ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. പച്ച ചക്കയില്‍ ഊര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ ഉത്തമമാണ്. ചക്കപ്പുഴുക്ക്, തോരന്‍, വിവധതരം കറികള്‍, അവിയല്‍ തുടങ്ങിയവ പച്ച ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. ചക്കക്കുരുവില്‍ ധാരാളം പ്രോട്ടീനും സൂഷ്മപോഷകങ്ങളും അടങ്ങിയിരിക്കുന്നു.
ചക്കപ്പഴം ഊര്‍ജത്തിന്റെ വലിയ സ്രോതസാണ്. ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും. ചക്കപ്പഴം മില്‍ക്ക്ഷേക്കും, ചക്കജ്യൂസും ചക്കപ്പായസവുമെല്ലാം ഊര്‍ജ്ജദായകങ്ങളാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം.
ഇന്നു നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷ്യവിഭവങ്ങളില്‍ വിഷമില്ലാത്ത ഒരേ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക. അത്ഭുതപ്പെടേണ്ട. ആര്‍ക്കും ഒരു വിലയുമില്ലാത്ത ഭക്ഷ്യവസ്തുവായതു തന്നെയാണ് കീടനാശിനികളില്‍ നിന്നും ചക്കയെ രക്ഷിച്ചതും. എന്നാല്‍, ചക്ക അത്ര വില കുറഞ്ഞ വിഭവമല്ല എന്നാണു പഠനങ്ങള്‍ പറയുന്നത്.
ഇടിച്ചക്ക ഏറ്റവും മികച്ചത്
മള്‍ബറി കുടുംബത്തില്‍പെട്ട വൃക്ഷമാണ് ചക്ക. മരത്തില്‍ വിളയുന്ന ഫലവര്‍ഗങ്ങളില്‍ വച്ച് ലോകത്തിലെ തന്നെ ഏറ്റവും വലുതാണിത്. ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ചക്കയുടെ തൂക്കം 34 കിലോയാണ്. എന്നാല്‍ 70 കി ഗ്രാമിനു മുകളിലുള്ള ചക്കകള്‍ തമിഴ്നാട്ടിലെ കുടയൂര്‍ ജില്ലയിലുള്ള പണ്‍റുട്ടിയില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വരിക്ക, കൂഴ എന്നിങ്ങനെ രണ്ടുതരം ചക്കകളാണുള്ളത്. വരിക്കയെ അപേക്ഷിച്ച് കൂഴചക്കയില്‍ കൂടുതല്‍ അളവില്‍ നാരുകളുണ്ട്. വിളയാത്ത ചക്ക (ഇടിച്ചക്ക) വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധമാണിത്. വിറ്റമിന്‍ എ, ബി2, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഇടിച്ചക്ക.
കോംപ്ളക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ധാരാളമായി ചക്കയിലുണ്ട്. വിറ്റമിന്‍ സിയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.
തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.
പ്രമേഹരോഗികള്‍ക്കു കഴിക്കാമോ?
അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇടയ്ക്കു വല്ലപ്പോഴും രണ്ടു മൂന്നു ചുള ചക്കപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.
ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമത്രേ. ചക്കക്കുരുവിലുള്ള എ, സി വിറ്റമിനുകളും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. കാന്‍സര്‍ നിര്‍ണയത്തിനും ചക്കക്കുരുവിനു പങ്കുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ രോഗിയില്‍ റേഡിയേഷന്‍ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്ന് അറിയാന്‍ സഹായിക്കുമെന്നും ഈ മേഖലയിലുള്ള പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ നിര്‍ണയത്തിനും നെക്റ്റിന്‍ സഹായിക്കുമത്രേ.
കേരളത്തിലെ ഗവേഷണങ്ങള്‍ പറയുന്നത്
തിരുവനന്തപുരം സിഎസ്ഐആര്‍-ന്റെ അഗ്രോപ്രൊസസിങ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്റ്റ്സ് ഡിവിഷനിലെ ഡോ എ സുന്ദരേശന്റെയും ഡോ പി നിഷയുടെയും ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ചക്കയ്ക്കുണ്ടെന്നാണ്. ഇവരുടെ പഠനമനുസരിച്ച് ചക്കച്ചുളയില്‍ ഓരോ 100 ഗ്രാമിലും 18.9 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.8 ഗ്രാം ധാതുലവണങ്ങള്‍, 30 ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റമിന്‍ എ, 0.25 ഗ്രാം തയാമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആദ്യഘട്ടിലെ ഗവേഷണങ്ങള്‍ അനുസരിച്ച് മാനസികസംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ചക്ക സഹായകരമാണ്.
ചക്കവൈന്‍ ഉണ്ടാക്കാം
ചക്കവൈനിനു വേണ്ട ചേരുവകള്‍: ചക്കച്ചുള- 5 കിഗ്രാം (പഴുത്ത വരിക്കച്ചക്ക), പഞ്ചസാര- മൂന്ന് കിലോ വെള്ളം- അഞ്ചു ലിറ്റര്‍, കറുവപ്പട്ട- 15 എണ്ണം, ഗ്രാമ്പു - 20 എണ്ണം പൊട്ടാസ്യം ബൈ മെറ്റാസള്‍ഫേറ്റ്- 500 മി ഗ്രാം, വൈന്‍, യീസ്റ്റ്- 20 ഗ്രാം.
ചക്കച്ചുള നന്നായുടച്ചശേഷം പഞ്ചസാര, തിളപ്പിച്ചാറിയ വെള്ളം ചതച്ചെടുത്ത ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ വച്ച് രണ്ടു മണിക്കൂറിനുശേഷം, 20 ഗ്രാം യീസ്റ്റ് 100 മിലീ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ച് ഒരുമണിക്കൂര്‍ വച്ചെടുക്കുന്ന സ്റ്റാര്‍ട്ടര്‍ ലായനി ചേര്‍ത്ത് ഇളക്കി ഭരണികളില്‍ അടച്ച് സൂക്ഷിക്കുന്നു. 15 ദിവസത്തിനുശേഷം ലായനി അരിച്ചെടുത്ത് മുട്ടയുടെ വെള്ള പതപ്പിച്ചു ചേര്‍ത്ത് 20 ദിവസം കൂടി അടച്ചു വയ്ക്കുന്നു. അതിനു ശേഷം, തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് സൂക്ഷിക്കാം.
തമിഴ്നാട്ടിലെ കുടയൂര്‍ ജില്ലയിലെ പണ്‍റുട്ടി എന്ന ഗ്രാമമാണ് ചക്കഗ്രാമമെന്ന പേരില്‍ പ്രശസ്തമാകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗം ഇവിടെയാണ്. പണ്‍റുട്ടിക്കാരുടെ ജീവിതമാര്‍ഗം തന്നെ ചക്ക കൃഷിയാണെന്നു പറയാം. ഒരേക്കര്‍ തുടങ്ങി 10-20 ഏക്കറിലധികം വരെ ചക്കകൃഷി ഇവിടുത്തെ സ്ഥലവാസികള്‍ക്കുണ്ട്. പണ്‍റുട്ടിക്കാര്‍ സ്വന്തമായ കൃഷിരീതി വഴി വര്‍ഷത്തില്‍ എല്ലാ മാസവും തന്നെ ചക്ക വിളയിക്കുന്നുണ്ട്. പ്രതിദിനം 1500 ലോഡ് ചക്കയാണ് പണ്‍റുട്ടിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നത്.
_ഡോ അനിതാ മോഹന്‍, തിരുവനന്തപുരം.
ഡോ നിഷ പി സയന്റിസ്റ്റ്, അഗ്രോ പ്രൊസസിങ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്റ്റ്സ് ഡിവിഷന്‍, തിരുവനന്തപുരം._
പണ്ട് കേരളത്തില്‍ വന്നൊരു വിദേശി ചക്ക കണ്ടിട്ട് ഹൊ ഇതെന്തൊരു പഴം! ഒരാടിന്റെ വലിപ്പമുണ്ടല്ലോ ഇതിന്! എന്ന് അന്തം വിട്ടതായി ഒരു കഥയുണ്ട്. ആ അന്തംവിടലില്‍ കാര്യമുണ്ട്. മരത്തിലുണ്ടാകുന്ന പഴങ്ങളില്‍ ലോകത്തിലെ ഏറ്റവും വലുത് ചക്കപ്പഴമാണ്. വലുപ്പത്തില്‍ മാത്രമല്ല പോഷകഗുണത്തിലും ഔഷധഗുണത്തിലും ചക്ക ഒന്നാം സ്‌ഥാനത്തുതന്നെയാണ്. എയ്‌ഡ്സ് വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കേരളത്തില്‍ പാഴാക്കപ്പെടുന്ന ഫലങ്ങളില്‍ ഒന്നാം സ്‌ഥാനത്തും ചക്ക തന്നെ.
ചക്കക്കുരുവിലും ചുളയിലുമുള്ള ജാക്കലിന്‍, ലെയ്‌റ്റിന്‍ എന്നീ ഘടകങ്ങള്‍ക്ക് എയ്‌ഡ്സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയത് ജീന്‍ ഫവേറോയും സംഘവുമാണ്. ഫ്രാന്‍സിലെ മോണ്ട് പെല്ലര്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം ശാസ്‌ത്രജ്‌ഞനാണ് ജീന്‍ ഫവേറോ. ചക്കക്കുരുവിന്റെ തവിട്ടു നിറത്തിലുള്ള തൊലിയില്‍ കാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്‌ത്രലോകം മുമ്പേ തന്നെ കണ്ടെത്തിയിരുന്നു.
മള്‍ബറി കുടുംബം
മള്‍ബറി (മോറേസി) കുടുംബക്കാരനാണ് ചക്ക. ചക്കയുടെ ശാസ്‌ത്രനാമം ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോ ഫില്ലസ്. ഇംഗ്ലീഷുകാരിതിനെ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക്ക് ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്‌കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ് നമ്മുടെ ചക്ക അറിയപ്പെടുന്നത്.
വൃശ്‌ചികമാസത്തോടെ പെട്ടന്നാണ് പ്ലാവിന്റെ തായ്‌ത്തടിയിലും ചില്ലകളിലുമെല്ലാം ചക്ക പോളയിടുന്നത് (ചക്ക പൂക്കുക എന്ന് ആരും പറയാറില്ല). വലിപ്പം വയ്‌ക്കുന്നതിനൊപ്പം ചക്കപ്പുറത്തുള്ള മുള്ളുകളെല്ലാം നന്നായി വിരിഞ്ഞു പരക്കുന്നു. വേനല്‍ക്കാലമാകുമ്പോഴേക്കും അത് മൂത്ത് പാകമാകും.
മൂത്ത ചക്ക പ്ലാവില്‍നിന്നും കെട്ടിയിറക്കുന്നതാണ് കേടുവരാതിരിക്കാന്‍ നല്ലത്. ഇതു പഴുപ്പിച്ചെടുക്കാം. പഴുത്ത ചക്ക വട്ടത്തില്‍ മുറിച്ച് മൊളഞ്ഞില്‍ അഥവാ വെളഞ്ഞി (അരക്ക്) ചകിരിയിലോ മുളങ്കോലിലോ ചുറ്റിയെടുക്കണം. വീണ്ടും ചെറുകഷണങ്ങളാക്കി കൂഞ്ഞിലും ചെത്തി വിടര്‍ത്തിയാല്‍ ചക്കച്ചുള തിന്നാന്‍ പാകത്തിന് റെഡിയായി.
പ്ലാവിലകൊണ്ട് കഞ്ഞികുടിച്ചാല്‍
പണ്ട് കുത്തരിക്കഞ്ഞി കേരളീയരുടെ ഒരു നിത്യാഹാരമായിരുന്നു. നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ് കഞ്ഞി കുടിക്കുക. ഇങ്ങനെ കഞ്ഞി കുടിക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. ചൂടുകഞ്ഞി എളുപ്പം തണുക്കും. കിണ്ണത്തിലെ കഞ്ഞി ഒരു വറ്റുപോലും കളയാതെ മുഴുവന്‍ വടിച്ചു കുടിക്കാം. കൂടാതെ പ്ലാവിലയ്‌ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്. പഴുത്ത പ്ലാവിലകൊണ്ട് കഞ്ഞി കുടിക്കുന്നത് വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു.
ചക്കയ്‌ക്കു ചുക്ക്
അധികമായാല്‍ അമൃതും വിഷമാണല്ലോ. ചക്ക അധികം തിന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളില്ലാതെയാക്കാന്‍ ചുക്കുകാപ്പിയോ കഷായമോ കുടിച്ചാല്‍ മതി എന്നാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്. മുള്ള് ചെത്തി ചക്കമടല്‍ കൂടി ചേര്‍ത്ത് പുഴുങ്ങിയാലും വയറിന് നല്ലതാണ്. പഴുത്ത ചക്ക നെയ്യോ തേനോ ചേര്‍ത്ത് കഴിച്ചാലും ഒരസുഖവുമുണ്ടാകില്ല.
ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ ഇനിയുമുണ്ട്
ചക്കയാണോ ചൂന്നു നോക്കാന്‍.
ചക്കയിട്ടകള്ളന്‍ മെക്കട്ടുകയറുകയോ.
ചക്കയ്‌ക്ക് ചുക്ക് മാങ്ങായ്‌ക്ക് തേങ്ങ.
ചക്കയ്‌ക്കു തക്ക കൂട.
ചക്കയ്‌ക്ക് തേങ്ങ കടംവാങ്ങിയെങ്കിലും കൂട്ടണം.
ചക്കയ്‌ക്കും മുള്ളുണ്ട്, ഉമ്മത്തിന്‍കായ്‌ക്കും മുള്ളുണ്ട്.
ചക്കപോലത്തെ വാക്കും ചക്കപോലത്തെ നെഞ്ചും.
ചക്ക തിന്നും തോറും പ്ലാവു വയ്‌ക്കാന്‍ തോന്നും
ചക്ക തിന്നാനും ശാസിക്കണം.
ചക്ക കട്ട ഏഴിനാണ് പട്ടി കുരയ്‌ക്കുന്നത്.
ചക്കക്കൂഞ്ഞിലും ചന്ദനക്കുരന്നും സമം.
കടംകഥകളിലുമുണ്ട് ചക്ക
മുള്ളുവേലി പൊളിച്ചു
ചള്ളുവേലി പൊളിച്ചു
മധുരക്കുടം പൊളിച്ചു
മാണിക്യകല്ലുകണ്ടു.
മുള്ളുണ്ട് മുരിക്കല്ല
പാലുണ്ട് പശുവല്ല
വാലുണ്ട് വാനരനല്ല
നൂലുണ്ട് പട്ടമല്ല
പുറം മുള്ളുവേലി
അകം വള്ളിവേലി
അതിനകത്ത് സ്വര്‍ണക്കൂട്
അതിനകത്തൊരൊറ്റക്കണ്ണന്‍
പെട്ടിപെട്ടകം
മുരിക്കിന്‍ പെട്ടകം
പെട്ടിതുറുക്കുമ്പോള്‍ കസ്‌തൂരി ഗന്ധം
(ചക്ക മുറിക്കുന്നത്)
പച്ചച്ചൊരു മുരിക്കിന്‍ പെട്ടി
പെട്ടിനിറയെ ചപ്പും ചവറും
ചെപ്പിനകത്തു നിറയെ കുപ്പി
കുപ്പിയിലൊക്കെയൊരേവിധ ഗുളിക.
നാടന്‍ പ്ലാവിനങ്ങളുടെ രക്ഷയ്‌ക്കായി
നാടന്‍ പ്ലാവിനങ്ങളുടെ ജനിതക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാലയും വനംവകുപ്പും ചേര്‍ന്ന് ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുപ്പത്തഞ്ചോളം നാടന്‍ പ്ലാവിനങ്ങള്‍ ശേഖരിച്ച് പ്രത്യേക തോട്ടത്തില്‍ സംരക്ഷിച്ചിട്ടുണ്ട്.
കര്‍ക്കടകത്തിലെ ചക്കക്കുരു
കര്‍ക്കടകത്തില്‍ ചക്കക്കുരുവിന് പ്രത്യേക രുചിയാണെന്നാണ് പഴമക്കാര്‍ പറയാറ്. കര്‍ക്കടമാസമാകുമ്പോഴേക്കും ചക്കക്കാലം കഴിയുകയും ചെയ്യും. അതുകൊണ്ട് ചക്കയും ചക്കക്കുരുവും കേടുകൂടാതെ സൂക്ഷിച്ചു വയ്‌ക്കാന്‍ ചില ഉപായങ്ങള്‍ അവര്‍ കണ്ടെത്തിയിരുന്നു. പച്ചച്ചക്കച്ചുള കപ്പ ഉണക്കിയെടുക്കുന്നതുപോലെ വെയിലത്തിട്ട് ഉണക്കി ചാക്കില്‍ കെട്ടിവച്ച് സൂക്ഷിക്കാം.
പഴുത്ത ചക്കയുടെ കുരുവെടുത്ത് മേല്‍പ്പോളകളഞ്ഞ് പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് അതില്‍ നല്ല കളിമണ്ണ് വെണ്ണ പോലെ അരച്ച് തേച്ച് വെയിലത്തു വച്ച് ഉണക്കിയെടുക്കുന്നു. ഒരു വലിയ മണ്‍കലത്തില്‍ മണല്‍ നിറച്ച് ഈ ചക്കക്കുരു അതില്‍ കുഴിച്ചിട്ടാല്‍ കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാം.
കിഴക്കിന്റെ ഓക്ക്
പാശ്‌ചാത്യ നാടുകളില്‍ സുലഭമായി കണ്ടുവരുന്ന കടുപ്പമേറിയ മരത്തടിയുള്ള വൃക്ഷമാണ് ഓക്ക്. ഓക്കിനു തുല്യമായ തടിയാണ് പ്ലാവിന്റേതും. അതുകൊണ്ട് കിഴക്കിന്റെ ഓക്ക് എന്നൊരു വിളിപ്പേരും പ്ലാവിനുണ്ട്.
ചക്കേം മാങ്ങേം ആറുമാസം
വേനല്‍കാലമായാല്‍ ചക്കയും മാങ്ങയുമായി. പണ്ടൊക്കെ ആറുമാസക്കാലം വീടുകളിലൊക്കെ ഇതുകൊണ്ടുള്ള വിഭവങ്ങളായിരിക്കും. ഇതില്‍ നിന്നാണ് ചക്കേം മാങ്ങേം ആറുമാസം, അങ്ങനേം ഇങ്ങനേം ആറുമാസം എന്ന ചൊല്ലുണ്ടായത്. ചക്ക വിരിയുന്നതോടുകൂടി ഇടിച്ചക്ക, ഇടിച്ചക്ക മൂത്താല്‍ കൊത്തച്ചക്ക, കൊത്തച്ചക്ക മൂത്താല്‍ പച്ചച്ചക്ക, പച്ചച്ചക്ക പഴുത്താല്‍ ചക്കപ്പഴം എന്നിങ്ങനെ ചക്കകൊണ്ടുള്ള പല വിഭവങ്ങള്‍ അടുക്കളയിലരങ്ങേറും. ചക്ക ചെറുതായിരിക്കുമ്പോള്‍ മുള്ള് ചെത്തിക്കളഞ്ഞ് കൊത്തിനുറുക്കി വേവിച്ച് അമ്മിമേല്‍ വച്ച് ഇടിച്ചൊതുക്കിയാണ് ഇടിച്ചക്കത്തോരനുണ്ടാക്കുക. അതുകൊണ്ടാണ് ഇതിന് ഇടിച്ചക്ക എന്നു പേരു വന്നത്. കണ്ണൂര്‍ ഭാഗത്ത് ഈ വിഭവത്തിന് ചക്കപൊടിന്തോല് എന്നാണ് പറയുക.ചക്കക്കുരു മൂക്കുന്നതിന് മുമ്പേ പറിച്ച് മുള്ളു ചെത്തിക്കളഞ്ഞ് മടലും ചുളയും കുരുവും ഒരുമിച്ച് കൊത്തിയരിഞ്ഞ് കറിവയ്‌ക്കുകയോ പുഴുങ്ങുകയോചെയ്യും. ഒന്നായി കൊത്തിയരിഞ്ഞ് കറിവയ്‌ക്കുന്നതുകൊണ്ടാണിത് കൊത്തച്ചക്ക എന്നു പേരുവന്നത്. പച്ചച്ചക്കകൊണ്ട് ഉപ്പേരിയും പുഴുക്കും എരിശേരിയും അവിയലും കൂട്ടുകറിയുമൊക്കെ ഉണ്ടാക്കാം.
ഒരു ചക്ക = ഒരു കൂട്ടം പഴം
ഒരു ചക്ക എന്നു നാം പറയാറുണ്ടെങ്കിലും ഒരു ചക്ക ഒരു കൂട്ടം പഴമാണ്. അതിലെ ഓരോ ചുളയും ഓരോ പഴമാണ്.
മൊളഞ്ഞില്‍ കൊണ്ട് ഓട്ടയടയ്‌ക്കാം
ചക്ക മൊളഞ്ഞില്‍ തീയില്‍ കാണിച്ച് ഉരുക്കിയെടുത്ത് ഇരുമ്പുബക്കറ്റിന്റെയും അലുമിനിയം പാത്രങ്ങളുടെയും ഓട്ടയടയ്‌ക്കാം. പാചകം ചെയ്യാന്‍ ഉപയോഗിക്കാത്ത പാത്രങ്ങളിലാണ് ഇങ്ങനെ ഓട്ട അടയ്‌ക്കുക.
ആടും പ്ലാവും
ആടിനേറ്റവും ഇഷ്‌ടപ്പെട്ട ആഹാരമാണ് പഴുത്തപ്ലാവില. കറവയുള്ള ആടിന് പച്ചപ്ലാവില കൊടുത്താല്‍ പാലധികം കിട്ടും. പണ്ടൊക്കെ ആടിനെ കറക്കുമ്പോള്‍ പച്ചപ്ലാവില അതിന്റെ മുന്നില്‍ കെട്ടിത്തൂക്കും. ആട് അതു കടിച്ചു തിന്നുമ്പോള്‍ നിര്‍ത്താതെ പാല്‍ ചുരത്തുമത്രെ.
പഴുതാര കടിച്ചാല്‍ പ്ലാവില മരുന്ന്
പഴുതാര കടിച്ചാല്‍ പഴുത്ത പ്ലാവില തുളസിച്ചാറില്‍ അരച്ചു മുറിവില്‍ പുരട്ടിയാല്‍ മതി. പഴുതാരവിഷം മാറികിട്ടും.
കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ് ഒരു കണക്ക്. ഈ പ്ലാവുകളില്‍ നിന്നൊക്കെയായി ഒരു വര്‍ഷം ശരാശരി 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്. മുറ്റത്തെ മുല്ലയ്‌ക്കു മണമില്ലെന്നു പറഞ്ഞതുപോലെയുള്ള മലയാളികളുടെ മനോഭാവം കാരണം ഇതില്‍ വലിയൊരുഭാഗവും പാഴാക്കപ്പെടുകയാണ്. ഉണക്കിയും പൊടിച്ചും മൂല്യവര്‍ദ്ധിത ഉല്‌പന്നങ്ങള്‍ ഉണ്ടാക്കിയും മറ്റും ഈ പാഴാകല്‍ ഇല്ലാതാക്കാം. കീടനാശിനിയോ രാസവളമോ സ്‌പര്‍ശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്തുന്നതില്‍ ഒരു പ്രധാന പങ്കാളിയാക്കാം.
മുട്ടംവരിക്കയും സിലോണ്‍ പ്ലാവും
നമ്മുടെ നാട്ടില്‍ പല നാടന്‍ ഇനങ്ങളും പ്രചാരത്തിലുണ്ടെങ്കിലും തേനൂറുന്ന ചുളകളുള്ള മുട്ടം വരിക്കയും ശ്രീലങ്കന്‍ തേന്‍ വരിക്കയുമാണ് എല്ലാവര്‍ക്കുമിഷ്‌ടം. വെള്ളായണി കാര്‍ഷിക കേന്ദ്രമാണ് മുട്ടംവരിക്ക വികസിപ്പിച്ചെടുത്തത്. ശ്രീലങ്കയില്‍ നിന്നും 1947 ല്‍ ഇറക്കുമതി ചെയ്‌ത ചക്കയിനമാണ് സിലോണ്‍ പ്ലാവ്. ബാര്‍ലിയാര്‍ -1, പാലൂര്‍ - 1, പേച്ചിപ്പാറ മുതലായ ഇനങ്ങള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചവയാണ്. ദക്ഷിണേന്ത്യയില്‍ ഒരു കാലത്ത് വളരെയേറെ കാണപ്പെട്ടിരുന്ന ഒരു പ്രാചീനയിനം ചെറിയ ചക്കയാണ് രുദ്രാക്ഷി. ഇന്ന് ഈ ഇനം വംശനാശം നേരിടുകയാണ്.
വേനല്‍ക്കാലത്ത് നാടെങ്ങും സുലഭമായ ഒന്നാണ് ചക്ക. വേനലവധിയില്‍ കുട്ടികള്‍ പ്ലാവില്‍ ഊഞ്ഞാലിട്ടും പ്ലാവിലകൊണ്ട് തൊപ്പിയുണ്ടാക്കിയും പ്ലാവിന്‍ ചുവട്ടില്‍ കളിവീടുണ്ടാക്കിയും പ്ലാവില കൊണ്ട് കയില്‍ കുത്തി കളിവീട്ടിലുണ്ടാക്കിയ കഞ്ഞിയും പായസവും കഴിച്ച് കളിച്ചിരുന്ന ഒരു കാലം ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്.
ചക്കക്ക് മലയാളികള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നതാണ് സത്യം . എന്നാല്‍ ബോംബെ , തമിഴ്‌നാട് എന്നിവിടങ്ങളിലും ഗള്‍ഫ്, അമേരിക്ക, തുടങ്ങിയ വിദേശനാടുകളിലും ചക്കക്ക് വളരെ പ്രിയമാണുള്ളത് . ഇവിടെ നിന്നും ഒരു ചക്കക്ക് 8ഉം10 ഉം രൂപ നല്‍കി വാങ്ങിക്കൊണ്ടുപോയി മറുനാടുകളിലേക്ക് കയറ്റിഅയക്കുകയാണ് . അവിടെ ഒന്നിന് 250 -300 രൂപക്കാണ് വിറ്റഴിക്കുന്നത് . ചുളപറിച്ച് വില്‍ക്കുന്നതും സാധാരണയാണ് . ഒരുപക്ഷേ കേരളത്തിലേക്കാള്‍ ചക്കയുടെ ലഭ്യത അവിടങ്ങളില്‍ കുറവായതുകൊണ്ടോ അതോ ചക്കയുടെ മഹാത്മ്യം മറുനാട്ടുകാര്‍ തിരിച്ചറിഞ്ഞതുകൊണ്ടോ ആകാം ഇത്ര ഡിമാന്റ് .
ആര്‍ട്ടോകാര്‍പ്പസ് ഹെട്രോഫിലസ് എന്നുവിളിക്കപ്പെടുന്നതും മൊറേസിയ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചക്ക പഴങ്ങളില്‍ വച്ച് ഏറ്റവും വലുതാണ്. 30 മീറ്ററിലധികം ഉയരത്തില്‍ വളരുന്ന പ്ലാവ് ട്രോപ്പിക്കല്‍ പ്രദേശങ്ങളിലാണ് കണ്ടു വരുന്നത് . ഈര്‍പ്പവും മഴയും ലഭ്യമാകുന്ന സ്ഥലങ്ങളില്‍ ധാരാളമായി കാണുന്നു. മലേഷ്യ , തായ്‌ലന്റ് , ബ്രസീല്‍ എന്നിവിടങ്ങളില്‍ ചക്കധാരാളമായും വിളയുന്നുണ്ട്. ഒരുചക്കക്ക് 3മുതല്‍ 30 കി. ഗ്രാം വരെ തൂക്കമുണ്ടാകും . ഒരുചക്കയില്‍ 50 മുതല്‍ 500 വരെ ചുളകള്‍ ഉണ്ടാകാം.
100 ഗ്രാം ചക്കയില്‍ 95 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക് .അതുപോലെ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഫ്രക്‌ടോസ് , സുക്രോസ് തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ചക്കയിലെ നാരുകള്‍ വന്‍കുടലില്‍ കാന്‍സറിനുകാരണമാകുന്ന രാസവസ്തുക്കളെ ഇല്ലായ്മ ചെയ്യുന്നു. വിറ്റാമിന്‍ എ ക്കു പുറമെ എസ്-കരോട്ടിന്‍ , ക്‌സാന്തിന്‍, ക്രിപ്‌റ്റോസാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് അത്യുത്തമമാണ് . രോഗ പ്രതിരോധ ശക്തി നല്‍കുന്നതിനുസഹായിക്കുന്ന വിറ്റാമിന്‍ സി. , ബി- 6, നിയാസില്‍ , റൈബോഫ്‌ളെവിന്‍ , ഫോളിക്കാസിഡ് എന്നിവയും ചക്കയിലുണ്ട്. പച്ചചക്കയില്‍ പൊട്ടസ്യം , മഗ്നീഷ്യം , മാംഗനീസ് , അയേണ്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ബ്ലഡ് പ്ലഷര്‍ , ഹാര്‍ട്ട് ബീറ്റ് റെറ്റ് എന്നിവ ക്രമപ്പെടുത്തുന്നു. പ്രമേഹത്തിനു പച്ചച്ചക്ക വളരെ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. . ചക്കക്കുരുവില്‍ അന്നജം , പ്രോട്ടീന്‍ , മിനറല്‍സ് എന്നിവ ധാരാളമുണ്ട്. ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ നാം ഗ്രഹണി പിടിച്ച പിള്ളാര് ചക്കക്കൂട്ടാന്‍ കണ്ടപോലെ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. പക്ഷേ ചക്കക്കൂട്ടാന് ഇത്രയേറെ പോഷകമൂല്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് സത്യം .
തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചക്ക വിഭവങ്ങളുടെ പ്രദര്‍ശനവും ചക്കവിഭവങ്ങളെക്കുറിച്ച് ഒരു സെമിനാറും നടത്തി. കേരളത്തില്‍ വര്‍ഷം തോറും 3 ലക്ഷം ടണ്‍ ചക്ക വിളയുന്നു വെന്നാണ് കണക്ക്. ഇതില്‍ 75 ശതമാനവും പാഴായിപോകുന്നു. കാര്യക്ഷമമായ സംസ്‌കരണ മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ വിളയുന്ന ചക്ക മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല . ഇത്തരം സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു സെമിനാര്‍ വ്യവസായകേന്ദ്രംതുടങ്ങിയത്. ചാലക്കുടിയില്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ സൊസൈറ്റിക്ക് ചക്ക സംസ്‌ക്കരണഫാക്ടറി തുടങ്ങാന്‍ 13.55 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കിയതായും ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കൃപകുമാര്‍ പറഞ്ഞു.
ചക്ക അച്ചാര്‍മുതല്‍ ചക്ക ഐസ്‌ക്രിംവരെ , ചക്ക സൂപ്പ് മുതല്‍ ചക്ക സിക്സ്റ്റീഫൈവ് , ചക്ക മഞ്ചൂരിയും വരെ നീളുന്ന കൊതിയൂറുന്ന വിഭവങ്ങള്‍ . ഒപ്പം ദാഹമകറ്റാന്‍ ചക്കത്തൊലിയിട്ട് തിളപ്പിച്ചാറിയ വെള്ളം , ചക്കപ്പായസം എന്നിങ്ങനെ 21 തരം ചക്ക വിഭവങ്ങളെ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി . ഇതോടൊപ്പം ചക്ക വിഭവങ്ങളുമായി സ്വാദിഷ്ഠമായ സദ്യയും ഉണ്ടായിരുന്നു.
ചില ചക്കവിഭവങ്ങളെ പരിചയപ്പെടുത്താം
ചക്ക വറുത്തത് മധുരത്തില്‍
പച്ചചക്കച്ചുളകള്‍ നീളത്തില്‍ അരിയുക . പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിച്ച് നൂല്‍ പരുവത്തിലാക്കുക . അതില്‍ ഏലക്കാപൊടിചേര്‍ക്കുക . ചൂടായ എണ്ണയില്‍ അല്‍പം ഉപ്പുവെള്ളമൊഴിച്ച് ചക്കച്ചുളകള്‍ വറുത്തുകോരുക . അവയുടെ മേല്‍ പഞ്ചസാരപ്പാനി വിതറുക .
ചക്കപ്പഴം പൊരിച്ചത്
ചക്കപ്പഴചുളകള്‍ കുരുകളഞ്ഞശേഷം രണ്ടായിമുറിക്കുക . കാല്‍കപ്പ് വെള്ളത്തില്‍ മൈദയും പഞ്ചസാരയും ഉപ്പും ചേര്‍ത്തുകലക്കുക .നിറത്തിനുവേണ്ടി അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം . ചക്കച്ചുള ഈ കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക
ചക്കക്കുരു ബോണ്ട
ചക്കക്കുരു തൊല നീക്കിയശേഷം വെള്ളത്തിലിട്ട് അല്‍പം ഉപ്പുചേര്‍ത്ത് വേവിക്കുക . വെള്ളം ഊറ്റിയശേഷം ചക്കക്കുരു പൊടിക്കുക . അതില്‍ തേങ്ങയും ശര്‍ക്കരയും ഏലക്കാപൊടിയും ചേര്‍ത്ത് കുഴക്കുക . ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. .ഇത് എണ്ണയില്‍ മൊരിയിച്ചെടുക്കുക
ചക്കഇറച്ചിചേര്‍ത്ത്‌വേവിച്ചത്
ഇറച്ചി സവാള , ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക് , മുളക് പൊടി,മല്ലിപ്പൊടി എന്നിവചേര്‍ത്ത് വേവിക്കുക . ചക്കച്ചുളയും കുരുവുംചെറിയകഷ്ണങ്ങളാക്കി അല്‍പം വെള്ളത്തില്‍ മഞ്ഞപ്പൊടിചേര്‍ത്ത് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഇറച്ചിക്കൂട്ട് അതിലിട്ട് ചേര്‍ത്തിളക്കുക . തേങ്ങയും ജീരകവും അരച്ച് ഈ കൂട്ടിലേക്ക് ചേര്‍ക്കുക . എണ്ണയില്‍ ചെറിയഉള്ളിയും വേപ്പിലയും വറുത്ത് ഇതിനോടൊപ്പം ചേര്‍ത്തിളക്കുക .
ചക്ക ഉപ്പുമാവ്
ഒരുപത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് അതില്‍ പച്ചമുളക് കറിവേപ്പില , സവാള എന്നിവയും ചക്കച്ചുളക്കഷ്ണങ്ങളും ചേര്‍ത്തു വാട്ടുക .അതില്‍ ഉപ്പുചേര്‍ത്ത് 3 കപ്പ് വെള്ളമൊഴിക്കുക തിളക്കുമ്പോള്‍ റവയും തേങ്ങയും ചേര്‍ക്കുക . ചെറുതീയില്‍ വറ്റിച്ചെടുക്കുക .
കൂടാതെ ചക്ക വറുത്തത്,ചക്ക ഹല്‍വ ഇതൊക്കെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് .ചക്ക സുലഭമായി കിട്ടുന്ന ഇക്കാലത്ത് കൂടുതല്‍ ചക്ക വിഭവങ്ങള്‍ നമ്മുടെ തീന്‍മേശപ്പുറത്തെത്തട്ടെ……..
പീന എ. പൂവ്വത്തിങ്കല്‍
ചക്ക കുപ്പയിലെ മാണിക്യമാണെന്ന് തിരിച്ചറിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളാണ് പാലാ വെളിയന്നൂര്‍ മൂലക്കാട്ട് ജയിംസ് ജോസഫ.് ചക്ക പുഴുങ്ങിയും പഴുപ്പിച്ചും ഭക്ഷിക്കാന്‍ മാത്രമെ ഏറെപ്പേര്‍ക്കും അറിയൂ. അതേ സമയം മൂല്യവര്‍ധനയിലൂടെ നൂറുകണക്കിനു വിഭവങ്ങള്‍ ചക്കയില്‍ നിന്ന് തയാറാക്കി വിറ്റഴിക്കാമെന്ന് മൈക്രോ സോഫ്റ്റിന്റെ മുന്‍ ഡയറക്ടറായിരുന്ന ജയിംസ് തെളിയിച്ചിരിക്കുന്നു. ചക്ക സംസ്‌കരണത്തിനും വിപണനത്തിനുമായി ജാക്ക് ഫ്രൂട്ട് 365 എന്ന കമ്പനി സ്ഥാപിച്ചാണ് ചക്ക വിഭവങ്ങളെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ ജയിംസ് എത്തിക്കുന്നത്. ചക്ക വിഭവങ്ങളില്‍ 75 പേറ്റന്റുകള്‍ ഈ ചെറുപ്പക്കാരന് സ്വന്തം.
ഫ്രീസ് െ്രെഡ എന്ന സംസ്‌കരണവിദ്യയിലൂടെ ചക്കച്ചുള സാധാരണ താപനിലയില്‍ സൂക്ഷി ച്ച് വര്‍ഷം മുഴുവന്‍ ചക്ക വിഭവങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിയുന്നു. നിര്‍ജലീകരണത്തിലൂ ടെ ചക്കയുടെ ഭാരം 82 ശതമാന ത്തോളം കുറയ്ക്കാനാകും. പാല്‍ പ്പൊടി വെള്ളത്തിലിട്ട് പാലാക്കി മാറ്റുന്നതുപോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന ചക്കച്ചുളകളെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോ ഗിക്കാം. ജാക്ക് ഫ്രൂട്ട് ബട്ടര്‍ മസാല, ബ്രഡ് പുഡിംഗ്, ചക്കപ്പായസം, പൈസ്, കബാബ്, കേക്ക് തുടങ്ങിയ വിഭവങ്ങള്‍ നക്ഷത്ര ഹോട്ടല്‍ ശൃംഖലകളില്‍ വരെ വന്‍ഹിറ്റാ യിരിക്കുന്നു.
150ലേറെ ഉത്പന്നങ്ങള്‍ ചക്ക സംസ്‌കരിച്ച് തയാറാക്കാമെന്നാണ് ജയിംസിന്റെ പക്ഷം. ചക്കച്ചുള, ചവിണി, കുരു, മടല്‍, കൂഞ്ഞില്‍ തുടങ്ങി ഏതു ഭാഗവും സംസ്‌കരിച്ച് രുചികരമാക്കാം. ഇടിഞ്ച ക്കയ്ക്കു വിദേശത്തും വിപണി വളരുകയാണ്. ചക്കപ്പഴത്തില്‍ നിന്നും ജാം, ഹല്‍വ, ജെല്ലി, വൈന്‍, ശീതളപാനീയം, നെക്ടര്‍, വിനാഗിരി, സ്‌ക്വാഷ്, ഐസ്‌ക്രീം, ഫ്രൂട്ട്ബാര്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ജയിംസ് തയാറാ ക്കുന്നു. ചക്ക പപ്പടമാണ് അടു ത്തകാലത്ത് വിപണിയില്‍ പ്രിയം നേടിയ മറ്റൊരു ചക്ക വിഭവം.
ചക്കയെപ്പറ്റി ഗോഡ്‌സ് ഓണ്‍ ഓഫീസ്’എന്ന പുസ്തകം അടുത്തയിടെ രചിച്ച് ജയിംസ് കേരളത്തിന്റെ സ്വന്തം വിഭവത്തിന്റെ വിശേഷങ്ങളും ഗുണമേന്‍മയും വ്യക്തമാക്കി. അധ്വാനിക്കാന്‍ ആത്മാര്‍ഥമായ മനസുണെ്ടങ്കില്‍ ഏതു സംരംഭവും വിജയമാക്കാമെന്നാണ് ജയിംസിന്റെ പക്ഷം. ജയിംസിന്റെ ജാക്ക്ഫ്രൂട്ട് 365 എന്ന സ്ഥാപനം ലക്ഷ്യമിടുന്നത് മലയാളനാടിന്റെ ഭക്ഷ്യസംസ്‌കാരം ലോകമെങ്ങും വ്യാപിപ്പി ക്കുന്നതിനാണ്.നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഇടിഞ്ചക്ക മുതല്‍ പഴംചക്കവരെ വാങ്ങി മൂല്യവര്‍ധനനടത്തി മറ്റു സംസ്ഥാനക്കാര്‍ കയറ്റുമതി യിലൂടെ പണമുണ്ടാക്കുന്നു. 2000 കോടി രൂപയുടെ ചക്കയാണ് നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും പാഴായിപ്പോകുന്നത്. തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ ചക്ക സംസ് കരണം ചെറകിട വ്യവസായമായി വളര്‍ത്തിയിരിക്കുന്നു- ജയിംസ് അഭിപ്രായപ്പെട്ടു.
ചക്കയുടെ വന്‍ സാധ്യതകള്‍ മലയാളി തിരിച്ചറിയുന്നില്ല. ഓരോ സീസണിലും മുറ്റത്തും തൊടിയിലും പഴുത്തുവീഴുന്ന ഓരോ ചക്കയും നൂറും ആയിരവും രൂപയുടെ വിഭവമാണ്. പ്രോട്ടീന്‍ സമൃദ്ധവും വിഷരഹിതവുമായ ചക്കയെ തൊടിയിലെറിഞ്ഞ് മലയാളി ഫാസ്റ്റ് ഫുഡുകള്‍ക്കു പിന്നാലെ പായുന്നു. ബംഗ്ലാദേശിനും ഇന്തോ നേഷ്യക്കും ദേശീയ ഫലമാണ് ചക്ക. ശ്രീലങ്ക, ഫിലിപ്പീന്‍സ്, മൗറീഷ്യസ്, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചക്ക സംസ്‌കരണം വ്യാവസാ യിക അടിസ്ഥാനത്തിലാണ്. പ്ലാവിന്റെ ഉത്ഭവകേന്ദ്രമായ ഇന്ത്യയില്‍ ചക്കയുടെ 70 ശതമാ നവും പാഴായിപ്പോകുന്നു. 35 മുതല്‍ 50 കോടി ടണ്‍വരെ ചക്ക വിളയുന്ന കേരളത്തില്‍ മൂല്യവര്‍ധന ഒരു ശതമാനത്തിലും താഴെ മാത്രമാണ്-ജയിംസ് പറയുന്നു.
ഭാവിയിലെ ഭക്ഷ്യപ്രതിസ ന്ധിക്കുള്ള പരിഹാരം ചക്കയാ ണെന്നു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ ഗാര്‍ഡിയന്‍ അടു ത്തിടെ പ്രസിദ്ധീകരിച്ച ലേഖന ത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപ നവും കാരണം വരും വര്‍ഷങ്ങ ളില്‍ ഗോതമ്പും ചോള വും ഉള്‍പ്പെടെയുള്ള പ്രമുഖ ധാന്യ വിളകളുടെ ഉത്പാദനം കുത്തനെ ഇടിയും. ഇത് പ്രാദേശിക ഭക്ഷ്യകലാപങ്ങള്‍ക്കു വഴിമരുന്നിടും. വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്ലാവും ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്കയുമായി രിക്കും ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമാവുകയെന്നതാണ് ഉളളടക്കം.
കേരളത്തില്‍ ഒരുവര്‍ഷം 35 മുതല്‍ 50 കോടി ടണ്‍വരെ ചക്ക വിളയുന്നുണ്ട്. ജനുവരി മുതല്‍ ജൂണ്‍വരെയാണ് കേരളത്തില്‍ ചക്ക സീസണ്‍. മാര്‍ച്ചുമാസം മുതല്‍ പഴുത്തു തുടങ്ങുന്ന ചക്ക മഴക്കാലം തുടങ്ങുന്നതോടെ ആര്‍ക്കും വേണ്ടാതാവും. എന്നാല്‍ ഇവിടെ വേണ്ടാത്ത ചക്ക അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ എത്തിയാല്‍ തീപിടിച്ച വിലയാണ്. ചക്ക പാഴാക്കിക്കളയാതെ ശരിയായി സംസ്‌കരിച്ച് ഉത്പന്ന വൈവിധ്യ വത്കരണം നടത്തിയാല്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാനാകും.
150ലേറെ വിഭവങ്ങള്‍ ചക്ക സംസ്‌കരിച്ച് ഉത്പാദിപ്പിക്കാം. പച്ചച്ചക്ക പുഴുക്ക്, ഉപ്പേരി തുടങ്ങി പല കറികള്‍ക്കും ഉപയോഗിക്കാം. ഇടിഞ്ചക്കയ്ക്കു നാട്ടിലെന്നതു പോലെ വിദേശത്തും വിപണി വളരുകയാണ്. പഴുത്ത ചക്കയില്‍ നിന്നും ജാം, ഹല്‍വ, ജെല്ലി, വൈന്‍, ശീതളപാനീയം, നെക്ടര്‍, വിനാഗിരി, സ്‌ക്വാഷ്, ഐസ്‌ക്രീം, ഫ്രൂട്ട്ബാര്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ തയ് റാക്കാം. ചക്കക്കുരു പൊടിച്ചു പയോഗിച്ചും നിരവധി വിഭവ ങ്ങളുണ്ടാക്കാം. ചക്കയുടെ സംസ്‌കരണത്തിലൂടെ വലിയൊരു വിപ്ലവത്തിന് ചുവടുറപ്പിച്ചിരിക്കുകയാണ് ജയിംസ്.
ഇനി അടുക്കളയില്‍ ചക്ക വിഭവങ്ങളുടെ കാലമാണ്. വേനല്‍ ചൂടില്‍ വെരുതേയിരിക്കുമ്പോള്‍ നാവില്‍ രുചിയേറുന്ന വിഭവമായി തുളളി കളിക്കുകയാണ് ചക്ക് വിഭവങ്ങള്‍.ഏറ്റവും വലിയ ഫലമായ ചക്കയ്ക്ക് വലിപ്പത്തിനനുസരിച്ച് ഗുണവും കൂടും.ചക്കകള്‍ തന്നെ രണ്ടു തരമുണ്ട്, കൂഴ(പഴം ചക്ക)ചക്ക,വരിക്ക ചക്ക.വരിക്ക ചക്ക എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെളലമൂറുന്നില്ലേ?.തുടുത്ത വരിക്ക ചക്ക പഴത്തിന്റെ സ്വാദറിയാത്തവരായി ആരും തന്നെ കാണില്ല. ചക്ക കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഇടിചക്ക തോരന്‍, അല്‍പം കൂടി മൂത്താല്‍ ചക്കഅവിയല്‍, ചക്ക എരിശ്ശേരി, ചക്ക പുഴുക്ക് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
വിളയാത്ത ചക്ക (ഇടിച്ചക്ക) വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധമാണിത്. വിറ്റമിന്‍ എ, ബി2, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഇടിച്ചക്ക.കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് ംവിറ്റമിന്‍ സി എന്നിവയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്
ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ റേഡിയേഷന്‍ ചികിത്സയില്‍ ഫലപ്രദമാണ്.
പഴുത്ത ചക്കയോട് മലയാളികള്‍ക്ക് ഏറെ പ്രിയമാണ്. രുചികരമായ ചക്ക ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഊര്‍ജം, ഫൈബര്‍, ധാതുകള്‍, വിറ്റമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചക്കപ്പഴം.
ചക്ക ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു പറയാം.
പ്രതിരോധം: ചക്ക വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ്. ഇത് പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തും. സാധാരണയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളായ ചുമ, ജലദോഷം, പനി എന്നിവയില്‍ നിന്നും സംരക്ഷിക്കും.
ഊര്‍ജം: ചക്കയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകളും, കലോറിയും ഫ്രക്ടോസ്, സൂക്രോസ് പോലുള്ള ഷുഗറും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം പ്രധാനം ചെയ്യും. ചക്കയില്‍ കൊളസ്‌ട്രോള്‍ ഘടകം അടങ്ങിയിട്ടില്ലാത്തതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണിത്.
രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നു: ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.
ദഹനം എളുപ്പമാക്കുന്നു: ചക്കയിലെ ഡയറ്ററി ഫൈബര്‍ ദഹനം എളുപ്പമാക്കും.
കുടലിലെ ക്യാന്‍സര്‍: ചക്കയില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫാറ്റ് കുടലിലെ ജൈവിക മാലിന്യങ്ങളെ ഇല്ലാതാക്കും. ഇതുവഴി കുടലിലെ ക്യാന്‍ തടയും
കണ്ണുകള്‍ സംരക്ഷിക്കുന്നു: ചക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കും.
കേരളത്തിന്റെ സൗഭാഗ്യമാണ് പ്ലാവും ചക്കയും.പ്രക്രതിദത്തമായ നിരവധി പോഷകങ്ങളുടെ കലവറയായ ചക്ക പ്രതിരോധശേഷിയും ആരോഗ്യവും നല്കും.മാരകമായ പല വൈറസ് രോഗ പ്രതിരോധത്തിന് ചക്കപഴത്തിലെ ജക്ക്വലിൻ ഘടഗങ്ങൾക്ക് കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ Aയുടെ പൂർണ്ണ രൂപമായ B കരോട്ടിൻ ക്യരറ്റിലുല്ലതിന്റെ പത്തിരട്ടി ചക്കയിലടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഫൈറ്റോ ന്യുറ്റ്രിയൻസിനു കാൻസർ പ്രതിരോധിക്കാനും പ്രാപ്തിയുണ്ട് 100 ഗ്രാം ചക്കച്ചുലയിൽ നിന്നും 88 കലോറി ഊര്ജം ലഭിക്കും. പ്രോട്ടിൻ, കാത്സ്യം, ഫോസ്ഫറസ്, അയൺ , സോഡിയം എന്നിവയും സാമാന്യം നല്ല തോതിൽ ചക്കച്ചുളയിൽ അടങ്ങിയിട്ടുണ്ട്. ചക്കയിലെ വിറ്റമിൻ A കണ്ണിലെ കാഴ്ചശക്തി വർദ്ധിപ്പിച് നിശാന്ധത കുറയ്ക്കും.വിറ്റമിൻ C രോഗപ്രതിരോധ ശേഷി നല്കുന്നു. മംഗനിസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്ദ്ധിപ്പിക്കുന്നു.നമ്മുടെ ശരീരത്തിലുള്ള ആരോഗ്യമുള്ള ലിംഭോസൈട്ടുകളെ സംരക്ഷിക്കാൻ ജാക്കലിനു കഴിവുണ്ട്. ആടുകള്ക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണമാണ് പ്ലാവില. പഴുത്ത പ്ലാവിലയും പ്ലാവില ഞെട്ടും ആയുര്വേധ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്.
അവസാനം പരിഷ്കരിച്ചത് : 6/21/2020