অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തന്‍ അലങ്കാര പക്ഷികള്‍

തത്തകള്‍

കൂട്ടില്‍ വളര്‍ത്താം കരുതലോടെ...

$ കൂട്ടില്‍ പക്ഷികളെ ഒറ്റയ്‌ക്കിടരുത്‌. കഴിവതും തുണകളെ പാര്‍പ്പിക്കുക. ഇങ്ങനെയെങ്കില്‍ പക്ഷികളുടെ ശാരിരീക മാനസിക പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാം.
$ വീട്ടിനുള്ളിലാണ്‌ കൂടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു മൂലയ്‌ക്കായി സുരക്ഷിതമായിരിക്കത്തക്കവിധം സ്ഥാപിക്കണം.
$ ഉയര്‍ന്ന വെയിലും ചൂടുമേല്‍ക്കുന്ന ജനാലയ്‌ക്കരികില്‍ പക്ഷിക്കൂടുകള്‍ വയ്‌ക്കരുത്‌. 12 മണിക്കൂറില്‍ കൂടുതല്‍ പ്രകാശം ഒട്ടുമിക്ക പക്ഷികള്‍ക്കും ആവശ്യമില്ല.
$ വലിയ തത്തകളെ ഇടുന്നകൂട്ടില്‍ ഇലക്‌ട്രിക്‌ വയറുകളും വൈദ്യുതി ബന്ധങ്ങളും ഇല്ലാതെ നോക്കണം. ആവശ്യമില്ലാത്തപ്പോള്‍ വൈദ്യുതി ബള്‍ബുകള്‍ ഉപയോഗിക്കരുത്‌.
$ ഏവിയറികളിലും മറ്റും പക്ഷികളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാം സജ്ജീകരിച്ചതിനുശേഷം മാത്രമേ പക്ഷികളെ കൂട്ടിലിടുവാന്‍ പാടുള്ളൂ.
$ കൂട്ടില്‍ തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും രണ്ടെണ്ണം വീതം ഉണ്ടായിരിക്കണം. ഒരെണ്ണം അണുനാശിനിയില്‍ കഴുകിയുണക്കുമ്പോള്‍ മറ്റൊന്ന്‌ ഉപയോഗിക്കാം.
$ തത്തകള്‍ക്കും വലിയ പക്ഷികള്‍ക്കും ഭാരമുള്ള കളിമണ്‍ തീറ്റപാത്രങ്ങള്‍ അല്‍പമുയരത്തിലും ഫെസന്റ്‌, ക്വയില്‍ തുടങ്ങിയ പക്ഷികള്‍ക്ക്‌ പ്ലാസ്റ്റിക്‌ തീറ്റപാത്രങ്ങള്‍ തറയിലും ഘടിപ്പിക്കുക.
$ ഏവിയറികളില്‍ എലിശല്യമുണ്ടെങ്കില്‍ എലിക്കെണികള്‍ വയ്‌ക്കുക വിഷം ഉപയോഗിക്കുക.

ഏവിയറികളൊരുക്കാം സുന്ദരമായി

$ കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും വെച്ചുപിടിപ്പിക്കുക. മുളങ്കാടുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും സജ്ജീകരിക്കാം.
$ പ്രാണികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെടിച്ചട്ടികള്‍ വയ്‌ക്കുന്നത്‌ നന്നായിരിക്കും. പക്ഷികള്‍ക്ക്‌ ചെറുപ്രാണികളെ ആഹാരമാക്കുന്നതിനും ഇതുവഴി സാധിക്കും.

തത്തകള്‍ :ഇനങ്ങള്‍

ആഫ്രിക്കന്‍ ചാര തത്ത (African grey parrot)

അതീവ ബുദ്ധിശാലികളും അമ്പരിപ്പിക്കുന്ന കഴിവുകളുമുള്ള പ്രശസ്‌തമായ തത്തയാണ്‌ ആഫ്രിക്കന്‍ ചാര തത്ത. അതിവേഗമിണങ്ങുന്ന ഈ തത്തകള്‍ അനുകരണ സാമര്‍ഥ്യമുള്ളവരുമാണ്‌. അതുകൊണ്ട്‌ പെറ്റ്‌ഷോകളില്‍ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഇവയ്‌ക്കു കഴിയും. കൃഷ്‌ണമണികള്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച്‌ സ്വന്തം യജമാനനോട്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നവയാണിവ. എപ്പോഴും വിശ്വസിക്കാവുന്ന സ്വഭാവമാണെങ്കിലും അവഗണിച്ചാല്‍ ഇവ തൂവല്‍ കൊത്തി പൊഴിക്കും. കളികള്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക്‌ ഏവിയറികളാണ്‌ അനുയോജ്യം.
ഭക്ഷണം: 6-ാം വയസില്‍ പ്രായപൂര്‍ത്തിയാവുന്ന ചാരതത്തകള്‍ക്ക്‌ മുളപ്പിച്ചതോ കുതിര്‍ത്തതോ ആയ ധാന്യങ്ങളാണ്‌ പ്രധാന ഭക്ഷണം. കൂടാതെ പഴങ്ങളും പച്ചക്കറികളും ചോറും നല്‍കാവുന്നതാണ്‌. പ്രജനന കാലത്ത്‌ കാരറ്റ്‌ പുഴുങ്ങിയതും മുട്ട പുഴുങ്ങിയതുമൊക്കെ കൊടുക്കാം.
വലിപ്പം- 36 സെ.മീ.
മുട്ടയിടീല്‍ - 2-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം- 28-30 ദിവസം
സ്വതന്ത്രരാകല്‍ - 10-13 ആഴ്‌ച
ആയുസ്സ്‌ - 50 വര്‍ഷം
തിരിച്ചറിയല്‍-പിടയ്‌ക്ക്‌ കൂടുതല്‍ വൃത്താകൃതിയിലുള്ള തലയും കണ്‍വലയങ്ങളും.

മക്കാത്തത്തകള്‍

വളരെ ഭംഗിയേറിയ തത്തയിനമാണിത്‌. ചലന പ്രിയമായ ഇവര്‍ ശബ്‌ദ കോലാഹലങ്ങളിലും ചെറുകളികളിലും ചെറുവേലകളിലും സമര്‍ത്ഥരാണ്‌

ഹയാസിന്ത്‌ മക്കാവ്‌

ഏറ്റവും വലിപ്പം കൂടിയ മക്കാത്തത്തകളാണിവര്‍. നീലയുടെ തിളങ്ങുന്ന നീലിമ ഇവരില്‍ കാണാം. പ്രസന്നമായ ഇവയുടെ മുഖത്ത്‌ മഞ്ഞകണ്‍വലയങ്ങള്‍ മാറ്റുകൂട്ടുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇനം കൂടിയാണിവ.
ഭക്ഷണം: തിന ചേര്‍ന്ന ധാന്യമിശ്രിതം. കാരറ്റ്‌, ചോളം, ആപ്പിള്‍, കപ്പലണ്ടി ഇവയാണ്‌ മുഖ്യതീറ്റ
വിന്യാസം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 100 സെ.മീ.
മുട്ടയിടീല്‍: 1 വെള്ളമുട്ട
അടവിരിയല്‍ ദൈര്‍ഘ്യം: 28-29 ദിവസം
സ്വതന്ത്രരാകല്‍: 14 ആഴ്‌ച
ആയുസ്സ്‌: 50 വര്‍ഷം

മിലിട്ടറി മക്കാവ്‌

മൃഗശാലകളിലും പാര്‍ക്കിലെയുമൊക്കെ മുഖ്യ ആകര്‍ഷണമാണ്‌ മിലിട്ടറി മക്കാകള്‍. വലിയ കൂടിന്റെ ആവശ്യം ഇവയ്‌ക്കുണ്ട്‌. 3-ാം വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയെത്തുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നതല്ല ഇവയുടെ സ്വഭാവം. കുഞ്ഞുങ്ങള്‍ക്ക്‌ ചാര കൃഷ്‌ണമണികളാണ്‌.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍, തീറ്റപ്പുല്‍
വലിപ്പം : 70-75 സെ.മീ.
മുട്ടയിടീല്‍ : രണ്ടറ്റം കൂര്‍ത്ത 2 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 26-27 ദിവസം
സ്വതന്ത്രരാകല്‍ : 81-91 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ. സെക്‌സിങ്‌
ആയുസ്‌ : 50 വര്‍ഷം

സ്‌കാര്‍ലറ്റ്‌ മക്കാവ്‌

ഓറഞ്ചുകലര്‍ന്ന ചുവപ്പു തൂവലുകളാണിവയ്‌ക്കുള്ളത്‌. അതില്‍ മഞ്ഞയും പച്ചയും നീലയും നിറങ്ങളുണ്ടാകും. നീരാട്ടില്‍ ഏറെ തല്‍പരരായ ഇവര്‍ക്ക്‌ മൃദുവായ തൂവലുകളാണുള്ളത്‌.
ഭക്ഷണം: ധാന്യങ്ങള്‍, ഏത്തപ്പഴം, കാരറ്റ്‌, തക്കാളി
സ്വദേശം: തെക്കേ അമേരിക്ക
വലിപ്പം: 85 സെ.മീ.
മുട്ടയിടീല്‍: രണ്ടറ്റവും കൂര്‍ത്ത 2-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-25 ദിവസം
സ്വതന്ത്രരാകല്‍ : 100-106 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ സെക്‌സിങ്‌
ആയുസ്‌: 50 വര്‍ഷം

യെല്ലോ കോളേര്‍ഡ്‌ മക്കാവ്‌

ചെറു മക്കാത്തത്തകളില്‍ പ്രശസ്‌തരാണിവര്‍. ചുവന്ന കണ്ണുകളും കഴുത്തില്‍ മഞ്ഞനിറത്തിലുള്ള രേഖയുമുണ്ട്‌. അതിശൈത്യവും അത്യുഷ്‌ണവും അതിജീവിക്കാന്‍ കഴിവില്ലാത്ത ഇവയ്‌ക്ക്‌ വലിയ കൂടുകള്‍ ആവശ്യമാണ്‌.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: 38 സെ.മീ.
മുട്ടയിടീല്‍: 3-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-26 ദിവസം
സ്വതന്ത്രരാകല്‍ : 70 ദിവസം
തിരിച്ചറിയല്‍ : ഡി.എന്‍.എ. സെക്‌സിങ്‌

ഹാന്‍സ്‌ മക്കാവ്‌

മക്കാത്തത്തകളിലെ പൊക്കം കുറഞ്ഞ ഇനമാണിത്‌. കണ്ണുകള്‍ക്കു ചുറ്റുമുള്ള ത്വക്കിന്റെ വെള്ളനിറം ചുണ്ടുകള്‍ വരെ നീളുന്നു. കൂടുകളില്‍ കൂട്ടത്തോടെ വളരാന്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ അടക്കവും ഒതുക്കവുമുള്ള തത്തകളാണ്‌.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 30 സെ.മീ.
മുട്ടയിടീല്‍ : 4-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം:

ബഫണ്‍സ്‌ മക്കാവ്‌

ഉയര്‍ന്ന വാലുള്ള ഇവര്‍ ഗ്രേറ്റ്‌ ഗ്രീല്‍ മക്കാവ്‌ എന്നും അറിയപ്പെടും. കടും പച്ചനിറത്തിതല്‍ മഞ്ഞവരകള്‍ വീഴുന്ന മേനി. നെറ്റിയിലും കവിളിലും ചുവപ്പുമരകള്‍. 5-ാം വര്‍ഷം പ്രായപൂര്‍ത്തിയാകും. 3 മുട്ടകള്‍ വരെ ഒറ്റത്തവണ ഒന്നിടവിട്ട ദിവസങ്ങളിലാടാറുണ്ട്‌.
ഗ്രീന്‍ വിങ്‌സ്‌ മക്കാവ്‌
സുന്ദരവും വിസ്‌മയകരവുമായ കൊക്കുകള്‍. അതീവ ബുദ്ധിശാലികളായ ഇവരെ സ്വന്തമാക്കാന്‍ ആരും കൊതിച്ചു പോകും. പേരില്‍ പച്ചനിറമുണ്ടെങ്കിലും പേരിന്‌ ചിറകുകളില്‍ മാത്രമേ പച്ചനിറമുള്ളൂ.
സ്വദേശം: വടക്കന്‍ അര്‍ജ്ജന്റീന
വലിപ്പം: 89 സെ.മീ.
മുട്ടയിടീല്‍: 3-4 മുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 28 ദിവസം
സ്വതന്ത്രരാകല്‍ : 90 ദിവസം

കൊക്കറ്റൂ തത്തകള്‍

തലയില്‍ പൂവുള്ള അലങ്കാര തത്തകളാണ്‌ കൊക്കറ്റൂകള്‍. കളിപ്പാട്ട കൈവണ്ടി വലിപ്പിക്കാനും മറ്റും നന്നായി പരിശീലിപ്പിക്കാവുന്ന ഇവ സര്‍ക്കസ്‌ തത്തകള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.

ലെസര്‍ സള്‍ഫര്‍ ക്രസ്റ്റഡ്‌ കൊക്കറ്റൂ

തൂവെള്ളമേനിയും തലയില്‍ തൂവലും അസാമാന്യ ബുദ്ധിസാമര്‍ഥ്യവുമുള്ള പക്ഷിയാണിത്‌. ഏതു വിദ്യയും നന്നായി അഭ്യസിച്ച്‌ അനുകരിക്കും. ചുണ്ടുകളും കാലുകളും കറുപ്പുനിറം പിടയ്‌ക്ക്‌ തവിട്ടുനിറമുള്ള കൃഷ്‌ണമണികള്‍, പൂവന്‌ കറുപ്പും.
നീളം - 30-33 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍ -75 ദിവസം
ഗ്രേറ്റര്‍ സള്‍ഫര്‍ ക്രസ്റ്റഡ്‌ കൊക്കറ്റൂ
തലയിലെ പൂവിന്‌ നീളമേറെയുണ്ട്‌. വാലുകള്‍ ചിറകുകള്‍ എന്നിവയുടെ അടിഭാഗം നേരിയ മഞ്ഞഛായയുണ്ടെങ്കിലും മേനിയാകെ വെണ്‍മ നിറഞ്ഞതാണ്‌. കണ്ണുകളും ചുണ്ടുകളും കറുപ്പുനിറമാണ്‌.
നീളം -51 സെ.മീ
ശീല്‍- 2,3 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 26 ദിവസം
സ്വതന്ത്രരാകല്‍-77 ദിവസം

മൊളൂക്കന്‍ കൊക്കറ്റൂ

ബുദ്ധിശാലികളും വിശ്വസ്‌തരും കുലീനരുമാണ്‌ മൊളൂക്കന്‍ കൊക്കറ്റൂകള്‍. ഉയര്‍ന്ന വിപണിവിലയുള്ള ഇവര്‍ക്ക്‌ തുളച്ചുകയറുന്ന ശബ്‌ദമുണ്ട്‌. അടിവയര്‍ മഞ്ഞ, ചുണ്ടുകള്‍, ചാരകലര്‍ന്ന കറുപ്പ്‌, കാലുകള്‍ ചാരനിറം, തലപ്പൂവില്‍ നേരിയ പിങ്ക്‌ നിറം എന്നിങ്ങനെയാണ്‌ വര്‍ണവ്യത്യാസം. തൂവെള്ള നിറം അല്‍പം കൂടുതല്‍ പിടയ്‌ക്കായിരിക്കും. പൂവനേക്കാള്‍ ചെറിയ തലയാണ്‌ പിടയ്‌ക്ക്‌. പഴങ്ങളും മറ്റും നന്നായി ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക്‌ അനുകരണ സാമര്‍ഥ്യം ഏറെയുണ്ട്‌.
നീളം- 55 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍- 105-110 ദിവസം

അംബ്രല്ലാ കൊക്കറ്റൂ

തലയിലെ തൂവെള്ള തൊപ്പി തൂവലുകളാണ്‌ ഇവയ്‌ക്ക അലങ്കാരം. വിദ്യകള്‍ എളുപ്പം സ്വന്തമാക്കാന്‍ വിരുതരാണിവര്‍. വടക്കന്‍ മൊളൂക്കസ്‌ ദ്വീപുകാരായ അംബ്രല്ലാകള്‍ കൂട്ടത്തോടെ കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. പിടയുടെ കൃഷ്‌ണമണികള്‍ തവിട്ടുനിത്തിലും പൂവന്റേത്‌ കറുപ്പുനിറത്തിലും കാണാം. യൗവനക്കാരെ കൃഷ്‌ണമണിയുടെ ചാരനിറം നോക്കി തിരിച്ചറിയാം. പ്രജനനകാലത്ത്‌ പഴവര്‍ഗങ്ങള്‍ നന്നായി നല്‍കണം.
നീളം-45 സെ.മീ.
ശീല്‍- 1-2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം -28 ദിവസം
സ്വതന്ത്രരാകല്‍- 84-105 ദിവസം.

ഓര്‍മ്മിക്കാന്‍

$ ദിവസേന പക്ഷികളെ നിരീക്ഷിക്കണം തൂവലിന്റെ കുറവ്‌ അനാരോഗ്യത്തിന്റെ സൂചനയാകാം
$ ഒരു കണ്ണുകൊണ്ട്‌ മാത്രം നോക്കുന്ന പക്ഷികളുടെ മറ്റേക്കണ്ണ്‌. അസുഖബാധിതമാകാം.
$ വലിയ കോളനികളില്‍ അസുഖ സാധ്യതയേറും
$ പൂപ്പലടിച്ച ധാന്യം വലിയ അപകടങ്ങള്‍ക്കിടയാക്കും.
$ വലിയ തത്തകള്‍ക്ക്‌ ഭാരമുള്ള മണ്‍പാത്രങ്ങളില്‍ ആഹാരം നല്‍കണം.
$ ഫെസന്റുകള്‍ക്കും ക്വയില്‍ പക്ഷികള്‍ക്കും ഹോപ്പറുകള്‍ തീറ്റപാത്ര വാക്കിയാല്‍ തീറ്റനഷ്‌ടം ഒഴിവാക്കാം.

തത്തകള്‍ :പ്രജനനം

$ നന്നായി ചേരുന്ന ഇണകളെ കണ്ടെത്തുക. പ്രായപൂര്‍ത്തിയാകുന്ന കാലം ഓരോ പക്ഷിയിലും വ്യത്യസ്‌തമാണ്‌. ബഡ്‌ജീസുകളില്‍ 9-12 മാസമെങ്കില്‍ തത്തകളില്‍ 4-5 വര്‍ഷമെടുക്കും, ഇണചേരല്‍ പ്രായമെത്താന്‍.
$ പൊതുവേ മിതോഷ്‌ണ കാലമാണ്‌ മിക്ക പക്ഷികളും ഇഷ്‌ടപ്പെടുന്നത്‌. കൊക്കറ്റീല്‍, സീബ്ര ഫിഞ്ച്‌, ബഡ്‌ജീസ്‌ എന്നീ വിഭാഗക്കാര്‍ വസന്തത്തിന്റെ ആദ്യകാലമാണ്‌ പ്രജനനത്തിനായി തിരഞ്ഞെടുക്കുന്നത്‌.
$ പ്രജനനകാലത്തെ തീറ്റ പോഷകസമൃദ്ധമായിരിക്കണം. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്‌ക്കു കൂടി കരുതല്‍ അടങ്ങുന്ന മാംസ്യവും ധാതുലവണങ്ങളും ജീവകങ്ങളുമൊക്കെ തീറ്റയിലുണ്ടാകാന്‍ ശ്രദ്ധിക്കണം.

വിരിയലും അടയിരിക്കലും

$ തത്തകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ മുട്ടയിടീല്‍. കുറഞ്ഞത്‌ 2 മുട്ടകളെങ്കിലുമിട്ടതിനുശേഷമാണ്‌ തത്തകള്‍ അടയിരിക്കുക.
$ പ്രാവുകള്‍ 2 മുട്ടകള്‍ വരെയിടും ഇത്‌ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും. ഫെസന്റുകളാവട്ടെ ഒറ്റത്തവണ ഒരു ഡസന്‍ മുട്ടകള്‍ വരെയിടാറുണ്ട്‌.
$ കൊക്കറ്റീല്‍, കൊക്കറ്റൂ, പ്രാവുകള്‍ എന്നിവയില്‍ അടയിരിക്കുന്ന ജോലി പൂവനും പിടയ്‌ക്കുമാണ്‌. പൂവന്‍ പകലെങ്കില്‍ പിടയ്‌ക്ക്‌ രാത്രിയിലാണ്‌ ജോലി.
$ പൊട്ടിയ മുട്ടത്തോടുകള്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്റെ സൂചനയാണ്‌. സന്ധ്യയാവുമ്പോള്‍ തീറ്റയ്‌ക്കായി കരച്ചില്‍ കേട്ടാല്‍ കുഞ്ഞുങ്ങളുണ്ടെന്ന്‌ ഉറപ്പിക്കാം.
$ പ്രാവുകളിലും മറ്റും കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമുള്ള സമയമാണിത്‌. ജീവനുള്ള ചീവിടുകളെയും മറ്റും ഈ സാഹചര്യത്തില്‍ തീറ്റയാക്കാറുണ്ട്‌.
$ മുട്ടവിരിയല്‍ കാലത്ത്‌ കോഴിമുട്ട പുഴുങ്ങി ചീറ്റയാക്കുന്നത്‌ നല്ലതാണ്‌.
$ മുട്ടയിലൂടെ പ്രകാശം കടത്തിവിട്ടു നോക്കിയാല്‍ അവ വിരിയുന്നതോ അല്ലയോ എന്നു മനസിലാക്കാം. വിരിയുന്ന മുട്ടയില്‍ രക്തഞരമ്പുകള്‍ കാണാം. സുതാര്യമായ മുട്ടയാണെങ്കില്‍ അണ്ഡസംയോജനം നടത്തിട്ടില്ലെന്നു അനുമാനിക്കാം. ഇരുണ്ട മുട്ടകള്‍ ഭ്രൂണം മരിച്ചതിന്റെ ലക്ഷണമാണ്‌.

ഫിഞ്ചുകള്‍

ചിറകുകളുടെ ഭംഗിയും ഇമ്പമാര്‍ന്ന സ്വരവും കണ്ണുകളുടെ ചലനവേളകളും ചേരുന്നതാണ്‌ ഫിഞ്ചുകളുടെ വിസ്‌മയലോകം. ഫിഞ്ചുകളെ പൊതുവെ മൂന്നായി തരംതിരിക്കാം. മെഴുകു സദൃശ്യമായ ചുവപ്പന്‍ ചുണ്ടുകളോടുകൂടിയ വാക്‌സ്‌ബില്‍, ഏഷ്യയിലും ആഫ്രിക്കയിലും പ്രസിദ്ധമായ മേനിവര്‍ണമുള്ള നണ്‍സ്‌, ലോകമെമ്പാടും പ്രിയമേറുന്ന ഓസ്‌ട്രേലിയന്‍ ഗ്രാസ്‌ഫിഞ്ചുകള്‍ എന്നിവയാണവര്‍.
10.15 സെ.മീ. നീളമുള്ള ഫിഞ്ച്‌ വിഭാഗം പക്ഷികള്‍ക്ക്‌ ചെറിയ കണ്ണികളുള്ള കമ്പിവലക്കൂടുകളാണ്‌ ഉത്തമം. പല്ലികളും മറ്റും കയറി മുട്ടകള്‍ നശിപ്പിക്കാതിരിക്കാന്‍ ഇതുത്തമമാണ്‌. തിനവെള്ളത്തില്‍ കുതിര്‍ത്ത്‌ ചതച്ചതും പച്ചപ്പയര്‍ നന്നായി അരിഞ്ഞു നല്‍കുന്നതും നല്ലതാണ്‌.

ഫിഞ്ചുകള്‍

ഇനങ്ങള്‍

സീബ്ര ഫിഞ്ച്‌

ഫിഞ്ചുകളില്‍ ഏറ്റവും പ്രചാരം നേടിയ ഇനമാണിത്‌. തിളങ്ങുന്ന ചാരനിറമാണ്‌ ശരീരത്തിനുള്ളത്‌. കറുപ്പും വെള്ളയും ഇടവിട്ടുവരുന്ന സീബ്രാവരകള്‍. പിടയ്‌ക്ക്‌ മങ്ങിയ ചാരനിറം, ബിസ്‌കറ്റ്‌ ക്രീം വെള്ളി നിറങ്ങളിലും ജനിതക വ്യതിയാനങ്ങള്‍ കാണാം.

ബംഗാളീസ്‌ ഫിഞ്ച്‌

പ്രജനനകാലത്ത്‌ ഇമ്പമേറിയ പാട്ടും മാതൃഗുണവുമാണ്‌ സൊസൈറ്റി ഫിഞ്ചുകളെ വ്യത്യസ്‌തരാക്കുന്നത്‌.

സ്‌ട്രോബറി ഫിഞ്ച്‌

പാക്കിസ്ഥാന്‍, നേപ്പാള്‍ ഇനം. ലാല്‍ മുനിയെന്നറിയപ്പെടുന്നു. ഞാവല്‍പ്പഴനിറമുള്ള തല, കറുത്തവാലുകളില്‍ വെള്ളപൊട്ടുകള്‍, ഇമ്പമാര്‍ന്ന ശബ്‌ദം. പിടയ്‌ക്ക്‌ ചുവപ്പുകലര്‍ന്ന തവിട്ടുനിറം. പ്രത്യേകതരം അനിഷ്‌ടഗന്ധം ഇവയ്‌ക്കുണ്ട്‌.

റെഡ്‌ ഹെഡഡ്‌ ഫിഞ്ച്‌

ചെന്തലയന്‍ എന്നറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ ഇനം. പൂവന്‌ തലയില്‍ നേരിയ ചുവപ്പ്‌, കഴുത്തിനു ചോക്ലേറ്റ്‌ നിറം, പിടയുടെ തലയ്‌ക്ക്‌ ചാരനിറം.

ഫയര്‍ ഫിഞ്ച്‌

ആഫ്രിക്കന്‍ സ്വദേശി. ചിറകിലും കാലിലും നേരിയ തവിട്ട്‌. ചുവന്ന മേനി.

ബിക്കനോസ്‌ ഫിഞ്ച്‌

മൂങ്ങ എന്നറിയപ്പെടുന്നു. നെഞ്ചും കഴുത്തും തമ്മില്‍ വേര്‍തിരിക്കുന്ന കറുത്ത നാട. മുഖവും കഴുത്തും വെള്ളനിറം, കറുത്തചിറകില്‍ വെള്ള പുള്ളികള്‍. പിടയ്‌ക്ക്‌ മങ്ങിയ നിറം.

യൂറോപ്യന്‍ ഗോള്‍ഡ്‌

ബ്രിട്ടന്‍, ബലൂചിസ്ഥാന്‍ ഇനം. തലയില്‍ ചുവപ്പിന്റെ ആവരണം. അതിനോട്‌ ചേര്‍ന്ന്‌ വെള്ളയും തുടര്‍ന്ന്‌ കറുപ്പും ആവരണം. മഞ്ഞയും കറുപ്പും ചേര്‍ന്ന ചിറകുകള്‍.

ഒലിവ്‌ ഫിഞ്ച്‌

കണ്ണുകള്‍ക്കു മുകളിലൂടെ കാതിന്റെ സ്ഥാനം വരെ മഞ്ഞവര. തൊണ്ട മഞ്ഞകലര്‍ന്ന ഓറഞ്ച്‌ നിറം, ചിറകുകളും വാലുകളും ഒലിവ പച്ച.

ഗ്രീന്‍ ഫിഞ്ച്‌

യൂറോപ്പിലെ പ്രിയര്‍ പുറംമേനി ഒലിവ്‌ പച്ച. അടിവയര്‍ നേര്‍ത്ത പച്ച, കാലുകള്‍ തവിട്ടുനിറം.

ചാഫ്‌ ഫിഞ്ച്‌

തലയ്‌ക്കു മുകളിലും മുതുകിലും ചാരകലര്‍ന്ന നീല. നെറ്റിയില്‍ നേരിയ കറുപ്പ്‌. കവിളുകളില്‍ ഓറഞ്ചുനിറം, കാലുകള്‍ വെള്ള, ചുണ്ടുകള്‍ ചന്ദനനിറം.

ലാവന്‍ഡര്‍

കാമറൂണ്‍ സ്വദേശി. ചാരനിറം കലര്‍ന്ന നീലമേനി. മുഖം തിളങ്ങുന്ന ചാരനിറം. ചുവന്ന വാല്‍. ചുവപ്പും കറുപ്പും ചുണ്ടുകളില്‍ കൂട്ടത്തിലിട്ടാല്‍ തൂവല്‍ കൊത്തിപൊഴിക്കുന്ന സ്വഭാവം.

ക്യൂബന്‍ ഫിഞ്ച്‌

ക്യൂബന്‍ സ്വദേശി ഒലിവ്‌ നിറത്തിലുള്ള മേനി. തല, മുഖം, തൊണ്ട, താടി എന്നിവയിലെ ശ്യാമവര്‍ണത്തിനു മഞ്ഞ വര്‍ണം അരികുകളിടുന്ന പൂവന്‍. പിടയുടെ മുഖത്തിന്‌ തവിട്ടുനിറം.

റെയിന്‍ബോ ബണ്ടിങ്‌

മെക്‌സിക്കന്‍ സ്വദേശി ചുണ്ടിനടിവശം മുതല്‍ അടിവയര്‍ വരെ നീളുന്ന മഞ്ഞനിറം. പുറവും വാലും ആകാശനീല.

ഓര്‍ട്ടലന്‍ ബണ്ടിംഗ്‌

കണ്ണുകള്‍ക്കു ചുറ്റും മഞ്ഞനിറ വലയം. തവിട്ടുചുണ്ടുകള്‍, തൊണ്ടയില്‍ മഞ്ഞനിറം.

റോക്ക്‌ ബണ്ടിങ്‌

ഇരുണ്ട മഞ്ഞനിറമേനി. തലയില്‍ വെള്ളവും ചാരവും കലര്‍ന്ന 7 വരകള്‍. മേല്‍ചുണ്ട്‌ കറുപ്പ്‌, കീഴ്‌ചുണ്ട്‌ മഞ്ഞ.

സാഫ്രോണ്‍ ഫിഞ്ച്‌

പെറു-ഇക്വഡോര്‍ സ്വദേശി. മഞ്ഞത്തല, കാലുകള്‍ക്ക്‌ റോസാനിറം. മരപൊത്തുകളില്‍ മുട്ടയിടും.

ലിറ്റില്‍ സാഫ്രോണ്‍

മെക്‌സിക്കന്‍ സ്വദേശി. നല്ല പാട്ടുകാര്‍. തവിട്ടും കറുപ്പും കലര്‍ന്ന മേനി. അടിവയറില്‍ ഒലിവ്‌ പച്ച.

വാക്‌സ്‌ ബില്ലുകള്‍​

മെഴുകുപൊതിഞ്ഞ കൊക്കിന്റെ രൂപമാണ്‌ ഇവയ്‌ക്ക്‌. ആഫ്രിക്കന്‍ സ്വദേശികളായ ഈ ചെറുഫിഞ്ചുകള്‍ക്ക്‌ 9-12 സെ.മീ. വലിപ്പമോ കാണൂ. അടയിരിക്കല്‍ ദൈര്‍ഘ്യം 12 ദിവസം. ശീല്‍ 3-5 മുട്ടകള്‍. സ്വതന്ത്രരാകല്‍ 19-21 ദിവസം ഏവിയറികളിലും ചെറുകൂടുകളിലും ഇവയെ വളര്‍ത്തണം.

വാക്‌സ്‌ ബില്ലുകള്‍​ :ഇനങ്ങള്‍

ബ്ലൂ വാക്‌സ്‌ബില്‍

ആകാശനീലനിറം, പൂവനില്‍ ശരീരത്തില്‍ കുങ്കുമപൊട്ടുകള്‍ കാണാം. മുതിര്‍ന്ന തുണകള്‍ക്ക്‌ ഉയര്‍ന്ന പ്രോട്ടിനുള്ള മുദൃഭക്ഷണം അത്യാവശ്യമാണ്‌. പ്രജനനകാലത്ത്‌ ചീവിടുകള്‍ പോലുള്ള ജീവനുള്ള ഇരകള്‍ നല്‍കണം.

റെഡ്‌ ഇയേര്‍ഡ്‌ വാക്‌സിബില്‍

വടക്കേ ആഫ്രിക്കയാണ്‌ സ്വദേശം. തവിട്ടുമേനിയില്‍ തവിട്ടുവരകളുടെ കൃത്യമായ മാതൃക. പൂവന്‌ അടിവയറില്‍ ചുവന്നനിറം. പുറം വാല്‍ കറുത്ത നിറത്തില്‍ നീളത്തില്‍. കണ്ണിനു ചുറ്റും ചുവപ്പ്‌ ചായം പൂശിയ പ്രകൃതം.

ഓറഞ്ച്‌ ചീക്ക്‌ഡ്‌ വാക്‌സ്‌ബില്‍

ആഫ്രിക്കയാണ്‌ ജന്മദേശം. കവിളുകളില്‍ ഓറഞ്ചുനിറം. തിളങ്ങുന്ന തവിട്ടുനിറമുള്ള മേനി. കടും തവിട്ടുനിറത്തിലുള്ള കണ്ണുകള്‍. ചുണ്ടുകള്‍ക്ക്‌ ചുവപ്പുനിറം. കാലുകള്‍ക്ക്‌ റോസ്‌നിറം. ബലിഷ്‌ഠമായ കാലുകളും നഖങ്ങളുമാണ്‌ ഇവര്‍ക്ക്‌. പ്രജനനകാലത്ത്‌ വാലാട്ടിയുള്ള പൂവന്റെ ഇരിപ്പും ഉയര്‍ന്ന ശബ്‌ദത്തിലുള്ള പാട്ടും പ്രസിദ്ധമാണ്‌.

ഗോള്‍ഡന്‍ ബ്രസ്റ്റഡ്‌ വാക്‌സ്‌ബില്‍

ആഫ്രിക്ക സഹാറ സ്വദേശി. വാക്‌സ്‌ബില്ലുകളിലെ കുള്ളന്മാരാണിവര്‍. കേവലം 3 ഇഞ്ച്‌ വലിപ്പമേ ഇവര്‍ക്കുള്ളൂ. സ്വര്‍ണനിറമുള്ള നെഞ്ചും കണ്ണിനുചുറ്റും പടരുന്ന ചുവപ്പും തവിട്ടു ചിറകുകളുമാണ്‌ ഇവരുടെ പ്രത്യേകത. കണ്ണിനുചുറ്റുമുള്ള ചുവപ്പ്‌ പിടകള്‍ക്കില്ല. പൂവനും പിടയും അടയിരിക്കും.

കാനറികള്‍

ഇനങ്ങള്‍

സ്‌കോച്ച്‌ ഫാന്‍സി

അര്‍ധവൃത്താകൃതിയില്‍ വളഞ്ഞുള്ള ഇരിപ്പ്‌ പ്രസിദ്ധം. ട്രാവലിങ്‌ എന്നാണ്‌ ഈ പക്ഷി അറിയപ്പെടുക.

നോര്‍വിച്ച്‌ ഫാന്‍സി

ചെറുതൂവല്‍ പൊതിഞ്ഞ തലതിളങ്ങുന്ന പിങ്ക്‌ കലര്‍ന്ന തവിട്ടുനിറം.

ബോര്‍ഡര്‍ ഫാന്‍സി

ഉരുണ്ട ചെറിയ തല ഉരുണ്ട അടിവയര്‍. ചിറക്‌ ഒതുക്കി മേനിയെ പൊതിഞ്ഞുള്ള ഇരിപ്പ്‌. മഞ്ഞമേനി തലയില്‍ തവിട്ടുനിറം.

ഫിഫെ ഫാന്‍സി

ശുദ്ധ മഞ്ഞമേനി

ഗ്ലോസ്റ്റര്‍ കൊറോണ

ഇരുണ്ടതവിട്ട്‌ തലപ്പൂവും കഴുത്തും മഞ്ഞനിറമേനി. തടിച്ചുരുണ്ട കഴുത്ത്‌ തലപ്പൂവില്ലാത്ത ഇനം. ഗ്ലോസ്റ്റര്‍ എന്നറിയപ്പെടും.
പറക്കാന്‍ കഴിവുള്ള ജീവിവംശമാണ്‌ പക്ഷികള്‍. ഉഷ്‌ണരക്തമുള്ള ഈ ജീവികള്‍ മുട്ടയിട്ട്‌ പ്രത്യുല്‍പ്പാദനം നടത്തുവയാണ്‌.

ലിസാര്‍ഡ്‌ കാനറി

തലയില്‍ സ്വര്‍ണനിറം. ഇരുണ്ടതവിട്ടും ചാരയും മഞ്ഞയും ഇടകലര്‍ന്ന മേനി.

യോര്‍ക്‌ഷെയര്‍ ഫാന്‍സി

ഏറ്റവും നീളമുള്ള ഇനം. അസാമാന്യ തലയെടുപ്പ്‌ നീണ്ട്‌ 450 ചരിഞ്ഞ ഇരിപ്പ്‌, ഇരുണ്ട മഞ്ഞനിറം.

റെഡ്‌ ഡിസ്‌കിന്‍: കറുപ്പ്‌ വര്‍ണ തൂവലുകള്‍ നിറഞ്ഞ തലയും കഴുത്തും ചിറകുകളും വാലുകളും. അടിവയറ്റില്‍നിന്ന്‌ കഴുത്തിലേക്ക്‌ പടരുന്ന ചോര ചുവപ്പുനിറം. പിടയ്‌ക്ക്‌ ചാരനിറം. കറുപ്പും ചുവപ്പും ചിറകുകള്‍.

പ്രാവുകള്‍

ഇനങ്ങള്‍

അരിപ്രാവ്‌

അമ്പലപ്രാവിനേക്കാള്‍ വലിപ്പം കുറഞ്ഞ പ്രാവാണ്‌ അരിപ്രാവ്‌. കേരളത്തില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഈ പക്ഷി കൊളുംമ്പിഡേ കുടുംബത്തില്‍പെടുന്നു. അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടുനിറമാണ്‌. ഇതില്‍ ഇളം ചുവപ്പുനിറത്തില്‍ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്‌ക്കും കഴുത്തിനും ചാരനിറമാണ്‌. ഉദരഭാഗം തവിട്ടു ഛായമുള്ള ഇളംചുവപ്പും. വാലിനടുത്ത്‌ വെള്ളയും നിറമാണ്‌. പിന്‍കഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയില്‍ നിറയെ വെള്ളപുള്ളികളുണ്ടായിരിക്കും.
കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടില്‍ പുറത്തുമാണ്‌ അരിപ്രാവുകളെ പതിവായി കാണുക. ജോഡികളായോ ചെറുകൂട്ടങ്ങളായോ സഞ്ചരിച്ചാണ്‌ അരിപ്രാവുകള്‍ ഇരതേടുന്നത്‌. കൊഴിഞ്ഞുവീണ നിലത്തുകിടക്കുന്ന വിത്തുകളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. ഇവ മാംസഭുക്കുകളല്ല.
വളരെ സാവധാനം ഗൗരവത്തോടെയാണ്‌ ഇവയുടെ നടപ്പ്‌. കുറുകിയ കാലുകളായതിനാലും മാറിടം ഉരുണ്ടുതള്ളി നില്‍ക്കുന്നതിനാലും നടക്കുമ്പോള്‍ അരിപ്രാവിന്റെ ദേഹം ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കും. ചിറകുകള്‍ ബലമായി അടിച്ചുകൊണ്ട്‌ വളരെ വേഗത്തില്‍ പറക്കുവാനും ഇവയ്‌ക്ക്‌ കഴിയുമെങ്കിലും വളരെയധികം ദൂരത്തേക്ക്‌ ഇവ പറക്കാറില്ല.

പ്രാവുകള്‍ (കുഞ്ഞന്‍ പ്രാവുകള്‍)

ഡയമണ്ട്‌ പ്രാവുകള്‍

ആസ്‌ട്രേലിയ സ്വദേശം, ചാരനിറം. വെള്ളപുള്ളികള്‍ വീഴുന്ന തവിട്ടു ചിറകുകള്‍. പ്രജനന കാലത്ത്‌ പൂവന്റെ കണ്‍വളയങ്ങള്‍ നല്ല ചുവപ്പുനിറമാകും. കുഞ്ഞുങ്ങള്‍ക്ക്‌ തൂവല്‍ പൊഴിക്കല്‍ കാലം കഴിഞ്ഞേ നിറവും പുള്ളികളും ഉണ്ടാകൂ.
നീളം- 17.5 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍-13 ദിവസം
റെഡ്‌ ടര്‍ട്ടില്‍ പ്രാവുകള്‍: ഏഷ്യയാണ്‌ സ്വദേശം. പൂവന്‌ ചുവന്ന നിറം. പിടയ്‌ക്ക്‌ തവിട്ട്‌ നിറം, കഴുത്തില്‍ കോളര്‍പോലെ കറുത്ത അടയാളം.

തടിപ്രാവ്‌

ആഫ്രിക്കന്‍ സ്വദേശി. ചിറകുകളില്‍ തിളങ്ങുന്ന നീല അടയാളം. ഏവിയറികളില്‍ കഴിയാനാണിവയ്‌ക്കിഷ്‌ടം.
നീളം- 20 സെ.മീ.
ശീല്‍- 20 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം

ചിരിപ്രാവ്‌

ആഫ്രിക്കന്‍ സ്വദേശി. പിടയുടെ മേനിയില്‍ ചാരനിറം. ആഹാരപ്രിയര്‍. ചിരിക്കുന്നതുപോലെയാണ്‌ ഇവയുടെ ശബ്‌ദം.
നീളം - 25 സെ.മീ.
ശീല്‍-2 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
ചിരിപ്രാവ്‌; ആഫ്രിക്കന്‍ സ്വദേശി. പിടയുടെ മേനിയില്‍ ചാരനിറം. ആഹാരപ്രിയര്‍. ചിരിക്കുന്നുപോലെയാണ്‌ ഇവയുടെ ശബ്‌ദം.
നീളം -25 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം

ബെയര്‍ ഐഡ്‌ പ്രാവ്‌

തെക്കേ അമേരിക്ക സ്വദേശം. തവിട്ടുനിറമാണ്‌. കറുപ്പ്‌ വാല്‍. നീളം 15 സെ.മീ., ശീല്‍ 2 മുട്ടകള്‍, അടയിരിക്കല്‍ -14 ദിവസം

സ്വര്‍ണചുണ്ടന്‍ പ്രാവ്‌

വടക്കേ അമേരിക്ക സ്വദേശം. ഇണയെ ആക്രമിക്കാനുള്ള പ്രവണത. പ്രജനനസീസണില്‍ വൈകി പൂവനെ പ്രവേശിപ്പിക്കാം. ഉയര്‍ന്ന ശബ്‌ദം, നീളം-30 സെ.മീ., ശീല്‍-2മുട്ടകള്‍, അടയിരിക്കല്‍ -14 ദിവസം.

ബ്ലീഡിംഗ്‌ ഹാര്‍ട്ട്‌ പ്രാവുകള്‍

ഫിലിപൈന്‍സ്‌ സ്വദേശം. നെഞ്ചില്‍ രക്തം ചാലിത്തതുപോലുള്ള തൂവലുകളാണിവയ്‌ക്ക്‌. ഭക്ഷണപ്രിയരാണ്‌. 6 ആഴ്‌ച പ്രായത്തില്‍ നെഞ്ചില്‍ രക്തവര്‍ണം വിടരും. നീളം- 25 സെ.മീ., ശീല്‍-2 മുട്ടകള്‍, അടയിരിക്കല്‍-13 ദിവസം.

കേപ്പ്‌ പ്രാവുകള്‍

ആഫ്രിക്കന്‍ സ്വദേശി. പൂവന്‍ പ്രാവിന്‌ തലയില്‍നിന്ന്‌ തുടങ്ങി നെഞ്ചില്‍ അവസാനിക്കുന്ന നീളല്‍ അടയാളം. 2-ാം വര്‍ഷം പ്രജനനസാധ്യത കൂടുതല്‍. നീളം-23 സെ.മീ. ശീല്‍-2 മുട്ടകള്‍, അടയിരിക്കല്‍ 14 ദിവസം.

പച്ചപ്രാവ്‌

ഓസ്‌ട്രേലിയ സ്വദേശം. തവിട്ട്‌ കലര്‍ന്നനിറം പച്ചനിറം ചിറകുകള്‍. നെറ്റിയില്‍ നേരിയ ചാരനിറം. പിടയ്‌ക്ക്‌ നെറ്റിയില്‍ വെള്ളനിറം, നീളം 25 സെ.മീ., ശീല്‍ 2 മുട്ടകള്‍, അടയിരിക്കല്‍-13 ദിവസം.

തൂവല്‍പ്രാവുകള്‍

ഫാന്‍ ടെയിലുകള്‍

ഇന്ത്യ, യൂറോപ്പ്‌, ബല്‍ജിയം, അമേരിക്കന്‍ സ്വദേശികള്‍. വിശറിപോലെ വിരിഞ്ഞ വാലാണിവയ്‌ക്ക്‌. ഒറ്റനിറമാണ്‌. സാധാരണ മാതൃക. കൂടാതെ വ്യത്യസ്‌ത നിറങ്ങളിലുമുണ്ട്‌.
പിടപ്രാവുകള്‍ ജര്‍മ്മന്‍ സ്വദേശികള്‍. ഉയരം അരയടി മുതല്‍ മുക്കാല്‍ അടിവരെ. വില കൂടുതലാണിവയ്‌ക്ക്‌. നിറങ്ങള്‍ വിവിധമാണ്‌.

ക്രോപ്‌ പ്രാവുകള്‍
പ്രത്യേകത: അന്നനാളത്തിലെ ക്രോപ്‌ എന്ന ഭാഗം എപ്പോഴും വായുനിറച്ച്‌ നെഞ്ചില്‍ ബള്‍ബ്‌ ഘടിപ്പിച്ചതുപോലുള്ള പ്രകൃതം.
ജര്‍മന്‍ മഫ്‌ഡ്‌ മാഗ്‌പൈ പൗട്ടര്‍: ജര്‍മ്മനി സ്വദേശം നീളമുള്ള കഴുത്ത്‌ വിസ്‌തൃതമായ ബള്‍ബ്‌ അരയുമായി ചേരുന്നിടം വ്യക്തം. തൂവല്‍സമൃദ്ധമായ മേനി. മാഗ്‌പൈ അടയാളം. വര്‍ണചുണ്ടുകള്‍. കറുപ്പ്‌, മഞ്ഞ, നീല, ചുവപ്പ്‌ എന്നീ നിറങ്ങള്‍

സാക്‌സണ്‍ പൗട്ടര്‍

ജര്‍മ്മനി സ്വദേശം. നീളന്‍ കഴുത്ത്‌. ഉയര്‍ന്ന മേനി. മുഴുത്ത ബള്‍ബ്‌നീളമുള്ള കാല്‍ കാണാവുന്ന തുട. നിറങ്ങള്‍: വെള്ളനിറത്തില്‍ നേര്‍ത്ത തവിട്ട്‌, കറുപ്പ്‌, ചുവപ്പ്‌, മഞ്ഞ, നീല

ഹാനാ പൗട്ടര്‍

ചെക്കോസ്ലോവാക്യ സ്വദേശം. നീളമുള്ള കാലുകള്‍. വീര്‍ത്ത ബള്‍ബുകള്‍ മേനിയോട്‌ ഇഴുകിചേരും. പുറം ചിറകുകളില്‍ വര്‍ണപുള്ളികള്‍. ബള്‍ബുകളുടെ മുകളറ്റം നിറമുള്ളത്‌. കറുപ്പ്‌, നീല എന്നീ നിറങ്ങളില്‍ കാണാം.

അവസാനം പരിഷ്കരിച്ചത് : 10/4/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate