിടുന്നുവോ അപ്പോൾ ഇങ്ങിനെ എന്റെ ഇടതുകയ്യിലെ ചൂണ്ടുവിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിച്ച് അതിശക്ത്മായ ജ്ഞാന മുദ്ര സ്ര്യഷ്ഠിയ്ക്കുമ്പോൾ നിമിഷനേരം കൊണ്ട് ഞാൻ ആഗ്രഹിയ്ക്കുന്ന എതൊരറിവും എന്റെ ഓർമ്മയിലേയ്ക്ക് വളരെ പെട്ടെന്നു ഉണർന്നുവരും.കാരണം ചൂണ്ടുവിരൽ തുമ്പിലും, തള്ളവിരൽതുമ്പിലും എത്തിനില്ക്കുന്ന നാഡികൾ മസ്തിഷ്ക്കത്തിലെ ഓർമ്മയുടെ കേന്ദ്രങ്ങളുമായി നേരിട്ടുബന്ധപ്പെട്ടു കിടക്കുന്നവയാണു. ഇപ്പോൾ മാത്രമല്ല എപ്പോൾ വിരൽത്തുമ്പുകൾ ജ്ഞാനമുദ്രയിൽ പിടിയ്ക്കുന്നുവോ അപ്പോൾ എന്റെ ഓർമ്മശക്തി അപാരമായി വർദ്ധിച്ചുവന്നിരിയ്ക്കും.ഏതൊരു കാര്യവും എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും”
ഓരൊദിവസം ചെല്ലുംതോറൂം, ആരോഖ്യവും, സൌഖ്യവും, ഓർമ്മശക്തിയും
വർദ്ധിച്ചുവരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും , ഏതൊരു പ്രതികൂലാവസ്ഥയിലും സമചിത്തനായിരിയ്ക്കാനും,, ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക. ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, ഓരോ ദിവസം ചെല്ലുംതോറും ഓർമ്മ ശക്തി വർദ്ധിച്ചുവരുന്നുവെന്നും, ഏതൊരുകാര്യവും തനിയ്ക്ക് എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുമെന്നും മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക.
ix. ദിവസത്തിൽ ഒരു തവണ ചിത്രത്തിൽ കൊടുത്തിട്ടുള്ള അക്യുപ്രഷർ മർമ്മങ്ങളിൽ 2 മിനിട്ടുനേരം മർദ്ദം കൊടുക്കുക.
x. ഉറങ്ങുന്നതിനുമുൻപ് രണ്ടു ചെവികളിലൂം നന്നായി മർദ്ദം കൊടുക്കുക.

ചുണങ്ങു

ഏലാദികേരത്തില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടി കുളിക്കുന്നതും പഞ്ചവൽക്കാദിതൈലം പുരട്ടുന്നതും പരിഹാരമാകും.

പാളയന്‍കോടന്‍ വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക. ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക.

ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

കടുക്ക തേനിൽ അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക,ആര്യവേപ്പില, മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.

സ്ഫടികക്കാരം (ആലം) വെള്ളത്തില്‍ മുക്കി ചുണങ്ങുള്ള ഭാഗത്തു തേക്കുക.

ധരിക്കുന്ന വസ്ത്രങ്ങള്‍ ദിവസവും കഴുകി ഉണക്കി തേച്ചു ഉപയോഗിക്കുക

ശരീരത്ത് ഈർപ്പം കെട്ടിനിൽക്കാതെ നോക്കുക.

ശരീരം മെലിയാനുള്ള ചില വഴികള്‍...!!

മെലിഞ്ഞ ശരീരം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണവുമാണ്. മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ അത് ആകാരഭംഗിയെ മാത്രമല്ല നിത്യ ജീവിതത്തെ തന്നെ ബാധിക്കാം. പലരും തടി കുറയ്ക്കാൻ ജിമ്മിലും മറ്റും പോയി ക്ഷീണിച്ചവരായിരിക്കാം.എങ്കിൽ തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ചിലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂണ്‍ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.

2. വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.

3. ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്ന് മാസം ഇത് തുടരുക.

4. ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.

5.മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.

6.തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.

7.രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.

8.നിങ്ങള്‍ തടി കുറഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രം ധരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.

9.നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.

10.മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.

11,ലഘുവായ രീതിയില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്...

നടുവുവേദനയ്‌ക്കും കഴുത്തു വേദനയ്‌ക്കും ആയുര്‍വേദ പരിഹാരം

യുവതലമുറയെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്‌ നടുവുവേദനയും കഴുത്തുവേദനയും. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ഇവയുടെ കാരണങ്ങളും ആയുര്‍വേദ ചികിത്സയിലൂടെയുള്ള പരിഹാരവും. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന്‌ പ്രായഭേദമന്യേ സര്‍വസാധാരണമായി മാറിയിരിക്കുന്നു. ആധുനിക മനുഷ്യന്റെ ജീവിത രീതിയാണ്‌ ഒരു പരിധിവരെ വര്‍ധിച്ചുവരുന്ന ഈ രോഗങ്ങള്‍ക്ക്‌ കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഒഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും കണ്ടുവരുന്നു.

അസ്‌ഥികളുടെ പ്രവര്‍ത്തനം

മനുഷ്യശരീരത്തെ താങ്ങി നിര്‍ത്തുന്നതിനും ശരീരത്തിന്‌ രൂപവും ചലനാത്മകതയും നല്‍കുന്നതിനും അസ്‌ഥികള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. മനുഷ്യ ശരീരഘടനയുടെ അടിത്തറ എന്നു പറയുന്നത്‌ 206 അസ്‌ഥികളുടെ കൂട്ടായ്‌മയായ അസ്‌ഥികൂടമാണ്‌. വലുതും, ചെറുതും, പരന്നതും, കട്ടിയുള്ളതും, മൃദുവായതുമായ അസ്‌ഥികളും ദന്തങ്ങളും, നഖങ്ങളും ഉള്‍പ്പെടെ 360 അസ്‌ഥികള്‍ വരെ ആയുര്‍വേദത്തിലെ 'അഷ്‌ടാംഗഹൃദയത്തില്‍' പ്രതിപാദിക്കുന്നുണ്ട്‌. ശരീരത്തിലെ പ്രധാന അവയവങ്ങളായ തലച്ചോറ്‌, ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയവയെ പൊതിഞ്ഞു സംരക്ഷിക്കുന്നതും പേശികള്‍ക്കു താങ്ങും, ശരീരത്തിന്‌ ഉറപ്പും ബലവും നല്‍കുന്നതും അസ്‌ഥി വ്യൂഹമാണ്‌.ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏകോപനം എന്നീ പ്രധാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന തലച്ചോറിനെയും സുഷുമ്‌നാനാഡിയെയും യഥാക്രമം തലയോടും നട്ടെല്ലും പൊതിഞ്ഞു സംരക്ഷിക്കുന്നു. കൂടാതെ അസ്‌ഥിക്കുള്ളിലെ മജ്‌ജയാണ്‌ രക്‌തത്തിലെ ചുവന്ന രക്‌താണുക്കളുടെ ഉത്ഭവസ്‌ഥാനം. അതിനാല്‍ അസ്‌ഥികള്‍ക്ക്‌ രോഗം ബാധിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാന്‍ സാധ്യതയുണ്ട്‌.

ആയുര്‍വേദ വീക്ഷണം

ആയുര്‍വേദത്തിലെ 'ത്രിദോഷ ധാതുസിദ്ധാന്ത'പ്രകാരം വാതം അസ്‌ഥിയാശ്രിതമായി സ്‌ഥിതി ചെയ്യുന്നു. വാതകോപകാരണങ്ങളായ വിപരീത ആഹാര രീതികളും ഋതുഭേദങ്ങളും അസ്‌ഥിക്ഷയത്തിനും വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിന്റെ സ്വഭാവത്താലും സ്‌ഥാനഭേദത്താലും രോഗത്തിന്‌ വൈവിധ്യം ഉണ്ടാകും. ഗുണങ്ങള്‍കുറഞ്ഞതും, തണുത്തതുമായ ആഹാരങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും, അധികം ഉറക്കമൊഴിയുന്നതും, അമിതാധ്വാനം, മര്‍മാഘാതങ്ങള്‍ (മര്‍മ ഭാഗങ്ങള്‍ക്കുണ്ടാവുന്ന ചതവുകള്‍), രക്‌തസ്രാവം, അസ്‌ഥിക്ഷയം, ദീര്‍ഘയാത്ര, ഉയരത്തില്‍നിന്നുള്ള വീഴ്‌ച, അമിതഭാരം ചുമയ്‌ക്കല്‍ തുടങ്ങിയവയെല്ലാം ധാതുക്ഷയത്തിനും, അതുമൂലം വാതം കൂടുന്നതിനും കാരണമാകുന്നു. മജ്‌ജയെയോ, അസ്‌ഥിയെയോ, ആശ്രയിച്ചു വാതം കോപിച്ചാല്‍ അസ്‌ഥികളും സന്ധികളും പിളര്‍ന്നു പോകുന്നതുപോലെയുള്ള വേദനയും മാംസബലക്ഷയവും ഉറക്കമില്ലായ്‌മയും ഉണ്ടാകുന്നു.

നട്ടെല്ലിന്റെ തകരാര്‍

മനുഷ്യനെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തനാക്കുന്നത്‌ നട്ടെല്ലാണ്‌. 33 കശേരുക്കള്‍ കൊണ്ടാണ്‌ നട്ടെല്ല്‌ രൂപപ്പെട്ടിരിക്കുന്നത്‌. സെര്‍വിക്കല്‍ റീജിയനില്‍ 7 ഉം തോറാസിക്‌ റീജിയനില്‍ 12ഉം ലംബാര്‍ റീജിയനില്‍ 5ഉം സേക്രല്‍ റീജിയനില്‍ 5 ഉം കോക്‌സീ റീജിയനില്‍ 4 ഉം കശേരുക്കളാണുള്ളത്‌. ശരീരത്തിലെ പ്രധാന നാഡിയായ സുഷുമ്‌നാ നാഡി നട്ടെല്ലില്‍ കൂടി കടന്നു പോകുന്നതിനാല്‍ നട്ടെല്ലിനുണ്ടാകുന്ന ഏതുക്ഷതവും വളരെ ഗൗരവമുള്ളതാണ്‌. നട്ടെല്ലിനും സുഷ്‌മ്നാനാഡിക്കും സംഭവിക്കന്ന ക്ഷതം രോഗിയെ തളര്‍ച്ചയിലേക്കോ, മരണത്തിലേക്കോ നയിച്ചേക്കാം.

നടുവുവേദനയുടെ കാരണങ്ങള്‍

നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌ സെര്‍വിക്കല്‍ ലംബാര്‍ സ്വപോണ്ടിലോസിസ്‌ , ലംബാര്‍ ഡിസ്‌ക് പ്രോലാപ്‌സ എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്‌ഥാനഭ്രംശംഗമൂലമാണ്‌ ഇവിടെ നടുവേദന അനുഭവപ്പെടുന്നത്‌. ആയുര്‍വേദത്തില്‍ ഇത്തരം അസുഖങ്ങളെ കടീഗ്രഹം, ഗ്യദ്ധസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലംബാര്‍ റീജിയന്‍=ല്‍ സയാറ്റിക്‌ നെര്‍വിസ്‌ ക്ഷതം സംഭവിച്ചാല്‍ നടുവിനും കാലിനും ശക്‌തമായ വേദനയും മരവിപ്പും അനുഭവപ്പെടുന്നതായി കാണുന്നു. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സുഷ്‌മ്നാനാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കശേരുക്കളുടെ സ്‌ഥാനഭ്രംശം, നീര്‍ക്കെട്ട്‌, അസ്‌ഥികള്‍ക്കുണ്ടാകുന്ന ക്ഷയം , ജീര്‍ണത , ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു. കൂടാതെ ആര്‍ത്തവ തകരാറുകള്‍, മാംസപേശികള്‍ക്കു വരുന്ന നീര്‍ക്കെട്ട്‌, ഗര്‍ഭാശയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയ്‌ക്കല്ലൊം ശക്‌തമായ നടുവേദന അനുഭവപ്പെടാം. ആദ്യമായി ശരിയായ രോഗനിര്‍ണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആധുനിക സാങ്കേതികവിദ്യകളായ എക്‌സ്റെ , സ്‌കാന്‍ മുതലായവ രോഗ നിര്‍ണ്ണയം എളുപ്പമാക്കുന്നു. മുന്‍കാലങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍, വീഴ്‌ചകള്‍ എന്നിവമൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും പിന്നീട്‌ ആ ഭാഗത്ത്‌ നീര്‍ക്കെട്ടിനും വേദനയ്‌ക്കും കാരണമാകുന്നു. നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്‌തചംക്രമണവും, ചലനവും അസാധ്യമായിത്തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്‌തി ക്ഷയിക്കുകയും ചെയ്യുന്നു. ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ പരസ്‌പരം തെന്നിമാറുന്ന അവസ്‌ഥയിലേക്കു നയിക്കാം. തൊറാസിക്ക്‌ റീജിയണിലും ലംബാര്‍ റീജിയണിലും നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ അടുക്കുകയോ, അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌കുകള്‍ക്കിടയില്‍പ്പെട്ട്‌ ഞെങ്ങി ശക്‌തമായ വേദന അനുഭവപ്പെടുന്നു. ഈ വേദന നടുവില്‍ നിന്ന്‌ കാലുകളിലേക്കും വ്യാപിക്കാം. ഈ അവസ്‌ഥയില്‍ ചിലപ്പോള്‍ രോഗിക്ക്‌ അനങ്ങുവാന്‍ പോലും സാധിക്കാത്തത്ര കഠിനമായ വേദനയും ഉണ്ടാകുന്നു.

ചികിത്സകള്‍

നടുവേദനപോലുള്ള രോഗത്തിന്‌ ആയൂര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത്‌ നീര്‌ മാറുന്നതിനും, പേശികള്‍ക്കും അസ്‌ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്‌തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.മുരിങ്ങത്തൊലി, വെളുത്തുള്ളി, കാര്‍ത്തോട്ടിവേര്‌, ദേവതാരം, കടുക്‌, ചിറ്റരത്ത, കൊട്ടം, ചുക്ക്‌, വയമ്പ്‌ ഇവ സമാനമായി പൊടിച്ചത്‌ വാളന്‍പുളിയില്‍ അരിക്കാടി തളിച്ച്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത്‌ നീരുമാറുന്നതിന്‌ സഹായകമാണ്‌.രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്‌തകം, ഗുല്‍ലുപുതിക്‌തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്‌ഥയ്‌ക്കനുസരിച്ച്‌ മേമ്പൊടി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഫലപ്രദമാണ്‌.

കുഴമ്പുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്‌ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത്‌ നീര്‍ക്കോളും, വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്‌ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്‌. 15 മില്ലി നിര്‍ഗുണ്ഡിസ്വരസം (കരിനൊച്ചിയിലയുടെ നീര്‌), 15 മില്ലി ശുദ്ധി ചെയ്‌ത ആവണക്കെണ്ണയും ചേര്‍ത്ത്‌ വെറും വയറ്റില്‍ മൂന്ന്‌ ദിവസം കഴിക്കുന്നത്‌ നടുവേദനയ്‌ക്ക് ശമനം ലഭിക്കുന്നതിന്‌ സഹായിക്കുന്നു. പതിമൂന്ന്‌വിധം സ്വേദ കര്‍മ്മങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്‌. രോഗിയുടെ അവസ്‌ഥയ്‌ക്കനുസരിച്ച്‌ ഇവയില്‍ യുക്‌തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്ന സ്വേദ കര്‍മ്മങ്ങളും, തിരുമ്മു ചികിത്സയും സ്‌ഥാനഭ്രംശം സംഭവിച്ച കശേരുക്കള്‍ യഥാസ്‌ഥാനത്തു കൊണ്ടുവരുന്നതിനും, സംജ്‌ഞാന നാഡികള്‍ക്ക്‌് ബലം നല്‍കുന്നതിനും, ഞരമ്പുകളിലൂടെയുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. അസ്‌ഥികള്‍, നാഡികള്‍, മര്‍മസ്‌ഥാനങ്ങള്‍ ഇവ മനസ്സിലാക്കി യഥാവിധി മര്‍ദം നല്‍കിവേണം തിരുമു ചികിത്സ ചെയ്യുവാന്‍. 'ചരക ശാസ്‌ത്രത്തില്‍' ഉന്‍മര്‍ദനം , സംവഹനം , അവപീഡനം എന്നിവ വിവരിക്കുന്നുണ്ട്‌. ഇത്തരം ചികിത്സകള്‍ക്കായി ശാസ്‌ത്രം പഠിച്ചു പരിചയസമ്പന്നരായ വ്യക്‌തികളെ മാത്രമേ സമീപിക്കാവു. അല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. ചിട്ടയായി ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയും വളരെ ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു.

കഴുത്തുവേദന

നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ്‌ കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്‌. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്‌. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട്‌ തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ്‌ ശക്‌്തമായ വേദന അനുഭവപ്പെടുന്നത്‌. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത്‌ കണ്‌ഠ പ്രദേശത്തെ ഏഴ്‌ കശേരുക്കളാണ്‌. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്‌. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന്‌ അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച്‌ ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ്‌ ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന്‌ അടിമപ്പെട്ട്‌, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന്‌ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ്‌ ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക്‌ ദീര്‍ഘായുസ്‌ പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത്‌ പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ്‌ വിരല്‍ചൂണ്ടുന്നത്‌.

വൃഷണത്തില്‍ ചൊറിച്ചില്‍

ഇരുന്നുള്ള ജോലിയില്‍ കൂടുതല്‍ നേരം ചില കസേരകളില്‍ ഇരിക്കുമ്പോള്‍ സിന്തെടിക് തുണി കൊണ്ടുള്ള പാന്റും അടിവസ്ത്രവും ആകുമ്പോള്‍ നമ്മുടെ തുടകളുടെ ഇടുക്ക് വിയര്‍ക്കും അത് അവിടെ കെട്ടി നിന്ന് ചൊറിച്ചില്‍ ഉണ്ടാക്കും . അടിവസ്ത്രം ഒരു ദിവസം ഒരെണ്ണം മാത്രം ഉപയോഗിക്കുക . എല്ലാ മൂന്നു മാസവും കൂടുമ്പോള്‍ ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങള്‍ വലിച്ചെറിയുക .അടി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഡെറ്റോള്‍ ഒഴിച്ച് കഴുകുക. പലരുപയോഗിക്കുന്ന ടോയിലേറ്റ് ആണെങ്കില്‍ ചൂട് വെള്ളം ഒഴിച്ചിട്ടു ഇരിക്കുക. അതിനു ശേഷം അവിടെ വേപ്പില കിട്ടുമെങ്കില്‍ അതിട്ടു വെള്ളം ചൂടാക്കി കുളിക്കുകയും പ്രശ്നമുള്ള ഭാഗത്ത് തേച്ചു കഴുകുകയും ചെയ്യുക . >>> മയിലാഞ്ചി ഇല കല്ലുപ്പ് ചേര്‍ത്തു അരച്ച് തേച്ചു കുറെ കഴിയുമ്പോള്‍ കഴുകി കളയുക >>> അല്‍പം പെട്രോള്‍ എടുത്തു അതിലരട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് പുരട്ടുക.( പെട്രോള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക ) പിന്നെ അവിടെ ആയുര്‍വേദ വൈദ്യശാല ഉണ്ടെങ്കില്‍ അവിടെ നിന്നും നിംബാദി ചൂര്‍ണ്ണം പുളിച്ച മോരില്‍ കുഴച്ചു തേച്ചു പിടിപ്പിക്കുക അതിനു ശേഷം മഹാ തിക്തക ലേപം പുരട്ടി കിടക്കുക .

ടോൺസിലൈറ്റിസ് ......

സ്‌ട്രെപ്‌ടോകോക്കസ് എന്ന അണുബാധയാണ് ടോൺസിലൈറ്റിസിന് പ്രധാന കാരണം. അപകടകാരികളായ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചാൽ അന്നനാളം, ശ്വാസകോശം എന്നിവയെ ആശ്രയിച്ച് പല മാരകരോഗങ്ങളുമുണ്ടാകും. ആസ്ത്മ, ന്യൂമോണിയ പോലുള്ള രോഗങ്ങൾ അവയിൽ ചിലതാണ്. സ്ഥിരമായി തണുത്തവെള്ളത്തിലുള്ള കുളി, മഞ്ഞും വെയിലമേൽക്കുക, മത്സ്യം, പോത്തിറച്ചി, പന്നിയിറച്ചി, ഉഴുന്ന്, പാൽ, തൈര്, ശർക്കര എന്നിവയുടെ അമിതമായ ഉപയോഗം എന്നിവ താലുഗ്രന്ഥി വീക്കത്തിന് കാരണമാകും. ഫ്രിഡ്ജിൽ വച്ച് ശീതീകരിച്ച ഭക്ഷണ പാനീയങ്ങൾ പതിവായി കഴിക്കുന്നവരിൽ ഈ രോഗം വിട്ടുമാറില്ല. തൊണ്ടവേദന, കടുത്ത പനി, തലവേദന, കഴുത്ത് അനക്കാൻ പ്രയാസം, കഴുത്തിലെ കുഴലുകൾക്ക് വീക്കം, ആഹാരവും വെള്ളവും കഴിക്കാൻ വിഷമം എന്നിവ രോഗത്തോടൊപ്പമുണ്ടാകും

ശരീരം വിഷമുക്തമാക്കാന്‍ വഴികള്‍

 

മൊത്തത്തില്‍ ഒരു അലസത അനുഭവപെടുന്നുണ്ടോ? ചര്‍മ്മ ദോഷം, വേദന, ദഹനക്കേട്‌ എന്നിവയാല്‍ വിഷിമിക്കുന്നുണ്ടോ? ഭാരം കുറയ്‌ക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ശരീരം വിഷവിമുക്തമാക്കാന്‍ സമയമായി എന്നര്‍ത്ഥം. ആയുര്‍വേദം, ചൈന്നീസ്‌ ഔഷധ സംവിധാനം എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നൂറ്റാണ്ടുകളായി ചെയ്യുന്ന വിഷവിമുക്തമാക്കല്‍ ശരീരത്തിന്റെ അകമേ ഉള്ള വിശ്രമം, വൃത്തിയാക്കല്‍,പുഷ്‌ടിപെടുത്തല്‍ എന്നിവ ചേരുന്നതാണ്‌. ശരീരത്തിനകത്തുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്‌തിട്ട്‌ ആരോഗ്യദായകമായ പോഷകങ്ങള്‍ നല്‍കുകയാണ്‌ ഇത്‌ വഴി ചെയ്യുന്നത്‌. രോഗങ്ങള്‍ വരാതെ തടയുന്നതിനും പരമാവധി ആരോഗ്യത്തോടെ ഇരിക്കാനും വിഷവിമുക്തമാക്കാല്‍ പ്രക്രിയ സഹായിക്കും. വിഷവിമുക്തമാക്കല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ രക്തം ശുദ്ധിയാക്കലാണ്‌ അടിസ്ഥാനപരമായി വിഷവിമുക്തമാക്കാല്‍ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വിഷം നീക്കം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തനം നടക്കുന്ന കരളിലെ രക്തത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. വൃക്ക, കുടല്‍, ശ്വാസകോശം, കോശദ്രാവകം, ചര്‍മ്മം എന്നിവിടങ്ങളിലെ വിഷവും ശരീരം നീക്കം ചെയ്യും. എന്നാല്‍ ഈ സംവിധാനം തകരാറിലായാല്‍ മാലിന്യങ്ങള്‍ ശരീയായ രീതിയില്‍ നീക്കം ചെയ്യപെടുകയില്ല. ഇത്‌ ശരീരത്തിലെ എല്ലാ കോശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വിഷവിമുക്തമാക്കല്‍ പ്രക്രിയയ്‌ക്ക്‌ ശേഷം ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയും ജീവിത ശൈലിയിലൂടെയും ശരീരം വൃത്തിയായി സൂക്ഷിക്കണം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍,

1. നാരടങ്ങിയ ഭക്ഷണം തവിട്‌ അടങ്ങിയ അരി, ജൈവ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പടെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. കാബേജ്‌, ബ്രോക്കോളി, മുള്ളങ്കി, ബീറ്റ്‌ റൂട്ട്‌, കടല്‍പായല്‍ എന്നിവ ശരീരം വിഷവിമുക്തമാക്കുന്ന മികച്ച ഭക്ഷണങ്ങളാണ്‌.

2. കരള്‍

ജമന്തിയുടെ വേര്‌ , ഞെരിഞ്ഞില്‍ പോലുള്ള ഔഷധങ്ങള്‍ കഴിച്ച്‌ കരള്‍ വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതാണ്‌.

3. വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ കരളിന്‌ നല്ലതാണ്‌. വിഷമകറ്റാന്‍ സഹായിക്കുന്ന കരളിലെ സംയുക്തമായ ഗ്ലൂറ്റാതിയോണ്‍ ഉത്‌പാദിപ്പിക്കാന്‍ വിറ്റാമിന്‍ സി സാഹയിക്കും.

4. വെള്ളംദിവസവും നാല്‌ കപ്പ്‌ വെള്ളമെങ്കിലും കുടിക്കുക.

5. ശ്വസനം

ആഴത്തില്‍ ശ്വസിക്കുന്നത്‌ ശരീരത്തിലുടനീളം ഓക്‌സിജന്‍ നന്നായി എത്താന്‍ സഹായിക്കും

6.സമ്മര്‍ദ്ദം കുറയ്‌ക്കുക

ശുഭ ചിന്തകളിലൂടെ സമ്മര്‍ദ്ദം കുറയ്‌ക്കുക

7. ജലചികിത്സ

ജല ചികിത്സ ശീലിക്കുക. അഞ്ച്‌ മിനുട്ട്‌ നേരം ചൂടുവെള്ളം ശരീരത്തിലൊഴിക്കുക, വെള്ളം പുറത്തു കൂടി ഒഴുകാന്‍ അനുവദിക്കുക. അതിന്‌ ശേഷം തണുത്ത വെള്ളം 30 സെക്കന്‍ഡ്‌ നേരം ഒഴിക്കുക. ഇങ്ങനെ മൂന്ന്‌ പ്രാവശ്യം ചെയ്യുക. അതിന്‌ ശേഷം 30 മിനുട്ട്‌ നേരം കിടക്കുക

8 നീരാവി കുളി

നീരാവിയില്‍ കുളിച്ചാല്‍ നന്നായി വിയര്‍ക്കും. ഇത്‌ വഴി ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തേയ്‌ക്ക്‌ പോകും.

9. ചര്‍മ്മം

നന്നായി ഉരച്ച്‌ കഴുകുന്നതും പാദങ്ങള്‍ കഴുകുന്നതും ശരീരത്തിലെ ചെറു ദ്വാരങ്ങളില്‍ കൂടി മാലിന്യം പോകാന്‍ സഹായിക്കും. പ്രകൃതി ദത്ത ഉത്‌പന്ന സ്റ്റോറുകലില്‍ ഇതിനായുള്ള പ്രത്യേക ബ്രഷുകള്‍ ലഭിക്കും

10 വ്യായാമം

ശരീരം മാലിന്യ വിമുക്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമമാണന്ന്‌  പറയുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ യോഗയും റോപ്‌-ജംപിങ്ങും ചെയ്യുന്നത്‌ വളരെ നല്ലതാണ്‌. ശരീരം വൃത്തിയാക്കുന്നതിനും വിഷവിമുക്തമാക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്വിഗോങ്‌ എന്ന വ്യായാമം പരീക്ഷിച്ച്‌ നോക്കുന്നതും നല്ലതാണ്‌. ആരോഗ്യം നിലനിര്‍ത്താനുള്ള മറ്റ്‌ വ്യായാമങ്ങളും ചെയ്യുക.

പ്ലേറ്റ്ലറ്റ്

രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഒരു ഘടകമാണ് പ്ളേറ്റ്‌ലെറ്റ്. ഇത് സാധാരണമായി 1,50,000 മുതൽ 4,00,000 വരെ കാണപ്പെടും. ഇപ്പോൾ സാധാരണ കണ്ടുവരുന്ന ഡെങ്കിപ്പനിയും വൈവർ പനികളും പ്ളേറ്റ്‌ലെറ്റ് കുറയാൻ കാരണമാകും. കൂടാതെ രക്തത്തിലെ ബാക്‌ടീരിയൽ അണുബാധ, ചില മരുന്നുകൾ, വൃക്ക രോഗങ്ങൾ, വിറ്റാമിന്റെ കുറവ്, അമിത മദ്യപാനം, കാൻസർ എന്നിവയും പ്ളേറ്റ്‌ലെറ്റ് കുറയാൻ കാരണമാകും.

സാധാരണ അറുപതിനായിരം കുറയുന്നത് വരെ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. എന്നാൽ അതിലും കുറയുകയാണെങ്കിൽ ക്ഷീണം, തലകറക്കം, ഇടവിട്ടു വരുന്ന കുളിര്, ഓക്കാനം എന്നിവയുണ്ടാകും. തൊലി, വായ്, കണ്ണ് എന്നിവിടങ്ങളിൽ ചെറിയ ചുവന്ന പുള്ളിക്കുത്തുകളും കണ്ടേക്കാം. ശരീരത്തിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നതുകാരണം മലത്തിലൂടെയും മൂത്രത്തിലൂടെയും രക്തത്തിന്റെ അംശം വരാനും സാധ്യതയുണ്ട്. തവിടു കളയാത്ത അരി, കാരറ്റ് ജ്യൂസ്, മുട്ട, പച്ചിലക്കറികൾ, ഓട്സ്, ഓറഞ്ച്, ചോളം, മത്തങ്ങ, ചീര, മധുരക്കിഴങ്ങ്, തക്കാളി, ധാന്യവർഗങ്ങൾ, തണ്ണിമത്തൻ, ഒമേഗാ-3 അടങ്ങിയ ഭക്ഷണങ്ങളായ ചാള തുടങ്ങിയ മത്സ്യങ്ങൾ, ചൂടുവെള്ളം, നെല്ലിക്ക ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മദ്യം, സോഡ, ചായ, കാപ്പി, തണുത്തവെള്ളം, ഫ്രിഡ്ജിൽ വച്ച ആഹാരങ്ങൾ, വെളുത്തുള്ളി, ഇഞ്ചി, മുന്തിരി, ഐസ്ക്രീം, ഫാസ്റ്റ് ഫുഡുകൾ, പാൽ, പഞ്ചസാര, ഉള്ളി, കൊഴുപ്പു കൂടിയ ആഹാരങ്ങൾ ഇവ ഒഴിവാക്കണം. നല്ല വിശ്രമം, ഉറക്കം ഇവ അത്യാവശ്യമാണ്.   പ്ളേറ്റ്‌ലെറ്റ് കൂടാൻ സഹായിക്കും.  പപ്പായ പഴത്തിന്റെ ജ്യൂസ് നാരങ്ങ ചേർത്ത് ദിവസം പലതവണ കുടിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസിൽ കാരറ്റ് നീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.  ചീര വേവിച്ച വെള്ളത്തിൽ തക്കാളി ജ്യൂസ് ചേർക്കുക. മത്തങ്ങ ജ്യൂസിൽ തേൻ ചേർത്ത് കഴിക്കുക.

ചുവന്നുള്ളി ഹൃദ്രോഗികള്‍ക്ക്

ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. ചുവന്നുള്ളി ഹൃദ്യോഗികളുടെ കണ്ണീരൊപ്പുമെന്ന ചൊല്ല് അന്വർത്ഥമാണ്. കേരളീയരാണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളി കൂടുതൽ കൃഷി ചെയ്യപ്പെടുന്നത് തമിഴ്നാട്ടിലാണ്.

 

ലില്ലിയേസി കുടുംബത്തിൽപ്പെട്ട ചുവന്നുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സെപ ലിൻ എന്നാണ്. സംസ്കൃതഭാഷയിൽ ദുർഗന്ധാ,യവനേഷ് യവനേഷു, പലാണ്ഡു എന്നും തമിഴിൽ വെങ്കായം എന്നും തെലുങ്കിൽ നീർമുള്ളി എന്നും പറയുന്നു. ചതുപ്പുനിലങ്ങളിൽ ചുവന്നുള്ളി സമൃദ്ധമായി വളരും. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്പോൾ കൊളസ്ട്രോളും കൂടും. ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ. ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. സൂര്യകാന്തിയെണ്ണ, നീലക്കടലയെണ്ണ, നല്ലെണ്ണ, കടുകെണ്ണ ഇവയിലെല്ലാം പോഷണാവശ്യങ്ങൾക്കനിവാര്യമായ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് പല ധർമ്മങ്ങലും മനുഷ്യശരീരത്തിൽ നിർവ്വഹിക്കുന്നു. ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുക, രക്തത്തിലെ താപനില സന്തുലിതമായി നിലനിർത്തുക. ആന്തരികാവയവങ്ങൾ കേടുപറ്റാതെ സംരക്ഷിക്കുക, ജീവകം എ, ഡി, ഇ, കെ എന്നിവയെ ലയിപ്പിച്ച് അവയുടെ ആഗിരണം സാധ്യമാക്കുക എന്നിവ കൊഴുപ്പിന്റെ ധർമങ്ങളാണ്. ശരീരത്തിൽ പല ഭാഗങ്ങളിലായി കൊഴുപ്പ് സൂക്ഷിച്ചിട്ടുള്ളതുകൊണ്ടാണ് മനുഷ്യന് വളരെനാൾ നിരാഹാരം കിടക്കാൻ സാധ്യമാകുന്നത്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും.

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate