অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

തഴുതാമയുടെ ഔഷധഗുണങ്ങളറിയൂ...

വേനല്‍ ചൂടില്‍ കുളിര്‍മ പകരാനുതകുന്ന ഔഷധമാണ് നിലം പറ്റിവളരുന്ന തഴുതാമ. മഴക്കാലത്ത് തളിര്‍ത്തു വളരുന്ന ഇവ നനവുള്ള സ്ഥലങ്ങളില്‍ ഏതു കാലാവസ്ഥയിലും കണ്ടുവരുന്നു. റോഡരികുകളിലും വയല്‍ക്കരയിലുമൊക്കെ കാണാറുണ്ടെങ്കിലും പലര്‍ക്കും ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ചറിയില്ല.

വെള്ള, ചുവപ്പ്, നീല, ഇളംപച്ച എന്നീ നാല് തരത്തിലുള്ള ചെടികളുണ്ട്. കേരളത്തില്‍ കൂടുതലുംചുവപ്പാണ് കണ്ടുവരുന്നത്. ഔഷധഗുണം കൂടിയതും ഇതുതന്നെ.

തഴുതാമസമൂലമായി ഔഷധങ്ങളില്‍ ഉപയോഗിക്കാറുണ്ട്. വേരാണ് കൂടുതല്‍ പ്രധാനഭാഗം.തഴുതാമയുടെ ഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യവുമാണ്. ഇതു പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തെ ഇതു തണുപ്പിക്കും. രക്തവര്‍ദ്ധനയ്ക്ക് ഉപയോഗിക്കുന്ന തഴുതാമ രക്തയോട്ടവും കൂട്ടുന്നു. 

ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങള്‍, ഹൃദ്രോഗം, കുഷ്ഠം എന്നിവയ്‌ക്കെല്ലാം ഇത്ഔഷധമായി ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ചു പാലില്‍ പഞ്ചസാര, നെയ്യ്എന്നിവയോടൊപ്പം ചേര്‍ത്ത് പതിവായി കഴിക്കുന്നത് ഗ്യാസ്ട്രബിള്‍, ഉദരവീക്കം എന്നിവയ്ക്ക് ഗുണം ചെയ്യുന്നതായി പറയുന്നു. തഴുതാമ മൂത്രവര്‍ദ്ധനവിനുള്ള ഔഷധമായും കാണുന്നു.

ക്രോട്ടൺ അലങ്കാരച്ചെടികൾ

ഇലകളുടെ ആകൃതി, നിറം എന്നീ കാര്യങ്ങളിൽ ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്ന ഒരു അലങ്കാര ഇലച്ചെടിയാണ്‌ക്രോട്ടൺ. ശ്രീലങ്കന് സ്വദേശിയെന്ന് കരുതുന്ന ഈ അലങ്കാരച്ചെടിയുടെ ഏറ്റവും അധികം അലങ്കാര- സങ്കരഇനങ്ങളും ഇന്ത്യയിലാണ്‌ കാണുന്നത്. ഇന്ത്യയിൽ കാണപ്പെടുന്നവയിൽ ഏകദേശം 800 ഇനങ്ങളിൽ ഏറിയപങ്കും ബാംഗ്ലൂരില് നിന്നുമാണ്‌ ഉത്പാദിപ്പിക്കുന്നത്

നടീൽ വസ്തു

കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിക്കുന്നവിത്തുകള് ഉപയോഗിച്ചാണ്‌ ക്രോട്ടൺ ചെടികളിൽ പുതിയവ ഉണ്ടാക്കുന്നത്. കൂടാതെ തണ്ടുകൾമുറിച്ചുനട്ടും പതിവയ്ച്ചും പുതിയ ചെടി ഉത്പാദിപ്പിക്കുന്നുണ്ട്.

തണ്ട് മുറിച്ചുനട്ടുള്ള ഉത്പാദനം

ഒര‍ടിയോളംനീളമുള്ളതും മുകുളങ്ങൾ ഉള്ളതുമായ തണ്ടുകൾ മുറിച്ചുനട്ടാണ്‌ ക്രോട്ടൺസാധാരണയായി വളർത്തുന്നത്. മുറിച്ചെടുക്കുന്ന തണ്ടുകൾ ഇലകൾ മാത്രം നീക്കംചെയ്തെടുക്കുന്നു. തണ്ടുകൾ വേഗത്തിൽ വേര്‌ പിടിക്കുന്നതിലേക്കായി റൂട്ടിംഗ്ഹോർമോണുകൾ ഉപയോഗിക്കാവുന്നതാണ്‌. ഇതിലേയ്ക്കായി മുറിച്ച തണ്ടുകൾ ആദ്യംവെള്ളത്തില് മുക്കി നനച്ചശേഷം ഹോർമോൺ പൊടിയിൽ മുക്കി നടീൽ മിശ്രിതം നറച്ച കവറുകളിൽനടാവുന്നതാണ്‌. ചുവന്ന മണ്ണ്, ആറ്റുമണൽ എന്നിവ ഒരേ അളവിൽ എടുത്ത് അതിൽചാണകപ്പൊടി ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. സെപ്റ്റംബർ, നവംബർ എന്നീമാസങ്ങളാണ്‌ ക്രോട്ടൺ നടുന്നതിന്‌ ഏറ്റവും നല്ല കാലാവസ്ഥ. അനുകൂലസാഹചര്യങ്ങളിൽ ഒന്ന്- ഒന്നര മാസത്തിനുള്ളിൽ വേരുകൾ വളർന്നുതുടങ്ങും. ചെറിയതണലിൽ വളർന്ന് പുതിയ കൂമ്പും ഇലകളും ആയാൽ സ്ഥിരമായി വളർത്താൻഉദ്ദേശിക്കുന്ന മാധ്യമം നിറച്ച ചട്ടികളിലേയ്ക്കോ തറയിലേയ്ക്കോ മാറ്റിനടാവുന്നതാണ്‌.

പതിവയ്ക്കൽ

ക്രോട്ടണിന്റെനവീന സങ്കരയിനങ്ങൾ തണ്ടുമുറിച്ചുനട്ട് വളർത്താൻ സാധിക്കാത്തവയാണ്‌. അതിനാൽപുതിയവ ഉണ്ടാക്കുന്നതിന്‌ പതിവയ്ക്കൽ എന്ന പ്രജനനരീതിയാണ്‌ഉപയോഗിക്കുന്നത്. പൂർണ്ണ വളർച്ചയെത്തിയ തണ്ടുകൾ ഒരടിയോളം താഴ്ത്തിയാണ്‌പതിവയ്ക്കുന്നത്. അതിലേക്കായി ആദ്യം പതിവയ്ക്കാൻ ഉദ്ദേശിച്ചിരിക്കുന്നഭാഗത്തെ തൊലി വട്ടത്തിൽ നീക്കം ചെയ്യുന്നു. ആ ഭാഗത്ത് ചുവന്നമണ്ണ്, ആറ്റുമണല് ,ചാണകപ്പൊടിഎന്നിവ ചേർത്ത് മിശ്രിതം കൊണ്ട് മൂടി നാടപോലെ നീളത്തിൽ മുറിച്ചെടുത്ത്പ്ലാസ്റ്റിക് കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടുന്നു. ആ ആവരണത്തിനുള്ളിൽ വേരുകൾഉത്പാദിപ്പിച്ചുതുടങ്ങുമ്പോൾ പതിവച്ച ഭാഗത്തുനിന്നും താഴെയായിമുറിച്ചെടുത്ത് നടാവുന്നതാണ്‌. പതിവയ്ക്കുന്നതിനും തണ്ടുകൾമുറിച്ചുനടുന്നതിനും നേരെ മുകളിലേയ്ക്ക് നല്ല കരുത്തോടെ വളരുന്നസ്വഭാവമുള്ള കമ്പുകൾ തിരഞ്ഞെടുക്കേണ്ടതാണ്‌.

പരിപാലനം

ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇവ ഉച്ചവരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നസ്ഥലത്തും ഉച്ചയ്ക്കുശേഷം ഭാഗീകമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുംനടുന്നതാണുത്തമം. തണൽ അധികമായാൽ തണ്ടുകൾക്ക് നീളം വയ്ക്കുകയും ഇലകളുടെ നിറംമങ്ങി അനാകർഷകവുമായിത്തീരും. നിലത്ത് നടുന്നു എങ്കിൽ നല്ല നീർവാഴ്ചയുള്ളസ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്‌. ഈ ചെടിയുടെ സൗന്ദര്യം നിലനിൽക്കുന്നത് ചെടിനിറയെയുള്ള ഇലകളാണ്‌. അതിനാൽ കമ്പുകോതൽ വളരെ ആവശ്യമായ ഒരുപരിപാലനരീതിയാണ്‌. ചെടി നട്ട് ഏകദേശം ഒരടി പൊക്കമെത്തിയാൽ കൂമ്പ്നുള്ളിക്കളയേണ്ടതാണ്‌. അതുമൂലം കൂടുതൽ ശാഖകൾ ഉണ്ടാകുന്നു. പുതിയ ശിഖരങ്ങൾഒരടി പൊക്കമെത്തിയാൽ അല്പം താഴ്ത്തിവെട്ടി വീണ്ടും വളരാൻ അനുവദിക്കുക.കമ്പുകോതൽ വർഷത്തിൽ ഒരിക്കലെങ്കിലും മഴക്കാലത്തിനുമുൻപായി നടത്തേണ്ടതാണ്‌.കമ്പുകോതുമ്പോൾ മുകളിലേയ്ക്ക് വളരുന്ന ശിഖരങ്ങളും വശങ്ങളിലേക്ക് വളരുന്നശിഖരങ്ങളും നീക്കം ചെയ്യേണ്ടതാണ്‌.

ചട്ടിയിൽ വളർത്തുന്ന ചെടികൾക്ക് വർഷത്തിൽ ഒരിക്കൽ ചട്ടിയിലെ മിശ്രിതംമാറ്റി പുതിയത് നിറയ്ക്കേണ്ടതാണ്‌. അത് അപ്രായോഗികമാണെങ്കിൽ ചട്ടിയിലെമണ്ണ് മുകളിൽ നിന്നും അരയടി കനത്തിൽ പഴയ മിശ്രിതം മാറ്റി പുതിയവനിറയ്ക്കേണ്ടതാണ്‌. ഇതുമൂലം ചെടികളുടെ വളർച്ചയ്ക്ക് ആക്കം കൂടുന്നു.

ക്രോട്ടൺചെടികൾ വേനൽക്കാലങ്ങളിൽ ദിവസവും രണ്ട് നേരം നനക്കേണ്ടതാണ്‌. പക്ഷേ, ചട്ടിയിൽ വളരുന്നവയ്ക്ക് ചട്ടിയിലെ മിശ്രിതം നനയുന്നതിനാവശ്യമായ വെള്ളംനൽകിയാൽ മതി. അധിക ഈർപ്പം ഇല കൊഴിയുന്നതിന്‌ കാരണമാകും. നിലത്ത് അതിരായിനടുകയാണെങ്കിൽ ചെടികൾ തമ്മിൽ ഒരടി അകലം മതിയാകും. ക്രോട്ടൺ ചെടിയിൽഉണ്ടാകുന്ന പൂക്കൾ അനാകർഷകമാകയാൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ നീക്കംചെയ്യുന്നത് നന്നായിരിക്കും. അതുമൂലം ചെടികളിൽ പുതിയ ശിഖരങ്ങൾഉണ്ടാകുന്നതിന്‌ കാരണമാകുകയും ചെയ്യും.

വളപ്രയോഗം

ജൈവവളങ്ങള് കൂടുതൽ നൽകിയാൽ നല്ലതുപോലെ വളരുന്ന ചെടിയാണ്‌ ക്രോട്ടൺ. നടീൽ മിശ്രിതത്തിൽഇലപ്പൊടി വളമോ എല്ലുപൊടിയോ ചേർത്താൽ നല്ല വളർച്ചകാണിക്കും. കൂടാതെ നടീൽ മിശ്രിതത്തിൽ അല്പംകുമ്മായം ചേർത്താൽ ഇലകൾക്ക് തിളക്കമാർന്ന നിറം ലഭിക്കും.

രോഗ-കീട ബാധ

താരതമ്യേന രോഗ-കീട ബാധകൾ കുറഞ്ഞ ഈ ചെടികൾക്ക് വേനൽക്കാലത്ത് കാണുന്ന മുഞ്ഞയാണ് പ്രധാന കീടമായി കാണുന്നത്. വെള്ള നിറത്തിൽ പഞ്ഞിക്കെട്ടുപോലെ തണ്ടിലുംഇലയിലും പറ്റിപ്പിടിച്ച് വളരുന്ന ഇവ ചെടിയുടെ നീരൂറ്റിക്കുടിക്കും. അതുമൂലംഇലകൊഴിച്ചിൽ എന്ന രോഗം ക്രോട്ടണിന്‌ ഉണ്ടാകും. മുഞ്ഞയുടെ ശല്ല്യംകുറവാണെങ്കിൽ പഞ്ഞി സ്പിരിറ്റ് മുക്കി തുടച്ചുനീക്കാവുന്നതാണ്‌. അതിനുശേഷംനേർപ്പിച്ച സോപ്പ് ലായനി ചെടി മുഴുവൻ നനയത്തക്കവിധം ഒഴിക്കുകയും വേണം.കീടബാധ അധികമായാൽ കീടനാശിനിയായ മാലത്തിയോൺ ഷാം‌പൂ ചേർത്ത് വെള്ളത്തിൽകലക്കി മിശ്രിതമാക്കി ചെടി മുഴുവനും ഒഴിക്കാവുന്നതാണ്‌.

ചങ്ങലംപരണ്ട

വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലുമൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത്കാണപ്പെടുന്നത്. അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്‌. ഓരോസന്ധികളിൽ നിന്നും ഇലകളും എതിർഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു.  ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ്. ചുവന്നകായ്കളിൽ ഒരു വിത്തുണ്ടായിരിക്കും.  ഇല ഭക്ഷ്യയോഗ്യമാണ്.

ഔഷധ ഗുണങ്ങൾ

സംസ്കൃതത്തിൽഅസ്ഥി സംഹാരിഎന്നാണ് ചങ്ങലം പരണ്ടയുടെ പേര്. ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്‍റെ തണ്ട്ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്. ഇതിന്‍റെ  തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്‍റെ തണ്ട്പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും. രക്തംസ്തംഭിപ്പിക്കും. വിശപ്പുണ്ടാക്കും. ആർത്തവ ക്രമീകരണത്തിനും നല്ലത്.

ഫ്യൂഷിയ എന്ന അലങ്കാരസസ്യം

ഓനഗ്രേസിയെ  (Onagraceae) കുടുംബത്തിൽ പെട്ട ഒരു അലങ്കാര സസ്യയിനമാണ് ഫ്യൂഷിയ. രണ്ടായിരത്തിൽപ്പരം ഇനങ്ങൾ ഈ വർഗ്ഗത്തിൽ കാണപ്പെടുന്നു. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇതിന്റെ ഉത്ഭവം . കുറ്റിച്ചെടിയായ ഈ സസ്യത്തിൽ, സ്ത്രീകളുടെ ഒരു ആഭരണമായ കുടഞാത്തു  (ജിമിക്കി) പോലെ തൂങ്ങിക്കിടക്കുന്ന പൂക്കൾ ഉണ്ടാകുന്നു. ബാഹ്യദളങ്ങൾക്കും ദളങ്ങൾക്കും രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്. വെള്ളയും ചുവപ്പും, മാന്തളിർ വർണവും, ചുവപ്പും, ഇളം ചുവപ്പും ഓറഞ്ച് കലർന്ന കടും ചുവപ്പും തുടങ്ങിയ പലനിറങ്ങളിൽ ഇവ കാണപ്പെടുന്നു.

പൂന്തോട്ടത്തിൽ വളർത്തുന്ന മിക്ക ഇനങ്ങളും സങ്കര ഇനങ്ങളാണ്. ചട്ടികൾ, തൂക്കിയിട്ടിരിക്കുന്ന ചട്ടികൾ, ട്രഫുകൾ, വലിയ പാത്രങ്ങൾ, ജനൽ അറകൾ എന്നിവിടങ്ങളിൽ വളർത്തുന്നതിനു ഈ ചെടി ഉത്തമമാണ്. തഴച്ചു വളരുന്നതിനു തണുപ്പും ഈര്‍പ്പവുമുള്ള പരിസ്ഥിതി ആവശ്യമാണ്. കുന്നിൻപ്രദേശങ്ങളിലും മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഈ ചെടി നന്നായി വളരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവപുഷ്പിക്കുന്നത്.

പുളിവെണ്ട

മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരുപുളിയാണു് പുളിവെണ്ട(Hibiscus sabdariffa).   ഇതിന്‍റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ടു്.

അരമീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണു്പുളിവെണ്ടയുടേതു്. വിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചു കൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. അറുപതു് സെന്‍റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പതു് സെന്‍റീ മീറ്റർ അകലങ്ങളിലായാണു് വിത്ത്പാകുന്നതു്. വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ടു്. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ടു്. ചെടി പൂത്ത് ഇരുപതു് ദിവസത്തിനുളളിൽ വിളവു് പാകമാകും. ചുവപ്പു നിറമായ പുഷ്പകോശങ്ങൾ പറിച്ചെടുത്താണു് ഉപയോഗിക്കുന്നതു്. നവംബർ മുതൽ ജനുവരിവരെയാണ് വിളവെടുക്കുന്നത്. ഒരു ചെടിയിൽ നിന്നും ഏതാണ്ടു് ഒരു കിലോഗ്രാം വരെ പുഷ്പകോശങ്ങൾ ലഭിക്കാറുണ്ടു്.

രാമച്ചത്തിന്‍റെ ഔഷധഗുണങ്ങള്‍

ശരീരത്തിന് തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ വേനല്‍രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമായ ഔഷധിയാണ് രാമച്ചം.വനപ്രദേശങ്ങളിലും അടിവാരങ്ങളിലുമെല്ലാം തഴച്ചുവളരുന്ന പുല്‍ച്ചെടിയാണിത്. ഇതിന്റെ വേരാണ് ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ്.

വീടുകളില്‍ എന്നും സൂക്ഷിച്ചുവയ്ക്കുന്നത്നല്ലതാണ്. വിയര്‍പ്പിനെ ശമിപ്പിക്കുകയും വിയര്‍പ്പിന്റെ ഗന്ധം കുറയ്ക്കുകയും ചെയ്യുന്നതാണ് രാമച്ചം ദാഹശമിനിയായി ഉപയോഗിക്കുന്നതിന്‍റെ കാരണം. ദഹനം വേഗത്തിലാക്കാനും ഇതുസഹായിക്കും. തളര്‍ച്ച കുറയ്ക്കും.വിയര്‍പ്പ് ദുര്‍ഗന്ധം കുറയ്ക്കാന്‍ രാമച്ചം ദേഹത്ത് അരച്ചുപുരട്ടാറുമുണ്ട്. 

വ്രണങ്ങളും മറ്റും ഉണങ്ങുന്നതിനും രാമച്ചം പുരട്ടുന്നത് സഹായിക്കും. രാമച്ചം പുകയ്ക്കുന്നത് പണ്ടുകാലത്ത് വീടുകളില്‍ശീലമാക്കിയിരുന്നു. സുഗന്ധം നിറയ്ക്കാനും കൊതുകുശല്യവും കുറയ്ക്കുന്നതിനും ഗുണകരമാകും ഇത്. കുട്ടികളുള്ള വീടുകളില്‍ രോഗാണുക്കളെ അകറ്റുന്നതിനും രാമച്ചം പുകയ്ക്കും.

ഉശീരാസവം എന്ന ഉഷ്ണരോഗങ്ങള്‍ക്കുള്ള ഔഷധിനിര്‍മ്മിക്കുന്നത് രാമച്ചം ഉപയോഗിച്ചുകൊണ്ടാണ്. സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവര്‍ദ്ധക ഔഷധമായും രാമച്ചം ഉപയോഗിക്കുന്നുണ്ട്.

ബോഗൺവില്ല അഥവാ കടലാസുപിച്ചകം

തെക്കേ അമേരിക്ക സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗൺവില്ല (ബൊഗയൻവില്ല) അഥവാ കടലാസുപിച്ചകം (കടലാസ്സുചെടി) . ഇതിന്‍റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായ തിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്.  മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾവളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌( (Bract). പിങ്ക്, മജന്ത, പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ്ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീന്  തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.

ചൂട് കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വർഷം മുഴുവൻ പുഷ്പിക്കുകയുംചെയ്യുന്നു. ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താൽ ഇവയുടെവളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വർദ്ധിപ്പിക്കാം. ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കൽ ചക്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളംകുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോൾ വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളിൽ ബോണ്സായ് വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളിൽ വളർത്താറുണ്ട്.

ഇലുമ്പിയുടെ ഔഷധഗുണങ്ങള്‍

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലുമ്പി.  ശാസ്ത്രീയനാമം: അവെറോഹ ബിലിംബി( Averrhoa bilimbi). ഇരുമ്പൻപുളി, ഓർക്കാപ്പുളി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു.സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നു വളരുകയും ചെയ്യും. ഈ സസ്യത്തിന്‍റെ കായ് പച്ചക്കറിയായിഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾകൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പുളിക്കും വാളന്‍പുളിക്കും പകരമായി മീന്‍കറിയിലും ഈകായ്കള്‍  പച്ചക്ക് അച്ചാറിടുന്നതിനും  ഉപയോഗിക്കുന്നു. ജനനം  ഇന്തോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്. എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.

കൃഷിരീതി

വിത്താണ് പ്രധാന നടീൽ വസ്തു. മാതൃവൃക്ഷത്തിന്റെ ചുവട്ടിൽ വിത്ത് വീണ്‌ മുളക്കുന്ന തൈകളോ നഴ്സറിയില് നിന്നും ലഭിക്കുന്ന തൈകളോ നടുന്നതിനായ് ഉപയോഗിക്കാം. ഏകദേശം 1മീറ്റർനീളത്തിലും അതേ വീതിയിലും‍ ആഴത്തിലും ( 1X1X1) എടുക്കുന്ന കുഴികളിൽ ഏകദേശം 1 വർഷം പ്രായമുള്ള തൈകൾ , കുഴികളിൽ നാലിൽ മൂന്ന് ഭാഗം മേൽമണ്ണും ഒരു ഭാഗംപച്ചിലവളവും ചേർത്ത് നിറച്ചതിനുശേഷം നടാം. നല്ലതുപോലെ വളരുന്നതിനും കായ് ലഭിക്കുന്നതിനും നനക്കുകയും പുതയിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. . മഴക്കാലമാകുന്നതോടെ പുതിയ കിളിർപ്പുകളും പൂക്കളും ഉണ്ടാകുന്നു. പൂക്കൾ‍ കുലകളായി മരത്തിന്റെ ചില്ലകളിലും തടിയിലും ഉണ്ടാകുന്നു. ഈ പൂക്കൾ സ്വപരാഗണംമൂലം കായകളായി മാറുകയും ചെയ്യുന്നു.

ഔഷധഗുണം

ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ ചൊറിച്ചില് നീര്വീക്കം , തടിപ്പ്, വാതം, മുണ്ടിനീര് , വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച്കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ്  പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ  പിത്തളപാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്. ഇരുമ്പൻപുളി കൊണ്ടുള്ള വൈനും രക്തത്തിലെ കൊഴുപ്പു കുറക്കാൻ ഉത്തമമാണ്.

പാരിജാതം

നിക്റ്റാൻത്തസ്സ് അർബോട്ടിട്ടസ്സ് (Nyctanthes arbortristis) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു വൃക്ഷമാണ് പവിഴമല്ലി അഥവാ പാരിജാതം.  മിക്ക കാലാവസ്ഥയിലും ഈ വൃക്ഷം വളരുന്നു. ദക്ഷിണേഷ്യയിലാകെ കണ്ടുവരുന്നു.

വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്‍റെ  പൂക്കൾ വൈകുന്നേരങ്ങളില്‍ വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത ചുവപ്പ്നിറം ആണ്. ദളപുടം വെളുപ്പ് നിറത്തിലുമായിരിക്കും.

പാരിജാതത്തിന്‍റെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കുപയോഗിക്കുന്നു. എന്നാൽ കെട്ടിടങ്ങളുടെ ആവശ്യത്തിനായിട്ട് ഈവൃക്ഷം ഉപയോഗിക്കാറില്ല. മരത്തിൽ കാതലിനു പുറമെ വെള്ളയും കാണുന്നുണ്ട്.

ഇതിന്‍റെ കായ കാപ്‌സ്യൂൾ രൂപത്തിൽ കാണുന്നു.പാരിജാതത്തിനു വിത്തുണ്ടെങ്കിലും വിത്തുമൂലം ഇതിന്‍റെ വംശവർദ്ധനവ് നടക്കുന്നില്ല.പാരിജാതത്തിന്റെ കമ്പുകൾ നട്ടാണിതിന്റെ വംശവർദ്ധനവു നടത്തുക.

ഔഷധയോഗ്യമായ ഭാഗങ്ങൾ

ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു. പാരിജാതത്തിന്‍റെ വിത്ത് തലയിലെ താരൻ കളയാൻ ഉപയോഗിക്കാറുണ്ട്. ഇലകൾ ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു.

കണ്ടകാരിചുണ്ട

സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ്‌ കണ്ടകാരിചുണ്ട. തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും ഈ സസ്യത്തെ കാണാം. നീല പൂക്കൾ ഉണ്ടാകുന്നവ, വെള്ള പൂക്കൾ ഉണ്ടാകുന്നവ എന്നിങ്ങനെ രണ്ടുതരംചെടികൾ നിലവിലുണ്ട്. വെള്ള നിറത്തിലുള്ള പൂക്കൾ ഉള്ളവയെ ലക്ഷ്മണാ എന്നപേരിലും അറിയപ്പെടുന്നു.

തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവര്‍ഷി  ഔഷധിയായ കണ്ടകാരിചുണ്ട ഏകദേശം 25-75 സെന്‍റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്‌. മുള്ളുകൾക്ക് ഏകദേശം 1.5 സെന്‍റീമീറ്റർ വരെ നീളംകാണപ്പെടുന്നു. ഇലകൾക്ക് 10 സെന്‍റീമീറ്റർ വരെ നീളവും 5 സെന്‍റിമീറ്റർ വരെവീതിയും ഉണ്ടായിരിക്കും. ഇലകളുടെ മധ്യസിര തടിച്ചതും സിരകളിൽ മുള്ളുകൾ ഉള്ളവയുമാണ്‌. നാലോ അഞ്ചോ പൂക്കൾ കൂടിയ കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് 75 മില്ലീമീറ്റർ വരെ വ്യാസമുണ്ടാകും. 5 ബാഹ്യ ദളങ്ങളുള്ളവയാണിത്. മഞ്ഞ, ഓറഞ്ചു നിറങ്ങളോടുകൂടിയ കായ്കൾ ഉരുണ്ടതും 12 മില്ലീമീറ്റർ വരെ വ്യാസമുള്ളവയുമാണ്‌. ഇവയിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായികാണാവുന്നതാണ്‌. വെളുത്ത മാംസളമായ ഭാഗവും അതു നിറയെ മഞ്ഞനിറത്തിലുള്ള ചെറിയവിത്തുകളും  ഇതിന്‍റെ കായ്കളുടെ പ്രത്യേകതയാണ്‌. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്‌

ഔഷധഗുണങ്ങള്‍

കണ്ടകാരി ഘൃതത്തിലെ ഒരു ചേരുവയാണ്.  ഉമിനീർ കൂടുതലുണ്ടാക്കും. നീരുവറ്റിയ്ക്കും. മൂത്രം വർദ്ധിപ്പിക്കും. പനി, ചുമ, ആസ്തമ, മഹോദരം എന്നിവമാറ്റും.

കുടംപുളിയുടെ കൃഷിരീതി

ഉഷ്ണമേഖലയിൽ വളരുന്ന കുടം‌പുളി ഒരു നിത്യഹരിത വൃക്ഷമാണ്‌. ഏകദേശം 20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തടിക്ക് 75 സെന്റീമീറ്റർ വരെവ്യാസമുണ്ടായിരിക്കും. ആൺ പൂക്കളും പെൺ പൂക്കളും വെവ്വേറെ വൃക്ഷങ്ങളിൽ കുലകളായി കാണപ്പെടുന്നു. പൂക്കൾക്ക് മഞ്ഞ കലർന്ന വെള്ള നിറമാണുള്ളത്. ഇതിൽആൺ പൂക്കൾ പെൺ‌പൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിളഞ്ഞകായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കായ്കൾക്ക് 6 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. കായ്കൾ മാംസളമായ കായിൽ 8 മുതൽ 10 വരെ വിരിപ്പുകളും; വരിപ്പുകൾക്ക് അനുസൃതമായി വിത്തുകളും കാണപ്പെടുന്നു. കായ് വിത്തു നീക്കംചെയ്ത് ഉണക്കിയെടുത്തതാണ്‌ കറികളിൽ ഉപയോഗിക്കുന്നത്. കറികൾക്ക് പർപ്പ‌ൾ നിറം നൽകുന്നതു കൂടാതെ മധുരവും പുളിയും കലർന്ന സ്വാദും നൽകുന്നു

തനിവിളയായും ദീർഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളർത്താവുന്നതാണ്. ജൂലൈ, ഒക്ടോബർ മാസങ്ങളാണ് കുടംപുളി തൈകൾ നടാൻ പറ്റിയ സമയം. വിത്തു മുളപ്പിച്ചും ബഡ്ഡ് തൈകളും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. 75 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ളകുഴികളിൽ ഒട്ടു തൈകൾ തമ്മിൽ 4 മീറ്റർ അകലത്തിലും വിത്തു തൈകൾ 7 മീറ്റർഅകലത്തിലുമായി ചെമ്മൺ പ്രദേശങ്ങളിലും; എക്കൽ പ്രദേശങ്ങളിൽ 50 സെന്റീ മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ വിത്തു തൈകൾ തമ്മിൽ 7 മീറ്റർ അകലത്തിലും ബഡ്ഡു തൈകൾ 4 മീറ്റർ അകലത്തിലുമാണ് നടുന്നത്.

കറികളില്‍  ഉപയോഗിക്കുന്നത് കൂടാതെ ആയുര്‍വേദത്തില്‍ കഫം,അതിസാരം (ഇത് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നത് നല്ലതാണ്.), വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു.ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു. പുളി ലേഹത്തിലെ ഒരുചേരുവയാണ് കുടം പുളി.സംസ്കൃതത്തിൽ വൃക്ഷാമ്ലം എന്ന്വിശേഷിപ്പിച്ചിരിക്കുന്നു.

മൂപ്പെത്തി മഞ്ഞനിറമായ കായകൾ ശേഖരിച്ച് കഴുകി, തോടുകൾ വേർതിരിക്കണം. നല്ലവെയിലിൽ ഉണക്കിയ ശേഷം പുകയത്തോ ചൂളകളിൽ ഏകദേശം 80 ഡിഗ്രി സെൽഷ്യസ്സിൽ ഒന്നുകൂടി ഉണക്കണം. നല്ല പോലെ ഉണങ്ങിയ ഒരു കിലോ പുളിയിൽ 150 ഗ്രാം ഉപ്പും 50 മില്ലി ലിറ്റർ വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി ദീർഘ കാലം കേടുകൂടാതെ സൂക്ഷിക്കാം.

കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍

12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട  ഇതിന്‍റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ്. വേനൽക്കാലത്ത് പൂക്കുന്ന ഈ വൃക്ഷത്തിന്റെ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാരനിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്.വസന്തകാലത്ത്പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ്കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവുംആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്തസുഗന്ധമുണ്ട്.

ഔഷധഗുണം

കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം,പിത്തം,കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധിഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം  ത്വക്രോഗങ്ങള്‍  അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.
മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു. ടാനിന്‍  ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചിവർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്നയിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊ ഇക്കുആസിഡിന്‍റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്

അലങ്കാരച്ചെടിയായും തണൽ‌ വൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്‍റെ പൂക്കൾ ഉപയോഗിക്കുന്നു.

ഔഷധമാണ് കൂവളം

ഏറെ ഔഷധമൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. നല്ല ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകള്‍ കാണാം. ഏപില്‍, മെയ്മാസങ്ങളിലാണ് കൂവളം പൂക്കുന്നത്. പച്ച കലര്‍ന്ന മഞ്ഞ പൂക്കളാണ് . പന്തിന്‍റെ ആകൃതിയിലുള്ള കായ്കളും ഉണ്ടാവും. അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരംഉണ്ടാകും. ഇത് പക്ഷികളും അണ്ണാനും ഭക്ഷണമാക്കാറുണ്ട്.

വിത്തു മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും കൂവളച്ചെടി വളര്‍ത്താം.പ്രധാനമായും വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. നന്നായി പഴുത്ത കായ്കളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ വെള്ളത്തില്‍കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ് അതിനുശേഷം മണല്‍ വിരിച്ച കുഴികളില്‍ പാകാം. ഏകദേശം 20 ദിവസം കൊണ്ട് കൂവളത്തിന്റെ കിളിര്‍പ്പ്പൂര്‍ത്തിയാക്കും. ഇങ്ങനെയുള്ള തൈകള്‍ പോട്ടിംഗ് മിശ്രിതം നിറച്ചപോളിത്തീന്‍ ബാഗുകളില്‍ നടാവുന്നതാണ് മഴക്കാലമാവുമ്പോള്‍ തനിവിളയായോ ഇടവിളയായോ ആവശ്യത്തിന് അകലം നല്‍കി കൂവളകത്തിന്‍റെ തൈകള്‍ നടാവുന്നതാണ് ചെടികള്‍ക്ക് ജൈവവളം നല്‍കുന്നത് നല്ലതുപോലെ വളരുന്നതിന് സഹായകരമാകും. മരത്തിന് 20 വര്‍ഷം പ്രായമാകുമ്പോള്‍ വിളവെടുപ്പ് തുടങ്ങാം.

പ്രമേഹത്തിനും കൂവളം ഔഷധമാണ്. ഇലയുടെ നീര് 12,15 മി.ലി ഭക്ഷണത്തിനൊപ്പംകഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛര്‍ദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാന്‍ അത്യുത്തമമാണ് കൂവളം. കൂവളത്തിന്‍റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പഴുക്കാത്ത കായുടെ തോടില്‍ നിന്ന് മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേര്‍ത്താല്‍ സിമന്‍റു പോലെ ഉറയ്ക്കും. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാര്‍ണിഷ് ഉണ്ടാക്കുന്നതിനും സിമന്‍റ് കൂട്ടുകളിലും ഉപയോഗിക്കുന്നു.വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുര്‍വേദ മരുന്നുകള്‍ കുവളംചേര്‍ന്നവയാണ്. പഴുത്ത കൂവളക്കായ് മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്. ആപ്പിള്‍ , മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്

കരിങ്ങാലി

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. കരിങ്ങാലി തൊലിയും തളിരിലയും ഇട്ടവെള്ളം വെന്ത് കട്ടിയായി കിട്ടുന്ന രസത്തെ കാത്ത് എന്ന് പറയുന്നു.

ഇതിന്‍റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചൈന, ഇന്ത്യഎന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ  ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.

കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധ നിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു

പാഷാണഭേദിയുടെ ഔഷധഗുണങ്ങള്‍

ആയുര്‍വേദത്തില്‍ മൂത്രാശ്മരി അല്ലെങ്കില്‍ കല്ലടപ്പ് എന്നുപറയുന്ന ഗുരുതരമായ അസുഖത്തിന് കണ്‍കണ്ട മരുന്നാണ് പാഷാണഭേദി. കല്ലിനെ ദഹിപ്പിക്കുന്നത് അല്ലെങ്കില്‍ ഭേദിക്കുന്നത് എന്ന അര്‍ഥമാണ് പാഷാണദേഭിക്കുള്ളത്. അങ്ങനെ ഇത്തരത്തില്‍ കല്ലിനെ പൊടിക്കുന്ന പല സസ്യങ്ങളും പാഷാണഭേദിയായി അറിയപ്പെടുന്നു. സംസ്കൃതത്തില്‍ പാഷാണഭേദിയെന്നറിയപ്പെടുന്ന സസ്യത്തിന്‍റെ ശാസ്ത്രനാമം ബെര്‍ഗനിയ ലിഗുലേറ്റ എന്നാണ്. എന്നാല്‍, കേരളത്തില്‍ പാഷാണഭേദിയായിഉപയോഗിക്കപ്പെടുന്നത് എഹ്രീഷിയേസി കുടുംബത്തില്‍പ്പെട്ട കല്ലൂര്‍ വഞ്ചി (റോട്ടുല അക്വാട്ടിക്ക) എന്ന സസ്യമാണ്. കാരണം തെക്കേ ഇന്ത്യയില്‍ ഒരിടത്തും കാണാത്തതാണ് വളരാത്തതാണ് യഥാര്‍ഥ പാഷാണഭേദി.

രൂപവും കാലാവസ്ഥയും

സമുദ്രനിരപ്പില്‍നിന്ന് 1000 അടി ഉയരത്തിലുള്ള പര്‍വത സാനുക്കളിലാണ് യഥാര്‍ഥ പാഷാണഭേദി വളരുന്നത്. ഹിമാലയ പ്രദേശത്ത് ഇത് നന്നായി വളരുന്നു. നല്ലചൂടുള്ള കാലാവസ്ഥയില്‍ വരണ്ടമണ്ണില്‍ കല്ലിന്‍റെ കൂട്ടങ്ങളോട് പറ്റിച്ചേര്‍ന്നാണ് ഇത് വളര്‍ന്നു കാണുന്നത്. പശ്ചിമഘട്ടത്തിന്‍റെ  ഗുജറാത്തുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്.

അരമീറ്ററോളം മാത്രം ഉയരംവെക്കുന്ന ഒരു സസ്യമാണിത്. വെള്ളനിറത്തിലും ചുവപ്പുനിറത്തിലും നീലനിറത്തിലും പൂക്കളുണ്ടാകുന്നു. ഇലകള്‍ വട്ടത്തിലാണുണ്ടാവുക. ചില ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയും കണ്ടുവരുന്നു. ഇലയുടെ അറ്റത്ത് വിസ്തൃതികൂടും. ഇലകളുടെ മേല്‍ഭാഗം നല്ല പച്ചനിറമാണെങ്കിലും അടിഭാഗം മിക്കപ്പോഴും ചുവപ്പു നിറമായിരിക്കും. ഇലകള്‍ക്ക് 4-6 സെമീനീളവും 3-5 സെമീ വീതിയുംകാണും. പൂക്കള്‍ അടിയില്‍നിന്നുവരുന്ന കാണ്ഡതന്തുവില്‍നിന്നും കുലകളായാണ്കാണപ്പെടുക. ഓരോ പൂവിനും അഞ്ച് ഇതളുകള്‍ ഉണ്ടാകും.

ഔഷധഗുണങ്ങള്‍

ആയുര്‍വേദത്തില്‍ ഇതിന്‍റെ വേരാണ് മൂത്രക്കല്ലിനെ പൊടിച്ചുകളയാന്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ 50 ഗ്രാംവേര് 400 മില്ലിവെള്ളത്തില്‍ ചതച്ചിട്ട് കഷായമാക്കി അത് 100 മില്ലിയിലേക്ക് വറ്റിച്ച്‌ അതില്‍ 25 മില്ലി വീതം രാവിലെയും വൈകിട്ടുംകഴിച്ചാല്‍ മൂത്രത്തിലെ കല്ല് മാറിക്കിട്ടും. മാത്രമല്ല വിഷത്തെ ശമിപ്പിക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കും നേത്രസംബന്ധിയായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമായി പലരും ഉപയോഗിക്കുന്നു. വേരില്‍ ടാനിക് അമ്ലം, ഗാലിക് അമ്ലം, മെഴുക്, ഗൂക്കോസ്, അഫ്സെലാക്ടിന്‍, സാക്സിന്‍, സിറ്റോസ്റ്റെറോള്‍എ എന്നിവയടങ്ങിയിരിക്കുന്നു.

ഔഷധഗുണങ്ങളുള്ള കരിങ്കൂവളം

ഇന്ത്യയില്‍ ഉടനീളം ശുദ്ധജലതടാകങ്ങള്‍ക്ക് സമീപം. കേരളത്തില്‍ നെല്‍പാടങ്ങളിലും തോട്ടുവക്കുകളിലും കരിങ്കൂവളം ധാരാളമായി കണ്ടുവരുന്നു. മോണോക്കോറിയ വാഗിനാലിസ് (Monochoria vaginalis) എന്നാണിതിന്‍റെ ശാസ്ത്രീയനാമം. വിത്തില്‍ നിന്ന് പുനരുല്പ്പാദനം നടത്താം.

ഔഷധപ്രയോഗങ്ങള്‍:  :കരിങ്കൂവളം സമൂലം വാഴപ്പിണ്ടി ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ചു തേച്ചാല്‍ തീപ്പൊള്ളല്‍ശമിക്കും. കരിങ്കൂവളം സമൂലം വെണ്ണയില്‍ അരച്ച്‌ തേച്ചാല്‍ ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ പഴുത്ത് പൊട്ടി ശുദ്ധമാകും.

കരിങ്കൂവളം സമൂലം ഇടിച്ചുപിഴിഞ്ഞ നീരില്‍ കലമാന്‍ കൊമ്പ് പൊടിച്ചതും ചേര്‍ത്ത് ഒരു സ്പൂണ്‍വീതം ദിവസം മൂന്ന് നേരം ഒരു മാസം സേവിച്ചാല്‍ അപസ്മാരം ശമിക്കും.

ബലൂണ്‍ പ്ലാന്‍റ്

ഗോംഫോകാര്‍പ്പസ് ഫൈസോകാര്‍പ്പസ് എന്നശാസ്ത്രനാമത്തിലുള്ള ബലൂണ്‍ പ്ലാന്‍റ്ഗോംഫോകാര്‍പ്പസ് ജനുസ്സില്‍പ്പെട്ട അപ്പോസൈനാസിയേ കുടുംബക്കാരനാണ്. ഇതിന് നൈല്‍ഹെഡ് എന്നും ബിഷപ്പ് ബോള്‍ ഹെയറി ബോള്‍ എന്നും പറഞ്ഞു വരുന്നുണ്ട്. തെക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാഭാവികമായിക്കണ്ടുവരുന്ന ഇത് നമ്മുടെ നാട് അടക്കം മറ്റു പലരാജ്യങ്ങളിലും നട്ടുവളര്‍ത്തി വരുന്നു. ഇത് ഒരു അലങ്കാരച്ചെടിയായാണ്തോട്ടങ്ങളില്‍ വെച്ചു പരിപാലിക്കുന്നതെങ്കിലും പലരാജ്യങ്ങളിലും ഔഷധമായും ഉപയോഗിച്ചുവരുന്നുണ്ട്.

കളച്ചെടിയാണെങ്കിലും നട്ടുപിടിപ്പിക്കാം

ആഫ്രിക്കയില്‍നിന്നും ലോകമൊട്ടുക്കും പരന്ന കളച്ചെടിയാണെങ്കിലും ചട്ടികളിലുംപൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി നട്ടുപിടിപ്പിക്കാവുന്നതാണിത്. മില്‍ക്ക് വീഡ് തരത്തില്‍പ്പെട്ട ഇത് സമുദ്രനിരപ്പില്‍ നിന്ന് 800 മുതല്‍ 5000 അടിവരെ ഉയരത്തില്‍ കണ്ടുവരുന്നു. അപ്പൂപ്പന്‍താടിയെന്ന് നമ്മള്‍ വിളിക്കുന്ന തരത്തില്‍ കാറ്റില്‍ പാറിപ്പറക്കുന്ന രീതിയിലാണ് ഇതിന്റെ വിത്തുവിതരണം.

കൃഷി ചെയ്യാം

വയനാട്ടിലും നമ്മുടെ നാട്ടിലെ പല ഹൈറേഞ്ചുകളിലും വീട്ടുവളപ്പുകളില്‍ മുമ്പു കാലത്ത്കളയായി മുളച്ചു പൊന്തിയിരുന്നതാണെങ്കിലും ഇപ്പോള്‍ അലങ്കാരച്ചെടിയെന്ന രീതിയില്‍ നട്ടുവളര്‍ത്തുന്നു. പോട്ടിങ് മിശ്രിതം നിറച്ച വലിയ ചട്ടിയിലോചാക്കിലോ ഇതിന്‍റെ വിത്ത് നട്ട് നമുക്ക് ഇതിനെ മുളപ്പിച്ചെടുക്കാം.അത്യാവശ്യം തണുപ്പും നല്ല സൂര്യപ്രകാശവും ഉള്ളിടങ്ങളില്‍ നന്നായി വളരുന്നു. മുരട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അത് വേരുകള്‍ ചീഞ്ഞ് ചെടി നശിക്കാന്‍ കാരണമാകും. പൂന്തോട്ടങ്ങളുടെ അരികുകളില്‍ ജൈവ വേലിയായും ഇതിനെവളര്‍ത്താവുന്നതാണ്. വരമ്പ്മാടി നീര്‍വാര്‍ച്ച ഉറപ്പാക്കി വേണം വിത്ത്നടാന്‍.

നട്ട് ആറ്-ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ചെടി പൂക്കാന്‍തുടങ്ങും. ഏത് കാലാവസ്ഥയിലും പൂക്കളുണ്ടാകാമെങ്കിലും വേനല്‍ക്കാലത്താണ്കൂടുതലായി പൂക്കള്‍ കാണപ്പെടുക. പച്ചനിറത്തിലുണ്ടാകുന്ന മൊട്ടുകള്‍ വലുതായിപൂക്കളാകുമ്പോഴേക്കും ഇളം മഞ്ഞനിറത്തില്‍ വീര്‍ത്ത് ബലൂണ്‍ പോലെയാകുന്നു.ഓരോ ബോളും രണ്ടാഴ്ചയോളം നിലനില്‍ക്കുന്നു. അതിനുശേഷം ഉണങ്ങിപ്പൊട്ടി അപ്പൂപ്പന്‍താടികളെപ്പോലെ പാറി വിത്തുവിതരണം നടത്തുന്നു. ശരിക്കും ഇതിന്‍റെ പൂക്കള്‍ ചെറുതാണ്. എന്നാല്‍ പൂവെന്ന് നാം വിളിക്കുന്ന ബോളുകള്‍ യഥാര്‍ഥത്തില്‍ അതിന്‍റെ വിത്തുകള്‍ സൂക്ഷിക്കുന്ന അറയാണ്. അതാണ് ബലൂണ്‍പ്ലാന്‍റിന്‍റെ  ഏറ്റവും ആകര്‍ഷകമായ ഭാഗവും.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കേന്ദ്രത്തില്‍ ഇതിന്റെ വിത്തിന്റെ പാക്കറ്റ്ലഭിക്കും. ചെറിയ പാക്കറ്റിന് പത്തുരൂപയാണ് വില.

അശോകപ്പൂവിന്‍റെ ഔഷധഗുണങ്ങള്‍

പണ്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടു വരുന്ന മരമായിരുന്നു അശോകം. എന്നാല്‍ അപൂര്‍വ്വമായേ ഈ മരത്തെ ഇപ്പോള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോള്‍ കാണാനുള്ളൂ. ധാരാളംചില്ലകളുളള ഈ ചെറിയ മരത്തില്‍ കടും ഓറഞ്ച് നിറത്തിലുളള പൂക്കള്‍ കുലകളായിഉണ്ടാകുന്നു. ഇതിന്‍റെ തൊലി, പൂവ് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.ഇതിന്‍റെ പൂവ് ചതച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ കുട്ടികള്‍ക്കുണ്ടാകുന്നകരപ്പന്‍, ചൊറി, ചിരങ്ങ് തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ക്ക് പുരട്ടാറുണ്ട്.അശോകത്തൊലി കഷായം വെച്ച്‌ ചെറുതേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ്മാറുകയും ശബ്ദം തെളിയുകയും ചെയ്യും. അശോകപൂവ് ഉണക്കി പൊടിച്ച്‌ പാലില്‍കാച്ചി കഴിച്ചാല്‍ രക്തശുദ്ധിയുണ്ടാവും.ഇതിന്‍റെ തൊലിയില്‍ നിന്നാണ് ആയുര്‍വേദ ഔഷധമായ അശോകാരിഷ്ടം ഉണ്ടാക്കുന്നത്.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 7/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate