অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്ഷീര ഉൽപ്പാദനം

അകിടുവീക്കം നിയന്ത്രിക്കാന്‍

മഴക്കാലത്ത് കറവപ്പശുക്കളില്‍ അകിടുവീക്കം കൂടുതലായി കണ്ടു വരുന്നു. രോഗനിയന്ത്രണത്തിനായി തൊഴുത്തും പരിസരവും അണുനാശക ലായനി തെളിച്ച് വൃത്തിയാക്കണം. ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. കറവക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച ‘പോവിഡോണ്‍ അയഡിന്‍’ ലായനിയനല്‍ 10 സെക്കന്റ് നേരം മുക്കുന്നത്    അകിടുവീക്കം  നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ടീറ്റ് ഡിപ്പിംഗ് എന്ന പേരില്‍ അറിയപ്പെടുന്നു.
ചെനയുള്ള പശുക്കളെ അടുത്ത പ്രസവത്തില്‍ 11/2 മാസം മുമ്പ് വരെ കറക്കാം. അവസാനത്തെ കറവയില്‍ മുഴുവന്‍  പാലും പിഴിഞ്ഞ് എടുത്ത് 4 മുലക്കാമ്പുകളിലും ആന്റിബയോട്ടിക് മരുന്നുകള്‍ അടങ്ങിയ ട്യൂബുകള്‍ ഇട്ട്  3 ആഴ്ച ഇടവിട്ട് തടവുന്നത് പ്രസവാനന്തരമുള്ള രൂക്ഷമായ അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വറ്റുകാല ചികിത്സ എന്ന പേരിലറിയപ്പെടുന്നു.

അകിടുവീക്കം നിയന്ത്രിക്കാന്‍ - വറ്റുകാലചികിത്സ

കറവപ്പശുക്കളെ ബാധിയ്ക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനമായതും ക്ഷീരകര്‍ഷകര്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടംവരുത്തിവയ്ക്കുന്നതുമായ ഒരുരോഗമാണ് അകിടുവീക്കം. ഇതുമൂലം പാലുല്പാദനം പൂര്‍ണ്ണമായോ ഭാഗികമായോ കുറയാന്‍ ഇടവരുന്നു. വിവിധതരം ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍, ആല്‍ഗകള്‍ എന്നിവയാണ് രോഗഹേതുക്കള്‍. അതോടൊപ്പം തന്നെ തൊഴുത്തിലും പരിസരങ്ങളിലുമുള്ള ശുചിത്വമില്ലായ്മ, ശാസ്ത്രീയമല്ലാത്ത പരിപാലനമുറകള്‍, പശുക്കളുടെ രോഗപ്രതിരോധശക്തിയിലുള്ളകുറവ്, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ എന്നിവയും രോഗബാധയ്ക്കുള്ള സാധ്യതകൂട്ടും. പാലുല്പാദനം കുറയുക, അകിടിലും മുലക്കാമ്പിലുമുള്ള നീര്, കല്ലിപ്പ്, വേദന, നിറവ്യത്യാസം, പാലിന്റെ നിറത്തിലും രുചിയിലുമുള്ള വ്യത്യാസം, പാല്‍ പിരിയുക എന്നിവയാണ ്‌രോഗലക്ഷണങ്ങള്‍. തീവ്രമായ രോഗബാധയുള്ളപ്പോള്‍ പനി, വിശപ്പില്ലായ്മ, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവകാണുന്നു. പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ, പാലുല്പാദനത്തിലുള്ള കുറവ് മാത്രമായി കാണുന്ന ബാഹ്യലക്ഷണങ്ങളില്ലാത്ത (സബ്ക്ലിനിക്കല്‍) അകിടുവീക്കവുംകാണപ്പെടുന്നു. പശുക്കളില്‍കാണപ്പെടുന്ന അകിടുവീക്കത്തില്‍ 70 ശതമാനവുംസബ്ക്ലിനിക്കല്‍ രോഗബാധയാണെന്ന്‌തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം രോഗലക്ഷണങ്ങളോടു കൂടിയ ക്ലിനിക്കല്‍ അകിടുവീക്കം മൂലമുള്ള നഷ്ടത്തിന്റെ മൂന്നിരട്ടി നഷ്ടം വരുത്തുന്നതായാണ് കണ്ടിട്ടുള്ളത്.

രോഗബാധിതരായ പശുക്കളുടെ ശരിയായചികിത്സ, ശാസ്ത്രീയമായ കറവ, പരിസരശുചിത്വം, കറവക്കാരന്റെ ശുചിത്വം, മുഴുവന്‍ പാല്‍ കറന്നെടുക്കല്‍, കറവയ്ക്കുശേഷം മുലകാമ്പുകള്‍ അണുനാശിനി ലായിനിയില്‍മുക്കുക (ടീറ്റ്ഡിപ്പിംഗ്), പ്രാണികളുടേയും ഈച്ചകളുടേയും നിയന്ത്രണം, അകിടിലും മുലകാമ്പിലും ഉണ്ടാകുന്ന മുറിവുകളുടെ ശരിയായ ചികിത്സ എന്നിവയാണ് അകിടുവീക്ക നിയന്ത്രണത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതോടൊപ്പം തന്നെ പ്രധാനമായ മറ്റൊരുമാര്‍ഗ്ഗമാണ് വറ്റുകാലചികിത്സ(Dry cow therapy) പ്രത്യേകിച്ച് സബ്ക്ലിനിക്കല്‍ അകിടുവീക്കം നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗമാണ ്ഇത്.

കറവപ്പശുക്കള്‍ക്ക് അടുത്ത കറവയ്ക്കുമുമ്പായി ഏകദേശം രണ്ടുമാസത്തോളം സമയം കറവയില്ലാതെ നിറുത്തന്നതാണ് വറ്റുകാലം. വറ്റുകാലത്ത് അകിടിന്റെ പ്രതിരോധശക്തി കുറയുന്നതുമൂലം അണൂബാധക്കുള്ള സാധ്യതകൂടുതലാണ്. അതുമൂലം അണുക്കള്‍ കൂടുതല്‍ കാലം നിലനില്ക്കുകയും അടുത്ത കറവയില്‍ അകിടുവീക്കത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് വറ്റുകാലചികിത്സയിലൂടെ ഇത്തരം അണുബാധയെ നിയന്ത്രിക്കാനും അങ്ങിനെ അടുത്ത കറവയില്‍ ഉണ്ടാകുന്ന അകിടുവീക്കം തടയാനും സാധിക്കും.

വറ്റുകാലം തുടങ്ങുന്നതിനു മുമ്പുള്ള അവസാന കറവയ്ക്കുശേഷം ആന്റിബയോട്ടിക്ക് മരുന്നുകള്‍ മുലകാമ്പിനുള്ളിലേക്ക ്‌കൊടുക്കുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. 3 ആഴ്ച ഇടവിട്ട് വീണ്ടും നല്കണം. ഇതുമൂലം അകിടില്‍ മുമ്പ് ഉണ്ടായിട്ടുള്ള അണുബാധയെ കുറയ്ക്കുകയും അതോടൊപ്പം വറ്റുകാലത്തില്‍ ഉണ്ടാകാവുന്ന പുതിയ അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു. വറ്റുകാല ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടുതല്‍ അളവില്‍ ആന്റിബയോട്ടിക്ക ്മരുന്നുകള്‍ ഉള്ളതും സാവധാനം പ്രവര്‍ത്തിക്കുന്നതുമായിരിക്കണം. അതുകൊണ്ട് ശരിയായ മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. വറ്റുകാലത്ത് നടത്തുന്ന ചികിത്സയായതുകൊണ്ട് പാലില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ സാന്നിധ്യംവരാനുള്ള സാധ്യതയും കുറവാണ്.

പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം

മഴക്കാലത്ത് പച്ചപ്പുല്ല് യഥേഷ്ടം ലഭിക്കുന്നതിനാല്‍ കറവപ്പശുക്കളുടെ   പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം. എന്നാല്‍ കൂടിയ അളവില്‍ പച്ചപ്പുല്ല് നല്‍കുന്നത് വയറു പെരുപ്പത്തിനും, ദഹനക്കേടിനും ഇടവരുത്തുന്നതാണ്.  കറപ്പശുവിന് കൊടുക്കുന്ന തീറ്റപ്പുല്ലിലെ മണ്ണിന്റെ അംശം നീക്കം ചെയ്യാന്‍ നന്നായി കഴുകി ചെറുതായി വെയിലത്ത് ഉണക്കി നല്‍കേണ്ടതാണ്. പച്ചപ്പുല്ലിനൊപ്പം ചെറുതായി വൈക്കോല്‍ ചേര്‍ത്തു നല്‍കുന്നത് വയര്‍ പെരുപ്പം ഒഴിവാക്കാന്‍ സഹായിക്കും. 1 കിലോ സമീകൃതകാലിത്തീറ്റയ്ക്ക് പകരമായ് 10 കിലോ പച്ചപ്പുല്ല് നല്‍കാവുന്നതാണ്.

മഴക്കാല രോഗനിയന്ത്രണം

മഴക്കാലം ആരംഭിച്ചതോടെ കറവപ്പശുക്കളിലെ രോഗനിയന്ത്രണത്തിനായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേ തു ്.
മഴക്കാലത്ത് കറവപ്പശുക്കളില്‍ കൂടുതലായി ക ുവരുന്ന അകിടുവീക്കത്തെ നിയന്ത്രി ക്കാനായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

  • കറവപ്പശുവിന്റെ ആരോഗ്യം, തൊഴുത്തിലെ ശുചിത്വം, കറവക്കാരന്റെ ശുചിത്വ ബോധം എന്നിവ പ്രത്യേകം വിലയിരുത്തണം.
  • തൊഴുത്തിന്റെ നിലം കോണ്‍ക്രീറ്റ് ചെയ്തിരിക്കണം.
  • വളക്കുഴിയിലൂടെയുള്ള രോഗാണുബാധ നിയന്ത്രിക്കാനായി ആഴ്ചതോറും ഇടവിട്ട് വളക്കുഴിയില്‍ കുമ്മായം വിതറണം.
  • തൊഴുത്തില്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയിലേതെങ്കിലുമൊന്ന് വിതറി, കഴുകി രോഗാണു വിമുക്തമാക്കണം.
  • ശാസ്ത്രീയ കറവ രീതികള്‍ അനുവര്‍ത്തിക്കണം. ഒരിക്കലും മുലക്കാമ്പ് മടക്കി പിഴിയരുത്. കറവയ്ക്ക്‌ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പോവിഡോണ്‍  അയഡിന്‍ ലായനിയില്‍ മുക്കുന്നത് അകിടിലേക്കുള്ള രോഗാണുബാധ നിയന്ത്രി ക്കാന്‍ സഹായിക്കും.
  • അകിടിലു ാകുന്ന എത്ര നിസ്സാരമായ മുറിവുകളും വ്രണങ്ങളും ചികിത്സിപ്പി ക്കണം. അടുത്ത പ്രസവത്തിന് മുമ്പായി കറവവറ്റിച്ച് മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റി തടയുന്നത് പ്രസവാനന്തരമുള്ള അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.

കന്നുകാലികളിലെ ഷിസ്റ്റോസോമ രോഗം

കന്നുകാലികളുടെ ഉത്പാദനത്തേയും ഉല്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്നവയാണ് പരാദരോഗങ്ങള്‍. നമ്മുടെ നാട്ടിലെ കന്നുകാലികളില്‍ നല്ലൊരു ശതമാനവും പരാദരോഗബാധിതരാണ്. നാടവിരകളും, ഉരുളന്‍വിരകളും, പത്രവിരകളും, സൂക്ഷ്മാണുക്കളായ പ്രോട്ടോസോവയും ഇതിനുത്തരവാദികളാവാം. മറ്റു പ്രത്യക്ഷ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ പാലുല്പാദനം ഗണ്യമായി കുറയ് ക്കുന്ന ചില പരാദങ്ങളു ്. ഇവയിലെ പ്രമാണിയാണ് കുടലിനോടനുബന്ധിച്ച രക്തക്കുഴലുകളില്‍ വസിക്കുന്ന ഷിസ്റ്റോസോമ എന്ന പത്രവിര.

പെണ്‍പത്രവിരകള്‍ വിസര്‍ജ്ജിക്കുന്ന അണ്ഡങ്ങളാണ് ഏറ്റവും ഉപദ്രവകാരി. കുടലിലെ വിരബാധമൂലം പശുക്കളുടേയും എരുമകളുടേയും കുടല്‍ഭിത്തിയില്‍ ചെറുമുഴകളും, ചെറുപുണ്ണുകളും ഉ ാക്കുന്നു. ഇതിനു പുറമെ കരളിലും, ശ്വാസകോശത്തിലും, പ്ലീഹയിലും മറ്റു ആന്തരികാവയവങ്ങളിലും ചെറുമുഴകള്‍ രൂപാന്തരപ്പെടാറു ്. ഇടവിട്ട് കഫവും രക്തവും കലര്‍ന്ന വയറിളക്കമാണ് പ്രധാന ലക്ഷണമെങ്കിലും, ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന നിസ്സാരബാധയില്‍ രോഗലക്ഷണങ്ങള്‍ പ്രായേണ ശ്രദ്ധയില്‍    പ്പെടാറില്ല. രക്തക്കുറവ്, വിളര്‍ച്ച, നീര്‍ക്കെട്ട്, മെലിച്ചല്‍ എന്നീ ലക്ഷണങ്ങളോടൊപ്പം പാലുല്പാദനം കുറയുമെന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. പരാദരോഗ     നിര്‍ണ്ണയത്തിനായി സാധാരണ അവലംബിക്കാറുള്ള ചാണകപരിശോധന മാര്‍ഗ്ഗങ്ങളിലൂടെ ഷിസ്റ്റോസോമ നിര്‍ണ്ണയം സാധ്യമല്ല. സമാനരോഗലക്ഷണങ്ങള്‍ ഉളവാക്കുന്ന ഒട്ടനവധി പരാദങ്ങള്‍ ഉ െന്നിരിക്കെ, നിലവിലുള്ള രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളിലെ അപര്യാപ്തത ഷിസ്റ്റോസോമയ്ക്ക് ഒരു നിശബ്ദ വില്ലന്‍ പരിവേഷം നല്‍കുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ കേരളമൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തോടെ മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്രവിഭാഗത്തില്‍ നടത്തിയ ഗവേഷണഫലങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. തൃശ്ശൂരിലെ വിവിധ അറവു ശാലകളില്‍ നിന്നും ശേഖരിച്ച    സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 28.63 ശതമാനം കന്നുകാലികളില്‍ ഈ  പരാദബാധ ക െത്തുകയു ായി. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് പരാദബാധ ഏറ്റവുമധികം ക ത്. കെട്ടികിടക്കുന്ന ജലാശയങ്ങളും പാടങ്ങളും ഈ രോഗത്തിന്റെ ശ്രോതസ്സാണെന്നിരിക്കെ, മഴക്കാലം ഈ പരാദത്തിന്റെ ജീവിതചക്രത്തെ  ഗണ്യമായി അനുകൂലിക്കുന്നു. 

ഒച്ചുകള്‍ വഴി പരക്കുന്ന ഈ പരാദത്തിന്റെ ഫലപ്രദമായ നിയന്ത്രണം, ഒരു പരിധിവരെ, ചികിത്സ തന്നെയാണ്. അശാസ്ത്രീയമായും, അനിയന്ത്രിതമായും  “ലക്ഷണങ്ങളെ” മാത്രം ചികിത്സിക്കുന്ന മരുന്നുകള്‍ ഈ പത്രവിര നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ തന്നെ കൃത്യമായ പരാദനിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍ക്ക്, ഫലപ്രദമായ ചികിത്സയിലുള്ള പങ്ക് വളരെ വലുതാണ്. 

ചാണക പരിശോധനയിലൂടെ രോഗനിര്‍ണ്ണയം ബുദ്ധിമുട്ടാവുന്ന  സാഹചര്യത്തില്‍, ഏതൊരു ലബോറട്ടറിയിലും ചെയ്യാവുന്നതരം രക്തപരിശോധന മാര്‍ഗ്ഗങ്ങള്‍ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തിട്ടു ്. ‘ഡോട്ട് എലിസ’ എന്ന ടെസ്റ്റിലൂടെ ഷിസ്റ്റോസോമ രോഗം  കൃത്യമായി, എളുപ്പത്തില്‍ നേരത്തേ തന്നെ ക ുപിടിക്കാന്‍ സാധിക്കുന്നതാണ്. ഈ വിരയ്‌ക്കെതിരെ ശരീരം ഉല്പാദിപ്പിക്കുന്ന ആന്റിബോഡി പദാര്‍ത്ഥങ്ങളെ ഡോട്ട് എലിസയിലൂടെ ക ുപിടിച്ചാണ് രോഗം നിര്‍ണ്ണയിക്കുന്നത്.   ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, തൃശ്ശൂരിലേയും പരിസരപ്രദേശങ്ങളിലേയും     പശുക്കളിലും എരുമകളിലും ഏകദേശം 34 ശതമാനം ഷിസ്റ്റോസോമ രോഗം ഉള്ളതായി     ക ിട്ടു ്. എന്നാല്‍ ചാണകപരിശോധനയിലൂടെ വെറും 12 ശതമാനം മാത്രമേ    ക ുപിടിച്ചിട്ടുള്ളൂ. ഈയൊരു കാരണംകൊ ു തന്നെ ചാണകപരിശോധന മാത്രം   നടത്തുന്ന മൃഗാശുപത്രികളിലും, ലബോറട്ടറിയിലും പലപ്പോഴും ഈ പത്രവിരബാധ നിര്‍ണ്ണയിക്കപ്പെടാതെ പോവുന്നു. തത്ഫലമായി ചികിത്സയും ഫലപ്രാപ്തിയിലെത്താറില്ല !

സാധാരണ പരാദങ്ങള്‍ക്ക് നല്‍കിവരുന്ന വിരമരുന്നുകള്‍ ഷിസ്റ്റോസോമയ്ക്ക് ഫലപ്രദമല്ല. അതിനാല്‍ തന്നെ കൃത്യമായ രോഗനിര്‍ണ്ണയത്തിനുശേഷം, ടാര്‍ടാര്‍ എമറ്റിക്ക്, ലിതിയം അന്റിമണി തൈയോമാലേറ്റ് എന്നീ മരുന്നുകളിലേതെങ്കിലും കൃത്യമായ മാത്രയില്‍ ഇഞ്ചക്ഷന്‍ രൂപേണ  നല്‍കേ ത് അത്യാവശ്യമാണ്. പ്രാസിക്വാന്റല്‍ ഗുളികകള്‍ ഏറെ ഫലപ്രദമാണെങ്കിലും ചിലവ് കൂടും. എന്നിരുന്നാലും, ശരീരഭാരം കുറവുള്ള ആടുകള്‍ പോലുള്ള മൃഗങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്. 

ചില ഷിസ്റ്റോസോമ വിരകളുടെ ലാര്‍വ മനുഷ്യരുടെ തൊലിയില്‍ തുളച്ചു കയറി ‘ചൊറി’യു ാക്കുമെന്നതും ശ്രദ്ധിക്കേ  വസ്തുതയാണ്. വിരബാധയുള്ള പ്രദേശങ്ങളിലെ ജലാശയങ്ങളിലും പാടങ്ങളിലും പെരുമാറുന്നവരിലാണ് ഇത്തരം ചൊറി കാണുന്നത്. രോഗബാധയുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ ജലാശയത്തിനരികിലേക്കോ, പാടങ്ങളിലേക്കോ മേയാന്‍ വിടാതിരിക്കുന്നത് ഒരു പരിധിവരെ ഈ അസുഖത്തെ അകറ്റി നിര്‍ത്താന്‍ സഹായകമാണ്. ഈ പ്രദേശങ്ങളില്‍ നിന്നും വെട്ടിയ പുല്ല് തീറ്റയായി നല്‍കുന്നതില്‍ അപാകതയില്ല. 24-48 മണിക്കൂറിനുള്ളില്‍ ഈ വിരയുടെ ലാര്‍വകള്‍ നശിക്കുമെന്നതിനാല്‍ ജലാശയത്തിലെ വെള്ളം ഉപയോഗിക്കണമെങ്കില്‍, ര ു ദിവസം മുമ്പേ ടാങ്കില്‍ പിടിച്ചുവെച്ചിരിക്കണമെന്ന് ഓര്‍മ്മിക്കേ തു ്. ശരിയായ പരാദനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്നതിലൂടെ കന്നുകാലികളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ പാല്‍

തൊണ്ണൂറ് ശതമാനത്തിലധികം സങ്കരയിനം കറവപ്പശുക്കളുള്ള കേരളത്തില്‍ പാലുല്പാദനച്ചെലവ് അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഉല്പാദനച്ചെലവും പാലിന്റെ വിലയും തമ്മില്‍ വന്‍ അന്തരം ഇന്ന് നിലനില്‍ക്കുന്നു. പാലിന്റെ വിലയില്‍ 50% വര്‍ദ്ധനവുാകുമ്പോള്‍ തീറ്റയുടെ വിലയില്‍ 200% ത്തിലധികം വര്‍ദ്ധനവുണ്ടാകുന്നു. വര്‍ദ്ധിച്ച ഉത്പാദനച്ചിലവ് സുസ്ഥിര പശുവളര്‍ത്തലിനെ സാരമായി ബാധിക്കുന്നു.
ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണം, വിപണനം എന്നിവ സുസ്ഥിര പശുവളര്‍ത്തലിന്റെ ഘടകങ്ങളാണ്.

ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉത്പാദനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്. അടുത്തകാലത്ത് മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്ര വിഭാഗത്തില്‍ നടത്തിയ പഠനങ്ങളില്‍ കറവപ്പശുക്കള്‍ക്കളില്‍ നാല്‍പത് ശതമാനം വിരബാധയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയില്‍ വിരമരുന്ന് നല്‍കുന്നത് ഉല്പാദനവര്‍ദ്ധനവ് തരുന്നതായും കെണ്ടത്തിയിട്ടുണ്ട്.

കറവപ്പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പ് അതായത് 8 മാസം ചെനയുള്ളപ്പോഴോ,പ്രസവിച്ച് 10ാമത്തെ ദിവസമോ വിരമരുന്ന് നല്‍കാം. വിവിധയിനം ബ്രോഡ്‌സ്‌പെക്ട്രം വിരമരുന്നുകള്‍ രോഗത്തിന്റെ തരം നിര്‍ണ്ണയിച്ച ശേഷം നല്‍കാവുന്നതാണ്. ചെനയുള്ളപ്പോള്‍ ചിലതരം മരുന്ന് മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളു. ഇതിനായി ഉപയോഗിക്കാം. ഇവ നല്‍കുന്നതിലൂടെ 305 ദിവസ കറവ കാലയളവില്‍ പ്രതിദിനം 1.22 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവുാകുന്നതായി ആത്മ (ATMA) യുടെ സാമ്പത്തിക സഹായത്തോടെ തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകന് പ്രതിദിനം 25 രൂപയുടെ അധിക വരുമാനമുണ്ടാകുന്നു. ഒരു കറവക്കാലയളവിന് 7500/- രൂപയിലധികമാണ്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനം നേടാവുന്ന ഈ സാങ്കേതികവിദ്യ കേരളത്തിലെ ക്ഷീരോല്പാദന മേഖലയില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് പ്രതിക്ഷിക്കാം.

ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു

മാറുന്ന ആഗോള സാമ്പത്തിക ചുറ്റുപാടില്‍ ഇന്ത്യയില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ പ്രതിവര്‍ഷ പാലുല്പാദനം 127 ദശലക്ഷം ടണ്ണാണ്. ഈ മേഖലയില്‍ 4% ത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു.

2013 ല്‍ ലോകത്തിലുല്പാദിച്ച പാലില്‍ 84% പശുവിന്‍പാലാണ്. ഇത് പ്രതിദിനം 168 കോടി ലിറ്ററോളം വരും. എരുമപ്പാല്‍ 13% മാണ്. (26 കോടി ലിറ്റര്‍) എരുമപ്പാലിന്റെ ഉല്പാദനത്തിലാണ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

ലോകത്തില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യതയില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ 9% ത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വികസിതരാജ്യങ്ങളിലെ പാലുല്പാദനത്തിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കും, ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും ഇതിനിടവരുത്തിയിട്ടുണ്ട്.

എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ പാലിന്റെ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ പാലുല്പാദനം വികസ്വര രാജ്യങ്ങളില്‍ 40% ത്തില്‍ നിന്ന് 48% മായി ഉയര്‍ന്നിട്ടുണ്ട്. എഷ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഈ രംഗത്ത് ഏറെ മുന്നിലാണ്. ലാറ്റിന്‍ അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ പാലുല്പാദനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍, ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉല്പാദനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. ആളോഹരി വരുമാനത്തിലുള്ള വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ പാലിന്റെയും, പാലുല്പന്നങ്ങളുടെയും വിലയിലുണ്ടായ വര്‍ദ്ധനവ് എന്നിവ ഉല്പാദനം വര്‍ദ്ധിയ്ക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 2012 ല്‍ വെണ്ണ, പാല്‍പ്പൊടി എന്നിവയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ പാലിന്റെ വില്പന വിലയില്‍ കര്‍ഷകന് ലഭിക്കുന്നത് ഇന്ത്യയില്‍ 62% മാണ്. ആസ്‌ട്രേലിയയിലിത് 26% വും ചൈനയില്‍ 44% വും, ന്യൂസിലാന്റില്‍ 28% വുമാണ്. സംഘടിത മേഖലയില്‍ കര്‍ഷകന് ലഭിയ്ക്കുന്ന പാലിന്റെ വില (Farmers gate milk prices) ഇന്ത്യയില്‍ ലിറ്ററിന് ശരാശരി 25 രൂപയാണ്. അസംഘടിത മേഖലയിലിത് 14 രൂപയാണെന്നോര്‍ക്കണം. അമേരിക്കയില്‍ 18.47 രൂപയും, ആസ്‌ട്രേലിയയില്‍ 21.73 രൂപയും, ന്യൂസിലാന്റില്‍ 22.64 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ പാലുല്പാദനത്തില്‍ 2% ത്തിന്റെ വര്‍ദ്ധനവുണ്ടായി ട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ പാലുല്പന്നങ്ങളുടെ വ്യാപാരത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സബ്‌സിഡി കുറഞ്ഞതിനാല്‍ വ്യാപാരികള്‍ ഉത്പന്നം വിപണിയിലെത്തിക്കാന്‍ മടി കാണിക്കുന്നു. ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ചില സീസണുകളില്‍ വിപണനത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പാല്‍പ്പൊടിയുടെ കയറ്റുമതി സബിസിഡി കുറഞ്ഞിട്ടുണ്ട്. 2013 ഓടു കൂടി സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് യൂറോപ്പ്യന്‍ .യൂണിയന്‍ ഹോങ്കോംഗില്‍ സമ്മതിച്ചിട്ടുണ്ട്. പാലുല്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയില്‍ കരുത്താര്‍ജ്ജിച്ചു വരുന്നു. അതിനാല്‍ വര്‍ദ്ധിച്ച വിലയില്‍ കുറവ് വരാനിടയുണ്ട്.

ഇന്ത്യമുന്നേറുന്നു
ഇന്ത്യയില്‍ പാലുല്പാദന രംഗത്ത് വന്‍ കുതിച്ചു കയറ്റം തന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. ഉത്തരപ്രദേശ് മൊത്തം പാലുല്പാദനത്തില്‍ ഏറെ മുന്നിലാണ്. 17% പാലും യു.പിയില്‍ നിന്നാണ്. രാജസ്ഥാന്‍ (10%), ആന്ധ്രാപ്രദേശ് (9%), ഗുജറാത്ത് (7%), പഞ്ചാബ് (7%), ഹരിയാന (5%), തമിഴ്‌നാട് (5%), എന്നിവ മുന്‍ നിരയിലാണ്. കേരളവും, ആസ്സാമും ഈ രംഗത്ത് ഏറെ പിറകിലാണ്. സങ്കരയിനം പശുക്കള്‍ ദേശീയ തലത്തില്‍ 22% ല്‍ താഴെ മാത്രമാണ്. പൂര്‍ണ്ണമായി സങ്കര പ്രജനനം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം വളരെ കുറവാണ്. ആഗോള വിപണിയില്‍ ഇന്ത്യയുടെ വിഹിതം വര്‍ദ്ധിപ്പിയ്ക്കാന്‍ വെണ്ണയുടെ ഇറക്കുമതി തീരുവ 40% ത്തില്‍ നിന്നും 100% മായി ഉയര്‍ത്തണം. ഉല്പന്ന വിപണനത്തിന് സംരക്ഷണ നടപടികള്‍ ആവശ്യമാണ്. വികസിത രാജ്യങ്ങള്‍ കയറ്റുമതി സബ്‌സിഡി കുറയ്‌ക്കേണ്ടതാണ്. സാനിറ്ററി ആന്റ് ഫൈറ്റോ സാനിറ്ററി കാര്യങ്ങളില്‍ വ്യക്തമായ മാനദണ്ഡം ആവശ്യമാണ്. ഇന്ത്യയില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നിരവധി ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിയ്ക്കുന്ന ക്ഷീരമേഖലയെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ അവബോധം വളര്‍ത്താനുള്ള നടപടികളാവശ്യമാണ്.

ഇന്ത്യാ ഗവണ്‍മെന്റിന് പാല്‍പ്പൊടിയുടെ കാര്യത്തില്‍ 15% ഇറക്കുമതി തീരുവ 10,000 മെട്രിക്ക് ടണ്‍ ഇറക്കുമതിയ്ക്ക് വരെ ചുമത്താനും. തുടര്‍ന്നങ്ങോട്ട് 60% മാക്കാനും കഴിഞ്ഞിട്ടുണ്ട്. 2010-12 ല്‍ ഇറക്കുമതി ഇതുമൂലം കുറഞ്ഞിട്ടുണ്ട്. പാലുല്പാദനത്തില്‍ വിവിധ സീസണില്‍ കുറവുണ്ടായിട്ടും മൊത്തം ഉല്‍പാദനത്തെ ബാധിച്ചിട്ടില്ല. കയറ്റുമതി നിയന്ത്രണം മൂലം പാല്‍പ്പൊടി 0.5% ല്‍ താഴെ മാത്രമെ കയറ്റുമതി ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. അമേരിക്കയും, യൂറോപ്യന്‍ യൂണിയനും ലോകവ്യാപാര സംഘടന നിബന്ധനകള്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയിട്ടില്ല. വികസിത രാജ്യങ്ങള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതും, മറ്റു നികുതിയിതര നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കുന്നതും പാലുല്പന്ന കയറ്റുമതിയെ സാരമായി ബാധിച്ചുവരുന്നു.

കയറ്റുമതി
കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വികസിത രാജ്യങ്ങളിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള Ethnic Products ന്റെ ഉത്പാദനത്തിന് ഊന്നല്‍ നല്‍കണം. ഉദാഹരണമായി മികച്ച ഗുണമേന്മയും, ആകര്‍ഷകമാര്‍ന്ന മണവുമുള്ള ഇന്ത്യന്‍ വെണ്ണ, ഇന്ത്യന്‍ രുചിക്കിണങ്ങിയ നെയ്യ്, വെജിറ്റേറിയന്‍ ചീസ്, ഗുലാബ് ജാമുന്‍, ശ്രീകാന്‍ഡ്, പനീര്‍, കോട്ടേജ് ചീസ് എന്നിവ ഇവയില്‍ ചിലതാണ്.

പാലുല്പാദനം കുറഞ്ഞ മദ്ധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് UHT പാസ്ചു റൈസ്ഡ് പാല്‍ ടെട്രാ പായ്ക്കറ്റിലാക്കിയെത്തിക്കാം. പാല്‍പ്പൊടി കൂടിയ അളവില്‍ പായ്ക്ക് ചെയ്ത് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാം.

ഇന്ത്യക്ക് ശ്രീലങ്ക, തായ്‌ലാന്റ്, സിങ്കപ്പൂര്‍, നേപ്പാള്‍, ഭൂട്ടാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സൗജന്യ വ്യാപാരക്കരാര്‍ നിലവിലുണ്ട്.

വികസിത രാജ്യങ്ങള്‍ക്കാവശ്യം അവരുടെ വിപണി വികസ്വര രാജ്യങ്ങളിലെത്തിക്കുകയാണ്. സബ്‌സിഡി നല്‍കി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച പാല്‍ ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്.

ഇന്ത്യയില്‍ പാലുല്പാദനത്തില്‍ പ്രതിവര്‍ഷം 4% ത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി വരുന്നു. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ശേഷി വര്‍ദ്ധിച്ചു വരുന്നു. ജനസംഖ്യയിലുണ്ടാകുന്ന വര്‍ദ്ധനവും ആവശ്യകത ഉയര്‍ത്താനിടവരുത്തുന്നു. പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലയളവില്‍ 22% ത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉപഭോഗം 230 മില്ലി ലിറ്ററില്‍ നിന്നും 281 മില്ലി ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓടുകൂടി പാലിന്റെ ഉപഭോഗം 190 ദശലക്ഷം മെട്രിക്ക് ടണ്ണായി ഉയരും. ആവശ്യകതയ്ക്കനുസരിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

സബ്‌സിഡി കുറഞ്ഞതോടെ പാല്‍പ്പൊടിയുടെ വില ഉയര്‍ന്നു വരുന്നു. താരതമ്യേന വിലക്കുറവുള്ള ഇന്ത്യന്‍ പാല്‍പ്പൊടിയ്ക്ക് ആഗോള വിപണിയില്‍ പ്രിയമേറി വരുന്നു.

പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇനിയും ഊന്നല്‍ നല്‍കേണ്ടതുണ്ട്. രാജ്യത്തെ പാലുല്പാദനം രണ്ടു രീതിയില്‍ വര്‍ദ്ധിപ്പിക്കാം. കറവപ്പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, ഉല്പാദനക്ഷമത ഉയര്‍ത്തിയും ഇത് സാധിച്ചെടുക്കാം. പശുക്കളുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ ഇസ്രായേല്‍, അമേരിക്ക, ഡെന്‍മാര്‍ക്ക്, കാനഡ, നെതര്‍ലാന്റ്‌സ്, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മുന്നിലാണ്. ഇന്ത്യ ഈ രംഗത്ത് ഏറെ പിന്നിലാണ്.

ഉല്പാദനക്ഷമത ഉയര്‍ത്താന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശാസ്ത്രീയ പ്രജനന മാര്‍ഗ്ഗങ്ങള്‍, കന്നുകുട്ടി പരിപാലനം, ജനിതകമേന്മയുള്ള കന്നുകാലികള്‍, ശുദ്ധ പ്രജനനം, ഡാറ്റാ ബാങ്ക്, E ആനിമല്‍ പ്രോഗ്രാം, സമീകൃത തീറ്റ, ടി.എം.ആര്‍., രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവ അവലംബിക്കേണ്ടതുണ്ട്.

വ്യാവസായിക ഡയറി ഫാമുകള്‍
വ്യാവസായിക അടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ തുടങ്ങുകയാണ് ഇതിനുള്ള പരിഹാരം. മുടക്കുമുതലില്‍ നിന്നും ആദായകരമായ വരുമാനം ലഭിയ്ക്കുന്നതോടൊപ്പം, തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.

വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമിംഗിന്് നിരവധി സവിശേഷതക ളുണ്ട്. പാലിന്റെയും പാലുല്പന്നങ്ങളുടെയും ലഭ്യമായ വിപണി, കൃഷിയെ അപേക്ഷിച്ച് സീസണനുസരിച്ചുള്ള കുറഞ്ഞ വ്യതിയാനം, കുറഞ്ഞ കാലയളവിലുള്ള വരുമാനം, മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണത്തിലൂടെയുള്ള ഉയര്‍ന്ന വരുമാനം, വായ്പ ലഭിയ്ക്കുവാനുള്ള എളുപ്പം എന്നിവ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറിഫാമിംഗിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഡയറി ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ തീറ്റ, തീറ്റക്രമം, പരിചരണം, പ്രജനനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കുന്നത് ലാഭവിഹിതം ഉയര്‍ത്താനിടവരുത്തും.

തൊഴിലാളികളെ ലഭിയ്ക്കാനുള്ള ബുദ്ധിമുട്ട്, പരിശീലനത്തിന്റെ അഭാവം, കൂടിയ മുതല്‍ മുടക്ക്, തീറ്റ, തീറ്റപ്പുല്ല്, ശുദ്ധമായ വെള്ളം, തൊഴുത്ത് തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പരിമിതികള്‍, പശുക്കള്‍ക്കളുടെ തീറ്റ, മരുന്നുകള്‍ മുതലായവ വാങ്ങുന്നതിലെ പരിമിതികള്‍, ഉയര്‍ന്ന കറവ കാലയളവ്, പ്രജനനത്തിലെ തകരാറുകള്‍ എന്നിവയാണ് പൊതുവെ ഡയറിഫാം നഷ്ടത്തിലാക്കുന്നത്.

ഫാം ലാഭകരമായി പ്രവര്‍ത്തിയ്ക്കാന്‍ തീറ്റ, തീറ്റക്രമം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പരുഷാഹാരങ്ങളില്‍ പച്ചപ്പുല്ല്, വൈക്കോല്‍, സമീകൃത തീറ്റ, വിറ്റാമിന്‍-ധാതു ലവണ മിശ്രിതം, കാഫ് സ്റ്റാര്‍ട്ടര്‍, കാഫ് ഗ്രോവര്‍ തീറ്റ, കിടാരി തീറ്റ എന്നിവ ലഭ്യമാക്കണം.

പശുക്കള്‍ക്ക് തൊഴുത്തില്‍ ആശ്വാസകരമായ അവസ്ഥ സംജാതമാക്കുന്ന Cow comfort ന് പ്രാധാന്യം നല്‍കണം. തീറ്റയ്ക്കും, കറവയ്ക്കുമുള്ള സ്ഥലങ്ങളില്‍ തൊഴുത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നത് നല്ലതാണ്. തൊഴുത്തില്‍ അന്തരീക്ഷോഷ്മാവ് കുറയ്ക്കാന്‍ ആവശ്യത്തിന് വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം.

ശരാശരി കന്നുകുട്ടി ജനന നിരക്ക് 40% മാണ്. രണ്ട് കറവകള്‍ തമ്മിലുള്ള ഇടവേള 12 മാസമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ഡയറി ഫാം തുടങ്ങുമ്പോള്‍ ആദ്യ പ്രസവം 28 മാസത്തില്‍ നടക്കണം. 60% പശുക്കളും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളായിരിക്കണം. എല്ലാ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. പ്രതിദിനം ഒരു പശുവിന്റെ ശരാശരി പാലുല്പാദനം 13 ലിറ്ററാണ്.

ഒരേക്കര്‍ സ്ഥലത്ത് 30 പശുക്കളുടെ ഫാം തീറ്റപ്പുല്ല് കൃഷി ചെയ്ത് ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം. 3525 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ് ആവശ്യമാണ്. സൈലേജുണ്ടാക്കി തീറ്റയായി നല്‍കാം. ഫോഗര്‍, ഫാനുകള്‍, ചാഫ് കട്ടര്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഫാമില്‍ ആവശ്യമാണ്.

തീറ്റച്ചെലവ്
കറവപ്പശുക്കള്‍ക്ക് ദിവസേന 170 രൂപ തീറ്റച്ചെലവും, കറവയില്ലാത്ത പശുക്കള്‍ക്ക് 86 രൂപയും തീറ്റച്ചെലവ് വേണ്ടിവരും. വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമില്‍ നിന്നും മുടക്കു മുതലിന്റെ 30% ത്തോളം വരുമാനം പ്രതീക്ഷിക്കാം.

ദേശീയ തലത്തിലുള്ള ക്ഷീരമേഖലയിലെ സാധ്യതകള്‍ പരശോധിക്കുമ്പോള്‍ കേരളം ഈ രംഗത്ത് പിറകിലാണെന്ന് മനസ്സിലാക്കാം. കേരളത്തില്‍ കന്നുകാലികളുടെ എണ്ണം പ്രതിവര്‍ഷം 7.5% ത്തോളം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 92% ത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തില്‍ ആവശ്യമായ അളവില്‍ പാലിനുവേണ്ടി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. വര്‍ദ്ധിച്ച തീറ്റച്ചെലവും, സ്ഥലപരിമിതിയും ഈ രംഗത്തുള്ള പരിമിതികളാണെങ്കിലും തരിശായി കിടക്കുന്ന സ്ഥലങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍ എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ തുടങ്ങുന്നത് സംസ്ഥാനത്തെ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ രംഗത്ത് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. എന്നാല്‍ മാത്രമെ ദേശീയ തലത്തിലുള്ള ക്ഷീരവികസനത്തിനാനുപാതികമായി കേരളത്തിന് മുന്നേറാന്‍ സാധിക്കൂ.

ഫാമിങ്ങ് - വിദേശരീതികള്‍

ക്ഷീരോത്പാദന മാംസോത്പാദന രംഗത്ത് അമേരിക്കയിലെ വളര്‍ച്ച അത്ഭുതാവഹമാണ്. കന്നുകാലി വളര്‍ത്തലില്‍ പാലിനും ഇറച്ചിക്കും വേണ്ടി വെവ്വേറെ ഇനങ്ങള്‍ തന്നെയുണ്ട്. പാലുത്പാദനം ലക്ഷ്യമിട്ട് വിദേശജനുസ്സുകളായ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഗെരന്‍സി മുതലായവയെ വളര്‍ത്തി വരുന്നു. ഇറച്ചിക്കുവേണ്ടി ബീഫ്, കാറ്റില്‍ ഇനങ്ങളുണ്ട്. ഇവ സങ്കരയിനങ്ങളാണ്.

വികസിതരാജ്യങ്ങളിലെ മൃഗപരിപാലന രീതികള്‍ തികച്ചും വ്യത്യസ്തമാണ്. മേച്ചില്‍ പുറങ്ങള്‍ യഥേഷ്ടമുള്ള ഇവിടെ വന്‍കിടഫാമുകളിലായാണ് പശു, ആട്, ചെമ്മരിയാട്, പന്നി, കോഴി, ടര്‍ക്കി എന്നിവയെ വളര്‍ത്തുന്നത്. 
2000-3000 മൃഗങ്ങളുള്ള നിരവധി ഫാമുകളുണ്ട്. ഒരു ഫാമില്‍ കുറഞ്ഞത് 500 പശുക്കളെങ്കിലുമുണ്ടാകും. വിളവെടുപ്പിനു ശേഷമുള്ള ചോളം, ചോളപ്പൊടി, കാര്‍ഷിക ഉപോത്പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയ തീറ്റ വസ്തുക്കള്‍ക്കും ചേരുവകള്‍ക്കും ഇവിടെ ക്ഷാമമില്ല. ഓരോ സ്ഥലത്തെയും തീറ്റ വസ്തുക്കളുടെ ലഭ്യതയനുസരിച്ചാണ് കാലിവളര്‍ത്തല്‍ രീതികള്‍. പ്രോട്ടീന്‍ കാലിത്തീറ്റ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇറച്ചിക്കുവേണ്ടിയുള്ള ഇനങ്ങള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റിന് സമീപം പന്നി വളര്‍ത്തല്‍ എന്നിവ അനുവര്‍ത്തിച്ചു വരുന്നു. പാലുല്പാദനത്തിനും, ഇറച്ചിയുല്പാദനത്തിനും പ്രത്യേകം മേഖലകളുണ്ട്. കന്നുകാലിഫാമുകള്‍ നഗര പ്രദേശങ്ങളില്‍ നിന്ന് മാറി പ്രാന്ത പ്രദേശങ്ങളിലാണ്. നഗരങ്ങളില്‍ ഓമനമൃഗങ്ങളാണ് കൂടുതല്‍.
ഫാമുകള്‍ യന്ത്രവത്കൃതവും കംപ്യൂട്ടര്‍വത്കൃതവുമാണ്. കുടുംബാംഗങ്ങള്‍ തന്നെയാണ് ഫാം നടത്തുന്നത്. കാലിഫോര്‍ണിയയിലും പരിസരങ്ങളിലും Family Labour System പ്രാവര്‍ത്തികമാക്കി വരുന്നു.
വിപണി ലക്ഷ്യമിട്ടുള്ള ഉത്പാദന പ്രക്രിയയാണ് നടത്തി വരുന്നത്. വന്‍കിട ഭക്ഷ്യശൃംഖലകളും (Food chain) സൂപ്പര്‍മാര്‍ക്കറ്റുകളുമുള്ള ഗ്രൂപ്പുകളാണ് പാലും പാലുത്പന്നങ്ങളും കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. Market Integration ഇവിടെ പൂര്‍ണ്ണമായും പാലിക്കപ്പെട്ടു വരുന്നു.
ഉത്പന്ന ശുചിത്വം, ഗുണമേന്മതന്ത്രം, തീറ്റക്രമ-പരിചരണ രീതികള്‍, HACCP എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വരുന്നു. വിപുലമായ മൃഗചികിത്സാ സംവിധാന മുണ്ട്.
ഫാമുകളിലെ ദൈനംദിന കാര്യങ്ങള്‍, അത്യാവശ്യ ചികിത്സ, കൃത്രിമബീജാധാനം, കുത്തിവെപ്പുകള്‍ എന്നിവ കര്‍ഷകര്‍ തന്നെയാണ് നടത്തുന്നത്. കര്‍ഷകര്‍ക്കു വേണ്ടി 3-6 മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

ക്ഷീരോത്പാദനം-ആഗോള നിബന്ധനകള്‍
ഇന്ത്യന്‍ ക്ഷീരോത്പാദക മേഖലയില്‍ 96000-ത്തോളം പാല്‍ സഹകരണ സംഘങ്ങളുണ്ട്. 10 ദശലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍ വില്‍പ്പന നടത്താനായി 15 സംസ്ഥാന പാല്‍ വിപണന ഫെഡറേഷനുകളിലായി 170-ഓളം സഹകരണ ക്ഷിരോത്പാദന യൂണിയനുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗ്രാമീണ മേഖലയില്‍ ഇന്ത്യയിലെ ക്ഷീരവ്യവസായ മേഖല വിജയകരമായി പ്രവര്‍ത്തിക്കുന്നതിന് ദേശീയ ക്ഷീരവികസനബോര്‍ഡിന്റെ (NDDB) പ്രവര്‍ത്തനങ്ങള്‍ സഹായകമാണ.് കേരളത്തില്‍ ആനന്ദ് മാതൃകയിലും പരമ്പരാഗത മേഖലയിലുമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. സംഘടിതമേഖലയിലുള്ള പാല്‍ വിപണനമാണ് ഇവ ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മില്‍മയും (Kerala State Milk Co-operative Federataion) മേഖലാതലത്തില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ ക്ഷീരോല്പാദന യൂണിയനുകളും പ്രവര്‍ത്തിച്ചു വരുന്നു. 
ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിച്ച് സംസ്‌കരിച്ച് ചില്ലറ വില്‍പ്പനക്കാര്‍ വഴിയാണ് പാല്‍ ഉപഭോക്താക്കളിലെത്തുന്നത് (Farmer- Processor -Retailer Consumer). പാല്‍, സംഭരണം, സംസ്‌കരണം എന്നിവയില്‍ ഗുണനിലവാരം, ഉത്പാദനക്ഷമത ഉപഭോക്തൃ ബോധവല്‍ക്കരണം എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 
പാലുല്പാദനത്തില്‍ ഗുണമേന്മയോടെയുള്ള ഉത്പാദനപ്രക്രീയ ഉത്പന്ന ങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഭക്ഷ്യസുരക്ഷിതത്വം നിലനിര്‍ത്താനും സഹായിക്കും.
അന്താരാഷ്ട്ര നിലവാരത്തില്‍ പാലിന്റെയും പാലുല്പന്നങ്ങളുടെയും വിപണനത്തില്‍ ഗുണമേന്മ വിലയിരുത്തുന്ന, Codex Alimentarius Commission (codex) ന്റെ പ്രവര്‍ത്തനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സ്വതന്ത്ര ഏജന്‍സിയാണിത്. പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് വേണ്ടി Codex Committee for Milk and Milk Products (CCMMP) പ്രവര്‍ത്തിച്ചു വരുന്നു. അന്താരാഷ്ട്ര കയറ്റുമതിയില്‍ Codex നിവന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.
ഭക്ഷ്യസുരക്ഷിതത്വ മേഖലയില്‍ പാലിന്റെയും പാലുല്പന്നങ്ങളുടേയും കാര്യത്തില്‍ താഴെ കൊടുത്തിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന നിബന്ധനകള്‍ ആവശ്യമാണ്.
1. അണുജീവിസംഖ്യ കുറഞ്ഞിരിക്കണം
2. രോഗാണുക്കള്‍ ഇല്ലാതിരിക്കണം
3. വെറ്ററിനറി മരുന്നുകളുടെ അവശിഷ്ടങ്ങള്‍ ഒഴിവാക്കണം
4. അണുജീവികളില്‍ നിന്നുള്ള വിഷാംശത്തിന്റെ തോത് നിഷ്‌കര്‍ഷിക്കുന്ന 
പരിധിയിലും കുറവായിരിക്കണം.
ലോകവ്യാപാര സംഘടനയുടെ (WTO) ഗാട്ട് ഉടമ്പടി പ്രകാരമുള്ള Sanitary and Phyto Sanitary (SPS) നിബന്ധനകള്‍, Barries of Trade (TBT) എന്നിവ അന്താരാഷ്ട്ര വിപണിയില്‍ ഗുണനിലവാരത്തിന്റെ അളവുകോല്‍ നിഷ്‌കര്‍ഷിക്കുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate