കേരളത്തിലെ പരമ്പരാഗത നെല്കൃഷി മേഖലയായ കോള്നിലങ്ങളിലെ കൃഷി. കോള്നിലങ്ങളിലെ കൃഷിയൊരുക്കമിങ്ങനെ.ഫലഭൂയിഷ്ഠമായമണ്ണ്എക്കലടങ്ങിയ കളിമണ്ണും മണലും നിറഞ്ഞ മണ്ണാണ് കോൾനിലങ്ങളിൽ കാണപ്പെടുന്നത്.എക്കലിന്റെ ഒഴുക്കിനനുസരിച്ചും കടലിനോടുള്ള സാമീപ്യമനുസരിച്ചും മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ അമ്ലത്വമുള്ള മണ്ണ്. അമ്ലത്വത്തിന്റെ അളവ് മണ്ണിനടിയിൽ ആഴം കൂടുന്നതനുസരിച്ച് കൂടി വരുന്നു.വളരെ ഫലഭൂയിഷ്തയുള്ള ഈ മണ്ണിലെ ജൈവാംശം 2.07 മുതൽ 4,06 ശതമാനം വരെയാണ്. പൊട്ടാസ്യം 376 കിഗ്രാം ഹെക്ടർ എന്ന് തോതിലും സൂക്ഷ്മ മൂലകങ്ങളായ ഇരുമ്പ്, മാംഗനീസ്, സിങ്ക്, ചെമ്പ് എന്നിവയും ഉയർന്ന തോതിലും അടങ്ങിയിട്ടുണ്ട്
വെള്ളം വറ്റിക്കൽ
'പെട്ടി പറ' പമ്പുപയോഗിച്ചാണ് പടവുകളിൽ വെള്ളം വറ്റിക്കുന്നത്, പമ്പിന്റെ ശേഷി വെള്ളം വറ്റിക്കാനുള്ള സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ച് വ്യത്യാസപ്പെടും. കൊല്ലത്തിൽ 6 മാസവും വെള്ളം കെട്ടി കിടക്കുന്നതുകൊണ്ട് കളകളുടെ ബാഹുല്യവും വളരെ കൂടുതലാണ്.അതുകൊണ്ട് ക്യഷി ചെയ്യുന്ന സ്ഥലങ്ങളിലേയും കനാലുകളിലേയും കളകൾ നീക്കം ചെയ്യുക പ്രധാന കാൾനിലങ്ങളിലെ ക്യഷിപ്പണികളിൽ പ്രധാനപ്പെട്ട ഒന്നാണ്.
പവർ ടില്ലർ ഉപയോഗിച്ച് ആഴം കുറഞ്ഞ രീതിയിലുള്ള ഉഴവാണ് കോൾനിലങ്ങളിൽ നടത്തുന്നത്. മണ്ണിൽ ആഴം കൂടുന്തോറും അമ്ലത്വം കൂടുന്നതുകൊണ്ട് ആഴത്തിലുള്ള സംഭരിച്ച അമ്ലത്വം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ടില്ലർ ഉപയോഗിച്ച് ആഴം കുറച്ച് ഉഴുന്നത്.വരിനെല്ല് മുളപ്പിക്കൽ കോൾനിലങ്ങളിൽ ധാരാളം വരിനെല്ല് കളയായി കാണാറുണ്ട്. ഒഴുകി വരുന്ന വെള്ളത്താടൊപ്പം വരിനെല്ലിന്റെ വിത്തുകളും ഒഴുകി വരുന്നതായി കണ്ടുവരുന്നു. കാർഷിക സർവകലാശാലാ കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി നടത്തിയ പഠനങ്ങളിൽ കോൾനിലങ്ങളിൽ കൊല്ലംതോറും ഒരു ഹെക്ടറിൽ 1,75, 000 വരിനെല്ലിന്റെ വിത്തുകൾ ഒഴുകി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒരു ഭാഗം വെള്ളത്തിലൂടെ ഒഴുകി പോകുമെങ്കിലും കുറെ ഭാഗം മണ്ണിൽ തന്നെ അവശേഷിക്കുകയും ഇത് വളരെ ശല്യമായി മാറുകയും ചെയ്യുന്നു, അതുകൊണ്ട് വരിമുളപ്പിക്കൽ രീതി വരിനെല്ലിനെ നശിപ്പിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.പാടം ടില്ലർ ഉപയോഗിച്ച് ഉഴുതതിനു ശേഷം ഒരാഴ്ച്ച വെറുതെ ഇടുന്നു. നെല്ലും കളകളും ഈ സമയത്ത് ധാരാളം മുളച്ചുവരും. ഈ കളകൾ 2-3 ഇല വളർച്ചയെ ത്തു മ്പോൾ വെള്ളം കയറ്റുന്നു. കളകളും നെല്ലും നശിക്കുകയും വെള്ളത്തിൽ ചീത്ത് മണ്ണിൽ ചേരുന്നു. ഒരാഴ്ച്ച വെള്ളം കയറ്റിയശേഷം വെള്ളം ഇറക്കി വിത്ത് വിതക്കുന്നു.
സാധാരണ ഹസ്വകാല മൂപ്പുള്ള 10-15 ദിവസം) ജ്യോതി, മദ്ധ്യകാല മൂപ്പുള്ള 125 130 ദിവസം ഉമ എന്നീ ഇനങ്ങളാണ് കോൾ നിലങ്ങളിൽ ഉപയോഗിഗിക്കുന്നത്. ഹൃസ്വകാല മൂപ്പുള്ള മട്ടതിരവണി,അന്നപൂർണ്ണ, കാഞ്ചന, കൈരളി, ഭദ്ര, രഞ്ച്വിനി, രമണിക എന്നിവയും മദ്ധ്യകാല മൂപ്പുളള ഐശ്വര്യ,ആതിര, ഉമ, പവിഴം, കനകം, പവിത എന്നിവയുംകോൾ നിലങ്ങൾക്ക് യോജിച്ചതാണ്. വളരെ മൂപ്പുകുറഞ്ഞ (80-90 ദിവസം) ഹസി എന്ന ഇനവും യോജിച്ചതാണ്.
വിത്ത് തോത്
വിതരീതി 40 കി.ഗ്രാം ഒരു ഏക്കറിന്
നടീൽരീതി 28-30 കി.ഗ്രാം ഒരു ഏക്കറിന്
വിത്തുപചാരം
ആവശ്യമായ വിത്ത് 12 മുതൽ 16 മണിക്കുർ വരെ ഒരു കി. ഗ്രാമിന് 10 ഗ്രാം സ്യൂഡോമോണാസ് 1ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുക്കിവെക്കുക. വെള്ളം ഊറ്റി കളഞ്ഞതിനു ശേഷംചാക്കിൽ പൊതിഞ്ഞ് 12 മണിക്കൂർ വെക്കുക. മുളപൊട്ടിയ ഇത്തരം വിത്താണ് വിതയ്ക്കാൻ ഉപയോഗിക്കുന്നത്, കീടങ്ങൾക്കും രോഗങ്ങൾക്കുമെതിരെ പ്രതിരോധശക്തി ലഭിക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും സഡോമോണാസ് സഹായിക്കുന്നു.
നടീൽ രീതി
ഞാറ്റടി തയ്യാറാക്കി ഞാർ പറിച്ചുനട്ടാണ് നടീൽരീതി. നടീൽ യന്തത്തിനുതകുന്ന രീതിയിൽ പായ് ഞാറ്റടിയോ ട്രേ ഞാറ്റടിയോ തയ്യാറാക്കുന്നു.ഞാറ്റടി തയ്യാറാക്കുന്നതിനുവേണ്ടിയുള്ള "ഓട്ടോമാറ്റിക് പാഡി മാറ്റ് വിതയന്തം' കാർഷിക ഗവേഷണ കേന്ദം മണ്ണുത്തിയിൽ ലഭ്യമാണ്. ഒരു 5 നിറക്കുന്നതിന് 120 ഗ്രാം വിത്തു മതിയാകും. ഒരു ഏക്കറിന് 120-130 ടകളുടെ ഞാറ്റടിയാണ് ആവശ്യം.ഇങ്ങിനെ തയ്യാറാക്കിയ ഞാറ്റടി 15 ദിവസം പ്രായമാകുമ്പോൾ നടുന്നതിനു പാകമാകും.
വളപ്രയോഗം
അവസാനത്തെ ഉഴവിനോടൊപ്പം കുമ്മായം 140 കിഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ ഇട്ട് വെള്ളം കയറ്റണം. രണ്ടു ദിവസത്തിനു ശേഷം വെള്ളം ഇറക്കി കളയുകയും വേണം. മണിലെ പുളിരസം കളയുന്നതിനാണ് ഈ രീതി അവലംബിക്കുന്നത്. മണ്ണിൽ P" തോത് 6-7 വരെയാണ് നെൽചെടിയുടെ ശരിയായ വളർച്ചക്ക് ആവശ്യം.ഈ തോതി ലേക്ക് കൊണ്ടുവരുന്നതിനാണ് കുമ്മായം പ്രയോഗിക്കുന്നത്. അതു പോലെ ഒരു ഏക്കറിന് 15 കി.ഗ്രാം നൈട്രജൻ 18 കി.ഗ്രാം ഫോസ്ഫറസ് 1 കി.ഗ്രാം പൊട്ടാസ്യം എന്ന തോതിൽ ചെടികളുടെ വളർച്ചക്ക് അടിവളം ആവശ്യമാണ്. വെള്ളം ഇറക്കിയശേഷം 32 കി. ഗ്രാം യൂറിയ, 90 കി.ഗ്രാം മസൂറിഫോസ് രാജഫോസ്, 15 കി. ഗ്രാം പൊട്ടാഷ് എന്നിവ നൽകിയാൽ മേൽപറഞ്ഞ തോതിൽ മൂലകങ്ങൾ ചെടികൾക്ക് ലഭ്യമാകും. അടിവളമായോ വിതച്ച് 14 ദിവസത്തിനുള്ളിൽ അടിവളപ്രയോഗം നടത്തണം.
കോൾനിലങ്ങളിലെ മണ്ണുപരിശോധനയിൽ മഗ്നീഷ്യം, ബോറോൺ, സിങ്ക് എന്നീ മൂലകങ്ങളുടെ അഭാവം ഉളളതായി മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രം നടത്തിയ സർവെ സൂചിപ്പിക്കുന്നു. മഗ്നീഷ്യത്തിന്റെ അഭാവം 100% മണ്ണ് സാമ്പിളുകളിലും കാണുകയുണ്ടായി. ഈ മൂലകങ്ങളുടെ അഭാവം നികത്താനുളള പരിഹാരമാർഗങ്ങളും കാർഷിക ഗവേഷണ കേന്ദ്രം കണ്ടത്തിയിട്ടുണ്ട്. അതുകൊണ്ട് മഗ്നീഷ്യത്തിന്റെ അഭാവം ശരിയാക്കുന്നതിന് ഒരു ഏക്കറിന് 40 കി.ഗ്രാം എന്ന തോതിൽ മഗ്നീഷ്യം സൾഫേറ്റ് അടിവളമായി നൽകണം.പൊട്ടാസ്യം വളപ്രയോഗം നടത്തി ഒരാഴ്ചയ്ക്കശേഷം മാത്രമേ മഗ്നീഷ്യം വളങ്ങൾ മണ്ണിൽ പ്രയാഗിക്കാൻ പാടുള്ളൂ. ബാറോണിന്റെ അഭാവം കാണകയാണെങ്കിൽ 12 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ ബോറാക്സ് 2 തവണയായി കൊടുക്കണം. 6 കി.ഗ്രാം അടിവളമായും 6 കി.ഗ്രാം കതിര് വരുന്നതിനൊപ്പവും നൽകണം.
സിങ്കിന്റെ അഭാവം ഉണ്ടെങ്കിൽ 8 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ സിങ്ക് സൾഫേറ്റ് അടിവളമായി നൽകണം.
അടുത്ത് വളപയോഗം നടത്തേണ്ടത് 35-40ദിവസം കഴിയുമ്പോൾ നല്ലപോലെ ചിനപ്പുപൊട്ടുന്ന സമയത്താണ്. വളപ്രയോഗത്തിന് ഒരാഴ്ച മുമ്പ് വെള്ളം കയറ്റി ഏക്കറിന് 120 കി.ഗ്രാം എന്ന് തോതിൽ കുമ്മായം ഇടണം. 2 ദിവസം കഴിഞ്ഞ് വെളളം ഇറക്കി കള യണം. അതിനു ശേഷം 15 കിഗ്രാം നൈട്രജൻ ഒരു ഏക്കറിന് എന്ന തോതിൽ വളപ്രയോഗം കതിരുവരുന്നതിന് ഒരാഴ്ച്ച ലഭിക്കുന്നതിന് 32 കി.ഗ്രാം യൂറിയ ഇടണം. 15 കി.ഗ്രാം നൈട്രജനും 9 കി.ഗ്രാം പൊട്ടാസ്യവും ഒരു ഏക്കറിന് എന്ന തോതിൽ ലഭിക്കുന്നതിന് 32 കി.ഗ്രാം യൂറിയയും 15 കി.ഗ്രാം പൊട്ടാഷും മണ്ണിലിട്ടുകൊടുക്കണം.
കള നശീകരണം
കപ്പട, കുതിരവാലൻ, വരിനെല് മഞ്ഞകാര, 2ങ്ങ് എന്നിവയാണ് സാധാരണ കോൾ നിലങ്ങളിൽ കൃഷിസമയത്ത് കാണപ്പെടുന്ന കള കൾ. കളപറിക്കുക എന്നത് ചെലവു കൂടിയ ഒരുപ്രക്രിയയായതിനാൽ കളനാശിനി ഉപയോഗിച്ചുള്ള കളനശീകരണം ഫലപ്രദമായി കണ്ടുവരുന്നു. ചെളികുറവുള്ള സ്ഥലങ്ങളിൽ 'കോണോവിഡർ' എന്ന യന്തത്തിന്റെ സഹായത്താൽ കളനശീകരണം നടത്താൻ സാധിക്കും. വരിനെല് നശിപ്പിക്കുന്നതിന് 2-3 ഘട്ടങ്ങളിലായി കളനശീകരണം നടത്തേണ്ടതാണ്.വിതക്കുന്നതിന് മുമ്പ് വരി മുളപ്പിക്കുന്ന രീതി, വരിനെല്ല് കതിരിട്ട് കഴിഞ്ഞാൽ കതിരുകളെ മുറിച്ചെടുത്ത് നശിപ്പിക്കുക എന്നീ പ്രയോഗങ്ങളിലൂടെ വരി നെല്ല് കുറെയൊക്കെ നശിപ്പിക്കാവുന്നതാണ്.
കീടങ്ങളും രോഗങ്ങളും
കോൾനിലങ്ങളിൽ രാസവളപ്രയോഗവും,കീടനാശിനികളുടെ ഉപയോഗവും നിർദ്ദേശിക്കപ്പെട്ടതില് നിന്ന് വളരെ ഉയർന്ന തോതിൽ നടത്തുന്നതായാണ് കണ്ടിട്ടുള്ളത്. കേരള കാർഷിക സർവ്വകലാശാല, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണൂത്തിയിൽ കോൾ നിലങ്ങളെ സംബന്ധിച്ച ഒരു പദ്ധതിയുടെ ഭാഗമായി വിള നിരീക്ഷണ സേന ഓഫീസർമാരെ ഒരു ബ്ലോക്കിന് 2 പേർ എന്ന തോതിൽ കോൾ നിലങ്ങൾ സ്ഥിതി ചെയ്യുന്ന ത്യർ ജില്ലയിലെ 5 ബാക്കുകളിൽ വിന്യസിക്കുകയുണ്ടായി. ഈ വിള നിരീക്ഷണ സേന കോൾപാടങ്ങളിൽ കൃഷി സമ യത്ത് 2-3 ദിവസത്തിൽ ഒരു പ്രാവശ്യം എന്ന കണക്കിന് സർവേ നടത്തുകയും നെല്ലിന് ആരോഗ്യസ്ഥിതിയും കീടരോഗങ്ങളും സംബന്ധിച്ച റിപ്പോർട്ടും അനുവർത്തിക്കേണ്ടുന്ന കൃഷിമുറകൾ യഥാ സ മ യ ം ക ർ ഷ ക രിൽ എത്തി ക്കു കയും ചെയ്തു. കാലാവസ്ഥയ്ക്കനുസരിച്ച് കീടരോഗ നിയ ന്തണ മാർഗങ്ങൾ മുൻകൂട്ടി കർഷകരെ അറിയിച്
തുമൂലം കർഷകർ രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു. അതുപോലെ അനാവശ്യ കീട -കുമിൾനാശിനി പ്രയോഗവും രാസവളപ്രയോഗവും ഒഴിവാക്കി യഥാസമയത്ത് കാർഷിക സർവകലാശാല നിർദ്ദേശിച്ച തോതിൽ കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചതിലൂടെ പാരിസ്ഥിതിക- മണ്ണ് മലീനികരണം തടയുന്നതിന് സഹായമാകുകയും ചെയ്തു.തണ്ടുതുരപ്പൻ, ഇല പൂകൂട്ടിപ്പുഴു, ചാടിഎന്നി കീടങ്ങളും ബാക്ടീരിയൽ ഇലവാട്ടം, അഴുകൽ കതിർമണികളുടെ നിറം മാറ്റം എന്നീ രോഗങ്ങളും സാധാരണ കോൾനിലങ്ങളിൽ കണ്ടുവരുന്നു. സഡാമോണാസ്, ട്രൈക്കോഡെർമ ഉപയോഗം രോഗങ്ങളെ നിയന്ത്രിക്കുന്നതിന് സഹായകമാണ്. ട്രൈക്കോഗാമ മുട്ടകാർഡുകൾ യഥാസമയം മാറ്റി ഉപയോഗിക്കുക വഴി തണ്ടുതുരപ്പൻ,ചരുട്ടിപ്പുഴു എന്നിവയുടെ ആക്രമണത്തെ നിയ നിയന്ത്രിക്കാവുന്നതാണ്.
ഇലവിളവെടുപ്പ്
കൊയ്യുന്നതിനും മെതിക്കുന്നതിനും നന്നയന്ത്രവത്ക്കരണത്തിലൂടെ സാദ്ധ്യത കൊണ്ട് വിളടുപ്പ് വളരെ എളുപ്പമാണ്, വിളവെടുത്ത നെല്ല് ചാക്കുകളിലാക്കി കോൾ നിങ്ങളിൽ തന്നെ വിൽപന നടത്തുന്നതാണ് പതിവ്. വൈക്കോൽ കെട്ടുകൾ ലോറിയിൽ കയറ്റുന്നതിന് സഹായകമായ യന്തവും കാർഷിക ഗവേഷണകനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വിളവെടുപ്പിനും വൈക്കോൽ കെട്ടലിനും ശേഷം താറാവിനെ ഇറക്കുന്ന പതിവ് കോൾ നിലങ്ങളിലുണ്ട്.കർഷകർക്ക് നല്ല വരുമാനം ഇതിലൂടെ ലഭിക്കുന്നു. താറാവിനുള്ള ആഹാരം മണ്ണിൽ നഷ്ടപ്പെട്ട നെൽമണിയിലൂടെ ലഭിക്കുന്നു. അതോടൊപ്പം താറാവിന്റെ കാഷ്ഠം നല്ല വരുമായി കോൾപാടത്ത് അവശേഷിക്കുകയും ചെയ്യുന്നു. താറാവിനെ ഇറക്കി വെളളം കയറ്റുന്നു. വെള്ളം കയറ്റിയശേഷം മത്സ്യം നിശ്ചിത സമയത്തിനുശേഷം താറാവുകളെ മാറ്റി വളർത്താനുള്ള പദ്ധതിയും കോൾനിലങ്ങളിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെയും നല്ല വരുമാനം കർഷകർക്ക് ലഭിക്കുന്നു.
ശരാശരി 6 മുതൽ 8 ടൺ വരെ സാധാരണ കോൾ നിലങ്ങളിൽ വിളവ് ലഭിക്കാറുണ്ട്. ചില കോൾപടവുകളിൽ ഉയർന്ന വിളവ് 10 മുതൽ 12 ടൺ ഒരു ഹെക്ടറിന് എന്ന തോതിൽ ലഭിച്ചിട്ടുണ്ട്. നല്ല വിളവ് തരുന്നത് കൊണ്ടുതന്നെയാണ് ഈ പ്രദേശങ്ങൾക്ക്
"കോൾ നിലങ്ങൾ' എന്ന പേര് ലഭിച്ചിട്ടുള്ളതും. ബണ്ടുകൾ ബല പ്പെടുത്തൽ, ഉയർന്ന ഉത്പാദനചെലവ്, കുറഞ്ഞവില, യന്ത്രവൽക്കരണത്തിന്റെ അപര്യപ്തത എന്നിവയാണ് കോൾനിലങ്ങളിലെ കൃഷി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഈ പ്രശ്നപരിഹാരങ്ങളിലൂടെ മദ്ധ്യകേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നതും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതുമായ തണ്ണീർത്തടങ്ങൾ ഉൾപ്പെട്ടതുമായ കോൾ നിലങ്ങളിൽ വർദ്ധിച്ച വിളവും അതിലൂടെ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്ക് ഒരു മുതൽക്കൂട്ടായി മാറും എന്നത് യാഥാർത്ഥ്യമാണ്.
കോൾനിലങ്ങൾക്ക് കൂട്ടായി യന്ത്രങ്ങളും
തരിശുനിലങ്ങൾ പരമാവധി നെൽകൃഷിയിലേക്ക് കൊണ്ടുവരുന്നതിനും യുവാക്കളെക്യഷിയിലേക്ക് ആകർഷിക്കാനുംയന്ത്ര വൽക്കരണ കൃഷിയിലൂടെ സാധിക്കും.
ഉയർന്നുവരുന്ന കൂലിചെലവും പാടത്ത് പണിയെടുക്കാനുള്ള ആളുകളുടെ ദൗർലഭ്യവും കാർഷികയിടങ്ങൾ നിശ്ചലമായതിനുള്ള പ്രധാന കാരണങ്ങളാണ്. അതോടൊപ്പം ഉത്പന്നങ്ങളുടെ വിലക്കറവും നെൽക്യഷിയുടെ വ്യാപ്തി കുറച്ചു. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണ്. 5 ദശകത്തിനുളളിൽ 10ലക്ഷം പരത്തിലും കൃഷി എന്ന തൊഴിൽ ഉപേഷിച്ചു പോയി. അതിനൊരു പരിഹാരം എന്ന നിലയിലാണ് ഇന്തവത്ക്കരണം പ്രാവർത്തികമാക്കിയിട്ടുള്ളത്, അതേസമയം ഇന്ധനക്ഷമതകൂടിയതുമായത് കൊണ്ട് ഉത് പാദനചെലവ് കുറയ്ക്കാൻ ആധുനിക യന്ത്രങ്ങൾ ചെലവുകുറഞ്ഞതും സഹായിക്കുന്നു. ആധുനിക യന്ത്രവത്കൃത കൃഷിയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് നെൽക്യഷി യിൽ പരിപൂർണ്ണ യന്ത്രവത്കൃത കൃഷി സാധ്യമാക്കിയത്. വരമ്പുവെയ്ക്കാനും കുമ്മായം വിതറുന്നതിനു മുമ യന്ത്രസംവിധാനങ്ങൾ വരുന്നതോടെ നെൽക്യഷി കേരളത്തിൽ 100 ശതമാനം യന്ത്രവത്ക്കരിക്കപ്പെടും. നിലം പാകപ്പെടുത്തൽ, നടീൽ, കള നിളക്കർ, മരുന്നു തളി, കൊയ് ത്തുമെതി വൈക്കോൽ കെട്ടൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ന് യന്ത്രമുണ്ട്.
ചണ്ടി മാറ്റാൻ ട്രക്സര്
കോൾനിലങ്ങളെ സംബന്ധിച്ചിടത്തോളം 6 മാസത്തിലധികം വള്ളം കെട്ടിനിൽക്കുന്നതുകൊണ്ടും വെള്ളം ഒഴുകിവരുന്നതു കൊണ്ടും കൃഷിപണിയുടെ സമയമാകുമ്പോഴേക്കും നെൽവയലുകളും കനാലു കളും ചണ്ടിയും പുല്ലും നിറഞ്ഞിരിക്കും. അതുകൊണ്ട് ഏറ്റവും ആദ്യത്തെ കൃഷി മുറ കോൾ നിലങ്ങളിൽ ചണ്ടി വാരുക എന്നതാണ്. കനാലുകളിൽ ആഴത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകളും ഇറകളും കാരണം വെള്ളം നല്ല രീതിയിൽ ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്ന പ്രശ്നവും ഉണ്ട്. ചണ്ടിവാരാൻ യന്ത്രങ്ങൾ ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. എന്നാൽ ഇന്ന് വെള്ളത്തിൽ നിന്ന് ചണ്ടി വാരുന്നതിന് കേരള കാർഷികസർവകലാശാല ട്രക്സർ എന്ന യന്ത്രം വാങ്ങിയിട്ടുണ്ട്. കരയിലും വെള്ളത്തിലും പ്രവർത്തിക്കാവുന്ന ഇൗ യന്തം ചണ്ടിവാരുന്നതിനും കനാലിന്റെ വശങ്ങളിലുള്ള ഈറകൾ മുറിക്കുന്നതിനും കനാലിന്റെ അടിയിലുള്ള ചണ്ടിവാരിയെടുത്ത് ആഴംകൂട്ടുന്നതിനും ഉപയോഗിക്കാം. ഏകദേശം 1.5 കോടി രൂപയാണ് ഈ യന്ത്രത്തിന്റെ വില.
നിലമൊരുക്കാൻ പവർ ടില്ലർ
കോൾ നിലങ്ങളിൽ നിലം പാകപ്പെടുത്തുന്നതിന് സാധാരണ പവർ ടില്ലർ ഉപയോഗിക്കുന്നു. ആഴം കുറച്ച് ഉഴുന്നതുകൊണ്ട് മണ്ണിനടിയിലുള്ള ശേഖരിക്കപ്പെട്ട പുളി (reserve acidity) മുകളിലേക്ക് പൊങ്ങി വരാതിരിക്കാനാണ് പവർ ടില്ലർ ഉപയോഗിക്കുന്നത്. വെള്ളമില്ലാത്ത സ്ഥലങ്ങളിൽ വരമ്പ് ബലപ്പെടുത്തുന്നതിനുളള ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന യന്ത്രം നിലവിലുണ്ടെങ്കിലും ചെളിയിൽ വരമ്പു വെയ്ക്കാനുള്ള യന്തം പാകപ്പെടുത്തി എടുക്കണം.
കുമ്മായം വിതറൽയന്തം
ടാകടറിൽ ഘടിപ്പിക്കാവുന്ന കുമ്മായം വിതറുന്ന യന്തം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലുണ്ട്. 2.75 മീറ്റർ ചുറ്റളവിൽ കുമ്മായം ഇത് ഉയോഗിച്ച് വിതറാവുന്നതാണ് ഒരു മണിക്കുറിൽ ഒരുഹെക്ടറിൽ കുമ്മായം വിതറുകയും ചെയ്യാം.
നടീൽ യന്ത്രം
വിതയാണ് സാധാരണ കോൾനിലങ്ങളിൽ അനുവർത്തിക്കുന്നതെങ്കിലും നടീൽ ചെയ്യുന്ന കോൾപടവുകളുമുണ്ട്. ചെളി കൂടുതലുള്ളതുകൊണ്ട് വെള്ളം നല്ല പോലെ ക്രമീകരിച്ച് നടാവുന്ന 'യാഞ്ചി ശക്തി' നടീൽ യന്ത്രവും ഉന്തികൊണ്ടു നടാവുന്ന 'നടീൽയന്തവും' നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്. അതുപോലെ മഹീന്ദ്ര, സാൽമാർ എന്നീ നടീൽ യന്ത്രങ്ങളും ഉപയോഗിക്കാൻ സാധിക്കും.
കളനശീകരണത്തിന് കോണോവീഡർ
കളകളുടെ ബാഹുല്യമാണ് കോൾനിലങ്ങളിലെ പ്രത്യേകിച്ച് വിതക്കുന്ന സ്ഥലങ്ങളിലെ 2 പ്രധാന പ്രശ്നം. കളനശീകരണത്തിന് "കോണാവീഡർ' എന്ന യന്ത്രം നിലവിലുണ്ടെങ്കിലും കോൾ നിലങ്ങളിൽ ചെളി കൂടുതലായതുകൊണ്ട് ഈ യന്ത്രത്തിന്റെ പ്രവർത്തനക്ഷമത കുറവാണ്.
പവർസ്പ്രയറുകൾ
കളനാശിനി കീടനാശിനി പ്രയോഗത്തിന് വളരെ വ്യാപകമായ തോതിൽ കുറഞ്ഞ സമയംകൊണ്ട് മരുന്ന് തളിക്കാവുന്ന പവർ സ്പ്രയറുകൾ വളരെ ഫലപ്രദമാണ്. ഒരാൾക്ക് ഉപയോഗിക്കാവുന്ന 'നാപ്സാക്ക്' പയറുകളും പ്രചാരത്തിലുണ്ട്.
കൊയ്ത്ത്തുമെതി യന്ത്രം
കൊയ്യുന്നതിനും മെതിച്ച് നെൽമണികളെ വേർതിരിച്ചും തരുന്ന കൊയ്ത്തുമെതി യന്ത്രം വൈക്കോൽകെട്ടൽ യന്ത്രം വളരെ വ്യാപകമായി കോൾ നിലങ്ങളിൽ ഉപയോഗിക്കുന്നു. കോൾനിലങ്ങളിൽ കത്തിച്ചുകളഞ്ഞിരുന്ന വൈക്കോൽ ഇപ്പോൾ "വൈക്കോൽ കെട്ടൽ' എന്ന യന്ത്രത്തിന്റെ സഹായത്തോടെ കെട്ടുകളാക്കി വിൽക്കുന്നു. ഇന്ന്ഏകദേശം 350 ലക്ഷം രൂപ വിലവരുന്ന വൈക്കോലാണ് കോൾനിലങ്ങളിൽ നിന്ന് മാത്രം വിൽക്കുന്നത്. ഇത് ഒരു വലിയ വിപ്ലവമായി മാറുകയുണ്ടായി.കോൾനിലങ്ങളിൽ കെട്ടിയെടുക്കുന്ന വൈക്കോൽ ലോറിയിൽ കയറ്റുന്നതിനുള്ള ഒരു യന്തത്തിനും കാർഷികസർവ്വകലാശാല, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി രൂപം കൊടുത്തിട്ടുണ്ട്. കാർഷിക മേഖല യന്ത്രവത്കരണത്തിലൂടെയും നൂതന സാങ്കേതിക വിദ്യയിലൂടെയും സമ്പുഷ്ടമാക്കുന്ന ഒരു കാലഘട്ടം സംജാതമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ബ്ലോക്കിലും കാർഷികസേവനകേന്ദ്രം എന്ന ആശയവും എല്ലാ പഞ്ചായ ത്തുകളിലും നൂതനസാങ്കേതിക കൃഷി എന്ന സംരംഭവും എല്ലാം ഇത്തരത്തിലുള്ള ആശയത്തിനു സാമൂഹ്യമായും രാഷ്ട്രീയമായും അംഗീകാരം ലഭിച്ചു എന്നതിന്റെ തെളിവാണ്.നെൽകൃഷിയിലെ യന്ത്രവത്ക്കരണത്തിന്റെ നേട്ടങ്ങൾ കാർഷിക സേവന കേന്ദ്രങ്ങളിലൂടെ കൃഷിക്കാർക്ക് ലഭ്യമാകുന്നതോടൊപ്പം നെൽകൃഷിയിൽ ഒരു വലിയ മുന്നേറ്റം ഉണ്ടാകും എന്നാണ് കരു തുന്നത്. നെൽ കൃഷി വിസ്ത്യതി 8.5 ലക്ഷം ഹെക്ടർ സ്ഥലത്തുനിന്നും 1.5 ലക്ഷം ഹെക്ടറായിചുരുങ്ങിയെങ്കിലും ഇനി ശേഷിക്കാതെ നിലനിർത്തുന്നതിനും അന്യം നിന്നു പോയ നെൽവയലുകൾ പരമാവധി കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും യുവാക്കളെ പരമാവധി കൃഷിയിലേക്ക് ആകർഷിക്കാനും യന്ത്രവൽക്കരണ കൃഷിയിലൂടെ സാധിക്കും. കാർഷിക യന്ത്രവത്ക്കരണം ഉറപ്പാക്കുന്നതിലൂടെ മൂലം കാർഷികമേഖലയിൽ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.
കടപ്പാട്:കേരള കര്ഷകന്
അവസാനം പരിഷ്കരിച്ചത് : 2/15/2020