অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയംഭരണ വകുപ്പ്

978 ഗ്രാമപഞ്ചായത്തുകള്‍ , 152 ബ്ലോക്ക് പഞ്ചായത്തുകള്‍ , 14 ജില്ലാ പഞ്ചായത്തുകള്‍ , 60 മുനിസിപ്പാലിറ്റികള്‍ , 5 കോര്‍പ്പറേഷനുകള്‍ എന്നിവ ചേര്‍ന്നതാണ് കേരള സംസ്ഥാനത്തിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ . ഇന്ന് തദ്ദേശഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കുന്നത് ‍ മൂന്ന്  മന്ത്രിമാരാണ്. പഞ്ചായത്തു വകുപ്പ് ഡോ.എം.കെ.മുനീറും, ഗ്രാമവികസന വകുപ്പ്  ശ്രീ.കെ.സി. ജോസഫും നഗരാകാര്യ വകുപ്പ് ശ്രീ.മഞ്ഞളാംകുഴി അലിയും നയിക്കുന്നു. ഏകോപനം ആവശ്യമായി വരുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതിയാണ്.

 

മന്ത്രിമാര്‍


ഡോ: എം കെ മുനീര്‍

പഞ്ചായത്ത് വകുപ്പ് മന്ത്രി

ശ്രീ. കെ സി ജോസഫ്

ഗ്രാമവികസന വകുപ്പ് മന്ത്രി

ശ്രീ. മഞ്ഞളാംകുഴി അലി

നഗരകാര്യ വകുപ്പ് മന്ത്രി

 

തദ്ദേശ സ്വയംഭരണ വകുപ്പ് - ഘടന

 

 

വിലാസം

  • ഡോ: എം കെ മുനീര്‍
    പഞ്ചായത്ത്- സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി 
    സെക്രട്ടേറിയറ്റ് അനക്സ്-അഞ്ചാംനില 
    തിരുവനന്തപുരം - 695001 
    ഫോണ്‍ : 0471-2327796, 2327895,പിഎബിഎക്സ് 251-8333 
    ഇ-മെയില്‍ :minister-panchayat@kerala.gov.in

  • ശ്രീ. കെ സി ജോസഫ്
    ഗ്രാമവികസന വകുപ്പ് മന്ത്രി 
    മെയിന്‍ ബ്ലോക്ക്, സെക്രട്ടേറിയറ്റ് അനക്സ് 
    തിരുവനന്തപുരം - 695001 
    ഫോണ്‍ : 0471-2333176,2332021,പിഎബിഎക്സ്251-8178

  • ശ്രീ. മഞ്ഞളാംകുഴി അലി
    നഗര കാര്യവകുപ്പ് മന്ത്രി
    റൂം നമ്പര്‍ 521
    സൌത്ത് സാന്‍ഡ് വിച്ച് ബളോക്ക്
    സെക്രട്ടേറിയറ്റ് സ്റ്റാച്ച്യു.തിരുവനന്തപുരം 
    ഫോണ്‍ : 0471-2333371
    മൊബൈല്‍ : 9455515000
    ഇ-മെയില്‍ :manjalamkuzhi@gmail.com

  • ശ്രീ. ജയിംസ് വര്‍ഗ്ഗീസ് ഐ എ എസ്
    പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് 
    ഫോണ്‍ : 0471-2321129, 2517219, പി.എ.ബി.എക്സ് 0471-2320434
    മൊബൈല്‍ :9447156204
    ഇ-മെയില്‍ secretarylsgd@gmail.com, prlsecy@lsg.kerala.gov.in

  • ശ്രീ. ഡോ.രാജന്‍ ഖോബ്രഗേഡ്
    സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് 
    ഫോണ്‍ : 0471-2333701, 251-7011, 
    മൊബൈല്‍ :9968955100

 

പഞ്ചായത്ത് വകുപ്പ്‌


കേരള പഞ്ചായത്ത് ആക്ട് 1960 നിലവില്‍ വന്നതോടെ ഭരണ സൌകര്യാര്‍ത്ഥം തദ്ദേശ സ്ഥാപനങ്ങളെ നയിക്കുന്ന വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ജനുവരി 19-നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. ശ്രീ. ആര്‍ കേശവന്‍ നായരായിരുന്നു ആദ്യ അദ്ധ്യക്ഷന്‍. പഞ്ചായത്ത് ഡയറക്ടറേറ്റിന്റെ ആസ്ഥാനം തിരുവനന്തപുരം പബ്ലിക് ആഫീസ് ബില്‍ഡിംഗിലാണ്. ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ (ജില്ലാ പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസര്‍) ആഫീസുകളും പ്രവര്‍ത്തിക്കുന്നു.

ഘടന

 

പഞ്ചായത്ത് വകുപ്പ്‌ _ ഫോണ്‍ നമ്പറുകള്‍


പേരും ഔദ്യോഗിക പദവിയും

ഫോണ്‍

ഇ-മെയില്‍

സി എ ലത ഐഎഎസ്‌ -
പഞ്ചായത്ത് ഡയറക്ടര്‍

Top of Form

 

Bottom of Form

0471-2323286

director.dp@lsgkerala.in

directorofpanchayat@gmail.com

എ സെയിദ്- പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ (അപ്പലേററ് അതോറിറ്റി വിവരാവകാശം)

0471-2321350

adpanchayats@gmail.com

addldp@lsgkerala.gov.in

സി.എന്‍ ബാബു - ജോയിന്‍റ് ഡയറക്ടര്‍ (ഭരണം) &SPIO-I

0471-2321053

jddj.dp@gmail.com

സി.എന്‍ ബാബു- ജോയിന്‍റ് ഡയറക്ടര്‍ (വികസനം ) &SPIO-II

0471-2321054

 

ബി ശ്രീകുമാര്‍ - സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ .

0471-2321056

 

വി എസ്‌ ഹരീന്ദ്രന്‍ നായര്‍ ‍ - ലോ ഓഫീസര്‍

0471-2321038

vshareendrannair@gmail.com

കെ ആര്‍ പ്രഭ - അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

0471-2321054

 

എന്‍ ഗോപകുമാര്‍- അക്കൌണ്ട്സ് ഓഫീസര്‍

0471-2723043

aokpepf@gmail.com

കെ പി സാബുകുട്ടന്‍ നായര്‍- ഡെപ്യൂട്ടീ ചീഫ് രജിസ്ട്രാര്‍

0471-2321280

dcrdpbd@gmail.com

എ ഹാഷിം - ‍ പബ്ലിസിറ്റി ഓഫീസര്‍

0471-2321280 , 9447010166

prodp12@gmail.com

പഞ്ചായത്ത് വകുപ്പ്‌-ചരിത്രം

 

ഐക്യകേരളം രൂപീകൃതമായ 1956 നവംബര്‍ ഒന്നിന് മുമ്പ് തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ക്ക് വ്യത്യസ്ത തദ്ദേശഭരണ വ്യവസ്ഥകളാണ് നിലവിലുണ്ടായിരുന്നത്. ഈ ഭരണ സംവിധാനങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവവും ഉണ്ടായിരുന്നില്ല. ഗ്രാമപ്രദേശങ്ങളില്‍ സ്വയംഭരണാധികാരമുള്ള പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടനയുടെ നാല്‍പതാം ആര്‍ട്ടിക്കിള്‍ അനുശാസിക്കുന്നു. അതിനനുസൃതമായി 1950 ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്ടും, മലബാര്‍ പ്രദേശത്ത് മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ടും നിലവില്‍ വന്നു. തിരുവിതാംകൂര്‍ -കൊച്ചി പ്രദേശത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളും 458 ഗ്രാമപഞ്ചായത്തുകളിലായി തിരുവിതാംകൂര്‍ -കൊച്ചി പഞ്ചായത്ത് ആക്ടിന്റെ പരിധിയില്‍ വന്നിരുന്നു. എന്നാല്‍ മലബാര്‍ പ്രദേശത്ത് ഇപ്രകാരം ഏകീകൃത സ്വഭാവമുള്ള ഒരു ഭരണസംവിധാനം സാദ്ധ്യമായിരുന്നില്ല. ഈ പ്രദേശത്തെ കുറെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 150 പഞ്ചായത്തുകള്‍ മാത്രമേ മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ടിന്റെ പരിധിയില്‍ വന്നിരുന്നുള്ളൂ. ബാക്കി പ്രദേശങ്ങള്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഭരണച്ചുമതലയിലായിരുന്നു.

കേരള പഞ്ചായത്ത് ആക്ട്, 1960

സാമൂഹ്യവികസന രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്നതിനും അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കുന്നതിനും സഹായകമാകുംവിധം സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ശ്രീ. ബല്‍വന്തറായ് മേത്താ കമ്മിറ്റിയുടെയും ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഐക്യകേരളത്തിനാകമാനം ബാധകമാകുംവിധം 1960 ലെ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിക്കുകയും 1.1.1962 മുതല്‍ പ്രാബല്യത്തോടെ അത് നിലവില്‍ വരികയും ചെയ്തത്. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അന്ന് 922 പഞ്ചായത്തുകള്‍ രൂപീകൃതമായി. ഈ പഞ്ചായത്തുകളില്‍ 1.1.1964 മുതല്‍ പ്രാബല്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഈ നിയമം പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് ഒട്ടേറെ അധികാരാവകാശങ്ങള്‍ നല്‍കുകയും ഗ്രാമഭരണത്തിന് ശോഭനമായ ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു.

കാലാന്തരത്തില്‍ ചില പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും ചെയ്തു. 23.4.1994 ല്‍ കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്താകെ 991 പഞ്ചായത്തുകളാണ്‌ ഉണ്ടായിരുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തുകളെ നാലായി തരംതിരിച്ചിരുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ റീഗ്രൂപ്പിംഗ് നടത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നങ്കിലും 1983 ന് ശേഷം റീഗ്രൂപ്പിംഗ് നടത്തുകയുണ്ടായില്ല. നിലവിലുണ്ടായിരുന്ന 991 പഞ്ചായത്തുകളില്‍ 340 സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളും 435 ഒന്നാം ഗ്രേഡ് പഞ്ചായത്തുകളും 200 രണ്ടാം ഗ്രേഡ് പഞ്ചായത്തുകളും 10 മൂന്നാം ഗ്രേഡ് പഞ്ചായത്തുകളും ആയിരുന്നു.

കേരള പഞ്ചായത്ത് രാജ് ആക്ട്, 1994

ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി നിയമം പാസ്സായതിനെത്തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണ് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് പ്രധാനമായി 1995-ല്‍ ചില ഭേദഗതികളും 1999-ല്‍ അധികാര വികേന്ദ്രീകരണ കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആകെയുള്ള 285 വകുപ്പുകളില്‍ 105 ഓളം വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി. സര്‍ക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിന്റെ പ്രത്യേകത. 2000-ല്‍ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണ നിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയുണ്ടായി. കൂടാതെ 35 അനുബന്ധ നിയമങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമാക്കി. 2001-ല്‍ ഏഴംഗ ഓംബുഡ്സ്മാന്‍ വ്യവസ്ഥ ചെയ്തിരുന്ന നിയമം ഭേദഗതി ചെയ്ത് ഏകാംഗ ഓംബുഡ്സ്മാന് നിയമ വ്യവസ്ഥയുണ്ടാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനമാണ് ഈ നിമയത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയാണ് മൂന്ന് ഭരണ സംവിധാനങ്ങള്‍ . മൂന്ന് ഭരണതലങ്ങളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിയമത്തിലെ ഏറ്റവും സവിശേഷമായ ഒരു സംവിധാനമാണ് ഗ്രാമസഭ. ജനാധിപത്യ ഭരണക്രമത്തില്‍ സാധാരണ ജനതയ്ക്ക് ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണിത്.

ഗ്രാമസഭ:

ഒരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലം അടിസ്ഥാനമാക്കിയാണ് ഗ്രാമസഭ രൂപീകരിക്കേണ്ടത്. ആ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സമ്മതിദായകരും ആ ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാ കണ്‍വീനര്‍ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായിരിക്കും. വര്‍ഷത്തില്‍ 4 പ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം. 10 ശതമാനത്തിലധികം സമ്മിതിദായകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ രണ്ട് സാധാരണ യോഗങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക യോഗവും ചേരേണ്ടതുണ്ട്. ഗ്രാമസഭയുടെ യോഗം 3 മാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടുന്നതില്‍ തുടര്‍ച്ചയായി രണ്ടുതവണ വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട അംഗത്തിന്റെ അംഗത്വം നഷ്ടമാകും. സമ്മതിദായകര്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയുമായി വര്‍ഷത്തില്‍ നാലുപ്രാവശ്യമെങ്കിലും മുഖാമുഖം സംവദിക്കാന്‍ ഗ്രാമസഭ അവസരമുണ്ടാക്കുന്നു. മുന്‍വര്‍ഷത്തെ വികസന പരിപാടികളെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസന പരിപാടികളെയും ഇതിനുവേണ്ടിവരുന്ന ചെലവിനെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷികക്കണക്കുകളുടെ ഒരു സ്റ്റേറ്റ്മെന്റും ഭരണ നിര്‍വ്വഹണാധികാരസ്ഥന്റെ ഒരു റിപ്പോര്‍ട്ടും ആദ്യയോഗത്തില്‍ ഗ്രാമസഭ മുമ്പാകെ വയ്ക്കേണ്ടതാണ്. ഗ്രാമസഭകളുടെ ശുപാര്‍ശകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ത്രിതല പഞ്ചായത്തുകളും അര്‍ഹമായ പരിഗണന നല്‍കേണ്ടതാണ്. ഗ്രാമസഭകള്‍ക്ക് പ്രത്യേക ചുമതലകളും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ചുമതല ഗ്രാമസഭകള്‍ക്കാണ്. ഗ്രാമസഭയിലൂടെയാണ് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ ഉരുത്തിരിയുന്നത്. പദ്ധതിയാസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഗ്രാമസഭകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാല്‍ ഗ്രാമസഭകള്‍ക്ക് പഞ്ചായത്തുകളെ ഗുണകരമായും മാതൃകാപരമായും നയിക്കാന്‍ കഴിയും.

പഞ്ചായത്തുകളുടെ രൂപീകരണവും അംഗസംഖ്യയും:

പഞ്ചായത്ത് രാജ് നിയമമനുസരിച്ച് ത്രിതല പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.

അംഗങ്ങളുടെയും പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ്:

ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളെ സമ്മതിദായകര്‍ വോട്ടവകാശത്തിലൂടെ നേരിട്ട് തെരഞ്ഞെടുക്കുന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ നിന്നും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുമാണ് നിയമം അനുശാസിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് ജില്ലാ പഞ്ചായത്തുകളിലും അംഗങ്ങളായിരിക്കും. എന്നാല്‍ ഇവര്‍ക്ക് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലോ, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലോ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സംവരണ വ്യവസ്ഥ:

ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യവും സാമൂഹികനീതിയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ത്രിതല പഞ്ചായത്തുകളിലും പ്രത്യേകമായ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലെ അംഗസംഖ്യയുടെയും പ്രസിഡന്റ് പദവിയുടെയും മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം ചെയ്യുന്നത്. ഇപ്രകാരം സംവരണം ചെയ്യുന്ന സ്ഥാനങ്ങളില്‍ മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനം ആ വിഭാഗങ്ങളിലെ വനിതകള്‍ക്കായി സംവരണം ചെയ്യുന്നു. സംവരണ മണ്ഡലങ്ങളും സംവരണ പഞ്ചായത്തുകളും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തനക്രമമനുസരിച്ച് മാറുന്നതാണ്. ഇതിന് വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സ്വതന്ത്രച്ചുമതലയുളള ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം വിഭാവനം ചെയ്യുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്ക് പൊതു തെരഞ്ഞെടുപ്പ് നടത്താനും അതിനുശേഷമുണ്ടാകുന്ന എല്ലാ ആകസ്മിക ഒഴിവുകളിലേക്കും മൂന്ന് മാസത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടത്താനും നിയമം അനുശാസിക്കുന്നു. 1999-ലെയും 2000-ലെയും ഭേദഗതി നിയമമനുസരിച്ച് സംവരണ മണ്ഡലങ്ങളും സംവരണ പഞ്ചായത്തുകളും നിര്‍ണ്ണയിക്കുന്ന ചുമതലകളും വാര്‍ഡ് വിഭജന ചുമതലയും തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

കൂറുമാറ്റം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളില്‍ കൂറുമാറ്റം നിരോധിക്കുന്നതിനും കൂറുമാറുന്ന അംഗങ്ങളെ തദ്ദേശഭരണ സ്ഥാപനത്തിന്റെ അംഗമായി തുടരുന്നതില്‍ നിന്നും അയോഗ്യത കല്‍പ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അംഗങ്ങളുടെ അയോഗ്യത:

ഒരു കോടതിയോ ട്രൈബ്യൂണലോ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍ക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ , അഴിമതിക്കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കില്‍ , സ്ഥിരബുദ്ധി ഇല്ലാത്ത ആളെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ , വിദേശ പൌരത്വം സ്വേച്ഛയാ ആര്‍ജ്ജിച്ചിട്ടുണ്ടെങ്കില്‍ , ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ , പാപ്പരായി വിധിക്കുന്നതിന് അപേക്ഷിക്കുകയോ പാപ്പരായി വിധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ , ഒരു കമ്പനിയിലെ ഡയറക്ടറല്ലാത്ത ഒരു ഓഹരിക്കാരന്‍ എന്ന നിലയൊഴികെ പഞ്ചായത്ത് രാജ് ആക്ടോ ബന്ധപ്പെട്ട പഞ്ചായത്തുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിലോ അവയ്ക്കു വേണ്ടി ചെയ്യുന്ന ജോലിയിലോ അവകാശബന്ധം സ്ഥാപിച്ചാല്‍ , സര്‍ക്കാരിനു വേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനു വേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി സേവനമനുഷ്ഠിച്ചാല്‍ , പഞ്ചായത്ത് പ്രദേശത്ത് താമസം അവസാനിപ്പിച്ചാല്‍ , സര്‍ക്കാരിലേക്കോ പഞ്ചായത്തിലേക്കോ കുടിശ്ശികയുണ്ടാവുകയും അതു സംബന്ധിച്ച് ബില്ലോ, നോട്ടീസോ ലഭിച്ച് അതിലെ സമയപരിധി കഴിയുകയും ചെയ്താല്‍ , പഞ്ചായത്തിന്റെ അനുമതി കൂടാതെ മൂന്ന് മാസത്തിനുള്ളില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം പഞ്ചായത്ത് കമ്മിറ്റിയിലോ, സ്റ്റാന്റിംഗ് കമ്മിറ്റിയിലോ ഹാജരാകാതിരുന്നാല്‍ , കൂറുമാറ്റം നടത്തുകയോ (നിയമമനുസരിക്കാത്ത വിധത്തില്‍ ), ഗ്രാമസഭായോഗം മൂന്ന് മാസത്തിലൊരിക്കല്‍ വിളിച്ചു കൂട്ടുന്നതില്‍ തുടര്‍ച്ചയായി രണ്ടുപ്രാവശ്യം വീഴ്ചവരുത്തുകയോ, ആസ്തിയെ സംബന്ധിച്ച പ്രസ്താവം നല്‍കാതിരിക്കുകയോ ചെയ്താല്‍ അംഗമായി തുടരുന്നതില്‍ അയോഗ്യത കല്‍പിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.

അവിശ്വാസം:

പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരായ അവിശ്വാസം, പഞ്ചായത്തിന് വിജ്ഞാപനം ചെയ്ത് അംഗങ്ങളുടെ ഭൂരിപഷ പിന്തുണയോടെ പാസ്സായാല്‍ അവരുടെ ഒദ്യോഗിക പദവി അവസാനിക്കുന്നതും അവരുടെ സ്ഥാനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ ഒഴിഞ്ഞതായി കരുതാനും നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്.സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരായിട്ടാണ് അവിശ്വാസമെങ്കില്‍ ബന്ധപ്പെട്ട സ്റാന്റിംഗ് കമ്മിറ്റിയിലെ ആകെ അംഗസംഖ്യില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോചെ പാസ്സായാല്‍ ചെയര്‍മാന്റെ ഒദ്യോഗിക പദവി അവസാനിക്കുന്നതും ആ സ്ഥാനം ഉടന്‍ ഒഴിഞ്ഞതായി കരുതാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ധനകാര്യ കമ്മീഷന്‍

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും വിഭവ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഒരു ധനകാര്യ കമ്മീഷനെ നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കമ്മീഷനില്‍ മൂന്നില്‍ കുറയാത്ത അംഗങ്ങളാവും ഉണ്ടാവുക.
ആദ്യ ധനകാര്യ കമ്മീഷന്‍ 1994 മെയ് മാസത്തില്‍ അധികാരമേല്‍ക്കുകയും അതിന്റെ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുയും ചെയ്തു. ആദ്യ ധനകാര്യ കമ്മീഷന്‍ സമര്‍പ്പിച്ച 69 ശുപാര്‍ശകളില്‍ 64 എണ്ണവും സര്‍ക്കാര്‍ അംഗീകരിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ പ്രഭാത് പട്നായിക് അദ്ധ്യക്ഷനായി രണ്ടാമത് ധനകാര്യ കമ്മീഷനെ 1999 മേയ് മാസത്തില്‍ നിയമിക്കുകയും അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടി തുടരുന്നു.

സ്റ്റാന്റിംഗ് കമ്മിറ്റികള്‍ :

ത്രിതല പഞ്ചായത്തുകളിലും വിവിധ ചുമതലകള്‍ക്കായി സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. 1999-ലെ ഭേദഗതി നിയമപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ധനകാര്യം/വികസനം/ക്ഷേമകാര്യം എന്നിങ്ങനെ മൂന്ന് വീതം സ്റ്റാന്റിംഗ് കമ്മിറ്റികളും ധനകാര്യം/വികസനം/പൊതുമരാമത്ത്/ആരോഗ്യവും വിദ്യാഭ്യാസവും/ക്ഷേമകാര്യം എന്നിങ്ങനെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളുമുണ്ടാകും. ഈ നിയമവ്യവസ്ഥ പ്രകാരം ഒരു പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ അംഗമായിരിക്കും. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ വൈസ് പ്രസിഡന്റായിരിക്കും. പ്രസിഡന്റ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലും വോട്ടവകാശമില്ലാത്ത അനൌദ്യോഗിക അംഗമായിരിക്കും. പ്രസിഡന്റ് അദ്ധ്യക്ഷനായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ അംഗങ്ങളായും ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ബഡ്ജറ്റ്:

ഓരോ പഞ്ചായത്ത് രാജ് സ്ഥാനത്തിലെയും ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ഓരോ വര്‍ഷവും അടുത്ത വര്‍ഷത്തേയ്ക്കുളള ബഡ്ജറ്റ് തയ്യാറാക്കി അതാത് പഞ്ചായത്ത് മുമ്പാകെ സമര്‍പ്പിക്കേണ്ടതും പഞ്ചായത്ത് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ ഏപ്രില്‍ ഒന്നാംതീയതിക്ക് മുമ്പ് ബഡ്ജറ്റ് പാസ്സാക്കേണ്ടതുമാണ്. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും തയ്യാറാക്കുന്ന ബഡ്ജറ്റിന്റെ ഒരു കോപ്പി ജില്ലാപഞ്ചായത്തിന് സമര്‍പ്പിക്കാനും ജില്ലാ പഞ്ചായത്തുക‍ള്‍ അതിന്റെ ബഡിജറ്റിനോടൊപ്പം ഇവ സര്‍ക്കാരിന് സമര്‍പ്പിക്കാനും നിയമം അനുശാസിക്കുന്നു.

ആഡിറ്റ്:

പഞ്ചായത്തുകളുടെ വരവ് ചെലവ് കണക്കുകള്‍ ആഡിറ്റ് ചെയ്ത് പഞ്ചായത്തിനും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കാന്‍ ലോക്കല്‍ ഫണ്ട് ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ട് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആഡിറ്റര്‍മാര്‍ക്ക് വിപുലമായ അധികാരം നിയമത്തില്‍ അനുശാസിക്കുന്നു. പഞ്ചായത്തുകളുടെ വാര്‍ഷിക വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ടിന്റെ സംക്ഷേപവും ആഡിറ്റ് റിപ്പോര്‍ട്ടും ജൂലൈ 31-ാം തീയതിക്കുമുമ്പ് സര്‍ക്കാര്‍ ഇതിലേക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥന്‍ ഈ റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനും സര്‍ക്കാര്‍ അത് നിയമസഭ മുമ്പാകെ വയ്ക്കുന്നതിനും നിയമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആസൂത്രണ കമ്മിറ്റി:

ഓരോ ഗ്രാമപഞ്ചായത്തും അവയുടെ അടുത്ത വര്‍ഷത്തേയ്ക്കുളള വികസന പദ്ധതികള്‍ ഗ്രാമസഭകളുടെ നിര്‍ദ്ദേശം പരിഗണിച്ചുകൊണ്ട് തയ്യാറാക്കി ജില്ലാ ആസൂത്രണസമിതിക്കും പകര്‍പ്പ് ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും നല്‍കുന്നതിനും അതിന്റെ പദ്ധതികള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയ്ക്കും പകര്‍പ്പ് ജില്ലാ പഞ്ചായത്തിനും നല്‍കുന്നതിനും നിയമം അനുശാസിക്കുന്നു. ജില്ലാ ആസൂത്രണ സമിതി ത്രിതല പഞ്ചായത്തുകളുടെയും പദ്ധതികള്‍ സൂക്ഷ്മ പരിശോധന നടത്തി ക്രോഡീകരിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്തുകള്‍ തയ്യാറാക്കുന്നത്. ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്റ്ററുമാണ്.

ഭരണ റിപ്പോര്‍ട്ട്

ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും നിശ്ചിത തീയതിയ്ക്കുളളില്‍ അവയുടെ ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് നല്‍കേണ്ടതും ജില്ലാ പഞ്ചായത്ത് അതിന്റെ ഭരണ റിപ്പോര്‍ട്ടും ഗ്രാമ / ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണ റിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കേണ്ടതും സര്‍ക്കാര്‍ അത് നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതുമാണ്.

പഞ്ചായത്തുകളുടെ ചുമതലകള്‍

ഗ്രാമപഞ്ചായത്തുകള്‍ക്ക് 1999 ലെ ഭേദഗതി നിയമമനുസരിച്ച് 27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 19 വകുപ്പുകളില്‍ നിന്നുമുള്ള ചുമതലകളും നിര്‍വ്വഹിക്കേണ്ടതുണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പൊതുവായ 3 ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 14 വകുപ്പുകളില്‍ നിന്നുളള ചുമതലകളുമാണ് നിര്‍വഹിക്കാനുളളത്. ജില്ലാ പഞ്ചായത്തുകള്‍ക്കാകട്ടെ പൊതുവായ 3 ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 16 വകുപ്പുകളില്‍ നിന്നുളള ചുമതലകളും നല്‍കിയിട്ടുണ്ട്. നേരിട്ട് നികുതി ചുമത്തുന്നതിനും പിരിക്കുന്നതിമുളള അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്കു മാത്രമാണ് ഈ നിയമപ്രകാരം നല്‍കിയിട്ടുളളത്.

നിര്‍വ്വഹണാധികാരി

പഞ്ചായത്തിന്റെ നിര്‍വഹണാധികാരി പഞ്ചായത്തു പ്രസിഡന്റും മുഖ്യ നിര്‍വഹണ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്. പഞ്ചായത്തുകള്‍ക്ക് കൈമാറ്റപ്പെട്ട വകുപ്പുകളെ സംബന്ധിച്ചിടത്തോളം അതാത് വിഭാഗത്തിലെ ഓഫീസ് മേധാവിയെ നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്തിന് അധികാരപ്പെടുത്താവുന്നതാണ്. പഞ്ചായത്തിലെ എല്ലാവിഭാഗം ഉദ്യോഗസ്ഥന്‍മാരുടെയും നിയന്ത്രണം പഞ്ചായത്തില്‍ നിക്ഷിപ്തമാണ്. എല്ലാ ഉദ്യോഗസ്ഥരുടെയും പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും പഞ്ചായത്തിനുണ്ട്. എന്നാല്‍ ലഘുശിക്ഷ മാത്രമേ ഇപ്രകാരം നല്‍കാന്‍ പാടുള്ളൂ. സെക്രട്ടറിയും മറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥരും ഒഴികെയുള്ള ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനുള്ള അധികാരവും നിയമപ്രകാരം പ്രസിഡന്റിനുണ്ട്. എന്നാല്‍ ഈ നടപടി അടുത്ത കമ്മിറ്റിയില്‍ വച്ച് പഞ്ചായത്ത് അംഗീകരിക്കണം. അല്ലാത്ത പക്ഷം ആ നടപടി അസാധുവാകും.

അറിയുവാനുള്ള അവകാശം

ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകളെ സംബന്ധിക്കുന്ന ഏതെങ്കിലും വിവരം ഉത്തമ വിശ്വസത്തോടുകൂടി ആവശ്യപ്പെടുന്ന ഓരോ പൌരനും അപ്രകാരമുള്ള വിവരം നിര്‍ണ്ണയിക്കപ്പെട്ട നടപടിക്രമത്തിനനുസൃതമായി ഒരു പഞ്ചായത്തില്‍ നിന്നും ലഭിക്കുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.

ഓംബുഡ്സ്മാന്‍

തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അതിലെ ഉദ്യോഗസ്ഥന്‍മാരുടെയും ഭരണ നിര്‍വ്വഹണത്തില്‍ അവമതിയോ, ദുര്‍ഭരണമോ അപാകതകളോ ഉള്‍പ്പെടുന്ന ഏതൊരു നടപടിയെയും സംബന്ധിച്ച ആരോപണത്തെപ്പറ്റി സൂക്ഷ്മാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിന് സംസ്ഥാനതലത്തില്‍ ഒരു ഓംബുഡ്സ്മാന്‍ രൂപീകരിക്കുന്നതിന് നിയമവ്യവസ്ഥയുണ്ട്. മുമ്പ് ഏഴംഗ ഓംബുഡ്സ്മാനാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയുണ്ടായി. ഹൈക്കോടതി ജഡ്ജിയുടെ ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളിനെ മുഖ്യമന്ത്രി നല്‍കുന്ന ഉപദേശത്തിനുമേല്‍ ഓംബുഡ്സ്മാനായി ഗവര്‍ണര്‍ നിയമിക്കുന്നതിനാണ് പുതിയ നിയമവ്യവസ്ഥ. 3 വര്‍ഷമാണ് ഓംബുഡ്സ്മാന്റെ നിയമന കാലാവധി.

ട്രൈബ്യൂണല്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരായി നല്‍കുന്ന അപ്പീല്‍ , റിവിഷന്‍ എന്നിവ പരിഗണിക്കുന്നതിനും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഓരോ ജില്ലയ്ക്കുവേണ്ടിയോ, ഒന്നിലധികം ജില്ലകള്‍ക്കുവേണ്ടിയോ ട്രൈബ്യൂണല്‍ രൂപീകിരിക്കുന്നതിനും നിയമം അനുശാസിക്കുന്നു. ഒരു ട്രൈബ്യൂണലില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ വകുപ്പുദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. ട്രൈബ്യൂണലിന് ചില സംഗതികളില്‍ സിവില്‍ നിയമത്തിന്‍ കീഴില്‍ ഒരു കേസ് വിചാരണ ചെയ്യുമ്പോള്‍ ഒരു സിവില്‍ കോടതിക്കുള്ള അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഏതെങ്കിലും തീരുമാനത്തിന്റെ നിയമ സാധ്യതയെപ്പറ്റിയോ, നിലനില്പിനെപ്പറ്റിയോ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഒരു പരാമര്‍ശത്തിന്മേല്‍ അതിന്റെ അഭിപ്രായം സര്‍ക്കാരിനു നല്കേണ്ടതാണ്.

പൌരാവകാശരേഖ

ഓരോ പഞ്ചായത്തും, നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ പൌരന്മാര്‍ക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന വിവിധ ഇനം സേവനങ്ങളെയും അവയുടെ വ്യവസ്ഥകളെയും അവ ലഭ്യമാക്കുന്ന സമയപരിധിയേയും സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കി പൌരാവകാശരേഖ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് രാജ് ഭരണസമിതികള്‍

1995 സെപ്തംബര്‍ 23,25 തീയതികളില്‍ നടന്ന പഞ്ചായത്ത് പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 990 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും 30.09.95 ന് പുതിയ ഭരണസമിതിയംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. 04.10.95 നാണ് പുതിയ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കുകയും അവര്‍ അധികാരമേല്‍ക്കുകയും ചെയ്തത്. 02.10.95 ന് പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള അധികാര കൈമാറ്റം ഔപചാരികമായി നടത്തുകയുണ്ടായി. പഞ്ചായത്തുകളുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 932 ഗ്രാമപഞ്ചായത്തുകളിലും 145 ബ്ലോക്ക് പഞ്ചായത്തുകളിലും 13 ജില്ലാ പഞ്ചായത്തുകളിലും 2000 സെപ്തംബര്‍ 23,25 തീയതികളില്‍ രണ്ടാം പൊതു തെരഞ്ഞെടുപ്പ് നടത്തകയും 30-ആം തീയതി പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത് ഒക്ടോബര്‍ 5 നാണ്. അനന്തരം രണ്ടു ഘട്ടങ്ങളിലായി ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തകളിലും ജില്ലാ പഞ്ചായത്തിലും തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളും ഭാരവാഹികളും അധികാരമേറ്റെടുത്തു.

ഗ്രാമപഞ്ചായത്തുകളുടെ റീഗ്രൂപ്പിംഗ്

ഗ്രാമപഞ്ചായത്തുകള്‍ക്ക് നാലു ഗ്രേഡുകളുണ്ട്. 339 സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളും 435 ഒന്നാം ഗ്രേഡ് പഞ്ചായത്തുകളും 206 രണ്ടാം ഗ്രേഡ് പഞ്ചായത്തുകളും 10 മൂന്നാം ഗ്രേഡ് പഞ്ചായത്തകളും ഉള്‍പ്പടെയാണ് 990 ഗ്രാമപഞ്ചായത്തുകള്‍ നിലവിലുണ്ടായിരുന്നത്. 1967 ലെ കേരള പഞ്ചായത്ത് എസ്റ്റാബ്ലിഷ്മെന്റ് റൂളിലെ വ്യവസ്ഥയനുസരിച്ചാണ് പഞ്ചായത്തുകള്‍ ഗ്രേഡ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാനാണ് വ്യവസ്ഥയെങ്കിലും 1983-ന് ശേഷം റീഗ്രൂപ്പിംഗ് നടത്തിയിട്ടില്ല. 1983-ലെ റീഗ്രൂപ്പിംഗ് അനുസരിച്ച് 1,75,000 രൂപയ്ക്ക് മുകളില്‍ സാധാരണ വരുമാനമുള്ള പഞ്ചായത്തുകള്‍ സ്പെഷ്യല്‍ ഗ്രേഡും ഒരു ലക്ഷത്തിനു മേല്‍ 1,75,000 രൂപയ്ക്ക് താഴെയുള്ള പഞ്ചായത്തുകള്‍ ഒന്നാം ഗ്രേഡും 50,000 രൂപയ്ക്ക് മേല്‍ ഒരു ലക്ഷം രൂപ വരെയുള്ള പഞ്ചായത്തുകള്‍ രണ്ടാം ഗ്രേഡും 50,000 രൂപവരെയുള്ള പഞ്ചായത്തുകള്‍ മൂന്നാം ഗ്രേഡുമാണ്. എന്നാല്‍ 2000-ല്‍ സംസ്ഥാനത്തെ 19 പഞ്ചായത്തുകള്‍ നഗരസഭകളില്‍ ലയിപ്പിക്കുകയും വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് 20 പഞ്ചായത്തുകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണ് നിലവിലുള്ളത്.

പെര്‍ഫോമന്‍സ് ആഡിറ്റ്

അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1997-98 മുതല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ദ്ധിച്ച തോതില്‍ ഫണ്ട് അനുവദിച്ചതിന്റെ ഫലമായി അതി ശരിയായ രീതിയിലാണ് വിനിയോഗിക്കുകന്നത് എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പുതിയ ആഡിറ്റ് സംവിധാനത്തിന് രൂപം നല്കുകയുണ്ടായി. മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്ത് ശരിയായ ഭരണം ഉറപ്പുവരുത്തന്നതിനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ പെര്‍ഫോമന്‍സ് ആഡിറ്റ് അതോറിട്ടി ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നും പഞ്ചായത്ത്/മുനിസിപ്പല്‍ വകുപ്പുകളില്‍ നിന്നും അധിക ജീവനക്കാരെ കണ്ടെത്തിയാണ് പെര്‍ഫോമന്‍സ് ആഡിറ്റ് ടീമിനെ സംഘടിപ്പിച്ചത്. ക്രമക്കേടുകള്‍ കണ്ടുപിടിക്കുന്നതോടൊപ്പം അത്തരം ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും അവ ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുക എന്നതാണ് പെര്‍ഫോമന്‍സ് ആഡിറ്റ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. 1997-98 മുതല്‍ 1999-2000 വരെയുള്ള കാലയളവില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് ക്രോഡീകരിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി 2001 സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2002 മാര്‍ച്ച് വരെയുളള പരിശോധന റിപ്പോര്‍ട്ട് താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

 

നഗരകാര്യ വകുപ്പ്

 

നഗരകാര്യ ഡയറക്ടര്‍ വകുപ്പ് തലവനായി തിരുവനന്തപുരം ആസ്ഥാനമാക്കി ഡയറക്ടറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. ജോയിന്റ് ഡയറക്ടര്‍ (ഭരണം), ജോയിന്റ് ഡയറക്ടര്‍ (ആരോഗ്യം), ലോ ഓഫീസര്‍ , ഫിനാന്‍സ് ഓഫീസര്‍ , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ്ഫണ്ട് ഓഫീസര്‍ എന്നിവരും ഭരണ-എസ്റ്റാബ്ലിഷ്മെന്റ്-പെന്‍ഷന്‍ വിഭാഗങ്ങളും വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഡയറക്ടറെ സഹായിക്കുന്നു. ഡയറക്ടറേറ്റിന്റെ മൊത്തം മേല്‍നോട്ടം ഡയറക്ടര്‍ക്കാണ്. ഡിപ്പാര്‍ട്ട്മെന്റിന്റെ വിജിലന്‍സ് ഓഫീസറായും ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് ഓഫീസര്‍ , മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഒഴികെ കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ വരുന്ന എല്ലാ ജീവനക്കാരുടെയും നിയമന - ശിക്ഷണാധികാരി ഡയറക്ടര്‍ ആണ്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ വകുപ്പ് കാര്യാലയങ്ങള്‍ മേഖലാ ജോയിന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, മറ്റ് കീഴുദ്യോഗസ്ഥര്‍ എന്നിവര്‍ കൃത്യ നിര്‍വഹണത്തില്‍ ജോയിന്റ് ഡയറക്ടറെ സഹായിക്കുന്നു.

ഡയറക്ടര്‍ : ഇ.ദേവദാസന്‍ .ഐ.എ.എസ്‌
ഫോണ്‍ നമ്പര്‍: 0471-2312886 , 9446533341

വിലാസം
നഗരകാര്യ ഡയറക്ടര്‍ 
സ്വരാജ് ഭവന്‍ നന്തന്‍ കോട്
തിരുവനന്തപുരം - 695003 
ഫോണ്‍ : 0471-2318896 ,ഫാക്സ് 0471-2325708 
ഇ-മെയില്‍ : duatvpm@gmail.com

 

മേഖലാ ഓഫീസുകളും അധികാരപരിധിയും

  1. കൊല്ലം മേഖലാ ഓഫീസ് (തെക്കന്‍ മേഖല)
    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളും തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളും.
  2. കൊച്ചി മേഖലാ ഓഫീസ് (മദ്ധ്യമേഖല)
    കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും കൊച്ചി, തൃശൂര്‍ എന്നീ കോര്‍പ്പറേഷനുകളും
  3. കോഴിക്കോട് മേഖലാ ഓഫീസ് (വടക്കന്‍ മേഖല)
    പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളും കോഴിക്കോടു കോര്‍പ്പറേഷനും.

വരുമാന മാര്‍ഗങ്ങള്‍

എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിയന്ത്രണാധികാരി നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആണ്. പഞ്ചവത്സര പദ്ധതികളുടെ കീഴില്‍ വരുന്ന സ്കീമുകള്‍ , ഗ്രാന്റ് - ഇന്‍ - എയ്ഡ് നല്‍കല്‍ , വികസന പദ്ധതികളുടെ നിര്‍വ്വഹണം, ഏകോപനം തുടങ്ങിയവ മുനിസിപ്പല്‍ വകുപ്പ് നിര്‍വ്വഹിക്കുന്നു. വിവിധ നിയമങ്ങളുടെ അധികാരത്തില്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും നികുതി, ഫീസ് എന്നിവ ഈടാക്കുന്നു. പ്രധാന വരുമാന മാര്‍ഗങ്ങള്‍ വിവിധ നികുതികള്‍ , ഫീസ്/ പിഴ, നികുതിയേതര വരുമാനം, ഗ്രാന്റ്/സംഭാവന എന്നിവയാണ്.

നഗര തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പ്രധാന നികുതികള്‍

  • സ്വത്ത് നികുതി
  • തൊഴില്‍ നികുതി
  • വിനോദ നികുതി
  • അധിക വിനോദ നികുതി
  • പരസ്യ നികുതി
  • പ്രദര്‍ശന നികുതി
  • തടി നികുതി
  • സ്വത്തു കൈമാറ്റ നികുതി (സര്‍ചാര്‍ജ്ജ് നികുതി)

നഗരകാര്യ വകുപ്പ് - ചരിത്രം

 

ഇംഗ്ലണ്ടിലെ തദ്ദേശ ഭരണ പരീക്ഷണങ്ങളുടെ സ്വാധീനം ഇന്ത്യയിലെ തദ്ദേശ ഭരണ രംഗത്ത് കാതലായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 1833-ല്‍ ലോക്കല്‍ ഗവണ്‍മെന്റ് ആക്ട് പ്രാബല്യത്തില്‍ വരുകയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണനക്കെടുത്ത് 1862-ല്‍ യൂണിയന്‍ അസ്സസ്മെന്റ് കമ്മിറ്റി ആക്ട് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശ ഭരണകൂടങ്ങളുടെ വരുമാനമായ ‘റേറ്റ്‌’ പിരിച്ചെടുക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ട് വിവധ ബില്ലുകള്‍ക്ക് രൂപം കൊടുക്കുകയുണ്ടായി. 1867-ലെ മദ്രാസ് ടൌണ്‍‍ ഇംപ്രൂവ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, തലശ്ശേരി, പാലക്കാട്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ രൂപവല്‍ക്കരിച്ചുകൊണ്ട് തദ്ദേശ ഭരണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.1869-ല്‍ മറ്റൊരു റോയല്‍ കമ്മീഷനെ നിയമിച്ചുകൊണ്ട് പ്രാദേശികഭരണത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ശ്രമംതുടങ്ങി. 1871-ല്‍ സമര്‍പ്പിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്ന ശുപാര്‍ശകള്‍ അംഗീകരിക്കുകയും പ്രാദേശിക ഭരണത്തിന് ലോക്കല്‍ ഗവണ്‍മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിക്കുകയും ചെയ്തു. 1882-ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടും, 1888, 1894 എന്നീ വര്‍ഷങ്ങളില്‍ പുതിയ ലോക്കല്‍ ഗവണ്‍മെന്റ് ആക്ടുകളും പാസ്സാക്കുകയുണ്ടായി. 1962-ല്‍ കേരളത്തില്‍ നിലനിന്നിരുന്ന നഗരകാര്യ ഭരണവകുപ്പ് മുനിസിപ്പാലിറ്റി വകുപ്പ്, പഞ്ചായത്തുവകുപ്പ് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. അന്നത്തെ മുനിസിപ്പാലിറ്റി വകുപ്പാണ് ഇന്ന് നഗരകാര്യ വകുപ്പ് എന്ന പേരിലറിയപ്പെടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് ഈ വകുപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും ഭരണ ചുമതലയാണ് നഗരകാര്യ വകുപ്പിനുള്ളത്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഒരു ഏകീകൃത കേരള മുനിസിപ്പാലിറ്റി നിയമം നിലവില്‍ വന്നതോടെ ഭരണഘടനയുടെ 74-ാമത് ഭേദഗതി നിയമം പ്രാബല്യത്തിലായി. മുനിസിപ്പല്‍ / കോര്‍പ്പറേഷനുകള്‍ ഈ വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ വന്നു. 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം നിലവില്‍ വരുംമുമ്പ്, 1977 മുതല്‍ സംസ്ഥാനത്തെ 3 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായി ഈ വകുപ്പ് പ്രവര്‍ത്തിച്ചിരുന്നു. 2010-ല്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നഗര സ്വഭാവമാര്‍ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ഏഴു ഗ്രാമപഞ്ചായത്തുകളെകൂടി മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി മാറ്റിയതോടെ മുനിസിപ്പല്‍ കൌണ്‍സിലുകളുടെ എണ്ണം 53-ല്‍ നിന്ന് 60 ആയി ഉയര്‍ന്നു. 60 മുനിസിപ്പാലിറ്റികളും 5 കോര്‍പ്പറേഷനുകളും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ ഇന്നത്തെ നഗര തദ്ദേശ ഭരണ സംവിധാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന 2010-ലെ പൊതു തെരഞ്ഞെടുപ്പോടുകൂടെ 65 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ നിലവില്‍ വന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം

 

തദ്ദേശ സ്വയംഭരണ വകുപ്പിന് സ്വന്തമായി എഞ്ചിനീയറിംഗ് കേഡര്‍ 1-10-2008-ല്‍ നിലവില്‍ വന്നു. പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ നിന്നുള്ള നിശ്ചിത എണ്ണം സാങ്കേതിക വിഭാഗം ജീവനക്കാരും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരും, ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന വിഭാഗം, കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവല്പമെന്റ് ഏജന്‍സി എന്നിവിടങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാരെയുമാണ് എഞ്ചിനീയറിംഗ് കേഡറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകള്‍ക്ക് മാത്രമായി  ഉത്തര/ദക്ഷിണ മേഖലകളില്‍ ഓരോ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആഫീസും ജില്ലാ പഞ്ചായത്ത് ആഫീസിനോടൊപ്പം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആഫീസും ഓരോ ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ആഫീസും ഒരോ ഗ്രാമപഞ്ചായത്തിനോടൊപ്പം അസിസ്റ്റന്റ് എഞ്ചിനീയര്‍ ആഫീസും പ്രവര്‍ത്തിക്കുന്നു. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതല ഒരു  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും 407 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് രണ്ട് ഗ്രാമപഞ്ചായത്തുകളുടെ വീതം ചുമതലയും,185 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ഓരോ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയും എന്ന ക്രമത്തിലാണ് ഇപ്പോഴുള്ളത്. എല്ലാ കോര്‍പ്പറേഷന്‍  ആഫീസുകളിലും ഓരോ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗവും മുനിസിപ്പാലിറ്റികളില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്   എഞ്ചിനീയറുടെയോ അസിസ്റ്റന്റ് എഞ്ചിനീയറുടെയോ നേതൃത്വത്തിലുള്ള എഞ്ചിനീയറിംഗ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെയുള്ള  പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് ജില്ലാപഞ്ചായത്തുകളോടനുബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ വിഭാഗവും നിലവിലുണ്ട്. ഇവയുടെ നിയന്ത്രണ അധികാരം കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവല്പമെന്റ് ഏജന്‍സിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കാണ്.

വെബ്സൈറ്റ്: www.celsgd.com

നഗര ഗ്രാമാസൂത്രണ വകുപ്പ്


സംസ്ഥാനത്തെ നഗര-ഗ്രാമ പ്രദേശങ്ങളുടെ ആസൂത്രിത വികസനമെന്ന ലക്ഷ്യവുമായി നഗരാസൂത്രണ വകുപ്പ് തിരുവനന്തപുരം ആസ്ഥാനമായി 1957-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തു നിലവിലുള്ള അധിവാസകേന്ദ്രങ്ങളുടെ ചിതറിയ വികസന ശൈലിയും ഗ്രാമ-നഗര നൈരന്തര്യവും കണക്കിലെടുത്തുകൊണ്ട് ഗ്രാമീണ അധിവാസ കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തി വകുപ്പിന്റെ പ്രവര്‍ത്തനമേഖല വിപുലമാക്കി. ഇതുപ്രകാരം, 1999-ല്‍ ഈ വകുപ്പിനെ ‘നഗര-ഗ്രാമാസൂത്രണ വകുപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്തു. 1999 ജൂണ്‍ 22-ലെ ജി.ഒ (ആര്‍ റ്റി) നമ്പര്‍ 2003/99/എല്‍ എസ് ജി ഡി അനുസരിച്ച് നഗര-ഗ്രാമാസൂത്രണവകുപ്പിന്റെ ജില്ലാ ഓഫീസുകളെ ഡി.പി.സി-യുടെ സ്ഥാനീയാസൂത്രണ വിഭാഗമായി നിയമിച്ചു. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തില്‍ സ്ഥാനീയാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപദേശം നല്‍കാന്‍ കോര്‍പ്പറേഷനുകള്‍ , മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ വിവിധ മേഖലാസമിതികള്‍ ഈ വകുപ്പിലെ ടൌണ്‍പ്ലാനര്‍മാര്‍ , ഡെപ്യൂട്ടി ടൌണ്‍പ്ലാനര്‍മാര്‍ , മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. മുഖ്യ നഗരാസൂത്രകന്റെ മേല്‍നോട്ടത്തില്‍  നഗരാസൂത്രണ പദ്ധതികള്‍ തയ്യാറാക്കുക, വികസന സാദ്ധ്യതകള്‍ പരിശോധിക്കുക, നഗരാസൂത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുക, കെട്ടിട നിര്‍മ്മാണവും ഭൂവികസനവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്ന അനുമതികള്‍ നല്‍കുക എന്നിവയാണ്  വകുപ്പിന്റെ പ്രധാന പ്രവര്‍ത്തന മേഖല.

വെബ്സൈറ്റ് : www.townplanning.kerala.gov.in

റിപ്പോര്‍ട്ട്‌ 2012-13

വിലാസം
ചീഫ് ടൌണ്‍പ്ലാനര്‍ 
നഗര ഗ്രാമാസൂത്രണ വകുപ്പ്,
സ്വരാജ് ഭവന്‍,നന്തന്‍കോട്,കവടിയാര്‍ (പി ഒ)
തിരുവനന്തപുരം - 695003
ഫോണ്‍ : 0471-2721447
ഇ-മെയില്‍ :
ctpkeralam@yahoo.co.in

ടെലിഫോണ്‍ നമ്പര്‍

ജില്ലാ ടൌണ്‍പ്ലാനിംഗ് ഓഫീസുകള്‍ ഫോണ്‍ നമ്പര്‍
തിരുവനന്തപുരം 0471-2339945
കൊല്ലം 0474-2742062
പത്തനംതിട്ട 0468-2222435
ആലപ്പുഴ 0477-2253390
കോട്ടയം 0481-2564160
ഇടുക്കി 0486-2235224
എറണാകുളം 0484-2204291
തൃശ്ശൂര്‍ 0487-2334303
പാലക്കാട് 0491-2505882
മലപ്പുറം 0483-2734997
കോഴിക്കോട് 0495-2369300
വയനാട് 0493-6203202
കണ്ണൂര്‍ 0497-2707472
കാസര്‍ഗോഡ് 0499-4255184

ഗ്രാമ വികസന വകുപ്പ്


ഗ്രാമവികസന വകുപ്പിന്റെ ഭരണസംവിധാനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 1987 ജനുവരി 24-ന് ഗ്രാമവികസന കമ്മീഷണറേറ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ സെക്രട്ടറിയേറ്റില്‍ ചെയ്തുകൊണ്ടിരുന്ന പല ചുമതലകളും കമ്മീഷണറേറ്റിന് കൈമാറി. ഗ്രാമവികസന പദ്ധതികളുടെ നടത്തിപ്പ് ഗ്രാമവികസന കമ്മീഷണറില്‍ നിക്ഷിപ്തമായിരിക്കുന്നു. ജില്ലാതലത്തില്‍ ഭരണകാര്യങ്ങളുടെ ചുമതല അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്കും, കേന്ദ്രാവിഷ്കൃത പരിപാടികളുടെ ഏകോപനം ജില്ലാപഞ്ചായത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടര്‍ക്കുമാണ്. ഗ്രാമവികസന വകുപ്പിന് മിനിസ്റ്റീരിയല്‍ വിഭാഗവും രൂപികരിച്ചിട്ടുണ്ട്. ഇന്റേണല്‍ ഓഡിറ്റ് സെക്ഷനും കമ്മീഷണറേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
വിലാസം

ഗ്രാമവികസന കമ്മീഷണറേറ്റ് 
സ്വരാജ് ഭവന്‍,നന്തന്‍കോട്,കവടിയാര്‍ (പി ഒ)
തിരുവനന്തപുരം - 695003 
ഫോണ്‍ : 0471-2313882, 0471-2314526, ഫാക്സ് 0471-2317214 
Email: crdkerala@gmail.com
vsit: www.rdd.kerala.gov.in

സ്ഥാപന ഘടന

 

വികസന വകുപ്പ്-ചരിത്രം

 

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗ്രാമപഞ്ചായത്തുകള്‍ . ‘ഗ്രാമസ്വരാജ്’ എന്ന ആശയം നല്‍കിയത് ഗാന്ധിജി ആയിരുന്നു. സ്വയംപര്യാപ്ത ഗ്രാമങ്ങളും സ്വയംഭരണാവകാശമുള്ള ഗ്രാമ സ്വരാജുമാണ് ഗാന്ധിജി വിഭാവനം ചെയ്തത്. വികേന്ദ്രീകൃതാസൂത്രണത്തിന്റെ വേരുതേടിയാല്‍ സര്‍ വിശ്വേശ്വരയ്യയുടെ “ജില്ലാവികസന പദ്ധതി-നിര്‍ബന്ധിത മുന്നേറ്റത്തിലൂടെ സാമ്പത്തികാഭിവൃദ്ധി” എന്ന പഠന ഗവേഷണത്തിലാണ് ചെന്നെത്തുക. മൈസൂറിനായി ചതുര്‍തല ആസൂത്രണ സംവിധാനമാണ് അദ്ദേഹം വിഭാവനം ചെയ്തത്. 1957-ലെ ശ്രീ ബല്‍വന്ത്റായ് മേത്തയുടെ നേതൃത്വത്തിലുളള പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ആസൂത്രണ പ്രക്രിയയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ആസൂത്രണത്തിന്റെയും സാമൂഹ്യ വികസനം, ദേശീയ അനുബന്ധ സേവനപരിപാടികള്‍ (വിജ്ഞാന വ്യാപന) എന്നിവയുടെ നടത്തിപ്പിന്റെയും അടിസ്ഥാനം ജനാധിപത്യപരമായ വികേന്ദ്രീകരണം എന്ന സങ്കല്പമായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പങ്കും അധികാരവും എന്ന വിഷയത്തെക്കുറിച്ച് 1977-ല്‍ രണ്ടാമത്തെ സുപ്രധാന പഠനം നടത്തിയത് അശോക് മേത്ത കമ്മിറ്റിയായിരുന്നു. പ്രാദേശികതലത്തിലെ വികസന കേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്ന നിലയിലേക്കുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ സ്ഥാനമാറ്റത്തിന് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പഠനമായിരുന്നു ഇത്. ഈ പഠനങ്ങള്‍ കൂടാതെ അടിസ്ഥാനതല ആസൂത്രണം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. 1958 ഒക്ടോബര്‍ 2 ന് രാജ്യത്ത് ഇദംപ്രഥമമായി രാജസ്ഥാനില്‍ പഞ്ചായത്ത് രാജ് നടപ്പിലാക്കി. 1960-61 കാലത്ത് അസ്സാം, കര്‍ണ്ണാടക, ഒറീസ്സ, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലും ഈ പ്രസ്ഥാനം ആരംഭിച്ചു. രാജസ്ഥാന്‍ , ബിഹാര്‍ , പഴയ മദ്രാസ് സംസ്ഥാനം, മൈസൂര്‍ , ഒറീസ്സ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ ഗണ്യമായ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ മദ്ധ്യതലത്തിലുള്ള പഞ്ചായത്ത് സമിതിക്ക് വന്‍തോതില്‍ അധികാരം കൈമാറിയിരുന്നു. പഞ്ചായത്ത് സമിതികള്‍ക്ക് ഉപദേശം, മാര്‍ഗനിര്‍ദ്ദേശം, പിന്തുണ എന്നിവ നല്‍കാനും മേല്‍നോട്ടത്തിനുമുള്ള പ്രധാന ഉത്തരവാദിത്തം ജില്ലാ പരിഷത്തുകള്‍ക്കായിരുന്നു. ഇതുകൂടാതെ, ജില്ലാതലത്തില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കുന്നതിന്റെ ചുമതലയും പരിഷത്തിന് തന്നെയാണുണ്ടായിരുന്നത്.

ഗ്രാമഭൂമി (ദ്വൈമാസിക)

 

1980 മാര്‍ച്ചില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഗ്രാമഭൂമി, 1983 ഏപ്രില്‍ മുതലാണ് ദ്വൈമാസികയാക്കിയത്. ഗ്രാമവികസന വകുപ്പിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ , സര്‍ക്കാരില്‍ നിന്ന് നല്‍കിവരുന്ന ആനുകൂല്യങ്ങളെകുറിച്ചും ഗ്രാമതലത്തില്‍ നടപ്പാക്കുന്ന പദ്ധതികളെകുറിച്ചുമുള്ള വിശദാംശങ്ങള്‍ , ബോധവത്കരണ ലക്ഷ്യത്തോടെയുള്ള രചനകള്‍ , വിജ്ഞാനവും മാനസികോല്ലാസവും നല്കുന്ന കൃതികള്‍ എന്നിങ്ങനെ ഗ്രാമീണ ജനതയുടെ സമഗ്ര വികസനത്തിനനുയോജ്യമായ എല്ലാ വിഭവങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും, വി.ഇ.ഒ-മാര്‍ക്കും, ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, എം എല്‍ എ-മാര്‍ക്കും, എം.പി.മാര്‍ക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഗ്രാമഭൂമി ലഭ്യമാക്കുന്നുണ്ട്. കൂടാതെ 24 രൂപ ദ്വൈവാര്‍ഷിക വരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഗ്രാമഭൂമി ലഭിക്കും. വരിക്കാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ചീഫ് എഡിറ്റര്‍ , ഗ്രാമഭൂമി, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മുനിസിപ്പല്‍ ഗസ്റ്റ് ഹൌസ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്നവിലാസത്തില്‍ 24 രൂപ മണിയോര്‍ഡറായി അയയ്ക്കേണ്ടതാണ്.

കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്‌

 

1956-ല്‍ കേരള സംസ്ഥാനം രൂപവല്‍കൃതമായതിനെ തുടര്‍ന്ന് കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് നിലവില്‍ വന്നു. അതിനുമുമ്പ് തിരു-കൊച്ചി പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പും മലബാര്‍ - കാസറഗോഡ് പ്രദേശത്തെ ഓഡിറ്റ് മദ്രാസ് ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് എക്സാമിനറുമാണ് നിര്‍വ്വഹിച്ചിരുന്നത്. ഇപ്പോള്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ആക്ടിന് അനുസൃതമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കുന്നത്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡയറക്ടറിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഒരു സാമ്പത്തികവര്‍ഷം അവസാനിച്ച് അടുത്ത ജൂലായ് 31-ന് മുമ്പ് വരവ്-ചെലവ് കണക്കുകളുടെ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കി ഓഡിറ്റിനായി ലോക്കല്‍ ഫണ്ട് വകുപ്പ് അധികാരികള്‍ക്ക് നല്‍കണം. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ സമാഹൃത ആഡിറ്റ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും സംസ്ഥാന നിയമസഭ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. തിരുവനന്തപുരം വികാസ് ഭവനിലാണ് വകുപ്പിന്റെ ആസ്ഥാനം. എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. 2014 ഒക്ടോബര്‍ മുതല്‍ കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്തു.

ഡയറക്ടര്‍
കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്‌,
വികാസ് ഭവന്‍
തിരുവനന്തപുരം-695033 
ഫോണ്‍ : 0471-2304038
ഇ-മെയില്‍ : localfundauditdlfa@yahoo.in

വിലാസം

 

ഓഫീസ് വിലാസം

ഡയറക്ടറേറ്റ്

വികാസ് ഭവന്‍ ‍, തിരുവനന്തപുരം - 33

ഡിസ്ട്രിക്റ്റ് ഓഫീസ്, തിരുവനന്തപുരം

ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍ തിരുവനന്തപുരം

ഡിസ്ട്രിക്റ്റ് ഓഫീസ്, കൊല്ലം

മുനിസിപ്പല്‍ ബില്‍ഡിംഗ് - ചിന്നക്കട

ഡിസ്ട്രിക്റ്റ് ഓഫീസ്, പത്തനംതിട്ട

മിനി സിവില്‍ സ്റ്റേഷന്‍ - പത്തനംതിട്ട

ഡിസ്ട്രിക്റ്റ് ഓഫീസ്, ആലപ്പുഴ

ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ആലപ്പുഴ

ഡിസ്ട്രിക്റ്റ് ഓഫീസ്, കോട്ടയം

കളക്ടറേറ്റ് പി.ഒ, കോട്ടയം

ഡിസ്ട്രിക്റ്റ് ഓഫീസ്, ഇടുക്കി

തൊടുപുഴ ഈസ്റ്റ് പി.ഒ

ഡിസ്ട്രിക്റ്റ് ഓഫീസ്, എറണാകുളം

സിവില്‍ സ്റ്റേഷന്‍ കാക്കനാട് - എറണാകുളം

ഡിസ്ട്രിക്റ്റ് ഓഫീസ്, തൃശ്ശൂര്‍

ചെമ്പൂകാവ്, തൃശ്ശൂര്‍

ഡിസ്ട്രിക്റ്റ് ഓഫീസ്, പാലക്കാട്

മുനിസിപ്പല്‍ ടൌണ്‍ ഹാളിനു സമീപം പാലക്കാട് - 1

ഡിസ്ട്രിക്റ്റ് ഓഫീസ്, മലപ്പുറം

സിവില്‍ സ്റ്റേഷന്‍ , ന്യൂ ബ്ലോക്ക്, മലപ്പുറം

ഡിസ്ട്രിക്റ്റ് ഓഫീസ്, കോഴിക്കോട്

സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട്

ഡിസ്ട്രിക്റ്റ് ഓഫീസ്, വയനാട്

മുനിസിപ്പല്‍ ബില്‍ഡിംഗ്, കല്‍പ്പറ്റ

ഡിസ്ട്രിക്റ്റ് ഓഫീസ്, കണ്ണൂര്‍

തലപ്പ്, കണ്ണൂര്‍ - 2

ഡിസ്ട്രിക്റ്റ് ഓഫീസ്, കാസര്‍ഗോഡ്

ന്യൂ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കാസര്‍ഗോഡ്

മുനിസിപ്പല്‍ ഓഡിറ്റ്, ആലപ്പുഴ

മുനിസിപ്പല്‍ ഓഫീസ്, ആലപ്പുഴ

മുനിസിപ്പല്‍ ഓഡിറ്റ്, കോട്ടയം

മുനിസിപ്പല്‍ ഓഫീസ്, കോട്ടയം

മുനിസിപ്പല്‍ ഓഡിറ്റ്, ചങ്ങനാശ്ശേരി

മുനിസിപ്പല്‍ ഓഫീസ്, ചങ്ങനാശ്ശേരി

മുനിസിപ്പല്‍ ഓഡിറ്റ്, ആലുവ

മുനിസിപ്പല്‍ ഓഫീസ്, ആലുവ

മുനിസിപ്പല്‍ ഓഡിറ്റ്, പാലക്കാട്

മുനിസിപ്പല്‍ ഓഫീസ്, പാലക്കാട്

മുനിസിപ്പല്‍ ഓഡിറ്റ്, വടകര

മുനിസിപ്പല്‍ ഓഫീസ്, വടകര

മുനിസിപ്പല്‍ ഓഡിറ്റ്, തലശ്ശേരി

മുനിസിപ്പല്‍ ഓഫീസ്, തലശ്ശേരി

മുനിസിപ്പല്‍ ഓഡിറ്റ്, കണ്ണൂര്‍

മുനിസിപ്പല്‍ ഓഫീസ്, കണ്ണൂര്‍

മുനിസിപ്പല്‍ ഓഡിറ്റ്, കാസര്‍ഗോഡ്

മുനിസിപ്പല്‍ ഓഫീസ്, കാസര്‍ഗോഡ്

കോര്‍പ്പറേഷന്‍ ഓഡിറ്റ്, കൊല്ലം

കോര്‍പ്പറേഷന്‍ ഓഫീസ്, കൊല്ലം

കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍  തൃശ്ശൂര്‍

കോര്‍പ്പറേഷന്‍ ഓഫീസ്,  തൃശ്ശൂര്‍

കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ തിരുവനന്തപുരം

കോര്‍പ്പറേഷന്‍ ഓഫീസ്, എല്‍ എം എസ് തിരുവനന്തപുരം

കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ കൊച്ചി

കോര്‍പ്പറേഷന്‍ ഓഫീസ്, കൊച്ചി

കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ കോഴിക്കോട്

കോര്‍പ്പറേഷന്‍ ഓഫീസ്, കോഴിക്കോട്

പെര്‍ഫോമന്‍സ് ഓഡിറ്റ്‌

 

അധികാര വികേന്ദ്രീകരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1997-98 മുതല്‍ വാര്‍ഷിക പദ്ധതികള്‍ വഴി വര്‍ദ്ധിച്ച തോതില്‍  ഫണ്ട് അനുവദിച്ചതിനെത്തുടര്‍ന്ന് വികസനപരവും ജനക്ഷേമകരവും പ്രാദേശിക സമ്പദ്-വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ചുമതലകളും അവരെ എല്‍ല്പിച്ച സാമ്പത്തികവും നിയന്ത്രണപരവുമായ അധികാരങ്ങളും, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി കാര്യക്ഷമമായും  ഫലപ്രദമായും നിര്‍വഹിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും പാകപ്പിഴകള്‍  ഉണ്ടെങ്കില്‍  അവ പരിഹരിക്കാന്‍ യഥാസമയം  പ്രതിവിധികള്‍ നല്‍കുന്നതിനും ഒരു പുതിയ ഓഡിറ്റ് സംവിധാനത്തിന് 1997-ലെ പഞ്ചായത്ത് രാജ് (പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലൂടെ രൂപം നല്‍കുകയുണ്ടായി. പ്രസ്തുത ചട്ടങ്ങളിലുടെ സംസ്ഥാനതലത്തില്‍ ഒരു പെര്‍ഫോമന്‍സ് ഓഡിറ്റ് അതോറിറ്റി നിലവില്‍ വന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ്  പെര്‍ഫോമന്‍സ് ആഡിറ്റ് അതോറിറ്റി. അദ്ദേഹത്തെ സഹായിക്കാന്‍ സീനിയര്‍  ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറലിന്റെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിന്നും ഗ്രാമവികസന/പഞ്ചായത്ത്/മുനിസിപ്പല്‍ വകുപ്പുകളില്‍ നിന്നും അധിക ജീവനക്കാരെ കണ്ടെത്തിയാണ് പെര്‍ഫോമന്‍സ് ആഡിറ്റ് ടീമില്‍ നിയമിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്ത് ശരിയായ ഭരണം ഉറപ്പുവരുത്തുകയാണ് പെര്‍ഫോമന്‍സ് ഓഡിറ്റിന്റെ കര്‍ത്തവ്യം. തെറ്റുകള്‍ തിരുത്തുന്നതിനും അവ ആവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഊന്നല്‍ നല്‍കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ യഥാവിധി പ്രയോജനപ്പെടുത്തി തനതുവരുമാനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍  നടപ്പിലാക്കുന്നുണ്ടെന്നും അവകൊണ്ട് ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടുന്നുണ്ടോയെന്നും വിലയിരുത്തി തക്കസമയത്ത് വേണ്ട നടപടികളെടുക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജരാക്കുന്നു.

സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ്‌ ഓഫീസര്‍
ഫോണ്‍ : 0471-2335413, 0471-2518886
ഇ-മെയില്‍ : spaokerala@gmail.com

 

ടെലിഫോണ്‍ നമ്പര്‍

 

പഞ്ചായത്ത് അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ / ജില്ലാ പെര്‍ഫോമന്‍സ് ഓഫീസര്‍മാര്‍
തിരുവനന്തപുരം 0471-2733593
കൊല്ലം 0474-2793431
പത്തനംതിട്ട 0468-2222207
ആലപ്പുഴ 0477-2252784
കോട്ടയം 0481-2583506
ഇടുക്കി 04862-222815
എറണാകുളം 0484-2422216
തൃശ്ശൂര്‍ 0487-2360354
പാലക്കാട് 0491-2505155
മലപ്പുറം 0483-2734984
കോഴിക്കോട് 0495-2371916
വയനാട് 04936-202663
കണ്ണൂര്‍ 0497-2700081
കാസര്‍ഗോഡ് 04994-255803

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate