অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക മാതൃകകള്‍

ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം

കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതുമൂലമാണ് ഈ വാതകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് ഒരു ആഗോള ഉടന്പടി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയും ഈ ഉടന്പടിയിൽ പങ്കാളിയാണ്. ഈ അവസരത്തിൽ മലിനീകരണം കുറഞ്ഞ പ്രകൃതിദത്ത ഇന്ധനങ്ങളുടെ പ്രാധാന്യം വളരെ വർധിച്ചിരിക്കുന്നു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസരോചിതമായി പ്രകൃതിദത്ത ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് സംരംഭകരെ തേടിക്കൊണ്ടിരിക്കുന്നു. സസ്യജന്യ ഇന്ധനം ഉപയോഗിച്ച് ബംഗളൂരുവിൽ ബസുകൾ വിജയകരമായി ഓടിച്ചതായുള്ള പത്രവാർത്ത സമീപകാലത്തു വന്നിരുന്നു. ഡീസലിനെ അപേക്ഷിച്ച് യാതൊ രുവിധ മലിനീകരണവും സസ്യജന്യ ഇന്ധനത്തിന് ഇല്ലായിരുന്നെന്നാണ് വാർത്തയിൽ നിന്ന് മനസിലാകുന്നത്. കൂടാതെ സൗത്ത് സെൻട്രൽ റയിൽവേ, ഡീസലിനോടുകൂടെ അഞ്ചു ശതമാനം ബയോഡീസൽ ചേർത്ത് എൻജിനുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ഇന്ധനങ്ങളുടെ വൻ സാധ്യതയിലേക്കാണ് ഈ വാർത്തകൾ വിരൽ ചൂണ്ടുന്നത്. കാർഷിക മേഖലയ്ക്ക് ശുഭകരമായ ഭാവി വാഗ്ദാനം ചെയ്യുന്ന പുതിയ സംരംഭമാണിത്.

ഈ സാഹചര്യത്തിൽ അധി കം ശ്രദ്ധിക്കാപ്പെടാതെ പോയതും വൻ സാധ്യതയുള്ളതുമായ പുന്നമരത്തിന്‍റെ ഇന്ധന ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നത് സമയോചിതമാണെന്നു കരുതുന്നു. കാരണം, പ്രകൃതിദത്തവും പുനരുദ്ധിപ്പിക്കാവുന്നതും മലിനീകരണം തുലോം കുറഞ്ഞതും നല്ല വരുമാനം ലഭിക്കാൻ സാധ്യതയുള്ളതുമായ ഇന്ധന സ്രോതസാണ് പുന്നമരം. കുറേക്കൂടി ഗവേഷണം ആവശ്യമുണ്ടെങ്കിലും.

നമ്മുടെ കുട്ടനാട്ടിലെ ചെളി പോലെയുള്ള മണ്ണിൽ അനായാസം വളരുന്നതും ആഫ്രിക്കൻ സ്വദേശിയെന്ന് അനുമാനക്കപ്പെടുന്നതുമായ പുന്നമരത്തിന്‍റെ എണ്ണ പുരാതന കാലം മുതൽ അന്പലങ്ങളിൽ വിളക്കുകത്തിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ കാരണം, അധ്യാപകനും പാരന്പര്യവൈദ്യനും ഒരേ ഭൂമി ഒരേ ജീവൻ എന്ന പരിസ്ഥിതികമാസികയുടെ എഡിറ്ററും ആയിരുന്ന പരേതനായ കെ.വി. ശിവപ്രസാദ് ലേഖകന് വിവരിച്ചുതന്നത് ഇവിടെ കുറിക്കട്ടെ. പുന്നയെണ്ണ കത്തുന്പോൾ ഓക് സിജൻ ഉണ്ടാകുമത്രെ. കുടുസുമുറികളിൽ പുന്നയെണ്ണകൊണ്ട് വിളക്കുകൾ കത്തിക്കുന്പോൾ, കാർബണ്‍ ഡൈ ഓക്സൈഡ്, പുക, കാർബണ്‍ മോണോക്സൈഡ്, നൈട്രിക്ക് ഓക്സൈഡ് എന്നിവ കാര്യമായി ഉണ്ടാകാത്തതിനാൽ ശ്വാസകോശ രോഗങ്ങളും മറ്റു അസ്വസ്ഥതകളും ഉണ്ടാകാത്തതിനാലാണ് പുന്നയെണ്ണ കാലാകാലങ്ങളായി പൂജാരികൾ ഉപയോഗിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ അനുമാനം. ഇത് അതിശയോക്തിയാണെന്നു തോന്നാമെങ്കിലും ഗവേഷണത്തിലൂടെ നിജസ്ഥിതി മനസിലാക്കാം. എന്തായാലും ഒരു കാര്യം തീർച്ചയാണ് ഡീസൽ, മണ്ണെണ്ണ മുതലായ ഫോസിൽ ഇന്ധനങ്ങ ളെപ്പോലെ പുന്നയെണ്ണ കത്തുന്പോൾ അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാകുന്നില്ല.

പുന്നയെണ്ണയുടെ ഇന്ധനസാധ്യത ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് തമിഴ്നാട് നാഗപട്ടണം ജില്ലയിലുള്ള വെട്ടക്കാരൻ ഇരിപ്പു, കണ്ടയാം കാട് വില്ലേജ്, കിൽവേലൂർ താലൂക്ക് സി. രാജശേഖർ എന്ന കർഷകനാണ്. അദ്ദേഹം നാലുവർഷത്തോളം പുന്നയെണ്ണ ഉപയോഗിച്ച് അഞ്ച് എച്ച്പി യുടെ ഡീസൽ എൻജിൻ പ്രവർത്തിപ്പിച്ച് കൃഷിസ്ഥലം നനയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥലത്തുണ്ടായിരുന്ന രണ്ടു പുന്നമരങ്ങളിൽ നിന്നും. 75 കിലോ എണ്ണ കിട്ടിയിരുന്നു. അതിന്‍റെ അന്നത്തെ വില 12 രൂപയായിരുന്നു. ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള എണ്ണ കിലോക്കു 42 രൂപ പ്രകാരം മറ്റു കർഷകർക്കു വിറ്റു. പിണ്ണാക്കുവളമായും ഉപയോഗിച്ചു.

രാജശേഖറിന്‍റെ അഭിപ്രായം ശ്രദ്ധിക്കുക നാലു വർഷം ഉപയോഗിച്ചിട്ടും എൻജിനു യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല; നല്ല സൗമ്യമായ പ്രവർത്തനവും അനുഭവപ്പെട്ടു. കാര്യക്ഷമത കൂടുതലായിരുന്നെന്നു മാത്രമല്ല, ഡീസൽ ഉപയോഗിക്കുന്പോഴുള്ളതിനേക്കാൾ വളരെ കുറച്ചു പുക മാത്രമേ കണ്ടുള്ളു. ഒരു മണിക്കൂർ പ്രവർത്തിക്കുവാൻ 600 മില്ലിലിറ്റർ എണ്ണ മാത്രമേ വേണ്ടുവന്നുള്ളു. എത്ര ആശാവഹമായ കണ്ടുപിടിത്തം.

വാവലുകൾ പഴത്തിന്‍റെ തൊലി തിന്നതിനുശേഷം കുരുക്കൾ മരത്തിനു ചുറ്റുമിടുന്നതിനാൽ പറിച്ചെടുക്കുന്ന ബുദ്ധിമുട്ടും ചെലവും അദ്ദേഹത്തിന് ഒഴിവായി കിട്ടി. ഈ കുരുക്കൾ വാരിക്കൂട്ടി പത്തുദിവസം ഉണങ്ങിയതിനുശേഷം പരിപ്പെടുക്കുന്നു. ഈ പരിപ്പ് പത്തുദിവസം കൂടി ഉണക്കിയതിനുശേഷം എണ്ണെയടുക്കുന്നു. ഒരു കിലോ പരിപ്പിൽ നിന്നും 750 മുതൽ 800 മില്ലിലിറ്റർ എണ്ണ കിട്ടും. കുരു ആട്ടുന്പോൾ അല്പം മൊളാസസ് ചേർത്താൽ കൂടുതൽ എണ്ണ കിട്ടുമെന്നാണ് ഈ കർഷകന്‍റെ അനുഭവം. അദ്ദേഹത്തിന്‍റെ മരങ്ങളിൽ നിന്നും 500 കിലോ കായ വരെ ലഭിച്ചിരുന്നുവത്രേ.

അലക്സാണ്ടിയൻ ലോറൽ, ഇന്ത്യൻ ലോറൽ, ബാൾമരം, ഇന്ത്യൻ സൂംബാഎണ്ണമരം, ഉണ്ടി, തമാനു മുതലായ പല പേരുകളിലും അറിയപ്പെടുന്ന പുന്നമരത്തിന്‍റെ ശാസ്ത്രീയ നാമം ഇമഹീുവ്യഹഹൗാ ശിീുവ്യഹഹൗാ എന്നാണ്. കുടംപുളിയുടെ വർഗത്തിൽപെട്ട ഈ മരം എട്ടു മുതൽ 20 മീറ്റർ വരെ വളരുന്നതും വർഷം മുഴുവൻ പുഷ്പിക്കുന്നതും കായ്ക്കുന്നതുമാണ്. തൈകൾ നാലു മുതൽ അഞ്ചു വർഷം കൊണ്ട് പൂക്കും. ഏതുതരം മണ്ണിലും വളരും. നല്ല ആഴത്തിൽ വളരുന്ന വേരുകളാണുള്ളത്. അഞ്ചു മാസം വരെ ദൈർഘ്യമുള്ള വരൾച്ചയെ ചെറുക്കാൻ കഴിവുണ്ട്. അഞ്ചുവർഷം പ്രായമുള്ള മരത്തൽ നിന്നും 20 കിലോ വരെ വിത്തുകൾ ലഭിക്കാം. ഇതു വർധിച്ച് 25 വർഷമാകുന്പോഴേക്കും 300 മുതൽ 500 കിലോ വരെ ലഭിക്കാം. ഉണങ്ങിയ വിത്തിന് നാലു ഗ്രാം തൂക്കമുണ്ടാകും. വിത്തിനുള്ളിലെ പരിപ്പിന്‍റെ വ്യതിയാനം 4352 ശതമാനം വരെയാകാം. പരിപ്പിൽ നിന്നും 55 ശതമാനം മുതൽ 73 ശതമാനം വരെ എണ്ണകിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു മരത്തിൽ നിന്നും 11.7 കിലോ എണ്ണ കിട്ടും. നന്നായി ഉണങ്ങിയ വിത്തിൽ നിന്നും മാത്രമേ എണ്ണകിട്ടുകയുള്ളു.

പുന്നത്തടി ഉറപ്പുള്ള തടിയായതിനാൽ വള്ളം നിർമിക്കുവാൻ ഉപയോഗിക്കുന്നു. വള്ളം വെള്ളത്തിൽ അനായാസം നീങ്ങുന്നതിന് അടിയിൽ പുന്നയെണ്ണ പുരട്ടുന്നു. പച്ചയായ തടി കത്തിച്ചാൽ ഉണക്കവിറകുപോലെ കത്തും. തടിയിലുള്ള റെസിൻ മൂലമാണ് പച്ചയ്ക്കു കത്തുന്നത്. പുന്നയെണ്ണയ്ക്ക് ആന്‍റിബയോട്ടിക്കുപോലെ പ്രവർത്തിക്കാനും നീരുകുറയ്ക്കുവാനും കഴിവുണ്ട്. ഉണങ്ങാത്ത മുറിവുകൾ ഉണക്കാനും പുതിയ കോശങ്ങളെ ഉത്പാദിപ്പിച്ച് മുറിവുഭേദപ്പെടുത്തുവാനുമുള്ള കഴിവ് പുന്നയെണ്ണയുടെ പ്രത്യേകതയാണ്. ഇക്കാരണത്താൽ ചില രാജ്യങ്ങളിൽ പുന്ന ദൈവികവൃക്ഷമായും കരുതപ്പെടുന്നു.

പുന്നയെണ്ണ ബയോഡീസൽ ആയി ഉപയോഗിക്കുന്നതിന് പല പഠനങ്ങളും നടന്നിട്ടുണ്ട്. എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മീതൈൽ എസ്റ്റർ (ഈ രൂപത്തിലാണ് ഇന്ധനമായി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്) യുഎസ്എ യുടേയും യൂറോപ്യൻ യൂണിയന്‍റെയും മാനദണ്ഡത്തിനനുസരിച്ച് ബയോഡീസലായി ഉപയോഗിക്കാൻ അനുയോജ്യമാണ്. ഇന്ത്യൻ ബയോഡീസൽ കോർപ്പറേഷന്‍റെ (ബാരാമതി, പൂന, മഹാരാഷ്ട്ര) പഠനങ്ങളിൽ നിന്നും പുന്നയെണ്ണയുടെ മീതൈൽ എസ്റ്റർ ഒരു ഉത്തമ ബയോഡീസൽ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡീസലിന്‍റെ കൂടെ 20 ശതമാനം വരെ ഈ ഇന്ധനം ചേർത്താൽ എൻജിനിൽ മാറ്റം വരുത്താതെ തന്നെ ഉപയോഗിക്കാമെന്നും മലിനീകരണം 50 ശതമാനം വരെ കുറയ്ക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പുന്നയെണ്ണയിൽ നിന്നും 89 ശതമാനം വരെ മീതൈൽ എസ്റ്റർ ലഭിക്കുമെന്ന അറിവ് ഇന്ധന സാധ്യത മറ്റു സ്രോതസുകളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണെന്ന് മനസിലാക്കാം. എന്നിട്ടും ഒരു ഏജൻസികളും ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കം, ഈ കണ്ടുപിടിത്തം പ്രയോഗികതലത്തിലെത്തിക്കാൻ ശ്രമിക്കാത്തത് അദ്ഭുതം തന്നെ.

പുന്ന എണ്ണയിൽ 10 ശതമാനം മുതൽ 30 ശതമാനം വരെ റെസിൻ എന്ന പദാർഥം അടങ്ങിയിരിക്കുന്നതിനാൽ എണ്ണ നേരിട്ടു വാഹനങ്ങളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ റെസിൻ എളുപ്പം മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എങ്കിലും റെസിൻ തുലോം കുറഞ്ഞ ഇനങ്ങൾ വികസിപ്പിക്കുകയാണ് നല്ല മാർഗം.

പരാഗണം തേനീച്ചകളിലൂടെ ആയതിനാൽ പുന്ന കൃഷിയിയൂടെ തേനുത്പാദനം വർധിപ്പിക്കാം. കായപിടിത്തം കൂടുകയും ചെയ്യും. ഉറപ്പുള്ള തടി ഫർണീച്ചർ മുതലായവ നിർമിക്കാൻ പറ്റിയതാണ്. ഉപോത്പന്നമായ പിണ്ണാക്ക് വളമാണ്. കുട്ടനാട്ടിലെ ലവണാംശമുള്ള ചെളി മണ്ണിൽ വളരുന്നതിനാൽ ഇന്ന് ഉപയോഗശൂന്യമായിക്കിടക്കുന്ന തരിശു ഭൂമി വരുമാന സ്രോതസാക്കി മാറ്റാം. സീവേജ് മൂലമുണ്ടാകുന്ന മലിനജലം ഉപയോഗിച്ച് പുന്നമരം വളർത്താനുള്ള സാധ്യതയെപ്പറ്റി ഗവേഷണം നടത്തിയാൽ മഴകുറഞ്ഞ തരിശുപ്രദേശങ്ങളിൽ ഇത്തരം സീവേജ് പ്ലാന്‍റുകളോടനുബന്ധിച്ച് ബയോഡീസൽ തോട്ടങ്ങളുണ്ടാക്കിയാൽ മണ്ണിൽ ധാരാളം ജൈവാംശം ലഭ്യമാകുകയും ഈ മലിനജലം ഫലവത്തായി പ്രായോജനപ്പെടുത്തുകയും ചെയ്യാം. നല്ല വിളവുള്ളതും കൂടുതൽ എണ്ണകിട്ടുന്നതും റെസിൻ വളരെ കുറഞ്ഞ തോതിൽ ഉള്ളതുമായ ഇനങ്ങളുടെ ഒട്ടുതൈകൾ ലഭ്യമാക്കുന്നതിന് ഗവേഷണം ആവശ്യമാണ്. മഴവെള്ളം സംഭരിച്ച് കൃഷിചെയ്യാം. തോട്ടങ്ങളോട് അനുബന്ധമായി ജനറേറ്ററുകൾ സ്ഥാപിച്ച് വികേന്ദ്രിത വൈദ്യുതിയുല്പാദനവും സാധ്യമാക്കാം. ഏതാനും മരങ്ങളുണ്ടെങ്കിൽ ഒരു കർഷകന് സ്വന്തമായി ഉൗർജത്തിന്‍റെ ആവശ്യകത നിറവേറ്റാൻ കഴിയും. വളരെയധികം തൊഴിൽ സാധ്യതയും ഉണ്ടാകും.

ലേഖകൻ കുമരകത്തുപോയി പുന്നക്കായകൾ സംഘടിപ്പിച്ച് തൈകളുണ്ടാക്കി സ്വന്തം സ്ഥലത്തു നട്ടു പരീക്ഷിക്കുന്നുണ്ട് (ഇലപ്പള്ളി, ഇടുക്കിജില്ല). രണ്ടു വേനൽക്കാലവും രണ്ടുമഴക്കാലവും കഴിഞ്ഞപ്പോൾ നനകൂടാതെ നല്ലവളർച്ച കാണുന്നുണ്ട്. നല്ല വേരുപടലമുള്ള രണ്ടരയടിയോളം വളർന്ന തൈകൾ പിടിച്ചുകിട്ടാൻ എളുപ്പമാണെന്നു മനസിലായി. നല്ല താഴ്ചയുള്ള മണ്ണിൽ ജൂണ്‍മാസത്തിൽ നട്ടാൽ തൈകൾ പിടിച്ചു കിട്ടാൻ എളുപ്പമാണ്. താഴ്ച കുറഞ്ഞ പാരക്കെട്ടുള്ള മണ്ണിൽ ഉണങ്ങിപോകുന്നതായി കണ്ടു. എങ്കുലും നിരീക്ഷണം തുടരുന്നു. തെങ്ങിന് ഇടവിളയായും പുന്ന നടാം.

പുന്നയെണ്ണയുടെ വാണിജ്യസാധ്യത ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തേണ്ട അനുകൂല സമയമാണിപ്പോൾ. മലേഷ്യ ഗവേഷണത്തിലൂടെ റബറിനെ ഒരു തോട്ടവിളയാക്കി മാറ്റിയതുപോലെ, ഇന്തോനേഷ്യ പുന്നയിൽ ഗവേഷണം നടത്തി ഹെക്ടറിന് 20 ടണ്ണോളം കുരു ഉല്പാദിപ്പിക്കുന്ന കഴിവു നേടിയിരിക്കുന്നു. കേരളകാർഷിക സർവകലാശാല, റബർ ബോർഡ് എന്നീ സ്ഥാപനങ്ങൾക്ക് പുന്നയെണ്ണയുടെ സാധ്യത പഠനവിധേയമാക്കാം. ഒരു കർഷകൻ നല്ല മാതൃക കാണിച്ചുതന്നുകഴിഞ്ഞു. സാധ്യതയെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. നയവും മനസുമാണ് ആവശ്യം. കാർഷിക മേഖലയ്ക്കു ഒരു നേട്ടവുമായിരിക്കും.(സംശയങ്ങൾക്ക് 04862288202 എന്ന നന്പരിൽ രാത്രി 9.30 നു ശേഷം വിളിക്കുക.)

പി. എ. മാത്യു
പ്രിൻസിപ്പൽ സയന്‍റിസ്റ്റ് (റിട്ട)
ഐസിഎആർ

കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ

കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ. വ്യത്യസ്തമായ കൃഷികളും കൃഷിരീതികളും പരീക്ഷിക്കുന്നതിൽ അതീവ തത്പരനാണദ്ദേഹം. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കൃഷിയാണ് ഇപ്പോൾ മാത്തച്ചൻ നടത്തിക്കൊണ്ടിരിക്കുന്നത്. മുത്തുകൃഷി! ആഭരണങ്ങളിൽ ഉപയോഗിക്കുന്ന മുത്തുകളാണ് അദ്ദേഹം തന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത്. മാത്തച്ചന്‍റെ മുത്തുകൃഷിയെക്കുറിച്ചറിയാം.

കേരളത്തിൽ 52 ഇനം ശുദ്ധജല കക്കകളുണ്ട്. ഇതിൽ 49 ഇനം കക്കകളുടെയും തോടിലുള്ളത് ചുണ്ണാന്പാണ് (calcium carbonate). ഇത് നീറ്റിയെടുത്ത് കുമ്മായ നിർമാണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബാക്കി മൂന്നിനം കക്കകളിൽ നാക്രി (nacre) എന്ന പദാർഥമാണുള്ളത്. പുഴകളിലും തടാകങ്ങളിലും കാണപ്പെടുന്ന കക്കയായ ലാംലിഡൻസ് മാർജിനാലിസ് (lamellidens marginalis) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഫ്രെഷ് വാട്ടർ മസിൽസ് നാക്രി ലെയർ നിർമിക്കുന്ന കക്കകളാണ്. പല ലെയറുകളിലാണ് ഇത് കാണപ്പെടുന്നത്. ഇതിനകത്താണ് കടലിൽ മുത്തുണ്ടാവുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. അതിനെ പിടിച്ചുകൊണ്ടുവന്ന് ഉള്ളിൽ നൂക്ലിയസ് നിക്ഷേപിച്ച് കുളത്തിലിട്ട് വളർത്തിയെടുക്കുന്നതാണ് മുത്തുകൃഷി. 

കൃഷിരീതി

ശുദ്ധജലത്തിൽ വളരുന്ന കക്കകളിലാണ് കൃഷി. കക്കകളെ ബക്കറ്റിലും കുളത്തിലും വളർത്താം. ബക്കറ്റിൽ വളർത്തുന്നതാണ് കൂടുതൽ സുരക്ഷിതം. കുളത്തിൽ മറ്റ് ജീവികളുടെ ശല്യമുണ്ടാവാതെ സുരക്ഷ ഒരുക്കണം. കക്കയ്ക്കുള്ളിൽ നിക്ഷേപിക്കുന്ന നൂക്ലിയസാണ് മുത്തായി മാറുന്നത്. കക്കയുടെ തോട് പൊടിച്ച് പ്രത്യേക മിശ്രിതങ്ങൾ ചേർത്താണ് നൂക്ലിയസ് നിർമിക്കുന്നത്. അഞ്ചു വർഷത്തോളം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് കക്കയിൽ നിക്ഷേപിക്കാനുള്ള നൂക്ലിയസിന്‍റെ ഉത്പാദനം. 

ഭക്ഷണവും വളർച്ചയും

മൊളോക്കസ് കുടുംബത്തിൽപ്പെടുന്ന സൈപ്രസ് പ്ലാങ്ക്റ്റൻ എന്ന സൂക്ഷ്മ ജീവിയെയാണ് കക്ക ആഹാരമാക്കുന്നത്. ഇതിന്‍റെ ഹാച്ചറി നിർമിച്ച് കോടിക്കണക്കിന് കുഞ്ഞുങ്ങളെ ഉണ്ടാക്കി കുറേശെ കോരി ബക്കറ്റലിട്ട് കക്കയ്ക്ക് ഭക്ഷണമായി നൽകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം കാണപ്പെടുന്ന ക്ലോറെല്ല (chlorella) എന്ന പച്ചപ്പായലിനകത്ത് ജീവിക്കുന്ന ബാക്ടീരിയകളെ ഭക്ഷിച്ചാണ് സൈപ്രസ് പ്ലാങ്ക്റ്റൻ വളരുന്നത്. ഇവ കൂടാതെ സയാനോബാക്ടീരിയ (cyanobact eria)യും കക്കകളെ വളർത്തുന്ന ബക്കറ്റിൽ നിക്ഷേപിക്കണം. അന്തരീക്ഷത്തിൽ നിന്ന് സൂര്യപ്രകാശം ഉപയോഗിച്ച് ആഹാരം പാകം ചെയ്ത് വളരുന്ന സൂക്ഷ്മ ജീവിയാണിത്. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ വലിച്ചെടുക്കുന്ന ഇവ വിസർജിക്കുന്നതും ഓക്സിജനാണ്. അങ്ങനെ വെള്ളത്തിൽ സൈപ്രസ് പ്ലാങ്ക്റ്റനാവശ്യമായ ഓക്സിജനും ഉണ്ടാവുന്നു. ചെറുതിനെ തിന്ന് വലുത് ജീവിക്കുന്നു എന്ന തത്വമാണ് ഈ കൃഷിയിലും നടക്കുന്നത്. സൈപ്രസ് പ്ലാങ്ക്റ്റനെ ഭക്ഷിച്ചുകഴിയുന്പോൾ കക്കയുടെ ശരീരത്തിൽ നാക്രി എന്ന പ്രോ്ടീൻ ലെയർ ഉണ്ടാവുന്നു. ഈ ലെയറാണ് കക്കയിൽ നിക്ഷേപിക്കുന്ന ന്യൂക്ലിയസിന്‍റെ മുകളിൽ കവർ ചെയ്തു വരുന്നത്. എത്ര ആവരണങ്ങൾ ഉണ്ടാവുന്നോ അത്രയും മൂല്യംകൂടും മുത്തിന്. ഒന്നരവർഷം നീളുന്ന കൃഷി വിളവെടുപ്പാവുന്പോഴേയ്ക്കും 140 ആവരണങ്ങൾ വരെ നൂക്ലിയസിൽ പൊതിയും. കക്കയുടെ വിസർജ്യം അമോണിയം നൈട്രേറ്റാണ്. ഇത് വെള്ളവുമായി ചേർന്ന് നൈട്രേറ്റും നൈട്രൈ റ്റുമായി മാറും. ഇത് കക്കയ്ക്കും ബക്കറ്റിൽ നിക്ഷേപിച്ചിരിക്കുന്ന മറ്റു ജീവികൾക്കും ഭക്ഷണമൊരുക്കുന്നു. ഇക്കാരണത്താൽ പ്രത്യേകം ഭക്ഷണമൊന്നും മുത്ത് കൃഷിക്ക് ആവശ്യമില്ല. 

വിളവെടുപ്പ്

ഒരു കക്കയിൽ നിന്ന് രണ്ട് പേളുകളാണ് കിട്ടുന്നത്. 50 ഗ്രാം മുതൽ 180 ഗ്രാം വരെയാണ് ഈ കക്കളുടെ ഭാരം. കക്കകളിൽ നിന്നു കിട്ടുന്ന മുത്തുകൾ പോളിഷ് ചെയ്തെടുത്ത് ആഭരണങ്ങളാക്കി ഓസ്ട്രേലിയ, അയർലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഗോൾഡ്സ്മിത്തുകൾ തയാറാക്കിയ മോഡലുകളിൽ മുത്തുകൾ പതിപ്പിച്ചാണ് കയറ്റുമതി ചെയ്യുന്നത്. നല്ല മുത്താണെങ്കിൽ കാരറ്റിന് 360 രൂപ വിലയുണ്ട്. ഒരു ഗ്രാമിന്‍റെ മുത്തിന് 1800 രൂപ കിട്ടും. താത്പര്യവും സൗകര്യവും അനുസരിച്ച് എത്ര ബക്കറ്റിൽ വേണമെങ്കിലും കൃഷി നടത്താം. ഒരു ബക്കറ്റിൽ 10 കക്കകൾ വളർത്താം. അന്പത് ബക്കറ്റിന് ഏകദേശം ഒന്നരലക്ഷമാണ് ചെലവ്. ഇതിൽ നിന്ന് നാല് ലക്ഷം രൂപയോളം വരുമാനം കിട്ടും. 

1982 മുതൽ കൃഷികാര്യങ്ങളിൽ വ്യാപൃതനാണ് മാത്തച്ചൻ. അതിനു മുന്പ് പത്ത് വർഷത്തോളം സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ ജോലിക്കാരനായിരുന്നു. അവിടെ നിന്നാണ് മുത്തുകൃഷിയുടെ വിവിധ വശങ്ങൾ പഠിച്ചെടുത്തത്. 1999 മുതൽ തന്‍റെ വീട്ടുവളപ്പിൽ വിപുലമായ രീതിയിൽ മുത്ത് കൃഷി ചെയ്യാൻ തുടങ്ങി. കേരളത്തിൽ ഏറ്റവും വലിയ മഴവെള്ള സംഭരണി ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മഴവെള്ള സംഭരണിയായിരുന്നു അത്. 1999ൽ 20 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന സംഭരണിയാണ് തന്‍റെ തോട്ടത്തിൽ അദ്ദേഹം നിർമ്മിച്ചത്. മുൻ മന്ത്രി പി.ജെ. ജോസഫ് അദ്ദേഹത്തിന്‍റെ പുരയിടത്തിൽ മഴവെള്ള സംഭരണി നിർമിച്ചതും മാത്തച്ചനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്. മാത്തച്ചൻ തന്നെയാണ് ഇത് നിർമിച്ചു നൽകിയതും. വാനില കൃഷി വ്യാപകമാവുന്നതിനു മുന്പു തന്നെ അത് പരീക്ഷിച്ച് വിജയം കൊയ്ത ആളാണ് മാത്തച്ചൻ. തെങ്ങ്, കവുങ്ങ്. കൊക്കോ തുടങ്ങിയ കൃഷികളും ഇദ്ദേഹം നടത്തിവരുന്നു. വയസും പ്രായവുമായവർക്കും വീട്ടമ്മമാർക്കും ഏറ്റവും അനുയോജ്യമാണു മുത്തു കൃഷിയെന്ന് മാത്തച്ചൻ അഭിപ്രായപ്പെടുന്നു. ദേഹാധ്വാനം ആവശ്യമില്ല എന്നതു തന്നെ കാരണം. ദിവസേന അരമണിക്കൂർ മാത്രമെ ഈ കൃഷിക്കായി ചെലവഴിക്കേതുള്ളു. ഒരു കൃഷി എന്നതിനേക്കാൾ ഒരു ഇൻവെസ്റ്റ്മെന്‍റ് എന്ന് മുത്തുകൃഷിയെ വിളിക്കാനാണ് ഇദ്ദേഹത്തിന് താത്പര്യം. മുത്തുകൃഷിയിൽ പരിശീലനം നൽകാനും മാത്തച്ചൻ സമയം കത്തെുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446089736 (മാത്തച്ചൻ) .

കീർത്തി ജേക്കബ്

അനന്തപുരിയിലെ എള്ളുകൃഷി

എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു. ഇന്ന് അതിമനോഹരങ്ങളായ എള്ളിൻ തോട്ടങ്ങൾ കാണാമറയത്തായി. എന്നാൽ എള്ളുകൃഷി അപൂർവമായെങ്കിലും ചിലസ്ഥലങ്ങളിൽ നടക്കുന്നുണ്ട്. തിരുവനന്തപുരം ഇൻഫർമേഷൻ കേരള മിഷനിൽ ഉദ്യോഗസ്ഥനായ സുനിൽരാജിന്‍റെ എള്ളുകൃഷി വിജയം എള്ളുകൃഷിയുടെ സാധ്യതകളിലേക്കു കൂടിയാണ് വിരൽചൂണ്ടുന്നത്. കേരളത്തിൽ ഓണാട്ടുകരയിലാണ് (ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഭാഗം)ഏറ്റവും കൂടുതൽ എള്ളുപാടങ്ങൾ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ കാച്ചാണി ചെക്കകോണത്ത് 17 സെന്‍റ് പാടത്ത് ഇപ്പോൾ സുനിൽരാജ് എള്ള് വസന്തം തീർത്തിരിക്കുകയാണ്. സുനിൽരാജിന്‍റെ എള്ളുപാടത്തിന് തിരുവനന്തപുരം ജില്ലയിലെ തന്നെ ഏക എള്ളിൻ പാടമെന്ന സവിശേഷതയുമുണ്ട്. 

കൃഷിയിൽ അതീവ താല്പരനായ സ്കൂൾ അധ്യാപകനായി വിരമിച്ച കെ. മാധവൻനായരുടെ പാത പിന്തുടർന്നാണ് സുനിൽരാജ് പത്തു വർഷങ്ങൾക്കു മുന്പ് കൃഷി ഭൂമിയിലേക്കിറങ്ങുന്നത്. നെൽകൃഷി, ഉഴുന്നു കൃഷി, പച്ചക്കറി കൃഷി, പുല്ലുവളർത്തൽ അങ്ങനെ എല്ലാമുണ്ട് ചെക്കകോണത്തെ കുടുംബവക പാടത്ത്. നെൽകൃഷിയും എള്ളുകൃഷിയുമൊക്കെ നടത്തിയിരുന്ന പഴവിള കുടുംബത്തിലെ അംഗവും റിട്ട. സ്ക്കൂൾ അധ്യാപികയുമായ അമ്മ സരോജിനിഅമ്മയുടെ പ്രചോദനമാണ് എള്ളിന്‍റെ സമൃദ്ധിയിലേക്കു കൂടി സുനിൽ രാജിനെ എത്തിക്കുന്നത്. 

എള്ളു കൃഷിയിൽ പേരുകേട്ട പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകരയിലെ എള്ള് ഒൗഷധ സന്പന്നമാണെന്നു പറയാറുണ്ട്. അതിനാൽ ഓണാട്ടു കരയിലെ സർക്കാരിന്‍റെ പ്രാദേശിക കൃഷി വികസന കേന്ദ്രത്തിൽ നിന്നാണ് എള്ളിന്‍റെ വിത്ത് ഇദേഹം വാങ്ങുന്നത്. ഏതു കൊടും വേനലിലും വളരുന്ന ഒരു ചെടിയാണ് എള്ള്. മൂന്നുമാസമാണ് കാലാവധി. മണ്ണിന്‍റെ ഈർപ്പം കൊണ്ട് തന്നെ വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ കർഷകന്‍റെ ആശ്വാസം കൂടിയാണ് എള്ളുചെടി. മകര മഞ്ഞ് എള്ളിൻ ചെടിയുടെ വളർച്ചയ്ക്കു നല്ലതായതിനാൽ ഡിസംബറിൽ പാകിയാൽ മാർച്ചിൽ വിളവെടുപ്പ് നടത്താം. സാധാരണ നെൽപാടങ്ങളിൽ ഇടകൃഷിയായാണ് എള്ള് നടുന്നത്. വയൽ ഉഴുതു മറിച്ചശേഷമാണ് വിത്തു പാകുന്നത്. ഡിസംബർ പകുതിയോടെ പാകിയ എള്ളാണ് മാർച്ചു പകുതിയായപ്പോൾ വിളവെടുപ്പിനു പാകമായത്. ഗാർഡൻ ടില്ലർ ഉപയോഗിച്ച് ഇദേഹം തന്നെവയൽ ഉഴുതു. പാടമില്ലെങ്കിൽ നനവുള്ള മണ്ണിൽ വിത്തുപാകാം. മണ്ണ് ഉഴുതു മറിച്ചശേഷം പാകണമെന്നു മാത്രം.

ഏഴു ദിവസമാകുന്പോഴെക്കും കാണാവുന്ന രീതിയിൽ വിത്തു മുളച്ചു തുടങ്ങും. വെള്ള നിറമുള്ള പൂക്കൾ വിടർന്നു നില്ക്കുന്ന പാടങ്ങൾ കാഴ്ച്ചയ്ക്കും മനോഹരമാണ്. ഇലയും, കായും മഞ്ഞ നിറമാകുന്പോഴാണ് വിളവെടുപ്പിനു പാകമാകുന്നത്. വെളുപ്പിനാണ് വിളവെടുപ്പു നടത്തേണ്ടത്. എള്ളുചെടി പിഴുതെടുത്ത് വേരുമുറിച്ചു മാറ്റിയശേഷം തണലിൽ നാലു ദിവസം സൂക്ഷിക്കണം. അപ്പോഴെക്കും പഴുത്ത ഇല മുഴുവൻ കൊഴിഞ്ഞു വീഴും. പിന്നീട് കായോട് കൂടിയ എള്ളിൻ തണ്ട് ചെറിയ കെട്ടുകളാക്കിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിക്കണം. ഒരു വശം വെയിലേറ്റ ശേഷം തിരിച്ചിട്ടു വെയിൽ കൊള്ളിക്കണം. അതിനുശേഷം ചെറിയ കന്പ് കൊണ്ട് തട്ടിയാൽ എള്ള് കൊഴിഞ്ഞു വീഴും. വെയിലേറ്റുക്കഴിയുന്പോൾ തന്നെ കായ്പൊട്ടി എള്ള് ധാരാളം പൊഴിഞ്ഞു തുടങ്ങും. ഇവ വാരിക്കൂട്ടി ഒരു പായയിൽ ഇട്ട് പാറ്റി എടുക്കാവുന്നതാണ്.

എള്ളു കൃഷിയിൽ പേരുകേട്ട പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകരയിലെ എള്ള് ഒൗഷധ ന്പന്നമാണെന്നു പറയാറുണ്ട്. അതിനാൽ ഓണാട്ടുകരയിലെ സർക്കാരിന്‍റെ പ്രാദേശിക കൃഷി വികസന കേന്ദ്രത്തിൽ നിന്നാണ് എള്ളിന്‍റെ വിത്ത് ഇദേഹം വാങ്ങുന്നത്. ഏതു കൊടും വേനലിലും വളരുന്ന ഒരു ചെടിയാണ് എള്ള്. മൂന്നുമാസമാണ് കാലാവധി. മണ്ണിന്‍റെ ഈർപ്പം കൊണ്ടുതന്നെ വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ കർഷകന് ആശ്വാസം കൂടിയാണ് എള്ളു ചെടി. മകര മഞ്ഞ് എള്ളിൻ ചെടിയുടെ വളർച്ചയ്ക്കു നല്ലതായതിനാൽ ഡിസംബറിൽ പാകിയാൽ മാർച്ചിൽ വിളവെടുപ്പ് നടത്താം. സാധാരണ നെൽപാടങ്ങളിൽ ഇടകൃഷിയായാണ് എള്ള് നടുന്നത്. വയൽ ഉഴുതു മറിച്ചശേഷമാണ് വിത്തു പാകുന്നത്. ഡിസംബർ പകുതിയോടെ പാകിയ എള്ളാണ് മാർച്ചു പകുതിയായപ്പോൾ വിളവെടുപ്പിനു പാകമായത്. ഗാർഡൻ ടില്ലർ ഉപയോഗിച്ച് ഇദേഹം തന്നെവയൽ ഉഴുതു. പാടമില്ലെങ്കിൽ നനവുള്ള മണ്ണിൽ വിത്തു പാകാം. മണ്ണ് ഉഴുതു മറിച്ചശേഷം പാകണമെന്നു മാത്രം.

ഏഴു ദിവസമാകുന്പോഴെക്കും കാണാവുന്ന രീതിയിൽ വിത്തു മുളച്ചു തുടങ്ങും. വെള്ള നിറമുള്ള പൂക്കൾ വിടർന്നു നില്ക്കുന്ന പാടങ്ങൾ കാഴ്ച്ചയ്ക്കും മനോഹരമാണ്. ഇലയും, കായും മഞ്ഞ നിറമാകുന്പോഴാണ് വിളവെടുപ്പിനു പാകമാകുന്നത്. വെളുപ്പിനാണ് വിളവെടുപ്പു നടത്തേണ്ടത്. എള്ളുചെടി പിഴുതെടുത്ത് വേരുമുറിച്ചു മാറ്റിയശേഷം തണലിൽ നാലു ദിവസം സൂക്ഷിക്കണം. അപ്പോഴേക്കും പഴുത്ത ഇല മുഴുവൻ കൊഴിഞ്ഞു വീഴും. പിന്നീട് കായോട് കൂടിയ എള്ളിൻ തണ്ട് ചെറിയ കെട്ടുകളാക്കിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിക്കണം. ഒരു വശം വെയിലേറ്റ ശേഷം തിരിച്ചിട്ടു വെയിൽ കൊള്ളിക്കണം. അതിനുശേഷം ചെറിയ കന്പ് കൊണ്ട് തട്ടിയാൽ എള്ള് കൊഴിഞ്ഞു വീഴും. വെയിലേറ്റുക്കഴിയുന്പോൾ തന്നെ കായ്പൊട്ടി എള്ള് ധാരാളം പൊഴിഞ്ഞു തുടങ്ങും. ഇവ വാരിക്കൂട്ടി ഒരു പായയിൽ ഇട്ട് പാറ്റി എടുക്കാവുന്നതാണ്. 

എള്ള് പലതരം

കറുപ്പ്, വെളുപ്പ്, ചുവപ്പ്, ഇളം ചുവപ്പ് എന്നിങ്ങനെ നാലു തരത്തിലെ എള്ളുകളാണ് പൊതുവേ കാണപ്പെടുന്നത്. കറുപ്പ് എള്ളാണ് കൂടുതൽ കൃഷി ചെയ്യപ്പെടുന്നത്. വളരെയേറെ ഒൗഷധ സന്പന്നമായ എള്ള്, ശരീരത്തിന്‍റെ ശക്തി, ബുദ്ധി, കാഴ്ചശക്തി എന്നിവ വർധിപ്പിക്കും. കാൽസ്യം ധാരാളമുള്ളതിന്നാൽ എല്ലുകളുടെ ബലവും വർധിക്കും. ആർത്തവസമയത്തെ ക്ഷീണവും തളർച്ചയും മാറ്റാൻ എള്ള് കഴിക്കുന്നത് നല്ലതാണ്. വളരെയേറെ പോഷകങ്ങളും എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് കഷായമായി സേവിച്ചാൽ ആർത്തവ പ്രശ്നങ്ങൾ അകറ്റും. എന്നാൽ ഗർഭിണികൾ അമിതമായി കഴിക്കുന്നത് നല്ലതല്ല. ആർത്തവത്തെ ത്വരിതപ്പെടുത്തുന്നതു കാരണമാണിത്. ഏറ്റവും ശുദ്ധമായഎണ്ണ എന്ന നിലയിലാണ് എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്ന പേരു വീണത്. ചർമ്മത്തിനും തലമുടിക്കും എള്ളെണ്ണ ഏറെ നല്ലതാണ്. വീട്ടിലെ തന്നെ എള്ള് ആട്ടിയെടുത്താൽ ശുദ്ധമായ എള്ളെണ്ണ ലഭ്യമാകും. എള്ള് നിരവധി പലഹാരങ്ങളിലും ചേർക്കാം. എള്ളും ശർക്കരയും ചേർത്തുണ്ടാക്കുന്ന പലഹാരം പോഷക സമൃദ്ധമാണ്. എള്ളുണ്ടയും ആരോഗ്യത്തിനു നല്ലതാണ്. വിപണിയിൽ നല്ല വിലകിട്ടുന്ന ധാന്യം കൂടിയാണ് എള്ള്. ഒരു കിലോയ്ക്കു 200 രൂപ വരെ ലഭിക്കും. എള്ളെണ്ണയ്ക്കും വിപണിയിൽ നല്ല ഡിമാന്‍റാണ്. ഒൗഷധഗുണം മാത്രമല്ല ഹൈന്ദവവിശ്വാസ പ്രകാരമുള്ള പൂജാദി കർമങ്ങളുടെയും ഭാഗമാണ് എള്ള്. എള്ളിന്‍റെ വിലപ്പകുറവു കൊണ്ടു തന്നെ എള്ളോളം എന്ന വാക്കും നിലവിലുണ്ട്. 
ഫോണ്‍ സുനിൽ8606012227.
മഞ്ജുള 9633671974.

എസ്. മഞ്ജുളാദേവി

കടപ്പാട് : www.deepika.com

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate