অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിക്ഷേപകരുടെ പരാതികളും വ്യവഹാരങ്ങളും (സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍)

നിക്ഷേപകരുടെ പരാതികളും വ്യവഹാരങ്ങളും (സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍)

നിക്ഷേപകരുടെ പരാതികള്

നിക്ഷേപകരുടെ പരാതികള് കൈകാര്യം ചെയ്യുന്നതിനായി ബി എസ് ഇ ഒരു നിക്ഷേപക സേവന വകുപ്പ് (ഡിപാര്ട്മെന്റ് ഓഫ് ഇന്വസ്റ്റര് സര്വീസസ്, ഡി ഐ എസ്) രൂപീകരിച്ചിട്ടുണ്ട്. 1986 ല് രൂപീകരിച്ചതിനു ശേഷം ഈ വകുപ്പ് നിക്ഷേപകരുടെ വിശ്വാസം വര്ദ്ധിപ്പിക്കുന്നതില് വളരെ പ്രധാനമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. നിക്ഷേപക പരാതികള് അത് ലിസ്റ്റ് ചെയ്ത കമ്പനികള്ക്കെതിരെയാകട്ടെ, ബി എസ് ഇ യുടെ ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരെയാകട്ടെ, ഇവര് തീര്പ്പു കല്പ്പിക്കുന്നു. ഡി ഐ എസ് നല്കുന്ന സേവനങ്ങള് ചുവടെ ചേര്ക്കുന്നു:

(എ) ലിസ്റ്റ് ചെയ്ത കമ്പനികള്ക്കെതിരായുള്ള നിക്ഷേപകരുടെ പരാതികള്

ലിസ്റ്റ് ചെയ്ത കമ്പനികള്ക്കെതിരായുള്ള പരാതികള് ബി എസ് ഇ ബന്ധപ്പെട്ട കമ്പനിക്ക് അയക്കുന്നു, ഇതിന്റെ ഒരു പകര്പ്പ് പരാതിക്കാരനും അയക്കും. പരാതിയ്ക്ക് 30 ദിവസത്തിനുള്ളില് തീര്പ്പായില്ലെങ്കില് പരാതിക്കാരന് ബി എസ് ഇ യുമായി ബന്ധപ്പെടണം. 30 ദിവസത്തിനുള്ളില് കമ്പനി പരാതിയ്ക്ക് തീര്പ്പാക്കിയില്ലെങ്കില് ബി എ ഇ കമ്പനിയ്ക്ക് ഒരു ഓര്മ്മക്കുറിപ്പയക്കുന്നു. ബി എസ് ഇ കമ്പനിയുമായി കൂടാതെ / അല്ലെങ്കില് അതിന്റെ റജിസ്ട്രാറും ട്രാന്സ്ഫര് ഏജന്റുമാരുമായി പരാതിയ്ക്ക് തീര്പ്പാക്കുവാനായി നിരന്തരം സമ്പര്ക്കത്തിലാകുന്നു. പ്രസ്തുത കമ്പനിക്കെതിരായുള്ള മൊത്തം നിലവിലുള്ള പരാതികള് 25 കഴിയുകയും, അവ 45 ദിവസമായി തീര്പ്പാക്കാതിരിക്കുകയുമാണെങ്കില് പ്രസ്തുത കമ്പനിയുടെ ട്രേഡിങ്ങ് പരാതികള്ക്ക് തീര്പ്പാകും വരേയ്ക്കും സസ്പന്ഡ് ചെയ്യുവാനുള്ള നടപടികള് ബി എസ് ഇ എടുക്കുന്നു. ബി എസ് ഇ അത്തരം സ്ക്രിപുകള് "സെഡ്" ഗ്രൂപ്പിലേക്ക് മാറ്റുകയും ചെയ്തേക്കാം.

"സെഡ്" ഗ്രൂപ്പ് കമ്പനി എന്നത് നിക്ഷേപകരുടെ പരാതികള്ക്ക് തീര്പ്പ് കല്പിക്കുക ഉള്പ്പെടെയുള്ള ലിസ്റ്റിങ്ങ് സമയത്തെ ഉറപ്പുകള് പാലിക്കാത്ത കമ്പനികള് എന്നാണ്. "സെഡ്" വിഭാഗം എന്നതുവഴി ബി എസ് ഇ നിക്ഷേപകരെ ഇത്തരം കമ്പനികളുമായി ഇടപഴകുമ്പോള് കൂടുതല് ശ്രദ്ധിക്കണമെന്ന സൂചന നല്കുകയാണ്.

നിക്ഷേപകര് പരാതികള് നേരത്തെ നിശ്ചയിച്ചിട്ടുള്ള പരാതികള്ക്കായുള്ള ഫോര്മാറ്റില് നല്കണം ഇത് ബി എസ് ഇ യുടെ ബന്ധപ്പെട്ട റീജിയണല് ആര്ബിട്രേഷന് സെന്ററിലാണു നല്കേണ്ടത്. ഇത് നിക്ഷേപകന്റെ വിലാസവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ പരിധികള് അനുസരിച്ചാണ്. റീജിയണല് ആര്ബിട്രേഷന് സെന്ററില് പരാതി സമര്പ്പിക്കുന്നത് പരാതികള്ക്ക് എളുപ്പത്തില് തീര്പ്പാക്കുവാന് സഹായകരമാകും.

റജിസ്ട്രാറുമാരുടേയും ട്രാസ്ന്ഫര് ഏജന്റുമാരുടേയും ബി എസ് ഇയിലെക്കുള്ള സന്ദര്ശനം

അതിന്റെ റജിസ്റ്റേഡ് ഓഫീസിലുള്ള റജിസ്ട്രാറുമാര്, ട്രാന്സ്ഫര് ഏജന്റുമാര് (ആര് ടി എ) എന്നിവരെ സന്ദര്ശിക്കുവാനായി ട്രേഡിങ്ങ് അംഗങ്ങളേയും നിക്ഷേപകരേയും ബി എസ് ഇ നിരന്തരം അനുവദിക്കാറുണ്ട്. നേരിട്ടുള്ള ഈ കൂടിക്കാഴ്ചകള് വഴി ബി എസ് ഇ യില് ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികള്ക്കെതിരായുള്ള പരാതികള്ക്ക് തീര്പ്പാക്കലാണ് ഉദ്ദേശിക്കുന്നത്.

(ബി) ബി എസ് ഇ യുടെ ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരായുള്ള പരാതികള്

നിക്ഷേപകര് അവരുടെ പരാതികള് മുന് നിശ്ചയിച്ചിട്ടുള്ള പരാതികള്ക്കായുള്ള ഫോമില് നല്കണം

ജനുവരി 31, 2009 മുതല് എക്സ്ചേഞ്ചിലെ ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരെയുള്ള പരാതികള് അല്ലെങ്കില് വ്യവഹാരങ്ങള്ക്കുള്ള അപേക്ഷകള് എന്നിവ, നിയമപ്രകാരം രേഖാമൂലം ട്രേഡിങ്ങ് അംഗങ്ങളെ അറിയിച്ചിട്ടുള്ള നിക്ഷേപകന്റെ ഏറ്റവും പുതിയ വിലാസം അല്ലെങ്കില് റജിസ്റ്റേഡ് ഓഫീസ് വിലാസം ഏതാണോ അത് സ്ഥിതിചെയ്യുന്ന കോളം 1 ല് കാണിച്ചിരിക്കുന്നതും അത് കോളം 2 ല് കാണിച്ചിരിക്കുന്ന ഏത് സംസ്ഥാനം അല്ലെങ്കില് ഏത് കേന്ദ്ര ഭരണ പ്രദേശം എന്നതും അടിസ്ഥാനമാക്കി, അതാത് റീജിയണല് ആര്ബിട്രേഷന് സെന്ററില് നല്കേണ്ടതാണ്. എന്നാല് ഇന്ത്യയില് താമസമില്ലാത്ത ഘടകങ്ങളാണെങ്കില് വ്യവഹാരത്തിനുള്ള സ്ഥാനം, ട്രേഡിങ്ങ് അംഗത്തിന്റെ വിലാസം അല്ലെങ്കില് റജിസ്റ്റേഡ് ഓഫീസ് ഏതാണോ അത് സ്ഥിതിചെയ്യുന്ന കോളം 2 ല് തന്നിരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈകാര്യം ചെയ്യുന്ന റീജിയണല് ആര്ബിട്രേഷന് സെന്റര് ആയിരിക്കും. ഇത് ട്രേഡിങ്ങ് അംഗത്തിന്റെ കോര്പറേറ്റ് അല്ലെങ്കില് നോണ് കോര്പറേറ്റ് മെംബര്ഷിപ് അനുസരിച്ചാരിക്കുകയും ചെയ്യും. വിചാരണ അപേക്ഷകന് ഏത് റീജിയണല് ആര്ബിട്രേഷന് സെന്ററിലാണോ വ്യവഹാരത്തിനുള്ള അപേക്ഷ സമര്പ്പിച്ചിരിക്കുന്നത് അവിടെയായിരിക്കും.

കോളം 1
കോളം 2
റീജിയണല് ആര്ബിട്രേഷന് സെന്ററുകള്
റീജിയണല് ആര്ബിട്രേഷന് സെന്ററുകള് കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - വടക്ക്,
7 ഏഴാം നില, മര്ക്കന്റൈല് ഹൗസ്
കെ ജി മാര്ഗ്
ന്യു ഡല്ഹി - 110 001.
ടെലിഫോണ് നമ്പര്:011-41510481
ടെലിഫാക്സ് നമ്പര്:011-41510480
ഇമെയില് ഐഡി: iscdelhi@bseindia.com ; ritesh.kumar@bseindia.com
ഡല്ഹി, ഹരിയാന, ഉത്തര് പ്രദേശ്, ഉത്തരാഞ്ചല്, ഹിമാചല് പ്രദേശ്, പഞ്ചാബ്, ജമ്മുവും കാശ്മീരും, ചണ്ഡീഗഡ്, രാജസ്താന്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - പടിഞ്ഞാറ്,
1 ഒന്നാം നില, കിഷോര് ഭവന്
17, ആര് എന് മുഖര്ജി റോഡ്
കൊല്ക്കൊത്ത –700 001
ടെലിഫോണ് നമ്പര്:033-22133184,
ടെലിഫാക്സ് നമ്പര്:033-22130530
ഇമെയില് ഐഡി:  isc.kolkata@bseindia.com;anirban.guha@bseindia.com
വെസ്റ്റ് ബംഗാള്, ബീഹാര്, ജാര്ഖണ്ഡ്, ഒറീസ, ആസാം, അരുണാചല് പ്രദേശ്, മിസോറാം, മണിപൂര്, സിക്കിം, മേഖാലയ, നാഗാലാന്റ്, ത്രിപുര, ചത്തീസ്ഗഡ്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - തെക്ക്,
4 നാലാം നില, എക്സ്ചേഞ്ച് ബില്ഡിങ്ങ്
നമ്പര് 11, സെക്കണ്ട് ലൈന് ബീച്ച്
ചെന്നൈ – 600 001
ടെലിഫോണ് നമ്പര്: 044-42163999
ടെലിഫാക്സ് നമ്പര്: 044-42164999
ഇമെയില് ഐഡി: iscchennai@bseindia.com;
s.periyasamy@bseindia.com
ആന്ധ്ര പ്രദേശ്, കര്ണാടക, കേരളം, തമിഴ് നാട്, ആന്ഡമാന് നിക്കോബാര് ദ്വീപുകള്, ലക്ഷദ്വീപ്, പുതുശേരി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - പടിഞ്ഞാറ്,
നിക്ഷേപക സേവന വകുപ്പ്,
പി ജെ ടവേഴ്സ്, 1 ഒന്നാം നില, ദലാള് സ്ട്രീറ്റ്,
ഫോര്ട്ട്, മുംബൈ – 400001.
ടെലിഫോണ് നമ്പര്: 022-22721233/34
ഫാക്സ് നമ്പര്: 022-22723677
ഇമെയില് ഐഡി: crasto@bseindia.com;
മഹാരാഷ്ട്രം, ഗുജറാത്ത്, ഗോവ, ദമന് ആന്റ് ദ്യു, ദാദ്ര ആന്റ് നാഗര് ഹവേലി, മദ്ധ്യ പ്രദേശ്

 

കോടതികളുടെ അധികാരപരിധി

എക്സ്ചേഞ്ച് കക്ഷിയായിട്ടുള്ള എല്ലാ നടപടിക്രമങ്ങളിലും വ്യവഹാരങ്ങള്ക്ക് അധികാരം മുംബൈയിലെ കോടതികള്ക്ക് മാത്രമായിരിക്കും. മറ്റ് നടപടികളില് അതാത് റീജിയണല് ആര്ബിട്രേഷന് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണോ അവിടുത്തെ കോടതികള്ക്കായിരിക്കും അധികാരം.
മുകളില് പറഞ്ഞിരിക്കുന്നതുപോലെ നിക്ഷേപകര് ഭൂമിശാസ്ത്രപരമായി അധികാരപരിധികളില് പെടുന്ന ആര് എ സി കളില് പരാതികള് കൂടാതെ / അല്ലെങ്കില് വ്യവഹാരങ്ങള് എന്നിവ സമര്പ്പിക്കേണ്ടതാണ് എന്ന് നിയമം അനുശാസിക്കുന്നു.
എക്സ്ചേഞ്ച് നിക്ഷേപകരുടെ പരാതികള് വ്യവഹാരത്തിലൂടേയും ഐ ജി ആര് സി മെക്കാനിസത്തിലൂടേയും തീര്പ്പാക്കുന്നു. ഇത് ഒരു അര്ദ്ധ നിയമ സംവിധാനമാണ് (ക്വാസി ജുഡീഷ്യല്). പരാതി / വ്യവഹാരത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട റീജിയണല് ആര്ബിട്രേഷന് സെന്ററില് ആണ് സമര്പ്പിക്കുന്നതെങ്കില്, പരാതിയ്ക്ക് തീര്പ്പു കല്പിക്കുവാനായി ഐ ജി ആര് സി എടുക്കുന്ന സമയം വ്യവഹാരത്തിന് അപേക്ഷിക്കുവാനുള്ള സമയ "പരിധി"യ്ക്കുള്ളില് പെടുത്തുകയില്ല.
ജനുവരി 31, 2009 നു ശേഷം ഫയല് ചെയ്യപ്പെട്ടിരിക്കുന്ന വ്യവഹാരങ്ങള്ക്കും പരാതികള്ക്കും മാത്രമേ ഈ നടപടികള് ബാധകമാകുകയുള്ളു.
കൂടുതല് വിവരങ്ങള് മാര്ച്ച് 23, 2009 ലെ എക്സ്ചേഞ്ച് നോട്ടീസ് നമ്പര് 20090323-27 ല് ലഭ്യമാണ്.

ബി എസ് ഇ യുടെ ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരെയുള്ള പരാതികള് തീര്പ്പാക്കുവാനായി ട്രേഡിങ്ങ് അംഗങ്ങള്ക്ക് 7 ദിവസത്തിനുള്ളില് അയച്ചുകൊടുക്കും. ട്രേഡിങ്ങ് അംഗം മറുപടി ഒന്നും തന്നില്ലെങ്കില് അല്ല, തന്ന മറുപടി പരാതിയ്ക്ക് പരിഹാരമല്ലെങ്കില്, പരാതി ഇന്വസ്റ്റര് ഗ്രീവന്സ് റിഡ്രസല് കമ്മറ്റി (ഐ ജി ആര് സി) യ്ക്കു മുമ്പാകെ വയ്ക്കും.

ബി എസ് ഇ യാണ് ഐ ജി ആര് സി സേവനം നല്കുന്നത്, അത് അതിന്റെ മീറ്റിങ്ങുകളില് ഭിന്നതയിലുള്ള രണ്ട് വിഭാഗവുമായി ചര്ച്ച ചെയ്ത് ഒരു ഉപാധി കണ്ടെത്തുവാന് ശ്രമിക്കുന്നു. അതിനായി ഐ ജി ആര് സി യ്ക്കു മുമ്പെ ഹാജരാകുവാനായി എക്സ്ചേഞ്ച് രണ്ട് കക്ഷികള്ക്കും നോട്ടീസ് അയക്കുന്നു. പ്രശ്നത്തിനപ്പോള് പരിഹാരം കാണുവാനായില്ലെങ്കില്, ഐ ജി ആര് സി, കക്ഷികള് താത്പര്യപ്പെടുന്നുവെങ്കില് ഒരു വ്യവഹാരത്തില് ഏര്പ്പെടുവാന് അഭിപ്രായപ്പെടുന്നു. അതിനുശേഷം ഒരു മിനിട്സിന്റെ രൂപത്തില് അത് ചര്ച്ചയുടെ ഫലം രേഖപ്പെടുത്തുന്നു. ഇതിന്റെ ഒരു പകര്പ്പ് ഇരു കക്ഷികള്ക്കും നല്കുകയോ, ഹാജരില്ലാത്ത കക്ഷികള്ക്ക് അയച്ചു കൊടുക്കുകയോ ചെയ്യുന്നു.

ട്രേഡിങ്ങ് അംഗം പ്രസ്തുത മിനിട്സില് പ്രതിപാതിച്ചിരിക്കുന്ന തീരുമാനം നടപ്പിലാക്കുവാന് പരാജയപ്പെട്ടാല്, അവര്ക്കെതിരെ ബി എസ് ഇ അച്ചടക്ക നടപടികള് എടുക്കുന്നു.

ഐ ജി ആര് സി എന്നത് ഒരു രണ്ടംഗ കമ്മറ്റിയാണ്. ഇപ്പോള് ഇതിലുള്ളത് ഒരു റിട്ടയര് ചെയ്ത ഹൈക്കോടതി ജഡ്ജിയും ഒരു ട്രേഡിങ്ങ് അംഗവുമാണ്. ഓരോ റീജിയണല് ആര്ബിട്രേഷന് സെന്ററുകളിലേയും അധികാരപരിധിയ്ക്കുള്ളില് വരുന്ന വ്യവഹാരങ്ങള് കൈകാര്യം ചെയ്യുന്നതിനായി, എക്സ്ചേഞ്ച് പ്രത്യേകം ഐ ജി ആര് സികള് രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട റീജിയണല് ആര്ബിട്രേഷന് സെന്ററുകളെ അവരുടെ പരാതി സമര്പ്പിക്കുന്നതിനായി നിക്ഷേപകര് ബന്ധപ്പെടുന്നത് അവരുടെ താത്പര്യ സംരക്ഷണത്തിന് നല്ലതായിരിക്കും, കാരണം ഐ ജി ആര് സി യിലൂടെ പരാതികള് നല്കുമ്പോള് ഐ ജി ആര് സി പരാതിയിന്മേല് എടുക്കുന്ന സമയം, പിന്നീട് റീജിയണല് ആര്ബിട്രേഷന് സെന്ററിനെ സമീപിക്കുമ്പോള്, പരാതി നല്കുവാനുള്ള സമയ പരിധിയില് കണക്കാക്കപ്പെടുകയില്ല.

ഇന്വസ്റ്റര് പ്രൊട്ടക്ഷന് ഫന്ഡ്

ഭാരത സര്ക്കാറിന്റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ മാര്ഗ ദര്ശനം അനുസരിച്ച്, വീഴ്ച വരുത്തുന്ന അംഗങ്ങള്ക്കെതിരെ നിക്ഷേപകര് നല്കുന്ന അവകാശവാദങ്ങള് പൂര്ത്തീകരിക്കുവാനായി ജൂലയ് 10, 1986 ന് ബി എസ് ഇ ഒരു ഇന്വസ്റ്റര് പ്രൊട്ടക്ഷന് ഫന്ഡ് (ഐ പി എഫ്) രൂപീകരിച്ചു.

ബി എസ് ഇ നിയമിക്കുന്ന ട്രസ്റ്റികളാണ് ഐ പി എഫ് പ്രവര്ത്തനം കൈകാര്യം ചെയ്യുന്നത്.

ഫന്ഡിനാവശ്യമുള്ള പണം ഇങ്ങിനെ സംഭരിക്കുന്നു:

അംഗങ്ങള് അവരുടെ ഓരോ ഒരു ലക്ഷം രൂപ ടേണ് ഓവറിനും 0.01 രൂപ അടയ്ക്കുന്നു, ഇത് ജനറല് ചാര്ജസ് അക്കൗണ്ടിലാണ് ഡെബിറ്റ് ചെയ്യുന്നത്.

ബി എസ് ഇ ഓരോ ത്രൈമാസത്തിലും അതിനു ലഭിക്കുന്ന ലിസ്റ്റിങ്ങ് ഫീസിന്റെ 1% ഇതിനായി നല്കുന്നു. ബി എസ് ഇ അവരുടെ പക്കല് പബ്ലിക് / റൈറ്റ്സ് ഇഷ്യു നടത്തുന്ന കമ്പനികള് വയ്ക്കുന്ന 1% ഡിപോസിറ്റിന്മേല് നേടുന്ന പലിശയത്രയും ഈ ഫന്ഡിലേക്ക് ക്രെഡിറ്റ് ചെയ്യുന്നു.

സെബിയുടെ മാര്ഗ നിര്ദ്ദേശമനുസരിച്ച്, വിലയില് കൃത്രിമത്വം / മാറ്റങ്ങള് വരുത്തല് സംശയിച്ച് ലേലത്തില് വില്ക്കപ്പെടുന്നതിനാല് വരുന്ന എല്ലാ വരുമാനവും ഇതിലേക്ക് ട്രാന്സ്ഫര് ചെയ്യുന്നു.

കുടിശ്ശികക്കാരുടെ കുടിശ്ശിക തീര്ത്തുള്ള നീക്കിയിരിപ്പ് എന്തെങ്കിലും ഉണ്ടെങ്കില് അത് അതില് നിന്നും 5% ഈ ഫന്ഡിലെക്ക് ട്രാന്സ്ഫര് ചെയ്തതിനു ശേഷം മാത്രം നല്കുന്നു.

ജൂണ് 2008 അവസാനത്തില് (30/06/2008) ഐ പി എഫ് മൂലധനം 370 കോടി രൂപയായിരുന്നു.

നഷ്ടപരിഹാര നയം (കോമ്പന്സേഷന് പോളിസി)

ഒരു നിക്ഷേപകന് ഒരു ട്രേഡിങ്ങ് അംഗം വീഴ്ച വരുത്തുന്നതിനാല് നല്കപ്പെടാവുന്ന കൂടിയ നഷ്ട പരിഹാരം 10 ലക്ഷം രൂപയാണ് (ഇത് ബി എസ് ഇ 1988ലെ നിലയായ 10,000 രൂപയില് നിന്നും ഇന്നത്തെ നിലയിലേക്ക് സാവധാനത്തില് ഉയര്ത്തിയതാണ്).

നിക്ഷേപകര്ക്ക് വ്യവഹാരം വഴി വീഴ്ചക്കാരില് നിന്നും ലഭിക്കുന്ന ധനം ബി എസ് ഇ സംഘടിതമാക്കിയിട്ടുള്ള ഡിഫോള്ട്ടേഴ്സ് കമ്മറ്റി വിലയിരുത്തുകയും, അവര് ആവശ്യമെന്നു കണ്ടാല് അത്രയും പണം, അല്ലെങ്കില് ഈ കമ്മറ്റി നിശ്ചയിക്കുന്ന തുക, അല്ലെങ്കില് 10 ലക്ഷം രൂപ ഏതാണോ കുറവ് അത്, നിക്ഷേപകര്ക്കായി നല്കുവാനും ട്രസ്റ്റിനെ ഉപദേശിക്കുന്നു. ഫന്ഡിന്റെ ട്രസ്റ്റികളുടെ അനുവാദം ലഭ്യമായാല് തുക നിക്ഷേപകര്ക്ക് വിതരണം ചെയ്യുന്നു.

വ്യവഹാരം

ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവര്, ട്രേഡിങ്ങ് അംഗവും അംഗമല്ലാത്തവരും, ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മില് എന്നിവര്ക്കിടയില് ഉണ്ടാകുന്ന അവകാശവാദങ്ങള്, അഭിപ്രായ വ്യത്യാസങ്ങള്, ശണ്ഠകള് എന്നിവയില് എളുപ്പത്തിലും ഫലവത്തായും തീര്പ്പു കല്പ്പിക്കുന്നതിനായി ബി എസ് ഇ ഒരു വ്യവഹാര പ്രക്രിയയ്ക്ക് രൂപം നല്കിയിട്ടുണ്ട്. ഈ പ്രക്രിയ ബി എസ് ഇ യുടെ നിയമങ്ങള്, ബൈ ലോകള്, നിയമാവലികള് എന്നിവയില് ഉള്ക്കൊള്ളിക്കുകയും, കേന്ദ്ര സര്ക്കാര് / സെബി എന്നിവ സെക്യൂരിറ്റീസ് കോണ്ട്രാക്ട്സ് (റഗുലേഷന്സ്) ആക്ട്, 1956 നു കീഴില് അംഗീകരിച്ചതുമാണ്.

ജനുവരി 31, 2009 മുതല് എക്സ്ചേഞ്ചിലെ ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരെയുള്ള പരാതികള് അല്ലെങ്കില് വ്യവഹാരങ്ങള്ക്കുള്ള അപേക്ഷകള് എന്നിവ, നിയമപ്രകാരം രേഖാമൂലം ട്രേഡിങ്ങ് അംഗങ്ങളെ അറിയിച്ചിട്ടുള്ള നിക്ഷേപകന്റെ ഏറ്റവും പുതിയ വിലാസം അല്ലെങ്കില് റജിസ്റ്റേഡ് ഓഫീസ് വിലാസം ഏതാണോ അത് സ്ഥിതിചെയ്യുന്ന കോളം 1 ല് കാണിച്ചിരിക്കുന്നതും അത് കോളം 2 ല് കാണിച്ചിരിക്കുന്ന ഏത് സംസ്ഥാനം അല്ലെങ്കില് ഏത് കേന്ദ്ര ഭരണ പ്രദേശം എന്നതും അടിസ്ഥാനമാക്കി, അതാത് റീജിയണല് ആര്ബിട്രേഷന് സെന്ററില് നല്കേണ്ടതാണ്. എന്നാല് ഇന്ത്യയില് താമസമില്ലാത്ത ഘടകങ്ങളാണെങ്കില് വ്യവഹാരത്തിനുള്ള സ്ഥാനം, ട്രേഡിങ്ങ് അംഗത്തിന്റെ വിലാസം അല്ലെങ്കില് റജിസ്റ്റേഡ് ഓഫീസ് ഏതാണോ അത് സ്ഥിതിചെയ്യുന്ന കോളം 2 ല് തന്നിരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈകാര്യം ചെയ്യുന്ന റീജിയണല് ആര്ബിട്രേഷന് സെന്റര് ആയിരിക്കും. ഇത് ട്രേഡിങ്ങ് അംഗത്തിന്റെ കോര്പറേറ്റ് അല്ലെങ്കില് നോണ് കോര്പറേറ്റ് മെംബര്ഷിപ് അനുസരിച്ചാരിക്കുകയും ചെയ്യും. വിചാരണ അപേക്ഷകന് ഏത് റീജിയണല് ആര്ബിട്രേഷന് സെന്ററിലാണോ വ്യവഹാരത്തിനുള്ള അപേക്ഷ സമര്പ്പിച്ചിരിക്കുന്നത് അവിടെയായിരിക്കും.
കോളം 1
കോളം 2
റീജിയണല് ആര്ബിട്രേഷന് സെന്ററുകള്
റീജിയണല് ആര്ബിട്രേഷന് സെന്ററുകള് കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - വടക്ക്,
7 ഏഴാം നില, മര്ക്കന്റൈല് ഹൗസ്
കെ ജി മാര്ഗ്
ന്യു ഡല്ഹി - 110 001.
ടെലിഫോണ് നമ്പര്:011-41510481
ടെലിഫാക്സ് നമ്പര്:011-41510480
ഇമെയില് ഐഡി: iscdelhi@bseindia.com ; ritesh.kumar@bseindia.com
ഡല്ഹി, ഹരിയാന, ഉത്തര് പ്രദേശ്, ഉത്തരാഞ്ചല്, ഹിമാചല് പ്രദേശ്, പഞ്ചാബ്, ജമ്മുവും കാശ്മീരും, ചണ്ഡീഗഡ്, രാജസ്താന്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - പടിഞ്ഞാറ്,
1 ഒന്നാം നില, കിഷോര് ഭവന്
17, ആര് എന് മുഖര്ജി റോഡ്
കൊല്ക്കൊത്ത –700 001
ടെലിഫോണ് നമ്പര്:033-22133184,
ടെലിഫാക്സ് നമ്പര്:033-22130530
ഇമെയില് ഐഡി: isc.kolkata@bseindia.com;anirban.guha@bseindia.com
വെസ്റ്റ് ബംഗാള്, ബീഹാര്, ജാര്ഖണ്ഡ്, ഒറീസ, ആസാം, അരുണാചല് പ്രദേശ്, മിസോറാം, മണിപൂര്, സിക്കിം, മേഖാലയ, നാഗാലാന്റ്, ത്രിപുര, ചത്തീസ്ഗഡ്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - തെക്ക്,
4 നാലാം നില, എക്സ്ചേഞ്ച് ബില്ഡിങ്ങ്
നമ്പര് 11, സെക്കണ്ട് ലൈന് ബീച്ച്
ചെന്നൈ – 600 001
ടെലിഫോണ് നമ്പര്: 044-42163999
ടെലിഫാക്സ് നമ്പര്: 044-42164999
ഇമെയില് ഐഡി: iscchennai@bseindia.com;
s.periyasamy@bseindia.com
ആന്ധ്ര പ്രദേശ്, കര്ണാടക, കേരളം, തമിഴ് നാട്, ആന്ഡമാന് നിക്കോബാര് ദ്വീപുകള്, ലക്ഷദ്വീപ്, പുതുശേരി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
റീജിയണല് ഓഫീസ് - പടിഞ്ഞാറ്,
നിക്ഷേപക സേവന വകുപ്പ്,
പി ജെ ടവേഴ്സ്, 1 ഒന്നാം നില, ദലാള് സ്ട്രീറ്റ്,
ഫോര്ട്ട്, മുംബൈ – 400001.
ടെലിഫോണ് നമ്പര്: 022-22721233/34
ഫാക്സ് നമ്പര്: 022-22723677
ഇമെയില് ഐഡി: crasto@bseindia.com
മഹാരാഷ്ട്രം, ഗുജറാത്ത്, ഗോവ, ദമന് ആന്റ് ദ്യു, ദാദ്ര ആന്റ് നാഗര് ഹവേലി, മദ്ധ്യ പ്രദേശ്

കോടതികളുടെ അധികാര പരിധി

എക്സ്ചേഞ്ച് കക്ഷിയായിട്ടുള്ള എല്ലാ നടപടിക്രമങ്ങളിലും വ്യവഹാരങ്ങള്ക്ക് അധികാരം മുംബൈയിലെ കോടതികള്ക്ക് മാത്രമായിരിക്കും. മറ്റ് നടപടികളില് അതാത് റീജിയണല് ആര്ബിട്രേഷന് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണോ അവിടുത്തെ കോടതികള്ക്കായിരിക്കും അധികാരം.

മുകളില് പറഞ്ഞിരിക്കുന്നതുപോലെ നിക്ഷേപകര് ഭൂമിശാസ്ത്രപരമായി അധികാരപരിധികളില് പെടുന്ന ആര് എ സി കളില് പരാതികള് കൂടാതെ / അല്ലെങ്കില് വ്യവഹാരങ്ങള് എന്നിവ സമര്പ്പിക്കേണ്ടതാണ് എന്ന് നിയമം അനുശാസിക്കുന്നു

എക്സ്ചേഞ്ച് നിക്ഷേപകരുടെ പരാതികള് വ്യവഹാരത്തിലൂടേയും ഐ ജി ആര് സി മെക്കാനിസത്തിലൂടേയും തീര്പ്പാക്കുന്നു. ഇത് ഒരു അര്ദ്ധ നിയമ സംവിധാനമാണ് (ക്വാസി ജുഡീഷ്യല്). പരാതി / വ്യവഹാരത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട റീജിയണല് ആര്ബിട്രേഷന് സെന്ററില് ആണ് സമര്പ്പിക്കുന്നതെങ്കില്, പരാതിയ്ക്ക് തീര്പ്പു കല്പിക്കുവാനായി ഐ ജി ആര് സി എടുക്കുന്ന സമയം വ്യവഹാരത്തിന് അപേക്ഷിക്കുവാനുള്ള സമയ "പരിധി"യ്ക്കുള്ളില് പെടുത്തുകയില്ല.

ജനുവരി 31, 2009 നു ശേഷം ഫയല് ചെയ്യപ്പെട്ടിരിക്കുന്ന വ്യവഹാരങ്ങള്ക്കും പരാതികള്ക്കും മാത്രമേ ഈ നടപടികള് ബാധകമാകുകയുള്ളു.

കൂടുതല് വിവരങ്ങള് മാര്ച്ച് 23, 2009 ലെ എക്സ്ചേഞ്ച് നോട്ടീസ് നമ്പര് 20090323-27 ല് ലഭ്യമാണ്.

താഴെപ്പറയുന്നവയില് തീര്പ്പുകല്പിക്കുന്നതിനായി ഒരു വ്യവഹാര സംഹിത രൂപപ്പെടുത്തിയിട്ടുണ്ട് :
  • ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മിലുള്ള വ്യവഹാരം
  • ട്രേഡിങ്ങ് അംഗങ്ങളും ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവരും തമ്മിലുള്ള വ്യവഹാരം

നിയമങ്ങള്, ബൈ ലോകള്, ബി എസ് ഇയുടെ നിയമാവലികള് എന്നിവയില് മറ്റൊരു വിധത്തില് പ്രതിപാദിച്ചിട്ടില്ലെങ്കില്, ബി എസ് ഇ യുടെ ട്രേഡിങ്ങ് സൗകര്യമുപയോഗിക്കുന്ന ഏതൊരു സെക്യൂരിറ്റ്കളുടെ വാങ്ങലും, വില്പനയും, സംബന്ധിയായ കരാറുകള് മുംബൈയിലെ കോടതികളുടെ പരിധികളില് വരുന്നതും, അവ ബി എസ് ഇ യുടെ നിയമങ്ങള്, ബൈലൊകള്, നിയമാവലികള് എന്നിവയാല് തീരുമാനിക്കപ്പെടുകയും ചെയ്യുന്നതാണ്.

വ്യവഹാരത്തില് ഉള്പ്പെട്ടിരിക്കുന്നവര്, അതായത് ട്രേഡിങ്ങ് അംഗവും, ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവരും, കരാറുകള്, ബില്ലുകള്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്, മറ്റ് ബന്ധപ്പെട്ട തെളിവായുള്ള രേഖകള് എന്നിവയും പൂര്ണ്ണമായി പൂരിപ്പിച്ച് വ്യവഹാര ഫോമും സമര്പ്പിക്കേണ്ടതാണ്.

വ്യവഹാരത്തിനുള്ള ട്രിബ്യൂണലിനെ വ്യവഹാരകാര്യത്തിനായുള്ള കമ്മറ്റിയില് നിന്നും തീരുമാനിക്കുന്നതാണ്. ഈ കമ്മറ്റിയില്, ഹൈ കോടതിയില് നിന്നും റിട്ടയര് ചെയ്ത ജഡ്ജികള്, അനുഭവ സമ്പന്നരായ സോളിസിറ്റര്മാര്, വക്കീലന്മാര്, ചാര്ട്ടേഡ് അക്കൗണ്ടന്റുമാര്, കമ്പനി സെക്രട്ടറിമാര്, ട്രേഡിങ്ങ് അംഗങ്ങള് എന്നിവര് ഉള്പ്പെടുന്നു. ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവര് ഉള്പ്പെടുന്ന ഒരു വ്യവഹാര ട്രിബ്യൂണലിനെ ട്രേഡിങ്ങ് അംഗങ്ങളും ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവരും തമ്മിലുള്ള വ്യവഹാരങ്ങള്ക്ക് തീര്പ്പാക്കുവാനായി തിരഞ്ഞെടുക്കുന്നു.

ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മിലുള്ള വ്യവഹാരവും

ആര്ബിട്രേഷന് കമ്മറ്റിയും

ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മിലുള്ള വ്യവഹാരങ്ങള് തീര്പ്പാക്കുന്ന ആര്ബിട്രേഷന് കമ്മറ്റിയെ സംബന്ധിക്കുന്ന വകുപ്പുകള് റൂള്സ്, ബൈ-ലോസ് ആന്റ് റഗുലേഷന്സ് ഓഫ് ബി എസ് ഇ എന്നതില് ബൈ ലൊ നമ്പറുകള് 285 മുതല് 315 വരെയുള്ളതില് തന്നിട്ടുണ്ട്.

ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മിലുള്ള വ്യവഹാങ്ങള് തീര്പ്പാക്കുന്നതിനായി ബി എസ് ഇ ഒരു ത്രിതല വ്യവഹാര സംഹിതയാണ് നിര്മ്മിച്ചിരിക്കുന്നത്. ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മിലുള്ള, വിലപേശലുകള്, ഇടപാടുകള്, കരാറുകള് തുടങ്ങിയതില് നിന്നും ഉടലെടുക്കുന്ന അല്ലെങ്കില് അത് സംബന്ധിയായ ഏതൊരു അഭിപ്രായ ഭിന്നതയും ആര്ബിട്രേഷന് കമ്മറ്റിയില് വ്യവഹാരം ചെയ്യാവുന്നതാണ്. ആര്ബിട്രേഷന് കമ്മറ്റിയെ ബി എസ് ഇ യുടെ ബോര്ഡ് ഓഫ് ഡയരക്ടേഴ്സ് എല്ലാ വര്ഷവും തീരുമാനിക്കുന്നതാണ്.

കീഴ് ബഞ്ചിലുള്ള വ്യവഹാരം

വ്യവഹാരം വഴി തീര്പ്പാക്കേണ്ടുന്ന അവകാശ തുക 25,000 രൂപയില് നിന്നും അധികമാണെങ്കില് ഒരു മൂന്നംഗ ആര്ബിട്രേഷന് കമ്മറ്റി വാദം കേള്ക്കുവാനായി നിശ്ചയിക്കപ്പെടുന്നു, അല്ല, അവകാശ തുക 25,000 രൂപയില് കുറവാണെങ്കില് ഒരു ഏകാംഗ കമ്മറ്റിയായിരിക്കും വാദം കേള്ക്കുക. 25,000. വ്യവഹാരത്തിനായി അപേക്ഷിക്കുന്ന ട്രേഡിങ്ങ് അംഗം അപേക്ഷയോടൊപ്പം 100 രൂപയുടെ ഒരു കൂപ്പണ് വയ്ക്കേണ്ടതുണ്ട്. വ്യവഹാരം സംബന്ധിയായ മീറ്റിങ്ങുകളില് അപേക്ഷകനും ആര്ക്കെതിരായാണോ പരാതി അവരും, അല്ലെങ്കില് ഇരുകൂട്ടരുടെ പ്രതിനിധികള്, ഹാജരാകേണ്ടതുണ്ട്. രണ്ടു കൂട്ടരുടേയും വാദം കേട്ട ശേഷം ആര്ബിട്രര്മാര് തീരുമാനമെടുക്കുന്നു.

ആര്ബിട്രര്മാരുടെ കീഴ് ബഞ്ചിന്റെ വിധിയില് തൃപ്തരല്ലെങ്കില്, ട്രേഡിങ്ങ് അംഗങ്ങള്ക്ക്, ഒരു മുഴുവന് ബഞ്ച് ആര്ബിട്രര്മാര്ക്ക് മുമ്പാകെ അപ്പീലിനു പോകാവുന്നതാണ്. എന്നാല് ഈ അപ്പീല് ആദ്യ വിധി വന്ന് ഏഴു ദിവസത്തിനകം സമര്പ്പിക്കേണ്ടതും, അപേക്ഷകന് എതിരായി വന്ന വിധിയില് ഉള്പ്പെട്ടിരിക്കുന്ന തുക 1,00,000 രൂപയില് കൂടുതലോ (ഇതില് വിധിയില് കാണിച്ചിരിക്കുന്ന പലിശ കണക്കാക്കപ്പെടുകയില്ല), അപേക്ഷകന് അനുകൂലമായി വന്ന വിധിയില് ഉള്പ്പെട്ടിരിക്കുന്ന തുക 1,00,000 രൂപയില് കൂടുതലോ (ഇതില് വിധിയില് കാണിച്ചിരിക്കുന്ന പലിശ കണക്കാക്കപ്പെടുകയില്ല) ആയിരിക്കേണ്ടതുമാണ്. കീഴ് ബഞ്ചിന്റെ വിധിയില് തൃപ്തരല്ലാതെ മുഴുവന് ബഞ്ചിനു മുന്നില് അപ്പീലിനു പോകുന്ന ട്രേഡിങ്ങ് അംഗങ്ങള് കീഴ് ബഞ്ച് വിധിച്ച തുകയെത്രയോ അത്ര അല്ലെങ്കില് ഷെയറുകള് എത്രയോ അത്രയും ഫീസ് ആയി 500 രൂപയും അടയ്ക്കേണ്ടതുണ്ട്. മുഴുവന് ബഞ്ച് കേസില് തീര്പ്പുകല്പിക്കും വരേയ്ക്കും ഡിപോസിറ്റ് തുക/ഷെയറുകള് ബി എസ് ഇ യുടെ കൈവശം ഇരിക്കും. മുഴുവന് ബഞ്ച് വാദം കേള്ക്കുമ്പോള് ആര്ബിട്രേഷന് കമ്മറ്റിയിലെ മുഴുവന് അംഗങ്ങളും കീഴ് ബഞ്ചിന്റെ വിധിക്കെതിരെയുള്ള വാദം കേള്ക്കുന്നു.

ബോര്ഡ് ഓഫ് ഡയരക്ടേഴ്സിനു മുമ്പില് അപ്പീല്

മുഴുവന് ബഞ്ചിന്റെ വിധിയില് തൃപ്തരല്ലാത്ത ട്രേഡിങ്ങ് അംഗങ്ങള്ക്ക് ബോര്ഡ് ഓഫ് ഡയരക്ടേഴ്സിനു മുന്നില് അപ്പീലിനു പോകാവുന്നതാണ്. എന്നാല് ഇതിനായി അപേക്ഷകന് എതിരായി വന്നിരിക്കുന്ന തുക 5,00,000 രൂപ, അല്ലെങ്കില് അപേക്ഷകന് അതൃപ്തമായി വന്നിരിക്കുന്ന തുക 5,00,000 രൂപ ആയിരിക്കണം. 5,00,000. ഇതില് വിധിയില് പ്രതിപാദിച്ചിരിക്കുന്ന പലിശ ഉള്പ്പെടില്ല. മുഴുവന് ബഞ്ചിന്റെ വിധി വന്ന് ഏഴ് ദിവസത്തിനുള്ളില് അപ്പീല് സമര്പ്പിക്കണം. സ്റ്റോക്ക് എക്സ്ചേഞ്ചില് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത് എത്ര തുകയിന്മേല് ആണോ അത്ര തുകയും / ഷെയറും , ഫീസായിം 750 രൂപയും കെട്ടിവയ്ക്കണം. ട്രേഡിങ്ങ് അംഗങ്ങള് തമ്മില് തമ്മിലുള്ള അഭിപ്രായ ഭിന്നതകളില് അവസാന തീര്പ്പ് ബോര്ഡ് ഓഫ് ഡയരക്ടേഴ്സിന്റേതാണ്. സാധാരണ ഗതിയില് ഇതിനു മുകളില് അപ്പീലിനു പോകുവാനാകില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില് ബോര്ഡ് ഓഫ് ഡയരക്ടേഴ്സ് ട്രേഡിങ്ങ് അംഗങ്ങള്ക്ക് കോടതിയില് പരാതി സമര്പ്പിക്കുവാന് അവസരം നല്കാറുണ്ട്.

പതാവത് ആര്ബിട്രേഷന്

ഈ ത്രിതല ആര്ബിട്രേഷനു പുറമേ, ഓരോ സെക്യൂരിറ്റിയും അതിന്റെ ഭൗതിക രൂപത്തില് ഡെലിവറി ചെയ്യപ്പെട്ടതിനു ശേഷം ഉണ്ടായേക്കാവുന്ന അഭിപ്രായ ഭിന്നതകള് പരിഹരിക്കുന്നതിനായി "പതാവത് ആര്ബിട്രേഷന്" നടത്താറുണ്ട്. ഇതില് ആര്ബിട്രേഷന് കമ്മറ്റിയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും, എതിര്പ്പുകള് കാണിച്ചുംകൊണ്ടുള്ള കുറിപ്പുകളിന്മേല്, നല്കപ്പെട്ട ഡെലിവറി രേഖകള് "കൃത്യത"യാര്ന്നതാണോ അല്ലയോ എന്ന് കാണിക്കുന്ന "ചുകാദാസ് (വിധികള്)" നല്കപ്പെടുകയും ചെയ്യുന്നു. ട്രേഡിങ്ങ് അംഗങ്ങള് / അവരുടെ പ്രതിനിധികള് പതാവത് ആര്ബിട്രേഷനിലൂടെ ലഭിക്കുന്ന ഈ "ചുകാദാസ്" കൈപറ്റുന്നു. ട്രേഡിങ്ങ് അംഗങ്ങള് അവരുടെ എതിര്പ്പ് കാണിക്കുന്ന കുറിപ്പിന്റെ കൂടെ 50 രൂപയുടെ ഒരു കൂപ്പണ് വയ്ക്കേണ്ടതും, സെബി ഏകീകരിച്ചിരിക്കുന്ന മാര്ഗനിര്ദ്ദേശങ്ങള്ക്കനുസൃതമായി "നല്ല / ചീത്ത ഡെലിവറിക്കായുള്ള ഒരേപോലുള്ള വ്യവസ്ഥകള്"ക്കനുസൃതമായി തങ്ങളുടെ എതിര്പ്പ് എന്തെന്ന് കാണിച്ചുംകൊണ്ടുള്ള ഒരു കുറിപ്പ്, വിധി ലഭ്യമാക്കുവാനായി വയ്ക്കേണ്ടതുമാണ്.
  • ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവരും ട്രേഡിങ്ങ് അംഗങ്ങളും തമ്മിലുള്ള വ്യവഹാരങ്ങള്

    ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവരും ട്രേഡിങ്ങ് അംഗങ്ങളും തമ്മിലുള്ള വ്യവഹാരങ്ങള് തീര്പ്പാക്കുന്ന ആര്ബിട്രേഷന് കമ്മറ്റിയെ സംബന്ധിക്കുന്ന വകുപ്പുകള് റൂള്സ്, ബൈ-ലോസ് ആന്റ് റഗുലേഷന്സ് ഓഫ് ബി എസ് ഇ എന്നതില് ബൈ ലൊ നമ്പറുകള് 248 മുതല് 281 വരെയുള്ളതില് തന്നിട്ടുണ്ട്.

    അഭിപ്രായഭിന്നതയുള്ള തുക 10 ലക്ഷത്തില് കുറവാണെങ്കില് ഒരു ഏകാംഗ ആര്ബിട്രല് ട്രിബ്യൂണലിനേയും തുക 10 ലക്ഷത്തില് കൂടുതലാണെങ്കില് ഒരു മൂന്നംഗ ആര്ബിട്രല് ട്രിബ്യൂണലിനേയും നിയമിക്കുന്നു. ഇത്തരം വ്യവഹാരങ്ങള് തീര്പ്പാക്കുന്നതിനായി ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവരെ മാത്രം നിശ്ചയിക്കുന്നു. അത്തരം ട്രിബ്യൂണലുകളുടെ വിധിയില് അതൃപ്തരായവര്ക്ക് ബി എസ് ഇ യുടെ റൂള്സ്, ബൈ ലോസ് ആന്റ് റഗുലേഷന്സിനു മുമ്പാകെയോ അല്ലെങ്കില് കോടതിയില് ആര്ബിട്രേഷന് ആന്റ് കണ്സിലിയേഷന് ആക്ട് (ടി എ സി എ), 1969 അനുസരിച്ചോ അപ്പീല് പോകാവുന്നതാണ്. ബി എസ് ഇ യില് ആണ് അപ്പീല് സമര്പ്പിക്കുന്നതെങ്കില്, ഒരു അഞ്ചംഗ അപലേറ്റ് ട്രിബ്യൂണല് വാദം കേള്ക്കുന്നതും ഈ ട്രിബ്യൂണലിന്റെ തീരുമാനം ടി എ സി എ യുടെ സെക്ഷന് 34 ബാധകമാക്കിക്കൊണ്ട്, അന്തിമവും ആയിരിക്കും. ടി എ സി എ യുടെ സെക്ഷന് 34(i) ല് പ്രതിപാദിച്ചിരിക്കുന്ന അന്തിമ തിയതി ബാധകമാക്കി, ട്രിബ്യൂണലിന്റെ വിധി കോടതി വിധിയ്ക്ക് സമാനരൂപത്തില് നടപ്പിലാക്കേണ്ടതാണ്. ബി എസ് ഇ യുടെ ബൈ ലൊ അനുസരിച്ച്, അത്തരം അപ്പീലുകളിന്മേല് ട്രിബ്യൂണല് ആദ്യം വാദം കേട്ട തിയതിയില് നിന്നും തുടങ്ങി മൂന്നു മാസത്തിനുള്ളില് വിധി നല്കേണ്ടതാണ്. എന്നിരുന്നാലും എക്സ്ചേഞ്ചിനു വേണമെങ്കില്, ഏറ്റവും കൂടിയത് മൂന്ന് മാസം കൂടി എന്ന കണക്കില് ഇത് നീട്ടിക്കൊടുക്കാവുന്നതാണ്.
  • വ്യവഹാര നടപടിക്രമം

    ട്രേഡിങ്ങ് അംഗങ്ങള് അല്ലാത്തവര് ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരായോ തിരിച്ചോ അപേക്ഷകള് സമര്പ്പിക്കാവുന്നതാണ്. എസ് ഇ യില് ഒരു വ്യവഹാരം ഫയല് ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ടുന്ന "പരിമിതികള്" ക്കായി വ്യവഹാരത്തിലിരിക്കുന്ന കക്ഷികള് ബി എസ് ഇ യുടെ ബൈ ലൊ 252 കാണണമെന്ന് ഉപദേശിക്കപ്പെടുന്നു.

    ആര്ബിട്രേഷന് അപേക്ഷാ ഫോമുകള് (ഫോം 1, 2, 1എ, 2എ എന്നിവയില് ഏതാണോ ബാധം അവ), ഫോം 20, അവകാശ പത്രം, ചെക്ക് ലിസ്റ്റ്, നിര്ദ്ദേശങ്ങള്, ആര്ബിട്രര്മാരുടെ പട്ടിക എന്നിവ ബി എസ് ഇ യുടെ വെബ് സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്യുകയോ റീജിയണല് ആര്ബിട്രേഷന് സെന്ററുകളില് നിന്നും സൗജന്യമായി വാങ്ങുകയോ ചെയ്യാവുന്നതാണ്.

    സമര്പ്പിക്കേണ്ടുന്ന രേഖകള്

    വ്യവഹാരത്തിനായി അപേക്ഷിക്കുമ്പോള് സമര്പ്പിക്കേണ്ടുന്ന രേഖകള് ഇവയൊക്കെയാണ്:
    1. കേസിന്റെ ചരിത്രം, ഇതില് അപേക്ഷകന് എതിര്പക്ഷവുമായുള്ള ബന്ധത്തിന്റെ ചുരുക്കം, അഭിപ്രായ ഭിന്നതയുടെ വിശദാംശങ്ങള്, ഇടപാടുകളുടെ തരം, ഡെലിവറി അടിസ്ഥാനമാക്കിയുള്ള ഇടപാടുകള് മൂലമുള്ള അവകാശം, സ്ക്വയര് ഓഫ് ഇടപാടുകള് മൂലമുള്ള അവകാശം എന്നിങ്ങനെ മൊത്തം അവകാശത്തെ തരം തിരിച്ചു കാണിക്കുന്ന സ്റ്റേറ്റ്മെന്റ് എന്നിവ.
    2. അഭിപ്രായ ഭിന്നതയുള്ള ഇടപാട് സംബന്ധിയായ കരാര്
    3. അപേക്ഷകന് നല്കിയ / അപേക്ഷകനു ലഭിച്ച ബില്ലുകള്
    4. ട്രേഡിങ്ങ് അംഗം നല്കിയിരിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പകര്പ്പ്.
    5. ഷെയറുകളുടെ ലഭ്യത / ഡെലിവറി എന്നിവ കാണിക്കുന്ന രേഖ
    6. അവകാശത്തെ പിന്തുണയ്ക്കുന്ന മറ്റേതെങ്കിലും രേഖയുണ്ടെങ്കില് അത്
    7. സമര്പ്പിച്ചിരിക്കുന്ന രേഖകളുടെ കൃത്യതയാര്ന്ന ഒരു പട്ടിക
    8. അപേക്ഷകന്റെ പാന് / ജി ഐ ആര്
    9. അപേക്ഷകന്റെ ബാലന്സ് ഷീറ്റിന്റെ സര്ട്ടിഫൈഡ് ട്രു കോപ്പി, അതില് ഡ്യൂസ് എത്രയെന്ന് കാണിച്ചിരിക്കണം
    10. അവസാനത്തെ ആദായ നികുതി റിട്ടേണിന്റെ അക്നോളജ്മെനിന്റെ ചെയ്ത പകര്പ്പ്

    തര്ക്കത്തിലിരിക്കുന്ന തുക 10 ലക്ഷത്തില് കുറവാണോ അതില് അധികമാണോ എന്നതനുസരിച്ച് വ്യവഹാരത്തിനായി വിവിധ ഫോമുകള് ഉണ്ട്.

    അവകാശം 10 ലക്ഷത്തില് കുറവാണെങ്കില് , അപേക്ഷകന് ആര്ബിട്രേറ്റര് എന്ന നിലയില് മൂന്നുപേരുടെ പേരുകള് ശുപാര്ശ ചെയ്യുകയും ആര്ക്കെതിരെയാണോ പരാതി അവര് അതില് ഒരാളെ നിയമിക്കുവാന് സമ്മതം നല്കുകയും ചെയ്യുന്നു. അവര് ഈ വ്യവഹാരത്തില് ആര്ബിട്രേറ്റര് ആയിരിക്കും. എന്നാല് ഇങ്ങിനെ ഒരു ആര്ബിട്രേറ്റര് ആരായിരിക്കും എന്ന് ഒരു തീര്പ്പിലെത്താത്ത പക്ഷം, ബി എസ് ഇ യുടെ മാനേജിങ്ങ് ഡയരക്ടരും, ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറും ചേര്ന്ന്, ബി എസ് ഇ യുടെ നിയമങ്ങളും ബൈ ലൊകളും നിയമാവലികളും അനുസരിച്ച്, ഇതിനായുള്ള ആര്ബിട്രേറ്ററെ തീരുമാനിക്കുന്നു. അങ്ങിനെയുള്ള അവസ്ഥകളില് അപേക്ഷകനില് നിന്നും ആര്ബിട്രേഷന് ഫീ എന്ന നിലയില് 3970.80 രൂപയും (ഇന്സ്റ്റിറ്റൂഷന് ഫീസായി 1000 രൂപ, ആര്ബിട്രേഷന് ഫീസായി 2250 രൂപ, ക്ലെര്ക്കേജ് ആയി 250 രൂപ, മുദ്രപത്രത്തിനായി 100 രൂപ, സേവന നികുതി @ 10.30%) ആര്ക്കെതിരായാണോ പരാതി അവരില് നിന്ന് 2757.50 രൂപയും (ആര്ബിട്രേഷന് ഫീസായി 2250 രൂപ, ക്ലെര്ക്കേജ് ആയി 250 രൂപ, സേവന നികുതി @ 10.30%) ഈടാക്കപ്പെടും.

    അവകാശ തുക രൂപ 10 ലക്ഷത്തില് കൂടുതലാണെങ്കില് ,ഒരു മൂന്നംഗ ആര്ബിട്രല് ട്രിബ്യൂണലിനെ നിശ്ചയിക്കുന്നു. ഇതില് ഒരാളെ അപേക്ഷകനും, മറ്റൊരാളെ ആര്ക്കെതിരാണോ പരാതി അവരും, മൂന്നാമത്തെ ആളെ, ബി എസ് ഇ യുടെ നിയമങ്ങള്, ബൈ ലൊകള്, നിയമാവലികള് എന്നിവയ്ക്കനുസൃതമായുള്ള മാനേജിങ്ങ് ഡയര്ക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും നിശ്ചയിക്കുന്നു. കക്ഷികളില് ആരെങ്കിലും ആര്ബിട്രറെ തീരുമാനിക്കുവാന് ബി എസ് ഇ യോട് അഭ്യര്ത്ഥിക്കുകയോ, കക്ഷികളില് ആരെങ്കിലും ആര്ബിട്രറെ തീരുമാനിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില് അവര്ക്ക് വേണ്ടി ബി എസ് ഇ യുടെ മാനേജിങ്ങ് ഡയരക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആര്ബിട്രറെ തീരുമാനിക്കുന്നു. അത്തരം അവസ്ഥകളില് അപേക്ഷകനില് നിന്നും രൂപ 8934.30 (ഇത് ഇന്സ്റ്റിറ്റൂഷന് ഫീ രൂപ 1000.00, ആര്ബിട്രേഷന് ഫീസ് രൂപ 6750.00, ക്ലെര്ക്കേജ് രൂപ 250.00, സേവന നികുതി 10.30% എന്നിവയാണ്), ആര്ക്കെതിരായാണോ പരാതി അവരില് നിന്നും രൂപ 7,721.00 (ഇത് ആര്ബിട്രേഷന് ഫീസ് രൂപ 6750.00, ക്ലെര്ക്കേജ് രൂപ 250.00, സേവന നികുതി 10.30% എന്നിവയാണ്) എന്നിവ ഈടാക്കും.

    അപേക്ഷകന്റെ പരാതിയുടെ പകര്പ്പ്, ഫോം 3,4,5/ 3എ, 4എ, 5എ (ഏതാണോ ബാധകം അത്) എന്നിവയും ആര്ക്കെതിരായാണോ പരാതി അവര്ക്ക് ബി എസ് ഇ അയക്കുകയും അവരോട് അവരുടെ വാദമുഖം എന്തെങ്കിലുമുണ്ടെങ്കില് അതും, നിര്ദ്ദേശിക്കപ്പെട്ട / തീരുമാനിക്കപ്പെട്ട(ഏതാണോ ബാധകം അത്) ആര്ബിട്രറെ സമ്മതമാണെങ്കില് ആ വിവരവും, ആര്ബിട്രേഷന് ഫീസും (ഏതാണോ ബാധകം അത്) നല്കുവാനുമായും ആവശ്യപ്പെടുന്നു. ഇരു കക്ഷികളേയും ആര്ബിട്രറുമാര് ആരൊക്കെയെന്ന് തീരുമാനിച്ചുംകൊണ്ട് ബി എസ് ഇ അറിയിക്കുന്നു.

    ഇതിനുശേഷം വാദം കേള്ക്കുവാനുള്ള നോട്ടീസ് ഇരു കക്ഷികള്ക്കുമയക്കുന്നു. പിന്നീട് ആര്ബിട്രര്മാര് തീരുമാനിക്കുന്നതിന്നനുസരിച്ച തിയതിയില് വാദം നടക്കുന്നു. ഓരോ ദിവസത്തേയും വാദത്തിന്റെ മിനിട്സ് തയ്യാറാക്കുകയും രേഖയാക്കുകയും ചെയ്യുന്നു. ആര്ബിട്രല് ട്രിബ്യൂണലിന്റെ അനുവാദത്തോടെ ഇരുകക്ഷിയ്ക്കും വക്കീലന്മാരെ വാദത്തിനയി നിയമിക്കാവുന്നതാണ്.

    റൂള്സ്, ബൈ ലോസ് ആന്റ് റഗുലേഷന്സ് ഓഫ് ബി എസ് ഇ, ബൈ ലൊ 254 അനുസരിച്ച് "ആര്ബിട്രല് ട്രിബ്യൂണല് തീരുമാനം വാദം കേള്ക്കുന്ന ആദ്യ ദിവസം മുതല് മൂന്നു മാസത്തിനുള്ളില് അറിയിക്കണം. . ഈ സമയം ബി എസ് ഇ യുടെ മാനേജിങ്ങ് ഡയരക്ടറും ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറും സമ്മതിക്കുകയാണെങ്കില് മൂന്നു മാസത്തില് കൂടാത്ത ഒരു കാലാവുധി കൂടി നീട്ടിവയ്ക്കാവുന്നതാണ്. തീരുമാനം വാദം കേട്ടുകൊണ്ടായിരിക്കണം. എക്സ് പാര്ട്ടി തീരുമാനങ്ങളും ആകാം. അവസാന തീരുമാനം 100 രൂപയുടെ മുദ്രപത്രത്തിലാകണം. അതില് ആര്ബിട്രേറ്ററുടെ( മാരുടെ) ഒപ്പ് (ഒപ്പുകള്) ഉണ്ടായിരിക്കണം. ഈ തീരുമാനം അപേക്ഷകനും ആര്ക്കെതിരാണോ പരാതി അവര്ക്കും അയച്ചു കൊടുക്കും.

    തീരുമാനം കൈപറ്റി 15 ദിവസത്തിനുള്ളില് അതില് വന്നിട്ടുള്ള കണക്കുകൂട്ടലുകളില് പിഴകള് / കണക്കിലെ പിഴകള് / ക്ലെറിക്കല് പിഴകള് / ടൈപിങ്ങ് പിഴകള് / മറ്റ് പിഴകള് എന്നിവ അല്ലെങ്കില് അതിലെ ഏതെങ്കിലും ഭാഗത്തെക്കുറിച്ച് കൂടുതല് വിശദാംശങ്ങള് അല്ലെങ്കില് ആര്ബിട്രേഷന് പ്രക്രിയയില് കാണിച്ചിരുന്ന എന്നാല് തീര്പ്പില് വിട്ടുപോയവ ചേര്ത്തികിട്ടുവാനായുള്ള അപേക്ഷ സമര്പ്പിക്കണം.

    ട്രേഡിങ്ങ് അംഗങ്ങളല്ലാത്തവരും ട്രേഡിങ്ങ് അംഗങ്ങളും തമ്മിലുള്ള വ്യവഹാര സംബന്ധിയായ അപ്പീലുകളിന്മേല് ഉള്ള നടപടിക്രമങ്ങള്ക്കായുള്ള ബൈ ലൊ

    സമയ പരിധി : ആര്ബിട്രേറ്റര്മാരുടെ തീരുമാനത്തിനെതിരായുള്ള അപ്പീല് 15 ദിവസത്തിനുള്ളില് സമര്പ്പിക്കേണ്ടതാണ്. എന്നിരുന്നാലും എന്തെങ്കിലും കാരണവശാല് ഈ ദിവസങ്ങള്ക്കുള്ളില് അപ്പീല് സമര്പ്പിക്കുവാനായില്ലെങ്കില്, അപേക്ഷകന് അതിനുള്ള തക്കതായ കാരണം കാണിക്കുന്ന; അപ്പീല് ബഞ്ചിനെ ബോധിപ്പിക്കാവുന്ന; ഒരു അഫിഡവിറ്റ് അപ്പീലിനോടൊപ്പം ഫയല് ചെയ്യേണ്ടതാണ്. അപ്പീല് ബഞ്ചിന് കാരണം ബോധ്യപ്പെടുകയാണെങ്കില് ഈ താമസം മാപ്പാക്കാം.

    ഡിപോസിറ്റ് : തീരുമാനത്തിനെതിരെ അപ്പീല് പോകുന്നവര് എക്സ്ചേഞ്ചില് ഏത്ര തുകയുടെ തീരുമാനത്തിലാണോ അതൃപ്തിയുള്ളത് അത്രയും തുക അല്ലെങ്കില് സെക്യൂരിറ്റി (അതിന്റെ മൂല്യം) ഡിപോസിറ്റ് ആയി നല്കേണ്ടതാണ്. ഈ തുക ആര്ക്ക് അനുകൂലമായാണോ വിധി വരുന്നത്, ആ വിധിയെ ടി എ സി എ യുടെ വകുപ്പുകള് അനുസരിച്ച് കോടതയില് ചോദ്യം ചെയ്യുന്നില്ലെങ്കില്, അവര്ക്ക് നല്കപ്പെടും എന്ന വ്യവസ്ഥയിന്മേലാണ് കെട്ടിവയ്ക്കുന്നത്.

    അപ്പീലിനുള്ള ഫീസ് : ഒരു തീരുമാനത്തിനെതിരെ അപ്പീല് സമര്പ്പിക്കുന്നവര് ആവശ്യമായ അപ്പീല് ഫീസ് കെട്ടിവയ്ക്കേണ്ടതാണ്. ഇപ്പോള് ഇത് രൂപ 18,309.80 രൂപയാണ്. ഇതില് ആര്ബിട്രേഷന് ഫീസ് രൂപ 15,000, ഇന്സ്റ്റിറ്റൂഷണല് ഫീ രൂപ 1,000.00, ക്ലെര്ക്കേജ് രൂപ 500.00, മുദ്രപത്രം രൂപ 100.00 സേവന നികുതി 10.30% എന്നിവ ഉള്പ്പെടുന്നു.

    അപ്പീല് മെമൊ : ഒരു തീരുമാനത്തിനെതിരെ അപ്പീല് ഫയല് ചെയ്യുവാന് ആഗ്രഹിക്കുന്നവര് മെമൊറാന്ഡം ഓഫ് അപ്പീലിന്റ് (ഫോം 12) ഏഴ് പകര്പ്പുകള്, തീരുമാനത്തില് ഉള്ള എതിര്പ്പിന്റെ വ്യക്തമായ കാരണങ്ങള് കാണിച്ചും, അവയ്ക്കയുള്ള രേഖകള് സഹിതവും സമര്പ്പിക്കേണ്ടതാണ്.

    അപ്പീല് ബഞ്ച് : ഒരു കക്ഷി സമര്പ്പിക്കുന്ന അപ്പീലിന്മേലുള്ള വാദം അഞ്ചംഗ ആര്ബിട്രേറ്റര്മാരുടെ ഒരു അപ്പീല് ബഞ്ച് ആയിരിക്കും കേള്ക്കുക. ഇവരെ ബി എസ് ഇ യുടെ മാനേജിങ്ങ് ഡയരക്ടര് ആന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് നിശ്ചയിക്കും. അപ്പീല് ബഞ്ച് വളരെ വേഗത്തില് അപ്പിലിന്മേല് തീരുമാനിക്കുകയും അപ്പീല് ഫയല് ചെയ്ത് ഒരു മാസത്തിനുള്ളില് തന്നെ തീര്പ്പാക്കുകയും ചെയ്യുന്നു.

    തീരുമാനങ്ങളുടെ സെറ്റില്മെന്റ്

    ഒരു ട്രേഡിങ്ങ് അംഗത്തിനെതിരെ തീര്പ്പുണ്ടാകുകയും അവര് അത് പൂര്ത്തീകരിക്കുന്നതില് പരാജയപ്പെടുകയും ചെയ്യുകയാണെങ്കില്, ബി എസ് ഇ ഈ ട്രേഡിങ്ങ് അംഗത്തിന് ഒരു കാരണം കാണിക്കുവാനുള്ള നോട്ടീസ് അയക്കുന്നു. ഇതിനാലും പരിഹാരമായില്ലെങ്കില്, അത് ഡിസിപ്ലിനറി ആക്ഷന് കമ്മറ്റി (അച്ചടക്ക സമിതി, ഡി എ സി), ബി എസ് ഇ യുടെ ബോര്ഡ് ഓഫ് ഡയരക്ടേഴ്സ് എന്നിവര്ക്ക് മുമ്പാകെ തക്കതായ മാര്ഗ നിര്ദ്ദേശങ്ങള്ക്കായി സമര്പ്പിക്കുന്നു, ഇതില് ട്രേഡിങ്ങ് അംഗത്തെ ഒരു വീഴ്ചക്കാരനായി പ്രഖ്യാപിക്കലും ഉള്പ്പെടുന്നു.

    ഇരു കക്ഷികളും വെല്ലുവിളിക്കാത്ത അവസരങ്ങളില്, ആര്ബിട്രേഷന്റെ തീരുമാനം അവ വന്ന് മൂന്നു മാസം കഴിഞ്ഞാല് ഒരു നിയമമാകുകയും ഇവ കോടതി വഴി നടപ്പാക്കുവാനാകുന്നതുമാണ്.

    വീഴ്ച വരുത്തുന്നവരെ സംബന്ധിക്കുന്ന കാര്യങ്ങള്

    വീഴ്ച വരുത്തിയ ട്രേഡിങ്ങ് അംഗത്തിനെതിരായുള്ള തീര്പ്പ് ഡിഫോള്ട്ടേഴ്സ് കമ്മറ്റി (ഡി സി) യ്ക്കു മുമ്പാകെ വയ്ക്കുന്നു. തീര്പ്പാക്കപ്പെട്ട തുക, അല്ലെങ്കില് ഡി സി തീരുമാനിക്കുന്ന തുക, അല്ലെങ്കില് രൂപ 10,00,000 ഇതില് ഏതാണോ ചെറുത് അത് ബി എസ് ഇ യുടെ ഇന്വസ്റ്റര് പ്രൊട്ടക്ഷന് ഫണ്ടില് നിന്നും നല്കപ്പെടുന്നു.

    ഒരു ട്രേഡിങ്ങ് അംഗത്തിന്റെ അസറ്റുകളില് താഴെപ്പറയുന്നവ ഉള്പ്പെടുന്നു:

    1. സെറ്റില്മെന്റിനായി ഒരു ട്രേഡിങ്ങ് അംഗത്തിനു ലഭിക്കാനുള്ള സെക്യൂരിറ്റികള്

    2. മെംബര്ഷിപ് സെക്യൂരിറ്റി ഡിപോസിറ്റ് (പണം, ഫിക്സ്ഡ് ഡിപോസിറ്റ് റസീപ്റ്റുകള്, ബി ഒ ഐ ഷെയര് ഹോഡിങ്ങ് ലിമിറ്റഡില് ഉള്ള സെക്യൂരിറ്റി എന്നിവ)
    3. ബി എസ് ഇ യുടെ കെട്ടിടങ്ങള് നിര്മ്മിക്കുവാനായി ഒരു ട്രേഡിങ്ങ് അംഗത്തില് നിന്നും ശേഖരിച്ചിരിക്കുന്ന ഫിക്സ്ഡ് ഡിപോസിറ്റ്
    4. കാര് പാര്ക്കിങ്ങ് ഡിപോസിറ്റ്.

    5. ട്രേഡിങ്ങ് അംഗം (പിന്നീട് വീഴ്ചക്കാരന് എന്ന് പ്രഖ്യാപിക്കപ്പെട്ടത്) അവകാശപ്പെടുന്ന ശരിയല്ലാത്ത ഡെലിവറികള് പിന്നെ ബന്ധപ്പെട്ട ട്രേഡിങ്ങ് അംഗം ശരിയാക്കിയവ. ഒരു ട്രേഡിങ്ങ് അംഗത്തെ വീഴ്ചക്കാരന് എന്ന് പ്രഖ്യാപിച്ചാല്, ഡി സി ഇവയെ എല്ലാം ഏകോപിപ്പിക്കുകയും അവയെ താഴെക്കൊടുത്തിരിക്കുന്ന മുന്ഗണന അനുസരിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നു. വീഴ്ചക്കാരന്റെ ബാധ്യതകള് ബി എസ് ഇ യിലൂടെ നടത്തുന്ന ഇടപാടുകള്ക്ക് മാത്രമാണ്.

    വിതരണത്തിന്റെ മുന്ഗണന

    ഒരിക്കല് ഒരു ട്രേഡിങ്ങ് അംഗത്തിനെ വീഴ്ചക്കാരന് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല് അയാളുടെ ബാധ്യതകള് താഴെക്കാണിച്ചിരിക്കുന്ന മുന്ഗണനാക്രമത്തില് തീര്പ്പാക്കപ്പെടും :

    1. ട്രെയ്ഡ് ഗാരന്റി ഫന്ഡിനു നല്കുവാനുള്ളവ.

    2. സെബി, ബി എസ് ഇ, ക്ലിയറിങ്ങ് ഹൗസ് എന്നിവയ്ക്ക് നല്കുവാനുള്ളാത്, ഡിസി തീരുമാനിക്കുന്നതനുസരിച്ച്.

    3. ശരിയല്ലാത്ത ഡെലിവറികള്ക്കായി വീഴ്ചക്കാരനെതിരെ വ്യവഹാര തീര്പ്പു ലഭിച്ചിട്ടുള്ള ട്രേഡിങ്ങ് അംഗങ്ങള്.

    4. ശരിയല്ലാത്ത ഡെലിവറികള്ക്കായി വീഴ്ചക്കാരനെതിരെ വ്യവഹാര തീര്പ്പു ലഭിച്ചിട്ടുള്ള ട്രേഡിങ്ങ് അംഗങ്ങളല്ലാത്തവര്.

    5. ഇന്വസ്റ്റര് പ്രൊട്ടക്ഷന് ഫന്ഡിലേക്ക് (ഐ പി എഫ്) നല്കാനുള്ളത്.

    മുന് പറഞ്ഞ പട്ടികയിലെ ആദ്യത്തെ കക്ഷിയ്ക്ക് ലഭിക്കാനുള്ളത് പൂര്ണ്ണമായതിനു ശേഷം മാത്രമേ കമ്മറ്റി രണ്ടാമത്തെ കക്ഷിയുടേത് പരിഗണിക്കുകയുള്ളു. അതിനു ശേഷം മൂന്നാമത്തേത്, അങ്ങിനെ. ആദ്യത്തെ കക്ഷികളുടെ അവകാശം പൂര്ണ്ണമായി തീര്പ്പാകുകയും രണ്ടാമത്തെ കക്ഷിയ്ക്കും നല്കുവാനുള്ളതിന് ആവശ്യമുള്ളത്ര ഇല്ലാതിരിക്കുകയുമാണെങ്കില്, രണ്ടാം കക്ഷികള്ക്ക് ആനുപാതികമായി ലഭിക്കുന്നു, അതുപോലെ പിന്നീട് മൂന്നാം കക്ഷികള്ക്കും തുടര്ന്നും. ഒരു കോടതി ഈ വീഴ്ചക്കാരനെ പാപ്പര് ആയി പ്രഖ്യാപിക്കുകയാണെങ്കില്, മുകളിലെ അവകാശങ്ങള് എല്ലാം ഒരുപോലെയാകുകയും ചെയ്യുന്നു.

    ശ്രോതസ്: ബി എസ് ഇ

    ശ്രോതസ്: എന്‍ എസ് ഇ

    എന് എസ് ഇ യില് പരാതികള് റജിസ്റ്റര് ചെയ്യല്

    എനിക്ക് ഒരു ട്രേഡിങ്ങ് അംഗത്തിനെതിരെ (ടി എം) / റജിസ്റ്റര് ചെയ്ത സബ് ബ്രോക്കര്ക്കെതിരെ ഒരു പരാതിയുണ്ടെങ്കില് അത് ഞാന് ആര്ക്ക് അയക്കണം?

    നിങ്ങള് മുംബൈ ഓഫീസ് അല്ലെങ്കില് എന് എസ് ഇ യുടെ റീജിയണസ് ഓഫീസ് എവിടെയാണോ നിങ്ങളുടെ ഡീലുകള് എവിടെയാണ് നടപ്പാക്കിയത് എന്നത് അനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന ബന്ധപ്പെട്ട ഡീലിങ്ങ് ഓഫീസിലേക്ക് അയക്കണം:

    ഡീലിങ്ങ് ഓഫീസ് അല്ലെങ്കില് ട്രേഡിങ്ങ് മെംബര് സ്ഥിതിചെയ്യുന്ന സംസ്ഥാനം

    പരാതികള് സമര്പ്പിക്കേണ്ടത്

    മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദമന്, ദ്യു, ദാദ്ര ആന്റ് നാഗര് ഹവേലി, മദ്ധ്യ പ്രദേശ്

    മുംബൈ:
    നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
    ‘എക്സ്ചേഞ്ച് പ്ലാസ’, സി-1, ബ്ലോക്ക് ജി,
    ബാന്ദ്ര കുര്ള കോംപ്ലക്സ്, ബാന്ദ്ര (കിഴക്ക്),
    മുംബൈ – 400 051
    ടെലിഫോണ്. നമ്പര്: (022) 2659 8190
    ഫാക്സ് നമ്പര് : (022) 2659 8191

    ഡല്ഹി , ഹരിയാന, ഉത്തര് പ്രദേശ്, ഉത്തരാഞ്ചല്, ഹിമാചല് പ്രദേശ്, പഞ്ചാബ്, ജമ്മു ആന്റ് കാശ്മീര്,ചണ്ഡീഗഡ് , രാജസ്ഥാന്

    ഡല്ഹി :
    നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്.
    നാലാം നില, ജീവന് വിഹാര് ബില്ഡിങ്ങ് ,
    പാര്ളമെന്റ് സ്ട്രീറ്റ്,
    ന്യു ഡല്ഹി-110 001
    ടെലിഫോണ് നമ്പര് : (011) 2334 4313
    ഫാക്സ് നമ്പര് : (011) 2336 6658

    വെസ്റ്റ് ബംഗാള്, ബീഹാര്, ജാര്ഖണ്ഡ്, ഒറീസ, ആസാം, അരുണാചല് പ്രദേശ്, മിസോറാം, മണിപൂര്, സിക്കിം, മേഖാലയ, നാഗാലന്ഡ്, ത്രിപുര, ചത്തീസ്ഗഡ്

    കൊല്ക്കത്ത:
    നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
    ഒന്നാം നില, പാര്ക് വ്യു അപാര്ട്മെന്റ്,
    99, രഷ് ബെഹാരി അവന്യു ,
    കൊല്ക്കത്ത – 700 029.
    ടെലിഫോണ് നമ്പര് : (033) 24631802 1805
    24631809 1812
    ഫാക്സ് നമ്പര് : (033) 24631791 / 1806

    ആന്ധ്ര പ്രദേശ്, കര്ണാടക, കേരളം, തമിഴ്നാട്, ആന്ഡമാന് ആന്റ് നിക്കോബാര്, ലക്ഷദ്വീപ്, പുതുശേരി

    ചെന്നൈ:
    നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
    രണ്ടാം നില, ഇസ്പഹാനി സെന്റര്,
    ഡോര് നമ്പര് 123-124,
    നുങ്കംബാക്കം ഹൈ റോഡ്,
    ചെന്നൈ - 600 034
    ടെലിഫോണ് നമ്പര് : (044) 2833 2500
    ഫാക്സ് നമ്പര്: (044) 2833 2510 / 2521


    എന് എസ് ഇ ഓണ്ലൈന് ആയി പരാതികള് റജിസ്റ്റര് ചെയ്യുവാനുള്ള സൗകര്യവും നല്കുന്നു. കൂടുതല് വിവരങ്ങള്ക്ക് എന് എസ് ഇ വെബ്സൈറ്റായ: www.nseindia.com എന്നതില് 'ഇന്വസ്റ്റേഴ്സ്' എന്ന ലിങ്ക് കാണുക


    എനിക്ക് എന് എസ് ഇ യില് ട്രേഡ് ചെയ്യുന്ന ഒരു കമ്പനിക്കെതിരെ പരാതിയുണ്ടെങ്കില്, ഞാന് ആ പരാതി ആര്ക്ക് അയക്കണം?

    കമ്പനികളെക്കുറിച്ചുള്ള എല്ലാ പരാതികളും, ഈ വിലാസത്തില് അയക്കണം:

    ഇന്വസ്റ്റര് സര്വീസ് സെല് (ഐ എസ് സി) 
    നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്. 
    'എക്സ്ചേഞ്ച് പ്ലാസ', സി-1, ബ്ലോക്ക്-ജി, 
    ബാന്ദ്ര് കുര്ള കോംപ്ലക്സ്, ബാന്ദ്ര (കിഴക്ക്), 
    മുബൈ – 400 051

    ടെലിഫോണ് നമ്പര്: (022) 2659 8190
    ഫാക്സ് നമ്പര് : (022) 2659 8191
    ഇമെയില്: ignse@nse.co.in

    ഐ എസ് സിയില് തീര്പ്പാക്കലിനായി ഏതു തരം പരാതികളാണെടുക്കുന്നത്?

    എക്സ്ചേഞ്ചിലെ ഇന്വസ്റ്റര് സര്വീസ് സെല് നിക്ഷേപകരുടെ ട്രേഡിങ്ങ് അംഗങ്ങള്ക്കെതിരെ അല്ലെങ്കില് എക്സ്ചേഞ്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികള്ക്കെതിരെയുള്ള പരാതികള് കൈകാര്യം ചെയ്യപ്പെടുന്നു. നിക്ഷേപകര്ക്ക് അവരുടെ പരാതികള് എക്സ്ചേഞ്ച് നിശ്ചയിച്ചിരിക്കുന്ന ഫോര്മാറ്റില്, അതിനെ പിന്തുണയ്ക്കുന്ന രേഖകള് സഹിതം ഞങ്ങളുടെ വെബ്സൈറ്റ് ആയ www.nseindia.com എന്നതില് കൂടി ഇലക്ട്രോണിക് രീതിയിലോ, അടുത്തുള്ള ഇന്വസ്റ്റര് സര്വീസ് സെന്ററില് നേരിട്ടോ കൊടുക്കാവുന്നതാണ്.

    സാധാരണയായി താഴെപ്പറയുന്ന തരങ്ങളിലുള്ള പരാതികളാണ് തീര്പ്പിനായി എക്സ്ചേഞ്ച് പരിഗണിക്കുന്നത്.

    എക്സ്ചേഞ്ച് അംഗങ്ങള്ക്കെതിരായുള്ള പരാതികള്

    കാപിറ്റല് മാര്ക്കറ്റ് / ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്സ് സെഗ്മന്റ്:

    1. ട്രേഡിങ്ങ് അംഗങ്ങളില് നിന്നും രേഖകള് ലഭിക്കായ്ക
    2. ഫണ്ടുകള് / സെക്യൂരിറ്റികള് ലഭിക്കായ്ക
    3. ട്രേഡിങ്ങ് അംഗത്തിനു നല്കിയ മാര്ജിന് / സെക്യൂരിറ്റ് ഡിപോസിറ്റ് തിരിച്ചു ലഭിക്കായ്ക
    4. കോര്പറേറ്റ് ഗുണാനുഭവങ്ങള് (ഡിവിഡന്റ് / പലിശ / ബോണസ് മുതലായവ) ലഭിക്കായ്ക
    5. ലേല തുക / ക്ലോസ് ഔട്ട് മൂല്യം ലഭിച്ചത് അല്ലെങ്കില് നല്കിയത്
    6. അനുവാദമില്ലാതെ നടത്തിയ ട്രേഡ്
    7. ട്രേഡിങ്ങ് അംഗം / സബ് ബ്രോക്കര് അധിക ബ്രോക്കറേജ് ഈടാക്കിയത്
    8. സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് അനുസരിച്ചുള്ള ക്രെഡിറ്റ് നീക്കിയിരിപ്പ് ലഭിക്കായ്ക
    9. മാര്ജിനായി വച്ചിരിക്കുന്ന ഫണ്ട്/സെക്യൂരിറ്റികള് ലഭിക്കായ്ക
    10. അധിക ബ്രോക്കറേജ് ഈടാക്കിയത് (ഓപ്ഷന് പ്രീമിയത്തിനു പുറമേ)

    ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്ക്കെതിരെ ഉള്ള പരാതികള്:

    1. പബ്ലിക് / പിന്നീടുള്ള ഓഫറുകള് : ഇവയെക്കുറിച്ചുള്ള പരാതികള്…
      1. അലോട്ട്മെന്റ് അഡ്വൈസ്, അലോട്ട് ചെയ്ത സെക്യൂരിറ്റികള്, റീഫന്ഡ് ഓര്ഡര്
      2. റിഡംപ്ഷന് / റീഫന്ഡ് തുക ലഭിക്കുവാന് വൈകിയതിനാലുള്ള പലിശ
      3. ഭാഗിക അവകാശങ്ങളിന്മേലുള്ള വില്പന തുക
      4. റൈറ്റ് ഓഫറിനായുള്ള റൈറ്റ്സ് (സി എ എഫ്) അപേക്ഷക്കുള്ള കോമ്പോസിറ്റ് അപേക്ഷാ ഫോം (സി എ എഫ്)
      5. ഒരു റൈറ്റ്സ് ഓഫറിലൂടെ വാങ്ങിയ സെക്യൂരിറ്റികള്
      6. തിരിച്ചു വാങ്ങലിനുള്ള ലെറ്റര് ഓഫ് ഓഫര്
    2. കോര്പറേറ്റ് നടപടികള് : ഇവയെക്കുറിച്ചുള്ള പരാതികള്…
      1. ഡിവിഡന്റ്
      2. ഡിബഞ്ചറുകളിന്മേല്, ബോന്ഡുകളിന്മേല് അല്ലെങ്കില് മറ്റ് ഡെബ്റ്റ് ഇന്സ്ട്രുമെന്റുകളിന്മേല് ഉള്ള പലിശ
      3. ബോണസ് / ഡീ-മെര്ജര് / മെര്ജര് / സ്റ്റോക്ക് വിഭജനം എന്നിവ വഴിയുള്ള സെക്യൂരിറ്റികള്
      4. റിഡംപ്ഷന് തുക
    3. സെക്യൂരിറ്റികളുടെ ട്രാസ്ന്ഫര് : ഇവയെക്കുറിച്ചുള്ള പരാതികള്…
      1. ഡീമറ്റീരിയലൈസേഷനു ശേഷം സെക്യൂരിറ്റികള്
      2. ട്രാന്സ്ഫര് / ട്രാന്സ്മിഷനു ശേഷം സെക്യൂരിറ്റികള്
      3. സെക്യൂരിറ്റികളുടെ ഡ്യൂപ്ലിക്കേറ്റ് സര്ട്ടിഫിക്കറ്റുകള്
    4. പലവക : വാര്ഷിക റിപ്പോര്ട്ട് ലഭിക്കായ്കയാലുള്ള പരാതി
    4. ഐ എസ് സി തീര്പ്പാക്കുവാന് എടുക്കാത്ത പരാതികള് ഏതൊക്കെ?

    ഇന്വസ്റ്റര് സര്വീസ് സെല്ലിന് ചിലതരം പരാതികള് കൈകാര്യം ചെയ്യുവാനാകില്ല. ഇന്വസ്റ്റര് സര്വീസ് സെല്ല് കൈകാര്യം ചെയ്യാത്ത പരാതികളുടെ പട്ടിക താഴെചേര്ക്കുന്നു: 

    എക്സ്ചേഞ്ച് അംഗങ്ങള്ക്കെതിരെയുള്ള പരാതികള്:
    1. ഇപ്പോഴേ വ്യവഹാരത്തില് ഇരിക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്
    2. ട്രേഡിങ്ങ് അംഗത്തിനൊഴികെ ട്രാന്സഫര് ചെയ്തിട്ടുള്ള സെക്യൂരിറ്റികളും ഫന്ഡുകളും സംബന്ധിയായ പരാതികള്
    3. മാനസിക വൈഷമ്യങ്ങള് സ്യഷ്ടിക്കല് / മാനസിക പീഠനം, കാര്യങ്ങള് ഐ എസ് സി യുമായി കൈകാര്യം ചെയ്യുന്നതിന് വന്ന ചിലവുകള് എന്നിവയ്ക്കുള്ള അവകാശങ്ങള്
    4. ഉണ്ടായേക്കാമെന്ന് വിശ്വസിക്കപ്പെടുന്ന നഷ്ടങ്ങള്, അഭിപ്രായഭിന്നതയുടെ സമയങ്ങളില് ഉണ്ടായ അവസരങ്ങളുടെ നഷ്ടങ്ങള്
    5. എക്സ്ചേഞ്ചിലെ ട്രേഡിങ്ങ് സിസ്റ്റത്തില് അല്ലാതെ ചെയ്ത ട്രേഡുകളെക്കുറിച്ചുള്ള പരാതികള്
    6. ഒരു സബ് ബ്രോക്കര് / അധികാരപ്പെട്ടയാളിന്റെ ട്രേഡിങ്ങ് അംഗവുമായുള്ള സ്വകാര്യ കമേഴ്സ്യല് ഇടപാടുകള്
    7. എക്സ്ചേഞ്ചിന്റെ പ്രവര്ത്തന പരിധിയില് വരാത്തവയും, ലോണ് അല്ലെങ്കില് സാമ്പത്തിക സഹായം എന്ന നിലയിലുള്ളതുമായ ഇടപാടുകളെക്കുറിച്ചുള്ള പരാതികള്
    8. എക്സ്ചേഞ്ച് നിയന്ത്രണത്തിലല്ലാത്ത സ്ഥാപങ്ങള് / പ്രവര്ത്തനങ്ങള് സംബന്ധിയായ പരാതികള്

    കമ്പനികള്ക്കെതിരെ:

    1. എക്സ്ചേഞ്ചില് ലിസ്റ്റ് ചെയ്യപ്പെടാത്ത സെക്യൂരിറ്റികളെ സംബന്ധിച്ച പരാതികള്
    2. പോസ്റ്റല് ചാര്ജുകള്, ടെലിഫോണ് ചിലവുകള്, മറ്റ് പലവക് ചിലവുകള് എന്നിവ തിരിച്ചു നല്കുവാനായുള്ള പരാതികള്
    3. മാനസിക സംഘര്ഷം, മാനസിക പീഠനം എന്നിവയ്ക്കുള്ള കോമ്പന്സേഷന്
    4. ഒരു ട്രാന്സ്ഫറിനയച്ച അല്ലെങ്കില് ഐ പി ഒ യിലൂടെ ലഭിച്ച ഷെയറുകള് ലഭിക്കുന്നതിലുള്ള കാലതാമസത്താല് ഉണ്ടായേക്കാവുന്ന സാങ്കല്പിക നഷ്ടങ്ങള്
    5. ലിസ്റ്റിങ്ങ് കരാറിനു പുറത്തുള്ളതും എക്സ്ചേഞ്ചുമായി ബന്ധമില്ലാത്തതുമായ പരാതികള്
    6. ഷെയറുകളുടെ ഈടുനല്കലും അതുപോലുള്ള പ്രവ്യത്തികളും
    7. പരാതിക്കാരന് സെക്യൂരിറ്റിയുടെ ഉടമസ്ഥത സ്ഥാപിക്കുവാനാകായ്ക

     

    പരാതികള് സമര്പ്പിക്കുന്നതിന് എന്തെങ്കിലും നിശ്ചിത ഫോമുകള് ഉണ്ടോ? 

    നിക്ഷേപകര് താഴെപ്പറയുന്ന ഫോമുകള് ഉപയോഗിക്കണം: 
    • നിക്ഷേപ പരാതി ഫോം - റ്റി എം ട്രേഡിങ്ങ് അംഗങ്ങള് / റജിസ്റ്റര് ചെയ്ത സബ് ബ്രോക്കര്മാര് എന്നിവര്ക്കെതിരെ പരാതി നല്കുവാന്
    • നിക്ഷേപ പരാതി ഫോം - സി ഒ എന് എസ് ഇ യില് ട്രേഡ് ചെയ്യുന്ന കമ്പനികള്ക്കെതിരെ പരാതി നല്കുവാന്.

    ഈ ഫോമുകള് എന് എസ് ഇ വെബ് സൈറ്റായ: www.nseindia.com എന്നതില് 'ഇന്വസ്റ്റേഴ്സ്' എന്ന ലിങ്കില് ലഭ്യമാണ്

    ഇന്വസ്റ്റര് പ്രൊട്ടക്ഷന് ഫന്ഡ് (നിക്ഷേപക സംരക്ഷണ ഫന്ഡ്)

    1. ഇന്വസ്റ്റര് പ്രൊട്ടക്ഷന് ഫന്ഡ് (ഐ പി എഫ്) എന്നാല് എന്താണ്, അത് എപ്പോള് ഉപയോഗിക്കുന്നു?

    ഒരു ട്രേഡിങ്ങ് അംഗത്തെ വീഴ്ചക്കാരനായി / പുറത്താക്കിയതായി അറിയിക്കുകയും, അവര് സെറ്റില് ചെയ്യാത്തതുവഴി വന്ന ബാധ്യതകളിന്മേല് നിക്ഷേപകരുടെ അവകാശവാദങ്ങള് പൂര്ത്തീകരിക്കുവാനായി എന് എസ് ഇ മാനേജ് ചെയ്യുന്ന ഒരു ഫന്ഡാണിത്. ഒരു ട്രേഡിങ്ങ് അംഗത്തെ എക്സ്ചേന്റ് വീഴ്ചക്കാരനായി / പുറത്താക്കിയതായി പ്രഖ്യാപിക്കുകയും അവരുമായി ഇടപെട്ട നിക്ഷേപകര്ക്ക് അവരില് നിന്ന് എന്തെങ്കിലും ലഭ്യമാകുവാന് നീക്കിയിരിപ്പുണ്ടെങ്കിലും, അത്തരം അവകാശവാദങ്ങളുടെ പൂര്ത്തീകരണത്തിനായി ഉപയോഗിക്കുന്ന ഒരു ഫന്ഡാണ് ഐ പി എഫ്. ഐ പി എഫില് നിന്നുമുള്ള പെയ്മെന്റുകളില് ഫന്ഡുകള് അടയ്ക്കായ്ക, വീഴ്ചക്കാരന് / പുറത്താക്കിയവരില് ഉള്ള ക്രെഡിറ്റ് നീക്കിയിരിപ്പ് അല്ലെങ്കില് ഈ ട്രേഡിങ്ങ് അംഗം വഴി നിക്ഷേപകന് വാങ്ങിയിരിക്കുന്ന സെക്യൂരിറ്റികള് നിക്ഷേപകര്ക്ക് ലഭിക്കായ്ക അല്ലെങ്കില് നിക്ഷേപകര്ക്ക് ഈ ട്രേഡിങ്ങ് അംഗത്തില് നിന്നും ലഭിക്കേണ്ടുന്ന സെക്യൂരിറ്റികള് അല്ലെങ്കില് മാര്ജിന് ആയി നല്കിയ ഫന്ഡുകള് എന്നിവ ലഭിക്കായ്ക എന്നിവ ഉള്പ്പെടുന്നു.

    ഒരു നിക്ഷേപകന് ഐ പി എഫില് നിന്നും പരമാവുധി ലഭിക്കുന്ന തുക (നിക്ഷേപകന് ഇടപെട്ട റ്റി എമ്മിനെ വീഴ്ചക്കാരനായി പ്രഖ്യാപിക്കപ്പെടുക വഴി) 11 ലക്ഷം രൂപയാണ്. 

    വ്യവഹാരം (മദ്ധ്യസ്ഥത)

    1. വ്യവഹാരം (മദ്ധ്യസ്ഥത) എന്നാല് എന്താണ്? ഉ.

    ആര്ബിട്രേഷന് (വ്യവഹാരം / മദ്ധ്യസ്ഥത) എന്നത് ട്രേഡിങ്ങ് അംഗങ്ങള്, നിക്ഷേപകര്, ക്ലിയറിങ്ങ് അംഗങ്ങള്, സബ് ബ്രോക്കര്മാര് എന്നിവര് തമ്മിലുള്ള അഭിപ്രായഭിന്നതകളിന്മേല് തീര്പ്പാക്കുന്ന ഒരു അര്ദ്ധ നീതിന്യായ വ്യവസഥയാണ്. ഒരു കക്ഷിയ്ക്ക് തന്റെ പരാതി, എതിര്കക്ഷി അല്ലെങ്കില് എക്സ്ചേഞ്ചിലെ പരാതി തീര്പ്പാക്കുവാനുള്ള വ്യവസ്ഥകള് വഴി, ന്യായമായി പരിഹരിക്കപ്പെട്ടില്ലെന്ന് തോന്നുകയാണെങ്കില് ഈ വ്യവഹാരമാര്ഗ്ഗം തിരഞ്ഞെടുക്കാം.

    2. വ്യവഹാരത്തിന് ആര്ക്കൊക്കെ അപേക്ഷിക്കുവാനാകും? ഉ.

    വിവാദത്തിന് നിയമപ്രകാരം തീര്പ്പാക്കണമെന്ന് ആഗ്രഹിക്കുന്ന വിവാദത്തിലെ ഒരു കക്ഷിയ്ക്ക് വ്യവഹാരത്തിന്നപേക്ഷിക്കാം. മറ്റ് വാക്കുകളില് പറഞ്ഞാല് നിക്ഷേപകര്, സബ് ബ്രോക്കര്, ട്രേഡിങ്ങ് അംഗം അല്ലെങ്കില് ക്ലിയറിങ്ങ് അംഗം എന്നിവര്ക്ക് വ്യവഹാരത്തിന്നപേക്ഷിക്കാം.

    3. വ്യവഹാരത്തിന്ന് അപേക്ഷിക്കുമ്പോള് ഉപയോഗിക്കേണ്ടുന്ന വിവിധ ഫോമുകള് / രേഖകള് എന്തൊക്കെ? ഉ. സമര്പ്പിക്കേണ്ടുന്ന രേഖകളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. 

    ഫോമുകള് / രേഖകള്

    ഉദ്ദേശ്യം

    നിര്ബന്ധം

    1. ഫോം നമ്പര്. 1

    വ്യവഹാരത്തിനുള്ള അപേക്ഷ

    2. ഫോം നമ്പര്. 2

    ആര്ബിട്രേറ്റര് ആരായിരിക്കണമെന്നതിന്റെ താത്പര്യങ്ങള് നല്കുവാന് മുന്ഗണനാ ക്രമത്തില്

    3. കേസിനെക്കുറിച്ചുള്ള പ്രസ്താവന

    കേസിന്റെ വിവരണം, ആദ്യ സംഭവം ആദ്യം എന്ന നിലയില്, അവകാശ തുക കണക്കുകൂട്ടിയിരിക്കുന്നതെങ്ങിനെ എന്നും വ്യവഹാരത്തിലൂടെ എന്ത് സമാധാനമാണ് അഭ്യര്ത്ഥിച്ചിരിക്കുന്നതെന്നും.

    4. ചെക്ക് / പെ ഓര്ഡര് / ഡിമാന്റ് ഡ്രാഫ്റ്റ്

    ആര്ബിട്രേഷനുള്ള ചിലവിലേക്കായി.

    അധിക രേഖകള് *

     

    5. അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ്

    ഫന്ഡുകള് / സെക്യൂരിറ്റികള് എന്നിവ സംബന്ധിയായ അഭിപ്രായഭിന്നതയാണെങ്കില്

    6. ബന്ധപ്പെട്ട കരാര് നോട്ടുകള്, ബില്ലുകള് എന്നിവയുടെ പകര്പ്പുകള്

    ആര്ബിട്രേറ്റര് നല്കിയ മാര്ഗനിര്ദ്ദേസമനുസരിച്ച് ഈ സംഭവവുമായി ബന്ധപ്പെട്ടത്


    * നിക്ഷേപകന്റെ കൈവശം അധിക രേഖകള് അപേക്ഷ സമര്പ്പിക്കുന്ന സമയത്ത് ഇല്ലെങ്കില് അവ വ്യവഹാര സമയത്ത് സമര്പ്പിക്കാവുന്നതാണ്.
    4. ഞാന് ഒരു വ്യവഹാരത്തിന് അപേക്ഷിക്കുവാന് ആഗ്രഹിക്കുന്നുവെങ്കില് അതിനായുള്ള അപേക്ഷാ ഫോമുകള് എനിക്ക് എവിടെ നിന്ന് ലഭിക്കും? ഉ.

    അപേക്ഷാ ഫോമുകള് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റില് ലഭ്യമാണ്. വെബ്സൈറ്റ് ഇതാണ്http://www.nseindia.com/content/assist/asst_arb_forms.zip അപേക്ഷകന് ഫോമുകള് ഡൗണ്ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കില് അപേക്ഷകന് ഫോമുകള്ക്കായി ignse@nse.co.in എന്ന വിലാസത്തില് ഇമെയില് ചെയ്താല് ഫോമുകള് തപാല് വഴി അയച്ചുകൊടുക്കുന്നതാണ്. ഇമെയിലില് അപേക്ഷകന്റെ പൂര്ണ്ണ തപാല് വിലാസം കാണിക്കണം.

    5. ഒരു ട്രേഡിങ്ങ് അംഗത്തിനെതിരെ നിക്ഷേപകന് വ്യവഹാരാപേക്ഷ എവിടെ സമര്പ്പിക്കുവാനാകും? ഉ.

    വ്യവഹാരി താമസിക്കുന്ന സംസ്ഥാനമനുസരിച്ച് മുംബൈ, ഡല്ഹി, കൊല്ക്കൊത്ത അല്ലെങ്കില് ചെന്നൈ എന്നിവിടങ്ങളിലുള്ള റീജിയണല് ആര്ബിട്രേഷന് സെന്ററില് (ആര് എ സി) ആണ് വ്യവഹാരത്തിനുള്ള അപേക്ഷ സമര്പ്പിക്കേണ്ടത്.

    ആര്ബിട്രേഷന് സ്ഥാനങ്ങള് - റീജിയണല് ആര്ബിട്രേഷന് സെന്ററുകള് (ആര് എ സി)

    ആര് എ സി യുടെ പരിധിയിലുള്ള സംസ്ഥാനങ്ങള്

    ഡല്ഹി

    ഡല്ഹി , ഹരിയാന, ഉത്തര് പ്രദേശ്, ഉത്തരാഞ്ചല്, ഹിമാചല് പ്രദേശ്, പഞ്ചാബ്, ജമ്മു ആന്റ് കാശ്മീര്,ചണ്ഡീഗഡ് , രാജസ്ഥാന്

    കൊല്ക്കത്ത

    വെസ്റ്റ് ബംഗാള്, ബീഹാര്, ജാര്ഖണ്ഡ്, ഒറീസ, ആസാം, അരുണാചല് പ്രദേശ്, മിസോറാം, മണിപൂര്, സിക്കിം, മേഖാലയ, നാഗാലന്ഡ്, ത്രിപുര, ചത്തീസ്ഗഡ്

    ചെന്നൈ

    ആന്ധ്ര പ്രദേശ്, കര്ണാടകം, കേരളം, തമിഴ് നാട്,

    ആന്ഡമാന് നിക്കോബാര്, ലക്ഷദ്വീപ്, പുതുശേരി

    മുംബൈ

    മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദമന്, ദ്യു, ദാദ്ര ആന്റ്

    നാഗര് ഹവേലി, മദ്ധ്യ പ്രദേശ്

    6. ആര്ബിട്രേറ്ററുടെ നിയമനം എങ്ങിനെ നടക്കുന്നു? ഒരു കേസില് എത്ര ആര്ബിട്രേറ്റര്മാര് എന്ന് എങ്ങിനെ നിശ്ചയിക്കുന്നു? ഉ.

    അപേക്ഷകന്റെ അവകാശ തുക അല്ലെങ്കില് എതിര്കക്ഷി ഉന്നയിക്കുന്ന അവകാശം 25 ലക്ഷം രൂപയോ അതില് കുറവോ ആണെങ്കില് ഒരു ഏകാംഗ ആര്ബിട്രേറ്റര് ആയിരിക്കും. തുക 25 ലക്ഷത്തിനു മുകളില് ആണെങ്കില്
    മൂന്ന് അംഗങ്ങള് ഉള്ള ആര്ബിട്രേഷന് സമിതിയായിരിക്കും.

    7. നിക്ഷേപകനു വേണ്ടി വ്യവഹാരത്തില് ആര്ക്ക് ഹാജരാകുവാനാകും? ഉ.

    നിക്ഷേപകന് സ്വയം ഹാജരായി വ്യവഹാരത്തില് സ്വന്തം ഭാഗം വാദിക്കുകയോ അല്ലെങ്കില് പകരം ഒരു പ്രതിനിധിയെ വച്ച് വാദിപ്പിക്കുകയോ ചെയ്യാം. പ്രശ്നത്തില് വാദത്തിനായി ഒരു വക്കീലിനെ നിയമിക്കുവാനുള്ള അവകാശവും അവര്ക്കുണ്ട്.

    8. വാദം കേള്ക്കല് എന്നാല് എന്താണ്? എല്ലാ വ്യവഹാരങ്ങളിലും വാദം കേള്ക്കല് ആവശ്യമാണോ? ഉ.

    വാദം കേള്ക്കല് എന്നത് നിക്ഷേപകനും ട്രേഡിങ്ങ് അംഗവും ആര്ബിട്രേറ്റര്ക്ക് മുന്നില് ഹാജരായി അവരുടെ വാദമുഖങ്ങള് അവതരിപ്പിക്കുന്ന പ്രക്രിയയാണ്.

    അവകാശ തുക 25,000 രൂപയില് കുറവാണെങ്കില് ആര്ബിട്രേറ്റര് തീരുമാനമെടുക്കുന്നതിനു മുമ്പ് വാദങ്ങള് കേള്ക്കുകയോ അല്ലെങ്കില് സമര്പ്പിച്ചിരിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില് തീര്പ്പാക്കുകയോ ചെയ്യാം.

    അവകാശ തുക 25,000 രൂപയ്ക്കു മുകളിലാണെങ്കില് ആര്ബിട്രേറ്റര് എക്സ്ചേഞ്ച് പരിസരത്ത് വച്ച് വാദം കേള്ക്കും.

    9. ആര്ബിട്രേഷന് പ്രക്രിയ പൂര്ത്തിയാക്കുവാന് എത്ര സമയമെടുക്കും? ഉ. ആദ്യവാദം കേള്ക്കലില് നിന്നും മൂന്നു മാസത്തിനുള്ളില് ആര്ബിട്രേറ്റര് വാദം കേള്ക്കല് പൂര്ത്തിയാക്കി തീരുമാനം നല്കണം. എന്നിരുന്നാലും, ആര്ബിട്രേഷന് നടത്തി തീരുമാനമറിയിക്കുവാനുള്ള ഈ കാലാവുധി മൂന്നു മാസം വരെ കൂടി നീട്ടിവാങ്ങാവുന്നതാണ്.
    10. "അവാര്ഡ് (തീരുമാനം)" എന്നാലെന്താണ്? ഉ. "അവാര്ഡ് (തീരുമാനം)" എന്നാല് ആര്ബിട്രേറ്റര് പ്രസ്തുത അഭിപ്രായഭിന്നതയിന്മേല് എടുക്കുന്ന തീരുമാനമാണ്. ഇതില് കക്ഷികള് എന്ത് നടപടികള് എടുക്കണം എന്ന് വ്യക്തമാക്കിയിരിക്കും.
    11. തീരുമാനം നടപ്പിലാക്കുന്നതെങ്ങിനെ? ഉ.

    തീരുമാനം നിക്ഷേപകന് അനുകൂലമായോ ട്രേഡിങ്ങ് അംഗത്തിന് അനുകൂലമായോ ആകാം. നിക്ഷേപകന് അനുകൂലമായാണ് തീരുമാനമെങ്കില് അത് നടപ്പാക്കുന്നുവെന്ന് എക്സ്ചേഞ്ച് ഉറപ്പു വരുത്തുന്നു.

    ട്രേഡിങ്ങ് അംഗം തീരുമാനമനുസരിച്ചുള്ള സെറ്റില്മെന്റുകള് ചെയ്ത് എടുത്ത നടപടികള് എന്തെന്ന് എക്സ്ചേഞ്ചിനെ അറിയിക്കാം. ട്രേഡിങ്ങ് അംഗം അങ്ങിനെ ചെയ്യുന്നതില് വീഴ്ച വരുത്തിയാല് തീരുമാനത്തില് ഉള്പ്പെട്ടിരിക്കുന്ന തുക നീക്കിവയ്ക്കപ്പെടും. മൂന്നു മാസം കഴിഞ്ഞിട്ടും ട്രേഡിങ്ങ് അംഗം കോടതിയില് പ്രസ്തുത തീരുമാനത്തെ വെല്ലുവിളിച്ചിട്ടില്ലെങ്കില് പ്രസ്തുത തുക നിക്ഷേപകന് കൈമാറും.

    ട്രേഡിങ്ങ് അംഗം തീരുമാനത്തെ കോടതിയില് വെല്ലുവിളിച്ചാല് പ്രസ്തുത തുക കോടതി തീരുമാനമറിയും വരേക്കും നീക്കിവയ്ക്കപ്പെടും.

    12. തീരുമാനത്തില് തെറ്റുകള് ഉണ്ടെങ്കില് അവ തിരുത്താനാകുമോ? ഉ.

    തെറ്റുകള് തിരുത്തി ലഭിക്കുവാനായി ആര്ബിട്രേഷന് ആന്റ് കണ്സിലിയേഷന് ആക്ട്, 1996 ലെ സെക്ഷന് 33 അനുസരിച്ച് ആര്ബിട്രല് തീരുമാനം വന്ന് മുപ്പത് ദിവസത്തിനകം നിക്ഷേപകന് തെറ്റുകള് തിരുത്തി ലഭിക്കണം എന്നു കാണിച്ചുള്ള അപേക്ഷ എക്സ്ചേഞ്ചിനു നല്കണം. എക്സ്ചേഞ്ച് തെറ്റുകള് തിരുത്തുവാനായി ഈ അപേക്ഷയുടെ ഒരു പകര്പ്പ് ആര്ബിട്രര്ക്ക് കൈമാറുന്നു.

    13. തീരുമാനത്തിലെ ഒരു പ്രത്യേക ഭാഗം അല്ലെങ്കില് പോയിന്റ് എന്തെന്ന് കൂടുതല് വിശദീകരിച്ച് കിട്ടണമെന്ന് നിക്ഷേപകന് താത്പര്യമുണ്ടായാല് എന്തു ചെയ്യണം? ഉ.

    വിശദീകരണം ലഭിക്കുവാനായി ആര്ബിട്രേഷന് ആന്റ് കണ്സിലിയേഷന് ആക്ട്, 1996 ലെ സെക്ഷന് 33 അനുസരിച്ച് ആര്ബിട്രല് തീരുമാനം വന്ന് മുപ്പത് ദിവസത്തിനകം നിക്ഷേപകന് വിശദീകരണം ലഭിക്കണം എന്നു കാണിച്ചുള്ള അപേക്ഷ എക്സ്ചേഞ്ചിനു നല്കണം. എക്സ്ചേഞ്ച് പ്രസ്തുത ഭാഗം അല്ലെങ്കില് പോയിന്റിന്റെ വിശദീകരണത്തിനായി ഈ അപേക്ഷയുടെ ഒരു പകര്പ്പ് ആര്ബിട്രര്ക്ക് കൈമാറുന്നു.

    14. നിക്ഷേപകന് തീരുമാനത്തില് വിട്ടുപോയ ഒരു അവകാശ വാദം അനുവദിച്ചുകിട്ടുന്നതിനായി ഒരു അധിക തീരുമാനം ആവശ്യമാണെങ്കില് എന്തു ചെയ്യണം? ഉ.

    വ്യവഹാരത്തില് ഉള്ക്കൊള്ളിച്ചിരുന്ന എന്നാല് തീരുമാനത്തില് വിട്ടുപോയ സംഗതികളില് ഒരു അധിക തീരുമാനം ലഭിക്കുവാനായി ആര്ബിട്രേഷന് ആന്റ് കണ്സിലിയേഷന് ആക്ട്, 1996 ലെ സെക്ഷന് 33 അനുസരിച്ച് ആര്ബിട്രല് തീരുമാനം വന്ന് മുപ്പത് ദിവസത്തിനകം നിക്ഷേപകന് വ്യവഹാരത്തില് ഉള്ക്കൊള്ളിച്ചിരുന്ന എന്നാല് തീരുമാനത്തില് വിട്ടുപോയ സംഗതികളില് ഒരു അധിക തീരുമാനം ലഭിക്കണം എന്നു കാണിച്ചുള്ള അപേക്ഷ എക്സ്ചേഞ്ചിനു നല്കണം. എക്സ്ചേഞ്ച് അധിക തീരുമാനം ലഭിക്കുന്നതിനായി ഈ അപേക്ഷയുടെ ഒരു പകര്പ്പ് ആര്ബിട്രര്ക്ക് കൈമാറുന്നു.

    15. കക്ഷികളില് ഒരാള്ക്ക് ആര്ബിട്രേറ്റര് നല്കിയ തീരുമാനത്തോട് യോജിപ്പില്ലെങ്കില് എന്തു ചെയ്യാനാകും? ഉ.

    കക്ഷികള് ഒരാള്ക്ക് ആര്ബിട്രേറ്ററുടെ തീരുമാനത്തില് വിയോജിപ്പുണ്ടെങ്കില്, ആര്ബിട്രേഷന് ആന്റ് കണ്സിലിയേഷന് ആക്ട്, 1996 ലെ സെക്ഷന് 34 അനുസരിച്ച് അത്യപ്തിയുള്ളവര്ക്ക് തീരുമാനം വന്ന് മൂന്നു മാസത്തിനുള്ളില് തീരുമാനം നീക്കികിട്ടണമെന്ന് അഭ്യര്ത്ഥിച്ച് കോടതിയില് പോകാവുന്നതാണ്.

    16. ആര്ബിട്രേഷന് ആവശ്യങ്ങള്ക്കായി ശേഖരിക്കുന്ന ഡിപോസിറ്റുകള് എന്തൊക്കെ? ഇത് ഒരു തവണ മാത്രം വാങ്ങുന്നതാണോ അതോ ആര്ബിട്രേഷന് ചിലവുകള്ക്കായി ഇനിയും പണമടയ്ക്കേണ്ടി വരുമോ? ഉ. അവകാശ വാദങ്ങള്ക്കനുസൃതമായി ചുവടെകാണിച്ചിരിക്കുന്നതുപോലെ കക്ഷികള് ആര്ബിട്രേഷന് ചിലവുകള് ഡിപോസിറ്റ് ചെയ്യേണ്ടതാണ്:

    ക്രമ നമ്പര്.

    അവകാശം ഉന്നയിച്ചിരിക്കുനന് തുക / എതിരവകാശത്തിലുള്ള തുക (ഏതാണോ അധികം അത് കണക്കാക്കണം)

    ഡിപോസിറ്റ് തുക

    1

    10 ലക്ഷം വരെ

    രൂപ.10,000/- (ഡിപോസിറ്റ് ട്രേഡിങ്ങ് അംഗത്തില് നിന്നു മാത്രം, നിക്ഷേപകരില് നിന്നില്ല)

    2

    10 ലക്ഷം രൂപയില് കൂടുതല് എന്നാല് 25 ലക്ഷം രൂപയോ അതില് കുറവോ

    രൂപ.12,000/-

    3

    25 ലക്ഷം രൂപയില് കൂടുതല്

    രൂപ18,000/-


    സംഭവത്തിനാവശ്യമായ വാദം കേള്ക്കലുകളുടെ എണ്ണത്തിന്നനുസൃതമായി കക്ഷികളില് നിന്നും ആര്ബിട്രേഷന് ചിലവിലേക്കായി അധിക ഡിപോസിറ്റുകള് ഈടാക്കിയേക്കാം.

    നിക്ഷേപകന് ഇഷ്യു നല്കിയവര്ക്കെതിരെ (ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്) ആണ് പരാതി നല്കിയിരിക്കുന്നതെങ്കില്, അവകാശ തുക 10 ലക്ഷത്തില് കുറവാണെങ്കിലും ആര്ബിട്രേഷന് ചിലവിലേക്കുള്ള തുക ഡിപോസിറ്റ് ആയി നല്കണം.

    17. ട്രേഡിങ്ങ് അംഗത്തിനെതിരെ ആര്ബിട്രേഷന് തുടങ്ങുകയാണെങ്കില് ഇന്വസ്റ്റര് സര്വീസ് സെല്ലില് (ഐ എസ് സി) കൊടുത്തിരിക്കുന്ന പരാതിയ്ക്ക് എന്ത് സംഭവിക്കും? ഉ. ട്രേഡിങ്ങ് അംഗത്തിനെതിരെ ഒരിക്കല് വ്യവഹാരം തുടങ്ങിക്കഴിഞ്ഞാല്, ഇന്വസ്റ്റര് സര്വീസ് സെല്ലില് (ഐ എസ് സി) സമര്പ്പിച്ചിരിക്കുന്ന പരാതി അവസാനിച്ചതായി കണക്കാക്കപ്പെടും.
    18. അവകാശം, അഭിപ്രായഭിന്നത, തര്ക്കം എന്നിവയുടെ തിയതിയില് നിന്നും ആറുമാസത്തിനകം വ്യവഹാരത്തിനുള്ള അപേക്ഷ സമര്പ്പിച്ചില്ലെങ്കില് എന്തു സംഭവിക്കും? ഉ. അവകാശം, അഭിപ്രായഭിന്നത, തര്ക്കം എന്നിവയുടെ തിയതിയില് നിന്നും ആറുമാസത്തിനകം വ്യവഹാരത്തിനുള്ള അപേക്ഷ സമര്പ്പിച്ചില്ലെങ്കില് ലിമിറ്റേഷന് മൂലം ബുദ്ധിമുട്ടുകള് സംഭവിച്ചേക്കാം. എന്നിരുന്നാലും ഇത് സംബന്ധിയായ കക്ഷികളുടെ സമര്പ്പണം പരിശോധിച്ച ശേഷം ഇതിന്മേല് ആര്ബിട്രര് ആണ് തീരുമാനമെടുക്കുക.
    19. ആര്ബിട്രേഷനു വരുന്ന ചിലവുകള് ആരുവഹിക്കും? ചില്ലറ നിക്ഷേപകനോടുള്ള സമീപനത്തിലെ എന്തെങ്കിലും വ്യത്യാസമുണ്ടോ?

    വ്യവഹാരത്തിനു വന്നിട്ടുള്ള ചിലവുകള് ആരുവഹിക്കണമെന്നതിനെ കുറിച്ച് വ്യവഹാര തീരുമാനത്തില് ആര്ബിട്രര് തീരുമാനിക്കും.

    അവകാശം 10 ലക്ഷം രൂപയില് കുറവുള്ള വ്യവഹാരങ്ങളില് നിക്ഷേപകന് ആര്ബിട്രേഷന് ചിലവുകള് വഹിക്കേണ്ടതില്ല, നിക്ഷേപകനു വേണ്ടി (നിക്ഷേപകന് അപേക്ഷകനോ എതിര് കക്ഷിയോ ആകട്ടെ) പ്രസ്തുത ചിലവുകള് എക്സ്ചേഞ്ച് വഹിക്കും.

    കടപ്പാട് : iepf.gov.in

    അവസാനം പരിഷ്കരിച്ചത് : 6/11/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate