സിനിമയിലുംമറ്റും ആളുകളുടെ മേല്‍ ചാടിവീണ് കടിച്ചുകീറുന്ന രംഗങ്ങളിലും ബോംബ്‌ബീഷണിയുള്ളിടങ്ങളില്‍ മണം പിടിച്ച് ബോബ് പരിശോധിക്കുന്നവര്‍ക്കിടയിലുംഒരുപക്ഷെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന നായ്ക്കളാണ് ലാബ്രഡോര്‍.കാഴ്ചയില്‍കറുത്തനിറത്തില്‍ ഉള്ള ലാബിനു ഭീകരതതോന്നുമെങ്കിലും പൊതുവെ ശാന്തസ്വഭാവവുംഎളുപ്പത്തില്‍ പരിശീലനം സ്വായത്തമാക്കുന്നവരും ആണിവര്‍.മണപിടിക്കുവാനുള്ളകഴിവും നല്ലവണ്ണം ഉണ്ട്.ജന്മംകൊണ്ട്‌ന്യൂഫൗണ്ട് ലാന്റുകാരനായ ഇവന്‍ നീന്തുവാനുള്ള കഴിവ് ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവരായി മാറി.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ളവരാണിവര്‍. ഇവക്ക് ധാരാളം വ്യയാമം ആവശ്യമാണ്. ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജാനസ്സുകളെ അപേക്ഷിച്ച് അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യപ്രകൃതക്കാരായ “ലാബ്” ഇന്ന് നമ്മുടെ നാട്ടിലെ ജനപ്രിയ ജാനസ്സുകളില്‍ ഒന്നാണ്.
പരന്ന മുഖവും ഒടിഞ്ഞുതൂങ്ങിയ എന്നാല്‍ അധികം നീളമില്ലാത്ത താഴേക്ക്‌ഒടിഞ്ഞുതൂങ്ങിയ ചെവിയും ശാന്തമായ മുഖഭാവവും ആണിവക്ക്. കറുപ്പ്, മഞ്ഞ, സ്വര്‍ണ്ണനിറം,ചോക്ലേറ്റ് നിറം, മഞ്ഞകലര്‍ന്ന വെളുപ്പുനിറം എന്നീനിറങ്ങളില്‍ ലാബിനെ കണ്ടുവരുന്നു.അധികം നീളമില്ലാത്തരോമം ആണിവക്ക് അതിനാല്‍ വൃത്തിയാക്കുവാന്‍ എളുപ്പമാണ്.വാലില്‍ രോമക്കുറവുള്ളത് ഒരഭംഗിയാണ്.
പൊക്കം 55-60 സെന്റീമീറ്റര്‍ വരെയും
തൂക്കം25-35 കിലോവരെയും ആണ്.
പെണ്‍പട്ടിയെ വളര്‍ത്തി പ്രചനനം ചെയ്യീച്ച് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇനമാണെങ്കിലും പൊതുവെ വിലകുറവാണിവയുടെ കുട്ടികള്‍ക്ക്. പെഡിഗ്രി സര്‍ട്ടിഫിക്കറ്റില്ലാത്തതിനു തൃശ്ശൂരില്‍ 2000-3500 വരെയാണ് വില.( കച്ഛവടക്കാര്‍ എന്തുപറഞ്ഞാലും മോഹവിലകൊടുത്തുവാങ്ങുവാന്‍ പറ്റിയ ഇനമല്ല)
നായ്ക്കുട്ടിയും പേരും നല്ലൊരു നായ്ക്കുട്ടിയെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അടുത്തപടി അവക്ക് ഒരു പേരിടുക എന്നതാണ്.പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നായ്ക്കുട്ടിക്ക് എളുപ്പം “മനസ്സിലാകുന്ന” പേരുകള്‍ സെലക്റ്റ് ചെയ്യുവാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ കൂടെകൂടെ അവയുടെ പേരുമാറ്റാതിരിക്കുക.ഒരു വീട്ടിലെ അല്ലെങ്കില്‍ അല്ലെങ്കില്‍ ആ നായ്ക്കുട്ടിയുമായി അടുത്ത് പെരുമാറുന്നവര്‍ വ്യത്യസ്ഥപേരുകള്‍ വിളിക്കാതിരിക്കുക.നായ്ക്കുട്ടിക്ക് “തന്റെ പേരു തിരിച്ചറിയുന്നതുവരെ” എപ്പോഴും അവയെ ആ പേരു വിളിക്കുവാന്‍ ശ്രദ്ധിക്കുക. (പ്യൂപൂ.. ഞൂ.. ട്ടോ.. തുടങ്ങിയ ശബ്ദങ്ങള്‍ ഉണ്ടാക്കി വിളിക്കാതിരിക്കുക.)പേരുവിളിച്ചാല്‍ അവ വിളിക്കുന്ന ആളുടെ അടുത്തേക്ക് വരുവാന്‍ ഉള്ള പരിശീലനം നല്‍കുക.
ഇനി കെന്നല്‍ റെജിസ്റ്റ്രേഷന്‍ ഉള്ള നായ്ക്കുട്ടിയെ ആണ് വാങ്ങുന്നതെങ്കില്‍ അവക്ക് സര്‍ട്ടിഫിക്കേറ്റില്‍ ഉള്ള പേരുതന്നെ തുടര്‍ന്നും വിളിക്കുന്നതായിരിക്കും നല്ലത്.അഥവാ സര്‍ട്ടിഫിക്കേറ്റില്‍ ഉള്ള പേരുമാറ്റുന്നതിനു കെന്നല്‍ ക്ലബ്ബിനെ സമീപിക്കുക.സാധാരണ പേരുകള്‍ ആണ്‍പട്ടികള്‍ക്ക് ടൈഗര്‍,റോക്കി,അപ്പു,ടിങ്കു, ടിപ്പു,ഡിങ്കോ,ബ്രൂണോ,ടോമി തുടങ്ങി കൈസറില്‍ വരെ എത്തുന്നു. പെണ്‍പട്ടികള്‍ക്കാകട്ടെ മാഗി,ബ്രൂണി/ബ്രൗണി, ബ്ലാക്കി,നീലു,ടീനു,ജൂലി,ബെറ്റി തുടങ്ങി പാറുവരെ ഉണ്ട്.ഇനി നിങ്ങളുടെ നായ്ക്കുട്ടിക്ക് അനുയോജ്യമായ് പേരിനു വെബ്‌സൈറ്റുകളില്‍ ഒന്ന് പരതിനോക്കുക.എപ്പോഴും നായ്ക്കളുടെ ബ്രീഡിനും വലിപ്പത്തിനും അനുയോജ്യമായ പേരു തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.
പാരമൊഴി: അയല്‍ക്കാരന്റെ മകളുടെയോ മകന്റേയോ ഒന്നും പേരിടല്ലെ! തല്ലിനു യാതൊരു ക്ഷാമവും ഉണ്ടാകില്ല.ഇനി ഒരു വെറൈറ്റിക്കുവേണ്ടി ദാക്ഷായണിയെന്നോ, കൊച്ചമ്മിണിയെന്നോ,തങ്കമണിയെന്നോ ഒക്കെ ഇടാവുന്നതാണ്.
ഡാഷ് എന്ന ചുരുക്കപ്പേരില്‍ നായ്പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇവ ചെറുജനുസ്സില്‍ പെടുന്ന നായ്ക്കളാണ്.വീടിനകത്തു വളര്‍ത്താന്‍ പറ്റിയ ജാനസ്സാണിത്.
ഇവയില്‍ മീനിയേച്ചറും,സ്റ്റാന്റേര്‍ഡും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്.മീനിയേച്ചര്‍ തീരെ ചെറുതും ഏകദേശം 2.5 മുതല്‍ 5 കിലോവരെ ഭാരം വരുന്നവയാണ്.ഇവയുടെ പൊക്കം പരമാവധി 12-15 സെന്റീമീറ്റര്‍ വരെയേ ഉണ്ടാകൂ.എന്നാല്‍ സ്റ്റാന്റേര്‍ഡാകട്ടെ 23 സെന്റീമീറ്റര്‍ വരെ പൊക്കം ഉള്ളവരും ഏകദേശം 10-12 കിലോവരെ തൂക്കം വരുന്നവരും ആണ്.
കുറഞ്ഞ് മിനുസ്സമുള്ള രോമത്തോടുകൂടിയും നീളം രോമമുള്ളവയും പരുപരുത്തരോമമുള്ളവയും ആയി മൂന്നുതരത്തില്‍ രോമം ഉള്ളവര്‍ ഡാഷ് ഹൂണ്ടിലുണ്ട്.
നിറം: കറുപ്പും,കറുപ്പില്‍ തുരുമ്പുനിറത്തില്‍ ചുട്ടിയുള്ളതും(ഡോബര്‍മാനും,റോട്ട്വീലറിനും ഉള്ളപോലെ),തവിട്ടുനിറം,തുരുമ്പിന്റെ നിറം എന്നിങ്ങനെ വ്യത്യസ്ഥമായ നിറങ്ങളില്‍ ഇവയെ കാണാം. കറുപ്പു നിറത്തിലുള്ള ഡാഷ് ഹൂണ്ട് നായ്ക്കള്‍ ആണ് കാഴ്ചക്ക് കൂടുതല്‍ ഭംഗി.
ആള്‍ കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും കാവലിന്റെ കാര്യത്തില്‍ മിടുക്കനാണ് എങ്കിലും ശരീരത്തിന്റെ വലിപ്പക്കുറവ് എതിരാളിയോട് “നേരിട്ട് ഏറ്റുമുട്ടുവാന്‍”ഉള്ള കാര്യത്തില്‍ ഒരു ന്യൂനതയാണ്. അപരിചിതരെ കണ്ടാല്‍ കുരച്ച് ബഹളം വെക്കും എന്നാല്‍ പൂഡില്‍,പോമറേനിനയന്‍ വിഭാറ്റത്തെപ്പോലെ സദാസമയവും കുരച്ച് വീട്ടുകാര്‍ക്ക് ഒരു ശല്യമാകുകയുമില്ല.മറ്റു ചെറുജനുസ്സകളെപോലെ കുട്ടികളുമായി അത്രപെട്ടെന്ന് ഇണങ്ങിയെന്നു വരില്ല.പരിശീലിപ്പിക്കുവാനും പരിചരിക്കുവാനും പൊതുവെ എളുപ്പമാണ്.നീളമുള്ള രൊമം ഉള്ളവയെ നന്നായി ബ്രഷ് ചെയ്തു സംരക്ഷിച്ചില്ലെങ്കില്‍ വളരെപെട്ടെന്ന്ച ര്‍മ്മ രോഗങ്ങള്‍ പിടിപെടുവാനും രോമം കൊഴിഞ്ഞുപോകുവാനും ഉള്ള സാധ്യത കൂടുതലാണ്.പറമ്പിലെ പെരുച്ചാഴി/തുരപ്പന്‍ വിഭാഗത്തില്‍ പെടുന്ന എലികളെ വേട്ടയാടുന്നതില്‍ മിടുക്കന്മാരാണിവര്‍.
തൃശ്ശൂരില്‍ 600-1500 രൂപ വരെ കെന്നല്‍ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവക്ക് വിലയുണ്ട്. കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവക്ക് വില കൂടും. ഓര്‍ക്കുക കെന്നല്‍ക്ലബ്ബ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയുടെ കുഞ്ഞുങ്ങള്‍ക്ക് കെന്നല്‍ മാര്‍ക്കറ്റില്‍ യാതൊരു ഡിമാന്റും ഇല്ല അതുകൊണ്ടു തന്നെ അവയെ വലിയ വിലകൊടുത്ത വാങ്ങാതിരിക്കുക.
വാല്‍മൊഴി: പൊക്കക്കുറവുകൊണ്ടുള്ള “കോമ്പ്ലക്സ്”കൊണ്ടാണോ അതോ ജനനം ജര്‍മ്മനിയില്‍(മഹാനായ ഹിറ്റ്‌ലര്‍ പൊക്കത്തില്‍ കുറവായിരുന്നെങ്കിലും ശൗര്യത്തില്‍ പുറകില്‍ ആയിരുന്നില്ലല്ലോ!) ആയതിനാലാണോ എന്നറിയില്ല അല്‍പ്പം മുന്‍ശുണ്ടിക്കാരാണിക്കൂട്ടര്‍ ശ്രദ്ധിച്ചു പെരുമാറിയില്ലെങ്കില്‍ കടികിട്ടും എന്നതിനു അനുഭവഞ്ജര്‍ ഒത്തിരിയുണ്ട്.
പഗ്ഗ്
നിങ്ങള്‍ എവിടെ പോയാലും ഹച്ചിന്റെ നെറ്റ്‌വര്‍ക്കും നിങ്ങളെ പിന്തുടരുന്നു എന്ന പരസ്യം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത് ആ പര്യസ്യത്തിലെ കുട്ടിയെ പിന്തുടരുന്ന പഗ്ഗ് ഇനത്തില്‍പെട്ട “നായ്ക്കുട്ടി”യിലൂടെയായിരുന്നു. നമ്മുടെ നാട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ആ പരസ്യത്തിന്റെ സ്വാധീനംകൊണ്ട് പഗ്ഗും പ്രിയപ്പെട്ടതായി മാറി.ഇന്നീ കുസൃതിക്കുടുക്ക പല മലയാളികുടുമ്പങ്ങളിലേയും “ഒരംഗമായി” തീര്‍ന്നിരിക്കുന്നു.
ചൈനയാണ് ഇവയുടെ ജന്മദേശമായി കരുതപ്പെടുന്നത്.അവിടെ നിന്നും ടിബറ്റിലും ജപ്പാനിലും ഇന്ത്യന്‍ ഭൂഘണ്ഡത്തില്‍ വ്യാപാരത്തിനു വന്നവര്‍ വഴി യൂറോപ്പിലും എത്തപ്പെട്ടു.പിന്നീട് പഗ്ഗിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്നു പറയാം. പ്രഭുകുടുംബങ്ങളിലും മറ്റും അവ ആഡ്യത്ത്വത്തിന്റെ പ്രതീകമായി വിരാജിച്ചു.ചരിത്ര സംഭവങ്ങളുടെ ഭാഗമാവുക കൂടി ചെയ്തതോടെ പഗ്ഗിന്റെ പ്രശസ്തി ഒന്നുകൂടെ കൂടി. 15-16 നൂറ്റാണ്ടുകളില്‍ ഉള്ള പ്രസിദ്ധമായ പെയ്ന്റിങ്ങുകളില്‍ പോലും അവ സ്ഥാനം പിടിച്ചിരുന്നു.
വലിപ്പത്തില്‍ ചെറുതാണെങ്കിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഇവ പൊതുവെ ശാന്തസ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവയും ബുദ്ധിമാന്മാരുംആണ്.അപരിചിതരെ കണ്ടാല്‍ കുരച്ച് മുന്നറിയിപ്പുതരുന്ന കാവല്‍ നായയായും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന കളിത്തോഴനായും ഇവയെ അതുകൊണ്ടുതന്നെ സ്ഥലസൗകര്യം കുറഞ്ഞ ഇടങ്ങളില്‍ പോലും വളര്‍ത്തുവാന്‍ സൗകര്യമാണ്.വീട്ടിനകത്തു വളര്‍ത്താവുന്ന വിഭാഗത്തില്‍ പെടുന്നു ഇവ. ലാളന ഇഷ്ടപ്പെടുന്ന ഇവയുടെ കൈവളം ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ചില നമ്പറുകളും ഉണ്ട്,എന്നാല്‍ ദേഷ്യം വരുന്നസമയത്തെ പഗ്ഗിന്റെ ചുണപിടിച്ച മോന്തകാണുവാന്‍ നല്ല രസമാണ്.
വീടിനകത്ത് വളര്‍ത്തുന്നതുകൊണ്ട് കുട്ടികളുമായും കുടുംബത്തിലെ അംഗങ്ങളുമായും അടുത്ത് ഇടപഴകുന്നതിനാല്‍ തന്നെ നായ്ക്കളില്‍ നിന്നും പകരാവുന്ന -പല വിധത്തിലുള്ള ചൊറി,അലര്‍ജി,വിരകള്‍- അസുഖങ്ങളെകുറിച്ച് മുങ്കരുതല്‍ എടുക്കുന്നത് നല്ലതാണ്.
ഉയരക്കുറവും മുഖത്തെചുളിവുകളും വളഞ്ഞ ചെറിയ വാലും വീണുകിടക്കുന്ന ചെവിയും ഇവയുടെ സൗന്ദര്യം കൂട്ടുന്നു.തിളക്കമുള്ള ചെറിയ രോമങ്ങള്‍ ആയതിനാല്‍ ചീകി വൃത്തിയാക്കുവാന്‍ എളുപ്പമാണ്.മുഖം കറുപ്പും ഭാക്കി ഭാഗം വെളുപ്പ്,ഇളം മഞ്ഞയോ തവിട്ടുനിറമോ ആണ് സാധാരണ കണ്ടുവരുന്ന പഗ്ഗുകളില്‍ അധികവും.എന്നാല്‍ പൂര്‍ണ്ണമായും കറുപ്പുനിറത്തിലും സില്വര്‍ ഓറഞ്ച് രനിറത്തിലും ഉള്ള പഗ്ഗുകള്‍ ഉണ്ട്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പഗ്ഗുകള്‍ക്ക് തൂക്കം ഏകദേശം 6-8 കിലോ വരെ ഉണ്ടാകും.
വിലയെ കുറിച്ചുപറഞ്ഞാല്‍ പതിനായിരം മുതല്‍ മുകളിലേക്ക് ആണ് പഗ്ഗുകളുടെ വില ഇമ്പോര്‍ട്ട് ചെയ്തവക്ക് വിലകൂടുതല്‍ ആണ്.അതുകൊണ്ടുതന്നെ കച്ചവടക്കാര്‍ ഇമ്പോര്‍ട്ട് ചെയ്തതാണെന്ന് പറഞ്ഞ് കബളിപ്പിക്കുവാന്‍ സാധ്യതയുണ്ട്.കെന്നല്‍ ക്ലബ്ബുകളുടെ റെജിസ്ട്രേഷന്‍ ഉള്ള നായ്ക്കുട്ടികളെ മാത്രം തിരഞ്ഞെടുക്കുക,കെന്നല്‍ക്ലബ്ബ് രജിസ്ട്രേഷനില്ലാത്ത നായ്ക്കള്‍ക്ക് ഒരിക്കലും ഉയര്‍ന്ന വില കിട്ടാറില്ല അല്ലെങ്കില്‍ ഉയര്‍ന്നവില നല്‍കരുത്.റെജിസ്ട്രേഷന്‍ അംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നായ്ക്കുട്ടിയെ വാങ്ങുമ്പോള്‍ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുക.
ചിത്രത്തിനു കടപ്പാട് ഗൂഗിള്‍ സെര്‍ച്ചിനോട്.
കാവലിനും കൂട്ടിനും ശ്വാനന്മാര്‍ വീടിനു കാവലായും വീട്ടുകാര്‍ക്ക് ഒരു അരുമയായും നായ്ക്കളെ വളര്‍ത്തുന്നത് സാധാരണമാണ്. പഴയകാലത്തെതില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സാധാരണക്കാര്‍ പോലും “ബ്രാന്റഡ്” നായ്ക്കളെയാണ് വളര്‍ത്തുവാന്‍ താല്‍പര്യപ്പെടുന്നത്.ഉദാഹരണമായി “ഹച്ചിന്റെ പരസ്യത്തില്‍ ഉള്ള നായക്കുട്ടി എന്റെ വീട്ടിലും ഉണ്ട്” എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഇന്ന് ധാരാളം.പലരും മറ്റുള്ളവര്‍ക്കു മുമ്പില്‍ മേനിനടിക്കുവാന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്.
വീടു കാവലിനായി നായ്ക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ജര്‍മ്മന്‍ ഷെപ്പെര്‍ഡ്,ഡോബര്‍മാന്‍ പിന്‍ഷ്വര്‍,ലാബ്രഡോര്‍ റിട്രീവര്‍,ഗ്രേറ്റ് ഡാന്‍,റോട്ട് വീലര്‍,ഡാല്‍മേഷ്യന്‍, രാജപാളയം(ജന്മദേശം തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്) തുടങ്ങിയ വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പെട്ട നായ്ക്കളെയാണ് പരിഗണിക്കേണ്ടത്.ഇതില്‍ റോട്ട് വീലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന നായക്കള്‍ അപകടകാരികളാണ്. പൊതുവേ “വണ്‍ മാന്‍ ഡോഗ്” എന്ന് അറിയപ്പെടുന്ന ഇവയെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നാല്‍ പല വിധത്തിലുള്ള അപകടങ്ങളും ക്ഷണിച്ചുവരുത്തുകയാകും ഫലം.ഇവയെ സ്ത്രീകള്‍ക്ക് പൊതുവെ കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടായിരിക്കും.അപകടകാരിയായതിനാല്‍ ചില രാജ്യങ്ങളില്‍ ഇവയെ നിരോധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.എന്നാല്‍ കാവലിനു വളരെയധികം മിടുക്കന്മാരാണ് ഈ വിഭാഗത്തില്‍ പെട്ട നായക്കള്‍ എന്നത് വിസ്മരിക്കാനാകില്ല.
ഡോബര്‍ മാനും,ജര്‍മ്മന്‍ ഷെപ്പേര്‍ഡും,ലാബ്രഡോറും, പൊതുവെ വളര്‍ത്തുവാന്‍ എളുപ്പമുള്ളവയാണ്.സ്ത്രീകളുമായും കുട്ടികളുമായും ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതും താരതമ്യേന അപകടകാരിയുമല്ലാത്തതാണ് ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായക്കള്‍.താര തമ്യേന ശൗര്യം കുറവാണ് ഈ വിഭാഗത്തില്‍ പെടുന്നവക്ക് (ലാബര്‍ഡോര്‍ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ സിനിമയിലെ ചില രംഗങ്ങളില്‍ ആളുകളെ കടിച്ചുകീറുന്നത് കണ്ടിട്ട് തെറ്റിദ്ധരിക്കേണ്ട).വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പെട്ടുന്ന നായ്ക്കള്‍ക്ക് ധാരാളം വ്യായാമം ആവശ്യമാണ്.വീടിനു ചുറ്റും മതിലോ വേലിയോ കെട്ടിത്തിരിച്ച് അവയെ തുറന്നു വിടാവുന്നതാണ്.പെണ്‍ പട്ടികള്‍ക്കാണ് നായ്ക്കളേക്കാള്‍ കാവലിനു ജാഗ്രത കൂടുതല്‍ വീടിനകത്ത് അരുമയായി വളര്‍ത്തുവാന്‍ പൂഡില്‍,പോമറേനിയന്‍,ഡാഷ് ഹൂണ്ട്,പഗ്ഗ് തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവയെ തിരഞ്ഞെടുക്കാം.വീടിനകത്ത് രോമം കൊഴിയുവാനും മറ്റും ഉള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ താരതമ്യേന രോമം കുറഞ്ഞ ഡാഷ് ഹൂണ്ട് ആയിരിക്കും കൂടുതല്‍ നല്ലത്.(സൂക്ഷിച്ചില്ലേല്‍ നല്ല കടിയും കിട്ടും)
നായക്കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍:ആദ്യം തന്നെ തങ്ങള്‍ക്ക് ഏതു വിഭാഗത്തില്‍ പെട്ട നായ്ക്കുട്ടികളെ ആണ് വേണ്ടതെന്ന്നി ശ്ചയിക്കുക. നായ്ക്കുട്ടികള്‍ക്ക് വേണ്ടത്ര തൂക്കവും ആരോഗ്യവും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.കണ്ണില്‍ നിന്നും മറ്റു ശരീരഭാഗങ്ങളില്‍ നിന്നും വെള്ളം ഒലിക്കുന്നവയെ തിരഞ്ഞെടുക്കരുത്.ഉറക്കം തൂങ്ങികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും വേണ്ടെന്ന് വെക്കുക.ഓരോ വംശത്തിനും നിറത്തിലും ആകാരത്തിലും മറ്റും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്.ഇത്തരം കാര്യങ്ങളില്‍ വ്യതിയാനം ഉള്ളവയെ ഒഴിവാക്കുക.
കച്ചവടക്കാര്‍ പലപ്പോഴും അതിശയോക്തി നിറഞ്ഞ കാര്യങ്ങളും തന്തക്കും തള്ളക്കും മല്‍സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്നും മറ്റും പറയും തുടര്‍ന്ന്വ ലാബ്രഡോര്‍.ന്‍ വിലയായിരിക്കും നായ്ക്കുട്ടികള്‍ക്ക് പറയുക.വിപണിയിലെ വിലനിലവാരത്തെക്കുറിച്ച് അന്വേഷിച്ചതിനു ശേഷം മാത്രം വാങ്ങുക.കച്ചവടക്കാര്‍ പലയിടങ്ങളില്‍ നിന്നും വാങ്ങികൊണ്ടുവന്ന് വില്‍ക്കുന്നത് സാധാരണമാണ്.അതിനാല്‍ നായ്ക്കുട്ടികളുടെ തള്ളയേയും തന്തയേയും കണ്ട് ബോധ്യപ്പെട്ടതിനു ശേഷം വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്. പേഡിഗ്രി ഉള്ളവയെ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് യദാര്‍ത്ഥമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.(പെഡിഗ്രി എന്നത് കെന്നല്‍ ക്ലബ്ബുകള്‍ നായക്കളുടെ വംശശുദ്ധിക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ്)പൊതുവെ ഇവക്ക് വില കൂടുതല്‍ ആയിരിക്കും.
സാധാരണ നിലക്ക് ഇപ്പോള്‍ തൃശ്ശൂരില്‍ ഡാഷ് ഹൂണ്ട് 1000-1500 ,ജര്‍മ്മന്‍ ഷെപ്പേര്‍ഡ് 2500-8000, ഡാല്‍മേഷ്യന്‍ 2000-5500,പഗ്ഗ് (ഹച്ച് ഫെയിം) 12000-25000,ഡോബര്‍ മാന്‍ 2000-3500,റോട്ട് വീലര്‍ 6000-25000,ഗ്രേയ്റ്റ് ഡാന്‍ 3500-8000 വരെയാണ് വില.ഇതില്‍ പെഡിഗ്രിയുടേയും നായ്ക്കളുടെ പ്രത്യേകതയുടേയും അടിസ്ഥാനത്തില്‍ വിലയില്‍ വ്യതിയാനം ഉണ്ടാകാം.(ചില സുഹൃത്തുക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും ലഭിച്ച വിവരമാണ് മുകളില്‍ കൊടുത്തത് ഈ വിലയില്‍ തന്നെ ചിലത് അതിശയോക്തി നിറഞ്ഞതാണെന്ന് എനിക്ക് തോന്നായ്കയില്ല) ടെയിനിങ്ങ് കിട്ടിയ നായക്കള്‍ക്കും മല്‍സരങ്ങളില്‍ സമ്മാനം നേടിയ നായക്കള്‍ക്കും ഇറക്കുമതിചെയ്തവക്കും വില കൂടുതല്‍ ആണ്. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നായ്ക്കളെ ഇറക്കുമതി ചെയ്യാറുണ്ട് ഇവയുടെ വില ലക്ഷങ്ങളാണ്.
നായക്കളുടെഭക്ഷണക്രമത്തിലും നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്.നായക്കള്‍ക്ക് രണ്ടു നേരം ഭക്ഷണം നല്‍കുന്നതായിരിക്കും നല്ലത്. രാത്രിയില്‍ നായ്ക്കള്‍ക്ക് ഭക്ഷണം ഒഴിവാക്കിയാല്‍ അവ രാത്രിയില്‍ ഉറങ്ങാതിരിക്കുവാന്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്.കേടായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവക്ക് നല്‍കരുത്.ചോറ് പാല് ഇറച്ചി മുട്ട എന്നിവക്ക് പുറമേ പാക്കറ്റില്‍ വരുന്ന ഡോഗ് ഫുഡ്ഡുകളും നല്‍കാവുന്നതാണ്.വിറ്റാമിന്‍ ഗുളികകളും വിരയിളക്കുവാനുള്ള മരുന്നുകളും സമയാ സമയങ്ങളില്‍ നല്‍കണം. കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കുത്തിവെപ്പുകളും നല്‍കേണ്ടതുണ്ട്.റാബീസിനെതിരായ കുത്തിവെയ്പ്പും ഒരു വിദഗ്ദനായ വെറ്റിനറി ഡോക്ടരുടെ ഉപദേശപ്രകാരം നല്‍കാവുന്നതാണ്.
നായക്കള്‍ക്ക് മുറിവുപറ്റിയാല്‍ അവയുടെ മുഖവും കൈകാലുകളും കെട്ടിയിടാതെ മരുന്ന്പു രട്ടുവാന്‍ ശ്രമിക്കരുത്. ആറുമാസത്തില്‍ ഒരിക്കലെങ്കിലും നായയെ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്.നായ്ക്കളെ വൃത്തിയായി ബ്രഷ്ചെയ്തും കുളിപ്പിച്ചും സൂക്ഷിക്കുക.(ബാര്‍ സോപ്പ് ഉപയോഗിക്കരുത് അത് നായ്ക്കളുടെ സ്കിന്നിലെ എണ്ണമയം തീരെ ഇല്ലാതാക്കും) കുളിപ്പിക്കുമ്പോള്‍ അവയുടെ ചെവിയില്‍ വെള്ളം കയറാതിരിക്കുവാന്‍ പഞ്ഞിവെക്കുന്നത് നല്ലതാണ് അതുപോലെ ചെവിക്കകത്ത് ചെള്ള് പേന്‍ മുതലായവ ഉണ്ടോ എന്ന് പരിശോധിക്കുക.ചെള്ള് പേന്‍ എന്നിവയെ ഒഴിവാക്കുവാന്‍ വേണ്ട പൗണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്.ഓര്‍ക്കുക നായ്ക്കളില്‍ നിന്നും മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്ക് വളരെപെട്ടെന്ന് പല വിധ രോഗങ്ങള്‍ പകരാം, അതുപോലെ അവയെ കളിപ്പിക്കുമ്പോള്‍ പല്ലും നഖവും കൊണ്ടുള്ള മുറിവുകളും ഉണ്ടാകാം. മുറിവുപറ്റിയാല്‍ ഉടനെ ഡോക്ടറെകണ്ട് ചികിത്സ തേടാന്‍ മറക്കാതിരിക്കുക. അത് റാബീസ് വാക്സിന്‍ നല്‍കിയ നായ്ക്കളില്‍ നിന്നായാലും.
കൂട്: വീടു നിര്‍മ്മിക്കുന്ന വേളയില്‍ തന്നെ സ്ഥാനം നിശ്ചയിക്കുകയും അതിനനുസരിച്ച് നായ്കൂട് ക്രമീകരിക്കുക.ഗേറ്റും ഫ്രണ്ട് ഡോറും നായക്കള്‍ക്ക് കാണാന്‍ സാധിക്കുന്ന വിധത്തില്‍ ആയിരുന്നാല്‍ കൂടുതല്‍ നല്ലത്.വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന ഇനം അനുസരിച്ച് വലിപ്പം കൂടിനുണ്ടായിരിക്കണം.ഒന്നിലധികം എണ്ണത്തെ വളര്‍ത്തുവാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ തുറക്കാവുന്ന രീതിയില്‍ കള്ളികള്‍ തിരിക്കുന്നതും നല്ലതാണ്. കൂടിനു ചുരുങ്ങിയത് അഞ്ചടിയെങ്കിലും പൊക്കം ഉണ്ടായിരിക്കണം.കൂടു കഴുകുമ്പോള്‍ ഉണ്ടാകുന്ന വെള്ളവും നായയുടെ മൂത്രവും ഒഴുകിപ്പോകുവാന്‍ ആവശ്യത്തിനു സ്ലോപ്പ് നല്‍കിയിരിക്കണം നല്‍കിയിരിക്കണം. നാചുറല്‍ സ്റ്റോണുകള്‍ കൊണ്ട് ഫ്ലോറിങ്ങ് നടത്തുന്നത് നന്നായിരിക്കും.
പ്രചനനം: നായ്‌വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗ്ഗം കൂടിയാണ്.വളര്‍ത്തി പ്രജനനം ചെയ്യീച്ച് വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള വിഭാഗത്തില്‍ പെട്ട നായ്ക്കളെ വേണം തിരഞ്ഞെടുക്കുവാന്‍.ജര്‍മ്മന്‍ ഷെപ്പേര്‍ഡ്,ഡാഷ് ഹൂണ്ട്, ഡോബര്‍മാന്‍ തുടങ്ങിയവക്ക് എല്ലാകാലത്തും ആവശ്യക്കാര്‍ ഉണ്ട്.പെഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉള്ള നായ്ക്കള്‍ക്ക് വില കൂടുതല്‍ ലഭിക്കും.ഇനി നിങ്ങളുടെ കൈ വശം ഗുണനിലവാരമുള്ള “സ്റ്റഡ് ഡോഗ്” ഉണ്ടെങ്കില്‍ പെണ്‍പട്ടിയുമായി മേറ്റ് ചെയ്യിക്കുന്നതിനു പണമായോ പകരം നായ് കുട്ടിയേയോ പ്രതിഫലമായി വാങ്ങാവുന്നതാണ്.മദിലക്ഷണം (പെണ്‍ പട്ടിയുടെ യോനിയില്‍ നിന്നും രക്തവും അടങ്ങിയ ശ്രവം വരും) കാട്ടുന്ന പെണ്‍പട്ടിയെ മുങ്കൂട്ടി നിശ്ചയിച്ച ആണ്‍പട്ടിയുടെ കൂട്ടിലേക്ക് വിടുകയാണ് പതിവ്. ചില പട്ടികള്‍ പരസ്പരം കടികൂടാന്‍ ഇടയുണ്ട് ഇത് ശ്രദ്ധിക്കണം.(കൂടാതെ ഹീറ്റായ പെണ്‍പട്ടിയുടെ സമീപം മണംപിടിച്ച് എത്തുന്ന “ഭൈമീ കാമുകന്മാരെ”ശ്രദ്ധിച്ചില്ലേല്‍ സംഗതി കുഴപ്പമാകും) സാധാരണയായി 60 ദിവസമാണ് ഒരു പെണ്‍പട്ടിയുടെ ഗര്‍ഭകാലം. വിവിധ ഇനങ്ങള്‍ക്കനുസരിച്ച് 2 മുതല്‍ 14 വരെ കുട്ടികള്‍ ഉണ്ടാകാം. പ്രസവിച്ച ശേഷം പെണ്‍പട്ടി കുട്ടികളെ തിന്നുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.വേണ്ടത്രപോഷകാഹാരക്കുറവാണിതിനു കാരണം എന്ന് പറയപ്പെടുന്നു. പ്രസവിച്ച പട്ടിക്ക് ഗ്ലൂക്കോസ് ചേര്‍ത്തവെള്ളവും ദഹിക്കുവന്‍ എളുപ്പമുള്ള ഭക്ഷണവും നല്‍കേണ്ടതുണ്ട്.പട്ടി പാല്‍ നല്‍കുവാന്‍ വിസ്സമ്മതിക്കുകയോ വേണ്ടത്രപാല്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കൃത്രിമമായി കുട്ടികളെ ഫീഡ് ചെയ്യെണ്ടതുണ്ട്.പ്രസവിച്ചുകിടക്കുന്ന പട്ടികളുടെ അടുത്തുപോകുമ്പോള്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ അവ അപകടകാരികള്‍ ആകാറുണ്ട്.ഡോബര്‍മാന്‍,റോട്ട് വീലര്‍ തുടങ്ങിയ ചില ജാനസ്സുകളുടെ വാല്‍ മുറിച്ചുകളയാറുണ്ട്.പ്രസവിച്ച് രണ്ടാഴ്ചകഴിഞ്ഞതിനുശേഷം രണ്ടാമത്തേയോ മൂന്നാമത്തേയോ കശേരുവില്‍ വച്ച് വിദഗ്ദനായ ഒരു ഡോക്ടര്‍ക്ക് അനായാസം ചെയ്യാവുന്നതാണിത്. ആണ്‍പട്ടിക്കും പെണ്‍പട്ടിക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അവയുടെ കുട്ടികള്‍ക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനു ചില നിബന്ധനകള്‍ ഉണ്ട്.
ട്രെയിനിങ്ങ്: ട്രെയിനിങ്ങ് നല്‍കിയാല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ നായ്ക്കള്‍ക്കാകും.മണംപിടിക്കുന്നതിനുള്ള ഇവയുടെ കഴിവ് ഒന്നു വേറെ തന്നെയാണ്. വളര്‍ത്തുനായക്കള്‍ക്ക് അടിസ്ഥാനപരമായ കാര്യങ്ങളില്‍ ട്രെയിനിങ്ങ് നല്‍കുന്നത് നല്ലതാണ്. സാധാരണയായി ഇരിക്കുവാനും കുരനിര്‍ത്തുവാനും വിളിച്ചാല്‍ നമ്മുടെ അടുത്തേക്ക് വരുവാനും ചില പ്രത്യേക സ്ഥലത്ത് മാത്രം വിസര്‍ജ്ജനം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ട്രെയിനിങ്ങ് ഉടമക്ക് തന്നെ നല്‍കാവുന്നതാണ്.അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുവാതിരിക്കാന്‍ ഇവയെ പരിശീലിപ്പിക്കുക.പരിശീലനത്തിനായി ഇന്ന് പ്രൊഫഷണല്‍ ഡോഗ് ട്രെയിനര്‍ മാരെ ലഭ്യമാണ്.കൂടാതെ ഇതിനായി സ്കൂളുകളും ഉള്ളതായി അറിയുന്നു.
ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍: മറ്റുള്ളവര്‍ വളര്‍ത്തി വലുതാക്കിയ നായ്ക്കളെ വാങ്ങാതിരിക്കുക.അതുപോലെ മറ്റുള്ളവരെക്കൊണ്ട് നിങ്ങളുടെ നായ്ക്കളെ ലാളിക്കുവാന്‍ അനുവധിക്കാതിരിക്കുക. ബൗണ്ടറിയില്ലാത്തിടത്ത് നായ്ക്കളെ അഴിച്ചിട്ടു വളര്‍ത്താതിരിക്കുക. പ്രചനനത്തിനായി നായ്ക്കളെ “മേറ്റ്” ചെയ്യീക്കുമ്പോള്‍ അവ രോഗാവസ്ഥയില്‍ അല്ലെന്ന് ഉറപ്പുവരുത്തുക. ഒരുപ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള പട്ടികളുടെ കുട്ടികളെ ഒഴിവാക്കുക. പരിചയക്കാരില്‍ നിന്നും മാത്രം നായക്കുട്ടികളെ വാങ്ങുവാന്‍ ശ്രദ്ധിക്കുക. അസുഖമുള്ളതോ കാഴ്ചക്കുറവ് കേള്‍വിക്കുറവ് നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയുള്ള നായ്കുട്ടികളെ ഒഴിവാക്കുക. * വളര്‍ന്നുവരുമ്പോള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം നായ്ക്കളെ ഒഴിവാക്കുക.* നായ്ക്കളില്‍ നിന്നും കുട്ടികളെ അകത്തിനിര്‍ത്തുക. സമയാസമയങ്ങളില്‍ മരുന്നുകളും കുത്തിവെപ്പുകളും നല്‍കുക, നായക്ക് വേണ്ടത്ര പരിചരണവും പരിഗണനയും നല്‍കുവാന്‍ കഴിയാത്തവര്‍ ദയവുചെയ്ത് അവയെ വളര്‍ത്താതിരിക്കുക. * അനാവശ്യമായി അവയെ ഉപദ്രവിക്കരുത്. ട്രെയിനിങ്ങിനു നല്ല ക്ഷമ വേണം.(അതു മനുഷ്യനല്ല നായയാണെന്ന ബോധത്തോടെ പെരുമാറുക) ഭക്ഷണം വെള്ളം വ്യായാമം എന്നിവ കൃത്യമായി നല്‍കുക. ദീര്‍ഘകാലം അവയെ തുടലില്‍ ഇടാതിരിക്കുക. നായ്‌വളര്‍ത്തലില്‍ മുന്‍ പരിചയം ഇല്ലാത്തവരും വേണ്ടത്ര കമാന്റിങ്ങ് പവര്‍ ഇല്ലാത്തവരും വംശ ശുദ്ധിയുള്ള റോട്ട് വീലര്‍ വിഭാഗത്തില്‍ പെട്ടവയെ ഒഴിവാക്കുക.ഒരു മനുഷ്യനെ കടിച്ചുകൊല്ലുവാന്‍ റോട്ട് വീലര്‍ വിഭാഗത്തില്‍ പെടുന്ന നായക്ക് നിഷ്‌പ്രയാസം സാധിക്കും. നായ് വളര്‍ത്തലിനെകുറിച്ച് വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
ഇനി ഒരു അനുഭവ രഹസ്യം കൂടെ പകല്‍സമയത്ത് നായയെ മറ്റുള്ളവരെ കാണിക്കാതെ വീടിനു പുറകുവശത്തോമറ്റോ ഒളിപ്പിച്ചുവളര്‍ത്തിയാല്‍ അവക്ക് കൂടുതല്‍ ശൗര്യം ഉണ്ടായിരിക്കും.
മുന്നറിയിപ്പ്
ഈ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ തികച്ചും സൌജന്യവും ഡോഗ്ബ്രീ ഡേഴ്സ്,ബുക്കുകൾ,ഇന്റർനെറ്റ് എന്നിവരിൽ/യിൽ നിന്നും ഞാൻ നേടിയെടുത്ത അറിവിനെ ആസ്പദമാക്കിമാത്രമാണ് ഇതിലെ കാര്യങ്ങൾ തികച്ചും ആധികാരികം ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല.അതുകൊണ്ടുതന്നെ ഇതുമൂലം ആർക്കെങ്കിലും /> എന്തെങ്കിലും കഷ്ഠനഷ്ടങ്ങളോ മറ്റൊ ഉണ്ടായാൽ ഞാൻ ഉത്തരവാദിത്വം ഏൽക്കുന്നതല്ല.
ഒരു നായ സ്നേഹിയായതുകൊണ്ടു മാത്രം ആണ് ഞാൻ ഈ ബ്ലോഗ്ഗ് പ്രസിദ്ധെകരിക്കുന്നത്.
നല്ല കരുത്തും ശൌര്യവും ജഗ്രതയും ഒത്തുചേർന്ന ഒരു മികച്ച ഇനം കാവൽ നായയാണ് റോട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോട്‌വീലർ.തന്റെ “അധികാര” പരിധിയിൽ കടന്നുകയറുന്നവരെ അതിഭീകരമായി ആക്രമിക്കുന്നതിൽ ഇവ മുൻ പന്തിയിൽ ആണ്. റോമാക്കാർ ഇവയെ യുദ്ധത്തിനും,ആട്ടിൻ പറ്റങ്ങളെ സംരക്ഷിക്കുവാനും മറ്റും ധാരാളം ഉപയോഗിച്ചു. ലോകമഹാ യുദ്ധങ്ങളിൽ ഇവയുടെ സേവനം പ്രത്യേകിച്ച് ഹിറ്റ്ലറുടെ നാസിപ്പടക്ക് വളരെ അധികം പ്രയോജനം ചെയ്തിട്ടുണ്ട്.തങ്ങളുടെ കഴിവിന്റെ മികവിൽ പോലീസ്,ആർമി തുടങ്ങിയ വിഭാഗങ്ങളിൽ ഇവയെ ധാരാളമായി കാണാം.
ഉരുണ്ട തലയും കൂസലില്ലാത്തതും ഗൌരവം നിറഞ്ഞതുമായ മുഖഭാവം ഇവ മറ്റു ഇനങ്ങളിൽ നിന്നും റോടിനെ വേർതിരിച്ചു നിർത്തുന്നു. വൺമാൻ ഡോഗ് എന്ന വിശേഷണത്തിനു അനുയോജ്യനായ ഇവൻ അപരിചിതരെ തീരെ ഇഷ്ടപ്പെടുന്നില്ലെന്നുമാത്രമല്ല വളർത്തുന്ന വീട്ടിലെ തന്നെ എല്ലാ അംഗങ്ങളേയും സൌഹൃദം കൂടുവാൻ അനുവദിക്കില്ല. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന ഇവയെ പരിശീലിപ്പിക്കുവാൻ എളുപ്പമാണ്. എന്നാൽ ശ്രദ്ധയോടെ വളർത്തിയില്ലേൽ അനുസരണക്കേട് പെട്ടെന്ന് കാണിക്കുന്ന ഇവ ഗൌരവക്കാരല്ലാത്ത യജമാനന്മാരെ ഇഷ്ടപ്പെടുന്നുമില്ല.ഇത്തരക്കാർക്ക് യോജിച്ച ഇനമല്ല റോട്.നമ്മുടെ നാട്ടിൽ പലരും ഇവയെ വളർത്തുവാൻ തുടങ്ങുകയും പിന്നീട് നിയന്ത്രിക്കുവാൻ ആകാതെ ഒഴിവാക്കുകയും ചെയ്യുന്നത് ഉദാഹരണം.കുട്ടികളുമായി അടുക്കുവാൻ ഇവ താല്പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അപകടകാരിയായ ഒരു റോട്‌വീലർ ഒരു പക്ഷെ കുട്ടികളെ കടിച്ച് കൊന്നെന്നും ഇരിക്കാം.ലോകത്തിലെ ആക്രമണകാരികളായ മുൻ നിരയിൽ സ്ഥാനം പിടിക്കുവാൻ ഇവയുടെ ” മുരടനും ആക്രമണം മുറ്റിയതുമായ സ്വഭാവം” ഇടയാക്കി.ചില രാജ്യങ്ങൾ ഇവയെ നിരോധിക്കുകയോ വളർത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
നിറം:കറുപ്പിൽ തുരുമ്പിനെ നിറം കണ്ണിനു മുകളിലും കൈകാലുകളിലും നെഞ്ചിലും ഉണ്ടായിരിക്കും.നീളം കുറഞ്ഞതും മിനുസ്സമുള്ളതുമായ രോമങ്ങളോടു കൂടിയ ശരീരം.
പൊക്കം: ആൺ പട്ടികൾക്ക് 61-68 സെന്റീമീറ്ററും പെൺപട്ടികൾക്ക് 56-63 സെന്റീമീറ്ററും വരെ.
ഒറ്റ പ്രസവത്തിൽ ശരശരി 6-10 വരെ കുട്ടികൾ ഉണ്ടാകും.
ഈ ജനുസ്സിന്റെ വാൽ പ്രസവിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ മുറിച്ചുകളയുന്നു.നാല്പതുമുതൽ അമ്പതു വരെ കിലോഗ്രാം തൂക്കം വരുന്ന ഇവ നല്ലവണ്ണം വ്യായാമം ആവശ്യമായ ജനുസ്സാണ്.ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഇവ പെട്ടെന്ന് ചത്തുപോകുവാൻ ഇടയുണ്ട്.ശരാശരി 8-10 വരെ വയസ്സുവരെ ഇവ ജീവിച്ചിരിക്കും എങ്കിലും അസുഖം വന്നാൽ ചികിത്സിക്കുവാൻ ബുദ്ധിമുട്ടാണ്.
നമ്മുടെ നാട്ടിൽ റോട് എന്ന പേരിൽ ഉള്ള പലതും മറ്റു ജനുസ്സുകളുമായുള്ള കലർപ്പു മൂലം യദാർഥ റോടിന്റെ ഗുണം കാണിക്കുന്നില്ല. ചിലപ്പോളെല്ലാം ഡോബർമാന്റെ ക്രോസും റോട് എന്ന പേരിൽ വീലകുറച്ച് വിപണനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ള റോടിനു വില ഏകദേശം 15,000നു മുകളിൽ വരും.
ശൌര്യവും ആത്മാഭിമാനവും ഉള്ള ഇവയെ നായ്ക്കളിലെ ഹിറ്റ്ലർ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.
വാൽമൊഴി: അനുസരണയില്ലാത്ത ഒരു റോടിനെ കാണുന്നു എങ്കിൽ തീർച്ചയായും ഉറപ്പിക്കാം അത് അതിന്റെ കുഴപ്പം അല്ല, അതിന്റെ ഉടമ ഒരു റോടിനെ വളർത്തുവാൻ കൊള്ളാത്തവൻ ആയിരിക്കും എന്ന്.
ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരന്റെ മനം കവരുന്ന സുന്ദരൻ നായ എന്ന് വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. പൊക്കവും ഭംഗിയുള്ള നിറത്തോടുകൂടിയ സമൃദ്ധമായതും നീളമുള്ളതുമായ സിൽക്കി രോമവും ആണിവയുടെ അഴകിന്റെ രഹസ്യം.അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ ആണിവയുടെ ജന്മദേശം എങ്കിലും ഇന്നിവ സമ്പന്നരായ നായ്‌വളർത്തലുകാരുടെ അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ നായ് ജനുസ്സിന്. പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റും ബ്രിട്ടണിലെയും മറ്റും പ്രഭുക്കന്മാരുടെ ഇഷ്ട ജനുസ്സായിരുന്നു ഒരുകാലത്തിവ.
പൊക്കം 63-74 സെന്റീമീറ്റർ,തൂക്കം സാധാരണ ഗതിയിൽ 20 മുതൽ 30 കിലോ വരെ.നീളൻ രോമത്തിൽ തുരുമ്പിന്റെ നിറം,വെളുപ്പ്,കറുപ്പു തുടങ്ങി സമ്മിശ്രമായ നിറക്കൂട്ടുകൾ ഇവയുടെ പ്രത്യേകതയാണ്.ഒറ്റപ്രസവത്തിൽ ആറുമുതൽ എട്ടുവരെ കുഞ്ഞുങ്ങൾ ഇവക്കുണ്ടാകും.ശരാശരി ആയുസ്സ് 11 മുതൽ 13 വരെ ആണ്.
പൊതുവെ “മൂഡിയായി” ഇരിക്കുന്ന ഇവ അപരിചിതരുമായി ഇടപെടുവാൻ ഇഷ്ടപ്പെടുന്നില്ല, അല്പം ആക്രമണകാരിയും ആണ്.മാത്രമല്ല ഇടക്കൽപ്പം വശിക്കാരും ആണ്.കാവലിനായി ഉപയോഗിക്കാം എങ്കിലും കൂടുതൽ ആളുകളും ഇവയെ “ഷോക്ക്” വേണ്ടിയാണ് വളർത്തുന്നത്. ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ ഇവ പലപ്പോഴും യജമനനു “ചീത്തപ്പേരു” ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ അസുഖങ്ങൾ പ്രത്യേകിച്ചും ഫംഗസ്സ് ബാധ ഉണ്ടാകുവാൻ ഇടയുണ്ട്.
പാരമൊഴി: ഭംഗിയുള്ള ചില പെണ്ണുങ്ങളെ പോലെ ആണിവ. കാണാൻ കൊള്ളാം പെരുമാറാൻ കൊള്ളില്ല.കൊണ്ടുനടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ.ഒരു കൌതുകത്തിനു സ്വന്തമാക്കിയാൽ സംഗതി പിന്നീട് പുലിവാലാകും..
ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികൾ ആണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ(അപൂർവ്വമായി കടും നീലയും,ലിവർ നിറവും മറ്റും ഉണ്ടാകാം) ഉള്ള പുള്ളികൾ ഇവയുടെ സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. നോവലുകളിലും,ചിത്രകഥകളിലും , പരസ്യങ്ങളിലും,സിനിമകളിലും (101 ഡൽമേഷ്യൻ പോലുള്ള) ഇവയുടെ ഈ പ്രത്യേകത പലപ്പോഴും അവയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവു പകർന്നിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു ജനുസ്സാണ് ഡാൽമേഷ്യൻ. ഇവയുടെ ജന്മദേശത്തെപറ്റി പല അഭിപ്രായങ്ങളും ഇന്നും നിലനിൽക്കുന്നു എങ്കിലും ക്രൊയേഷ്യയുടേ തെക്കൻ ഭാഗങ്ങളിൽ ഉള്ള ഡാൽമേഷ്യയിൽ ആണിവയുടെ ജന്മദേശം എന്നും അതിനാലാണീ പേരു ലഭിച്ചതെന്നും കൂടുതൽ പേർ വിശ്വസിക്കുന്നു.
ഉയർന്ന ശിരസ്സും പുറകിലേക്ക് പോകുമ്പോൾ തഴ്ന്ന് വരുന്ന ശരീരവും ഇവയുടെ പ്രത്യേകതയാണ്.അധികം രോമം ഉള്ളവയല്ല ഇവ. പൊക്കം 54 മുതൽ 61 സെന്റീമീറ്ററും സാധാരണഗതിയിൽ 20-27 കിലോ തൂക്കവും വരും ഇവക്ക്. വെളുപ്പിൽ കറുപ്പോ ലിവറിന്റെ നിറമോ ആണിവയുടെ “അംഗീകൃത” നിറം.11 മുതൽ 3വർഷം വരെ സാധരണഗതിയിൽ ഇവ ജീവിക്കുന്നു.
നല്ല ചുറുചുറുക്കുള്ള ഇവ പൊതുവെ ശാന്ത സ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവും ആണെങ്കിലും പ്രധാന ന്യൂനത മറ്റു ജനുസ്സുകളെ അപേക്ഷിച്ച് രോമം ധാരാളമായി കൊഴിയുന്നു എന്നതണ്,വെളുത്ത നിറം ആയതിനാല ഇടക്കിടെ ശരീരം വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് എടുത്തുകാണിക്കും.കൂടാതെ ഈ വർഗ്ഗത്തിനിടയിൽ ജനിതക വൈകല്യം മൂലം ചെവികേൾക്കാത്ത നായ്ക്കുട്ടികൾ ധാരാളം ഉണ്ട്. പലപ്പോഴും ഇവ കുരക്കുന്നില്ല/ജാഗ്രതയില്ല എന്ന് പരാതി പറയുന്നത് കേൾക്കാം,ഒരു പക്ഷെ ഇത് കേൾവിക്കുറവിന്റെ പ്രശനം കൊണ്ടാകാം.
നാട്ടിൽ ഇവക്ക് ഏകദേശം 2500 രൂപ മുതൽ മുകളിലേക്ക് വിലയുണ്ട്.പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ളവക്ക് വിലകൂടും.
ഇന്ത്യൻ ജനുസ്സിൽ പെട്ട ഈ നായ്ക്കൾ തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത് ധരാളമായി കണ്ടുവരുന്നു,ഇതിൽ നിന്നും ആണ് ഇവക്ക് രാജപാളയം എന്ന പേരു ലഭിച്ചത്.പണ്ട് രാജഭരണകാലത്ത് ഇവയെ വേട്ടക്കായും യുദ്ധത്തിനായും ഒക്കെ ഉപയോഗിച്ചിരുന്നു.ഇന്ന് ഇവയുടെ എണ്ണം വളരെ കുറവാണ്,വംശനാശം സംഭവിക്കാതിരിക്കുവാൻ നായ്പ്രേമികളും തമിഴ്‌നാട് സർക്കാരും ഇവയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
വർക്കിങ്ങ് ഗ്രൂപ്പിൽ പെടുന്നതണ് രാജപാളയം നായ്ക്കൾ.ഓടിനടക്കുവാൻ ധാരാളം സ്ഥലം ആവശ്യമുള്ള ഇവയെ ശരിയായി പരിശീലനം നടത്തിയാൽ ഈ വിഭാഗത്തിൽ പെടുന്ന മറ്റു വിദേശജനുസ്സുകൾക്കൊപ്പം നിർത്താം. രോമം കുറഞ്ഞ് അധികം തടിയില്ലാത്ത ശരീരവും കൂർത്തമുഖവും ഉള്ള തഴേക്ക് തൂങ്ങിക്കിടക്കുന്ന ചെവികളോടും കൂടിയവയാണ് രാജപാളയം നായ്ക്കൾ.ഇവയുടെ മൂക്കിന്റെ തുമ്പത്ത് ഇളം പിങ്ക് നിറം കാണാം.65-75 സെന്റീമീറ്റർ വരെ ആണു ഇവിയയുടെ ഉയരം. നിറം അധികവും ഇളം മൻഞ്ഞയോ മഞ്ഞകലർന്ന വെളുപ്പോ ആയിരിക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ ഉടമസ്ഥർക്ക് ശല്യം ഉണ്ടാക്കാത്തവയാണ്.അപരിചിതരെ അകറ്റിനിർത്തുന്നതിൽ ഇവ പ്രത്യേകം ശ്രദ്ധാലുക്കളാണ്.നല്ല ഒരു കാവൽ നായ എന്നതിനു ഏറ്റവും അനുയോജ്യമായ വിഭാഗമാണ് രാജപാളയം.ഇന്ത്യൻ ജാനുസ്സായതിനാൽ പൊതുവെ അസുഖങ്ങൾ കുറവുമാണ്.
ഇനിയും വേണ്ടത്ര പ്രചാരം ഇവക്ക് ലഭിച്ചിട്ടില്ല എന്നതണ് സത്യം.ഒരു പക്ഷെ ഇവയുടെ അപ്പിയറൻസ് അത്രക്ക് മികച്ചതല്ലാത്തതിനാൽ ആയിരിക്കും കേരളത്തിലെ ശ്വാനപ്രേമികൾക്കിടയിലും ഇവ അത്രകണ്ട് സ്വീകര്യർ അല്ലാത്തത്.
പിന്മൊഴി:വിലയെ കുറിച്ച് വ്യക്തമായ അറിവു ലഭ്യമല്ല.നായ്ക്കളെ കുറിച്ച് വിവരം തന്നിരുന്ന വിശ്വംഭരേട്ടൻ നമ്മെ വിട്ടുപോകുകയും ചെയ്തു.
വെളുത്ത് പഞ്ഞിക്കെട്ടുപോലെ നിരന്തരം കലപില കൂട്ടുന്ന സദാ ചുവന്ന നാക്കു പുറത്തിടുന്ന ഒരു കുള്ളൻ നായ് ഇതായിരിക്കും പോമറേനിയൻ എന്ന് കേൾക്കുമ്പോളേ ആളുകളുടെ മനസ്സിൽ വരുന്ന ചിത്രം.കേരളത്തിൽ ഒരുകാലത്ത് “പൊങ്ങച്ചക്കാരികളുടെ ഒക്കത്ത്”ഉം അവരുടെ മാരുതി 800 റിലും എല്ലാം ഈ ജനുസ്സിൽപ്പെട്ട നായ്ക്കളെ യദേഷ്ടം കാണാമായിരുന്നു. ചെറിയ ജനുസ്സിൽ(ടോയ് ഗ്രൂപ്പ്) പെടുന്ന ഇവ ഇന്നത്തെ കിഴക്കൻ ജർമ്മനിയുടെയും പോളണ്ടിന്റേയും പ്രാന്തപ്രദേശങ്ങളിൽ ആണിവന്റെ ജനനം എന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും പോപ്പുലർ ആയ നായ്ജനുസ്സുകളിൽ ഒന്നാണ് പോമറേനിയൻ. ചുറുചുറുക്കും കുസൃതിനിറഞ്ഞ മുഖഭാവവും ഉള്ള ഇവ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്നു.അപരിചിതരെ കണ്ടാൽ കുരച്ച് ബഹളം വെക്കുന്ന ഇവ പലപ്പോഴും അയൽക്കാർക്ക് “ശല്യ”ക്കാരനായി മാറാറുണ്ട്.
കുട്ടികളുമായും മറ്റും വളരെ സൗഹൃദത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന പൊതുവെ വീട്ടിനകത്ത് വളർത്തുവാൻ കഴിയുന്ന പോമറേനിയൻ കുട്ടികൾക്ക് ണല്ലോരു കളിത്തോഴൻ/ഴി കൂടിയാണ്. യജമാനരിൽ നിന്നും പ്രത്യേക ശ്രദ്ധയും ലാളനയും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് പോമറേനിയൻ നായ്ക്കൾ. ധാരാളം രോമങ്ങൾ ഉള്ളതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവരിലേക്ക് പലവിധ അലർജിയും മറ്റു അസുഖങ്ങളും പകരുവാൻ ഇടയുണ്ട്.കിറൃത്യയി ചീകിയും കുളിപ്പിചും “ഡോഗ്”പൗഡറുകൾ ഇട്ടും ശ്രദ്ധിച്ചില്ലെങ്കിൽ ഇവയുടെ രോമങ്ങൾക്കിടയിൽ ചെള്ളും മറ്റു പരാദങ്ങളും വളർന്ന് ഇവയുടെ രൊമം കൊഴിയുവാൻ സാധ്യതയുണ്ട്.നായക്കളുടെ രോമം വർഷത്തിൽ ഒരിക്കൽ കൊഴിഞ്ഞുപുതിയതു വരും അതുപോലെ പ്രസവത്തോടനുബന്ധിച്ച് പട്ടികളിൽ രൊമം കൊഴിഞ്ഞുപുതിയ രോമം വരുമത്രേ!
എഴുന്നു നിൽക്കുന്ന കുഞ്ഞിചെവിയും കുറിയകാലുകളും രോമനിബിഡമായ പൊക്കം കുറഞ്ഞ ശരീരവും ഉള്ള ഇവ ഏകദേശം 1.4 മുതൽ 3 കിലോ വരെ തൂക്കം വരും. പന്ത്രണ്ടുമുതൽ ഇരുപതു വർഷം വരെ ആണിവയുടെ ആയുസ്സ്.പ്രചനനം അടുത്തടുത്ത് നടത്തുന്ന ഒരു പ്രവണയും ഇവക്കുണ്ട്.വെളുപ്പ്, കറുപ്പ്, സ്വർണ്ണനിറം,നീല,തുരുമ്പിന്റെ നിറം,ഇളം മഞ്ഞ,ചുവപ്പ്,ചോക്ലേറ്റ്, തുടങ്ങിയവയാണ് സാധാരണ ഇവയുടെ നിറങ്ങൾ.ഇതിലെ നിറങ്ങൾ പലതും ഇടകലർന്നും വരുന്നതും സാധാരണമാണ്.
കുറഞ്ഞ സ്ഥലത്തു (വീടിനുള്ളില്പോലും) വളർത്താമെന്നതും വിലയും വളർത്തുന്നതിനുള്ള ചിലവും വളരെ കുറവാണെന്നതും നായ്‌വളർത്തലുകാരെ ഈ ബ്രീഡിനെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു.വില നാട്ടിൻ പുറങ്ങളിൽ 500 മുതൽ മുകളിലേക്കാണ്.കെന്നൽ ക്ലബ്ബിന്റെ സർട്ടിഫിക്കറ്റും,റെയർ കളറും ഉള്ളവക്ക് വിലകൂടും.
പാരമൊഴി: ഐസക്ക് ന്യൂട്ടന്റെ ഇരുപതുവർഷത്തെ കണ്ടുപിടുത്തങ്ങളുടെ കുറിപ്പുകൾ ഒറ്റ കാന്റിൽ ലൈറ്റു മരിച്ചിടുന്നതിലൂടെ കത്തിച്ചാമ്പലാക്കിയ വിരുതൻ ഇവരുടെ കൂട്ടത്തിൽ പെട്ട നായയാണത്രേ!
ഒറ്റനോട്ടത്തിൽ ഒരു പൊണ്ണത്തടിയൻ നായ് ഇതായിരിക്കും നീയോപോളിറ്റൻ മാസ്തിഫ് എന്ന ജാനസ്സിൽ പെട്ട നായ്ക്കളെ കാണുന്നവരിൽ ഉണ്ടാകുന്ന വികാരം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ശരീരവും തലയിലും മുഖത്തും വലിയ ചുളിവുകളും താഴേക്ക് തൂങ്ങിക്കിടക്കുന്ന താടയും നെപ്പോളിയൻ നീയോപോളിറ്റന്റെ പ്രത്യേകതയാണ്.ജന്മംകൊണ്ട് ഇറ്റലിക്കാരായ ഇവ മികച്ച കാവൽ നായക്കളാണ്. വളരെ പഴക്കം ചെന്ന ജാനസ്സിൽ പെട്ട ഇവ ചരിത്രത്തിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.വേട്ടപട്ടികൾ എന്ന നിലയിൽ മാത്രമല്ല യുദ്ധരംഗത്തും ഇവ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്.
കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുകയും പൊതുവെ ഒറ്റയജമാനന്മാരെ അനുസരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇവ ശാന്ത സ്വഭാവക്കാരുമാണ്. എന്നാൽ അപരിചിതരെയും അധിക്രമിച്ചുകടക്കുന്നവരെയും ഇവ വളരെ കാര്യക്ഷമമായി തന്നെ നേരിടുകയും ചെയ്യും. കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുവാൻ ഉള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. തീർച്ചയായും ഒരു കൗതുകം തോന്നി ഇവയെ സ്വന്തമാക്കുവാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവയുടെ ആരോഗ്യപരിചരണം തന്നെയാണ്.ഭക്ഷണത്തിലും ശുചിത്വത്തിലും ഈ ജനുസ്സ് പ്രത്യേക ശ്രദ്ധ വേണ്ടവയാണ്.ഇവയുടെ തൊലിയുടെ ചുളിവുകളിൽ പൂപ്പൽ ബാധയും,ചെള്ളുകളും മറ്റും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.വേണ്ട രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഇവയുടെ ശരീരത്തിൽ നിന്നും പെട്ടെന്ന് ദുർഗ്ഗന്ധം ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുവെ ചൂടുകാലാവസ്ഥ ഇവക്ക് അനുയോജ്യമല്ല.
കറുപ്പ്,ഗ്രേ,മഹാഗണി തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ മേൽ ബ്രൗൺ,സിൽവർ,ബേജ് നിറങ്ങളിൽ വരകളും ചിലപ്പോൾ ഉണ്ടാകാരുണ്ട്.കാലിലും നെഞ്ചിലും വെളുത്തചുട്ടിയും സാധാരണമാണ്. അറുപത്താറുമുതൽ എൺപതുസെന്റീമീറ്റർ ഉയരവും (പെൺ പട്ടികളിൽ ഇത് യഥാക്രമം അഞ്ചുസെന്റീമീറ്റർ വേ കുറവ് ഉണ്ടാകാം) അറുപതുമുതൽ എഴുറ്റ്പത് വരെ കിലോ തൂക്കവും ആണ് സാധാരണ ഇവയ്ക്ക് കണ്ടുവരുന്നത്. തൂക്കത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇവ മുൻപന്തിയിലാണ്.
വീടു കവലിനപ്പുറം നായ് വളര്‍ത്തല്‍ ഇന്ന് ഒരു സ്റ്റാറ്റസിണ്റ്റെ ഭാഗം കൂടിയായി മാറിയിരിക്കുന്നു.അതുകൊണ്ടുതന്നെ ആഡ്യത്വം വിളിച്ചോതുന്ന വിവിധ ജനുസ്സുകള്‍ക്ക് പ്രിയവും ഏറി.മുമ്പ് കേരളത്തില്‍ നാടന്‍ നായ്ക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്നത് ജര്‍മ്മന്‍ഷെപ്പേര്‍ഡ് അഥവാ അത്സേഷ്യന്‍ എന്ന ജനുസ്സില്‍പെട്ടനായ്ക്കള്‍ക്കും പോമറേനിയന്‍,ഡോബര്‍മാന്‍ പിന്‍ഷ്വര്‍ (യദാര്‍ഥത്തില്‍ നമ്മുടെ നാട്ടില്‍ പോമറേനിയന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് പൂഡില്‍ വിഭാഗത്തില്‍ പെടുന്ന നായ്ക്കളാണത്രെ!) എന്നെ വിഭാഗത്തില്‍ പെടുന്ന നായ്ക്കള്‍ ആയിരുന്നു. പിന്നീട് ലാബ്രഡോറും ഡാഷ് ഹൂഡും,വലിപ്പത്തില്‍ കേമനായ ഗ്രേറ്റ്ഡാനും എല്ലാം ജനപ്രിയമാകാന്‍ തുടങ്ങി.അല്‍പം കൂടുതല്‍ ശൌര്യം ഉള്ള ഇനത്തിനു പുറകെ ആളുകള്‍ പോകുവാന്‍ തുടങ്ങിയതോടെ റോട്‌വീലര്‍ വിഭാഗത്തിനു ഡിമാണ്റ്റായി.റോട്‌വീലര്‍ ജനുസ്സില്‍പെടുന്ന നായ്ക്കള്‍ വളരെയധികം അപകടകാരിയാണ്.ഇക്കാരണത്താല്‍ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ജനുസ്സിനെ നിരോധിച്ചതായും പറയപ്പെടുന്നുണ്ട്.
നായ്വളര്‍ത്തുന്നവരില്‍ കൂടുതല്‍ ആളുകള്‍ നാടന്‍ ഇനങ്ങളെ ഒഴിവാക്കി വ്യത്യസ്ഥമായ ജനുസ്സുകളിലേക്ക് തിരിഞ്ഞതോടെ അവയുടെ പ്രചനനത്തിനും വിപണനത്തിനും ഉള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു.ഇത് കേരളത്തില്‍ പുതിയ ഒരു തൊഴില്‍ രംഗം കൂടെ കൊണ്ടുവന്നു. മുന്‍കാലങ്ങളില്‍ ചുരുക്കം ചില ആളുകള്‍ നടത്തിയിരുന്ന നായവ്യാപാരം പെട്ടെന്ന് വ്യാപിക്കുകയും കൂടുതല്‍ ഫാമുകളും മറ്റും നാട്ടിന്‍ പുറങ്ങളില്‍ പോലും വന്നു. പുതുതായി നായ്‌വളര്‍ത്തല്‍ ബിസിനസ്സില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.
1.വിലകൂടിയ ജനുസ്സുകളെ ആദ്യം തന്നെ വാങ്ങിക്കൂട്ടി പ്രചനനം നടത്തുന്നതിനേക്കാള്‍ നല്ലത് അധികം വിലയില്ലാത്തതും എന്നാല്‍ വിപണിയില്‍ ഡിമാണ്റ്റുള്ളതുമായ ഇനത്തെ തിരഞ്ഞെടുക്കുന്നതാണ്. ൨.ഓരോ നായ്ക്കളെ കുറിച്ചും കൃത്യമായ റജിസ്റ്റര്‍ സൂക്ഷിക്കുക. ഇണചേര്‍ത്ത ദിവസം, പ്രസവം,പ്രതിരോധ കുത്തിവെയ്പുകള്‍,മൈക്രോചിപ്പ് ഘടിപ്പിച്ചതിണ്റ്റെ വിവരങ്ങള്‍,ഭക്ഷണക്രമങ്ങള്‍,എന്തെങ്കിലും അസുഖം വന്നിട്ടുണ്ടെങ്കില്‍ അതിണ്റ്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക. നായ്ക്കള്‍ക്ക് കൃത്യമായ സമയങ്ങളില്‍ പ്രതിരോധകുത്തിവെയ്പുകളും, വിരയിളക്കുവാനുള്ള മരുന്നുകളും മറ്റു സപ്ളിമെണ്റ്റുകളും നല്‍കുക.
2.നിങ്ങള്‍ വാങ്ങുന്ന നായ്ക്കള്‍ക്ക് കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. കെന്നല്‍ ക്ളബ്ബുകളില്‍ അംഗത്വം എടുക്കുന്നത് നായ്ക്കളുടെ വിപണനത്തിനും,പ്രദര്‍ശനത്തിനുമെല്ലാം സഹായകമാകും.മുന്‍ പരിചയം ഇല്ലാത്തവരില്‍ നിന്നും പലയിടത്തുനിന്നും ശേഖരിച്ചുകൊണ്ടുവന്ന് റോഡ് സൈഡില്‍ വച്ച് വില്‍ക്കുന്നവരില്‍ നിന്നും നായ്ക്കളെ വാങ്ങാതിരിക്കുക.നല്ല ബ്രീഡര്‍മാരില്‍ നിന്നും മാത്രം വാങ്ങുക.
3.പെണ്‍പട്ടിയെ ആദ്യമദിയില്‍ തന്നെ ഇണചേര്‍ക്കാതിരിക്കുക.ഇത് അതിണ്റ്റെ ആരോഗ്യത്തെ ബാധിക്കും.അതുപോലെ ഒരു പ്രസവം കഴിഞ്ഞ് ഉടനെ മദിലക്ഷണം കാണിക്കുകയണെങ്കില്‍ ഇണചേര്‍ക്കരുത്. പെണ്‍പട്ടികള്‍ ഹീറ്റ് ആയാല്‍ മറ്റു നായ്ക്കള്‍ അവയുടെ അടുത്തുവരാത്ത രീതിയില്‍ സുരക്ഷിതമായ സ്ഥാനത്തെക്ക് മാറ്റുക.സ്റ്റഡ് നായയെ മുങ്കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കണം.ഇണചെര്‍ക്കുന്നതിനു മുമ്പ് ഇവയെ പരപ്സരം ഇടപെടാന്‍ അനുവദിക്കുന്നത് നല്ലതാണ്.ചില സന്ദര്‍ഭങ്ങളില്‍ പെണ്‍പട്ടികള്‍ നിങ്ങള്‍ ഉദ്ദേശിച്ച സ്റ്റഡ് നായയുമായി സഹകരിച്ചെന്ന് വരില്ല. നായ്ക്കളെ ഇണചേര്‍ക്കുമ്പോള്‍ ആരോഗ്യമുള്ളതും ജനുസ്സിണ്റ്റെ ഗുണം പൂര്‍ണ്ണമായും കാണിക്കുന്നതുമായവയെ തിരഞ്ഞെടുക്കുകയും അതാതു വിഭാഗത്തില്‍ പെടുന്നവയെ മാത്രം പരസ്പരം ഇണചേര്‍ക്കുക. ജനുസ്സുകളെ പര്‍സ്പരം ഇടകലര്‍ത്തി കൂടുകളീല്‍ സൂക്ഷിക്കാതിരിക്കുക. ആണ്‍പട്ടിക്കും പെണ്‍പട്ടിക്കും കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയും നായ്ക്കുട്ടികള്‍ക്ക് യദാസമയം കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റും വാങ്ങിവെക്കുക.
4.നയ്‌വളര്‍ത്തലില്‍ മുന്‍ പരിചയം ഉള്ളവരോടും,മൃഗഡോക്ടര്‍മാരില്‍ നിന്നും പുസ്തകങ്ങള്‍ ചാനലുകള്‍ എന്നിവയില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുക. അസുഖം ബാധിച്ചനായ്ക്കളെ മറ്റുള്ളവയില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്യുക.മുറിവുപറ്റിയതോ, പ്രസവിച്ചുകിടക്കുന്നതോ ആയ പട്ടികളുടെ അടുത്ത് പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.മുറിവുകളില്‍ മരുന്ന് വെക്കുമ്പോഴും മറ്റും അവയുടെ വായ്ും മുഖവും പ്രത്യേകം തയ്യാറാക്കിയ മാസ്ക് കൊണ്ട് മറക്കുക.
നായ്ക്കള്‍ക്കുള്‍ല പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളത് മാത്രം തിരഞ്ഞെടുക്കുക. അവ ഈര്‍പ്പം ഇല്ലാത്ത ഇടങ്ങളില്‍ സൂക്ഷിക്കുവാനും ശ്രദ്ധിക്കുക.പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ ഭക്ഷണം നായ്ക്കള്‍ക്ക് നല്‍കാതിരിക്കുക. മാര്‍ക്കറ്റില്‍ നിന്നും പുറം തള്ളുന്ന വേസ്റ്റ് ഉം അല്‍പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ചോറുതയ്യാറാക്കി നല്‍കിയാല്‍ മതി എന്ന ധരണ തിരുത്തുക. കൊഴുപ്പു കൂടിയ ഭക്ഷണം മനുഷ്യര്‍ക്കെന്നപോലെ നായ്കള്‍ക്കും ദോഷകരമാണ്.
6.സ്റ്റഡ് നായ്കളെ പ്രത്യേകം പരിചരിക്കുകയും ഇടക്കിടെ ഡോക്ടര്‍മാരെക്കോണ്റ്റ് പരിശോധിപ്പിക്കുകയും ചെയ്യുക. ക്രോസ് ചെയ്യുവാന്‍ കൊണ്ടുവരുന്ന പെണ്‍പട്ടികള്‍ക്ക് അസുഖം ഇല്ലെന്ന് ഉറപ്പുവരുത്തുക.
7.അനാവശ്യ സന്ദര്‍ശകരെ നിങ്ങളുടെ നായ്ക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുക. നായ്ക്കള്‍ക്ക് താമസിക്കുവാന്‍ ശരിയായ മേല്‍ക്കൂരയോടുകൂടിയതും കൂടുതല്‍ തണുപ്പില്ലാത്ത തുമായ തറയോടുകൂടിയതുമായതും, ഓരോജനുസ്സിനും അനുസരിച്ച് വലിപ്പമുള്ള കൂടുകള്‍ നിര്‍മ്മിക്കുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൂടിനകത്ത് ജലവും ആഹാരസാധനങ്ങളും കാഷ്ടവും കൂടിക്കിടന്ന് വൃത്തികേടകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
8.നായ്ക്കളെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും നായ്ക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സോപ്പ് ഉപയോഗിക്കുകയും ചെയ്യുക. ബാര്‍സോപ്പുകള്‍ കൊണ്ട് അവയെ കുളിപ്പികകരുത്.കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതെ സൂക്ഷിക്കുക. ൧൩.രോമം ഉള്ള ജനുസ്സാണെങ്കില്‍ അവയുടെ രോമ യഥാസമയം ചീകുക.ചെള്ള് പേന്‍ എന്നിവയെ തടയുവാന്‍ പറ്റിയ മരുന്ന് അടങ്ങിയ പൌഡര്‍ ഇടുവിക്കുക.
9.വിപണനം ചെയ്യുന്നത് എളുപ്പമാക്കുവാന്‍ പത്രങ്ങളിലും മറ്റും പരസ്യം ചെയ്യുന്നറ്റ് നല്ലതാണ്.ഇല്ലാത്ത അവകാശവാദങ്ങള്‍ പറഞ്ഞ് നായ്ക്കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കരുത്. അതു പിന്നീട് ദോഷമാകും.
പൂര്‍ണ്ണമായ താല്‍പര്യവും സമയവും ഇല്ലാത്തവര്‍ ഇത്തരം സംരംഭങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നന്നായിരിക്കും. ശ്രദ്ധയോടെ കാര്യങ്ങള്‍ കൊണ്ടുപോകാമെങ്കില്‍ ഡോഗ് ബ്രീഡിങ്ങിലൂടെ ധാരാളം പണം സമ്പാധിക്കുവാന്‍ കഴിയും. ഇന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള നായ്ക്കള്‍ ഉണ്ട്.പ്രചനനം കൂടാതെ സ്റ്റഡ് നായ്ക്കളെ വളര്‍ത്തിയും പണം ഉണ്ടാക്കാവുന്നതണ്.അപകട സാധ്യതയില്ലാത്ത ചെറിയ ബ്രീഡുകളെ തിരഞ്ഞെടുത്താല്‍ വീട്ടമ്മമാര്‍ക്കും ഈ രംഗത്തെക്ക് വരാവുന്നതാണ്. കേരളത്തില്‍ മാത്രമല്ല നായ്ക്കുട്ടികള്‍ക്ക് വിപണിയുള്ളത്. മദ്രാസ്,ബാംഗ്ളൂറ്‍,മുംബൈ,ഡെല്‍ഹി തുടങ്ങി രാജ്യത്തിണ്റ്റെ വീവിധ ഭാഗങ്ങളില്‍ നിന്ന് ഗുണനിലവാരമുള്ള നായ്ക്കുട്ടികള്‍ക്ക് ആവശ്യക്കാര്‍ ഉണ്ട്.അതുപോലെ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന നായ്കള്‍ക്കും കേരളത്തില്‍ നല്ല വിപണിയുണ്ട്.
വാല്‍ മൊഴി: ബാങ്കുകള്‍ നായ്വളര്‍ത്തലിനു ലോണ്‍ അനുവദിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.
.കുതിരയുടേതുപോലെ എഴുന്നു പിടിച്ചുനില്‍ക്കുന്ന ചെവികള്‍, കാപ്പിനിറമുള്ള ശരീരത്തില്‍ അങ്ങിങ്ങ് കടുവാവരയും നെഞ്ചില്‍ വെളുത്തപാണ്ട്,ചുളുക്കുകള്‍ നിറഞ്ഞ “ചുണപിടിച്ച മുഖഭാവം” ,മസിലുകള്‍ വ്യക്തമക്കുന്ന ശരീരപ്രകൃതി ഒറ്റനോട്ടത്തില്‍ ബോക്സര്‍ ഇനത്തില്‍ പെടുന്ന നായ്ക്കളെ തിരിച്ചറിയുന്ന പ്രത്യേകതകള്‍ ആണിവ.ബലമുള്ളതും പ്രത്യേകരൂപത്തോടുകൂടിയതുമായ തലയും കൂടാതെ ഇവയുടെ പ്രധാന ആകര്‍ഷണമായ കുതിരച്ചെവി പലപ്പോഴും ക്രോപ്ചെയ്ത് എടുക്കുന്നതാണ്.വാല്‍ മുറിച്ചുകളയാറുണ്ട്.
ഇവയുടെ ജന്‍മദേശം ജര്‍മ്മനിയാണ്.1800-ണ്റ്റെ അവസാനത്തില്‍ ആണത്രെ ബോക്സര്‍ഗ്രൂപ്പ് ഉരുത്തിരിച്ചെടുത്തത്.മസിലുകള്‍ വ്യക്തമക്കുന്ന ശരീരപ്രകൃതിയും മുങ്കാലുകള്‍ ഉയര്‍ത്തി “ബോക്സര്‍മാരുടേതുപോലെ” മാനറിസങ്ങള്‍ കാണിക്കുന്നതില്‍നിനുമാണത്രെ ഈ പേരുവീഴുവാന്‍ കാരണം. ബോക്സര്‍ ഇനത്തില്‍പെട്ടനായക്കള്‍ക്കു കാപ്പിയില്‍ കടുവാവര,കറുപ്പ്,ഇളം മഞ്ഞ,വെളുപ്പ,തേനിണ്റ്റെ നിറം,മാനിണ്റ്റെ നിറം എന്നീ നിറങ്ങളോടൊപ്പം ചിലപ്പോള്‍ അടിവയര്‍ മുതല്‍ മുഖം വരെയും അല്ലെങ്കില്‍ നെഞ്ചിലും കാല്‍പാദങ്ങളിലും വെളുപ്പുപാണ്ടുകള്‍ കാണാം. മൃദുവയതും തിളക്കമുള്ളതും നീളം കുറഞ്ഞതുമായ രോമവുമുള്ള ആണ്‍പട്ടിക്ക് തൂക്കം ഏകദേശം 30-35കിലോവരെയും പെണ്‍പട്ടിക്ക് 23-27കിലോ വരെയും പൊക്കം യഥാക്രമം 56-64 സെണ്റ്റീമീറ്ററും 53-60സെണ്റ്റീമീറ്ററും ആണ്.ആയുസ്സ് ഏകദേശം പത്തുവര്‍ഷം വരെ ആണ്. തികഞ്ഞ ഊര്‍ജ്ജസ്വലതയും കുശാഗ്രബുദ്ധിയും ഉള്ളവയാണിവ. വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പെടുന്ന ബോക്സര്‍ ഇനത്തില്‍ പെട്ടനായ്ക്കള്‍ക്ക് വ്യയാമത്തിനുള്ള സ്ഥലം ആവശ്യമാണ്.
കേരളത്തില്‍ ധാരാളമായി ഇപ്പോള്‍ വളര്‍ത്തപ്പെടുന്ന ഒരു ഇനമായി മാറിക്കൊണ്ടിരിക്കുന്നു ബോക്സറുകള്‍.ശ്രദ്ധാപൂര്‍വ്വമുള്ള പ്രിചരണം ആവശ്യമാണിവക്ക്.വിലയെകുറിച്ചുപറഞ്ഞാല്‍ ൧൫൦൦൦ ത്തിനു മുകളില്‍ ആണ് ബോക്സറിണ്റ്റെ കുട്ടിക്ക് വിലയെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.കേരളത്തില്‍ വടക്കാഞ്ചേരിയിലുള്ള ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ ആണത്രെ ഇവയില്‍ കേമന്‍മാര്‍ ഉള്ളത്. (പറഞ്ഞുകേട്ട അറിവാണ്)
അവസാനം പരിഷ്കരിച്ചത് : 6/5/2020
വീടുകളിൽ ഓമനിച്ചു വളർത്തുന്ന നായയെ കുറിച്ചുള്ള വി...
ഓമന പക്ഷികൾ - വിശദ വിവരങ്ങൾ
വീടുകളിൽ ഓമനിച്ചു വളർത്തുന്ന പൂച്ചയെ കുറിച്ചുള്ള വ...
വിശദ വിവരങ്ങള്‍