অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാപ്പി - ഉത്ഭവം

കാപ്പിയുടെ ഉറവിടം

875 എ.ഡിയില്‍ എതോപ്യയിലാണ് കാപ്പി ഉല്‍ഭവിച്ചതെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനും മുമ്പ് ഇവിടെ കാപ്പിയുണ്ടാകാമെന്ന് കരുതുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ അറബ് രാജ്യമായ യെമനില്‍ കാപ്പി ഉണ്ടായിരുന്നതായി ചരിത്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. യെമനില്‍ നിന്നാണ് മറ്റ് അറേബ്യന്‍ രാജ്യങ്ങളിലേക്ക് കാപ്പി വ്യാപിച്ചത്. ഇന്ത്യയില്‍ 1600കളിലാണ് കാപ്പി എത്തിയത്. മക്കയില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയ മുസ്ലിം പണ്ഡിതനായ ബാബ ബുധന്‍ മക്കയില്‍ നിന്ന് മടങ്ങിയപ്പോള്‍ അരയ്ക്കുചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടുവന്നുവെന്നും ഇത് മൈസൂരിനടുത്തുള്ള ചിക്ക്മംഗ്ലൂരില്‍ നട്ടുമുളപ്പിച്ചതായുമാണ് ലഭിക്കുന്ന വിവരം. ബാധ ബുധഗിരി എന്ന് ഇന്നറിയപ്പെടുന്ന ഇവിടെ 1840ല്‍ വ്യാപകമായ തോതില്‍ കാപ്പിത്തോട്ടം ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷി ഇന്ത്യയിലാരംഭിക്കുന്നത്. 1910ല്‍ 82205 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉണ്ടായിരുന്നതായി കണക്കുകളുണ്ട്. 1970കളില്‍ 68948 മെട്രിക് ടണ്‍ കാപ്പി ഉല്‍പാദനം ഇന്ത്യയിലുണ്ടായിരുന്നു. 90-91ല്‍ 84016 ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷി ഉണ്ടായിരുന്നത്. 2001-2002ല്‍ 346995 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉണ്ടായിരുന്നതായി കോഫിബോര്‍ഡിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്ന് 1998-99 കാലയളവില്‍ 210315 മെട്രിക് ടണ്‍ കാപ്പി കയറ്റുമതി ചെയ്തതായും രേഖകളുണ്ട്. ഒരു ഹെക്ടറിന് 711 കിലോഗ്രാമാണ് ശരാശരി കേരളത്തിലെ ഉല്‍പാദനക്ഷമത. ദേശീയ ശരാശരി ഇത് 1 ഹെക്ടറിന് 826 കിലോഗ്രാമാണ്. ചില വര്‍ഷങ്ങളില്‍ ഇത് 700 കിലോഗ്രാം വരേയായി താഴ്ന്നിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ 64450 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉള്ളതില്‍ 51300 ഹെക്ടറും വയനാട്ടിലാണ്. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തില്‍ മാത്രം 5562 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷിയുണ്ട്. റോബസ്റ്റ ഇനത്തില്‍പെട്ട കാപ്പിയാണ് കൂടുതലും കര്‍ണാടകത്തിലും കേരളത്തിലും കൃഷിചെയ്യുന്നത്.

കാപ്പി ഉല്‍പാദനം

ആഗോളതലത്തില്‍ കാപ്പിയുടെ ഉല്‍പാദനത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഓരോ വര്‍ഷവും അനുഭവപ്പെടാറുണ്ട്. ഇന്ത്യക്ക് പുറമെ ബ്രസീലിലും, കെനിയയിലും കാപ്പി ഉല്‍പാദനം ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്. ആഗോളതലത്തില്‍ കാപ്പി ഉല്‍പാദക ചിലവ് വര്‍ദ്ധിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാപ്പിപ്പരിപ്പിന് ഒരു കിലോയ്ക്ക് 120 രൂപ വരെയാണ് ഇന്ത്യയില്‍ ശരാശരി ലഭിക്കുന്നത്. ചില വര്‍ഷങ്ങളില്‍ ഈ വില 150ന് മുകളിലും എത്തിയിരുന്നു. ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ വര്‍ഷം കാപ്പി ഉല്‍പാദനം വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ഇന്ത്യയിലും കാപ്പി ഉല്‍പാദനത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്തെ കാപ്പി ഉല്‍പാദനം 3,31000 മെട്രിക് ടണ്ണാണ്. തൊട്ട് മുന്‍വര്‍ഷം ഇത് 300000 മെട്രിക് ടണ്‍ മാത്രമായിരുന്നു. ഇറ്റലി, ജര്‍മ്മനി, തുര്‍ക്കി, റഷ്യ, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും കാപ്പി പ്രധാനമായും കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പികൃഷിയുള്ളത് കര്‍ണാടകയിലെ കൂര്‍ഗ്, ചിക്ക്മംഗ്ലൂര്‍ പ്രദേശങ്ങളിലാണ്. രണ്ടാം സ്ഥാനമാണ് കേരളത്തിന്. അതുകൊണ്ട്തന്നെ ഉല്‍പാദനചിലവിലെ വര്‍ദ്ധനവും, ഉല്‍പാദനകുറവും വിലയിടിവുമെല്ലാം കേരളത്തിലെ കാപ്പികര്‍ഷകരെ ബാധിക്കാറുണ്ട്. ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇന്ത്യയില്‍ 2015-16 വര്‍ഷം 3,48000 മെട്രിക് ടണ്ണായിരുന്നു കാപ്പി ഉല്‍പാദനം. കേരളത്തില്‍ 15-16 സാമ്പത്തികവര്‍ഷം 69230 മെട്രിക് ടണ്ണും, 16-17 സാമ്പത്തിക വര്‍ഷം 63,290 മെട്രിക് ടണ്ണുമാണ് ഉല്‍പാദനം. വയനാട് ജില്ലയില്‍ 15-16 സാമ്പത്തികവര്‍ഷം 57,850 മെട്രിക് ടണ്ണായിരുന്നു കാപ്പിയുടെ ഉല്‍പാദനമെങ്കില്‍ 16-17 വര്‍ഷം ഇത് 52,500 മെട്രിക് ടണ്ണായി കുറഞ്ഞു. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം 65,000 മെട്രിക് ടണ്‍ കാപ്പിയെങ്കിലും വയനാട്ടില്‍ നിന്ന് ഉല്‍പാദിപ്പിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കാപ്പിയുടെ 80% കയറ്റുമതിചെയ്യുകയാണ് പതിവ്. 1991-92 സാമ്പത്തിക വര്‍ഷത്തില്‍ 111452 മെട്രിക് ടണ്‍ കാപ്പി കയറ്റുമതി ചെയ്തതിലൂടെ 349 കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യക്ക് ലഭിച്ചു. 2014-15ല്‍ 272140 മെട്രിക് ടണ്‍ കയറ്റുമതി ചെയ്തതിലൂടെ 4804 കോടിരൂപയുടെ വരുമാനമുണ്ടായി. 2015-16 വര്‍ഷത്തില്‍ 318059 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് 5176 കോടി രൂപ നേടി. 2016-17ല്‍ 356445 മെട്രിക് ടണ്ണാണ് കാപ്പി കയറ്റുമതി. ഇതിലൂടെ 5649 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യയിലുണ്ടായത്. ഈ സാമ്പത്തികവര്‍ഷം 3107 മില്ലീമീറ്റര്‍ മഴ കേരളത്തില്‍ ലഭിച്ചതിനാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുമെന്നും കയറ്റുമതിയിലും വിദേശനാണ്യ വരുമാനത്തിലും ഈ വരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 2001-2002ലാണ് കാപ്പി കയറ്റുമതി ഏറ്റവും കുറഞ്ഞത്. ഈ കാലഘട്ടത്തില്‍ 213586 മെട്രിക് ടണ്‍ മാത്രമാണ് കയറ്റുമതിചെയ്തത്. എന്നാല്‍ വിദേശനാണ്യവരുമാനത്തില്‍ വിലയിലുണ്ടായ വര്‍ദ്ധനവ് കാരണം വലിയ വ്യത്യാസമുണ്ടായില്ല. 49177 കോടി രൂപ ആ വര്‍ഷം കയറ്റുമതിയിനത്തില്‍ ലഭിച്ചിരുന്നു.
ഇന്ത്യയില്‍നിന്നുള്ള കാപ്പി ഉല്‍പാദനത്തില്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കയറ്റുമതിയില്‍ 38% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കോഫിബോര്‍ഡ് അംഗം പറഞ്ഞു. 105345 മെട്രിക് ടണ്ണില്‍ നിന്നും 145505 മെട്രിക് ടണ്ണിലേക്കായിരുന്നു വര്‍ദ്ധനവ്. ആഗോളവിപണിയില്‍ ഇന്ത്യന്‍ കാപ്പിക്ക് എന്നും നല്ല ഡിമാന്‍റുണ്ട്. ഇക്കാലയളവില്‍ കയറ്റുമതി മൂല്യത്തില്‍ 950 കോടി രൂപയുടെ വര്‍ദ്ധനവും രേഖപ്പെടുത്തി.
കാപ്പി ഉല്‍പാദക രാജ്യങ്ങളായ കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാപ്പിവരവ് കുറഞ്ഞതിനാല്‍ ലോകവിപണിയില്‍ പൊതൂവെ അനുഭവപ്പെട്ട ദൗര്‍ലഭ്യം ഇന്ത്യയ്ക്ക് നേട്ടമായി. ഇതിനോടൊപ്പം വിലയും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സീസണില്‍ കാപ്പിക്ക് കിലോയ്ക്ക് 100 രൂപയില്‍താഴെ വിലയുണ്ടായപ്പോള്‍ ഇത്തവണ കിലോഗ്രാമിന് 30 രൂപയുടെ വര്‍ദ്ധനയുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് വയനാട്ടില്‍നിന്നുള്ള കാപ്പി പ്രധാനമായും കയറ്റുമതിചെയ്യുന്നത്.
പൂര്‍ണമായും മഴയെ ആശ്രയിച്ചിട്ടുള്ളതാണ് കേരളത്തിലെ കാപ്പികൃഷി. വേനല്‍ക്കാലത്ത് പൂമഴ എന്ന പേരിലാണ് കാപ്പിക്ക് ലഭിക്കുന്ന മഴ അറിയപ്പെടുന്നത്. അതായത് കാപ്പിയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ നല്ല വേനല്‍മഴ ലഭിക്കണം. ഇങ്ങനെ പൂമഴ കൃത്യമായി പെയ്താല്‍ പിന്നീട് 21 ദിവസങ്ങള്‍ക്ക് ശേഷം പിന്‍മഴ എന്ന പേരിലറിയപ്പെടുന്ന മഴയും ലഭിക്കണം. മഴക്കാലത്ത് മഴ കുറഞ്ഞാലും കൂടുതല്‍ മഴ പെയ്താലും കാപ്പിയെ ഇത് ദോഷകരമായി ബാധിക്കും. വേനല്‍ക്കാലത്ത് പൂമഴയില്‍ കുറവുണ്ടായാല്‍ ജലസേചനത്തിലൂടെ ഇത് പരിഹരിക്കണം. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായാല്‍ കാപ്പിക്കുള്ള ജലസേചനം കൃത്യമായി നടക്കില്ല. കൂടാതെ ഇക്കാലയളവില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമായതിനാല്‍ ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിംഗിനും ബുദ്ധിമുട്ടനുഭവപ്പെടും. നിലവില്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി സബ്സിഡി ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യതയും കൂടുതലുണ്ട്. 2017 മാര്‍ച്ച് മാസത്തില്‍ 1 മുതല്‍ 21 വരെയുള്ള തിയ്യതികളില്‍ 47.5 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ ലഭിച്ചത്. കാലവര്‍ഷത്തില്‍ ഈ സീസണിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല വയനാടാണ്. ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 20 വരെ ശരാശരി കേരളത്തില്‍ 8%ത്തിന്‍റെ മഴക്കുറവ് അനുഭവപ്പെട്ടപ്പോള്‍ വയനാട്ടില്‍ 37% മഴക്കുറവാണ് അനുഭവപ്പെട്ടത്. എങ്കിലും കാപ്പികൃഷിക്കാവശ്യമായ മഴ ലഭിച്ചതിനാല്‍ ഈ വര്‍ഷത്തെ ഉല്‍പാദനത്തെ ഇത് ബാധിക്കില്ല. ഇന്ത്യയിലെ പ്രത്യേകിച്ച് വയനാട് ജില്ലയിലെ കാപ്പികര്‍ഷകരില്‍ ഭൂരിഭാഗം പേരും ചെറുകിട നാമമാത്ര കര്‍ഷകരാണ്. പ്രകൃതിദത്തമായ രീതിയിലുള്ള ജലലഭ്യത മാത്രമാണ് ഇവര്‍ക്ക് കാപ്പികൃഷിക്ക് അനുകൂലമായി ഉള്ളത്.
99ലും 2000ലും ആവശ്യത്തിന് മഴ കിട്ടാത്തതിനെ തുടര്‍ന്ന് കാപ്പി ഉല്‍പാദനം ഗണ്യമായ കുറഞ്ഞിരുന്നു.

കാപ്പി വിപണി

1991 വരെ കോഫി ബോര്‍ഡ് മാത്രമായിരുന്നു കര്‍ഷകരില്‍ നിന്ന് കാപ്പി സംഭരിച്ചിരുന്നത്. എന്നാല്‍ 1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ പ്രവണത മാറുകയും സ്വകാര്യവിപണി തുറക്കുകയും ചെയ്തു. 93, 94, 96 കാലഘട്ടങ്ങളിലാണ് കാപ്പിക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ ഉണ്ടായത്. ഇതോടെ വിലയിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. 2012 ഒക്ടോബറിലാണ് കാപ്പിക്ക് ആദ്യമായി 150രൂപയിലധികം വില ലഭിച്ചത്. 40000 മുതല്‍ 44000 മെട്രിക് ടണ്‍ കാപ്പിയാണ് വയനാടിന്‍റെ ശരാശരി ഉല്‍പാദനം. 84931 ഹെക്ടര്‍ സ്ഥലത്താണ് കേരളത്തില്‍ കാപ്പികൃഷിയുള്ളത്. ഇതില്‍ 67366 ഹെക്ടര്‍ കാപ്പികൃഷിയും വയനാട്ടിലാണ്. റോബസ്റ്റ ഇനത്തില്‍പെട്ട കാപ്പിയാണ് വയനാട്ടില്‍ കൂടുതലായും ഉല്‍പാദിപ്പിക്കുന്നത്.
കോഫി ബോര്‍ഡിന്‍റെ ഇടപെടല്‍ കാര്യക്ഷമമാകണം.
നിലവില്‍ കര്‍ഷകര്‍ക്കാവശ്യമായ ബോധവല്‍ക്കരണ പരിപാടികളും ഗവേഷണ പദ്ധതികളും കോഫി ബോര്‍ഡിന് കീഴില്‍ നടപ്പിലാക്കിവരുന്നുണ്ട്. മുമ്പ് നിരവധി സബ്സിഡികളും കാപ്പിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി കാപ്പികര്‍ഷകര്‍ക്കും കൃഷിക്കുമുള്ള സബ്സിഡികളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. കയറ്റുമതി സബ്സിഡിയും നാല് ശതമാനം നല്‍കിയിരുന്നത് കുറച്ചതായാണ് ഏറ്റവും പുതിയ വിവരം. മറ്റ് കൃഷികള്‍ക്കെല്ലാം സംസ്ഥാനസര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിക്കാറുണ്ടെങ്കിലും കാപ്പികൃഷിക്ക് സംസ്ഥാന കൃഷിവകുപ്പിന്‍റെ യാതൊരുവിധ സഹായവും ലഭിക്കുന്നില്ല. ആയതിനാല്‍ കോഫിബോര്‍ഡ് പ്രശ്നത്തില്‍ ഇടപെട്ട് ജലസേചനസൗകര്യം, വൈദ്യുതി സബ്സിഡി, സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, പുതിയ തൈകളുടെ സൗജന്യ വിതരണം എന്നിവയില്‍ ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. റബറിന് വില കുറഞ്ഞതോടെ പലരും റബര്‍തോട്ടത്തില്‍ ഇടവിളയായി കാപ്പി കൃഷിചെയ്തുവരുന്നുണ്ട്. കൂടാതെ കാപ്പിയും കുരുമുളകും മിശ്രവിളയായി കൃഷിചെയ്യുന്ന രീതിയാണ് വയനാട് പോലുള്ള ജില്ലകളില്‍ പ്രധാനമായും ഉള്ളത്. തണല്‍ ആവശ്യമുള്ള ചെടി ആയതിനാല്‍ കാപ്പിത്തോട്ടത്തില്‍ മരങ്ങള്‍ വളര്‍ത്തുകയും ഈ മരങ്ങളില്‍ കുരുമുളക് വളര്‍ത്തുകയുമാണ് പതിവ്. രണ്ടില്‍ നിന്നുമുള്ള വരുമാനം ലഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാക്കി മാറ്റാന്‍ പറ്റും . എന്നാല്‍ അടുത്തിടെയായി വന്‍തോതില്‍ കുരുമുളകിന് കീടബാധ അനുഭവപ്പെട്ടതിനാല്‍ കുരുമുളക് കൃഷി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പിയില്‍ നിന്ന് മാത്രമുള്ള വരുമാനത്തെ ആശ്രയിച്ച് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ സബ്സിഡി സമ്പ്രദായം പുനരാരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.

കാപ്പിയുടെ ഉറവിടം875 എ.ഡിയില്‍ എതോപ്യയിലാണ് കാപ്പി ഉല്‍ഭവിച്ചതെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനും മുമ്പ് ഇവിടെ കാപ്പിയുണ്ടാകാമെന്ന് കരുതുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ അറബ് രാജ്യമായ യെമനില്‍ കാപ്പി ഉണ്ടായിരുന്നതായി ചരിത്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. യെമനില്‍ നിന്നാണ് മറ്റ് അറേബ്യന്‍ രാജ്യങ്ങളിലേക്ക് കാപ്പി വ്യാപിച്ചത്. ഇന്ത്യയില്‍ 1600കളിലാണ് കാപ്പി എത്തിയത്. മക്കയില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയ മുസ്ലിം പണ്ഡിതനായ ബാബ ബുധന്‍ മക്കയില്‍ നിന്ന് മടങ്ങിയപ്പോള്‍ അരയ്ക്കുചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടുവന്നുവെന്നും ഇത് മൈസൂരിനടുത്തുള്ള ചിക്ക്മംഗ്ലൂരില്‍ നട്ടുമുളപ്പിച്ചതായുമാണ് ലഭിക്കുന്ന വിവരം. ബാധ ബുധഗിരി എന്ന് ഇന്നറിയപ്പെടുന്ന ഇവിടെ 1840ല്‍ വ്യാപകമായ തോതില്‍ കാപ്പിത്തോട്ടം ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷി ഇന്ത്യയിലാരംഭിക്കുന്നത്. 1910ല്‍ 82205 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉണ്ടായിരുന്നതായി കണക്കുകളുണ്ട്. 1970കളില്‍ 68948 മെട്രിക് ടണ്‍ കാപ്പി ഉല്‍പാദനം ഇന്ത്യയിലുണ്ടായിരുന്നു. 90-91ല്‍ 84016 ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷി ഉണ്ടായിരുന്നത്. 2001-2002ല്‍ 346995 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉണ്ടായിരുന്നതായി കോഫിബോര്‍ഡിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്ന് 1998-99 കാലയളവില്‍ 210315 മെട്രിക് ടണ്‍ കാപ്പി കയറ്റുമതി ചെയ്തതായും രേഖകളുണ്ട്. ഒരു ഹെക്ടറിന് 711 കിലോഗ്രാമാണ് ശരാശരി കേരളത്തിലെ ഉല്‍പാദനക്ഷമത. ദേശീയ ശരാശരി ഇത് 1 ഹെക്ടറിന് 826 കിലോഗ്രാമാണ്. ചില വര്‍ഷങ്ങളില്‍ ഇത് 700 കിലോഗ്രാം വരേയായി താഴ്ന്നിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ 64450 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷി ഉള്ളതില്‍ 51300 ഹെക്ടറും വയനാട്ടിലാണ്. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തില്‍ മാത്രം 5562 ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷിയുണ്ട്. റോബസ്റ്റ ഇനത്തില്‍പെട്ട കാപ്പിയാണ് കൂടുതലും കര്‍ണാടകത്തിലും കേരളത്തിലും കൃഷിചെയ്യുന്നത്.കാപ്പി ഉല്‍പാദനംആഗോളതലത്തില്‍ കാപ്പിയുടെ ഉല്‍പാദനത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഓരോ വര്‍ഷവും അനുഭവപ്പെടാറുണ്ട്. ഇന്ത്യക്ക് പുറമെ ബ്രസീലിലും, കെനിയയിലും കാപ്പി ഉല്‍പാദനം ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്. ആഗോളതലത്തില്‍ കാപ്പി ഉല്‍പാദക ചിലവ് വര്‍ദ്ധിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാപ്പിപ്പരിപ്പിന് ഒരു കിലോയ്ക്ക് 120 രൂപ വരെയാണ് ഇന്ത്യയില്‍ ശരാശരി ലഭിക്കുന്നത്. ചില വര്‍ഷങ്ങളില്‍ ഈ വില 150ന് മുകളിലും എത്തിയിരുന്നു. ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ വര്‍ഷം കാപ്പി ഉല്‍പാദനം വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ഇന്ത്യയിലും കാപ്പി ഉല്‍പാദനത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്തെ കാപ്പി ഉല്‍പാദനം 3,31000 മെട്രിക് ടണ്ണാണ്. തൊട്ട് മുന്‍വര്‍ഷം ഇത് 300000 മെട്രിക് ടണ്‍ മാത്രമായിരുന്നു. ഇറ്റലി, ജര്‍മ്മനി, തുര്‍ക്കി, റഷ്യ, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും കാപ്പി പ്രധാനമായും കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പികൃഷിയുള്ളത് കര്‍ണാടകയിലെ കൂര്‍ഗ്, ചിക്ക്മംഗ്ലൂര്‍ പ്രദേശങ്ങളിലാണ്. രണ്ടാം സ്ഥാനമാണ് കേരളത്തിന്. അതുകൊണ്ട്തന്നെ ഉല്‍പാദനചിലവിലെ വര്‍ദ്ധനവും, ഉല്‍പാദനകുറവും വിലയിടിവുമെല്ലാം കേരളത്തിലെ കാപ്പികര്‍ഷകരെ ബാധിക്കാറുണ്ട്. ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യയില്‍ 2015-16 വര്‍ഷം 3,48000 മെട്രിക് ടണ്ണായിരുന്നു കാപ്പി ഉല്‍പാദനം. കേരളത്തില്‍ 15-16 സാമ്പത്തികവര്‍ഷം 69230 മെട്രിക് ടണ്ണും, 16-17 സാമ്പത്തിക വര്‍ഷം 63,290 മെട്രിക് ടണ്ണുമാണ് ഉല്‍പാദനം. വയനാട് ജില്ലയില്‍ 15-16 സാമ്പത്തികവര്‍ഷം 57,850 മെട്രിക് ടണ്ണായിരുന്നു കാപ്പിയുടെ ഉല്‍പാദനമെങ്കില്‍ 16-17 വര്‍ഷം ഇത് 52,500 മെട്രിക് ടണ്ണായി കുറഞ്ഞു. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം 65,000 മെട്രിക് ടണ്‍ കാപ്പിയെങ്കിലും വയനാട്ടില്‍ നിന്ന് ഉല്‍പാദിപ്പിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കാപ്പിയുടെ 80% കയറ്റുമതിചെയ്യുകയാണ് പതിവ്. 1991-92 സാമ്പത്തിക വര്‍ഷത്തില്‍ 111452 മെട്രിക് ടണ്‍ കാപ്പി കയറ്റുമതി ചെയ്തതിലൂടെ 349 കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യക്ക് ലഭിച്ചു. 2014-15ല്‍ 272140 മെട്രിക് ടണ്‍ കയറ്റുമതി ചെയ്തതിലൂടെ 4804 കോടിരൂപയുടെ വരുമാനമുണ്ടായി. 2015-16 വര്‍ഷത്തില്‍ 318059 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് 5176 കോടി രൂപ നേടി. 2016-17ല്‍ 356445 മെട്രിക് ടണ്ണാണ് കാപ്പി കയറ്റുമതി. ഇതിലൂടെ 5649 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യയിലുണ്ടായത്. ഈ സാമ്പത്തികവര്‍ഷം 3107 മില്ലീമീറ്റര്‍ മഴ കേരളത്തില്‍ ലഭിച്ചതിനാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുമെന്നും കയറ്റുമതിയിലും വിദേശനാണ്യ വരുമാനത്തിലും ഈ വരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 2001-2002ലാണ് കാപ്പി കയറ്റുമതി ഏറ്റവും കുറഞ്ഞത്. ഈ കാലഘട്ടത്തില്‍ 213586 മെട്രിക് ടണ്‍ മാത്രമാണ് കയറ്റുമതിചെയ്തത്. എന്നാല്‍ വിദേശനാണ്യവരുമാനത്തില്‍ വിലയിലുണ്ടായ വര്‍ദ്ധനവ് കാരണം വലിയ വ്യത്യാസമുണ്ടായില്ല. 49177 കോടി രൂപ ആ വര്‍ഷം കയറ്റുമതിയിനത്തില്‍ ലഭിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള കാപ്പി ഉല്‍പാദനത്തില്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കയറ്റുമതിയില്‍ 38% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കോഫിബോര്‍ഡ് അംഗം പറഞ്ഞു. 105345 മെട്രിക് ടണ്ണില്‍ നിന്നും 145505 മെട്രിക് ടണ്ണിലേക്കായിരുന്നു വര്‍ദ്ധനവ്. ആഗോളവിപണിയില്‍ ഇന്ത്യന്‍ കാപ്പിക്ക് എന്നും നല്ല ഡിമാന്‍റുണ്ട്. ഇക്കാലയളവില്‍ കയറ്റുമതി മൂല്യത്തില്‍ 950 കോടി രൂപയുടെ വര്‍ദ്ധനവും രേഖപ്പെടുത്തി. കാപ്പി ഉല്‍പാദക രാജ്യങ്ങളായ കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാപ്പിവരവ് കുറഞ്ഞതിനാല്‍ ലോകവിപണിയില്‍ പൊതൂവെ അനുഭവപ്പെട്ട ദൗര്‍ലഭ്യം ഇന്ത്യയ്ക്ക് നേട്ടമായി. ഇതിനോടൊപ്പം വിലയും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സീസണില്‍ കാപ്പിക്ക് കിലോയ്ക്ക് 100 രൂപയില്‍താഴെ വിലയുണ്ടായപ്പോള്‍ ഇത്തവണ കിലോഗ്രാമിന് 30 രൂപയുടെ വര്‍ദ്ധനയുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് വയനാട്ടില്‍നിന്നുള്ള കാപ്പി പ്രധാനമായും കയറ്റുമതിചെയ്യുന്നത്.പൂര്‍ണമായും മഴയെ ആശ്രയിച്ചിട്ടുള്ളതാണ് കേരളത്തിലെ കാപ്പികൃഷി. വേനല്‍ക്കാലത്ത് പൂമഴ എന്ന പേരിലാണ് കാപ്പിക്ക് ലഭിക്കുന്ന മഴ അറിയപ്പെടുന്നത്. അതായത് കാപ്പിയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ നല്ല വേനല്‍മഴ ലഭിക്കണം. ഇങ്ങനെ പൂമഴ കൃത്യമായി പെയ്താല്‍ പിന്നീട് 21 ദിവസങ്ങള്‍ക്ക് ശേഷം പിന്‍മഴ എന്ന പേരിലറിയപ്പെടുന്ന മഴയും ലഭിക്കണം. മഴക്കാലത്ത് മഴ കുറഞ്ഞാലും കൂടുതല്‍ മഴ പെയ്താലും കാപ്പിയെ ഇത് ദോഷകരമായി ബാധിക്കും. വേനല്‍ക്കാലത്ത് പൂമഴയില്‍ കുറവുണ്ടായാല്‍ ജലസേചനത്തിലൂടെ ഇത് പരിഹരിക്കണം. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായാല്‍ കാപ്പിക്കുള്ള ജലസേചനം കൃത്യമായി നടക്കില്ല. കൂടാതെ ഇക്കാലയളവില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമായതിനാല്‍ ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിംഗിനും ബുദ്ധിമുട്ടനുഭവപ്പെടും. നിലവില്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി സബ്സിഡി ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യതയും കൂടുതലുണ്ട്. 2017 മാര്‍ച്ച് മാസത്തില്‍ 1 മുതല്‍ 21 വരെയുള്ള തിയ്യതികളില്‍ 47.5 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ ലഭിച്ചത്. കാലവര്‍ഷത്തില്‍ ഈ സീസണിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല വയനാടാണ്. ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 20 വരെ ശരാശരി കേരളത്തില്‍ 8%ത്തിന്‍റെ മഴക്കുറവ് അനുഭവപ്പെട്ടപ്പോള്‍ വയനാട്ടില്‍ 37% മഴക്കുറവാണ് അനുഭവപ്പെട്ടത്. എങ്കിലും കാപ്പികൃഷിക്കാവശ്യമായ മഴ ലഭിച്ചതിനാല്‍ ഈ വര്‍ഷത്തെ ഉല്‍പാദനത്തെ ഇത് ബാധിക്കില്ല. ഇന്ത്യയിലെ പ്രത്യേകിച്ച് വയനാട് ജില്ലയിലെ കാപ്പികര്‍ഷകരില്‍ ഭൂരിഭാഗം പേരും ചെറുകിട നാമമാത്ര കര്‍ഷകരാണ്. പ്രകൃതിദത്തമായ രീതിയിലുള്ള ജലലഭ്യത മാത്രമാണ് ഇവര്‍ക്ക് കാപ്പികൃഷിക്ക് അനുകൂലമായി ഉള്ളത്. 99ലും 2000ലും ആവശ്യത്തിന് മഴ കിട്ടാത്തതിനെ തുടര്‍ന്ന് കാപ്പി ഉല്‍പാദനം ഗണ്യമായ കുറഞ്ഞിരുന്നു. കാപ്പി വിപണി1991 വരെ കോഫി ബോര്‍ഡ് മാത്രമായിരുന്നു കര്‍ഷകരില്‍ നിന്ന് കാപ്പി സംഭരിച്ചിരുന്നത്. എന്നാല്‍ 1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ പ്രവണത മാറുകയും സ്വകാര്യവിപണി തുറക്കുകയും ചെയ്തു. 93, 94, 96 കാലഘട്ടങ്ങളിലാണ് കാപ്പിക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ ഉണ്ടായത്. ഇതോടെ വിലയിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. 2012 ഒക്ടോബറിലാണ് കാപ്പിക്ക് ആദ്യമായി 150രൂപയിലധികം വില ലഭിച്ചത്. 40000 മുതല്‍ 44000 മെട്രിക് ടണ്‍ കാപ്പിയാണ് വയനാടിന്‍റെ ശരാശരി ഉല്‍പാദനം. 84931 ഹെക്ടര്‍ സ്ഥലത്താണ് കേരളത്തില്‍ കാപ്പികൃഷിയുള്ളത്. ഇതില്‍ 67366 ഹെക്ടര്‍ കാപ്പികൃഷിയും വയനാട്ടിലാണ്. റോബസ്റ്റ ഇനത്തില്‍പെട്ട കാപ്പിയാണ് വയനാട്ടില്‍ കൂടുതലായും ഉല്‍പാദിപ്പിക്കുന്നത്.കോഫി ബോര്‍ഡിന്‍റെ ഇടപെടല്‍ കാര്യക്ഷമമാകണം. നിലവില്‍ കര്‍ഷകര്‍ക്കാവശ്യമായ ബോധവല്‍ക്കരണ പരിപാടികളും ഗവേഷണ പദ്ധതികളും കോഫി ബോര്‍ഡിന് കീഴില്‍ നടപ്പിലാക്കിവരുന്നുണ്ട്. മുമ്പ് നിരവധി സബ്സിഡികളും കാപ്പിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി കാപ്പികര്‍ഷകര്‍ക്കും കൃഷിക്കുമുള്ള സബ്സിഡികളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. കയറ്റുമതി സബ്സിഡിയും നാല് ശതമാനം നല്‍കിയിരുന്നത് കുറച്ചതായാണ് ഏറ്റവും പുതിയ വിവരം. മറ്റ് കൃഷികള്‍ക്കെല്ലാം സംസ്ഥാനസര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിക്കാറുണ്ടെങ്കിലും കാപ്പികൃഷിക്ക് സംസ്ഥാന കൃഷിവകുപ്പിന്‍റെ യാതൊരുവിധ സഹായവും ലഭിക്കുന്നില്ല. ആയതിനാല്‍ കോഫിബോര്‍ഡ് പ്രശ്നത്തില്‍ ഇടപെട്ട് ജലസേചനസൗകര്യം, വൈദ്യുതി സബ്സിഡി, സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, പുതിയ തൈകളുടെ സൗജന്യ വിതരണം എന്നിവയില്‍ ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. റബറിന് വില കുറഞ്ഞതോടെ പലരും റബര്‍തോട്ടത്തില്‍ ഇടവിളയായി കാപ്പി കൃഷിചെയ്തുവരുന്നുണ്ട്. കൂടാതെ കാപ്പിയും കുരുമുളകും മിശ്രവിളയായി കൃഷിചെയ്യുന്ന രീതിയാണ് വയനാട് പോലുള്ള ജില്ലകളില്‍ പ്രധാനമായും ഉള്ളത്. തണല്‍ ആവശ്യമുള്ള ചെടി ആയതിനാല്‍ കാപ്പിത്തോട്ടത്തില്‍ മരങ്ങള്‍ വളര്‍ത്തുകയും ഈ മരങ്ങളില്‍ കുരുമുളക് വളര്‍ത്തുകയുമാണ് പതിവ്. രണ്ടില്‍ നിന്നുമുള്ള വരുമാനം ലഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാക്കി മാറ്റാന്‍ പറ്റും . എന്നാല്‍ അടുത്തിടെയായി വന്‍തോതില്‍ കുരുമുളകിന് കീടബാധ അനുഭവപ്പെട്ടതിനാല്‍ കുരുമുളക് കൃഷി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പിയില്‍ നിന്ന് മാത്രമുള്ള വരുമാനത്തെ ആശ്രയിച്ച് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ സബ്സിഡി സമ്പ്രദായം പുനരാരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.

സി.വി ഷിബു

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate