অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മത്സ്യ ബന്ധന മേഖല - കൂടുതൽ അറിവുകൾ

മത്സൃ ബന്ധ്നം

മത്സ്യബന്ധനത്തിനും ഒട്ടനവധി നാട്ടറിവുകളുണ്ട്‌. ഇത്തരം അറിവുകള്‍ മത്സ്യം പിടിക്കനുള്ള്‌ വിദ്യകള്‍, വലകള്‍, അനുബന്ധ ഉപകരണങ്ങള്‍, മത്സ്യം വളര്‍ത്തല്‍, മത്സ്യ സംസ്ക്കരണം മുതലായ മേഖലകളിലേക്ക്‌ വിഭജിക്കാം.

നാടന്‍ മീന്‍പിടുത്തരീതികള്‍.

നഞ്ഞ് (മീന്‍കൊല്ലികുരു ഉപയോഗിച്ച്)   മീന്‍‍കൊല്ലികുരു എന്ന് പറയുന്ന ഒരു തരം കുരു നല്ലവണ്ണം ചതച്ചരച്ച് മത്സ്യങ്ങളുള്ള വെള്ളത്തിലിടുക. അല്പസമയത്തിനകം  മത്സ്യങ്ങള്‍‍ ചത്ത് പൊങ്ങുന്നതാണ്.  പണ്ടും ഇപ്പോഴും ഈ വിദ്യ ഉപയോഗിച്ച് മീന്‍പിടിക്കുന്നുണ്ട്.

ഈങ്ങ,മരംവെട്ടിക്കായ ഇവ രണ്ടും രണ്ട് തരത്തിലുള്ള വലിയ വള്ളിയാണ്.ഇവ പുഴയില്‍‍അടിച്ചുകലക്കിയാല്‍‍  കുറച്ചുകഴിയുമ്പോള്‍

മത്സ്യങ്ങള്‍‍ മയങ്ങി പൊന്തിവരും.ഇതുകൊണ്ട് മറ്റുമലിനീകരണങ്ങളൊന്നും ഉണ്ടാവുന്നില്ല.

ഈ കാട്ടുവള്ളികളിലെ വെള്ളം മനുഷ്യര്‍ക്ക് കുടിക്കാവുന്നതാണ്.

മീന്‍പിടുത്ത ഉപകരണങ്ങള്‍.

1)കൂട്

മുളകൊണ്ടോ തെങ്ങിന്റെ ഈര്‍ക്കിള്‍ കൊണ്ടോ ആണ് ഇവ നിര്‍മ്മിക്കാറ്.  പുറത്തെകൂടിന്റെപിന്‍ഭാഗം കെട്ടിയിരിക്കും.  മീന്‍അകത്തേക്ക് കേറിയാല്‍ പുറത്തേക്ക് പോരാന്‍പറ്റാത്ത രീതിയിലാണ് ഇതിന്റെ ക്രമീകരണം.  ഇത് ഒരു സ്ഥലത്ത് സ്ഥിരമായി വെക്കുകയാണ് ചെയ്യാറ്.  കൂട് രണ്ടു വിധത്തില്‍ ഉണ്ട്.

i) കണ്ണില്ലാത്തത്.  ഉയരത്തില്‍ നിന്ന് വെളളം ചാടുന്ന സ്ഥലത്ത് മീന്‍പിടിക്കാന്‍

ഉപയോഗിക്കുന്നു.

ii) കണ്ണുള്ളത് വെള്ളം കെട്ടിനില്‍ക്കുന്നിടത്തും പരന്നസ്ഥലത്തുമായാണ് മീന്‍ പിടിക്കാന്‍ ഈ കൂട്ഉപയോഗിക്കുന്നത്.

2)ഒറ്റല്‍

മീന്‍പിടിക്കുന്ന വ്യക്തിയുടെ നൈപുണ്യം ഇതിനത്യാവശ്യമാണ്.  വളരെ ദ്രുതഗതിയില്‍ നടത്തേണ്ടപ്രവര്‍ത്തനമാണിത്.  ഇതിന്റെ അടിഭാഗം വിസ്താരം കുറഞ്ഞതും ചെണ്ടയുടെ രൂപത്തിലുള്ളതുമായകൂടയാണിത്.  ഇതിന് 2 അടിയാണ്

ഉയരം.  ഒഴുക്കില്ലാത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലാണിത്പ്രായോഗികമായുള്ളത്.    ചാണകവും നെല്ല് വറുത്തുപൊടിച്ചതും

കൂട്ടിക്കലര്‍ത്തി ഉണ്ടയുടെ രൂപത്തിലാക്കി വെള്ളത്തില്‍  വെക്കുന്നു.  ഇതിനെ ആകര്‍ഷിച്ചു കൊണ്ട് മീന്‍ ഇത് ഭക്ഷിക്കാനായി വരുന്നു.  മീനിനെ ഒറ്റല്‍ കൊണ്ട് മൂടി മുകളിലെ ദ്വാരത്തിലൂടെ കയ്യിട്ട് വെള്ളം ചുഴറ്റി മീനിനെ പിടിക്കുന്നു.

3) വാള്‍ വായ്ത്തല മൂര്‍ച്ചകുറഞ്ഞതും കനം കൂടിയതും പിടി വളരെ ചെറുതും 1 മീറ്റര്‍ നീളമുളളതുമായ ഒരുവാളാണിത്.  മീന്‍കഷ്ണങ്ങളായി പോകാതിരിക്കാന്‍ വേണ്ടിയാണ് മൂര്‍ച്ച കുറഞ്ഞ വാള്‍ ഉപയോഗിക്കുന്നത്. വാളുകൊണ്ട് വലിയ മീനുകളെ വെട്ടുകയാണ് ചെയ്യുന്നത്.

4) കോട്ടിക്കെണി ഇത് പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ഉപയോഗിക്കുന്നത്.  ചെറുതരം

മത്സ്യബന്ധനത്തിനാണ് ഇതുപയോഗിക്കുന്നത്.  ചിരട്ടയുടെ വായ് ഭാഗം തുണികൊണ്ട് കെട്ടി തീക്കൊള്ളി കൊണ്ട്ചെറു മത്സ്യങ്ങള്‍ കടക്കാവുന്ന തരത്തിലുള്ള ദ്വാരം ഉണ്ടാക്കുന്നു.  മത്സ്യാവശിഷ്ടവും ചോറും ചേര്‍ത്ത് അരച്ചു കുഴമ്പു രൂപത്തിലാക്കി പുരട്ടുന്നു.  വെള്ളം നിറച്ച് ജലാശയത്തില്‍ താഴ്ത്തിവെക്കുന്നു.  വെച്ച സ്ഥലം തിരിച്ചറിയാനായി കൊടിനാട്ടുകയാണ് പതിവ്.  തുള പൊത്തി ചിരട്ട പൊന്തിക്കുന്നു.

5) ചൂണ്ടല്‍ മീനുകള്‍ക്കനുസരിച്ചാണ് ചൂണ്ടകളുടെ വലുപ്പം ക്രമീകരിക്കുന്നത്.  മണ്ണിര ചെറിയ

തരംപരലുകള്‍, ചെറിയചെമ്മീന്‍, പാല്‍ഞണ്ട് തുടങ്ങിയവയാണ് ഇവയില്‍ ഇരയായി ഉപയോഗിക്കുന്നത്. ചൂണ്ടലുകള്‍ പലവിധത്തിലുണ്ട്.

i)ആട്ടുചൂണ്ടല്‍

കയറും ചൂണ്ടലും കെട്ടിയ വടി ഉപയോഗിച്ച് ജലത്തിന്റെ ഉപരിതലത്തില്മാത്രം വെച്ച് ചൂണ്ടല്‍ ഇളക്കിക്കൊണ്ടാണ് ഇതുപയോഗിക്കുന്നത്.  ഇതില്‍ ഇരവെക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ii) കെട്ടുചൂണ്ടല്‍ ജീവനുളള ഇര ഉപയോഗിച്ച് വെള്ളത്തിന്റെ ഉപരിതലത്തില്‍ ചൂണ്ട വെച്ചാല്‍ മത്സ്യങ്ങള്‍ ഇരതേടിയെത്തും.  ഈ രീതിയനുസരിച്ച് ജീവനുളള മത്സ്യത്തിന്റെ തൊലിക്കു മാത്രമാണ്കൊളുത്തുകുടുങ്ങുന്നത്.

സീസണ്‍ വര്‍ഷാരംഭത്തില്‍ മത്സ്യങ്ങള്‍ ഒന്നിച്ചുകയറിവരികയും തുലാമാസത്തില്‍ അവ ഇറങ്ങുകയും ചെയ്യുന്നു.      “ ചോതി ചതിച്ചില്ലെങ്കില്‍ ഇനിയും വരാം” – തുലാവര്‍ഷം മീനിന്റെ ഇറങ്ങിപ്പോക്കില്‍ പഴമക്കാര്‍ പറയുന്നത്. 

iii) ഒറ്റലും വെള്ളവലിയും

ഉള്‍നാടന്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചു വരുന്ന ഒരു രീതിയാണ് വെള്ള വലിയും ഒറ്റലും.  ഒരുവലിയ കയറിനു മുകളില്‍ കുരുത്തോലകള്‍ തൂക്കിയിട്ടതിനുശേഷം ഈ കയര്‍  രണ്ട് പേര്‍ ചേര്‍ന്ന്രണ്ടഗ്രങ്ങളിലായി പിടിച്ച് അര്‍ദ്ധവൃത്താകൃതിയില്‍ വെള്ളത്തിലൂടെ വലിച്ചുകൊണ്ടു പോകും.  ഈ സമയത്ത് ഇവരുടെ പിറകെ രണ്ടോ മൂന്നോ പേര് ഒറ്റലുമായി പിറകിലുണ്ടാകും. മത്സ്യബന്ധനത്തിനുപയോഗിക്കുന്നഒരുപകരണമാണിത്.

ഉദ്ദേശം ഒരു മീറ്റര്‍  നീളമുള്ള മുളങ്കമ്പോ ചൂരലോ കൊണ്ടുണ്ടാക്കുന്ന വൃത്താകൃതിയിലുള്ളകൂടാണിത്.  കൂടിന്റെ അടിഭാഗത്ത്

കൂടുതല്‍ ചുറ്റളവുണ്ടാകും.  മുകള്‍ഭാഗത്ത്  വലിപ്പം കുറയും.  മത്സ്യങ്ങളുള്ളതോടുകളിലോ ആഴം കുറഞ്ഞ പുഴകളിലോ ഈ കൂട് കുത്തിയാല്‍ അതിനുള്ളില്പെട്ട മത്സ്യങ്ങളെ പിടിക്കുവാന്‍ കഴിയും.  ഇതുപയോഗിച്ച് മത്സ്യം പിടിക്കുന്നത് ഒരു ഗ്രാമീണ പരമ്പരാഗത രീതിയാണിത്.  കുരുത്തോലകള്‍ വെള്ളത്തിലൂടെ വലിക്കുമ്പോള്‍ വെള്ളം ഇളകുമ്പോള്‍ മീനുകള്‍ ഭയന്നോടുമ്പോഴാണ് ഒറ്റല്‍ കുത്തി മീന്‍പിടിക്കുന്നത്. 

വലകള്‍

1)കോരുവല കുത്തുവല) ഒഴുകിവരുന്ന വെള്ളത്തില്‍ നിന്ന് മീന്‍പിടിക്കാനാണ് ഇത്തരം വലകള്‍ ഉപയോഗിക്കാറ്.  മഴക്കാലത്തും തണുപ്പുകാലത്തുമാണ് ഈ വലകളുടെ ഉപയോഗം വരുന്നത്.  കണ്ണിവലിപ്പമുള്ളതും അടുപ്പമുള്ളതുമായ വലയാണ്

ഉപയോഗിക്കുന്നത്. വലിയമത്സ്യങ്ങളെ പിടിക്കാനും,ചെറിയമത്സ്യങ്ങളെ പിടിക്കാനും കണ്ണികളുടെ വലിപ്പത്തിന് അനുസരിച്ചുള്ള വലകള്‍ ഉപയോഗിക്കും.

ഉപയോഗിക്കുന്ന വിധം   ഒഴുകിവരുന്ന വെള്ളത്തിന് കുറുകെ പിടിക്കണം.  വലയുടെ

മുകള്‍ഭാഗം കൈകൊണ്ടുപിടിക്കുകയും അടിഭാഗം ചവിട്ടിപ്പിടിക്കുന്നു.  അടിഭാഗം നിലവും വലയുമായി നന്നേ ചേര്‍ന്നിരിക്കണം. എന്തുകൊണ്ടെന്നാല്‍ മത്സ്യം അടിഭാഗത്തുകൂടി പോകാതിരിക്കാന്‍ വേണ്ടിയാണ്.  മത്സ്യം കുടുങ്ങിയാല്‍ വലനന്നായി ഇളകുന്നു.  ആ സമയത്ത് കൈകൊണ്ട് കൂട്ടിപ്പിടിച്ച് വല ഉയര്‍ത്തി മത്സ്യം പുറത്തെടുക്കുന്നു.

2) വീശുവല വെള്ളം കെട്ടിനില്ക്കുന്ന സ്ഥലങ്ങളില്‍ മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്നു.  സാധാവീശുവലയെ പോലുള്ള വലിക്കാനുള്ള കയര്‍ ഉണ്ടായിരിക്കുന്നതല്ല.  ഇതിനുപകരം ഈയത്തിന്റെ ചെറിയഗോളങ്ങളാണ് ഉപയോഗിക്കുന്നത്.  ഈയത്തിന്റെ ഗോളം ഉപയോഗിക്കുന്നതുകൊണ്ട്

മണ്ണില്‍ ചേര്‍ന്ന്നില്‍ക്കുന്നു.  വീശി ഏതാനും മിനുട്ടുകള്‍ള്ളില്‍ കൈകൊണ്ട് തപ്പിപ്പിടിച്ചാണ് മത്സ്യത്തെ പുറത്തെടുക്കുന്നത്. പിന്നീടാണ് വല പുറത്തെടുക്കുന്നത്.

ഉപയോഗിക്കുന്ന വിധം   ഒഴുക്കില്ലാത്ത ജലാശയങ്ങളില്‍ നിന്ന് മീന്‍ കൂട്ടമായി നില്‍ക്കുന്നിടത്ത് വല സ്വതന്ത്രമായി വല എറിയുന്നു.  വല എല്ലായിടത്തും പരന്ന് വിശാലമായി കിടക്കുന്നു.  അതില്‍ നിന്ന് മീന്‍ കൈകൊണ്ട് തപ്പി എടുക്കുന്നു.

3) വീശുവലിയന്‍ വല ഒഴുക്കുള്ള വെള്ളത്തിലും, വെള്ളം കെട്ടിക്കിടക്കുന്നിടത്തും മീന്‍ പിടിക്കാന്‍ഉപയോഗിക്കുന്നു.  കയറുള്ളതും വീശിവലിക്കാവുന്നതുമായ വലയാണിത്.

ഉപയോഗിക്കുന്ന വിധം കയറിന്റെ ഒരറ്റം വലയില്‍ ഉറപ്പിക്കുന്നു.ഒരറ്റം കയ്യില്‍ പിടിക്കുന്നു.എന്നിട്ട്നീട്ടിവീശി എറിയുന്നു.മീന് കുടുങ്ങിയശേഷം കയറുപയോഗിച്ച് വലിച്ച്

എടുക്കുന്നു.

4)തണ്ടാടി വല ഏറ്റവും നേര്‍ത്ത നൂലുകൊണ്ടുള്ള വലയാണിത്.  ഒരറ്റത്ത് ഭാരം കൂടിയതും മറ്റേ അറ്റത്ത്പൊങ്ങുപോലെ വസ്തുക്കള്‍ കെട്ടി ഉറപ്പിക്കുന്നുണ്ടായിരിക്കും. ഇരുവശത്തേക്കും ഉപയുക്തമായ വലയാണിത്. ആഴം കുറഞ്ഞസ്ഥലങ്ങളില്‍ വീതി കുറഞ്ഞതുമായ വലയാണ് ഉപയോഗിക്കാറ്.

5)ചവിട്ടിപ്പിടിയന്‍ വല. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി രണ്ടുപേര്‍ ചേര്‍ന്ന് ഇതുപയോഗിക്കുന്നത് ചുറ്റും കയറില്‍ കോര്‍ത്ത വലയാണിത്.  ഇതിന് കയറുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.  ഇരുവശത്തു

നിന്ന്രണ്ടുപേര്‍ അടിഭാഗം ചവിട്ടിപ്പിടിക്കുകയും മുകള്‍ഭാഗം ജലനിരപ്പിന് സമമായി പിടിക്കുന്നു.  മീന്‍ കുടുങ്ങിയാല്‍ രണ്ടുപേരും ചേര്‍ന്ന് വലപൊക്കി മത്സ്യത്തെ സംഭരിക്കും. 

വലകളും മീന്‍പിടുത്ത ഉപകരണങ്ങും

വിവിധതരം നാടന്‍ വലകളും (വീച്ചുവല, തണ്ടാലി വല, കോരുവല) ഉപകരണങ്ങളും (ഒറ്റാല്‍) ഇവയുടെ സാങ്കേതികവിദ്യകളും ഈ മേഖലയില്‍പെടും.

കോരുവല (കുത്തുവല)

ഒഴുകിവരുന്ന വെള്ളത്തില്‍ നിന്ന് മീന്‍പിടിക്കാനാണ് ഇത്തരം വലകള്‍ ഉപയോഗിക്കാറ്.  മഴക്കാലത്തുംതണുപ്പുകാലത്തുമാണ് ഈ വലകളുടെ ഉപയോഗം വരുന്നത്.  കണ്ണി വലിപ്പമുള്ളതും അടുപ്പമുള്ളതുമായവലയാണ് ഉപയോഗിക്കുന്നത്. വലിയമത്സ്യങ്ങളെ പിടിക്കാനും, ചെറിയമത്സ്യങ്ങളെ പിടിക്കാനും കണ്ണികളുടെ വലിപ്പത്തിന് അനുസരിച്ചുള്ള വലകള്‍  ഉപയോഗിക്കും.

ഉപയോഗിക്കുന്ന വിധം -  ഒഴുകിവരുന്ന വെള്ളത്തിന് കുറുകെയായി ഈ വല പിടിക്കണം.  വലയുടെമുകള്‍ഭാഗം കൈകൊണ്ടു പിടിക്കുകയും അടിഭാഗം ചവിട്ടിപ്പിടിക്കുകയും ചെയ്യണം.  അടിഭാഗം നിലവുംവലയുമായി നന്നേ ചേര്‍ന്നിരിക്കണം. എന്തുകൊണ്ടെന്നാല്‍ മത്സ്യം അടിഭാഗത്തുകൂടി പോകാതിരിക്കാന്‍വേണ്ടിയാണ്. മത്സ്യം കുടുങ്ങിയാല്‍ വല നന്നായി ഇളകുന്നു.  ആ സമയത്ത് കൈകൊണ്ട് കൂട്ടിപ്പിടിച്ച് വലഉയര്‍‍ത്തി മത്സ്യം പുറത്തെടുക്കാം.

തണ്ടാടിവല

ഏറ്റവും നേര്‍ത്ത നൂലുകൊണ്ടുള്ള വലയാണിത്.  ഒരറ്റത്ത് ഭാരം കൂടിയതും മറ്റേ അറ്റത്ത്പൊ

ങ്ങുപോലെയുമുള്ള വസ്തുക്കള്‍ കെട്ടി ഉറപ്പിച്ചിട്ടുണ്ടായിരിക്കും. വലയുടെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് പന്തുകള്‍ വെച്ച് കെട്ടുന്നു.  മണ്ണുകൊണ്ടോ ഈയം കൊണ്ടോ ചെറിയ മണികള്‍  ഉണ്ടാക്കി തീയില്‍ ചുട്ടെടുത്തത് വലയുടെ അടിഭാഗത്തായി കോര്‍ക്കുന്നു.  ഇങ്ങനെ കെട്ടിയുണ്ടാക്കിയ വലകള്‍ തോടുകളിലേയും പുഴകളിലെയും വെള്ളത്തില്‍ നീട്ടിക്കെട്ടുന്നു.  പ്ലാസ്റ്റിക് പന്തുകള്‍ വലയുടെ മുകള്‍ഭാഗം പൊന്തിക്കിടക്കുന്നതിനും ഈയം കൊണ്ടും മണ്ണുകൊണ്ടുമുണ്ടാക്കിയ മണികള്‍ വലയുടെ അടിഭാഗം താഴ്ന്ന് കിടക്കുന്നതിനും സഹായിക്കുന്നു. ഇരുവശത്തേക്കും ഉപയുക്തമായ വലയാണിത്.  ആഴം കുറഞ്ഞതും വീതി കുറഞ്ഞതുമായസ്ഥലങ്ങളിലും ഈ വലയാണ് ഉപയോഗിക്കാറ്.

വീശുവല

വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്നു.  സാധാ വീശുവലയെ പോലുള്ള വലിക്കാനുള്ള കയറ് ഉണ്ടായിരിക്കുന്നതല്ല.  ഇതിനുപകരം ഈയത്തിന്റെ ചെറിയ ഗോളങ്ങളാണ്ഉപയോഗിക്കുന്നത്.  ഈയത്തിന്റെ ഗോളം ഉപയോഗിക്കുന്നതുകൊണ്ട് മണ്ണില്‍ ചേര്‍ന്ന് നില്‍ക്കുന്നു.  വീശി ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ കൈകൊണ്ട് തപ്പിപ്പിടിച്ചാണ് മത്സ്യത്തെ പുറത്തെടുക്കുന്നത്. പിന്നീടാണ് വലപുറത്തെടുക്കുന്നത്.

ഉപയോഗിക്കുന്ന വിധം ഒഴുക്കില്ലാത്ത ജലാശയങ്ങളില്‍ നിന്ന് മീന്‍ കൂട്ടമായി നില്‍ക്കുന്നിടത്ത് വലസ്വതന്ത്രമായി

വല എറിയുന്നു. വല എല്ലായിടത്തും പരന്ന് വിശാലമായി കിടക്കുന്നു.അതില്‍നിന്ന് മീന്‍കൈകൊണ്ട് തപ്പി എടുക്കുന്നു.

ചവിട്ടിപ്പിടിയന്‍ വല.

മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി രണ്ടുപേര്‍ ചേര്‍ന്നുനിന്നാണ് ഇതുപയോഗിക്കുന്നത്

ചുറ്റും കയറില്‍കോര്‍ത്ത വലയാണിത്.  ഇതിന് കയറുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

ഇരുവശത്തുനിന്ന് രണ്ടുപേര്‍ അടിഭാഗംചവിട്ടിപ്പിടിക്കുകയും മുകള്‍ഭാഗം ജലനിരപ്പിന്

സമമായി പിടിക്കുന്നു.  മീന്‍ കുടുങ്ങിയാല്‍ രണ്ടുപേരും ചേര്‍‌ന്ന്വലപൊക്കി മത്സ്യത്തെ

സംഭരിക്കും. 

കൈവല

കയ്യില്‍ പിടിച്ചുപയോഗിക്കാന്‍ പറ്റുന്നതരം വലിപ്പംകുറഞ്ഞ വലകളാണിത്.  മുള വൃത്താകൃതിയില്‍ വളച്ചുകെട്ടി അതില്‍ വല തുന്നിച്ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്.  ഇത് സാധാരണയായി തോടുകളിലും പുഴകളില്‍ ‍നിന്നും മീന്‍ പിടിക്കാനാണ് ഉപയോഗിക്കുന്നത്.

ഒറ്റല്‍

മുളയുടെ ചെറിയ അലകുകള്‍ ഉണ്ടാക്കി മെടയുന്നു.  അതിനുശേഷം അതിന്മേല്‍ മൂന്ന് വളയങ്ങള്‍ ഉണ്ടാക്കി പിടിപ്പിക്കുക.  മീനിനെകണ്ടാല്‍ ഒറ്റല്‍ വെച്ച് അമര്‍ത്തി അതിന്റെ മുകളിലുള്ള വട്ടത്തിലൂടെ കയ്യിട്ട് മീനിനെ പിടിക്കുന്നു.  തോട്, പുഴ, വയല്‍ എന്നിവിടങ്ങളില്‍ ‍മത്സ്യബന്ധനത്തിനായി ഇതുപയോഗിക്കുന്നു.

വട്ടവല

മുളയുടെ അലക് വളച്ച് ആര്‍ച്ച് രൂപത്തിലാക്കിയെടുക്കുക.  അതില്‍ വലവെച്ച് കെട്ടി കയ്യാലകളിലോ വെള്ളൊഴുക്കുള്ള ഭാഗങ്ങളിലോ തോട്, പുഴ എന്നിവിടങ്ങളിലോ വെച്ച് മീന്‍ പിടിക്കാം.

ചൂണ്ടല്‍

മുളയുടെ വണ്ണം കുറഞ്ഞ തലപ്പോ പനമ്പട്ടയുടെ തണ്ടോ ഉപയോഗിച്ച് അതിന്റെ അറ്റത്ത് ഈര്‍പ്പ കെട്ടുന്നു.  ഈര്‍പ്പയുടെ അടിഭാഗം താഴ്ന്ന് കിടക്കുവാന്‍ വേണ്ടി ഈയമണികളോ ചെറിയ കല്ലുകളോ ഉപയോഗിച്ച് കെട്ടുക.  ഈര്‍പ്പയുടെ അറ്റത്ത് കൊളുത്തു കെട്ടുന്നു.  കൊളുത്തില്‍ ഇരയെ കോര്‍ത്ത് മീന്‍ പിടിക്കുന്നു.  മണ്ണിര, ഞണ്ട്, ചെറിയ മത്സ്യങ്ങള്‍ എന്നിവയെയാണ് ഇരയായി ഉപയോഗിക്കുന്നത്.

മത്സ്യം വളര്‍ത്തുന്ന നാടന്‍ രീതികളെ ഈ മേഖലയില്‍പെടുത്താം.
ഉദാ:-ചെമ്മീന്‍ കെട്ട്‌, ചെമ്മീന്‍ കണ്ടി മുതലായവ.

ഔഷധഗുണങ്ങളുള്ള മത്സ്യങ്ങള്‍.

മനഞ്ഞില്‍‍, കടു എന്നീ മീനുകള്‍ വളരെ ഔഷധഗുണമുള്ളതാണ്.  ഇവ കുട്ടികള്‍ക്കുണ്ടാകുന്ന

കൊക്കക്കുരക്കും ആസ്തമക്കും വളരെ ഫലപ്രദമാണ്.  ആസ്തമരോഗികള്‍ക്ക് മനഞ്ഞിലിന്റെ

തൊലിയിട്ട്വെള്ളം തിളപ്പിച്ച് കൊടുക്കുന്നത് നല്ലതാണ്. 

വാള, വരാല്‍‍ തുടങ്ങിയ മീനുകള്‍‍ ക്ഷയരോഗികള്‍‍ ഔഷധമായി ഉപയോഗിക്കുന്നു.

കൂടാതെ ഇവ വളരെസ്വാദിഷ്ടമാണ്.  മനഞ്ഞില്‍, ഏട്ട, മുഷി എന്നീ മത്സ്യങ്ങള്‍ക്ക്

താരതമ്യേന നെയ്യ് വളരെ കൂടുതലാണ്. 

കട്ന്ന എന്ന് വിശേഷിപ്പിക്കുന്ന കാറ്റി എന്ന മത്സ്യം ചില ആളുകളില്‍‍, കര്‍ക്കിടകമാസത്തില്‍‍

വിഷഫലമുണ്ടാക്കും.  ബാഹ്യലക്ഷണമായി ഛര്‍ദ്ദിയുണ്ടാകും.  നീരട്ടിക്കായ എന്ന ഫലം ഈ

മത്സ്യങ്ങള്‍ഭക്ഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.   

മത്സ്യങ്ങളും വാസസ്ഥലങ്ങളും

1)കുളം -  വരാല്‍, മുഷി, കടു, കരുതല, മനഞ്ഞില്‍, കോട്ടി എന്നിവയാണ് സാധാരണയായി കുളങ്ങളില്‍ കാണുന്ന മത്സ്യങ്ങള്‍.

കടു :   കടുമത്സ്യത്തിന്റെ  മുള്ളിന് വിഷമുണ്ട്.

കോട്ടി :  ഈ മത്സ്യത്തിന് 3 മുള്ളുകള്‍ ഉണ്ടായിരിക്കും.  രണ്ടു വശങ്ങളിലും ഒന്ന്മുതുകിലുമായിരിക്കും.

2)  തോട് / പുഴ ഏട്ട, വാള, മനഞ്ഞില്‍, കട്ങ്ങാലി, ആരല്‍, കോര, പാങ്ങാന്‍,  ചേറാന്‍,   ചെള്ളി എന്നിവ തോടുകളിലും പുഴകളിലും കാണപ്പെടുന്നവയാണ്.

മനഞ്ഞില്‍ പാമ്പിന്റെതെന്നു തോന്നിക്കത്തക്ക രീതിയിലുള്ളതാണ് ഇതിന്റെ തല. ശരീരം മുഴുവന്‍ കൊഴുപ്പു നിറഞ്ഞ ഇതിന് ചെതുമ്പലില്ല.  ചിറകുകളോടുകൂടിയ ഇതിന്റെ മുതുകില്‍ മുള്ളുണ്ടാവില്ല.

ആരല്‍ -  കൂര്‍ത്ത തലയും പരന്ന വാലും മുതുകിലെ മുള്ളും ചെതുമ്പലും ഇതിന്റെ ബാഹ്യ പ്രത്യേകതകളാണ്. കൂടാതെ വളരുന്ന സാഹചര്യമനുസരിച്ചുളള നിറവ്യത്യാസവും ഇതിന്റെ പ്രത്യേകതകളിലൊന്നാണ്.  ഇതിന്റെമുതുകിലെ മുള്ള് വാല്‍ വരെ നീണ്ടു നില്‍‍ക്കുന്നതാണ്.

കട്ന്ന -  കാറ്റി എന്ന പേരിലും ഇതറിയപ്പെടുന്നു.

വാള -   ചെതുമ്പലില്ലാത്ത മത്സ്യങ്ങളിലൊന്നാണ് ഇത്.

ചേറാന്‍ -  മുകളില്‍ പറഞ്ഞ മീനുകളില്‍ വലിപ്പം കൂടിയ ഒന്നാണിത്.  ചെതുമ്പലുള്ള ഈ മത്സ്യത്തിന്  5കിലോ ഗ്രാം ഭാരമുണ്ടാകും.

ചെള്ളി -   ഈ ചെറുമത്സ്യം തോട്ടിലെ ചെമ്മീന്‍  എന്നറിയപ്പെടുന്നു.

കോര -  മത്സ്യങ്ങളിലെ ഗൌരവക്കാരിയാണിത്.  വളരെ അക്രമാസക്തമായി മുള്ളുപയോഗിച്ച്

വലപൊളിക്കുന്നതിനാലാണ് ഇവയെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

3)      വയല്‍ -  കടു, മുഷി, ചെള്ളി തുടങ്ങിയ മീനുകളെ സാധാരണയായിക്കാണുന്നത് വയലിലാണ്.

ചെമ്മീന്‍

ചെമ്മീനുകളെ സാധാരണയായി കടലിലാണ് കാണുന്നത്.  കടല്‍ ശുദ്ധീകരിക്കുന്നവരാണ് ചെമ്മീനുകള്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതും വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നതുമായ പ്ലാങ്ടണുകള്‍,ചെറുസസ്യങ്ങള്‍ എന്നിവയൊക്കെയാണ് ചെമ്മീനുകളുടെ ആഹാരം  കൂടാതെ ചത്ത മത്സ്യങ്ങള്‍, ഞണ്ടുകള്‍ എന്നുവേണ്ട മറ്റു ചെമ്മീനുകളെപോലും വലിയ ചെമ്മീനുകള്‍ ഭക്ഷിക്കുന്നു.  കടല്‍ മത്സ്യമായ ചെമ്മീന്‍ ഉണക്കിയും  ഉപയോഗിക്കാം.

മത്സ്യ സംസ്ക്കരണം

മത്സ്യങ്ങളെ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള വിദ്യകള്‍ (ഉപ്പിടീല്‍, ഉണക്കല്‍ മുതലായവ)

ഉപ്പിടല്‍

മത്സ്യങ്ങള്‍ കേടുകൂടാതെ  വളരെക്കാലം സൂക്ഷിക്കുന്നതിനായി  ഉപ്പിട്ട് ഉണക്കി വെച്ചാല്‍ മതി.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate