অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ കലകള്‍‍‍‍‍

കേരളത്തിലെ കലകള്‍‍‍‍‍

കണ്യാര്‍ക്കളി

പാലക്കാട്‌ ജില്ലയിലെ അനുഷ്ഠാനനൃത്തനാടകമാണ്‌ കണ്യാര്‍ക്കളി.മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ്‌ കണ്യാര്‍ക്കളി നടക്കുന്നത്‌.ദേശത്തുകളി എന്നും ഈ കലാരൂപത്തിന്‌ പേരുണ്ട്‌.ദേവസ്തുതികളോടെ കണ്യാര്‍ക്കളി ആരഭിക്കും.ഒപ്പം നൃത്തവുമുണ്ട്‌.ഇടയ്ക്കു പൊറാട്ടുകള്‍ രംഗത്തുവരും.അമ്പലമുറ്റത്തെ കളിപ്പന്തലിലാണ്‌ കണ്യാര്‍ക്കളി നടത്തുന്നത്‌.പന്തലിന്‌ ചില പ്രത്യേകതകളുണ്ട്‌.പന്തലിന്‌ എട്ടു കാലുകള്‍.ഒമ്പതാമത്തെ നടുക്ക്‌.ആ കാലിനു ചുവട്ടില്‍ പീഠവും വാളും കുത്തുവിളക്കും വയ്ക്കും.ചെണ്ട,ചേങ്ങില,ഇലത്താളം,മദ്ദളം എന്നിവ പ്രധാന വാദ്യങ്ങള്‍.മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ.

കഥകളി

നൃത്തവും സംഗീതവും അഭിനയവുമെല്ലാം പ്രധാനമാണ്‌ കഥകളിയില്‍.ദേവന്‍മാരും മനുഷ്യരും അസുരന്‍മാരുമൊക്കെ കഥകളിയിലെ കഥാപാത്രങ്ങളാണ്‌.കഥകളി തുടങ്ങുന്നതിനു മുമ്പ്‌ കേളികൊട്ടു നടത്തും.അതിനുശേഷം പുറപ്പാട്‌.പുറപ്പാടില്‍ പ്രാധാന്യം നൃത്തത്തിനാണ്‌.മഹാഭാരതത്തിലെയും രാമായണത്തുലെയും കഥകളാണ്‌ കഥകളിക്കുപയോഗിക്കുന്നത്‌.എന്നാല്‍ ഇക്കാലത്ത്‌ പ്രശ്സ്തമായ കവിതകളില്‍ നിന്നും ഇംഗ്ളീഷ്‌ നാടകങ്ങളില്‍ നിന്നും കഥകളിക്കു കഥകള്‍ സ്വീകരിക്കാറുണ്ട്‌.ഉദാഹരണത്തിന്‌ 'കിംഗ്‌ ലിയര്‍'എന്ന ലോകപ്രശസ്തനാടകം കഥകളിയായി ഷേക്സ്പിയറുടെ ഗ്ളോബ്‌ തിയേറ്ററില്‍ അവതരിപ്പിച്ചിരുന്നു.'കലകളുടെ രാജാവ്‌' എന്നു വിശേഷിപ്പിക്കാവുന്ന കലയാണ്‌ കഥകളി.'രാജാക്കന്‍മാരുടെ കലയാണ്‌ കഥകളി' എന്നും പറയാം.കാരണം,രാജാക്കന്‍മാരാണ്‌ ഈ കലയെ വളര്‍ത്തിയത്‌.കഥകളി അവതരിപ്പിക്കാനുള്ള ആട്ടക്കഥകള്‍ പല രാജാക്കന്‍മാരും എഴുതിയിട്ടുണ്ട്‌.ഈ കലയെ പരിഷ്കരിച്ചതിലും അവര്‍ക്കു കാര്യമായ പങ്കുണ്ട്‌.രാമനാട്ടത്തിണ്റ്റെ പരിഷ്കൃതരൂപമാണ്‌ ഇന്നത്തെ കഥകളി.രാമനാട്ടത്തിണ്റ്റെ ഉപജ്ഞാതാവ്‌ കൊട്ടാരക്കര തമ്പുരാനായിരുന്നു.ഈ കലയെ പരിഷ്കരിച്ചതാകട്ടെ ഉത്തരകേരളത്തിലെ വെട്ടത്തുരാജാവും.

കുട്ടിച്ചാത്തന്‍ കളം

മധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാനകലയാണ്‌ കുട്ടിച്ചാത്തന്‍ കളം.ഇതിന്‌ കുട്ടിച്ചാത്തനാട്ടം എന്നും പേരുണ്ട്‌.ആദ്യം വര്‍ണപ്പൊടികൊണ്ടു കുട്ടിച്ചാത്തണ്റ്റെ കളംവരയ്ക്കും.അതിനുശേഷം ഒരാള്‍ കുട്ടിച്ചാത്തനായി മാറുന്നത്‌ സങ്കല്‌പിച്ചു നൃത്തം ചെയ്യും.കൈയില്‍ വാള്‍ ഉണ്ടായിരിക്കും.തുള്ളുന്ന ആള്‍ക്ക്‌ പ്രത്യേക ഉടയാടകളും ആഭരണങ്ങളുമുണ്ട്‌.ചെണ്ടയാണു പ്രധാന വാദ്യം.നൃത്തത്തിനിടെ തുള്ളുന്ന ആള്‍ കോഴിയെ അറുത്തു ചോരകുടിക്കുന്ന പതിവുണ്ട്‌.

കുത്തിയോട്ടം

ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലും കാളിക്കാവുകളിലുമാണ്‌ കുത്തിയോട്ടം നടക്കുന്നത്‌. ചെട്ടികുളങ്ങര,ചിറയന്‍ കീഴ്‌,മങ്കൊമ്പ്‌ എന്നിവിടങ്ങളില്‍ കുത്തിയോട്ടം നടത്താറുണ്ട്‌.ആണ്‍കുട്ടികളാണ്‌ വേഷമണിയുന്നത്‌.കുഖത്തു പല വറ്‍ണത്തിലുള്ള പുള്ളികള്‍,തലയില്‍ കിരീടം,ശരീരത്തില്‍ പലതരം ആഭരണങ്ങള്‍ ഇങ്ങനെ പോകുന്നു കുത്തിയോട്ടത്തിലെ വേഷങ്ങള്‍.ചെണ്ട,താലപ്പൊലി,കുരവ എന്നിവയോടുകൂടിയാണ്‌ കുട്ടികളെ സ്വീകരിച്ചാനയിക്കുന്നത്‌.ക്ഷേത്രത്തില്‍ വന്നു പ്രാര്‍ഥന കഴിഞ്ഞാല്‍ കുട്ടികളുടെ കലാരൂപം ആരംഭിക്കും.കുത്തിയോട്ടത്തിന്‌ പാട്ടുകളുണ്ട്‌.മിക്ക പാട്ടും ഭദ്രകാളിയെ സ്തുതിക്കുന്നതാണ്‌.വായ്ത്താരികളോടു കൂടിയവയാണ്‌ കുത്തിയോട്ടപ്പാട്ടുകള്‍.വളരെ പ്രശസ്തമാണ്‌ ചെട്ടികുളങ്ങരയിലെ കുത്തിയോട്ടം.കുംഭമാസം മുതലാണ്‌ കുത്തിയോട്ടം അരങ്ങേറുന്നത്‌.വളരെയധികം മെയ്‌ വഴക്കവും താളത്തിനൊത്ത പാദചലനവും കുത്തിയോട്ടച്ചുവടുകള്‍ വയ്ക്കുന്നവറ്‍ക്ക്‌ ആവശ്യമാണ്‌.

കുറത്തിയാട്ടം

സംഗീതനാടകം പോലുള്ള ഗ്രാമീണകലാരൂപമാണ്‌ കുറത്തിയാട്ടം.തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിന്‌ വക ഭേദങ്ങളുണ്ട്‌.കുറത്തി,കുറവന്‍,നാട്ടുപ്രമാണി,വൃദ്ധന്‍ തുടങ്ങിയവരാണ്‌ വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാനകഥാപാത്രങ്ങള്‍.തൃശൂര്‍പൂരത്തിന്‌ പോകുന്ന കുറവനും കുറത്തിയും തിരക്കില്‍പ്പെട്ട്‌ വേര്‍പിരിയുന്നു.പരസ്പരം അന്വേഷിച്ചു നടക്കുന്നു.അവസാനം കണ്ടുമുട്ടുന്നു.ഇതാണ്‌ വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ.തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി,കുറുവന്‍,മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ്‌ പ്രാധാന്യം.പാര്‍വതിയേയും മഹാലക്ഷ്മിയേയും പ്രതിനിധീകരിക്കുന്ന കുറത്തിവേഷങ്ങള്‍ രംഗത്തു വന്ന് ഭര്‍ത്താക്കന്‍മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണ്‌.

കൃഷ്ണനാട്ടം

AD പതിനാറാം നൂറ്റണ്ടിണ്റ്റെ തുടക്കത്തിലാണ്‌ കൃഷ്ണനാട്ടം ഉണ്ടായത്‌.കൃഷ്ണനാട്ടക്കാര്‍ രംഗത്ത്‌ അവതരിപ്പിക്കുന്നത്‌ ശ്രീകൃഷ്ണണ്റ്റെ കഥയാണ്‌.'കൃഷ്ണഗീതി' എന്ന കൃതിയെ ആസ്പദമാക്കിയാണ്‌ ഈ അവതരണം.കോഴിക്കോട്‌ സാമൂതിരിരാജകുടുംബാംഗമായിരുന്നു മാനദേവന്‍.അദ്ദേഹമാണ്‌ കൃഷ്ണഗീതിയുടെ കര്‍ത്താവ്‌.ഈ കൃതി എഴുതുവാന്‍ അദ്ദേഹത്തിനു പ്രേരണ നല്‍കിയത്‌ മേല്‌പത്തൂരിണ്റ്റെ നാരായണീയവും ജയദേവണ്റ്റെ ഗീതഗോവിന്ദവുമാണ്‌.ഈ രണ്ടു കൃതികളും ശ്രീകൃഷ്ണനെക്കുറിച്ചുള്ളതുതന്നെ.മനോഹരമായ കലാരൂപമായി കൃഷ്ണനാട്ടത്തെ കൊണ്ടുവന്നതും മാനദേവന്‍ തന്നെയാണ്‌

കോതാമ്മൂരിയാട്ടം

കണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ ഈ കലാരൂപം കണ്ടുവരുന്നത്‌.ഒരു ഗോദാവരിപ്പശു,രണ്ടു പിനിയന്‍മാര്‍,ഒരു വാദ്യക്കാരന്‍,ഒരു ഗുരു.ഇവരാണ്‌ കോതാമ്മൂരിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍.പശുവിനെക്കുറിച്ചും കൃഷിയെക്കുറിച്ചും പാട്ടുകള്‍ പാടി വീടുകള്‍തോറും കയറിയിറങ്ങും.കുട്ടികളാണ്‌ ഗോദാവരിപ്പശുവിണ്റ്റെ വേഷം കെട്ടുന്നത്‌. ചെണ്ടയും കിണ്ണവുമാണ്‌ വാദ്യങ്ങള്‍

കോലം തുള്ളല്‍

ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ്‌ കോലംതുള്ളല്‍.ദേവതാപ്രീതിക്കും പ്രേതബാധ അകറ്റുന്നതിനും മറ്റുമാണ്‌ കോലംതുള്ളല്‍ നടത്തുന്നത്‌.ദാരികാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല.അപ്പോള്‍ പരമശിവന്‍ അനുയായികളായ ഭൂതങ്ങളെ വിട്ട്‌ പല കോലങ്ങളും കൊട്ടിയാടിച്ചു.അതുകണ്ട്‌ കാളിയുടെ കോപം അടങ്ങി.ഇതാണ്‌ കോലംതുള്ളലിനു പിന്നിലുള്ള ഐതിഹ്യം.വേറെയും കഥകള്‍ പറഞ്ഞു വരുന്നുണ്ട്‌.പാളകള്‍ കൊണ്ടാണ്‌ കോല ഉണ്ടാക്കുക.പാളകളിലുള്ള പച്ചയും വെള്ളയും കൂടാതെ മൂന്നു നിറങ്ങളാണ്‌ കോലത്തില്‍ ഉപയോഗിക്കാറ്‌; ചുവപ്പ്‌,മഞ്ഞ,കറുപ്പ്‌.പ്രകൃതിയില്‍ നിന്നു കിട്ടുന്ന വിഭവങ്ങള്‍ കൊണ്ടാണ്‌ ഈ നിറങ്ങള്‍ ഉണ്ടാക്കുന്നത്‌.ഏറ്റവും കൂടുതല്‍ പാളകള്‍കൊണ്ടുണ്ടാക്കുന്ന ഭൈരവിക്കോലം പ്രശസ്തമാണ്‌.പ്രശസ്തമായ മറ്റു ചില കോലങ്ങളുടെ പേരുകള്‍ നോക്കൂ;ചാത്തന്‍,കുട്ടിച്ചാത്തന്‍,കരിങ്കുട്ടി,കറക്കുറ,ഭൈരവി,ദേവത,പിള്ളതീനിക്കാളി,വ്രജമാംസയക്ഷി,കരിനാഗയക്ഷി,സുന്ദരയക്ഷി,സുകുമാരയക്ഷി.കോലം തുള്ളലിനോടൊപ്പം പാട്ടും ഉണ്ടാകാറുണ്ട്‌.

കോല്‍ക്കളി

കോലടിക്കളി,കമ്പടിക്കളി,കോലുകളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന കലാരൂപമാണ്‌ കോല്‍ക്കളി.മുസ്ളീംകളും ഹിന്ദുക്കളും ക്ര്യ്സ്ത്യാനികളും കോല്‍ക്കളി നടത്താറുണ്ട്‌.കോലക്കളിയുടെ ഉത്ഭവത്തെപ്പറ്റി ഹിന്ദുക്കള്‍ക്കിടയില്‍ പല ഐതിഹ്യങ്ങളുമുണ്ട്‌.യാദവരുടെ വിനോദമായിരുന്നത്രേ കോല്‍ക്കളി.കൌരവരുടേയും പാണ്ഡവരുടേയും ഗുരുവായിരുന്ന ദ്രോണാചാര്യരാണ്‌ ഈ കലാരൂപം സംവിധാനം ചെയ്തതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്‌.ദ്രോണാചാര്യര്‍ പിന്നീട്‌ പാണ്ഡവരേയും കൌരവരേയും കൊല്‍ക്കളി പടിപ്പിച്ചുവെന്നാണ്‌ വിശ്വാസം.ചിലങ്കിയിട്ടതോ ചിലങ്ക ഇടാത്തതോ ആയ കമ്പുകളാണ്‌ കോല്‍ക്കളിയില്‍ ഉപയോഗിക്കുന്നത്‌.ചുറ്റിക്കോല്‍,തെറ്റിക്കോല്‍,ഇരുന്നുകളി,തടുത്തുകളി,താളക്കളി എന്നിങ്ങനെ അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയുണ്ടത്രേ! ഒാരോ കളിക്കും പ്രത്യേക താളമാണ്‌.കളിക്കാര്‍,താളം വായ്ത്താരി പഠച്ചിരിക്കുകയും വേണം.നല്ല പരിശീലനം വേണ്ടകളിയാണ്‌ കോല്‍ക്കളി.കോല്‍ക്കളിയില്‍ രണ്ടു തരം കളിക്കാരുണ്ട്‌.അകംകളിക്കാരും പുറംകളിക്കാരും.ചിലപ്പോള്‍ അവര്‍ പരസ്പരം സ്ഥനം മാറിയും കളിക്കും.'കോര്‍ക്കല്‍' എന്നാണ്‌ ഇതിനു പേര്‌.കലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാലേ കോല്‍ക്കളി വിജയിക്കുകയുള്ളൂ.

ഗന്ധര്‍വന്‍ തുള്ളല്‍

‍ഗന്ധര്‍വന്‍മാരെ പ്രീതിപ്പെടുത്താന്‍ നടത്തിപ്പോരുന്ന കലാരൂപമാണിത്‌.ക്ഷേത്രങ്ങളില്‍ വച്ചാണ്‌ ഗന്ധര്‍വന്‍ തുള്ളല്‍ നടത്തുന്നത്‌.വിവാഹപ്രായമായ പെണ്‍കുട്ടികളെ ഗന്ധര്‍വന്‍മാര്‍ ബാധിക്കുമെന്ന വിശ്വാസത്തില്‍ നിന്നാണ്‌ ഈ കലാരൂപം ഉണ്ടായത്‌.പ്രത്യേകം കെട്ടിപ്പൊക്കിയ പന്തലിലാണ്‌ ഗന്ധര്‍വന്‍ തുള്ളല്‍ നടക്കുക.പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട്‌ ഗന്ധര്‍വന്‍മാരുടെ ചിത്രങ്ങള്‍ വരയ്ക്കും.അതിനുശേഷം ഗന്ധര്‍വന്‍മാരെ സ്തുതിക്കുന്ന പാട്ടുകളാണ്‌.ചിലര്‍ ഗന്ധര്‍വന്‍മാരുടെ വേഷം ധരിച്ചു നൃത്തം ചെയ്യും. പന്തം ഉഴിയുന്ന ചടങ്ങും ഗന്ധര്‍വന്‍ തുള്ളലിലുണ്ട്‌.

ഗരുഡന്‍ തൂക്കം

ദാരികവധത്തിനുശേഷം രക്തദാഹം തീരാത്ത കാളി കലിതുള്ളി നിന്നു.മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്ക്‌ പറഞ്ഞയച്ചു.ഗരുഡന്‍ നൃത്തം ചെയ്തു കാളിയുടെ കോപം അടക്കാന്‍ ശ്രമിച്ചു.ഗരുഡണ്റ്റെ ഏതാനും തുള്ളി രക്തം കിട്ടിയപ്പോഴാണ്‌ കാളിയുടെ കോപം ശമിച്ചത്‌-ഗരുഡന്‍ തൂക്കം എന്ന കലാരൂപത്തിന്‌ പശ്ചാത്തലമായ കഥയാണിത്‌.ദക്ഷിണകേരളത്തിലെ കാളീക്ഷേത്രങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്‌.'തൂക്കം','വില്ലില്‍ തൂക്കം എന്നും പേരുണ്ട്‌.ഭദ്രകാളി പ്രീതിയാണ്‌ ലക്ഷ്യം.ചുണ്ടും ചിറകുമൊക്കെ വച്ചുകെട്ടിയ വേഷക്കാരെ തൂക്കക്കാരെന്നാണു പറയുക.നൃത്തം കഴിഞ്ഞു തൂക്കക്കാരന്‍ തൂക്കച്ചാടില്‍കയറും.പിന്നെ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വച്ച്‌ രക്തം ദേവിക്ക്‌ സമര്‍പ്പിക്കും.ഗരുഡന്‍ തൂക്കവുമായി സാദൃശ്യമുണ്ട്‌ 'ഗരുഡന്‍ പറവയ്ക്ക്‌'.ഈ കലാരൂപത്തിന്‌ ഗരുഡന്‍ പയറ്റ്‌ എന്നും പേരുണ്ട്‌.ആണ്‍കുട്ടികളാണ്‌ ഗരുഡന്‍പറവ്യ്ക്ക്‌ വേഷം കെട്ടുന്നത്‌.

ചവിട്ടു നാടകം

യൂറോപ്പില്‍ പ്രചാരത്തിലുള്ള 'ഓപ്പെറ' എന്ന സംഗീതനാടകത്തിണ്റ്റെ പകര്‍പ്പാണ്‌ ചവിട്ടു നാടകം.കഥകളിയിലെ ചില പ്രത്യേകതകളും ചവിട്ടുനാടകത്തിനുണ്ട്‌.കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരേയുള്ള ക്രൈസ്തവര്‍ക്കിടയില്‍ ഒരു കാലത്ത്‌ പ്രചാരത്തിലിരുന്ന കലാരൂപമാണിത്‌.വീരരസപ്രധാനമാണ്‌ ചവിട്ടുനാടകത്തിലെ കഥകള്‍.ബൈബിളില്‍ നിന്നോ ചരിത്രത്തില്‍നിന്നോ ഉള്ള കഥകളാണ്‌ ചവിട്ടു നാടകത്തില്‍ പ്രധാനം.'കാറല്‍ മാന്‍ നാടക'മാണ്‌ ഇവയില്‍ ഏറ്റവും പ്രശസ്തം.തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ കഥയാണിത്‌.കളരികെട്ടിയാണ്‌ ചവിട്ടുനാടക പരിശീലനം.ഗുരുവിനെ 'അണ്ണാവി' എന്നു വിളിക്കുന്നു.കഥയേക്കാള്‍ മുമ്പേ പഠിപ്പിക്കുന്നത്‌ ആയുധാഭ്യാസങ്ങളാണ്‌.ചവിട്ടുനാടകത്തില്‍ പാട്ടുകളാണ്‌ കൂടുതല്‍.പാട്ടുപാടി ചുവടുവച്ച്‌ അഭ്യസിക്കുന്നതിന്‌ ചൊല്ലിയാട്ടം എന്നാണ്‌ പറയുക.സംഗീതം,അഭിനയം,നൃത്തം,സംഭാഷണം,താളമേളങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ്‌ ചവിട്ടു നാടകം.ചെണ്ട,കൈമണി എന്നീ വാദ്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു.പാട്ടു പാടാന്‍ പിന്നണി ഗായകന്‍മാരുണ്ടാകും.

ചാക്യാര്‍ കൂത്ത്‌

കൂത്ത്‌ എന്ന വാക്കിന്‌ അഭിനയം എന്നാണര്‍ഥം.ഇതില്‍ സംഭാഷണത്തിനാണ്‌ പ്രാധാന്യം.സംസ്കൃത പ്രബന്ധങ്ങളെ ആധാരമാക്കി അവതരിപ്പിക്കുന്നതിനാല്‍ 'പ്രബന്ധക്കൂത്ത്‌' എന്നും ഇതിന്‌ പേരുണ്ട്‌.ഹാസ്യമില്ലെങ്കില്‍ കൂത്തില്ല.ഇവ തമ്മില്‍ അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു.സന്ദര്‍ഭോചിതമായി തമാശ പറയുന്നകാര്യത്തില്‍ ചാക്യാന്‍മാര്‍ പണ്ടേ പ്രസിദ്ധരാണ്‌.കൂടിയാട്ടം കലാകാരന്‍മാര്‍ കൂത്ത്‌ അവതരിപ്പിക്കാനും കഴിവുള്ളവരാണ്‌.എന്നാല്‍ കൂത്ത്‌ അവതരിപ്പിക്കുന്ന എല്ലാവരും കൂടിയാട്ടം അവതരിപ്പിക്കാന്‍ കഴിവുള്ളവരല്ല.കൂടിയാട്ടത്തിലെ ഹാസ്യകഥാപാത്രമാണ്‌ വിദൂഷകന്‍.ചാക്യാര്‍ കൂത്തിലെ നടണ്റ്റെ വേഷവും വിദൂഷകണ്റ്റെ വേഷവും ഒന്നുതന്നെ.കൂടിയാട്ടത്തിലെ വിദൂഷകന്‍ സരസഭാഷയില്‍ ശ്ളോകങ്ങള്‍ ചൊല്ലി വിഷയമവതരിപ്പിക്കും.മലയാളശ്ളോകങ്ങളും ഇതിനുപയോഗിക്കാറുണ്ട്‌.കൂത്ത്‌ നടക്കുന്നതിനു മുമ്പായി നമ്പ്യാര്‍ മിഴാവു കൊട്ടുന്നു.കാണികളെ കൂത്ത്‌ തുടങ്ങാറായി എന്നറിയിക്കാനാണിത്‌.നടന്‍ രംഗത്തുവന്നാല്‍ 'ചാരി' എന്ന പേരിലുള്ള നൃത്തഭേദങ്ങള്‍ അവതരിപ്പിക്കുകയായി.അതിനുശേഷം നടന്‍ 'വിദൂഷകസ്തോഭം' അഭിനയിക്കുന്നു.കവിള്‍ വീര്‍പ്പിച്ച്‌ പിടിക്കുക.പൂണൂല്‍ തേയ്ക്കുക, കുടുമ പിരിക്കുക, രണ്ടാം മുണ്ട്‌ പിഴിഞ്ഞുവീശുക,വെറ്റില ചവയ്ക്കുന്നതായി നടിക്കുക-ഇവയെല്ലാം ചേര്‍ന്നതാണ്‌ വിദൂഷകസ്തോഭം.ശരീരിക ശുദ്ധി വരുത്തുക എന്ന് സങ്കല്‌പ്പിച്ചാണ്‌ ഇങ്ങനെ അഭിനയിക്കുന്നത്‌.

തിരുവാതിരകളി

ധനുമാസത്തിലെ തിരുവാതിര കേരളീയര്‍ക്ക്‌ ഉത്സവദിനമാണ്‌.അന്ന് സ്ത്രീകള്‍ തിരുവാതിര കളിക്കുന്നു.തിരുവാതിരകളിക്ക്‌ മുമ്പും ശേഷവും മറ്റു ചില ചടങ്ങുകള്‍കൂടി ഉണ്ട്‌.പണ്ട്‌ ദക്ഷിണകേരളത്തില്‍ തിരുവാതിരയാഘോഷം ഇരുപത്തിയെട്ടു ദിവസം നീണ്ടുനിന്നിരുന്നത്രേ.അശ്വതി നാള്‍ മുതല്‍ തിരുവാതിരയ്ക്കുള്ള ആഘോഷങ്ങള്‍ ഉണ്ടാകും.തിരുവാതിരയാഘോഷിക്കുമ്പോള്‍ സ്ത്റീകള്‍ കൂട്ടമായി പുലരും മുമ്പേ കുളിക്കുവാന്‍ പോവും.കുളിക്കാന്‍ പോവുന്ന സമയത്തിനുമുണ്ട്‌ ചില ക്രമം. ...കാര്‍ത്തികനാള്‍ കാക്ക കരയും മുമ്പേ,മകീരത്തും നാള്‍ മക്കള്‍ ഉണരും മുമ്പേ,തിരുവാതിരനാള്‍ ഗംഗ ഉണരും മുമ്പേ...എന്നിങ്ങനെയാണ്‌.ചന്ദനം,ചാന്ത്‌,കുങ്കുമം,കണ്‍മഷി,നിലവിളക്ക്‌ എന്നിവയുമാണ്‌ കുളിക്കാന്‍ പോകുന്നത്‌.കുളി കഴിഞ്ഞ്‌ ഊഞ്ഞാലാട്ടം.പല്ലാങ്കുഴി,മാണിക്കച്ചെമ്പഴുക്ക,താലീപിലി മുതലായ വിനോദങ്ങളും പതിവുണ്ട്‌.കത്തിച്ചു വെച്ച നിലവിളക്കിനു ചുറ്റും നിന്നാണ്‌ തിരുവാതിരകളി.സാധാരണ പകലാണ്‌ തിരുവാതിര കളിക്കുക.എന്നാല്‍ തിരുവാതിരനാള്‍ രാത്രിയിലും കളിക്കും.ആദ്യകളിക്ക്‌ ഗണപതിചുവട്‌ എന്നാണ്‍ പറയുക.സരസ്വതി,കൃഷ്ണന്‍,പരമശിവന്‍ തുടങ്ങിയ ദേവന്‍മാരെ സ്തുതിച്ചു കഴിഞ്ഞാല്‍ മറ്റു തിരുവാതിരപ്പാട്ടുകള്‍ പാടിക്കളിക്കും.

തിറയാട്ടം

ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ്‌ തിറയാട്ടം.തെയ്യം പോലെ ദേവീദേവന്‍മാരെ പ്രസാദിപ്പിക്കാന്‍ കോലം കെട്ടിയാടുകയാണ്‌ തിറയാട്ടത്തിലും ചെയ്യുന്നത്‌.കോലങ്ങളും കോമരങ്ങളുമാണ്‌ തിറയാട്ടത്തിലെ പ്രധാനകഥാപാത്രങ്ങള്‍.അരങ്ങിലെത്തുന്ന കോലങ്ങളെ കോമരങ്ങള്‍ അരിയെറിഞ്ഞ്‌ ആര്‍പ്പുവിളിച്ച്‌ സ്വീകരിക്കും.തിറയാട്ടത്തിനിടയില്‍ ജനങ്ങള്‍ കോമരത്തോട്‌ സങ്കടങ്ങള്‍ പറയാറുണ്ട്‌.കോമരം അതിന്‌ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും.തിറയിലെ വേഷങ്ങള്‍ക്ക്‌ തെയ്യത്തിലെ വേഷ്വിധാനങ്ങളോട്‌ സാമ്യമുണ്ട്‌.വലിപ്പവും നിറപ്പകിട്ടുമുള്ള മുടികളും കീരീടങ്ങളുമാണ്‌ തിറകളിലും ആട്ടക്കാര്‍ അണിയുന്നത്‌.കൈ കൊണ്ടുള്ള മുദ്രകള്‍ തിറയാട്ടത്തില്‍ പ്രധാനമാണ്‌.കോഴിക്കോട്‌ ജില്ലയിലാണ്‌ തിറയാട്ടത്തിന്‌ കൂടുതല്‍ പ്രചാരം.തിറയട്ടം നടന്നു വരുന്ന സ്ഥലങ്ങള്‍ക്കു തിറയാട്ടസ്വരൂപങ്ങള്‍ എന്നു പറയാറുണ്ട്‌.സാമൂതിരിയുടെ കാലത്ത്‌ ഏറനാട്‌ സ്വരൂപവും നെടിയിരുപ്പ്സ്വരൂപവും തിറയാട്ടത്തിന്‌ കേള്‍വി കേട്ടതായിരുന്നു.കോഴിക്കോടിനു വടക്ക്‌ ദേവതാരൂപം ധരിച്ചാടുന്ന കോലങ്ങളില്‍ മിക്കതിനേയും തെയ്യമെന്നാണ്‌ പറയുക.ഇവിടങ്ങളില്‍ വേട്ടയ്ക്കൊരു മകന്‍,ഊര്‍പ്പഴച്ചി,വൈരജാതന്‍,മൂന്നായരീശ്വരന്‍ തുടങ്ങിയ ചില കോലങ്ങളെ മാത്ര മേ തിറയെന്നു പറയാറുള്ളു.വയനാട്ടിലും തിറയാട്ടമുണ്ട്‌.പെരുമണ്ണാന്‍,മുന്നൂറ്റാന്‍,പാണന്‍,അഞ്ഞൂറ്റാന്‍,മളനാടി തുടങ്ങിയ സമുദായക്കാരാണ്‌ തിറയാട്ടം നടത്തുന്നത്‌.മറ്റു പല സമുദായക്കാരുടെ സഹകരണവും തിറയാട്ടത്തിലുണ്ട്‌.തിറയുടെ വാള്‍ ഉണ്ടാക്കുന്നതും തിറയാട്ടത്തിനുള്ള പന്തല്‍ പണിയുന്നതും പൂജ ചെയ്യുന്നതുമെല്ലാം ഇവരാണ്‌.അങ്ങനെ പല സമുദായങ്ങളില്‍ പെട്ടവര്‍ തിറയാട്ടത്തിനു വേണ്ടി ഒരുമിക്കുന്നു.

തീയാട്ട്‌

സംഗീതവും നൃത്തവും ഭക്തിയുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന കലാരൂപമാണ്‌ തീയാട്ട്‌.'തെയ്യാട്ട'മെന്നാണ്‌ ഇതിണ്റ്റെ യഥാര്‍ത്ഥ പേരെന്ന്‌ ഒരു വാദമുണ്ട്‌.'ദൈവാട്ട'മാണെന്ന്‌ മറ്റു ചിലര്‍ പറയുന്നു.രണ്ടു തരമാണ്‌ തീയാട്ടുള്ളത്‌:അയ്യപ്പന്‍ തീയാട്ടും ഭദ്രകാളി തീയാട്ടും.കളമെഴുത്ത്‌,കഥാഭിനയം,കളപൂജ,കളം പാട്ട്‌,കളത്തിലാട്ടം,തിരിയുഴിച്ചില്‍ തുടങ്ങിയവയാണ്‌ തീയാട്ടിണ്റ്റെ പ്രധാന ചടങ്ങുകള്‍.പറയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ നടക്കുന്ന ഉച്ച്പ്പാട്ടാണ്‌ തീയാട്ടിന്‌ തുടക്കം കുറിക്കുന്നത്‌.അതിനുശേഷം കളമെഴുത്ത്‌.കളം പാട്ടും കളത്തിലാട്ടവുമൊക്കെ പിന്നിട്‌ നടക്കും.ഭദ്രകാളിയുടെ ചമയങ്ങളോടെ ഒരാള്‍ താളത്തിനൊത്തു നൃത്തം വയ്ക്കുന്നതാണ്‌ തീയാട്ടിലെ പ്രധാന പരിപാടി.ഇടയ്ക്ക്‌ പന്തം കത്തിച്ചു കറക്കിയും തെള്ളിപ്പൊടിയെറിഞ്ഞ്‌ തീ പാറിച്ചുമൊക്കെയാണ്‌ തീയാട്ടിലെ നൃത്തം.ഒടുവില്‍ മുടിയഴിച്ചിലോടെ തീയാട്ട്‌ സമാപിക്കും.ഭദ്രകാളി ദാരികനെ വധിച്ച കഥയാണ്‌ തീയാട്ടിണ്റ്റെ വിഷയം.ദാരികന്‍ കൊല്ലപ്പെട്ടപ്പോള്‍ ദാരികണ്റ്റെ ഭാര്യ മനോദരി കൈലാസത്തിലെത്തി.പരമശിവന്‍ മനോദരിക്ക്‌ ദറ്‍ശനം നല്‍കിയില്ലെങ്കിലും പാര്‍വതി സഹായിച്ചു.ശിവണ്റ്റെ കുറേ വിയര്‍പ്പുതുള്ളികള്‍ പാറ്‍വതി മനോദരിക്കു കൊടുത്തു

തെയ്യം

ദേവീദേവന്‍മാര്‍,യക്ഷന്‍മാര്‍,ഗന്ധര്‍വന്‍മാര്‍,ഭൂതങ്ങള്‍,നാഗങ്ങള്‍,

മൃതിയടഞ്ഞ കാരണവന്‍മര്‍ എന്നിവരുടെ കോലങ്ങള്‍ കെട്ടിയാടി അവരെ

ആരാധിക്കുന്ന കലാരൂപമാണ്‌ തെയ്യം.ഉത്തരകേരളത്തിലാണ്‌ ഈ

അനുഷ്ഠാനകല പ്രചാരത്തിലുള്ളത്‌.തെയ്യം എന്ന വാക്കിന്‌ ദൈവം

എന്നാണ്‌ അര്‍ഥം.തെയ്യത്തിലെ കോലം ദൈവം തന്നെയാണ്‌.

സാധാരണക്കാരണ്റ്റെ ആരാധനാശീലമാണിത്‌.സംസാരിക്കുകയും

 

ചലിക്കുകയും ചെയ്യുന്ന "ദൈവ"ങ്ങളെ അവര്‍ തെയ്യങ്ങളില്‍ കാണുന്നു.വണ്ണാന്‍,മലയന്‍,മാവിലന്‍,ചെറവന്‍,ചിങ്കത്താന്‍,വേലന്‍,

മൂന്നൂറ്റാന്‍,അഞ്ഞൂറ്റാന്‍,കോപ്പോളന്‍,പുലയന്‍,പരവര്‍ തുടങ്ങിയ സമുദായക്കാരാണ്‌ തെയ്യം കെട്ടിയാടുന്നത്‌.പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ലഭിക്കുവാനും ബാധകള്‍ തീര്‍ക്കുവാനുമൊക്കെ തെയ്യാട്ടം നടത്തുന്നു.തെയ്യം കെട്ടുന്നയാള്‍ക്ക്‌ ക്ഠിനമായ വ്രതങ്ങളുണ്ട്‌.തെയ്യം കെട്ടുന്ന കോലക്കാരനും അയാളുടെ അടുത്ത സഹായികളും വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്‌.തീക്കുണ്‌ഡത്തില്‍ ചാടുക,ഭാരമേറിയ മുടി തലയില്‍ വയ്ക്കുക,ശരീരത്തില്‍ നിന്ന് രക്തമൊഴുക്കുക തുടങ്ങി പലതും ചെയ്യുന്ന തെയ്യങ്ങളുണ്ട്‌.അടയാളം കൊടുക്കലാണ്‌ തെയ്യത്തിലെ ആദ്യത്തെ ചടങ്ങ്‌.തീയതി നിശ്ചയിച്‌ കോലം കെട്ടുവാന്‍ കോലക്കാരനെ ഏല്‍പ്പിക്കുന്ന ചടങ്ങാണിത്‌.അതായത്‌ കാവുകളുടേയും മറ്റും അവകാശികള്‍ കോലക്കാരനെ ആദ്യം തന്നെ വരുത്തി ദേവതാസ്ഥാനത്തുവെച്ച്‌ വെറ്റില,പഴുക്ക,പണം എന്നിവ കൊടുത്ത്‌ കോലം കെട്ടിയാടേണ്ട തീയതി നിശ്ചയിക്കുന്നു.ഈ ചടങ്ങ്‌ അവസാനിക്കുന്നതോടെ കോലക്കാരന്‍ വ്രതം ആരംഭിക്കും.തെയ്യം ആരംഭിക്കുന്നതിന്‌ തലേന്നാള്‍ കോലക്കാരനും വാദ്യക്കാരനും സിഥലത്തെത്തും.വാദ്യങ്ങള്‍ കൊട്ടി തെയ്യം നടക്കുന്ന വിവരം നാട്ടുകാരെ അറിയിക്കും."തെയ്യം കൂടല്‍"എന്നാണ്‌ ഈ ചടങ്ങിണ്റ്റെ പേര്‌.തെയ്യം കൂടിയാല്‍ നാട്ടുകാര്‍ വീടുകള്‍ വൃത്തിയാക്കി വിളക്കു വയ്ക്കാറുണ്ട്‌.തെയ്യത്തിന്‌ അണിഞ്ഞൊരുങ്ങാന്‍ പ്രത്യേകം അണിയറകള്‍ ഒരുക്കിയിട്ടുണ്ടാകും.അണിഞ്ഞൊരുങ്ങിയശേഷം തെയ്യങ്ങള്‍ കണ്ണാടി നോക്കുന്ന പതിവുണ്ട്‌.ഇതോടെ താന്‍ ദൈവമാണെന്ന തിരിച്ചറിവ്‌ തെയ്യക്കോലം കെട്ടിയയാള്‍ക്ക്‌ ഉണ്ടാകുന്നു എന്നണ്‌ സങ്കല്‍പം.അരിയെറിയുന്നതോടെ തെയ്യം ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നു.തെയ്യങ്ങള്‍ ഭക്ത്ജനങ്ങളില്‍ നിന്ന് നേരിട്ട്‌ നേര്‍ച്ചകള്‍ സ്വീകരിക്കാറുണ്ട്‌.കണ്ണ്‍,ചെവി,മൂക്ക്‌,കൈ,കാല്‍ എന്നിവയുടെ മതൃകകള്‍ തെയ്യത്തിന്‌ അര്‍പ്പിക്കുന്നു.തെയ്യങ്ങള്‍ക്ക്‌ ആടിനെയും കോഴിയെയും മറ്റും സമര്‍പ്പിക്കാറുണ്ട്‌.

തോറ്റം

തെയ്യത്തിന്‌ തലേന്ന് കോലക്കാരന്‍ ചെറിയ തോതില്‍ വേഷണിഞ്ഞ്‌ കെട്ടുന്ന കോലങ്ങളാണ്‌ തോറ്റം എന്നറിയപ്പെടുന്നത്‌.തെയ്യങ്ങളുടെ ചെറിയ പതിപ്പാണിത്‌.കാവുകള്‍ക്കു മുന്നില്‍ വച്ച്‌ എവര്‍ തോറ്റമ്പാട്ടുകള്‍ പാടും.പാട്ടിണ്റ്റെ അന്ത്യത്തില്‍ വേഷക്കാരന്‍ ഉറഞ്ഞുതുള്ളും.ചെണ്ടയും ഇടയ്ക്കയും ഇതിന്‌ താളവാധ്യങ്ങളായി ഉപയോഗിക്കുന്നു.ഉച്ചത്തോറ്റം,അന്ത്യത്തോറ്റം,കൊടിയിലത്തോറ്റം എന്നിങ്ങനെ പലതരം തോറ്റങ്ങളുണ്ട്‌.കാണിമുണ്ടെന്ന വിശേഷവസ്ത്രവും തലയില്‍ പട്ടും തലപ്പാളിയും അരയില്‍ ചുവപ്പ്‌ പട്ടുമാണ്‌ തോറ്റത്തിണ്റ്റെ വേഷം.നെറ്റിയിലും മാറിടത്തിലും ചന്ദനവും തേയ്ക്കും.തോറ്റത്തോടൊപ്പം ചെറിയൊരു ഗായകസംഘവുമുണ്ടാവും.ഈ സംഘവും കോലവും ചെര്‍ന്ന് തോറ്റം പാട്ടുകല്‍ പാടുന്നു.സ്തോത്രം എന്ന പദത്തില്‍ നിന്നാണത്രേ തോറ്റം എന്ന വാക്കുണ്ടായത്‌

നങ്ങ്യാര്‍ കൂത്ത്‌

എ.ഡി. ഒമ്പതാം നൂറ്റാണ്ടിലാണ്‌ നങ്ങ്യാര്‍ കൂത്ത്‌ ഉണ്ടായത്‌.സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സംസ്കൃതനാടകാവതരണമാണ്‌.ചില പ്രശസ്ത്ക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത്‌ ഒരു ആചാരമായി ഇന്നു നടക്കുന്നുണ്ട്‌.പന്ത്രണ്ടു ദിവസം കൊണ്ട്‌ ശ്രീകൃഷ്ണണ്റ്റെ ഏകാംഗനൃത്തമായി അവതരിപ്പിക്കുകയാണ്‌ നങ്ങ്യാര്‍കൂത്തില്‍ ചെയ്യുന്നത്‌.നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളേയാണ്‌ നങ്ങ്യാര്‍മാര്‍ എന്നു വിളിക്കുക.കൂത്തമ്പലങ്ങളിലാണ്‌ നങ്ങ്യാര്‍കൂത്ത്‌ നടത്തിയിരുന്നത്‌.പണ്ടൊക്കെ വളരെ അപൂര്‍വമായേ ക്ഷേത്രത്തിനു വെളിയില്‍ ഈ കലാരൂപം അവതരിപ്പിച്ചിരുന്നുള്ളു.

പടയണി

ദാരികനെ വധിച്ച കാളിയുടെ കഥയുമായി ബന്ധപ്പെട്ടതാണ്‌ പടയണിയിലെ കഥ.ദാരികണ്റ്റെ തലയുമായി ഭദ്രകാളി നേരേ പോയത്‌ ശിവസന്നിധിയിലേക്കാണ്‌.കോപം കൊണ്ട്‌ ജ്വലിച്ചു നില്‍ക്കുന്ന കാളിയെ ശാന്തയാക്കണമല്ലോ.ദേവകള്‍ കിണഞ്ഞു പരിശ്രമിച്ചു;ഒരു രക്ഷയുമില്ല.കോപം ശമിച്ചില്ലെങ്കില്‍ മൂന്നു ലോകങ്ങളും വെന്ത്‌ വെണ്ണീറായതു തന്നെ! ലോകം നശിക്കാന്‍ പോവുകയാണെന്നു മനസ്സിലാക്കിയ സുബ്രഹ്മണ്യന്‍ പരമശിവനോട്‌ ഒരു വിദ്യ പറഞ്ഞു:"ഭദ്രകാളിയുടെ ഭീകരരൂപം പോലെ ചില കോലങ്ങള്‍ ഉണ്ടാക്കുക.അതു കാണിച്ചാല്‍ ദേവിയുടെ കോപം ശമിക്കും." സുബ്രഹ്മണ്യന്‍ പറഞ്ഞത്‌ ഒന്നു പരീക്ഷിക്കാന്‍ തന്നെ പരമശിവന്‍ തീരുമാനിച്ചു.ശിവനും ദേവകളും ഭൂതഗണവുമൊക്കെ ശരീരത്ത്‌ പല കോലങ്ങളും വെച്ചുകെട്ടി.നല്ല രസികന്‍ കോലങ്ങള്‍;ചിലത്‌ തീ തുപ്പുന്നു,ചിലത്‌ ആനയെ പോലെ,സിംഹത്തെ പോലെ,പക്ഷിയെപ്പോലെ.പിന്നെ എല്ലാവരും ചേര്‍ന്ന്‌ തുള്ളാന്‍ തുടങ്ങി.കോലങ്ങള്‍ കണ്ടതോടെ ദേവിയുടെ കോപമടങ്ങി.മാത്രമല്ല,ദേവി പൊട്ടിച്ചിരിക്കാനും തുടങ്ങി.ഭദ്രകാളിയുടെ കോപം ശമിപ്പിക്കാന്‍ അന്നു നടത്തിയ കോലംതുള്ളലിണ്റ്റെ സ്മരണയാണത്രേ പടയണി.പ്രധാനമായും മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള ഈ കലാരൂപത്തിന്‌ 'പടേനി' എന്നും പറയാറുണ്ട്‌.കടമ്മനിട്ടക്കാവിലെ പടയണി ഏറെ പ്രശസ്തമാണ്‌.

പരിചമുട്ടുകളി

മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രചാരമുള്ള കലാരൂപമാണ്‌ പരിചമുട്ടുകളി.പരിചമുട്ടിക്കളി എന്നും ഇതറിയപ്പെടുന്നു.കളിക്കാരണ്റ്റെ ഇടതുകൈയില്‍ പരിചയും വലതുകൈയില്‍ പ്രത്യേക വടിയും ഉണ്ടാകും.മുരുക്കിന്‍ തടി കൊണ്ടാണ്‌ പരിച ഉണ്ടാകുന്നത്‌.കളിക്കാര്‍ വട്ടത്തിലിരുന്ന് താളത്തിനനുസരിച്ച്‌ വടിയും പരിചയും ഇളക്കിക്കൊണ്ട്‌ വെട്ടുകയും തടയുകയും ചെയ്യും.കളിക്കാര്‍ ചിലങ്കയണിയാറുണ്ട്‌.ചില സ്ഥലങ്ങളില്‍ പരിചമുട്ടിനൊപ്പം ചെണ്ടകൊട്ടും ഉണ്ടാകും.പരിചമുട്ടുമ്പോള്‍ താളത്തിനൊത്ത പാട്ടുകളും പാടുന്നു. ഒരു കാലത്ത്‌ കല്യാണം,പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പരിചമുട്ടുകളി ഒഴിച്ചു കൂടാനാവാത്തതായിരുന്നു.

പാങ്കളി

പാലക്കാട്‌ ജില്ലയിലെ ഒരു കലാരൂപമാണ്‌ ഇത്‌.പൊറാട്ടുനാടകവുമായി ഇതിന്‌ സാമ്യങ്ങളുണ്ട്‌.പൊറാട്ടിലെ ചോദ്യക്കാരണ്റ്റെ സ്ഥാനത്ത്‌ പാങ്കളിയില്‍ ഒരു കോമാളിയുണ്ട്‌.നിക്കറും ഉടുപ്പുമാണ്‌ വേഷം.തലയില്‍ നീണ്ട തൊപ്പിയും ഉണ്ടാകും.ഉത്സവകാലത്ത്‌ പാടങ്ങളിലാണ്‌ പാങ്കളി നടത്തുന്നത്‌.

മുടിയേറ്റ്‌

തിരുവിതാംകൂറ്‍,കൊച്ചി പ്രദേശങ്ങളില്‍ പ്രചാരമുള്ള അനുഷ്ഠാനകലാരൂപമാണ്‌ മുടിയേറ്റ്‌. മധ്യകേരളത്തിലും അപൂര്‍വമായി ഇത്‌ നടന്നു വരുന്നു.ഭദ്രകാളിയുടെ കഥയാണ്‌ മുടിയേറ്റില്‍ പറയുന്നത്‌. ആ കഥ കേട്ടോളു.പണ്ട്‌ ദാനുമതി,ദാനവതി എന്നീ രണ്ട്‌ അസുരസ്ത്രീകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു. ദാനുമതിയുടെ മകനായിരുന്നു ദാരികന്‍,ദാനവതിയുടെ മകന്‍ ദാനവേന്ദ്രനും.ഉഗ്രപരാക്രമികളായിരുന്നു രണ്ടു പേരും.കൂടുതല്‍ ശക്തികിട്ടാനായി ദാനവേന്ദ്രനും ദാരികനും ഉഗ്രതപസ്‌ ആരംഭിച്ചു.തപസിനൊടുവില്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു വരം നല്‍കി.ലോകത്ത്‌ ഒരു ശക്തിയ്ക്കും അവരെ തോല്‍പ്പിക്കാനും വധിക്കാനും കഴിയില്ല-ഇതായിരുന്നു വരം.പക്ഷേ, ഇരുവര്‍ക്കും ഒരു അബദ്ധം പറ്റി.സ്ത്രീകളുടെ കൈകള്‍ കൊണ്ട്‌ മരിക്കാതിരിക്കാനുള്ള വരം ചോദിച്ചില്ല.വരം നേടിയതോടെ ദാരികനും ദാനവേന്ദ്രനും മഹാ അഹങ്കാരികളായി.ഭൂമി മുഴുവന്‍ കീഴ്പ്പെടുത്തി.ക്രൂരന്‍മാരായ അവരുടെ പരാക്രമം കൊണ്ടു മനുഷ്യരെല്ലാം പൊറുതിമുട്ടി.അങ്ങനെയിരിക്കെ ഒരു ദിവസം ഭൂമി സന്ദര്‍ശിക്കാന്‍ വന്ന നാരദമഹര്‍ഷി അസുരന്‍മാരുടെ ക്രൂരതകളെല്ലാം നേരില്‍ കണ്ടു.'അസുരന്‍മാരുടെ അഹങ്കാരം അവസാനിപ്പിക്കണം',നാരദന്‍ കരുതി.അതിനായി പരമശിവണ്റ്റെ സഹായം തേടാന്‍ തീരുമാനിച്ചു.അങ്ങനെ നാരദന്‍പരമശിവണ്റ്റെ വാസസ്ഥലമായ കൈലാസത്തിലെത്തി.ശിവനോട്‌ കാര്യങ്ങളെല്ലാം പറഞ്ഞു.ദാരികനേയും ദാനവേന്ദ്രനേയും വദിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു.പക്ഷേ എന്തു ചെയ്യാം?പുരുഷന്‍മാര്‍ക്കൊന്നും രണ്ടു പേരേയും കൊല്ലാനാവില്ലല്ലോ.അതിനാല്‍ പരമശിവന്‍ അസുരന്‍മാരെ വധിക്കാന്‍ ഭദ്രകാളിയെ അയച്ചു.ഭദ്രകാളി ഭൂമിയിലെത്തി അസുരന്‍മാരുമായി യുദ്ധമാരംഭിച്ചു.അതിശക്തയായ ഭദ്രകാളിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അസുരന്‍മാര്‍ക്കായില്ല.അവര്‍ പേടിച്ചോടി.ഓടിയോടി അവര്‍ പാതാളത്തിലെത്തി.അവിടെ വെച്ച്‌ അവരെ വധിക്കുകയും ചെയ്തു.മുടി തലയില്‍ വയ്ക്കുന്നതു കൊണ്ടാണ്‌ മുടിയേട്ടിന്‌ ആ പേരു കിട്ടിയത്‌.

മുസ്ളീം കലാരൂപങ്ങള്‍

‍വടക്കേ മലബാറിലെ മുസ്ളീങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരമുള്ള ഒരു നാടന്‍ കലാരൂപമാണ്‌ ഒപ്പന.പല വിശേഷാവസരങ്ങളിലും ഒപ്പന നടക്കാറുണ്ട്‌.എങ്കിലും അത്‌ കൂടുതലായി കണ്ടു വരുന്നത്‌ വിവാഹാഘോഷങ്ങളിലാണ്‌.'അഫ്ന'എന്ന അറബി പദത്തില്‍ നിന്നാണ്‌ ഒപ്പന എന്ന വാക്കുണ്ടായതെന്ന് ചില പണ്ഡിതന്‍മാറ്‍ വാദിക്കുന്നു.രണ്ടു കൈകള്‍ നീട്ടിപ്പിടിച്ച്‌ കൈപ്പടങ്ങള്‍ ചേറ്‍ത്തുവെയ്ക്കുന്നതിനേയാണ്‌ അഫ്ന എന്നു പറയുന്നത്‌.മാപ്പിളപ്പാട്ട്‌ സാഹിത്യത്തിലെ ഒരു ഇശലിണ്റ്റെ അഥവാ രീതിയുടെ പേരാണ്‌ ഒപ്പനെയെന്നും പറയപ്പെടുന്നു.വിവാഹത്തിന്‌ മണവാട്ടിയെ തോഴിമാറ്‍ അണിയിച്ചൊരുക്കി പന്തലിലെ പീഠത്തില്‍ ഇരുത്തുന്നതോടെയാണ്‌ ഒപ്പന തുടങ്ങുക.മണവാട്ടിക്കു ചുറ്റും നിന്നുകൊണ്ടും ഇരുന്നുകൊണ്ടും തോഴിമാര്‍ പാടികളിക്കുന്നതാണ്‌ ഒപ്പനയുടെ സമ്പ്രദായം ഒരാള്‍ മുന്‍പാട്ടു പാടുമ്പോള്‍ മറ്റുള്ളവര്‍ അത്‌ ഏറ്റുപാടും.ഒപ്പന ചായല്‍,ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടു രീതികളുണ്ട്‌.ചായല്‍ പാടുമ്പോള്‍ കൈകൊട്ടി താളം പിടിക്കുകയില്ല.മുറുക്കം പാടുമ്പോല്‍ മാത്രമേ താളം പിടിക്കുകയുള്ളു.ചായലില്‍ തുടങ്ങി ചായലില്‍ തന്നെ ഒപ്പന അവസാനിക്കും.പുരുഷന്‍മാറ്‍ക്കും പ്രത്യേകം ഒപ്പനക്കളിയുണ്ട്‌.മണവാളന്‍ മണവാട്ടിയുടെ വീട്ടിലേക്കു പോകുമ്പോഴോ മണിയറയില്‍ വച്ചോ കൂട്ടുകാര്‍ അയാള്‍ക്കു ചുറ്റും പാടിക്കളിക്കുനതാണ്‌ പുരുഷന്‍മാരുടെ ഒപ്പന.മാപ്പിളപ്പാട്ടുകളാണ്‌ സാധാരണ ഒപ്പനയ്ക്ക്‌ പാടുന്നത്‌.ഒപ്പനയിലെ വേഷവിധാനങ്ങളും ആഭരണങ്ങളും പല നാട്ടിലും പല രീതിയിലാണ്‌.മുസ്ളീങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന മറ്റൊരു കലാരൂപമാണ്‌ കോല്‍ക്കളി.അറയ്ക്കല്‍ രാജാവിണ്റ്റെ സ്ഥാനാരോഹണത്തിനാണ്‌ ആദ്യമായി കോല്‍ക്കളി അവതരിപ്പിച്ചതെന്നു പറയപ്പെടുന്നു.പഠിക്കാന്‍ വളരെ വിഷമം പിടിച്ച ഒരു കലാരൂപമാണിത്‌.അറേബ്യയിലെ കലാരൂപമാണ്‌ ദഫ്മുട്ട്‌.പിന്നീട്‌ ഇത്‌ കേരളത്തിലും പ്രചാരത്തിലായി.ഇതിന്‌ ദഫ്മുട്ടിക്കളി എന്നും പേരുണ്ട്‌.മരം ഏതാണ്ട്‌ രണ്ടടി വ്യാസത്തില്‍ കുഴിച്ചെടുത്ത്‌ ഒരുഭാഗം മാത്രം തോലുകൊണ്ട്‌ പൊതിഞ്ഞ വാദ്യോപകരണമാണ്‌ ദഫ്‌. ഈയടുത്തകാലത്തായി സ്ത്രീകളും ദഫ്മുട്ട്‌ അവതരിപ്പിക്കാറുണ്ട്‌.

മോഹിനിയാട്ടം

'മോഹിനി' എന്ന വാക്കിണ്റ്റെ അര്‍ത്ഥം സുന്ദരി എന്നാണ്‌.സുന്ദരിയുടെ നൃത്തം മോഹിനിയാട്ടം.AD പതിനാറാംനൂറ്റാണ്ടിലാണ്‌ ഈ നൃത്തരൂപമുണ്ടായതെന്നു പറയപ്പെടുന്നു.പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണന്‍ നുമ്പൂതിരിയുടെ വ്യവഹാരമാല എന്ന പുസ്തകത്തിലാണ്‌ മോഹിനിയാട്ടം എന്ന വാക്ക്‌ ആദ്യമായി കണ്ടെത്തിയത്‌.മോഹിനിയാട്ടമെന്ന പേര്‌ ആരു കൊടുത്തുവെന്നത്‌ തര്‍ക്ക വിഷയമാണ്‌.തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാളാണെന്നു പറയപ്പെടുന്നു.സ്വാതിതിരുനാളാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്‌.താണ്ഡവം,ലാസ്യം എന്ന് രണ്ടായി നൃത്തത്തെ തരം തിരിച്ചിരിക്കുന്നു.ഇതില്‍, ലാസ്യസമ്പ്രദായത്തിലുള്ളതാണ്‌ മോഹിനിയാട്ടം.ലളിതവും സുന്ദരവുമാണ്‌ മോഹിനിയാട്ടത്തിണ്റ്റെ വേഷം.നര്‍ത്തകി ദേവവധുവായിട്ടാണ്‌ അണിഞ്ഞൊരുങ്ങുന്നത്‌.

രാമനാട്ടം

കഥകളിയുടെ ആദ്യരൂപമായി അറിയപ്പെടുന്ന കലാരൂപമാണ്‌ രാമനാട്ടം.പതിനേഴാംനൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരനാണ്‌ രാമനാട്ടമുണ്ടാക്കിയത്‌.കോഴിക്കോട്ടുസാമൂതിരിയായ മാനദേവന്‍ കൃഷ്ണനാട്ടം നിര്‍മിച്ച കാലത്തുതന്നെയാണിത്‌.രാമനാട്ടം ഉണ്ടായതിനെക്കുറിച്ചും പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്‌.കൃഷ്ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ കൊട്ടാരക്കരത്തമ്പുരാന്‍ അതു കാണുന്നതിനായി കോഴിക്കോട്ടെ കലാകാരന്‍മാരെ തണ്റ്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ച്‌.പക്ഷേ,സാമൂതിരി ആ ക്ഷണം സ്വീകരിച്ചില്ല.കൃഷ്ണനാട്ടം കണ്ട്‌ രസിക്കാന്‍ കഴിയുന്നവര്‍ തെക്കന്‍ കേരളത്തിലില്ല എന്നായിരുന്നു സാമൂതിരി പറഞ്ഞ കാരണം

വേലകളി

ദക്ഷിണകേരളത്തില്‍ പ്രചാരമുള്ള അനുഷ്ഠാനപരമായ ആയോധനകലയാണ്‌ വേലകളി.യോദ്ധാക്കളുടെ വേഷം ധരിച്ച നര്‍ത്തകരാണ്‌ ഇത്‌ അവതരിപ്പികുന്നത്‌.കുരുക്ഷേത്ര യുദ്ധത്തെ ഒാര്‍മിപ്പികുന്നതാണത്രേ വേലകളി.ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചാണ്‌ വേലകളി നടക്കാറ്‌.അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലും വേലകളി നടക്കാറുണ്ട്‌.മദ്ദളം,ഇലത്താളം,തപ്പ്‌,കുറുംകുഴല്‍,കൊമ്പ്‌ എന്നീ വാദ്യോപകരണങ്ങളാണ്‌ വേലകളിയില്‍ ഉപയോഗിക്കുന്നത്‌.

സംഘക്കളി

പള്ളിവാരണപ്പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലം.ഒരിക്കല്‍ അദ്ദേഹത്തെ മുഖം കാണിക്കാനെത്തിയ ഏതാനും ഭുദ്ധഭിക്ഷുക്കള്‍ ഭുദ്ധമതത്തെപ്പറ്റി അനേകം കാര്യങ്ങല്‍ പെരുമാളോട്‌ പറഞ്ഞു.അദ്ദേഹത്തിന്‌ ഭുദ്ധമതത്തില്‍ ചേരണമെന്ന്‌ ആഗ്രഹമായി.മാത്രമല്ല,തനിക്കൊപ്പം രാജ്യത്തെ എല്ലാ പ്രജകളും ആ മതത്തില്‍ ചേരണമെന്നൊരു കല്‍പനയും അദ്ദേഹം പുറപ്പെടുവിച്ചു.എല്ലാവരും ഭുദ്ധമതം സ്വീകരിച്ചാല്‍ ക്ഷേത്രങ്ങളുടെ സ്ഥിതി എന്താകും.ബ്രാഹ്മണര്‍ക്കെല്ലാം വലിയ ദുഖമായി.തൃക്കാരിയൂറ്‍ അമ്പലത്തില്‍ അവര്‍ ഒന്നിച്ചുകൂടി.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവര്‍ക്കു മുന്നില്‍ ഒരു മഹര്‍ഷി പ്രത്യക്ഷപ്പെട്ട്‌ നാലു പാദങ്ങളുള്ള ഒരു മന്ത്രം ഉപദേശിച്ചു.സൂര്യനസ്തമിച്ചാല്‍ ആ മന്ത്രം ചൊല്ലി ദീപപ്രദക്ഷിണം നടത്തണമെന്നു നിര്‍ദേശിച്ച്‌ ദിവ്യന്‍ മറഞ്ഞു.ബ്രാഹ്മണര്‍ അതനുസരിച്ചു.മന്ത്രത്തിണ്റ്റെ ശക്തിയാല്‍ ആറ്‌ പണ്ഡിതശ്രേഷ്ഠന്‍മാര്‍ തൃക്കാരിയൂരില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ നേരെ പോയത്‌ പെരുമാളിണ്റ്റെ കൊട്ടാരത്തിലേക്കാണ്‌.അവിടെ ചെന്ന അവര്‍ ബുദ്ധഭിക്ഷുക്കളെ വാദപ്രതിവാദത്തിന്‌ വെല്ലുവിളിച്ചു.തോല്‍ക്കുന്നവരുടെ നാവുമുറിച്ചു നാടുകടത്തണം.അതായിരുന്നു വ്യവസ്ഥ.വാദത്തില്‍ തോറ്റ ബുദ്ധഭിക്ഷുക്കള്‍ നാടിനു പുറത്തായി.പെരുമാള്‍ തണ്റ്റെ കല്‌പന പിന്‍ വലിച്ചു.അതോടെ ബ്രാഹ്മണറ്‍ക്ക്‌ സന്തോഷമായി.നാടിനെ രക്ഷിച്ച ആ മന്ത്രം ജപിച്ചുകൊണ്ട്‌ ദീപം ചുറ്റുന്നത്‌ ഐശ്വര്യത്തിന്‌ കാരണമകുമെന്ന് അവറ്‍ വിശ്വസിച്ചു.അവറ്‍ ആ അനുഷ്ഠാനം തുടരുകയും ചെയ്തു.സംഘക്കളി എന്ന നാടന്‍ കലാരൂപത്തിണ്റ്റെ തുടക്കം അങ്ങനെയായിരുന്നു.യാത്രകളി,പനേങ്കാളി,ശസ്ത്രകളി,ചാത്തിരങ്കം എന്നൊക്കെ സംഘക്കളിക്ക്‌ പേരിണ്ട്‌.'ചാത്തിരര്‌'എന്ന വിഭാഗത്തില്‍പ്പെടുന്ന നമ്പൂതിരിമാരാണ്‌ ആദ്യകാലത്ത്‌ ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്‌.കലാരൂപം നടക്കുന്ന സ്ഥലത്തെ സത്രസ്ഥലം എന്നാണു വിളിക്കുക.സംഘക്കളിക്ക്‌ അനേകം ചടങ്ങുകളുണ്ട്‌.സത്രസ്ഥലത്തേക്കുള്ള കളിക്കാരുടെ യാത്രയാണ്‌ ആദ്യ ചടങ്ങ്‌.'കൊട്ടിച്ചകം പൂകല്‍'എന്ന് അതിനു പേര്‍.കോഴിക്കോടിനും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളിലാണ്‌ സംഘക്കളിക്ക്‌ കൂടുതല്‍ പ്രചാരമുണ്ടായിരുന്നത്‌

കടപ്പാട്-artskerala.blogspot.in

അവസാനം പരിഷ്കരിച്ചത് : 4/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate