অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരകൗശല വിദ്യകളും ചിത്രങ്ങളും

കരകൗശല വിദ്യകളും ചിത്രങ്ങളും

കരകൗശല വിദ്യ‍കള്‍

എണ്ണമറ്റ കരകൗശലവിദ്യകള്‍ നമ്മുടെ പൈതൃക സ്വത്തുക്കളായിട്ടുണ്ട്‌.എല്ലാ കരകൗശലവിദ്യകളെയും അവ പ്രകടമാക്കുന്ന/ഉപയോഗപ്പെടുത്തുന്ന വസ്തുക്കളുടെ അടിസ്ഥാനത്തില്‍ താഴെപറയുന്ന ഉപമേഖലകളായി വിഭജിക്കാം.

വൃക്ഷങ്ങള്‍

മരത്തിന്റെ തടികൊണ്ട്‌/വൃക്ഷ ഭാഗങ്ങള്‍കൊണ്ട്‌/വേരില്‍ നിന്ന്/ഫലത്തില്‍ നിന്ന് കരകൗശല സാമഗ്രികള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്‌. അത്തരം കരകൗശലങ്ങളെ ഈ ഉപമേഖലയില്‍പ്പെടുത്താം.

പായനെയ്ത്ത്

തെങ്ങിന്റെഓല, കരിമ്പനഓല, കുടപ്പനഓല, കൈതയോല എന്നിവയാണ്പായനെയ്ത്തിനുപയോഗിക്കുന്നത്.  മുണ്ടക്കയുടെ (മുണ്ടോല) ഓലയും ഉപയോഗിക്കുന്നു.  ഓല വെട്ടിയെടുത്ത്അതിന്റെ മുള്ളുകള്‍ ശരിക്കും

വെട്ടിക്കളയുക. കൈതയുടെ പച്ച ഓല നീളത്തില്‍ രണ്ടായി മുറിച്ച് വളച്ചുകെട്ടി വെക്കുക. ഇതിനെ മടികള്‍ എന്നാണ് പറയുക.  നെയ്ത്തിനു മുമ്പ് ഇവ വെള്ളത്തിലിട്ടുവെക്കണം.  മടികള്‍ നാലുദിവസം വെയിലത്തുണക്കുക.  സംസ്ക്കരിച്ച കൈതയോലയെ തഴ എന്നാണ് പറയുക.  ഉണക്കിയ മടി നിവര്‍ത്തി വെള്ളത്തില്‍ ഇട്ടുവെയ്ക്കുകയോ മഞ്ഞുള്ള സ്ഥലത്ത്   കൊണ്ടു വയ്ക്കുകയോ വേണം.  പൊളി നിവര്‍ത്തി നീളത്തില്‍ കഷ്ണങ്ങളാക്കി നെയ്യാന്‍ തുടങ്ങും.  നിറം നല്കാനായി തിളച്ചവെള്ളത്തില്‍ പൊളി മുക്കിയെടുക്കുക.  പിന്നീട് പല ഘട്ടങ്ങളിലായി നെയ്ത് പായ നിര്‍മ്മിക്കും.

പണ്ടു കാലം മുതല്‍ എല്ലാ ആളുകളും സ്ഥിരമായി ചെയ്യുന്ന ഒരു ജോലി ആയിരുന്നു ഇത് . ഇതിന് ചിലവ് വളരെ കുറവാണ്.

ദാരുശില്പങ്ങള്‍ .

വനസമ്പത്തില്‍ മുന്നിട്ടുനില്‍ക്കുന്നതു കാരണം ദാരുശില്പങ്ങളുടെ കാര്യത്തില്‍ കേരളം സമ്പന്നമാണ്. കഠിനകുളം മഹാദേവര്‍ ക്ഷേത്രം, തിരുവനന്തപുരം തിരുവമ്പാടി ക്ഷേത്രം, ചെങ്ങന്നൂരിനടുത്തുള്ള ചാത്തന്‍‍കുളങ്ങര ക്ഷേത്രം, കഴക്കൂട്ടം ക്ഷേത്രം എന്നിവയൊക്കെ കേരളീയ ദാരുശില്പകലയുടെ പ്രാചീന മാതൃകകളാണ്.  പത്മനാഭപുരം കൊട്ടാരത്തിലെ ദാരുശില്പങ്ങള്‍ ഉദാത്ത മാതൃകകളും മുളംതുരുത്തി വിശുദ്ധതോമായുടെ ദേവാലയം, കാഞ്ഞൂരിലെ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ ദേവാലയ ആള്‍ത്താര,മലയാറ്റൂര്‍ പള്ളി തുടങ്ങളിയ ക്രിസ്തീയ ദേവാലങ്ങളിലെ ദാരുശില്പങ്ങളും പ്രസിദ്ധങ്ങളാണ്.  ഇന്ന് കുലത്തൊഴില്‍ എന്ന രീതിവിട്ട് സമര്‍ത്ഥരായ വ്യക്തികളുടെ കരവൈഭവമായി മാറിയിരിക്കുന്നു ദാരുശില്പങ്ങളുടെ നിര്‍മ്മിതി.  കേരളീയ നിര്‍മ്മിതങ്ങളായ ദാരുശില്പങ്ങള്‍ക്ക് വിദേശങ്ങളില്‍ വളരെ പ്രിയമുണ്ട്.

തെങ്ങിന്റെ പാഴ് വസ്തുക്കള്‍

തെങ്ങിന്റെ പാഴ് വസ്തുക്കള്‍ കൊണ്ടാണ് കലാരൂപങ്ങള്‍ ഉണ്ടാകുന്നത്.ചകിരി,തേങ്ങയുടെതൊപ്പി,ചിരട്ട,ഓല,കൊതുമ്പ്,ഈര്‍ക്കിള്‍ തുടങ്ങിയവയെല്ലാം ഈ ശില്പങ്ങള്‍ക്ക് അസംസ്കൃതവസ്തുക്കളാണ്.

നാളികേരം വെട്ടുന്ന കത്തിയല്ലാതെ മറ്റ് ഉപകരണങ്ങളൊന്നും കലാരൂപങ്ങള്‍ നിര്‍മ്മിക്കാന്‍ഉപയോഗിക്കാറില്ല. കാക്ക, കൊക്ക്, പരുന്ത്,തത്ത,ചെമ്പോത്ത്, താറാവ്, കോഴി, അരയന്നം, പെന്‍ഗ്വിന്‍തുടങ്ങി പലതരം പക്ഷികളും മൃഗങ്ങളും ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നു.

കല്ലുകൊണ്ടുള്ള കരകൗശലവിദ്യകള്‍

കല്ലുകൊണ്ടുള്ള പ്രതിമകള്‍, രൂപങ്ങള്‍ മുതലായവ ഈ വിഭാഗത്തില്‍പ്പെടും.

പ്രതിമാശില്പം

കേരളത്തിലെ ഏറ്റവും പൌരാണിക ശിലാശില്പം കവിയൂര്‍ ഗുഹാക്ഷേത്രത്തിലേതാണെന്നും കരുതപ്പെടുന്നു.  അമ്പലപ്പുഴ കരുമാടിക്കുട്ടന്‍, മാവേലിക്കരയുടെ ബുദ്ധപ്രതിമ തുടങ്ങിയവയും ശില്പരചനയുടെ പ്രാചീനമാതൃകകളാണ്.  പെരുമ്പാവൂരിന് സമീപം കല്ലില്‍ ഗുഹാക്ഷേത്രത്തിലെ ജൈനവിഗ്രഹങ്ങള്‍, തൃശ്ശൂരിനടുത്തുള്ള ചാലയ്ക്കല്‍ ക്ഷേത്രത്തിലെ ‘അഗസ്തീശ്വരമൂര്‍ത്തി’ മുതലായവയും പ്രാചീനമാതൃകകളാണ്. കരിങ്കല്ലില്‍ കൊത്തിയെടുത്ത മനോഹരമായ ഒരു ക്ഷേത്രമാണ് ഇപ്പോള്‍ തമിഴ്നാടിന്റെ ഒരു ഭാഗമായിത്തീര്‍ന്ന ശുചീന്ദ്രം. പതിനേഴാം നൂറ്റാണ്ടിലേതെന്നും കരുതപ്പെടുന്ന തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ നിര്‍മ്മിതിക്കുശേഷം കേരളീയ ശില്പകലയ്ക്ക് മാന്ദ്യം സംഭവിച്ചതുപോലെ തോന്നുന്നു.  എങ്കിലും ആധുനിക ശില്പികളില്‍ പ്രമുഖനായ കാനായി കുഞ്ഞിരാമന്റെ ‘യക്ഷി’ യും ‘അമ്മ’യും അമ്പലമേട്ടിലെ ദാരുശില്പവും കേരളീയ ശില്പകലയുടെ ഉത്തമ നിദര്‍ശനങ്ങളാണ്.

ലോഹം കൊണ്ടുള്ള കരകൗശലവിദ്യകള്‍

ലോഹങ്ങള്‍ കൊണ്ടുള്ള കരകൗശലവിദ്യകള്‍- ശിലാരൂപങ്ങള്‍ മുതലായവ ഈ വിഭാഗത്തില്‍പ്പെടും (ശില്‍പികള്‍, കൊല്ലന്മാര്‍)

തൂക്കു വിളക്ക്

വീടുകളില്‍ സന്ധ്യക്കും പുലര്‍ച്ചക്കും വിളക്ക് കൊളുത്താന്‍ ഉപയോഗിക്കുന്നു.  ഇത് വീടിന്

നല്ല ഐശ്വര്യംനിലനിര്‍ത്തുന്നു.          ഓടു കൊണ്ടാണ് നിര്‍മ്മിക്കുന്നത്  സാധാരണ

നിലവിളക്കിന്റെ മുകള്‍ഭാഗത്തുണ്ടാകുന്നഎണ്ണയൊഴിച്ച് കത്തിക്കുന്ന ഭാഗം മാത്രമേ തുക്കുവിളക്കില്‍ ഉണ്ടാവൂ.  അതിന്റെ മധ്യത്തില്‍ നിന്നും ചങ്ങലകൊണ്ട് ബന്ധിച്ച് ഒരു മീറ്റര്‍ നീളമുണ്ടാകും ഇതിന്.  ചങ്ങലയുടെ അറ്റത്തായി തൂക്കിയിടാന്‍ പാകത്തില്‍ ഒരുവട്ടവും

ഘടിപ്പിക്കും.  മൂശാരി എന്ന വിഭാഗമാണ് ഇത് നിര്‍മ്മിക്കുക.

മണ്ണുകൊണ്ടുള്ള കരകൗശലവിദ്യകള്‍

മണ്ണുകൊണ്ടുള്ള വിഗ്രഹങ്ങള്‍, രൂപങ്ങള്‍ തുടങ്ങിയ കരകൗശലവിദ്യകള്‍ ഈ വിഭാഗത്തില്‍പ്പെടും.(കുംബാരന്മാരുടെ കരകൗശലവിദ്യകള്‍ ഉദാഹരണം) ഈ പ്രധാന ഉപമേഖലകളെ ഉപയോഗപ്പെടുത്തുന്ന വസ്തുക്കളുടെ സ്വഭാവമനുസരിച്ച്‌ താഴെപറയുന്ന രീതിയില്‍ വിഭജിക്കാം.തടിയില്‍ നിന്നുണ്ടാക്കപ്പെടുന്നവ (ഉരു, പത്തേമാരി) വേരില്‍ നിന്നുണ്ടാക്കപ്പെടുന്നവ (കാപ്പിയുടെ വേരില്‍ നിന്നുണ്ടാക്കപ്പെടുന്നവ) ഫലത്തില്‍ നിന്നുള്ള (തേങ്ങയിലുള്ള കലാരൂപങ്ങള്‍ തുടങ്ങിയവയായി തിരിക്കാം)ലോഹങ്ങള്‍ ചെമ്പ്‌, ഇരുമ്പ്‌, വെള്ളി, സ്വര്‍ണ്ണം മുതലായവയായും, വിവിധ ലോഹ കൂട്ടുകളായും വിഭജിക്കാം. കല്ലുകൊണ്ടുള്ളവയെ കരിങ്കല്ലില്‍ നിന്നുള്ളവ, ചെങ്കല്ലില്‍ നിന്നുള്ളവ മുതലായവയായി വിഭജിക്കാം. മണ്ണിന്റെ സ്വഭാവമനുസരിച്ച്‌ ചെളിമണ്ണ്‍,ചരല്‍മണ്ണ്‍ മുതലായവയായും വിഭജിക്കാം.

മണ്‍കല നിര്‍മ്മാണം.

കുംഭാരന്‍‍ എന്ന സമുദായത്തില്‍ പെട്ട ആളുകളാണ്  ഈ കരകൌശല വിദ്യ ഉപയോഗത്തില്‍‍ കൊണ്ടുവന്നത്.  പണ്ടുകാലം മുതല്‍‍ തന്നെ കുംഭാരന്‍‍ എന്ന സമുദായത്തില്‍‍ നിലനിന്നിരുന്നഒരുവിദ്യയാണിത്,  ചട്ടി, കലം തുടങ്ങിയ  ഉപകരണങ്ങളാണ്  കുംഭാരന്മാര്‍    ഉണ്ടാക്കുന്നത്.

നിര്‍മ്മാണ രീതി -  മണ്‍പാത്ര  നിര്‍മ്മാണത്തിനായി കളിമണ്ണാണ് ഉപയോഗിക്കുന്നത്. ആദ്യം മണ്ണ് കുതിര്‍ത്തി വെക്കുന്നു.  പിന്നീട് മണല്‍ ചേര്‍ത്ത് ചവിട്ടിക്കുഴച്ച് പാകം വരുത്തണം.  കലമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഇരുമ്പിന്റെ ചക്രമാണ്.   ആദ്യകാലത്ത് മരത്തിന്റെ ചക്രമാണ് ഉപയോഗിച്ചിരുന്നത്.  പാകം വരുത്തിയ മണ്ണ് ഉരുളയാക്കി ചക്രത്തില്‍ വെച്ച് കൈകൊണ്ട് കലത്തിന്റെ ആകൃതി വരുത്തുന്നു. മണ്‍പാത്രങ്ങള്‍ക്കനുസരിച്ച് മരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്തുന്നു.  ഇതിനുവേണ്ടി പ്രത്യേകം അച്ചോ ഉപകരണമോ ഉണ്ടായിരുന്നില്ല.  കൈകൊണ്ടാണ് ആകൃതി വരുത്തിയിരുന്നത്.  ഇങ്ങനെ വിവിധതരം ആകൃതിയിലും വലിപ്പത്തിലും ഉണ്ടാക്കിയിട്ടുള്ള പാത്രങ്ങള്‍ ഉണങ്ങാന്‍ വെക്കുന്നു.  പിന്നീട് കല്ലുകള്‍,മരക്കഷ്ണങ്ങള്‍, മുതലായവ പാത്രത്തിനുള്ളില്‍ വെച്ച് മിനുസപ്പെടുത്തുന്നു.  അതിനുശേഷമാണ് ചൂളയില്‍ വെക്കുന്നത്.  വിറക്, ചകിരി എന്നിവ കത്തിച്ച് അതിനുമുകളില്‍ മണ്ണ്, വൈക്കോല്‍, എന്നിവ വെച്ച് അതിനുള്ളില്‍ കലങ്ങള്‍ വെക്കുന്നു.  അതിനുശേഷം മണ്ണും വൈക്കോലും ഉപയോഗിച്ച് കലങ്ങളെ മൂടിവെക്കുന്നു.  ചൂളയില്‍ മുന്നുനാലും ദിവസം വെച്ചതിനു ശേഷം പാത്രങ്ങള്‍ ഉപയോഗപ്പെടുത്താം.

മണ്ണ് പണം കൊടുത്ത് വാങ്ങുകയാണ് പതിവ്. ഗ്രാമപ്രദേശങ്ങളില്‍‍  താമസിക്കുന്ന ആളുകളാണ് ഇത്ഏറ്റവും കൂടുതല്‍‍ പ്രയോജനപ്പെടുത്തുന്നത്. മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന കലം, ഇത് മണ്‍‍കലം എന്ന പേരില്‍‍അറിയപ്പെടുന്നു.  ഗ്രാമ പ്രദേശങ്ങളില്‍‍ താമസിക്കുന്ന ആളുകളാണ് ഇത് ഏറ്റവും കൂടുതല്‍‍ ഉപയോഗിക്കുന്നത്.  തലമുറകളായി കൈമാറി വരുന്ന ഒരു വിദ്യയാണിത്.

കളിമണ്‍ ശില്‍പി

നിലമ്പൂര്‍‍ അരുവക്കോട് കുംഭാര ഗ്രാമമായ അരുവക്കോടില്‍‍ ശ്രീക്കുട്ടന്‍‍ ഉള്‍പ്പെടെ അടുത്ത പ്രദേശത്ത് 200 വീടുകള്‍‍  അടങ്ങിയ  സമീപ പ്രദേശത്ത് വെറും 20 വീടുകളില്‍‍ മാത്രമാണ് മണ്‍‍പാത്ര നിര്‍മ്മാണംനടക്കുന്നത്.  ഭക്ഷണംകഴിക്കുന്ന പാത്രം മുതല്‍‍  എല്ലാ തരവും  നിര്‍മ്മിക്കുന്നു. ഇത്  സമൂഹത്തിലേക്ക്നിശ്ചിത ലാഭവിഹിതത്തിന് വിപണിയില്‍‍ എത്തിക്കുകയാണ് ചെയ്യുന്നത്.

ആദ്യമായി ചക്രമുപയോഗിച്ച്  കുഴച്ചുവച്ച കളിമണ്ണ് എടുത്ത് (2ദിവസം വെച്ച്) ഈ മണ്ണില്‍‍ നിര്‍മ്മിക്കുന്നു.നിര്‍മ്മിച്ച വസ്തുക്കള്‍‍ ഉണങ്ങിയതിനു ശേഷം ചൂളയില്‍‍ വെയ്ക്കുന്നു. ചൂളയുടെ മുകളില്‍‍ മണ്ണും വൈക്കോലുംചേര്‍ത്ത് വെക്കുന്നു. കാരണം മണ്ണ്പെട്ടെന്ന് എടുക്കുന്നതിനാവശ്യമായിട്ടാണിത്. ഉള്‍ഭാഗത്ത് നിര്‍മ്മിച്ചവസ്തുക്കളും ചകിരിയും

വിറകും  കൂട്ടി വെയ്ക്കുന്നു. നിര്‍മ്മാണത്തിനനുസരിച്ച് ചൂളയില്‍‍ വയ്ക്കുന്നു. ചൂളയില്‍‍

നിന്നെടുത്തതിനു ശേഷം  ഒന്നും ചെയ്യേണ്ടതില്ല. ഫിനിഷിങ്ങിനായി നിര്‍മ്മാണ വസ്തുക്കള്‍‍

പെയിന്റ്പോലുള്ള നല്ല മണ്ണുമായ വസ്തുവിന്റെ ഫിനിഷിങ്ങും ചെയ്യുന്നു. കൂടാതെ മണ്‍കല

ത്തില്‍ വെള്ളം ഒഴിച്ച് കുടിക്കുന്നത് ഔഷധഗുണം ഉണ്ട് എന്ന് കുട്ടന്‍ പറയുന്നു. കാരണം കുട്ടന്‍ പറഞ്ഞത് ഡോക്ടര്‍മാര്‍ പറയുന്നുണ്ട് എന്നതാണ്.  സമൂഹത്തില്‍ ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ വില്ക്കാന്‍ സാധിക്കുന്നു. മനോഹരവും നല്ലതുമായ വസ്തുക്കള്‍ നിര്‍മ്മിക്കുന്നു. തികച്ചും കൈപ്പണി മാത്രമാണിത്. ഇതൊരുജീവിതമാര്‍ഗമാണ്. കുട്ടന്‍ തന്റെ കുടുംബം പാരമ്പര്യമായി കൈമാറിവരുന്ന ജോലിയാണിത്.സഹായത്തിനായി കുടുംബങ്ങളും ഉണ്ട്.

കളിമണ്‍ ശില്‍പങ്ങള്‍

കളിമണ്ണില്‍‍ രൂപങ്ങളുണ്ടാക്കി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍‍  അച്ചുകുടം രൂപപ്പെടുത്തിയാ

ണ്ശില്‍പ്പങ്ങളുണ്ടാക്കുന്നത്. പേപ്പര്‍പൊടി, ചോക്ക്പൊടി, ജിപ്സം എന്നിവയാണ് ശില്പ

നിര്‍മ്മാണത്തിന്ഉപയോഗിക്കുന്നത്. ഇവ കൊണ്ടുണ്ടാക്കുന്ന ശില്പങ്ങള്‍ കൂടുതലുറപ്പുള്ളവയാണ്.   അതിനാല്‍‍ ആവശ്യക്കാരുംഏറെയാണ്.  ദൈവരൂപങ്ങള്‍‍,

കഥകളി രൂപങ്ങള്‍‍, പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍എന്നിവയാണ് പ്രധാനമായും

നിര്‍മ്മിക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ രൂപങ്ങള്‍ക്കാണ് കൂടുതല്‍‍ ആവശ്യം. കച്ചവടക്കാര്‍‍

ഓര്‍ഡര്‍ നല്കുന്നതിന് അനുസരിച്ച് ശില്പങ്ങള്‍ നിര്‍മ്മിക്കുകയും അവര്‍ക്ക് വില്‍ക്കുകയും

ചെയ്യുന്നു.

ഉല്‍പന്നങ്ങള്‍/കരവിരുതുകള്‍

മൂന്നാം ഉപമേഖലകളില്‍ ഉല്‍പന്നങ്ങളാണു പെടുന്നത്‌. (ഉദാ:-മണ്ണിന്റെയും, കല്ലു കൊണ്ടുള്ളതുമായ വിഗ്രഹങ്ങള്‍, ലോഹം കൊണ്ടുള്ള ആയുധങ്ങള്‍, മരം കൊണ്ടുള്ള കരകൗശല ഉല്‍പന്നങ്ങള്‍) ഉല്‍പന്നങ്ങളെ അവയുടെ നിര്‍മ്മാണരീതി, ഉപകരണങ്ങള്‍, വിപണനം, ഉപയോഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കാം.

കരകൌശലവസ്തുക്കള്‍

തുകല്‍ കൊണ്ട് സഞ്ചികള്‍, വാദ്യോപകരണങ്ങള്‍ എന്നിവയുണ്ടാക്കുന്നു.  ചെമ്മരിയാടിന്റെ തോലുകൊണ്ട് കമ്പിളി പുതപ്പ് ഉണ്ടാക്കുന്നു.  മാനിന്റെ തോല് ചെണ്ടയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.   പുലിത്തോല്‍ വളരെ വിലയേറിയതാണ്.ഇത് പലതരം  തുകലുല്‍പ്പന്നങ്ങളുണ്ടാക്കാന്‍‍ ഉപയോഗിക്കുന്നു.

പാളപാത്രങ്ങള്‍

പണ്ടുകാലത്ത് സാധാരണയായി പാളപാത്രങ്ങളാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്.  കവുങ്ങിന്റെ പാള ഉപയോഗിച്ചാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.  പണ്ടുകാലത്ത് കൊത്തുപാള പാത്രമാക്കി അതിലാണ്കഞ്ഞികുടിച്ചിരുന്നത്.  വെള്ളത്തിലിട്ട കവുങ്ങിന്‍ പാള ശേഖരിച്ച് മൂന്നുദിവസം ഉണക്കുക.  യന്ത്രത്തില്‍ വെക്കുന്നതിനു അരമണിക്കൂര്‍ മുമ്പ് മഞ്ഞള്‍പൊടിയില്‍ മുക്കുക.  യന്ത്രത്തില്‍ വെച്ചമര്‍ത്തി വശങ്ങളിലുള്ള ഇലകള്‍ വലിച്ചുകളയണം.  മിനുക്കുപണികള്‍ കൂടി ചെയ്ത്  പാളപാത്രം തയ്യാറാക്കി ഉപയോഗിക്കാം.

കൊട്ട, മുറം

പെരുംപറയന്മാര്‍ എന്ന പേരിലാണ് ഈ ജോലി ചെയ്യുന്നവരെ അറിയപ്പെടുന്നത്. മലമ്പ്രദേശത്തുള്ളവരാണ് ഈ മേഖലയില്‍ കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  കാരണം കാട്ടിലും മലകളില്‍ നിന്നുമാണ് കൊട്ട, മുറം എന്നിവ നിര്‍മ്മിക്കാനാവശ്യമായ ഓട ശേഖരിക്കുന്നത്.  മൂത്ത ഓടയാണ് ഇതിന്ഉപയോഗിക്കുന്നത്.  ഈറ്റ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.   

മൂത്ത ഓടകള്‍ ഉണക്കിയ ശേഷം ഓരോ ചീളുകളാക്കുന്നു.  ഈ ചീളുകളും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.  ഉണങ്ങിയ ചീളുകള്‍

ഉപയോഗിച്ച് കൈകൊണ്ട്  കൊട്ട, മുറംതുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്നു.  കത്തിയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി  പ്രധാന ആയുധമായി ഉപയോഗിക്കുന്നത്.

ചൂരല്‍

ഇതൊരു വന്‍കിട വ്യവസായമാണ്.  ചൂരലാണ് അസംസ്കൃത വസ്തുവായി ഉപയോഗിച്ച്ഫ

ര്‍ണിച്ചറുകളാണ് കൂടുതലായി നിര്‍മ്മിക്കുന്നത്.   നാട്ടിന്‍പ്രദേശങ്ങളില്‍ ഇപ്പോള്‍ ചൂരല്‍

ദൌര്‍ലഭ്യമായതോടെ ആസ്സാം, ആന്റമാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ചൂരല്‍ ഇറക്കുമതി ചെയ്യുന്നത്.

ഐറണി, റൈഡാന്‍ എന്നിവയാണ് പ്രധാനപ്പെട്ട ചൂരലുകള്‍.  ഐറണി പ്രധാനമായും

കസേരകള്‍നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്.  റൈഡാന്‍ അര, ഒന്ന്, ഒന്നര ഇഞ്ചു വരെ

വണ്ണമുണ്ടാകും.  ചൂരലുകള്‍പ്രത്യേക അളവുകളില്‍ ചൂടാക്കി നമുക്കാവശ്യമായ ആകൃതിയില്‍ വളച്ചെടുക്കും.  ആണി, കത്തി, വാള്‍, ഉളി,ചുറ്റിക,

ഗ്യാസ്, ബ്ലോ ലാംപ്  തുടങ്ങിയവയാണ് ഇതിനുപയോഗിക്കുന്ന പ്രധാന ഉപകരണങ്ങള്‍.  ബ്ലോ ലാംപ്ഉപയോഗിച്ചാണ് ചൂരലിന്റെ ആകൃതിയില്‍ മാറ്റം വരുത്തുന്നത്.  12 അടി നീളമുള്ള ചൂരല്‍ പല സൈസിലുള്ള ആകൃതിയില്‍ വളച്ചെടുക്കാം. 

മുള

നാട്ടിന്‍പുറങ്ങളിലാണ് മുള സാധാരണയായി കാണപ്പെടുന്നത്.  ഇടത്തരം ഓട ഉപയോഗിച്ചാണ്വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. 

നിര്‍മ്മാണരീതി  -   വലിയ ഒരു ഓട നാലു കഷ്ണങ്ങളാക്കി മുറിച്ച് ചുരണ്ടി അതിന്റെ തൊലി കളയുക. വീണ്ടും അത് പൊളിച്ച് ഒരു ദിവസം കാത്സ്യം സോഡയില്‍ ട്രീറ്റ് ചെയ്യണം.  അതിനുശേഷം ഉണക്കി കോലും അളയും ആക്കി മാറ്റുക.  23 കോലുപയോഗിച്ച് അടിയിടുക.  അളകൊണ്ട് നെയ്ത് നമുക്കാവശ്യമുള്ള

വസ്തുരൂപത്തിലാക്കുക.  പശ ഉപയോഗിച്ച് വക്കുകള്‍ മെടയണം.  അതിനുശേഷം പോളിഷ്

ചെയ്യുന്നു.  നെയ്ത്ത്എല്ലാ വസ്തുക്കള്‍ക്കും പൊതുവായി വരുന്നുണ്ട്.  ഓട പൊളിച്ചെടുക്കാന്‍

ക്രിസ്റ്റിംഗ് മെഷീനും  ഓടമുറിച്ചെടുക്കാന്‍ കട്ടിംഗ് മെഷീനും ഉപയോഗിക്കുന്നു.

നിര്‍മ്മാണരീതി/സാങ്കേതികവിദ്യ

ഒരോ തരത്തിലുള്ള കൗരകൗശലസാമഗ്രികളുടെ സാങ്കേതികവിദ്യയും നിര്‍മ്മാണ രീതികളും.ഈ ഉപമേഖലയില്‍പ്പെടുത്താം.

കുഴിത്തറി വസ്ത്ര നിര്‍മ്മാണം

നെയ്ത്ത്.

വസ്ത്ര നിര്‍മ്മാണം. ചാലിയ സമുദായക്കാരാണ് കുഴിത്തറികള്‍‍ ഉപയോഗിച്ചു വരുന്നത്.  ചാലിയന്മാര്‍‍ബ്രാഹ്മണരായി

രുന്നു എന്നാണ് അവകാശപ്പെടുന്നത്.  ഒരു കാലത്ത് അവരെ

ജാതി ഭ്രഷ്ടരാക്കി. അതിനാലവര്‍‍ ആത്മഹത്യക്ക് തുനിഞ്ഞു.  അവസാനത്തെ ആള്‍‍ ആത്മഹത്യ

ചെയ്യുന്നതിനു മുമ്പ് ശിവന്‍‍തടഞ്ഞു.  ആത്മഹത്യ ചെയ്തവര്‍ക്ക് ജീവന്‍‍ തിരിച്ചു നല്കി.

എന്നിട്ടു പറഞ്ഞു “ ചിലന്തി വല നെയ്യുന്നത്കണ്ടിട്ടില്ലേ?   അതുപോലെ വസ്ത്രം നെയ്ത്

കഴിഞ്ഞോളൂ “ എന്ന് വരം നല്കി.  

കാല്മുട്ടിനു താഴ്ചയുള്ള കുഴിക്കകത്താണ് തറി ഉറപ്പിച്ചിരിക്കുക.  ഇത്തരം കുഴികളിലിറങ്ങി

വേണംനെയ്യാന്‍‍.  ഊടിന്റെ ഓരോ ഇഴയും കൈ

കൊണ്ട് ചാടി നെയ്യുന്ന രീതിയാണ് കുഴിത്തറിയില്‍‍ തുടര്‍ന്നുപോവുന്നത്.  മുള കൊണ്ടുള്ള

അച്ചാണ് ഇതിനുപയോഗിക്കുന്നത്.     

ചര്‍ക്ക - പണ്ടുകാലങ്ങളില്‍ നൂല്‍‍ നൂല്‍‍ക്കാനും വസ്ത്രം നെയ്യാനും വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണമാണ് ചര്‍ക്ക.

ദന്തശില്പങ്ങള്‍

ദന്തശില്പങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ ഒരു പാരമ്പര്യമാണ് കേരളത്തിനുള്ളത്.  തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടു താളിയോലഗ്രന്ഥങ്ങളുടെ ചട്ടങ്ങള്‍ കേരളീയ ദന്തശില്പികളുടെ അന്യാദൃശ്യമായ വൈദഗ്ദ്ധ്യത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.  ഇരുപത്തിനാലിഞ്ചു നീളവും രണ്ടിഞ്ചു വീതിയുമുള്ള ഈ ചട്ടങ്ങള്‍ അനന്തശയനം, വിഷ്ണുപാര്‍ഷദന്മാര്‍, ഭൂമി, ലക്ഷ്മി തുടങ്ങിയ വിഷയങ്ങളാണ് കൊത്തിവെച്ചിട്ടുള്ളത്.  പുറമെ കേരളത്തില്‍ സൂക്ഷിച്ചുപോരുന്ന കലാസൌഭഗമി എന്ന ദന്തസിംഹാസനങ്ങളും പുരാണ കഥാസന്ദര്‍ഭങ്ങള്‍  ആവിഷ്ക്കരിക്കുന്ന ദന്തഫലകങ്ങളും ദന്തനിര്‍മ്മിതമായ പല്ലക്കുകളും കേരളീയരുടെ ശില്പവൈദഗ്ദ്ധ്യത്തെ വിളിച്ചറിയിക്കുന്നു.

ചിത്രങ്ങളും ചായകൂട്ടുകളും

നയനാനന്ദകരവും, കൗതുകപൂര്‍ണ്ണവും ചിന്തോദീപകങ്ങളുമായ വൈവിധ്യമാര്‍ന്ന ചുമര്‍ചിത്രങ്ങളും, പെയിന്റിങ്ങുകളും നമുക്കുണ്ട്‌.ഇത്തരം ചിത്രങ്ങളും,പെയിന്റിങ്ങുലളും,നാടന്‍ സാങ്കേതിക വിദ്യകളും, ചായക്കൂട്ടുകളും കൊണ്ടാണു ഉണ്ടാക്കിയിരിക്കുന്നത്‌.ഈ പ്രധാന മേഖലയെ സ്വഭാവമനുസരിച്ച്‌ വ്യത്യസ്ത ഉപമേഖലകളായി തിരിക്കാം.

കളമെഴുത്തുകള്‍

വൈവിധ്യമാര്‍ന്നതരം കളമെഴുത്തുകള്‍ ആഘോഷങ്ങളുറ്റെയോ, ആചാരാനുഷ്ഠാനങ്ങളുടെയോ ഭാഗമായി വരക്കപ്പെടുന്നുണ്ട്‌.(ഓണം, യാഗങ്ങള്‍, നമ്പൂതിരിമാരുടെ ചടങ്ങുകള്‍)

കളമെഴുത്ത്

ചുമര്‍ചിത്രകലയുടെ ആദ്യരൂപമാണ് കളമെഴുത്ത്. കേരളത്തിലെ ക്ഷേത്രകലയില്‍ പെടുന്ന ഒന്നാണിത്.   ഭഗവതി ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു പുരാതനമായ കലാരീതിയാണ് കളമെഴുത്തും പാട്ടും. ദേവിക്ഷേത്രങ്ങളിലും കാവുകളിലും മറ്റും ഇതുകണ്ടുവരുന്നു. നമ്പൂതിരിമാരുടെ വീടുകളിലെ പൂജാമുറിയുടെ മുമ്പിലും കളമെഴുത്തും പാട്ടും നടത്താറുണ്ട്.  ഇക്കാലത്ത് വളരെ അപൂര്‍വ്വമായെ വീടുകളില്‍ കാണാറുള്ളൂ.  വിവിധതരം കളംപാട്ടുണ്ട്.  ഭഗവതിക്കളം, അകപ്പന്‍കളം, വേട്ടക്കാരന്‍ കളം, നാഗക്കളംതുടങ്ങിയവയാണത്.

തിരുമന്ധാംകുന്നിലമ്മയെയാണ് കളമെഴുത്തിലൂടെ ചിത്രീകരിക്കുന്നത്.  പൂജനടത്തിയതിനുശേഷമാണ് കളപ്പാട്ട് തുടങ്ങുന്നത്.  മാരാന്മാര്‍, കുറുപ്പന്‍മാര്‍, നമ്പൂതിരിമാര്‍ എന്നിവരാണ് ഈ ചടങ്ങ് നിര്‍വ്വഹിക്കുന്നത്. പണ്ട് തിരുമാന്ധാംകുന്നില്‍ നടത്തിയിരുന്ന കളമെഴുത്തും പാട്ടും പനയ്യൂര്‍ മനയിലും നടത്തിയിരുന്നു. ഹിന്ദുമതാചാര പ്രകാരം ഇന്നും കളമെഴുതി യാഗങ്ങള്‍ നടത്താറുണ്ട്.

കളമെളുത്ത് സമ്പ്രദായത്തിലും പഞ്ചവര്‍ണ്ണ പ്രയോഗമുണ്ട്.  അതില്‍ മഞ്ഞക്ക് മഞ്ഞപ്പൊടിയും വെള്ളക്ക് അരിപ്പൊടിയും പച്ചക്ക് വാക ഇലപ്പൊടി മഞ്ചാടി ഇലപ്പൊടി തുടങ്ങിയവയും ഉപയോഗിക്കാം.  കറുപ്പിന് ഉമിക്കരി, ചുവപ്പിന് മഞ്ഞപ്പൊടിയും ചുണ്ണാമ്പും കൂട്ടിയത് എന്നിവകൊണ്ടാണ് കളം വരക്കുന്നത്.  കുറുപ്പന്‍മാര്‍, തീയ്യാടി, നമ്പ്യാര്‍, പുള്ളുവര്‍ തുടങ്ങിയവരാണ് കളങ്ങളില്‍ പൂജ നടത്തുന്നത്.  കേരളത്തില്‍ ഇപ്പോഴും കളംപാട്ട് കണ്ടുവരുന്നു.

പിള്ളതീനിയുടെ കളം.

ഉത്തരമലബാറിലെ മലയന്‍മാര്‍ പാരമ്പര്യമായി നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് മലയന്‍കെട്ട്.  ഗര്‍ഭരക്ഷയ്ക്കും സന്താനലാഭത്തിനും വേണ്ടിയാണ് സാധാരണയായി മലയന്‍കെട്ട് നടത്താറുള്ളത്. ഗര്‍ഭിണികളുടെ ശരീരത്തില്‍ ആവേശിച്ചിരിക്കുന്ന ഉപദ്രവകാരികളായ ബാധകളെ ഇതുവഴി ഇല്ലാതാക്കിയാല്‍ ഗര്‍ഭിണിക്ക് പൂര്‍ണ്ണസുഖം ലഭിക്കുമെന്ന് വിശ്വസിച്ചുവരുന്നു.  നാടോടിവിജ്ഞാനത്തില്‍വളരെ പ്രാധാന്യമര്‍ഹിക്കുന്ന മാന്ത്രികകര്‍മ്മത്തിന്റെ പരിധിയില്‍ പെടുന്നതാണിത്.  മാന്ത്രികവിദ്യ കുലത്തൊഴിലായി അംഗീകരിച്ചിരിക്കുന്ന മലയസമുദായക്കാരാണ് ഈ അനുഷ്ഠാനം നടത്തിവരുന്നത്.           പ്രധാനമായും ഗര്‍ഭിണികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ മാന്ത്രികകര്‍മ്മം തുകിലുഴിച്ചില്‍പാട്ടിന്റെ തുടര്‍ച്ചയായാണ് കാണപ്പെടുന്നത്.  പിണിയാളുടെ വീട്ടില്‍, അലങ്കരിച്ച പന്തലില്‍ പലവിധ ചടങ്ങുകളോടുകൂടിയാണ് ഈ കര്‍മ്മം ചെയ്യുന്നത്.  ഗര്‍ഭിണികള്‍ക്ക് ഏഴാം മാസം തികഞ്ഞാല്‍ നടത്തുന്ന പുങ്ങന്‍ എന്ന ചടങ്ങോടനുബന്ധിച്ചാണ് മലയന്‍കെട്ട് നടത്തുന്നത്.  യക്ഷന്‍, യക്ഷി, രക്തേശ്വരി, ഗന്ധര്‍വ്വന്‍, പിള്ളതീനി തുടങ്ങിയ ദേവതകളില്‍ ജ്യോതിഷപ്രകാരം ഗര്‍ഭിണിയുടെ ശരീരത്തില്‍ ആവേശിച്ചത് ഏത് മൂര്‍ത്തിയാണ് എന്ന് പരിശോധിച്ചതിനുശേഷം അതിനെ ഒഴിപ്പിക്കുകയാണ് ഈ കര്‍മ്മത്തിലൂടെ ചെയ്യുന്നത്.  പിണിയാളെ ബാധിച്ച മൂര്‍ത്തിയുടെ ചടങ്ങിന്റെ ഭാഗമാണ്.  ഇതുമായി ബന്ധപ്പെട്ട പല ദേവതകളില്‍ പിള്ളതീനി ഏറ്റവും പ്രധാനപ്പെട്ടതാണ്.  വളരെ ഭീകരമായ രൂപഭാവങ്ങളോടുകൂടിയതാണ് പിള്ളതീനി.  ഗര്‍ഭം അലസിപ്പോകുന്നതിന്റെ പ്രധാനകാരണം പിള്ളതീനി സ്ത്രീയുടെ ശരീരത്തില്‍‍ ആവേശിച്ച് ശരീരത്തിലെ രക്തം ഊറ്റിക്കുടിക്കുന്നതുകൊണ്ടാണെന്ന വിശ്വാസം ശക്തമായി നിലനിന്നതിന്റെ തെളിവാണ് ഈ ദേവതയുടെ പ്രാധാന്യം കൊണ്ട് വ്യക്തമാവുന്നത്.

കളംവരയ്ക്കല്‍ -  മലയന്‍ കെട്ടില്‍ കെട്ടിയാടുന്ന ദേവതയുടെ രൂപമാണ് കളമായി വരയ്ക്കുന്നത്. രാത്രിയില്‍‍ നടത്തുന്ന മലയന്‍ കെട്ടിന്റെ കളം വളരെ മുമ്പുതന്നെ വരച്ചുവെക്കുന്നു.  അലങ്കരിച്ച പന്തലില്‍, ചാണകം മെഴുകിയ തറയില്‍ നിലവിളക്കിനുമുന്‍പിലാണ് കളം വരക്കുന്നത്.  നാളികേരം, അടയ്ക്ക, അരി, നെല്ല്, മലര്. പൂക്കുല, പഴം എന്നിവ നാക്കിലയില്‍ കളം വരച്ചതിന്റെ ഇടത്തും വലത്തും മുകളിലുമായി നിലവിളക്കിനു മുന്‍പില്‍ പൂജാദ്രവ്യങ്ങളായി വയ്ക്കുന്നു.  പിണിയാള്‍ കളത്തിനു മുമ്പില്‍ വന്നിരിക്കുന്നതോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.  പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടാണ് കളം വരക്കുന്നത്.   മഞ്ഞള്‍പൊടി, കരിപ്പൊടി, വാകപ്പൊടി, അരിപ്പൊടി, ചുവപ്പുപൊടി എന്നിവയാണ് ഉപയോഗിക്കുന്ന പൊടികള്‍.  മഞ്ഞ മണയല, പച്ചമണയല, മഷി (കറുപ്പ്), ചായില്യം (ചുവപ്പ്), അരിച്ചാന്ത് എന്നിവയാണ് പഴയകാലത്ത് വര്‍ണ്ണപ്പൊടികളുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്.  ഇന്ന് ഇലകള്‍ ഉണക്കിപ്പൊടിക്കാതെ തന്നെ എല്ലാ വര്‍ണ്ണങ്ങളും പായ്ക്കറ്റുകളില്‍ ലഭിക്കുന്നു.  ബാധയുടെ രൂപഭാവങ്ങള്‍ക്ക് അനുസരിച്ച് വരയ്ക്കുന്ന കളത്തിനും വ്യത്യാസം വരുന്നു.  രൌദ്രമായ മുഖഭാവത്തോടുകൂടിയ, രണ്ടു കയ്യിലും വാളുപിടിച്ചു നില്‍ക്കുന്ന രൂപമാണ് പിള്ളതീനിയെ തീര്‍ക്കുന്ന അവസരത്തില്‍  വരയ്ക്കുന്നത്.  മുഖത്തുള്ള കൊമ്പന്‍ മീശയും പുറത്തേക്കു  വലിച്ചുനീട്ടിയ ചുവന്ന നാവോടുകൂടിയ പിള്ളതീനിയുടെ രൂപം പേടിപ്പെടുത്തുന്നതാണ്. വര്‍ണ്ണപ്പൊടികളുടെ ചേരുവക്ക് ഏറ്റക്കുറച്ചില്‍ വരുത്താന്‍ വരക്കുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.  പിള്ളതീനിയുടെ കളത്തിന് പ്രധാനമായും കറുപ്പും ചുമപ്പും പൊടികളാണ് ഉപയോഗിക്കുന്നത്.  ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അതിനായുള്ള കളങ്ങള്‍ വരക്കുമ്പോഴും സാധാരണയായി കറുപ്പു പൊടികളാണ് കാണുന്നത്.  പിള്ളതീനിയുടെ ശരീരമാസകലം കറുപ്പു പൂശിയിരിക്കുന്നത് കാണാം.  കൂടാതെ ഉഗ്രതയുടെ പ്രതീകമായ ചുവപ്പും.  സാധാരണ ദേവതയുടെ കളം വരയില്‍നിന്ന് വ്യത്യസ്തമാണിത്.  ദുര്‍ദേവതയായ പിള്ളതീനിയുടെ രൌദ്രഭാവവും ക്രൂരതയും  നിറങ്ങളില്‍നിന്നുതന്നെ വ്യക്തമാവുന്നു.  ഇതുവഴി പിണിയാള്‍ക്ക് തന്നെ ബാധിച്ചിരിക്കുന്ന ബാധയെക്കുറിച്ച് പൂര്‍ണ്ണ തിരിച്ചറിവുണ്ടാകുന്നു.

കളം മായ്ക്കല്‍ -  പിണിയാളുടെ മുന്നില്‍ ഒരുക്കിവെച്ചിരിക്കുന്ന ഗുരുതിയില്‍ അരിയും ഭസ്മവും കൈയിലെടുത്ത് പിണിയാള്‍ സ്വന്തം ശരീരത്തിലെ ഓരോ അംഗത്തില്‍ നിന്നും ഉഴിഞ്ഞിടുന്നു.  കര്‍മ്മം ചെയ്യുന്ന ആള്‍ കത്തിച്ച തിരിയെടുത്ത് പിണിയാളുടെ അംഗങ്ങളെ ഉഴിഞ്ഞ് ഗുരുതിയിലിടുന്നു.  അതോടൊപ്പം മന്ത്രവാദപ്പാട്ടുകളും ചെണ്ടമേളവും തുടങ്ങുന്നു. "വരികല്ലോ വരികല്ലോ വരികയെന്ന് പൊലികല്ലോ പൊലികല്ലോ പൊലികയെന്ന് പൊലിച്ചു ഞാന്‍ പാടുന്നൊരു കളത്തിനകത്തോവരുവാന്‍ മടിയ്ക്കല്ലെന്റെ ദേവതമാരെ"  ഇത്പൊലിച്ചുപാട്ട് എന്നറിയപ്പെടുന്നു.  ഈ സമയത്ത് കുരുത്തോലകൊണ്ടുണ്ടാക്കിയ അരമടയും മുടിയുമണിഞ്ഞ് ശരീരത്തിലും മുഖത്തും  അരിച്ചാന്തും നിണവും തേച്ച് കോലം ആര്‍ത്തട്ടഹസിച്ചുകൊണ്ടാണ് കളത്തിനു മുന്നിലേക്ക് വരുന്നത്.  വാദ്യമേളത്തിന്റെയും ചൂട്ടുവെളിച്ചത്തിന്റെയും അകമ്പടിയോടെ ആട്ടം നടത്തിയ ശേഷം കൈയില്‍ കൊടുക്കുന്ന കോഴിയുടെ കുടല്‍പിളര്‍ന്ന് കോലം ചോര ആര്‍ത്തിയോടെ കുടിക്കുന്നു.  അതിനുശേഷം കളത്തില്‍ ചാടിയിറങ്ങി കളംമായ്ചുതുടങ്ങുന്നു.  ബാധ ഇളകിയാടുന്ന പിണിയാളും ആ സമയത്ത് ചെന്ന് കളത്തില്‍ വീണുരുണ്ട് കളം മായ്ക്കുന്നു.  കളം മായ്ചു കഴിയുന്നതോടെ പിണിയാളുടെ അകത്തുള്ള ബാധോപദ്രവം നീങ്ങുന്നു എന്നാണ് സങ്കല്പം.

ചായക്കൂട്ടുകള്‍

കളം വരക്കുന്നതിനുള്ള പൊടികള്‍

വെള്ള നിറത്തിന്   =   അരിപ്പൊടി.

പച്ച നിറത്തിന്      =   ഇരൂള്‍, പരവ, കാശാവള്‍, പൂപ്പാത്തിരി എന്നിവയുടെ

ഇല പച്ചക്ക് പൊടിക്കുക.  

ചുമപ്പ് നിറത്തിന്    =   ചുണ്ണാമ്പ്, മഞ്ഞള്‍ അല്പം വെള്ളം കൂട്ടി കലര്‍ത്തുക.

മഞ്ഞ നിറത്തിന്    =   മഞ്ഞള്‍

കറുപ്പ്  നിറത്തിന്   =   ഉമിക്കരിപ്പൊടി.

ചുവപ്പിന്                 =  ചിഞ്ചിലിയം,

വെളുപ്പിന്                =  അരിപ്പൊടി, ചാന്ത്, എന്നിവ.

ചായക്കൂട്ടിന്  -  ഇളം മഞ്ഞക്ക് നാട്ട് വൈദ്യശാലയില്‍ നിന്ന് കിട്ടുന്ന മനയോല,

മുഖമെഴുത്തുകള്‍

ആചാരങ്ങളുടെയോ, ആഘോഷങ്ങളുടെയോ, കലാപ്രകടനങ്ങളുടെയോ ഭാഗമായി മുഖത്തും, ദേഹത്തും വരക്കുന്നവ ഈ ഉപമേഖലയില്‍ പെടുത്താം (ഉദാ:-തെയ്യം, കഥകളി)

മുഖമെഴുത്ത്

കേരളത്തില്‍ മുഖമെഴുത്ത് കണ്ടുവരുന്നത് തെയ്യം, തിറ തുടങ്ങിയവയിലാണ്.  ഇത് ഒരനുഷ്ഠാന കലയാണ്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.  ഏകദേശം 8 നൂറ്റാണ്ടുവരെ പഴക്കമുണ്ടിതിന്.   ഓരോ തെയ്യത്തിന്റെയും ഉല്‍പ്പത്തിപ്പാട്ട് തോറ്റം കാവിലെ മുമ്പില്‍ ചെന്നു നിന്നുപാടുന്നു.  വീരപുരുഷന്‍മാരുടെ തെയ്യത്തിന് വെള്ളാട്ടവും, നൃത്തവും അഭ്യാസമുറകളും ഉണ്ടാവും.

നാടോടി സംസ്കൃതിയുടെ ഭാഗമായി വടക്കേ മലബാറില്‍ രൂപം കൊണ്ട ആരാധനകളില്‍ ഒന്നാണ് തെയ്യം.  കാവുകളില്‍ വെച്ചാണ് തെയ്യം എന്ന കലാരൂപം അരങ്ങേറുക.  ഓരോ തെയ്യത്തിനും സ്ഥായിഭാവത്തിലുള്ള മുഖമെഴുത്താണ് ഉണ്ടാവുക. അതിന്റെ പാറ്റേണുകള്‍ക്കനുസരിച്ചുള്ള പേരും മുഖമെഴുത്തിനുണ്ട്.  ചായില്യം, മനയോല, വിളക്കുകരി എന്നിവ വെളിച്ചെണ്ണയില്‍ ചാലിച്ചാണ് മുഖമെഴുത്ത് നിര്‍മ്മിക്കുന്നത്.  ഈര്‍ക്കിലിന്റെ ഒരറ്റം ചതച്ചുമാണ് മുഖമെഴുതുന്നത്.  നരികുറിച്ചെഴുത്ത്, കട്ടാരംപുള്ളി, കൊടംപുരികം, പ്രാക്കെഴുത്ത്, വെള്ളാട്ടികുറി, ചുരുളെഴുത്ത് എന്നിവയാണ് പ്രധാന മുഖമെഴുത്ത്.

കൃഷ്ണനാട്ടം, കൂടിയാട്ടം എന്നിവക്ക് ചുട്ടി സമ്പ്രദായമാണ്.  തെയ്യം, തിറ എന്നിവ ആടുന്നത് പ്രധാനമായും വണ്ണാന്‍മാര്‍, മലയര്‍, വേലന്‍ തുടങ്ങിയ സമുദായക്കാരാണ്.

ചായങ്ങള്‍

പ്രകൃതി വര്‍ണ്ണങ്ങള്‍ ഉണ്ടാക്കുന്ന രീതി.

ചായങ്ങള്‍ - മുഖത്ത് തേക്കാന്‍

ചുവപ്പ്             –  തേക്കിന്റെ എണ്ണ

വെള്ള               - കുമ്മായവും ഇളനീര്‍ വെള്ളവും ചേര്‍ത്ത മിശ്രിതം. 

മഞ്ഞ, ചുവപ്പ്   -  മഞ്ഞയും ചുവപ്പും വെട്ടുകല്ലിന്റെ മഞ്ഞനിറവും ചുവപ്പുനിറവും വേര്‍തിരിച്ച് അവ അരച്ചുകലക്കി ഊറ്റി അരിച്ചാണ് വര്‍ണ്ണം ഉണ്ടാക്കുന്നത്.

പച്ച                  -  നീല അമരിയിലയുടെ ചാറ് അരച്ചു കലക്കി ഉണക്കിയുണ്ടാക്കുന്നു

കറുപ്പ്               -  എള്ളെണ്ണ വിളക്കിന്റെ  കരിയാണ് ഉപയോഗിക്കുന്നത്.  (വിളക്ക് കത്തിച്ച് അതിനുമുകളില്‍ ഒരു കലംവെച്ച് അതില്‍നിന്നും കിട്ടുന്ന മഷി എല്ലാനിറത്തിന്റെയും കൂടെയാണ് ചേര്‍ക്കേണ്ടത്. (വെള്ള ഒഴികെ) ഒപ്പം വേപ്പിന്റെ പഴവും ചേര്‍ക്കണം.)

മറ്റുള്ളവ

പ്രകൃതിജന്യവസ്തുക്കള്‍ക്കൊണ്ടുള്ള മറ്റ്‌ ചായങ്ങള്‍ വ്യാവസായികാടിസ്ഥാനത്തിലും,ദൈനംദിനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്‌. ഉദാഹരണത്തിനു തുണിക്ക്‌ ചായം കൊടുക്കല്‍, മണ്‍കലം, മരം മുതലായവക്ക്‌ ചായം കൊടുക്കല്‍ മുതലായവ. ചില മരങ്ങളുടെ കറകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്‌.

ചിത്രങ്ങള്‍

പേപ്പറുകള്‍, തുണി, കാന്‍ വാസ്‌ മുതലായവയില്‍ വര്‍ക്കുന്ന ചിത്രങ്ങള്‍ ഈ ഉപമേഖലയില്‍ പെടുന്നു.

ചുമര്‍ ചിത്രങ്ങള്‍

ആലേഖ്യ സമ്പ്രദായം  ഭാരതത്തില്‍ രൂപം കൊണ്ടിട്ട് രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞു. വാത്മീകിയുടെ രാമായണത്തിലും, ഭരതന്റെ നാട്യശാസ്ത്രത്തിലും, ഭാരതശില്പത്തിലും ചുമര്‍ ചിത്രങ്ങളെകുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.           ചുമര്‍ചിത്രങ്ങളോടു കൂടിയ 200 ഓളം സങ്കേതങ്ങള്‍  കേരളത്തിലുണ്ട്.ചുവര്‍ചിത്രപാരമ്പര്യത്തിന്‍ പത്ത് നൂറ്റാണ്ടുകളുടെ  തുടര്‍ച്ചയായ ചരിത്രവുമുണ്ട്. നമ്മുടെ ചുവര്‍ചിത്രങ്ങള്‍ യാഥാര്‍ത്ഥ ശൈലിയിലല്ല വരച്ച് പോന്നിട്ടുള്ളത്. കാല്പനികത്വത്തിന്റെ സംശിഷ്ട മാതൃകകളാണ് കേരളത്തിലെ ചുമര്‍ചിത്രങ്ങള്‍. അവയില്‍ കേരളീയരുടെ വ്യക്തിത്വവും സവിശേഷതകളും പ്രതിഫലിച്ച്കാണാം.

കാവിചുവപ്പ്, കാവി മഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിത നീല, കറുപ്പ്, മഞ്ഞ,

സ്വര്‍ണ്ണമഞ്ഞതുടങ്ങിയ നിറങ്ങളാണ് കേരളത്തിലെ ചുമര്‍ ചിത്രങ്ങളില്‍ പൊതുവെ കാണുന്നത്. പലരും കരുതിയതുപോലെപച്ചിലച്ചാറുകളും പഴച്ചാറുകളും മാത്രമല്ല ചുവര്‍ചിത്രങ്ങള്‍ തയ്യറാക്കുന്നതിന്  കലാകാരന്മാര്‍ഉപയോഗിച്ചിരുന്നത്. മണ്ണില്‍ നിന്നു കുഴിച്ചെടുക്കുന്ന ധാതു വസ്തുക്കളും ചെടികളുടെയും കായ്കളുടെയും ചാറുകളും  ചായങ്ങളുടെ നിര്‍മ്മാണത്തിന് മുന്‍ കാലങ്ങളില്‍ സ്വീകരിച്ചിരുന്നു.

ക്ഷേത്രങ്ങളില്‍ സാധാരണയായി   പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും പള്ളികളില്‍ക്രിസ്തുവിന്റെയും ശ്ലിഹന്മാരെയും കുറിച്ചുള്ള ചിത്രങ്ങളുമാണ് കണ്ടു വരുന്നത്.

കളമെഴുത്തുകള്‍

ഒരുകാലത്ത് കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ്  ധൂളി ചിത്രരചനയുടെ ഭാഗമായ കളമെഴുത്തെന്ന് അഭിപ്രായപ്പെട്ടുകേട്ടിട്ടുണ്ട്.   ബുദ്ധമതം എത്തുന്നതിന് മുമ്പ് കേരളത്തില്‍‍ പ്രചരിച്ചിരുന്ന ശാക്തേയ മതവുമായി ബന്ധപ്പെടുന്ന ഒരു ശാക്തേയ അനുഷ്ടാനമാണ് കളമെഴുത്ത്. കളങ്ങള്‍പൂജിക്കുവാന്‍ തെറ്റി പൂവ് നിര്‍ബന്ധമായും വേണം, എന്ത് ആചാരവും പൂജാവേളയില്‍ താന്ത്രിക മുദ്രകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ദ്രാവിഡമെന്നോ ആവൈദികമെന്നോ, പറയാവുന്ന കാവികളിലും ആരാധനാലയങ്ങളിലും മാത്രമേ കളമെഴുത്ത് നടക്കുന്നുള്ളൂ എന്നു കാണുന്നതിലും പ്രാധാന്യമുണ്ട്.

വിരലുകള്‍ മാത്രം ഉപകരണമാക്കി അഞ്ചു നിറമുള്ള, അഞ്ചുതരം പൊടികള്‍ ഉപയോഗിച്ചു ദേവീദേവന്മാരുടെ  രൂപങ്ങള്‍ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. ഭഗവതി ക്ഷേത്രങ്ങളിലെ ഉത്സവത്തിനോടനുബന്ധിച്ചോ വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നു വരെയുള്ള മണ്ഡലക്കാലത്തോ ആണ് കളമെഴുത്ത് സാധാരണയായി നടക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ ആഢ്യഗ്രഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തും പാട്ടും നടത്തുന്നത് പണ്ടത്തെ പതിവായിരുന്നു.

പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടി കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം ഇന്നും കേരളത്തില്‍  നിന്നും അപ്രത്യക്ഷമായിട്ടില്ല.  പ്രധാനമായുംപുരാതനമായ മതക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലുമാണ് കളമെഴുത്ത് കണ്ടുവരുന്നത്.  കളമെഴുത്തുപാട്ടിനോടനുബന്ധിച്ചും മുടിയേറ്റത്തിനോടനുബന്ധിച്ചുമാണ് നടത്തപ്പെടുന്നത്.

കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച  പല സമുദായങ്ങള്‍ കേരളത്തിലുണ്ട്.  മാരാര്‍ വിഭാഗത്തില്‍ പെടുന്ന കറുപ്പന്മാരാണ് ഇവരില്‍  പ്രധാനികള്‍.  മധ്യകേരളത്തിലെ കളമെഴുത്തു കുറുപ്പന്മാര്‍,  കല്ലറ്റുകുറുപ്പന്മാര്‍എന്ന പേരിലാണറിയപ്പെടുന്നത്.

സാങ്കേതിക വിദ്യ (ചിത്രങ്ങളും ചായകൂട്ടുകളും)

ഓരോ ഉല്‍പന്നങ്ങളുമുണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍, ചേരുവകള്‍, ഉപകരണങ്ങള്‍ മുതലായവയെ ഉപകരണങ്ങളെ പ്രത്യേകം ഉപമേഖലകളായി ഉള്‍പ്പെടുത്താം. ഉദാ:-ചെകിരിയില്‍ നിന്നുള്ള ബ്രഷുകള്‍.

ബ്രഷുകള്‍

ഈയംപുല്ല് പാലില്‍ വേവിച്ച് അവ ഓരോ ഇഴയും മുളവടിയില്‍‌ വെച്ച് കെട്ടി ബ്രഷായി ഉപയോഗിക്കുന്നു. വാഴയിലത്തണ്ടും   ചകിരിയില്‍‌ നിന്നുണ്ടാക്കുന്ന ബ്രഷും ഉപയോഗിക്കാം.

പടയണിയിലെ കോലമെഴുത്ത്

അനുഷ്ഠാനകലകളില്‍ പാരമ്പര്യവും വേഷസൌന്ദര്യവും തികഞ്ഞ ഒന്നാണ് പടയണി.  കാവുകളില്‍ നിശ്ചിതകാലത്തില്‍  നിശ്ചിതസമുദായത്തില്‍ പെട്ട അടിയാന്‍മാരുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത ഒരനുഷ്ഠാനമാണിത്.  പരിഷ്കാരം കത്തിനില്‍ക്കുന്ന  ഇക്കാലത്തുപോലും കാവിലും അമ്പലമുറ്റങ്ങളിലും കെട്ടിയാടി ഉറഞ്ഞുതുള്ളുന്ന രൂക്ഷമൂര്‍ത്തിയായ കോലത്തിനുമുന്നില്‍ ഭയഭക്തിയോടെ തങ്ങളുടെ വരുംകാല സൌഭാഗ്യത്തിന് കൈനീട്ടി തൊഴുതു നില്‍ക്കുന്നവരെ നാട്ടിന്‍പുറങ്ങളില്‍ കാണാം. ദേവതാരൂപം ധരിച്ച് നടത്തുന്ന നൃത്തവും വായ്ത്താരിയും മേളങ്ങളും കൂടിച്ചേര്‍ന്ന ഒരാരാധനയാണ് നാടോടിക്കലയിലെ ഊര്‍ജ്ജപ്രവാഹമായ പടയണി.

ദാരികവധാനന്തരം കലിതുള്ളിക്കൊണ്ട് കൈലാസത്തിലെത്തിയ കാളിയെ സാന്ത്വനിപ്പിക്കാന്‍ ശിവനും തന്റെ ഭൂതഗണങ്ങളും ദേവന്‍മാരും കിണഞ്ഞ്  ശ്രമിച്ചിട്ടും കഴിഞ്ഞില്ല.  ഇതിന് പരിഹാരമുണ്ടാക്കാന്‍ ശിവന്‍സുബ്രഹ്മണ്യനോട് ആവശ്യപ്പെട്ടു.  തന്റെ ഭീകരരൂപം കാണുമ്പോള്‍ കാളിയുടെ കോപം അടങ്ങുമെന്ന് ജ്യോതിഷപണ്ഡിതനായ സുബ്രഹ്മണ്യന്‍ മനസ്സിലാക്കുന്നു.  അങ്ങനെ സുബ്രഹ്മണ്യന്‍ പച്ചപ്പാളകളില്‍ കോലമെഴുതി.  ഭൂതഗണങ്ങള്‍  കോലങ്ങള്‍ മുഖത്തുവെച്ച് കെട്ടിയും തലയിലെടുത്തും ഉറഞ്ഞു തുള്ളി.  ഇതുകണ്ട് ഭദ്രകാളി പൊട്ടിച്ചിരിച്ചുപോയി.  അങ്ങനെ കാളിയുടെ കോപം ശമിച്ചു.

കണിയാന്‍മാരാണ് പടയണിക്കോലങ്ങള്‍ വരയ്ക്കുകയും തുള്ളുകയുംചെയ്യുന്നത്.  ഇതു ചെയ്യുമ്പോള്‍ സുബ്രഹ്മണ്യന്റെ പരിവേഷമാണ് തങ്ങള്‍ക്കുള്ളത് എന്നാണവരുടെ വിശ്വാസം. പ്രകൃതിയില്‍നിന്നു കിട്ടുന്ന വസ്തുക്കളിലാണ് പടയണിക്കോലങ്ങള്‍ വരച്ചുണ്ടാക്കുക.  പച്ചപ്പാളയിലാണ് വരക്കുക.  വിലസാത്ത പച്ചപ്പാള കവുങ്ങില്‍നിന്നും ശേഖരിച്ചതിനു ശേഷം പാളയുടെ രണ്ടറ്റവും ചെത്തി വൃത്തിയാക്കുന്നു.  പിന്നീട് പച്ചനിറമുള്ള  പുറംതൊലി ചെത്തിക്കഴിയുമ്പോള്‍ പാളയില്‍ വെള്ളനിറം ദൃശ്യമാകുന്നു.  ആ വെളുത്ത പ്രതലത്തിലാണ് കോലം വരയ്ക്കുക.  കുരുത്തോലയുടെ മടല്‍ ചതച്ചുണ്ടാക്കുന്ന ബ്രഷ് ഉപയോഗിച്ചാണ് കോലങ്ങള്‍ വരയ്ക്കുക. കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളാണ് കോലം എഴുതാനായി ഉപയോഗിക്കുന്നത്. മാവിന്റെ ഇല ഉണക്കി കരിച്ച് പൊടിച്ചതിനുശേഷം ഇടിച്ചുപൊടിച്ചുണ്ടാക്കുന്നതാണ് കറുപ്പു നിറം.  തോടുകളിലും മറ്റും കാണുന്ന ചുവന്നകല്ല് പൊടിച്ചാണ് ചുവപ്പുനിറം ഉണ്ടാക്കുന്നത്. ഇവയെല്ലാം വെള്ളത്തില്‍ കുഴച്ചാണ് കോലം വരയ്ക്കുക. ചുവന്ന ചണ്ണക്ക ഇടിച്ചുപൊടിച്ചുണ്ടാക്കുന്ന നീരാണ് മഞ്ഞനിറം. അതുകിട്ടാതാവുമ്പോള്‍ മഞ്ഞള്‍പൊടിയും ഉപയോഗിക്കും.  രൌദ്രഭാവം കൂടുതല്‍ തോന്നാന്‍ വേണ്ടി കറുപ്പ് നിറമാണ് കൂടുതലായി ഉപയോഗിക്കുക. പിന്നീട് കൂടുതലായി ഉപയോഗിക്കുക ചുവന്ന നിറമാണ്.

കണിയാന്‍മാരാണ് കോലം വരക്കാറുള്ളത്. പാരമ്പര്യമായി അഭ്യസിക്കുന്ന ഇത് പഠിക്കണമെങ്കില്‍ വ്രതാനുഷ്ഠാനങ്ങള്‍ ആവശ്യമാണ്.  വരക്കുന്നത് കണ്ടുപഠിക്കുകയാണ് ചെയ്യുക.  കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയമുണ്ടെങ്കില്‍ മാത്രമെ കോലം വരക്കാന്‍ കഴിയുകയുള്ളൂ.  വ്രതശുദ്ധി ഇതില്‍ പ്രധാനഘടകമായതുകൊണ്ട് കോലമെഴുത്ത് സ്ത്രീകളെ പഠിപ്പിക്കാറില്ല. സ്ത്രീകള്‍ ഋതുമതിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ പടയണിയുമായി ബന്ധമുള്ള ഒരു കര്‍മ്മത്തിലും പങ്കെടുപ്പിക്കാറില്ല.

ദേവിയെ സ്തുതിച്ചുകൊണ്ടാണ് കോലമെഴുത്താരംഭിക്കുക.  കോലമെഴുത്തിനും അവതരണത്തിനും പ്രാദേശികഭേദങ്ങളുണ്ട്.  ഒരു കോലം വരക്കുന്നതിന് ഇത്രസമയം എടുക്കും എന്ന് പറയാന്‍ സാധിക്കില്ല. ഭൈരവിക്കോലമാണ് ഏറ്റവും കൂടുതല്‍ വരക്കേണ്ടിവരിക.   ഏറ്റവും വലിയ കോലവും ഭൈരവിയാണ്.  ആദ്യം വരക്കുന്ന കോലം ഭഗവതിക്കോലമാണ്.  കോലം വരക്കുന്നതിന് എത്ര പേര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. നടന്‍മാര്‍ സ്വന്തമായും കോലം വരക്കാറുണ്ട്.   മുഴുവന്‍ കോലവും എഴുതിക്കഴിഞ്ഞാണ്  പാളകള്‍ നെയ്ത് ചേര്‍ക്കുക.  വേഷക്കാര്‍ക്കുള്ള മറ്റ് വേഷവിധാനങ്ങള്‍ സ്വന്തമായി ചെയ്യുന്നു. രാഹുകാലം കഴിഞ്ഞ് സന്ധ്യാസമയത്താണ് കോലമെഴുത്താരംഭിക്കുന്നത്.  തപ്പുകൊട്ടിയതിനുശേഷം കോലങ്ങളെ എടുക്കാന്‍ആളുകള്‍ എത്തുമ്പോള്‍ എഴുത്ത് പൂര്‍ത്തിയായിരിക്കണം.  എഴുത്താരംഭിക്കുന്നതിനു മുന്നോടിയായി ദേവിസ്തുതിയോടുകൂടി നിലവിളക്കു കൊളുത്തിവെക്കുന്നു.  ശേഷം പാള കഴുകിവൃത്തിയാക്കി നിലവിളക്കിനു സമീപം വയ്ക്കുന്നു.  പിന്നീട് ജ്യോല്‍സ്യന്‍ ‘ജലഗന്ധപുഷ്പധൂപദീപം’  ഇവ ഉപയോഗിച്ച് പഞ്ചാലങ്കാരപൂജ നടത്തുന്നു.  അതിനുശേഷം നിലവിളക്കിന്റെ സമീപമിരിക്കുന്ന പാളയുടെ ഇരുവശവും മുറിക്കുന്നു. പാളമുറിക്കുന്ന സന്ദര്‍ഭത്തില്‍ പാളയുടെ മുറി ഏതു രാശിയില്‍ വീഴുന്നു എന്നത് പ്രധാനമാണ്.  മേടം രാശിയില്‍ വീണാല്‍ ശുഭം.  ഇടവം രാശിയിലായാല്‍ കടകം.  മിഥുനം രാശിയില്‍ നീണ്ടുനില്‍ക്കും. ചിങ്ങത്തില്‍ ഗൌരവം. കന്നിയിലായാല്‍ മരണം.  മീനം രാശി മുതലാണ് രാശി തുടങ്ങുക. ശേഷം ജ്യോത്സ്യന് ദക്ഷിണ നല്‍കുന്നു. പിന്നീട് കോലമെഴുത്താരംഭിക്കുന്നു.  കോലത്തിന്റെ ദൃഷ്ടിയാണ് ആദ്യം വരക്കുക.  ശേഷം ബാക്കി ഭാഗങ്ങള്‍ വരച്ച് കോലം പൂര്‍ത്തിയാക്കുന്നു.  രൌദ്രഭാവമാണ് കോലത്തിന്റെ മുഖത്ത് ആവിഷ്ക്കരിക്കുക.  മുഖംമൂടിയില്ലാത്ത കോലങ്ങള്‍ക്ക് മുഖത്ത് ചായം പൂശാറുണ്ട്.  ചിത്രങ്ങള്‍ വരച്ച പാളയാണ് കണ്ഠത്തിലും മാറത്തും അണിയുക.  ഭൈരവിക്കോലത്തിലും കാഞ്ഞിരക്കോലത്തിനും ചിത്രപ്പണികള്‍ കൂടാതെ മാറില്‍ സ്തനങ്ങളും ഉണ്ടാകും.  ഈ കോലങ്ങളാണ് പന്തവുമായി രംഗത്തു വരിക. പടയണി കഴിഞ്ഞാല്‍ കോലങ്ങള്‍ അമ്പലമുറ്റത്തും വൃക്ഷങ്ങളിലും മറ്റും കെട്ടിത്തൂക്കുന്നു. ഉപയോഗിച്ച കോലങ്ങള്‍ വീണ്ടും ഉപയോഗിക്കാറില്ല.  പടയണിയുമായി ബന്ധപ്പെട്ട് കളങ്ങള്‍ വരക്കാറില്ല.  64 കലകളെ അടിസ്ഥാനമാക്കിയാണ് കോലങ്ങള്‍ വരക്കുക.  ഇപ്പോള്‍ 32 കലകളെ അടിസ്ഥാനമാക്കിയാണ് കോലങ്ങള്‍ വരക്കാറുള്ളത്.  ഇതനുസരിച്ച് കോലങ്ങള്‍ക്ക് വലിപ്പ വ്യത്യാസങ്ങള്‍ കാണാം.  കവുങ്ങിന്റെ അലവെടുത്ത് കീറി നിശ്ചിത അകലത്തില്‍ കെട്ടിവെച്ച് വരച്ച പാളക്കോലങ്ങള്‍ കുരുത്തോലയുടെ പച്ച ഈര്‍ക്കിള്‍ കൊണ്ട് യഥാസ്ഥാനത്ത് തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. പിശാച് (ഗണപതിക്കോലം), മറുത, മാടന്‍, യക്ഷി, കാലന്‍. പക്ഷി, ഭൈരവി, കാഞ്ഞിരമാല ഇവയാണ് ഇവിടെ തുള്ളാറുള്ള കോലങ്ങള്‍. യക്ഷിക്കോലങ്ങളില്‍ സുന്ദരയക്ഷിമാത്രമാണിവിടെ തുള്ളുക.

പിശാച് കോലം -  ശിവന്റെ ഭൂതഗണങ്ങളെക്കൊണ്ട് പാര്‍വതി അതിയായി ഭയക്കുന്നു.  പാര്‍വതിയുടെ പേടിമാറ്റാന്‍ ശിവന്‍ ഭൂതഗണങ്ങളോടാവശ്യപ്പെടുന്നു.  അതനുസരിച്ച് പേടിമാറ്റാന്‍ കളിക്കുന്ന കോലമാണ് പിശാചുകോലം.  ശരിയായ പേര് പിശാച് കോലം എന്നാണ്.  എന്നാല്‍ വിഘ്നേശ്വരനായ ഗണപതിക്കു വേണ്ടി കളിക്കുന്നതു കൊണ്ടിതിനെ ഗണപതിക്കോലം എന്ന് വിളിക്കുന്നു.

മറുത -  ദാരികനെ കൊല്ലാതിരിക്കുവാന്‍ വേണ്ടി, ഭാര്യ പൌര്‍ണമിവ്രതം നോക്കി,  അപ്പോള്‍ ഭദ്രകാളിക്ക് വസൂരിരോഗം പിടിപെട്ടു.  ഇതെല്ലാം ശിവന്‍ കാണുന്നുണ്ടായിരുന്നു.  ശിവന്‍ മറുത തുടങ്ങിയ തന്റെ 16008 ഭൂതഗണങ്ങളെയും വിളിച്ച് ഭദ്രകാളിയുടെ സമീപത്തുചെന്ന് വസൂരി മാറ്റാന്‍ ആവശ്യപ്പെട്ടു.  ഭദ്രകാളിയുടെ അരികിലെത്തിയ ഭൂതഗണങ്ങള്‍ ഭയന്ന് പുറകോട്ടു മാറി.  ആ സമയത്ത് ശിവന്‍  ഘണ്ഠാകര്‍ണ്ണന്‍ എന്ന ഒരു പുത്രനെ ജനിപ്പിച്ചു.  എന്തു ചെയ്യണം എന്ന ഘണ്ഠാകര്‍ണന്റെ ചോദ്യത്തിന് ഭദ്രകാളിയുടെ ശരീരത്തിലുള്ള വസൂരി നക്കിത്തോര്‍ത്താന്‍ ശിവന്‍ ആവശ്യപ്പെട്ടു.  ഘണ്ഠാക്കര്‍ണന്‍ ഭദ്രകാളിയുടെ ശരീരം മുഴുവന്‍ നക്കിത്തോര്‍ത്തുകയും മുഖത്ത് നക്കാന്‍ തുടങ്ങിയപ്പോള്‍ അരുത് എന്ന് പറഞ്ഞ് ഭദ്രകാളി ഘണ്ഠാകര്‍ണനെ വിലക്കി.  അങ്ങനെ ഭദ്രകാളിയുടെ ശരീരത്തിലുള്ള വസൂരിക്കല മുഴുവന്‍ മാറുകയും മുഖത്തേത് അവശേഷിക്കുകയും ചെയ്തു.  അതുകൊണ്ടാണ് ഇന്നും  വസൂരി പിടിപെട്ടാല്‍ മുഖത്തെ വസൂരിക്കല അവശേഷിക്കുന്നത് എന്നാണ്  വിശ്വാസം.  ഘണ്ഠാകര്‍ണനെ അനുസ്മരിച്ചാണ് മറുതക്കോലം തുള്ളുന്നത്. അതു കൊണ്ടാണ് മറുതക്കോലത്തിന് വസൂരിക്കല അടയാളമായി വന്നിട്ടുണ്ട്.

മാടന്‍ -  ശിവന്റെ ഭൂതഗണത്തില്‍ പെട്ട കോലമാണിത്.  കാലമാടന്‍, നെരിപ്പോടുമാടന്‍ എന്നിങ്ങനെ പേരുകള്‍ക്ക് പ്രാദേശികഭേദമുണ്ട്.

യക്ഷിക്കോലം – ദേവിയുടെ ഉപദേവതയാണിത്.  തോഴിക്ക് തുല്യം. സുന്ദരയക്ഷി, അന്തരയക്ഷി, മായയക്ഷി, നാഗയക്ഷി, കാലയക്ഷി, അരക്കിയക്ഷി, കര്‍ണ്ണയക്ഷി ഇങ്ങനെ വിവിധതരം യക്ഷിക്കോലങ്ങളുണ്ട്. ഓരോ യക്ഷിക്കോലത്തിന്റെയും രൂപഭാവങ്ങള്‍ക്ക് വ്യത്യാസമുണ്ട്.  ഇവിടെ സുന്ദരയക്ഷിക്കോലം മാത്രമെ തുള്ളാറുള്ളൂ.

കാലന്‍ കോലം -  പടയണിയിലെ കൂട്ടക്കോലസങ്കല്‍പ്പത്തിനു പുറത്താണ് ഇന്നും കാലന്‍ കോലവും മാടന്‍ കോലവും.  ഇതിന് ഒന്‍പത് പാളകള്‍ ഉപയോഗിക്കുന്നു.  അഞ്ച് മുഖമായിരിക്കും ഉണ്ടാവുക.  ഏറ്റവും മുകളില്‍ കിമ്പിരി മുഖമാണ്.  ഭൈരവിക്കോലത്തിലുള്ള മുഖങ്ങള്‍ തന്നെയാണ് ഇതിലും ഉണ്ടാവുക.  കിമ്പിരി മുഖത്തിനും മുകളിലുമായി കോലത്തിനു ചുറ്റുമായി കുരുത്തോല അല്ലി നിവര്‍ത്തി വച്ചിരിക്കും. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങള്‍ ഈ കോലത്തില്‍ കാണുന്നു.  പ്രഭാപരിവേഷം മുഖങ്ങള്‍ക്കു ചുറ്റുമായി വെച്ചിരിക്കും. പരിവേഷത്തില്‍ ചുവപ്പ്, കറുപ്പ്, വെള്ള മഞ്ഞ എന്നീ നിറങ്ങള്‍ കാണുന്നു.  പീലിമുഖത്തെ പ്രതിനിധാനം ചെയ്ത് രണ്ടു പീലിക്കണ്ണുകള്‍‍ വരക്കുന്നു. ഇതിന് കറുപ്പു നിറമാണ് ഉപയോഗിക്കുന്നത്.  പിന്നീട് പച്ചമുഖം. പാളയുടെ പുറംതൊലി ചെത്തിക്കളയാതെ വരച്ചുണ്ടാക്കുന്നതാണ് പച്ചമുഖം.  കറുത്തകണ്ണും പൊട്ടും ദംഷ്ട്രകളും ഈ മുഖത്തിനുണ്ടാവും.  താമര, മന്ദാരം, തുടങ്ങിയ പുഷ്പങ്ങള്‍ വരച്ചിട്ടുള്ള കാതലങ്കാരം ഉണ്ടാകും. കറുപ്പു നിറമാണ് ഇതിനുപയോഗിക്കുക.   കണ്ഠാഭരണവും നെഞ്ചാഭരണവും ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങള്‍ ഉപയോഗിച്ച് വരക്കുന്നു.

ഭൈരവിക്കോലം -  ഏറ്റവും വലുതും കൂടുതല്‍ വരക്കുന്നതുമായ കോലമാണ് ഭൈരവിക്കോലം. ദേവിയുടെ തനിരൂപമാണിത്.  1001 പാളകള്‍ വരെ ഇതിനുവേണം.  ഇവിടെ 51 മുതല്‍ 101 പാളകള്‍ വരെ ഉപയോഗിക്കുന്നുണ്ട്.  1001 പാളകള്‍ ഉപയോഗിക്കുന്ന കോലത്തിന് 101 മുഖങ്ങളുണ്ടാകും.  101 പാളകള്‍ ഉപയോഗിക്കുന്ന കോലത്തിന് 5 മുഖമാവും ഉണ്ടാവുക.  ഏറ്റവും മുകളിലായി കിമ്പിരിമുഖം പിന്നീട് താഴെത്താഴെയായി യഥാക്രമം ചുണ്ടാന്‍, പച്ച, കൃഷ്ണമുടി, മുഖമറ എന്നീ മുഖങ്ങള്‍ കോലത്തിന്റെ നടുക്കായി വച്ചു പിടിപ്പിക്കുന്നു.  അതിനുചുറ്റുമായി മന്ദാരം, താമര എന്നീ പൂക്കളും നാഗപ്പത്തികളും വരച്ചുവെക്കുന്നു. അതിനു ചുറ്റുമായി പുറവട എന്നു പറയുന്ന പാളയില്‍ വരച്ചുണ്ടാക്കിയ പ്രഭ വെക്കുന്നു.  അലങ്കാരത്തിനുവേണ്ടി അതിനു പുറമെ കുരുത്തോല അല്ല്ലി നിവര്‍ത്തി വെക്കുന്നു.  ഇതാണ് ഭൈരവിക്കോലം.

കാഞ്ഞിരമാലക്കോലം -  101 പാളകളാണ് ഇതിനുപയോഗിക്കുക. 9 മുഖമാണ് ഈ കോലത്തിനുള്ളത്. ഭൈരവിക്കോലത്തിനുള്ള മുഖങ്ങള്‍തന്നെയായിരിക്കും ഇതിനും ഉണ്ടാവുക.  മുഖങ്ങള്‍ക്കു ചുറ്റുമായി മന്ദാരം, താമര തുടങ്ങിയ പൂക്കളും നാഗപ്പത്തികളും വരച്ചുവച്ചിരിക്കും.  ഭൈരവിക്കോലം ജ്യേഷ്ഠത്തിയും  കാഞ്ഞിരമാല അനുജത്തിയുമാണ്.  പരസ്പരസഹായത്തിനുവേണ്ടിയാണ് ഈ രണ്ടുകോലങ്ങള്‍ ഉള്ളത്.

പക്ഷിക്കോലം -  കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പക്കിബാധ (പക്ഷിബാധ) തടയുവാന്‍ വേണ്ടി തുള്ളുന്നതാണ് ഈ കോലം.  ഈ കോലത്തിന്റെ മുഖത്ത് പക്ഷിച്ചുണ്ടുപോലെ പാളകൊണ്ട് ഉണ്ടാക്കിവെക്കുന്നു.

കുതിരക്കോലം -  കുരുത്തോലയോടുകൂടിയ മടല്‍ നെടുകെ ഛേദിക്കുന്നു.  ആ ഓല മടലിന്റെ ഇരുവശത്തുമായി കെട്ടിവെക്കുന്നു.  ഓലയുടെ മുന്‍ഭാഗത്ത് പാളകൊണ്ട് കുതിരയുടെ മുഖാകൃതി ഉണ്ടാക്കിവെക്കുന്നു.  ഇതാണ് കുതിരക്കോലം.

കോലങ്ങളുടെ എതിരേല്പ് -  ആചാരപ്രകാരം കോലങ്ങള്‍ ഗണകരുടെ ഗൃഹത്തിലിരുന്ന് എഴുതുകയും പതിയാന്‍മാര്‍ ചൂട്ടും കത്തിച്ച് ഗണകരുടെ വീട്ടിലെത്തി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ എതിരേറ്റുകൊണ്ടു വരണം.  ഇന്ന് ക്ഷേത്രപരിസരത്തുവെച്ചാണ് കോലം വരക്കുക. ചൂട്ടുമായി ജനങ്ങള്‍ കോലത്തെ എതിരേല്‍ക്കാന്‍ എത്തുന്നു.  വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ കൊണ്ടുവരുന്ന കോലങ്ങള്‍ കോലങ്ങള്‍ ദേവിക്കഭിമുഖമായി നില്‍ക്കുന്നു.  ആ സമയത്ത് കാപ്പൊലി എന്ന ചടങ്ങുണ്ട്. കോലങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചതിന്റെ ആനന്ദത്തില്‍ കയ്യിലുള്ള തോര്‍ത്തും മറ്റും മുകളിലേക്കെറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നു.  ഇതാണ് കാപ്പൊലി.  അപ്പോള്‍ തപ്പും ചെണ്ടയും ദ്രുതതാളത്തില്‍ കൊട്ടുന്നു. പിന്നീട് ദേവിക്കഭിമുഖമായി തുള്ളുന്നു.  ഇതിനെ നിരത്തി തുള്ളല്‍ എന്നു പറയുന്നു.  അതിനുശേഷം കോലങ്ങള്‍ അണിയറയില്‍ വയ്ക്കുന്നു.  പിന്നീട് ആദ്യം ഗണപതിക്കോലം (പിശാച്) വരുന്നു.  തുടര്‍ന്ന് യഥാക്രമം മറുത, മാടന്‍, യക്ഷി, പക്ഷി, കാലന്‍ ഭൈരവി, കാഞ്ഞിരമാല, ഇടക്ക് കുതിര, പരദേശി എന്നീ കോലങ്ങള്‍ തുള്ളുന്നു.  പടയണിയില്‍ കകത്തിയ പന്തം ഒരു പ്രധാനഘടകമാണ്.  ഈ പ്രഭയില്‍ കോലം കാണാന്‍ അതീവ മനോഹരവുമാണ്.

ഉപയോഗം (ചിത്രങ്ങളും ചായകൂട്ടുകളും)

വ്യത്യസ്ത പെയിന്റിംഗുകളുടെ ഉപയോഗം കലാസ്വാദനത്തിനു, ഏതുതരം സമൂഹത്തെ ഉദ്ദേശിച്ച്‌, ഏതാവശ്യത്തിലേക്കായി തുടങ്ങിയവ ശേഖരിക്കണം(ഉദാ:- അമ്പലങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ ജനങ്ങളുടെ ഭക്തി വര്‍ദ്ധിപ്പിക്കാനും, ധാര്‍മ്മിക ബോധം വളര്‍ത്താനും ഉപകരിക്കും. ചില ചുമര്‍ ചിത്രങ്ങള്‍ സാമൂഹ്യവബോധത്തിനും ചിട്ടയായ ജീവിതക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രതിഫലിപ്പ്പിക്കുന്നു.

നാഗംപാട്ട് / സര്‍പ്പം തുള്ളല്‍.

കേരളത്തിലെ പുരാതനവും, പരമ്പരാഗതവുമായ ഒരു കലാരൂപമാണ് നാഗംപാട്ട് അഥവാ സര്‍പ്പം തുള്ളല്‍.  നാഗാരാധന നടത്തി ജീവിച്ചു കൊള്ളാന്‍  ബ്രഹ്മാവ്  വരം കൊടുത്ത പുള്ളുവര്‍ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സര്‍പ്പക്കാവുകളില്‍ നാഗംപാട്ട് നടത്തുന്നത്.  നാഗങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ചടങ്ങ് കഴിക്കുന്നത്.  ഈ കലാരൂപത്തില്‍ കളമെഴുത്ത് വളരെ പ്രധാനപ്പെട്ടതാണ്.  നാഗങ്ങളുടെ രൂപം വരച്ചാണ് തുള്ളല്‍ നടത്തുന്നത്. പുള്ളുവര്‍ അരിപ്പൊടി, മഞ്ഞള്‍ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി. (കൃഷ്ണപൊടി) മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്.  നാഗങ്ങളെയും ദേവികളെയും വരക്കാന്‍ തുടങ്ങിയാല്‍ മുഴുവനാക്കിയെ നിറുത്താന്‍ പറ്റുകയുള്ളൂ.   വരച്ചു കഴിഞ്ഞാല്‍ മുകളില്‍ ചവിട്ടാന്‍ പാടില്ല.  മണിപ്പന്തലില്‍ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്.  മണിപ്പന്തല്‍ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍ ആരംഭിക്കുക.  ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടക്കടിയില്‍ തുളകളിട്ടാണ് ഉപയോഗിക്കുന്നത്.  മണിപ്പന്തലിന്റെ നടുവില്‍ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്.  പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്.  പണ്ട് 41 ദിവസം വരെ നീണ്ടുനിന്നിരുന്ന സര്‍പ്പം തുള്ളല്‍ ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല.  സൃഷ്ടി, രക്ഷ, സംഹാരം എന്നിവ ഒരേ സമയത്ത് നടക്കുന്ന മറ്റൊരു അനുഷ്ഠാന കല വേറെയില്ല.

നാഗങ്ങളുടെ രൂപം വരച്ചാണ് തുള്ളല്‍ നടത്തുന്നത്.  കളംപാട്ട് എന്ന കലാരൂപത്തില്‍ ദേവിയുടെ ചിത്രം വരക്കുന്നു. അങ്ങനെ പല കലാരൂപങ്ങള്‍ക്കും പല രീതിയിലുള്ള കളമെഴുത്താണ്.  പലരൂപത്തിനും പല വ്യത്യാസങ്ങളുണ്ട്. കളംപാട്ട് ദേവിയെ പ്രീതിപ്പെടുത്താനും എന്തെങ്കിലും  ദോഷമുണ്ടെങ്കില്‍   അകറ്റാനുമാണ്. ഇത് മനുഷ്യരില്‍ ധാര്‍മ്മികബോധം, ഭക്തി എന്നിവ വളര്‍ത്തുന്നു.  ചില ചിത്രങ്ങള്‍ സാമൂഹ്യാവബോധവും ചിട്ടയായ ജീവിതക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രതിഫലിപ്പിക്കുന്നു.

കോലം

കോലം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തറയില്‍ വരക്കുന്ന രൂപങ്ങളെയാണ്.  ഇത് മംഗളസൂചകവും ഐശ്വര്യപ്രദവുമാണ്.  സൂര്യോദയത്തിനുമുമ്പ്  മുറ്റമടിച്ച് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടാണ് കോലം വരക്കുന്നത്.  അരിപ്പൊടികൊണ്ടാണ് ഇവ രചിക്കുന്നത്.  ചിലര്‍ കല്‍ചുണ്ണാമ്പുപൊടിയോ വെള്ളാരങ്കല്‍ പൊടിയോ  ഉപയോഗിക്കുന്നത് ശ്ലാഘ്യമല്ല.   വീടുകളുടെ അകത്ത് തറ മിനുസമായുള്ള സ്ഥലങ്ങളില്‍ അരിയരച്ച് നേര്‍ത്ത മാവാക്കി അതില്‍ ഒരു തുണിക്കഷ്ണം മുക്കി അത് കൈയില്‍ വെച്ച് മെല്ലെ ഞെക്കി വിരലുകളിലൂടെ  വരക്കുകയാണ് പതിവ്.  ഇതിന് മാവുകോലം എന്നു പറയുന്നു.  കോലം മംഗളസൂചകമായതിനാല്‍ ശ്രാദ്ധദിവസങ്ങള്‍, മരിച്ച പുലയുള്ള ദിവസങ്ങള്‍ എന്നിവയില്‍ വരക്കാറില്ല.  വിശേഷദിവസങ്ങളില്‍‌ വിപുലമായി കോലം വരയ്ക്കും.  വെളുപ്പിന് തീ പൂട്ടുന്നതിനു മുന്‍പ് അടുപ്പു വൃത്തിയാക്കി അതിനുമുകളില്‍  ഒരു ചെറിയ കോലമെങ്കിലും എഴുതിയശേഷമേ തീ കത്തിക്കുകയുള്ളൂ.  തറയില്‍ നിലവിളക്കു വയ്ക്കുന്നതുതന്നെ ഒരു കോലത്തിനു മുകളിലാണ്.  സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള വേദി, ഹോമകുണ്ഠം തയ്യാറാക്കുന്നസ്ഥലം, വൈദികര്‍, അതിഥികള്‍ ഇവര്‍ക്ക്  ഇരിക്കുവാനുളള സ്ഥലം  ഇവയെല്ലാം കോലംവരച്ച് അലങ്കരിക്കുന്നു.  അതിനു മീതെയാണ് പായയോ പരവതാനിയോ ആവണപ്പലകയോവെച്ച് അതിഥികളെ ഇരുത്തുക.  ഒളിച്ചു നടക്കുന്ന ഒരാളെ വിശേഷിപ്പിക്കുന്നത് ‘അയാള്‍ പായയുടെ അടിയിലല്ല, കോലത്തിന്റെ അടിയിലാണ് ഒളിക്കുന്നത് ’ എന്ന ഒരു ശൈലിതന്നെയുണ്ട്.

സാധാരണ സ്ത്രീകള്‍ മാത്രമേ കോലം രചിക്കാറുള്ളൂ.  ചെറിയവ മുതല്‍ വളരെ വിസ്താരമുള്ള കോലങ്ങള്‍ വരെ സന്ദര്‍ഭമനുസരിച്ച് വരയ്ക്കാറുണ്ട്.  പല തരത്തിലാണ് ഇവയുടെ രചന.  പൊട്ട് (പുള്ളി) വെച്ച് വളഞ്ഞ വരകള്‍ വരക്കുന്നവ, നേര്‍വരയോടെ  ജ്യാമിതീയ രൂപങ്ങള്‍ വരക്കുന്നവ, വേദികളില്‍ വിപുലമായി വരക്കേണ്ടവ, പാളിവെച്ചും നേര്‍വര ചേര്‍ത്തും രൂപങ്ങള്‍ ഉണ്ടാക്കുന്നവ എന്നിങ്ങനെ പലതരത്തിലുണ്ട്.  കോലം വരക്കുന്നതിന്റെ ഒരു പ്രത്യേകതയാണ് ഒരു ഘടകം വരച്ച് അതിനോട് വെറെ ഘടകങ്ങള്‍ ചേര്‍ത്ത് വിപുലമാക്കുക എന്നത്.  വലിയ മുറിയുടെ നടുക്ക് കല്യാണവേദിക്ക് ഒരു ചെറിയ കോലം ആദ്യമെഴുതി അതിനോട് ഓരോ ഘടകമായി കൂട്ടിച്ചേര്‍ത്ത് ആ ഹാള്‍ മുഴുവനും അരിമാവുകൊണ്ട് കോലം എഴുതാറുണ്ട്.  തകരം കൊണ്ടുള്ള ചെറിയ ചെപ്പുകളുടെ അടിഭാഗത്ത് രൂപങ്ങളോ ഡിസൈനുകളോ തുളച്ച് ആ ചെപ്പില്‍ അരിപ്പൊടി നിറച്ച് നിലത്തൊന്നു തട്ടിയാല്‍ നിലത്ത് ആ രൂപം തെളിയും.  ചെപ്പുകളില്‍ കള്ളികളുണ്ടാക്കി ചില കള്ളികളില്‍ കുങ്കുമവും നിറച്ച് ഉപയോഗിച്ചാല്‍ നിറമുള്ള ഡിസൈനുകള്‍ രചിക്കാം.  വേണ്ടതുപോലെ തുളകള്‍ ഇട്ട് ഒരു തകരത്തകിട് വളച്ച് ഒരു കുഴലാക്കി അതില്‍ അരിപ്പൊടി നിറച്ച് ഉരുട്ടിയാല്‍ ഡിസൈനുള്ള ബോര്‍ഡര്‍ ഉണ്ടാക്കാം.  ഓടയുടെ കുഴലുകള്‍ ഉപയോഗിച്ചും ഇങ്ങനെ ഉണ്ടാക്കാറുണ്ട്.  കോലക്കുഴല്‍ പീടികകളില്‍ നിന്ന് വാങ്ങിക്കാന്‍ കിട്ടും.  കൈയില്‍ നിറയെ പൊടിയെടുത്ത് വിരലുകളുടെ ഇടയില്‍ കൂടി നിലത്തു പതിപ്പിച്ച് വരയ്ക്കുവാന്‍ സമര്‍തഥരായ സ്ത്രീകളുണ്ട്. സമയക്കുറവിനാല്‍ ധൃതിയില്‍ കോലം എഴുതേണ്ടിവന്നപ്പോള്‍ ഒരു സ്ത്രീ അരിമാവ് വെറുതെ തളിച്ച് ചില വരകളുണ്ടാക്കിയത്രെ. ‘അവസരക്കോലം അള്ളി തളിക്കറത്’  എന്ന് ചൊല്ലുതന്നെ തമിഴിലുണ്ട്. പറവെയ്ക്കുന്ന സ്ഥലത്തും മറ്റും അണിയുന്നത് ഏതാണ്ട് ഈ രീതിയിലാണ്.  കുട്ടികള്‍ക്ക്  ചിത്ര രചനയില്‍ വാസനയുണ്ടാക്കാന്‍ ഉതകുന്ന ഒരേര്‍പ്പാടാണിത്.  അരിപ്പൊടികൊണ്ടും അരിമാവുകൊണ്ടും വരകള്‍വരക്കുന്നതിനാല്‍ ഉറുമ്പ് മുതലായ ജന്തുക്കള്‍ക്ക്, അണ്ണാറക്കണ്ണനുപോലും ഇത് ആഹാരമായി പ്രയോജനപ്പെടുന്നു എന്നൊരു പുണ്യകര്‍മ്മം കൂടിയുണ്ട്.  ശിവരാത്രി, മകരസംക്രാന്തി തുടങ്ങിയ വിശേഷദിവസങ്ങളില്‍ മുറ്റം മുഴുവനും മെഴുകി അതില്‍ കള്ളികള്‍ തിരിച്ച് ഓരോ കള്ളിയിലും ഭംഗിയായി പലതരം കോലങ്ങള്‍ ഒരു മല്‍സരമായി കുട്ടികളും സ്ത്രീകളും വരയ്ക്കാറുണ്ട്.  ഗ്രാമത്തില്‍ ഉത്സവസമയത്ത് തേവരുടെ എഴുന്നള്ളത്ത് വരുന്നതിനു മുമ്പ് എല്ലാ വീട്ടുമുറ്റത്തും വിപുലമായ കോലം വരച്ച് തേവരെ സ്വീകരിക്കാന്‍ തയ്യാറെടുക്കും.  ഓരോ ദിവസവും ആഴ്ചക്രമത്തില്‍ പ്രത്യേക കോലങ്ങള്‍ തുളസിത്തറയില്‍ വരയ്ക്കാറുണ്ട്.

ചുട്ടി

മുഖമെഴുത്തുകള്‍ കഥകളി

രാമനാട്ടം എന്ന പേരില്‍‍ തുടങ്ങിയ കലാരൂപത്തിന്റെ പരിഷ്കൃത രൂപമാണ് കഥകളി.

കഥകളിക്ക്മിനുക്കുവേഷം ഒഴികെ (മഹര്‍ഷി, ബ്രാഹ്മണര്‍‍‍) മുഖത്ത് ചുട്ടി കുത്തുന്നു.  മുഖത്തെ ഭാവങ്ങള്‍‍ പ്രേക്ഷകര്‍ക്ക്പെട്ടെന്ന് മനസ്സിലാക്കാന്‍‍ വേണ്ടിയാണ്  ചുട്ടി കുത്തുന്നത്.

പച്ചരിയും ചുണ്ണാമ്പും ഉപയോഗിച്ച് (3/1) അരച്ച് നേര്‍പ്പിച്ചെടുക്കുന്ന വസ്തുവിനെ ചുട്ടി അരിയെന്നു പറയുന്നു.  മുഖത്ത് അരിചുട്ടി ആരംഭിച്ചത് കഥകളി പരിഷ്ക്കര്‍ത്താവായ കപ്ലിങ്ങാട്ട് നമ്പൂതിരിയാണ്. അതിനുശേഷം പേപ്പര്‍‍‍ ചുട്ടി ആരംഭിച്ചു.  ചുട്ടിക്കോല്‍‍ (മുള, പന) എന്നിവയുടെ സഹായത്തോടെ മുഖത്ത് ചുട്ടികുത്താന്‍‍ ഉപയോഗിക്കുന്നു.  ആദ്യകാലത്ത് ചുട്ടികുത്തുന്നതിന് മുമ്പ് മുഖത്ത് കുന്നന്‍‍ കായയുടെ കറതേച്ചിരുന്നു.  പിന്നീട് സ്പിരിറ്റ് ഗമ്മും പഞ്ഞിയും ഉപയോഗിച്ചുവരുന്നു.  മുഖമെഴുത്തിന് പ്രധാനമായും 4ചായങ്ങള്‍ ഉപയോഗിക്കുന്നു.  പ്രകൃതിയില്‍‍ നിന്നും ലഭിക്കുന്ന വസ്തുക്കളാണ് കളറുകളായി

രൂപപ്പെടുത്തുന്നത്.  പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന (വടക്കേ ഇന്ത്യയില്‍‍ നിന്നും

ഖനനം ചെയ്യുന്ന) മനയോല(മഞ്ഞനിറം) കട്ടനീലം ഉപയോഗിച്ച് അരച്ച് പച്ചനിറം ഉപയോഗിക്കുന്നു.  ചായില്യം (ഖനനം ചെയ്തത്)മനയോല ചേര്‍ത്ത് ചുവപ്പാക്കുന്നു.  (വെളിച്ചെണ്ണ ചേര്‍ത്ത്) ഓട്ടുവിളക്കില്‍‍ നല്ലെണ്ണ കത്തിച്ച് അതിനുമുകളില്‍‍ മേച്ചില്‍‍ ഓടില്‍‍ കരി പിടിപ്പിച്ച് കറുപ്പ് നിറം ഉണ്ടാക്കുന്നു.  കണ്ണുകള്‍‍ ചുവപ്പിക്കാന്‍ ചുണ്ടപ്പൂവ്നെയ്യില്‍ ചേര്‍ത്ത്  തിരുമ്മി കണ്ണിലിടുന്നു.

ഇപ്പോള്‍‍ കടലാസ് ചുട്ടി ഉപയോഗിച്ചുവരുന്നു.  തിരുവല്ല രാമകൃഷണപ്പണിക്കര്‍‍ ആണ്  ആദ്യമായികടലാസ് ചുട്ടി ആരംഭിച്ചത്.  മുഖത്ത് പശയും പഞ്ഞിയും ഉപയോഗിച്ചതിന് ശേഷം അരിമാവ് കൊണ്ട് ഒരു വളയം ഉണ്ടാക്കുന്നു.  അതിനു ശേഷം ഈര്‍ക്കിള്‍ വണ്ണത്തില്‍‍ ചുവന്ന ചായം ഇടുന്നു.  രണ്ടാമത്തെ അരിമാവ് വളയം അല്പം വീതികൂട്ടി ഇടുന്നു.  ഇതിനുമേല്‍ കടലാസ്  വെട്ടി ഉറപ്പിക്കുന്നു.  ഇതിനുശേഷം

പച്ചരിയുംചുണ്ണാമ്പും ചേര്‍ത്ത് ഉണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച്

ചുട്ടിക്ക് രൂപം കൊടുക്കുന്നു.  അതിനുമുകളില്‍‍വ്യത്യസ്തമായ ചായക്കൂട്ടുകള്‍ ഉപയോഗിക്കുന്നു.            

മണ്‍കലത്തിന്റെ മുകളിലാണ് ചുട്ടികുത്ത് പരിശീലനം

ആദ്യം നടത്തുന്നത്.  ചുട്ടി അഭ്യാസംപൂര്‍ത്തീകരിക്കണമെങ്കില്‍‍ 4 വര്‍ഷമെങ്കിലും വേണ്ടി വരും.

ചുട്ടി കുത്താന്‍ വേണ്ട ഉപകരണങ്ങള്‍,ചുട്ടിക്കോല്‍‍ (മുള, പന) എന്നിവയുടെ കോല്‍‍ ഒരറ്റം

കൂര്‍ത്തത്, പച്ച ഈര്‍ക്കിള്‍ രണ്ടറ്റവും കരിച്ചത്, വളയം(ചിരട്ട കൊണ്ട് ഇരിപ്പ്)  എന്നിവയാണ്.

ആദ്യകാല കഥകളി ചമയ വിദഗ്ദ്ധര്‍ ഒതേനത്ത് ഗോവിന്ദന്‍‍ നായര്‍, വാഴോക്കട രാമവാര്യര്‍‍,കലാമണ്ഡലം

ഗോവിന്ദവാര്യര്‍‍, മേക്കര നാരായണന്‍‍ നായര്‍, കൃഷണവാര്യ‍‍ര്‍‍, കലാമണ്ഡലം രാംമോഹന്‍‍

എന്നിവരുടെ ശിഷ്യരുടെ പലരും ഇപ്പോഴും ചുട്ടികുത്ത് അഭ്യസിച്ചു വരുന്നു.   കോട്ടക്കലില്‍‍ ചുട്ടികുത്തുന്നത്തുടര്‍ന്നു കൊണ്ടുപോകുന്നത് രാമചന്ദ്രന്‍‍

കാന്തളൂര്‍‍വാരിയം, പടിഞ്ഞക്കര, സതീഷന്‍ ശ്രീവൈഷ്ണവം, എ.പി.ബാലകൃഷണന്‍ കൊളപ്പുറം

എന്നിവരാണ്. 

ചുട്ടി, ഏറ്റവും കനം കൂടിയ മുഖമെഴുത്ത്

എന്ന പേരില്‍‍ ഗിന്നസ് ബുക്കില്‍‍ സ്ഥാനം നേടിയിട്ടുണ്ട്.  

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate