অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മിൽമ - കേരളം

മിൽമ - കേരളം

  1. മില്‍മയെ സംബന്ധിച്ച്
  2. ഉദ്ദേശലക്ഷ്യങ്ങള്‍
  3. ചരിത്രം
  4. ഉല്പ്പന്നശ്രേണി
    1. മിൽക്ക് ഉൽപ്പന്നങ്ങൾ
    2. പാല്‍പുളിപ്പിച്ച് ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള്‍
    3. കൊഴുപ്പ്ധിഷ്ഠിത ഉല്പ്പന്നങ്ങള്‍
    4. ഐസ്‌ക്രീം, ഭക്ഷണാനന്തരം കഴിക്കുന്ന മധുരഭോജ്യങ്ങള്‍
    5. മധുര പദാര്‍ത്ഥങ്ങളും ചോക്ക്‌ലേറ്റുകളും
  5. കാലിത്തീറ്റ
  6. ക്ഷേമപ്രവര്‍ത്തനങ്ങള്‍
    1. തിരുവനന്തപുരം മേഖലാ ക്ഷീരോല്പ്പാദകയൂണിയന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍
  7. തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (റ്റി.ആര്‍.സി.എം.പി.യു)
    1. തിരുവനന്തപുരം ഡയറി
    2. കൊല്ലം ഡയറി
    3. പത്തനംതിട്ട ഡയറി
  8. എറണാകുളം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (ഇ.ആര്‍.സി.എം.പി.യു.)
    1. എറണാകുളം  ഡയറി
    2. തൃശ്ശൂര്‍ ഡയറി
    3. കോട്ടയം ഡയറി
    4. കട്ടപ്പന ഡയറി
    5. പ്രോഡക്റ്റ്‌സ് ഡയറി
  9. മലബാര്‍ മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (എം.ആര്‍.സി.എം.പി.യു)
    1. കാസര്‍ഗോഡ് ഡയറി
    2. കണ്ണൂര്‍ ഡയറി
    3. വയനാട് ഡയറി
    4. കോഴിക്കോട് ഡയറി
    5. പാലക്കാട്   ഡയറി
  10. പോഷണവും ആരോഗ്യവും - പാലിന്റെ പ്രാധാന്യം

മില്‍മയെ സംബന്ധിച്ച്

  • അനുപമമായ ഗുണമേന്മയും നിലവാരവും മൂലം ഓരോ കേരളീയന്റേയും വിശ്വാസമാര്‍ജ്ജിച്ച് പാലിന്റെയും വൈവിധ്യയമാര്‍ന്ന പാലുപ്പന്നങ്ങളുടെയും ഗാര്‍ഹിക ബ്രാന്റ് നാമമാണ.്

ചെറുകിട കര്‍ഷകര്‍, വനിതകള്‍, ഭൂരഹിതര്‍, ജീവനക്കാര്‍, വില്പ്പനക്കാര്‍ തുടങ്ങി അസംഖ്യം പേര്‍ക്ക് തൊഴിലും ഐശ്വര്യവും പ്രദാനം ചെയ്തുകൊണ്ട് നിരവധി സംഭരണ, സംസ്‌ക്കരണ, വിപണന കേന്ദ്രങ്ങളുമായി സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു ബ്രഹത് സ്ഥാപനമാണ് കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ (കെ.സി.എം.എം.എഫ്).  എന്‍.ഡി.ഡി.ബിയുടെ കീഴിലുളള ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ക്ഷീരവികസന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി 1980 ല്‍ കെ.സി.എം.എം.എഫ് സ്ഥാപിതമായി.  സാമ്പത്തിക അഭിവൃദ്ധിക്കിടയിലും പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന കേരള ജനതയെക്കുറിച്ച് കഴിഞ്ഞകാലത്തിനുളളില്‍ ഒരു ദീര്‍ഘകാല ആരോഗ്യ സംബന്ധമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ട്.  സമീകൃത പോഷണവും ചെലവുകുറഞ്ഞ ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഉല്പന്ന ശ്രേണി മില്‍മ അനുരൂപമായി സംവിധാനം ചെയ്തിട്ടുണ്ട്.  ക്ഷീരോല്പ്പന്നങ്ങള്‍ കൂടാതെ മറ്റു പുതിയ പാനീയങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  “ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി” എന്ന മഹത്തായ ജനാധിപത്യതത്വത്തില്‍ കെട്ടിപ്പടുത്ത മില്‍മയുടെ പ്രബലമായ പരിഗണന സാമ്പത്തിക നഷ്ടം ഇടവരാതെ സമൂഹത്തിന്് ഉത്തമമായ സേവനം പ്രദാനം ചെയ്യുക എന്നുളളതാണ്.

ഉദ്ദേശലക്ഷ്യങ്ങള്‍

  • ·    ഗ്രാമീണ മേഖലകളില്‍ മിച്ചം വരുന്ന വ്യാപാരയോഗ്യമായ പാല്‍ കുറവുനേരിടുന്ന നാഗരിക മേഖലയില്‍ എത്തിക്കുകവഴി, ഉല്പ്പാദകന് പരമാവധി ആദായവും ഉപഭോക്താവിന് ഗുണമേന്മയുളള പാലും പാലുല്പ്പന്നങ്ങളും ലഭ്യമാക്കുക.
  • ·    കാര്‍ഷക സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി പാലിന്റെയും പാലുല്പ്പന്നങ്ങളുടെയും ഉല്പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയവ പ്രേത്സാഹിപ്പിക്കുന്നതിനുവേണ്ടതായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
  • ·    സംസ്ഥാനത്ത് ജീവക്ഷമമായ ക്ഷീരവ്യവസായം കെട്ടിപ്പടുക്കുക.
  • ·    ക്ഷീരോല്പ്പാദകര്‍ക്ക് തങ്ങളുടെ ഉലപ്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണിയും സുസ്ഥിരമായ വിലയും ഉറപ്പുവരുത്തുക.

ചരിത്രം

ഇപ്പോള്‍ “മില്‍മ” എന്ന സുപരിചിതവ്യാപാര നാമത്തില്‍ അറിയപ്പെടുന്ന കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ദേശീയ ക്ഷീര വികസന പദ്ധതിയുടെ സംസ്ഥാന അനുബന്ധമായി 1980 ല്‍ രൂപീകൃതമായതാണ്.  ഇത് ഒരു ത്രിതല സ്ഥാപനമാണ്.  31.03.2012 ല്‍ അടിസ്ഥാന തലത്തില്‍ 8.6 ലക്ഷം പ്രാദേശിക ക്ഷീരകര്‍ഷകര്‍ അംഗങ്ങളായിട്ടുളള 3059 ആനന്ദ് മാതൃക പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സഘങ്ങളാണ് മില്‍മയില്‍ ഉളളത്.  ഈ പ്രാഥമിക സംഘങ്ങളെ പ്രാദേശികാടിസ്ഥാനത്തില്‍ മൂന്ന് മേഖലാ സഹകരണ ക്ഷീരോല്പ്പാദക യൂണിയനുകളുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഈ യൂണിയനുകള്‍ യഥാക്രമം തിരുവനന്തപുരം മേഖല ടി.ആര്‍.സി.എം.പി.യു എന്നും, എറണാകുളം മേഖല ഇ.ആര്‍.സി.എം.പി.യു എന്നും മലബാര്‍ മേഖല എം.ആര്‍.സി.എം.പി.യു എന്നും അറിയപ്പെടുന്നു.  സംസ്ഥാനത്തിന്റെ ഉച്ചസ്ഥാനത്ത് തിരുവനന്തപുരം ആസ്ഥാനമായി കെ.സി.എം.എം.എഫ് പ്രവര്‍ത്തിക്കുന്നു.  കെ.സി.എം.എം.എഫിന്റെ നേരിട്ടുളള നിയന്ത്രണത്തിലുളള വിവിധ കേന്ദ്രങ്ങളില്‍ നിന്നും മേഖലാ യൂണിയനുകളിലുളള വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിറ്റാമിന്‍ എ സംപുഷ്ടമായ പാലും പാലുല്പ്പന്നങ്ങളും ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുന്നു.  കൂടാതെ മാമ്പഴപാനീയവും ഉല്പ്പാദിപ്പിച്ച് കേരളത്തിലുടനീളം വിതരണം ചെയ്യുന്നു.  സംസ്ഥാനത്ത് ക്ഷീരോല്പ്പാദനത്തില്‍ സ്വയ്യം പര്യാപ്തത എന്ന ദേശീയ ലക്ഷ്യം കൈവരിക്കുവാന്‍ മില്‍മ കാരണഭൂതമായിത്തീര്‍ന്നു.  എന്നാല്‍ കേരളത്തിലെ പ്രതിശീര്‍ഷ പാല്‍ ഉപഭോഗം ഉയര്‍ന്ന നിരക്കിലായതിനാല്‍ പാലപ്പോഴും ലക്ഷ്യത്തില്‍ നിന്നും പിന്നോക്കം പോകേണ്ടതായി വന്നിട്ടുണ്ട്.  സ്ഥാപക ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞതില്‍ കെ.സി.എം.എം.എഫ് സംതൃപ്തമാണ്.  ദേശീയ ക്ഷീര വികസന ബോര്‍ഡ്, സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് എന്നിവയുമായുളള അടുത്ത സഹകരണവും സഹവര്‍ത്തിത്വവും മൂലമാണ് കെ.സി.എം.എം.എഫിന് പ്രവര്‍ത്തന മികവ് കൈവരിക്കുവാന്‍ കഴിഞ്ഞത്.

ഓപ്പറേഷന്‍ ഫ്‌ളഡ് (ധവള വിപ്ലവം)

ഉല്പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയോട് സഹകരണാടിസ്ഥാനത്തില്‍ സംയോജിത സമീപനം സ്വീകരിച്ച ഗുജറത്തിലെ കെയ്‌റ ജില്ലയില്‍ കര്‍ഷക ഉടമസ്ഥതയിലുളള ആനന്ദ് അമുല്‍ സഹകരണ സംഘം അറുപതുകളില്‍ ക്ഷീര മേഖലയിലെ ഒരു വിജയകഥ ആയിരുന്നു.  കര്‍ഷകര്‍ക്ക് പരമാവധി ആദായം ഉറപ്പുവരുത്തിക്കൊണ്ട്, സ്വയം ഭരണ അടിസ്ഥാനത്തിലുളള ഒരു മാതൃകയായി പില്ക്കാലത്ത് ഇത് ക്രമാനുഗതമായി വികസിച്ചു.  ഈ മാതൃക  “ആനന്ദ് പാറ്റേണ്‍” എന്ന പേരില്‍ അറിയപ്പെട്ടു.  ഈ മാതൃകയുടെ കാര്യക്ഷമത അനുകരണ യോഗ്യമായതിനാല്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ കീഴില്‍ ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ക്ഷീരവികസന പദ്ധതിക്ക് 1970 ല്‍ തുടക്കം കുറിച്ചു.  എന്‍.ഡി.ഡി.ബി സാങ്കേതിക ഉപദേഷ്ടാവായും മുമ്പത്തെ ഇന്‍ഡ്യന്‍ ഡയറി കോര്‍പ്പറേഷന്‍ ധനസഹായ ഏജന്‍സിയായും പ്രവര്‍ത്തിച്ചു.  ഗ്രാമീണ മേഖലയിലെ പാല്‍ ഉല്പ്പാദന കേന്ദ്രങ്ങളെ നഗരങ്ങളിലെ വിപണന കേന്ദ്രങ്ങളുമായി പ്രത്യുപകരാടിസ്ഥാനത്തില്‍ ബന്ധപ്പെടുത്തി ജീവക്ഷമമായ ഒരു ക്ഷീര വ്യവസായം കെട്ടിപ്പടുക്കുക എന്നതാണ് ഓപ്പറേഷന്‍ ഫ്‌ളഡ് എന്നതിന്റെ പ്രത്യയശാസ്ത്രം.

കേരളം

ഓപ്പറേഷന്‍ ഫ്‌ളഡിന്റെ (1980-1987) രണ്ടാം ഘട്ടത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്.  തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുളള എട്ടു തെക്കന്‍ ജില്ലകളെ മൊത്തം 29 കോടി രൂപ മുതല്‍ മുടക്കില്‍ ഉള്‍പ്പെടുത്തി.  1980 മുതല്‍ കെ.സി.എം.എം.എഫ് കേന്ദ്രീകൃത കൂട്ടായ പ്രവര്‍ത്തനങ്ങള്‍, പ്രബലമായ പാല്‍ സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തുക, ക്ഷീര സംഘങ്ങളെ രൂപീകരിക്കല്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപൃതമായിരുന്നു.  1983 ഏപ്രില്‍ മാസത്തില്‍ സംഭരണം വിപണനം എന്നീ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരില്‍ നിന്നും ഏറ്റെടുത്തതോടുകൂടി മില്‍മ സ്വതന്ത്ര നിലയിലായി.

രണ്ടാം ഘട്ടത്തിലെ പ്രകടനത്താല്‍ പ്രചോദിതമായി അതേ മേഖലകളെ ഓപ്പറേഷന്‍ ഫ്‌ളഡിന്റെ മൂന്നാം ഘട്ടത്തിലും ഉള്‍പ്പെടുത്തി.  ഇതിന്റെ മുതല്‍ മുടക്ക് 18 കോടി രൂപയായിരുന്നു.

സഹകരണവല്‍ക്കരണത്തിന്റെ വര്‍ദ്ധിച്ചുവന്ന ജനപ്രീതി അധികാരികളെ പുതിയ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിച്ചു.  വടക്കന്‍ കേരള ക്ഷീരപദ്ദതിക്ക് തുടക്കം കുറിക്കുക വഴി മുന്‍ പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്ന പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളെ സഹകരണ കുടക്കീഴില്‍ കൊണ്ടുവന്നു.  ഈ പദ്ധതിയുടെ സാമ്പത്തിക സഹായം നല്‍കിയത് എന്‍.ഡി.ഡി.ബി വഴി സ്വിസ് ഡെവലപ്പ്‌മെന്റ് കോപ്പറേഷനാണ്.  ഈ സംഘടന അനുവര്‍ദ്ധിച്ചുവരുന്ന തൃതല സംവിധാനത്തിന്റെ അടിസ്ഥാനം  “ജനങ്ങളുടെ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി “ ആപ്ത വാക്യമാണ്.  ഈ പ്രവര്‍ത്തന ശൈലി മൂലം ഗ്രാമീണ തല സഹകരണ സംഘം മുതല്‍ സംസ്ഥാന തല ഫെഡറേഷന്‍ ഭരണസമിതി വരെ ക്ഷീരകര്‍ഷകന്റെ ശക്തി അനുഭവവേദ്യമാകുന്നു.

ഗ്രാമതലത്തില്‍ പ്രാദേശിക ക്ഷീരോല്പ്പാദകര്‍ അംഗങ്ങളായുളള ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ പ്രാഥമിക സംഘങ്ങള്‍ മേഖലാടിസ്ഥാനത്തില്‍ യോജിച്ച് മേഖല സഹകരണ ക്ഷീരോത്പ്പാദക യൂണിയനുകള്‍ രൂപീകരിക്കുന്നു.  പ്രസ്തുത യൂണിയനുകള്‍ യോജിച്ച് സംസ്ഥാനതലത്തില്‍ സംസ്ഥാന ഫെഡറേഷന് രൂപം കൊടുക്കുന്നു.

ഉല്പ്പന്നശ്രേണി

മിൽക്ക് ഉൽപ്പന്നങ്ങൾ

പാസ്ച്ചുറൈസ്ഡ് സ്റ്റാന്റഡൈസ്ഡ് മില്‍ക്ക്

4.5% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  പായസവും മധുരപദാര്‍ത്ഥങ്ങളും തയ്യാറാക്കുന്നതിന് ഉത്തമം.  കുറച്ചുനേരം വച്ചിരുന്നാല്‍ കൊഴുപ്പ് മുകളില്‍ അടിയും.  500 എം.എല്‍. പാക്കറ്റ് ലഭ്യമാണ്.

പാസ്ച്ചുറൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (സ്‌പെഷ്യല്‍)

3.5% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  തുല്യ ലക്ഷണമുളളതാക്കപ്പെട്ടതിനാല്‍ കൊഴുപ്പ് തുല്യ ആകൃതിയിലുളള ചെറുഗോളങ്ങള്‍ ആകുന്നത് കൊണ്ട് പാല്‍പ്പാട ഉണ്ടാകുന്നില്ല.  പാലിന്റെ നൈസര്‍ഗിക സ്വാദും മെച്ചപ്പെട്ട ആസ്വാദ്യതയും ഉണ്ടാകുന്നു.

പാസ്ച്ചുറൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്

3% കൊഴുപ്പും 8.5% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  കുട്ടികള്‍ക്ക് പാലായും ബോണ്‍വീറ്റ തുടങ്ങിയ പോഷക വര്‍ദ്ധക വസ്തുക്കള്‍ ചേര്‍ത്ത് പാനീയമായും കൊടുക്കാവുന്നതാണ്.  കുറച്ചുനേരം വച്ചിരുന്നാല്‍ കൊഴുപ്പ് മുകള്‍ ഭാഗത്ത് അടിയുന്നതാണ്.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

പാസ്ച്ചുറൈസ്ഡ് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (സ്മാര്‍ട്ട് മില്‍ക്ക്)

1.5% കൊഴുപ്പും 9% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.  കൊഴുപ്പ് കുറവായതിനാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് ഉത്തമം.  ചായ/കാപ്പി തയ്യാറാക്കുന്നതിനും പാലധിഷ്ഠപാനീയങ്ങളായ ഫ്രൂട്ട് ഷേക്കുകള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നു.  തുല്യ ലക്ഷണമുളളതാക്കപ്പെട്ടതിനാല്‍ കൊഴുപ്പ് മുകളില്‍ അടിയുകയില്ല.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

പാല്‍പുളിപ്പിച്ച് ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള്‍

പനീര്‍

ചെന്ന എന്ന പേരിലും അറിയപ്പെടുന്ന പനീര്‍ ഒരു പാല്‍ ഉല്പ്പന്നമാണ്.  സമ്പൂര്‍ണ്ണ പാല്‍ തിളപ്പിച്ച് സിട്രിക്/ലാറ്റിക് ആസിഡ് ഉപയോഗിച്ച് ഉറ കൂട്ടിയതിനുശേഷം “whey” എന്ന മാംസ്യം നീക്കം ചെയ്തതിനുശേഷം ലഭിക്കുന്നതാണ് പനീര്‍.  ശുദ്ധമായ പാല്‍ മാംസ്യത്തിന്റെ ഉറവിടമാണ് പനീര്‍.  നല്ല രുചിയും മൃദുലമായ ഘടനയും പനീറിന്റെ പ്രതേ്യകതയാണ്.  വിവിധ കറികള്‍ ഉണ്ടാക്കാന്‍ പനീര്‍ ഉപയോഗിക്കുന്നു.

സെറ്റ് കര്‍ഡ്

പാസ്ച്ചുറൈസ് ചെയ്ത ടോണ്‍ഡ് പാല്‍ ലാറ്റിക് ആസിഡ് ഉപയോഗിച്ച് പുളിപ്പിച്ച് ഉറ കൂട്ടുന്നതാണ് കട്ട തൈര്.  ഇതില്‍ 3.2% കൊഴുപ്പും 9% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.

സംഭാരം

4.5% മൊത്തം കൊഴുപ്പും നൈസര്‍ഗിക രുചി സത്തുകളും അടങ്ങിയിരിക്കുന്നു.  ആരോഗ്യ സംരക്ഷകമായി പൂര്‍ണ്ണമായും യന്ത്രവത്കൃത പ്രക്രീയയിലൂടെ ഉല്പ്പാദിപ്പിക്കുന്നു.  വേനല്‍ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റിയ ഉത്തമ ദാഹശമിനി.  200 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

സ്‌കിമ്ഡ് മില്‍ക്ക് കര്‍ഡ്

10% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.  ആരോഗ്യ സംരക്ഷകമായി പൂര്‍ണ്ണമായും യന്ത്രവത്കൃത പ്രക്രീയയിലൂടെ ഉല്പ്പാദിപ്പിക്കുന്നു.  പാല്‍ തൈരാക്കുവാന്‍ കൊഴുപ്പ് നീക്കം ചെയ്ത തൈര് ഉപയോഗ യോഗ്യമല്ല.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

കൊഴുപ്പ്ധിഷ്ഠിത ഉല്പ്പന്നങ്ങള്‍

മില്‍മ നെയ്യ്

99.7% പാല്‍ കൊഴുപ്പ് നെയ്യില്‍ അടങ്ങിയിരിക്കുന്നു.  ശുദ്ധമായ ക്രീം ആരോഗ്യ സംരക്ഷകമായ സാഹചര്യങ്ങളില്‍ ഉരുക്കിയാണ് നെയ്യ് ഉല്പ്പാദിപ്പിക്കുന്നത്.  പശുവിന്‍ പാലില്‍ പ്രകൃതിയാലുളള കരോട്ടിന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാനിധ്യം മൂലമാണ് മില്‍മ നെയ്യ്ക്ക് സുവര്‍ണ്ണ പീതനിറം കൈവരുന്നത് (താരതമ്യത്തില്‍ എരുമപാലില്‍ നിന്നും ഉല്പ്പാദിപ്പിക്കുന്ന നെയ്യ്ക്ക് വെളുത്ത നിറമാണെന്ന് കാണാന്‍ കഴിയും).  കൃത്രിമമായ നിറങ്ങളോ രുചി നല്‍കുന്ന പദാര്‍ത്ഥങ്ങളോ മില്‍മ നെയ്യില്‍ ചേര്‍ക്കുന്നില്ല.  വെണ്ണയുടെ ശേഖരത്തെ ആശ്രയിക്കാതെ ശുദ്ധമായതും നവമായതുമായ ക്രീമില്‍ നിന്നും നേരിട്ട് നെയ്യ് ഉല്പ്പാദിപ്പിക്കുന്നത് കൊണ്ട് നെയ്യുടെ നൈസര്‍ഗ്ഗികവാസനയും രുചിയും മില്‍മ നെയ്യില്‍ നിലനിര്‍ത്തുന്നു.

മില്‍മ ബട്ടര്‍

81% കൊഴുപ്പും 15.6% ത്താല്‍ കുറഞ്ഞ ജലവുമടങ്ങിയ മില്‍മ വെണ്ണ പാല്‍പ്പാടയില്‍ നിന്നുമാണ് തയ്യാറാക്കുന്നത്.  സൗകര്യ പ്രദമായ 100 ഗ്രാം, 200 ഗ്രാം, ഫാമിലി പായ്ക്ക്, 500 ഗ്രാം എന്നീ പായ്ക്കറ്റുകളില്‍ ലഭ്യമാണ്.  ഉപ്പിട്ടതും ഉപ്പിടാത്തതുമായ തരങ്ങള്‍ ലഭ്യമാണ്.

ഐസ്‌ക്രീം, ഭക്ഷണാനന്തരം കഴിക്കുന്ന മധുരഭോജ്യങ്ങള്‍

കുള്‍ഫി

പ്രതേ്യകമായി രൂപപ്പെടുത്തിയ പാക്കറ്റുകളില്‍ നിറയ്ക്കുന്ന ഏലക്ക, കുങ്കുമപ്പൂ രുചികളില്‍ തയ്യാറാക്കുന്ന ഐസ്‌ക്രീം ആണ് കുള്‍ഫി.

കോണ്‍ ഐസ്‌ക്രീം

കോണ്‍ ആകൃതിയില്‍ നേര്‍ത്ത പാളികളുളള ബിസ്‌ക്കറ്റ് ആവരണത്തില്‍ നിറച്ചിരിക്കുന്ന ഐസ്‌ക്രീം ആകുന്നു കോണ്‍ ഐസ്‌ക്രീം.  സ്പൂണിന്റെയോ, പാത്രത്തിന്റേയോ സഹായമില്ലാതെ കൈകളില്‍ വച്ച് കഴിക്കാന്‍ പര്യാപ്തമാണ്.

ചോക്കോ ബാര്‍

വളരെ നേര്‍ത്ത തടിക്കഷ്ണത്തില്‍ ചുറ്റി പുറം പാളി ചോക്ക്‌ളേറ്റും ആന്തരിക പാളി വാനില രുചിയുമുളള ഐസ്‌ക്രിം.

ഐസ്‌ക്രീം

ശുദ്ധമായ പാല്‍ ക്രീമില്‍ നിന്നും തയ്യാറാക്കുന്ന ഐസ്‌ക്രീം വിവിധ രുചികളിലും പായ്ക്കറ്റുകളിലും ലഭ്യമാണ്.  (വില കുറഞ്ഞ സസ്യ കൊഴുപ്പില്‍ നിന്നും ഐസ്‌ക്രീം എന്ന വ്യാജേന പല സ്വകാര്യ തയ്യാറാക്കുന്ന ഉറഞ്ഞ ഡെസേര്‍ട്ടുകള്‍.

വിലകുറഞ്ഞ സസ്യ കൊഴുപ്പില്‍ നിന്നും തയ്യാറാക്കുന്ന ഉറഞ്ഞ ഡെസേര്‍ട്ടുകളാണ് പല സ്വകാര്യ ബ്രാന്റുകളും ഐസ്‌ക്രീം എന്ന വ്യാജേന വിറ്റഴിക്കുന്നത്).  ISO 9001-2008 HACCP  സാക്ഷ്യപ്പെടുത്തിയ ഉല്പ്പാദന സൗകര്യങ്ങളില്‍ ആരോഗ്യ സംരക്ഷകമായി ഉല്പ്പാദിപ്പിക്കപ്പെടുന്നു.

കസാട്ട

“ഓവന്‍ ഫ്രഷ്” സ്‌പോഞ്ച് കേക്ക് ബാഹ്യ ആവരണത്തിനുളളില്‍ ഐസ്‌ക്രീം, ചെറിയ പഴക്കഷ്ണങ്ങള്‍ എന്നിവയുടെ മിശ്രിതമാണ് കസാട്ട.  പാല്‍ ക്രീം ഏറിയ അളവില്‍ അടങ്ങിയരിക്കുന്ന കസാട്ട രുചികരമായ ആഹാര പദാര്‍ത്ഥമാണ്.

മില്‍മ സിപ്പ്-അപ്

പാല്‍ സിപ്-അപ്, വാട്ടര്‍ സിപ്-അപ് എന്നീ രണ്ടു തരത്തിലുളള ഐസ്-മോളി.  നീളത്തില്‍ കുഴലാകൃതിയിലുളള പാക്കറ്റുകളില്‍ ലഭ്യമായിരിക്കുന്ന ഈ ഉല്പ്പന്നം ആവരണം കടിച്ച് പൊട്ടിച്ചാണ് ഉപയോഗിക്കുന്നത്.  പൊട്ടിച്ച ഭാഗത്ത് കൂടെ ഉറിഞ്ചി കുടിക്കുകയാണ് ചെയ്യേണ്ടത്.  ശുദ്ധമായ പാല്‍, ശുദ്ധീകരിച്ച വെളളം, പഞ്ചസാര അനുവദനീയമായ രുചികള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.  സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതേ്യകിച്ച് ചൂട് കാലാവസ്ഥയില്‍ ഇഷ്ട വിഭവമാണ് മില്‍മ സിപ്-അപ്.

മധുര പദാര്‍ത്ഥങ്ങളും ചോക്ക്‌ലേറ്റുകളും

ക്രിസ്പി ചോക്കളേറ്റ്

നേര്‍ത്ത ബിസ്‌ക്കറ്റ് ആവരണത്തിനുളളില്‍ ഉളള ചോക്കളേറ്റ്.

ഗുലാബ് ജാമുന്‍

മില്‍ക്ക് വോവ, മൈദ, കൊഴുപ്പ് നീക്കം ചെയ്ത പാല്‍ എന്നിവയുടെ മിശ്രിതത്തില്‍ നിന്നും ജലാംശം പൂര്‍ണ്ണമായും നീക്കി ഉല്പ്പാദിക്കുന്നതാണ് ഗുലാബ്-ജാമുന്‍.  ഈ മിശ്രിതത്തെ ഗോളങ്ങളുടെ ആകൃതിയിലാക്കി നെയ്യില്‍ വറുത്തെടുക്കുന്നു.  ഈ വറുത്ത ഗോളങ്ങളെ പഞ്ചാസാര ലായനിയില്‍ മുക്കി അണുവിമുക്തമാക്കിയ ടിന്നുകളില്‍ പാക്ക് ചെയ്യുന്നു.

മില്‍മ ഇന്‍സ്റ്റെന്റ് പാലടമിക്‌സ്

കേരളത്തിന്റെ ഒരു പരമ്പരാഗത വിശിഷ്ഠ ഭോജനമാണ് പാലാ പായസം.  ഇത് തയ്യാറാക്കുന്നത് ഭുഷ്‌ക്കരവും സമയം എടുക്കുന്നതും പ്രതേ്യക വൈദഗ്ധ്യം ആവശ്യപ്പെടുന്നതുമാണ്.  ഉയര്‍ന്ന കൊഴുപ്പുളള പാലും അരിയുടെ തരികളും പഞ്ചസാരയും അടങ്ങുന്ന മിശ്രിതത്തെ പൂരിതമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.  ജലാംശം ഇല്ലാതെ പൊടി രൂപത്തിലുളള പാലട മിക്‌സ് വര്‍ദ്ധിതമായ തോതില്‍ തയ്യാറാക്കുന്നതിന് മില്‍മ ഉല്‍പ്പാദന പ്രക്രീയകള്‍ ക്രമീകരിച്ചിട്ടുണ്ട്.  പാലട മികസ് ചൂട് പാലുമായി കലര്‍ത്തി 10 മിനിറ്റ് നേരം ചൂടാക്കിയാല്‍ മില്‍മ പാലട പായസം തയ്യാറാകുന്നു.  200 ഗ്രാം പാക്കറ്റില്‍ ലഭ്യമാണ്.  കൃത്രിമ നിറങ്ങളോ രുചികളോ ഇതില്‍ ഉപയോഗിക്കുന്നില്ല.

മില്‍മ പേട

ശുദ്ധമായ പാലില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കി ഏറിയ പങ്കും ജലാംശം നീക്കി തയ്യാറാക്കുന്ന പ്രകൃത്യാഉളള മധുര പലഹാരമാണ്.  നിറങ്ങളോ, സംരക്ഷണോപാധികളോ ചേര്‍ക്കുന്നില്ല.  പാലില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ എന്ന പദാര്‍ത്ഥമാണ് മില്‍മ പേടക്ക് സ്വതസിദ്ധമായ നിറം നല്‍കുന്നത്.  കുട്ടികള്‍ക്കും ഭക്ഷണാനന്തരമുളള മുധരഭോജ്യമായി ഉപയോഗിക്കുന്നതിന് ഉത്തമം.  15 ഗ്രാം, 150 ഗ്രാം, 750 ഗ്രാം എന്നീ അളവുകളില്‍ വിവിധ പാക്കറ്റുകള്‍ ലഭ്യമാണ്.

മാമ്പഴച്ചാര്‍ പാനീയവും മറ്റുളളവയും

 

മില്‍മ പ്ലസ് (സ്‌ട്രോബറി)

 

ഹോമോജനൈസ് (തുല്യ ലക്ഷണമാക്കപ്പെട്ട) ചെയ്യപ്പെട്ട ഡബിള്‍ ടോണ്‍ട് പാലില്‍ പഞ്ചസാരയും രുചിയും ചേര്‍ത്ത് ഉല്പ്പാദിപ്പിക്കുന്നു.  പ്രതേ്യകമായ അടുപ്പുകളില്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഈ ഉല്‍പ്പന്നവും നിറക്കേയ്ണ്ടതായ ചില്ലുകുപ്പികളും അണുവിമുക്തമാക്കി ശീതികരിച്ച അവസ്ഥയില്‍ വിപണന കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു.  കോള പാനീയങ്ങളെ അപേക്ഷിച്ച് ഏറെ പോഷക സമൃദ്ധമായതിനാലും കൊഴുപ്പ് കുറഞ്ഞതിനാലും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉത്തമം.  200 എം.എല്‍ കുപ്പിയിലും സ്‌ട്രോബറി രുചിയിലും ലഭ്യമാണ്.

 

മില്‍മ പ്ലസ് (ചോക്കളേറ്റ്)

 

ഹോമോജനൈസ് (തുല്യ ലക്ഷണമാക്കപ്പെട്ട) ചെയ്യപ്പെട്ട ഡബിള്‍ ടോണ്‍ട് പാലില്‍ പഞ്ചസാരയും രുചിയും ചേര്‍ത്ത് ഉല്പ്പാദിപ്പിക്കുന്നു.  പ്രതേ്യകമായ അടുപ്പുകളില്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഈ ഉല്‍പ്പന്നവും നിറക്കേയ്ണ്ടതായ ചില്ലുകുപ്പികളും അണുവിമുക്തമാക്കി ശീതികരിച്ച അവസ്ഥയില്‍ വിപണന കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു.  കോള പാനീയങ്ങളെ അപേക്ഷിച്ച് ഏറെ പോഷക സമൃദ്ധമായതിനാലും കൊഴുപ്പ് കുറഞ്ഞതിനാലും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഉത്തമം.  200 എം.എല്‍ കുപ്പിയിലും ഏലക്ക രുചിയിലും ലഭ്യമാണ്.

പാല്‍പ്പൊടി

ഭാഗികമായി കൊഴുപ്പു നീക്കം ചെയ്ത പാല്‍പ്പൊടിയും പഞ്ചസാരയും ചേര്‍ത്താണ് മില്‍മ ഡയറി വൈറ്റ്‌നര്‍ തയ്യാറാക്കുന്നത്.  വിവിധതരം പദാര്‍ത്ഥങ്ങള്‍, ചായ, കാപ്പി എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നു.  നൈട്രജന്‍ വാതകം ഉപയോഗിച്ചു പായ്ക്കുചെയ്യുന്ന ഈ ഉല്‍പ്പന്നത്തിന് മികച്ച ലയത്വം ഉളളതും നേര്‍ത്തതരിതരിയായുളള അണു ചേര്‍ച്ചയുളളതുമാകുന്നു. മില്‍മ ഡയറി വൈറ്റ്‌നറുടെ പോഷക ഘടന താഴെപ്പറയും പ്രകാരമാണ്.

പാക്കേജിഡ് ഡ്രിങ്കിംഗ് വാട്ടര്‍ (പായ്ക്കു ചെയ്ത കുടിവെളളം)

നേരിട്ടുളള ഉപഭോഗത്തിന് അണുവിമുക്തമായതും സുരക്ഷിതവും ശുചിയായതും പാനയോഗ്യമായതുമായ കുടിവെളളം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയാണ് മില്‍മ കുടിവെളളം പായ്ക്കുചെയ്യുന്നത്.  വെളളം നിറയ്ക്കുന്ന സമ്പൂര്‍ണ്ണ പ്രക്രീയ താഴെപ്പറയുന്ന 8 ഘട്ടങ്ങളിലൂടെയാണ്.

ക്ലോറിനേഷന്‍, മണല്‍ അരിക്കല്‍, കാര്‍ബണ്‍ അരിക്കല്‍, മൈക്രോണ്‍ അരിക്കല്‍, നേര്‍വി പരിഭ ഓസ്‌മോസീസ് സിസ്റ്റം, അള്‍ട്രാവയലറ്റ് അണുവിമുക്തമാക്കല്‍, ഓസണൈസേഷന്‍, ബി.ഐ.എസ് പ്രകാരം കര്‍ശന ഗുണ പരിശോധന.

മില്‍മ റിഫ്രഷ്

പാലധിഷ്ഠിത പാനീയങ്ങള്‍ക്കു പുറമേ മില്‍മ മാമ്പഴച്ചാര്‍ പാനീയവും വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  പഴച്ചാര്‍ പാനീയങ്ങളുടെ മേഖലയില്‍ മില്‍മയുടെ മാമ്പഴ പാനീയം ഏറെ പ്രിയങ്കരമാണ്.

കാലിത്തീറ്റ

മില്‍മ റിച്ച്

ഉന്നത ഗുണമൂല്യമുളള ചേരുവകളില്‍ നിന്നും പോഷകാഹാര വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നിരവധി ഗുണനിലവാര പരിശോധനകള്‍ക്കുശേഷം ഉല്പ്പാദിപ്പിക്കുന്ന മേല്‍ത്തരം തിരിരൂപത്തിലുളള കാലിത്തീറ്റ മില്‍മ 50 കിലോ എച്ച്.ഡി.പി.എ ചാക്കുകളില്‍ പാക്ക് ചെയ്ത് വിപണനം നടത്തുന്നു.

മില്‍മാമിന്‍

കാലികള്‍ ഭൂമിശാസ്ത്രപരമായി ക്രമപ്പെടുത്തി ഉല്പ്പാദിപ്പിക്കുന്ന സമീകൃത ധാതു മിശ്രിതം - 1 കിലോ പാക്കറ്റുകളില്‍ വിപണനം ചെയ്യുന്നു.  കിടാരികളുടെ വള്‍ര്‍ച്ചയെ സഹായിക്കുന്നതു കൂടാതെ പശുക്കളിലെ കൊഴുപ്പും പാലും വര്‍ദ്ധിപ്പിക്കുന്നതിനും ഗുണപ്രദമാണ്.  പശുക്കളുടെ പ്രസവങ്ങള്‍ തമ്മിലുളള ഇടവേളകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനും ധാതുമിശ്രിതം പ്രയോജനകരമാണ്.

ക്ഷേമപ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം മേഖലാ ക്ഷീരോല്പ്പാദകയൂണിയന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

കര്‍ഷക തലത്തിലുളള സേവനങ്ങള്‍

വിവിധ കാര്യങ്ങളിലായി കര്‍ഷക തലത്തില്‍ സേവനങ്ങള്‍ റ്റി.ആര്‍.സി.എം.പി.യു നല്‍കുന്നു.  കര്‍ഷകരുടെ ക്ഷേമത്തിനായും പാലുല്പ്പാദനത്തിന്റെ വര്‍ദ്ധനവിനായും വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നു.  കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതി പ്രകാരം 1 കോടി 37 ലക്ഷം രൂപ മേഖലയിലെ നാലുജില്ലകളിലായി 20.............20........... വര്‍ഷം ചെലവഴിച്ച് കൊണ്ടിരിക്കുന്നു.  തീറ്റപ്പുല്‍ വികസനത്തിനും മേഖലാ യൂണിയന്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു.  അതുപോലെ താഴെപ്പറയുന്നവയ്ക്കും സാമ്പത്തിക സഹായം നല്‍കുന്നു.  
·    കാലിത്തീറ്റ സബ്‌സിഡി 30 ലക്ഷം രൂപ.
·    ചെറുകിട ഡയറി പദ്ധതികള്‍ക്ക് കാലിത്തീഹ വിതരണം.
·    കറവമാടുകള്‍ക്ക് കാലിത്തീറ്റ ഇന്‍ഷ്വറന്‍സ്.
·    കറവമാടുകള്‍ക്ക് സൗജന്യ വിരനിവാരണ മരുന്നുകള്‍.
·    കൂടാതെ കര്‍ഷകരുടെ മക്കള്‍ക്ക് കാരുണ്യ സാഹായ നിധി, പഠന സഹായം, പശുക്കള്‍ക്ക് കന്നുകാലി ഇന്‍ഷ്വറന്‍സ് ചികിത്സാ സൗകര്യം എന്നിവ നല്‍കി വരുന്നു.

സംഘതലത്തില്‍ സേവനങ്ങള്‍

തിരുവനന്തപുരം മേഖലാ യൂണിയന്‍ സംഘങ്ങള്‍ക്ക് വിവിധ സഹായ സേവനങ്ങള്‍ നല്‍കി വരുന്നു.

കേരളത്തിലെ നാലു ദക്ഷിണ ജില്ലകളില്‍ പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സംഘങ്ങളുടെയും കര്‍ഷകരുടെയും അഭിവൃദ്ധിക്കായി ഒരു സംയോജിത സമീപനമാണ് യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്.

1.    സംഘങ്ങള്‍ക്ക് മേല്‍നോട്ട സേവനങ്ങള്‍ നല്‍കുക. 
2.    ആഡിറ്റ് സംബന്ധമായ സേവനങ്ങള്‍.
3.    രജിസ്റ്ററുകള്‍, പാല്‍ പരിശോധന ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ നല്‍കുക. 
4.    സംഘങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹന സഹായങ്ങള്‍.
5.    ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുക.

ഉപഭോക്തതലത്തിലുളള സേവനങ്ങള്‍

5000 ലേറെ പാല്‍ ഏജന്റുമാര്‍ യൂണിയനുണ്ട്.  ഏജന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂര്‍ സേവനം നല്‍കുന്നു.  ഏജന്റുമാര്‍ക്ക് പ്രതിദിനം രണ്ടു പ്രാവശ്യം യൂണയന്‍ പാല്‍ വിതരണം ചെയ്യുന്നു.  മുന്‍കൂര്‍ പണം കൈപ്പറ്റിയാണ് പാല്‍ വിതരണം ചെയ്യുന്നത്.  പരമാവധി റീട്ടെയില്‍ വിലയുടെ 4% കമ്മീഷനായി ഏജന്റുമാര്‍ക്കു നല്‍കുന്നു.  വില്പ്പന പ്രോത്സാഹനാര്‍ത്ഥം സാമഗ്രികള്‍, പാല്‍ ശീതീകരിച്ച അവസ്ഥയില്‍ സൂക്ഷിക്കാന്‍ പഫ്‌പെട്ടികള്‍, പാല്‍ ശേഖരിച്ചുവെയ്ക്കാന്‍ ട്രേയ്കള്‍ എന്നിവ നല്‍കുന്നു.

എറണാകുളം മേഖലാ ക്ഷീരോല്പ്പാദകയൂണിയന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

ഏകദേശം പ്രതിവര്‍ഷം 8000 അടിയന്തിര മൃഗ ചികിത്സാ കേസുകള്‍ കൈകാര്യം ചെയ്യുന്ന 8 മൃഗചികിത്സാ സേവന യൂണിറ്റുകളും 1 വികേന്ദ്രീകൃത യൂണിറ്റും യൂണിയനുകീഴില്‍ പ്രവര്‍ത്തിക്കുന്നു.  എന്‍.പി.സി.ബി.ബി പദ്ധതിയുടെ കീഴിലായി സംഘം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കികൊണ്ടും ക്രയോകനും കൃത്രിമ ബീജസങ്കലന അനുബന്ധഘടകങ്ങളും ലഭ്യമാക്കികൊണ്ട് സംഘങ്ങളില്‍ 118 കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഈ കേന്ദ്രങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 8000 കൃത്രിമ ബീജസങ്കലനങ്ങള്‍ നടത്തുന്നുണ്ട്.  ആനന്ദ് മാതൃകാ സംഘങ്ങള്‍ക്ക് (ആപ്‌കോസ്)   കാലിത്തീറ്റ ലഭ്യമാക്കുന്ന ഓരോ മാസവും ഏകദേശം 3000 എം.ടി കാലിത്തീറ്റ ആപ്‌കോസ് വില്‍പ്പന നടത്തുന്നു.

പശുക്കിടാവ് ദത്തെടുക്കല്‍ പദ്ധതി:-  നല്ല വംശപാരമ്പര്യത്തിലുളള പശുക്കിടാക്കളെ ദത്തെടുത്ത് ആദ്യപ്രസവം വരെ 50% വിലക്കിഴിവില്‍ കാലിത്തീറ്റ നല്‍കുന്നു.

കന്നുകാലികളെ വാങ്ങുന്നവാന്‍ വായ്പകള്‍ക്ക് പലിശ സബ്‌സിഡി, കന്നുകാലി ഇന്‍ഷ്വറന്‍സ് പ്രീമിയം സബ്‌സിഡി, കര്‍ഷകര്‍ക്കും, സംഘം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്ലയിം ഇന്‍ഷ്വറന്‍സ്, കറവയന്ത്രം വാങ്ങുന്നതിന് സബ്‌സിഡി, സബ്‌സിഡി നിരക്കില്‍ വൈയ്‌ക്കോല്‍ വിതരണം ചെയ്യുക, തൊഴുത്ത് നിര്‍മ്മാണം, ഇടുക്കി ജില്ലയില്‍ തൊഴുത്ത് നവീകരണ സബ്‌സിഡി,

പ്രമുഖ ക്ഷീരോത്പ്പാദകര്‍ക്ക് പ്രതേ്യക സമ്മാന പദ്ധതി:-  പാലൊഴിക്കുന്ന ക്ഷീരോത്പ്പാദകര്‍ക്കും, ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന ബള്‍ക്ക് പാല്‍ ശീതീകരണ യൂണിറ്റുകള്‍ക്കും, സംഘങ്ങള്‍ക്കും ജില്ലാടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

മില്‍ക്ക് ക്യാനുകള്‍ വാങ്ങുന്നതിന് സബ്‌സിഡി.  ഇലക്ട്രിക്കല്‍ സെന്‍ട്രിഫ്യൂജ് വാങ്ങുന്നതിന് സബ്‌സിഡി. തിരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് കെട്ടിട ഗ്രാന്റ് നല്‍കുക.  ഫാമുകള്‍ക്ക് കടത്തുകൂലി.  റബ്ബര്‍ പായ വാങ്ങുന്നതിന് സബ്‌സിഡി.

മലബാര്‍ മേഖലാ ക്ഷീരോല്പ്പാദകയൂണിയന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

സംഭരണ ഉല്പ്പാദനോപാധി വിഭാഗം

കര്‍ഷക തലത്തില്‍ പാലുല്പ്പാദന വര്‍ദ്ധനവും സംഘങ്ങളിലും യൂണിയനിലും പാല്‍ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഈ വകുപ്പിന്റെ ഉത്തരവാദിത്വം.  പാലക്കാട്, പട്ടാമ്പി, നിലമ്പൂര്‍, കോഴിക്കോട്, കല്പ്പറ്റ, കണ്ണൂര്‍, കഞ്ഞങ്ങാട് എന്നിവടിങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ കേന്ദ്രങ്ങള്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

എ. കര്‍ഷക തലത്തില്‍ പാലുല്പ്പാദന വര്‍ദ്ധനവ്

പാലുല്പ്പാദനത്തിന്റെ അളവും ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷക തലത്തില്‍ താഴെപ്പറയുന്ന പരിപാടികള്‍ നടപ്പിലാക്കുന്നു.

1.    കൃത്രിമ ബീജസങ്കലനം

ഗ്രാമതലത്തില്‍ ക്ഷീരസംഘങ്ങളില്‍ സ്ഥിതി ചെയ്യുന്ന നൂറിലേറെ കൃത്രിമബീജസങ്കലന കേന്ദ്രങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  സ്വയം തൊഴില്‍ ചെയ്യുന്ന യൂവാക്കളോ പരിശീലനം സിദ്ധിച്ച സംഘം ജീവനക്കാരോ ആണ് ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തി എടുക്കുന്നത്.

2.  തീറ്റ, തീറ്റപ്പുല്‍ പദ്ധതി

സബ്‌സിഡി നിരക്കില്‍ സമീകൃത കാലിത്തീറ്റ ഗ്രാമത്തെ ക്ഷീരസംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നു.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെല്ലറ്റ് രൂപത്തിലുളള വൈക്കോല്‍ സംഭരിച്ച് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു കൊണ്ട് പാലിന്റെ ഉല്പ്പാദനച്ചെലവു കുറയ്ക്കുന്നു.  പാലക്കാടുളള വൈക്കോല്‍ കെട്ട് ഉല്പ്പാദന യൂണിറ്റകളില്‍ നിന്നും വൈക്കോല്‍ കെട്ട് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.  കറവ പശുക്കളുടെ ആരോഗ്യത്തിനും ശരിയായ പരിപാലനത്തിനും വേണ്ടി ആവശ്യമായിവരുന്ന മരുന്നുകളും ജീവകങ്ങളും വിതരണം ചെയ്യുന്നു.  കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക്  പച്ചപ്പുല്ല് നല്‍കുവാന്‍ തീറ്റപ്പുല്‍ തോട്ടങ്ങള്‍ സ്ഥിക്കുക.സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ലഭ്യമാക്കുവാന്‍ മാര്‍ഗ്ഗമായി വര്‍ത്തിക്കുക.

3.  സമഗ്ര മിശ്രിത റേഷന്‍ പദ്ധതി പ്രാദേശികമായി ലഭ്യമായിട്ടുളള കാര്‍ഷകി വിളാവശിഷഠങ്ങളും സസ്യജന്യ തീറ്റ വസ്തുക്കളും പാലുലുപ്പാദനത്തിനായി ഉപയോഗിക്കുക എന്ന ആശയമാണ് സമഗ്രമിശ്രിത റേഷന്‍ പദ്ധതി.  നെല്ല്, നേന്ത്രക്കായ, ചക്ക എന്നിവയാണ് പ്രധാനമായും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന വിളവശിഷ്ഠങ്ങള്‍.  ഈ പദ്ധതിക്കുളള ഉല്പ്പാദന കേന്ദ്രം താമസിയാതെ സ്ഥാപിക്കുന്നതാണ്.  പശുക്കുട്ടി വികസനപദ്ധതി.  കിടാവിന്റെ ഘട്ടം മുതല്‍ ദത്തെടുത്ത് കേന്ദ്രീകൃത പരിപാലനം വഴി 2000 ഉന്നത ഗുണമേന്മയുളള പശുക്കളെ വികസിപ്പിക്കുക എന്നുളളത് ഈ പദ്ധതിയുടെ ലക്ഷ്യം.  200 സഹകരണ സംഘങ്ങളില്‍ നിന്നും 10 കിടാരികള്‍ വീതം തിരഞ്ഞെടുത്ത് അവക്ക് പ്രതേ്യക ഉപാധികളായി, ജീവകങ്ങള്‍, ധാതുക്കള്‍, മരുന്നുകള്‍, ആവശ്യമായ അളവില്‍ കാലിത്തീറ്റ എന്നിവ പ്രതേ്യക ബഡ്ജറ്റില്‍ നിന്നും വകയിരുത്തി ലഭ്യമാക്കുക.

4.    ഫാം സംരക്ഷണ പദ്ധതി :-  മുഖ്യധാര കൃഷിയുടെ അനുബന്ധ പ്രവര്‍ത്തനമായി നിര്‍വഹിക്കാതെ പശു വളര്‍ത്തലിനെ ലാഭകരമായ വാണിജ്യ സംരഭമായി പ്രേത്സാഹിപ്പിക്കുന്ന തുല്യലക്ഷ്യമിട്ടുകൊണ്ടുളള പുതിയ ഉദ്യമമാണ് ഫാം സംരക്ഷണ പദ്ധതി.  300 ല്‍ ഏറെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ നബാര്‍ഡിന്റെ കീഴില്‍ ഉളള ഡയറി വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് എന്നതിനുകീഴില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  ഇതില്‍ 180 ല്‍ പരം പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.  താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ സഹായം ലഭിക്കുന്നു.

5.    കറവ യന്ത്രങ്ങള്‍, വൈക്കോല്‍ മുറി, കന്നുഉപകരണങ്ങള്‍, മൃഗശീതികരണ സംവിധാനങ്ങള്‍, ബയോഗ്യാസ്പ്ലാന്റ്, റബ്ബര്‍ മാറ്റ്, സ്വയം പ്രവര്‍ത്തിക്കുന്ന നനയന്ത്രങ്ങള്‍ എന്നിവ ഉയോഗിച്ചുകൊണ്ട് ഡയറി ഫാം യന്ത്രവല്‍ക്കരിക്കുക.  ക്ഷരോല്പ്പാദകര്‍ക്ക് സ്വയം സംരഭക പരിശീന പരിപാടികള്‍ നടത്തുക.  ബിയര്‍, കപ്പ അവശിഷ്ഠങ്ങള്‍ തുടങ്ങയ ചെലവുകുറഞ്ഞ ഇതിര കാലിത്തീറ്റകള്‍ കര്‍ഷകന് വിതരണം ചെയയുക.

6.    വികേന്ദ്രീകൃത മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍:-  ആവശ്യമായ സൗകര്യങ്ങളോടും മരുന്നുകളോടും കൂടി ഒരു കേന്ദ്ര സംഘത്തില്‍ കരാടിസ്ഥാനത്തില്‍ ഒരു മൃഗഡോക്ടറെ നിയമിക്കുക.  ആ മേഖലയിലുളള എല്ലാ സംഘങ്ങളിലേയും കര്‍ഷകര്‍ക്ക് പ്രതിഫലാടിസ്ഥാനത്തില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുന്നു.

7.    സംഘങ്ങളുടെ/യൂണിയന്റെ പാല്‍ സംഭരണം യൂണയന്റെ കീഴിലുളള ഡയറികളിലും സംഘങ്ങളിലും ശരിയായ സാഹചര്യങ്ങളില്‍ പാല്‍ സംഭരണം സഹായിക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടിയും സ്ഥിരമായ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടി ഗ്രാന്റുകള്‍, ബള്‍ക്ക് മില്‍ക്ക് ശീതീകരണികള്‍ എന്നിവക്കുളള പ്രതേ്യക ഗ്രാന്റ്കള്‍ എന്നിവ നല്‍കുക.  സംഘങ്ങള്‍ക്ക് സൗജന്യമായി പരിശോധനക്ക് ആവശ്യമായ രാസവസ്തുക്കള്‍ നല്‍കുക.  സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ പാല്‍ ക്യാനുകള്‍ നല്‍കുക.

8.    ഇന്‍ഷ്വറന്‍സ് പദ്ധതികള്‍:-  ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റേയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെയും ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുത്തി താഴെപ്പറയുന്ന അപകട സാദ്ധ്യതകള്‍ക്ക് ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നു.

·    സ്വാഭാവിക മരണം
·    അപകട മരണം
·    ശാശ്വതമായ പൂര്‍ണ്ണ ശാരീരിക വൈകല്യം
·    ചികിത്സാ ചെലവുകള്‍

ഇതുകൂടാതെ നാഷണല്‍ ഇനഷ്വറന്‍സ് കമ്പനിയുടെ കീഴില്‍ ഒരു കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രവര്‍ത്തിക്കുന്നു. മുകളില്‍ സൂചിപ്പിച്ചിച്ച എല്ലാ പോളിസികളുടെയും ഇനഷ്വറന്‍സ് പ്രീമിയം മൊത്തമായി യൂണിയന്‍ തനിച്ചോ അഥാ സംഘങ്ങളും കര്‍ഷക ഗുണഭോക്താക്കളുമായി സംയുക്തമായി വഹിക്കുന്നു. 
9.    വനിത കന്നുകാലി സംരക്ഷണ പദ്ധതി

ഒരു ഗ്രാമത്തിലെ വനിത ക്ഷീരകര്‍ഷകരുടെ പല ഗണങ്ങളാക്കി ആ ഗ്രാത്തില്‍ നിന്നുതന്നെയുളള പരിശീലനം സിദ്ധിച്ച വനിതാ പ്രമോട്ടര്‍ വിവിധ ഘട്ടങ്ങളിലായി വനിത ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു.  
·    പശു വളര്‍ത്തലിന്റെ സാങ്കേതിക വശങ്ങള്‍
·    ആശയവിനിമയ പാടവം
·    പ്രചോദനവും വ്യക്തി വികസനവും
·    കുടുംബ കൗണ്‍സിലിംഗ്
·    കുട്ടികളുടെ മനശാസ്ത്രം
·    ഉപഭോക്താവിന്റെ അവകാശങ്ങള്‍

10.    സഹകരണ വികസനം/സ്ഥാപന നിര്‍മ്മിതി പദ്ധതി

ആസൂത്രണം, നയോപായ രൂപീകരണം, ബഡ്ജറ്റിംഗ് എന്നിവവഴി സംഘത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും സജീവവും ഫലപ്രദവുമായ പങ്കുവഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളേയും സംഘം ജീവനക്കാരെയും പ്രാപ്തരാക്കാന്‍ ഉതകുന്ന പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

11.    അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും

അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തന മികവുകൈവരിക്കുന്നതിനായി കര്‍ഷകരുടെ ഇടയില്‍ മില്‍മ മത്സരബുദ്ധി വളര്‍ത്തുവാനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും വര്‍ഷംതോറും അവാര്‍ഡുകള്‍ നല്‍കുന്നു.  കൂടാതെ കര്‍ഷകരുടെ മക്കള്‍ക്ക് വിവിധ തലങ്ങളില്‍ വിദ്യാഭ്യാസം നിര്‍വ്വഹിക്കുന്നതിന് നാലുതരത്തിലുളള സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു.

12.    മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍

മലബാര്‍ മേഖലയിലെ കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ഇന്ത്യന്‍ ട്രസ്റ്റ് ആക്റ്റ് 1882 ന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജീവകാരുണ്യ ട്രസ്റ്റാണ് മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍.  കെ.സി.എം.എം.എഫ് ചെയര്‍മാന്‍, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 7 അംഗ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് ഫൗണ്ടേഷന്റെ ഭരണ ചുമതല.  എം.ആര്‍.ഡി.എഫിന്റെ പ്രധാന സംരംഭങ്ങള്‍ താഴെപ്പറയുന്നവയാണ്.

ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കര്‍ഷകരുടെയും ജീവനക്കാരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നല്‍കുക.  ബിയര്‍വേസ്റ്റ് പോലുളള വിലകുറഞ്ഞ ഇതര കാലിത്തീറ്റ വിതരണം നടത്തുക.  പാല്‍ കറവ യന്ത്രം, വൈയ്‌ക്കോല്‍ മുറിക്കുന്നതിനുളള ഉപകരണങ്ങള്‍, റബ്ബര്‍ പായ എന്നിവയുടെ സംഭരണവും മിതമായ നിരക്കില്‍ വിതരണവും നടത്തുക.  ഗ്രാമങ്ങളിലെ ക്ഷീരോല്പ്പാദകനുമായി ഗുണകരമായി സമയം ചെലവഴിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് അവസരം നല്‍കാനായി വയനാട് ജില്ലയിലെ പ്രകൃതി രമണീയമായ ഭൂഭാഗങ്ങളെയും ഡയറി ഫാമുകളെയും ബന്ധപ്പെടുത്തി ഫാം ടൂറിസ സംരംഭങ്ങള്‍ നടപ്പിലാക്കുക.

കോര്‍പ്പറേറ്റ് ഓഫീസ്

മില്‍മ എന്ന ജനപ്രിയ നാമത്തിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍) കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ സംസ്ഥാന തലത്തിലുളള ഉച്ച സ്ഥാപനമാണ്.  ഗുണമേന്മയുളള ഉല്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലക്കു ലഭ്യമാക്കുകവഴി അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്ഷീര കര്‍ഷകര്‍ക്കു മികച്ച ആദായവും മില്‍മ ഉറപ്പു വരുത്തുന്നു.  കേരളത്തിലെ 14 ജില്ലകളിലായി 8.25 ലക്ഷം ക്ഷീരോല്പ്പാദകര്‍, 3 അംഗയൂണിയനുകള്‍, 2961 ഗ്രാമതല ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്നും മില്‍മ പ്രതിദിനം ശരാശരി 8.60 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു.

സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി, ആലപ്പുഴ

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ കീഴിലാണ് ആലപ്പുഴ ഡയറി പ്രവര്‍ത്തിക്കുന്നത്.  മില്‍മയുടെ സ്വന്തമായ കേരളത്തിലെ ഏക പാല്‍പ്പൊടി ഫാക്ടറി ആലപ്പുഴ ഡയറിയോടുചേര്‍ന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രതിദിനം  60000 ലിറ്റര്‍ സംസ്‌ക്കരണശേഷിയോടുകൂടി സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി 1987 ഡിസംബര്‍ 23-ാം തീയതി കമ്മീഷന്‍ ചെയ്യപ്പെട്ടു. ആലപ്പുഴക്ക് സമീപം പുന്നപ്രയില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ ഉല്പ്പാദനത്തിനുളള അടിസ്ഥാന സൗകര്യം എന്ന നിലയില്‍ സ്ഥാപിക്കപ്പെട്ടതാണ്.  കുപ്പിയിലും ട്രെട്രാപാക്കിലും (കസ്റ്റം പായ്ക്ക് ചെയ്ത) വില്പ്പന നടത്തുന്ന മാമ്പഴച്ചാര്‍ പാനീയം, കുപ്പിയില്‍ വിപണനം നടത്തുന്ന കുടിവെളളം (കസ്റ്റംപാക്കിഡ്) ഡയറി വൈറ്റ്‌നര്‍ എന്നിവ ആലപ്പുഴ ഡയറിയില്‍ നിന്നും ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുന്നു.  അഞ്ചു വ്യത്യസ്ത രുചികളില്‍ സ്വാദിഷ്ടമാക്കപ്പെട്ട പാല്‍ മില്‍മ പ്ലസ് എന്ന പേരില്‍ വിപണനം ചെയ്യുന്നു.  ആകര്‍ഷകമായ ഈ ഉല്പ്പന്നത്തിന്റെ വില്‍പ്പന ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.  മില്‍മ, സമൃദ്ധി എന്നീ രണ്ടു ബ്രാന്റ്കളില്‍ സി.പി.ഡി നെയ്യ് ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുന്നു.

1996 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട പാല്‍പ്പൊടി ഫാക്ടറിക്ക് പ്രതിദിനം 10 മെട്രിക് ടണ്‍ കൊഴുപ്പു നീക്കം ചെയ്ത പാല്‍പ്പൊടി ഉല്പ്പാദിപ്പിക്കുവാനുളള സ്ഥാപിത ശേഷിയുണ്ട്

കാലിത്തീറ്റ ഫാക്ടറി, പട്ടണക്കാട്

പ്രതിദിനം 100 മെട്രിക് ടണ്‍ ഉല്പ്പാദനശേഷിയോടെ പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറി 1985 ല്‍ സ്ഥിപിക്കപ്പെട്ടു.  പിന്നീട് 1993ല്‍ പ്രതിദിന ഉല്പ്പാദനശേഷി 300 മെട്രിക് ടണ്ണായി പ്ലാന്റ് വികസിപ്പിക്കുകയും ആധുനീകരിക്കുകയും ചെയ്തു.

കാലിത്തീറ്റ ഫാക്ടറി, മലമ്പുഴ

1972 ല്‍ പ്രതിദിനം 100 മെട്രിക് ടണ്‍ ഉല്പ്പാദശേഷിയോടെ കേരള സര്‍ക്കാരിലെ മൃഗസംരക്ഷണ വകുപ്പാണ് മലമ്പുഴയിലെ കാലിത്തീറ്റ ഫാക്ടറി സ്ഥാപിച്ചത്.  പിന്നീട് ഓപ്പറേഷന്‍ ഫ്‌ളഡ് II പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനായി ദേശീയ ക്ഷീരവികസന ബോര്‍ഡും കേരള സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ ഭാഗമായി 1983 ഏപ്രില്‍ മാസം ഈ ഫാക്ടറി കെ.സി.എം.എം.എഫിന് കൈമാറ്റം ചെയ്തു.  പിന്നീട് കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ബാച്ചിംഗ് സാങ്കേതിക വിദ്യയോട് കൂടി ഫാക്ടറി 300 മെട്രിക് ടണ്‍ ഉല്പ്പാദനശേഷിയിലേയ്ക്ക് വികസിപ്പിക്കപ്പെട്ടു.  കുന്നിന്‍ പ്രകൃതം, സമതലം, തീരദേശം, എന്നിങ്ങനെ ഭൂമിശാസ്ത്ര പരമായി ചിത്രണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില, ധാതുമിശ്രിതം, ഈ ഫാക്ടറിയില്‍ ഉല്പ്പാദിപ്പിക്കുകയും കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ ഒരു കിലോ പാക്കറ്റില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നു.

ട്രെയിനിംഗ് സെന്റര്‍

പുരോഗതിയുടെ വിധാതാക്കളാകാന്‍ കര്‍ഷകരെ തന്നെ സ്വയം സജ്ജമാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ 1984 ല്‍ തന്നെ ഒരു ക്രമീകരണ പരിശീലന പരിപാടി തുടങ്ങിയിരുന്നു.  എറണാകുളം ജില്ലയിലെ ഇടപ്പളളിയില്‍ ഒരു വാടക കെട്ടിടത്തിലാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്.  ആരംഭദിശയില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് പരിശീലന കേന്ദ്രത്തിന്റെ ചിലവുകളിലേക്കായി സഹായധനം നല്‍കിയിരുന്നു.  തൃശൂര്‍ ഡയറിക്ക് തൊട്ടരികിലുളള ഭൂമിയില്‍ ഹോസ്റ്റല്‍  സൗകര്യത്തോടു കൂടി ഒരു പൂര്‍ണ്ണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ഉത്തര കേരള ക്ഷീരവികസന പദ്ധതി - ഒന്നിന്റെ കീഴില്‍ 29 ലക്ഷം രൂപ സ്വിസ് ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേഷന്‍ സഹായധനം നല്‍കി.  അതിനനുസരിച്ച് ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുകയും 02.01.1992 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.  ആനന്ദ് മാതൃക സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മില്‍ക്ക് ടെസ്റ്റര്‍മാര്‍, മില്‍ക്ക് കളക്‌ടേഷ്‌സ് എന്നിവര്‍ക്കും, മില്‍മ ജീവനക്കാര്‍ക്കും ട്രെയിനിംഗ് സെന്ററില്‍ പരിശീലനം നല്‍കിവരുന്നു.  പ്രാഥമിക ആപ്‌കോസ് സംഘങ്ങളിലെ പ്രവര്‍ത്തകരുടെ പരിശീലന ആവശ്യം നിറവേറ്റുവാനാണ് ഫെഡറേഷന്‍ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിച്ചത്.  സഹകരണ സംഘങ്ങളുടെ മൂലതത്വങ്ങളെക്കുറിച്ചുളള അവബോധം കര്‍ഷകര്‍ക്കു നല്‍കുവാന്‍ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു.  മേഖലായൂണിയനുകളുടെ സഹായത്തോടു കൂടി ലാഭനഷ്ടങ്ങളില്ലാ എന്ന അടിസ്ഥാനത്തില്‍ ട്രെയിനിംഗ് സെന്റര്‍ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു.

സംഘം പ്രവര്‍ത്തകരുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുമാറ് സംഘങ്ങളില്‍ ലഭ്യമായിട്ടുളള മാനവശേഷിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശീലന പരിപാടികള്‍ ട്രെയിനിംഗ് സെന്ററിന്റെ അകത്തും പുറത്തുമായി നടത്തിവരുന്നു.  ആപ്‌കോസ് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അടിസ്ഥാന പരിശീലനം, മില്‍ക്ക് കളക്ടേഴ്‌സ്/മില്‍ക്ക് ടെസ്റ്റേഴ്‌സ് എന്നിവര്‍ക്കുളള പരിശീലനം, പശുവളര്‍ത്തല്‍ പരിശീലനം, ഭരണസമിതിക്കുളള ക്രമീകരണ പരിശീലനം എന്നിവയാണ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന വിവിധ പരിശീലന പരിപാടികള്‍.  ഓരോ പരിശീലനത്തിന്റെ ആരംഭത്തില്‍ നടത്തുന്ന പരിശീലന ആവശ്യകതകള്‍ വിലയിരുത്തുന്ന ചര്‍ച്ചയിലൂടെ ഓരോ വിഭാഗം പ്രവര്‍ത്തകരുടെയും കര്‍ത്തവ്യങ്ങള്‍ അടിസ്ഥാനമാക്കി പരിശീലന പദ്ധതിയുടെ ഉളളടക്ക  വിഷയങ്ങള്‍ നിശ്ചയിക്കുന്നു.  പരിശീലന ക്രമത്തില്‍ തൊഴിലിലൂടെയുളള പരിശീലനവും പഠനപര്യടനങ്ങുളും ഉള്‍പ്പെടുന്നു.  അനൗപചാരികവും തുടര്‍ച്ചയായതുമായ മൂല്യനിര്‍ണ്ണയവും തുടരുന്നു.  ട്രെയിനിംഗ് സെന്ററിനു വെളിയില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ക്കിടയില്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് പരിശീലനന്താരമുളള മൂല്യനിര്‍ണ്ണയം നടത്തുന്നു

തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (റ്റി.ആര്‍.സി.എം.പി.യു)

ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ നാലുജില്ലകള്‍ പ്രവര്‍ത്തന മേഖലയായി ഒരു മേഖലാ ക്ഷീരോത്പ്പാദകയൂണിയന്‍ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ (റ്റി.ആര്‍.സി.എം.പി.യു) എന്ന പേരില്‍ 1985 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓപ്പറേഷന്‍ ഫ്‌ളഡ് - രണ്ട് നടപ്പാക്കാന്‍ 1980 ല്‍ രൂപീകൃതമായ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ പ്രവര്‍ത്തന മേഖല രണ്ടായി വിഭജിച്ചുകൊണ്ട് മധ്യകേരളത്തിലെ നാലുജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം മേഖലാ യൂണിയനും ദക്ഷിണ ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലാ യൂണിയനും ഉദയം കൊണ്ടു.  തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.  ആരംഭദിശയിലെ അമിത പാല്‍ സംഭരണവും തത്ഫലമായി നഷ്ടങ്ങളും 1990 കളുടെ ആദ്യമുണ്ടായിരുന്ന വില്പനയിലെ സ്തംഭനാവസ്ഥ, സമീപകാലത്തുണ്ടായ പാല്‍ ദൗര്‍ലഭ്യവും, അനുബന്ധ പ്രശ്‌നങ്ങളും തത്ഫലമായി ഉണ്ടായ നഷ്ടങ്ങളും എന്നിത്യാദി പ്രശ്‌നങ്ങളെ യൂണിയന്‍ വിജയകരമായി നേരിട്ടു.  കഴിഞ്ഞ കാലങ്ങളില്‍ ആര്‍ജിച്ച അനുഭവവൈവിധ്യം കൊണ്ടും, ഇപ്പോള്‍ മുതല്‍ കൂട്ടായുളള നൈപുണ്യം കൊണ്ടും ഏതു പ്രതികൂല കാലാവസ്ഥയേയും വിജയകരമായി നേരിടാന്‍ യൂണിയന്‍ പ്രാപ്തമാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പാല്‍ വിതരണം നടത്തിയിരുന്ന 40000 ലിറ്റര്‍ പ്രതിദിന സംസ്‌ക്കരണശേഷിയുണ്ടായിരുന്ന തിരുവനന്തപുരം ഡയറി കെ.എല്‍.ഡി.എം.എം.ബോര്‍ഡില്‍ നിന്നും 1985 ല്‍ കൈമാറ്റം ചെയ്തു കിട്ടിയപ്പോഴാണ് പ്രസ്തുത ഡയറിയില്‍ നിന്നും യൂണയന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.  തിരുവനന്തപുരം മേഖലയില്‍ ആദ്യമായി ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി - രണ്ടിന്റെ കീഴില്‍ പണി കഴിപ്പിച്ച ഡയറി 60000 ലിറ്റര്‍ പ്രതിദിന സംസ്‌ക്കരണശേഷിയോടെ കൊല്ലത്ത് 1986 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു.  പിന്നീട് 10000 ലിറ്റര്‍ പ്രതിദിന സ്ഥാപിത ശേഷിയോടെ ഓരോ ശീതീകരണ കേന്ദ്രം മാന്നാറിലും പത്തനംതിട്ടയിലും സ്ഥാപിച്ചു.  തുടര്‍ന്ന് 1987 ല്‍ പ്രതിദിനം 60000 ലിറ്റര്‍ സംസ്‌ക്കരണശേഷിയോടെ ഒരു പുതിയ ഡയറി ആലപ്പുഴയിലും 1992 ല്‍ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ സംസ്‌ക്കരണശേഷിയോടെ ഒരു പുതിയ ഡയറി തിരുവനന്തപുരത്തും കമ്മീഷന്‍ ചെയ്യപ്പെട്ടു.  സംസ്ഥാനത്തുണ്ടാകുന്ന മിച്ചം പാല്‍ കൈകാര്യം ചയ്യുവാന്‍ ആലപ്പുഴയില്‍ സ്ഥാപിതമായ പാല്‍പ്പൊടി ഫാക്ടറിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ ആലപ്പുഴ ഡയറി 1992 ല്‍ തിരിച്ച് കെ.സി.എം.എം.എഫിന് കൈമാറി.

തിരുവനന്തപുരം ഡയറി

ജീവനക്കാരുടെ എണ്ണം -     287
പാലൊഴിക്കുന്ന സംഘങ്ങള്‍ -     340
പാല്‍ വില്‍ക്കുന്ന ഏജന്റുമാര്‍ -    2100
ശരാശരി സംഭരണം -    100000 ലിറ്റര്‍ പ്രതിദിനം
ശരാശരി വില്പ്പന -    210000 ലിറ്റര്‍ പ്രതിദിനം

മുഴുവന്‍ പാലും വലിയ പാല്‍ ശീതീകരിണികള്‍ വഴിയാണ് സംഭരിക്കുന്നത്.

തിരുവനന്തപുരം-കോവളം പാതയില്‍ നഗരത്തില്‍ നിന്നും 4 കി.മി. അകലെ ഡയറി സ്ഥിതി ചെയ്യുന്നു.  പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുളള ഡയറി 1992 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു.  ചിറയിന്‍കീഴ് താലൂക്ക് ഒഴികെ തിരുവനന്തപുരം ജില്ലയില്‍ ഈ ഡയറിയാണ് പാല്‍ വിതരണം നടത്തുന്നത്.  നവംബര്‍ 2009 മുതല്‍ വലിയ പാല്‍ ശീതീകരിണികള്‍ (ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍) വഴിയാണ് ഡയറി പാല്‍ സംഭരിക്കുന്നത്.  2001 ല്‍ ഡയറിയുടെ ശേഷി പ്രതിദിനം 2 ലക്ഷം ലിറ്ററായി വികസിപ്പിച്ചു.  സംസ്‌ക്കരണശേഷി പ്രതിദിനം 3 ല്കഷം ലിറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി ഇപ്പോള്‍ പരിഗണനയിലാണ്.  പാല്‍ ഉത്പ്പന്നങ്ങളുടെ ഉല്പ്പാദനത്തിനായി ഒരു പ്രതേ്യക കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനും ഉദ്ദേശിക്കുന്നു.  സംസ്ഥാനത്ത് ആദ്യമായി ”ISO 2001” സാക്ഷ്യപത്രം ലഭിച്ച ഡയറി തിരുവനന്തപുരം ഡയറിയാണ്.  തിരുവനന്തപുരം ഡയറിക്ക് HACCP സാക്ഷ്യപത്രം ലഭിക്കാന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു.

കൊല്ലം ഡയറി

പ്രതിദിനം 60000 ലിറ്റര്‍ പാല്‍ സംസ്‌ക്കരിക്കുവാനുളള സ്ഥാപിത ശേഷിയോടെ 1986 ല്‍ കൊല്ലം ഡയറി കമ്മീഷന്‍ ചെയ്യപ്പെട്ടു.  പിന്നീട് സംസ്‌ക്കരണശേഷി പ്രതിദിനം ഒരു ലക്ഷം ലിറ്ററായി വികസിപ്പിച്ചു.

ജീവനക്കാരുടെ എണ്ണം -     161
പാലൊഴിക്കുന്ന സംഘങ്ങള്‍ -     336
പാല്‍ വില്‍ക്കുന്ന ഏജന്റുമാര്‍ -    1080
ശരാശരി സംഭരണം -    50000 ലിറ്റര്‍ പ്രതിദിനം
ശരാശരി വില്പ്പന -    120000 ലിറ്റര്‍ പ്രതിദിനം

പത്തനംതിട്ട ഡയറി

പുതിയ പത്തനംതിട്ട ഡയറി അടൂരിനു സമീപം തട്ട എന്ന സ്ഥലത്തു പ്രതിദിനം 60000 ലിറ്റര്‍ സ്ഥാപിതശേഷിയോടെ നിര്‍മ്മിച്ചിരിക്കുന്നു.  പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പാലും വിലയ പാല്‍ ശീതീകരണികളിലൂടെയാണ് സംഭരിക്കുന്നത്.

ജീവനക്കാരുടെ എണ്ണം -     66
പാലൊഴിക്കുന്ന സംഘങ്ങള്‍ -     351
പാല്‍ വില്‍ക്കുന്ന ഏജന്റുമാര്‍ -    1109
ശരാശരി സംഭരണം -    38922 ലിറ്റര്‍ പ്രതിദിനം
ശരാശരി വില്പ്പന -    50700 ലിറ്റര്‍ പ്രതിദിനം

എറണാകുളം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (ഇ.ആര്‍.സി.എം.പി.യു.)

എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നീ മധ്യകേരള ജില്ലകളില്‍ പ്രവര്‍ത്തന മേഖലയാക്കിക്കൊണ്ട് 12.09.1985 ല്‍ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.  മറ്റു സഹോദര യൂണിയനുകളെപ്പോലെ (ടി.ആര്‍.സി.എം.പി.യു, എം.ആര്‍.സി.എം.പി.യു) തന്നെ എറണാകുളം യൂണിയനും കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനുമായി അഫിലിയേറ്റുചെയ്യപ്പെട്ടിരിക്കുന്നു.  കെ.സി.എം.എം.എഫ് ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി - രണ്ട് കേരളത്തില്‍ നടപ്പാക്കാനുളള നിയുക്ത ഏജന്‍സിയായി 1980 ല്‍ രൂപീകൃതമായി.  പാല്‍ സംഭരണം, സംസ്‌ക്കരണം, വിപണന പ്രക്രീയകളിലൂടെ ക്ഷീരകര്‍ഷകന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനം കൈവരിക്കുക എന്നുളളതാണ് കെ.സി.എം.എം.എഫിന്റെ ലക്ഷ്യം.  “ഉപഭോക്ത സംതൃപ്തിയിലൂടെ കര്‍ഷക സമ്പല്‍ സമൃദ്ധി എന്നതാണ് മില്‍മയുടെ ദൗത്യം.”  “കര്‍ഷകന്റെ, കര്‍ഷകനുവേണ്ടി, കര്‍ഷകനാല്‍” എന്ന ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായാണ് ഇ.ആര്‍.സി.എം.പി.യു പ്രവര്‍ത്തിക്കുന്നത്.  ഒരു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും യൂണിയന്‍ ജീവനക്കാരാനായ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെ ഒരു തൊഴിലാളി ഉദേ്യാഗവൃന്ദവും യൂണിയന് സ്വന്തമാണ്.

എറണാകുളം  ഡയറി

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഡയറി സ്ഥിതിചെയ്യുന്നു.  ഒരു ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കൈകാര്യം ചെയ്യുവാന്‍ ശേഷിയുളള ഈ ഡയറി കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.  എന്നാല്‍ ഇപ്പോള്‍ ഏകദേശം 2 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നുണ്ട്.  വിപണിയുടെ വര്‍ദ്ധിത ആവശ്യത്തിനൊപ്പമെത്താന്‍ ഡയറിയുടെ ശേഷി 350000 ലിറ്ററായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.

തൃശ്ശൂര്‍ ഡയറി

തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരത്താണ് ഡയറി സ്ഥിതിചെയ്യുന്നത്.  തൃശ്ശൂര്‍ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായി അറിയപ്പെടുന്നു.  ഡയറിക്ക് പ്രതിദിനം 60000 ലിറ്റര്‍ കൈകാര്യം ചെയ്യുവാനുളള ശേഷിയുണ്ട്.  ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത് തൃശ്ശൂര്‍ ഡയറിയാണ്.  ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഊര്‍ജ്ജസംരക്ഷണ സൊസൈറ്റിയുടെ ജില്ലാ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് തൃശ്ശൂര്‍ ഡയറി കരസ്ഥമാക്കി.

കോട്ടയം ഡയറി

കോട്ടയത്ത് വടവാതൂര്‍ എന്ന സ്ഥലത്താണ് കോട്ടയം ഡയറി സ്ഥിതിചെയ്യുന്നത്.  പ്രതിദിനം 6000 ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യുവാനുളള ശേഷിയോടെ 1970 ല്‍ കോട്ടയം ഡയറി കമ്മീഷന്‍ ചെയ്യപ്പെട്ടു.  പിന്നീട് 2002 ല്‍ പ്രതിദിന സംസ്‌ക്കരണശേഷി 30000 ലിറ്ററായി വികസിപ്പിച്ചു.  എന്നാല്‍ പ്രതിദിനം ഇപ്പോള്‍ 50000 ലിറ്റര്‍ പാല്‍ സംസ്‌ക്കരിക്കുന്നു.

കട്ടപ്പന ഡയറി

തീവ്ര ക്ഷീരവികസന പദ്ധതിയുടെ കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പ്രതിദിനം 20000 ലിറ്റര്‍ ശേഷിയോടെ നിര്‍മ്മിക്കപ്പെട്ട കട്ടപ്പന ഡയറി ഇടുക്കി ജില്ലയിലെ നിര്‍മ്മല സിറ്റിയില്‍ സ്ഥിതി ചെയ്യുന്നു.

പ്രോഡക്റ്റ്‌സ് ഡയറി

2006 ഭക്ഷ്യസുരക്ഷ നിയമത്തിലെ നിബന്ധനകളനുസരിച്ച് മൂല്യവര്‍ദ്ധിത പാല്‍ ഉത്പ്പന്നങ്ങളുടെ മാത്രം ഉല്പ്പാദനവും വിപണനവും ലക്ഷ്യമാക്കി സ്ഥാപിച്ച പ്രോഡക്റ്റ്‌സ് ഡയറി എറണാകളും ജില്ലയിലെ ഇടപ്പളളിയില്‍ സ്ഥിതിചെയ്യുന്നു.  1992 ല്‍ ആണ് ഈ പ്ലാന്റ് കമ്മീഷന്‍ ചെയ്യപ്പെട്ടത്.  21.11.199 ല്‍ അന്നത്തെ മുഖ്യമന്ത്രി അന്തരിച്ച ശ്രീ.കെ.കരുണാകരനാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.  പ്രതിദിനം 2500 ലിറ്റര്‍ ഐസ്‌ക്രീം, 40 കിലോ ഗ്രാം പേഡ എന്നിവ ഉല്പ്പാദിപ്പിക്കുവാനുളള ശേഷിയോടെ 2004 ല്‍ ഈ പ്ലാന്റ് നവീകരിക്കപ്പെട്ടു.  അടുത്തയിടെ കസാട്ട, കൗതുക രൂപത്തിലുളള ഐസ്‌ക്രീം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഐസ്‌ക്രീം ഉല്പ്പന്ന നിരതന്നെ ഉല്പ്പന്നശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നു.  ഇപ്പോള്‍ കട്ടിതൈര്, യോഗര്‍ട്ട് എന്നിവയും ഉല്പ്പാദിപ്പിക്കുന്നു.  യൂണിയനുമായി സംയോജിപ്പിച്ചിട്ടുളള ആനന്ദ് മാതൃക സഹകകരണ സംഘങ്ങള്‍, സംയോജിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത സംഘങ്ങള്‍, സംയോജിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത സംഘങ്ങള്‍ എന്നിവ വഴിയാണ് യൂണിയന്‍ കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നത്.  മിക്ക ഇതര കാര്‍ഷിക ഉല്പ്പന്നങ്ങളുടെ വില അസ്ഥിരമായിരിക്കുമ്പോഴും സ്ഥിരവും ആദയകരവുമായ വില ക്ഷീര കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുവാന്‍ യൂണിയന് കഴിഞ്ഞു.  വര്‍ഷം മുഴുവന്‍ കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാലിന് സുനിശ്ചിതവും സ്ഥിരവുമായ വിപണയും ആദയകരമായ വിലയും ഉറപ്പുവരുത്താനുളള എറണാകുളം യൂണിയന്റെ കഴിവിനെ ആശ്രയിച്ചാണ് സംസ്ഥാനത്തെ 2.80 ലക്ഷത്തിലേറെ കര്‍ഷകരുടെ അഭിവൃദ്ധി നിലകൊളളുന്നത്.  ഡയറികളുടെ സമീപമുളള സംഘങ്ങളില്‍ നിന്നും പാല്‍ നേരിട്ടു ഡയറിയില്‍ സംഭരിച്ച് സംസ്‌ക്കരിക്കുനേക്കാള്‍, ഉള്‍നാടുകളില്‍ നിന്നും പാല്‍ ചാലക്കുടിയിലും മൂവാറ്റുപുഴയിലും ഉളള ശീതീകരണ കേന്ദ്രങ്ങള്‍ വഴിയും സംഘങ്ങളില്‍ സ്ഥാപിച്ചിട്ടുളള വലിയ പാല്‍ ശീതീകരണികള്‍ വഴിയും സംഭരിക്കുന്നു.  സഹകരണ മേഖല വിപണനം നടത്തുന്ന പാലിന്റെ ഗുണനിലവാരത്തിന് ഏകതാ രൂപം കൈവരുത്തുന്നതിനും വിപണനം ശക്തിപ്പെടുത്തുന്നനിനുമായി യൂണിയന്‍ ദേശീയ ക്ഷീരവികസന ബോര്‍ഡുമായി ചേര്‍ന്ന് പാല്‍തുളളി സമൃതി സഹായകമായ വാണിജ്യമുദ്രയായി സ്വീകരിച്ചു.

മലബാര്‍ മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (എം.ആര്‍.സി.എം.പി.യു)

ദക്ഷിണേന്ത്യയിലെ സംസ്ഥാമായ കേരളത്തിലെ ആറു ഉത്തരജില്ലകളില്‍ സ്ഥിതിചെയ്യുന്ന 1000 ലേറെ ഗ്രാമതല ക്ഷീരസഹകരണ സംഘങ്ങളുടെ യൂണിയാണ് മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍.  യൂണിയില്‍ സംയോജിക്കപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്ത മേഖലയില്‍ വസിക്കുന്ന പ്രസ്തുത സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള ക്ഷീരകര്‍ഷകരാണ് യൂണിയന്റെ ഉടമകള്‍.  ഗുജറാത്തിലെ ആന്ദിലെ ലോകപ്രസിദ്ധ ആന്ദ് മില്‍ക്ക് യൂണിയില്‍ (അമുല്‍) സംയോജിപ്പിച്ചിട്ടുളള സംഘങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതായതു കൊണ്ട് മേല്‍പ്പറഞ്ഞ പ്രാഥമിക സംഘങ്ങള്‍ ആന്ദ് മാതൃക സഹകരണ സംഘങ്ങള്‍ അഥവാ ആപ്കോസ് എന്ന് അറിയപ്പെടുന്നു.  എം.ആര്‍.സി.എം.പിയുവിന്റെ പ്രവര്‍ത്തപരിധിയില്‍ ഉത്തര കേരളത്തിലെ ആറ് റവ്യൂ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, വയാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവ ഉള്‍പ്പെടുന്നു.  മില്‍മ എന്ന വ്യാപര ാമത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാതല ഉച്ചസ്ഥാായ സംഘമായ കേരള സഹകരണ ക്ഷീരവിപണ ഫെഡറേഷില്‍ സഹോദര യൂണിയുകളായ എറണാകുളം, തിരുവന്തപുരം യൂണിയുകള്‍ക്കൊപ്പം മലബാര്‍ യൂണിയും സംയോജിക്കപ്പെട്ടിരിക്കുന്നു.  യൂണിയന്റെ ഹെഡ് ആഫീസ് കോഴിക്കോട് ഗരത്തിു സമീപം കുന്നമംഗലം പോസ്റ് ഓഫീസ്ി കീഴില്‍ പെരിങ്ങളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

വെബ്സൈറ്റ് - www.malabarmilma.com

കാസര്‍ഗോഡ് ഡയറി

സ്ഥാനം : കാഞ്ഞങ്ങാട്
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 25.01.2003
പ്രതിദിന സംസ്‌ക്കരണശേഷി : 30000 ലിറ്റര്‍
വിപണന മേഖല (പാല്‍) : കാസര്‍ഗോഡ് ജില്ല
വില്പ്പന (2011-12) : 54.62 കോടി രൂപ (546.2 ദശലക്ഷം)

കാഞ്ഞങ്ങാട് കേരളത്തിന്റെ വടക്കേയറ്റത്ത് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.  യൂണിയന്റെ കീഴിലുളള ഏറ്റവും ചെറിയ ഡയറിയാണ് കാസര്‍ഗോഡ് ഡയറി.  കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പാല്‍ സംഭരിച്ച് പാലും പാല്‍ ഉല്പ്പന്നങ്ങളും കാസര്‍ഗോഡ് ജില്ലയില്‍ തന്നെ വിപണനം ചെയ്യുന്നു.  30000 ലിറ്റര്‍ പ്രതിദിന ശേഷിയോടെ 2002 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡയറി മലബാര്‍ യൂണിയനില്‍ ഏറ്റവും ഒടുവില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഡയറിയാണ്.

ലക്ഷ്യങ്ങള്‍

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ഫലപ്രദമായി സംഘടിപ്പിച്ചുകൊണ്ട് ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാലാക്കുക എന്നുളളതാണ് യൂണിയന്റെ ലക്ഷ്യം.  ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി താഴെപ്പറയുന്ന പരിപാടികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് യൂണിയന്‍ ഊന്നല്‍ നല്‍കുന്നു.

1.  മിച്ചം സാഹചര്യങ്ങളില്‍ പോലും കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ മുഴുവനും ആദായ നിരക്കില്‍ യൂണിയന്‍ സംഭരിക്കുന്നു.  
2.  ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് ഉറപ്പുവരുത്താനായി ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണവും പാക്കിംഗും യൂണിയന്റെ സ്വന്തം ഡയറികളില്‍ തന്നെ യഥോചിതം നടത്തുക.  
3.  ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പുവരുത്താനായി പാലിന്റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ദൈനം ദിന അടിസ്ഥാനത്തില്‍ നടത്തുക വഴി കര്‍ഷകന് പരമാവധി ആദായം നേടി കൊടുക്കുക.

സംഖ്യകള്‍ ഒറ്റ നോട്ടത്തില്‍

1.  പ്രവര്‍ത്തനം ആരംഭിച്ചത്  -   15.01.1990

2.  ഡയറിപ്ലാന്റുകളുടെ എണ്ണം  -   5

3.  സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി    -    1

4.  പാല്‍ ശീതീകരണ പ്ലാന്റുകള്‍        -    4

5.  പാല്‍ ശീതികരണ കേന്ദ്രങ്ങള്‍        -    2

6.  സംഭരണ ഉപാധിനിവേശ കേന്ദ്രങ്ങള്‍    -    9

7.  വിപണന ഡിപ്പോകള്‍            -    5

8.  മാനവവിഭവ വികസന കേന്ദ്രം        -    1

9.  വില്പ്പന (2012-13)   -    628.07 കോടി രൂപ (6280.7 ദശലക്ഷം രൂപ)

10. അടച്ചുതീര്‍ത്ത മൂലധനം   -    22.94 കോടി രൂപ (229.4 ദശലക്ഷം രൂപ)

11. അസംസ്‌കൃത പാലിന്റെ ശരാശരി പ്രതിദിന സംഭരണം (2012-13)    -    466461 ലിറ്റര്‍

12. സംസ്‌ക്കരിച്ച ദ്രവപാലിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    422924 ലിറ്റര്‍

13. കൊഴുപ്പു നീക്കം ചെയ്ത പാല്‍ തൈരിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    50600 ലിറ്റര്‍

14. യൂണിയന് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം (2012-13)    -    88849

പ്രാരംഭധനസഹായം

എം.ആര്‍.സി.എം.പിയുവിലെ പ്രവര്‍ത്തന പരിധിയിലുളള ആറു ജില്ലകള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ ഓപ്പറേഷന്‍ ഫ്‌ളഡ് ക്ഷീര വികസന പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍, യൂണിയന്റെ പദ്ധതികള്‍ക്കുളള പ്രാരംഭ ധനസഹഅയം ഭാഗീകമായി വായ്പയായും ഭാഗികമായി സഹായ ധനമായും സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് കോ-ഓപ്പറേഷന്‍ (എസ്.ഡി.സി) വഴി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ലഭ്യമാക്കിയത്.  യൂണിയന്‍ ഉറച്ച സാമ്പത്തിക സാമ്പത്തിക അടിത്തറ കൈവരിച്ച മാത്രയില്‍ യൂണിയനെ സ്വതന്ത്രമായി വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് എസ്.ഡി.സി രംഗത്തുനിന്നും പിന്‍വാങ്ങുകയാണുണ്ടായത്.

കണ്ണൂര്‍ ഡയറി

സ്ഥാനം : പളളിക്കുന്ന്, കണ്ണൂര്‍
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 27.08.1979
പ്രതിദിന സംസ്‌ക്കരണശേഷി : 100000 ലിറ്റര്‍
വിപണന മേഖല (പാല്‍) : കണ്ണൂര്‍ ജില്ല
വില്പ്പന (2011-12) : 114.2 കോടി രൂപ (1142 ദശലക്ഷം)

കണ്ണൂര്‍ നഗരത്തില്‍ നിന്നും 6 കി.മി. ദൂരത്തില്‍ ദേശീയപാത 47 ന്റെ ഓരത്ത് പളളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.  2002-2003 വരഷം 60000 ലിറ്റര്‍ ശേഷിയില്‍ നിന്നും 100000 ലിറ്ററായി വികസിപ്പിച്ചു.  വയനാട് ജില്ലയിലെ മീനങ്ങാടിയിലും മാനന്തവാടയിലും ഓരോ പാല്‍ ശീതീകരണ പ്ലാന്‍ കണ്ണൂര്‍ ഡയറിയുടെ കീഴിലുണ്ട്.  കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നും പാല്‍ ശേഖരിച്ച് പാലും പാല്‍ ഉത്പ്പന്നങ്ങളും കണ്ണൂര്‍ ജില്ലയില്‍ വിപണനം ചെയ്യുന്നു.

ലക്ഷ്യങ്ങള്‍

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ഫലപ്രദമായി സംഘടിപ്പിച്ചുകൊണ്ട് ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാലാക്കുക എന്നുളളതാണ് യൂണിയന്റെ ലക്ഷ്യം.  ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി താഴെപ്പറയുന്ന പരിപാടികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് യൂണിയന്‍ ഊന്നല്‍ നല്‍കുന്നു.

1.  മിച്ചം സാഹചര്യങ്ങളില്‍ പോലും കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ മുഴുവനും ആദായ നിരക്കില്‍ യൂണിയന്‍ സംഭരിക്കുന്നു.  
2.  ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് ഉറപ്പുവരുത്താനായി ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണവും പാക്കിംഗും യൂണിയന്റെ സ്വന്തം ഡയറികളില്‍ തന്നെ യഥോചിതം നടത്തുക.  
3.  ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പുവരുത്താനായി പാലിന്റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ദൈനം ദിന അടിസ്ഥാനത്തില്‍ നടത്തുക വഴി കര്‍ഷകന് പരമാവധി ആദായം നേടി കൊടുക്കുക.

സംഖ്യകള്‍ ഒറ്റ നോട്ടത്തില്‍

1.  പ്രവര്‍ത്തനം ആരംഭിച്ചത്  -   15.01.1990

2.  ഡയറിപ്ലാന്റുകളുടെ എണ്ണം  -   5

3.  സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി    -    1

4.  പാല്‍ ശീതീകരണ പ്ലാന്റുകള്‍        -    4

5.  പാല്‍ ശീതികരണ കേന്ദ്രങ്ങള്‍        -    2

6.  സംഭരണ ഉപാധിനിവേശ കേന്ദ്രങ്ങള്‍    -    9

7.  വിപണന ഡിപ്പോകള്‍            -    5

8.  മാനവവിഭവ വികസന കേന്ദ്രം        -    1

9.  വില്പ്പന (2012-13)   -    628.07 കോടി രൂപ (6280.7 ദശലക്ഷം രൂപ)

10. അടച്ചുതീര്‍ത്ത മൂലധനം   -    22.94 കോടി രൂപ (229.4 ദശലക്ഷം രൂപ)

11. അസംസ്‌കൃത പാലിന്റെ ശരാശരി പ്രതിദിന സംഭരണം (2012-13)    -    466461 ലിറ്റര്‍

12. സംസ്‌ക്കരിച്ച ദ്രവപാലിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    422924 ലിറ്റര്‍

13. കൊഴുപ്പു നീക്കം ചെയ്ത പാല്‍ തൈരിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    50600 ലിറ്റര്‍

14. യൂണിയന് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം (2012-13)    -    88849

പ്രാരംഭധനസഹായം

എം.ആര്‍.സി.എം.പിയുവിലെ പ്രവര്‍ത്തന പരിധിയിലുളള ആറു ജില്ലകള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ ഓപ്പറേഷന്‍ ഫ്‌ളഡ് ക്ഷീര വികസന പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍, യൂണിയന്റെ പദ്ധതികള്‍ക്കുളള പ്രാരംഭ ധനസഹഅയം ഭാഗീകമായി വായ്പയായും ഭാഗികമായി സഹായ ധനമായും സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് കോ-ഓപ്പറേഷന്‍ (എസ്.ഡി.സി) വഴി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ലഭ്യമാക്കിയത്.  യൂണിയന്‍ ഉറച്ച സാമ്പത്തിക സാമ്പത്തിക അടിത്തറ കൈവരിച്ച മാത്രയില്‍ യൂണിയനെ സ്വതന്ത്രമായി വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് എസ്.ഡി.സി രംഗത്തുനിന്നും പിന്‍വാങ്ങുകയാണുണ്ടായത്.

വയനാട് ഡയറി

സ്ഥാനം : ചുഴലി, കല്‍പ്പറ്റ
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 01.10.2008
പ്രതിദിന സംസ്‌ക്കരണശേഷി : 50000 ലിറ്റര്‍
വിപണന മേഖല (പാല്‍) : വയനാട് ജില്ല, മലപ്പുറം ജില്ലയിലെ
തിരൂര്‍, മലപ്പുറം, കോട്ടക്കല്‍, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര താലൂക്കുകള്‍, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മേഖല.
വില്പ്പന (2011-12) : 85.49 കോടി രൂപ (854.9 ദശലക്ഷം)

ലക്ഷ്യങ്ങള്‍

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ഫലപ്രദമായി സംഘടിപ്പിച്ചുകൊണ്ട് ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാലാക്കുക എന്നുളളതാണ് യൂണിയന്റെ ലക്ഷ്യം.  ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി താഴെപ്പറയുന്ന പരിപാടികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് യൂണിയന്‍ ഊന്നല്‍ നല്‍കുന്നു.

1.  മിച്ചം സാഹചര്യങ്ങളില്‍ പോലും കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ മുഴുവനും ആദായ നിരക്കില്‍ യൂണിയന്‍ സംഭരിക്കുന്നു.  
2.  ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് ഉറപ്പുവരുത്താനായി ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണവും പാക്കിംഗും യൂണിയന്റെ സ്വന്തം ഡയറികളില്‍ തന്നെ യഥോചിതം നടത്തുക.  
3.  ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പുവരുത്താനായി പാലിന്റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ദൈനം ദിന അടിസ്ഥാനത്തില്‍ നടത്തുക വഴി കര്‍ഷകന് പരമാവധി ആദായം നേടി കൊടുക്കുക.

സംഖ്യകള്‍ ഒറ്റ നോട്ടത്തില്‍

1.  പ്രവര്‍ത്തനം ആരംഭിച്ചത്  -   15.01.1990

2.  ഡയറിപ്ലാന്റുകളുടെ എണ്ണം  -   5

3.  സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി    -    1

4.  പാല്‍ ശീതീകരണ പ്ലാന്റുകള്‍        -    4

5.  പാല്‍ ശീതികരണ കേന്ദ്രങ്ങള്‍        -    2

6.  സംഭരണ ഉപാധിനിവേശ കേന്ദ്രങ്ങള്‍    -    9

7.  വിപണന ഡിപ്പോകള്‍            -    5

8.  മാനവവിഭവ വികസന കേന്ദ്രം        -    1

9.  വില്പ്പന (2012-13)   -    628.07 കോടി രൂപ (6280.7 ദശലക്ഷം രൂപ)

10. അടച്ചുതീര്‍ത്ത മൂലധനം   -    22.94 കോടി രൂപ (229.4 ദശലക്ഷം രൂപ)

11. അസംസ്‌കൃത പാലിന്റെ ശരാശരി പ്രതിദിന സംഭരണം (2012-13)    -    466461 ലിറ്റര്‍

12. സംസ്‌ക്കരിച്ച ദ്രവപാലിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    422924 ലിറ്റര്‍

13. കൊഴുപ്പു നീക്കം ചെയ്ത പാല്‍ തൈരിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    50600 ലിറ്റര്‍

14. യൂണിയന് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം (2012-13)    -    88849

പ്രാരംഭധനസഹായം

എം.ആര്‍.സി.എം.പിയുവിലെ പ്രവര്‍ത്തന പരിധിയിലുളള ആറു ജില്ലകള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ ഓപ്പറേഷന്‍ ഫ്‌ളഡ് ക്ഷീര വികസന പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍, യൂണിയന്റെ പദ്ധതികള്‍ക്കുളള പ്രാരംഭ ധനസഹഅയം ഭാഗീകമായി വായ്പയായും ഭാഗികമായി സഹായ ധനമായും സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് കോ-ഓപ്പറേഷന്‍ (എസ്.ഡി.സി) വഴി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ലഭ്യമാക്കിയത്.  യൂണിയന്‍ ഉറച്ച സാമ്പത്തിക സാമ്പത്തിക അടിത്തറ കൈവരിച്ച മാത്രയില്‍ യൂണിയനെ സ്വതന്ത്രമായി വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് എസ്.ഡി.സി രംഗത്തുനിന്നും പിന്‍വാങ്ങുകയാണുണ്ടായത്.

കോഴിക്കോട് ഡയറി

സ്ഥാനം : കുന്നമംഗലം, കോഴിക്കോട്
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 06.02.1995
പ്രതിദിന സംസ്‌ക്കരണശേഷി : 125000 ലിറ്റര്‍
വിപണന മേഖല (പാല്‍) : കോഴിക്കോട് ജില്ല, മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍, അരിക്കോട് മേഖലകള്‍
വിപണന മേഖല
(തണുപ്പിച്ചുറഞ്ഞ് കട്ടിയായ
ഉത്പ്പന്നങ്ങള്‍) : എം.ആര്‍.സി.എം.പി.യുവിന്റെ പൂര്‍ണ്ണ
പ്രവര്‍ത്തന മേഖല
വില്പ്പന (2011-12) : 175.7 കോടി രൂപ (1757 ദശലക്ഷം)

കോഴിക്കേട് നഗരത്തിനു സമീപം ബേപ്പൂര്‍ എന്ന സ്ഥലത്ത് 1965 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറിക്ക് പകരമായിട്ടാണ് പുതിയ കോഴിക്കോട് ഡയറി 1995 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.  കോഴിക്കോട് നഗരത്തില്‍ നിന്നും 15 കി.മി. അകലെ കുന്നമംഗലത്തിനു സമീപം യൂണിയന്റെ ഹെഡ് ആഫീസിന് അരികിലായി ഡയറി സ്ഥിതി ചെയ്യുന്നു.  1999-2000 ല്‍ ഡയറിയുടെ ശേഷി പ്രതിദിനം 125000 ലിറ്ററായി വികസിപ്പിച്ചു.  മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഡയറിയുടെ കീഴില്‍ ഒരു പാല്‍ ശീതികരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.  മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നും ഭാഗീകമായും കോഴിക്കോട് ഡയറി പാല്‍ സംഭരിക്കുകയും കോഴിക്കോട്, മലപ്പുറം (ഭാഗീകം).  വയനാട് ജില്ലകളില്‍ പാലും പാല്‍ ഉത്പ്പന്നങ്ങളും വിപണനം നടത്തുകയും ചെയ്യുന്നു.

ലക്ഷ്യങ്ങള്‍

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ഫലപ്രദമായി സംഘടിപ്പിച്ചുകൊണ്ട് ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാലാക്കുക എന്നുളളതാണ് യൂണിയന്റെ ലക്ഷ്യം.  ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി താഴെപ്പറയുന്ന പരിപാടികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് യൂണിയന്‍ ഊന്നല്‍ നല്‍കുന്നു.

1.  മിച്ചം സാഹചര്യങ്ങളില്‍ പോലും കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ മുഴുവനും ആദായ നിരക്കില്‍ യൂണിയന്‍ സംഭരിക്കുന്നു.  
2.  ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് ഉറപ്പുവരുത്താനായി ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണവും പാക്കിംഗും യൂണിയന്റെ സ്വന്തം ഡയറികളില്‍ തന്നെ യഥോചിതം നടത്തുക.  
3.  ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പുവരുത്താനായി പാലിന്റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ദൈനം ദിന അടിസ്ഥാനത്തില്‍ നടത്തുക വഴി കര്‍ഷകന് പരമാവധി ആദായം നേടി കൊടുക്കുക.

സംഖ്യകള്‍ ഒറ്റ നോട്ടത്തില്‍

1.  പ്രവര്‍ത്തനം ആരംഭിച്ചത്  -   15.01.1990

2.  ഡയറിപ്ലാന്റുകളുടെ എണ്ണം  -   5

3.  സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി    -    1

4.  പാല്‍ ശീതീകരണ പ്ലാന്റുകള്‍        -    4

5.  പാല്‍ ശീതികരണ കേന്ദ്രങ്ങള്‍        -    2

6.  സംഭരണ ഉപാധിനിവേശ കേന്ദ്രങ്ങള്‍    -    9

7.  വിപണന ഡിപ്പോകള്‍            -    5

8.  മാനവവിഭവ വികസന കേന്ദ്രം        -    1

9.  വില്പ്പന (2012-13)   -    628.07 കോടി രൂപ (6280.7 ദശലക്ഷം രൂപ)

10. അടച്ചുതീര്‍ത്ത മൂലധനം   -    22.94 കോടി രൂപ (229.4 ദശലക്ഷം രൂപ)

11. അസംസ്‌കൃത പാലിന്റെ ശരാശരി പ്രതിദിന സംഭരണം (2012-13)    -    466461 ലിറ്റര്‍

12. സംസ്‌ക്കരിച്ച ദ്രവപാലിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    422924 ലിറ്റര്‍

13. കൊഴുപ്പു നീക്കം ചെയ്ത പാല്‍ തൈരിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    50600 ലിറ്റര്‍

14. യൂണിയന് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം (2012-13)    -    88849

പ്രാരംഭധനസഹായം

എം.ആര്‍.സി.എം.പിയുവിലെ പ്രവര്‍ത്തന പരിധിയിലുളള ആറു ജില്ലകള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ ഓപ്പറേഷന്‍ ഫ്‌ളഡ് ക്ഷീര വികസന പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍, യൂണിയന്റെ പദ്ധതികള്‍ക്കുളള പ്രാരംഭ ധനസഹഅയം ഭാഗീകമായി വായ്പയായും ഭാഗികമായി സഹായ ധനമായും സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് കോ-ഓപ്പറേഷന്‍ (എസ്.ഡി.സി) വഴി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ലഭ്യമാക്കിയത്.  യൂണിയന്‍ ഉറച്ച സാമ്പത്തിക സാമ്പത്തിക അടിത്തറ കൈവരിച്ച മാത്രയില്‍ യൂണിയനെ സ്വതന്ത്രമായി വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് എസ്.ഡി.സി രംഗത്തുനിന്നും പിന്‍വാങ്ങുകയാണുണ്ടായത്.

പാലക്കാട്   ഡയറി

സ്ഥാനം : കല്ലേപ്പുളളി, പാലക്കാട്
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 07.02.1967
പ്രതിദിന സംസ്‌ക്കരണശേഷി : 100000 ലിറ്റര്‍
വിപണന മേഖല (പാല്‍) : പാലക്കാട് ജില്ല, പെരിന്തല്‍മ്മണ്ണ,
കുറ്റിപ്പുറം, മലപ്പുറം ജില്ലയിലെ പൊന്നാനി മേഖല.
വില്പ്പന (2011-12) : 126.84 കോടി രൂപ (1268.4 ദശലക്ഷം)

1996 ല്‍ പ്രതിദിന സംസ്‌ക്കരണശേഷി 9000 ലിറ്ററില്‍ നിന്നും 40000 ലിറ്ററായും 1999 - 2000 ല്‍ 100000 ലിറ്ററായും വികസിപ്പിക്കപ്പെട്ടു.  പാലക്കാട് പട്ടണത്തില്‍ നിന്നും 5 കി.മി. ദൂരെ കല്ലേപ്പുളളി എന്ന സ്ഥലത്ത് ഡയറി സ്ഥിതി ചെയ്യുന്നു.  പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിലും ഓരോ പാല്‍ ശീതീകരണ പ്ലാന്റ് ഡയറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  പാലക്കാട് ജില്ലയില്‍ നിന്നും പാല്‍ സംഭരിക്കുകയും പാലും പാല്‍ ഉത്പ്പന്നങ്ങളും പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും വിപണനം ചെയ്യുന്നു.

ലക്ഷ്യങ്ങള്‍

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ഫലപ്രദമായി സംഘടിപ്പിച്ചുകൊണ്ട് ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാലാക്കുക എന്നുളളതാണ് യൂണിയന്റെ ലക്ഷ്യം.  ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി താഴെപ്പറയുന്ന പരിപാടികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് യൂണിയന്‍ ഊന്നല്‍ നല്‍കുന്നു.

1.  മിച്ചം സാഹചര്യങ്ങളില്‍ പോലും കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ മുഴുവനും ആദായ നിരക്കില്‍ യൂണിയന്‍ സംഭരിക്കുന്നു.  
2.  ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് ഉറപ്പുവരുത്താനായി ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണവും പാക്കിംഗും യൂണിയന്റെ സ്വന്തം ഡയറികളില്‍ തന്നെ യഥോചിതം നടത്തുക.  
3.  ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പുവരുത്താനായി പാലിന്റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ദൈനം ദിന അടിസ്ഥാനത്തില്‍ നടത്തുക വഴി കര്‍ഷകന് പരമാവധി ആദായം നേടി കൊടുക്കുക.

സംഖ്യകള്‍ ഒറ്റ നോട്ടത്തില്‍

1.  പ്രവര്‍ത്തനം ആരംഭിച്ചത്  -   15.01.1990

2.  ഡയറിപ്ലാന്റുകളുടെ എണ്ണം  -   5

3.  സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി    -    1

4.  പാല്‍ ശീതീകരണ പ്ലാന്റുകള്‍        -    4

5.  പാല്‍ ശീതികരണ കേന്ദ്രങ്ങള്‍        -    2

6.  സംഭരണ ഉപാധിനിവേശ കേന്ദ്രങ്ങള്‍    -    9

7.  വിപണന ഡിപ്പോകള്‍            -    5

8.  മാനവവിഭവ വികസന കേന്ദ്രം        -    1

9.  വില്പ്പന (2012-13)   -    628.07 കോടി രൂപ (6280.7 ദശലക്ഷം രൂപ)

10. അടച്ചുതീര്‍ത്ത മൂലധനം   -    22.94 കോടി രൂപ (229.4 ദശലക്ഷം രൂപ)

11. അസംസ്‌കൃത പാലിന്റെ ശരാശരി പ്രതിദിന സംഭരണം (2012-13)    -    466461 ലിറ്റര്‍

12. സംസ്‌ക്കരിച്ച ദ്രവപാലിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    422924 ലിറ്റര്‍

13. കൊഴുപ്പു നീക്കം ചെയ്ത പാല്‍ തൈരിന്റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    50600 ലിറ്റര്‍

14. യൂണിയന് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം (2012-13)    -    88849

പ്രാരംഭധനസഹായം

എം.ആര്‍.സി.എം.പിയുവിലെ പ്രവര്‍ത്തന പരിധിയിലുളള ആറു ജില്ലകള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ ഓപ്പറേഷന്‍ ഫ്‌ളഡ് ക്ഷീര വികസന പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍, യൂണിയന്റെ പദ്ധതികള്‍ക്കുളള പ്രാരംഭ ധനസഹഅയം ഭാഗീകമായി വായ്പയായും ഭാഗികമായി സഹായ ധനമായും സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് കോ-ഓപ്പറേഷന്‍ (എസ്.ഡി.സി) വഴി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ലഭ്യമാക്കിയത്.  യൂണിയന്‍ ഉറച്ച സാമ്പത്തിക സാമ്പത്തിക അടിത്തറ കൈവരിച്ച മാത്രയില്‍ യൂണിയനെ സ്വതന്ത്രമായി വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് എസ്.ഡി.സി രംഗത്തുനിന്നും പിന്‍വാങ്ങുകയാണുണ്ടായത്.

പോഷണവും ആരോഗ്യവും - പാലിന്റെ പ്രാധാന്യം

പാല്‍ ഏറെക്കുറെ ഒരു ഉത്തമ ആഹാരമാകുന്നു.  ഇതിനു ഉയര്‍ന്ന പോഷക മൂല്യമുണ്ട്.  ശരീരനിര്‍മൃതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, ഊര്‍ജ്ജം നല്‍കുന്ന പാല്‍ കൊഴുപ്പും ലാക്‌റ്റോസും പാലില്‍ അടങ്ങിയിരിക്കുന്നു.  കൊഴുപ്പ്, അംമ്ലങ്ങള്‍ ലഭ്യമാകുന്നത് കൂടാതെ മുകളില്‍പ്പറഞ്ഞിരിക്കുന്ന എല്ലാ പോഷകങ്ങളും എളുപ്പം ദഹിക്കുന്ന രൂപത്തിലാണ് പാലില്‍ അടങ്ങിയിരിക്കുന്നത്.  പാലിന്റെ ഈ ഗുണഗണങ്ങള്‍ പാലിനെ ഗര്‍ഭിണികളായ അമ്മമാര്‍, വളരുന്ന കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ആരോഗ്യം വീണ്ടെടുക്കുന്നവര്‍, വൈകല്യമുളളവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഒരു ഉത്തമ ആഹാരമാകുന്നു.

പാലിലെ ഘടകങ്ങളുടെ പ്രാധാന്യം

·    മാംസ്യം

പാല്‍ മാംസ്യം ഉന്നത ഗുണമുളള സമഗ്രമാംസ്യം ആകുന്നു.  അതായത് ആവശ്യ അമിനോ അംമ്ലങ്ങള്‍ ഉയര്‍ന്ന അളവില്‍ പാലില്‍ അടങ്ങിയിരിക്കുന്നു.

·    ധാതുകള്‍

പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ ധാതുക്കളും പോഷണത്തിന് അത്യന്താപേക്ഷിതമാണ്.  കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍.  പ്രസ്തുത ധാതുക്കളും ജീവകം ഡിയും എല്ലുകളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്.

·    ജീവകങ്ങള്‍

ജീവികളുടെ സ്വാഭാവിക വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രത്യുല്പ്പാദനത്തിനും അത്യാവശ്യമായ അനുബന്ധ ഭക്ഷണ ഘടകങ്ങളാണ് ജീവകങ്ങള്‍.  ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്‌ളാവിന്‍ മുതലായവയുടെ ഉത്തമ ഉറവിടമാണ് പാല്‍.

·    കൊഴുപ്പ്

പാലിന്റെയും പാലുല്പന്നങ്ങളുടെയും പോഷക മൂല്യം, രുചി, ഭൗതിക ഗുണങ്ങള്‍ എന്നിവയില്‍ കൊഴുപ്പു നിര്‍ണായക പങ്കു വഹിക്കുന്നു.  ഊര്‍ജ്ജത്തിന്റെ മികച്ച സ്രേതസ്സാണെന്നതു കൂടാതെ കൊഴുപ്പില്‍ പ്രബലമായ തോതില്‍ ആവശ്യ കൊഴുപ്പ് അംമ്ലങ്ങള്‍ (ലിനോളിക്, അറാക്കിഡോണിക്) അടങ്ങിയിരിക്കുന്നു.  ക്ഷീരോല്പന്നങ്ങള്‍ക്ക് രുചിപകരുന്നതില്‍ സവിശേഷമായ പങ്കുവഹിക്കുന്നത് പാലിലെ കൊഴുപ്പാണ്.  പാലിലെ കൊഴുപ്പ് നല്‍കുന്ന ഹൃദ്യമായ രുചിക്ക് പകരം വെയ്ക്കാന്‍ മറ്റേതുതരത്തിലുളള കൊഴുപ്പിനുമാവില്ല.  ക്ഷീരോല്പ്പന്നങ്ങള്‍ക്ക് മൃദുത്വവും, ഹൃദ്യവുമായ രുചിയും പ്രദാനം ചെയ്യുന്നത് പാലിലെ കൊഴുപ്പാണ്.  ക്ഷീരോല്പന്നങ്ങള്‍ക്ക് ഉപഭോഗസ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതു കൂടാതെ ആസ്വാദ്യകരമായ ഭക്ഷണം കഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താവിന്റെ പോഷണ താല്പര്യങ്ങള്‍ കൂടി പാലിലെ കൊഴുപ്പ് നിറവേറ്റുന്നു.

·    ലാക്‌റ്റോസ്

ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നുളളതാണ് ലാക്‌റ്റോസിന്റെ (അന്നജം) പ്രധാന ധര്‍മ്മം.  കുടലില്‍ ലഘുവായ അമ്ലപ്രതിപ്രവര്‍ത്തനം നടത്തുക വഴി മാംസ്യം വിഘടിപ്പിക്കുന്ന സൂക്ഷമാണുക്കളുടെ എണ്ണം നിയന്ത്രിക്കുകയും ദഹന പ്രക്രീയയെ സഹായിക്കുകയും ചെയ്യുന്നു.

·    ഊര്‍ജ മൂല്യം

ഊര്‍ജ്ജം നല്‍കുന്ന പാലിലെ ഘടകങ്ങളും അവയുടെ വ്യതിരിക്ത സംഭാവനകളും താഴെപ്പറയുന്നവയാണ്.

പാല്‍ കൊഴുപ്പ്        -    9.3 c/g
പാല്‍ മാംസ്യം        -    4.1 c/g
പാലിലെ പഞ്ചസാര    -    4.1 c/g

i.e., (food calories) = 1000 c (small calories)
Note :  പാലിന്റെ ഊര്‍ജ്ജമൂല്യം അതിന്റെ രാസ സംയോഗത്തെ ആശ്രയിച്ചിരിക്കുന്നു.  ശരാശരി പശുവിന്‍ പാല്‍ 75 c /100 g

എരുമ പാല്‍ 100 c /100 g

പാസ്ച്ചുറൈസ് ചെയ്ത പാല്‍ v/s സംസ്‌ക്കണ പാല്‍

സംസ്‌ക്കണ പാല്‍

സംഘത്തിന്റെയും ഡയറിയുടെയും ഡോക്കുകളില്‍ സ്വീകരിക്കുന്ന പാലിന്റെ ആരോഗ്യകരമായ ഗുണം, പാല്‍ ഉല്പ്പാദിപ്പിക്കപ്പെടുന്ന തൊഴുത്ത്, കൃഷിയിടം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.  അതായത്  ആരോഗ്യമുളള പശുക്കള്‍, ശുചിയായ പാല്‍ ഉല്‍പ്പാദനം, ശുചിത്വമുളള പാത്രങ്ങള്‍, പ്രസവാനന്തരമുണ്ടാകുന്ന ആദ്യ പാലിന്റെ അംശം, ശീഘ്രമായ ശീതീകരണം, ശീതികരണ കടത്ത് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.  സംസ്‌ക്കരിക്കപ്പെടാത്ത പാല്‍ രോഗാണുക്കളുടെ പ്രബലമായ വാഹകരാണ്.  സംസ്‌ക്കരിക്കാത്ത പാല്‍ ഉപയോഗിച്ചാല്‍ രോഗാണുക്കള്‍ മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുണ്ട്.  പാല്‍ കൈകാര്യം ചെയ്യുന്നതനുസരിച്ച് സംസ്‌ക്കരിക്കാത്ത പാല്‍ ഒരു എം.എല്‍ പാലില്‍ 50 ലക്ഷത്തിലേറെ ജീവാണുക്കള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്.

പാസ്ച്ചുറൈസ് ചെയ്ത പാല്‍

72oC  (161 oF) താപനിലയില്‍ 15 സെക്കന്റ് നേരം പാലിന്റെ ഓരോ കണികയും പാസ്ച്ചുറൈസര്‍ എന്ന ഉപകരണത്തില്‍ ചൂടാക്കുകയും ഉടനടി അത് 5 oC ല്‍ അഥവാ അതില്‍ താഴെയൊ തണുപ്പിക്കുകയും ചെയ്യുന്ന പ്രക്രീയയാണ് പാസ്ച്ചുറൈസേഷന്‍. രോഗം പരത്തുന്ന സുക്ഷമാണുക്കളെ 100% നശിപ്പിക്കുക വഴി പാസ്ച്ചുറൈസേഷന്‍ മനുഷ്യന്റെ ഉപഭോഗത്തിനായി പാല്‍ സുരക്ഷിതമാക്കുന്നു.  99% നശീകരണ സൂക്ഷമാണുക്കളെ നശിപ്പിക്കുക വഴി പാലിന്റെ ശേഖരണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.  കൂടാതെ പാസ്ച്ചുറൈഷേന്‍ SPL/ML നെ 3000 നു താഴെ കൊണ്ടു വരുന്നു.  യുക്തമായ രീതിയില്‍ നടത്തുന്ന പാസ്ച്ചുറൈസേഷന്‍ ജീവകം എ, ബി, ഡി, കരോട്ടിന്‍ റബോഫ്‌ളാവിന്‍ എന്നിവയെ ബാധിക്കുന്നില്ല.

ഹോമോജനൈസ് ചെയ്ത പാലിന്റെ ഗുണങ്ങള്‍ (തുല്യ ലക്ഷണമാക്കപ്പെട്ട)

ഹോമോജിനൈസര്‍ എന്ന യന്ത്രത്തിലൂടെ 2000-2500 പി.എസ്.ഐ മര്‍ദ്ദത്തില്‍ കടത്തിവിട്ട് കൊഴുപ്പിന്റെ ചെറുഗോളങ്ങളെ വിഘടിപ്പിക്കുന്നു.  തത്ഫലമായി 48 മണിക്കൂര്‍ കിഴിഞ്ഞാലും പ്രകടമായ പാല്‍പ്പാട കാണാന്‍ സാധ്യമല്ല.  20 മൈക്രോണിനു വലിപ്പത്തിനും താഴെയാണ് കൊഴുപ്പിന്റെ ചെറുഗോളങ്ങള്‍ വിഘടിപ്പിക്കപ്പെടുന്നത്.  ഈ പ്രകൃയയെയാണ് ഹോമോജിനൈസേഷന്‍ എന്നുപറയുന്നത്.

ഗുണങ്ങള്‍

1.    മുകളില്‍ പാല്‍പ്പാട രൂപപ്പെടുന്നല്ല.
2.    അധികമായി ഇളക്കിയാലോ, കഠിനമായി കൈകാര്യം ചെയ്താലോ, പാലിന്റെ കൊഴുപ്പ് വേര്‍തിരിയുന്നില്ല. 
3.    കൂടുതല്‍ ആസ്വാദ്യതയും തിളങ്ങുന്ന രൂപവും ഭാരിച്ച ഭൗതിക ഘടനയും മികച്ച രുചിയും പാലിനു കൈവരുന്നു.  
4.    മൃദുവായ തൈര് തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നതുകൊണ്ട് എളുപ്പത്തില്‍ ദാഹിക്കുകയാല്‍ ശിശുക്കള്‍ക്ക് ഉത്തമം.  
5.    ഓക്‌സിഡേഷന്‍ എന്ന രാസപ്രക്രീയയിലൂടെ വരുന്ന രുചിമാറ്റത്തിനുളള സാദ്ധ്യത ഹോമോജിനൈസ്ഡ് പാലില്‍ കുറവാണ്.

അവസാനം പരിഷ്കരിച്ചത് : 9/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate