অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മരങ്ങള്‍ - ഭാഗം 2

ഇരൂള്‍

ശാസ്ത്രീയ നാമം – xylia xylocarpa

ഫാമിലി – leguminosae

കാണപ്പെടുന്ന പ്രദേശങ്ങള്‍ -ഇന്ത്യ ,ബര്‍മ്മ, കംബോഡിയ, തായ്ലാന്‍ഡ്

തേക്ക്, പ്ലാവ്, വീട്ടി എന്നിവയെപോലെ ദ്രടതഏറിയ ഒരു വൃക്ഷമാണ് ഇരൂല്‍.ഭാരതത്തില്‍ പുരാതന കാലം മുതല്‍ക്ക് തന്നെ ഇരൂള്‍ മരം വ്യാപകമായി ഉപയോഗിച്ചതിനു വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇവിടുത്തെ പഴയ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിര്‍മ്മിതിയില്‍ ഇരൂള്‍ ഉപയോഗിച്ചിരുന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളെ താങ്ങി നിര്‍ത്തുന്ന കഴുക്കോലുകള്‍ നിര്‍മ്മിക്കാന്‍ ഇരൂള്‍ അനുയോജ്യമാണ്. മഴക്കാലത്തെ ഈര്‍പ്പത്തെയും വേനല്‍ക്കാലത്തെ കൊടും ചൂടിനേയും അതിജീവിച്ചു ദീര്‍ഘകാലം കേടുകൂടാതെ നിലനില്‍ക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ദൃഢതയുള്ള മരമാണെങ്കിലും കൊത്തു പണികള്‍ ചെയ്യാന്‍ വഴങ്ങുന്ന മരം കൂടിയാണ് ഇരൂള്‍. കരിങ്കല്ലിലെ കൊത്തുപണികള്‍ പോലെ ഇരൂല്‍ മരത്തില്‍ നടത്തുന്ന കൊത്തുപണികളും കാലത്തെ അതിജീവിച്ചു നിലനില്‍കുന്നവയാണ്.

ഏകദേശം 10 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന വ്യക്ഷമാണ് ഇരുൾ. പൂർണ്ണവളർച്ചയെത്തിയ ഇരുൾ മരത്തിന്റെ താടിക്ക് ഏകദേശം 3 മീറ്റർ വ്യാസമുണ്ടാവും. ഇരൾമരത്തിന് അധികം ശാഖാപശാഖകൾ ഉണ്ടാവാറില്ല. സിലിണ്ടറാക്യതിയിലാണ് ഇരുളിൻ തായ്ത്തടി കാണപ്പെടുന്നത്. തായ്ത്തടിയിലുടനീളം കറുത്ത പാടുകൾ ഉണ്ടാവാറുണ്ട്. ഉൾത്തടിയ്ക്ക് ചുവപ്പ് കലർന്ന തവിട്ട് നിറമായിരിക്കും. ഈ വൃക്ഷത്തിന്റെ പുറം തൊലിക്ക് ഇരുണ്ട നിറമാണ്. ഇക്കാരണത്താലാവാം ഇതിനെ ഇരുൾ എന്നു വിളിക്കുന്നത്. നല്ല ആരടുപ്പ വ്യക്തമായതിനാൽ ഇരുളിന്റെ തായ്ത്തടിയിൽ ഉപയോഗ ശൂന്യമായ ഭാഗങ്ങൾ കണ്ടു വരാറില്ല. ഇതിന്റെ തടിക്ക് പ്രത്യക രുചിയാന്നും ഇല്ല. ഇരുൾത്തടിയെ കീടങ്ങൾക്കൊന്നും  ആക്രമിക്കാന്‍ കഴിയാത്തതിനാല്‍ ഇത് ദീര്‍ഘ കാലം നിലനില്‍ക്കുന്നു. ചെറിയ ചില്ലകള്‍ക്ക് മുകളില്‍ ജോഡികള്‍ ആയാണ് ഇരൂളിന്റെ ഇലകള്‍ കാണപ്പെടുന്നത്. മാർച്ച്-ഏപിൽ മാസത്തിലാണ് ഇരുൾ പൂവിടുന്നത്. വിളറിയ മഞ്ഞ നിറത്തി ലുള്ള പൂക്കളാണ് ഇരുളിന്റേത്. . പൂക്കൾക്ക് സുഗന്ധമുണ്ടാവും

വിത്തുകൾ മുളച്ചാണ് ഇരുളിന്റെ പുതിയ തൈകൾ ഉണ്ടാവുന്നത്. പരന്ന കട്ടിയേറിയ തോടിനുളളിലാണ് വിത്തുകൾ കാണപ്പെടുന്നത്. തണുപ്പുകാലത്താണ് വിത്തുകൾ പാകമാകുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഈ വിത്തുകൾ താഴേയ്ക്ക് വീഴാൻ തുടങ്ങും. വിത്തുകൾ ഉൾക്കൊള്ളുന്ന പുറന്തോടിന് പത്ത് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ നീളവും രണ്ട് മുതൽ ആറ് സെന്റീമീറ്റർ വരെ വീതിയുമുണ്ടായിരിക്കും. വിത്തടങ്ങിയ പുറന്തോടുകൾ ഇളം തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. ഓരോ തോടിനുള്ളിലും ആറുമുതൽ പത്ത് വരെ വിത്തുകൾ കാണപ്പെടുന്നു. തവിട്ടു നിറത്തിലുള്ള വിത്തുകൾ മിനുസമേറിയതാണ്.വിത്തുകളടങ്ങിയ തോടുകൾ ഇരുൾമരത്തിന്റെ ചുവട്ടിൽ നിന്നും ശേഖരിച്ച് വെയിലിൽ ഉണക്കിയിട്ടാണ് നടുന്നത്. എന്നാൽ ഇതിന്റെ ശാസ്ത്രീയമായ കൃഷി വ്യാപകമായിട്ടില്ല. ഇന്ത്യയിൽ ഗോദാവരി നദീതടങ്ങിലാണ് ഇരൂൾ കൂടുതലായി കണ്ടുവരുന്നത്. തേക്ക് മരത്തിന്റെ കൂടെയാണ് ഇത് വളരുന്നത്. പാറ പ്രദേശങ്ങളിലും ലാറ്ററൈറ്റ് മണ്ണ് നിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇരൂൾ നന്നായി വളരുന്നത്. എന്നാൽ കറുത്ത പരുത്തി മണ്ണ് ഈ വൃക്ഷങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമല്ല, വളർച്ചയുടെ തുടക്കത്തിൽ ഇരുളിന്റെ വേരുകള്‍ക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് മരത്തിന്റെ പിന്നീടുള്ള വളർച്ചയെ പ്രതികൂലമായി ബാധിക്കും. കെട്ടിടങ്ങളുടെ മേൽക്കുര നിർമ്മിക്കുന്നതിന് പുറമെ വാതിലുകൾ, ജനൽ, മേശ തുടങ്ങിയ മര ഉരുപ്പടികള്‍ നിർമ്മിക്കുവാനും ഇരുൾ വ്യാപകമായി ഉപയോഗിക്കുന്നു.

ഇലഞ്ഞി

ഇംഗ്ലീഷ് നാമം – വെസ്റ്റ്‌ ഇന്ത്യന്‍ മേഡ്ലാര്‍

ഹിന്ദി നാമം – ബകുല്‍ (മൌല്‍സാരി)

സംസ്കൃത നാമം – അനഗക

ശാസ്ത്രീയ നാമം – mimusops elengi

കുടുംബം – sapotacea

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, ആന്ഡമാന് നിക്കോബാര് ദ്വീപ്,ഇന്‍ഡോ മലേഷ്യ, മേഘാലയ

സുഗന്ധം പരത്തുന്ന പുഷ്പങ്ങളാണ് ഇലഞ്ഞി മരത്തിന്റെ ഏറ്റവും വലിയ ആകർഷണം. തെക്ക് കിഴക്കന്‍ ഏഷ്യയാണ് ഈ വൃക്ഷത്തിന്റെ സ്വദേശമായി കരുതപ്പെടുന്നത്. ഉപദ്വീപീയ ഇന്ത്യയിലും, ആന്റമാൻ നിക്കോബാര്‍ ദ്വീപുകളിലും ഇവ വ്യാപകമായി കാണപ്പെടുന്നു.അത്യപൂർവ്വമായി മേഘാലയയിലും ഇലഞ്ഞി കാണപ്പെടാറുണ്ട് ഇൻഡോ-മലേഷ്യ പ്രദേശങ്ങളിൽ നിന്നും ഇലഞ്ഞി വ്യാവസായികാടിസ്ഥാനത്തിൽ കയറ്റി അയയ്ക്കുന്നുണ്ട്.ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇവ അലങ്കാര സസ്യമായും തണൽമരമായും വളര്‍ത്തുന്നു. ഇരുണ്ട പച്ച നിറത്തിലുളള ഇലകളാണ് ഇലഞ്ഞിയുടേത്. കറുത്തിരുണ്ട നിറത്തിലുള്ള തായ്തടിയും ശാഖയുമാണ് ഈ മരത്തിന്റെത്.മരതടിയിൽ അങ്ങിങ്ങായി വെളുത്ത പാടുകളും കാണാനാവും. വെള്ളനിറത്തിൽ സുഗന്ധപൂരിതമായ ചെറിയ പുഷ്പങ്ങൾ ഇവയ്ക്കുണ്ടാവും. കൊഴിയുമ്പോഴേക്കും ഇവയുടെ നിറം ക്രമേണ മഞ്ഞയാകാറുണ്ട്. രാജകീയ ഉദ്യാനങ്ങളിൽ സുഗന്ധം കൊണ്ട് ഈ മരങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് പെർഫ്യൂം, ലേപനങ്ങൾ എന്നിവയ്ക്ക് ഇലഞ്ഞിപ്പൂക്കൾ ഉപയോഗിക്കാറുണ്ട്.

ഇലഞ്ഞിയുടെ മരത്താലിയും വിത്തും ഔഷധമൂല്യമുള്ളവയാണ്. ഇവ അരച്ചെടുത്ത് മുറിവുകൾക്ക് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. വിത്തും മരത്താലിയും ചവയ്ക്കുന്നത് പല്ലുകൾക്ക് നല്ലതാണെന്നും കരുതപ്പെടുന്നു.. പുരാതനകാലങ്ങളിലെ ഒൗഷധ പ്രമാണങ്ങളിൽ ഇലഞ്ഞിയുടെ ഒൗഷധമൂല്യം പ്രതിപാദിക്കന്നുണ്ട്. പാകമാവാത്ത ഫലങ്ങൾ ചവയ്ക്കുന്നത് പല്ലിന്റെ സംരക്ഷണത്തിൽ ഏറെ ഗുണകരമാണ്. ഇലഞ്ഞിയുടെ പൂക്കളും, ഫലങ്ങളും യോജിപ്പിച്ചുണ്ടാക്കിയ ലേപനം മുറിവ്, വേദന എന്നിവ അകറ്റാൻ അത്യുത്തമമാണ്. പൂക്കളിൽ നിന്നും വമിക്കുന്ന ഗന്ധം പല രോഗങ്ങൾക്കും കാരണമാവുന്നുണ്ട്. അവ (ahwa) എന്നറിയപ്പെടുന്ന ഈ രോഗം ബംഗാളിൽ വ്യാപകമാണ്. ശക്തമായ പനി, തലവേദന, കഴുത്തുവേദന എന്നിവയാണ്ഇവയുടെ രോഗലക്ഷണം. ഇലഞ്ഞിയുടെ പൂക്കൾ കൂടുതലായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ഉപയോഗിക്കാറ്. മരപ്പട്ടയുടെയും പാകമാവാത്ത ഫലത്തിന്റെയും സത്ത സിൽക്കിൽ ചായം പിടിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നു

ഇലഞ്ഞിയുടെ ഇല പൊടിച്ചെടുത്ത് കഴിക്കുന്നത് തലവേദന ശമിപ്പിക്കാൻ ഉത്തമമാണ്. വേരിൽ നിന്നും ഉണ്ടാക്കുന്ന കഷായം നെഞ്ചുവേദനക്ക് ഒൗഷധമായി ഉപയോഗിക്കാറുണ്ട്. ഇലഞ്ഞിയുടെ ഫലം കഴിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇലഞ്ഞിയുടെ മരപ്പട്ടയിൽ നിന്നും ഉത്തേജക ഔഷധം നിർമ്മിക്കാം. ഉമിനീരൊഴുക്ക് വർദ്ധിപ്പിക്കാനും ഇവയുടെ കഷായം ഉപയോഗിക്കുന്നു. ഇലഞ്ഞിയുടെ തടി ഉറപ്പേറിയതിനാൽ ഗൃഹോപകരണങ്ങൾ നിർമ്മിക്കാൻ വേണ്ടി ഇവ ഉപയോഗിക്കാറുണ്ട്. ഇലഞ്ഞി ഇലയും കത്തിച്ച വിളക്കുതിരിയ്ക്കൊപ്പം ചേർത്ത് ചെറിയ കുട്ടികൾക്ക് അന്തിത്തിരി ഉഴിയുന്നത് നമ്മിൽ ചിലരെങ്കിലും കണ്ടിരിക്കാം. കുട്ടികളിലെ ദൃഷ്ടിദോഷം അകറ്റാനും ഭാവിജീവിതത്തിൽ ഐശ്വര്യം കടന്നു വരാനുമാനത്രെ ഈ അനുഷ്ഠാനം. ഇലഞ്ഞിപ്പൂക്കൾ മാല കോർക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്.

ഇലവ്

ഇംഗ്ലീഷ് നാമം – സില്‍ക്ക് കോട്ടണ്‍ ട്രീ

ഹിന്ദി നാമം – സിമാല്‍, ശിമ്പാല്‍

സംസ്കൃത നാമം – സാല്‍മാലി

ശാസ്ത്രീയ നാമം – Bomax ceiba

കുടുംബം – malvaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, മലേഷ്യ, വടക്കേ ഓസ്ട്രേലിയ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലുതും സുന്ദരവുമായ വൃക്ഷമായാണ് ഇലവിനെ കണക്കാക്കുന്നത്. കടുംചുവപ്പ് നിറത്തിലുള്ള പൂക്കളുമായി തലയുയർത്തി നിൽക്കുന്ന ഇലവ് കൊണ്ട് ധാരാളം ഉപയോഗങ്ങള്‍ ഉണ്ട്. സമുദ്ര നിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണയായി ഇലവ് മരങ്ങള്‍ വളരുന്നത്‌. ചെളി പ്രദേശങ്ങളിലും മറ്റ് വൃക്ഷങ്ങളുടെ ഇടയിലും ഇതിനു വളരാന്‍ കഴിയും.

എകദേശം മുപ്പത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇലവിന് അമ്പത് വർഷം വരേ ആയുസ്സുണ്ട്. ഇതിന്റെ പ്രധാന തടി വളവുകള്‍ ഒന്നുമില്ലാതെ മുകളിലേക്ക് വളരുന്നു. തവിട്ട് നിറത്തിലുള്ള തൊലിയാണ് ഇതിനുള്ളത്. മുള്ള് പോലെ തോന്നിക്കുന്ന കട്ടി കൂടിയതും ചെറുതുമായ മുഴകള്‍ ഇളവിന്റെ തടി ഭാഗത്ത്‌ മുഴുവനും ആവരണം ചെയ്തിരിക്കുന്നു എന്നത് ഒരു പ്രധാന രൂപ സവിശേഷതയാണ്. കാഴ്ചയിൽ ഭീമാകരമെങ്കിലും വളരെ  ബലം കുറഞ്ഞ തടിയാണ് ഇലവീനുള്ളത്, തായ്ത്തടിയിൽ നിന്നും തുല്യ അകലത്തില്‍ വൃത്താകൃതിയിലാണ് ഇതിന്റെ ശാഖകൾ വിന്യസിക്കുക. മാവിലയാട് സാമ്യത പുലർത്തുന്ന ഇളവിന്റെ ഇല ഒരു തണ്ടില്‍ നിന്നും ഹസ്താകാരത്തിൽ രൂപപ്പെടുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ നാമ്പിടുന്ന ഇലകള്‍ തണുപ്പ് കാലം വരെ മരത്തിൽ ഇടം പിടിക്കുന്നു. ജനുവരി-മാർച്ച് മാസമാണ് പൂക്കാലം. അപ്പോഴേക്കും മരത്തിലെ ഇലകളെല്ലാം കൊഴിഞ്ഞിരിക്കും. അതിനാൽ ചുവപ്പ് നിറത്തിലുള്ള പുഷ്പങ്ങൾ കാഴ്ചയിൽ അതിസുന്ദരമായി അനുഭവപ്പെടുന്നു. സാധാരണ ഇലവിന് ചുവന്ന പൂക്കളാണ് ഉണ്ടാകുകയെങ്കിലും റോസ്, മഞ്ഞ, വെള്ള നിറത്തില്‍ പൂക്കള്‍ ഉള്ള ഇലവ് മരങ്ങളും വിരളമായി ഉണ്ടാകാറുണ്ട്. പച്ച നിറത്തിലുള്ള കായയുടെ ഉള്ളിലാണ് ഇലവിന്റെ വിത്ത് കാണപ്പെടുന്നത്. പാകമാകുമ്പോൾ കായ് തവിട്ടു നിറമായി മാറും ഈ സമയത്ത്അതിന്റെ ഉള്ളില്‍ പട്ടുപോലുള്ള പഞ്ഞി നിറഞ്ഞിരിക്കും. ഈ പഞ്ഞിയിലാണ് കറുത്ത വിത്തുണ്ടാകുക. കാറ്റത്ത് യഥേഷ്ടം പറന്ന് വിവിധ സ്ഥലങ്ങളിൽ എത്തുന്നതിനാൽ ഇലവിന്റെ വിത്തുവിതരണം എളുപ്പത്തില് നടക്കുന്നു. ഇതിന്റെ വേരിൽ നിന്നും, കമ്പുകൾ മുറിച്ച് നട്ടും പുതിയ സസ്യങ്ങൾ ഉൽപാദിപ്പിക്കാം.

ഇന്ന് ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഇലവ് മരങ്ങൾ മലേഷ്യ, വടക്കെ ഓസ്ട്രേലിയ തുടങ്ങിയ രാജങ്ങളിൽ നിന്നും വ്യാപിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇലവുമരത്തിന് അധികം ദൃഢത ഇല്ലാത്തതിനാൽ ഇതിൽ മരപ്പണികൾ ചെയ്യാൻ എളുപ്പമാണ്. എന്നാൽ ജലസ്പർശമേൽക്കുന്ന ഇടങ്ങളിൽ ഇലവ് മര ഉരുപ്പടികൾ എളുപ്പം നശിക്കുന്നു. ഫ്ലൈവുഡ് നിർമ്മിക്കാൻ ഇലവ് വളരെ അനുയോജ്യമാണ്. തീപ്പെട്ടിയും തീപ്പെട്ടിക്കൊള്ളികളും ഇലവ് കൊണ്ടാണ് നിർമ്മിക്കുന്നത്. ബർമ്മ, കാബൂൾ, കാണ്ഡഹാർ, അഫ്ഗാനിസ്താൻ, ഹിമാലയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ മരം കാണാം. വനപ്രദേശങ്ങളിലാണ് ഇലവ് മരം ധാരാളമായി കാണുന്നത്. നനഞ്ഞ മണൽ മണ്ണാണ് ഇതിന്റെ വളർച്ചക്ക് അനുയോജ്യം. കൊങ്കൺ പോലുള്ള തീരപ്രദേശങ്ങളിലും ഇലവ് മരം ധാരാളമായി വളരുന്നുണ്ട്. ഇലവിന്റെ വേരു, പൂവ്,കറ,ഫലം എന്നിവക്ക് എന്നിവയ്ക്ക് കഫ, പിത്ത രോഗങ്ങൾ മാറ്റാനുള്ള കഴിവുണ്ടെന്നാണ് ആയുർവേദം പറയുന്നു. ഇലവിന്റെ കായയിലെ പഞ്ഞി കിടക്ക നിറയ്ക്കാൻ സാധാരണയായി ഉപയോഗിച്ചു വരാറുണ്ട്. വനവല്‍ക്കരണതിനെതിരായി ഇതുപോലെ എളുപ്പത്തിൽ വളരുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാവുന്നതാണ്.

ഉങ്ങ്

ഇംഗ്ലീഷ് നാമം – ഇന്ത്യന്‍ ബീച്ച്

ഹിന്ദി നാമം – കരഞ്ച

സംസ്കൃത നാമം – കരഞ്ച്

ശാസ്ത്രീയ നാമം – pongamia glabra

കുടുംബം – Leguminosae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, മ്യാന്മാര്‍, ആന്‍ഡമാന്‍സ്, സിചെല്ലിസ്

ഇന്ന് ഏഷ്യയിൽ വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് ഉങ്ങ്. ഇതിന്‍റെ ഉത്ഭവ കേന്ദ്രം ഇന്ത്യയാണെന്ന് ആണ് പൊതുവേ അംഗീകരിക്കപ്പെടുന്നത്.

ഇന്ത്യ മലേഷ്യന്‍ ഇനത്തില്‍ പെട്ട ഈ ഇനം മരം എക്കല്‍ തീര പ്രദേശങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇന്ത്യ മുതല്‍ ഫിജി വരെ ഇത്തരമൊരു കാലാവസ്ഥയില്‍ സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ ഉങ്ങ് ധാരാളമായി വളരുന്നുണ്ട്. ഈ വൃക്ഷം ഫീലിപ്പിന്‍സ്, മലേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ താഴ്ന്ന ഈര്‍പ്പമുള്ള ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ഉപോഷ്ണമേഖല കാലാവസ്ഥകളില്‍ വളരുന്ന ഉങ്ങിന് 500 – 2500 മില്ലിമീറ്റര്‍ വര്‍ഷപാതത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. പാറമണ്ണ്, പൂഴിമണ്ണ്, കളിമണ്ണ് തുടങ്ങി വ്യത്യസ്ത സ്വഭാവമുള്ള മണ്ണിനങ്ങളില്‍ എല്ലാം ഉങ്ങ് വളരുന്നു. എന്നിരുന്നാലും വരണ്ട പൂഴിമണ്ണിൽ വളരാൻ ഈ വൃക്ഷം പ്രയാസപ്പെടും.

വളരെ വേഗം വളരുന്ന ഇലപൊഴിയും വൃക്ഷമാണ് ഉണ്. ശാഖോപശാഖകളായി വളരുന്ന ഈ ഇടത്തരം വൃക്ഷത്തിന്റെ മേൽത്തട്ട് പടർന്ന് പന്തലിച്ച് കിടക്കും. കടുംപച്ച ഇലകൾ ഇവിടെ സമ്യദ്ധമായി വളരുന്നു. ചാരനിറത്തിലുള്ള മരപ്പട്ട മ്യദുലവും കട്ടികുറഞ്ഞവയുമാണ്. ഇതിന്റെ ഉൾഭാഗത്തിന് മഞ്ഞ നിറമാണുണ്ടാകുക. കട്ടികൂടിയതും നീളമേറിയതുമായ തായ്വേര് വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളവയാണ്. മാർച്ച്-മെയ് മാസങ്ങളിലാണ് ഇത് പൂവിടുന്നത്. പിങ്ക്, ഇളം പർപ്പിൾ, വളപ്പ് തുടങ്ങിയ ഏതെങ്കിലും നിറം ആയിരിക്കും പൂവുകൾക്കുണ്ടാകുക. ശാഖകളിൽ ചെറു കുലകളായുണ്ടാകുന്ന ഈ പൂക്കൾക്ക് നല്ല സുഗന്ധമുണ്ടാവും. ഇവ പിന്നീട് തവിട്ടു നിറത്തിലുള്ള കായയായി രൂപാന്തരം പ്രാപിക്കുന്നു. കവച രൂപത്തിലുള്ള കായയാണ് ഉങ്ങിനുണ്ടാകുക. ഈ കായക്കുള്ളിലാണ് ഉണ്ണിന്റെ വിത്ത് ഉള്ളത്. ഒരു കായക്കുള്ളിൽ ഒരു വിത്തിനെ സ്ഥാനമുള്ളൂ. എണ്ണമയമേറിയ ഉൾഭാഗമാണ് ഈ വിത്തിനുണ്ടാകുക.

ഉങ്ങിന്റെ മരത്തടിയെ ഇന്ധനമായാണ് പൊതുവെ ഉപയോഗിച്ച് കാണുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉങ്ങിനെ വിറകായി ഉപയോഗപ്പെടുത്തുന്നു. കീടാക്രമണങ്ങൾക്ക് പെട്ടെന്ന് വിധേയമാകുന്ന ഇതിന്റെ തടി ഗുണമുള്ളതാണെന്ന അഭിപ്രായമില്ല. എന്നിരുന്നാലും വണ്ടിചക്രങ്ങൾ, ഇലക്ട്രിക് പോസ്റ്റ്, മേശ, ആയുധപ്പിടികൾ തുടങ്ങിയവയ്ക്ക് ഉങ്ങ് ഉപയോഗിച്ചു കാണുന്നു. ഇതിന്റെ തൊലിയിൽ നിന്നും പുറത്തുവരുന്ന കറുത്ത പശ മത്സ്യങ്ങളിൽ നിന്നും ഏൽക്കുന്ന മുറിവുകൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്.

അലങ്കാര വ്യക്ഷങ്ങളായും തണല്‍മരങ്ങളായും വെച്ച് പിടിപ്പിക്കുന്ന ഉങ്ങിന്റെ സമ്യദ്ധമായി വളരുന്ന ഇലകൾക്കും സുഗന്ധമേറിയ പൂക്കൾക്കും മറ്റൊരു സവിശേഷത കൂടിയുണ്ട്. ചെടികൾക്ക് നല്ല പോഷകങ്ങൾ ലഭിക്കാൻ ഈ പൂക്കളെ വളമായി ഉപയോഗപ്പെടുത്തി വരുന്നു. ധാന്യ സംഭരണികളിലെ പ്രാണി ശല്യം അകറ്റാൻ ഉണക്കിയ ഇലകൾ ഉപയോഗിക്കുന്നു. തേയിലത്തോട്ടങ്ങളിൽ കാറ്റിനെ ചെറുക്കാനും ഉങ്ങിനെ നട്ടുപിടിപ്പിക്കാറുണ്ട്. ഉങ്ങിന്റെ വിത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ ഭക്ഷണം പാകം ചെയ്യാനുള്ള ഇന്ധനമായും സോപ്പ് നിർമ്മാണത്തിനും വിളക്കെണ്ണയായുമാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്. ഇത് ഭക്ഷ്യയോഗ്യമല്ല. പല്ല് വ്യത്തിയാക്കാൻ ഉങ്ങിന്റെ ചുള്ളിക്കമ്പുകൾ പ്രയോജനപ്രദമാണ്.ഉങ്ങിന്റെ വിത്തിൽ നിന്നും ഉണ്ടാകുന്ന എണ്ണ ഡീസൽ ജനറേറ്ററുകളിൽ ഉപയോഗിക്കാമെന്ന് ഈയടുതകാലത്ത് ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ഏഴിലം പാല

ഇംഗ്ലീഷ് നാമം – ഡിറ്റബാര്‍ക്ക്, ഡെവിള്‍ ട്രീ

ഹിന്ദി നാമം – സത്വിന്‍, ചിത്വന്‍, ഛത്രം

സംസ്കൃത നാമം – സപ്തവര്‍ണ്ണ, വിഷമചത

മറ്റു പേരുകള്‍ - ദൈവ പാല, യക്ഷിപാല, മംഗളപാല

ശാസ്ത്രീയ നാമം – Alstonia scholaris

ഫാമിലി – APOCYNACEAE

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ആഫ്രിക്ക, മധ്യഅമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, ഇന്ത്യ

അഫിക്കയിലെ  ഉഷ്ണമേഖലാ ഉപോഷണമേഖലാ പ്രദേശങ്ങളിൽ കൂടുതലായും കണ്ടു വരുന്ന ഒരു വൃക്ഷമാണ് ഏഴിലം പാല. ആയുര്വേധ ഭിഷഗ്വരനായ ചരകന്‍ ഏഴിലം പാലായെ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടത്. കേരളത്തിലും തമിഴ് നാട്ടിലും കാടുകളിലും നദീ തീരങ്ങളിലും പാതവക്കുകളിലും ആണ് ഈ വൃക്ഷം കൂടുതലായി കാണപ്പെടുന്നത്.

ഏഴിലം പാലയുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാലയെ കുറിച്ച് പറയുമ്പോള്‍ കേരളീയര്‍ക്ക് ആദ്യം യക്ഷിയെ ആണല്ലോ ഓര്‍മ്മ വരിക. യക്ഷിയുടെ വിഹാര കേന്ദ്രമായാണ് പാലയെ പഴംകഥകളില്‍ സങ്കല്‍പ്പിചിരിക്കുന്നത്. ധാരാളം ഐത്യിഹ്യങ്ങളും ഇതിനു പിന്നിലുണ്ട്

ഏകദേശം 18 മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരാൻ കഴിവുള്ള ഒരു നിത്യ ഹരിത വൃക്ഷം ആണിത്. മധ്യ അമേരിക്കയിൽ ഏഴിലംപാല പ്രധാനമായും കുറ്റിച്ചെടി ആയാണ് വളരുന്നത് ഇവയുടെ ഇല തുകല്‍ പോലെ കട്ടി കൂടിയതും അണ്ഡാകൃതിയിലുമാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന്റെ തായ്തടിയുടെയും ശാഖകളുടെയും തൊലി കട്ടിയുള്ളതും

ഇരുണ്ടതും ചാരനിറമുള്ളതുമായിരിക്കും. പാല്‍ പോലെ വെളുത്ത ഒരു തരം കറ ഇതിന്റെ മരപ്പട്ടയിലും ഇലയിലും അടങ്ങിയിട്ടുണ്ട്. മരക്കമ്പ് നേർത്തതും എളുപ്പം പൊട്ടി പോകുന്നതും ആണ്. ഇവയുടെ ഇലയ്ക്ക് കയ്പ് രസമാണ്. ഇലകളുടെ ഇടയിൽ നിന്നാണ് പൂക്കള്‍ വിരിയുന്നത്. സാധാരണ ഡിസംബർ ജനുവരി മാസങ്ങളിലാണ് ഏഴിലംപാല പൂക്കാറുളളത്. പൂക്കൾ ചെറുതും പച്ച കലര്‍ന്ന വെള്ള നിറത്തോട് കൂടിയതുമായിരിക്കും. ഇതിന്റെ കായകൾ ഉരുണ്ടതും വിത്തുകളോടു കൂടിയതും ആണ്

ഓരോ ഫലത്തിനും പെൻസിലിന്റെ വണ്ണവും ഏകദേശം 30 മുതൽ 60 സെന്റീമീറ്റർ വരെ നീളവും ഉണ്ടാകും. ഇവ ജോഡികളായാണ് കാണപ്പെടുന്നത്.

ഏഴിലം പാലയുടെ തൊലി പ്രധാനമായും ആന്തരികാവയവങ്ങളുടെ ചികിത്സക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ തോലിൽ 6.16% മുതൽ 6.27% വരെ ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്.അതില്‍ പ്രധാനപ്പെട്ടവ ഡിറ്റമിൽ, എക്കിറ്റാമൈൽ, എക്കിസെറി എന്നിവയാണ്. ഇവയാണ് ഏഴിലംപാലയ്ക്ക് ഔഷധ മുല്യം നൽകുന്നത് ഇതിനുപുറമെ ഡിറ്റാവൈൻ, എക്കിറ്റാമൈൻ, എക്കിറ്റനൻസ് എന്നീ മൂന്ന് ആല്‍ക്കലൈടുകളും ഏഴിലംപാലയിൽ അടങ്ങിയിട്ടുണ്ട്.

പനി, മലമ്പനി, കുഷ്ഠം എന്നീ അസുഖങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് ഏഴിലംപാല. ആന്തരികാവയവങ്ങളുടെ അസുഖങ്ങൾക്കും ഏഴിലംപാലയുടെ തൊലി ഉപയോഗിച്ചു വരുന്നു. വുളൻ തുണികളും കോട്ടൺ തുണികളും ചായം പിടിപ്പിക്കുന്നതിനും ഇതിന്റെ തൊലി ഉപയോഗിക്കുന്നുണ്ട്. ശ്രീലങ്കയിൽ ശവപ്പെട്ടി നിർമ്മാണത്തിന് പണ്ടു മുതലേ ഏഴിലംപാലയുടെ തടി ഉപയോഗിച്ച് വരുന്നു ഇതിന്റെ വേരുകൾ മീൻ പിടിക്കാനുള്ള വലയുടെ അറ്റങ്ങളിലെ ചെറിയ പൊങ്ങുതടികളായും ഗൃഹോപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിച്ചു വരുന്നു.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ വ്യാവസായിക മൂല്യമുള്ള വ്യക്ഷമാണ് ഏഴിലം പാല. ദേശവ്യാപകമായി കാണുന്ന വൃക്ഷമാണിതെങ്കിലും ചില വർഗ്ഗങ്ങൾ അപൂർവമായേ കാണാറുള്ളൂ. ഉദാഹരണമായി ബിയാ ട്രിസിസ്, ബവിലോബ, സ്റ്റെനോപ്പില തുടങ്ങിയ ഇനങ്ങൾ വളരെ വിരളമാണ്.

കടപ്ലാവ്

ഇംഗ്ലീഷ് നാമം – ബ്രെഡ്‌ ഫ്രൂട്ട്

ശാസ്ത്രീയ നാമം – artocarpus altilis

കുടുംബം – moraceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, മലയ, പശ്ചിമ പസഫിക് ദ്വീപ്‌

കേരളീയ കറികളിൽ മുഖ്യമായ സ്ഥാനം വഹിക്കുന്ന ഒരു ഭക്ഷ്യവിഭവമാണല്ലോ കടച്ചക്ക. ചക്കയുമായി ഏറെ രൂപസാദൃശ്യമുള്ള ഫലമാണിത്. എന്നാല്‍ ചക്കയില്‍ നിന്ന് വ്യത്യസ്തമായി ഇവയുടെ പുറത്ത് കൂര്‍ത്ത മുള്ളുകള്‍ കാണാനാകില്ല. മാത്രമല്ല ചക്കയുടെ കുരു പോലെ വികാസം പ്രാപിച്ച വിത്തുകളും ഇവക്ക് ഉണ്ടാകില്ല.

പതിനെട്ടാം നൂറ്റാണ്ടില്‍ സസ്യശാസ്ത്രഞ്ജന്‍ ആയ ലഫ്റ്റനന് വില്യം ബ്ലൈ കടച്ചക്കയെ കുറിച്ച് ഏറെ ഗവേഷണങ്ങള്‍ നടത്തിയിരുന്നു അത്രേ. ഇതിനെ തുടര്‍ന്നാവാം വെസ്റ്റ്‌ ഇന്‍ഡീസിലെ ബ്രിട്ടീഷ് അടിമകള്‍ക്ക് നല്‍കാന്‍ പറ്റിയ വില കുറഞ്ഞ ഭക്ഷണമായി കടച്ചക്കയെ സ്വീകരിച്ച് തുടങ്ങിയത്.

വേഗത്തിൽ വളരുന്ന വൃക്ഷമാണ് കടപ്ലാവ്, ഇവ ബ്രഡ് നട്ട് എന്നുമറിയപ്പെടുന്നു. മലയ ഉപദ്വീപുകളാണ് കടപ്പാവിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. എന്നാൽ പശ്ചിമ  പസഫിക് ദ്വീപിലും ഇവ ധാരാളമായി കണ്ടുവരുന്നു. ഉഷ്ണമേഖല  പ്രദേശങ്ങളിൽ കടപ്ലവ് ധാരാളമായി കൃഷി ചെയ്യാറുണ്ട്. കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും കടപ്ലാവ് ഇന്ന് കാണാനാവും. കറിവച്ചും ഉപ്പേരി രൂപത്തിലുമാണ് കടച്ചക്ക നാം ഭക്ഷണമാക്കുന്നത്.

ഇരുപത്  മീറ്ററിലധികം ഉയരത്തിൽ വളരാൻ കഴിവുള്ള വൃക്ഷമാണ് കടപ്ലാവ്‌ . തായ്തടിയില്‍ അധികം ശാഖകള്‍ ഒന്നും കാണുന്നില്ലെങ്കിലും മുകൾ ഭാഗത്ത് ധാരാളം ശാഖകളും ഉപശാഖകളും കാണാൻ കഴിയും. ഇലകള്‍  വലുതും കട്ടിയേറിയതുമായിരിക്കും. പപ്പായയുടെ ഇലകളുമായി ഇതിന് രൂപത്തിൽ ഏറെ സാമ്യമുണ്ട് . എങ്കിലും പപ്പായയുടെ ഇലത്തണ്ടുപോലെ ഇതിന്റെ തണ്ടിന് നീളം  കാണില്ല. പുഷ്പിക്കുന്ന കാലമായാല്‍ കടച്ചക്ക മരത്തിൽ നിറയെ പൂക്കൾ കാണാൻ കഴിയും. ഒരു തരം മഞ്ഞനിറത്തിൽ ഇല  പോലെയാണ് ഇതിന്റെ പൂക്കൾ കാണപ്പെടുന്നത്.

കടപ്ലാവിന്റെ ഇല, തടി, വേർ തുടങ്ങി വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു തരം കറ കാണാനാകും. , ലാറ്റക്സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സാധാരണയായി ബോട്ടിന്റെ വിള്ളലടയ്ക്കാൻ ഈ കറ ഉപയോഗിക്കാറുണ്ട്

ഏറെ ഫലങ്ങൾ തരുന്ന വൃക്ഷമാണ് കടപ്പാവ്. വർഷംതോറും ഇരുന്നറിലധികം ചക്കകൾ ഒരു വൃക്ഷത്തില്‍ ഉണ്ടാകാറുണ്ട്. പസഫിക് തീരങ്ങളിൽ അമ്പത് മുതൽ നൂറ്റമ്പത് വരെ ഫലങ്ങളുണ്ടാവുമ്പോൾ ഇന്ത്യയിലെ കടപ്ലാവ്‌കൾക്ക് ഏകദേശം ഇരുനൂറിലധികം ഫലങ്ങളെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയും. സാധാരണ ചക്കയെപ്പോലെ തന്നെ കടച്ചക്കയുടെ ഉൾഭാഗവും അല്ലികളായാണ് കാണപ്പെടുന്നത്. ഈ അല്ലികൾക്കുള്ളിലായാണ് ഇതിന്റെ കുരു കാണപ്പെടുന്നത്. സാധാരണഗതിയിൽ ഇതിന്റെ കുരു മുളച്ചാണ് പുതിയ തൈകൾ ഉണ്ടാവുന്നത്. എന്നാൽ ചില സമയങ്ങളിൽ വേരിൽ നിന്നും പതിയ തൈകൾ ഉൽപാദിപ്പിക്കുന്നതായും കാണാറുണ്ട്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖ്യവിൽപ്പനച്ചരക്കാണിത്. അന്നജമാണ് ഇതിൽ ഏറെ അടങ്ങിയിരിക്കുന്നത്, മൊരിച്ചോ വേവിച്ചോ ആഹാരമാക്കുന്ന കടച്ചക്കയ്ക്ക് ഉരുളക്കിഴങ്ങിന്റെ രുചിയാണെന്ന് പറയപ്പെടുന്നു. എന്നാൽ ചുട്ടെടുത്ത ബ്രഡ് രുചിയാണെന്ന അഭിപ്രായവും നിലവിലുണ്ട്. ഇത് കൊണ്ടാണ് ഇംഗ്ലീഷിൽ കടച്ചക്ക ബ്രെഡ്‌ ഫ്രൂട്ട് എന്നറിയപ്പെടുന്നത്

കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ ബി, സി എന്നിവയാണ് കടച്ചക്കയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. മൾബറി കുടുംബത്തിൽപ്പെട്ട ഒരിനമായാണ് കടപ്പാവിനെ അംഗീകരിച്ചിട്ടുള്ളത്.

കണിക്കൊന്ന

ഇംഗ്ലീഷ് നാമം – ഗോള്‍ഡന്‍ ഷവര്‍ ട്രീ

ഇന്ത്യന്‍ ലാബര്‍ണ്ണം

ഹിന്ദി നാമം – അമല്‍താസ്

സംസ്കൃത നാമം – കിതമലാഹ്

ശാസ്ത്രീയ നാമം – cassia fistula

കുടുംബം – Caesalpiniaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - പാകിസ്ഥാന്‍ ,മ്യാന്മാര്‍, ശ്രീലങ്ക, ഇന്ത്യ, വെസ്റ്റ്‌ ഇന്‍ഡീസ്

കേരളീയ  സംസ്ക്കാരത്തിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്ഷമാണ്. കൊന്നമരം അഥവാ കണിക്കൊന്ന. കേരളത്തിലെ വിളവെടുപ്പ് ഉത്സവമായ വിഷുവിന് കണി കണ്ടു ഉണരണമെങ്കില്‍ കൊന്നയുടെ പൂവ് കൂടിയേ തീരൂ. അതിനാല്‍ വിഷുക്കണിയിലെ അവിഭാജ്യ ഘടകമാണ് കണികൊന്ന എന്ന് പറയാം. ഹിന്ദുമത വിശ്വാസ പ്രകാരം ശ്രീകൃഷ്ണ ഭഗവാന്‍റെ അരഞ്ഞാണമായി കണികൊന്ന പൂക്കളെ ഉപമിക്കുന്നു. തായ്ലാന്റുകാര്‍ ദേശീയ പുഷ്പമായും കണിക്കൊന്നയെ ആദരിക്കുന്നു.

ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്  കണിക്കൊന്നയുടെ ജന്മദേശം, പ്രധാനമായും അലങ്കാര സസ്യമായി വളര്‍ത്തുന്ന കണിക്കൊന്ന ഉപോഷ്ണമേഖലകളില്‍ കാണപ്പെടുന്നുണ്ട് നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും ഈര്‍പ്പമുള്ളതും ആയ കാലാവസ്ഥയില്‍ കൊന്നമരം ആരോഗ്യത്തോടെ വളരുന്നു. വരണ്ട കാലാവസ്ഥ ഇവയുടെ വളര്‍ച്ചക്ക് പ്രതികൂലമാണ്. നിത്യേന ജലസേചനം ആവശ്യമില്ലെങ്കിലും മണ്ണില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഇവയുടെ വളര്‍ച്ചക്ക് അനുയോജ്യമാണ്.

ഒരു ഇലപൊഴിയും വ്യക്ഷമാണ് കണിക്കൊന്ന, ഇതിന്റെ മരപ്പട്ട ചാരനിറത്താടു കൂടിയതും കട്ടിയുള്ളതും ആയിരിക്കും. മരത്തിന്റെ കാതൽ ഭാഗത്തിന് തവിട്ടു കലർന്ന വെളത്ത നിറമാണ്. ചെറു ചില്ലകളിൽ സമാന്തരമായാണ്‌ ഇലകള്‍ വിന്യസിച്ചിരിക്കുന്നത്. പൂക്കൾ മഞ്ഞനിറത്തിൽ കുലകളായാണ് കാണപ്പെടുന്നത്. പൂങ്കുലയില്‍ ഏറ്റവും താഴെയുള്ള പൂവാണ് ആദ്യം വിരിയുക.പൂക്കള്‍ക്ക് 5 ദളങ്ങള്‍ വീതമുണ്ടാകും. പയറിനോട്‌ സാമ്യമുള്ള ഫലമാണിതിന്റെത്. ഫലങ്ങൾ ആദ്യം പച്ചനിറത്തിലും പാകമാവുമ്പോൾ കറുപ്പ് നിറത്തിലും കാണപ്പെടുന്നു. രൂക്ഷ ഗന്ധമുള്ള ഇവയിൽ ധാരാളം വിത്തുകളുണ്ടാവും. കണിക്കൊന്നയുടെ വിത്തുകള്‍ വിഷമാണ്. വിത്തു വഴിയാണ് കൊന്നയിൽ പുനരുൽപാദന പ്രവർത്തനങ്ങൾ നടക്കുന്നത്.

പൂന്തോട്ടങ്ങളിലെ ഒരു പ്രധാന ആകർഷണമാണ് ഇന്ന് കണിക്കൊന്ന. സ്വർണ നിറത്തിലുള്ള വിരിയിച്ചു നിൽക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്. അലങ്കാര വൃക്ഷം  എന്നതിലുപരി കൊന്ന ഒരു ഇന്ധന സ്രോതസ്സ് കൂടിയാണ്. ഇതിന്റെ ഉറപ്പും ഭാരവുമുള്ള മരത്തടി ഈടു നിൽക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണ്. മര ഉരുപ്പടികളുടെ നിർമ്മാണത്തിനും മരങ്ങൾ കൊണ്ടുള്ള കൊത്തു പ്പണികളും ശിൽപ്പങ്ങളും മറ്റുമുണ്ടാക്കാനും കണിക്കൊന്നയുടെ തടി ഉത്തമമാണ്. ഇതിനെല്ലാം പുറമെ കൊന്നമരത്തിന്റെ മരപ്പട്ട, വേര്, ഫലമജ്ജ, വിത്ത്, ഇല എന്നിവ മികച്ച ഒൗഷധ സ്രോ തസ്സുകളാണ്. ആയുര്‍വേദം, നാട്ടുവൈദ്യം, സിദ്ധ എന്നീ ചികിൽസാ രീതികളിൽ കണിക്കൊന്ന ഔഷധമായി ഉപയോഗിക്കുന്നു.

ഇതിൽ അടങ്ങിയിട്ടുള്ള ടാനിൻ, മ്യൂസിലേജ്, പെക്ടിൻ തുടങ്ങിയ രാസഘടകങ്ങളാണ് ഒൗഷധമൂല്യത്തിന് കാരണം, മികച്ച രക്ത ശുദ്ധീകരണിയായും, വിരേചനൗഷധമായും വാത-പിത്ത-കഫ ദോഷങ്ങൾ അകറ്റുന്നതിനും കൊന്നയിലെ ഒൗഷധഗുണം ഉത്തമമാണ്. കാൻസർ രോഗ ചികിത്സയിലും കണിക്കൊന്നക്ക് വളരേയധികം പ്രാധാന്യം ഉണ്ട്. കൂടാതെ കുഷ്ഠം, അൾസർ, അപസ്മാരം എന്നീ രോഗങ്ങളിലും കണിക്കൊന്ന ഒൗഷധമായി ഉപയോഗിക്കുന്നുണ്ട്. തീപ്പൊളളലിനും ഉത്തമ ഒൗഷധമാണിത്.

കരിങ്ങാലി

ഇംഗ്ലീഷ് നാമം – കച്ച്

ഹിന്ദി നാമം – ഖയിര്‍ ബാബുല്‍

സംസ്കൃത നാമം – ബഹുശല്യ, ബലപുത്ര

ശാസ്ത്രീയ നാമം – Acacia catechu

കുടുംബം – Leguminosae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ആഫ്രിക്ക , ഏഷ്യ, ഭൂട്ടാന്‍, ചൈന, ഇന്ത്യ, മ്യാന്മാര്‍, നേപ്പാള്‍, പാകിസ്ഥാന്‍

കേരളീയര്‍ക്ക് കരിങ്ങാലി സുപരിചിതമാണ്. ഉഷ്ണകാലങ്ങളില്‍ ദാഹശമനത്തിനായി കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കേരളീയരുടെ ഇടയില്‍ ഒരു ശീലമാണ്. ദാഹശമനിയായി ഉപയോഗിക്കുന്ന കരിങ്ങാലി ഒരു വൃക്ഷമാണ്. തെക്കേ ഏഷ്യയും മധ്യ ആഫ്രിക്കയും ആണ് കരിങ്ങലിയുടെ ജന്മദേശം എന്ന് കരുതുന്നു.

കരിങ്ങാലി ഇടത്തരം വലിപ്പമുള്ള ഒരു വ്യക്തമാണ്. ഇതിന്റെ ശിഖരങ്ങൾ വണ്ണം കുറഞ്ഞ് ദുർബലമായവയാണ്.ഇവക്ക്  ഇളം തവിട്ടു നിറമായിരിക്കും. മരത്തടി കടും തവിട്ടു നിറത്തിലും പാളികളായും കാണപ്പെടുന്നു. പുറംപാളി പരുപരുത്തതാണ്. അകംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തിലുമായിരിക്കും. ശാഖകളിലെ നേരിയ തണ്ടുകളില്‍ ഇരുവശത്തും ജോഡികളായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഒരു തണ്ടില്‍ 30 ജോഡി ഇലകള്‍ മുതല്‍ 50 ജോഡി ഇലകൾ വരെ കാണപ്പെടും. കരിങ്ങാലി മരത്തിന്റെ പൂക്കൾക്ക് വിളറിയ മഞ്ഞ നിറമാണ്.ഫലങ്ങള്‍ പയറിനോട് സാമ്യമുള്ളവയാണ്. പരന്നുനീണ്ട് ഫലങ്ങൾക്ക് തിളക്കമുള്ള തവിട്ട് നിറമാണുണ്ടാകുക. ഇവയുടെ  അഗ്രം തികോണാകൃതിയിൽ കൂർത്തിരിക്കും. ഇതിനകത്ത് വിത്തുകളുണ്ടാകും. ഇന്ത്യയില്‍ പഞ്ചാബ്, ഗുജറാത്ത്, ഹിമാലയം, ബിഹാർ, കൊങ്കൺ, ഡക്കാർ എന്നീ സംസ്ഥാനങ്ങളിൽ കരിങ്ങാലി വൃക്ഷങ്ങള്‍  കാണപ്പെടുന്നു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട്, കോയമ്പത്തൂർ, കന്യാകുമാരി, മധുര, നീലഗിരി എനിവിടങ്ങളിലും ഈ വൃക്ഷവർഗ്ഗങ്ങൾ കാണപ്പെടുന്നു. ഇന്ന് വാണിജ്യപരമായി ഒട്ടേറെ പ്രാധാന്യം അർഹിക്കുന്ന ഒരു വൃക്ഷമാണ് ഇത്. അതിനാൽ പല രാജ്യങ്ങളിലും കരിങ്ങാലി കൃഷി നടത്തുന്നുണ്ട്. വിത്തു വഴിയാണ് ഇവ മുളയ്ക്കുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കരിങ്ങാലിയുടെ 1200 വർഗ്ഗങ്ങളുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഒൗഷധമൂല്യമാണ് ഇതിന്റെ പ്രധാനഗുണം. ഇലകൾ പ്രത്യകിച്ച് ഗുണമൊന്നുമില്ലാത്തവയാണ്. എന്നാൽ തടി ഒട്ടേറെ ഒൗഷധങ്ങളിൽ മുഖ്യചേരുവയാണ്. തായ്ത്തടി കൂടാതെ തണ്ട്, പൂവ് എന്നിവയാണ് കരിങ്ങാലിയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ, തൊണ്ടവേദന, ആസ്തമ, ദഹനക്കേട് എന്നിവയുടെ ശമനത്തിന് കരിങ്ങാലി ഉത്തമമാണ്. പ്രമേഹം, ചുമ എന്നിവ സുഖപ്പെടാൻ കരിങ്ങാലി ഉപയോഗിക്കാറുണ്ട്. രക്തശുദ്ധീകരണത്തിനും ത്വക്ക് രോഗശമനത്തിനും കരിങ്ങാലിയുടെ പങ്ക് പ്രത്യകം പരാമർശിക്കുന്നു. പല്ല് തേക്കാൻ പണ്ട് കാലങ്ങളിൽ കരിങ്ങാലിയുടെ തണ്ട് ഉപയോഗിക്കാറുണ്ടായിരുന്നു. ഇത്പ ല്ലിനും മോണക്കും സംരക്ഷണം നൽകുന്നു. അതോടൊപ്പം ദന്തരോഗങ്ങളെ ശമിപ്പിക്കാനും ഇതുകൊണ്ട്സാധ്യമാവുന്നു. ശബ്ദത്തിന്റെ വ്യക്തതക്ക് കരിങ്ങാലി നീർ ഉത്തമ ഔഷധമത്രേ.

ഒൗഷധങ്ങൾക്കു പുറമേ കരിങ്ങാലി കൊണ്ട് ഒട്ടേറെ ഉപയോഗങ്ങളുണ്ട്. ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രത്യക നിറമുള്ള പദാർത്ഥം അച്ചടിയിലും തുണിക്ക് നിറം നൽകുന്ന ചായമായും ഉപയോഗിക്കുന്നു. മികച്ച ഭക്ഷ്യ സംസ്കരണ പദാർത്ഥം കൂടിയാണ് കരിങ്ങാലി. വീടു നിർമ്മിക്കാനും ധാന്യങ്ങൾ പൊടിക്കാൻ ഉപയോഗിക്കുന്ന തടി ഉരുപ്പടികൾ നിർമ്മിക്കാനും കലപ്പ നിർമ്മാണത്തിനും കരിങ്ങാലിയുടെ തടി ഉപയോഗിക്കുന്നു. ഭംഗിയുള്ള പൂക്കളാലുള്ള കരിങ്ങാലിയെ അലങ്കാരവ്യക്ഷമായും വളർത്തുന്നു. ആയുധപ്പിടികൾ, ഓടക്കുഴല്‍, ബോട്ട് നിര്‍മ്മാണം എന്നിവക്ക് ഉപയോഗിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കുപരി കരിങ്ങാലിയുടെ മരത്തടി മികച്ച ഇന്ധനം കൂടിയാണ്.

കരിനൊച്ചി

ഇംഗ്ലീഷ് നാമം - ഫൈവ് ലീവ്ഡ് ചസൈറ്റ് ട്രീ

ഹിന്ദി നാമം - സംഹാലു

സംസ്കൃത നാമം - നീലിക, ഇന്ദ്രാണിക

ശാസ്ത്രീയ നാമം - vitex negundo

കുടുംബം - Lamiaceae

കാണപ്പെടുന്ന പ്രദേശങ്ങള് - ഇന്ത്യ, മ്യാന്മാര്

രൂപസൗന്ദര്യം കൊണ്ട് ഉദ്യാനത്തില്‍ സ്ഥാനമുറപ്പിച്ച സസ്യമാണ് കരിനൊച്ചി. വേലിച്ചടിയായും വിട്ടുമുറ്റങ്ങളിലും പറമ്പിലും കരിനൊച്ചി കണ്ടു വരുന്നുണ്ട്. ഒൗഷധാവശ്യത്തിനാണ് കരിനൊച്ചി പ്രധാനമായും ഇവയോഗിക്കുന്നത്. ഒരു വൃക്ഷം  എന്ന നിലയിൽ മറ്റു പല ഉപയോഗങ്ങളും കരിനൊച്ചി കൊണ്ടുണ്ട്.

ഇന്ത്യയിൽ പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കരിനൊച്ചി വ്യാപകമായി കാണപ്പെടുന്നു. ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും കരിനൊച്ചി. സർവസാധാരണമാന്. വളരുന്ന പ്രദേശത്തെ അനുയോജ്യ ഘടകങ്ങൾക്കനുസരിച്ച് ഈ സസ്യത്തിന്റെ ഒൗഷധഗുണം കൂടിയും കുറഞ്ഞും കാണപ്പെടുന്നു. ചില പ്രദേശങ്ങളിൽ കുറ്റിച്ചെടിയായും മറ്റു ചിലയിടങ്ങളിൽ ഇടത്തരം വലിപ്പമുള്ള വ്യക്ഷമായും വളരുന്നു.

ജൈവാവശിഷ്ടം അടങ്ങിയ ഫലഭൂയിഷ്ഠമായ വനമണ്ണും നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളും ഈ വ്യക്ഷത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. മണ്ണിലെ ക്ഷാര ഗുണവും  അമ്ലഗുണവും  അതിജീവിക്കുമെങ്കിലും തണൽ ഇവയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

സാധാരണയായി അഞ്ച് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കരിനൊച്ചി ഒരു ദീർഘവർഷി സസ്യം കൂടിയാണ്. ധാരാളം ശാഖോപശാഖകൾ നിറഞ്ഞത് ഹരിതാഭമായിരിക്കും ഇതു വ്യക്തം. ഇലകൾ അൽപം നീണ്ട്അഗ്രം കൂർത്ത് കാണപ്പെടുന്നു. ഇലകൾക്ക് കയ്പ് രസമായിരിക്കും. ശാഖകളിലും ശാഖാഗ്രങ്ങളിലും സമ്മുഖമായി  അഞ്ചിലകൾ വീതം വിന്യസിച്ചിരിക്കുന്നു. ഇലകളുടെ ഉപരിതലം നീല കലർന്ന പച്ച നിറത്തിലും കീഴ്ഭാഗം  വിളറിയ പച്ച നിറത്തിലും കാണപ്പെടുന്നു. പൂക്കൾ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. വെള്ളയും നിലയും കലർന്ന ദ്വിലിംഗ പുഷ്പങ്ങളായിരിക്കും ഇവ. ഒരു പൂങ്കാലയ്ക്ക് ഏകദേശം 30 സെന്റിമീറ്റർ നീളമുണ്ടാകും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവ പുഷ്പിക്കുക. കരിനെച്ചിയുടെ കായ ഉരുണ്ടതായിരിക്കും. മാംസളമായ ഓരോ കായകളിലും നാലു വിത്തുകൾ വീതം ഉണ്ടാവും. ഇല, മരത്തൊലി,കായ വേര് എന്നിവ കരിനൊച്ചിയുടെ ഒൗഷധയോഗ്യമായ ഭാഗങ്ങളാണ്.

കരിനൊച്ചിയുടെ ശാഖകൾ കൊണ്ട് മറ്റ് ചില ഉപയോഗങ്ങളും ഉണ്ട്. കുട്ട നിർമ്മാണത്തിന് ചിലയിടങ്ങളിൽ കരിനൊച്ചിയുടെ തടി ഉപയോഗിക്കാറുണ്ട്. വീടുകളുടെ ഉത്തരങ്ങൾക്ക് താങ്ങായും കരിനൊച്ചിയുടെ ശാഖകളും മരത്തടിയും ഉപയോഗിക്കുന്നുണ്ട്. ചില ചെറുകിട മരഉരുപ്പടികളുടെ നിർമ്മാണത്തിനും ഇവ ഉപയോഗിക്കുന്നു. കരിനൊച്ചിയുടെ പൂവ് ഉപയോഗിച്ച് ചില സുഗന്ധതൈലങ്ങളും ഉണ്ടാക്കാം. ധാന്യസംഭരണികളിലും മറ്റും പ്രാണി ശല്യം കുറക്കാൻ കരിനൊച്ചി ഇലകൾ വിതറുന്ന പതിവുണ്ട്. ഇലകളിൽ നിന്നും വേർതിരിക്കുന്ന സത്ത് മികച്ച കീടനാശിനിയാണ്. കരിനൊച്ചിയില പച്ചയ്ക്ക് പറിച്ചെടുത്ത് ഉണക്കപുല്ലിനൊപ്പം കത്തിക്കുന്നത് പ്രദേശത്തെ കൊതുകുശല്യം കുറക്കുന്നു. മണ്ണൊലിപ്പു തടയാൻ കരിനൊച്ചി വേരിന് ശേഷിയുണ്ട്. മണ്ണിൽ നന്നായി ഉറച്ചു കിടക്കുന്ന വേരുകളാണിവക്ക്. കരിനൊച്ചിയുടെ ഈ ഗുണം മൂലം കുന്നിന്ചെരിവുകളിലെ കൃഷിയിടങ്ങളിൽ ഇവ നട്ടു പിടിപ്പിക്കാറുണ്ട്. ഇത് മണ്ണിടിച്ചിൽ തടയുന്നു. ഇത്തരം ഉപയോഗങ്ങളെയെല്ലാം കടത്തിവെട്ടുന്നതാണ് കരിനൊച്ചിയുടെ ഒൗഷധഗുണം.

കരിമ്പന

ഇംഗ്ലീഷ് നാമം - പാൽമിറ പം

ഹിന്ദി നാമം  - താല്‍

സംസ്കൃത നാമം - താല

ശാസ്ത്രീയ നാമം - Borassus flabellifer

കുടുംബം -   Palmae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രേലിയ, തെക്ക് കിഴക്കന്‍ ഏഷ്യ, മലേഷ്യ, ഹവായ്, തെക്കന്‍ ഫ്ലോറിഡ

ആകാശംമുട്ടെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ കണ്ടിട്ടില്ലേ' യക്ഷി കഥകളിലൂടെ നമ്മുടെ സാഹിത്യകാരന്മാര്‍ ഒരു ഭീകര പരിവേഷമാണ് കരിമ്പനക്ക് നൽകിയിരിക്കുന്നത്. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാന്‍ മടിക്കുമ്പോള്‍ അമ്മമാര്‍ കരിമ്പനകളില്‍ താമസമാക്കിയ യക്ഷികളെയാണ് കൂട്ട് പിടിക്കാറുള്ളത്. കേരളീയര്‍ ദുഷ്ട ശക്തികളുടെ ആവാസകേന്ദ്രമായി കരിമ്പനയെ വർണിച്ചപ്പോൾ അയൽക്കാരായ തമിഴ് ജനത ഒരു ദൈവീക പരിവേഷമാണ് ഈ വൃക്ഷത്തിന് നല്‍കി വന്നത്. തമിഴ് സംസ്ക്കാരം സ്വര്‍ഗീയ വൃക്ഷമായി കരിമ്പനയെ കാണുന്നു.  ഇതിന്റെ എല്ലാ ഭാഗവും മനുഷ്യാപകാരപ്രദമാണെന്നതാണ് ഇതിന് കാരണം. ഇത്തരം മായികശക്തികളുമായി ബന്ധമില്ലെങ്കിലും അവയുടെ ബാഹ്യഘടന മനുഷ്യരിൽ ഒരൽപ്പമെങ്കിലും ഭയം ജനിപ്പിക്കുന്നതുമാണ്‌.

ഏകദേശം 30 മീറ്റർ ഉയരത്തിൽ വളരുന്ന കരിമ്പനയ്ക്ക് അതിന്റെ അടിഭാഗത്ത് 1.7 മീറ്റർ വരെ വണ്ണം ഉണ്ടാകും.  ഇതിൽ 25 മുതൽ 40 വരെ ഇലകൾ വളരുന്നു. നീളമേറിയതും വിതവുമായ ഈ ഇലകൾ മറ്റ് വൃക്ഷങ്ങളില്‍ നിന്നും  ഘടനയിൽ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പച്ചയിൽ ചാരനിറം കലർന്ന ഇലകൾക്ക്ഏകദേശം 1-3 മീറ്റർ വിസ്താരമുണ്ടെന്നാണ് കണക്കാക്കുന്നത്. മടക്കുകളായി കാണപ്പെടുന്ന ഈ ഇലകളുടെ അരിക് ഭാഗം ദന്തുരവുമാണ്. പൂക്കൾ വളരെ ചെറുതും കുലകളായും കാണപ്പെടുന്നു. തവിട്ട് നിറത്തിൽ നല്ല വലിപ്പത്തിലുള്ള ഉരുണ്ട ഫലമാണ് കരിമ്പനക്കുണ്ടാകുക. വർഷത്തിൽ അമ്പതോളം ഫലങ്ങൾ ഉൽപ്പാദിപിക്കാൻ ഈ വൃക്ഷത്തിന് കഴിയും.

ആഫ്രിക്ക മുതൽ ഓസ്ട്രേലിയ വരെ കാണപ്പെടുന്ന വ്യക്തമാണ് കരിമ്പന. ഇന്ത്യയിൽ പ്രധാനമായും ഉപദ്വീപിയൻ തീരങ്ങളിലും പശ്ചിമബംഗാൾ, ബീഹാർ എന്നിവിടങ്ങളിലുമാണ് കരിമ്പനകൾ ഏറെയും ഉള്ളത്. ഇന്ത്യ കൂടാതെ തെക്ക് കിഴക്കൻ ഏഷ്യ, മലേഷ്യ, ഹവായ്, തെക്കൻ ഫ്ളോറിഡ തുടങ്ങിയ പ്രദേശങ്ങളിലും കരിമ്പനകൾ വളരുന്നതായി കണ്ടുവരുന്നു. ഇന്ത്യയിൽ സമതലപ്രദേശങ്ങളിൽ കാറ്റിനെ പ്രതിരോധിക്കാൻ ഈ വൃക്ഷം നട്ടുവളർത്താറുണ്ട്. കടലാസം പേനയുമെല്ലാം പ്രചാരത്തിൽ വരുന്നതിനു മുമ്പ് വരെ മറ്റ്പനയോലകൾ പോലെ കരിമ്പനയുടെ താളും (ഇല) ഉപയോഗിച്ച് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. കേരളത്തിൽ ഈയടുത്ത കാലം വരെ ജാതകങ്ങൾ കുറിച്ചു നൽകിയിരുന്നത് കരിമ്പനയിലകൾ ഉണക്കിയുണ്ടാക്കിയ താളിയോലകളിലായിരുന്നു.

ഇല കൂടാതെ കരിമ്പനയുടെ തടി, പൂക്കൾ, വേര്, ഫലം എന്നിവയും ഏറെ ഉപകാരപ്രദം തന്നെ ഇതിന്റെഇല പണ്ടു കാലം മുതലേ വീട് മേയാനും, ചവിട്ടി, കാട്ട, വിശറി, തൊപ്പി, കുട്ട എന്നിവ ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നു. ഇതിന്റെ തടിയിൽ നിന്നും ലഭിക്കുന്ന ഒരുതരം ഉറപ്പു കൂടിയ നാർ ബി ഉണ്ടാക്കാനായും ഉപയോഗിച്ചിരുന്നു. കൂടാതെ ഇതിന്റെ കട്ടിയുള്ള കറുത്ത് തടി ഏറെ കാലം നീണ്ടുനിൽക്കാത്തിനാൽ പല നിർമ്മാണ പ്രവ്യത്തികൾക്കും ഉപയോഗിക്കാറുണ്ട്. ധാരാളം ഭക്ഷ്യപദാർത്ഥങ്ങളും കരിമ്പനയിൽ നിന്നും ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ പ്രധാനം പനങ്കള്ളാണ്. ഇതിൽ നിന്നും അറാക്ക് എന്ന ലഹരി പദാർത്ഥവും കരവപട്ടിയും ഉൽപ്പാദിപ്പിക്കുന്നു. കരിമ്പനയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഒൗഷധമായി ഉപയോഗിക്കാറുണ്ട്. ഇളം തണ്ടുകൾ ഗൊണേറിയ പോലുള്ള ലൈംഗിക രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. പിത്താരാഗം,രക്താതിസാരം എന്നിവക്കും ഇത് ഉത്തമമാണ്.

കരിവേലം

ഇംഗ്ലീഷ് നാമം - അക്കേഷ്യ

ഹിന്ദി നാമം - ബബൂല്‍

സംസ്കൃത നാമം - കൌഡിയ ബബുല്‍

ശാസ്ത്രീയ നാമം - Acacia arabica

കുടുംബം - mimosaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ , ആഫ്രിക്ക

വായയിലുണ്ടാവുന്ന ഏത് അസുഖത്തിനും പ്രതിവിധിയായി കരുതപ്പെടുന്ന കരിവേലം ഇന്ന് പേസ്റ്റ്നിര്‍മ്മാണത്തിന്  വ്യാപകമായി ഉപയോഗിച്ച് വരുന്നു, വാണിജ്യപരമായി ഇവ ബബൂൽ എന്നാണറിയപ്പെടുന്നത്.

പതിനാല് മീറ്ററോളം ഉയരത്തിൽ വരുന്ന വൃക്ഷമാണ് കരിവേലം. ഇന്ത്യ, ആഫ്രിക്ക തുടങ്ങി വരണ്ട പ്രദേശങ്ങളിലെല്ലാം ഇവയെ കാണാനാകും. ഇന്ത്യയില്‍  വനപ്രദേശങ്ങളിലും റോഡരികിലും കൃഷിയിടങ്ങളിലും ഇവ സർവ്വസാധാരണമാണ്.

വളരെ സാവധാനം വളര്‍ച്ച പൂര്‍ത്തിയാക്കുന്ന നിത്യഹരിത വൃക്ഷമാണ് കരിവേലം. ഇവയുടെ ശിഖരങ്ങളില്‍ ഒരു തരം മുള്ള് കാണാനാകും.  മരത്തൊലിക്ക് ഇരുണ്ട തവിട്ട് നിറമാണ് ഉള്ളത്  ഇതിൽ ടാനിന്‍, ഗാലിക് എന്നി അമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല കരിവേലത്തിന്റെ ഇലയിലും ഫലത്തിലും ഈ അമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. കരിവേലമരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ അതിസാരത്തിനുള്ള പ്രതിവിധിയത്ര. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് കരിവലത്തിനുണ്ടാവുന്നത്. ഇവ മരത്തിന്‍റെ അഗ്രഭാഗത്തായാണ്‌ കാണപ്പെടുന്നത്.

ഇല, മരത്തൊലി, കറ, ഫലം എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇവയിലെല്ലാം ഗാലിക്, ടാലിന്‍ അമ്ലങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിസാരം കൂടാതെ ചര്‍മ്മ രോഗങ്ങള്‍ക്കും കരിവേലം ഏറ്റവും ഉത്തമമാണ്. കരിവേലതൊലി ചര്‍മ്മ രോഗങ്ങള്‍ക്ക് കുഴമ്പ് രൂപത്തില്‍ ഉപയോഗിക്കുന്നു.കരിവേലത്തടിയിൽ നിന്ന് ലഭിക്കുന്ന ഒരു തരം കറയും ചർമ്മരോഗങ്ങൾക്ക് ഫലപ്രദമാണ്. കൂടാതെ അന്നനാളത്തിൽ ഉണ്ടാകുന്ന പുകച്ചിലിനെ ഇല്ലാതാക്കാനും കരിവേലം ഉത്തമമത്രേ.

കരിവേലത്തിന്റെ ഇല, തൊലി, എന്നിവ രക്തസ്രാവത്തെ തടയുന്നു. ഫലത്തിന്‍റെ തോടിനു ശ്വാസനാളികയില്‍ നിന്ന് കഫത്തെ പുറം തള്ളാനുള്ള കഴിവുണ്ട്. തൊലി ഉപയോഗിച്ച് ചില തരം ചൊറികള്‍ ഭേദമാക്കാനും സാധിക്കും.

കന്നുകാലികൾക്ക് തീറ്റയായി കരിവേലം ഇല നൽകാറുണ്ട്. ചർമ്മരോഗങ്ങൾക്കും വയർവേദനയ്ക്കു പ്രതിവിധിയായുപയോഗിക്കുന്ന വിത്തും നല്ലൊരു കന്നുകാലിത്തീറ്റയാണ്. ഒരു ഫലത്തിനുള്ളിൽ 7 മുതൽ 12 വരെ വിത്തുകളുണ്ടാവാറുണ്ട്. ഇവയുടെ തൊലിയും പല്ലുവേദനയ്ക്ക് ശമനമുണ്ടാക്കുന്നു. കരിവേലത്തിൽ തടി കൽക്കരി, ഇന്ധനം എന്നിവക്കായി ഉപയോഗിക്കപ്പെടുന്നു. പണിയായുധങ്ങൾ നിർമ്മിക്കാനും ഇതിന്റെ തടി അനുയോജ്യമാണ്. തടിയുടെ താഴെഭാഗം വെള്ളനിറത്തിൽ കാണപ്പെടാറുണ്ട്. ഇവിടെയാണ് മുള്ളു പോലെ കൂർത്ത ഭാഗങ്ങൾ കാണപ്പെടുന്നത്. എന്നാൽ ഈ മുള്ള് കാരണം കന്നുകാലികൾക്ക് കരിവേലത്തിന്റെ ഇലകള്‍ ഭക്ഷിക്കാനാവില്ല. ആയുർവ്വേദത്തിൽ ഏറെ അസുഖങ്ങൾക്ക് ഒൗഷധമായി കരിവേലം ഉപയോഗിച്ച് വരുന്നു. ഇവയിൽ നിന്ന് ഒരു തരം അരക്കും നിർമ്മിക്കാനാവും. സൂര്യതാപത്തിൽ നിന്ന് രക്ഷപ്പെടാൻ ഇവക്ക്പ്രത്യേക കഴിവുണ്ട്. ഇലകൾ പരസ്പരം കൂമ്പിയാണ് ഇവ ഈർപ്പം നിലനിർത്തുന്നത്.

ഉപയോഗയോഗ്യമായ മറ്റൊരു പദാർത്ഥമാണ് ഈ വ്യക്ഷത്തിന്റെ കറ. ഇതിൽ നിന്ന് വാർണിഷ് ഉണ്ടാക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പശ നിർമ്മാണത്തിനും ഇവയുപയോഗിക്കുന്നു. ആഭരണ നിര്‍മ്മാണത്തില്‍  രത്നക്കല്ലുകൾ ആഭരണത്തോട് ഉറപ്പിച്ചു നിർത്താനും ഈ പശയാണുപയോഗിക്കുന്നത്.

കശുമാവ്

ഇംഗ്ലീഷ് നാമം - കാഷ്യൂനട്ട് ട്രീ

ഹിന്ദി നാമം - കാജു

സംസ്കൃത നാമം - വൃക്കപാല

മറ്റു പേരുകള്‍ - പറങ്കിമാവ്

ശാസ്ത്രീയ നാമം - Anacardium occidentale

ഫാമിലി          - Anacardiaceae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, ബ്രസീൽ, പനാമ ദ്വീപ്‌, വിയറ്റ്നാം നൈജീരിയ

കേരളം, ഗോവ,  ബംഗാൾ എന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധാരാളമായി കണ്ടു വരുന്ന ഒരു വൃക്ഷമാണ് കശുമാവ്. ബ്രസീല്‍ ആണ് ഇതിന്റെ ജന്മ ദേശം. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചത് കൊണ്ട് തന്നെ  വ്യക്തമാക്കി.

രാവ്. ബസിലാണ് ഇതിന്റെ ജന്മദേശം. പോർച്ചുഗീസുകാർ പ്രചരിപ്പിച്ചതുകൊണ്ടുതന്നെ ഇവ പറങ്കിമാവെന്നു അറിയപ്പെടുന്നു. ഉഷ്ണമേഖല പ്രദേശങ്ങളില്‍ ഒട്ടാകെ ഇവ വന്‍തോതില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.  പനാമ ദ്വീപ്‌ കശുമാവിന്‍റെ കൃഷിക്ക് പേരുകേട്ട പ്രദേശമാണ്. ഏകദേശം 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു വൃക്ഷമാണ് കശുമാവ്.  ശാഖകളും ഉപശാഖകളും മായി പടർന്ന് പന്തലിച്ച രീതിയിലാണ് ഫലം, കറ, മരത്തടി, പരിപ്പ് എന്നിങ്ങനെ കശുമാവിനു ഒട്ടു മിക്ക ഭാഗങ്ങളും ഏറെ ഉപയോഗ പ്രദമാണ്.  പരന്ന ദീർഘവൃത്ത ഇലകളാണിവരുടേത് കൂടാതെ വളരെ ചെറിയ പൂക്കളും ഇവയ്ക്ക് ഉണ്ടാകും. പൂക്കുലയിൽ ദ്വിലിംഗപുഷ്പങ്ങളും ആണ്‍പൂക്കളും കാണപ്പെടും. ദ്വിലിംഗ പുഷ്പങ്ങളെക്കാള്‍ ശോഷിച്ച ഞെട്ടുകളാണ്  ആൺപൂക്കൾക്കുണ്ടാവുക. ദ്വിലിംഗപുഷ്പങ്ങളുടെ ശക്തമായ ഞെട്ട് വളർന്നാണ്ഫ ലം ഉണ്ടാവുന്നത്. കശുമാവിന് രണ്ട് ഫലങ്ങളുണ്ട്. ഇതിൽ ഒന്നിനു മാത്രമേ ഉൽപാദനശേഷിയുള്ളു. മാംസളമായ ഫലത്തിന് താഴെയുള്ള വ്യക്താകൃതിയിൽ കാണപ്പെടുന്ന ഭാഗമാണ് യഥാര്‍ത്ഥ ഫലം. ചുവപ്പ്, മഞ്ഞ നിറത്തിലാണ് പാകമാവുമ്പോൾ കശുമാങ്ങ കാണപ്പെടുന്നത്.

തോടോട് കൂടി വ്യക്കയുടെ ആകൃതിയിൽ കാണപ്പെടുന്ന വിത്ത് നട്ടാണ് കശുമാവിന്റെ പുതിയ ചെടി മുളപ്പിക്കുന്നത്. കശുവണ്ടിയെന്ന പേരിൽ അറിയപ്പെടുന്ന ഈ വിത്തിന്റെ തോടിൽ കറുപ്പുനിറത്തിലുള്ള ഒരു എണ്ണ അടങ്ങിയിരിക്കുന്നു. ഈ എണ്ണ ക്യമിനാശകമാണ്. ഇതിൽ 90 ശതമാനം അനാകാർഡിക് അമ്ലവും കാര്‍ഡോളും അടങ്ങിയിട്ടുണ്ട്. കശുമാവിന്റെ ഏറ്റവും ഉപയോഗയോഗ്യമായ ഭാഗമാണ് കശുമാങ്ങ. ഇതിൽ പഞ്ചസാര, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ആൽക്കഹാൾ, വിനാഗിരി, കാഷ്, ജാം എന്നിവയുടെ നിർമ്മാണത്തിന് കശുമാങ്ങ ഉപയോഗിക്കുന്നു. ചർദി, അതിസാരം എന്നിവക്കും കുട്ടികളിലെ ഗ്രഹണിക്കും കശുമാങ്ങ നീര് ഉത്തമമാണ്. കശുവണ്ടിപ്പരിപ്പ് മൂല്യമുള്ള ഒരു കയറ്റുമതി ഉൽപന്നമാണ്. പ്രാടീൻ, കൊഴുപ്പ്. കാർബോ ഹൈഡ്രേറ്റ് എന്നിവ കൂടാതെ നല്ലൊരു ശതമാനം എണ്ണയും ഇതിൽ നിന്ന് ലഭിക്കും. മാത്രമല്ല ഇവയുടെ ഇലയിൽ നിന്ന് പി ഹഡാക്സി ബെൻസോയിക്, പാട്ടാ കാറ്റെച്ചവിൻ, ജെന്റിസിക് അമ്ലം, ഗാലിക് അമങ്ങൾ, ഗ്ളൂക്കോസൈഡുകൾ, റാമ്നോസൈഡുകൾ എന്നീ രാസഘടകങ്ങളും വേര്‍തിരിച്ചെടുക്കാനാവും. 12 രാജ്യങ്ങളിൽ നിന്നായി ടൺ കണക്കിന് കശുവണ്ടിയാണ് വർഷം തോറും ഉൽപാദിപ്പിക്കുന്നത്. വിയറ്റ്നാം 8,27,000 ടൺ, ഇന്ത്യ 4,60,000 ടൺ, ബ്രസീൽ 2,3ി. 268 ടൺ, നൈജീരിയ 2,13,000 ടൺ എന്നിങ്ങനെയാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. തെക്കേ ഇന്ത്യയിൽ ബാംഗ്ലൂരിലും കൊല്ലം,കൊച്ചി എന്നിവിടങ്ങളിലുമാണ് കശുവണ്ടി കൃഷി വ്യാപകമായുളളത്. കശുവണ്ടിയുടെ തോടിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ആനയെ മെരുക്കിയെടുക്കാൻ പണ്ടുകാലം മുതൽക്ക് തന്നെ പാപ്പാൻമാർ ഉപയോഗിചിരുന്നതായി പറയപ്പെടുന്നു. ഉയർന്ന തോതിൽ കലോറി അടങ്ങിയിരിക്കുന്ന ഒരു വിഭവമാണ് കശുവണ്ടിപ്പരിപ്പ്. കൂടാതെ 10 ശതമാനം കൊഴുപ്പും ഇതിലുണ്ട്. ഇന്ത്യൻ വിഭവങ്ങളിൽ പ്രധാനമായി ഉപയോഗിക്കുന്ന കശുവണ്ടിപ്പരിപ്പ് പോഷക വർദ്ധനവിന് കുട്ടികൾക്ക് പാലിൽ അരച്ച് ചേർത്ത് കൊടുക്കാറുണ്ട്.

കവുങ്ങ്

ഇംഗ്ലീഷ് നാമം - അറക്കാ നട്ട്, പിനാംഗ്, ബെറ്റല്‍ നട്ട്

ഹിന്ദി നാമം - സുപ്യാരി

സംസ്കൃത നാമം - ക്രമുക, താംബൂല

മറ്റു നാമങ്ങള്‍ - അടക്കാമരം, ചെമ്പഴുക്ക, കമുക്

ശാസ്ത്രീയ നാമം - Areca catechu

കുടുംബം - palmae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, അമേരിക്ക, ആഫ്രിക്ക

തെങ്ങിനെന്ന പോലെ കവുങ്ങിനും പേര് കേട്ട നാടാണ് കേരളം. നമ്മുടെ വീടുകളിലെ കാരണവന്മാരും മുത്തശിമാരും ചുണ്ടും ചുവപ്പിച്ചു നടക്കുന്നത് കണ്ടിട്ടില്ലേ. ഏതു നേരവും വായ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി എന്തോ ചവച്ചരച്ച് നടക്കുന്ന ഇവരുടെ വായിലെ മുഖ്യ താരമാണ് ഈ കവുങ്ങിന്റെ കായയായ അടക്ക, വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവക്ക് കൂടെ അടക്കയും കൂട്ടി മുറുക്കുക എന്നത് കേരളീയ സംസ്ക്കാരത്തിന്‍റെ പാരമ്പര്യമാണ്.

നെടുംനീളത്തില്‍ വളരാനാണ്‌ കവുങ്ങിനിഷ്ടം. പന, തെങ്ങ്, എന്നീ വൃക്ഷങ്ങളുടെ ഗണത്തില്‍ പെടുന്ന കവുങ്ങ് ഏകദേശം 20 മീറ്റർ ഉയരത്തിൽ വരെ വളരുന്നതായാണ് കണ്ടുവരുന്നത്. തെങ്ങോലകളോട്രീ ചെറിയ തോതില്‍ സാമ്യം പുലർത്തുന്ന ഇലകൾ ആദ്യം ഹരിത വർണ്ണവും പിന്നീട് പ്രായമേറുമ്പോള്‍ മഞ്ഞ നിറത്തിലും  കാണപ്പെടുന്നു. കവുങ്ങിന്റെ തലപ്പത്താണ് ഇലകൾ കൂട്ടമായി വളരുന്നത്. ഇലകൾക്കിടയിൽ അടക്ക പഴുത്ത് തോൽ ഭാഗത്തിന് മഞ്ഞനിറം വന്നതിന് ശേഷമാണ് അവ പറിക്കുക. പഴുത്ത അടക്കയുമായി നിൽക്കുന്ന കവുങ്ങ് ഒരു സുന്ദര കാഴ്ച തന്നെയാണ്. ഇൗ അടക്കയിൽ നിന്നാണ് അടുത്ത കവുങ്ങ് മുളപൊട്ടി വരുന്നത്.

നന്താ-മലേഷ്യ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഉഷ്ണ മേഖലകളിൽ വളരുന്ന വിളയാണ് കവക്ക് അരിക്കാൻ ഉഷ്ണ മേഖലകൾ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ കവുങ്ങ് കൃഷി കണ്ടുവരുന്നുണ്ട്. കൂടാതമലേഷ്യ, തായ്വാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും അടക്കയുടെ ആവശ്യത്തിന് വണ്ടി കവുങ്ങ് വളർന്നുന്നു. മലേഷ്യയുടെ പടിഞ്ഞാറൻ തീരത്തെ പനാഗ് ദ്വീപിന് ഈ പേരുവന്നത് അടക്കയുടെ പ്രാദേശിക നയംമായ പിനാഗിൽ നിന്നാണ്. ആസാം, മേഘാലയ, പശ്ചിമബംഗാൾ, മഹാരാഷ്ട്രs, കേരളം, തമിഴ്നാട്, ഡക്കാപീഠഭൂമി, ആൻഡമാൻ നിക്കാബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ അടക്കാ കൃഷി കൂടുതലപധാന രാസവസ്തുക്കൾ.ഒള്ളത്. ഗാലിക് ആസിഡ്, ടാനിൻ, ലിഗ്നിൻ, നാല് തരം ആൽക്കലോയിഡുകൾ എന്നിവയാണ് അടക്കയിലെഇന്ത്യയിൽ കേരളമുൾപ്പെടുന്ന ചില സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും കവുങ്ങിന് അവയുടെ പാരമ്പര്യവുമായി ചില ബന്ധമുണ്ട്. അടക്കയെ മുറുക്കാൻ ഉപയോഗിക്കാൻ തുടങ്ങിയതിന് ഏകദേശം ആയിരം വർഷം പഴക്കം കാണും. യഥാർത്ഥത്തിൽ കയ്പു രസമുള്ള അടക്ക ജനങ്ങൾക്ക് പ്രിയങ്കരമായ വസ്തുവായി മാറിയതെങ്ങനെ എന്നതിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. പണ്ട് തുടങ്ങിവെച്ച ആ രീതി ഇന്നും പിന്തുടരുന്നു എന്നുമാത്രം. മ്യാൻമാർ, സോളമൻ ദ്വീപുകൾ, വിയറ്റ്നാം എന്നിവയുടെ സംസ്കാരവുമായും കവുങ്ങിന് ബന്ധമുണ്ട്. വിവാഹം പോലുള്ള ചില ശുഭ കാര്യങ്ങളുടെ പ്രതീകമായാണ് കവുങ്ങിനെ ഇവര കണക്കാക്കുന്നത്. കേരളം, ആസാം തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളും അടക്കയ്ക്ക് തങ്ങളുടെ ആചാരിൽ പ്രഥമ സ്ഥാനം നൽകുന്നു. വിവാഹം തുടങ്ങിയ മംഗള മുഹൂർത്തങ്ങളിൽ അതിഥികളെ സൽക്കാര വാൾ ഭക്ഷണ ശേഷം അടക്ക, വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവ ചേർത്ത് മുറുക്കാൻ പൊതി വാട്ടിക്ക് ആ പേര് ലഭിച്ചത് അടക്കയുടെ പേരായ ഗുവ, ചന്ത എന്നർത്ഥം വരുന്ന പാട്ട് എന്നിവയിൽ ൽകുന്ന രീതി പണ്ടും ഇന്നും ഇവിടങ്ങളിൽ സർവ്വസാധാരണമാണ്. ആസാമിലെ പ്രധാന നഗരമായപാൻ മസാല, ഗുട്ട്ക എന്നിവയുടെ നിർമ്മാണത്തിനും അടക്ക ഉപയോഗിക്കുന്ന..

കാറ്റാടി

വീഫ് വുഡ്, കാന

ർട്ടി സാമു

Casuarina equisetifolia

Casuarinaceae

കൻസ് ലാൻഡ് വീപുകൾ, മലേഷ

മാലിയ, ഫിലിപ്പീൻസ്,

പോളിനേഷ

ൾ ഏവർക്കും സുപരിചിതമാണ്. കാറ്റിന്റെ ദിശയിൽ ആടുന്നതിനാലാണ് ഈ വാക

എന്ന പേർ ലഭിച്ചത്. പസഫി വീപു കളും ദാസ് ടിയയിലെ ചില ദേശങ്ങളാണ്

നമവസാനങ്ങളായി കണക്കാക്കപ്പെടുന്നത്. ഇന്താനേഷ്യ, മലേഷ്യ എന്നിവടങ്ങി നീ

നിലക്കും ശ്രീലങ്കയിലേക്കും ഇവ വ്യാപിച്ചു. ഇന്ന് ലോക ഒട്ടുമിക്ക കടൽത്തീരങ്ങളിലും

ൾ സർവസാധാരണമാണ്. 100ലാ ഉപാഷണ ശാലാ പ്രദേശങ്ങളിൽ കാറ്റാടി ധാര

 

ഏത് കാലാവ

ണാധിക്യമുള്ളതുമായ സി

 

 

കാറ്റാടി മരങ്ങൾ പ

്ക് കാറ്റാടി എന്ന

കാടിയുടെ ഉൽ

നം ഇന്ത്യയിലേക്കാം.

കാറ്റാടി മരങ്ങൾ സ

ായി കാണപ്പെടുന്നു.

കാലാവസ്ഥയിലും ഏതു തരം മണ്ണിലും വളരാൻ കഴിവുള്ള ഒരു വ്യകമാണ് കാറ്റാടി വരണ്ടതാം ല

ിപ്പമുള്ളതുമായ മണിലാ വാനവശങ്ങളിലും ധാരാളം മഴ ലഭിക്കുന്ന പദായം വാവാ 4

ം കാറ്റാടി മരങ്ങൾ അനായാസം വളരുന്നു. പ്രത്യേക വളമോ ജലാസനമോ നവയം അവശ്യമില്ല.

പാണകതിയുളള ഈ വകത്തിന് താരാട്ട് ആയി കിടക്കുന്ന തരത്തിലുള്ള നിരവധി ശാഖകൾ എണ്. ന

പച്ച നിറമാ

പിൻ നലകൾ നേരിയതും നീളമുള്ളവയുമായിരിക്കും. ശാഖകളും നേരിയതു തന്നെ. ഇലകൾക്ക് കരിഞ്ഞ നിറമാണ്. ഒരു വ്യക്ഷത്തിൽ തന്നെ ഏകലിംഗ പുഷ്പങ്ങളും ദ്വിലിംഗ പുഷ്പങ്ങളും കാണപ്പെടുന്നു. വ്യക്ഷത്തിന്റെ കാണ്ഡം രണ്ടു ഭാഗമായി കാണപ്പെടുന്നു. മണ്ണിന്റെ ഉപരിതലം മുതൽ വ്യക്ഷത്തിന്റെ ഉയത്തിന്റെ പകുതി വരെയുള്ള കാണ്ഡഭാഗം കട്ടിയേറിയതും സ്ഥായിയുമായിരിക്കും. എന്നാൽ അതിന്റെ മുകളിലേക്കുള്ള ശിഖരങ്ങളും ഇലകളും അടങ്ങിയ ഭാഗം പൊഴിഞ്ഞു പോകാറുണ്ട്. ഇവിടെ വെച്ചാണ് വ്യക്ഷത്തിന്റെ പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങൾ നടക്കുക. കാറ്റാടിയുടെ ഫലങ്ങൾക്ക് അണ്ഡാകൃതിയാണുള്ളത്.ഉപരിതലം ഉയർന്നും താഴ്ന്നും ഇരിക്കും. ഓരോ ഫലത്തിനകത്തും വിത്തുകൾ ഉണ്ടാവും. വിത്തുകൾ വഴിയാണ് പുനരുൽപാദനം നടക്കുക.

ഈ വ്യക്ഷത്തിന്റെ തായ്ത്തടി കടുംതവിട്ടു നിറത്തോട് കൂടിയതും ഉറപ്പേറിയതുമാണ്. മണ്ണിലെ ദേവീകരിണ പ്രവർത്തനത്തെയും ലവണജലത്തിന്റെ പ്രവർത്തനത്തെയും പ്രതിരോധിക്കുന്നതായതിനാൽ തൂണുകളുംവേലികളും നിർമ്മിക്കാൻ ഇവ ഉപയോഗിക്കുന്നു. ചൈനയിൽ മരം കൊണ്ടുള്ള ചില ലാലാ ഉപകരണങ്ങൾനിർമ്മിക്കാൻ കാറ്റാടി തടി ഉപയോഗിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കുപരി ഇന്ധനമായും കൽക്കമിയായും കാറ്റാടിതടി ഉപയോഗിക്കാം, ശക്തമായി വീശുന്ന കാറ്റുമൂലം വിളകൾക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാൻ കാറ്റാടി മരങ്ങൾ തോട്ടങ്ങൾക്കു ചുറ്റും നട്ടിപിടിപ്പിക്കാറുണ്ട്. കാറ്റിനെ പ്രതിരോധിക്കാനുള്ള കാമാടി മരത്തിന്റെ ശേഷിയാണ് ഇതിനു കാരണം. മണ്ണൊലിപ്പ് തടയാനം ഈ വ്യക്ഷം നട്ടുപിടിപ്പിക്കുന്നത് നിണകരമാണ്. മണ്ണിൽ നൈട്രജൻ സ്ഥിരീകരണം നടത്താൻ ഇവയുടെ വേരുകൾക്ക് കഴിവുള്ളതിനാൽ മണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനും ഏറെ സഹായകരമാണ്.

വിക്ഷം എന്ന നിലയിലുള്ള ഉപകാരങ്ങൾക്കു പുറമെ ചില നാട്ടുചികിൽസകളിൽ ഒൗഷധാവശ്യത്തിനുംകാറ്റാടിയുടെ ഭാഗങ്ങൾ പ്രയോജനപ്രദമാണ്. ബറി ബെറി, വയറിളക്കം, ചുമ, മുഖക്കുരു, വയറുവേദന,താണ്ടവേദന തുടങ്ങിയ രോഗങ്ങളുടെ ചികിൽസക്കാണ് ഇവ ഉപയോഗിക്കുന്നത്. വ്യക്ഷത്തിലടങ്ങിയിരിന്ന അമിനോ അമം, ടാനിൻ, അസ്പരാജിൻ ഗ്യാമിൻ എന്നീ രാസഘടകങ്ങളുടെ സാന്നിദ്ധ്യമാണ് ഒൗഷധമൂല്യത്തിന് കാരണം.

കാപ്പി

| ് ന

Colles

ചന പ്

തനം പ

 

f 5 6

 

പാനിഷ് നൽകിം ന 1 കപ്പ് കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവർ ആ

ക മനാഹാരമായ പാട്ടു കളിച്ച നമ്മ അടുക്കളകളിൽ എത്തിച്ചേരുന്ന കാപ്പിപ്പൊടി, ത

വിസ 1 പാവം കാപ്പി കായ വില്യം നാൾ മാ പരമായ

-പരം പ്രാധാന്യക സ് കാപ്പിയ സാമു 1 ഗസ്ഥവ്യ ജനങ്ങൾ തേടിയാണ് പാശ്ചാത്യർ അന

ന പര്യവില നാം നിലയിലും പിന്നാക്ക ൾ.കൾ നീണ്ട നവഗികാധിപത്യത്തിന

നിരവധി രാജ്യങ്ങൾ അടിച്ചമർത്താനം 1 13 ാർ പര്യവേഷണങ്ങൾ നേടിയിട്ടു

11ായണ കഥ യിൽ വായി വരുന്ന നിത്യഹരിത വ്യകമാണ് കാപ്പി ആഫിക്കയുടെ '

ിന്ന് നവ 111ായി കിയത്. അന്ന് പ്രധാനമായും 11 ഇനത്തിൽപ്പെട്ട കാപ്പിപ

ി വി യു ന്നത് 43ി സി ബസ് കോഫി എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. 15 ശത

താളം അറബികാ കാഫിയാണ് ഇന്ന് ഉൽപാദിപ്പിക്കുന്നത്. റോബസ് കാഫിയെ കാഫി കാനിം

എന്ന വിലാസ മാസികയക്കാൾ കാഠിന്യമേറിയ പലകാണ് കാഫി കാനിക്ക് 1

വഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന കഫൻ എന്ന രാസവസ്തു കൂടുതലായി അടുത്തി

രിക്കുന്നതും ഇവയിൽ തന്നെ.

കാപ്പിമരം ഏകദേശം 10 മീറ്റർ ഉയരത്തിൽ വളരുന്നു. ഉയരുന്നതിനനുസരിച്ച് ഇവയുടെ ശാഖകൾ ഉe

മാറ്റാറുണ്ട്. വിളവെടുപ്പിനുള്ള സൗകര്യം കണക്കാക്കിയാണിത്. നിളമുള്ളതും അറ്റം കൂർത്തതുമാണ് ക

യുടെ അവകൾ. ഇവയുടെ ഇലകൾ കടുംപച്ചനിറത്തിലും തിളക്കമാർന്നതുമാണ്. ഇവയുടെ പൂക്കൾ സ

വാഹികളാണ്. പ്രതകക്ഷത്തിൽ നിന്നാണ് പൂക്കൾ ഉണ്ടാവുന്നത്. ഇവ കൂട്ടങ്ങളായി കാണപ്പെടുന്നു. കോം

അറബിക്കയിൽ സ്വയം പരാഗണം നടക്കുമ്പോൾ റോബ കോഫിയിൽ കതിമപരാഗണമാണ് നടന്നു

ത്. കാലാവസ്ഥാവ്യതിയാനമനുസരിച്ച് ഇവയുടെ ഫലോൽപാദനത്തിലും വ്യത്യാസം അനുഭവപ്പെടുന്ന കാപ്പിയുടെ മരം ഉറിയതാണ്. ഇവയുടെ വേരുകൾ ഏകദേശം 20 മുതൽ 25 സെന്റീമീറ്റർവരെ നീപോവാം. അറബ്യയിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് കാണപ്പെടുന്ന കോഫി അറബികയാണ് കാപ്പി ച

ഗത്തിൽപ്പെട്ട ആദ്യ വ്യക്തമായി കണക്കാക്കുന്നത്. മറ്റു വർഗത്തിൽപ്പെട്ട കാഫിയേക്കാൾ ഏറെ ഗുണപ

ണ് അറബിക്കയുടേത്. ഇതിൽ കഫേൻ (calleitie) ന്റെ അളവ് മറ്റുള്ളതിനേക്കാൾ കുറവാണ്.

കാപ്പിമരത്തിന്റെ ഫലം ചെറുതും ഉരുണ്ടതുമാണ്. ഇവ പാകമാവുമ്പോൾ ചുവപ്പ് നിറത്തിൽ മാസം

മായി കാണപ്പെടുന്നു. ഇതിനുള്ളിലാണ് കാപ്പിക്കുരു കാണപ്പെടുന്നത്. ഒരു ഫലത്തിനുള്ളിൽ രണ്ട് വി

ളാണ് അടങ്ങിയിട്ടുള്ളത്. കാപ്പിക്കുരു വറുത്തെടുത്തത് ഏറെ ഭക്ഷ്യയോഗ്യമാണ്. അറേബ്യയിലാണ് സ

മായി കാപ്പിക്കുരു ഭക്ഷ്യയോഗ്യമാക്കിയത്. പിന്നീട് ഇവ ഈജിപ്തിലേക്കും, തുർക്കിയിലേക്കും വ്യാപ്

കാപ്പിക്കുരു ശേഖരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. വ്യാവസായികാടിസ്ഥാനത്തിൽ ഇവ ക

ചെയ്യുമ്പോൾ കൂടുതൽ തൊഴിലാളികളുടെ സേവനവും ആവശ്യമാണ്. കാപ്പിമരത്തിൽ വ്യത്യസ്ത സമ

ളിലാണ് ഫലങ്ങൾ ഉല്പാദിപ്പിക്കുക. കേരളത്തിലെ വയനാട്ടിൽ കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ

ചെയ്തു വരുന്നുണ്ട്.

കുടപ്പന

ഇംഗ്ലീഷ് നാമം - താലിപോട്ട് പാം

ശാസ്ത്രീയ നാമം - Corypha Umbraculifera

കുടുംബം - palmae

കാണപ്പെടുന്ന പ്രദേശങ്ങള്‍ - തെക്കെ ഇന്ത്യ, ശ്രീലങ്ക

ഇന്ത്യയാണ് കുടപ്പനയുടെ ജന്മദേശം. ഇവിടെ നിന്നും ഒരു കിഴക്കൻ ജഗങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലേക്ക്ഇവ വ്യാപിക്കുകയായിരുന്നു കൂടപ്പനയുടെ ഇലകൾക്ക് ചരിത്രപരമായി പ്രാധാന്യമുണ്ട്. തെക്ക്കിഴക്കൻ ഏഷ്യൻ സംസ്കാര കാലഘട്ടങ്ങളിൽ കുടപ്പനയുടെ ഇലകളില്‍ ആയിരുന്നു ഭൂരിഭാഗം ലിഖിതങ്ങളും കുറിച്ച് വച്ചിരുന്നത്.

ഏകദേശം 30 മീറ്റർ ഉയരത്തിൽ വളരുന്ന ഒറ്റത്തടി വ്യക്തമാണ് കദപ്പന. ഇതിന്റെ തടിവണ്ണം വളരെ കൂടുതലാണ്.എകദേശം 3 അടി വ്യാസമെങ്കിലും കുടപ്പനയടെ അന്തിക്കാം. വലിയ വിശറിയാടി ഇവയുടെ ഇലകൾക്ക് നല്ല വലിപ്പമുണ്ടാകും. തായ്ത്തടിയുടെ തലപ്പത്ത് ഇരുവശങ്ങളിലുമായി.

ലയിൽ ധാരാളം പൂക്കളുണ്ടാകും.

നലകൾ രൂപപ്പെടുക. വൃക്ഷത്തിന്റെ ഉച്ചിയിൽ നിന്നാണ് പൂങ്കുലകൾ ഉണ്ടാകുക. ഒരു പൂങ്കുലയിൽ തന്നെ

കട്ടപ്പനയുടെ ഫലങ്ങൾ ഉരുതും പച്ച നിറമുള്ളതുമാണ്. പാകമാവുമ്പോൾ ഇവ കൊഴിഞ്ഞു വീഴും

പായകൾ കൊഴിഞ്ഞു വീഴുന്നതാടു കൂടി ഈ മരം നശിച്ചു തുടങ്ങും. ഏകദേശം 80 വർഷമാണ് ഒരു കൂട്ട

നയുടെ ആയുസ്സ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഫലങ്ങൾ രൂപപ്പെട്ട് പാകമാവാൻ ഒരു വർഷമെങ്കിലും

സന്മമെടുക്കും. ഫലങ്ങൾക്കകത്ത് വലിയ വിത്തുകളുണ്ടാകും അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ

ഈ വിത്തുകൾ പെട്ടെന്ന് മുളയ്ക്കും. തൈകൾ വളരാൻ ധാരാളം സമയമെടുക്കും. വളരെ മെല്ലെയാണവ വി

ഒരക. ഫലഭൂയിഷ്ഠമായതും ഈർപ്പം നിലനിൽക്കുന്നതുമായ മണ്ണാണ് കൂടപ്പനയുടെ വളർച്ചക്ക് അനുയോ

ജ്യം. കൂടാതെ നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തും ഇവ വളരുന്നുണ്ട്. കുടപ്പനയുടെ ഇലകൾ പൂരമ

താൻ ഉപയോഗിച്ചുവരുന്നു. ഇതിൽ നിന്നും ഊറ്റിയെടുക്കുന്ന സത്ത് ഒരു ലഹരി പാനീയമാണ്. ഇതിന്റെ താ

തടി മറ്റു നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കൂടപ്പനയുടെ പനമട്ടലിൽ ധാരാളം മരു

കൾ വിന്യസിച്ചിരിക്കുന്നു. ഇവ വലിനിർമ്മിക്കാൻ ഏറെ അനുയോജ്യമാണ്.

വണ്ടികാലങ്ങളിൽ കൂടപ്പനയുടെ പനന്തട്ട ക്യഷിയിടങ്ങളിലും മറ്റും വെള്ളം ഒഴുക്കാൻ വേണ്ടി ഉപയോ

ഗിരിരന്നു. ഇവ വീടുനിർമ്മാണങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ നിർമ്മിച്ച വി

ടികളുടെ ഉൾഭാഗത്ത് നല ശീതളിമ ലഭിക്കുമായിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കും കൂടപ്പനയുടെ ഒ

ല ഉപയോഗിച്ചു വരുന്നു. ശർക്കര പോലെയിള ഉൽപന്നങ്ങൾ കേടാകാതെ സൂക്ഷിക്കാൻ വേണ്ടി ഉണങ്ങി

0 പനയോലയിൽ ഇവ പൊതിഞ്ഞു വയ്ക്കുന്നത് കാണാം. അലങ്കാരവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയും

നാം ഉപയോഗിക്കാം. പൂക്കാലമാവുമ്പോൾ പൂക്കാട്ട് നിർമ്മിക്കുന്നത് പനയോല് കൊണ്ടാണ്. പായ

നെയാനും ഇവ ഉപയോഗിക്കുന്നുണ്ട്. പണ്ടുകാലങ്ങളിൽ കൃഷിയിടങ്ങളിലെല്ലാം കർഷകര് തലക്കുട്ടി ഉപ

യോഗിച്ചിരുന്നു. ഇവ നിർമ്മിക്കുന്നതും പനയോല കൊണ്ടാണ്. പടക്കനിർമ്മാണത്തിനാണ് ഏറ്റവും കൂടു

തൽ പനയോല ആവശ്യമായി വരുന്നത്.

സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള ഒരു മരമാണ് കൂടപ്പന, തെയ്യം പോലെയുള്ള ക്ഷേത്രകലകൾ

വക്കാലങ്കാരത്തിനായി കടപ്പനയുടെ ഓലയും പനമട്ടൽ കീറിയും ഉപയോഗിക്കാറുണ്ട്.

കൂവളം

 

ഹിണി നാം

 

ല് വ ് വുഡ് നടി

 

രാന്തീയ നാമം Aegle mamelos

Rutaceae

കാണാക്കുന്ന പ്രാഥൻ 0 022 ആദി

ാർമൽ ആനവാസ്.

നിക്കോബാർ അവ

 

നവു കലാസ നി ആരാധന സാരാളമായി ഉപയോഗി

 

വാവെവിധം ഇന്ത്യയുടെ പശ്യകതയാണ് പല വകയം കാവികമായി കരുതുന്ന പ്

തവും നാം ഭാരതീയർകി യി പയം മറ്റും ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു വർഷമാണ്

2, Sഗവാൻ പരമശിവൻ ആരാധനക്ക് പണം കവി കാവം പാവായി വന്ന

വ നവ മന്നറിയപ്പെട്ട ന ക വരം നസ്യ, ബർ പാകിസ്താൻ, ബംഗാൾ എന്നി എന്നെ

ാന ധാരാളമായി കവരുന്നതിലും ആഫി മലേഷ്യ എന്നീ രാജ്യങ്ങളിലും വന്ന

നായിരം വാനമടയം 0 പന്ന്യe വടയും സമീപത്തായാണ് കവരം നട്ടു പിടിപ്പിക്കാൻ

10 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വരുന്ന വിവാണിത്. വ്യത്യസ്ത വലിപ്പത്തി നാല്

യായി. ശാലകളിലും ഉപശാഖകളിലുമായി മാസാചി പോലുള്ള മകളുണ്ട്. മങ്ങിയ പച്ച നിറം

വക്കാൾ നല്ല മണം ഗണ്ടായിരിക്കും മാമല നാട് ചേർന്നാണ് ഇവ കയ യ ക വസതിയ

കൊഴിഞ്ഞു പോവുന്നവയാണ് ഈ പൂക്കൾ, കബറി എന്ന പേരിൽ ഉരുണ്ട ഫലമാണിവയിൽ കണ്ടുവരുന്നത്

പച്ച നിറമാമാ ന ഫലങ്ങൾ മുപ്പതാം മാറും 2 നിറമാവന്നു. കട്ടിയിൽ വൻ താനാണ് ഫ

ത്തിന്. ഇവയുടെ മാംസളമായ ഭാഗം മധുരമുള്ളതാണ്.

കൂവളത്തിന്റെ തൊലിയിൽ മാർമിൻ എന്ന ഘടകമാണ് അടങ്ങിയിട്ടുള്ളത്. കാണ്ഡത്തിലാകട്ടെ സോഡിയം

പൊട്ടാസിയം, കാത്സ്യം കാർബണേറ്റ് എന്നിവയും. വിത്തിൽ വിരേചന ശക്തിയുളള ഒരിനം തിക്താരം

വുമുണ്ട്. ഇലയിൽ പച്ച നിറവും ഗന്ധവുമുള്ള തൈലവും, എജിലിൻ, എജിലാനിൻ എന്നീ ആൽക്കലോയി

ഡുകളുമാണുള്ളത്. ഇലയിൽ നിന്നും ഒരു തരം എണ്ണ വേർതിരിച്ചെടുക്കാൻ കഴിയും. ഈ എണ്ണക്ക് എല്ലാവി

ധ അണുബാധകളെയും ശമിപ്പിക്കാനുളള കഴിവുള്ളതായി കരുതപ്പെടുന്നു. കൂടാതെ രക്തത്തിലെ പഞ്ചസ

രയുടെ അളവ് കമീകരിക്കാനും ഇലയിലെ ഘടകങ്ങൾക്ക് കഴിയും. കഫം, വാതം, വേദന, നീർ, വിഷം എ

ന്നിവക്ക് ശമനം നൽകാൻ കൂവളത്തിന് പ്രത്യക കഴിവുണ്ട്. കൂവളത്തിന്റെ വിത്തു മുളപ്പിച്ചാണ് പരിം

തൈകൾ ഉൽപാദിപ്പിക്കുന്നത്. മണ്ണിന്റെ ഘടന, കാലാവസ്ഥാവ്യതിയാനം, വിത്തിന്റെ ഗുണമേന്മ എന്നിവ ത

ശേഖരണം നടക്കുന്നത്. ഫലങ്ങൾക്ക് പച്ച കലർന്ന മഞ്ഞ നിറമാവുമ്പോൾ പറിക്കാൻ പാകമാവുകയും വി

നുസരിച്ച് ഫലത്തിനും വ്യത്യാസം ഉണ്ടാവുന്നു. ഏകദേശം ആറോ ഏഴോ വർഷങ്ങൾക്കു ശേഷമാണ് ഫe

ന്നീട് പച്ച നിറം മാറുന്നതുവരെ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം ഫലത്തിൽ നിന്നുള്ള

വിത്ത് ശേഖരിച്ച് ജനുവരിയോടെ കൃഷിയിറക്കുന്നു. കൂവളത്തിന്റെ ഒരു മരത്തിൽ നിന്നും ഏകദേശം 800 പ

ലങ്ങൾ വരെ ശേഖരിക്കാമെന്നാണ് കണക്ക്,

ഫലങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന കുഴമ്പ് സ്ക്വാഷ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മദ്യത്തിന് വി

ളിരസം ഉണ്ടാക്കുന്നതിനായും ഈ ഫലത്തിന്റെ കുഴമ്പ് ഉപയോഗിച്ചു വരുന്നു. മൂപ്പെത്താത്ത ഫലത്തിന

ടൊപ്പം സിട്രിക് ആസിഡും കൂട്ടിക്കലർത്തി ജാം ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ടത്രെ. കൂവളത്തിന്റെ ചി

ാർ ഇലകൾ കാന് തുടങ്ങിയവ മഞ്ഞപ്പിത്തം, ഛർദ്ദി, കണ്ണ് രോഗങ്ങൾ, ചെവി സംബന്ധിയായ രോഗങ്ങൾ,

യറു കടി, വയറിളക്കം, മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്ക് ഒൗഷധക്കൂട്ടുകളായി ഉപയോഗിക്കാവുന്നത്.

്. ഇവയുടെ തളിരിലകളും തണ്ടുകളും പച്ചക്കറിയായി തായന്റുകാർ ഉപയോഗിക്കുന്നുണ്ട്.

കൊടുക്കപ്പുളി

 

നില ടാമറിന്

Pithecolobium dulce

1egunnillahi

അമേരിക്കൻ മസിൽ ഫിലി

ഷൻസ്, ഇന്ത്യ കൊളംബിയ

കരവിയ ഫ്ളോറിഡ, ഹവായി

ദ്വീപുകൾ

 

വാസമില്ലാതെ ഉപയോഗിക്കുന്ന ഒന്നാണ് കൊടുക്കപ്പളി. ഇതിന്റെ മധുരിക്കുന്ന മിനുചി ആർ

 

ദേശവ്യത്യാസമില്ലാതെ

ം ഇഷ്ടപ്പെടുന്നതാണ്

നമ്മുടെ നാട്ടിൽ സ

13. കൊളംബിയ

വ സാധാരണമാണ്

സിൽ മിതമായ ക

 

പാട്ടിൽ സ്ഥലമായി കാണുന്ന ഇടത്തരം വ്യക്ഷമാണിത്. മെക്സിക്കോയാണ് ഇതിന്റെ ജയി

ബിയ, കരീബിയ, ഫ്ളോറിഡ, ഏഷ്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങൾ എന്നിവിടങ്ങളിലും ഈ

കണമാണ്. ഹവായ് വീപുകളിൽ ഇത് ഒരു കളച്ചെടിയായാണ് കണക്കാക്കപ്പെടുന്നത്, ഫിലിപ്പെൻ

ായ ഉയരത്തിൽ സ്ഥിതി ചെ ന്ന ഭൂപ്രദേശങ്ങളിലാണ് കാദമി മരം പൊതുവേ കാണപ്പ

 

പദേശം പതിനെട്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഇടത്തരം വ്യക്ഷമാണിത്. ത്വരിത ഗതിയി

ഈ വ്യക്ഷത്തിന്റെ വളർച്ച. ഒരു നിത്യഹരിത വ്യക്ഷമായ കൊടിക്കപ്പെട്ടിക്ക് വിസ്താരമേറിയ തലപ്പ്

ാളത്. ശാലി

ത് ശാഖകൾ നീളമേറിയും പടർന്നും കാണപ്പെടുന്നു. തായ്ത്തടിക്ക് ഉയരം വരെ കുറവാണ്. ശാഖക

നിൽ ധാരാളം മുള്ളുകളുണ്ടാകും. ഇലകൾക്ക് അടിവശത്തായിട്ടാണ് മുള്ളുകൾ കാണപ്പെടുക. പൂക്കൾ നിറ

പൂങ്കുല വെറും ഒരു സെന്റിമീറ്റർ വ്യാസത്തിലാണ് കാണപ്പെടുക. ഫലം നിന്നു. പാടുള്ളവയാണ്.

ഫലം ഏകദേശം 18 സെന്റിമീറ്ററെങ്കിലും നീളമുണ്ടാകും. പക്ഷെ വളഞ്ഞാണ് കാണപ്പെടുക. ഫലത്തി

ന്റെ ഉൾഭാഗം മാംസളമാണ്. ഇതിൽ ധാരാളം വിത്തുകൾ അടങ്ങിയിട്ടുണ്ട്. ഒരു ഫലത്തിനകത്ത് എട്ട് വിത്തു

കമെങ്കിലും ഉണ്ടാകും. വിത്തുകൾക്ക് കുറുപ്പ് നിറമാണ്. പാകമാകുമ്പോൾ ഫലം മധുരിക്കും. ഇതു ഭക്ഷിക്കു

ന്ന പക്ഷികളുടെ വിസർജ്യത്തിലൂടെ പുറത്ത് വന്നാണ് വിത്തുകൾ മുളക്കുക. വേരുകൾ പൊട്ടിമുളച്ചും

തെകൾ ഉണ്ടാവാറുണ്ട്.

സമുദാപരിതലത്തിൽ നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ് ഇവയുടെ വ

ളർച്ചക്കനുയോജ്യം. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് കൊടക്കപ്പുളി മരം വ്യാപകമായി കാണ

പ്പെടുക. വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ളതിനാൽ വരണ്ട കാലാവസ്ഥയും ഇവ അതിജീവിക്കും മി

തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ഇവ വളരുന്നുണ്ട്. എല്ലാതരം മണ്ണിനങ്ങളും ഇവയുടെ വളർച്ചക്ക് അ

നുകൂലമാണ്. ചിലപ്പോൾ ചതുപ്പ് നിലങ്ങളോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലും ഇവ വളരാറുണ്ട്. കുറഞ്ഞ മ

ഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഇവക്ക് വേരോട്ടം വളരെ കൂടുതലാണ്. 16.10 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്ന

താണുത്തമം. പൊതുവെ രോഗങ്ങളൊന്നും ബാധിക്കാറില്ലെങ്കിലും ഇലപ്പുള്ളി രോഗം ഇവയിൽ കാണാറുണ്ട്.

അനുയോജ്യമായ കാലാവസ്ഥയിൽ കൊടുക്കപ്പുളി മരം നന്നായി ഉയരത്തിൽ വളരും. തണൽ തരുന്നതി

നാൽ വഴിയോരങ്ങളിലും മറ്റും ഇവ നട്ടു വളർത്താറുണ്ട്. തേനിച്ചകളാണ് പ്രധാന പരാഗവാഹകർ. ഫലം

ഭക്ഷ്യയോഗ്യമാണ് എന്നതിനു പുറമേ ഇലകളും തൊലിയും ഒൗഷധവുമാണ്. മരത്താലിയിൽ നിന്നുണ്ടാ

ക്കുന്ന കഷായം ഉദരസംബന്ധമായ ശാരീരിക പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്നു. ശരീര വേ

പൊതിയുന്നത് രോഗശമനത്തിന് സഹായിക്കുന്നു. ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ഗർഭം അല

ദനകളും നാഡി വീക്കങ്ങളും ശമിക്കാൻ ഇലകൾ ഉത്തമമാണ്. രോഗമുള്ള ശരീരഭാഗം ഇലകൾ കൊണ്ട്

കഴിക്കാവി' ന്.

സുന്നതിന് കാരണമാകുന്നു. പക്ഷെ ദഹനക്കേട് ഇല്ലാതാക്കാൻ ഈ കഷായം ഉത്തമമാണ്. ഫലം പച്ചയ്ക്കും കഴിക്കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 9/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate